വചനപരിച്ഛേദം - 30
30_ വിശുദ്ധിയുടെ പടവുകള്‍.
ലേവ്യഃ 10; 2. ''നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനായിരിക്കുന്നതു പോലെ നിങ്ങളും വിശുദ്ധരായിരിപ്പീന്‍.''
യഹോവയായ ദൈവം മോശെയിലൂടെ തന്റെ ജനത്തിനു തന്നെത്തന്നെ വെളിപ്പെടുത്തകയാണു ഈ വാക്യത്തില്‍. വി.വേദപുസ്തകത്തിന്റെ പരമമായ ലക്ഷ്യം ദൈവത്തെ മനുഷ്യനു വെളിപ്പെടുത്തിക്കൊടുക്കുകയും മനുഷ്യരെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശമെന്താണെന്നും മനസ്സിലാക്കിക്കൊടുക്കുകയുമാണു. യിസ്രായേല്‍ മക്കളുടെ സര്‍വ്വ സഭയോടും പറയുവാനായി മോശെയോടു യഹോവ അരുളിച്ചയ്ത ഈ വാക്യത്തില്‍ മുകളില്‍ പറഞ്ഞ രണ്ടുകാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുന്നു. ദൈവം പരിശുദ്ധനാണു; മനുഷ്യരും അതുപോലെ വിശുദ്ധരായിരിക്കണം.
ദൈവം പരിശുദ്ധനാകുന്നു എന്നു വി.വേദപുസ്തകം ഉടനീളം വ്യക്തമാക്കുന്ന ഒരു ദൈവികസത്യമാണു. മാത്രമല്ല, ദൈവം വസിക്കുന്നിടവും വിശുദ്ധമാണു. വിശുദ്ധമായിടത്തു മാത്രമേ ദൈവം വസിക്കുകയുള്ളു. അതുകൊണ്ടാണു ദൈവത്തിനായി വേര്‍തിരിച്ചു വിശുദ്ധീകരിച്ചു പ്രതിഷ്ഠിക്കുന്ന വി.ദേവാലയം വിശുദ്ധമാണെന്നു നാം വിശ്വസിക്കുന്നതു. യഹോവ മോശെയ്ക്കു മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മോശെയോടു അരുളിച്ചെയ്യുന്നു.പുറഃ 3;5 'അപ്പോള്‍ അവന്‍, ഇങ്ങോട്ടു അടുക്കരുതു, നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാല്‍ കാലില്‍ നിന്നു ചെരുപ്പു അഴിച്ചു കളക എന്നു പറഞ്ഞു.' പര്‍വ്വതത്തില്‍ നിന്നു ദൈവം മോശെയോടു അരുളിച്ചയ്യുമ്പോള്‍ പറയുന്നു. പുറഃ 10;12 ''ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്റെ അടിവാരം തൊടാതെയുമിരിപ്പാന്‍ സൂക്ഷിക്കണം.'' ദൈവം വിശുദ്ധനും വിശുദ്ധതയില്‍ വസിക്കുന്നവനുമാകയാല്‍ വിശുദ്ധിയോടു കൂടിയല്ലാതെ ദൈവത്തെ സമീപിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. പര്‍വ്വതപ്രസംഗത്തില്‍ കര്‍ത്താവു പറഞ്ഞു, 'ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും.''വി.മത്താഃ 5;8.
ആരാധനയില്‍ വിശ്വാസികള്‍ ഒന്നിച്ചു ദൈവത്തെ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു വാഴ്ത്തി പുകഴ്ത്തി സ്തുതിക്കുന്നു. പ്രാര്‍ത്ഥനയുടെ ആരംഭമായ കൗമായില്‍ 'തന്റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി എന്നും ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു എന്നും നാം ദൈവത്തെ സ്തുതിക്കുന്നു. കൗമാ നമസ്കരിക്കാത്തവരും, അതിനെ എതിര്‍ക്കുന്നവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ടു. ദൈവം പരിശുദ്ധനാണെന്നു എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമായതിനാല്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവമേ നീ പരിശുദ്ധനാകുന്നു എന്നു ദൈവത്തോടു പറയേണ്ടതുണ്ടോ? ദൈവത്തിന്റെ പരിശുദ്ധതയ്ക്കു മനുഷ്യന്റെ സാക്ഷ്യപത്രം ആവശ്യമുണ്ടോ? ഇതു എങ്ങനെ പ്രാര്‍ത്ഥനയാകും. എന്നീ ചോദ്യങ്ങള്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം ശരിയായി ഗ്രഹിക്കാത്തതു കൊണ്ടു ഉളവാകുന്നതാണു. ആരാധനയും പ്രാര്‍ത്ഥനയും രണ്ടാണു. പ്രാര്‍ത്ഥനയെന്നതു ദൈവവുമായുള്ള വ്യക്തിബന്ധത്തിന്റെ സ്വകാര്യ നിമാഷങ്ങളാണു. അതു രഹസ്യമാണു. രഹസ്യമായിരിക്കുകയും വേണം. വി.മത്താഃ 6;6,7 . അവിടെ വാക്കുകള്‍ പോലും ആവശ്യമില്ല. ദൈവസന്നിധിയില്‍ മനം പകരുകയാണു. 1.ശമുഃ 1;10,13,15. എന്നാല്‍ ആരാധനയാകട്ടെ, വിശ്വാസികളുടെ സമൂഹം ഒന്നായി ദൈവസന്നിധിയില്‍ ആയിരിക്കുന്ന അനര്‍ഘനിമിഷങ്ങളാണു. അവിടെ പാട്ടുണ്ടു പ്രാര്‍ത്ഥനയുണ്ടു. കൂടാതെ, സ്തുതിയും സ്തോത്രവും പ്രാഭവവും പുകഴ്ചയും മാഞ്ഞുപോകാത്ത നല്ല ഉന്നതിയും നിത്യവും അര്‍പ്പിക്കുകയും സത്യ അനുതാപത്തോടുകൂടെ തങ്ങളെത്തന്നെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.
