വചനപരിച്ഛേദം - 33.
33. വസ്ത്രവിചാരം ന്യായപ്രമാണ വെളിച്ചത്തില്‍.
ആവഃ 22; 5.''പരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുതു; അങ്ങനെയുള്ളവരൊക്കെയും നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു.
മോശെ മുഖാന്തിരം യഹോവയായ ദൈവം തന്റെ സ്വന്തജനമായ യിസ്രായേല്‍ മക്കള്‍ക്കു നല്‍കിയ പത്തുകല്പനകളും ന്യായപ്രമാണങ്ങളും മനുഷ്യകുലത്തിന്റെ മുഴുവന്‍ സുസ്ഥിതിക്കും സമാധാനത്തിനും സന്തോഷത്തിനും ആവശ്യമായ നിയമങ്ങളും സാരോപദേശങ്ങളുമാണു. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ സമസ്തമേഖലകളെയും ഈ ന്യായപ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണു ഇതിന്റെ സവിശേഷത. എന്നാല്‍ അതു വായിച്ചു പോകുമ്പോള്‍ അവയില്‍ പലതിനെ കുറിച്ചും,അത്രയും കര്‍ക്കശമാകണമായിരുന്നോ, അതൊക്കെ പറയുന്നതു എന്തിനാണു, അതെല്ലാം മനുഷ്യസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ലേ, ഇതിനു കാലികപ്രസക്തിയുണ്ടോ എന്നിങ്ങനെ സംശയിക്കുന്നവര്‍ കുറവല്ല. ന്യായപ്രമാണങ്ങള്‍ ഉണ്ടായ കാലഘട്ടത്തില്‍ നിന്നു പുരോഗതിയുടെ പാതകളിലൂടെ സഞ്ചരിച്ചു നൂറ്റാണ്ടുകള്‍ പിന്നിട്ടു വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടി കയറി അത്യന്താധുനികതയില്‍ എത്തി നില്ക്കുന്ന ഇന്നിനു ഈ വിധ നിയമങ്ങള്‍ക്കു എന്തു സാധുതയാണുള്ളതു? പഴകിയ നിയമങ്ങള്‍ക്കു ചവിറ്റുകൊട്ടയിലാണു സ്ഥാനം എന്നു ചിന്തിക്കുന്നവരുമുണ്ടു. എന്നാല്‍ വളര്‍ച്ചയുടെ ഔന്ന്യത്വത്തില്‍ എവിടെ എത്തിയാലും സമാധാനവും സന്തോഷവുമുള്ള ഒരു ജീവിതത്തിനു ഈ പ്രമാണങ്ങള്‍ ഒഴിച്ചുകൂടാന്‍ പാടില്ലാത്തവയാണെന്നു സംസ്കാരചിത്തരും ചിന്തിക്കുന്നവരുമായ മനുഷ്യര്‍ക്കു ബോദ്ധ്യമാകും. അതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണു വസ്ത്രധാരണത്തെ കുറിച്ചുള്ള ഈ ന്യായപ്രമാണം. അതിനു അത്രമാത്രം പ്രാധാന്യം കല്പിക്കാത്തതിനാല്‍ ആധുനിക സമൂഹം നേരിടുന്ന അപചയങ്ങള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടവയാണു.
ആധുനിക വസ്ത്രസങ്കല്പത്തിനു പൊരുത്തപ്പെടുവാന്‍ കഴിയാത്ത ഒന്നാണു മോശെയിലൂടെ യഹോവ നല്‍കിയ വസ്ത്രധാരണത്തെ കുറിച്ചുള്ള ഈ ന്യായപ്രമാണം. സ്ത്രീയുടെയും പുരുഷന്റെയും വസ്ത്രധാരണരീതി വ്യത്യാസമുള്ളതാണെന്നും അതു അങ്ങനെ തന്നെ പാലിക്കേണ്ടതാണെന്നും ഈ വാക്യം വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നതു തെറ്റാണെന്നു മാത്രമല്ല അങ്ങനെ ചെയ്യുന്നവരെ ദൈവം വെറുക്കുന്നു എന്നു കൂടി പറയുമ്പോള്‍ ഈ പ്രമാണം എത്രമാത്രം ഗൗരവതരമായി പാലിക്കേണ്ടതാണെന്നും വെളിപ്പെടുന്നു. ഇതു വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണെന്നാണു ആധുനിക തലമുറയുടെ ചിന്താഗതി. എന്തു വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കുവാനുള്ള അവകാശവും സ്വാതന്ത്ര്യവും ഇന്‍ഡ്യന്‍ ഭരണഘടന വ്യക്തികള്‍ക്കു നല്‍കിയുള്ളതാണെന്നു പലരും അവകാശപ്പെടുന്നു.
ഈ ചിന്താഗതി വളരുവാനും ബലപ്പെടുവാനും രണ്ടു കാരണങ്ങള്‍ കണ്ടെത്തല്‍ കഴിയും. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള വികലമായ ധാരണയാണു ഒന്നു. എന്തു പറയുവാനും എന്തു ചെയ്യുവാനും ഉള്ള ഒരു ലൈസന്‍സായിട്ടാണു സ്വാതന്ത്ര്യത്തെ പലരും കാണുന്നതു. അതിര്‍ രേഖകളും അതിര്‍വരമ്പുകളുമില്ലാത്തതാണു സ്വാതന്ത്ര്യം എന്നതു വെറും മിത്ഥ്യാധാരണയാണു.അന്യന്റെ സ്വാതന്ത്ര്യത്തിന്റെ പരിധിക്കു പുറത്തു വരെ മാത്രമേ നമ്മുടെ സ്വാതന്ത്ര്യം ചെന്നു നില്‍ക്കുകയുള്ളു. അന്യന്റെ സ്വാതന്ത്യത്തില്‍ കൈകടത്താനുള്ള അധികാരവും അവകാശവും എന്റെ സ്വാതന്ത്ര്യത്തിനില്ല. അതു ദുസ്വാതന്ത്ര്യമാണു. അതു സമൂഹത്തിന്റെ സുസ്ഥിക്കു തടസ്സവുമാണു. ലളിതമായ ഒരു ഉദാഹരണം. പെരുവഴി എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗാക്കുവാന്‍ അവകാശവും സ്വാതന്ത്ര്യവുമുണ്ടു. വഴിയിലൂടെ എനിക്കു ഇഷ്ടമുള്ളിടത്തു കൂടെ നടക്കുവാന്‍ അവകശവും സ്വാതന്ത്ര്യവുമുണ്ടു എന്നു പറഞ്ഞു ഒരാള്‍ പാതയുടെ മദ്ധ്യത്തിലൂടെ നടന്നാലുള്ള ഭവിഷ്യത്തുകള്‍ ഊഹനീയമാണല്ലോ. നടന്നു പോകുന്ന ഒരുവന്‍ കാണിക്കുന്ന ഈ സ്വാതന്ത്ര്യം വാഹനം ഓടിച്ചുകൊണ്ടു പോകുന്ന മറ്റൊരാളുടെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണു. അതു സംഘട്ടനത്തില്‍ കൊണ്ടെത്തിക്കുന്നു. യാത്രക്കാരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയാണല്ലോ ഗതാഗതനിയമത്തിന്റെ ലക്ഷ്യം. ഈ നിയമങ്ങള്‍ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലോ നിഷേധമോ ആയി ആരും കാണുന്നില്ല.വ്യക്തിസ്വാതന്ത്ര്യത്തിന്റ് പരിരക്ഷയാണു നിയമത്തിന്റെ ഉദ്ദേശം. നിയമത്തിന്റെ ഈ ഉദ്ദേശം മനസ്സിലാക്കാനോ ഉള്‍ക്കൊള്ളുവാനോ കഴിയാത്തവരാണു സ്വാതന്ത്ര്യവാദികള്‍.
എനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതു അന്യന്റെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി തീരുന്നതു എങ്ങനെ എന്ന ചോദ്യം ഇവിടെ പ്രസക്തമാണെന്നു തോന്നാം. അന്യനു അനിഷ്ടകരമായതു ഒന്നും ചെയ്യുവാന്‍ എനിക്കു അവകാശമില്ല എന്നതാണു സത്യം. അന്യനു വേദന ഉളവാക്കുന്ന, അന്യന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന, അന്യനു അലോസരമുളവാക്കുന്ന സംസാരങ്ങളും പ്രവൃത്തികളും വേഷവിധാനങ്ങള്‍ പോലും സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗപട്ടികയില്‍ പെടുന്നു. ഇന്നത്തെ പല വേഷപകര്‍ച്ചകളും പ്രത്യേകിച്ചു സ്ത്രീകളുടെ വേഷങ്ങള്‍, മനുഷ്യനെ മൃഗങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നതും, നിയന്ത്രിച്ചു നിര്‍ത്തേണ്ടവയുമായ അധമവികാരങ്ങളെ തൊട്ടുണര്‍ത്തുന്നവയായി മാറിയിരിക്കുന്നു. തെറ്റിനു പ്രേരണ നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണല്ലോ. മലങ്കരസഭാ മാസികയില്‍ 2012ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ. ബാലകൃഷ്ണന്‍നായരുടെ 'വസ്ത്രധാരണം വൈവിദ്ധ്യമോ വൈകല്യമോ' എന്ന ലേഖനം വായിക്കുവാന്‍ ഞാന്‍ ഇവിടെ ശുപാര്‍ശ ചെയ്യുന്നു. ആ ലേഖനം ഉദ്ധരിക്കപ്പെടുവാന്‍ യോഗ്യമാണെങ്കിലും പ്രായോഗികമല്ലാത്തതിനാല്‍ ; അതു വായിച്ചിട്ടില്ലാത്തവര്‍ക്കും വായിക്കുവാന്‍ കഴിയാത്തവര്‍ക്കും വേണ്ടി ചില പ്രസക്തഭാഗങ്ങള്‍ മാത്രം കടമെടുക്കുന്നു.
'' മനുഷ്യന്റെ ശരീരത്തിന്റെ നിമ്ന്നോന്നതകൾ അതേപോലെയോ ഉള്ളതിലേറയോ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധരണ രീതി മനുഷ്യമനസ്സിൽ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ ഉണർത്തി പ്രതികരിപ്പിക്കാനേ ഉതകൂ. ലൈംഗിക പീഡനം നടത്താൻ പ്രേരണ നല്കുന്ന ഒരുസുപ്രധാന ഘടകം ഈ പ്രദർശനം ജനിപ്പിക്കുന്ന ഉത്തേജനമാണു. ഇതു ഒരു മനോരോഗമാണു. എക്സിബിഷനിസം. (Exihibitionism). മനശാസ്ത്ര ചികിത്സ ആവശ്യമുള്ള ഒരുരോഗം. ഇദ്ദേഹം കേരളത്തിലെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റാണു എന്നു അറിയുമ്പോഴാണു ഈ വാക്കുകളുടെ ഗൗരവം വർദ്ധിക്കുന്നതു.
ലോകപ്രശസ്തനായ അമേരിക്കൻ ബോക്സർ താരം മുഹമ്മദ അലി തന്റെ പെൺമക്കൾക്കു നല്കിയ ഉപദേശം ഇവിടെ പ്രസക്തമാണു. ഒരിക്കൽ അദ്ദേഹത്തിന്റെ പെൺമക്കൾ രണ്ടും പുറത്തു പോയിട്ടു വീട്ടിൽതിരിച്ചെത്തി. അവർ ധരിച്ചിരുന്ന വസ്ത്രം വളരെ നേരിയതും ശരീര ഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കാത്തവയുമായിരുന്നു. സാധാരണ ചെയ്യാറുള്ളതു പോലെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിട്ടു രണ്ടു പേരേയും അരികിൽ ഇരുത്തിയിട്ടു അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു.ദൈവം വിലകൂടയ വസ്തുക്കളെല്ലാം നിർമ്മിച്ചിരിക്കുന്നതു പുറംചട്ടകളോടെയും ലഭിക്കുവാൻ എളുപ്പമല്ലാത്ത വിധത്തിലുമാണു. രത്നങ്ങൾ നമുക്കു എവിടെനിന്നാണു ലഭിക്കുന്നതു? ഭൂമിയുടെ വളരെ താഴ്ന്ന സ്ഥലത്തു വളരെ സുരക്ഷിതമായാണു അവയുള്ളതു. മുത്തുകൾ നമുക്കു എവിടെ നിന്നു ലഭിക്കുന്നു?. സമുദ്രത്തിന്റെ അടിയില്‍ കട്ടിയുള്ള തോടുകൊണ്ടു പൊതിഞ്ഞു.സ്വര്‍ണ്ണം എവിടെനിന്നിണു കിട്ടുന്നതു? ഭൂമിയുടെ അടിയിൽ പാറകൾ കൊണ്ടു പൊതിഞ്ഞ നിലയിൽ. ഇവയൊക്കെ ലഭിക്കാൻ വളരെകഷ്ടപ്പെടേണ്ടി വരും. ഒരുദീർഘനിശ്വാസത്തിനു ശേഷം ഉറച്ചശബ്ദത്തോടെ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ശരീരം പരിശുദ്ധമാണു നിങ്ങൾ രത്നങ്ങളെക്കാളും മുത്തുകളെക്കാളുംസ്വർണ്ണത്തെക്കാളും വിലയേറിയവരാണു. നിങ്ങളും മറ്റുളളവരുടെ കൈയിൽ നിന്നും കണ്ണിൽ നിന്നും സുരക്ഷിതരായിരിക്കണം. നമ്മുടെ ശരീരവും മനസ്സും ശുദ്ധമായിരിക്കണം. ചിലര്‍ പറയും എന്റെ മനസ്സു ശുദ്ധമാണു. മനസ്സു പോലെ വിലപ്പെട്ടതാണു ശരീരവും. കര്‍ത്താവു പര്‍വ്വതപ്രസംഗത്തില്‍ പറഞ്ഞു. വി.മത്താഃ 5; 29.' സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തപോയി.' സ്ത്രീയെ കണ്ടവനല്ല, നോക്കുന്നവനാണു വ്യഭിചാരം ചെയ്യുന്നതു. കാണുകയും നോക്കുകയും രണ്ടാണു. കാണുക എന്നതു യാദൃശ്ചികമാണു. നോക്കുക എന്നതു ഉദ്ദേശത്തോടെ ചെയ്യുന്ന ഒന്നാണു. കാണുമ്പോള്‍ മോഹത്തോടെ നോക്കുവാന്‍ പ്രേരിപ്പിക്കുന്ന വസ്ത്രധാരണരീതി വ്യഭിചാരത്തിനു തന്റെ ശരീരം നല്‍കുന്നതിനു തുല്യമാണു.
