വചനപരിച്ഛേദം - 52..
52- ഇത്രത്തോളം യഹോവ സഹായിച്ചു.
1.ദിനഃ 17;16.' യഹോവയായ ദൈവമേ,നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു.'
സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ദാവീദുരാജാവിന്റെ മറ്റൊരു സ്വഭാവശ്രേഷ്ഠതയാണു ഈ വാക്യത്തില്‍ പ്രകടമാകുന്നതു. ഒരു സാധാരണ വിശ്വാസി താന്‍ ആഗ്രഹിക്കുന്ന നല്ലകാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും നേര്‍ച്ചകള്‍ നേര്‍ന്നും ദൈവത്തില്‍ നിന്നു പ്രാപിച്ചു കഴിയുമ്പോള്‍ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും, എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നു പറഞ്ഞു സമാധാനിക്കുകയും ചെയ്യും. ആത്മീയമായി അല്പം കൂടെ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ നന്മയും അനുഗഹങ്ങളും കൃപകളും ലഭിക്കുമ്പോള്‍ തന്നിലേക്കു തന്നെ തിരിഞ്ഞു നോക്കുകയും ഈ അനുഗഹങ്ങള്‍ പ്രാപിക്കുവാന്‍ തക്കവണ്ണം തനിക്കു എന്തു യോഗ്യതയുണ്ടു എന്നു ആത്മശോധന നടത്തുകയും, കഴിഞ്ഞകാല ജീവിതത്തില്‍ വന്നുപോയ വീഴ്ചകളെ തിരിച്ചറിഞ്ഞു സത്യ അനുതാപത്തോടേ ദൈവത്തോടു കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ചുരുക്കം ചിലര്‍ ഈ നന്മകളില്‍ അഹങ്കരിക്കുകയും, എന്റെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണു ഇതു ലഭിച്ചതു എന്നു പറഞ്ഞു ദൈവപരിപലനയുടെ മഹത്വം പൂര്‍ണ്ണമായി അംഗീകരിക്കുവാന്‍ മനസ്സില്ലാതെ ദൈവത്തില്‍ നിന്നു അറിയാതെ അകന്നു പോകുകയും ചെയ്യുന്നു.
എന്നാല്‍ ഒരുവന്റെ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവനിലുണ്ടാകുന്ന പ്രതികരണമാണു അവന്റെ ആത്മീയ നിലവാരത്തെയും, ദൈവത്തിലുള്ള വാശ്വാസത്തെയും വലയിരുത്തുവാന്‍ ഉപകരിക്കുന്ന യഥാര്‍ത്ഥ അളവുകോല്‍. അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ കടന്നു വരികയും, കണ്ണുനീരോടെ ദൈവത്തോടു അപേക്ഷിക്കുകയും ചെയ്തിട്ടും അതിനു ശാശ്വതമായ പരിഹാരം ലഭിക്കാതെയും വരുമ്പോള്‍ അതുവരെ തന്നെ അത്ഭുതകരമായി പരിപാലിച്ച ദൈവകൃപ തിരിച്ചറിയാതെയും വിസ്മരിച്ചും, ഈ ഒറ്റ കാരണത്താല്‍ ദൈവത്തെ ഉപേക്ഷിച്ചു പോകുന്നവരുമുണ്ടു. വേറെ ചിലരാകട്ടെ, അവരാണു ഭൂരിപക്ഷം, പള്ളിയില്‍ പോകുകയും ആരാധിക്കുകയും പ്രാര്‍ത്ഥക്കുകയും ഉപവസിക്കുകയും നോമ്പു നോക്കുകയും കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്തിട്ടും ജീവിതത്തില്‍ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകുകയും അതിനു മാറ്റമുണ്ടാകുകയോ ആഗ്രഹങ്ങള്‍ സഫലമാകാതെ വരികയോ ചെയ്യുമ്പോള്‍, ഇനിയും ഇവിടെ നിന്നിട്ടു ഫലമൊന്നുമില്ല എന്നു ചിന്തിച്ചു, ദൈവം തന്റെ കാര്യത്തില്‍ ഇടപെടുന്നതു വരെ കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ, ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു കാര്യം സാധിച്ചു തരാമെന്നു പറയുന്ന പുതിയ പ്രവാചകന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. ദൈവം തക്ക സമയത്തു നമ്മുടെ ആവശ്യങ്ങളില്‍ ഇടപെടുകയും നമുക്കു ആവശ്യമുള്ളവ മാത്രം നല്‍കുകയും ചെയ്യുന്നവനാണെന്ന സത്യം ഇങ്ങനെയുള്ളവര്‍ ഗ്രഹിക്കുന്നില്ല.
വേറൊരു കൂട്ടരുണ്ടു.അവരാകട്ടെ എണ്ണത്തില്‍ കുറവായിരിക്കും.ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍,അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തമമായ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, മറ്റുള്ളവരെ പോലെ വിലപക്കുകയോ,പരിഭവിക്കുകയോ,പരാതിപ്പെടുകയോ ചെയ്യാതെ, കഴിഞ്ഞ കാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി,ലഭിച്ച കൃപകളെയും അനുഗ്രഹങ്ങളെയും വഴിനടത്തിപ്പിനെയും തിരിച്ചറിഞ്ഞു,ഇതിനെല്ലാം എനിക്കു എന്തു യോഗ്യതയാണു ഉണ്ടായിരുന്നതു എന്നു സ്വയം വിലയിരുത്തി ദൈവത്തില്‍ കൂടുതല്‍ സങ്കേതപ്പെടുന്നവരായി പരിണമിക്കുന്നു. അങ്ങനെയുള്ളവരാണു യഥാര്‍ത്ഥ ഭക്തന്മാര്‍; സത്യവിശ്വാസികള്‍. അവരാണു പില്ക്കാലത്തു പരിശുദ്ധന്മാര്‍ എന്നു അറിയപ്പെടുന്നവര്‍. ദൈവത്തിന്റെ പരിശുദ്ധതയോളം വളരുവാനായി ലഭിക്കുന്ന വിലയേറിയ അനുഭവങ്ങളായി അവര്‍ അതിനെ തിരിച്ചറിയുകയും അതിനനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തു പരിശുദ്ധപദവിയിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ഇവിടെ ദാവീദു ആ ഗണത്തിലേക്കു ഉയര്‍ത്തപ്പെടുന്നതിനാല്‍ അന്യരില്‍ നിന്നു വ്യത്യസ്ഥനായി നിലകൊള്ളുന്നു. അതിലേക്കു ദാവീദിനെ വഴിനടത്തിയ ഒരു അനുഭവമാണു ഈ വാക്കുകള്‍ക്കു കാരണമായ സംഭവം.