ദൈവമേ നീപരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ദൈവത്തിന്റെ പരിശുദ്ധതയെ നാം അംഗീകരിക്കുക മാത്രമല്ല സ്തുതിക്കുക കൂടിയാണു ചെയ്യുന്നതു. ഒപ്പം നാം അശുദ്ധരാണെന്നു സമ്മതിക്കുകയും ചെയ്യുന്നു. ബലവാനേ നീ പരിശുദ്ധനാണെന്നു പറയുമ്പോള്‍ നാം ബലഹീനരാണെന്നും,മരണമില്ലാത്തവനേ നീ പരിശദ്ധനാണെന്നു പറയുമ്പോള്‍ നാം മരണമുള്ളവരാണെന്നും സമ്മതിക്കുന്നു. അതിനുശേഷം ഞങ്ങളെ അശുദ്ധിയില്‍ നിന്നു വെടിപ്പാക്കുവാനായി, ബലം നല്‍കുവാനായി, മരണത്തെ മായിച്ചു കളഞ്ഞു നിത്യജീവന്‍ നല്‍കുവാനായി ഞങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ച മശിഹാതമ്പുരാനെ ഞങ്ങളോടു കരുണചെയ്യണമേ എന്നു അപേക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നതാകട്ടെ മാലാഖമാരുടെ സ്തുതിപ്പാണു.യെശഃ 6;1-7 ല്‍ അതു കാണുന്നു. ഉസ്സായാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന മഹത്വപൂര്‍ണ്ണമായ ദര്‍ശനം യെശയ്യാവിനു ലഭിക്കുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. ആറാറുചിറകുകളുള്ള സാറാഫുകള്‍ രണ്ടു കൊണ്ടു മുഖം മൂടി, രണ്ടുകൊണ്ടു കാല്‍ മൂടി, രണ്ടുകൊണ്ടു പറന്നു ദൈവത്തെ സ്തുതിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദദധന്‍ സര്‍വ്വഭൂമിയും അവന്റെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ ദര്‍ശനം കണ്ട യെശയ്യാവിനു ഉണ്ടായ മാറ്റമാണു കൗമാനമസ്കാരത്തില്‍ നാം നേടേണ്ടതു. മഹത്വമുള്ള ദൈവികദര്‍ശനവും മാലാഖമാരുടെ സ്തതിപ്പും യെശയ്യാവില്‍ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. യെശയ്യാവു നിലവിളിച്ചു പറയുന്നു. അഞ്ചാം വാക്യം. 'അപ്പോള്‍ ഞാന്‍ അയ്യോ ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ളോരു മനുഷ്യന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു. എന്റെ കണ്ണു സൈന്യങ്ങളുടെ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. സത്യാനുതാപത്തോടു കൂടിയുള്ള യെശയ്യാവിന്റെ സമര്‍പ്പണത്തിന്റെ ഫലമാണു പിന്നീടു വായിക്കുന്നതു. സാറാഫികളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍ കൊണ്ടു തീക്കനല്‍ എടുത്തു യെശയ്യാവിന്റെ അധരത്തില്‍ തൊടുവിക്കുകയും അവന്റെ അകൃത്യം നീങ്ങുകയും പാപത്തിനു പരിഹാരം ഉണ്ടാകുകയും ചെയ്തു. കൗമാനമസ്കാരത്തിലും ആരാധനയിലും കൂടെ യെശയ്യാവു പ്രാപിച്ച ശ്രേഷ്ഠമായ അനുഭവം സ്വായത്തമാക്കുകയാണു വി.സഭ ഇതിലൂടെ ലക്ഷ്യമാക്കുന്നതു. ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ നാമും വിശുദ്ധരാകുവാനുള്ള ചവിട്ടു പടികളാണു ഇവ. ഈ സത്യം തിരിച്ചറിയാത്തവരാണു കൗമനമസ്കാരവും മറ്റും അംഗീകരിക്കാതെ അവയെ വിമര്‍ശിക്കുന്നതു. വിശ്വാസത്തോടെയും ശ്രദ്ധയോടും ഭക്തിയോടും അര്‍ത്ഥം അറിഞ്ഞും ഇതില്‍ പങ്കു ചേരുന്നവര്‍ക്കു മാത്രം കരഗതമാകുന്നതാണു ഈ അനുഭവം.
'ഞാന്‍ വിശുദ്ധനാകുന്നു' എന്നു ദൈവം അരുളിച്ചെയ്യുമ്പോള്‍ ദൈവത്തിന്റെ ഉണ്മ, സാരാംശം, അസ്തിത്വം എന്താണു എന്നു വെളിവാക്കുകയാണു. ദൈവം സ്നേഹമാണെന്നും കാരണ്യവാനാണെന്നും, കരുതുന്നവനും കാക്കുന്നവനും പരിപലിക്കുന്നവനുമാണെന്നൊക്കെ പറയാറുണ്ടു. സത്യമാണെങ്കിലും അതെല്ലാം ദൈവത്തിന്റെ സവിശേഷതകള്‍ അഥവാ ഗുണങ്ങള്‍ മാത്രമാണു. ദൈവത്തിന്റെ സത്തയെ അതു വെളിവാക്കുവാന്‍ പര്യപ്തമല്ല. അതെല്ലാം കൂടെ ചേര്‍ത്തു വച്ചാല്‍ ദൈവം ആകുകയില്ല. എന്നാല്‍ ദൈവം പരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ഇതില്‍ വിവക്ഷിച്ചതും വിവക്ഷിക്കാത്തതും വിവക്ഷിക്കുവാന്‍ കഴിയാത്തതുമായ ദൈവത്തിന്റെ സത്ത, ഉണ്മ മുഴുവനും അതാല്‍ അന്തര്‍ഭവിക്കുന്നു. സുറിയാനിയിലെ കാദീശ് എന്ന പദവും ഗ്രീക്കിലെ ഹാഗിയോസ് എന്ന പദവും വിശുദ്ധി,വിശുദ്ധന്‍ എന്നീ പ്രയോഗങ്ങള്‍ക്കു പുതിയ മാനം നല്‍കുന്നു. നിര്‍മ്മലന്‍ എന്നതിനോടൊപ്പം വേര്‍തിരിക്കപ്പെട്ടവന്‍, കലര്‍പ്പില്ലാത്തവന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥവൈപുല്യം അതിനുണ്ടു. 'എല്ലാ നാമത്തിലും മേലായ നാമം ഭക്തര്‍ജനം വാഴ്ത്തും നാമം' എന്നു പാടുന്നതു ഈ അര്‍ത്ഥത്തിലാണു. ദൈവം പരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ഇതെല്ലാം അര്‍ത്ഥമാക്കുന്നുണ്ടെങ്കിലും അതോടൊപ്പം നമ്മുടെ സങ്കല്പത്തിലുള്ള എല്ലാ നന്മകളും അതില്‍ അന്തര്‍ലീനമായി കിടപ്പുണ്ടു. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണു. വിശുദ്ധിയില്‍ നിന്നു മാത്രമേ നന്മ പുറപ്പെടുകയുള്ളു. വിശുദ്ധിയില്‍ നിന്നാണു നന്മ ചെയ്യുവാനുള്ള ബലം ലഭിക്കുന്നതു. നന്മ ചെയ്യുവാനുള്ള കഴിവിനെയും വിശുദ്ധി എന്ന പദം ഉള്‍ക്കൊള്ളുന്നുണ്ടു. തിന്മ ചെയ്യുന്നതു കഴിവുകേടാണു. അതാകട്ടെ അശുദ്ധിയില്‍ നിന്നാണു പുറപ്പെടുന്നതു. പാപവും തിന്മയും ബലഹീനതകൊണ്ടും കഴിവില്ലായ്മകൊണ്ടുമാണു ഉണ്ടാകുന്നതു. തിന്മ ചെയ്യുവാന്‍ കഴിവു വേണ്ട, കഴിവില്ലായ്മ മതി. അവനെ കൊല്ലുവാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. പക്ഷെ അതിനുള്ള ധൈര്യം എനിക്കില്ല. എന്നു ചിലര്‍ പറയും.കോപം തന്നെ ഒരു ബലഹീനതയാണു. കൊലപാതകവും ബലഹീനതയില്‍ നിന്നാണു ഉണ്ടാകുക. ഭയവും ഒരു കാരണമാണു. ആത്മഹത്യ ചെയ്യാനും ധൈര്യം വേണമെന്ന ധാരണയും തെറ്റാണു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുവാനുള്ള ധൈര്യം നഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ആത്മഹത്യ ചെയ്യുന്നതു. ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണു. ജീവിക്കുവാനാണു ധൈര്യം വേണ്ടതു. നന്മ ചെയ്യുവാന്‍ ആത്മബലം വേണം. തിന്മ ചെയ്യുവാന്‍ ബലഹീനത മതി. നന്മ ചെയ്യുവാനുള്ള ബലവും ധൈര്യവും എല്ലാം ആര്‍ജ്ജിക്കുന്നതു വിശുദ്ധിയിലൂടെയാണു. ദൈവം വിശുദ്ധനാണെന്നു പറയുമ്പോള്‍ എല്ലാ നന്മയും അവനില്‍ ചേര്‍ന്നു കിടക്കുന്നു. തിന്മ അവനില്‍ ഒട്ടുമില്ലായെന്ന സത്യമാണു വെളിവാകുന്നതു. നിങ്ങളും വിശുദ്ധരായിരിപ്പീന്‍ എന്നു പറയുമ്പോള്‍ ദൈവത്തെ പോലെ നന്മ ചെയ്യുന്നവരായി മനുഷ്യന്‍ മാറണമെന്നാണു ദൈവം പറയുന്നതു.
ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ നന്മ ചെയ്യുവാനുള്ള കഴിവോടെയാണു സൃഷ്ടിച്ചതു. ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നതു ദൈവത്തെ പോലെ വിശുദ്ധിയിലും നന്മ ചെയ്യുവാനുള്ള കഴിവിലുമാണു സൃഷ്ടിച്ചതു എന്നാണു അര്‍ത്ഥം. എന്നാല്‍ ആവിധത്തില്‍ മനുഷ്യന്‍ ദൈവത്തെ പോലെയാണെങ്കിലും ദൈവത്തില്‍ നിന്നു അവനു അല്പം വ്യത്യാസമുണ്ടു. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.സങ്കീഃ 8;5. 'നീ അവനെ ദൈവത്തേക്കാള്‍ അല്പം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.'' തിന്മ ചെയ്യുവാനുള്ള സാദ്ധ്യത അവനില്‍ ഉണ്ടായിരുന്നു എന്നതാണു അല്പം താഴ്ത്തിയതിന്റെ അര്‍ത്ഥം. ഉല്പഃ 6;3 ല്‍ യഹോവ തന്നെ ഈ സത്യം വെളിപ്പെടുത്തുന്നു. '' അപ്പോള്‍ യഹോവ മനുഷ്യനില്‍ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കുകയില്ല. അവന്‍ ജഡം തന്നെയല്ലോ.'' മണ്ണില്‍നിന്നു മെനഞ്ഞുണ്ടാക്കിയ മനുഷ്യനില്‍ ജീവശ്വസം ഊതി ജീവനുള്ള ദേഹിയായി തീര്‍ന്നപ്പോള്‍ അവനില്‍ ജഡസ്വഭാവവും ആത്മസ്വഭാവവും ഒരുപോലെ സങ്കലിതമായി ചേര്‍ന്നു കിടന്നു.ജന്തു സ്വഭാവമായ ജഡസ്വഭാവത്തെ നിയന്ത്രിച്ചു ആത്മസ്വഭാവത്തെ വളര്‍ത്തുമ്പോഴാണു വിശുദ്ധിയിലേക്കു വളരുന്നതു. ആത്മനിയന്ത്രണം നഷ്ടപ്പെട്ടു ബലഹീനതയില്‍ കാലിടറി വീഴുമ്പോള്‍ വിശുദ്ധിയില്‍ നിന്നു അകന്നു പോകുകയും തിന്മ ഉടലെടുക്കുകയും ചെയ്യുന്നു.
ഇവിടെയാണു 'നിങ്ങളും വിശുദ്ധരായിരിപ്പീന്‍' എന്ന ആഹ്വാനത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഇതള്‍ വിരിയുന്നതു. പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം കൈകളാല്‍ മെനഞ്ഞുണ്ടാക്കി, സ്വന്തം സാദൃശ്യവും നല്‍കി സൃഷ്ടിച്ച മനുഷ്യനെ കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹവും ഉദ്ദേശവും ലക്ഷ്യവും എന്താണെന്നു യഹോവ ഇവിടെ വെളിവാക്കുന്നു. മനുഷ്യരും തന്നെപ്പോലെ വിശുദ്ധരായിരിക്കണന്നത്രേ ദൈവത്തിന്റെ ആഗ്രഹം. ദൈവം പരിശുദ്ധനാകുന്നു എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ മുകളില്‍ വിവരിച്ചതാണല്ലോ. അതെല്ലാം മനുഷ്യന്‍ വിശുദ്ധനായിരിക്കണം എന്നതിലും അന്തര്‍ലീനമായി കിടക്കുന്നു. മനുഷനും വേര്‍തിരിക്കപ്പെട്ട കലര്‍പ്പില്ലാത്ത ഒരു ജീവിതത്തിന്റെ ഉടമയാകണം. അതാകട്ടെ നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു വളരുമ്പോള്‍ മാത്രമേ കരഗതമാകുകയുള്ളു. അതിനു നന്മയുള്ള ഒരു ഹൃദയത്തിന്റെ ഉടമയായി മാറേണ്ടതുണ്ടു. ശരീരാത്മമനസ്സുകളെല്ലാം ഒരുപോലെ വിശുദ്ധിയില്‍ കാത്തുപരിപാലിക്കുവാന്‍ കഴിയണം. അതാകട്ടെ സ്വപരിശ്രമം കൊണ്ടു നേടിയെടുക്കുന്നതാണു. ദൈവത്തെ പോലെ വിശുദ്ധരാകണം എന്ന പ്രയോഗത്തില്‍ തന്നെ ദൈവവും മനുഷനും തമ്മിലുള്ള സാരമായ വ്യത്യാസം വ്യക്തമാകുന്നു. വിശുദ്ധിയെന്നതു ദൈവത്തിന്റെ ഉണ്മയാണു. സത്തയാണു. സാരാംശമാണു. അതു ആര്‍ജ്ജിച്ചതല്ല. നല്കപ്പെട്ടതുമല്ല. എന്നാല്‍ സൃഷ്ടിയില്‍ മനുഷ്യനു ലഭിച്ച വിശുദ്ധി നല്‍കപ്പെട്ടതാണു. അതു മനുഷന്റെ സത്തയല്ലാത്തതിനാലും നല്‍കപ്പെട്ടതാകയാലും നഷ്ടപ്പെടുവാനുള്ള സാദ്ധ്യതയുണ്ടു. അതുകൊണ്ടാണു ആദ്യമനുഷ്യനു അതു നഷ്ടമായതു. വി.മാമോദീസായിലൂടെ നാം വിശുദ്ധിയിലേക്കു ചേര്‍ക്കപ്പെടുന്നു. എന്നാല്‍ അതു നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടതും അതു നിലനിര്‍ത്തുവാന്‍ നിരന്തരം പരിശ്രമിക്കേണ്ടതും ഒരു വിശ്വാസിയുടെ ഉത്തരവാദിത്തമാണു. ആരാധനയും പ്രാര്‍ത്ഥനയും കൂദാശകളും മററു ആത്മീയചര്യകളും അതിനുള്ള മാര്‍ഗ്ഗങ്ങളാണു.