നഗ്നത മറയ്ക്കുക എന്ന പ്രഥമവും പ്രധാനവുമായ വസ്ത്രധാരണത്തിന്റെ ഉദ്ദേശത്തെ ഇന്നത്തെ വസ്ത്രധാരണരീതി അവഗണിക്കുന്നു. വസ്ത്രത്തെ കുറിച്ചുള്ള വി.വേദപുസ്തകത്തിലെ ആദ്യത്തെ പരാമര്‍ശങ്ങള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണു. അതിന്റെ വേദശാസ്ത്രത്തിലേക്കു കടക്കാതെ അവിടെ കാണുന്ന വസ്ത്രസങ്കല്പത്തെ കുറിച്ചു മാത്രം ചിന്തിക്കാം.ഉല്പഃ 3;7 'ഉടനെ അവര്‍ നഗ്നരാണെന്നു അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.'' വസ്ത്രത്തെക്കുറിച്ചു ആദ്യമായി പറഞ്ഞതു ഇവിടെയാണു. രണ്ടു കാര്യങ്ങള്‍ ഇവിടെ നമുക്കു കാണാം. ഒന്നു അവര്‍ നഗ്നരാണെന്നു അറിഞ്ഞു എന്നതാണു. അതുവരെ അവര്‍ക്കു നഗ്നത അറിയില്ലായിരുന്നു.കാരണം അവര്‍ അതുവരെ പാപം ചെയ്തിട്ടില്ലായിരുന്നു. അതിനാല്‍ അവര്‍ ദൈവതുല്യരായിരുന്നു. നഗ്നത അറിഞ്ഞപ്പോഴാണു വസ്ത്രത്തിന്റെ ആവശ്യമുണ്ടാകുന്നതു. ഇന്നു അര്‍ത്ഥനഗ്നരായി നടക്കുന്നവരെ കാണുമ്പോള്‍ നഗ്നത അറിയാത്തവരാണു അവര്‍ എന്നു സംശയിച്ചു പോകും. അവര്‍ നഗ്നത മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണു രണ്ടാമത്തെ കാര്യം. അങ്ങനെ ഈ ഭൂമിയില്‍ ആദ്യമായി വസ്ത്രം ഉണ്ടാക്കി.എന്നാല്‍ ആ വസ്ത്രത്തിനു ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതു അരയാടയായിരുന്നു. നഗ്നത പൂര്‍ണ്ണമായി മറയുന്നതായിരുന്നില്ല അതു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അല്പവസ്ത്രധാരിയെന്നോ, അര്‍ദ്ധനഗ്നരെന്നോ പറയാം. ഇന്നത്തെ അര്‍ദ്ധനഗ്നരില്‍ നിന്നു അവര്‍ക്കു ഒരു വ്യത്യാസമുണ്ടായിരുന്നു. അവരുടെ നഗ്നത മറഞ്ഞില്ല എന്നബോധം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ യഹോവ വന്നു 'നീ എവിടെ എന്നു ചോദിച്ചപ്പോള്‍ 'ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു.ആ'എന്നു മറുപടി പറയുന്നതു. അരയാട ധരിച്ചിട്ടും അവരില്‍ നഗ്നതാബോധവും അതില്‍ നിന്നുളവായ ഭയവും ഉണ്ടായിരുന്നു എന്നു ഈ മറുപടി തെളിയിക്കുന്നു.ഇന്നുള്ളവര്‍ക്കു ഇതു രണ്ടും ഇല്ലായെന്നു വ്യത്യാസം. രണ്ടാമത്തെ പ്രത്യേകത രണ്ടു പേരുടെയും അരയാട ഒരുപോലെയുള്ളതായിരുന്നു എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു കൂടിയാണു യഹോവ അവര്‍ക്കു രണ്ടു പേര്‍ക്കും പ്രത്യേകം വസ്ത്രം ഉണ്ടാക്കി കൊടുത്തതു. പരുഷനു അവനു ചേരുന്നതും, സ്ത്രീക്കു അവള്‍ക്കു യോജിക്കുന്നതുമായ വസ്ത്രങ്ങളാണു യഹോവ ഉണ്ടാക്കിയതു എന്നു പറയാം. ഉല്പഃ 3;21 ല്‍ ''യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തോല്‍കൊണ്ടു ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു.' എന്നു പ്രത്യേകം പറയുമ്പോള്‍, മനുഷ്യന്‍ ഉണ്ടാക്കിയ വസ്ത്രത്തെ കുറിച്ചു, 'തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.' എന്നു ഒന്നിച്ചാണു പറയുന്നതു. പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം വസ്ത്രം ഉണ്ടാക്കിക്കൊടുത്തതുകൊണ്ടു തന്നെയാവണം ആവര്‍ത്തനപുസ്തകത്തിലെ ന്യായപ്രമാണത്തില്‍ ' സ്ത്രീയുടെ വസ്ത്രം പുരുഷനും പുരുഷന്റെ വസ്ത്രം സ്ത്രീയും ധരിക്കുവാന്‍ പാടില്ലെന്നു അതു തനിക്കു വെറുപ്പാകുന്നു എന്നും യഹോവ കല്പിച്ചതു. ഒരുകാര്യം കൂടെ പറഞ്ഞു ആ വിഷയം അവസാനിപ്പിക്കാം. ആദാമിന്റെയും ഹവ്വയുടെയും അര്‍ദ്ധനഗ്നത മറയ്ക്കുവന്‍ വസ്ത്രം ഉണ്ടാക്കുന്നതിനു യഹോവയ്ക്കു രക്തം ചൊരിയേണ്ടതായി വന്നു എന്നതു, അര്‍ദ്ധനഗ്നതയും സ്ത്രിപുരുഷഭേദമില്ലാതെ ഒരേ വസ്ത്രം ധരിക്കുന്നതും എത്ര വലിയ തെറ്റാണു എന്നു വെളിവാക്കുന്നു. മൃഗത്തിന്റെ തോലുകൊണ്ടാണല്ലോ യഹോവ അവര്‍ക്കു വസ്ത്രം ഉണ്ടാക്കി കൊടുത്തതു. അനുകരണഭ്രമവും പ്രദര്‍ശനത്വരയും ഈ സത്യത്തെ മറയ്ക്കുവാനും മറക്കുവാനും പ്രേരിപ്പിക്കുന്നു. കച്ചവടകണ്ണുള്ളവര്‍ അതു മുതലാക്കുകയും ചെയ്യുന്നു. ഫാഷനില്‍ ഭ്രമിച്ചു പോകുന്ന യുവതലമുറയും അറിയാതെ അവര്‍ക്കു ബലിയാടാകുന്നു.
'' പുരുഷന്‍ ശരീരം മറയ്ക്കാനും സ്ത്രീ കാണിക്കുവാനുമാണു വസ്ത്രം ധരിക്കുന്നതു എന്നു തോന്നിപ്പോകും.'' എന്ന ജീ.ബാലകൃഷ്ണന്‍ നായരുടെ സംശയം സത്യപ്രസ്താവം തന്നെയാണെന്നു ആധുനിക വസ്ത്രധാരണരീതി വെളിവാക്കുന്നു. പാന്റ്സും സൂട്ടും ധരിച്ച പുരുഷന്റെ കരംപിടിച്ചു കടന്നുവരുന്ന അര്‍ദ്ധനഗ്നയായ സ്ത്രീരൂപം ഈ സത്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹാ സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ചു നല്‍കിയിരിക്കുന്ന ഉപദേശം കേള്‍ക്കുകഃ 1.തിമോഃ2;9. 'അവ്വണ്ണം തന്നെ സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടു കൂടെ തങ്ങളെ തന്നെ അലങ്കരിക്കേണം.' ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടാല്‍ ലജ്ജാശീലവും സുബോധവും അവര്‍ക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നു സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുകയില്ല. ''സ്ത്രൈണതയും ലജ്ജാശീലവും അടക്കവും ഒതുക്കവും വെടിഞ്ഞാല്‍ സ്ത്രീസമത്വമായി എന്ന ചിന്ത ഭരിക്കുവാന്‍ തുടങ്ങിയതോടെയുള്ള പരിണാമത്തിന്റെ തുടര്‍ച്ചയാണു ഇറുങ്ങിയ വസ്ത്രധാരണവും പ്രദര്‍ശനത്വരയും.'' എന്നു ശ്രീ. ജീ.ബാലകൃഷ്ണന്‍ നായരുടെ അഭിപ്രായം ഇവിടെ ശ്രദ്ധാര്‍ഹമാണു. പുരുഷന്റെ വേഷം ധരിച്ചതു കൊണ്ടു മാത്രം സ്ത്രീ പുരുഷനു തുല്യമാകുകയില്ല. പുരുഷനു സ്ത്രീക്കു തുല്യമാകുവാനോ സ്ത്രീക്കു പുരുഷനു തുല്യമാകുവാനോ സാദ്ധ്യവുമല്ല. അങ്ങനെയാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതു. ദൈവസൃഷ്ടിയുടെ ഉദ്ദേശത്തെ അവഗണിക്കുകയോ മറികടക്കുകയോ ചെയ്യുന്നതു പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നുവെന്നു സത്യം നാം ഇവിടെ മറന്നു പോകുന്നു. സ്വാര്‍ത്ഥമോഹിയായ മനുഷ്യന്റെ ഈ വിധ പ്രവര്‍ത്തനങ്ങളുടെ ദാരുണമായ പരിണതഫലം പലവിധത്തില്‍ നാം ഇന്നു അനുഭവിക്കുന്നു. പുരുഷനു കഴിവുകളും ഒപ്പം പരിമിതികളുമുണ്ടു. സ്ത്രീക്കും അതുപോലെ തന്നെ കഴിവുകളും പരിമിതികളുമുണ്ടു. ഇവ പരസ്പര പൂരകങ്ങളാകുമ്പോഴാണു മനുഷ്യജീവിതം സന്തുഷ്ടവും സുഖകരവും സമാധാനപൂര്‍ണ്ണവും ആകുന്നതു. ഇതിനെ അതിജീവിക്കുവാനുള്ള ഇരുകൂട്ടരുടെയും ശ്രമം മനുഷ്യജീവിതസൗഭാഗ്യം നഷ്ടപ്പെടുത്തുന്നു.