തന്നെയും യിസ്രായേല്‍ ജനത്തെയും അനുഗ്രഹകരമായി പരിപാലിച്ച സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു ഒരു ആലയം പണിയണമെന്നതു ദാവീദിന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു. മോശെയുടെ കാലം മുതല്‍ യഹോവയുടെ സാന്നിദ്ധ്യം അവര്‍ അനുഭവിച്ചറിഞ്ഞിരുന്ന യഹോവയുടെ പെട്ടകം കൂടാരങ്ങളിലായിരുന്നു സ്ഥാപിച്ചിരുന്നതു. അന്നു യിസ്രായേല്‍ കെട്ടുറപ്പുള്ള ഒരു ജനതയായിരുന്നില്ല. മാത്രമല്ല സുസ്ഥിരമായ ഒരു രാജ്യമോ ഭരണമോ ഭരണാധികാരിയോ ഉണ്ടായിരുന്നില്ല. കൂടാരവാസികളും പ്രവാസികളുമായിരുന്നു. എന്നാല്‍ ഇന്നു യഹോവയുടെ വലിയ കരുണയാല്‍ ചുറ്റുമുള്ള ശത്രു രാജ്യങ്ങള്‍ക്കു ഭയമുളവാക്കുന്ന സുസ്ഥിരമായ ഒരു രാജ്യമായി പരിണമിച്ചിരിക്കുന്നു. അതിനാല്‍ ഇനിയും ശത്രുക്കള്‍ പിടിച്ചെടുത്തു കൊണ്ടു പോകുംവിധം യഹോവയുടെ പെട്ടകം ഇങ്ങനെ കൂടാരത്തില്‍ വച്ചിരിക്കുന്നതു ഉചിതമല്ലെന്ന ബോധം ദാവീദിനു ഉണ്ടായി. യഹോവയ്ക്കു സ്ഥിരമായ ഒരു ആലയം പണിയുവാന്‍ ഇനിയും അമാന്തിക്കുന്നതു ശരിയല്ല എന്നു ദാവീദു തീരുമാനിച്ചു. തന്റെ അരമനയില്‍ എത്തിയ നാഥാന്‍ പ്രവാചകനോടു ദാവീദു തന്റെ ആഗ്രഹം അറിയിച്ചു. 1.ദിനഃ 17-ാം അദ്ധ്യായത്തില്‍ അതു വിവരിച്ചിരിക്കുന്നു. ദാവീദു നാഥാന്‍ പ്രവാചകനോടുഃ 'ഇതാ ഞാന്‍ ദേവദാരു കൊണ്ടുള്ള അരമനയില്‍ വസിക്കുന്നു. യഹോവയുടെ നിയമപെട്ടകമോ തിരശീലകള്‍ക്കു കീഴെ ഇരിക്കുന്നു.' എന്നു പറഞ്ഞു. നാഥാന്‍ ദാവീദിനോടുഃ 'നിന്റെ താല്പര്യം പോലെയൊക്കെയും ചെയ്താലു; യഹോവ നിന്നോടു കൂടെയുണ്ടു.' എന്നു പറഞ്ഞു. ദാവീദിന്റെ ആഗ്രഹം നല്ലതും അനിവാര്യവുമാണു എന്നതില്‍ നാഥാനും സംശയമൊന്നും തോന്നിയില്ല. പക്ഷെ രണ്ടുപേരുടെയും ചിന്തയ്ക്കും താല്പര്യത്തിനും ആഗ്രഹത്തിനും എതിരായി, അന്നു രാത്രിയില്‍ തന്നെ നാഥാന്‍ പ്രവാചകനു യഹോവയുടെ അരുളപ്പാടു ഉണ്ടായി. 1.ദിനഃ 17;4.'നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എനിക്കു വസിക്കുവാനുള്ള ആലയം പണിയേണ്ടതു നീയല്ല'. അതിനു കാരണം എന്താണെന്നു 1.ദിനഃ 22;8 ല്‍ ദാവീദുതന്നെ പറയുന്നു. 'എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതു എന്തെന്നാല്‍ 'നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു. നീ എന്റെ നാമത്തില്‍ ഒരു ആലയം പണിയരുതു. നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹുരക്തം ചിന്തിയിരിക്കുന്നു.'' യഹോവയ്ക്കു വേണ്ടിയും യഹോവയുടെ സ്വന്തജനമായ യിസ്രായേലിനു വേണ്ടിയുമാണു ദാവീദു രക്തം ചിന്തിയതും യുദ്ധം ചെയ്തതും. അതിന്റെ പിന്നില്‍ സ്വാര്‍ത്ഥമോഹങ്ങള്‍ ഉണ്ടായിരുന്നു എന്നും പറയുവാന്‍ കഴിയുകയില്ല. എന്നിട്ടും യഹോവ തനിക്കു ആലയം പണിയുവാന്‍ ദാവീദിനെ അനുവദിച്ചില്ല എന്നതു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു.
ദേവാലയം പണി ഒരു ഹരമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു. ദൈവത്തെ ആരാധിക്കുവാനും ദൈവസാന്നദ്ധ്യം അനുഭവിക്കുവാനും മനോഹരവും കാലാനുസൃതവുമായ ദേവാലയം ആവശ്യമാണു എന്നതില്‍ പക്ഷാന്തരമില്ല. അതിന്റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയാണു ചിന്തനീയമായ വസ്തുത. ദേവാലയനിര്‍മ്മാണത്തെ കുറിച്ചുള്ള ചില ഗൗരവമായ ചിന്തകള്‍ ഇതു നമുക്കു പകര്‍ന്നു തരുന്നുണ്ടു. പേരിനും പ്രശസ്തിക്കും വേണ്ടിയാണു പലരും ദേവാലയം പണിയുന്നതു. മലങ്കരസഭയില്‍ ഇതുപോലൊരു ദേവാലയം ഉണ്ടാകരുതു എന്ന ചിന്തയാണു പലരേയും ഭരിക്കുന്നതു. മാനുഷികദൃഷ്ടിയില്‍ ഒരു കുറവും കണ്ടെത്തുവാന്‍ കഴിയാത്തവനും ദൈവത്തിന്റെ കിന്നരമെന്നു വിശേഷിപ്പിക്കുന്നവനുമായ ദാവീദിനു പോലും ഒരു ദേവാലയം പണിയുവാനുള്ള യോഗ്യത ദൈവസന്നിധിയില്‍ ഇല്ലായിരുന്നു എന്നു കാണുമ്പോള്‍, ദേവാലയം പണി വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്നു ബോദ്ധ്യമാകുന്നു. ദേവാലയം വിശുദ്ധമാണു. അതു ദൈവത്തിന്റെ അധിവാസസ്ഥലമാണു; സ്വര്‍ഗ്ഗത്തിന്റെ വാതിലാണു. അതിനാല്‍ ദേവാലയ നിര്‍മ്മിക്കുന്നവരുടെ ജീവിത വിശുദ്ധിയോടൊപ്പം അതിനുവേണ്ടി ചെലവിടുന്ന ധനത്തിന്റെ സ്വഭാവവും അതുമൂലം പ്രാപിക്കുന്ന അനുഗ്രഹത്തിനു ഒരു പ്രധാന ഘടകമാണെന്നു ഇതു സൂചിപ്പിക്കുന്നു.