ദൈവം പ്രതീക്ഷിക്കുന്ന ഈ വിശുദ്ധി നമുക്കു എങ്ങനെ ആര്‍ജ്ജിക്കുവാന്‍ കഴിയും. രണ്ടു മാര്‍ഗ്ഗങ്ങള്‍, നേടുവാനും നിലനിര്‍ത്തുവാനുമുള്ളതു മുകളില്‍ സൂചിപ്പിച്ചുവല്ലോ. നന്മ നിറഞ്ഞ ഒരു മനസ്സും ഹൃദയവും നേടിയെടുക്കുക എന്നതാണു മറ്റൊരു മാര്‍ഗ്ഗം. ഹൃദയശുദ്ധി നേടണമെന്നാണു അതിന്റെ അര്‍ത്ഥം. പ്രവൃത്തികളാണല്ലോ മനുഷ്യനെ അശുദ്ധനാക്കുന്നതു. പ്രവൃത്തിക്കു നിദാനമായിരിക്കുന്നതു മനസ്സും ഹൃദയവുമാണു. നല്ല മനുഷ്യര്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപങ്ങളില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു. ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് പ്രസ്താവിക്കുന്നതു. ( വി.മത്താഃ 12;34,35, വി.ലൂക്കോഃ 6;45) ന്യായപ്രമാണത്തെ കുറിച്ചു കര്‍ത്താവു പഠിപ്പിച്ചപ്പോള്‍ പ്രവൃത്തികള്‍ കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടും പാപം ചെയ്യുമെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.വി.മത്താഃ 6;28 ''ഞാനോ നിങ്ങളോടു പറയുന്നു, സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തു പോയി.'' ശുദ്ധഹൃദയമാണു നല്ല പ്രവൃത്തിക്കു നിദാനം. യഹോവയുടെ ന്യായപ്രമാണം ആചരിക്കണമെങ്കില്‍ നിര്‍മ്മലമായ ഹൃദയവും പുതിയ ആത്മാവും ആവശ്യമാണെന്നു യെഹസ്കിയേല്‍ പ്രവാചകനിലൂടെ യഹോവ അരുളിച്ചയ്യുന്നു. യെഹഃ 11;19 ''അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിനു ഞാന്‍ അവര്‍ക്കു വേറൊരു ഹൃദയത്തെ നല്‍കുകയും പുതിയൊരാത്മാവിനെ ഉള്ളിലാക്കുകയും ചെയ്യും.'' പശ്ചാത്താപ വിവശനായി ദൈവസന്നിധിയില്‍ നിലവിളിക്കുന്ന ദാവീദു രാജാവും പാപരഹിതമായ ഒരു ജീവിതത്തിനു നിര്‍മ്മലമായ ഹൃദയവും സ്ഥിരമായ ആത്മാവും തനിക്കു നല്‍കേണമേ എന്നാണു യഹോവയോടു അപേക്ഷിക്കുന്നതു. സങ്കീഃ 51;10. വിച്ഛേദിക്കുവാന്‍ കഴിയാത്ത ദൈവികസംസര്‍ഗ്ഗവും ആരാധനാജീവിതവും കൂദാശാനുഭവങ്ങളും മറ്റു ആത്മീയ ചര്യകളും ശുദ്ധഹൃദയം പ്രാപിക്കുവാനും നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നു നേരത്തെ പറഞ്ഞതു ഇവിടെയും ആവര്‍ത്തിക്കട്ടെ. ദൈവത്തോടുള്ള ബന്ധം സുസ്ഥിരമാകുമ്പോള്‍ മനുഷ്യരോടുള്ള ബന്ധവും സുഖകരമാകും.
'നിങ്ങളും വിശുദ്ധരായിരിപ്പീന്‍' എന്നു കല്പിച്ചശേഷം യഹോവ മോശെയോടു അരുളിച്ചെയ്ത വസ്തതകള്‍ ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. വിശുദ്ധരായിരിപ്പാന്‍ എന്തു ചെയ്യണം എന്തൊക്കെ ചെയ്യാതിരിക്കണം എന്നു യഹോവ സുദീര്‍ഘമായി അരുളിച്ചെയ്യുന്നു. ന്യായപ്രമാണം പാലിക്കണമെന്നതാണു സാരാംശം. ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യരുതു; മനുഷ്യരോടുമുള്ള ബന്ധത്തിലും ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാമാണെന്നും വ്യക്തമാക്കുകയാണല്ലോ ന്യായപ്രമാണം. പത്തുകല്പനകളുടെ സാരാംശവും അതുതന്നെയാണു. കലപനകളുടെ ആകെത്തുകയായി കര്‍ത്താവും പഠിപ്പിച്ചതു ദൈവസ്നേഹവും മനുഷ്യസ്നേഹവുമാണു. അമ്മയേയും അപ്പനേയും ബഹുമാനിക്കണം.ശബത്തുകള്‍ പ്രമാണിക്കണം. വിഗ്രഹങ്ങളുടെ അടുക്കല്‍ പോകരുതു. സമാധാനയാഗം അര്‍പ്പിക്കുന്നതു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം ആയിരിക്കണം. നിലം കൊയ്യുമ്പോള്‍ അരികു ചേര്‍ത്തു കൊയ്യരുതു. കാലാപെറുക്കരുതു. മുന്തിരിത്തോട്ടത്തില്‍ വീണുകിടക്കുന്ന പഴം പെറുക്കരുതു. അതു ദരിദ്രനും പരദേശിക്കും കൊടുക്കണം. മോഹിക്കരുതു. ചതിക്കരുതു. ഭോഷ്ക്കു പറയരുതു. കള്ളസത്യം ചെയ്യരുതു. കൂട്ടുകാരനെ പീഡിപ്പിക്കരുതു. കവര്‍ച്ച ചെയ്യരുതു. ചെകിടനെ ശപിക്കരുതു. കുരുടന്റെ മുമ്പില്‍ ഇടര്‍ച്ച വയ്ക്കരുതു. ദൈവത്തെ ഭയപ്പെടണം. അന്യായം ചെയ്യരുതു. സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. വെളിച്ചപ്പാടിന്റെയും മന്ത്രവാദിയുടെയും അടുക്കല്‍ പോകരുതു. നരച്ചവന്റെ മുമ്പില്‍ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കുകയും ചെയ്യണം. പരദേശിയെ ഉപദ്രവിക്കരുതു. എന്നിങ്ങനെ മനുഷ്യജീവിതം സുഖകരവും സന്തോഷപ്രദവും സമാധാനപൂര്‍ണ്ണവുമാക്കുവാനായി, ആത്മീയവും ലൗകികവുമായ വിശുദ്ധിയിലേക്കു വളരുന്നതിനു ആവശ്യമായ പ്രമാണങ്ങളാണു യഹോവ മോശെയിലൂടെ നല്‍കിയിരിക്കുന്നതു.