കച്ചവടവല്‍ക്കരണ മനസ്ഥിതിയും, ടി.വി, സിനിമ തുടങ്ങിയ മാദ്ധ്യമങ്ങളും നമ്മുടെ വസ്ത്രധാരണ സങ്കല്പങ്ങളെ പാടെ കടപുഴക്കി കളയുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി ഏതു മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ ഇന്നത്തെ മനുഷ്യനു മടിയില്ലാതായി തീര്‍ന്നിരിക്കുന്നു.നാം നിരന്തരം കാണുന്ന പരസ്യങ്ങള്‍ ഈ സത്യം വിളിച്ചോതുന്നു. ഏതൊന്നിന്റെയും പരസ്യത്തിനു അര്‍ദ്ധനഗ്നയായ നാരി അനിവാര്യമായിരിക്കുന്നു. ബാത്ത്ടബ്ബിലെ സോപ്പു പതയില്‍ മുങ്ങിക്കിടക്കുന്ന നഗ്നയെന്നു തോന്നിക്കുന്ന തരുണീമണിയുടെ കരത്തിലോ, കുളിച്ചു ഈറനണിഞ്ഞു കയറിവരുന്ന അര്‍ദ്ധനഗ്നയായ യുവസുന്ദരിയുടെ കരത്തിലോ കാണുന്ന സോപ്പു മാത്രമാണു സൗന്ദര്യവര്‍ദ്ധകമെന്നു പരസ്യത്തിലൂടെ ജനത്തെ ആകര്‍ഷിക്കുവാനാണു ശ്രമിക്കുന്നതു. സ്വര്‍ണ്ണാഭരണങ്ങളുടെ മാറ്റു ബോദ്ധ്യപ്പെടുത്തുവാന്‍ അല്പവസ്ത്രധാരിയായ സുന്ദരിയുടെ കഴുത്തിലോ കാതിലോ കരങ്ങളിലോ പ്രദര്‍ശിപ്പിച്ചേ മതിയാകൂ. എന്തിനു സ്ത്രീസൗന്ദര്യവുമായി പുലബന്ധം പോലുമില്ലാത്ത വസ്തുക്കളുടെ പരസ്യത്തില്‍ പോലും സ്ത്രീകളെ ഈ വിധത്തില്‍ പ്രദര്‍ശനവസ്തുവാക്കുന്നു. പരസ്യകമ്പനികള്‍ പറയുന്ന വിധത്തിലെല്ലാം നിന്നുകൊടുക്കുവാന്‍ പെണ്‍കുട്ടികള്‍ക്കു ഒരു മടിയുമില്ലാതായിരിക്കുന്നു. പേരും പ്രശസ്തിയും പണവും ആണു ഇവിടുത്തെ ആകര്‍ഷണ വസ്തുക്കള്‍. സ്ത്രീകളെ ഈ വിധത്തില്‍ പ്രദര്‍ശന വസ്തുവും കച്ചവടച്ചരക്കുമായി തരംതാഴ്ത്തി കാട്ടുന്നതിനോടു സ്ത്രീവിമോചന സംഘടനകളോ സ്ത്രീസമത്വവാദികളോ പ്രതികരിക്കുകയോ, അതിനെതിരായി ഒരു ചെറുവരല്‍ പോലും ചലിപ്പിക്കുകയോ ചെയ്യുവാന്‍ തയ്യാറാകുന്നില്ലായെന്നതാണു വിചിത്രവും അതിശയനീയവുമായ വസ്തുത.
സ്ത്രീസമത്വം എന്നതു പുരുഷന്റെ വസ്ത്രം ധരിച്ചതു കൊണ്ടു വസ്ത്രത്തിന്റെ അളവു കുറച്ചതുകൊണ്ടോ കരഗതമാകുന്ന ഒന്നല്ല. ഇന്നു സ്ത്രീകള്‍ എത്തിച്ചേരാത്ത മേഖലകളില്ല. എന്നാല്‍ അതെല്ലാം വസ്ത്രധാരണ രീതി മാറ്റിയതു കൊണ്ടു പ്രാപിച്ചതല്ല. ഭാരതത്തിന്റെ അത്യുന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തുവരെ സ്ത്രീകള്‍ വളര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ സാരിയുടുത്തു നടന്നതുകൊണ്ടു ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ അവര്‍ക്കു ലഭിച്ച ബഹുമതിക്കും അംഗീകാരത്തിനും ഒരു മങ്ങലുമേറ്റിരുന്നില്ലായെന്നു മാത്രമല്ല മഹത്വം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഏതു വേദിയിലും സാരിയുടുത്തു ചുറുചുറുക്കോടെ കയറിച്ചെന്നിരുന്ന ഭാരതത്തിന്റെ മുന്‍പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി മറ്റൊരു ഉദാഹരണമാണു. ഇവരൊക്കെ ഒരുപക്ഷെ പുരുഷവേഷം ധരിച്ചു ജനമദ്ധ്യത്തില്‍ എത്തിയിരുന്നു എങ്കില്‍ ഈ ബഹുമതികള്‍ പ്രാപിക്കുമായിരുന്നോ എന്നു സംശയിക്കാം. സ്ത്രീ എപ്പോഴും ബഹുമാനിതയാകുന്നതു സ്ത്രീത്വത്തിനു ചേരുന്ന മാന്യമായ വസ്ത്രം ധരിക്കുമ്പോഴാണു എന്നതില്‍ പക്ഷാന്തരമില്ല.അല്പവസ്ത്രധാരിയായി ജനമദ്ധ്യത്തില്‍ കടന്നു വന്നു മനുഷ്യമനസ്സുകളില്‍ ഹരം പകരുന്ന സൗന്ദര്യധാമങ്ങളായ നടികളും മോഡലുകളും കാലവിളംബമെന്യേ മനുഷ്യഹൃദയങ്ങളില്‍ നിന്നു മാഞ്ഞു പോകുകയും പിന്‍തലമുറക്കാര്‍ ആ സ്ഥാനം കയ്യേറുകയും ചെയ്യുന്നു.
ഇതെല്ലാം സത്യമാണെന്നു അറിയാമെങ്കിലും വളര്‍ന്നു വരുന്ന തലമുറയുടെ വികലമായ ഈ വസ്ത്രവിഭ്രാന്തിയെ നിയന്ത്രിക്കുവാന്‍ മുതിര്‍ന്ന തലമുറ എന്തുകൊണ്ടു തയ്യാറാകുന്നില്ല എന്നതും ഇത്തരുണത്തില്‍ ഗൗരവമായി ചിന്തിക്കേണ്ടതാണു. മക്കളെ പലകാര്യങ്ങളിലും നിയന്ത്രിക്കുവാന്‍ ധൈര്യമില്ലാത്ത മാതാപിതാക്കളുടെ സംഖ്യ വിരളമല്ല. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ എന്തെങ്കിലും കടുംകൈ കാട്ടുമെന്ന ഭയമാണു പലരെയും ഭരിക്കുന്നതു. തത്തുല്യമായ കാലികസംഭവങ്ങള്‍ അവരെ പരിഭ്രാന്തരാക്കുന്നു. മക്കള്‍ക്കു കരഗതമാകുവാന്‍ സാദ്ധ്യതയുള്ള പണത്തിന്റെയും പ്രശസ്തിയുടെയും മായിക പ്രപഞ്ചത്തെ സ്വപ്നം കണ്ടു മക്കളെ അതിനായി ഒരുക്കി വിടുന്ന മാതാപിതാക്കളും ഇന്നു കുറവല്ല. ഒന്നും രണ്ടും കുട്ടികളുടെ മാതാവായി തീര്‍ന്നിട്ടും സ്വന്ത ശരീരവടിവു പ്രദര്‍ശിപ്പിക്കുവാന്‍ പര്യാപ്തമായ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രം ധരിക്കുന്ന മാതാവില്‍ നിന്നാണല്ലോ മക്കള്‍ വസ്ത്രധാരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതു. ഇറുകിപ്പിടിച്ചു കിടക്കുന്ന പാന്റോ ലെഗ്ഗീസോ, അതിലധികം ഇറുകിച്ചേര്‍ന്നു കിടക്കുന്ന റ്റീഷര്‍ട്ടോ ടോപ്പോ ധരിച്ചു കൂടെ സഞ്ചരിക്കുന്ന ഭാര്യയുടെ അംഗലാവണ്യങ്ങളില്‍ പതിക്കുന്ന ഗൃദ്ധൃ ദൃഷ്ടികളെ കാണാത്ത ഭാവത്തില്‍ നടക്കേണ്ടതായി വരുന്ന ഭര്‍ത്താവിന്റെ ഗതികേടില്‍ അനുശോചിക്കുക മാത്രമാണു കരണീയം. ത്രസിപ്പിക്കുന്ന അംഗലാവണ്യങ്ങളെ അതേപടിയോ അതിലധികമോ പ്രദര്‍ശിപ്പിക്കുവാന്‍ പര്യാപ്തമായ വസ്ത്രം ധരിച്ചു കൂടെ നടക്കുന്ന യൗവ്വനയുക്തയായ മകളില്‍ പതിക്കുന്ന ഏവംവിധ നയനങ്ങളെ കണ്ടിട്ടും കണ്ടില്ലായെന്നു നടിക്കുകയോ, അതല്ല അതു തന്നിലേക്കു തന്നെയാണു വന്നുപതിക്കുന്നതു എന്നു വ്യാമോഹിച്ചു, പ്രായത്തിന്റെ അവശതകളെ ഇറുകിയ വസ്ത്രങ്ങളാല്‍ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന അമ്മമാര്‍ക്കു ഹാ കഷ്ടം എന്നേ പറയുവാന്‍ കഴിയുകയുള്ളു. അതുകൊണ്ടു പാരമ്പര്യമായ വസ്ത്രധാരണരീതി മാത്രമേ പാടുള്ളു എന്നു വാദിക്കുകയല്ല. എങ്കിലും സാരിയില്‍ പ്രകടമാകുന്ന ശാലീനത മറ്റൊന്നിനും കിട്ടുകയില്ല എന്നു സമ്മതിച്ചെ മതിയാകൂ. പക്ഷെ ഫാഷന്‍ ഭ്രമം അതിനെ പോലും വികലമാക്കി കളയുന്നു എന്നതും സത്യമാണു. തങ്ങള്‍ക്കു സൗകര്യപ്രദവും മാന്യവും കാഴ്ചക്കാര്‍ക്കു അരോചകവുമല്ലാത്ത വസ്ത്രം തെരഞ്ഞെടുക്കുവാനാണു ശ്രദ്ധിക്കേണ്ടതു.
വസ്ത്രം നമ്മുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. സ്വഭാവത്തെ വെളിവാക്കുന്നു. സംസ്കാരത്തെ ഉദ്ഘോഷിക്കുന്നു. നാം ആരാണെന്നു അതു വിളിച്ചറിയിക്കുന്നു. വസ്ത്രധാരണത്തിലൂടെ സ്ത്രീയെയും പുരുഷനെയും തിരിച്ചറിയമ്പോഴാണു അര്‍ഹിക്കുന്ന മാന്യതയും അംഗീകാരവും ലഭിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ വസ്ത്രധാരണരീതിയിലൂടെ ആയിരുന്നു ഒരാള്‍ ക്രിസ്ത്യാനിയോ, ഹിന്ദുവോ, മുസല്‍മാനോ, കേരളീയനോ, തമിഴുനാട്ടുകാരനോ, പഞ്ചാബിയോ എന്നൊക്കെ തിരിച്ചറിഞ്ഞിരുന്നതു. ജാതിമതരാഷ്ട്രീയ മതില്‍ക്കെട്ടുകള്‍ക്കപ്പുറമായി മനുഷ്യനെ മനുഷ്യനായി കാണുവാന്‍ വസ്തധാരണത്തിലുള്ള ഏകീകരണം ഒരുപരിധിവരെ സഹായിച്ചെന്നു വരാം. എന്നാല്‍ വസ്ത്രത്തിലല്ല, മനോഭാവത്തിലും ചിന്താഗതിയിലും സ്വഭാവത്തിലുമാണു മാറ്റം വരേണ്ടതു. ഇന്നു വസ്ത്രം മാറിയതോടൊപ്പം സ്വഭാവം വഷളാകുകയാണു സംഭവിച്ചതു. നാടിന്റെ സംസ്കൃതിക്കനുസരണമായ വസ്ത്രത്തില്‍ നിന്നുള്ള മാറ്റം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ കാണുന്നതു കേരളത്തിലാണെന്നു തോന്നുന്നു. കേരളത്തിലെ ക്രൈസ്തവരിലാണു അതു കൂടുതല്‍ കാണാന്‍ കഴിയുന്നതു. വസ്ത്രത്തിലൂടെ ക്രിസ്ത്യാനിയായി തിരിച്ചറിയുമെങ്കില്‍, ഒരു ക്രിസ്ത്യാനിക്കു ചേരുന്ന സംസാരവും പെരുമാറ്റവും കാഴ്ചവെയ്ക്കാന്‍ നിര്‍ബ്ബന്ധിതനായി തീരുന്നു. ഒരു ക്രൈസ്തവ പുരോഹിതനു ആ മതം കല്പിച്ചു കൊടുത്തിട്ടുള്ള ഒരു വസ്ത്രമുണ്ടു. അതിലൂടെയാണു അയാള്‍ ഒരു പുരോഹിതനാണെന്നു മറ്റുള്ളവര്‍ മനസ്സിലാക്കുന്നതു. മറ്റുള്ളവര്‍ അദ്ദേഹത്തെ പുരോഹിതനായി കണ്ടു അയാള്‍ അര്‍ഹിക്കുന്ന സ്ഥാനവും ബഹുമതിയും നല്‍കണമെങ്കില്‍ ആ വേഷത്തില്‍ ജനമദ്ധ്യേ വര്‍ത്തിച്ചേ മതിയാകു. പുരോഹിത വസ്ത്രം ധരിക്കാതെ എനിക്കു ആ മാന്യതയും ബഹുമാനവും വേണ്ടായെന്നു പറഞ്ഞു നടക്കുന്ന പുരോഹിതന്‍, ഒരു പുരോഹിതനെ ബഹുമാനിക്കുന്നതില്‍ നിന്നു ലഭിക്കുന്ന അനുഗ്രഹത്തെ അന്യര്‍ക്കു നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നതു. വേഷത്തിലല്ല, പെരുമാറ്റത്തിലാണു പൗരോഹിത്യം പ്രകടമാകേണ്ടതു എന്നു വേണമെങ്കില്‍ വാദിക്കാം. വേഷത്തില്‍ മാത്രം പുരോഹിതനായതുകൊണ്ടു കാര്യമില്ല എന്നതു സത്യം തന്നെ. എന്നാല്‍ പുരോഹിതനു തന്നെതന്നെ നിയന്ത്രിക്കുവാനും പുരോഹിതനു ചേരുംവിധം സംസാരിക്കുവാനും പെരുമാറുവാനും, താന്‍ ഒരു പുരോഹിതനാണെന്നു സ്വയാവബോധം ഉണ്ടാകുവാനും ആ വസ്ത്രം ഉപകരിക്കുന്നു. അതിലുപരി മറ്റുള്ളവര്‍ തന്നെ ഒരു പുരോഹിതനായി തിരിച്ചറിയുന്നു എന്ന ബോധം പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള കരുത്തു നല്‍കും. വേഷത്തിനു ആ വിധത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന സത്യമാണു അതു വെളിവാക്കുന്നതു. കര്‍മ്മങ്ങളെ സുസാദ്ധ്യമാക്കുന്നു. ആത്മനിയന്ത്രണത്തിനു വഴിതെളിക്കുന്നു. വ്യക്തിത്വത്തെ വികസിപ്പിക്കുകയും ആത്മബോധം വളര്‍ത്തുകയും ചെയ്യുന്നു. സ്ത്രീ പുരുഷവേഷം ധരിക്കുമ്പോള്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു. പുരുഷന്‍ സ്ത്രീവേഷം ധരിക്കുമ്പോള്‍ പുരുഷത്വത്തിന്റെ വില നഷ്ടപ്പെടുന്നു.