യഹോവ നാഥാന്‍ പ്രവാചകന്‍ മുഖാന്തിരം തുടര്‍ന്നു അരുളിച്ചെയ്തു. 'ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍ മുതല്‍ ഇന്നു വരെയും ഞാന്‍ ഒരു ആലയവാസം ചെയ്യാതെ കൂടാരത്തില്‍ നിന്നു കൂടാരത്തിലേക്കും നിവാസത്തില്‍ നിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു. എല്ലാ യിസ്രായേലിനോടും കൂടെ സഞ്ചരിച്ചു വന്ന സ്ഥലങ്ങളില്‍ എവിടെ വെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ന്യായാധിപന്മാരില്‍ ആരോടെങ്കിലും നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ.' ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ തന്റെ പിതാവു ദാവീദു ആഗ്രഹിച്ചതു പോലെയും യഹോവയുടെ നിർണ്ണയപ്രകാരവും ദൈവത്തിന്റെ പണിതു പ്രതിഷ്ഠിച്ചപ്പോൾ നടത്തിയ പ്രാർത്ഥനയിലെ ഈ വാചകം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു. 2.ദിനഃ 6. 18. എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടി വസിക്കുമോ. സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ. പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?. സ്വന്തം കൂടാരത്തൽ ദൈവത്തെ ഒതക്കി നിർത്തുവാൻ വെമ്പൽ കൊള്ളുന്ന ആധുനിക തലമുറയുടെ വ്യഗ്രതയാണു ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതു. മറുരൂപമലയിൽ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച ശീമോന്റെ സ്വാർത്ഥ രഹിതം എന്നു തോന്നാവുന്ന ചിന്തയെ മൗനമായി നിരാകരിച്ച കർത്താവിന്റെ പ്രതികരണം ഈ സത്യം വിളിച്ചോതുന്നു. ഈ അടുത്ത സമയത്തു നമ്മുടെ ഒരു പള്ളിപ്പെരുന്നാളിനു ഇറക്കിയ പല പേജുകളുള്ള നോട്ടിസ്സിന്റെ പ്രഥമ പേജിൽ ആ ദേവാലയത്തിന്റെ മനോഹരമയ ചിത്രം ആലേഖനം ചെയ്തിരുന്നു. ആ ദേവാലയത്തിന്റെ മുകളിൽ ആകാശത്തിലേക്കു കൈകൾ ഉയർത്തി നില്ക്കുന്ന കർത്താവിന്റെയും ആ പള്ളി ആരുടെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്നുവോ ആ പരിശുദ്ധന്റെയും ചിത്രങ്ങളും ചേർത്തിട്ടുണ്ടാിരുന്നു. ഇതു കണ്ടിണ്ടു ഒരു മനുഷ്യൻ തമാശ എന്ന വിധത്തിൽ , അവർ സത്യസന്ധമായി കാര്യം വെളിപ്പെടുത്തിയരിക്കുന്നു. ഈ പെരുന്നാളുകളുടെ ആഘോഷം കണ്ടു അവർ ജീവനുംകൊണ്ടു രക്ഷ പെടുകയാണു. ഈ പ്രതികരണം വെറും തമാശയായി തള്ളിക്കളയുവാൻ കഴയമോ.
യഹോവ തുടർന്നു ദാവീദിനോടു അരുളിച്ചെയ്തുഃ 'നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കുമ്പോള്‍ തന്നെ എടുത്തു.' അവസാനം പറയുന്നുഃ 'ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്കു ഒരു ആലയം പണിയും, ഞാന്‍ അവന്റെ സിംഹാസനം സ്ഥിരമാക്കും.' ഏവംവിധ ദൈവത്തിന്റെ അരുളപ്പാടുകളും ദര്‍ശനങ്ങളും നാഥാന്‍ അറിയിച്ചപ്പോഴുള്ള ദാവീദിന്റെ പ്രതികരണമാണു 1.ദിനഃ 17;18 മുതലുള്ള വാക്യങ്ങളില്‍ കാണുന്നതു. ദാവീദു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍; 'യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു? ദൈവമേ, ഇതും പോരാ എന്നു തോന്നിയിട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്യുകയും, ശ്രേഷഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കു ഒത്തവണ്ണം എന്നെ ആദരിക്കുകയും ചെയ്തിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെ കുറിച്ചു ദാവീദു ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.'' ദാവീദു രാജാവിനു അല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ പ്രതികരിക്കുവാന്‍ കഴിയുകയില്ല. ദാവീദിന്റെ ഈ പ്രതികരണത്തില്‍ പ്രകടമാകുന്ന വിനയവും താഴ്മയും വിശ്വാസവും എത്ര പുകഴ്ത്തിയാലും അധികമാവുകയില്ല.
താന്‍ ദേവദാരുകൊണ്ടു നിര്‍മ്മിച്ച മനോഹരമായ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍, അതിനെല്ലാം കാരണഭൂതനായ സര്‍വ്വശക്തനായ ദൈവത്തിന്റെ പെട്ടകത്തിനു സുസ്ഥിരവും മനോഹരവുമായ ഒരു ആവാസസ്ഥലം ഇല്ലാതെ കൂടാരത്തില്‍ മാത്രം കഴിയുന്നതു കണ്ടു മനസ്സു പതറി ദൈവത്തിനു തന്റെ കൊട്ടാരത്തെക്കാള്‍ മനോഹരമായ ഒരു ആലയം പണിയുവാന്‍ അതിയായി ആഗ്രഹിച്ച ദാവീദിന്റെ അഭിലാഷവും ചിന്താഗതിയും ഏറ്റം ശ്ളാഘനീയം തന്നെയാണു. ആരാലും പുകഴ്ത്തപ്പെടുവാന്‍ യോഗ്യമായ തന്റെ ആഗ്രഹത്തെ നിഷേധിക്കുക മാത്രമല്ല, അതിനു താന്‍ യോഗ്യനല്ല എന്നും യഹോവ അരുളിച്ചെയ്കയും ചെയ്തപ്പോള്‍ ഉണ്ടാകാവുന്ന മാനസ്സീകാവസ്ഥ നമുക്കു ഊഹനീയമാണു. എന്നാല്‍ ഇവിടെയിതാ ദാവീദു സാധാരണക്കാരനെ പോലെ പരിഭവിക്കുകയോ പരാതിപ്പെടുകയോ പതറിപ്പോകുകയോ ചെയ്യുന്നില്ല. അതു തനിക്കു ലഭിച്ച ഒരു ബഹുമതിയും ആദരവുമായിട്ടാണു ദാവീദു കാണുന്നതു. ഈ മനസ്സാണു ദാവീദിനെ വ്യത്യസ്ഥനാക്കുന്നതു. ദാവീദു പറയുന്നുഃ 'ശ്രേഷഠ പദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കു ഒത്തവണ്ണം എന്നെ ആദരിക്കുകയും ചെയ്തിയിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ഇനി എന്തു പറയേണ്ടു.'