ഈ വിധത്തില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടമകളും കര്‍ത്തവ്യങ്ങളും പൂര്‍ണ്ണമായി പാലിക്കുമ്പോഴാണു നാം വിശുദ്ധിയിലേക്കു പടവുകള്‍ ഓരോന്നായി കയറുന്നതു. അങ്ങനെ ആ പടവുകള്‍ ചവുട്ടി കയറി ദൈവത്തിന്റെ വിശുദ്ധിയോളം മനുഷ്യനും വളരണമെന്നാണു മനുഷ്യരെ കുറിച്ചുള്ള ദൈവത്തിന്റെ സങ്കല്പം. ആരാധനയും പ്രാര്‍ത്ഥനയും കുദാശാനുഭവങ്ങളും മറ്റു ആത്മീയചര്യകളുമാകുന്ന വിശുദ്ധിയിലേക്കുള്ള പടവുകള്‍ കയറി, ആത്മാവിലും ശരീരത്തിലും വികാരത്തിലും വിചാരത്തിലും പ്രവൃത്തിയിലും വിശുദ്ധി കാത്തുപരിപാലിച്ചു ദൈവതുല്യരായി മാറുമ്പോള്‍ മാത്രമേ മനുഷ്യജന്മം സഫലമാകുകയുള്ളു എന്നു ഈ ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ആരാധനയില്‍ വിശ്വാസികള്‍ ഒന്നിച്ചു ദൈവത്തെ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നു വാഴ്ത്തി പുകഴ്ത്തി സ്തുതിക്കുന്നു. പ്രാര്‍ത്ഥനയുടെ ആരംഭമായ കൗമായില്‍ 'തന്റെ സ്തുതികളാല്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്ന ദൈവം തമ്പുരാന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ ഉയരങ്ങളില്‍ സ്തുതി എന്നും ദൈവമേ നീ പരിശുദ്ധനാകുന്നു ബലവാനേ നീ പരിശുദ്ധനാകുന്നു മരണമില്ലാത്തവനെ നീ പരിശുദ്ധനാകുന്നു എന്നും നാം ദൈവത്തെ സ്തുതിക്കുന്നു. കൗമാ നമസ്കരിക്കാത്തവരും, അതിനെ എതിര്‍ക്കുന്നവരും ചോദിക്കുന്ന ഒരു ചോദ്യമുണ്ടു. ദൈവം പരിശുദ്ധനാണെന്നു എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യമായതിനാല്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവമേ നീ പരിശുദ്ധനാകുന്നു എന്നു ദൈവത്തോടു പറയേണ്ടതുണ്ടോ? ദൈവത്തിന്റെ പരിശുദ്ധതയ്ക്കു മനുഷ്യന്റെ സാക്ഷ്യപത്രം ആവശ്യമുണ്ടോ? ഇതു എങ്ങനെ പ്രാര്‍ത്ഥനയാകും. എന്നീ ചോദ്യങ്ങള്‍ ആരാധനയുടെയും പ്രാര്‍ത്ഥനയുടെയും അര്‍ത്ഥം ശരിയായി ഗ്രഹിക്കാത്തതു കൊണ്ടു ഉളവാകുന്നതാണു. ആരാധനയും പ്രാര്‍ത്ഥനയും രണ്ടാണു. പ്രാര്‍ത്ഥനയെന്നതു ദൈവവുമായുള്ള വ്യക്തിബന്ധത്തിന്റെ സ്വകാര്യ നിമാഷങ്ങളാണു. അതു രഹസ്യമാണു. രഹസ്യമായിരിക്കുകയും വേണം. വി.മത്താഃ 6;6,7 . അവിടെ വാക്കുകള്‍ പോലും ആവശ്യമില്ല. ദൈവസന്നിധിയില്‍ മനം പകരുകയാണു. 1.ശമുഃ 1;10,13,15. എന്നാല്‍ ആരാധനയാകട്ടെ, വിശ്വാസികളുടെ സമൂഹം ഒന്നായി ദൈവസന്നിധിയില്‍ ആയിരിക്കുന്ന അനര്‍ഘനിമിഷങ്ങളാണു. അവിടെ പാട്ടുണ്ടു പ്രാര്‍ത്ഥനയുണ്ടു. കൂടാതെ, സ്തുതിയും സ്തോത്രവും പ്രാഭവവും പുകഴ്ചയും മാഞ്ഞുപോകാത്ത നല്ല ഉന്നതിയും നിത്യവും അര്‍പ്പിക്കുകയും സത്യ അനുതാപത്തോടുകൂടെ തങ്ങളെത്തന്നെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.
ദൈവമേ നീപരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ദൈവത്തിന്റെ പരിശുദ്ധതയെ നാം അംഗീകരിക്കുക മാത്രമല്ല സ്തുതിക്കുക കൂടിയാണു ചെയ്യുന്നതു. ഒപ്പം നാം അശുദ്ധരാണെന്നു സമ്മതിക്കുകയും ചെയ്യുന്നു. ബലവാനേ നീ പരിശുദ്ധനാണെന്നു പറയുമ്പോള്‍ നാം ബലഹീനരാണെന്നും,മരണമില്ലാത്തവനേ നീ പരിശദ്ധനാണെന്നു പറയുമ്പോള്‍ നാം മരണമുള്ളവരാണെന്നും സമ്മതിക്കുന്നു. അതിനുശേഷം ഞങ്ങളെ അശുദ്ധിയില്‍ നിന്നു വെടിപ്പാക്കുവാനായി, ബലം നല്‍കുവാനായി, മരണത്തെ മായിച്ചു കളഞ്ഞു നിത്യജീവന്‍ നല്‍കുവാനായി ഞങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ച മശിഹാതമ്പുരാനെ ഞങ്ങളോടു കരുണചെയ്യണമേ എന്നു അപേക്ഷിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള കര്‍ത്താവു പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍ എന്നതാകട്ടെ മാലാഖമാരുടെ സ്തുതിപ്പാണു.യെശഃ 6;1-7 ല്‍ അതു കാണുന്നു. ഉസ്സായാരാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവു ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്ന മഹത്വപൂര്‍ണ്ണമായ ദര്‍ശനം യെശയ്യാവിനു ലഭിക്കുന്നു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു. ആറാറുചിറകുകളുള്ള സാറാഫുകള്‍ രണ്ടു കൊണ്ടു മുഖം മൂടി, രണ്ടുകൊണ്ടു കാല്‍ മൂടി, രണ്ടുകൊണ്ടു പറന്നു ദൈവത്തെ സ്തുതിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവ പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദദധന്‍ സര്‍വ്വഭൂമിയും അവന്റെ മഹത്വം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ ദര്‍ശനം കണ്ട യെശയ്യാവിനു ഉണ്ടായ മാറ്റമാണു കൗമാനമസ്കാരത്തില്‍ നാം നേടേണ്ടതു. മഹത്വമുള്ള ദൈവികദര്‍ശനവും മാലാഖമാരുടെ സ്തതിപ്പും യെശയ്യാവില്‍ പാപബോധവും പശ്ചാത്താപവും ഉളവാക്കുന്നു. യെശയ്യാവു നിലവിളിച്ചു പറയുന്നു. അഞ്ചാം വാക്യം. 'അപ്പോള്‍ ഞാന്‍ അയ്യോ ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ളോരു മനുഷ്യന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു. എന്റെ കണ്ണു സൈന്യങ്ങളുടെ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു. സത്യാനുതാപത്തോടു കൂടിയുള്ള യെശയ്യാവിന്റെ സമര്‍പ്പണത്തിന്റെ ഫലമാണു പിന്നീടു വായിക്കുന്നതു. സാറാഫികളില്‍ ഒരുത്തന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍ കൊണ്ടു തീക്കനല്‍ എടുത്തു യെശയ്യാവിന്റെ അധരത്തില്‍ തൊടുവിക്കുകയും അവന്റെ അകൃത്യം നീങ്ങുകയും പാപത്തിനു പരിഹാരം ഉണ്ടാകുകയും ചെയ്തു. കൗമാനമസ്കാരത്തിലും ആരാധനയിലും കൂടെ യെശയ്യാവു പ്രാപിച്ച ശ്രേഷ്ഠമായ അനുഭവം സ്വായത്തമാക്കുകയാണു വി.സഭ ഇതിലൂടെ ലക്ഷ്യമാക്കുന്നതു. ദൈവം വിശുദ്ധനായിരിക്കുന്നതു പോലെ നാമും വിശുദ്ധരാകുവാനുള്ള ചവിട്ടു പടികളാണു ഇവ. ഈ സത്യം തിരിച്ചറിയാത്തവരാണു കൗമനമസ്കാരവും മറ്റും അംഗീകരിക്കാതെ അവയെ വിമര്‍ശിക്കുന്നതു. വിശ്വാസത്തോടെയും ശ്രദ്ധയോടും ഭക്തിയോടും അര്‍ത്ഥം അറിഞ്ഞും ഇതില്‍ പങ്കു ചേരുന്നവര്‍ക്കു മാത്രം കരഗതമാകുന്നതാണു ഈ അനുഭവം.
