വചനപരിച്ഛേദം - 47.
47- ഭക്തിയില്ലാത്ത ജ്ഞാനം അനര്‍ത്ഥമുണ്ടാക്കുന്നു.
1.രാജഃ 11;11.'യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രവര്‍ത്തിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്ക കൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍ നിന്നു നീക്കി നിശ്ചയമായി പറിച്ചു നിന്റെ ദാസനു കൊടുക്കും.
ജ്ഞാനിയായ ശലോമോന്റെ ജീവിതത്തിന്റെ ആകെത്തുകയാണു ഈ വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നതു. എന്തെല്ലാം നേടിയെന്നതല്ല; വരും തലമുറയ്ക്കു വേണ്ടി എന്തൊക്കെ നല്‍കിയെന്നതാണു ധന്യമായ ജീവിതത്തിന്റെ മാനദണ്ഡം. യിസ്രായേലിന്റെ ചരിത്രത്തില്‍ ശലോമോനെ പോലെ ഒരു രാജാവു ഉണ്ടായിട്ടില്ല. ദാവീദുരാജാവിനെ വിസ്മരിച്ചു കൊണ്ടല്ല ഇതു പറയുന്നതു.ദാവീദിനെയും ശലോമോനെയും താരതമ്യം ചെയ്യുമ്പോള്‍ പല കാര്യങ്ങളിലും ദാവീദു ശലോമോനെക്കാള്‍ മുമ്പില്‍ നില്ക്കുന്നുണ്ടെങ്കിലും ജ്ഞാനത്തിലും ഭരണതന്ത്രജ്ഞതയിലും ശലോമോന്‍ തന്നെയാണു ഒന്നാമന്‍. എന്നാല്‍ ദൈവഭക്തിയില്‍ ദാവീദിനോടൊപ്പം എത്തുവാന്‍ ശലോമോനു സാധിച്ചില്ല എന്നതാണു ശലോമോന്റെ ദൗര്‍ഭാഗ്യത്തിനു കാരണം. രണ്ടുപേരും നാല്പതു സംവത്സരം യിസ്രായേലിന്റെ രാജാവായി വാണു. ദാവീദിന്റെ ജീവിതത്തില്‍ ഗൗരവതരമായ പല വീഴ്ചകളും ഉണ്ടായിട്ടുണ്ടെങ്കിലും അവിടെനിന്നെല്ലാം, പശ്ചാത്തപിച്ചു തിരിച്ചു വന്നതിനാല്‍ അവന്‍ എല്ലാകാര്യങ്ങളിലും അനുഗൃഹീതനായിരുന്നു.ദാവീദിന്റെ ജീവിതകാലം അധികവും പ്രശ്നസങ്കലിതമായിരുന്നു. എന്നാല്‍ അവിടെയെല്ലാം അദ്ദേഹം ദൈവത്തോടു ചേര്‍ന്നു നിന്നു അതിനെയെല്ലാം അതിജീവിച്ചതായി കാണാം.'എനിക്കു വിരോധമായി പാളയമിറങ്ങിയിരിക്കുന്ന ആയിരമായിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.'(സങ്കീഃ 4;6). എന്നും, 'നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും. എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.'(സങ്കീഃ18;29). എന്നും അദ്ദേഹം പറയുമ്പോള്‍ ദൈവഭക്തിയിലൂടെ നേടിയെടുത്ത ആത്മബലമാണു നാമവിടെ ദര്‍ശിക്കുന്നതു.