ദാവീദിനു ഇങ്ങനെ പ്രതികരിക്കുവാന്‍ കഴിഞ്ഞു എന്തുകൊണ്ടാണു എന്നു ആ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ദൈവത്തിന്റെ അരുളപ്പാടില്‍ പെട്ടെന്നു ആരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ സാദ്ധ്യതയുള്ളതു 'എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല. എന്ന അരുളപ്പാടാണു. യഹോവ ആദ്യം പറഞ്ഞതും അതാണു. തന്റെ ആഗ്രഹനിഷേധത്തിന്റെ വാക്കുകള്‍ കേട്ടു കഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസ്സീകാവസ്ഥ പിന്നീടു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാനോ, ഗൗരവമായി കാണുവാനോ ഒരു സാധാരണ മനുഷ്യനു കഴിയുകയില്ല. എന്നാല്‍ ആ നിഷേധവാക്കുകള്‍ കേട്ടപ്പോള്‍ 'നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍?' എന്നു സ്വയം ചോദിക്കുവാന്‍ പ്രേരിപ്പിച്ചതു, ദാവീദിനെ കുറിച്ചു ദൈവം തുടര്‍ന്നു പറഞ്ഞ മറ്റൊരു അരുളപ്പാടാണു. അതു ഇപ്രകാരമാണു. നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കുമ്പോള്‍ തന്നെ എടുത്തു .' ഈ വാക്കുകള്‍ ശ്രദ്ധിച്ച ദാവീദിനു കഴിഞ്ഞകാല അനുഭവങ്ങളേയും വര്‍ത്തമാനകാലത്തെയും താരതമ്യം ചെയ്യുവാന്‍ പ്രേരകമായി ഭവിച്ചു. കഴിഞ്ഞകാലങ്ങളില്‍ ദൈവം ചൊരിഞ്ഞു തന്ന കരുണയും കൃപയും തനിക്കു സ്വപ്നം കാണുവാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു ഉന്നതപദവിയിലേക്കു ഉയര്‍ത്തിയിരിക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു എത്ര നിസ്സാരം. മാത്രമല്ല, അതു തനിക്കു അര്‍ഹമായിരുന്നു എങ്കില്‍ യഹോവ നിഷേധിക്കുമായിരുന്നില്ല എന്നും ഇതു ദാവീദിനെ ബോദ്ധ്യപ്പെടുത്തി. വെറും ഒരു ആട്ടിടയ ബാലനായിരുന്ന തന്നെ യിസ്രായേലിന്റെ രാജാവായി ഉയര്‍ത്തിയ ദൈവത്തിന്റെ കൃപാതിരേകത്തെ ഈ അനുഗ്രഹനിഷേധവുമായി തുലനം ചെയ്യുമ്പോള്‍ മാത്രമേ ദൈവത്തിന്റെ മഹത്വവും കാരുണ്യാതിരേകവും തിരിച്ചറിയുകയുള്ളു. നാമും നമ്മുടെ ജീവിതത്തിലെ നല്ല ആഗ്രഹങ്ങള്‍ സഫലമാകാതെ വരുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി, ദൈവം അത്ഭുതകരമായി വഴിനടത്തിയ അനുഭവങ്ങളെ കണ്ടെത്തുമ്പോള്‍ മാത്രമേ അനുഗ്രഹകരവും സമാധാനപൂര്‍ണ്ണവുമായ ഒരു ഭാവി നമ്മുടെ മുമ്പില്‍ തുറന്നു വരികയുള്ളു എന്നു ദാവീദിന്റെ ഈ അനുഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാല്‍ സാധാരണ വിശ്വാസി വര്‍ത്തമാനകാലത്തില്‍ ഉണ്ടാകുന്ന ഏവംവിധ ജീവിതാനുഭവങ്ങളില്‍ മനസ്സു പതറി ഭാവിയെക്കുറിച്ചുള്ള ചിന്താഭാരത്താല്‍ തകര്‍ന്നു നിരാശപൂണ്ടു കഴിഞ്ഞകാലങ്ങളില്‍ ലഭിച്ച നന്മകളും അുഗ്രഹങ്ങളും വിസ്മരിക്കുന്നു. അതില്‍ പരിഭവിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടു ഇനിയും ഇവിടെ ഇങ്ങനെയായിരുന്നിട്ടു പ്രയോജനമൊന്നുമില്ല എന്നു കരുതിയും തെറ്റിദ്ധരിച്ചും പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോകുന്നു. എന്നാല്‍ ദാവീദു നേടിയെടുത്ത ഈ ആത്മീയ ദര്‍ശനം പ്രായോഗികജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെങ്കില്‍ പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ പ്രതികൂലതകളെ അതിജീവിക്കുവാനുള്ള ആത്മബലം നേടി ജയമുള്ള ക്രിസ്തീയ ജീവിതം സ്വന്തമാക്കുവാന്‍ കഴിയുകയുള്ളു. ദൈവം എന്റെ സങ്കേതവൂം ബലവുമാണെന്നും , വീണാലും നിലം പരിചാകാതെ അവന്‍ കൈകളില്‍ താങ്ങിക്കൊള്ളും എന്നുമുള്ള വിശ്വാസത്തില്‍ അടിയുറച്ചു വളരണമെങ്കില്‍ ദാവീദുരാജാവിന്റെ ഈ ആത്മീയദര്‍ശനം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയേ മതിയാകൂ.
തന്റെ ആഗ്രഹത്തെ നിഷേധിച്ചപ്പോള്‍ അതിനെ അംഗീകരിക്കുവാനും പരിഭവം കൂടാതെ ദൈവസന്നിധിയില്‍ ആയിരിപ്പാനും ദാവീദിനെ പ്രാപ്തനാക്കിയതിനു ഇവിടെ മറ്റൊരു കാരണം കൂടെ കണ്ടെത്തുവാന്‍ കഴിയും. വര്‍ത്തമാന കാലത്തിലെ തന്റെ നല്ല ആഗ്രഹം നിഷേധിക്കുന്നതിനാല്‍ ഭാവിയില്‍ അതു വലിയ ഒരു അനുഗ്രഹത്തിനു വഴിയൊരുക്കും എന്ന തിരിച്ചറിവാണു അതിനെ പൂര്‍ണ്ണമായി അംഗീകരിക്കുവാനും സ്വീകരിക്കുവാനും ദാവീദിനെ പ്രാപ്തനാക്കിയതു. വര്‍ത്തമാനകാലത്തില്‍ നന്മയന്നും നമുക്കു ആവശ്യമെന്നു തോന്നുന്ന പലതും ഭാവിയില്‍ ഗുണത്തേക്കാള്‍ ദോഷംചെയ്യുന്നതും, ചില തിന്മകളും ദോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഭാവിയില്‍ നന്മയായും അനുഗ്രഹമായും തീരുവാനും സാദ്ധ്യത ഉണ്ടെന്നു, ഭൂതവര്‍ത്തമാനഭാവികാലങ്ങളെല്ലാം വര്‍ത്തമാനകാലമയി തന്നെയായിരിക്കുന്ന, സര്‍വ്വവശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും ആയ ദൈവത്തിനു അറിയാമെന്നുള്ളതുകൊണ്ടാണു നമ്മുടെ പല നല്ല ആഗ്രഹങ്ങളും അതേപടി ദൈവം നമുക്കു നല്‍കാതിരിക്കുന്നതു എന്നതാണു സത്യം. ദൈവത്തിന്റെ അരുളപ്പാടില്‍ ദാവീദു ഈ കാര്യം തിരിച്ചറിയുന്നു. യഹോവ അരുളിച്ചെയ്തു.1. ദിനഃ 17;11.'നീ നിന്റെ പിതാക്കന്മാരുടെ അടുക്കലേക്കു പോകേണ്ടതിനു നിന്റെ ജീവകാലം തികയുമ്പോള്‍, ഞാന്‍ നിന്റെ കാലശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്കു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.'' വര്‍ത്തമാനകാല അനുഭവങ്ങള്‍ സുഖകരമല്ല എന്നു തോന്നിയാലും അതു തനിക്കു മാത്രമല്ല, തന്റെ അനന്തര തലമുറയ്ക്കും അനുഗ്രഹങ്ങള്‍ ചൊരിയുവാന്‍ വഴിതുറക്കും എന്ന ബോധമാണു ദാവീദിനെ ഈ വിധം പ്രതികരിക്കുവാന്‍ പ്രാപ്തനാക്കിയതു എന്നു പറയാം. അതാകട്ടെ ആകുലതയും വ്യാകുലതയും ഇല്ലാത്ത സമാധാനപരമായ നിര്യാണത്തിനു കാരണമായി തീരുകയും ചെയ്തു. ഭാവിയെക്കുറിച്ചുള്ള ദാവീദിന്റെ ശുഭപ്രതീക്ഷയാണു 'എന്റെ ഗൃഹവും എന്തുള്ളു?' എന്ന ചോദ്യത്തില്‍ പ്രതിധ്വനിക്കുന്നതു.