നാം ധരിക്കുന്ന വസ്ത്രം നമ്മുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും വെളിവാക്കുന്നതോടൊപ്പം അന്യരോടുള്ള ബഹുമാനവും ആദരവും പ്രകടമാക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധുവിന്റെയോ സ്നേഹിതന്റെയോ വിവാഹത്തിനോ സല്‍ക്കാരത്തിനോ സംബന്ധിക്കുമ്പോള്‍ അയാളുടെ മാന്യതയ്ക്കും മഹത്വത്തിനും ചേരുന്ന വസ്ത്രം ധരിക്കുക എന്നതു ഒരു സാമാന്യ മര്യാദയാണു. അയാള്‍ നമ്മെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുമ്പോള്‍ ജാള്യതയും ലജ്ജയും കൂടാതെ അതു ചെയ്യുവാന്‍ ഉതകുന്ന മാന്യമായ വസ്ത്രം ധരിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണു. അല്ലെങ്കില്‍ നാം അവരെ അവഹേളിക്കുന്നതായി തോന്നും. കര്‍ത്താവു പറഞ്ഞ കല്യാണവസ്ത്രത്തിന്റെ ഉപമ ഇവിടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതു കുറെക്കൂടെ വ്യക്തമാകും. വി.മത്താഃ 22;11,12. വിളിച്ചു വരുത്തിയതാണെങ്കിലും കല്യാണവസ്ത്രം ധരിക്കാതിരുന്ന മനുഷ്യനെ പുറത്താക്കി കളയുന്നതായി അവിടെ നാം വായിക്കുന്നു. എനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കും എന്നു വാദിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ട ഒരുവനായിരുന്നു അയാള്‍ എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. അയാളോടു രാജാവു കാട്ടിയതു നിഷ്ഠുരമായ പ്രവൃത്തിയായിപ്പോയി എന്നു തോന്നാം. ക്ഷണിക്കപ്പെട്ടവര്‍ ഓരോകാര്യം പറഞ്ഞു വരുവാന്‍ മനസ്സു കാട്ടാതിരുന്നപ്പോള്‍ വഴിത്തലയ്ക്കലും പെരുവഴികളിലും കണ്ട എല്ലാവരെയും വിളിച്ചു വരുത്തി വിരുന്നുശാല നിറച്ച രാജാവിന്റെ ഔദാര്യം കൂട്ടിവായിക്കുമ്പോഴാണു വസ്ത്രത്തിന്റെ മഹത്വം വെളിപ്പെടുന്നതു. കല്യാണവസ്ത്രം എല്ലാവര്‍ക്കും നല്‍കി. പക്ഷെ അയാള്‍ മാത്രം ധരിച്ചില്ല. അതു രാജാവിനെ അവഹേളിക്കുന്ന പ്രവൃത്തിയായിപ്പോയി. വീട്ടില്‍ നമുക്കു എന്തും ധരിക്കാം. അതു നമ്മുടെ സ്വകാര്യതയാണു.എന്നാല്‍ വെളിയില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മാന്യമായതു തന്നെയായിരിക്കണം. ദേവാലയത്തില്‍ ആരാധനയ്ക്കായി കടന്നു ചെല്ലുമ്പോള്‍ ദൈവത്തിന്റെ മഹത്വത്തിനും വിശുദ്ധിക്കും ചേരുന്ന വസ്ത്രം ധരിച്ചേ മതിയാകൂ. എന്നാല്‍ ഇന്നു ദേവാലയത്തെ ഫാഷന്‍ പരേഡിന്റെ വേദിയാക്കി മാറ്റിയിരിക്കുന്നു. പുതിയ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ലഭിക്കുന്ന ഒരു അവസരമായി ദേവാലയത്തെയും ആരാധനയെയും നാം കണ്ടുതുടങ്ങിയിരിക്കുന്നു. പത്തും പന്ത്രണ്ടും പോക്കറ്റുകളും തൊങ്ങലുകളുമുള്ള മുറിക്കാലന്‍ പാന്റ്സു ധരിച്ചു വസ്ത്രധാരണത്തെ എത്ര വികലമാക്കാമോ അത്രമാത്രം വികലമാക്കി വസ്ത്രം ധരിക്കുന്ന ആണ്‍കുട്ടികളും യുവാക്കളും; ഇറുകിപ്പിടിച്ചു കിടക്കുന്നതും നഗ്നത പൂര്‍ണ്ണമായി മറയ്ക്കാത്തതുമായ പെണ്‍കുട്ടികളും യുവതികളും നമ്മുടെ ആരാധനയെ അലങ്കോലമാക്കുകയാണു ചെയ്യുന്നതു എന്നു പലരും അറിയുന്നില്ല. ഈ വേഷപ്പകര്‍ച്ചയുടെ ഉദ്ദേശം മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കായിരിക്കണം എന്നതാണു. ദൈവത്തില്‍ നിന്നും ആരാധനയില്‍ നിന്നും നമ്മുടെയും അന്യരുടെയും ശ്രദ്ധ തിരിച്ചു വിടാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. ഇപ്രകാരമുള്ള വേഷവിധാനങ്ങള്‍ ദേവാലയവിശുദ്ധിക്കു ചേരുന്നതല്ല. നമ്മുടെ ഒരു ദേവാലയത്തിലെ പെരുനാളില്‍ സംബന്ധിച്ചപ്പോള്‍ കണ്ട കാഴ്ച മനസ്സില്‍ വേദന പകരുന്നതായിരുന്നു. അന്നു വി.കുര്‍ബ്ബാന അര്‍പ്പിച്ചതു നമ്മുടെ ഒരു അഭിവന്ദ്യ തിരുമേനി ആയിരുന്നു. പള്ളിയില്‍ വന്നവരില്‍ ഭൂരിപക്ഷവും വെള്ളവസ്ത്രധാരികളായിരുന്നു. എന്നാല്‍ അഭിവന്ദ്യ തിരുമേനിയുടെ അടുക്കല്‍ വി.കുര്‍ബ്ബാന അനുഭവിക്കുവാനായി കടന്നു വന്ന ഒരു സ്ത്രീയുടെ വേഷം എന്നെ അത്ഭുതപ്പെടുത്തി. ഏതാണ്ടു മുപ്പതുമുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു വനിത. ആ സ്ത്രീ ധരിച്ചിരുന്നതു വെള്ളവസ്ത്രം ആയിരുന്നുവെങ്കിലും അവരുടെ ആകാരവടിവു അതുപോലെ പ്രകടമാകുന്നവിധം ഇറുകിച്ചേര്‍ന്നു കിടക്കുന്നതും അത്യധികം നേര്‍മ്മയേറിയതുമായിരുന്നതിനാല്‍ അടിവസ്ത്രങ്ങളില്‍ ഒതുങ്ങാത്ത ശരീരഭാഗങ്ങള്‍ കാണാന്‍ കഴിയുന്നതുമായിരുന്നു. ഈ വേഷത്തോടു കൂടെ ഒരു തിരുമേനിയുടെ മുമ്പില്‍ വന്നു വി.കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ഈ സ്ത്രീക്കു എങ്ങനെ ധൈര്യമുണ്ടായി എന്നതാണു എന്നെ അത്ഭുതപ്പെടുത്തിയതു. കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യനു നഷ്ടമാകുന്ന സദ്ഭാവങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിതു. പരി.പൗലോസുസ്ളീഹാ പറഞ്ഞ മാന്യതയും ലജ്ജാശീലവും സുബോധവും നഷ്ടപ്പെട്ട സ്ത്രീകളുടെ സംഖ്യ വി.ദേവാലയത്തില്‍ വര്‍ദ്ധിച്ചു വരുന്നു.
ഈ വിധ ആഡംബരവേഷങ്ങളുടെ കടന്നു കയറ്റം നമ്മുടെ വിവാഹകൂദാശകളിലും വര്‍ദ്ധിച്ചു വരുന്നു. പ്രത്യേകിച്ചും മണവാട്ടിയുടെ പാരമ്പര്യവേഷങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. വിദേശവനിതകള്‍ ധരിക്കുന്ന, ഇപ്പോള്‍ ഊര്‍ന്നു താഴെപ്പോകുമെന്നു തോന്നിക്കുന്ന, താഴെ കിടന്നു ഇഴയുന്ന വേഷം നമ്മുടെ മണവാട്ടികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പരുമലദേവാലയത്തില്‍ വധു സാരി മാത്രമേ ധരിക്കുവാന്‍ അനുവദിക്കുകയുള്ളു എന്നു പറഞ്ഞതു വലിയ ചര്‍ച്ചാവിഷയമായി. അതു സഭയില്‍ മുഴുവന്‍ നിര്‍ബ്ബന്ധമാക്കണമെന്നു വാദിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു വിവാഹകൂദാശയിലെ കിരീടം വാഴ്വിന്റെ ചിത്രം ഉദാഹരണമായി Facebook ല്‍ ഇടുകയുണ്ടായി. അഭിവന്ദ്യ തിരുമേനി മണവാട്ടിയുടെ ശിരസ്സില്‍ കിരിടം ആഘോഷിച്ചിറക്കുന്ന ചിത്രമായിരുന്നു അതു. മണവാട്ടിയുടെ പുറകില്‍ നിന്നു എടുത്ത ചിത്രമായതിനാല്‍ മുഖം കാണാന്‍ കഴിയുമായിരുന്നില്ല. മണവാട്ടിയുടെ അരയ്ക്കു മുകളിലുള്ള പുറകുഭാഗം മാത്രമേ ചിത്രത്തില്‍ കാണുകയുള്ളു. കാണുന്ന ഭാഗത്തൊന്നും വസ്ത്രമേ കാണാനില്ല. ആ പെണ്‍കുട്ടി ധരിച്ചിരുന്നതു പരുമലയില്‍ നിരോധിച്ച ഗൗണായിരുന്നു. ഞാന്‍ നേരത്തെ സേവനമനുഷ്ടിച്ചിരുന്ന ഒരു ദേവാലയത്തില്‍ ഒരു വിവാഹകൂദാശയില്‍ സംബന്ധിച്ചപ്പോള്‍ ഉണ്ടായ അനുഭവം കൂടെ പറയട്ടെ. അതും നമ്മുടെ ഒരു അഭിവന്ദ്യ തിരുമേനിയായിരുന്നു പ്രധാന കാര്‍മ്മികന്‍. മണവാട്ടിയുടെ വേഷം ഗൗണായിരുന്നു. അഭിവന്ദ്യ തിരുമേനി മണവാട്ടിയുടെ വേഷം സാരിയാക്കുവാന്‍ നിര്‍ബ്ബന്ധിച്ചതിനാല്‍, എവിടെനിന്നോ ഒരു സാരി സംഘടിപ്പിച്ചാണു തിരുമേനി ആ വിവാഹം ആശിര്‍വ്വദിച്ചതു. ഈ ആര്‍ജ്ജവം കാണിക്കുവാന്‍ നമ്മുടെ വൈദികരും തിരുമേനിമാരും തയ്യാറാകുന്നില്ലായെന്നതാണു ഇതിനു ഒരു കാരണം. ആ വിവാഹം കഴിഞ്ഞു സ്വകാര്യസംഭാഷണത്തില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞു. എന്നാപിന്നെ അതേല്‍ ഒരെണ്ണം ചുരുട്ടി അതിന്റെ തലയില്‍ വച്ചു കൊടുത്താല്‍ പോരെ.വി.ദേവാലയത്തില്‍ ഈ വൃത്തികെട്ടവേഷവുമായി വരുന്ന മണവാട്ടി മന്ത്രകോടി ധരിച്ചാണല്ലോ വിരുന്നിനു ഹോളില്‍ എത്തുന്നതു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പു യെറുശലേം ദേവാലയത്തില്‍ പെരുനാളിനു എത്തിച്ചേര്‍ന്ന മശിഹാതമ്പുരാന്‍ ഇന്നു നമ്മുടെ ദേവാലയങ്ങളിലെ ആരാധനകളിലും കൂദാശകളിലും വന്നു സംബന്ധിച്ചാല്‍ ചമ്മട്ടിയുമേന്തി,' എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടുന്നു, നിങ്ങളോ അതിനെ ഫാഷന്‍ പരേഡിന്റെ വേദിയാക്കി മാറ്റിയിരിക്കുന്നു.'എന്നു പറഞ്ഞു എല്ലാവരെയും അടിച്ചു പുറത്താക്കുമായിരുന്നു.