'ഞാന്‍ വിശുദ്ധനാകുന്നു' എന്നു ദൈവം അരുളിച്ചെയ്യുമ്പോള്‍ ദൈവത്തിന്റെ ഉണ്മ, സാരാംശം, അസ്തിത്വം എന്താണു എന്നു വെളിവാക്കുകയാണു. ദൈവം സ്നേഹമാണെന്നും കാരണ്യവാനാണെന്നും, കരുതുന്നവനും കാക്കുന്നവനും പരിപലിക്കുന്നവനുമാണെന്നൊക്കെ പറയാറുണ്ടു. സത്യമാണെങ്കിലും അതെല്ലാം ദൈവത്തിന്റെ സവിശേഷതകള്‍ അഥവാ ഗുണങ്ങള്‍ മാത്രമാണു. ദൈവത്തിന്റെ സത്തയെ അതു വെളിവാക്കുവാന്‍ പര്യപ്തമല്ല. അതെല്ലാം കൂടെ ചേര്‍ത്തു വച്ചാല്‍ ദൈവം ആകുകയില്ല. എന്നാല്‍ ദൈവം പരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ഇതില്‍ വിവക്ഷിച്ചതും വിവക്ഷിക്കാത്തതും വിവക്ഷിക്കുവാന്‍ കഴിയാത്തതുമായ ദൈവത്തിന്റെ സത്ത, ഉണ്മ മുഴുവനും അതാല്‍ അന്തര്‍ഭവിക്കുന്നു. സുറിയാനിയിലെ കാദീശ് എന്ന പദവും ഗ്രീക്കിലെ ഹാഗിയോസ് എന്ന പദവും വിശുദ്ധി,വിശുദ്ധന്‍ എന്നീ പ്രയോഗങ്ങള്‍ക്കു പുതിയ മാനം നല്‍കുന്നു. നിര്‍മ്മലന്‍ എന്നതിനോടൊപ്പം വേര്‍തിരിക്കപ്പെട്ടവന്‍, കലര്‍പ്പില്ലാത്തവന്‍ എന്നിങ്ങനെയുള്ള അര്‍ത്ഥവൈപുല്യം അതിനുണ്ടു. 'എല്ലാ നാമത്തിലും മേലായ നാമം ഭക്തര്‍ജനം വാഴ്ത്തും നാമം' എന്നു പാടുന്നതു ഈ അര്‍ത്ഥത്തിലാണു. ദൈവം പരിശുദ്ധനാകുന്നു എന്നു പറയുമ്പോള്‍ ഇതെല്ലാം അര്‍ത്ഥമാക്കുന്നുണ്ടെങ്കിലും അതോടൊപ്പം നമ്മുടെ സങ്കല്പത്തിലുള്ള എല്ലാ നന്മകളും അതില്‍ അന്തര്‍ലീനമായി കിടപ്പുണ്ടു. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണു. വിശുദ്ധിയില്‍ നിന്നു മാത്രമേ നന്മ പുറപ്പെടുകയുള്ളു. വിശുദ്ധിയില്‍ നിന്നാണു നന്മ ചെയ്യുവാനുള്ള ബലം ലഭിക്കുന്നതു. നന്മ ചെയ്യുവാനുള്ള കഴിവിനെയും വിശുദ്ധി എന്ന പദം ഉള്‍ക്കൊള്ളുന്നുണ്ടു. തിന്മ ചെയ്യുന്നതു കഴിവുകേടാണു. അതാകട്ടെ അശുദ്ധിയില്‍ നിന്നാണു പുറപ്പെടുന്നതു. പാപവും തിന്മയും ബലഹീനതകൊണ്ടും കഴിവില്ലായ്മകൊണ്ടുമാണു ഉണ്ടാകുന്നതു. തിന്മ ചെയ്യുവാന്‍ കഴിവു വേണ്ട, കഴിവില്ലായ്മ മതി. അവനെ കൊല്ലുവാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. പക്ഷെ അതിനുള്ള ധൈര്യം എനിക്കില്ല. എന്നു ചിലര്‍ പറയും.കോപം തന്നെ ഒരു ബലഹീനതയാണു. കൊലപാതകവും ബലഹീനതയില്‍ നിന്നാണു ഉണ്ടാകുക. ഭയവും ഒരു കാരണമാണു. ആത്മഹത്യ ചെയ്യാനും ധൈര്യം വേണമെന്ന ധാരണയും തെറ്റാണു. ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുവാനുള്ള ധൈര്യം നഷ്ടപ്പെട്ടതുകൊണ്ടാണല്ലോ ആത്മഹത്യ ചെയ്യുന്നതു. ആത്മഹത്യ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണു. ജീവിക്കുവാനാണു ധൈര്യം വേണ്ടതു. നന്മ ചെയ്യുവാന്‍ ആത്മബലം വേണം. തിന്മ ചെയ്യുവാന്‍ ബലഹീനത മതി. നന്മ ചെയ്യുവാനുള്ള ബലവും ധൈര്യവും എല്ലാം ആര്‍ജ്ജിക്കുന്നതു വിശുദ്ധിയിലൂടെയാണു. ദൈവം വിശുദ്ധനാണെന്നു പറയുമ്പോള്‍ എല്ലാ നന്മയും അവനില്‍ ചേര്‍ന്നു കിടക്കുന്നു. തിന്മ അവനില്‍ ഒട്ടുമില്ലായെന്ന സത്യമാണു വെളിവാകുന്നതു. നിങ്ങളും വിശുദ്ധരായിരിപ്പീന്‍ എന്നു പറയുമ്പോള്‍ ദൈവത്തെ പോലെ നന്മ ചെയ്യുന്നവരായി മനുഷ്യന്‍ മാറണമെന്നാണു ദൈവം പറയുന്നതു.
