വചനപരിച്ഛേദം - 35
35- പാപം കടന്നുവരുന്ന വഴികള്‍.
യോശുഃ 7;21.''ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കല്‍ വെള്ളിയും അമ്പതുശേക്കല്‍ തൂക്കമുള്ള ഒരു പൊന്‍കട്ടിയും കണ്ടു,മോഹിച്ചു, എടുത്തു, അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകുന്നു.''
ആഖാന്റെ പാപവും പാപം വന്നു ചേര്‍ന്ന വഴികളുമാണു ഈ വാക്യത്തില്‍ വായിക്കുന്നതു. പാപം ചെയ്ത ആഖാന്‍ പിടിക്കപ്പെട്ടപ്പോള്‍ ജനത്തിന്റെ മുമ്പാകെ ഏറ്റു പറയുമ്പോഴാണു ആഖാന്‍, താന്‍ പാപം ചെയ്യുവാന്‍ ഇടയായ വഴികളെ കുറിച്ചു പറയുന്നതു. യഹോവയുടെ കല്പന ലംഘിച്ചു, ലൗകിക മോഹങ്ങളില്‍ കുടുങ്ങി ശപഥാര്‍പ്പിത വസ്തുക്കള്‍ മോഷ്ടിച്ചു ഒളിച്ചു വച്ചതാണു ആഖാന്‍ ചെയ്ത പാപം. എടുക്കുവാന്‍ പാടില്ലാത്ത വിശേഷമായ ബാബിലോന്യ മേലങ്കിയും വെള്ളിയും സ്വര്‍ണ്ണവും കണ്ടു മോഹിച്ചു എടുത്തു ഒളിച്ചു വച്ചു. കണ്ടതാണു പാപത്തിലേക്കുള്ള ആദ്യപടി. കാഴ്ച മോഹത്തിലേക്കും മോഹം തെറ്റായ പ്രവൃത്തിയിലേക്കും ആഖാനെ നയിക്കുന്നു. ഒരു വ്യക്തിയുടെ പാപം അവനെ മാത്രമല്ല അവന്റെ കുടുംബത്തെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്നും ഈ സംഭവം വരച്ചു കാണിക്കുന്നു.
യോശുവായുടെ നേതൃത്വത്തില്‍ കനാനിലേക്കുള്ള യാത്ര പുനരാരംഭിച്ചു. യോര്‍ദ്ദാന്‍ കടന്ന ജനം തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പരിച്ഛേദന ഏല്ക്കുകയും ചെയ്തു. യഹോവ അവര്‍ക്കു യോര്‍ദ്ദാനില്‍ പാത ഒരുക്കുകയും യരീഹോ കോട്ട തകര്‍ത്തു പട്ടണം അവരുടെ കൈയ്യില്‍ ഏല്പിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ അവരിൽ യഹോവയുടെ കരുതലിലും നടത്തിപ്പിലുമുള്ള വിശ്വാസം വർദ്ധിപ്പിച്ചു. അതു അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതോടൊപ്പം അല്പം അഹന്തയും ഉളവാക്കിയോ എന്നു ഊഹിക്കുന്നതിൽ തെറ്റില്ല. പിന്നീടുള്ള സംഭവങ്ങൾ അതു സൂചിപ്പിക്കുന്നു. നിസ്സാരരെന്നു കരുതിയ ഹായി ദേശക്കാരുടെ മുമ്പിൽ യിസ്രായേൽ പരാജയപ്പെടുന്ന കാഴ്ചയാണു പിന്നീടു നാം കാണുന്നതു. അതു അവരിൽ ഭയവും ദുഃഖവും ഉളവാക്കി. അതിനു വഴിതെളിച്ചതു ആഖാന്റെ പാപമായിരുന്നു. ആഖാന്റെ പാപവും അതിന്റെ പരിണതഫലവും എന്തായിരുന്നു എന്നു കാണുമ്പോൾ മാത്രമേ അതിന്റെ ഗൗരവം തിരിച്ചറിയുകയുള്ളു. ശപഥാർപ്പിത വസ്തുക്കൾ എടുത്തവെന്നതാണു ആഖാൻ ചെയ്ത തെറ്റു. യഹോവയായദൈവം യറീഹോ പട്ടണം അവരുടെ കൈയ്യിൽ ഏല്പിച്ചു കൊണ്ടു അരുളിച്ചെയ്തതുയോശുഃ 6. 17-19 ൽ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്കു ശപഥാർപ്പിതമാകുന്നു. ....എന്നാൽ നിങ്ങൾ ശപഥം ചെയ്തിരിക്കെ ശപഥാർപ്പിതത്തിൽ വല്ലതും എടുത്തിട്ടു യിസ്രായേൽ പാളയത്തിനു മുഴുവൻ ശാപവും അനർത്ഥവും വരുത്താതിരിക്കേണ്ടതിനു ശപഥാർപ്പിത വസ്തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചു കൊൾവീൻ. വെള്ളിയും പൊന്നുമൊക്കെയും ചെമ്പും ഇരുമ്പും കൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം. അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം. ശത്രുസംഹാരം കെട്ടുറപ്പുള്ള ഒരു സമൂഹത്തിന്റെ വളർച്ചയ്ക്കും നിലനില്പിനും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണു. എന്നാൽ അതു അന്യന്റെ സ്വത്തു കൈക്കലാക്കുവാനുള്ളതല്ല. ശത്രുവിനെ പരാജയപ്പെടുത്തി അവന്റെ സ്വത്തു കൈവശമാക്കുമ്പോൾ സ്വത്തിലുള്ള മോഹം വർദ്ധിക്കുകയും സമ്പത്തിനു വേണ്ടി അന്യനെ ആക്രമിക്കുവാൻ തയ്യാറാകുകയും ചെയ്യും. അതുകൊണ്ടു തന്നെ ശത്രുവിന്റെ വിലപിടിപ്പുള്ള വസതുക്കൾ തങ്ങൾക്കുഅവകാശപ്പെട്ടതല്ല എന്ന ബോധമുളവാക്കുവാനായിട്ടാണു അവ ശപഥാർപ്പിത വസ്തുക്കളായി വേർതിരിക്കണമെന്നു യഹോവ കല്പിച്ചതു. യഹോവയുടെ കല്പന പ്രകാരം യിസ്രായേൽ ജനം യരീഹോ പട്ടണം സമൂലം നശിപ്പിച്ചു. വെള്ളിയും പൊന്നും ഇരുമ്പും ചെമ്പും പാത്രങ്ങളും യഹോവയുടെ ഭണ്ഡാരത്തിൽ അർപ്പിച്ചു. എന്നാൽ ശപഥാർപ്പിത വസ്തുക്കളുടെ ഉദ്ദേശം മനസ്സിലാക്കാതെ യഹോവയുടെ കല്പന ലംഘിച്ചു ആഖാൻ തനിക്കു ഇഷ്ടപ്പെട്ട ശപഥാർപ്പിത വസ്തുക്കളിൽ ചിലതെടുത്തു തന്റെ കൂടാരത്തിൽ ഒളിച്ചു വച്ചു. ആരും കണ്ടില്ല , അറിഞ്ഞുമില്ല. ഇനിയും ആരും അറിയുകയുമില്ല എന്നു കരുതി അവൻ ആശ്വസിച്ചു. രഹസ്യമായി ചെയ്യുന്ന പാപങ്ങളിലെല്ലാം മനുഷ്യന്റെ മനോഭാവം ഇങ്ങനെ തന്നെയാണു.
എല്ലാം കാണുകയും കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ദൈവത്തിന്റെ മുമ്പില്‍ ഒന്നും മറവായിരിക്കുകയില്ലല്ലോ. ആഖാന്‍ യഹോവയ്ക്കു അനിഷ്ടമായതു ചെയ്തതുകൊണ്ടു യഹോവയുടെ കോപം യിസ്രായേല്‍ ജനത്തിന്റെ നേരെ തിരിഞ്ഞു. ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്താല്‍ യിസ്രായേല്‍ പാളയത്തില്‍ ശാപവും അനര്‍ത്ഥവും വരുത്തുമെന്നു യഹോവ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഒരു തോല്‍വിയുടെ രൂപത്തിലാണു യഹോവയുടെ കോപവും ശാപവും യിസ്രായേല്‍ പാളയത്തിലേക്കു കടന്നു വന്നതു. യറീഹോ പട്ടണം പിടിച്ചടക്കിയ ആത്മവിശ്വാസത്തോടെ ഹായി പട്ടണത്തെ ഒറ്റു നോക്കുവാന്‍ യോശുവ ചിലരെ നിയോഗിച്ചു. ഒറ്റുനോക്കുവാന്‍ പോയവര്‍ തിരികെ വന്നു യോശുവയോടു പറഞ്ഞു. ജനം എല്ലാം പോകേണമെന്നില്ല. രണ്ടായിരമോ മൂവായിരമോ പേര്‍ പോയാല്‍ മതി.സര്‍വ്വ ജനത്തേയും കഷ്ടപ്പെടുത്തേണ്ട. അവര്‍ ആള്‍ ചുരുക്കമുള്ളവരത്രേ. അവരുടെ വാക്കുകള്‍ക്കു അനുസരണമായി മൂവായിരം പേര്‍ ഹായി പട്ടണത്തിലേക്കു പോയി. അപ്രതീക്ഷിതമായതു സംഭവിച്ചു. അവര്‍ ഹായിപട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. മുപ്പത്തിയാറോളം പേരെ അവര്‍ കൊന്നു. ജനത്തിന്റെ ഹൃദയം ഉരുകി.യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ വീണു കിടന്നു നിലവിളിച്ചു. യഹോവ യോശുവയോടു അരുളിച്ചെയ്തു. ''എഴുന്നേല്ക്ക, നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നതു എന്തിനു? യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശപഥാര്‍പ്പിതം എടുത്തിരിക്കുന്നു. തങ്ങളുടെ സാമാനങ്ങളുടെ ഇടയില്‍ അതു മറച്ചു വച്ചിരിക്കുന്നു. ശാപം നിങ്ങളുടെ ഇടയില്‍ നിന്നും നീക്കാതെയിരുന്നാല്‍ ഞാന്‍ നിങ്ങളോടു കൂടെയിരിക്കയില്ല. നിങ്ങളെ തന്നെ ശുദ്ധീകരിക്കേണം.
യോശുവ യഹോവ കല്പിച്ചതനുസരിച്ചു അതികാലത്തെ എഴുന്നേറ്റു യിസ്രായേല്‍ ജനത്തെ ഗോത്രം ഗോത്രമായി വിളിച്ചു വരുത്തി. യഹൂദ ഗോത്രം പിടിക്കപ്പെട്ടു. അതില്‍ സര്‍ഹ്യകുലം പിടിക്കപ്പെട്ടു. പിന്നെ സബ്ദി പിടിക്കപ്പെട്ടു. ഒടുവില്‍ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു. യോശുവ ആഖാനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ എല്ലാം തുറന്നു പറഞ്ഞു.''ഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായ ഒരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കല്‍ വെള്ളിയും അമ്പതു ശേക്കല്‍ തൂക്കമുള്ള പൊന്‍കട്ടിയും കണ്ടു, മോഹിച്ചു, എടുത്തു. അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു. വെള്ളി അടിയില്‍ ആകുന്ന.' അവന്‍ പറഞ്ഞിടത്തു നിന്നു തൊണ്ടിമുതല്‍ കണ്ടെടുത്തു. യോശുവ ജനത്തെ വിളിച്ചു കൂട്ടി. ആഖാനെ വെള്ളി, മേലങ്കി, പൊന്‍കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, ആടു,കഴുത, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോര്‍ താഴ്വരയില്‍ കൊണ്ടുപോയി. പിന്നെ യിസ്രായേല്‍ എല്ലാം അവനെ കല്ലെറിഞ്ഞു. അവരെ തീയിലിട്ടു ചുട്ടു. അതുകൊണ്ടു ആ സ്ഥലത്തിനു ആഖോര്‍ എന്നു പേരായി.
ഈ സംഭവം നമുക്കു ചില ഗൗരവമേറിയ സന്ദേശങ്ങള്‍ നല്‍കുന്നു. പാപം കടന്നു വന്ന വഴികളാണു പ്രഥമം. ആഖാന്‍ പറയുന്നു.വിശേഷമായ മേലങ്കിയും വെള്ളിയും പൊന്നും കണ്ടു മോഹിച്ചു എടുത്തു. 'ശപഥാര്‍പ്പിത വസ്തുക്കളെ തൊടാതിരിപ്പാന്‍ സൂക്ഷിപ്പീന്‍.' എന്ന യഹോവയുടെ കല്പന മറന്നു അതു എടുത്തു ഒളിച്ചു വെയ്ക്കുവാന്‍ വഴി തെളിച്ചതു രണ്ടു കാര്യങ്ങളാണു. കണ്ടു എന്നതാണു ആദ്യത്തേതു. കാഴ്ച തെറ്റിലേക്കുള്ള വഴി തുറക്കുന്നു. കാണരുതാത്തതു കാണുമ്പോള്‍ മോഹമുണ്ടാകുന്നു. ആദ്യപാപത്തിനു കാരണമായതു കാഴ്ചയും തത്ഫലമായുണ്ടായ മോഹവുമാണെന്നു ഉല്പഃ 3;6 വ്യക്തമാക്കുന്നു. ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവുമെന്നു സ്ത്രീ കണ്ടു തിന്നു ഭര്‍ത്താവിനും കൊടുത്തു. കാഴ്ച മോഹത്തിലേക്കും മോഹം പാപത്തിലേക്കും കൊണ്ടെത്തിക്കുന്നു. യാക്കോബുശ്ളീഹായുടെ വാക്കുകള്‍ ശ്രദ്ധിക്കുകഃ യാക്കോഃ1;3 . 'മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.' മോഹങ്ങള്‍ ജനിക്കാതിരിക്കുവാന്‍ പരിശുദ്ധനായ പൗലോസുസ്ളീഹാ നല്‍കുന്ന ഉപദേശം റോമഃ 13;14ല്‍ നമുക്കു കാണാം. 'മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുതു.' കാഴ്ച ജഡചിന്തയിലേക്കും ജഡചിന്ത മോഹത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു. ഇവിടെ കാഴ്ചയിലൂടെയാണു പാപം കടന്നു വരുന്നതു. കാഴ്ച യാദൃശ്ചികമാണു. എന്നാല്‍ ചില കാഴ്ചകള്‍ വീണ്ടും നോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആ നോട്ടത്തിന്റെ പിന്നില്‍ ഉദ്ദേശമുണ്ടു. നോട്ടത്തില്‍ മോഹം കലര്‍ന്നു കിടക്കുന്നു. മോഹത്തോടു കൂടിയ നോട്ടം പാപമായി തീരുന്നു. കര്‍ത്താവു പറയുന്നു. വി.മത്താഃ 5;28 ''ഞാനോ നിങ്ങളോടു പറയുന്നതു; സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവന്‍ ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തു പോയി.' ഒരുവിധത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങളാണു പാപം കടന്നുവരുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ടാണു ഭാരതീയ സന്യാസിവര്യന്മാര്‍ ഇന്ദ്രിയനിഗ്രഹം ശീലിച്ചിരുന്നതു. ഇന്ദ്രിയങ്ങളില്‍ പ്രധാനം കണ്ണുതന്നെയാണു. അതുകൊണ്ടാകാം മറ്റൊരു ഇന്ദ്രിയത്തിനുമില്ലാത്ത ഒരു പ്രത്യേകത ദൈവം കണ്ണിനുമാത്രം നല്‍കിയിരിക്കുന്നതു. കണ്ണിനു മാത്രമാണല്ലോ അതിനെ സ്വയം നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗം നല്‍കിയിരിക്കുന്നതു. കാണേണ്ടതു കാണുവാനും കാണരുതാത്തതു കാണാതിരിക്കുവാനായിട്ടാണല്ലോ കണ്‍പോളകള്‍ നല്‍കിയിരിക്കുന്നതു. കാതിനും മൂക്കിനും ത്വക്കിനും ഈ സൗകര്യം നല്‍കിയിട്ടില്ല. അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെങ്കില്‍ മറ്റു അവയവങ്ങളുടെ സഹായം തേടേണ്ടതായി വരും. ഇതില്‍ നിന്നു അല്പം വ്യത്യാസമുള്ളതു നാവിനാണു. നാവിനാകട്ടെ രുചിയിലൂടെയുള്ള അറിവു നേടുവാന്‍ മറ്റു അവയവങ്ങളുടെ സഹായം ആവശ്യമാണു. നാവിനു സംസാരിക്കുക എന്ന ഉദ്ദേശം കൂടെയുണ്ടു. ഒരുപക്ഷെ സംസാരത്തിലൂടെ കൂടുതല്‍ പാപമുണ്ടാകുമെന്നതിനാലാകാം അതിനെ തടങ്കലിലാക്കിയിരിക്കുന്നതു. അധരോഷ്ഠങ്ങളാലും പല്ലുകളാലും നാവിനെ ബന്ധിച്ചിരിക്കുകയാണെന്നു പറയാം. എന്നാല്‍ കണ്ണു പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും ശക്തായിട്ടുള്ളതണു. പ്രത്യേകിച്ചു പാപത്തെ സംബന്ധിച്ചു അതു സത്യമാണു. അനേകം പാപങ്ങള്‍ക്കും വഴിയൊരുക്കുന്നതു കണ്ണാണു. അതിനാല്‍ പാപത്തിലേക്കു വഴുതി വീഴുവാന്‍ ഇടയാകുന്ന മോഹമുണ്ടാകാതെയിരിക്കുവാന്‍ കണ്ണുകളെ നിയന്ത്രിച്ചേ മതിയാകൂ. കാഴ്ച പാപമല്ലെങ്കിലും അതു നോട്ടത്തിനു കാരണമാകാറുണ്ടു. നോട്ടം പാപമാകും, പാപത്തിലേക്കുള്ള വാതില്‍ തുറക്കും. അതിനാല്‍ കാഴ്ച നോട്ടത്തിലേക്കു എത്തിച്ചേരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അതു പലപ്പോഴും സാദ്ധ്യമാകാതെ വരുമെന്നതിനാല്‍ അരുതാത്ത ദൃശ്യങ്ങളില്‍ നിന്നു ഒഴിഞ്ഞിരിക്കണം. എങ്കിലും ചില കാഴ്ചകള്‍ നാം അറിയാതെയും നമ്മുടെ ദൃഷ്ടിപഥത്തില്‍ പെട്ടു പോകും. അതു അരുതാത്ത മോഹം ജനിപ്പിക്കുന്നതാണെന്നു അറിഞ്ഞു വീണ്ടും അങ്ങോട്ടു നോക്കാതെ കണ്ണിനെ നിയന്ത്രിച്ചാല്‍ മാത്രമേ പാപത്തില്‍ വീഴാതെ നമ്മെ സൂക്ഷിക്കുവാന്‍ കഴിയുകയുള്ളു. ഒരപക്ഷെ ആഖാന്റെ പാപം യാദൃശ്ചികമായി കടന്നു വന്നതാകാം. വിശേഷപ്പെട്ട മേലങ്കിയും വെള്ളിയും സ്വര്‍ണ്ണവുമൊന്നും ആഖാന്‍ അന്വേഷിച്ചു കണ്ടെത്തിയതായിരിക്കയില്ല. യാദൃശ്ചികമായി കാണുകയും, അപ്പോള്‍ ആരും സമീപത്തു ഇല്ലാതിരിക്കുകയും ചെയ്തതാകാം അതു എടുക്കുവാനും ഒളിച്ചു വയ്ക്കുവാനും പ്രേരിപ്പിച്ചതു. അരുതാത്തതാണു എന്നു തിരിച്ചറിഞ്ഞു കണ്ണുകളെ പിന്‍വലിച്ചിരുന്നു എങ്കില്‍ ആ വലിയ പാപത്തിലേക്കു ആഖാന്‍ വീഴുമായിരുന്നില്ല. ആരും സമീപത്തില്ലായിരുന്നു എന്നതും കരണമായി കരുതുകയാണെങ്കില്‍, നല്ല കൂട്ടായ്മകള്‍ കണ്ണുകളെ നിയന്ത്രിക്കുവാനും പാപത്തില്‍ നിന്നു രക്ഷ പെടുവാനും ഉപകരിക്കുമെന്ന സത്യം വെളിവാകും. ലോകമോഹം ആഖാനില്‍ കൂടുതലായിരുന്നു എന്നും ഊഹിക്കാവുന്നതാണു. ദൈവചിന്തയില്‍ നിന്നു അകലുന്നവരിലാണു ഇതു കൂടുതലായി കാണുന്നതു.1.യോഹഃ 2;3. ''ജഡമാഹം കണ്‍മോഹം ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവില്‍ നിന്നല്ല; ലോകത്തില്‍ നിന്നത്രേ ആകുന്നു.'' ആഖാന്റെ പാപം ജഡമോഹം കണ്‍മോഹം ജീവനത്തിന്റെ പ്രതാപം എന്നിവയില്‍ നിന്നു ഉണ്ടായതാണെന്നു കണ്ടു മോഹിച്ചു എടുത്തു എന്നീ പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നു. പാപത്തെ അതിന്റെ രാഗമോഹങ്ങളോടെ കുഴിച്ചിടുവാന്‍ ഇന്ദ്രിയനിഗ്രഹം അനുപേക്ഷണീയമാണു എന്നു ഇതു വെളിവാക്കുന്നു.
ആഖാന്റെ പാപം ഗുരുതരമാകുവാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടു. തെറ്റാണു എന്നു അറിഞ്ഞുകൊണ്ടു തന്നെയാണു ആഖാന്‍ അതു ചെയ്തതു. അതുകൊണ്ടാണല്ലോ അതു ഒളിച്ചു വച്ചതു. അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റുകള്‍ക്കു അധികം ശിക്ഷ ലഭിക്കും. അവന്‍ പാപത്തെ ലാഘവബുദ്ധിയോടെ കണ്ടു എന്നതാണു മറ്റൊന്നു. ഇതു സാരമില്ല എന്നുഅവന്‍ കരുതിക്കാണും. മാത്രമല്ല, ആരും കണ്ടുമില്ല, കാണുകയുമില്ല എന്നതു അവനു ധൈര്യം നല്‍കി. കൂടാരത്തിന്റെ നടുവില്‍ കുഴിച്ചിട്ടതു അതു സൂചിപ്പിക്കുന്നു. പാപത്തെ അങ്ങനെ കുഴിച്ചു മൂടുവാന്‍ കഴിയുകയില്ല. അതുകൊണ്ടു തക്കസമയത്തു പാപം ഏറ്റു പറയുവാനും കഴിഞ്ഞില്ല. പാപം അവന്‍ ഏറ്റു പറഞ്ഞു. അതു പിടിക്കപ്പെട്ടു കഴിഞ്ഞുള്ള ഏററു പറച്ചില്‍ ആയതിനാല്‍ ശിക്ഷ ഇളവു ചെയ്തു കിട്ടിയില്ല. പുതിയനിയമ ഭാഷയില്‍ പറഞ്ഞാല്‍ അതു പരിശുദ്ധാത്മാവിനു എതിരായ പാപമായി പരിണമിച്ചിരുന്നു. നാമും പലപ്പോഴും പല പാപങ്ങളെയും ലാഘവബുദ്ധിയോടെയാണു കാണുന്നതു. ചില പാപങ്ങളെ, അതു അത്ര വലിയ പാപമൊന്നുമല്ല, ദൈവം ക്ഷമിക്കും എന്നിങ്ങനെ സ്വയം സമാശ്വസിക്കും. ആരും കാണാതെയും അറിയാതെയും ചെയ്ത പാപങ്ങളെയും നാം അവഗണിക്കുന്നു. അതിനാല്‍ തക്ക സമയത്തു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുവാന്‍ കഴിയാതെ ന്യായവിധി സമയത്തേക്കു അതു ചരതിച്ചു വയ്ക്കുന്നു.
ഒരു വ്യക്തിയുടെ പാപം അയാളുടെ കുടുംബത്തയും സമൂഹത്തേയും എങ്ങനെ ബാധിക്കുമെന്നു ഈ സംഭവം വെളിവാക്കുന്നു. ആഖാന്‍ ചെയ്ത പാപത്തെ കുറച്ചു യഹോവ യോശുവയോടു അരുളിച്ചെയ്യുന്നതു യോശുഃ 7; 11 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു.'' ആഖാന്‍ നിയമം ലംഘിച്ചതും ശപഥാര്‍പ്പിത വസ്തുക്കള്‍ എടുത്തതും ഒളിച്ചു വച്ചതുമെല്ലാം യഹോവ കണക്കിട്ടതു യിസ്രായേലിന്റെ പാപമായിട്ടാണു. പാപം ചെയ്ത വ്യക്തിയെ യഹോവയ്ക്കു അറിയുവാന്‍ പാടില്ലാത്തതു കൊണ്ടല്ല അങ്ങനെ പറഞ്ഞതു. അതുകൊണ്ടു അതിന്റെ അനന്തരഫലങ്ങള്‍ യിസ്രായേല്‍ മുഴുവന്‍ അനുഭവിക്കേണ്ടതായി വന്നു. ഹായി പട്ടണക്കാരുടെ മുമ്പില്‍ പരാജയപ്പെട്ടതും മുപ്പത്തിയാറു പേര്‍ കൊല്ലപ്പെട്ടതും ആഖാന്റെ പാപത്തിന്റെ പരിണത ഫലമായിരുന്നുവല്ലോ. അതുകൊണ്ടാണു പാപം നിങ്ങളുടെ ഇടയില്‍ നിന്നു നീക്കി കളയേണം എന്നു യഹോവ അരുളിച്ചെയ്തതു. ഒരുവന്റെ പാപം സമൂഹം മുഴുവന്‍ അശുദ്ധമാകുവാന്‍ കാരണമായി. 'നിങ്ങളെ തന്നെ ശുദ്ധീകരിപ്പീന്‍' എന്നാണല്ലോ യഹോവ അരുളിച്ചെയ്തതു. ആഖാനും അവന്റെ കുടുംബവും വസ്തുവകകളും എല്ലാം ശിക്ഷയ്ക്കു വിധേയമാകുന്നതോടെയാണു യിസ്രായേലിന്റെ ശാപം നീങ്ങിയതു. ശാപം നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയുന്നതു വരെ ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ക്കു നില്ക്കാന്‍ കഴിയകയുല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ലോകമോഹങ്ങളില്‍ പെട്ടും, ലഘുവും നിസ്സാരവും ആരും കാണുന്നില്ല എന്നു കരുതിയും ചെയ്യുന്ന പാപങ്ങളെല്ലാം എത്രമാത്രം ഗൗരവമുള്ളതാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ നാം മാത്രമല്ല നമ്മോടു ബന്ധമുള്ളവര്‍ക്കും സമൂഹത്തിനും ബാധകമാണെന്ന സത്യം ഈ സംഭവം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
എല്ലാം കാണുകയും കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുന്ന സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ദൈവത്തിന്റെ മുമ്പില്‍ ഒന്നും മറവായിരിക്കുകയില്ലല്ലോ. ആഖാന്‍ യഹോവയ്ക്കു അനിഷ്ടമായതു ചെയ്തതുകൊണ്ടു യഹോവയുടെ കോപം യിസ്രായേല്‍ ജനത്തിന്റെ നേരെ തിരിഞ്ഞു. ശപഥാര്‍പ്പിതത്തില്‍ വല്ലതും എടുത്താല്‍ യിസ്രായേല്‍ പാളയത്തില്‍ ശാപവും അനര്‍ത്ഥവും വരുത്തുമെന്നു യഹോവ മുന്‍കൂട്ടി പറഞ്ഞിരുന്നു. ഒരു തോല്‍വിയുടെ രൂപത്തിലാണു യഹോവയുടെ കോപവും ശാപവും യിസ്രായേല്‍ പാളയത്തിലേക്കു കടന്നു വന്നതു. യറീഹോ പട്ടണം പിടിച്ചടക്കിയ ആത്മവിശ്വാസത്തോടെ ഹായി പട്ടണത്തെ ഒറ്റു നോക്കുവാന്‍ യോശുവ ചിലരെ നിയോഗിച്ചു. ഒറ്റുനോക്കുവാന്‍ പോയവര്‍ തിരികെ വന്നു യോശുവയോടു പറഞ്ഞു. ജനം എല്ലാം പോകേണമെന്നില്ല. രണ്ടായിരമോ മൂവായിരമോ പേര്‍ പോയാല്‍ മതി.സര്‍വ്വ ജനത്തേയും കഷ്ടപ്പെടുത്തേണ്ട. അവര്‍ ആള്‍ ചുരുക്കമുള്ളവരത്രേ. അവരുടെ വാക്കുകള്‍ക്കു അനുസരണമായി മൂവായിരം പേര്‍ ഹായി പട്ടണത്തിലേക്കു പോയി. അപ്രതീക്ഷിതമായതു സംഭവിച്ചു. അവര്‍ ഹായിപട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. മുപ്പത്തിയാറോളം പേരെ അവര്‍ കൊന്നു. ജനത്തിന്റെ ഹൃദയം ഉരുകി.യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ വീണു കിടന്നു നിലവിളിച്ചു. യഹോവ യോശുവയോടു അരുളിച്ചെയ്തു. ''എഴുന്നേല്ക്ക, നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നതു എന്തിനു? യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശപഥാര്‍പ്പിതം എടുത്തിരിക്കുന്നു. തങ്ങളുടെ സാമാനങ്ങളുടെ ഇടയില്‍ അതു മറച്ചു വച്ചിരിക്കുന്നു. ശാപം നിങ്ങളുടെ ഇടയില്‍ നിന്നും നീക്കാതെയിരുന്നാല്‍ ഞാന്‍ നിങ്ങളോടു കൂടെയിരിക്കയില്ല. നിങ്ങളെ തന്നെ ശുദ്ധീകരിക്കേണം.
യോശുവ യഹോവ കല്പിച്ചതനുസരിച്ചു അതികാലത്തെ എഴുന്നേറ്റു യിസ്രായേല്‍ ജനത്തെ ഗോത്രം ഗോത്രമായി വിളിച്ചു വരുത്തി. യഹൂദ ഗോത്രം പിടിക്കപ്പെട്ടു. അതില്‍ സര്‍ഹ്യകുലം പിടിക്കപ്പെട്ടു. പിന്നെ സബ്ദി പിടിക്കപ്പെട്ടു. ഒടുവില്‍ സബ്ദിയുടെ മകനായ കര്‍മ്മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു. യോശുവ ആഖാനെ ചോദ്യം ചെയ്തപ്പോള്‍ അവന്‍ എല്ലാം തുറന്നു പറഞ്ഞു.''ഞാന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം. ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായ ഒരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കല്‍ വെള്ളിയും അമ്പതു ശേക്കല്‍ തൂക്കമുള്ള പൊന്‍കട്ടിയും കണ്ടു, മോഹിച്ചു, എടുത്തു. അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു. വെള്ളി അടിയില്‍ ആകുന്ന.' അവന്‍ പറഞ്ഞിടത്തു നിന്നു തൊണ്ടിമുതല്‍ കണ്ടെടുത്തു. യോശുവ ജനത്തെ വിളിച്ചു കൂട്ടി. ആഖാനെ വെള്ളി, മേലങ്കി, പൊന്‍കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, ആടു,കഴുത, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോര്‍ താഴ്വരയില്‍ കൊണ്ടുപോയി. പിന്നെ യിസ്രായേല്‍ എല്ലാം അവനെ കല്ലെറിഞ്ഞു. അവരെ തീയിലിട്ടു ചുട്ടു. അതുകൊണ്ടു ആ സ്ഥലത്തിനു ആഖോര്‍ എന്നു പേരായി.
ഈ സംഭവം നമുക്കു ചില ഗൗരവമേറിയ സന്ദേശങ്ങള്‍ നല്‍കുന്നു. പാപം കടന്നു വന്ന വഴികളാണു പ്രഥമം. ആഖാന്‍ പറയുന്നു.വിശേഷമായ മേലങ്കിയും വെള്ളിയും പൊന്നും കണ്ടു മോഹിച്ചു എടുത്തു. 'ശപഥാര്‍പ്പിത വസ്തുക്കളെ തൊടാതിരിപ്പാന്‍ സൂക്ഷിപ്പീന്‍.' എന്ന യഹോവയുടെ കല്പന മറന്നു അതു എടുത്തു ഒളിച്ചു വെയ്ക്കുവാന്‍ വഴി തെളിച്ചതു രണ്ടു കാര്യങ്ങളാണു. കണ്ടു എന്നതാണു ആദ്യത്തേതു. കാഴ്ച തെറ്റിലേക്കുള്ള വഴി തുറക്കുന്നു. കാണരുതാത്തതു കാണുമ്പോള്‍ മോഹമുണ്ടാകുന്നു. ആദ്യപാപത്തിനു കാരണമായതു കാഴ്ചയും തത്ഫലമായുണ്ടായ മോഹവുമാണെന്നു ഉല്പഃ 3;6 വ്യക്തമാക്കുന്നു. ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവുമെന്നു സ്ത്രീ കണ്ടു തിന്നു ഭര്‍ത്താവിനും കൊടുത്തു. കാഴ്ച മോഹത്തിലേക്കും മോഹം പാപത്തിലേക്കും കൊണ്ടെത്തിക്കുന്നു. യാക്കോബുശ്ളീഹായുടെ വാക്കുകള്‍ ശ്രദ്ധിക്കുകഃ യാക്കോഃ1;3 . 'മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു.' മോഹങ്ങള്‍ ജനിക്കാതിരിക്കുവാന്‍ പരിശുദ്ധനായ പൗലോസുസ്ളീഹാ നല്‍കുന്ന ഉപദേശം റോമഃ 13;14ല്‍ നമുക്കു കാണാം. 'മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുതു.' കാഴ്ച ജഡചിന്തയിലേക്കും ജഡചിന്ത മോഹത്തിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നു. ഇവിടെ കാഴ്ചയിലൂടെയാണു പാപം കടന്നു വരുന്നതു. കാഴ്ച യാദൃശ്ചികമാണു. എന്നാല്‍ ചില കാഴ്ചകള്‍ വീണ്ടും നോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ആ നോട്ടത്തിന്റെ പിന്നില്‍ ഉദ്ദേശമുണ്ടു. നോട്ടത്തില്‍ മോഹം കലര്‍ന്നു കിടക്കുന്നു. മോഹത്തോടു കൂടിയ നോട്ടം പാപമായി തീരുന്നു. കര്‍ത്താവു പറയുന്നു. വി.മത്താഃ 5;28 ''ഞാനോ നിങ്ങളോടു പറയുന്നതു; സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവന്‍ ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തു പോയി.' ഒരുവിധത്തില്‍ പറഞ്ഞാല്‍ പഞ്ചേന്ദ്രിയങ്ങളാണു പാപം കടന്നുവരുന്ന പ്രധാന മാര്‍ഗ്ഗങ്ങള്‍. അതുകൊണ്ടാണു ഭാരതീയ സന്യാസിവര്യന്മാര്‍ ഇന്ദ്രിയനിഗ്രഹം ശീലിച്ചിരുന്നതു. ഇന്ദ്രിയങ്ങളില്‍ പ്രധാനം കണ്ണുതന്നെയാണു. അതുകൊണ്ടാകാം മറ്റൊരു ഇന്ദ്രിയത്തിനുമില്ലാത്ത ഒരു പ്രത്യേകത ദൈവം കണ്ണിനുമാത്രം നല്‍കിയിരിക്കുന്നതു. കണ്ണിനു മാത്രമാണല്ലോ അതിനെ സ്വയം നിയന്ത്രിക്കുവാനുള്ള മാര്‍ഗ്ഗം നല്‍കിയിരിക്കുന്നതു. കാണേണ്ടതു കാണുവാനും കാണരുതാത്തതു കാണാതിരിക്കുവാനായിട്ടാണല്ലോ കണ്‍പോളകള്‍ നല്‍കിയിരിക്കുന്നതു. കാതിനും മൂക്കിനും ത്വക്കിനും ഈ സൗകര്യം നല്‍കിയിട്ടില്ല. അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണമെങ്കില്‍ മറ്റു അവയവങ്ങളുടെ സഹായം തേടേണ്ടതായി വരും. ഇതില്‍ നിന്നു അല്പം വ്യത്യാസമുള്ളതു നാവിനാണു. നാവിനാകട്ടെ രുചിയിലൂടെയുള്ള അറിവു നേടുവാന്‍ മറ്റു അവയവങ്ങളുടെ സഹായം ആവശ്യമാണു. നാവിനു സംസാരിക്കുക എന്ന ഉദ്ദേശം കൂടെയുണ്ടു. ഒരുപക്ഷെ സംസാരത്തിലൂടെ കൂടുതല്‍ പാപമുണ്ടാകുമെന്നതിനാലാകാം അതിനെ തടങ്കലിലാക്കിയിരിക്കുന്നതു. അധരോഷ്ഠങ്ങളാലും പല്ലുകളാലും നാവിനെ ബന്ധിച്ചിരിക്കുകയാണെന്നു പറയാം. എന്നാല്‍ കണ്ണു പഞ്ചേന്ദ്രിയങ്ങളില്‍ ഏറ്റവും ശക്തായിട്ടുള്ളതണു. പ്രത്യേകിച്ചു പാപത്തെ സംബന്ധിച്ചു അതു സത്യമാണു. അനേകം പാപങ്ങള്‍ക്കും വഴിയൊരുക്കുന്നതു കണ്ണാണു. അതിനാല്‍ പാപത്തിലേക്കു വഴുതി വീഴുവാന്‍ ഇടയാകുന്ന മോഹമുണ്ടാകാതെയിരിക്കുവാന്‍ കണ്ണുകളെ നിയന്ത്രിച്ചേ മതിയാകൂ. കാഴ്ച പാപമല്ലെങ്കിലും അതു നോട്ടത്തിനു കാരണമാകാറുണ്ടു. നോട്ടം പാപമാകും, പാപത്തിലേക്കുള്ള വാതില്‍ തുറക്കും. അതിനാല്‍ കാഴ്ച നോട്ടത്തിലേക്കു എത്തിച്ചേരാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അതു പലപ്പോഴും സാദ്ധ്യമാകാതെ വരുമെന്നതിനാല്‍ അരുതാത്ത ദൃശ്യങ്ങളില്‍ നിന്നു ഒഴിഞ്ഞിരിക്കണം. എങ്കിലും ചില കാഴ്ചകള്‍ നാം അറിയാതെയും നമ്മുടെ ദൃഷ്ടിപഥത്തില്‍ പെട്ടു പോകും. അതു അരുതാത്ത മോഹം ജനിപ്പിക്കുന്നതാണെന്നു അറിഞ്ഞു വീണ്ടും അങ്ങോട്ടു നോക്കാതെ കണ്ണിനെ നിയന്ത്രിച്ചാല്‍ മാത്രമേ പാപത്തില്‍ വീഴാതെ നമ്മെ സൂക്ഷിക്കുവാന്‍ കഴിയുകയുള്ളു. ഒരപക്ഷെ ആഖാന്റെ പാപം യാദൃശ്ചികമായി കടന്നു വന്നതാകാം. വിശേഷപ്പെട്ട മേലങ്കിയും വെള്ളിയും സ്വര്‍ണ്ണവുമൊന്നും ആഖാന്‍ അന്വേഷിച്ചു കണ്ടെത്തിയതായിരിക്കയില്ല. യാദൃശ്ചികമായി കാണുകയും, അപ്പോള്‍ ആരും സമീപത്തു ഇല്ലാതിരിക്കുകയും ചെയ്തതാകാം അതു എടുക്കുവാനും ഒളിച്ചു വയ്ക്കുവാനും പ്രേരിപ്പിച്ചതു. അരുതാത്തതാണു എന്നു തിരിച്ചറിഞ്ഞു കണ്ണുകളെ പിന്‍വലിച്ചിരുന്നു എങ്കില്‍ ആ വലിയ പാപത്തിലേക്കു ആഖാന്‍ വീഴുമായിരുന്നില്ല. ആരും സമീപത്തില്ലായിരുന്നു എന്നതും കരണമായി കരുതുകയാണെങ്കില്‍, നല്ല കൂട്ടായ്മകള്‍ കണ്ണുകളെ നിയന്ത്രിക്കുവാനും പാപത്തില്‍ നിന്നു രക്ഷ പെടുവാനും ഉപകരിക്കുമെന്ന സത്യം വെളിവാകും. ലോകമോഹം ആഖാനില്‍ കൂടുതലായിരുന്നു എന്നും ഊഹിക്കാവുന്നതാണു. ദൈവചിന്തയില്‍ നിന്നു അകലുന്നവരിലാണു ഇതു കൂടുതലായി കാണുന്നതു.1.യോഹഃ 2;3. ''ജഡമാഹം കണ്‍മോഹം ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവില്‍ നിന്നല്ല; ലോകത്തില്‍ നിന്നത്രേ ആകുന്നു.'' ആഖാന്റെ പാപം ജഡമോഹം കണ്‍മോഹം ജീവനത്തിന്റെ പ്രതാപം എന്നിവയില്‍ നിന്നു ഉണ്ടായതാണെന്നു കണ്ടു മോഹിച്ചു എടുത്തു എന്നീ പ്രയോഗങ്ങള്‍ വ്യക്തമാക്കുന്നു. പാപത്തെ അതിന്റെ രാഗമോഹങ്ങളോടെ കുഴിച്ചിടുവാന്‍ ഇന്ദ്രിയനിഗ്രഹം അനുപേക്ഷണീയമാണു എന്നു ഇതു വെളിവാക്കുന്നു.
ആഖാന്റെ പാപം ഗുരുതരമാകുവാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ടു. തെറ്റാണു എന്നു അറിഞ്ഞുകൊണ്ടു തന്നെയാണു ആഖാന്‍ അതു ചെയ്തതു. അതുകൊണ്ടാണല്ലോ അതു ഒളിച്ചു വച്ചതു. അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റുകള്‍ക്കു അധികം ശിക്ഷ ലഭിക്കും. അവന്‍ പാപത്തെ ലാഘവബുദ്ധിയോടെ കണ്ടു എന്നതാണു മറ്റൊന്നു. ഇതു സാരമില്ല എന്നുഅവന്‍ കരുതിക്കാണും. മാത്രമല്ല, ആരും കണ്ടുമില്ല, കാണുകയുമില്ല എന്നതു അവനു ധൈര്യം നല്‍കി. കൂടാരത്തിന്റെ നടുവില്‍ കുഴിച്ചിട്ടതു അതു സൂചിപ്പിക്കുന്നു. പാപത്തെ അങ്ങനെ കുഴിച്ചു മൂടുവാന്‍ കഴിയുകയില്ല. അതുകൊണ്ടു തക്കസമയത്തു പാപം ഏറ്റു പറയുവാനും കഴിഞ്ഞില്ല. പാപം അവന്‍ ഏറ്റു പറഞ്ഞു. അതു പിടിക്കപ്പെട്ടു കഴിഞ്ഞുള്ള ഏററു പറച്ചില്‍ ആയതിനാല്‍ ശിക്ഷ ഇളവു ചെയ്തു കിട്ടിയില്ല. പുതിയനിയമ ഭാഷയില്‍ പറഞ്ഞാല്‍ അതു പരിശുദ്ധാത്മാവിനു എതിരായ പാപമായി പരിണമിച്ചിരുന്നു. നാമും പലപ്പോഴും പല പാപങ്ങളെയും ലാഘവബുദ്ധിയോടെയാണു കാണുന്നതു. ചില പാപങ്ങളെ, അതു അത്ര വലിയ പാപമൊന്നുമല്ല, ദൈവം ക്ഷമിക്കും എന്നിങ്ങനെ സ്വയം സമാശ്വസിക്കും. ആരും കാണാതെയും അറിയാതെയും ചെയ്ത പാപങ്ങളെയും നാം അവഗണിക്കുന്നു. അതിനാല്‍ തക്ക സമയത്തു ഏറ്റു പറഞ്ഞു ഉപേക്ഷിക്കുവാന്‍ കഴിയാതെ ന്യായവിധി സമയത്തേക്കു അതു ചരതിച്ചു വയ്ക്കുന്നു.
ഒരു വ്യക്തിയുടെ പാപം അയാളുടെ കുടുംബത്തയും സമൂഹത്തേയും എങ്ങനെ ബാധിക്കുമെന്നു ഈ സംഭവം വെളിവാക്കുന്നു. ആഖാന്‍ ചെയ്ത പാപത്തെ കുറച്ചു യഹോവ യോശുവയോടു അരുളിച്ചെയ്യുന്നതു യോശുഃ 7; 11 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു.'' ആഖാന്‍ നിയമം ലംഘിച്ചതും ശപഥാര്‍പ്പിത വസ്തുക്കള്‍ എടുത്തതും ഒളിച്ചു വച്ചതുമെല്ലാം യഹോവ കണക്കിട്ടതു യിസ്രായേലിന്റെ പാപമായിട്ടാണു. പാപം ചെയ്ത വ്യക്തിയെ യഹോവയ്ക്കു അറിയുവാന്‍ പാടില്ലാത്തതു കൊണ്ടല്ല അങ്ങനെ പറഞ്ഞതു. അതുകൊണ്ടു അതിന്റെ അനന്തരഫലങ്ങള്‍ യിസ്രായേല്‍ മുഴുവന്‍ അനുഭവിക്കേണ്ടതായി വന്നു. ഹായി പട്ടണക്കാരുടെ മുമ്പില്‍ പരാജയപ്പെട്ടതും മുപ്പത്തിയാറു പേര്‍ കൊല്ലപ്പെട്ടതും ആഖാന്റെ പാപത്തിന്റെ പരിണത ഫലമായിരുന്നുവല്ലോ. അതുകൊണ്ടാണു പാപം നിങ്ങളുടെ ഇടയില്‍ നിന്നു നീക്കി കളയേണം എന്നു യഹോവ അരുളിച്ചെയ്തതു. ഒരുവന്റെ പാപം സമൂഹം മുഴുവന്‍ അശുദ്ധമാകുവാന്‍ കാരണമായി. 'നിങ്ങളെ തന്നെ ശുദ്ധീകരിപ്പീന്‍' എന്നാണല്ലോ യഹോവ അരുളിച്ചെയ്തതു. ആഖാനും അവന്റെ കുടുംബവും വസ്തുവകകളും എല്ലാം ശിക്ഷയ്ക്കു വിധേയമാകുന്നതോടെയാണു യിസ്രായേലിന്റെ ശാപം നീങ്ങിയതു. ശാപം നിങ്ങളുടെ ഇടയില്‍ നിന്നു നീക്കിക്കളയുന്നതു വരെ ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ക്കു നില്ക്കാന്‍ കഴിയകയുല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ലോകമോഹങ്ങളില്‍ പെട്ടും, ലഘുവും നിസ്സാരവും ആരും കാണുന്നില്ല എന്നു കരുതിയും ചെയ്യുന്ന പാപങ്ങളെല്ലാം എത്രമാത്രം ഗൗരവമുള്ളതാണെന്നും അതിന്റെ ഭവിഷ്യത്തുകള്‍ നാം മാത്രമല്ല നമ്മോടു ബന്ധമുള്ളവര്‍ക്കും സമൂഹത്തിനും ബാധകമാണെന്ന സത്യം ഈ സംഭവം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
പാപം കടന്നു വരുന്ന വഴികള്‍ ആഖാന്റെ പാപം വെളിവാക്കുന്നു. പ്രധാന വഴി കണ്ണാണു. കാഴ്ച മോഹത്തിലേക്കും മോഹം പാപത്തിലേക്കും കൊണ്ടെത്തിക്കുന്നു. കണ്ടു, മോഹിച്ചു, എടുത്തു, ഒളിച്ചുവച്ചു എന്നാണല്ലോ ആഖാന്‍ തന്റെ ചെയ്തിയെ കുറിച്ചു പറയുന്നതു. കാഴ്ചയെ നിയന്ത്രിച്ചാല്‍ മോഹത്തെ നിയന്ത്രിക്കാം. മോഹം നിയന്ത്രണവിധേയമായാല്‍ പാപത്തെ ജയിക്കാം. പാപത്തെ ജയിക്കണമെങ്കില്‍ ഇന്ദ്രിയനിഗ്രഹം അനിവാര്യമാണു. ഇന്ദ്രിയത്തെ നിയന്ത്രണവിധേയമാക്കണമെങ്കില്‍ മനസ്സിനെ നിയന്ത്രിക്കണം. ആത്മനിയന്ത്രണത്തിനു പ്രാര്‍ത്ഥന, ആരാധന, തിരുവചന പാരായണം, ധ്യാനം, നോമ്പു, ഉപവാസം തുടങ്ങിയ ആത്മീയചര്യകള്‍ അത്യന്താപേക്ഷിതമാണു. പാപത്തിന്റെ വഴികള്‍ അടച്ചെങ്കില്‍ മാത്രമേ ജയമുള്ള ക്രിസ്തീയ ജീവിതം സുസാദ്ധ്യമാകുകയുള്ളു എന്നു തിരിച്ചറിഞ്ഞു ജീവിക്കുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ.
Comments
Post a Comment