വചനപരിച്ഛേദം - 27
27. ബലഹീനതയില്‍ ബലമാകുന്ന ദൈവം.
പുറഃ 4;12. ' ഞാന്‍ നിന്റെ കൂടെയിരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചു തരും.'
യഹോവയായ ദൈവം മോശെയെ ഒരു വിലിയ ദൗത്യം ഏല്പിക്കുന്നു. മിസ്രയീമിലെ അടിമത്തത്തിൽ നിന്നു, യഹോവ തന്റെ ജനമായി വേർതിരിച്ച യിസ്രയേലിനെ വടുവിച്ചു വാഗ്ദത്ത നാടായ കനാനിൽ എത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണു യഹോവ മോശെയെ ഏല്പിക്കുന്നതു. ദൈവത്തിന്റെ രക്ഷാപദ്ധതിയിൽ മോശെയ്ക്കുള്ള സ്ഥാനമാണു ഇതു വെളിവാക്കുന്നതു. മിസ്രീമിലെ അടിമത്തത്തിൽ നിന്നുള്ള വിമോചനം ദൈവപുത്രനായ മിശിഹാതമ്പുരാനിലൂടെ പിതാവാം ദൈവം മാനവകുലത്തിനു ഒരുക്കിയ പാപത്തിൽ നിന്നും പാപത്തിന്റെ ഫലമായ മരണത്തിൽ നിന്നുമുള്ള വിടുതിന്റെ മുൻകുറിയായതിനാലാണു മോശെയ്ക്കു അവിടെ ഉന്നതമായ സ്ഥാനം കല്പിക്കുന്നതു.
മിദ്യാന്യ പുരോഹിതനായ യിത്രോവിന്റെ ആടുകളെ മേയിച്ചു, ഭാര്യയും മക്കളുമുള്ള ഒരു കൊച്ചു കുടുംബത്തെ ക്ഷേമമായി പുലർത്തി സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുമ്പോഴാണു മോശെയ്ക്കു ഈ ദൈവവിളി ഉണ്ടാകുന്നതു. ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ യഹോവയുടെ പർവ്വതമായ ഹോറേബിൽ വച്ചു മുൾപ്പടർപ്പിന്റെ നടുവിൽ അഗ്നിജ്വാലയിൽ യഹോവയുടെ ദൂതൻ മോശെയ്ക്കു പ്രത്യക്ഷനായി. മുൾപ്പടർപ്പു തീപിടിച്ചു കത്തുന്നതും അതു വെന്തുപോകാതിരിക്കുന്നതുമായ കാഴ്ച കണ്ടു അത്ഭുത പരതന്ത്രനായി അതെന്താണെന്നു അറിയുവാനുള്ള കൗതുകത്തോടെ അടുത്തു ചെല്ലുന്നു.അപ്പോള്‍ യഹോവ മുള്‍പ്പടര്‍പ്പില്‍ നിന്നുകൊണ്ടു മോശെയോടു സംസാരിക്കുന്നു. അതു വിശുദ്ധസ്ഥലമാകയാല്‍ കാലില്‍നിന്നു ചെരുപ്പു ഊരിക്കളയുവാന്‍ യഹോവ പറയുന്നു. അതിനുശേഷം മോശെയെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചുമുള്ള ദൈവത്തിന്റെ ഉദ്ദേശം അറിയിക്കുന്നു. മിസ്രയീമിലുള്ള എന്റെ ജനത്തിനെ ഞാന്‍ കണ്ടു. ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളി ഞാന്‍ കേട്ടു. ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു. അവരെ അവിടെനിന്നും വിടുവിച്ചു പാലുംതേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടു പോകുവാന്‍ ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു. ആകയാല്‍ വരിക, എന്റെ ജനമായ യിസ്രായേല്‍ മക്കളെ മിസ്രയീമില്‍ നിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാന്‍ നിന്നെ ഫറവോന്റെ അടുക്കല്‍ അയയ്ക്കും എന്നിങ്ങനെ മോശെയോടു യഹോവ അരുളിച്ചെയ്യുന്നു.പുറഃ 2;7_10. തന്റെ ജനത്തിന്റെ കഷ്ടതയും നിലവിളിയും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന സ്നേഹസ്വരൂപനും കരുണാസമ്പന്നനുമായ പിതാവാം ദൈവത്തിന്റെ കരുതലും നടത്തിപ്പും എല്ലാം ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നു. മഹത്വവാനായ ഏശയാദീര്‍ഘദര്‍ശിയുടെ വാക്കുകള്‍ കേള്‍ക്കുകഃ 'കര്‍ത്താവു നിങ്ങള്‍ക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കുകയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.' യെശ്ശഃ 30;20. 'രക്ഷിപ്പാന്‍ കഴിയാതെവണ്ണം യഹോവയുടെ കൈ കുറുകിയിട്ടില്ല. കേള്‍പ്പാന്‍ കഴിയാതെവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.' യെശ്ശഃ 59;1.