ദൈവം ആദിയില്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ നന്മ ചെയ്യുവാനുള്ള കഴിവോടെയാണു സൃഷ്ടിച്ചതു. ദൈവം തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നു പറയുന്നതു ദൈവത്തെ പോലെ വിശുദ്ധിയിലും നന്മ ചെയ്യുവാനുള്ള കഴിവിലുമാണു സൃഷ്ടിച്ചതു എന്നാണു അര്‍ത്ഥം. എന്നാല്‍ ആവിധത്തില്‍ മനുഷ്യന്‍ ദൈവത്തെ പോലെയാണെങ്കിലും ദൈവത്തില്‍ നിന്നു അവനു അല്പം വ്യത്യാസമുണ്ടു. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.സങ്കീഃ 8;5. 'നീ അവനെ ദൈവത്തേക്കാള്‍ അല്പം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.'' തിന്മ ചെയ്യുവാനുള്ള സാദ്ധ്യത അവനില്‍ ഉണ്ടായിരുന്നു എന്നതാണു അല്പം താഴ്ത്തിയതിന്റെ അര്‍ത്ഥം. ഉല്പഃ 6;3 ല്‍ യഹോവ തന്നെ ഈ സത്യം വെളിപ്പെടുത്തുന്നു. '' അപ്പോള്‍ യഹോവ മനുഷ്യനില്‍ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കുകയില്ല. അവന്‍ ജഡം തന്നെയല്ലോ.'' മണ്ണില്‍നിന്നു മെനഞ്ഞുണ്ടാക്കിയ മനുഷ്യനില്‍ ജീവശ്വസം ഊതി ജീവനുള്ള ദേഹിയായി തീര്‍ന്നപ്പോള്‍ അവനില്‍ ജഡസ്വഭാവവും ആത്മസ്വഭാവവും ഒരുപോലെ സങ്കലിതമായി ചേര്‍ന്നു കിടന്നു.ജന്തു സ്വഭാവമായ ജഡസ്വഭാവത്തെ നിയന്ത്രിച്ചു ആത്മസ്വഭാവത്തെ വളര്‍ത്തുമ്പോഴാണു വിശുദ്ധിയിലേക്കു വളരുന്നതു. ആത്മനിയന്ത്രണം നഷ്ടപ്പെട്ടു ബലഹീനതയില്‍ കാലിടറി വീഴുമ്പോള്‍ വിശുദ്ധിയില്‍ നിന്നു അകന്നു പോകുകയും തിന്മ ഉടലെടുക്കുകയും ചെയ്യുന്നു.
ഇവിടെയാണു 'നിങ്ങളും വിശുദ്ധരായിരിപ്പീന്‍' എന്ന ആഹ്വാനത്തിന്റെ അര്‍ത്ഥതലങ്ങള്‍ ഇതള്‍ വിരിയുന്നതു. പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ടികളില്‍ നിന്നും വ്യത്യസ്ഥമായി സ്വന്തം കൈകളാല്‍ മെനഞ്ഞുണ്ടാക്കി, സ്വന്തം സാദൃശ്യവും നല്‍കി സൃഷ്ടിച്ച മനുഷ്യനെ കുറിച്ചുള്ള ദൈവത്തിന്റെ ആഗ്രഹവും ഉദ്ദേശവും ലക്ഷ്യവും എന്താണെന്നു യഹോവ ഇവിടെ വെളിവാക്കുന്നു. മനുഷ്യരും തന്നെപ്പോലെ വിശുദ്ധരായിരിക്കണന്നത്രേ ദൈവത്തിന്റെ ആഗ്രഹം. ദൈവം പരിശുദ്ധനാകുന്നു എന്നതിന്റെ അര്‍ത്ഥതലങ്ങള്‍ മുകളില്‍ വിവരിച്ചതാണല്ലോ. അതെല്ലാം മനുഷ്യന്‍ വിശുദ്ധനായിരിക്കണം എന്നതിലും അന്തര്‍ലീനമായി കിടക്കുന്നു. മനുഷനും വേര്‍തിരിക്കപ്പെട്ട കലര്‍പ്പില്ലാത്ത ഒരു ജീവിതത്തിന്റെ ഉടമയാകണം. അതാകട്ടെ നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കു വളരുമ്പോള്‍ മാത്രമേ കരഗതമാകുകയുള്ളു. അതിനു നന്മയുള്ള ഒരു ഹൃദയത്തിന്റെ ഉടമയായി മാറേണ്ടതുണ്ടു. ശരീരാത്മമനസ്സുകളെല്ലാം ഒരുപോലെ വിശുദ്ധിയില്‍ കാത്തുപരിപാലിക്കുവാന്‍ കഴിയണം. അതാകട്ടെ സ്വപരിശ്രമം കൊണ്ടു നേടിയെടുക്കുന്നതാണു. ദൈവത്തെ പോലെ വിശുദ്ധരാകണം എന്ന പ്രയോഗത്തില്‍ തന്നെ ദൈവവും മനുഷനും തമ്മിലുള്ള സാരമായ വ്യത്യാസം വ്യക്തമാകുന്നു. വിശുദ്ധിയെന്നതു ദൈവത്തിന്റെ ഉണ്മയാണു. സത്തയാണു. സാരാംശമാണു. അതു ആര്‍ജ്ജിച്ചതല്ല. നല്കപ്പെട്ടതുമല്ല. എന്നാല്‍ സൃഷ്ടിയില്‍ മനുഷ്യനു ലഭിച്ച വിശുദ്ധി നല്‍കപ്പെട്ടതാണു. അതു മനുഷന്റെ സത്തയല്ലാത്തതിനാലും നല്‍കപ്പെട്ടതാകയാലും നഷ്ടപ്പെടുവാനുള്ള സാദ്ധ്യതയുണ്ടു. അതുകൊണ്ടാണു ആദ്യമനുഷ്യനു അതു നഷ്ടമായതു. വി.മാമോദീസായിലൂടെ നാം വിശുദ്ധിയിലേക്കു ചേര്‍ക്കപ്പെടുന്നു. എന്നാല്‍ അതു നഷ്ടപ്പെടാതെ ശ്രദ്ധിക്കേണ്ടതും അതു നിലനിര്‍ത്തുവാന്‍ നിരന്തരം പരിശ്രമിക്കേണ്ടതും ഒരു വിശ്വാസിയുടെ ഉത്തരവാദിത്തമാണു. ആരാധനയും പ്രാര്‍ത്ഥനയും കൂദാശകളും മററു ആത്മീയചര്യകളും അതിനുള്ള മാര്‍ഗ്ഗങ്ങളാണു.