ഒരുകാര്യം കൂടെ പറഞ്ഞു ഈ വസ്ത്രവിചാരം അവസാനിപ്പിക്കുന്നു. വി.മദ്ബഹായില്‍ ശുശ്രൂഷിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതു വിമര്‍ശനബുദ്ധിയോടെ കാണുന്നവരുമുണ്ടു.അതു ആഡംബരമായി തെറ്റിദ്ധരിക്കുന്നു. കെരുബുകളിന്മേല്‍ അധിവസിക്കുന്ന ദൈവസന്നിധിയിലേക്കു അടുത്തു ചെല്ലുമ്പോള്‍ ദൈവത്തിന്റെ മഹത്വത്തിനു ചേരുന്ന ആഡംബരവസ്ത്രങ്ങള്‍ അനിവാര്യമാണു. ലേവ്യാപുസ്തകത്തില്‍ പുരോഹിതന്മാരുടെ വസ്ത്രത്തെ കുറിച്ചു യഹോവ തന്നെ പറഞ്ഞിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. അതു ദൈവത്തിനു നല്‍കുന്ന ബഹുമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണു.
തികവുള്ള യഹോവയുടെ ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന വസ്ത്രവിചാരം നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തേണ്ടതാണു. വസ്ത്രം നമുക്കു തോന്നുംവിധം ധരിക്കുവാനുള്ളതല്ല എന്നും അതു വികലമാക്കരുതു എന്നും ഈ പ്രമാണം നമ്മെ ഉദ്ബോധിപ്പിക്കുന്നു. വസ്ത്രം നഗ്നത മറയ്ക്കാനുള്ളതും നമുക്കു ആത്മബോധം ഉളവാക്കുവാന്‍ ഉതകുന്നതും അന്യര്‍ക്കു നമ്മെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഉപകരിക്കുന്നതും നമ്മുടെ മാന്യത വെളിവാക്കുന്നതോടൊപ്പം അന്യരോടു നാം കാട്ടുന്ന ബഹുമാനം വെളിവാക്കുന്നതുമാണെന്നു തിരിച്ചറിഞ്ഞു ഉചിതവും മാന്യവും അവരവര്‍ക്കു ചേരുന്നതും അന്യരില്‍ അധമവികാരങ്ങളെ ഉളവാക്കാത്തതുമായ വസ്ത്രം ധരിക്കണമെന്ന ചിന്ത ഈ ന്യായപ്രമാണം നമുക്കു പ്രദാനം ചെയ്യുന്നു.
'' മനുഷ്യന്റെ ശരീരത്തിന്റെ നിമ്ന്നോന്നതകൾ അതേപോലെയോ ഉള്ളതിലേറയോ പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധരണ രീതി മനുഷ്യമനസ്സിൽ ഉറങ്ങിക്കിടക്കുന്ന മൃഗത്തെ ഉണർത്തി പ്രതികരിപ്പിക്കാനേ ഉതകൂ. ലൈംഗിക പീഡനം നടത്താൻ പ്രേരണ നല്കുന്ന ഒരുസുപ്രധാന ഘടകം ഈ പ്രദർശനം ജനിപ്പിക്കുന്ന ഉത്തേജനമാണു. ഇതു ഒരു മനോരോഗമാണു. എക്സിബിഷനിസം. (Exihibitionism). മനശാസ്ത്ര ചികിത്സ ആവശ്യമുള്ള ഒരുരോഗം. ഇദ്ദേഹം കേരളത്തിലെ പ്രശസ്തനായ ഒരു സൈക്കോളജിസ്റ്റാണു എന്നു അറിയുമ്പോഴാണു ഈ വാക്കുകളുടെ ഗൗരവം വർദ്ധിക്കുന്നതു.
ലോകപ്രശസ്തനായ അമേരിക്കൻ ബോക്സർ താരം മുഹമ്മദ അലി തന്റെ പെൺമക്കൾക്കു നല്കിയ ഉപദേശം ഇവിടെ പ്രസക്തമാണു. ഒരിക്കൽ അദ്ദേഹത്തിന്റെ പെൺമക്കൾ രണ്ടും പുറത്തു പോയിട്ടു വീട്ടിൽതിരിച്ചെത്തി. അവർ ധരിച്ചിരുന്ന വസ്ത്രം വളരെ നേരിയതും ശരീര ഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കാത്തവയുമായിരുന്നു. സാധാരണ ചെയ്യാറുള്ളതു പോലെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തിട്ടു രണ്ടു പേരേയും അരികിൽ ഇരുത്തിയിട്ടു അദ്ദേഹം സ്നേഹത്തോടെ പറഞ്ഞു.ദൈവം വിലകൂടയ വസ്തുക്കളെല്ലാം നിർമ്മിച്ചിരിക്കുന്നതു പുറംചട്ടകളോടെയും ലഭിക്കുവാൻ എളുപ്പമല്ലാത്ത വിധത്തിലുമാണു. രത്നങ്ങൾ നമുക്കു എവിടെനിന്നാണു ലഭിക്കുന്നതു? ഭൂമിയുടെ വളരെ താഴ്ന്ന സ്ഥലത്തു വളരെ സുരക്ഷിതമായാണു അവയുള്ളതു. മുത്തുകൾ നമുക്കു എവിടെ നിന്നു ലഭിക്കുന്നു?. സമുദ്രത്തിന്റെ അടിയില്‍ കട്ടിയുള്ള തോടുകൊണ്ടു പൊതിഞ്ഞു.സ്വര്‍ണ്ണം എവിടെനിന്നിണു കിട്ടുന്നതു? ഭൂമിയുടെ അടിയിൽ പാറകൾ കൊണ്ടു പൊതിഞ്ഞ നിലയിൽ. ഇവയൊക്കെ ലഭിക്കാൻ വളരെകഷ്ടപ്പെടേണ്ടി വരും. ഒരുദീർഘനിശ്വാസത്തിനു ശേഷം ഉറച്ചശബ്ദത്തോടെ അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ശരീരം പരിശുദ്ധമാണു നിങ്ങൾ രത്നങ്ങളെക്കാളും മുത്തുകളെക്കാളുംസ്വർണ്ണത്തെക്കാളും വിലയേറിയവരാണു. നിങ്ങളും മറ്റുളളവരുടെ കൈയിൽ നിന്നും കണ്ണിൽ നിന്നും സുരക്ഷിതരായിരിക്കണം. നമ്മുടെ ശരീരവും മനസ്സും ശുദ്ധമായിരിക്കണം. ചിലര്‍ പറയും എന്റെ മനസ്സു ശുദ്ധമാണു. മനസ്സു പോലെ വിലപ്പെട്ടതാണു ശരീരവും. കര്‍ത്താവു പര്‍വ്വതപ്രസംഗത്തില്‍ പറഞ്ഞു. വി.മത്താഃ 5; 29.' സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തപോയി.' സ്ത്രീയെ കണ്ടവനല്ല, നോക്കുന്നവനാണു വ്യഭിചാരം ചെയ്യുന്നതു. കാണുകയും നോക്കുകയും രണ്ടാണു. കാണുക എന്നതു യാദൃശ്ചികമാണു. നോക്കുക എന്നതു ഉദ്ദേശത്തോടെ ചെയ്യുന്ന ഒന്നാണു. കാണുമ്പോള്‍ മോഹത്തോടെ നോക്കുവാന്‍ പ്രേരിപ്പിക്കുന്ന വസ്ത്രധാരണരീതി വ്യഭിചാരത്തിനു തന്റെ ശരീരം നല്‍കുന്നതിനു തുല്യമാണു.
നഗ്നത മറയ്ക്കുക എന്ന പ്രഥമവും പ്രധാനവുമായ വസ്ത്രധാരണത്തിന്റെ ഉദ്ദേശത്തെ ഇന്നത്തെ വസ്ത്രധാരണരീതി അവഗണിക്കുന്നു. വസ്ത്രത്തെ കുറിച്ചുള്ള വി.വേദപുസ്തകത്തിലെ ആദ്യത്തെ പരാമര്‍ശങ്ങള്‍ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ടതാണു. അതിന്റെ വേദശാസ്ത്രത്തിലേക്കു കടക്കാതെ അവിടെ കാണുന്ന വസ്ത്രസങ്കല്പത്തെ കുറിച്ചു മാത്രം ചിന്തിക്കാം.ഉല്പഃ 3;7 'ഉടനെ അവര്‍ നഗ്നരാണെന്നു അറിഞ്ഞു. അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.'' വസ്ത്രത്തെക്കുറിച്ചു ആദ്യമായി പറഞ്ഞതു ഇവിടെയാണു. രണ്ടു കാര്യങ്ങള്‍ ഇവിടെ നമുക്കു കാണാം. ഒന്നു അവര്‍ നഗ്നരാണെന്നു അറിഞ്ഞു എന്നതാണു. അതുവരെ അവര്‍ക്കു നഗ്നത അറിയില്ലായിരുന്നു.കാരണം അവര്‍ അതുവരെ പാപം ചെയ്തിട്ടില്ലായിരുന്നു. അതിനാല്‍ അവര്‍ ദൈവതുല്യരായിരുന്നു. നഗ്നത അറിഞ്ഞപ്പോഴാണു വസ്ത്രത്തിന്റെ ആവശ്യമുണ്ടാകുന്നതു. ഇന്നു അര്‍ത്ഥനഗ്നരായി നടക്കുന്നവരെ കാണുമ്പോള്‍ നഗ്നത അറിയാത്തവരാണു അവര്‍ എന്നു സംശയിച്ചു പോകും. അവര്‍ നഗ്നത മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണു രണ്ടാമത്തെ കാര്യം. അങ്ങനെ ഈ ഭൂമിയില്‍ ആദ്യമായി വസ്ത്രം ഉണ്ടാക്കി.എന്നാല്‍ ആ വസ്ത്രത്തിനു ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. അതു അരയാടയായിരുന്നു. നഗ്നത പൂര്‍ണ്ണമായി മറയുന്നതായിരുന്നില്ല അതു. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ അല്പവസ്ത്രധാരിയെന്നോ, അര്‍ദ്ധനഗ്നരെന്നോ പറയാം. ഇന്നത്തെ അര്‍ദ്ധനഗ്നരില്‍ നിന്നു അവര്‍ക്കു ഒരു വ്യത്യാസമുണ്ടായിരുന്നു. അവരുടെ നഗ്നത മറഞ്ഞില്ല എന്നബോധം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ യഹോവ വന്നു 'നീ എവിടെ എന്നു ചോദിച്ചപ്പോള്‍ 'ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു.ആ'എന്നു മറുപടി പറയുന്നതു. അരയാട ധരിച്ചിട്ടും അവരില്‍ നഗ്നതാബോധവും അതില്‍ നിന്നുളവായ ഭയവും ഉണ്ടായിരുന്നു എന്നു ഈ മറുപടി തെളിയിക്കുന്നു.ഇന്നുള്ളവര്‍ക്കു ഇതു രണ്ടും ഇല്ലായെന്നു വ്യത്യാസം. രണ്ടാമത്തെ പ്രത്യേകത രണ്ടു പേരുടെയും അരയാട ഒരുപോലെയുള്ളതായിരുന്നു എന്നു ഊഹിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടു കൂടിയാണു യഹോവ അവര്‍ക്കു രണ്ടു പേര്‍ക്കും പ്രത്യേകം വസ്ത്രം ഉണ്ടാക്കി കൊടുത്തതു. പരുഷനു അവനു ചേരുന്നതും, സ്ത്രീക്കു അവള്‍ക്കു യോജിക്കുന്നതുമായ വസ്ത്രങ്ങളാണു യഹോവ ഉണ്ടാക്കിയതു എന്നു പറയാം. ഉല്പഃ 3;21 ല്‍ ''യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തോല്‍കൊണ്ടു ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു.' എന്നു പ്രത്യേകം പറയുമ്പോള്‍, മനുഷ്യന്‍ ഉണ്ടാക്കിയ വസ്ത്രത്തെ കുറിച്ചു, 'തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.' എന്നു ഒന്നിച്ചാണു പറയുന്നതു. പുരുഷനും സ്ത്രീക്കും പ്രത്യേകം പ്രത്യേകം വസ്ത്രം ഉണ്ടാക്കിക്കൊടുത്തതുകൊണ്ടു തന്നെയാവണം ആവര്‍ത്തനപുസ്തകത്തിലെ ന്യായപ്രമാണത്തില്‍ ' സ്ത്രീയുടെ വസ്ത്രം പുരുഷനും പുരുഷന്റെ വസ്ത്രം സ്ത്രീയും ധരിക്കുവാന്‍ പാടില്ലെന്നു അതു തനിക്കു വെറുപ്പാകുന്നു എന്നും യഹോവ കല്പിച്ചതു. ഒരുകാര്യം കൂടെ പറഞ്ഞു ആ വിഷയം അവസാനിപ്പിക്കാം. ആദാമിന്റെയും ഹവ്വയുടെയും അര്‍ദ്ധനഗ്നത മറയ്ക്കുവന്‍ വസ്ത്രം ഉണ്ടാക്കുന്നതിനു യഹോവയ്ക്കു രക്തം ചൊരിയേണ്ടതായി വന്നു എന്നതു, അര്‍ദ്ധനഗ്നതയും സ്ത്രിപുരുഷഭേദമില്ലാതെ ഒരേ വസ്ത്രം ധരിക്കുന്നതും എത്ര വലിയ തെറ്റാണു എന്നു വെളിവാക്കുന്നു. മൃഗത്തിന്റെ തോലുകൊണ്ടാണല്ലോ യഹോവ അവര്‍ക്കു വസ്ത്രം ഉണ്ടാക്കി കൊടുത്തതു. അനുകരണഭ്രമവും പ്രദര്‍ശനത്വരയും ഈ സത്യത്തെ മറയ്ക്കുവാനും മറക്കുവാനും പ്രേരിപ്പിക്കുന്നു. കച്ചവടകണ്ണുള്ളവര്‍ അതു മുതലാക്കുകയും ചെയ്യുന്നു. ഫാഷനില്‍ ഭ്രമിച്ചു പോകുന്ന യുവതലമുറയും അറിയാതെ അവര്‍ക്കു ബലിയാടാകുന്നു.
'' പുരുഷന്‍ ശരീരം മറയ്ക്കാനും സ്ത്രീ കാണിക്കുവാനുമാണു വസ്ത്രം ധരിക്കുന്നതു എന്നു തോന്നിപ്പോകും.'' എന്ന ജീ.ബാലകൃഷ്ണന്‍ നായരുടെ സംശയം സത്യപ്രസ്താവം തന്നെയാണെന്നു ആധുനിക വസ്ത്രധാരണരീതി വെളിവാക്കുന്നു. പാന്റ്സും സൂട്ടും ധരിച്ച പുരുഷന്റെ കരംപിടിച്ചു കടന്നുവരുന്ന അര്‍ദ്ധനഗ്നയായ സ്ത്രീരൂപം ഈ സത്യത്തെ അരക്കിട്ടു ഉറപ്പിക്കുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹാ സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ചു നല്‍കിയിരിക്കുന്ന ഉപദേശം കേള്‍ക്കുകഃ 1.തിമോഃ2;9. 'അവ്വണ്ണം തന്നെ സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടു കൂടെ തങ്ങളെ തന്നെ അലങ്കരിക്കേണം.' ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണം കണ്ടാല്‍ ലജ്ജാശീലവും സുബോധവും അവര്‍ക്കു നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നു സംശയിച്ചാല്‍ തെറ്റു പറയാന്‍ കഴിയുകയില്ല. ''സ്ത്രൈണതയും ലജ്ജാശീലവും അടക്കവും ഒതുക്കവും വെടിഞ്ഞാല്‍ സ്ത്രീസമത്വമായി എന്ന ചിന്ത ഭരിക്കുവാന്‍ തുടങ്ങിയതോടെയുള്ള പരിണാമത്തിന്റെ തുടര്‍ച്ചയാണു ഇറുങ്ങിയ വസ്ത്രധാരണവും പ്രദര്‍ശനത്വരയും.'' എന്നു ശ്രീ. ജീ.ബാലകൃഷ്ണന്‍ നായരുടെ അഭിപ്രായം ഇവിടെ ശ്രദ്ധാര്‍ഹമാണു. പുരുഷന്റെ വേഷം ധരിച്ചതു കൊണ്ടു മാത്രം സ്ത്രീ പുരുഷനു തുല്യമാകുകയില്ല. പുരുഷനു സ്ത്രീക്കു തുല്യമാകുവാനോ സ്ത്രീക്കു പുരുഷനു തുല്യമാകുവാനോ സാദ്ധ്യവുമല്ല. അങ്ങനെയാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതു. ദൈവസൃഷ്ടിയുടെ ഉദ്ദേശത്തെ അവഗണിക്കുകയോ മറികടക്കുകയോ ചെയ്യുന്നതു പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നുവെന്നു സത്യം നാം ഇവിടെ മറന്നു പോകുന്നു. സ്വാര്‍ത്ഥമോഹിയായ മനുഷ്യന്റെ ഈ വിധ പ്രവര്‍ത്തനങ്ങളുടെ ദാരുണമായ പരിണതഫലം പലവിധത്തില്‍ നാം ഇന്നു അനുഭവിക്കുന്നു. പുരുഷനു കഴിവുകളും ഒപ്പം പരിമിതികളുമുണ്ടു. സ്ത്രീക്കും അതുപോലെ തന്നെ കഴിവുകളും പരിമിതികളുമുണ്ടു. ഇവ പരസ്പര പൂരകങ്ങളാകുമ്പോഴാണു മനുഷ്യജീവിതം സന്തുഷ്ടവും സുഖകരവും സമാധാനപൂര്‍ണ്ണവും ആകുന്നതു. ഇതിനെ അതിജീവിക്കുവാനുള്ള ഇരുകൂട്ടരുടെയും ശ്രമം മനുഷ്യജീവിതസൗഭാഗ്യം നഷ്ടപ്പെടുത്തുന്നു.
കച്ചവടവല്‍ക്കരണ മനസ്ഥിതിയും, ടി.വി, സിനിമ തുടങ്ങിയ മാദ്ധ്യമങ്ങളും നമ്മുടെ വസ്ത്രധാരണ സങ്കല്പങ്ങളെ പാടെ കടപുഴക്കി കളയുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി ഏതു മാര്‍ഗ്ഗവും സ്വീകരിക്കുവാന്‍ ഇന്നത്തെ മനുഷ്യനു മടിയില്ലാതായി തീര്‍ന്നിരിക്കുന്നു.നാം നിരന്തരം കാണുന്ന പരസ്യങ്ങള്‍ ഈ സത്യം വിളിച്ചോതുന്നു. ഏതൊന്നിന്റെയും പരസ്യത്തിനു അര്‍ദ്ധനഗ്നയായ നാരി അനിവാര്യമായിരിക്കുന്നു. ബാത്ത്ടബ്ബിലെ സോപ്പു പതയില്‍ മുങ്ങിക്കിടക്കുന്ന നഗ്നയെന്നു തോന്നിക്കുന്ന തരുണീമണിയുടെ കരത്തിലോ, കുളിച്ചു ഈറനണിഞ്ഞു കയറിവരുന്ന അര്‍ദ്ധനഗ്നയായ യുവസുന്ദരിയുടെ കരത്തിലോ കാണുന്ന സോപ്പു മാത്രമാണു സൗന്ദര്യവര്‍ദ്ധകമെന്നു പരസ്യത്തിലൂടെ ജനത്തെ ആകര്‍ഷിക്കുവാനാണു ശ്രമിക്കുന്നതു. സ്വര്‍ണ്ണാഭരണങ്ങളുടെ മാറ്റു ബോദ്ധ്യപ്പെടുത്തുവാന്‍ അല്പവസ്ത്രധാരിയായ സുന്ദരിയുടെ കഴുത്തിലോ കാതിലോ കരങ്ങളിലോ പ്രദര്‍ശിപ്പിച്ചേ മതിയാകൂ. എന്തിനു സ്ത്രീസൗന്ദര്യവുമായി പുലബന്ധം പോലുമില്ലാത്ത വസ്തുക്കളുടെ പരസ്യത്തില്‍ പോലും സ്ത്രീകളെ ഈ വിധത്തില്‍ പ്രദര്‍ശനവസ്തുവാക്കുന്നു. പരസ്യകമ്പനികള്‍ പറയുന്ന വിധത്തിലെല്ലാം നിന്നുകൊടുക്കുവാന്‍ പെണ്‍കുട്ടികള്‍ക്കു ഒരു മടിയുമില്ലാതായിരിക്കുന്നു. പേരും പ്രശസ്തിയും പണവും ആണു ഇവിടുത്തെ ആകര്‍ഷണ വസ്തുക്കള്‍. സ്ത്രീകളെ ഈ വിധത്തില്‍ പ്രദര്‍ശന വസ്തുവും കച്ചവടച്ചരക്കുമായി തരംതാഴ്ത്തി കാട്ടുന്നതിനോടു സ്ത്രീവിമോചന സംഘടനകളോ സ്ത്രീസമത്വവാദികളോ പ്രതികരിക്കുകയോ, അതിനെതിരായി ഒരു ചെറുവരല്‍ പോലും ചലിപ്പിക്കുകയോ ചെയ്യുവാന്‍ തയ്യാറാകുന്നില്ലായെന്നതാണു വിചിത്രവും അതിശയനീയവുമായ വസ്തുത.
സ്ത്രീസമത്വം എന്നതു പുരുഷന്റെ വസ്ത്രം ധരിച്ചതു കൊണ്ടു വസ്ത്രത്തിന്റെ അളവു കുറച്ചതുകൊണ്ടോ കരഗതമാകുന്ന ഒന്നല്ല. ഇന്നു സ്ത്രീകള്‍ എത്തിച്ചേരാത്ത മേഖലകളില്ല. എന്നാല്‍ അതെല്ലാം വസ്ത്രധാരണ രീതി മാറ്റിയതു കൊണ്ടു പ്രാപിച്ചതല്ല. ഭാരതത്തിന്റെ അത്യുന്നത പദവിയായ രാഷ്ട്രപതി സ്ഥാനത്തുവരെ സ്ത്രീകള്‍ വളര്‍ന്നിരിക്കുന്നു. ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ സാരിയുടുത്തു നടന്നതുകൊണ്ടു ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ അവര്‍ക്കു ലഭിച്ച ബഹുമതിക്കും അംഗീകാരത്തിനും ഒരു മങ്ങലുമേറ്റിരുന്നില്ലായെന്നു മാത്രമല്ല മഹത്വം വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. ഏതു വേദിയിലും സാരിയുടുത്തു ചുറുചുറുക്കോടെ കയറിച്ചെന്നിരുന്ന ഭാരതത്തിന്റെ മുന്‍പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി മറ്റൊരു ഉദാഹരണമാണു. ഇവരൊക്കെ ഒരുപക്ഷെ പുരുഷവേഷം ധരിച്ചു ജനമദ്ധ്യത്തില്‍ എത്തിയിരുന്നു എങ്കില്‍ ഈ ബഹുമതികള്‍ പ്രാപിക്കുമായിരുന്നോ എന്നു സംശയിക്കാം. സ്ത്രീ എപ്പോഴും ബഹുമാനിതയാകുന്നതു സ്ത്രീത്വത്തിനു ചേരുന്ന മാന്യമായ വസ്ത്രം ധരിക്കുമ്പോഴാണു എന്നതില്‍ പക്ഷാന്തരമില്ല.അല്പവസ്ത്രധാരിയായി ജനമദ്ധ്യത്തില്‍ കടന്നു വന്നു മനുഷ്യമനസ്സുകളില്‍ ഹരം പകരുന്ന സൗന്ദര്യധാമങ്ങളായ നടികളും മോഡലുകളും കാലവിളംബമെന്യേ മനുഷ്യഹൃദയങ്ങളില്‍ നിന്നു മാഞ്ഞു പോകുകയും പിന്‍തലമുറക്കാര്‍ ആ സ്ഥാനം കയ്യേറുകയും ചെയ്യുന്നു.
ഇതെല്ലാം സത്യമാണെന്നു അറിയാമെങ്കിലും വളര്‍ന്നു വരുന്ന തലമുറയുടെ വികലമായ ഈ വസ്ത്രവിഭ്രാന്തിയെ നിയന്ത്രിക്കുവാന്‍ മുതിര്‍ന്ന തലമുറ എന്തുകൊണ്ടു തയ്യാറാകുന്നില്ല എന്നതും ഇത്തരുണത്തില്‍ ഗൗരവമായി ചിന്തിക്കേണ്ടതാണു. മക്കളെ പലകാര്യങ്ങളിലും നിയന്ത്രിക്കുവാന്‍ ധൈര്യമില്ലാത്ത മാതാപിതാക്കളുടെ സംഖ്യ വിരളമല്ല. അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുത്തില്ലെങ്കില്‍ അവര്‍ എന്തെങ്കിലും കടുംകൈ കാട്ടുമെന്ന ഭയമാണു പലരെയും ഭരിക്കുന്നതു. തത്തുല്യമായ കാലികസംഭവങ്ങള്‍ അവരെ പരിഭ്രാന്തരാക്കുന്നു. മക്കള്‍ക്കു കരഗതമാകുവാന്‍ സാദ്ധ്യതയുള്ള പണത്തിന്റെയും പ്രശസ്തിയുടെയും മായിക പ്രപഞ്ചത്തെ സ്വപ്നം കണ്ടു മക്കളെ അതിനായി ഒരുക്കി വിടുന്ന മാതാപിതാക്കളും ഇന്നു കുറവല്ല. ഒന്നും രണ്ടും കുട്ടികളുടെ മാതാവായി തീര്‍ന്നിട്ടും സ്വന്ത ശരീരവടിവു പ്രദര്‍ശിപ്പിക്കുവാന്‍ പര്യാപ്തമായ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രം ധരിക്കുന്ന മാതാവില്‍ നിന്നാണല്ലോ മക്കള്‍ വസ്ത്രധാരണത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നതു. ഇറുകിപ്പിടിച്ചു കിടക്കുന്ന പാന്റോ ലെഗ്ഗീസോ, അതിലധികം ഇറുകിച്ചേര്‍ന്നു കിടക്കുന്ന റ്റീഷര്‍ട്ടോ ടോപ്പോ ധരിച്ചു കൂടെ സഞ്ചരിക്കുന്ന ഭാര്യയുടെ അംഗലാവണ്യങ്ങളില്‍ പതിക്കുന്ന ഗൃദ്ധൃ ദൃഷ്ടികളെ കാണാത്ത ഭാവത്തില്‍ നടക്കേണ്ടതായി വരുന്ന ഭര്‍ത്താവിന്റെ ഗതികേടില്‍ അനുശോചിക്കുക മാത്രമാണു കരണീയം. ത്രസിപ്പിക്കുന്ന അംഗലാവണ്യങ്ങളെ അതേപടിയോ അതിലധികമോ പ്രദര്‍ശിപ്പിക്കുവാന്‍ പര്യാപ്തമായ വസ്ത്രം ധരിച്ചു കൂടെ നടക്കുന്ന യൗവ്വനയുക്തയായ മകളില്‍ പതിക്കുന്ന ഏവംവിധ നയനങ്ങളെ കണ്ടിട്ടും കണ്ടില്ലായെന്നു നടിക്കുകയോ, അതല്ല അതു തന്നിലേക്കു തന്നെയാണു വന്നുപതിക്കുന്നതു എന്നു വ്യാമോഹിച്ചു, പ്രായത്തിന്റെ അവശതകളെ ഇറുകിയ വസ്ത്രങ്ങളാല്‍ അതിജീവിക്കുവാന്‍ ശ്രമിക്കുന്ന അമ്മമാര്‍ക്കു ഹാ കഷ്ടം എന്നേ പറയുവാന്‍ കഴിയുകയുള്ളു. അതുകൊണ്ടു പാരമ്പര്യമായ വസ്ത്രധാരണരീതി മാത്രമേ പാടുള്ളു എന്നു വാദിക്കുകയല്ല. എങ്കിലും സാരിയില്‍ പ്രകടമാകുന്ന ശാലീനത മറ്റൊന്നിനും കിട്ടുകയില്ല എന്നു സമ്മതിച്ചെ മതിയാകൂ. പക്ഷെ ഫാഷന്‍ ഭ്രമം അതിനെ പോലും വികലമാക്കി കളയുന്നു എന്നതും സത്യമാണു. തങ്ങള്‍ക്കു സൗകര്യപ്രദവും മാന്യവും കാഴ്ചക്കാര്‍ക്കു അരോചകവുമല്ലാത്ത വസ്ത്രം തെരഞ്ഞെടുക്കുവാനാണു ശ്രദ്ധിക്കേണ്ടതു.
വസ്ത്രം നമ്മുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നു. സ്വഭാവത്തെ വെളിവാക്കുന്നു. സംസ്കാരത്തെ ഉദ്ഘോഷിക്കുന്നു. നാം ആരാണെന്നു അതു വിളിച്ചറിയിക്കുന്നു. വസ്ത്രധാരണത്തിലൂടെ സ്ത്രീയെയും പുരുഷനെയും തിരിച്ചറിയമ്പോഴാണു അര്‍ഹിക്കുന്ന മാന്യതയും അംഗീകാരവും ലഭിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലം വരെ വസ്ത്രധാരണരീതിയിലൂടെ ആയിരുന്നു ഒരാള്‍ ക്രിസ്ത്യാനിയോ, ഹിന്ദുവോ, മുസല്‍മാനോ, കേരളീയനോ, തമിഴുനാട്ടുകാരനോ, പഞ്ചാബിയോ എന്നൊക്കെ തിരിച്ചറിഞ്ഞിരുന്നതു. ജാതിമതരാഷ്ട്രീയ മതില്‍ക്കെട്ടുകള്‍ക്കപ്പുറമായി മനുഷ്യനെ മനുഷ്യനായി കാണുവാന്‍ വസ്തധാരണത്തിലുള്ള ഏകീകരണം ഒരുപരിധിവരെ സഹായിച്ചെന്നു വരാം. എന്നാല്‍ വസ്ത്രത്തിലല്ല, മനോഭാവത്തിലും ചിന്താഗതിയിലും സ്വഭാവത്തിലുമാണു മാറ്റം വരേണ്ടതു. ഇന്നു വസ്ത്രം മാറിയതോടൊപ്പം സ്വഭാവം വഷളാകുകയാണു സംഭവിച്ചതു. നാടിന്റെ സംസ്കൃതിക്കനുസരണമായ വസ്ത്രത്തില്‍ നിന്നുള്ള മാറ്റം മറ്റു സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ കാണുന്നതു കേരളത്തിലാണെന്നു തോന്നുന്നു. കേരളത്തിലെ ക്രൈസ്തവരിലാണു അതു കൂടുതല്‍ കാണാന്‍ കഴിയുന്നതു. വസ്ത്രത്തിലൂടെ ക്രിസ്ത്യാനിയായി തിരിച്ചറിയുമെങ്കില്‍, ഒരു ക്രിസ്ത്യാനിക്കു ചേരുന്ന സംസാരവും പെരുമാറ്റവും കാഴ്ചവെയ്ക്കാന്‍ നിര്‍ബ്ബന്ധിതനായി തീരുന്നു. ഒരു ക്രൈസ്തവ പുരോഹിതനു ആ മതം കല്പിച്ചു കൊടുത്തിട്ടുള്ള ഒരു വസ്ത്രമുണ്ടു. അതിലൂടെയാണു അയാള്‍ ഒരു പുരോഹിതനാണെന്നു മറ്റുള്ളവര്‍ മനസ്സിലാക്കുന്നതു. മറ്റുള്ളവര്‍ അദ്ദേഹത്തെ പുരോഹിതനായി കണ്ടു അയാള്‍ അര്‍ഹിക്കുന്ന സ്ഥാനവും ബഹുമതിയും നല്‍കണമെങ്കില്‍ ആ വേഷത്തില്‍ ജനമദ്ധ്യേ വര്‍ത്തിച്ചേ മതിയാകു. പുരോഹിത വസ്ത്രം ധരിക്കാതെ എനിക്കു ആ മാന്യതയും ബഹുമാനവും വേണ്ടായെന്നു പറഞ്ഞു നടക്കുന്ന പുരോഹിതന്‍, ഒരു പുരോഹിതനെ ബഹുമാനിക്കുന്നതില്‍ നിന്നു ലഭിക്കുന്ന അനുഗ്രഹത്തെ അന്യര്‍ക്കു നഷ്ടപ്പെടുത്തുകയാണു ചെയ്യുന്നതു. വേഷത്തിലല്ല, പെരുമാറ്റത്തിലാണു പൗരോഹിത്യം പ്രകടമാകേണ്ടതു എന്നു വേണമെങ്കില്‍ വാദിക്കാം. വേഷത്തില്‍ മാത്രം പുരോഹിതനായതുകൊണ്ടു കാര്യമില്ല എന്നതു സത്യം തന്നെ. എന്നാല്‍ പുരോഹിതനു തന്നെതന്നെ നിയന്ത്രിക്കുവാനും പുരോഹിതനു ചേരുംവിധം സംസാരിക്കുവാനും പെരുമാറുവാനും, താന്‍ ഒരു പുരോഹിതനാണെന്നു സ്വയാവബോധം ഉണ്ടാകുവാനും ആ വസ്ത്രം ഉപകരിക്കുന്നു. അതിലുപരി മറ്റുള്ളവര്‍ തന്നെ ഒരു പുരോഹിതനായി തിരിച്ചറിയുന്നു എന്ന ബോധം പ്രലോഭനങ്ങളെ അതിജീവിക്കുവാനുള്ള കരുത്തു നല്‍കും. വേഷത്തിനു ആ വിധത്തില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്ന സത്യമാണു അതു വെളിവാക്കുന്നതു. കര്‍മ്മങ്ങളെ സുസാദ്ധ്യമാക്കുന്നു. ആത്മനിയന്ത്രണത്തിനു വഴിതെളിക്കുന്നു. വ്യക്തിത്വത്തെ വികസിപ്പിക്കുകയും ആത്മബോധം വളര്‍ത്തുകയും ചെയ്യുന്നു. സ്ത്രീ പുരുഷവേഷം ധരിക്കുമ്പോള്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു. പുരുഷന്‍ സ്ത്രീവേഷം ധരിക്കുമ്പോള്‍ പുരുഷത്വത്തിന്റെ വില നഷ്ടപ്പെടുന്നു.
നാം ധരിക്കുന്ന വസ്ത്രം നമ്മുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും വെളിവാക്കുന്നതോടൊപ്പം അന്യരോടുള്ള ബഹുമാനവും ആദരവും പ്രകടമാക്കുകയും ചെയ്യുന്നു. നമ്മുടെ ബന്ധുവിന്റെയോ സ്നേഹിതന്റെയോ വിവാഹത്തിനോ സല്‍ക്കാരത്തിനോ സംബന്ധിക്കുമ്പോള്‍ അയാളുടെ മാന്യതയ്ക്കും മഹത്വത്തിനും ചേരുന്ന വസ്ത്രം ധരിക്കുക എന്നതു ഒരു സാമാന്യ മര്യാദയാണു. അയാള്‍ നമ്മെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുമ്പോള്‍ ജാള്യതയും ലജ്ജയും കൂടാതെ അതു ചെയ്യുവാന്‍ ഉതകുന്ന മാന്യമായ വസ്ത്രം ധരിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണു. അല്ലെങ്കില്‍ നാം അവരെ അവഹേളിക്കുന്നതായി തോന്നും. കര്‍ത്താവു പറഞ്ഞ കല്യാണവസ്ത്രത്തിന്റെ ഉപമ ഇവിടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതു കുറെക്കൂടെ വ്യക്തമാകും. വി.മത്താഃ 22;11,12. വിളിച്ചു വരുത്തിയതാണെങ്കിലും കല്യാണവസ്ത്രം ധരിക്കാതിരുന്ന മനുഷ്യനെ പുറത്താക്കി കളയുന്നതായി അവിടെ നാം വായിക്കുന്നു. എനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കും എന്നു വാദിക്കുന്നവരുടെ കൂട്ടത്തില്‍പ്പെട്ട ഒരുവനായിരുന്നു അയാള്‍ എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. അയാളോടു രാജാവു കാട്ടിയതു നിഷ്ഠുരമായ പ്രവൃത്തിയായിപ്പോയി എന്നു തോന്നാം. ക്ഷണിക്കപ്പെട്ടവര്‍ ഓരോകാര്യം പറഞ്ഞു വരുവാന്‍ മനസ്സു കാട്ടാതിരുന്നപ്പോള്‍ വഴിത്തലയ്ക്കലും പെരുവഴികളിലും കണ്ട എല്ലാവരെയും വിളിച്ചു വരുത്തി വിരുന്നുശാല നിറച്ച രാജാവിന്റെ ഔദാര്യം കൂട്ടിവായിക്കുമ്പോഴാണു വസ്ത്രത്തിന്റെ മഹത്വം വെളിപ്പെടുന്നതു. കല്യാണവസ്ത്രം എല്ലാവര്‍ക്കും നല്‍കി. പക്ഷെ അയാള്‍ മാത്രം ധരിച്ചില്ല. അതു രാജാവിനെ അവഹേളിക്കുന്ന പ്രവൃത്തിയായിപ്പോയി. വീട്ടില്‍ നമുക്കു എന്തും ധരിക്കാം. അതു നമ്മുടെ സ്വകാര്യതയാണു.എന്നാല്‍ വെളിയില്‍ പോകുമ്പോള്‍ ധരിക്കുന്ന വസ്ത്രം മാന്യമായതു തന്നെയായിരിക്കണം. ദേവാലയത്തില്‍ ആരാധനയ്ക്കായി കടന്നു ചെല്ലുമ്പോള്‍ ദൈവത്തിന്റെ മഹത്വത്തിനും വിശുദ്ധിക്കും ചേരുന്ന വസ്ത്രം ധരിച്ചേ മതിയാകൂ. എന്നാല്‍ ഇന്നു ദേവാലയത്തെ ഫാഷന്‍ പരേഡിന്റെ വേദിയാക്കി മാറ്റിയിരിക്കുന്നു. പുതിയ പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ലഭിക്കുന്ന ഒരു അവസരമായി ദേവാലയത്തെയും ആരാധനയെയും നാം കണ്ടുതുടങ്ങിയിരിക്കുന്നു. പത്തും പന്ത്രണ്ടും പോക്കറ്റുകളും തൊങ്ങലുകളുമുള്ള മുറിക്കാലന്‍ പാന്റ്സു ധരിച്ചു വസ്ത്രധാരണത്തെ എത്ര വികലമാക്കാമോ അത്രമാത്രം വികലമാക്കി വസ്ത്രം ധരിക്കുന്ന ആണ്‍കുട്ടികളും യുവാക്കളും; ഇറുകിപ്പിടിച്ചു കിടക്കുന്നതും നഗ്നത പൂര്‍ണ്ണമായി മറയ്ക്കാത്തതുമായ പെണ്‍കുട്ടികളും യുവതികളും നമ്മുടെ ആരാധനയെ അലങ്കോലമാക്കുകയാണു ചെയ്യുന്നതു എന്നു പലരും അറിയുന്നില്ല. ഈ വേഷപ്പകര്‍ച്ചയുടെ ഉദ്ദേശം മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്കായിരിക്കണം എന്നതാണു. ദൈവത്തില്‍ നിന്നും ആരാധനയില്‍ നിന്നും നമ്മുടെയും അന്യരുടെയും ശ്രദ്ധ തിരിച്ചു വിടാതിരിക്കുവാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. ഇപ്രകാരമുള്ള വേഷവിധാനങ്ങള്‍ ദേവാലയവിശുദ്ധിക്കു ചേരുന്നതല്ല. നമ്മുടെ ഒരു ദേവാലയത്തിലെ പെരുനാളില്‍ സംബന്ധിച്ചപ്പോള്‍ കണ്ട കാഴ്ച മനസ്സില്‍ വേദന പകരുന്നതായിരുന്നു. അന്നു വി.കുര്‍ബ്ബാന അര്‍പ്പിച്ചതു നമ്മുടെ ഒരു അഭിവന്ദ്യ തിരുമേനി ആയിരുന്നു. പള്ളിയില്‍ വന്നവരില്‍ ഭൂരിപക്ഷവും വെള്ളവസ്ത്രധാരികളായിരുന്നു. എന്നാല്‍ അഭിവന്ദ്യ തിരുമേനിയുടെ അടുക്കല്‍ വി.കുര്‍ബ്ബാന അനുഭവിക്കുവാനായി കടന്നു വന്ന ഒരു സ്ത്രീയുടെ വേഷം എന്നെ അത്ഭുതപ്പെടുത്തി. ഏതാണ്ടു മുപ്പതുമുപ്പത്തിയഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന ഒരു വനിത. ആ സ്ത്രീ ധരിച്ചിരുന്നതു വെള്ളവസ്ത്രം ആയിരുന്നുവെങ്കിലും അവരുടെ ആകാരവടിവു അതുപോലെ പ്രകടമാകുന്നവിധം ഇറുകിച്ചേര്‍ന്നു കിടക്കുന്നതും അത്യധികം നേര്‍മ്മയേറിയതുമായിരുന്നതിനാല്‍ അടിവസ്ത്രങ്ങളില്‍ ഒതുങ്ങാത്ത ശരീരഭാഗങ്ങള്‍ കാണാന്‍ കഴിയുന്നതുമായിരുന്നു. ഈ വേഷത്തോടു കൂടെ ഒരു തിരുമേനിയുടെ മുമ്പില്‍ വന്നു വി.കുര്‍ബ്ബാന സ്വീകരിക്കുവാന്‍ ഈ സ്ത്രീക്കു എങ്ങനെ ധൈര്യമുണ്ടായി എന്നതാണു എന്നെ അത്ഭുതപ്പെടുത്തിയതു. കാലത്തിന്റെ കുത്തൊഴുക്കില്‍ മനുഷ്യനു നഷ്ടമാകുന്ന സദ്ഭാവങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിതു. പരി.പൗലോസുസ്ളീഹാ പറഞ്ഞ മാന്യതയും ലജ്ജാശീലവും സുബോധവും നഷ്ടപ്പെട്ട സ്ത്രീകളുടെ സംഖ്യ വി.ദേവാലയത്തില്‍ വര്‍ദ്ധിച്ചു വരുന്നു.
ഈ വിധ ആഡംബരവേഷങ്ങളുടെ കടന്നു കയറ്റം നമ്മുടെ വിവാഹകൂദാശകളിലും വര്‍ദ്ധിച്ചു വരുന്നു. പ്രത്യേകിച്ചും മണവാട്ടിയുടെ പാരമ്പര്യവേഷങ്ങള്‍ മാറിത്തുടങ്ങിയിരിക്കുന്നു. വിദേശവനിതകള്‍ ധരിക്കുന്ന, ഇപ്പോള്‍ ഊര്‍ന്നു താഴെപ്പോകുമെന്നു തോന്നിക്കുന്ന, താഴെ കിടന്നു ഇഴയുന്ന വേഷം നമ്മുടെ മണവാട്ടികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പരുമലദേവാലയത്തില്‍ വധു സാരി മാത്രമേ ധരിക്കുവാന്‍ അനുവദിക്കുകയുള്ളു എന്നു പറഞ്ഞതു വലിയ ചര്‍ച്ചാവിഷയമായി. അതു സഭയില്‍ മുഴുവന്‍ നിര്‍ബ്ബന്ധമാക്കണമെന്നു വാദിച്ച ഒരു ചെറുപ്പക്കാരന്‍ ഒരു വിവാഹകൂദാശയിലെ കിരീടം വാഴ്വിന്റെ ചിത്രം ഉദാഹരണമായി Facebook ല്‍ ഇടുകയുണ്ടായി. അഭിവന്ദ്യ തിരുമേനി മണവാട്ടിയുടെ ശിരസ്സില്‍ കിരിടം ആഘോഷിച്ചിറക്കുന്ന ചിത്രമായിരുന്നു അതു. മണവാട്ടിയുടെ പുറകില്‍ നിന്നു എടുത്ത ചിത്രമായതിനാല്‍ മുഖം കാണാന്‍ കഴിയുമായിരുന്നില്ല. മണവാട്ടിയുടെ അരയ്ക്കു മുകളിലുള്ള പുറകുഭാഗം മാത്രമേ ചിത്രത്തില്‍ കാണുകയുള്ളു. കാണുന്ന ഭാഗത്തൊന്നും വസ്ത്രമേ കാണാനില്ല. ആ പെണ്‍കുട്ടി ധരിച്ചിരുന്നതു പരുമലയില്‍ നിരോധിച്ച ഗൗണായിരുന്നു. ഞാന്‍ നേരത്തെ സേവനമനുഷ്ടിച്ചിരുന്ന ഒരു ദേവാലയത്തില്‍ ഒരു വിവാഹകൂദാശയില്‍ സംബന്ധിച്ചപ്പോള്‍ ഉണ്ടായ അനുഭവം കൂടെ പറയട്ടെ. അതും നമ്മുടെ ഒരു അഭിവന്ദ്യ തിരുമേനിയായിരുന്നു പ്രധാന കാര്‍മ്മികന്‍. മണവാട്ടിയുടെ വേഷം ഗൗണായിരുന്നു. അഭിവന്ദ്യ തിരുമേനി മണവാട്ടിയുടെ വേഷം സാരിയാക്കുവാന്‍ നിര്‍ബ്ബന്ധിച്ചതിനാല്‍, എവിടെനിന്നോ ഒരു സാരി സംഘടിപ്പിച്ചാണു തിരുമേനി ആ വിവാഹം ആശിര്‍വ്വദിച്ചതു. ഈ ആര്‍ജ്ജവം കാണിക്കുവാന്‍ നമ്മുടെ വൈദികരും തിരുമേനിമാരും തയ്യാറാകുന്നില്ലായെന്നതാണു ഇതിനു ഒരു കാരണം. ആ വിവാഹം കഴിഞ്ഞു സ്വകാര്യസംഭാഷണത്തില്‍ അഭിവന്ദ്യ തിരുമേനി പറഞ്ഞു. എന്നാപിന്നെ അതേല്‍ ഒരെണ്ണം ചുരുട്ടി അതിന്റെ തലയില്‍ വച്ചു കൊടുത്താല്‍ പോരെ.വി.ദേവാലയത്തില്‍ ഈ വൃത്തികെട്ടവേഷവുമായി വരുന്ന മണവാട്ടി മന്ത്രകോടി ധരിച്ചാണല്ലോ വിരുന്നിനു ഹോളില്‍ എത്തുന്നതു. 2000 വര്‍ഷങ്ങള്‍ക്കു മുമ്പു യെറുശലേം ദേവാലയത്തില്‍ പെരുനാളിനു എത്തിച്ചേര്‍ന്ന മശിഹാതമ്പുരാന്‍ ഇന്നു നമ്മുടെ ദേവാലയങ്ങളിലെ ആരാധനകളിലും കൂദാശകളിലും വന്നു സംബന്ധിച്ചാല്‍ ചമ്മട്ടിയുമേന്തി,' എന്റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടുന്നു, നിങ്ങളോ അതിനെ ഫാഷന്‍ പരേഡിന്റെ വേദിയാക്കി മാറ്റിയിരിക്കുന്നു.'എന്നു പറഞ്ഞു എല്ലാവരെയും അടിച്ചു പുറത്താക്കുമായിരുന്നു.
ഒരുകാര്യം കൂടെ പറഞ്ഞു ഈ വസ്ത്രവിചാരം അവസാനിപ്പിക്കുന്നു. വി.മദ്ബഹായില്‍ ശുശ്രൂഷിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കുന്നതു വിമര്‍ശനബുദ്ധിയോടെ കാണുന്നവരുമുണ്ടു.അതു ആഡംബരമായി തെറ്റിദ്ധരിക്കുന്നു. കെരുബുകളിന്മേല്‍ അധിവസിക്കുന്ന ദൈവസന്നിധിയിലേക്കു അടുത്തു ചെല്ലുമ്പോള്‍ ദൈവത്തിന്റെ മഹത്വത്തിനു ചേരുന്ന ആഡംബരവസ്ത്രങ്ങള്‍ അനിവാര്യമാണു. ലേവ്യാപുസ്തകത്തില്‍ പുരോഹിതന്മാരുടെ വസ്ത്രത്തെ കുറിച്ചു യഹോവ തന്നെ പറഞ്ഞിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. അതു ദൈവത്തിനു നല്‍കുന്ന ബഹുമാനത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണു.
തികവുള്ള യഹോവയുടെ ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്ന വസ്ത്രവിചാരം നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തേണ്ടതാണു. വസ്ത്രം നമുക്കു തോന്നുംവിധം ധരിക്കുവാനുള്ളതല്ല എന്നും അതു വികലമാക്കരുതു എന്നും ഈ പ്രമാണം നമ്മെ ഉദ്ബോധിപ്പിക്കുന്നു. വസ്ത്രം നഗ്നത മറയ്ക്കാനുള്ളതും നമുക്കു ആത്മബോധം ഉളവാക്കുവാന്‍ ഉതകുന്നതും അന്യര്‍ക്കു നമ്മെ മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഉപകരിക്കുന്നതും നമ്മുടെ മാന്യത വെളിവാക്കുന്നതോടൊപ്പം അന്യരോടു നാം കാട്ടുന്ന ബഹുമാനം വെളിവാക്കുന്നതുമാണെന്നു തിരിച്ചറിഞ്ഞു ഉചിതവും മാന്യവും അവരവര്‍ക്കു ചേരുന്നതും അന്യരില്‍ അധമവികാരങ്ങളെ ഉളവാക്കാത്തതുമായ വസ്ത്രം ധരിക്കണമെന്ന ചിന്ത ഈ ന്യായപ്രമാണം നമുക്കു പ്രദാനം ചെയ്യുന്നു.
Comments
Post a Comment