Posts

Showing posts from January, 2020

വചനപരിച്ഛേദം - 40.

40- മക്കള്‍ മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍.  1. ശമുഃ 8;3.'അവന്റെ പുത്രന്മാര്‍ അവന്റെ വഴിയില്‍ നടക്കാതെ ദുരാഗ്രഹികളായി കൂലി വാങ്ങി ന്യായം മറിച്ചു പോന്നു.             ശമുവേല്‍ പ്രവാചകന്റെ ജീവിതത്തിലെ ഒരു സ്വകാര്യദുഃഖമാണു ഈ വാക്യത്തില്‍ കാണുന്നതു. വാര്‍ദ്ധക്യകാലത്തു ആശ്വാസവും സമാധാനവും ബലവും ആയിരിക്കേണ്ടവരാണു മക്കള്‍. എല്ലാ മാതാപിതാക്കളുടെയും ശുഭമായ ചിന്തയും പ്രതീക്ഷയും ആഗ്രഹവും അതുതന്നെയായിരിക്കും. മക്കളുടെ നന്മ കാണുകയും അനുഭവിക്കുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി അനിര്‍വ്വചനീയമാണു.അതു എല്ലാവര്‍ക്കും ലഭിക്കുന്നില്ല എന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യമാണു. ആധുനിക കാലത്തു അതു കുറെക്കൂടെ പ്രസക്തവുമാണു. ഇവിടെ ശമുവേല്‍ പ്രവാചകനും മക്കളെക്കുറിച്ചുള്ള ശുഭചിന്തകളൊക്കെ നഷ്ടപ്പെട്ടവനായി തീര്‍ന്നിരിക്കുന്നു. തന്റെ മക്കള്‍ തന്നെപ്പോലെയോ തന്നേക്കാള്‍ വലിയവരോ ആയിത്തീരണമെന്നുള്ള മോഹം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ടാകും. ശമുവേല്‍ പ്രവാചകനും തന്റെ ആഗ്രഹസാഫല്യത്തിനായി , തന്റെ വഴിയില്‍ തന്നെ അവര്‍ സഞ്ചരിക്കണമെന്ന ആഗ്രഹത്തോടെ മക്കളെ രണ്ടു പേരേയും യിസ്രായേ...

വചനപരിച്ഛേദം- 39

39- ഹൃദയം പകരുന്ന പ്രാര്‍ത്ഥന.   1.ശമുഃ 1; 15. ''അതിനു ഹന്നാ ഉത്തരം പറഞ്ഞതു, അങ്ങനെയല്ല യജമാനേ; ഞാന്‍ മനോവ്യസനമുള്ളോരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല. യഹോവയുടെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയത്രെ ചെയ്തതു.''                    പ്രാര്‍ത്ഥന എന്താണെന്നും എങ്ങനെയായിരിക്കണമെന്നും നമ്മെ ഉദ്ബോധിപ്പിക്കുന്ന, പഴയനിയമത്തിലെ അത്യധികം ശ്രദ്ധാര്‍ഹമായ ഒരു വാക്യമാണു 1.ശമുഃ 1;15. ശമുവേല്‍ പ്രവാചകന്റെ മാതാവായ ഹന്ന, തന്നെക്കുറിച്ചും, തെറ്റിദ്ധരിക്കപ്പെട്ട തന്റെ പ്രാര്‍ത്ഥനയെ കുറിച്ചും  ഏലിപുരോഹിതനോടു പറയുന്നതാണു പ്രസ്തുത വാക്യം. ഈ വാക്യം ഉദീരണം ചെയ്യുന്ന ആശയങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ അതിന്റെ സന്ദര്‍ഭത്തെ കുറിച്ചുള്ള അറിവു അനുപേക്ഷണീയമാണു. ആമുഖമായി അതു വിശദമാക്കുന്നു.                      ഹന്നാ, എഫ്രയീം മലനാട്ടിലെ രാമഥയീം -സോഫോമില്‍ പാര്‍ത്തിരുന്ന എല്ക്കാനയുടെ രണ്ടു ഭാര്യമാരില്‍ ഒരാളായിരുന്നു.സപത്നിയുടെ പേരു പെനിന്നാ എന്നായിരുന്നു. യാക്കോബിനു റാഹേല്‍ എന്ന പോലെ എല്ക്കാനായ്ക്...

വചനപരിച്ഛേദം - 38.

38- ഭാഗ്യത്തിന്റെ വഴികള്‍.  രൂത്തുഃ1;16,17.'അതിനു രൂത്തുഃ നിന്നെ വിട്ടുപിരിയാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതെ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം . നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും, മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാല്‍ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.                  രൂത്തു എന്ന പുസ്തകത്തിലെ ഏറ്റവും ശ്രദ്ധാര്‍ഹവും ഏതുകാലത്തും പ്രസക്തവുമായ വാക്യങ്ങളാണു ഇവിടെ ചിന്താവിഷയമാക്കിയിരിക്കുന്നതു. ഈ വാക്യവും ഇതിലെ കഥാപാത്രങ്ങളും നമുക്കു നല്‍കുന്ന സന്ദേശങ്ങളിലേക്കു കടക്കുന്നതിനു മുമ്പു 'രൂത്തു' എന്ന പുസ്തകത്തെ കുറിച്ചു ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണു. വി.വേദപുസ്തകത്തിലെ ചെറിയ പുസ്തകങ്ങളില്‍ ഒന്നാണു ഇതു. നാലു അദ്ധ്യായങ്ങളും 85 വാക്യങ്ങളും മാത്രമുള്ള ഈ പുസ്തകം ഒരു ചെറുകഥപോലെ വായിച്ചു തീര്‍ക്കുവാന്‍ കഴിയുന്നതാണു. എങ്കിലും പഴയനിയമ ചരിത്രത്തിലും വേദശാസ്ത്രത്തിലും ഈ പുസ്തകത്തിനു ഒരു നിര്‍ണ...

വചനപരിച്ഛേദം - 37

37- ചേതം വന്നാലും വാക്കു മാറാത്തവന്‍.  ന്യായാഃ 11;35.' യഹോവയോടു പറഞ്ഞുപോയി എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.                        ന്യായാധിപന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനമാണു യിപ്താഹിനു ഉള്ളതു. അമ്മോന്യരെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയും അവരുടെ ഇരുപതു പട്ടണങ്ങളെ ജയിച്ചടക്കുകയും ചെയ്തതോ, ആറു സംവത്സരം യിസ്രായേലിന്റെ ന്യായാധിപനായിരുന്നതോ അല്ല യിപ്താഹിന്റെ മഹത്വത്തിനു കാരണം. ന്യായാധിപന്‍ എന്ന നിലയില്‍ യിപ്താഹിനെക്കാള്‍ കുടുതല്‍ കാലം യിസ്രായേലിനെ നയിച്ചവരും അമ്മോന്യരെക്കാള്‍ ശക്തരായ ശത്രുക്കളെ പരാജയപ്പെടുത്തിയവരുമായ പല ന്യായാധിപന്മാരെയും യിസ്രായേലിന്റെ ചിരിത്രത്തില്‍ കാണുന്നുണ്ടു. എന്നാല്‍ ഇവരില്‍ നിന്നെല്ലാം യിപ്താഹു വേറിട്ടു നില്ക്കുവാനുള്ള കാരണം ഈ വാക്യത്തില്‍ പ്രകടമാകുന്ന വ്യക്തിത്വമാണു. എബ്രായലേഖന കര്‍ത്താവു വിശ്വാസവീരന്മാരുടെ പട്ടിക രേഖപ്പെടുത്തിയിരിക്കുന്നതില്‍ അബ്രഹാം, യിസഹാക്കു, യാക്കോബു, യൗസേഫു, മോശെ, ശമുവേല്‍, ഗിദ്യോന്‍, ബാറാക്, ശിംശോന്‍ ദാവീദു തുടങ്ങിയ പൂര്‍വ്വപിതാക്കന്മാരുടെ ഗണത്തില്‍ യിപ്താഹി...

വചനപരിച്ഛേദം - 36

36- മനുഷ്യബുദ്ധിക്കു നിരക്കാത്ത ദൈവപദ്ധതികള്‍.  ന്യായാഃ 7; 2. 'നിന്റെ കൂടെയുള്ള ജനം അധികമാകുന്നു, എന്റെ കൈ എന്നെ രക്ഷിച്ചുവെന്നു യിസ്രായേല്‍ എന്റെ നേരെ വമ്പു പറയാതിരിക്കേണ്ടതിനു ഞാന്‍ മിദ്യാന്യരെ ഇവരുടെ കൈയില്‍ ഏല്പിക്കയില്ല.'                      ന്യായാധിപന്മാരുടെ കാലം യിസ്രായേലിന്റെ ചരിത്രത്തില്‍ വളരെ പ്രത്യേകതകളുള്ള ഒരു കാലഘട്ടമാണു.ഗൗരവതരമായ പല ആത്മീയ സത്യങ്ങളും അവിടെനിന്നു നമുക്കു മനസ്സിലാക്കുവാനുണ്ടു. അങ്ങനെയുള്ള ഒരു ആത്മീയസത്യം വെളിവാക്കുന്നതാണു ഇന്നത്തെ നമ്മുടെ ചിന്തയ്ക്കു വിഷയമായ വാക്യം. മോശെയുടെയും യോശുവയുടെയും നേതൃത്വം യിസ്രായേലിനെ കെട്ടുറപ്പുള്ള ഒരു ജനതയാക്കി മാറ്റി. മോശെ മിസ്രയീമിലെ അടിമത്തത്തില്‍ നിന്നു ദൈവജനത്തെ വിടുവിച്ചു. നാല്പതു സംവത്സരത്തെ മരുഭൂപ്രയാണത്തിലൂടെ നേടിയ പക്വതയും ദൈവവിശ്വാസവും ദൈവത്തിന്റെ ജനം എന്ന പദവിയില്‍ ഉറപ്പിച്ചു. പിന്നീടു യോശുവ ചുറ്റുപാടുമുള്ള രാജ്യങ്ങളെ പരാജയപ്പെടുത്തി സുഭിക്ഷതയുള്ള ഒരു കൂട്ടമായി യിസ്രായേലിനെ ഉയര്‍ത്തി. എന്നാല്‍ യോശുവയുടെ കാലം അവസാനിക്കുമ്പോള്‍ പിടിച്ചെടുത്ത ദേശങ്ങളെല്ല...

വചനപരിച്ഛേദം - 35

35- പാപം കടന്നുവരുന്ന വഴികള്‍.    യോശുഃ 7;21.''ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കല്‍ വെള്ളിയും അമ്പതുശേക്കല്‍ തൂക്കമുള്ള ഒരു പൊന്‍കട്ടിയും കണ്ടു,മോഹിച്ചു, എടുത്തു, അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകുന്നു.''                       ആഖാന്റെ പാപവും പാപം വന്നു ചേര്‍ന്ന വഴികളുമാണു ഈ വാക്യത്തില്‍ വായിക്കുന്നതു. പാപം ചെയ്ത ആഖാന്‍ പിടിക്കപ്പെട്ടപ്പോള്‍ ജനത്തിന്റെ മുമ്പാകെ ഏറ്റു പറയുമ്പോഴാണു ആഖാന്‍, താന്‍ പാപം ചെയ്യുവാന്‍ ഇടയായ വഴികളെ കുറിച്ചു പറയുന്നതു. യഹോവയുടെ കല്പന ലംഘിച്ചു, ലൗകിക മോഹങ്ങളില്‍ കുടുങ്ങി ശപഥാര്‍പ്പിത വസ്തുക്കള്‍ മോഷ്ടിച്ചു ഒളിച്ചു വച്ചതാണു ആഖാന്‍ ചെയ്ത പാപം. എടുക്കുവാന്‍ പാടില്ലാത്ത വിശേഷമായ ബാബിലോന്യ മേലങ്കിയും വെള്ളിയും സ്വര്‍ണ്ണവും കണ്ടു മോഹിച്ചു എടുത്തു ഒളിച്ചു വച്ചു. കണ്ടതാണു പാപത്തിലേക്കുള്ള ആദ്യപടി. കാഴ്ച മോഹത്തിലേക്കും മോഹം തെറ്റായ പ്രവൃത്തിയിലേക്കും  ആഖാനെ നയിക്കുന്നു. ഒരു വ്യക്തിയുടെ പാപം അവനെ മാത്രമല്ല അവന്...

വചനപരിച്ഛേദം - 34.

34. വിശുദ്ധീകരണം അത്ഭുതങ്ങള്‍ക്കു വഴി തുറക്കുന്നു.  യോശുഃ 3; 4,5.' അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ അറിയും. ഈ വഴിക്കു നിങ്ങള്‍ മുമ്പെ പോയിട്ടില്ലല്ലോ. പിന്നെ യോശുവ ജനത്തോടുഃ നിങ്ങളെ തന്നെ ശുദ്ധീകരിപ്പിന്‍ , നാളെ യഹോവ നിങ്ങളുടെ ഇടയില്‍ അതിശയം പ്രവര്‍ത്തിക്കും.'                         യഹോവയായ ദൈവത്താല്‍ നിയോഗിതനായ മോശെ യിസ്രായേല്‍ ജനത്തെ മിസ്രയീമിന്റെ അടിമത്തത്തില്‍ മോചിപ്പിച്ചു വാഗ്ദത്ത നാടായ കനാനിലേക്കു വഴി നടത്തി. മരുഭൂമിയിലൂടെയുള്ള യാത്രയില്‍ ഉണ്ടായ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ദൈവാശ്രയത്തോടെ അതിജീവിച്ചു ഈ വലിയ ജനക്കൂട്ടത്തെ ഏതാണ്ടു നാല്പതു സംവത്സരം സൗമ്യനായ മോശെ നയിച്ചു. ''യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല''.( ആവഃ 34;12). എന്നാണു മോശെയെക്കുറിച്ചു വി.വേദപുസ്തകം സാക്ഷ്യപ്പെടുത്തിയിരിക്കുന്നതു. എങ്കിലും വാഗ്ദത്ത നാടായ കനാന്‍ അകലെ നിന്നു കാണുവാന്‍ അല്ലാതെ പ്രവേശിക്കുവാനുള്ള ഭാഗ്യം മോശെയ്ക്കു ലഭിച്ചില്ല. പ്രയാണം ആരംഭിച്ചപ്പോള്‍ ഉണ്ടായിരുന്നവരില്‍ യോശുവയും...