ജീവിതത്തില്‍ ഉണ്ടാകുന്ന ഏതു അനുഭവങ്ങളെയും സമചിത്തതയോടെ നേരിടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും സങ്കേതപ്പെടുവാനും, അടിയുറച്ചു വിശ്വസിക്കുവാനും കഴിയണമെങ്കില്‍, കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി, അത്ഭുതകരമായി ഇതുവരെ കാത്തുപരിപാലിച്ചു വഴിനടത്തിയ ദൈവത്തിന്റെ കൃപാതിരേകത്തെ കണ്ടറിയുവാനുള്ള മനസ്സും ഹൃദയവും ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളു എന്നു ദാവീദിന്റെ ഈ ജീവിതാനുഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
എന്നാല്‍ ഒരുവന്റെ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവനിലുണ്ടാകുന്ന പ്രതികരണമാണു അവന്റെ ആത്മീയ നിലവാരത്തെയും, ദൈവത്തിലുള്ള വാശ്വാസത്തെയും വലയിരുത്തുവാന്‍ ഉപകരിക്കുന്ന യഥാര്‍ത്ഥ അളവുകോല്‍. അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ കടന്നു വരികയും, കണ്ണുനീരോടെ ദൈവത്തോടു അപേക്ഷിക്കുകയും ചെയ്തിട്ടും അതിനു ശാശ്വതമായ പരിഹാരം ലഭിക്കാതെയും വരുമ്പോള്‍ അതുവരെ തന്നെ അത്ഭുതകരമായി പരിപാലിച്ച ദൈവകൃപ തിരിച്ചറിയാതെയും വിസ്മരിച്ചും, ഈ ഒറ്റ കാരണത്താല്‍ ദൈവത്തെ ഉപേക്ഷിച്ചു പോകുന്നവരുമുണ്ടു. വേറെ ചിലരാകട്ടെ, അവരാണു ഭൂരിപക്ഷം, പള്ളിയില്‍ പോകുകയും ആരാധിക്കുകയും പ്രാര്‍ത്ഥക്കുകയും ഉപവസിക്കുകയും നോമ്പു നോക്കുകയും കുമ്പസാരിക്കുകയും വിശുദ്ധ കുര്‍ബ്ബാന അനുഭവിക്കുകയും ചെയ്തിട്ടും ജീവിതത്തില്‍ ദുഃഖാനുഭവങ്ങള്‍ ഉണ്ടാകുകയും അതിനു മാറ്റമുണ്ടാകുകയോ ആഗ്രഹങ്ങള്‍ സഫലമാകാതെ വരികയോ ചെയ്യുമ്പോള്‍, ഇനിയും ഇവിടെ നിന്നിട്ടു ഫലമൊന്നുമില്ല എന്നു ചിന്തിച്ചു, ദൈവം തന്റെ കാര്യത്തില്‍ ഇടപെടുന്നതു വരെ കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതെ, ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു കാര്യം സാധിച്ചു തരാമെന്നു പറയുന്ന പുതിയ പ്രവാചകന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. ദൈവം തക്ക സമയത്തു നമ്മുടെ ആവശ്യങ്ങളില്‍ ഇടപെടുകയും നമുക്കു ആവശ്യമുള്ളവ മാത്രം നല്‍കുകയും ചെയ്യുന്നവനാണെന്ന സത്യം ഇങ്ങനെയുള്ളവര്‍ ഗ്രഹിക്കുന്നില്ല.
വേറൊരു കൂട്ടരുണ്ടു.അവരാകട്ടെ എണ്ണത്തില്‍ കുറവായിരിക്കും.ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍,അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉത്തമമായ ആഗ്രഹങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, മറ്റുള്ളവരെ പോലെ വിലപക്കുകയോ,പരിഭവിക്കുകയോ,പരാതിപ്പെടുകയോ ചെയ്യാതെ, കഴിഞ്ഞ കാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി,ലഭിച്ച കൃപകളെയും അനുഗ്രഹങ്ങളെയും വഴിനടത്തിപ്പിനെയും തിരിച്ചറിഞ്ഞു,ഇതിനെല്ലാം എനിക്കു എന്തു യോഗ്യതയാണു ഉണ്ടായിരുന്നതു എന്നു സ്വയം വിലയിരുത്തി ദൈവത്തില്‍ കൂടുതല്‍ സങ്കേതപ്പെടുന്നവരായി പരിണമിക്കുന്നു. അങ്ങനെയുള്ളവരാണു യഥാര്‍ത്ഥ ഭക്തന്മാര്‍; സത്യവിശ്വാസികള്‍. അവരാണു പില്ക്കാലത്തു പരിശുദ്ധന്മാര്‍ എന്നു അറിയപ്പെടുന്നവര്‍. ദൈവത്തിന്റെ പരിശുദ്ധതയോളം വളരുവാനായി ലഭിക്കുന്ന വിലയേറിയ അനുഭവങ്ങളായി അവര്‍ അതിനെ തിരിച്ചറിയുകയും അതിനനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്തു പരിശുദ്ധപദവിയിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ഇവിടെ ദാവീദു ആ ഗണത്തിലേക്കു ഉയര്‍ത്തപ്പെടുന്നതിനാല്‍ അന്യരില്‍ നിന്നു വ്യത്യസ്ഥനായി നിലകൊള്ളുന്നു. അതിലേക്കു ദാവീദിനെ വഴിനടത്തിയ ഒരു അനുഭവമാണു ഈ വാക്കുകള്‍ക്കു കാരണമായ സംഭവം.
തന്നെയും യിസ്രായേല്‍ ജനത്തെയും അനുഗ്രഹകരമായി പരിപാലിച്ച സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കു ഒരു ആലയം പണിയണമെന്നതു ദാവീദിന്റെ ജീവിതത്തിലെ ഒരു വലിയ ആഗ്രഹമായിരുന്നു. മോശെയുടെ കാലം മുതല്‍ യഹോവയുടെ സാന്നിദ്ധ്യം അവര്‍ അനുഭവിച്ചറിഞ്ഞിരുന്ന യഹോവയുടെ പെട്ടകം കൂടാരങ്ങളിലായിരുന്നു സ്ഥാപിച്ചിരുന്നതു. അന്നു യിസ്രായേല്‍ കെട്ടുറപ്പുള്ള ഒരു ജനതയായിരുന്നില്ല. മാത്രമല്ല സുസ്ഥിരമായ ഒരു രാജ്യമോ ഭരണമോ ഭരണാധികാരിയോ ഉണ്ടായിരുന്നില്ല. കൂടാരവാസികളും പ്രവാസികളുമായിരുന്നു. എന്നാല്‍ ഇന്നു യഹോവയുടെ വലിയ കരുണയാല്‍ ചുറ്റുമുള്ള ശത്രു രാജ്യങ്ങള്‍ക്കു ഭയമുളവാക്കുന്ന സുസ്ഥിരമായ ഒരു രാജ്യമായി പരിണമിച്ചിരിക്കുന്നു. അതിനാല്‍ ഇനിയും ശത്രുക്കള്‍ പിടിച്ചെടുത്തു കൊണ്ടു പോകുംവിധം യഹോവയുടെ പെട്ടകം ഇങ്ങനെ കൂടാരത്തില്‍ വച്ചിരിക്കുന്നതു ഉചിതമല്ലെന്ന ബോധം ദാവീദിനു ഉണ്ടായി. യഹോവയ്ക്കു സ്ഥിരമായ ഒരു ആലയം പണിയുവാന്‍ ഇനിയും അമാന്തിക്കുന്നതു ശരിയല്ല എന്നു ദാവീദു തീരുമാനിച്ചു. തന്റെ അരമനയില്‍ എത്തിയ നാഥാന്‍ പ്രവാചകനോടു ദാവീദു തന്റെ ആഗ്രഹം അറിയിച്ചു. 1.