ദൈവം പ്രതീക്ഷിക്കുന്ന ഈ വിശുദ്ധി നമുക്കു എങ്ങനെ ആര്‍ജ്ജിക്കുവാന്‍ കഴിയും. രണ്ടു മാര്‍ഗ്ഗങ്ങള്‍, നേടുവാനും നിലനിര്‍ത്തുവാനുമുള്ളതു മുകളില്‍ സൂചിപ്പിച്ചുവല്ലോ. നന്മ നിറഞ്ഞ ഒരു മനസ്സും ഹൃദയവും നേടിയെടുക്കുക എന്നതാണു മറ്റൊരു മാര്‍ഗ്ഗം. ഹൃദയശുദ്ധി നേടണമെന്നാണു അതിന്റെ അര്‍ത്ഥം. പ്രവൃത്തികളാണല്ലോ മനുഷ്യനെ അശുദ്ധനാക്കുന്നതു. പ്രവൃത്തിക്കു നിദാനമായിരിക്കുന്നതു മനസ്സും ഹൃദയവുമാണു. നല്ല മനുഷ്യര്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപങ്ങളില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു. ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് പ്രസ്താവിക്കുന്നതു. ( വി.മത്താഃ 12;34,35, വി.ലൂക്കോഃ 6;45) ന്യായപ്രമാണത്തെ കുറിച്ചു കര്‍ത്താവു പഠിപ്പിച്ചപ്പോള്‍ പ്രവൃത്തികള്‍ കൊണ്ടു മാത്രമല്ല ഹൃദയം കൊണ്ടും പാപം ചെയ്യുമെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.വി.മത്താഃ 6;28 ''ഞാനോ നിങ്ങളോടു പറയുന്നു, സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തു പോയി.'' ശുദ്ധഹൃദയമാണു നല്ല പ്രവൃത്തിക്കു നിദാനം. യഹോവയുടെ ന്യായപ്രമാണം ആചരിക്കണമെങ്കില്‍ നിര്‍മ്മലമായ ഹൃദയവും പുതിയ ആത്മാവും ആവശ്യമാണെന്നു യെഹസ്കിയേല്‍ പ്രവാചകനിലൂടെ യഹോവ അരുളിച്ചയ്യുന്നു. യെഹഃ 11;19 ''അവര്‍ എന്റെ ചട്ടങ്ങളില്‍ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിനു ഞാന്‍ അവര്‍ക്കു വേറൊരു ഹൃദയത്തെ നല്‍കുകയും പുതിയൊരാത്മാവിനെ ഉള്ളിലാക്കുകയും ചെയ്യും.'' പശ്ചാത്താപ വിവശനായി ദൈവസന്നിധിയില്‍ നിലവിളിക്കുന്ന ദാവീദു രാജാവും പാപരഹിതമായ ഒരു ജീവിതത്തിനു നിര്‍മ്മലമായ ഹൃദയവും സ്ഥിരമായ ആത്മാവും തനിക്കു നല്‍കേണമേ എന്നാണു യഹോവയോടു അപേക്ഷിക്കുന്നതു. സങ്കീഃ 51;10. വിച്ഛേദിക്കുവാന്‍ കഴിയാത്ത ദൈവികസംസര്‍ഗ്ഗവും ആരാധനാജീവിതവും കൂദാശാനുഭവങ്ങളും മറ്റു ആത്മീയ ചര്യകളും ശുദ്ധഹൃദയം പ്രാപിക്കുവാനും നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗങ്ങളാണെന്നു നേരത്തെ പറഞ്ഞതു ഇവിടെയും ആവര്‍ത്തിക്കട്ടെ. ദൈവത്തോടുള്ള ബന്ധം സുസ്ഥിരമാകുമ്പോള്‍ മനുഷ്യരോടുള്ള ബന്ധവും സുഖകരമാകും.
'നിങ്ങളും വിശുദ്ധരായിരിപ്പീന്‍' എന്നു കല്പിച്ചശേഷം യഹോവ മോശെയോടു അരുളിച്ചെയ്ത വസ്തതകള്‍ ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. വിശുദ്ധരായിരിപ്പാന്‍ എന്തു ചെയ്യണം എന്തൊക്കെ ചെയ്യാതിരിക്കണം എന്നു യഹോവ സുദീര്‍ഘമായി അരുളിച്ചെയ്യുന്നു. ന്യായപ്രമാണം പാലിക്കണമെന്നതാണു സാരാംശം. ദൈവത്തോടുള്ള ബന്ധം നിലനിര്‍ത്തുവാന്‍ എന്തെല്ലാം ചെയ്യണം എന്തെല്ലാം ചെയ്യരുതു; മനുഷ്യരോടുമുള്ള ബന്ധത്തിലും ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്തെല്ലാമാണെന്നും വ്യക്തമാക്കുകയാണല്ലോ ന്യായപ്രമാണം. പത്തുകല്പനകളുടെ സാരാംശവും അതുതന്നെയാണു. കലപനകളുടെ ആകെത്തുകയായി കര്‍ത്താവും പഠിപ്പിച്ചതു ദൈവസ്നേഹവും മനുഷ്യസ്നേഹവുമാണു. അമ്മയേയും അപ്പനേയും ബഹുമാനിക്കണം.ശബത്തുകള്‍ പ്രമാണിക്കണം. വിഗ്രഹങ്ങളുടെ അടുക്കല്‍ പോകരുതു. സമാധാനയാഗം അര്‍പ്പിക്കുന്നതു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം ആയിരിക്കണം. നിലം കൊയ്യുമ്പോള്‍ അരികു ചേര്‍ത്തു കൊയ്യരുതു. കാലാപെറുക്കരുതു. മുന്തിരിത്തോട്ടത്തില്‍ വീണുകിടക്കുന്ന പഴം പെറുക്കരുതു. അതു ദരിദ്രനും പരദേശിക്കും കൊടുക്കണം. മോഹിക്കരുതു. ചതിക്കരുതു. ഭോഷ്ക്കു പറയരുതു. കള്ളസത്യം ചെയ്യരുതു. കൂട്ടുകാരനെ പീഡിപ്പിക്കരുതു. കവര്‍ച്ച ചെയ്യരുതു. ചെകിടനെ ശപിക്കരുതു. കുരുടന്റെ മുമ്പില്‍ ഇടര്‍ച്ച വയ്ക്കരുതു. ദൈവത്തെ ഭയപ്പെടണം. അന്യായം ചെയ്യരുതു. സഹോദരനെ നിന്റെ ഹൃദയത്തില്‍ ദ്വേഷിക്കരുതു. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. വെളിച്ചപ്പാടിന്റെയും മന്ത്രവാദിയുടെയും അടുക്കല്‍ പോകരുതു. നരച്ചവന്റെ മുമ്പില്‍ എഴുന്നേല്ക്കുകയും വൃദ്ധന്റെ മുഖം ബഹുമാനിക്കുകയും ചെയ്യണം. പരദേശിയെ ഉപദ്രവിക്കരുതു. എന്നിങ്ങനെ മനുഷ്യജീവിതം സുഖകരവും സന്തോഷപ്രദവും സമാധാനപൂര്‍ണ്ണവുമാക്കുവാനായി, ആത്മീയവും ലൗകികവുമായ വിശുദ്ധിയിലേക്കു വളരുന്നതിനു ആവശ്യമായ പ്രമാണങ്ങളാണു യഹോവ മോശെയിലൂടെ നല്‍കിയിരിക്കുന്നതു.
ഈ വിധത്തില്‍ ദൈവത്തോടും മനുഷ്യരോടുമുള്ള കടമകളും കര്‍ത്തവ്യങ്ങളും പൂര്‍ണ്ണമായി പാലിക്കുമ്പോഴാണു നാം വിശുദ്ധിയിലേക്കു പടവുകള്‍ ഓരോന്നായി കയറുന്നതു. അങ്ങനെ ആ പടവുകള്‍ ചവുട്ടി കയറി ദൈവത്തിന്റെ വിശുദ്ധിയോളം മനുഷ്യനും വളരണമെന്നാണു മനുഷ്യരെ കുറിച്ചുള്ള ദൈവത്തിന്റെ സങ്കല്പം. ആരാധനയും പ്രാര്‍ത്ഥനയും കുദാശാനുഭവങ്ങളും മറ്റു ആത്മീയചര്യകളുമാകുന്ന വിശുദ്ധിയിലേക്കുള്ള പടവുകള്‍ കയറി, ആത്മാവിലും ശരീരത്തിലും വികാരത്തിലും വിചാരത്തിലും പ്രവൃത്തിയിലും വിശുദ്ധി കാത്തുപരിപാലിച്ചു ദൈവതുല്യരായി മാറുമ്പോള്‍ മാത്രമേ മനുഷ്യജന്മം സഫലമാകുകയുള്ളു എന്നു ഈ ദൈവവചനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment