വചനപരിച്ഛേദം- 39
39- ഹൃദയം പകരുന്ന പ്രാര്‍ത്ഥന.
1.ശമുഃ 1; 15. ''അതിനു ഹന്നാ ഉത്തരം പറഞ്ഞതു, അങ്ങനെയല്ല യജമാനേ; ഞാന്‍ മനോവ്യസനമുള്ളോരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല. യഹോവയുടെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയത്രെ ചെയ്തതു.''
പ്രാര്‍ത്ഥന എന്താണെന്നും എങ്ങനെയായിരിക്കണമെന്നും നമ്മെ ഉദ്ബോധിപ്പിക്കുന്ന, പഴയനിയമത്തിലെ അത്യധികം ശ്രദ്ധാര്‍ഹമായ ഒരു വാക്യമാണു 1.ശമുഃ 1;15. ശമുവേല്‍ പ്രവാചകന്റെ മാതാവായ ഹന്ന, തന്നെക്കുറിച്ചും, തെറ്റിദ്ധരിക്കപ്പെട്ട തന്റെ പ്രാര്‍ത്ഥനയെ കുറിച്ചും ഏലിപുരോഹിതനോടു പറയുന്നതാണു പ്രസ്തുത വാക്യം. ഈ വാക്യം ഉദീരണം ചെയ്യുന്ന ആശയങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭത്തെ കുറിച്ചുള്ള അറിവു അനുപേക്ഷണീയമാണു. ആമുഖമായി അതു വിശദമാക്കുന്നു.
ഹന്നാ, എഫ്രയീം മലനാട്ടിലെ രാമഥയീം -സോഫോമില്‍ പാര്‍ത്തിരുന്ന എല്ക്കാനയുടെ രണ്ടു ഭാര്യമാരില്‍ ഒരാളായിരുന്നു.സപത്നിയുടെ പേരു പെനിന്നാ എന്നായിരുന്നു. യാക്കോബിനു റാഹേല്‍ എന്ന പോലെ എല്ക്കാനായ്ക്കു ഹന്നാ പ്രിയങ്കരിയായിരുന്നു. റാഹേലിനെ പോലെ ഹന്നായ്ക്കും മക്കളുണ്ടായില്ല. എല്ക്കാനായ്ക്കും ഹന്നായ്ക്കും അതു വളരെ മനോവ്യസനം ഉളവാക്കിയിരുന്നു. എല്ക്കാന ആണ്ടുതോറും സൈന്യങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുവാന്‍ ശീലോവിലേക്കു പോകുക പതിവായിരുന്നു. ന്യായാധിപന്മാരുടെ കാലത്തു ശീലോവു യിസ്രായേലിന്റെ പ്രധാന പട്ടണമായിരുന്നു. അവിടെ സമാഗമനകൂടാരത്തിനു പകരമായി ഒരു മന്ദിരം ഉണ്ടായിരുന്നു. അവിടെയായിരുന്നു അന്നു അവര്‍ യഹോവയെ ആരാധിച്ചിരുന്നതു. എല്ക്കാന യാഗം കഴിക്കുമ്പോഴെല്ലാം ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുക്കും. ഹന്നായ്ക്കാകട്ടെ അവന്‍ ഇരട്ടി ഓഹരിയാണു കൊടുത്തിരുന്നതു. മക്കളില്ലാത്തതിനാലും ഭര്‍ത്താവിനു അവളോടു വളരെ സ്നേഹമുണ്ടായിരുന്നതിനാലും പെനിന്നാ അവളെ കൂടുതല്‍ വ്യസനിപ്പിച്ചു കൊണ്ടിരുന്നു. വ്യസനം സഹിക്കാതെ വരുമ്പോള്‍ അവള്‍ അത്യധികം കരയുകയും പട്ടിണി കിടക്കുകയും ചെയ്യുക പതിവായിരുന്നു. അപ്പോഴെല്ലാം ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ നന്നല്ലയോ എന്നു പറഞ്ഞു എല്ക്കാന അവളെ ആശ്വസിപ്പിച്ചുകൊണ്ടുമിരുന്നു.
ഒരിക്കല്‍ ശീലോവില്‍ വച്ചു തിന്നുകയും കുടിക്കുകയും ചെയ്തതിനു ശേഷം ഹന്നാ ഏകയായി യഹോവയുടെ മന്ദിരത്തില്‍ പോയി പ്രാര്‍ത്ഥിച്ചു. അവള്‍ മനോവ്യസനത്തോടു കൂടെ യഹോവയോടു പ്രാര്‍ത്ഥിച്ചു കരഞ്ഞു. അവള്‍ ഒരുനേര്‍ച്ച നേര്‍ന്നു. 'യഹോവേ അടിയന്റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കുകയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്‍കുകയും ചെയ്താല്‍ അടിയന്‍ അവനെ അവന്റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും.' മന്ദിരവാതില്‍ക്കല്‍ ഇരുന്ന ഏലിപുരോഹിതന്‍ ഇതു കണ്ടു. അദ്ദേഹം അവള്‍ പ്രാര്‍ത്ഥിക്കുന്നതു സൂക്ഷിച്ചു നോക്കി. ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാല്‍ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു. അവള്‍ക്കു ലഹരി പാടിച്ചിരിക്കുന്നു എന്നു സംശയിച്ചു ഏലി അവളുടെ അടക്കല്‍ ചെന്നു 'നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും നിന്റെ ലഹരി ഇറങ്ങട്ടെ എന്നു പറഞ്ഞു.' അതിനു ഹന്നാ ഉത്തരം പറഞ്ഞു. 'അങ്ങനെയല്ല യജമാനനേ, ഞാന്‍ മനോവ്യസനമുള്ളോരു സ്ത്രീ, ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല. യഹോവയുടെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു. അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുേ. അടിയന്‍ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യം കൊണ്ടാണു സംസാരിച്ചതു.' ഏലി അവളോടു സമാധാനത്തോടെ പൊയ്ക്കൊള്‍ക, യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന്‍ നിനക്കു നല്‍കുമാറാകട്ടെ.' ഒരാണ്ടു കഴിഞ്ഞു അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവനാണു ശമുവേല്‍ പ്രവാചകന്‍.
ഹന്നായുടെ ഈ ഹൃദയം പകരുന്ന പ്രാര്‍ത്ഥനയ്ക്കു രണ്ടു സവിശേഷതകളുണ്ടു. അവള്‍ തനിയെ ദൈവസന്നിധിയില്‍ ചെലവഴിച്ച നിമിഷങ്ങളായിരുന്നു അതു എന്നതാണു ഒരു പ്രത്യേകത. ഹൃദയം പൂര്‍ണ്ണമായി ദൈവസന്നിധിയില്‍ പകരുവാന്‍ കഴിയുന്നതു രഹസ്യപ്രാര്‍ത്ഥനയില്‍ ആണു എന്നു സാരം. കൂട്ടായ്മകളും പ്രാര്‍ത്ഥനകളും ആരാധനകളും ഒന്നും ആവശ്യമില്ല എന്നല്ല അതിന്റെ അര്‍ത്ഥം. പരസ്യാരാധനയും രഹസ്യപ്രാര്‍ത്ഥനയും ഒരുപോലെ അനിവാര്യമാണു.വില്യം ബാറക്ലേയുടെ രണ്ടു വാചകങ്ങള്‍ ഉദ്ധരിക്കുന്നു. 'Punblic worship is great, but private worship is also great. They pray best together who pray first alone.' 'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതിലടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക.രഹസ്യത്തില്‍ കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും.' (വി.മത്താഃ 6;6) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ രഹസ്യപ്രാര്‍ത്ഥനയുടെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്നു. നമ്മുടെ കര്‍ത്താവും പരസ്യാരാധനയില്‍ സംബന്ധിക്കുകയും വേറിട്ടു പോയി രഹസ്യമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നതായി സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. 'പിന്നെ അവരെ പറഞ്ഞയച്ചു വിട്ടശേഷം താന്‍ പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ പോയി.' വി.മര്‍ക്കോഃ 6;46. എന്നും പിന്നെ അല്പം മുന്നോട്ടു ചെന്നു (ഒരു കല്ലേറു ദൂരം എന്നു വി.ലൂക്കോഃ 24;41) കവിണ്ണു വീണു.(വി.മത്താഃ26;39, വി.മര്‍ക്കോഃ 14;35) എന്നും കാണുന്നു. പ്രാര്‍ത്ഥന ഒരു പ്രകടനമാകരുതു. അങ്ങനെയുള്ള പ്രാര്‍ത്ഥന കപടഭക്തിയാണു. അതിഭാഷണം പാടില്ല. മനപ്രാര്‍ത്ഥനയെന്നു സാധാരണ വിളിക്കുന്ന വാചാപ്രാര്‍ത്ഥനയിലും അറിയാതെ പ്രകടനാത്മകത കടന്നു വരുന്നുണ്ടു. പലരും പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥന നല്ല പ്രാര്‍ത്ഥന ആയിരുന്നു എന്നു മറ്റുള്ളവര്‍ പറയണമെന്നുള്ള ചിന്ത ഭരിക്കാറുണ്ടു. ഹന്നാ ആകട്ടെ ആരും ഇല്ലാതിരുന്ന സമയത്താണു വി.മന്ദിരത്തില്‍ ചെന്നു പ്രാര്‍ത്ഥിച്ചതു. നാമും വി.ദേവാലയത്തില്‍ നിരന്തരം പോകാറുണ്ടു. ആരാധനയില്‍ സംബന്ധിക്കാറുണ്ടു. പ്രാര്‍ത്ഥിക്കാറുമുണ്ടു. എന്നാല്‍ അല്പ സമയം ഏകനായി ദൈവസന്നിധിയില്‍ ചെലവഴിക്കുവാന്‍ സമയം കണ്ടത്താറുണ്ടോ. ആരാധന തുടങ്ങുന്നതിനു മുമ്പോ അവസാനിച്ചു കഴിഞ്ഞോ അതിനുവേണ്ടി അല്പസമയം കണ്ടെത്താറുമില്ല. ആരാധനയുടെ മദ്ധ്യത്തില്‍ എത്തി, ആരാധന അവസാനിക്കുമ്പോള്‍ പുറകില്‍ നിന്നും ഇടിച്ചു കയറി കൈമുത്തി ഓടിപ്പോകുന്ന തത്രപ്പാടിനു ഇടയില്‍ വേറിട്ടു നില്‍ക്കുവാന്‍ എവിടെ സമയം? താനും പിതാവാം ദൈവവും മാത്രമായിരിക്കുന്ന അനര്‍ഘനിമിഷങ്ങളാണു ഹൃദയം പകരുന്ന പ്രാര്‍ത്ഥനയുടെ സമയം എന്നു നാം മനസ്സിലാക്കുന്നില്ല. തിരിച്ചറിഞ്ഞാല്‍ തന്നെ അതിനെ ഗൗരവമായി കാണുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാറില്ല എന്നതല്ലേ സത്യം.
ഹന്നാ ഹൃദയം കൊണ്ടു സംസാരിച്ചതിനാല്‍ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ഹൃദയം പകരുന്നതിനു വാക്കുകളും ശബ്ദങ്ങളും വേണമെന്നില്ല. ഒരു നെടുവിര്‍പ്പു മതി നമ്മുടെ വാകാരങ്ങള്‍ ദൈവത്തിനു തിരിച്ചറിയുവാന്‍.എന്റെ കര്‍ത്താവേ എന്ന ഹൃദയം നുറുങ്ങിയ ഒരു നിലവിളി മതി നമ്മുടെ ഹൃദയം ദൈവം മനസ്സിലാക്കും. കര്‍ത്താവിന്റെ പരസ്യശുശ്രൂഷയുടെ കലയളവില്‍ ദുഃഖങ്ങളും വേദനകളും രോഗങ്ങളുമായി കടന്നുവന്നവര്‍ ആരും വാതോരാതെ സംസാരിച്ചിട്ടില്ല. 'നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന്‍ കഴിയും' (വി.മത്താഃ 8;2) എന്നു പറഞ്ഞ കുഷ്ഠരോഗിയും, 'ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ.'(വി.മര്‍ക്കോഃ10;47) എന്നു അപേക്ഷിച്ച കുരുടനും, കര്‍ത്താവേ ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ, എന്റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു. (വി.മത്താഃ 15;22) എന്നു നിലവിളിച്ചു പറഞ്ഞ കനാന്യസ്ത്രീയും ഈ യാഥാര്‍ത്ഥ്യത്തെ നമ്മുടെ മുമ്പില്‍ വരച്ചു കാണിക്കുന്നു. എന്തിനു, നാലു പേര്‍ ഒരു കട്ടിലില്‍ എടുത്തു കൊണ്ടുവന്നു,പുരയുടെ മേല്‍ക്കൂര പൊളിച്ചു അവന്റെ മുമ്പില്‍ ഇറക്കിവച്ച പക്ഷവാതക്കാരനു കര്‍ത്താവു സൗഖ്യം നല്‍കിയതു അപേക്ഷകൂടാതെ, കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ടായിരുന്നുവല്ലോ. നാം അര്‍ത്ഥം അറിയാതെ ഉരുവിടുന്ന 'കുറിയേലായിസോന്‍' എന്ന അപേക്ഷയെക്കാള്‍ വലിയ പ്രാര്‍ത്ഥനയില്ലെന്നതാണു സത്യം. ഒരുപടി കൂടെ കടന്നു, വിശ്വാസത്തോടെ കര്‍ത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങലില്‍ തൊട്ടു സൗഖ്യം പ്രാപിച്ച രക്തസ്രവക്കാരിസ്ത്രീയും,(വി. ലൂക്കോഃ 3;43) , മൗനമായി ദേവാലയത്തില്‍ നിന്ന കൂനിയായ സ്ത്രീയും (വി.ലൂക്കോഃ 13;10-13) മൗനമായി ഹൃദയം പകരുന്ന പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങളാണു. എന്നാല്‍ ഇന്നു വാക്കുകളുടെ പെരുപ്പത്തിലാണു പ്രാര്‍ത്ഥനയുടെ വലിമ നാം കാണുന്നതു. അവരോടാണു കര്‍ത്താവു പറഞ്ഞതു.വി.മത്താഃ 6;7. 'പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു തോന്നുന്നതു. അവരോടു തുല്യരാകരുതു.' പലരുടേയും പ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതാണു പ്രാര്‍ത്ഥന എന്നു തോന്നിപ്പോകും. 'യാചിപ്പീന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും അന്വേഷിപ്പീന്‍ നിങ്ങള്‍ കണ്ടെത്തും.' എന്നിത്യാദി കര്‍ത്താവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടു തങ്ങളുടെ അനവധിയായ ആവശ്യങ്ങളെ നിരത്തി വയ്ക്കുമ്പോള്‍, ഇതെല്ലാം തങ്ങള്‍ക്കു അവകാശപ്പെട്ടതാണു. അതിനാല്‍ തന്നേ മതിയാകൂ എന്നു വാദിക്കുകയാണെന്നു തോന്നും. അനുഗ്രഹങ്ങള്‍ പിടിച്ചു വാങ്ങിക്കുകയാണു പ്രാര്‍ത്ഥനയുടെ ഉദ്ദേശം എന്നാണു ഇങ്ങനെയുള്ളവര്‍ കരുതുന്നതു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങി പിതാവിന്റെ അടുക്കല്‍ നിന്നു അകന്നു പോയ പുത്രന്‍ പശ്ചാത്തപിച്ചു, നിന്റെ കൂലിക്കാരില്‍ ഒരുവനെപ്പോലെ എന്നെ ആക്കേണമേ എന്നു അപേക്ഷിക്കും എന്നു തീരുമാനിച്ചു തിരിച്ചെത്തുമ്പോള്‍, അവന്റെ ഹൃദയം തിരിച്ചറിഞ്ഞ പിതാവു ആ അപേക്ഷ പൂര്‍ണ്ണമാക്കുവാന്‍ പോലും അനുവദിക്കാതെ സ്വീകരിക്കുന്നതു ഇവിടെ ചേര്‍ത്തു ചിന്തിക്കേണ്ടതാണു. വാചാലതയിലാണു ദൈവം പ്രസാദിക്കുന്നതു എന്നു തെറ്റിദ്ധരിക്കുന്നവരോടു യഹോവ പ്രവാചകനിലൂടെ അരുളിച്ചെയ്തതു കേള്‍ക്കുകഃ യെശഃ7; 13. ''മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നങ്ങള്‍ എന്റെ ദൈവത്തെ കൂടെ മുഷിപ്പിക്കുന്നതു.'' ബാലിന്റെ വിഗ്രഹങ്ങളെ ഇല്ലാതാക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു 'ഉറക്കെ വിളിപ്പീന്‍' എന്നാണു പരിഹസിച്ചു പറഞ്ഞതു. മൈക്കു വച്ചു ദിഗന്തങ്ങള്‍ മുഴങ്ങുമാറു പ്രാര്‍ത്ഥിക്കുന്ന ആധുനിക പ്രവാചകന്മാരെ കുറിച്ചുള്ള പ്രവചനമായി തന്നെ കാണേണ്ടതാണു. 'യഹോവേ എനിക്കു ഉത്തരമരുളേണമേ' ( 1.രാജാക്കന്മാര്‍ ദ്ധ്യയം 18 വായിക്കുക.) ഒറ്റ വാചകത്തില്‍ ചുരുക്കിയ ഏലിയാവിന്റെ അപേക്ഷ ഉയരങ്ങളില്‍ ദൈവസന്നിധിയില്‍ എത്തി ആകാശത്തു നിന്നു തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചതു വായിക്കുമ്പോള്‍ ദൈവത്തിനു സ്വീകാര്യമായ പ്രാര്‍ത്ഥന എങ്ങനെയുള്ളതാണെന്നു ബോദ്ധ്യമാകും.
'മലങ്കര സഭ 'മാസികയുടെ 2012ജൂലായ് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'യേശുവേ ദാവീദു പുത്രാ' എന്ന ബഹു.ഡോ.ഏബ്രഹാം ഉമ്മനച്ചന്റെ ലേഖനം ഇതിനോടു ചേര്‍ത്തു വായിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നു. രോഗക്കിടക്കയില്‍ ബഹു. അച്ചനുണ്ടായ ദൈവികാനുഭവമാണു പ്രതിപാദ്യം. അതിന്റെ പ്രധാന ആശയം അതു വായിക്കുവാന്‍ പ്രേരണ നല്‍കുമെന്ന ചിന്തയില്‍ ഇവിടെ കുറിക്കുന്നു. ബൈപാസു സര്‍ജറി കഴിഞ്ഞു കുറേശ്ശെ ബോധത്തിലേക്കു മടങ്ങി വന്നുകൊണ്ടിരിക്കുമ്പോള്‍ ബഹു. അച്ചന്റെ മനസ്സിലേക്കു ആദ്യം ഓടിയെത്തിയതു എന്നോ വായിച്ചു മറന്നു പോയിരുന്ന 'യേശുവേ ദാവീദു പുത്രാ പാപിയായ എന്നോടു കരുണ ചെയ്യേണമേ' എന്ന 'ജീസസ് പ്രയറാ'യിരുന്നു. അതു ഉരുവിട്ടു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിനു ഉണ്ടായ ദൈവാനുഭവവും ജീസസ് പ്രയറിന്റെ പ്രത്യേകതകളുമാണു ആ ലേഖനത്തില്‍ വായിക്കുന്നതു. ജീസസ് പ്രയറിനെ കുറിച്ചു അദ്ദേഹം പറഞ്ഞിട്ടുള്ളതിന്റെ പ്രസക്തഭാഗം മാത്രം ഉദ്ധരിക്കുന്നു.'പൗരസ്ത്യ ഓര്‍ത്തഡോക്സു സഭയില്‍ പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പ്രാര്‍ത്ഥനയാണിതു. ക്രിസ്തീയ യോഗയായ 'ഹെസിക്കാസ്റ്റു' പാരമ്പര്യത്തില്‍ ഇതിനു വളരെ പ്രാധാന്യം കല്പിച്ചിരുന്നു.'Lord Jesus Christ Son of God Be merciful to me a sinner.' (കര്‍ത്താവായ യേശുക്രിസ്തവേ ദൈവപുത്രാ പാപിയായ എന്നോടു കരുണ തോന്നേണമേ.) യോഗായിലെ പ്രാണായാമം പോലെ ശ്വാസോച്ഛ്വാസവുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. 'കര്‍ത്താവായ യേശുക്രിസ്തവേ' എന്നു മനസ്സില്‍ ഉരുവിടുക. അടുത്തതായി ശ്വാസം അകത്തു പിടിച്ചു നിര്‍ത്തുക.അപ്പോള്‍ 'ദൈവപുത്രാ' എന്നു പലതവണ ആവര്‍ത്തിക്കുക. പിന്നീടു ശ്വാസം സാവധാനം പുറത്തേക്കു വിടുക. അപ്പോള്‍ 'പാപിയായ എന്നോടു കരുണ തോന്നേണമേ' എന്നു ഉരുവിടുക. അതാണു ജീസസ്പ്രയര്‍. ഒരു റുമേനിയന്‍ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ഓര്‍ത്തഡോക്സു സഭയുടെ ഹൃദയമാണത്രേ ഈ പ്രാര്‍ത്ഥന. ഈ ജീസസ്പ്രയര്‍ ശാസോച്ഛ്വാസവുമായി ബന്ധിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു ഇളം ചൂടും ഉത്സാഹവും ലഭിക്കുന്നു. റഷ്യയില്‍ രചിക്കപ്പെട്ട 'ഒരു തീര്‍ത്ഥാടകന്റെ വഴി' എന്ന പുസ്തകത്തിലുള്ള ജീസസ്പ്രയറിന്റെ മനോഹരമായ വിവരണം ശ്രദ്ധിക്കുക. 'കഠിനമായ ശിക്ഷണം വഴിയായി സാധകന്‍ തുടക്കത്തില്‍ ദിവസേന മൂവായിരം, പിന്നീടു ആറായിരം അവസാനം പന്തീരായിരം പ്രാവശ്യം വരെ ഈ പ്രാര്‍ത്ഥന ഉരുവിട്ടു.പിന്നീടു എണ്ണിത്തിട്ടപ്പെടുത്താതെ ഓരോ ശ്വാസോച്ഛ്വാസമായും ഇതിനെ ബന്ധിപ്പിക്കുന്നു.അപ്രകാരം പുരോഗമിച്ചു കഴിയുമ്പോള്‍ വാക്കുകള്‍ ഉരുവിടേണ്ട ആവശ്യമില്ല. ചുണ്ടുകള്‍ അനങ്ങാതെ ഹൃദയം സംസാരിക്കുവാന്‍ തുടങ്ങുന്നു. അതുമൂലം സന്തോഷവും സമാധാനവും ഹൃദയത്തില്‍ നിറയുന്നു. യേശുവിനോടുള്ള സ്നേഹം കൊണ്ടു ഹൃദയം നിറയുന്നു.'' ഹന്നായുടെ പ്രാര്‍ത്ഥന ഈ നിലവാരത്തിലേക്കു ഉയരുകയായിരുന്നു എന്നു പറയാം. ഇവിടെ നമ്മുടെ പ്രാര്‍ത്ഥനയുടെ നിലവാരത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍ സ്വയം നടത്തേണ്ടതാണു. ഏതൊരു വിശ്വാസിക്കും പിന്തുടരാവുന്ന ലളിതമായ ഒരു പ്രാര്‍ത്ഥനയായി ബ. അച്ചന്‍ ഇതു ശുപാര്‍ശ ചെയ്തിരിക്കുന്നു. പ്രാര്‍ത്ഥന എന്നതു ഒരു പ്രവൃത്തി എന്നതില്‍ നിന്നു മാറി ശരീരത്തിന്റെയും ഹൃദയത്തിന്റെയും ഒരു അവസ്ഥയായി, ഒരു അനുഭവമായി പരിണമിക്കണം.
ഹന്നായുടെ പ്രാര്‍ത്ഥനയുടെ മറ്റൊരു പ്രത്യേകത 1.ശമുഃ 1; 10 ല്‍ 'അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു കരഞ്ഞു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണു. ദൈവമുമ്പാകെ പൊഴിക്കുന്ന കണ്ണുനീരിന്റെ വില വി.വേദപുസ്തകത്തില്‍ അനേകം ഭാഗത്തു ദര്‍ശിക്കുവാന്‍ കഴിയും. ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു. സങ്കീഃ 55;17.' ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും എന്റെ സങ്കടം ബോധിപ്പിച്ചു കരയും.' സങ്കീഃ 42;3.' എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായിരിക്കുന്നു.' സങ്കീഃ 6;6 'കണ്ണുനീര്‍ കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.' സങ്കീഃ 56;8. ' എന്റെ കണ്ണുനീര്‍ നിന്റെ തുരത്തിയില്‍ ആക്കി വയ്ക്കേണമേ.' കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന ദൈവത്തിന്റെ സന്നിധിയില്‍ പൊഴിക്കുന്ന ഒരു തുള്ളി കണ്ണുനീരും നിഷ്ഫലമാകയില്ല.തന്റെ ഭക്തന്റെ നിലവിളി അവന്‍ കേള്‍ക്കുന്നു.
ഹന്നായുടെ പ്രാര്‍ത്ഥനയും കണ്ണുനീരുമെല്ലാം ഒരു മകനു വേണ്ടി ആയിരുന്നു. മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യമാണു ഇവിടെ വെളിവാകുന്നതു. മക്കളുടെ നന്മ മാതാപിതാക്കള്‍ അവര്‍ക്കു വേണ്ടി ചൊരിയുന്ന കണ്ണുനീരിന്റെയും അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയുടെയും അളവനുസരിച്ചു ആയിരിക്കും ഉണ്ടാകുക. മക്കള്‍ ജനിക്കുന്നതിനു മുമ്പെ അതു നിര്‍വ്വഹിക്കുവാന്‍ കഴിയണം. ദീര്‍ഘകാലം മക്കള്‍ക്കു കാത്തിരുന്നു പ്രാര്‍ത്ഥിച്ചതിന്റെയും കണ്ണുനീര്‍ ചൊരിഞ്ഞതിന്റെയും ഫലമായി ലഭിച്ച മക്കളാണു വി.വേദപുസ്തകത്തിലെ വിശ്വാസവീരന്മാരില്‍ പലരും. അബ്രഹാമിനും സാറായ്ക്കും ജനിച്ച യിസഹാക്കു, യാക്കോബിനും റാഹേലിനും ജനിച്ച യൗസേപ്പു, മനോഹയുടെ പുത്രനായ ശിംശോന്‍ , ഇവിടെ നാം കാണുന്ന ശമുവേല്‍ പ്രവാചകന്‍, സഖറിയായ്ക്കും എലിസബേത്തിനും ജനിച്ച യോഹന്നാന്‍ സ്നാപകന്‍ എന്നിങ്ങനെ നീണ്ടു പോകുന്നു അവരുടെ പട്ടിക. കണ്ണുനീരിന്റെ സന്തതി ഒരിക്കലും നശിച്ചു പോകുകയില്ല എന്ന സത്യമാണു ഇവിടെ വെളിവാകുന്നതു. മക്കള്‍ക്കു നല്‍കാവുന്ന, നല്‍കേണ്ട വലിയ സമ്പാദ്യം അവര്‍ക്കു വേണ്ടി ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന കണ്ണുനീരും പ്രാര്‍ത്ഥനയുമാണെന്നു ഹന്നാ നമ്മെ പഠിപ്പിക്കുന്നു.
ഹന്നായുടെ പ്രാര്‍ത്ഥനയും കണ്ണുനീരും യഹോവ കേള്‍ക്കുകയും കാണുകയും ചെയ്തു. ഒരാണ്ടു കഴിഞ്ഞപ്പോള്‍ അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. ഇവിടെയും ഒരുകാര്യം തിരിച്ചറിയേണ്ടതായിട്ടുണ്ടു. അന്നു ഒരു ദിവസം ഹന്നാ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിന്റെ മാത്രം ഫലമായിട്ടല്ല ഈ അനുഗ്രഹം അവര്‍ക്കു ലഭിച്ചതു. അദ്ധ്യായത്തിന്റെ ആരംഭം മുതല്‍ വായിച്ചാല്‍ അതു മനസ്സിലാകും. മകനെ ലഭിക്കുവാന്‍ കാലതാമസം നേരിട്ടപ്പോള്‍ മുതല്‍ ഹന്നാ കഴിച്ച പ്രാര്‍ത്ഥനയുടെ ഫലമാണു ഈ ഭാഗ്യം. അവള്‍ക്കു സങ്കടം സഹിക്കുവാന്‍ കഴിയാതെ വന്നപ്പോഴെല്ലാം പട്ടിണി കിടന്നതു പ്രതിഷേധം പ്രകടിപ്പിക്കുവാനായിരുന്നില്ല. ദൈവമുമ്പാകെ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ക്കാനയും മുറയ്ക്കു ദേവാലയത്തില്‍ പോയി യാഗം അര്‍പ്പിച്ചതും ഇതിനു വേണ്ടി ആയിരുന്നു. ഈ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും കണ്ണുനീരിന്റെയും ഫലമായി ജനിച്ചതു കൊണ്ടാണു ആ മകന്‍ യഹോവയുടെ പ്രവാചകനായി ഉയര്‍ത്തപ്പെട്ടതു. മുട്ടിപ്പായി പ്രാര്‍ത്ഥിപ്പീന്‍, ഇടവിടാതെ പ്രാര്‍ത്ഥിപ്പീന്‍, എല്ലായ്പ്പോഴുംപ്രാര്‍ത്ഥിപ്പീന്‍, ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പീന്‍ എന്നിവയെല്ലാം നിരന്തരമായ പ്രാര്‍ത്ഥനയുടെ ആവശ്യകതയാണു വെളിപ്പെടുത്തുന്നതു. ഇതു ഒരുകാര്യം കൂടെ വെളിവാക്കുന്നു. പ്രാര്‍ത്ഥനയോടൊപ്പം ക്ഷമയോടെ കാത്തിരിക്കുവാനുള്ള മനസ്സുള്ളവര്‍ക്കു മാത്രമേ ഏവംവിധ അനുഗഹങ്ങള്‍ ലഭിക്കുകയുള്ളു. നാം പ്രാര്‍ത്ഥിക്കാറുണ്ടു. മനോവ്യസനത്തോടെ ഹൃദയം പകരുകയും ചെയ്യും. പക്ഷെ ദൈവം ഇടപെടുന്ന നാള്‍ വരെ കാത്തിരിക്കുവാനുള്ള ക്ഷമ നമുക്കു നഷ്ടമായിരിക്കുന്നു. പ്രാര്‍ത്ഥനയുടെ മറുപടിക്കു നാം കാലപരിധി നിശ്ചയിക്കുന്നു. അതിനിടയില്‍ ലഭിച്ചില്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്നു കരുതി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടും. ധൃതിപിടിച്ച നമ്മുടെ ജീവിതക്രമത്തില്‍ പെട്ടെന്നു കിട്ടുന്നതിലാണു നമ്മുടെ ആഗ്രഹവും ശ്രദ്ധയും. ലൗകികജീവിതത്തില്‍ ജീവിതത്തിലും ആത്മീയജീവിതത്തിലും ഒരുപോലെ ഇതു ബാധകമായിരിക്കുന്നു. ആരാധന ആധുനികവല്‍ക്കരിക്കണമെന്ന ആവലാതി ഈ അക്ഷമയുടെ പരിണതഫലമാണു. ദൈവം നമ്മുടെ പ്രശ്നങ്ങളില്‍ തക്ക സമയത്തു ഇടപെടും. അതു മുമ്പാകെയില്ല, പിമ്പാകയുമില്ല. ഇവിടെ മനോഭാവത്തിനാണു മാറ്റം ആവശ്യമായിരിക്കുന്നതു. എത്രകാലം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നുവോ അത്രയും അനുഗ്രഹത്തിന്റെ മാറ്റു വര്‍ദ്ധിക്കുമെന്നു ഹന്നായും ശമുവേല്‍ പ്രവാചകനും നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥന ഹന്നായുടെ പ്രാര്‍ത്ഥന പോലെ ഹൃദയം പകരുന്ന പ്രാര്‍ത്ഥനയായി വളര്‍ന്നിട്ടുണ്ടോ? ദൈവസന്നിധിയില്‍ കരയുവാന്‍ നമുക്കു കണ്ണുനീരുണ്ടോ? ഓര്‍ത്തഡോക്സിയുടെ ഹൃദയമായ ജീസസ് പ്രയര്‍ നമ്മുടെ നിരന്തരപ്രാര്‍ത്ഥനയാക്കുവാന്‍ കഴിയുമോ? എന്നീ ചോദ്യങ്ങള്‍ നമ്മോടു തന്നെ ചോദിക്കാം. അനുകൂലമായ ഉത്തരം കണ്ടെത്തി അതു പ്രാര്‍ത്ഥനാജീവിതത്തിന്റെ ഭാഗമായി മാറ്റിയാല്‍ അതു നമ്മുടെ ജീവതത്തെ തന്നെ മാറ്റും. ആ മാറ്റത്തിനായി ശ്രമിക്കാം; പ്രാര്‍ത്ഥിക്കാം.
ഹന്നായുടെ ഈ ഹൃദയം പകരുന്ന പ്രാര്‍ത്ഥനയ്ക്കു രണ്ടു സവിശേഷതകളുണ്ടു. അവള്‍ തനിയെ ദൈവസന്നിധിയില്‍ ചെലവഴിച്ച നിമിഷങ്ങളായിരുന്നു അതു എന്നതാണു ഒരു പ്രത്യേകത. ഹൃദയം പൂര്‍ണ്ണമായി ദൈവസന്നിധിയില്‍ പകരുവാന്‍ കഴിയുന്നതു രഹസ്യപ്രാര്‍ത്ഥനയില്‍ ആണു എന്നു സാരം. കൂട്ടായ്മകളും പ്രാര്‍ത്ഥനകളും ആരാധനകളും ഒന്നും ആവശ്യമില്ല എന്നല്ല അതിന്റെ അര്‍ത്ഥം. പരസ്യാരാധനയും രഹസ്യപ്രാര്‍ത്ഥനയും ഒരുപോലെ അനിവാര്യമാണു.വില്യം ബാറക്ലേയുടെ രണ്ടു വാചകങ്ങള്‍ ഉദ്ധരിക്കുന്നു. 'Punblic worship is great, but private worship is also great. They pray best together who pray first alone.' 'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതിലടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക.രഹസ്യത്തില്‍ കാണുന്ന പിതാവു നിനക്കു പ്രതിഫലം തരും.' (വി.മത്താഃ 6;6) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ രഹസ്യപ്രാര്‍ത്ഥനയുടെ പ്രാധാന്യവും ആവശ്യകതയും വ്യക്തമാക്കുന്നു. നമ്മുടെ കര്‍ത്താവും പരസ്യാരാധനയില്‍ സംബന്ധിക്കുകയും വേറിട്ടു പോയി രഹസ്യമായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നതായി സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. 'പിന്നെ അവരെ പറഞ്ഞയച്ചു വിട്ടശേഷം താന്‍ പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ പോയി.' വി.മര്‍ക്കോഃ 6;46. എന്നും പിന്നെ അല്പം മുന്നോട്ടു ചെന്നു (ഒരു കല്ലേറു ദൂരം എന്നു വി.ലൂക്കോഃ 24;41) കവിണ്ണു വീണു.(വി.മത്താഃ26;39, വി.മര്‍ക്കോഃ 14;35) എന്നും കാണുന്നു. പ്രാര്‍ത്ഥന ഒരു പ്രകടനമാകരുതു. അങ്ങനെയുള്ള പ്രാര്‍ത്ഥന കപടഭക്തിയാണു. അതിഭാഷണം പാടില്ല. മനപ്രാര്‍ത്ഥനയെന്നു സാധാരണ വിളിക്കുന്ന വാചാപ്രാര്‍ത്ഥനയിലും അറിയാതെ പ്രകടനാത്മകത കടന്നു വരുന്നുണ്ടു. പലരും പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ പ്രാര്‍ത്ഥന നല്ല പ്രാര്‍ത്ഥന ആയിരുന്നു എന്നു മറ്റുള്ളവര്‍ പറയണമെന്നുള്ള ചിന്ത ഭരിക്കാറുണ്ടു. ഹന്നാ ആകട്ടെ ആരും ഇല്ലാതിരുന്ന സമയത്താണു വി.മന്ദിരത്തില്‍ ചെന്നു പ്രാര്‍ത്ഥിച്ചതു. നാമും വി.ദേവാലയത്തില്‍ നിരന്തരം പോകാറുണ്ടു. ആരാധനയില്‍ സംബന്ധിക്കാറുണ്ടു. പ്രാര്‍ത്ഥിക്കാറുമുണ്ടു. എന്നാല്‍ അല്പ സമയം ഏകനായി ദൈവസന്നിധിയില്‍ ചെലവഴിക്കുവാന്‍ സമയം കണ്ടത്താറുണ്ടോ. ആരാധന തുടങ്ങുന്നതിനു മുമ്പോ അവസാനിച്ചു കഴിഞ്ഞോ അതിനുവേണ്ടി അല്പസമയം കണ്ടെത്താറുമില്ല. ആരാധനയുടെ മദ്ധ്യത്തില്‍ എത്തി, ആരാധന അവസാനിക്കുമ്പോള്‍ പുറകില്‍ നിന്നും ഇടിച്ചു കയറി കൈമുത്തി ഓടിപ്പോകുന്ന തത്രപ്പാടിനു ഇടയില്‍ വേറിട്ടു നില്‍ക്കുവാന്‍ എവിടെ സമയം? താനും പിതാവാം ദൈവവും മാത്രമായിരിക്കുന്ന അനര്‍ഘനിമിഷങ്ങളാണു ഹൃദയം പകരുന്ന പ്രാര്‍ത്ഥനയുടെ സമയം എന്നു നാം മനസ്സിലാക്കുന്നില്ല. തിരിച്ചറിഞ്ഞാല്‍ തന്നെ അതിനെ ഗൗരവമായി കാണുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യാറില്ല എന്നതല്ലേ സത്യം.
ഹന്നാ ഹൃദയം കൊണ്ടു സംസാരിച്ചതിനാല്‍ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. ഹൃദയം പകരുന്നതിനു വാക്കുകളും ശബ്ദങ്ങളും വേണമെന്നില്ല. ഒരു നെടുവിര്‍പ്പു മതി നമ്മുടെ വാകാരങ്ങള്‍ ദൈവത്തിനു തിരിച്ചറിയുവാന്‍.എന്റെ കര്‍ത്താവേ എന്ന ഹൃദയം നുറുങ്ങിയ ഒരു നിലവിളി മതി നമ്മുടെ ഹൃദയം ദൈവം മനസ്സിലാക്കും. കര്‍ത്താവിന്റെ പരസ്യശുശ്രൂഷയുടെ കലയളവില്‍ ദുഃഖങ്ങളും വേദനകളും രോഗങ്ങളുമായി കടന്നുവന്നവര്‍ ആരും വാതോരാതെ സംസാരിച്ചിട്ടില്ല. 'നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കുവാന്‍ കഴിയും' (വി.മത്താഃ 8;2) എന്നു പറഞ്ഞ കുഷ്ഠരോഗിയും, 'ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ.'(വി.മര്‍ക്കോഃ10;47) എന്നു അപേക്ഷിച്ച കുരുടനും, കര്‍ത്താവേ ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ, എന്റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു. (വി.മത്താഃ 15;22) എന്നു നിലവിളിച്ചു പറഞ്ഞ കനാന്യസ്ത്രീയും ഈ യാഥാര്‍ത്ഥ്യത്തെ നമ്മുടെ മുമ്പില്‍ വരച്ചു കാണിക്കുന്നു. എന്തിനു, നാലു പേര്‍ ഒരു കട്ടിലില്‍ എടുത്തു കൊണ്ടുവന്നു,പുരയുടെ മേല്‍ക്കൂര പൊളിച്ചു അവന്റെ മുമ്പില്‍ ഇറക്കിവച്ച പക്ഷവാതക്കാരനു കര്‍ത്താവു സൗഖ്യം നല്‍കിയതു അപേക്ഷകൂടാതെ, കൊണ്ടുവന്നവരുടെ വിശ്വാസം കണ്ടിട്ടായിരുന്നുവല്ലോ. നാം അര്‍ത്ഥം അറിയാതെ ഉരുവിടുന്ന 'കുറിയേലായിസോന്‍' എന്ന അപേക്ഷയെക്കാള്‍ വലിയ പ്രാര്‍ത്ഥനയില്ലെന്നതാണു സത്യം. ഒരുപടി കൂടെ കടന്നു, വിശ്വാസത്തോടെ കര്‍ത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങലില്‍ തൊട്ടു സൗഖ്യം പ്രാപിച്ച രക്തസ്രവക്കാരിസ്ത്രീയും,(വി. ലൂക്കോഃ 3;43) , മൗനമായി ദേവാലയത്തില്‍ നിന്ന കൂനിയായ സ്ത്രീയും (വി.ലൂക്കോഃ 13;10-13) മൗനമായി ഹൃദയം പകരുന്ന പ്രാര്‍ത്ഥനയുടെ ഉദാഹരണങ്ങളാണു. എന്നാല്‍ ഇന്നു വാക്കുകളുടെ പെരുപ്പത്തിലാണു പ്രാര്‍ത്ഥനയുടെ വലിമ നാം കാണുന്നതു. അവരോടാണു കര്‍ത്താവു പറഞ്ഞതു.വി.മത്താഃ 6;7. 'പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു. അതിഭാഷണത്താല്‍ ഉത്തരം കിട്ടുമെന്നല്ലോ അവര്‍ക്കു തോന്നുന്നതു. അവരോടു തുല്യരാകരുതു.' പലരുടേയും പ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍ അവകാശങ്ങള്‍ ചോദിച്ചു വാങ്ങുന്നതാണു പ്രാര്‍ത്ഥന എന്നു തോന്നിപ്പോകും. 'യാചിപ്പീന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും അന്വേഷിപ്പീന്‍ നിങ്ങള്‍ കണ്ടെത്തും.' എന്നിത്യാദി കര്‍ത്താവിന്റെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടു തങ്ങളുടെ അനവധിയായ ആവശ്യങ്ങളെ നിരത്തി വയ്ക്കുമ്പോള്‍, ഇതെല്ലാം തങ്ങള്‍ക്കു അവകാശപ്പെട്ടതാണു. അതിനാല്‍ തന്നേ മതിയാകൂ എന്നു വാദിക്കുകയാണെന്നു തോന്നും. അനുഗ്രഹങ്ങള്‍ പിടിച്ചു വാങ്ങിക്കുകയാണു പ്രാര്‍ത്ഥനയുടെ ഉദ്ദേശം എന്നാണു ഇങ്ങനെയുള്ളവര്‍ കരുതുന്നതു. അവകാശങ്ങള്‍ ചോദിച്ചു വാങ്ങി പിതാവിന്റെ അടുക്കല്‍ നിന്നു അകന്നു പോയ പുത്രന്‍ പശ്ചാത്തപിച്ചു, നിന്റെ കൂലിക്കാരില്‍ ഒരുവനെപ്പോലെ എന്നെ ആക്കേണമേ എന്നു അപേക്ഷിക്കും എന്നു തീരുമാനിച്ചു തിരിച്ചെത്തുമ്പോള്‍, അവന്റെ ഹൃദയം തിരിച്ചറിഞ്ഞ പിതാവു ആ അപേക്ഷ പൂര്‍ണ്ണമാക്കുവാന്‍ പോലും അനുവദിക്കാതെ സ്വീകരിക്കുന്നതു ഇവിടെ ചേര്‍ത്തു ചിന്തിക്കേണ്ടതാണു. വാചാലതയിലാണു ദൈവം പ്രസാദിക്കുന്നതു എന്നു തെറ്റിദ്ധരിക്കുന്നവരോടു യഹോവ പ്രവാചകനിലൂടെ അരുളിച്ചെയ്തതു കേള്‍ക്കുകഃ യെശഃ7; 13. ''മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നങ്ങള്‍ എന്റെ ദൈവത്തെ കൂടെ മുഷിപ്പിക്കുന്നതു.'' ബാലിന്റെ വിഗ്രഹങ്ങളെ ഇല്ലാതാക്കുവാന്‍ ഇറങ്ങി പുറപ്പെട്ട ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു 'ഉറക്കെ വിളിപ്പീന്‍' എന്നാണു പരിഹസിച്ചു പറഞ്ഞതു. മൈക്കു വച്ചു ദിഗന്തങ്ങള്‍ മുഴങ്ങുമാറു പ്രാര്‍ത്ഥിക്കുന്ന ആധുനിക പ്രവാചകന്മാരെ കുറിച്ചുള്ള പ്രവചനമായി തന്നെ കാണേണ്ടതാണു. 'യഹോവേ എനിക്കു ഉത്തരമരുളേണമേ' ( 1.രാജാക്കന്മാര്‍ ദ്ധ്യയം 18 വായിക്കുക.) ഒറ്റ വാചകത്തില്‍ ചുരുക്കിയ ഏലിയാവിന്റെ അപേക്ഷ ഉയരങ്ങളില്‍ ദൈവസന്നിധിയില്‍ എത്തി ആകാശത്തു നിന്നു തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചതു വായിക്കുമ്പോള്‍ ദൈവത്തിനു സ്വീകാര്യമായ പ്രാര്‍ത്ഥന എങ്ങനെയുള്ളതാണെന്നു ബോദ്ധ്യമാകും.
'മലങ്കര സഭ 'മാസികയുടെ 2012ജൂലായ് ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 'യേശുവേ ദാവീദു പുത്രാ' എന്ന ബഹു.ഡോ.ഏബ്രഹാം ഉമ്മനച്ചന്റെ ലേഖനം ഇതിനോടു ചേര്‍ത്തു വായിക്കണമെന്നു ശുപാര്‍ശ ചെയ്യുന്നു. രോഗക്കിടക്കയില്‍ ബഹു. അച്ചനുണ്ടായ ദൈവികാനുഭവമാണു പ്രതിപാദ്യം. അതിന്റെ പ്രധാന ആശയം അതു വായിക്കുവാന്‍ പ്രേരണ നല്‍കുമെന്ന ചിന്തയില്‍ ഇവിടെ കുറിക്കുന്നു. ബൈപാസു സര്‍ജറി കഴിഞ്ഞു കുറേശ്ശെ ബോധത്തിലേക്കു മടങ്ങി വന്നുകൊണ്ടിരിക്കുമ്പോള്‍ ബഹു. അച്ചന്റെ മനസ്സിലേക്കു ആദ്യം ഓടിയെത്തിയതു എന്നോ വായിച്ചു മറന്നു പോയിരുന്ന 'യേശുവേ ദാവീദു പുത്രാ പാപിയായ എന്നോടു കരുണ ചെയ്യേണമേ' എന്ന 'ജീസസ് പ്രയറാ'യിരുന്നു. അതു ഉരുവിട്ടു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിനു ഉണ്ടായ ദൈവാനുഭവവും ജീസസ് പ്രയറിന്റെ പ്രത്യേകതകളുമാണു ആ ലേഖനത്തില്‍ വായിക്കുന്നതു. ജീസസ് പ്രയറിനെ കുറിച്ചു അദ്ദേഹം പറഞ്ഞിട്ടുള്ളതിന്റെ പ്രസക്തഭാഗം മാത്രം ഉദ്ധരിക്കുന്നു.'പൗരസ്ത്യ ഓര്‍ത്തഡോക്സു സഭയില്‍ പുരാതനകാലം മുതല്‍ക്കേ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു പ്രാര്‍ത്ഥനയാണിതു. ക്രിസ്തീയ യോഗയായ 'ഹെസിക്കാസ്റ്റു' പാരമ്പര്യത്തില്‍ ഇതിനു വളരെ പ്രാധാന്യം കല്പിച്ചിരുന്നു.'Lord Jesus Christ Son of God Be merciful to me a sinner.' (കര്‍ത്താവായ യേശുക്രിസ്തവേ ദൈവപുത്രാ പാപിയായ എന്നോടു കരുണ തോന്നേണമേ.) യോഗായിലെ പ്രാണായാമം പോലെ ശ്വാസോച്ഛ്വാസവുമായി ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. 'കര്‍ത്താവായ യേശുക്രിസ്തവേ' എന്നു മനസ്സില്‍ ഉരുവിടുക. അടുത്തതായി ശ്വാസം അകത്തു പിടിച്ചു നിര്‍ത്തുക.അപ്പോള്‍ 'ദൈവപുത്രാ' എന്നു പലതവണ ആവര്‍ത്തിക്കുക. പിന്നീടു ശ്വാസം സാവധാനം പുറത്തേക്കു വിടുക. അപ്പോള്‍ 'പാപിയായ എന്നോടു കരുണ തോന്നേണമേ' എന്നു ഉരുവിടുക. അതാണു ജീസസ്പ്രയര്‍. ഒരു റുമേനിയന്‍ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ഓര്‍ത്തഡോക്സു സഭയുടെ ഹൃദയമാണത്രേ ഈ പ്രാര്‍ത്ഥന. ഈ ജീസസ്പ്രയര്‍ ശാസോച്ഛ്വാസവുമായി ബന്ധിക്കുമ്പോള്‍ ഹൃദയത്തില്‍ ഒരു ഇളം ചൂടും ഉത്സാഹവും ലഭിക്കുന്നു. റഷ്യയില്‍ രചിക്കപ്പെട്ട 'ഒരു തീര്‍ത്ഥാടകന്റെ വഴി' എന്ന പുസ്തകത്തിലുള്ള ജീസസ്പ്രയറിന്റെ മനോഹരമായ വിവരണം ശ്രദ്ധിക്കുക. 'കഠിനമായ ശിക്ഷണം വഴിയായി സാധകന്‍ തുടക്കത്തില്‍ ദിവസേന മൂവായിരം, പിന്നീടു ആറായിരം അവസാനം പന്തീരായിരം പ്രാവശ്യം വരെ ഈ പ്രാര്‍ത്ഥന ഉരുവിട്ടു.പിന്നീടു എണ്ണിത്തിട്ടപ്പെടുത്താതെ ഓരോ ശ്വാസോച്ഛ്വാസമായും ഇതിനെ ബന്ധിപ്പിക്കുന്നു.അപ്രകാരം പുരോഗമിച്ചു കഴിയുമ്പോള്‍ വാക്കുകള്‍ ഉരുവിടേണ്ട ആവശ്യമില്ല. ചുണ്ടുകള്‍ അനങ്ങാതെ ഹൃദയം സംസാരിക്കുവാന്‍ തുടങ്ങുന്നു. അതുമൂലം സന്തോഷവും സമാധാനവും ഹൃദയത്തില്‍ നിറയുന്നു. യേശുവിനോടുള്ള സ്നേഹം കൊണ്ടു ഹൃദയം നിറയുന്നു.'' ഹന്നായുടെ പ്രാര്‍ത്ഥന ഈ നിലവാരത്തിലേക്കു ഉയരുകയായിരുന്നു എന്നു പറയാം. ഇവിടെ നമ്മുടെ പ്രാര്‍ത്ഥനയുടെ നിലവാരത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍ സ്വയം നടത്തേണ്ടതാണു. ഏതൊരു വിശ്വാസിക്കും പിന്തുടരാവുന്ന ലളിതമായ ഒരു പ്രാര്‍ത്ഥനയായി ബ. അച്ചന്‍ ഇതു ശുപാര്‍ശ ചെയ്തിരിക്കുന്നു. പ്രാര്‍ത്ഥന എന്നതു ഒരു പ്രവൃത്തി എന്നതില്‍ നിന്നു മാറി ശരീരത്തിന്റെയും ഹൃദയത്തിന്റെയും ഒരു അവസ്ഥയായി, ഒരു അനുഭവമായി പരിണമിക്കണം.
ഹന്നായുടെ പ്രാര്‍ത്ഥനയുടെ മറ്റൊരു പ്രത്യേകത 1.ശമുഃ 1; 10 ല്‍ 'അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ത്ഥിച്ചു കരഞ്ഞു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നതാണു. ദൈവമുമ്പാകെ പൊഴിക്കുന്ന കണ്ണുനീരിന്റെ വില വി.വേദപുസ്തകത്തില്‍ അനേകം ഭാഗത്തു ദര്‍ശിക്കുവാന്‍ കഴിയും. ചില ഭാഗങ്ങള്‍ ഉദ്ധരിക്കുന്നു. സങ്കീഃ 55;17.' ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും എന്റെ സങ്കടം ബോധിപ്പിച്ചു കരയും.' സങ്കീഃ 42;3.' എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായിരിക്കുന്നു.' സങ്കീഃ 6;6 'കണ്ണുനീര്‍ കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനയ്ക്കുന്നു.' സങ്കീഃ 56;8. ' എന്റെ കണ്ണുനീര്‍ നിന്റെ തുരത്തിയില്‍ ആക്കി വയ്ക്കേണമേ.' കണ്ണുനീര്‍ തൂകുമ്പോള്‍ മനസ്സലിയുന്ന ദൈവത്തിന്റെ സന്നിധിയില്‍ പൊഴിക്കുന്ന ഒരു തുള്ളി കണ്ണുനീരും നിഷ്ഫലമാകയില്ല.തന്റെ ഭക്തന്റെ നിലവിളി അവന്‍ കേള്‍ക്കുന്നു.
ഹന്നായുടെ പ്രാര്‍ത്ഥനയും കണ്ണുനീരുമെല്ലാം ഒരു മകനു വേണ്ടി ആയിരുന്നു. മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു വലിയ സത്യമാണു ഇവിടെ വെളിവാകുന്നതു. മക്കളുടെ നന്മ മാതാപിതാക്കള്‍ അവര്‍ക്കു വേണ്ടി ചൊരിയുന്ന കണ്ണുനീരിന്റെയും അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയുടെയും അളവനുസരിച്ചു ആയിരിക്കും ഉണ്ടാകുക. മക്കള്‍ ജനിക്കുന്നതിനു മുമ്പെ അതു നിര്‍വ്വഹിക്കുവാന്‍ കഴിയണം. ദീര്‍ഘകാലം മക്കള്‍ക്കു കാത്തിരുന്നു പ്രാര്‍ത്ഥിച്ചതിന്റെയും കണ്ണുനീര്‍ ചൊരിഞ്ഞതിന്റെയും ഫലമായി ലഭിച്ച മക്കളാണു വി.വേദപുസ്തകത്തിലെ വിശ്വാസവീരന്മാരില്‍ പലരും. അബ്രഹാമിനും സാറായ്ക്കും ജനിച്ച യിസഹാക്കു, യാക്കോബിനും റാഹേലിനും ജനിച്ച യൗസേപ്പു, മനോഹയുടെ പുത്രനായ ശിംശോന്‍ , ഇവിടെ നാം കാണുന്ന ശമുവേല്‍ പ്രവാചകന്‍, സഖറിയായ്ക്കും എലിസബേത്തിനും ജനിച്ച യോഹന്നാന്‍ സ്നാപകന്‍ എന്നിങ്ങനെ നീണ്ടു പോകുന്നു അവരുടെ പട്ടിക. കണ്ണുനീരിന്റെ സന്തതി ഒരിക്കലും നശിച്ചു പോകുകയില്ല എന്ന സത്യമാണു ഇവിടെ വെളിവാകുന്നതു. മക്കള്‍ക്കു നല്‍കാവുന്ന, നല്‍കേണ്ട വലിയ സമ്പാദ്യം അവര്‍ക്കു വേണ്ടി ദൈവസന്നിധിയില്‍ അര്‍പ്പിക്കുന്ന കണ്ണുനീരും പ്രാര്‍ത്ഥനയുമാണെന്നു ഹന്നാ നമ്മെ പഠിപ്പിക്കുന്നു.
ഹന്നായുടെ പ്രാര്‍ത്ഥനയും കണ്ണുനീരും യഹോവ കേള്‍ക്കുകയും കാണുകയും ചെയ്തു. ഒരാണ്ടു കഴിഞ്ഞപ്പോള്‍ അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. ഇവിടെയും ഒരുകാര്യം തിരിച്ചറിയേണ്ടതായിട്ടുണ്ടു. അന്നു ഒരു ദിവസം ഹന്നാ ദേവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചതിന്റെ മാത്രം ഫലമായിട്ടല്ല ഈ അനുഗ്രഹം അവര്‍ക്കു ലഭിച്ചതു. അദ്ധ്യായത്തിന്റെ ആരംഭം മുതല്‍ വായിച്ചാല്‍ അതു മനസ്സിലാകും. മകനെ ലഭിക്കുവാന്‍ കാലതാമസം നേരിട്ടപ്പോള്‍ മുതല്‍ ഹന്നാ കഴിച്ച പ്രാര്‍ത്ഥനയുടെ ഫലമാണു ഈ ഭാഗ്യം. അവള്‍ക്കു സങ്കടം സഹിക്കുവാന്‍ കഴിയാതെ വന്നപ്പോഴെല്ലാം പട്ടിണി കിടന്നതു പ്രതിഷേധം പ്രകടിപ്പിക്കുവാനായിരുന്നില്ല. ദൈവമുമ്പാകെ ഉപവസിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു. എല്ക്കാനയും മുറയ്ക്കു ദേവാലയത്തില്‍ പോയി യാഗം അര്‍പ്പിച്ചതും ഇതിനു വേണ്ടി ആയിരുന്നു. ഈ ദീര്‍ഘനാളത്തെ പ്രാര്‍ത്ഥനയുടെയും കണ്ണുനീരിന്റെയും ഫലമായി ജനിച്ചതു കൊണ്ടാണു ആ മകന്‍ യഹോവയുടെ പ്രവാചകനായി ഉയര്‍ത്തപ്പെട്ടതു. മുട്ടിപ്പായി പ്രാര്‍ത്ഥിപ്പീന്‍, ഇടവിടാതെ പ്രാര്‍ത്ഥിപ്പീന്‍, എല്ലായ്പ്പോഴുംപ്രാര്‍ത്ഥിപ്പീന്‍, ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും കൊണ്ടിരിപ്പീന്‍ എന്നിവയെല്ലാം നിരന്തരമായ പ്രാര്‍ത്ഥനയുടെ ആവശ്യകതയാണു വെളിപ്പെടുത്തുന്നതു. ഇതു ഒരുകാര്യം കൂടെ വെളിവാക്കുന്നു. പ്രാര്‍ത്ഥനയോടൊപ്പം ക്ഷമയോടെ കാത്തിരിക്കുവാനുള്ള മനസ്സുള്ളവര്‍ക്കു മാത്രമേ ഏവംവിധ അനുഗഹങ്ങള്‍ ലഭിക്കുകയുള്ളു. നാം പ്രാര്‍ത്ഥിക്കാറുണ്ടു. മനോവ്യസനത്തോടെ ഹൃദയം പകരുകയും ചെയ്യും. പക്ഷെ ദൈവം ഇടപെടുന്ന നാള്‍ വരെ കാത്തിരിക്കുവാനുള്ള ക്ഷമ നമുക്കു നഷ്ടമായിരിക്കുന്നു. പ്രാര്‍ത്ഥനയുടെ മറുപടിക്കു നാം കാലപരിധി നിശ്ചയിക്കുന്നു. അതിനിടയില്‍ ലഭിച്ചില്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്നു കരുതി മറ്റു മാര്‍ഗ്ഗങ്ങള്‍ തേടും. ധൃതിപിടിച്ച നമ്മുടെ ജീവിതക്രമത്തില്‍ പെട്ടെന്നു കിട്ടുന്നതിലാണു നമ്മുടെ ആഗ്രഹവും ശ്രദ്ധയും. ലൗകികജീവിതത്തില്‍ ജീവിതത്തിലും ആത്മീയജീവിതത്തിലും ഒരുപോലെ ഇതു ബാധകമായിരിക്കുന്നു. ആരാധന ആധുനികവല്‍ക്കരിക്കണമെന്ന ആവലാതി ഈ അക്ഷമയുടെ പരിണതഫലമാണു. ദൈവം നമ്മുടെ പ്രശ്നങ്ങളില്‍ തക്ക സമയത്തു ഇടപെടും. അതു മുമ്പാകെയില്ല, പിമ്പാകയുമില്ല. ഇവിടെ മനോഭാവത്തിനാണു മാറ്റം ആവശ്യമായിരിക്കുന്നതു. എത്രകാലം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നുവോ അത്രയും അനുഗ്രഹത്തിന്റെ മാറ്റു വര്‍ദ്ധിക്കുമെന്നു ഹന്നായും ശമുവേല്‍ പ്രവാചകനും നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ പ്രാര്‍ത്ഥന ഹന്നായുടെ പ്രാര്‍ത്ഥന പോലെ ഹൃദയം പകരുന്ന പ്രാര്‍ത്ഥനയായി വളര്‍ന്നിട്ടുണ്ടോ? ദൈവസന്നിധിയില്‍ കരയുവാന്‍ നമുക്കു കണ്ണുനീരുണ്ടോ? ഓര്‍ത്തഡോക്സിയുടെ ഹൃദയമായ ജീസസ് പ്രയര്‍ നമ്മുടെ നിരന്തരപ്രാര്‍ത്ഥനയാക്കുവാന്‍ കഴിയുമോ? എന്നീ ചോദ്യങ്ങള്‍ നമ്മോടു തന്നെ ചോദിക്കാം. അനുകൂലമായ ഉത്തരം കണ്ടെത്തി അതു പ്രാര്‍ത്ഥനാജീവിതത്തിന്റെ ഭാഗമായി മാറ്റിയാല്‍ അതു നമ്മുടെ ജീവതത്തെ തന്നെ മാറ്റും. ആ മാറ്റത്തിനായി ശ്രമിക്കാം; പ്രാര്‍ത്ഥിക്കാം.
Comments
Post a Comment