ദിനഃ 17-ാം അദ്ധ്യായത്തില്‍ അതു വിവരിച്ചിരിക്കുന്നു. ദാവീദു നാഥാന്‍ പ്രവാചകനോടുഃ 'ഇതാ ഞാന്‍ ദേവദാരു കൊണ്ടുള്ള അരമനയില്‍ വസിക്കുന്നു. യഹോവയുടെ നിയമപെട്ടകമോ തിരശീലകള്‍ക്കു കീഴെ ഇരിക്കുന്നു.' എന്നു പറഞ്ഞു. നാഥാന്‍ ദാവീദിനോടുഃ 'നിന്റെ താല്പര്യം പോലെയൊക്കെയും ചെയ്താലു; യഹോവ നിന്നോടു കൂടെയുണ്ടു.' എന്നു പറഞ്ഞു. ദാവീദിന്റെ ആഗ്രഹം നല്ലതും അനിവാര്യവുമാണു എന്നതില്‍ നാഥാനും സംശയമൊന്നും തോന്നിയില്ല. പക്ഷെ രണ്ടുപേരുടെയും ചിന്തയ്ക്കും താല്പര്യത്തിനും ആഗ്രഹത്തിനും എതിരായി, അന്നു രാത്രിയില്‍ തന്നെ നാഥാന്‍ പ്രവാചകനു യഹോവയുടെ അരുളപ്പാടു ഉണ്ടായി. 1.ദിനഃ 17;4.'നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എനിക്കു വസിക്കുവാനുള്ള ആലയം പണിയേണ്ടതു നീയല്ല'. അതിനു കാരണം എന്താണെന്നു 1.ദിനഃ 22;8 ല്‍ ദാവീദുതന്നെ പറയുന്നു. 'എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതു എന്തെന്നാല്‍ 'നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു. നീ എന്റെ നാമത്തില്‍ ഒരു ആലയം പണിയരുതു. നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹുരക്തം ചിന്തിയിരിക്കുന്നു.'' യഹോവയ്ക്കു വേണ്ടിയും യഹോവയുടെ സ്വന്തജനമായ യിസ്രായേലിനു വേണ്ടിയുമാണു ദാവീദു രക്തം ചിന്തിയതും യുദ്ധം ചെയ്തതും. അതിന്റെ പിന്നില്‍ സ്വാര്‍ത്ഥമോഹങ്ങള്‍ ഉണ്ടായിരുന്നു എന്നും പറയുവാന്‍ കഴിയുകയില്ല. എന്നിട്ടും യഹോവ തനിക്കു ആലയം പണിയുവാന്‍ ദാവീദിനെ അനുവദിച്ചില്ല എന്നതു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു.
ദേവാലയം പണി ഒരു ഹരമായി മാറിയിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നതു. ദൈവത്തെ ആരാധിക്കുവാനും ദൈവസാന്നദ്ധ്യം അനുഭവിക്കുവാനും മനോഹരവും കാലാനുസൃതവുമായ ദേവാലയം ആവശ്യമാണു എന്നതില്‍ പക്ഷാന്തരമില്ല. അതിന്റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയാണു ചിന്തനീയമായ വസ്തുത. ദേവാലയനിര്‍മ്മാണത്തെ കുറിച്ചുള്ള ചില ഗൗരവമായ ചിന്തകള്‍ ഇതു നമുക്കു പകര്‍ന്നു തരുന്നുണ്ടു. പേരിനും പ്രശസ്തിക്കും വേണ്ടിയാണു പലരും ദേവാലയം പണിയുന്നതു. മലങ്കരസഭയില്‍ ഇതുപോലൊരു ദേവാലയം ഉണ്ടാകരുതു എന്ന ചിന്തയാണു പലരേയും ഭരിക്കുന്നതു. മാനുഷികദൃഷ്ടിയില്‍ ഒരു കുറവും കണ്ടെത്തുവാന്‍ കഴിയാത്തവനും ദൈവത്തിന്റെ കിന്നരമെന്നു വിശേഷിപ്പിക്കുന്നവനുമായ ദാവീദിനു പോലും ഒരു ദേവാലയം പണിയുവാനുള്ള യോഗ്യത ദൈവസന്നിധിയില്‍ ഇല്ലായിരുന്നു എന്നു കാണുമ്പോള്‍, ദേവാലയം പണി വളരെ ഗൗരവത്തോടെ കാണേണ്ട ഒന്നാണെന്നു ബോദ്ധ്യമാകുന്നു. ദേവാലയം വിശുദ്ധമാണു. അതു ദൈവത്തിന്റെ അധിവാസസ്ഥലമാണു; സ്വര്‍ഗ്ഗത്തിന്റെ വാതിലാണു. അതിനാല്‍ ദേവാലയ നിര്‍മ്മിക്കുന്നവരുടെ ജീവിത വിശുദ്ധിയോടൊപ്പം അതിനുവേണ്ടി ചെലവിടുന്ന ധനത്തിന്റെ സ്വഭാവവും അതുമൂലം പ്രാപിക്കുന്ന അനുഗ്രഹത്തിനു ഒരു പ്രധാന ഘടകമാണെന്നു ഇതു സൂചിപ്പിക്കുന്നു.
യഹോവ നാഥാന്‍ പ്രവാചകന്‍ മുഖാന്തിരം തുടര്‍ന്നു അരുളിച്ചെയ്തു. 'ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍ മുതല്‍ ഇന്നു വരെയും ഞാന്‍ ഒരു ആലയവാസം ചെയ്യാതെ കൂടാരത്തില്‍ നിന്നു കൂടാരത്തിലേക്കും നിവാസത്തില്‍ നിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു. എല്ലാ യിസ്രായേലിനോടും കൂടെ സഞ്ചരിച്ചു വന്ന സ്ഥലങ്ങളില്‍ എവിടെ വെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേല്‍ ന്യായാധിപന്മാരില്‍ ആരോടെങ്കിലും നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ.' ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ തന്റെ പിതാവു ദാവീദു ആഗ്രഹിച്ചതു പോലെയും യഹോവയുടെ നിർണ്ണയപ്രകാരവും ദൈവത്തിന്റെ പണിതു പ്രതിഷ്ഠിച്ചപ്പോൾ നടത്തിയ പ്രാർത്ഥനയിലെ ഈ വാചകം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു. 2.ദിനഃ 6. 18. എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടി വസിക്കുമോ. സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ. പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?. സ്വന്തം കൂടാരത്തൽ ദൈവത്തെ ഒതക്കി നിർത്തുവാൻ വെമ്പൽ കൊള്ളുന്ന ആധുനിക തലമുറയുടെ വ്യഗ്രതയാണു ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതു. മറുരൂപമലയിൽ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച ശീമോന്റെ സ്വാർത്ഥ രഹിതം എന്നു തോന്നാവുന്ന ചിന്തയെ മൗനമായി നിരാകരിച്ച കർത്താവിന്റെ പ്രതികരണം ഈ സത്യം വിളിച്ചോതുന്നു. ഈ അടുത്ത സമയത്തു നമ്മുടെ ഒരു പള്ളിപ്പെരുന്നാളിനു ഇറക്കിയ പല പേജുകളുള്ള നോട്ടിസ്സിന്റെ പ്രഥമ പേജിൽ ആ ദേവാലയത്തിന്റെ മനോഹരമയ ചിത്രം ആലേഖനം ചെയ്തിരുന്നു. ആ ദേവാലയത്തിന്റെ മുകളിൽ ആകാശത്തിലേക്കു കൈകൾ ഉയർത്തി നില്ക്കുന്ന കർത്താവിന്റെയും ആ പള്ളി ആരുടെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്നുവോ ആ പരിശുദ്ധന്റെയും ചിത്രങ്ങളും ചേർത്തിട്ടുണ്ടാിരുന്നു. ഇതു കണ്ടിണ്ടു ഒരു മനുഷ്യൻ തമാശ എന്ന വിധത്തിൽ , അവർ സത്യസന്ധമായി കാര്യം വെളിപ്പെടുത്തിയരിക്കുന്നു. ഈ പെരുന്നാളുകളുടെ ആഘോഷം കണ്ടു അവർ ജീവനുംകൊണ്ടു രക്ഷ പെടുകയാണു. ഈ പ്രതികരണം വെറും തമാശയായി തള്ളിക്കളയുവാൻ കഴയമോ.
യഹോവ തുടർന്നു ദാവീദിനോടു അരുളിച്ചെയ്തുഃ 'നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കുമ്പോള്‍ തന്നെ എടുത്തു.' അവസാനം പറയുന്നുഃ 'ഞാന്‍ നിന്റെ ശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്കു ഒരു ആലയം പണിയും, ഞാന്‍ അവന്റെ സിംഹാസനം സ്ഥിരമാക്കും.' ഏവംവിധ ദൈവത്തിന്റെ അരുളപ്പാടുകളും ദര്‍ശനങ്ങളും നാഥാന്‍ അറിയിച്ചപ്പോഴുള്ള ദാവീദിന്റെ പ്രതികരണമാണു 1.ദിനഃ 17;18 മുതലുള്ള വാക്യങ്ങളില്‍ കാണുന്നതു. ദാവീദു അകത്തു ചെന്നു യഹോവയുടെ സന്നിധിയില്‍ ഇരുന്നു പറഞ്ഞതെന്തെന്നാല്‍; 'യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു? ദൈവമേ, ഇതും പോരാ എന്നു തോന്നിയിട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്യുകയും, ശ്രേഷഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കു ഒത്തവണ്ണം എന്നെ ആദരിക്കുകയും ചെയ്തിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെ കുറിച്ചു ദാവീദു ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.'' ദാവീദു രാജാവിനു അല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ പ്രതികരിക്കുവാന്‍ കഴിയുകയില്ല. ദാവീദിന്റെ ഈ പ്രതികരണത്തില്‍ പ്രകടമാകുന്ന വിനയവും താഴ്മയും വിശ്വാസവും എത്ര പുകഴ്ത്തിയാലും അധികമാവുകയില്ല.
താന്‍ ദേവദാരുകൊണ്ടു നിര്‍മ്മിച്ച മനോഹരമായ കൊട്ടാരത്തില്‍ വസിക്കുമ്പോള്‍, അതിനെല്ലാം കാരണഭൂതനായ സര്‍വ്വശക്തനായ ദൈവത്തിന്റെ പെട്ടകത്തിനു സുസ്ഥിരവും മനോഹരവുമായ ഒരു ആവാസസ്ഥലം ഇല്ലാതെ കൂടാരത്തില്‍ മാത്രം കഴിയുന്നതു കണ്ടു മനസ്സു പതറി ദൈവത്തിനു തന്റെ കൊട്ടാരത്തെക്കാള്‍ മനോഹരമായ ഒരു ആലയം പണിയുവാന്‍ അതിയായി ആഗ്രഹിച്ച ദാവീദിന്റെ അഭിലാഷവും ചിന്താഗതിയും ഏറ്റം ശ്ളാഘനീയം തന്നെയാണു. ആരാലും പുകഴ്ത്തപ്പെടുവാന്‍ യോഗ്യമായ തന്റെ ആഗ്രഹത്തെ നിഷേധിക്കുക മാത്രമല്ല, അതിനു താന്‍ യോഗ്യനല്ല എന്നും യഹോവ അരുളിച്ചെയ്കയും ചെയ്തപ്പോള്‍ ഉണ്ടാകാവുന്ന മാനസ്സീകാവസ്ഥ നമുക്കു ഊഹനീയമാണു. എന്നാല്‍ ഇവിടെയിതാ ദാവീദു സാധാരണക്കാരനെ പോലെ പരിഭവിക്കുകയോ പരാതിപ്പെടുകയോ പതറിപ്പോകുകയോ ചെയ്യുന്നില്ല. അതു തനിക്കു ലഭിച്ച ഒരു ബഹുമതിയും ആദരവുമായിട്ടാണു ദാവീദു കാണുന്നതു. ഈ മനസ്സാണു ദാവീദിനെ വ്യത്യസ്ഥനാക്കുന്നതു. ദാവീദു പറയുന്നുഃ 'ശ്രേഷഠ പദവിയിലുള്ള മനുഷ്യന്റെ അവസ്ഥയ്ക്കു ഒത്തവണ്ണം എന്നെ ആദരിക്കുകയും ചെയ്തിയിരിക്കുന്നു. അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ഇനി എന്തു പറയേണ്ടു.'
ദാവീദിനു ഇങ്ങനെ പ്രതികരിക്കുവാന്‍ കഴിഞ്ഞു എന്തുകൊണ്ടാണു എന്നു ആ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ദൈവത്തിന്റെ അരുളപ്പാടില്‍ പെട്ടെന്നു ആരുടെയും ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ സാദ്ധ്യതയുള്ളതു 'എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല. എന്ന അരുളപ്പാടാണു. യഹോവ ആദ്യം പറഞ്ഞതും അതാണു. തന്റെ ആഗ്രഹനിഷേധത്തിന്റെ വാക്കുകള്‍ കേട്ടു കഴിയുമ്പോള്‍ ഉണ്ടാകുന്ന മാനസ്സീകാവസ്ഥ പിന്നീടു പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാനോ, ഗൗരവമായി കാണുവാനോ ഒരു സാധാരണ മനുഷ്യനു കഴിയുകയില്ല. എന്നാല്‍ ആ നിഷേധവാക്കുകള്‍ കേട്ടപ്പോള്‍ 'നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍?' എന്നു സ്വയം ചോദിക്കുവാന്‍ പ്രേരിപ്പിച്ചതു, ദാവീദിനെ കുറിച്ചു ദൈവം തുടര്‍ന്നു പറഞ്ഞ മറ്റൊരു അരുളപ്പാടാണു. അതു ഇപ്രകാരമാണു. നീ എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തു നിന്നു ആടുകളെ നോക്കുമ്പോള്‍ തന്നെ എടുത്തു .' ഈ വാക്കുകള്‍ ശ്രദ്ധിച്ച ദാവീദിനു കഴിഞ്ഞകാല അനുഭവങ്ങളേയും വര്‍ത്തമാനകാലത്തെയും താരതമ്യം ചെയ്യുവാന്‍ പ്രേരകമായി ഭവിച്ചു. കഴിഞ്ഞകാലങ്ങളില്‍ ദൈവം ചൊരിഞ്ഞു തന്ന കരുണയും കൃപയും തനിക്കു സ്വപ്നം കാണുവാന്‍ പോലും അര്‍ഹതയില്ലാത്ത ഒരു ഉന്നതപദവിയിലേക്കു ഉയര്‍ത്തിയിരിക്കുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു എത്ര നിസ്സാരം. മാത്രമല്ല, അതു തനിക്കു അര്‍ഹമായിരുന്നു എങ്കില്‍ യഹോവ നിഷേധിക്കുമായിരുന്നില്ല എന്നും ഇതു ദാവീദിനെ ബോദ്ധ്യപ്പെടുത്തി. വെറും ഒരു ആട്ടിടയ ബാലനായിരുന്ന തന്നെ യിസ്രായേലിന്റെ രാജാവായി ഉയര്‍ത്തിയ ദൈവത്തിന്റെ കൃപാതിരേകത്തെ ഈ അനുഗ്രഹനിഷേധവുമായി തുലനം ചെയ്യുമ്പോള്‍ മാത്രമേ ദൈവത്തിന്റെ മഹത്വവും കാരുണ്യാതിരേകവും തിരിച്ചറിയുകയുള്ളു. നാമും നമ്മുടെ ജീവിതത്തിലെ നല്ല ആഗ്രഹങ്ങള്‍ സഫലമാകാതെ വരുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി, ദൈവം അത്ഭുതകരമായി വഴിനടത്തിയ അനുഭവങ്ങളെ കണ്ടെത്തുമ്പോള്‍ മാത്രമേ അനുഗ്രഹകരവും സമാധാനപൂര്‍ണ്ണവുമായ ഒരു ഭാവി നമ്മുടെ മുമ്പില്‍ തുറന്നു വരികയുള്ളു എന്നു ദാവീദിന്റെ ഈ അനുഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. എന്നാല്‍ സാധാരണ വിശ്വാസി വര്‍ത്തമാനകാലത്തില്‍ ഉണ്ടാകുന്ന ഏവംവിധ ജീവിതാനുഭവങ്ങളില്‍ മനസ്സു പതറി ഭാവിയെക്കുറിച്ചുള്ള ചിന്താഭാരത്താല്‍ തകര്‍ന്നു നിരാശപൂണ്ടു കഴിഞ്ഞകാലങ്ങളില്‍ ലഭിച്ച നന്മകളും അുഗ്രഹങ്ങളും വിസ്മരിക്കുന്നു. അതില്‍ പരിഭവിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടു ഇനിയും ഇവിടെ ഇങ്ങനെയായിരുന്നിട്ടു പ്രയോജനമൊന്നുമില്ല എന്നു കരുതിയും തെറ്റിദ്ധരിച്ചും പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ തേടി പോകുന്നു. എന്നാല്‍ ദാവീദു നേടിയെടുത്ത ഈ ആത്മീയ ദര്‍ശനം പ്രായോഗികജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമെങ്കില്‍ പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ പ്രതികൂലതകളെ അതിജീവിക്കുവാനുള്ള ആത്മബലം നേടി ജയമുള്ള ക്രിസ്തീയ ജീവിതം സ്വന്തമാക്കുവാന്‍ കഴിയുകയുള്ളു. ദൈവം എന്റെ സങ്കേതവൂം ബലവുമാണെന്നും , വീണാലും നിലം പരിചാകാതെ അവന്‍ കൈകളില്‍ താങ്ങിക്കൊള്ളും എന്നുമുള്ള വിശ്വാസത്തില്‍ അടിയുറച്ചു വളരണമെങ്കില്‍ ദാവീദുരാജാവിന്റെ ഈ ആത്മീയദര്‍ശനം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തിയേ മതിയാകൂ.
തന്റെ ആഗ്രഹത്തെ നിഷേധിച്ചപ്പോള്‍ അതിനെ അംഗീകരിക്കുവാനും പരിഭവം കൂടാതെ ദൈവസന്നിധിയില്‍ ആയിരിപ്പാനും ദാവീദിനെ പ്രാപ്തനാക്കിയതിനു ഇവിടെ മറ്റൊരു കാരണം കൂടെ കണ്ടെത്തുവാന്‍ കഴിയും. വര്‍ത്തമാന കാലത്തിലെ തന്റെ നല്ല ആഗ്രഹം നിഷേധിക്കുന്നതിനാല്‍ ഭാവിയില്‍ അതു വലിയ ഒരു അനുഗ്രഹത്തിനു വഴിയൊരുക്കും എന്ന തിരിച്ചറിവാണു അതിനെ പൂര്‍ണ്ണമായി അംഗീകരിക്കുവാനും സ്വീകരിക്കുവാനും ദാവീദിനെ പ്രാപ്തനാക്കിയതു. വര്‍ത്തമാനകാലത്തില്‍ നന്മയന്നും നമുക്കു ആവശ്യമെന്നു തോന്നുന്ന പലതും ഭാവിയില്‍ ഗുണത്തേക്കാള്‍ ദോഷംചെയ്യുന്നതും, ചില തിന്മകളും ദോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഭാവിയില്‍ നന്മയായും അനുഗ്രഹമായും തീരുവാനും സാദ്ധ്യത ഉണ്ടെന്നു, ഭൂതവര്‍ത്തമാനഭാവികാലങ്ങളെല്ലാം വര്‍ത്തമാനകാലമയി തന്നെയായിരിക്കുന്ന, സര്‍വ്വവശക്തനും സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും ആയ ദൈവത്തിനു അറിയാമെന്നുള്ളതുകൊണ്ടാണു നമ്മുടെ പല നല്ല ആഗ്രഹങ്ങളും അതേപടി ദൈവം നമുക്കു നല്‍കാതിരിക്കുന്നതു എന്നതാണു സത്യം. ദൈവത്തിന്റെ അരുളപ്പാടില്‍ ദാവീദു ഈ കാര്യം തിരിച്ചറിയുന്നു. യഹോവ അരുളിച്ചെയ്തു.1. ദിനഃ 17;11.'നീ നിന്റെ പിതാക്കന്മാരുടെ അടുക്കലേക്കു പോകേണ്ടതിനു നിന്റെ ജീവകാലം തികയുമ്പോള്‍, ഞാന്‍ നിന്റെ കാലശേഷം നിന്റെ പുത്രന്മാരില്‍ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കുകയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും. അവന്‍ എനിക്കു ആലയം പണിയും. അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.'' വര്‍ത്തമാനകാല അനുഭവങ്ങള്‍ സുഖകരമല്ല എന്നു തോന്നിയാലും അതു തനിക്കു മാത്രമല്ല, തന്റെ അനന്തര തലമുറയ്ക്കും അനുഗ്രഹങ്ങള്‍ ചൊരിയുവാന്‍ വഴിതുറക്കും എന്ന ബോധമാണു ദാവീദിനെ ഈ വിധം പ്രതികരിക്കുവാന്‍ പ്രാപ്തനാക്കിയതു എന്നു പറയാം. അതാകട്ടെ ആകുലതയും വ്യാകുലതയും ഇല്ലാത്ത സമാധാനപരമായ നിര്യാണത്തിനു കാരണമായി തീരുകയും ചെയ്തു. ഭാവിയെക്കുറിച്ചുള്ള ദാവീദിന്റെ ശുഭപ്രതീക്ഷയാണു 'എന്റെ ഗൃഹവും എന്തുള്ളു?' എന്ന ചോദ്യത്തില്‍ പ്രതിധ്വനിക്കുന്നതു.
ജീവിതത്തില്‍ ഉണ്ടാകുന്ന ഏതു അനുഭവങ്ങളെയും സമചിത്തതയോടെ നേരിടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും സങ്കേതപ്പെടുവാനും, അടിയുറച്ചു വിശ്വസിക്കുവാനും കഴിയണമെങ്കില്‍, കഴിഞ്ഞകാല ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി, അത്ഭുതകരമായി ഇതുവരെ കാത്തുപരിപാലിച്ചു വഴിനടത്തിയ ദൈവത്തിന്റെ കൃപാതിരേകത്തെ കണ്ടറിയുവാനുള്ള മനസ്സും ഹൃദയവും ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ സാദ്ധ്യമാകുകയുള്ളു എന്നു ദാവീദിന്റെ ഈ ജീവിതാനുഭവം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment