വചനപരിച്ഛേദം - 25
25. ജീവിതം ഒരു പരദേശപ്രയാണം.
ഉല്പഃ 47; 9. ''യാക്കോബു ഫറവോനോടു, എന്റെ പരദേശപ്രയാണത്തിന്റെകാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു; എന്റെ ആയുഷ്ക്കാലം ചുരുക്കവും കഷ്ടവുമുള്ളതുമത്രേ. എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണകാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു.
'അന്യഥാ ചിന്തിതം കാര്യം ദൈവം അന്യത്ര ചിന്തയേല്‍ എന്ന ആപ്തവാക്യം സാര്‍ത്ഥകമാകുമാറു യൗസേഫു മിസ്രയീമിന്റെ മന്ത്രിപഥത്തിലേക്കു ഉയര്‍ത്തപ്പെട്ടു. പ്രിയപ്പെട്ടവര്‍ എല്ലാവരും ഉപേക്ഷിച്ചെങ്കിലും യഹോവ യൗസേഫിനെ തള്ളിക്കളയാതെ കൂടെയിരുന്നു ഈ ഉന്നതസ്ഥാനത്തേക്കു വഴിനടത്തി. ഇനിയും ഒരിക്കലും യൗസേഫിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയില്ല എന്നു കരുതിയിരുന്ന സഹോദരങ്ങള്‍ അവന്റെ മുമ്പില്‍ വന്നു പ്രണമിച്ചു; യാചിച്ചു. അപ്പനെയും സഹോദരങ്ങളെയും ഇനിയും ഒരിക്കലും കാണാന്‍പോലും കഴിയുകയില്ല എന്നു നിനച്ചിരുന്ന യൗസേഫിന്റെ മുമ്പില്‍ പിതാവും സഹോദരങ്ങളും എത്തിച്ചേരുന്നു. മിസ്രയീമില്‍ വച്ചുള്ള ഈ പുനഃസമാഗമനം യൗസേഫിനെ സന്തോഷഭരിതനാക്കി. യൗസേഫിന്റെ ഈ ആഹ്ളാദത്തില്‍ ഫറവോനും കൊട്ടാരനിവാസികളും എല്ലാ മിസ്രയീമ്യരും പങ്കു ചേര്‍ന്നു. ഫറവോന്റെ മുമ്പില്‍ എത്തിയ യാക്കോബിനോടു കുശലാന്വേഷണം നടത്തിയ രാജാവു യാക്കോബിന്റെ വയസ്സിനെക്കുറിച്ചു ആരാഞ്ഞു. യാക്കോബു നല്‍കിയ മറുപടിയാണു നമ്മുടെ ചിന്താവിഷയം.
നൂറ്റിമുപ്പതു സംവത്സരകാലത്തെ സുഖദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളില്‍ നിന്നു യാക്കോബു നേടിയെടുത്ത ജീവിതദര്‍ശനമാണു ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതു. ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന എല്ലാ ബലഹീനതകളും യാക്കോബില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. എന്നാല്‍ അതിനേക്കാള്‍ ഉപരി അസാധാരണമായ പല ശ്രേഷ്ഠഗുണങ്ങളും യാക്കോബില്‍ ഉള്ളതിനാലാണു അദ്ദേഹം വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി, യിസ്രായേല്‍ എന്ന നാമധേയത്തിന്റെയും, ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലിയ സ്ഥാനത്തിന്റെ ഉടമയായും പരിലസിക്കുന്നതു. ആ നല്ല ഗുണങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണു ഈ വാക്യത്തില്‍ പ്രകടമാകുന്ന ജീവിതദര്‍ശനം. ജീവിതം ഒരു പരദേശപ്രയാണമാണെന്ന യാഥാര്‍ത്ഥ്യം യാക്കോബു കണ്ടെത്തിയതു തന്റെ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാമിന്റെയും യിസഹാക്കിന്റെയും ജീവിതങ്ങളില്‍ നിന്നു മാത്രമല്ല. തനിക്കു കടന്നു പോകേണ്ടിവന്ന കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു നേടിയെടുത്ത സാനുഭവത്തിന്റെ ചൂരുംചൂടുമുള്ള ഒരു ജീവിതാവബോധമാണു ഇതു. അനുഭവങ്ങളാണു നല്ല ഗുരു എന്നു സാധാരണ പറയാറുണ്ടല്ലോ. പ്രത്യേകിച്ചും ദുരനുഭങ്ങളാണു നല്ല പാഠം ഉരുവിട്ടു തരുന്നതു. 'ചിന്താവിഷ്ടയായ സീത' എന്ന കാവ്യത്തില്‍, ശ്രീരാമനാല്‍ പരിത്യക്തയായി അനേകം ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്ന സീതയിലൂടെ മഹാകവി കുമാരനാശാന്‍ ഈ സത്യം വെളിവാക്കുന്നു.'വ്യഥപോലറിവോതിടുന്ന സല്‍ഗുരുവും മര്‍ത്യനു വേറെയില്ലതാന്‍.' എന്നത്രേ അദ്ദേഹം പറയുന്നതു. യാക്കോബിനും ദുരനുഭവങ്ങളാണു ശരിയായ ദിശാബോധം നല്‍കിയതു. അതുകൊണ്ടാണു യാക്കോബു ' എന്റെ ആയുസ്സു ചുരുക്കവും കഷ്ടതയുള്ളതുമത്രേ എന്നു പറയുന്നതു.നമ്മുടെ ജീവിതത്തിലും വന്നു ചേരുന്ന ഏവംവിധ അനുഭവങ്ങള്‍ ശരിയായ ദിശയിലേക്കു നയിക്കുവാന്‍ ദൈവം തരുന്നതാണെന്ന ബോധം അതിനെ സധൈര്യം നേരിടുവാന്‍ നമ്മെ പ്രാപ്തരാക്കും.
യാക്കോബിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഈ സത്യം കുറേക്കൂടെ വ്യക്തമാക്കും. നന്മയ്ക്കും ഉയര്‍ച്ചയ്ക്കുള്ള അഭിവാഞ്ചയോടു കൂടിയ പ്രവൃത്തികളെല്ലാം യാക്കോബിനു നന്മയോടൊപ്പം ദുഃഖങ്ങളും നല്‍കുന്നവയായിരുന്നു.സന്ദര്‍ഭങ്ങളെ കൗശലപൂര്‍വ്വം തനിക്കു അനുകൂലമാക്കി തീര്‍ത്താല്‍ ജീവിതവിജയം കൈവരിക്കുവാന്‍ കഴിയുമെന്നു സാധാരണ മനുഷ്യരെ പോലെ യാക്കോബും വിശ്വസിച്ചു. വിശന്നുവലഞ്ഞു വന്ന ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം നേടിയെടുത്തതും, ജ്യേഷ്ഠനു മാത്രം അവകാശപ്പെട്ട അപ്പന്റെ അനുഗ്രഹം, അന്ധനായ അപ്പനെ കബളിപ്പിച്ചു കൈവശമാക്കിയതുമെല്ലാം യാക്കോബിന്റെ ഈ ചിന്താഗതിയുടെ ഉദാഹരണങ്ങളാണു. എന്നാല്‍ കരഗതമായ ഈ അനുഗ്രഹങ്ങള്‍ ദുഃഖത്തിലേക്കും ആകുലതയിലേക്കും പലായനത്തിലേക്കും യാക്കോബിനെ കൊണ്ടെത്തിക്കുന്നു. വൈരാഗ്യത്തോടു കൂടിയ ജ്യേഷ്ഠനോടൊപ്പം പാര്‍ക്കുന്നതു ആപത്തു വരുത്തുമെന്നറിഞ്ഞു യാക്കോബിനു അപ്പനെയും അമ്മയെയും പിതൃഭവനത്തെയും വിട്ടു ഏകനായി അമ്മാച്ചന്റെ ഭവനത്തിലേക്കു ഓടിപ്പോകേണ്ടതായി വന്നു.
അമ്മാച്ചന്റെ ഭവനത്തിലേക്കു ഏകനായി ദുഃഖിതനായി ചിന്താക്ളാന്തനായി നടന്നു നീങ്ങിയ യാക്കോബിനെ നേരത്തെ ഒരദ്ധ്യായത്തില്‍ നാം കണ്ടതാണല്ലോ. ലൂസില്‍ വച്ചു ദൈവികദര്‍ശനം ലഭിച്ചു ഭാവിയെ കുറിച്ചുള്ള ആശങ്ക മാറി ഒരു പുതിയ മനുഷ്യനായി അമ്മാച്ചന്റെ ഭവനത്തില്‍ എത്തിയെങ്കിലും ദുരനുഭവങ്ങള്‍ യാക്കോബിനെ വിട്ടു പോയില്ല. അമ്മാച്ചനായ ലാബാന്‍ യാക്കോബിനെ സന്തോഷത്തോടെ സ്വീകരിച്ചു . ഏതാണ്ടു ഇരുപതു സംവത്സരത്തോളം അവിടെ പാര്‍ക്കേണ്ടതായി വന്നു. അമ്മാച്ചനെക്കാള്‍ വലിയ സമ്പന്നനായി, രണ്ടു ഭാര്യമാരും അവരുടെ ദാസികളും പത്തുപന്ത്രണ്ടു മക്കളുമായി തിരികെ പോരുമ്പോള്‍ ഒരുപിടി ദുഃഖസ്മരണകള്‍ യാക്കോബിനു കൂട്ടുണ്ടായിരുന്നു. താന്‍ സ്നേഹിച്ച റാഹേലിനെ സ്വന്തമാക്കാന്‍ പതിനാലു വര്‍ഷം അമ്മാച്ചനെ സേവിക്കേണ്ടതായി വന്നു. അമ്മാച്ചന്‍ പറഞ്ഞ നിബന്ധപ്രകാരം റാഹേലിനു വേണ്ടി ഏഴുവര്‍ഷം അമ്മാച്ചനെ സേവിച്ചു. സ്വപ്നം പൂവണിഞ്ഞ സന്തോഷത്തോടെ പ്രഥമരാത്രിയില്‍ മണവറയില്‍ പ്രവേശിച്ചു വധുവിന്റെ മൂടുപടം നീക്കിയപ്പോഴാണു താന്‍ കബളിപ്പിക്കപ്പെട്ടു എന്നു യാക്കോബു അറിയുന്നതു. റാഹേലിനു പകരം അവളുടെ സഹോദരി ലേയയെ ആണു ലാബാന്‍ യാക്കോബിനു നല്‍കിയതു. അമ്മാച്ചന്റെ കുബുദ്ധി പ്രദാനം ചെയ്ത വ്യഥയുമായി പിന്നെയും ഏഴുവര്‍ഷം സേവനം ചെയ്ത ശേഷമാണു റാഹേല്‍ സ്വന്തമാകുന്നതു. എന്നാല്‍ അതു മറ്റൊരു ദുഃഖത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു. ലേയയിലും അവളുടെ ദാസിയിലും റാഹേലിന്റെ ദാസിയിലുമായി പതിനൊന്നു മക്കള്‍ യാക്കോബിനു ലഭിച്ചു എങ്കിലും പ്രിയപത്നി റാഹേലില്‍ നിന്നും ഒരു കുഞ്ഞിക്കാലു കാണുവാനുള്ള ഭാഗ്യം നിഷേധിച്ചിരിക്കുന്നു. റാഹേലിന്റെ മനോവ്യഥ യാക്കോബിന്റെ മനസ്സില്‍ ഒരു തീരാ നൊമ്പരമായി നിലനിന്നു. എന്നാല്‍ ആ നൊമ്പരങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടു ദൈവം രണ്ടു പുത്രന്മാരെ, യൗസേഫിനെയും ബെന്യാമീനെയും നല്‍കിയെങ്കിലും അതു മറ്റൊരു തീരാദുഃഖമായി പരിണമിച്ചു. ബെന്യാമീന്റെ ജനനത്തോടെ റാഹേല്‍ എന്നന്നേക്കുമായി വിടപറഞ്ഞു. ആ മക്കളുടെ കോമളമുഖങ്ങള്‍ കാണുമ്പോഴെല്ലാം സന്തോഷത്തെക്കാള്‍ അധികം ദുഃഖമാണു മനസ്സില്‍ പൊന്തിവരിക. വൈരാഗ്യത്തോടെ അമ്മാച്ചനും മക്കളും പിന്‍തുടര്‍ന്നു വന്നപ്പോഴും, പിണങ്ങിയിരുന്ന ജ്യേഷ്ഠന്‍ ഏശാവു പരിവാരങ്ങളുമായി സ്വീകരിക്കുവാന്‍ വന്നപ്പോഴും യാക്കോബു പരിഭ്രമിക്കുകയും ഭയപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്തു.
ലൗകികജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കുവാനുള്ള അതിമോഹത്തില്‍ ശേഖേമിന്റെ സമീപത്തുള്ള ഫലഭൂയിഷ്ടമായ നിലം വാങ്ങി യാക്കോബും കുടുംബവും അവിടെ പാര്‍ത്തു.അവിടെ സമ്പത്തു വര്‍ദ്ധിച്ചെങ്കിലും ദീനയുടെയും ലേവിയുടെയും ശിമയോന്റെയും രൂപത്തില്‍ ദുഖവും ഭീതിയും പരിഭ്രമവും ആകുലതയും വ്യാകുലതയും യാക്കോബിനെ പിന്‍തുടര്‍ന്നു. ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചു അവിടെ നിന്നും കരകയറിയെങ്കിലും പിന്നീടു നീണ്ട പതിമൂന്നു വര്‍ഷക്കാലം തനിക്കു ഏറ്റം പ്രിയപ്പെട്ട മകന്‍ ജീവിച്ചിരിക്കെ മരിച്ചു പോയിയെന്നു കരുതി കരയേണ്ടതായി വന്നു.
ഇപ്പോള്‍ അതെല്ലാം മാറി ഒരു പുനസംഗമത്തിന്റെ ആഹ്ളാദവും പേറി നില്ക്കുമ്പോള്‍ യാക്കോബു ഒരു കാര്യം തിരിച്ചറിഞ്ഞിരിക്കുന്നു; ഇതാണു ജീവിതം. ദുഃഖങ്ങളും വ്യാകുലതകളും അവസാനിച്ചു ജീവിതം സന്തോഷവും സമാധാനവും ഉള്ളതായി പരിണമിച്ചപ്പോഴാണു നേട്ടങ്ങളും കോട്ടങ്ങളും സന്തോഷങ്ങളും സന്താപങ്ങളും എല്ലാം മററൊരു ജീവിതത്തിലേക്കുള്ള ചവിട്ടു പടികളാണെന്ന യാഥാര്‍ത്ഥ്യം യാക്കോബിനു ബോദ്ധ്യമായതു. സന്തോഷസന്താപസമ്മിശ്രമായ ഈ ജീവിതം അനന്തമായ മറ്റൊരു ജീവിതത്തിനുള്ള ഒരുക്കകാലം മാത്രമാണു. പിതാക്കന്മാരോടു ചേരുവാനുള്ള ഒരു യാത്ര; ഒരു പരദേശപ്രയാണം. ഇവിടെ ലഭിച്ച ചുരുക്കവും കഷ്ടതകള്‍ നിറഞ്ഞതുമായ ഈ ജീവിതം അനന്തമായ മറ്റൊരു ജീവിതത്തെ സമ്പുഷ്ടമാക്കുവാനായി ലഭിച്ചതായിരുന്നു എന്നു യാക്കോബു സ്വജീവിതാനുഭവത്തിലൂടെ കണ്ടെത്തി കഴിഞ്ഞുവെന്ന സത്യം ഫറവോനു നല്‍കിയ മറുപടിയില്‍ പ്രതിദ്ധ്വനിക്കുന്നു
ഈ ലോകത്തില്‍ മനുഷന്‍ അന്യനും പരദേശിയുമാണെന്നു വി.വേദപുസ്തകം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യമാണു.ഈ ലോകം നമുക്കു ശാശ്വതമല്ല. മറ്റൊരു ലോകത്തേക്കുള്ള പ്രയാണമാണു.അബ്രഹാമിന്റെ ജീവിതം ഈ സത്യം ഭംഗ്യന്തരേണ വരച്ചു കാണിക്കുന്നു. 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക' എന്നു പറഞ്ഞാണു യഹോവ അബ്രഹാമിനെ വിളിക്കുന്നതു. അതാകട്ടെ പിതാവിനെയും മാതാവിനെയും സ്വന്തക്കാരെയും പിതൃഭവനത്തെയും ഉപേക്ഷിച്ചു കൊണ്ടള്ള ഒരു യാത്രയാണു. നിത്യസൗഭാഗ്യങ്ങളിലേക്കുള്ള; കനാനിലേക്കുള്ള ഒരു യാത്രയായിരുന്നു അബ്രഹാമിന്റെ ജീവിതം. അബ്രഹാമും യിസഹാക്കും യാക്കോബുമെല്ലാം കൂടാരവാസികളായിരുന്നു. യിസ്രായേല്‍ ജനത്തിന്റെ നാല്പതു വര്‍ഷത്തെ മരുഭൂപ്രയാണവും ഈ സത്യമാണു വെളിവാക്കുന്നതു. 1.ദിനഃ 29;15ല്‍ മനുഷ്യജീവിതത്തെ കുറിച്ചു പറയുന്നു. 'ഞങ്ങള്‍ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെപ്പോലെയും അതിഥികളും പരദേശികളും ആകുന്നു. അതിഥികള്‍ക്കും പരദേശികള്‍ക്കും ഇതു സ്ഥിരമായ വാസസ്ഥലമല്ല. അവരുടെ ദേശം മറ്റൊന്നാണു. ഞങ്ങളുടെ സകല പിതാക്കന്മാരെപ്പോലെയും എന്നു പറയുമ്പോള്‍ അതു എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒന്നാണു എന്നു ഉറപ്പിച്ചു പറയുന്നു. സങ്കീഃ 39;12 ല്‍ 'ഞാന്‍ എന്റെ പിതാക്കന്മാരെപ്പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയുമാകുന്നുവല്ലോ.' എന്നു പറയുന്നു. സങ്കീഃ 119;19 ല്‍ ''ഞാന്‍ ഈ ഭൂമിയില്‍ പരദേശിയാകുന്നു.' എന്നാണു പറയുന്നതു. എബ്രാഃ 11;13''ഭൂമിയില്‍ അന്യനും പരദേശിയുമെന്നു ഏറ്റുപറഞ്ഞു കൊണ്ടു വിശ്വാസത്തില്‍ മരിച്ചു.' എന്നു പരി.പൗലോസുസ്ളീഹാ പറയുന്നു. 2.കൊരിഃ 5;6 ശരീരത്തില്‍ വസിക്കുമ്പോഴൊക്കെയും കര്‍ത്താവിനോടു അകന്നു പരദേശിയായിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു.'' ഇതെല്ലാം ഈ ലോകജീവതം എന്താണെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
പരദേശപ്രയാണം, പരദേശി, അതിഥി, അന്യന്‍, കൂടാരവാസി എന്നീ വിശേഷണങ്ങള്‍ എല്ലാം മനുഷ്യജീവിതത്തിന്റെ അസ്ഥിരതയെ മാത്രമല്ല, മരണത്തോടൊപ്പം മരണാനന്തരജീവിതത്തേയും വ്യക്തമാക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ ഉപദേശങ്ങളില്‍ അതു വ്യക്തമാക്കുന്നുണ്ടു. വി.യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായത്തില്‍ പ്രതിപാദിക്കുന്ന 'നിത്യജീവന്‍' എന്ന ആശയം ഈ സത്യം വെളിവാക്കുന്നു . ' ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും' വി.യോഹഃ6;51. എന്നും എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ ഉണ്ടു. ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയര്‍ത്തെഴുന്നേല്പിക്കും.' വി.യോഹഃ6;54. എന്നുമുള്ള പ്രസ്താവങ്ങള്‍ വെറും വാഗ്ദത്തം അല്ല; കര്‍ത്താവു നല്‍കുന്ന ഉറപ്പാണു. മരിച്ച ലാസറിന്റെ സഹോദരിമാരെ സമാശ്വസിപ്പിച്ചു കൊണ്ടു കര്‍ത്താവു പറഞ്ഞ വാക്കുകള്‍ മരണാനന്തരജീവിതമാണു വെളിവാക്കുന്നതു. വി.യോഹഃ 11;25,26. ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു.എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.'' അനന്തവും അനശ്വരവുമായ ഒരു സൗഭാഗ്യ ജീവിതമാണു മരണാനന്തരം വിശ്വാസിയെ കാത്തിരിക്കുന്നതു. കര്‍ത്താവു തന്റെ അന്ത്യനാളുകളില്‍ തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഉറപ്പു ഇതിനെ പ്രബലമാക്കുന്നു. വി.യോഹഃ 14;23 'എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലമുണ്ടു. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ , ഞാന്‍ ഇരിക്കുന്നിടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ ചേര്‍ത്തുകൊള്ളും.' പരി.പൗലോസുസ്ളീഹാ പറയുന്നു.ഫിലിഃ 3;20. 'നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തിലാകുന്നു.' നാം ഇവിടെ പ്രവാസികളാണു, മാത്രമല്ല, വെറും കൂടാരവാസികള്‍ മാത്രം. 2.കൊരിഃ5;1 ''കൂടാരമാകുന്ന ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തിലുണ്ടെന്നു ഞങ്ങള്‍ അറിയുന്നു.' 2.കൊരിഃ5;8 ''ശരീരം വിട്ടു കര്‍ത്താവിനോടു കൂടെ ഇരിപ്പാന്‍ ഇഷ്ടപ്പെടുന്നു.' ഫിലിഃ 1;23 '' വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു കൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.'' വടക്കേ ഇന്‍ഡ്യയില്‍ ഫത്തേപുരം സിക്രി എന്ന പട്ടണത്തില്‍ ഒരു മതിലില്‍ കര്‍ത്താവു പറഞ്ഞതും വി.വേദപുസ്തകത്തില്‍ ഇല്ലാത്തതുമായ ഒരു വാചകം എഴുതി വച്ചിട്ടുണ്ടത്രേ. 'യേശു പറഞ്ഞുഃ ഈ ലോകം നാം കടന്നു പോകുന്ന ഒരു പാലം മാത്രമാകുന്നു. ആരും ഇതില്‍ ഭവനം ചമയ്ക്കരുതു.'
ഇതെല്ലാം വ്യക്തമാക്കുന്നതു ഈ ഭൂമിയിലെ മനുഷ്യജീവിതം ക്ഷണികവും നശ്വരവുമാണെന്നാണു. എന്നാല്‍ അതു കഷ്ടവും ദുഃഖവും നിറഞ്ഞതുമാണു. ജ്ഞാനിയായ ശലോമോന്‍ തന്റെ സഭാപ്രസംഗിയില്‍ പറയുന്നഃ സഭാഃ 1;23 ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ആരാഞ്ഞറിയേണ്ടതിനു ഞാന്‍ മനസ്സുവച്ചു. ഇതു മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.'' ഇയ്യോബിനെ പോലെ ദുരിതം അനുഭവിച്ച മറ്റൊരു വ്യക്തിയില്ല. അദ്ദേഹം പറയുന്നുഃ ഇയ്യോഃ14;1''സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനുമാകുന്നു. അവന്‍ പൂപോലെവിടര്‍ന്നുകൊഴിഞ്ഞുപോകുന്നു.നിലനില്ക്കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു.' യാക്കോബു ഇവിടെ പറയുന്നു.'എന്റെ ആയുസ്സു ചുരുക്കവും കഷ്ടമുള്ളതുമത്രെ.' പ്രഭാതത്തില്‍ വിടര്‍ന്നു ശോഭിച്ചു സായംകാലത്തു പ്രതാപമെല്ലാം അസ്തമിച്ചു കൊഴിഞ്ഞു വീഴുന്ന പുഷ്പം പോലെയും പെട്ടെന്നു അപ്രത്യക്ഷമാകുന്ന നിഴല്‍പോലെയുമാണു മനുഷ്യായുസ്സു . മഹാകവി കുമാരനാശാന്‍ കൊഴിഞ്ഞു വീണുകിടക്കുന്ന ഒരു പുഷ്പത്തെ കണ്ടുകൊണ്ടു നശ്വരമായ മനുഷ്യായുസ്സിനെ അതിനോടു സാദൃശ്യപ്പെടുത്തി പറയുന്നു.
'കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുമാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍ അവനിവാഴ്വുകിനാവു കഷ്ടം.''
മനുഷ്യജീവിതം സ്വപ്നതുല്യമാണെന്നു പറയുമ്പോള്‍ അതു അയഥാര്‍ത്ഥമാണെന്നല്ല ഉദ്ദേശിക്കുന്നതു . ക്ഷണികമാണെന്നാണു കവി അര്‍ത്ഥമാക്കുന്നതു. സങ്കീഃ 39;11 ല്‍ സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 'ഏതു മനുഷ്യനും ഒരു ശ്വാസമത്രെ ആകുന്നു' മനുഷ്യായുസ്സിനെ കുറിച്ചു സങ്കീഃ 90; 9,10 വാക്യങ്ങളില്‍ പറയുന്നതു കുറെക്കൂടെ ശ്രദ്ധിക്കേണ്ടതാണു.''ഞങ്ങളുടെ ആയുഷ്ക്കാലം എഴുപതു സംവത്സരം ഏറെയായാല്‍ എണ്‍പതു സംവത്സരംഅതിന്റെ പ്രതാപം പ്രയാസവുംദുഃഖവുമത്രെ. അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകുകയും ചെയ്യുന്നു.'' സങ്കീഃ 90;5 ''അവര്‍ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴച്ചു വളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.'
എല്ലാ മതങ്ങളും അംഗീകരിക്കുന്ന ഒരു സത്യമാണിതു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ചന്‍ മനുഷ്യജീവിതത്തെ ഒരു വഴിയമ്പലസംഗമമായിട്ടാണു ചിത്രീകരിച്ചിരിക്കുന്നതു.
പാന്ഥര്‍ പെരുവഴിയമ്പലം
തന്നിലെ, താന്തരയ് വന്നു
വിയോഗം വരുമ്പോലെ,
നദ്യാമൊഴുകുന്ന കാഷ്ഠ
ങ്ങള്‍ പോലെയു,
മെത്രയും ചഞ്ചലമാലയസംഗമം.
ഇങ്ങനെയുള്ള അല്പായുസ്സിനെക്കുറിച്ചുള്ള അറിവു സങ്കീര്‍ത്തനക്കാരന്റെ മനസ്സിനെ മറ്റൊരു പ്രാര്‍ത്ഥനയിലാണു കൊണ്ടെത്തിച്ചതു. സങ്കീഃ 90;12. 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമെ.' ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരുശ്വാസം മാത്രമാകുന്നുവെന്നു. ഇവിടെ അന്യനും പരദേശിയുമാണെന്നും ഗ്രഹിച്ച ദാവീദിന്റെ പ്രാര്‍ത്ഥന നമ്മുടെയും നിരന്തര പ്രാര്‍ത്ഥനയായി തീരണം. കാരണം മരണം നമ്മുടെ പിന്നാലെയുണ്ടു. എപ്പോഴാണു, ഏതുരൂപത്തിലാണു കടന്നു പിടിക്കുന്നതു എന്നു അറിയുകയില്ല. മഹാകവി ഉള്ളൂര്‍ 'പിങ്കള' എന്ന കാവ്യത്തില്‍ പാടുന്നു. ' കാലന്‍ തന്‍ വെണ്മഴു കൈയ്യെഴാതെ ആയുദ്രുമൂലത്തിലാഞ്ഞാഞ്ഞു വെട്ടുന്നുണ്ടായതു ഹൃല്‍സ്പന്ദവേദ്യമാര്‍ക്കും.' ആയുസ്സാകുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ കാലന്‍ തന്റെ മഴുകൊണ്ടു നിരന്തരം ആഞ്ഞാഞ്ഞു വെട്ടുന്നതിന്റെ ശബ്ദമാണത്രേ ഹൃദയസ്പന്ദനമായി നാം കേള്‍ക്കുന്നതു.ഓരോ ഹൃദയത്തുടിപ്പും നമ്മെ മരണത്തിലേക്കു അടുപ്പിക്കുന്നു. എപ്പോഴാണു അവസാന വെട്ടു വീഴുക;ആര്‍ക്കും അറിയില്ല.
മരണം സുനിശ്ചിതമാണെങ്കില്‍ വെറുതെ അദ്ധ്വാനിച്ചിട്ടു കാര്യമില്ല എന്നു കരുതി അലസനായി ജീവിക്കുകയല്ല; കര്‍ത്തവ്യനിരതനാകുകയാണു കരണീയം. മരണം അനിവാര്യമാണെങ്കില്‍ ലഭിക്കുന്ന സുഖങ്ങളെല്ലാം ആവോളം ആസ്വദിക്കുകയല്ലേ അഭികാമ്യം എന്നു ചിന്തിക്കുന്നവരുമുണ്ടു. 'ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും; എന്നാല്‍ പിന്നെ കുലുങ്ങിച്ചിരിട്ടു മരിച്ചൂടെ' എന്ന ചോദ്യം പ്രസക്തമാണെന്നു തോന്നാം. നിലം നല്ല വിളവു നല്‍കിയപ്പോള്‍ കളപ്പുരകള്‍ പൊളിച്ചു പണിതു അതെല്ലാം ശേഖരിച്ചു വച്ചിട്ടു തന്നോടുതന്നെ തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറഞ്ഞ മനുഷ്യനെ കര്‍ത്താവു വിളിച്ചതു മൂഢാ എന്നാണു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവനാണത്രേ മൂഢന്‍.(വി.ലൂക്കോഃ 12;20,21) അങ്ങേ ലോകത്തിലെ അനന്തമായ ജീവിതത്തിന്റെ സുഭിക്ഷതയ്ക്കു വേണ്ടി സമ്പാദിക്കുകയാണു ക്ഷണികമായ ഈ ജീവിതത്തിന്റെ ലക്ഷ്യം. കര്‍ത്താവു പറയുന്നു് വി.മത്താഃ 6;19,20. 'പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്ളുവീന്‍.' അനീതിയുള്ള മാമോനെ കൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊള്ളുവീന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ ചേര്‍ത്തു കൊള്ളുവാന്‍ ഇടയാകും.'' (വി.ലൂക്കോഃ 10;9) ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനെന്തു പ്രയോജനം. എന്നും കര്‍ത്താവു പറയുമ്പോള്‍ ലൗകികജീവിതം നിസ്സാരമല്ല; സമ്പുഷ്ടമായ ഒന്നു തന്നെയാണു എന്നു വ്യക്തമാകുന്നു. ആയതിനാല്‍ ആത്മാവിനെ നഷ്ടപ്പെടുത്താതെ, ദൈവവിഷയമായി സമ്പന്നനായി, സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തിര്‍ന്നു പോകാത്ത നിക്ഷേപവും സമ്പാദിച്ചു, നാം ഇവിടെ അന്യനും പരദേശിയുമാണെന്ന ബോധത്തോടെ ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും ക്രിസ്ത്യനിക്കു ഉചിതമായ ഒരന്ത്യം പ്രാപിക്കുവാന്‍ യാക്കോബിന്റെ ഈ ജീവിതദര്‍ശനം നമുക്കു വഴികാട്ടിയായി ഭവിക്കുന്നു; ഭവിക്കട്ടെ.
നൂറ്റിമുപ്പതു സംവത്സരകാലത്തെ സുഖദുഃഖസമ്മിശ്രമായ ജീവിതാനുഭവങ്ങളില്‍ നിന്നു യാക്കോബു നേടിയെടുത്ത ജീവിതദര്‍ശനമാണു ഈ വാക്കുകളില്‍ പ്രതിധ്വനിക്കുന്നതു. ഒരു സാധാരണ മനുഷ്യനില്‍ കാണുന്ന എല്ലാ ബലഹീനതകളും യാക്കോബില്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും. എന്നാല്‍ അതിനേക്കാള്‍ ഉപരി അസാധാരണമായ പല ശ്രേഷ്ഠഗുണങ്ങളും യാക്കോബില്‍ ഉള്ളതിനാലാണു അദ്ദേഹം വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായി, യിസ്രായേല്‍ എന്ന നാമധേയത്തിന്റെയും, ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലിയ സ്ഥാനത്തിന്റെ ഉടമയായും പരിലസിക്കുന്നതു. ആ നല്ല ഗുണങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണു ഈ വാക്യത്തില്‍ പ്രകടമാകുന്ന ജീവിതദര്‍ശനം. ജീവിതം ഒരു പരദേശപ്രയാണമാണെന്ന യാഥാര്‍ത്ഥ്യം യാക്കോബു കണ്ടെത്തിയതു തന്റെ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാമിന്റെയും യിസഹാക്കിന്റെയും ജീവിതങ്ങളില്‍ നിന്നു മാത്രമല്ല. തനിക്കു കടന്നു പോകേണ്ടിവന്ന കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നു നേടിയെടുത്ത സാനുഭവത്തിന്റെ ചൂരുംചൂടുമുള്ള ഒരു ജീവിതാവബോധമാണു ഇതു. അനുഭവങ്ങളാണു നല്ല ഗുരു എന്നു സാധാരണ പറയാറുണ്ടല്ലോ. പ്രത്യേകിച്ചും ദുരനുഭങ്ങളാണു നല്ല പാഠം ഉരുവിട്ടു തരുന്നതു. 'ചിന്താവിഷ്ടയായ സീത' എന്ന കാവ്യത്തില്‍, ശ്രീരാമനാല്‍ പരിത്യക്തയായി അനേകം ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്ന സീതയിലൂടെ മഹാകവി കുമാരനാശാന്‍ ഈ സത്യം വെളിവാക്കുന്നു.'വ്യഥപോലറിവോതിടുന്ന സല്‍ഗുരുവും മര്‍ത്യനു വേറെയില്ലതാന്‍.' എന്നത്രേ അദ്ദേഹം പറയുന്നതു. യാക്കോബിനും ദുരനുഭവങ്ങളാണു ശരിയായ ദിശാബോധം നല്‍കിയതു. അതുകൊണ്ടാണു യാക്കോബു ' എന്റെ ആയുസ്സു ചുരുക്കവും കഷ്ടതയുള്ളതുമത്രേ എന്നു പറയുന്നതു.നമ്മുടെ ജീവിതത്തിലും വന്നു ചേരുന്ന ഏവംവിധ അനുഭവങ്ങള്‍ ശരിയായ ദിശയിലേക്കു നയിക്കുവാന്‍ ദൈവം തരുന്നതാണെന്ന ബോധം അതിനെ സധൈര്യം നേരിടുവാന്‍ നമ്മെ പ്രാപ്തരാക്കും.
യാക്കോബിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഈ സത്യം കുറേക്കൂടെ വ്യക്തമാക്കും. നന്മയ്ക്കും ഉയര്‍ച്ചയ്ക്കുള്ള അഭിവാഞ്ചയോടു കൂടിയ പ്രവൃത്തികളെല്ലാം യാക്കോബിനു നന്മയോടൊപ്പം ദുഃഖങ്ങളും നല്‍കുന്നവയായിരുന്നു.സന്ദര്‍ഭങ്ങളെ കൗശലപൂര്‍വ്വം തനിക്കു അനുകൂലമാക്കി തീര്‍ത്താല്‍ ജീവിതവിജയം കൈവരിക്കുവാന്‍ കഴിയുമെന്നു സാധാരണ മനുഷ്യരെ പോലെ യാക്കോബും വിശ്വസിച്ചു. വിശന്നുവലഞ്ഞു വന്ന ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം നേടിയെടുത്തതും, ജ്യേഷ്ഠനു മാത്രം അവകാശപ്പെട്ട അപ്പന്റെ അനുഗ്രഹം, അന്ധനായ അപ്പനെ കബളിപ്പിച്ചു കൈവശമാക്കിയതുമെല്ലാം യാക്കോബിന്റെ ഈ ചിന്താഗതിയുടെ ഉദാഹരണങ്ങളാണു. എന്നാല്‍ കരഗതമായ ഈ അനുഗ്രഹങ്ങള്‍ ദുഃഖത്തിലേക്കും ആകുലതയിലേക്കും പലായനത്തിലേക്കും യാക്കോബിനെ കൊണ്ടെത്തിക്കുന്നു. വൈരാഗ്യത്തോടു കൂടിയ ജ്യേഷ്ഠനോടൊപ്പം പാര്‍ക്കുന്നതു ആപത്തു വരുത്തുമെന്നറിഞ്ഞു യാക്കോബിനു അപ്പനെയും അമ്മയെയും പിതൃഭവനത്തെയും വിട്ടു ഏകനായി അമ്മാച്ചന്റെ ഭവനത്തിലേക്കു ഓടിപ്പോകേണ്ടതായി വന്നു.
അമ്മാച്ചന്റെ ഭവനത്തിലേക്കു ഏകനായി ദുഃഖിതനായി ചിന്താക്ളാന്തനായി നടന്നു നീങ്ങിയ യാക്കോബിനെ നേരത്തെ ഒരദ്ധ്യായത്തില്‍ നാം കണ്ടതാണല്ലോ. ലൂസില്‍ വച്ചു ദൈവികദര്‍ശനം ലഭിച്ചു ഭാവിയെ കുറിച്ചുള്ള ആശങ്ക മാറി ഒരു പുതിയ മനുഷ്യനായി അമ്മാച്ചന്റെ ഭവനത്തില്‍ എത്തിയെങ്കിലും ദുരനുഭവങ്ങള്‍ യാക്കോബിനെ വിട്ടു പോയില്ല. അമ്മാച്ചനായ ലാബാന്‍ യാക്കോബിനെ സന്തോഷത്തോടെ സ്വീകരിച്ചു . ഏതാണ്ടു ഇരുപതു സംവത്സരത്തോളം അവിടെ പാര്‍ക്കേണ്ടതായി വന്നു. അമ്മാച്ചനെക്കാള്‍ വലിയ സമ്പന്നനായി, രണ്ടു ഭാര്യമാരും അവരുടെ ദാസികളും പത്തുപന്ത്രണ്ടു മക്കളുമായി തിരികെ പോരുമ്പോള്‍ ഒരുപിടി ദുഃഖസ്മരണകള്‍ യാക്കോബിനു കൂട്ടുണ്ടായിരുന്നു. താന്‍ സ്നേഹിച്ച റാഹേലിനെ സ്വന്തമാക്കാന്‍ പതിനാലു വര്‍ഷം അമ്മാച്ചനെ സേവിക്കേണ്ടതായി വന്നു. അമ്മാച്ചന്‍ പറഞ്ഞ നിബന്ധപ്രകാരം റാഹേലിനു വേണ്ടി ഏഴുവര്‍ഷം അമ്മാച്ചനെ സേവിച്ചു. സ്വപ്നം പൂവണിഞ്ഞ സന്തോഷത്തോടെ പ്രഥമരാത്രിയില്‍ മണവറയില്‍ പ്രവേശിച്ചു വധുവിന്റെ മൂടുപടം നീക്കിയപ്പോഴാണു താന്‍ കബളിപ്പിക്കപ്പെട്ടു എന്നു യാക്കോബു അറിയുന്നതു. റാഹേലിനു പകരം അവളുടെ സഹോദരി ലേയയെ ആണു ലാബാന്‍ യാക്കോബിനു നല്‍കിയതു. അമ്മാച്ചന്റെ കുബുദ്ധി പ്രദാനം ചെയ്ത വ്യഥയുമായി പിന്നെയും ഏഴുവര്‍ഷം സേവനം ചെയ്ത ശേഷമാണു റാഹേല്‍ സ്വന്തമാകുന്നതു. എന്നാല്‍ അതു മറ്റൊരു ദുഃഖത്തിന്റെ വാതില്‍ തുറക്കുകയായിരുന്നു. ലേയയിലും അവളുടെ ദാസിയിലും റാഹേലിന്റെ ദാസിയിലുമായി പതിനൊന്നു മക്കള്‍ യാക്കോബിനു ലഭിച്ചു എങ്കിലും പ്രിയപത്നി റാഹേലില്‍ നിന്നും ഒരു കുഞ്ഞിക്കാലു കാണുവാനുള്ള ഭാഗ്യം നിഷേധിച്ചിരിക്കുന്നു. റാഹേലിന്റെ മനോവ്യഥ യാക്കോബിന്റെ മനസ്സില്‍ ഒരു തീരാ നൊമ്പരമായി നിലനിന്നു. എന്നാല്‍ ആ നൊമ്പരങ്ങള്‍ക്കെല്ലാം അറുതി വരുത്തിക്കൊണ്ടു ദൈവം രണ്ടു പുത്രന്മാരെ, യൗസേഫിനെയും ബെന്യാമീനെയും നല്‍കിയെങ്കിലും അതു മറ്റൊരു തീരാദുഃഖമായി പരിണമിച്ചു. ബെന്യാമീന്റെ ജനനത്തോടെ റാഹേല്‍ എന്നന്നേക്കുമായി വിടപറഞ്ഞു. ആ മക്കളുടെ കോമളമുഖങ്ങള്‍ കാണുമ്പോഴെല്ലാം സന്തോഷത്തെക്കാള്‍ അധികം ദുഃഖമാണു മനസ്സില്‍ പൊന്തിവരിക. വൈരാഗ്യത്തോടെ അമ്മാച്ചനും മക്കളും പിന്‍തുടര്‍ന്നു വന്നപ്പോഴും, പിണങ്ങിയിരുന്ന ജ്യേഷ്ഠന്‍ ഏശാവു പരിവാരങ്ങളുമായി സ്വീകരിക്കുവാന്‍ വന്നപ്പോഴും യാക്കോബു പരിഭ്രമിക്കുകയും ഭയപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്തു.
ലൗകികജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കുവാനുള്ള അതിമോഹത്തില്‍ ശേഖേമിന്റെ സമീപത്തുള്ള ഫലഭൂയിഷ്ടമായ നിലം വാങ്ങി യാക്കോബും കുടുംബവും അവിടെ പാര്‍ത്തു.അവിടെ സമ്പത്തു വര്‍ദ്ധിച്ചെങ്കിലും ദീനയുടെയും ലേവിയുടെയും ശിമയോന്റെയും രൂപത്തില്‍ ദുഖവും ഭീതിയും പരിഭ്രമവും ആകുലതയും വ്യാകുലതയും യാക്കോബിനെ പിന്‍തുടര്‍ന്നു. ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചു അവിടെ നിന്നും കരകയറിയെങ്കിലും പിന്നീടു നീണ്ട പതിമൂന്നു വര്‍ഷക്കാലം തനിക്കു ഏറ്റം പ്രിയപ്പെട്ട മകന്‍ ജീവിച്ചിരിക്കെ മരിച്ചു പോയിയെന്നു കരുതി കരയേണ്ടതായി വന്നു.
ഇപ്പോള്‍ അതെല്ലാം മാറി ഒരു പുനസംഗമത്തിന്റെ ആഹ്ളാദവും പേറി നില്ക്കുമ്പോള്‍ യാക്കോബു ഒരു കാര്യം തിരിച്ചറിഞ്ഞിരിക്കുന്നു; ഇതാണു ജീവിതം. ദുഃഖങ്ങളും വ്യാകുലതകളും അവസാനിച്ചു ജീവിതം സന്തോഷവും സമാധാനവും ഉള്ളതായി പരിണമിച്ചപ്പോഴാണു നേട്ടങ്ങളും കോട്ടങ്ങളും സന്തോഷങ്ങളും സന്താപങ്ങളും എല്ലാം മററൊരു ജീവിതത്തിലേക്കുള്ള ചവിട്ടു പടികളാണെന്ന യാഥാര്‍ത്ഥ്യം യാക്കോബിനു ബോദ്ധ്യമായതു. സന്തോഷസന്താപസമ്മിശ്രമായ ഈ ജീവിതം അനന്തമായ മറ്റൊരു ജീവിതത്തിനുള്ള ഒരുക്കകാലം മാത്രമാണു. പിതാക്കന്മാരോടു ചേരുവാനുള്ള ഒരു യാത്ര; ഒരു പരദേശപ്രയാണം. ഇവിടെ ലഭിച്ച ചുരുക്കവും കഷ്ടതകള്‍ നിറഞ്ഞതുമായ ഈ ജീവിതം അനന്തമായ മറ്റൊരു ജീവിതത്തെ സമ്പുഷ്ടമാക്കുവാനായി ലഭിച്ചതായിരുന്നു എന്നു യാക്കോബു സ്വജീവിതാനുഭവത്തിലൂടെ കണ്ടെത്തി കഴിഞ്ഞുവെന്ന സത്യം ഫറവോനു നല്‍കിയ മറുപടിയില്‍ പ്രതിദ്ധ്വനിക്കുന്നു
ഈ ലോകത്തില്‍ മനുഷന്‍ അന്യനും പരദേശിയുമാണെന്നു വി.വേദപുസ്തകം നമ്മെ പഠിപ്പിക്കുന്ന ഒരു വലിയ സത്യമാണു.ഈ ലോകം നമുക്കു ശാശ്വതമല്ല. മറ്റൊരു ലോകത്തേക്കുള്ള പ്രയാണമാണു.അബ്രഹാമിന്റെ ജീവിതം ഈ സത്യം ഭംഗ്യന്തരേണ വരച്ചു കാണിക്കുന്നു. 'ഞാന്‍ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക' എന്നു പറഞ്ഞാണു യഹോവ അബ്രഹാമിനെ വിളിക്കുന്നതു. അതാകട്ടെ പിതാവിനെയും മാതാവിനെയും സ്വന്തക്കാരെയും പിതൃഭവനത്തെയും ഉപേക്ഷിച്ചു കൊണ്ടള്ള ഒരു യാത്രയാണു. നിത്യസൗഭാഗ്യങ്ങളിലേക്കുള്ള; കനാനിലേക്കുള്ള ഒരു യാത്രയായിരുന്നു അബ്രഹാമിന്റെ ജീവിതം. അബ്രഹാമും യിസഹാക്കും യാക്കോബുമെല്ലാം കൂടാരവാസികളായിരുന്നു. യിസ്രായേല്‍ ജനത്തിന്റെ നാല്പതു വര്‍ഷത്തെ മരുഭൂപ്രയാണവും ഈ സത്യമാണു വെളിവാക്കുന്നതു. 1.ദിനഃ 29;15ല്‍ മനുഷ്യജീവിതത്തെ കുറിച്ചു പറയുന്നു. 'ഞങ്ങള്‍ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെപ്പോലെയും അതിഥികളും പരദേശികളും ആകുന്നു. അതിഥികള്‍ക്കും പരദേശികള്‍ക്കും ഇതു സ്ഥിരമായ വാസസ്ഥലമല്ല. അവരുടെ ദേശം മറ്റൊന്നാണു. ഞങ്ങളുടെ സകല പിതാക്കന്മാരെപ്പോലെയും എന്നു പറയുമ്പോള്‍ അതു എല്ലാവര്‍ക്കും ഒരുപോലെ ബാധകമായ ഒന്നാണു എന്നു ഉറപ്പിച്ചു പറയുന്നു. സങ്കീഃ 39;12 ല്‍ 'ഞാന്‍ എന്റെ പിതാക്കന്മാരെപ്പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയുമാകുന്നുവല്ലോ.' എന്നു പറയുന്നു. സങ്കീഃ 119;19 ല്‍ ''ഞാന്‍ ഈ ഭൂമിയില്‍ പരദേശിയാകുന്നു.' എന്നാണു പറയുന്നതു. എബ്രാഃ 11;13''ഭൂമിയില്‍ അന്യനും പരദേശിയുമെന്നു ഏറ്റുപറഞ്ഞു കൊണ്ടു വിശ്വാസത്തില്‍ മരിച്ചു.' എന്നു പരി.പൗലോസുസ്ളീഹാ പറയുന്നു. 2.കൊരിഃ 5;6 ശരീരത്തില്‍ വസിക്കുമ്പോഴൊക്കെയും കര്‍ത്താവിനോടു അകന്നു പരദേശിയായിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു.'' ഇതെല്ലാം ഈ ലോകജീവതം എന്താണെന്നു നമ്മെ ഉദ്ബോധിപ്പിക്കുന്നു.
പരദേശപ്രയാണം, പരദേശി, അതിഥി, അന്യന്‍, കൂടാരവാസി എന്നീ വിശേഷണങ്ങള്‍ എല്ലാം മനുഷ്യജീവിതത്തിന്റെ അസ്ഥിരതയെ മാത്രമല്ല, മരണത്തോടൊപ്പം മരണാനന്തരജീവിതത്തേയും വ്യക്തമാക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ ഉപദേശങ്ങളില്‍ അതു വ്യക്തമാക്കുന്നുണ്ടു. വി.യോഹന്നാന്റെ സുവിശേഷം ആറാമദ്ധ്യായത്തില്‍ പ്രതിപാദിക്കുന്ന 'നിത്യജീവന്‍' എന്ന ആശയം ഈ സത്യം വെളിവാക്കുന്നു . ' ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും' വി.യോഹഃ6;51. എന്നും എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ ഉണ്ടു. ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയര്‍ത്തെഴുന്നേല്പിക്കും.' വി.യോഹഃ6;54. എന്നുമുള്ള പ്രസ്താവങ്ങള്‍ വെറും വാഗ്ദത്തം അല്ല; കര്‍ത്താവു നല്‍കുന്ന ഉറപ്പാണു. മരിച്ച ലാസറിന്റെ സഹോദരിമാരെ സമാശ്വസിപ്പിച്ചു കൊണ്ടു കര്‍ത്താവു പറഞ്ഞ വാക്കുകള്‍ മരണാനന്തരജീവിതമാണു വെളിവാക്കുന്നതു. വി.യോഹഃ 11;25,26. ഞാന്‍ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു.എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല.'' അനന്തവും അനശ്വരവുമായ ഒരു സൗഭാഗ്യ ജീവിതമാണു മരണാനന്തരം വിശ്വാസിയെ കാത്തിരിക്കുന്നതു. കര്‍ത്താവു തന്റെ അന്ത്യനാളുകളില്‍ തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ ഉറപ്പു ഇതിനെ പ്രബലമാക്കുന്നു. വി.യോഹഃ 14;23 'എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലമുണ്ടു. ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍ , ഞാന്‍ ഇരിക്കുന്നിടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ ചേര്‍ത്തുകൊള്ളും.' പരി.പൗലോസുസ്ളീഹാ പറയുന്നു.ഫിലിഃ 3;20. 'നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തിലാകുന്നു.' നാം ഇവിടെ പ്രവാസികളാണു, മാത്രമല്ല, വെറും കൂടാരവാസികള്‍ മാത്രം. 2.കൊരിഃ5;1 ''കൂടാരമാകുന്ന ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തിലുണ്ടെന്നു ഞങ്ങള്‍ അറിയുന്നു.' 2.കൊരിഃ5;8 ''ശരീരം വിട്ടു കര്‍ത്താവിനോടു കൂടെ ഇരിപ്പാന്‍ ഇഷ്ടപ്പെടുന്നു.' ഫിലിഃ 1;23 '' വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു കൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.'' വടക്കേ ഇന്‍ഡ്യയില്‍ ഫത്തേപുരം സിക്രി എന്ന പട്ടണത്തില്‍ ഒരു മതിലില്‍ കര്‍ത്താവു പറഞ്ഞതും വി.വേദപുസ്തകത്തില്‍ ഇല്ലാത്തതുമായ ഒരു വാചകം എഴുതി വച്ചിട്ടുണ്ടത്രേ. 'യേശു പറഞ്ഞുഃ ഈ ലോകം നാം കടന്നു പോകുന്ന ഒരു പാലം മാത്രമാകുന്നു. ആരും ഇതില്‍ ഭവനം ചമയ്ക്കരുതു.'
ഇതെല്ലാം വ്യക്തമാക്കുന്നതു ഈ ഭൂമിയിലെ മനുഷ്യജീവിതം ക്ഷണികവും നശ്വരവുമാണെന്നാണു. എന്നാല്‍ അതു കഷ്ടവും ദുഃഖവും നിറഞ്ഞതുമാണു. ജ്ഞാനിയായ ശലോമോന്‍ തന്റെ സഭാപ്രസംഗിയില്‍ പറയുന്നഃ സഭാഃ 1;23 ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതൊക്കെയും ആരാഞ്ഞറിയേണ്ടതിനു ഞാന്‍ മനസ്സുവച്ചു. ഇതു മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.'' ഇയ്യോബിനെ പോലെ ദുരിതം അനുഭവിച്ച മറ്റൊരു വ്യക്തിയില്ല. അദ്ദേഹം പറയുന്നുഃ ഇയ്യോഃ14;1''സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണ്ണനുമാകുന്നു. അവന്‍ പൂപോലെവിടര്‍ന്നുകൊഴിഞ്ഞുപോകുന്നു.നിലനില്ക്കാതെ നിഴല്‍ പോലെ ഓടിപ്പോകുന്നു.' യാക്കോബു ഇവിടെ പറയുന്നു.'എന്റെ ആയുസ്സു ചുരുക്കവും കഷ്ടമുള്ളതുമത്രെ.' പ്രഭാതത്തില്‍ വിടര്‍ന്നു ശോഭിച്ചു സായംകാലത്തു പ്രതാപമെല്ലാം അസ്തമിച്ചു കൊഴിഞ്ഞു വീഴുന്ന പുഷ്പം പോലെയും പെട്ടെന്നു അപ്രത്യക്ഷമാകുന്ന നിഴല്‍പോലെയുമാണു മനുഷ്യായുസ്സു . മഹാകവി കുമാരനാശാന്‍ കൊഴിഞ്ഞു വീണുകിടക്കുന്ന ഒരു പുഷ്പത്തെ കണ്ടുകൊണ്ടു നശ്വരമായ മനുഷ്യായുസ്സിനെ അതിനോടു സാദൃശ്യപ്പെടുത്തി പറയുന്നു.
'കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍
എണ്ണീടുമാര്‍ക്കുമിതുതാന്‍ ഗതി സാദ്ധ്യമെന്തു
കണ്ണീരിനാല്‍ അവനിവാഴ്വുകിനാവു കഷ്ടം.''
മനുഷ്യജീവിതം സ്വപ്നതുല്യമാണെന്നു പറയുമ്പോള്‍ അതു അയഥാര്‍ത്ഥമാണെന്നല്ല ഉദ്ദേശിക്കുന്നതു . ക്ഷണികമാണെന്നാണു കവി അര്‍ത്ഥമാക്കുന്നതു. സങ്കീഃ 39;11 ല്‍ സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. 'ഏതു മനുഷ്യനും ഒരു ശ്വാസമത്രെ ആകുന്നു' മനുഷ്യായുസ്സിനെ കുറിച്ചു സങ്കീഃ 90; 9,10 വാക്യങ്ങളില്‍ പറയുന്നതു കുറെക്കൂടെ ശ്രദ്ധിക്കേണ്ടതാണു.''ഞങ്ങളുടെ ആയുഷ്ക്കാലം എഴുപതു സംവത്സരം ഏറെയായാല്‍ എണ്‍പതു സംവത്സരംഅതിന്റെ പ്രതാപം പ്രയാസവുംദുഃഖവുമത്രെ. അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകുകയും ചെയ്യുന്നു.'' സങ്കീഃ 90;5 ''അവര്‍ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴച്ചു വളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.'
എല്ലാ മതങ്ങളും അംഗീകരിക്കുന്ന ഒരു സത്യമാണിതു. അദ്ധ്യാത്മരാമായണം കിളിപ്പാട്ടില്‍ എഴുത്തച്ചന്‍ മനുഷ്യജീവിതത്തെ ഒരു വഴിയമ്പലസംഗമമായിട്ടാണു ചിത്രീകരിച്ചിരിക്കുന്നതു.
പാന്ഥര്‍ പെരുവഴിയമ്പലം
തന്നിലെ, താന്തരയ് വന്നു
വിയോഗം വരുമ്പോലെ,
നദ്യാമൊഴുകുന്ന കാഷ്ഠ
ങ്ങള്‍ പോലെയു,
മെത്രയും ചഞ്ചലമാലയസംഗമം.
ഇങ്ങനെയുള്ള അല്പായുസ്സിനെക്കുറിച്ചുള്ള അറിവു സങ്കീര്‍ത്തനക്കാരന്റെ മനസ്സിനെ മറ്റൊരു പ്രാര്‍ത്ഥനയിലാണു കൊണ്ടെത്തിച്ചതു. സങ്കീഃ 90;12. 'ഞങ്ങള്‍ ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമെ.' ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരുശ്വാസം മാത്രമാകുന്നുവെന്നു. ഇവിടെ അന്യനും പരദേശിയുമാണെന്നും ഗ്രഹിച്ച ദാവീദിന്റെ പ്രാര്‍ത്ഥന നമ്മുടെയും നിരന്തര പ്രാര്‍ത്ഥനയായി തീരണം. കാരണം മരണം നമ്മുടെ പിന്നാലെയുണ്ടു. എപ്പോഴാണു, ഏതുരൂപത്തിലാണു കടന്നു പിടിക്കുന്നതു എന്നു അറിയുകയില്ല. മഹാകവി ഉള്ളൂര്‍ 'പിങ്കള' എന്ന കാവ്യത്തില്‍ പാടുന്നു. ' കാലന്‍ തന്‍ വെണ്മഴു കൈയ്യെഴാതെ ആയുദ്രുമൂലത്തിലാഞ്ഞാഞ്ഞു വെട്ടുന്നുണ്ടായതു ഹൃല്‍സ്പന്ദവേദ്യമാര്‍ക്കും.' ആയുസ്സാകുന്ന വൃക്ഷത്തിന്റെ ചുവട്ടില്‍ കാലന്‍ തന്റെ മഴുകൊണ്ടു നിരന്തരം ആഞ്ഞാഞ്ഞു വെട്ടുന്നതിന്റെ ശബ്ദമാണത്രേ ഹൃദയസ്പന്ദനമായി നാം കേള്‍ക്കുന്നതു.ഓരോ ഹൃദയത്തുടിപ്പും നമ്മെ മരണത്തിലേക്കു അടുപ്പിക്കുന്നു. എപ്പോഴാണു അവസാന വെട്ടു വീഴുക;ആര്‍ക്കും അറിയില്ല.
മരണം സുനിശ്ചിതമാണെങ്കില്‍ വെറുതെ അദ്ധ്വാനിച്ചിട്ടു കാര്യമില്ല എന്നു കരുതി അലസനായി ജീവിക്കുകയല്ല; കര്‍ത്തവ്യനിരതനാകുകയാണു കരണീയം. മരണം അനിവാര്യമാണെങ്കില്‍ ലഭിക്കുന്ന സുഖങ്ങളെല്ലാം ആവോളം ആസ്വദിക്കുകയല്ലേ അഭികാമ്യം എന്നു ചിന്തിക്കുന്നവരുമുണ്ടു. 'ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും; എന്നാല്‍ പിന്നെ കുലുങ്ങിച്ചിരിട്ടു മരിച്ചൂടെ' എന്ന ചോദ്യം പ്രസക്തമാണെന്നു തോന്നാം. നിലം നല്ല വിളവു നല്‍കിയപ്പോള്‍ കളപ്പുരകള്‍ പൊളിച്ചു പണിതു അതെല്ലാം ശേഖരിച്ചു വച്ചിട്ടു തന്നോടുതന്നെ തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറഞ്ഞ മനുഷ്യനെ കര്‍ത്താവു വിളിച്ചതു മൂഢാ എന്നാണു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവനാണത്രേ മൂഢന്‍.(വി.ലൂക്കോഃ 12;20,21) അങ്ങേ ലോകത്തിലെ അനന്തമായ ജീവിതത്തിന്റെ സുഭിക്ഷതയ്ക്കു വേണ്ടി സമ്പാദിക്കുകയാണു ക്ഷണികമായ ഈ ജീവിതത്തിന്റെ ലക്ഷ്യം. കര്‍ത്താവു പറയുന്നു് വി.മത്താഃ 6;19,20. 'പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്ളുവീന്‍.' അനീതിയുള്ള മാമോനെ കൊണ്ടു സ്നേഹിതരെ ഉണ്ടാക്കിക്കൊള്ളുവീന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ ചേര്‍ത്തു കൊള്ളുവാന്‍ ഇടയാകും.'' (വി.ലൂക്കോഃ 10;9) ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവനെന്തു പ്രയോജനം. എന്നും കര്‍ത്താവു പറയുമ്പോള്‍ ലൗകികജീവിതം നിസ്സാരമല്ല; സമ്പുഷ്ടമായ ഒന്നു തന്നെയാണു എന്നു വ്യക്തമാകുന്നു. ആയതിനാല്‍ ആത്മാവിനെ നഷ്ടപ്പെടുത്താതെ, ദൈവവിഷയമായി സമ്പന്നനായി, സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തിര്‍ന്നു പോകാത്ത നിക്ഷേപവും സമ്പാദിച്ചു, നാം ഇവിടെ അന്യനും പരദേശിയുമാണെന്ന ബോധത്തോടെ ഉണര്‍ന്നും പ്രാര്‍ത്ഥിച്ചും ക്രിസ്ത്യനിക്കു ഉചിതമായ ഒരന്ത്യം പ്രാപിക്കുവാന്‍ യാക്കോബിന്റെ ഈ ജീവിതദര്‍ശനം നമുക്കു വഴികാട്ടിയായി ഭവിക്കുന്നു; ഭവിക്കട്ടെ.
Comments
Post a Comment