യഹോവയുടെ അരുളപ്പാടു മോശെയ്ക്കു ഭയവും ആശങ്കയുമാണു ഉളവാക്കിയതു.യിസ്രായേല്‍ക്കാരനെ രക്ഷിക്കുവാനായി ഒരു മിസ്രയീമ്യനെ വധിച്ചതുമൂലം ഉണ്ടായ പലായനം ഇന്നും ഭയമുളവാക്കുന്ന ഒന്നായി മോശെയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ടു. ആരെ ഭയന്നു ഓടിപ്പോന്നോ ആ നിഷ്ഠുരനായ ഫറവോന്റെ അടുക്കലേക്കു തിരികെ പോകുക; മോശെയ്ക്കു ആലോചിക്കുവാന്‍ കൂടി കഴിയുന്നില്ല. ഓരോ ഒഴികഴിവുകള്‍ പറഞ്ഞു നോക്കി.'ഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍ മക്കളെ വിടുവിപ്പാനും ഞാന്‍ എന്തുമാത്രം ഉള്ളു.' എന്നു മോശെ ചോദിക്കുന്നു. 'ഞാന്‍ നിന്നോടു കൂടെയിരിക്കും.' എന്നു യഹോവ ധൈര്യം പകരുന്നു. യഹോവയുടെ ഈ വാഗ്ദത്തം മോശെയ്ക്കു ആത്മധൈര്യം പകര്‍ന്നു കൊടുത്തില്ല. പിതാക്കന്മാരുടെ ദൈവം എന്നെ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്റെ നാമമെന്തെന്നു എന്നോടു ചോദിച്ചാല്‍ എന്തു പറയണമെന്നായിരുന്നു മോശെയുടെ സംശയം. ''ഞാനാകുന്നവന്‍ ഞാനാകുന്നു. ഞാനാകുന്നുവെന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു .' എന്നു പറയുവാന്‍ യഹോവ ഉപദേശിച്ചു. 'യിസ്രായേല്‍ ജനം എന്നെ വിശ്വസിച്ചില്ലെങ്കിലോ? ' എന്നായിരുന്നു മോശെയുടെ അടുത്ത ചോദ്യം. യഹോവ മോശെയെ കൊണ്ടു രണ്ടു അത്ഭുതങ്ങള്‍ ചെയ്യിക്കുന്നു. മോശെയുടെ കൈയ്യിലിരുന്ന വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായി മാറി. വാലില്‍ പിടിച്ചു പൊക്കിയപ്പോള്‍ അതു വടിയായി പരിണമിച്ചു. കൈ മാറിടത്തില്‍ ഇട്ടപ്പോള്‍ അതു വെളുത്തുപോകുകയും, വീണ്ടും മാറിടത്തില്‍ വച്ചപ്പോള്‍ പഴയതു പോലെ ആകുകയും ചെയ്തു. മൂന്നാമതു ഒരു അത്ഭുതം കൂടെ ചെയ്യുവാന്‍ യഹോവ മോശെയോടു പറഞ്ഞു. നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിച്ചപ്പോള്‍ അതു രക്തമായി തീര്‍ന്നു. അവസാനം ഈ ദൗത്യത്തില്‍ നിന്നു ഒഴിവാകുവാനായി തന്റെ ബലഹീനതയെ കുറിച്ചു പറഞ്ഞു. 'മുമ്പെതന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാന്‍ വാക് സാമര്‍ത്ഥ്യമുള്ളവനല്ല. ഞാന്‍ വിക്കനും തടിച്ചനാവുള്ളവനുമാകുന്നു.'അതിനു യഹോവ അവനോടു പറഞ്ഞു.' മനുഷ്യനു വായ് കൊടുക്കുന്നതു ആര്‍? അല്ല ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്‍? യഹോവയായ ഞാനല്ലയോ? ആകയാല്‍ നീ ചെല്ലുക ഞാന്‍ നിന്റെ വായോടു കൂടെയിരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചു തരും.'' തടിച്ച നാവും വിക്കും മാറ്റാതെ ആ ബലഹീനതയോടെയാണു യഹോവ മോശെയെ അയയ്ക്കുന്നതു. എന്തു പറയണം എങ്ങനെ പറയണമെന്ന അറിവു മാത്രമാണു മോശെയ്ക്കു നല്‍കിയതു.നമ്മുടെ ബലഹീനതയിലൂടെ ആയിരിക്കും ദൈവം പലപ്പോഴും പ്രവര്‍ത്തിക്കുക. കര്‍ത്താവും ശിഷ്യന്മാരായി വിളിച്ചു ചേര്‍ത്തവരില്‍ അധികവും മുക്കുവന്മാരായിരുന്നുവല്ലോ.
ദൈവവിളിയുടെ ചില സവിശേഷതകള്‍ ഈ ഭാഗത്തു ദര്‍ശിക്കുവാന്‍ കഴിയും. വിളിക്കുന്ന ദൈവവും വിളിക്കപ്പെടുന്ന മനുഷ്യനുമാണു പ്രധാന ചിന്താവിഷയം. തന്നെക്കൊണ്ടു സാധ്യമല്ലെന്നു സ്വയം ബോദ്ധ്യമുള്ള ഒരു ദൗത്യത്തിനാണു മോശെയെ യഹോവ നിയോഗിക്കുന്നതു.ഞാന്‍ അയോഗ്യനാണെന്നു മോശെ തന്നെ സമ്മതിക്കുമ്പോള്‍ യഹോവയായ ദൈവം എന്തു യോഗ്യതയാണു കാണുന്നതു. ഫറവോന്റെ കൊട്ടാരത്തില്‍ താമസിച്ചു അന്നു ലഭ്യമായിരുന്ന എല്ലാ വിജ്ഞാനവും നേടിയതാണോ മോശെയുടെ യോഗ്യത. ഏഴാമദ്ധ്യായം ഏഴാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ''അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെയ്ക്കു 80 വയസ്സും അഹറോനു 83 വയസ്സും ആയിരുന്നു.' ഈ പ്രസ്താവം വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ദൈവവിളിക്കു പ്രത്യേക പ്രായപരിധിയില്ലായെന്നു യെരഃ 1;6 ല്‍ വ്യക്തമാക്കുന്നു. യിരമ്യാവിനെ ദൈവം വിളിച്ചപ്പോള്‍ അദ്ദേഹം ബാലനായിരുന്നു എന്നാണു അവിടെ വായിക്കുന്നതു. പിന്നെ 80 വയസ്സില്‍ വിളിച്ചതില്‍ എന്താണു പ്രത്യേകത? ഒരു വലിയ ജനതതിയെ പ്രതിസന്ധിയില്‍ നിന്നു വിടുവിച്ചു അവര്‍ക്കു നായകനായി ദീര്‍ഘകാലം അവരെ മരുഭൂമിയിലൂടെ നയിച്ചു കനാനിലെത്തിക്കുവാനാണു യഹോവ മോശെയെ വിളിക്കുന്നതു. പിണങ്ങുകയും, കലഹിക്കുകയും, പരിഭവിക്കുകയും, പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്ന ഒരു വലിയ ജനക്കൂട്ടത്തിനു നായകനാകുന്നതിനു ചില യോഗ്യതകള്‍ അനുപേക്ഷണീയമാണു. പക്വതയും ധൈര്യവും വിശ്വസ്ഥതയും സ്നേഹവും ദൈവവിശ്വാസവും ക്ഷമയും എല്ലാം അത്യാവശ്യമാണു. 80 വര്‍ഷക്കാലം താന്‍ കടന്നുപോയ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളും ജീവിതസാഹചര്യങ്ങളും മോശെയെ ഈ ഒരു അവസ്ഥയില്‍ കൊണ്ടെത്തിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മോശെയുടെ ജീവിതത്തില്‍ കടന്നുവന്ന സുഖദുഃഖസമ്മിശ്രമായ എല്ലാ ജീവിതാനുഭവങ്ങളും, ഏല്പിക്കുന്ന ദൗത്യനിര്‍വ്വഹണത്തിനു ആവശ്യമായ എല്ലാ ഗുണവിശേഷങ്ങളും പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി ദൈവം ഒരുക്കിക്കൊടുത്തതായിരുന്നു. സൗമ്യനായ മോശെയെ വാര്‍ത്തെടുക്കുന്ന മൂശയായിരുന്നു 80 വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങള്‍. മാതാപിതാക്കളുടെ പരിത്യജിക്കല്‍, ഫറവോന്റെ കൊട്ടാരത്തിലെ ജീവിതം, സ്വന്തജനത്തിന്റെ തള്ളിപ്പറച്ചില്‍, നാടും വിട്ടു ഓടിപ്പോക്കു, മിദ്യാന്യദേശത്തെ ആട്ടിടയവേഷം, എല്ലാം ദൈവം മോശെയെ മോശെയാക്കുവാനായി നല്‍കിയ അനുഭവങ്ങളായിരുന്നു. വര്‍ത്തമാന കാലത്തില്‍ വന്നു ഭവിക്കുന്ന അനുഭവങ്ങളുടെ അര്‍ത്ഥവ്യാപ്തിയും ലക്ഷ്യവും ഭാവികാലങ്ങളിലാണു വെളിവാകുക. വര്‍ത്തമാന കാലത്തു അതു മനസ്സിലിക്കുവാന്‍ കഴിയാത്തതിനാല്‍ അതു നമുക്കു അലോസരമുളവാക്കുന്നു. ദൈവത്തിന്റെ വഴികളും പദ്ധതികളും നിഗൂഡങ്ങളും മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തതാണെന്ന സത്യം ഇവിടെയും വെളിവാകുന്നു.
മോശെയെക്കുറിച്ചു ശ്രദ്ധാപൂര്‍വ്വം പഠിക്കുമ്പോള്‍ മോശെയ്ക്കുണ്ടായ ദുരനുഭവങ്ങളെല്ലാം എങ്ങനെ നേതൃസ്ഥാനത്തിനുള്ള യോഗ്യതയിലേക്കുള്ള വഴികളായി പരിണമിച്ചുവെന്നു മനസ്സിലാക്കുവാന്‍ കഴിയും. മൂന്നുമാസം മാത്രം പ്രായമായ ഒരു കുഞ്ഞിനു ഉണ്ടാകാവുന്ന ഏറ്റവും വലിയ ദുര്യോഗമാണു മാതാപിതാക്കളുടെ ഉപേക്ഷിക്കല്‍. പക്ഷെ, അതു ഫറവോന്റെ കൊട്ടാരത്തില്‍ ജീവിക്കുവാനും അന്നു ലഭിക്കാവുന്ന എല്ലാ വിജ്ഞാനവും ആര്‍ജ്ജിക്കുവാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു. അപ്പോഃ 7;22 ല്‍ മോശെയെക്കുറിച്ചു പറയുന്നുഃ 'മോശ മിസയീമ്യരുടെ സകലവിജ്ഞാനവും അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായി തീര്‍ന്നു.' സ്വന്തം ജനം തന്നെ വിശ്വസിക്കാതെ തള്ളിക്കളകയും ഫറവോന്റെ അനിഷ്ടത്തിനു ഇടയാകുകയും ചെയ്തു മിദ്യാനിലേക്കു ഓടിപ്പോയതാകട്ടെ ദൈവവിളിക്കു വഴിതെളിക്കുകയായിരുന്നു.എബ്രാഃ 11; 24_26. 'വിശ്വാസത്താല്‍ മോശ വളര്‍ന്നപ്പോള്‍ പാപത്തിന്റെ താല്ക്കാലിക ഭോഗങ്ങളെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തെരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകനെന്നു വിളിക്കപ്പെടുന്നതു നിരസിക്കുകയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനമെന്നു എണ്ണുകയും ചെയ്തു.'' മാത്രമല്ല,മിസ്രയീമിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഒരാട്ടിടയനായി ദീര്‍ഘകാലം ജീവിച്ചതിനാല്‍ കരഗതമായ സ്വഭാവ സംസ്കരണത്തെക്കുറിച്ചാണു സംഖ്യാഃ 12;3 ല്‍ ''മോശെയെന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.' എന്നു സാക്ഷ്യപ്പെടുത്തുന്നതു.
ദൈവവിളി കേള്‍ക്കുന്ന മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മോശെയിലുടെ നമുക്കു കേള്‍ക്കുവാന്‍ കഴിയുന്നു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനവും സന്തോഷവുമുള്ള ഒരു കുടുംബജീവിതം നയിക്കുമ്പോഴാണു മോശെയ്ക്കു ദൈവവിളി ഉണ്ടകുന്നതു. ഇങ്ങനെയൊക്കെ ജീവച്ചാൽ പോരെ, വെറുതെ എന്തിനു ഈ പ്രശ്നങ്ങളെല്ലാം എടുത്തുതലയിൽ വയ്ക്കണം എന്ന ചിന്ത സ്വാഭാവികവും മനുഷ്യസഹജവുമാണു. നാം ജീവിക്കുന്ന സമൂഹത്തോടു കാണിക്കേണ്ട പ്രതിബദ്ധതയില്ലായ്മയാണു ഈ വിധചന്താഗതിക്കു കാരണം. സാമൂഹികപ്രശ്നങ്ങളോടു ഭൂരിപക്ഷവും കാണിക്കുന്ന ഈ നിസ്സംഗമനോഭാവം ദൈവവിളിയോടുള്ള നിഷേദാത്മക സമീപനമാണെന്നു അറിയേണ്ടതാണു. മോശെയുടെ ആദ്യ പ്രതികരണവും അനുകൂലമായിരുന്നില്ല. മോശെ പറയുന്ന ചില ന്യായങ്ങൾ അതു വ്യക്തമാക്കുന്നു. ഫറവന്റെ അടുക്കൽ പോകുവാനും യിസ്രയേൽ മക്കളെ മിസ്രയീമിൽ നിന്നു വിടുവിക്കുവാനും ഞാൻ എന്തുമാത്രമുള്ളു. എന്ന മോശെയുടെ പ്രതികരണത്തിൽ വിനയം മാത്രമല്ല പ്രകടമാകുന്നതു. ഈ നേതൃസ്ഥനം ഏറ്റെടുക്കുന്നതിനു പ്രതിബന്ധമായി നില്ക്കുന്ന രണ്ടു കാര്യങ്ങൾ മോശെയുടെ മനസ്സിൽ തെളിഞ്ഞു നില്പുണ്ടു.അതിൽ പ്രഥമവും പ്രധാനുമായതു ഫറവോനെ കുറിച്ചുള്ള ഭയജനകായ ഓർമ്മകളാണു. മിസ്രയീമിൽ നിന്നു മോശ ഓടിപ്പോയതു ഫറവോനെ ഭയന്നിട്ടായിരുന്നുവല്ലോ. പുറഃ2. 15. 'ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെകൊല്ലുവാൻ അന്വേഷിച്ചു. മോശ ഈകാര്യം കേട്ടാറെ ഫറവോന്റ സന്നിധിയിൽ നിന്നു ഓടിപ്പോയി'. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. ആ ഫറവോന്റെ മുമ്പിൽ എങ്ങനെ കടന്നു ചെല്ലും. ഭവിഷ്യത്തുകളെകുറിച്ചുള്ള ചിന്ത മോശെയെ പിന്നിലേക്കു വലിച്ചു. മോശെയെ ധൈര്യപ്പെടുത്തുവാനായി യഹോവ പറഞ്ഞു. ഞാൻ നിന്നോടുകൂടെയിരിക്കും. ഭയപ്പെടേണ്ടാ എന്നുപറയുന്നില്ലെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നു യഹോവ മോശെയെ ബോദ്ധ്യപ്പെടുത്തുകയായരിന്നു. ദൈവംകൂടെയുണ്ടു എന്ന ഉറച്ച ബോധവും വിശ്വാസവുമാണു ഭയരഹിതമായി ജീവിക്കുവാൻ പ്രപ്തി നൽകുന്നതു. യെശയ്യാ പ്രവാചകനിലൂടെ ദൈവം നല്കിയ വലിയ സന്ദേശവും അതാണു. ഭയപ്പെടേണ്ടാ ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവൻ തന്നെ. നീ വെള്ളത്തിൽ കൂടെ കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെയരിക്കും. നീ നദിയിൽ കൂടെ കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല. നീ തീയിൽകൂടെ നടന്നാൽ വെന്തുപോകയില്ല. അഗ്നിജ്വാല നിന്നെദഹിപ്പിക്കുകുമില്ല. യെശഃ 43.1-3. ദൈവം നമ്മെ ഏല്പിക്കുന്ന ദൗത്യനിർവ്വഹണത്തിൽ ഭയത്തിനു ഒരുസ്ഥാനവുമില്ല. എന്നാൽ നാം ആകുലവും വ്യാകുലവും ഉള്ളവരാകുന്നതു ഭയം മൂലമാണു. ദൈവം നമ്മോടുകൂടെയുണ്ടു ഉറപ്പും ധൈര്യവും വിശ്വാസവും ദൗത്യനിർവ്വഹണത്തിനും ജീവിതവിജയത്തിനും അനിവാര്യമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.
യിസ്രായേല്‍ജനം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമോ എന്ന കാര്യത്തിലും മോശെയ്ക്കു സംശയമുണ്ടു. കാരണം, യിസ്രായേല്‍ ജനം മിസ്രയീമില്‍ കഷ്ടം അനുഭവിക്കുമ്പോള്‍ മോശെ ഫറവോന്റെ കൊട്ടാരത്തില്‍ സുഖം അനുഭവിക്കുകയായിരുന്നുവല്ലോ. തന്നെ അവര്‍ മിസ്രയീമ്യപക്ഷക്കാരനായിട്ടാണോ കാണുന്നതു എന്നു മോശെയ്ക്കു സംശയമുണ്ടാകാം. ഒരു എബ്രായനെ മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടപ്പോള്‍ സഹോദരസ്നേഹം മൂലം മിസ്രയീമ്യനെ അടിച്ചുകൊന്നു കുഴിച്ചു മൂടി. പിന്നീടു രണ്ടു യിസ്രായേല്‍ക്കാര്‍ തമ്മില്‍ ശണ്ഠയിടുന്നതു കണ്ടിട്ടു അവരെ സമാധാനിപ്പിക്കുവാന്‍ ചെന്നപ്പോള്‍ മോശെയോടു കാണിച്ച പ്രതികരണം ആ സത്യം വെളിവാക്കുന്നു. 'നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപനും ആക്കിയതു ആര്‍? മിസ്രയീമ്യനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ?' ( പുറഃ 2;14) എന്ന ചോദ്യം ഇപ്പോഴും മോശെയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ടു. ഈ ചോദ്യം ഇപ്പോഴും അവര്‍ തന്നോടു ചോദിക്കുകയില്ലെന്നു പറയുവാന്‍ കഴിയുകയില്ല. തന്നെ അവര്‍ നേതാവായി അംഗീകരിക്കുവാനും സാദ്ധ്യതയില്ല. യിസ്രായേല്‍ ജനതയുടെ മുഴുവന്‍ മനോഭാവമായി മോശെ ഇതു വായിച്ചെടുത്തതു കൊണ്ടുകൂടെ ആയിരിക്കാം മോശെ ഈ സ്ഥാനം ഏറ്റെടുക്കുവാന്‍ വിമുഖത കാണിച്ചതു എന്നു ഊഹിക്കാവുന്നതാണു. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും താന്‍ പരിഹാരകനാണു എന്നു മോശെയെ യഹോവ ബോദ്ധ്യപ്പെടുത്തുന്നതു മൂന്നും നാലും അദ്ധ്യായങ്ങളില്‍ കാണുന്നു.
ഇതെല്ലാം സത്യമാണെന്നു ബോദ്ധ്യമായെങ്കിലും ദൗത്യം ഏറ്റെടുക്കുവാന്‍ മോശെ തയ്യാറാകുന്നില്ല. തന്റെ ബലഹീനതയാണു അതിനു കാരണമായി മോശെ പറയുന്നതു. ബലഹീനനെ ബലവാനാക്കി തന്റെ ദൗത്യം ഏല്പിക്കുന്ന യഹോവ 'ഞാന്‍ നിന്റെ വായോടുകൂടെയിരുന്നു നീ സംസാരിക്കേണ്ടതു ഞാന്‍ നിനക്കു ഉപദേശിച്ചു തരും ' എന്നു യഹോവ മോശെയോടു പറഞ്ഞതിന്റെ അര്‍ത്ഥം നാം അരംഭത്തില്‍ ചിന്തിച്ചതാണല്ലോ. മോശെയുടെ സഹോദരനായ അഹറോനെ അവനു കൂട്ടായി നല്‍കി, നീ അവനോടു സംസാരിച്ചു അവനു വാക്കു പറഞ്ഞു കൊടുക്കണമെന്നും ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെയിരിക്കും. എന്നും പറഞ്ഞു ധൈര്യപ്പെടുത്തുന്നു. ഒരു പ്രവാചകന്‍ ദൈവത്തിന്റെ നാവാണു എന്ന സത്യമാണു ഇവിടെ വെളിവാക്കുന്നതു. യിരഃ 1;9 ' പിന്നെ യഹോവ കൈനീട്ടി എന്റെ വായെ തൊട്ടു.ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ തന്നിരിക്കുന്നു.' എന്നു യിരമ്യാപ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നതു അതിന്റെ തെളിവാണു. അതുകൊണ്ടാണു പ്രവാചകന്മാര്‍ ' സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു' എന്നു പറയുന്നതു. മോശെ ദീര്‍ഘദര്‍ശിമാരില്‍ തലവനായിട്ടാണല്ലോ അറിയപ്പെടുന്നതു.കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ വാഗ്ദത്തം ഇവിടെ സ്മരണീയമാണു. മത്താഃ 10;19.' എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോപറയേണ്ടു എന്നു വിചാരപ്പെടേണ്ട, പറയാനുള്ളതു ആ നാഴികയില്‍ തന്നെ നിങ്ങള്‍ക്കു കിട്ടും. പറയുന്നതു നിങ്ങളല്ല, നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.' ദൈവത്തിന്റെ ആത്മാവു ബലഹീനമായതിനെ ബലപ്പെടുത്തുകയും കുറവുകളെ പരിഹരിക്കുകയും ചെയ്യുന്നു. ബലപ്പെടുത്തുന്ന, കുറവുകളെ പരിഹരിക്കുന്ന ദൈവത്തിന്റെ കരങ്ങളില്‍ നമ്മുടെ എല്ലാ ബലഹീനതകളോടും കുറവുകളോടും കൂടെ നമ്മെ സമര്‍പ്പിക്കുമ്പോള്‍ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യനിര്‍വ്വണത്തിനു പ്രാപ്തരാക്കും എന്ന വലിയ സന്ദേശമാണു മോശെയിലൂടെ ദൈവം ഉദ്ബോധിപ്പിക്കുന്നതു. അതു ജീവിതത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ മോശെ ദര്‍ശിച്ചുപോലെ ദൈവസിന്നിദ്ധ്യം അനുഭവിച്ചു, ദൈവവചനം ശ്രവിച്ചു അതിനു അനുസരണമായി ജീവിക്കുവാന്‍ നാം തയ്യാറാകണം. അതിനു ഈ ചിന്തകള്‍ ഉപയുക്തമാകട്ടെ.
യഹോവയുടെ അരുളപ്പാടു മോശെയ്ക്കു ഭയവും ആശങ്കയുമാണു ഉളവാക്കിയതു.യിസ്രായേല്‍ക്കാരനെ രക്ഷിക്കുവാനായി ഒരു മിസ്രയീമ്യനെ വധിച്ചതുമൂലം ഉണ്ടായ പലായനം ഇന്നും ഭയമുളവാക്കുന്ന ഒന്നായി മോശെയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ടു. ആരെ ഭയന്നു ഓടിപ്പോന്നോ ആ നിഷ്ഠുരനായ ഫറവോന്റെ അടുക്കലേക്കു തിരികെ പോകുക; മോശെയ്ക്കു ആലോചിക്കുവാന്‍ കൂടി കഴിയുന്നില്ല. ഓരോ ഒഴികഴിവുകള്‍ പറഞ്ഞു നോക്കി.'ഫറവോന്റെ അടുക്കല്‍ പോകുവാനും യിസ്രായേല്‍ മക്കളെ വിടുവിപ്പാനും ഞാന്‍ എന്തുമാത്രം ഉള്ളു.' എന്നു മോശെ ചോദിക്കുന്നു. 'ഞാന്‍ നിന്നോടു കൂടെയിരിക്കും.' എന്നു യഹോവ ധൈര്യം പകരുന്നു. യഹോവയുടെ ഈ വാഗ്ദത്തം മോശെയ്ക്കു ആത്മധൈര്യം പകര്‍ന്നു കൊടുത്തില്ല. പിതാക്കന്മാരുടെ ദൈവം എന്നെ അയച്ചിരിക്കുന്നു എന്നു പറയുമ്പോള്‍ അവന്റെ നാമമെന്തെന്നു എന്നോടു ചോദിച്ചാല്‍ എന്തു പറയണമെന്നായിരുന്നു മോശെയുടെ സംശയം. ''ഞാനാകുന്നവന്‍ ഞാനാകുന്നു. ഞാനാകുന്നുവെന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു .' എന്നു പറയുവാന്‍ യഹോവ ഉപദേശിച്ചു. 'യിസ്രായേല്‍ ജനം എന്നെ വിശ്വസിച്ചില്ലെങ്കിലോ? ' എന്നായിരുന്നു മോശെയുടെ അടുത്ത ചോദ്യം. യഹോവ മോശെയെ കൊണ്ടു രണ്ടു അത്ഭുതങ്ങള്‍ ചെയ്യിക്കുന്നു. മോശെയുടെ കൈയ്യിലിരുന്ന വടി താഴെയിട്ടപ്പോള്‍ അതു സര്‍പ്പമായി മാറി. വാലില്‍ പിടിച്ചു പൊക്കിയപ്പോള്‍ അതു വടിയായി പരിണമിച്ചു. കൈ മാറിടത്തില്‍ ഇട്ടപ്പോള്‍ അതു വെളുത്തുപോകുകയും, വീണ്ടും മാറിടത്തില്‍ വച്ചപ്പോള്‍ പഴയതു പോലെ ആകുകയും ചെയ്തു. മൂന്നാമതു ഒരു അത്ഭുതം കൂടെ ചെയ്യുവാന്‍ യഹോവ മോശെയോടു പറഞ്ഞു. നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിച്ചപ്പോള്‍ അതു രക്തമായി തീര്‍ന്നു. അവസാനം ഈ ദൗത്യത്തില്‍ നിന്നു ഒഴിവാകുവാനായി തന്റെ ബലഹീനതയെ കുറിച്ചു പറഞ്ഞു. 'മുമ്പെതന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാന്‍ വാക് സാമര്‍ത്ഥ്യമുള്ളവനല്ല. ഞാന്‍ വിക്കനും തടിച്ചനാവുള്ളവനുമാകുന്നു.'അതിനു യഹോവ അവനോടു പറഞ്ഞു.' മനുഷ്യനു വായ് കൊടുക്കുന്നതു ആര്‍? അല്ല ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആര്‍? യഹോവയായ ഞാനല്ലയോ? ആകയാല്‍ നീ ചെല്ലുക ഞാന്‍ നിന്റെ വായോടു കൂടെയിരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചു തരും.'' തടിച്ച നാവും വിക്കും മാറ്റാതെ ആ ബലഹീനതയോടെയാണു യഹോവ മോശെയെ അയയ്ക്കുന്നതു. എന്തു പറയണം എങ്ങനെ പറയണമെന്ന അറിവു മാത്രമാണു മോശെയ്ക്കു നല്‍കിയതു.നമ്മുടെ ബലഹീനതയിലൂടെ ആയിരിക്കും ദൈവം പലപ്പോഴും പ്രവര്‍ത്തിക്കുക. കര്‍ത്താവും ശിഷ്യന്മാരായി വിളിച്ചു ചേര്‍ത്തവരില്‍ അധികവും മുക്കുവന്മാരായിരുന്നുവല്ലോ.
ദൈവവിളിയുടെ ചില സവിശേഷതകള്‍ ഈ ഭാഗത്തു ദര്‍ശിക്കുവാന്‍ കഴിയും. വിളിക്കുന്ന ദൈവവും വിളിക്കപ്പെടുന്ന മനുഷ്യനുമാണു പ്രധാന ചിന്താവിഷയം. തന്നെക്കൊണ്ടു സാധ്യമല്ലെന്നു സ്വയം ബോദ്ധ്യമുള്ള ഒരു ദൗത്യത്തിനാണു മോശെയെ യഹോവ നിയോഗിക്കുന്നതു.ഞാന്‍ അയോഗ്യനാണെന്നു മോശെ തന്നെ സമ്മതിക്കുമ്പോള്‍ യഹോവയായ ദൈവം എന്തു യോഗ്യതയാണു കാണുന്നതു. ഫറവോന്റെ കൊട്ടാരത്തില്‍ താമസിച്ചു അന്നു ലഭ്യമായിരുന്ന എല്ലാ വിജ്ഞാനവും നേടിയതാണോ മോശെയുടെ യോഗ്യത. ഏഴാമദ്ധ്യായം ഏഴാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ''അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെയ്ക്കു 80 വയസ്സും അഹറോനു 83 വയസ്സും ആയിരുന്നു.' ഈ പ്രസ്താവം വളരെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ദൈവവിളിക്കു പ്രത്യേക പ്രായപരിധിയില്ലായെന്നു യെരഃ 1;6 ല്‍ വ്യക്തമാക്കുന്നു. യിരമ്യാവിനെ ദൈവം വിളിച്ചപ്പോള്‍ അദ്ദേഹം ബാലനായിരുന്നു എന്നാണു അവിടെ വായിക്കുന്നതു. പിന്നെ 80 വയസ്സില്‍ വിളിച്ചതില്‍ എന്താണു പ്രത്യേകത? ഒരു വലിയ ജനതതിയെ പ്രതിസന്ധിയില്‍ നിന്നു വിടുവിച്ചു അവര്‍ക്കു നായകനായി ദീര്‍ഘകാലം അവരെ മരുഭൂമിയിലൂടെ നയിച്ചു കനാനിലെത്തിക്കുവാനാണു യഹോവ മോശെയെ വിളിക്കുന്നതു. പിണങ്ങുകയും, കലഹിക്കുകയും, പരിഭവിക്കുകയും, പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുന്ന ഒരു വലിയ ജനക്കൂട്ടത്തിനു നായകനാകുന്നതിനു ചില യോഗ്യതകള്‍ അനുപേക്ഷണീയമാണു. പക്വതയും ധൈര്യവും വിശ്വസ്ഥതയും സ്നേഹവും ദൈവവിശ്വാസവും ക്ഷമയും എല്ലാം അത്യാവശ്യമാണു. 80 വര്‍ഷക്കാലം താന്‍ കടന്നുപോയ വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങളും ജീവിതസാഹചര്യങ്ങളും മോശെയെ ഈ ഒരു അവസ്ഥയില്‍ കൊണ്ടെത്തിച്ചിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മോശെയുടെ ജീവിതത്തില്‍ കടന്നുവന്ന സുഖദുഃഖസമ്മിശ്രമായ എല്ലാ ജീവിതാനുഭവങ്ങളും, ഏല്പിക്കുന്ന ദൗത്യനിര്‍വ്വഹണത്തിനു ആവശ്യമായ എല്ലാ ഗുണവിശേഷങ്ങളും പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി ദൈവം ഒരുക്കിക്കൊടുത്തതായിരുന്നു. സൗമ്യനായ മോശെയെ വാര്‍ത്തെടുക്കുന്ന മൂശയായിരുന്നു 80 വര്‍ഷങ്ങളിലെ ജീവിതാനുഭവങ്ങള്‍. മാതാപിതാക്കളുടെ പരിത്യജിക്കല്‍, ഫറവോന്റെ കൊട്ടാരത്തിലെ ജീവിതം, സ്വന്തജനത്തിന്റെ തള്ളിപ്പറച്ചില്‍, നാടും വിട്ടു ഓടിപ്പോക്കു, മിദ്യാന്യദേശത്തെ ആട്ടിടയവേഷം, എല്ലാം ദൈവം മോശെയെ മോശെയാക്കുവാനായി നല്‍കിയ അനുഭവങ്ങളായിരുന്നു. വര്‍ത്തമാന കാലത്തില്‍ വന്നു ഭവിക്കുന്ന അനുഭവങ്ങളുടെ അര്‍ത്ഥവ്യാപ്തിയും ലക്ഷ്യവും ഭാവികാലങ്ങളിലാണു വെളിവാകുക. വര്‍ത്തമാന കാലത്തു അതു മനസ്സിലിക്കുവാന്‍ കഴിയാത്തതിനാല്‍ അതു നമുക്കു അലോസരമുളവാക്കുന്നു. ദൈവത്തിന്റെ വഴികളും പദ്ധതികളും നിഗൂഡങ്ങളും മനുഷ്യബുദ്ധിക്കു ഗ്രഹിക്കുവാന്‍ കഴിയാത്തതാണെന്ന സത്യം ഇവിടെയും വെളിവാകുന്നു.
മോശെയെക്കുറിച്ചു ശ്രദ്ധാപൂര്‍വ്വം പഠിക്കുമ്പോള്‍ മോശെയ്ക്കുണ്ടായ ദുരനുഭവങ്ങളെല്ലാം എങ്ങനെ നേതൃസ്ഥാനത്തിനുള്ള യോഗ്യതയിലേക്കുള്ള വഴികളായി പരിണമിച്ചുവെന്നു മനസ്സിലാക്കുവാന്‍ കഴിയും. മൂന്നുമാസം മാത്രം പ്രായമായ ഒരു കുഞ്ഞിനു ഉണ്ടാകാവുന്ന ഏറ്റവും വലിയ ദുര്യോഗമാണു മാതാപിതാക്കളുടെ ഉപേക്ഷിക്കല്‍. പക്ഷെ, അതു ഫറവോന്റെ കൊട്ടാരത്തില്‍ ജീവിക്കുവാനും അന്നു ലഭിക്കാവുന്ന എല്ലാ വിജ്ഞാനവും ആര്‍ജ്ജിക്കുവാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു. അപ്പോഃ 7;22 ല്‍ മോശെയെക്കുറിച്ചു പറയുന്നുഃ 'മോശ മിസയീമ്യരുടെ സകലവിജ്ഞാനവും അഭ്യസിച്ചു. വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായി തീര്‍ന്നു.' സ്വന്തം ജനം തന്നെ വിശ്വസിക്കാതെ തള്ളിക്കളകയും ഫറവോന്റെ അനിഷ്ടത്തിനു ഇടയാകുകയും ചെയ്തു മിദ്യാനിലേക്കു ഓടിപ്പോയതാകട്ടെ ദൈവവിളിക്കു വഴിതെളിക്കുകയായിരുന്നു.എബ്രാഃ 11; 24_26. 'വിശ്വാസത്താല്‍ മോശ വളര്‍ന്നപ്പോള്‍ പാപത്തിന്റെ താല്ക്കാലിക ഭോഗങ്ങളെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തെരഞ്ഞെടുത്തു. പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകനെന്നു വിളിക്കപ്പെടുന്നതു നിരസിക്കുകയും മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനമെന്നു എണ്ണുകയും ചെയ്തു.'' മാത്രമല്ല,മിസ്രയീമിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു ഒരാട്ടിടയനായി ദീര്‍ഘകാലം ജീവിച്ചതിനാല്‍ കരഗതമായ സ്വഭാവ സംസ്കരണത്തെക്കുറിച്ചാണു സംഖ്യാഃ 12;3 ല്‍ ''മോശെയെന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.' എന്നു സാക്ഷ്യപ്പെടുത്തുന്നതു.
ദൈവവിളി കേള്‍ക്കുന്ന മനുഷ്യന്റെ സ്വാഭാവിക പ്രതികരണം മോശെയിലുടെ നമുക്കു കേള്‍ക്കുവാന്‍ കഴിയുന്നു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സമാധാനവും സന്തോഷവുമുള്ള ഒരു കുടുംബജീവിതം നയിക്കുമ്പോഴാണു മോശെയ്ക്കു ദൈവവിളി ഉണ്ടകുന്നതു. ഇങ്ങനെയൊക്കെ ജീവച്ചാൽ പോരെ, വെറുതെ എന്തിനു ഈ പ്രശ്നങ്ങളെല്ലാം എടുത്തുതലയിൽ വയ്ക്കണം എന്ന ചിന്ത സ്വാഭാവികവും മനുഷ്യസഹജവുമാണു. നാം ജീവിക്കുന്ന സമൂഹത്തോടു കാണിക്കേണ്ട പ്രതിബദ്ധതയില്ലായ്മയാണു ഈ വിധചന്താഗതിക്കു കാരണം. സാമൂഹികപ്രശ്നങ്ങളോടു ഭൂരിപക്ഷവും കാണിക്കുന്ന ഈ നിസ്സംഗമനോഭാവം ദൈവവിളിയോടുള്ള നിഷേദാത്മക സമീപനമാണെന്നു അറിയേണ്ടതാണു. മോശെയുടെ ആദ്യ പ്രതികരണവും അനുകൂലമായിരുന്നില്ല. മോശെ പറയുന്ന ചില ന്യായങ്ങൾ അതു വ്യക്തമാക്കുന്നു. ഫറവന്റെ അടുക്കൽ പോകുവാനും യിസ്രയേൽ മക്കളെ മിസ്രയീമിൽ നിന്നു വിടുവിക്കുവാനും ഞാൻ എന്തുമാത്രമുള്ളു. എന്ന മോശെയുടെ പ്രതികരണത്തിൽ വിനയം മാത്രമല്ല പ്രകടമാകുന്നതു. ഈ നേതൃസ്ഥനം ഏറ്റെടുക്കുന്നതിനു പ്രതിബന്ധമായി നില്ക്കുന്ന രണ്ടു കാര്യങ്ങൾ മോശെയുടെ മനസ്സിൽ തെളിഞ്ഞു നില്പുണ്ടു.അതിൽ പ്രഥമവും പ്രധാനുമായതു ഫറവോനെ കുറിച്ചുള്ള ഭയജനകായ ഓർമ്മകളാണു. മിസ്രയീമിൽ നിന്നു മോശ ഓടിപ്പോയതു ഫറവോനെ ഭയന്നിട്ടായിരുന്നുവല്ലോ. പുറഃ2. 15. 'ഫറവോൻ ഈ കാര്യം കേട്ടാറെ മോശെയെകൊല്ലുവാൻ അന്വേഷിച്ചു. മോശ ഈകാര്യം കേട്ടാറെ ഫറവോന്റ സന്നിധിയിൽ നിന്നു ഓടിപ്പോയി'. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു. ആ ഫറവോന്റെ മുമ്പിൽ എങ്ങനെ കടന്നു ചെല്ലും. ഭവിഷ്യത്തുകളെകുറിച്ചുള്ള ചിന്ത മോശെയെ പിന്നിലേക്കു വലിച്ചു. മോശെയെ ധൈര്യപ്പെടുത്തുവാനായി യഹോവ പറഞ്ഞു. ഞാൻ നിന്നോടുകൂടെയിരിക്കും. ഭയപ്പെടേണ്ടാ എന്നുപറയുന്നില്ലെങ്കിലും ഭയപ്പെടേണ്ട കാര്യമില്ലെന്നു യഹോവ മോശെയെ ബോദ്ധ്യപ്പെടുത്തുകയായരിന്നു. ദൈവംകൂടെയുണ്ടു എന്ന ഉറച്ച ബോധവും വിശ്വാസവുമാണു ഭയരഹിതമായി ജീവിക്കുവാൻ പ്രപ്തി നൽകുന്നതു. യെശയ്യാ പ്രവാചകനിലൂടെ ദൈവം നല്കിയ വലിയ സന്ദേശവും അതാണു. ഭയപ്പെടേണ്ടാ ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു. ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. നീ എനിക്കുള്ളവൻ തന്നെ. നീ വെള്ളത്തിൽ കൂടെ കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെയരിക്കും. നീ നദിയിൽ കൂടെ കടക്കുമ്പോൾ അവ നിന്റെ മീതെ കവിയുകയില്ല. നീ തീയിൽകൂടെ നടന്നാൽ വെന്തുപോകയില്ല. അഗ്നിജ്വാല നിന്നെദഹിപ്പിക്കുകുമില്ല. യെശഃ 43.1-3. ദൈവം നമ്മെ ഏല്പിക്കുന്ന ദൗത്യനിർവ്വഹണത്തിൽ ഭയത്തിനു ഒരുസ്ഥാനവുമില്ല. എന്നാൽ നാം ആകുലവും വ്യാകുലവും ഉള്ളവരാകുന്നതു ഭയം മൂലമാണു. ദൈവം നമ്മോടുകൂടെയുണ്ടു ഉറപ്പും ധൈര്യവും വിശ്വാസവും ദൗത്യനിർവ്വഹണത്തിനും ജീവിതവിജയത്തിനും അനിവാര്യമാണെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.
യിസ്രായേല്‍ജനം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമോ എന്ന കാര്യത്തിലും മോശെയ്ക്കു സംശയമുണ്ടു. കാരണം, യിസ്രായേല്‍ ജനം മിസ്രയീമില്‍ കഷ്ടം അനുഭവിക്കുമ്പോള്‍ മോശെ ഫറവോന്റെ കൊട്ടാരത്തില്‍ സുഖം അനുഭവിക്കുകയായിരുന്നുവല്ലോ. തന്നെ അവര്‍ മിസ്രയീമ്യപക്ഷക്കാരനായിട്ടാണോ കാണുന്നതു എന്നു മോശെയ്ക്കു സംശയമുണ്ടാകാം. ഒരു എബ്രായനെ മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടപ്പോള്‍ സഹോദരസ്നേഹം മൂലം മിസ്രയീമ്യനെ അടിച്ചുകൊന്നു കുഴിച്ചു മൂടി. പിന്നീടു രണ്ടു യിസ്രായേല്‍ക്കാര്‍ തമ്മില്‍ ശണ്ഠയിടുന്നതു കണ്ടിട്ടു അവരെ സമാധാനിപ്പിക്കുവാന്‍ ചെന്നപ്പോള്‍ മോശെയോടു കാണിച്ച പ്രതികരണം ആ സത്യം വെളിവാക്കുന്നു. 'നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപനും ആക്കിയതു ആര്‍? മിസ്രയീമ്യനെ കൊന്നതുപോലെ ഞങ്ങളേയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ?' ( പുറഃ 2;14) എന്ന ചോദ്യം ഇപ്പോഴും മോശെയുടെ മനസ്സില്‍ മായാതെ കിടപ്പുണ്ടു. ഈ ചോദ്യം ഇപ്പോഴും അവര്‍ തന്നോടു ചോദിക്കുകയില്ലെന്നു പറയുവാന്‍ കഴിയുകയില്ല. തന്നെ അവര്‍ നേതാവായി അംഗീകരിക്കുവാനും സാദ്ധ്യതയില്ല. യിസ്രായേല്‍ ജനതയുടെ മുഴുവന്‍ മനോഭാവമായി മോശെ ഇതു വായിച്ചെടുത്തതു കൊണ്ടുകൂടെ ആയിരിക്കാം മോശെ ഈ സ്ഥാനം ഏറ്റെടുക്കുവാന്‍ വിമുഖത കാണിച്ചതു എന്നു ഊഹിക്കാവുന്നതാണു. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും താന്‍ പരിഹാരകനാണു എന്നു മോശെയെ യഹോവ ബോദ്ധ്യപ്പെടുത്തുന്നതു മൂന്നും നാലും അദ്ധ്യായങ്ങളില്‍ കാണുന്നു.
ഇതെല്ലാം സത്യമാണെന്നു ബോദ്ധ്യമായെങ്കിലും ദൗത്യം ഏറ്റെടുക്കുവാന്‍ മോശെ തയ്യാറാകുന്നില്ല. തന്റെ ബലഹീനതയാണു അതിനു കാരണമായി മോശെ പറയുന്നതു. ബലഹീനനെ ബലവാനാക്കി തന്റെ ദൗത്യം ഏല്പിക്കുന്ന യഹോവ 'ഞാന്‍ നിന്റെ വായോടുകൂടെയിരുന്നു നീ സംസാരിക്കേണ്ടതു ഞാന്‍ നിനക്കു ഉപദേശിച്ചു തരും ' എന്നു യഹോവ മോശെയോടു പറഞ്ഞതിന്റെ അര്‍ത്ഥം നാം അരംഭത്തില്‍ ചിന്തിച്ചതാണല്ലോ. മോശെയുടെ സഹോദരനായ അഹറോനെ അവനു കൂട്ടായി നല്‍കി, നീ അവനോടു സംസാരിച്ചു അവനു വാക്കു പറഞ്ഞു കൊടുക്കണമെന്നും ഞാന്‍ നിന്റെ വായോടും അവന്റെ വായോടും കൂടെയിരിക്കും. എന്നും പറഞ്ഞു ധൈര്യപ്പെടുത്തുന്നു. ഒരു പ്രവാചകന്‍ ദൈവത്തിന്റെ നാവാണു എന്ന സത്യമാണു ഇവിടെ വെളിവാക്കുന്നതു. യിരഃ 1;9 ' പിന്നെ യഹോവ കൈനീട്ടി എന്റെ വായെ തൊട്ടു.ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ തന്നിരിക്കുന്നു.' എന്നു യിരമ്യാപ്രവാചകന്‍ രേഖപ്പെടുത്തിയിരിക്കുന്നതു അതിന്റെ തെളിവാണു. അതുകൊണ്ടാണു പ്രവാചകന്മാര്‍ ' സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു' എന്നു പറയുന്നതു. മോശെ ദീര്‍ഘദര്‍ശിമാരില്‍ തലവനായിട്ടാണല്ലോ അറിയപ്പെടുന്നതു.കര്‍ത്താവു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ വാഗ്ദത്തം ഇവിടെ സ്മരണീയമാണു. മത്താഃ 10;19.' എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോപറയേണ്ടു എന്നു വിചാരപ്പെടേണ്ട, പറയാനുള്ളതു ആ നാഴികയില്‍ തന്നെ നിങ്ങള്‍ക്കു കിട്ടും. പറയുന്നതു നിങ്ങളല്ല, നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.' ദൈവത്തിന്റെ ആത്മാവു ബലഹീനമായതിനെ ബലപ്പെടുത്തുകയും കുറവുകളെ പരിഹരിക്കുകയും ചെയ്യുന്നു. ബലപ്പെടുത്തുന്ന, കുറവുകളെ പരിഹരിക്കുന്ന ദൈവത്തിന്റെ കരങ്ങളില്‍ നമ്മുടെ എല്ലാ ബലഹീനതകളോടും കുറവുകളോടും കൂടെ നമ്മെ സമര്‍പ്പിക്കുമ്പോള്‍ ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യനിര്‍വ്വണത്തിനു പ്രാപ്തരാക്കും എന്ന വലിയ സന്ദേശമാണു മോശെയിലൂടെ ദൈവം ഉദ്ബോധിപ്പിക്കുന്നതു. അതു ജീവിതത്തില്‍ അനുഭവവേദ്യമാകണമെങ്കില്‍ മോശെ ദര്‍ശിച്ചുപോലെ ദൈവസിന്നിദ്ധ്യം അനുഭവിച്ചു, ദൈവവചനം ശ്രവിച്ചു അതിനു അനുസരണമായി ജീവിക്കുവാന്‍ നാം തയ്യാറാകണം. അതിനു ഈ ചിന്തകള്‍ ഉപയുക്തമാകട്ടെ.
Comments
Post a Comment