ദൈവോചിതമായ ഒരു മാറ്റത്തിനുള്ള അഭിവാഞ്ചയും ശ്രമവും ദാവീദില്‍ അന്ത്യകാലംവരെ നിലനിന്നിരുന്നു. തന്റെ ആഗ്രഹം പോലെയും ദൈവനിശ്ചയപ്രകാരവും ശലോമോനെ തന്റെ അനന്തരാവകാശിയായി വാഴിച്ചു. അവന്റെ തലയില്‍ കൈവച്ചു അനുഗ്രഹിച്ചു. മകനെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ എന്തെല്ലാമാണെന്നു അവനെ അറിയിച്ചു. യഹോവ തന്നെ ഏല്പച്ച ജനത്തെയും രാജ്യത്തെയും ബലമുള്ള കരങ്ങളില്‍ നല്‍കി സന്തോഷത്തോടെ സമാധാനത്തോടെ ദാവീദു ഈലോകവാസം വെടിഞ്ഞു. ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചു അന്യദൈവങ്ങളുടെ പിന്നാലെ പോയ ശലോമോനില്‍ നിന്നു രാജത്വം എടുത്തു കളയാതിരുന്നതിന്റെ കാരണമായി യഹോവ അരുളിച്ചെയ്യയുന്നുഃ 'എങ്കിലും നിന്റെ അപ്പനായ ദാവീദിന്‍ നിമിത്തം ഞാന്‍ നിന്റെ ജീവകാലത്തു അതു ചെയ്കയില്ല.'(1.രാജാഃ11;12). ഈ വാക്കുകള്‍ ശ്രദ്ധിക്കുമ്പോഴാണു ദാവീദിന്റെ മഹത്വവും ശലോമോനും ദാവീദും തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയുന്നതു. എന്നാല്‍ താരതമ്മ്യേന പ്രശ്നരഹിതമാ ഒരു ജീവിതത്തിന്റെ ഉടമയായിരുന്നു എങ്കിലും പിതാവായ ദാവീദിനു ലഭിച്ച നല്ലോരന്ത്യം ശലോമോനു ലഭിച്ചില്ല എന്ന സത്യം ഈ വാക്യം വെളിവാക്കുന്നു. ഒരുപക്ഷെ പ്രശ്നങ്ങളൊന്നും ശലോമോനു നേരിടേണ്ടതായി വന്നിലലല എന്നതുകൂടിയാകാം അതിനു കാരണം. പ്രശ്നങ്ങളാണല്ലോ ദൈവത്തെ അന്വേഷിക്കുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും ഇടയാക്കുന്നതു. എന്തുകൊണ്ടു ജഞാനികളില്‍ ജ്ഞാനിയായ ശലോമോനു ഇങ്ങനെ സംഭവിച്ചു എന്നു അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളെല്ലാം ശരിയായി വിശകലനം ചെയ്തേ മതിയാകു.
ദാവീദുരാജാവിനു ഊരിയാവിന്റെ ഭാര്യ ബേത്ത്- ശേബയില്‍ ജനിച്ച പുത്രനാണു ശലോമോന്‍. ജ്യേഷ്ഠന്മാര്‍ പലരുണ്ടായിട്ടും ശലോമോനാണു ദാവീദിന്റെ അനന്തരാവകാശിയായി തീര്‍ന്നതു. അതു ന്യായരഹിതമായിരുന്നു എന്നു തോന്നാം. അതാണു ദൈവനിശ്ചയം. വി.മത്തായി കര്‍ത്താവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുമ്പോഴാണു അതു മനസ്സിലാകുന്നതുധ ബേത്ത് - ശേബയും മകന്‍ ശലോമോനും കര്‍ത്താവിന്റെ വംശാവലിയില്‍ സ്ഥാനം നേടിയിരിക്കുന്നു.ദൈവം മനുഷ്യകുലത്തിനു വേണ്ടി ഒരുക്കിയ രക്ഷാപദ്ധതിയിലെ കണ്ണികളായി ഭവിച്ചതു അവര്‍ രണ്ടു പേരുടെയും യോഗ്യതകള്‍ കൊണ്ടാണെന്നു പറയുവാന്‍ കഴിയകയില്ല. കൃപയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നതു എന്ന സത്യം ഈ വംശാവലിയിലൂടെ വെളിവാക്കുകയായിരുന്നു എന്നു ചിന്തിക്കാവുന്നതാണു. ശലോമോന്റെ ജ്യേഷ്ഠന്മാരായ അബ്ശാലോമും അദോനിയാവും രാജാവാകാന്‍ ശ്രമിച്ചതാണു. അബ്ശാലോം കൊല്ലപ്പട്ടുെ. അദോനിയാവു സ്വയം രാജാവായി അവരോധിച്ചെങ്കിലും ദാവീദു ശലോമോനെയാണു രാജാവാക്കിയതു. ബേത്ത്-ശേബയ്ക്കു നല്‍കിയ വാക്കാണു അതിനു കാരണം. ശലോമോന്‍ രാാവിന്റെ മാതാവു എന്നതിനു അപ്പുറമായി ഒരു യോഗ്യതയും ബേത്ത്-ശേബയ്ക്കു അവകാശപ്പെടാനുമില്ല.
ദാവീദിന്റെ മരണസമയം അടുത്തു വന്നപ്പോള്‍ ശലോമോനോടു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതു ദൈവനിശ്ചയമായിയുന്നു എന്നു മനസ്സിലാകും. 1.രാജാഃ 2;3,4. 'നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ത്ഥനാകേണ്ടതിനും നിന്റെ മക്കള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ എന്റെ മുന്‍പാകെ സൗമ്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിക്കാന്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു മകന്‍ നിനക്കു ഇല്ലാതെ പോകയില്ല, എന്നു എന്നോടു അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിനുമായി മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചു കൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചു കൊള്‍ക.' എന്നിങ്ങനെയുള്ള ഉപദേശത്തോടൊപ്പം ചെയ്യേണ്ട ചില കാര്യങ്ങളും പറയുകയുണ്ടായി. സെരൂയയുടെ പുത്രനായ യോവാബിനോടും ഗേരയുടെ പുത്രന്‍ ശിമെയിയോടും ചെയ്യേണ്ട കാര്യങ്ങള്‍ അപ്പന്റെ ആഗ്രഹപ്രകാരം ബുദ്ധിപൂര്‍വ്വം ശലോമോന്‍ നിര്‍വ്വഹിച്ചു. മറ്റനേകം കാര്യങ്ങള്‍ ചെയ്തെങ്കിലും യഹോവയുടെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചു കൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചു കൊള്‍ക എന്ന അപ്പന്റെ ഉപദേശം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ശലോമോനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രാജത്വം പൂര്‍ണ്ണമായി പിന്‍തലമുറയിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ ശലോമോനു സാധിച്ചില്ല.
ശലോമോന്റെ ശ്രേഷ്ഠഗുണങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രഥമഗണനീയമായതു അവന്റെ ജ്ഞാനമാണു. ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ എന്നാളും പ്രകീര്‍ത്തിതനാകത്തക്കവണ്ണം ഉന്നതശീര്‍ഷനായി നിലകൊള്ളുന്നു . യഹോവയുടെ വാക്കുകള്‍ തന്നെയാണു അതിനു തെളിവു. 1.രാജാഃ 3;12. 'ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല , നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകുകയുമില്ല.' ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ള ഒരു ഹൃദയം മാത്രം ചോദിച്ചതിനാല്‍ യഹോവ പ്രസാദം തോന്നി വിവേകവും ജ്ഞാനവും സമ്പത്തും മഹത്വവും രാജത്വവും നല്‍കിക്കൊണ്ടു മറ്റൊരു കാര്യം കൂടെ അരുളിച്ചെയ്തു. 1.രാജാഃ 3;14. 'നിന്റെ അപ്പനായ ദാവീദു നടന്നതുപോലെ നീ എന്റെ ചട്ടങ്ങളുഴ കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു തരും.' അതു പൂര്‍ണ്ണമായി നിറവേറ്റുവാനോ ആ വാഗ്ദത്തം പ്രാപിക്കുവാനോ ശലോമോനു കഴിഞ്ഞില്ല എന്നു പില്‍ക്കാല ചരിത്രം സാക്ഷിക്കുന്നു. ശലോമോന്റെ ആയുസ്സിനെ കുറിച്ചു വ്യക്തമായി പറയുന്നില്ലെങ്കിലും വേദപണ്ഡിതന്മാരുടെ നിഗമനം 54 വയസ്സു മാത്രമേ ജീവിച്ചിരുന്നുള്ളു എന്നാണു. വഗ്ദത്തം പ്രാപിക്കണമെങ്കില്‍ ലഭിച്ച സാക്ഷ്യത്തിനു അനുസരിച്ചു യഹോവയുടെ ചട്ടങ്ങളും പ്രാമാണങ്ങളും അുസരിക്കണം എന്ന സത്യം ഇതു വെളിവാക്കുന്നു.
ശലോമോന്റെ ജ്ഞാനത്തെ കുറിച്ചു ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണു. ശലോമോന്റെ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും എല്ലാം അതിന്റെ മകുടോദാഹരണങ്ങളാണു. 1.രാജാഃ 4;32 ല്‍ ശലോമോന്റെ ജാഞാനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണുഃ 'അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു. അവന്റെ ഗീതങ്ങള്‍ ആയിരിത്തിയഞ്ചു ആയിരുന്നു. ലബാനോനിലെ ദേവദാരുക്കള്‍ മതല്‍ ചുമരിന്മേല്‍ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ സംസാരിച്ചു.' യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നും, സകലതും മായ എന്നും, ജ്ഞാനബാഹുല്യത്താല്‍ വ്യസനബാഹുല്യമുണ്ടു, അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു എന്നു തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സ്വജീവിത്തിലൂടെ തിരിച്ചറിഞ്ഞിട്ടും അതിനനുസരണമായി സ്വജീവിതം ക്രമപ്പെടുത്തുവാന്‍ ശലോമോനു കഴിഞ്ഞില്ല എന്നതു നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു സത്യമാണു.
ശലോമോന്റെ ജ്ഞാനത്തിന്റെ മറ്റൊരു സവിശേഷത രാജ്യതന്ത്രജ്ഞതയാണു. തന്റെ പിതാവു ചുറ്റുമുള്ള ശത്രുരാജ്യങ്ങളെയെല്ലാം ജയിച്ചു യിസ്രായേലിനു സ്വസ്തതയും സമാധാനവും ഉണ്ടാക്കിയതിനു ശേഷമാണു രാജ്യഭാരം ശലോമോനെ ഏല്പിച്ചതു. തന്റെ അപ്പനെ പോലെ യുദ്ധം ചെയ്തു ജയിക്കുവാനല്ല ശലോമോന്‍ ശ്രമിച്ചതു. മറിച്ചു തന്ത്രപൂര്‍വ്വമായ ചില നടപടികളാണു ശലോമോന്‍ അവലംബിച്ചതു. രാജ്യഭാരം ഏറ്റെടുത്തു അപ്പന്റെ ആഗ്രഹങ്ങളെല്ലാം പാലിച്ചതിനു ശേഷം ശലോമോന്‍ ആദ്യം ചെയ്ത പ്രവൃത്തി ഈ സത്യം വെളിവാക്കുന്നു. 1.രാജാഃ 3;1. 'അനന്തരം ശലോമോന്‍ മിസ്രയീമ്യ രാജാവായ ഫറവോനോടു സംബന്ധം കൂടി. ഫറവോന്റെ വിവാഹം ചെയ്തു.' ഫറവോന്റെ മകളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ചെയ്ത ഒന്നായി മാത്രം ഇതിനെ കാണുവാന്‍ കഴിയുകയില്ല. കാരണം ഫറവോന്റെ പുത്രിയുടെ സവിശേഷതകള്‍ ഒന്നും അവിടെ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. സമീപത്തുള്ള പ്രബലനായ ഒരു രാജാവിനെ തന്റെ വശത്താക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണം ഇതിനെ കാണേണ്ടതു. പതിനൊന്നാം അദ്ധ്യായം ഒന്നാം വാക്യം ഈ സത്യത്തെ കുറേക്കൂടെ വ്യക്തമാക്കുന്നു. ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോമ്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേകം സ്ത്രീകളേയും സ്നേഹിച്ചു. ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചതിനാല്‍ ഫറവോനുമായുള്ള സഖ്യത പ്രബലപ്പെട്ടതു ചുറ്റുപാടുമുള്ള മറ്റു രാജ്യങ്ങളുമായി ഏവംവിധ ബന്ധത്തിനു ശലോമോനെ പ്രേരിപ്പിച്ചു എന്നുവേണം ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടതു. എന്നാല്‍ ഈ ബന്ധങ്ങളിലേക്കു കടക്കുന്നതിനു മുമ്പു യഹോവയോടു ആലോചനകഴിക്കാതെ സ്വന്ത ബുദ്ധിയില്‍ ആശ്രയിച്ചതിനാല്‍ ആ ബന്ധങ്ങള്‍ കാലാന്തരത്തില്‍ ശലോമോനു വിനയായി ഭവിക്കുകയാണുണ്ടായതു.
ഇവിടെയാണു ശലോമോന്‍ രാജാവിന്റെ ജീവിതത്തില്‍ സാരമായ വ്യതിയാനം സംഭവിക്കുന്നതു. ശലോമോനില്‍ പല ശ്രേഷ്ഠമായ ഗുണങ്ങളും ദര്‍ശിക്കുവാന്‍ കഴിയുമെങ്കിലും ഗൗരവമായ ചില വീഴ്ചകള്‍ ആ ഗുണങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞു. 1.രാജാഃ11; 2-6 ല്‍ ശലോമോനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഈ സത്യം ഉറപ്പിക്കുന്നു.''നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു.അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യിസ്രായേല്‍ മക്കളോടു അന്യജാതികളില്‍ നിന്നുള്ളവരെ തന്നെ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നു. അവന്നു ഏഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാല്‍ ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു. അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയം പോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല. ശലോമൊന്‍ സോദോന്യ ദേവിയായ അസ്തോരോത്തിനേയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനേയും ചെന്നു സേവിച്ചു. തന്റെ അപ്പനായ ദാവീദിനെ പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു.
ശലോമോനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഈ വസ്തുതകളിൽ നിന്നു ചില കാര്യങ്ങൾ നമുക്ക മനസ്സിലാക്കുവാൻ കഴിയും. ന്യായപ്രമാണം ശലോമോൻ പൂർണ്ണമായി അനുസരിച്ചില്ല എന്നതാണു ഒന്നു. അപ്പനയദാവീദു ശലോമോനു കൊടുത്ത സാരോപദേശങ്ങളിൽ പ്രധാനപ്പെട്ടതു യഹോവയുടെ ന്യായപ്രമാണം അനുസരിക്കണം എന്നുള്ളതായിരുന്നു. (1.രാജാഃ 2. 4). യഹോവയായദൈവം സ്വപ്നത്തിലൂടെ ശലോമോനോടു അരുളിച്ചെയ്തപ്പോഴും അപ്പനായ ദാവീദു നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടക്കേണം.(1.രാജാഃ 3. 14) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു. എങ്കിലും
ന്യായപ്രാണത്തെ അനുസരിക്കുവാൻ ശലോമോനു കഴിഞ്ഞില്ല. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. അന്യദൈവങ്ങളെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ ചെയ്യരുതു എന്നതു ഏറ്റവും പധാനപ്പെട്ട കല്പനയാണല്ലോ ഭാര്യമാരാൽ വശീകരിക്കപ്പെട്ട ശലോമോൻ ലംഘിച്ചതു. താൻ നേടിയ അറവും പിൻതുടർന്നദൈവഭക്തിയും ബലഹീന നിമിഷങ്ങളിൽ കാലിടറി വീഴാതിരിപ്പാൻ ശലോമോനു ഉപകരിച്ചില്ല. അഥവാ പ്രലോഭനങ്ങളിൽ അതെല്ലാം ശോമോനു കൈമോശം വന്നു എന്നതാണു യാഥാർത്ഥ്യം.
ദാവീദിനെപ്പോലെ ശലോമോനും കവിഹൃദയമുള്ളവനായിരുന്നു. ഉത്തമഗീതം അതിനു ഉദാഹരണമാണു. കവികളുടേഹൃദയം വികാരതരളിതമാണു. അതുകൊണ്ടുതന്നെ നിയന്ത്രിച്ചു നിര്‍ത്തേണ്ട വികാരങ്ങള്‍ക്കു അവര്‍ അടിമകളായി തീരുന്നു. ദാവീദു ബേത്ത്- ശേബയുമായുള്ള ബന്ധത്തില്‍ കാലിടറി വീണതിന്റെ ഒരു കാരണമതാണു. ബൗദ്ധികവും ചിന്താപരവുമായ തലങ്ങളില്‍ ദാവീദിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും വികാരപരമായ കാര്യങ്ങളില്‍ ദാവീദിനെക്കാള്‍ താഴ്ന്ന നിലവാരമാണു ശലോമോനു ഉള്ളതു. കവികള്‍ സൗന്ദര്യാധാകരും സൗന്ദര്യാസ്വാദകരും സൗന്ദര്യോപാസകരും ആണു. സുന്ദരമായ എന്തും സ്വന്തമാക്കുവാനുള്ള അടങ്ങാത്ത മോഹം അവരില്‍ സ്വാഭാവികമാണു. 700 കുലീനപത്നികളും 300 വെപ്പാട്ടികളും ശലോമോന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നു എന്നതു ഈ സത്യം വെളിവാക്കുന്നു. ദാവീദുരാജാവിനു ആത്മനിയന്ത്രണം പാലിക്കുവാന്‍ കഴിഞ്ഞിടത്തു മകന്‍ ശലോമോന്‍ കാലിടറി വീഴുന്നു. വിഗ്രഹാരാധന എന്ന വലിയ കല്പനയുടെ ലംഘനത്തിലേക്കു നിപതിക്കുവാന്‍ അതു വഴി തെളിക്കുകയും ചെയ്യുന്നു.
ദാവീദു ആഗ്രഹിച്ചിട്ടും ദൈവം അനുവദിക്കാതിരുന്ന ദേവലയം നിര്‍മ്മിക്കുവാന്‍ ശലോമോനു സാധിച്ചു. ശലോമോന്റെ ദേവാലയം യിസ്രായേല്‍ ചരിത്രത്തില്‍ സ്ഥാനം നേടിയ യെരുശലേം ദേവാലയം പണിതു അതു പ്രതിഷ്ഠിച്ചുകൊണ്ടു ശലോമോന്‍ നടത്തിയ പ്രാര്‍ത്ഥന ശ്രദ്ധാര്‍ഹമാണു. 1.രാജാഃ 8; 12-63ല്‍ അതു രേഖപ്പെടുത്തിയിരിക്കുന്ന പ്രാര്‍ത്ഥന പോലെ അതിമനോഹരവും അര്‍ത്ഥസംപുഷ്ടവുമായ ഒരു പ്രാര്‍ത്ഥന വി.വേദപുസ്കത്തില്‍ ഇല്ലായെന്നു തന്നെ പറയാം. മനോസരമായ ദേവാലയം പണിതു എങ്കിലും ഹൃദായാവര്‍ജ്ജകമായി പ്രാര്‍ത്ഥിച്ചെങ്കിലും അതിനനുസരണമായി ജീവിക്കുവാന്‍ ശലോമോനു കഴിഞ്ഞില്ല എന്നതാണു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ട വസ്തുത. ദേവാലയം പണിതതുകൊണ്ടോ ദേവാലയത്തിനു നല്‍കിയതുകൊണ്ടോ; (അതെല്ലാം ആവശ്യമാണു, അനിവാര്യവുമാണു,) മാത്രമായില്ല, അതിനനുസരണമായി ജീവതം ക്രമപ്പെടുത്തകയും ചെയ്യേണ്ടതു അനുപേക്ഷണീയമാണു എന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയെന്നതു ദൈവത്തോടു ആവശ്യമുള്ളതു ചോദിച്ചു വാങ്ങുക മാത്രമല്ല, പ്രാര്‍ത്ഥനയിലൂടെ ദൈവോചിതമായി ജീവിക്കുവാനുള്ള ആത്മബലം ആര്‍ജ്ജിക്കുക കൂടിയാണു ആവശ്യം. അപ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ പ്രാര്‍ത്ഥന ആകുകയുള്ളു. അല്ലായെങ്കില്‍ അതു വെറും അധരവ്യവസായമായി പരിണമിക്കുകയേയുള്ളു. പ്രാര്‍ത്ഥനയില്‍ ശലോമോന്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ടു. ജനം പാപം ചെയ്യുകയും പിന്നീടു പാപം ചെയ്തവെന്നു തരിച്ചറിഞ്ഞു പശ്ചാത്താപത്തോടെ നിങ്കലേക്കു തിരിഞ്ഞു വി.ദേവാലയത്തില്‍ വന്നു പാപം ചെയ്തപോയി എന്നു നിലവിളിക്കുമ്പോള്‍ അവരുടെ നിലവിളി കേട്ടു ന്യായം പാലിച്ചു കൊടുക്കേണമേ, എന്നതാണു ആ പ്രാര്‍ത്ഥന. ജനത്തിനു വേണ്ടി ഈ അപേക്ഷ സമര്‍പ്പിച്ച ശലോമോനു സ്വജീവിതത്തില്‍ വന്നുപോയ പ്രമാണ ലംഘനങ്ങളെ കണ്ടെത്തുവാനോ പശ്ചിത്തപിച്ചു ജീവനുള്ള ദൈവത്തിന്റെ ആലയത്തില്‍ ചെന്നു അവന്റെ സന്നധിയില്‍ പാപമോചനം യാചിക്കുവാനോ കഴിഞ്ഞില്ല. ശലോമോനും ദാവീദും തമ്മിലുള്ള വലിയ വ്യത്യാസവും ഇതുതന്നെയാണു.
ദേവാലയപ്രതിഷ്ഠ കഴിഞ്ഞു ഗിബയോനില്‍ വച്ചു ദൈവം പ്രത്യക്ഷപ്പെട്ടു ശലോമോനോടു അരുളിച്ചെയ്ത കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം ആ പ്രാര്‍ത്ഥന സ്വീകരിക്കുമെങ്കിലും അതിനനുസരണമായി ജീവിക്കുന്നില്ലായെങ്കില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കയില്ല എന്നു ശലോമോന്റെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു. 1.രാജാഃ 9;3 മുതലുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക. 'യഹോവ അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നീ എന്റെ മുമ്പാകെ കഴിക്കുന്ന നിന്റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു. നീ പണിതിരിക്കുന്ന ആലയത്തെ എന്റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഇരിക്കും. ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്യുവാന്‍ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രാമാണിക്കുകയും ചെയ്താല്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നീനക്കു ഇല്ലാതെപോകയില്ലയെന്നു ഞാന്‍ നിന്റെ അപ്പനോടു അരുളിച്ചെയ്തതു പോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും. നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്‍ ഞാന്‍ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തു നിന്നു അവരെ പറിച്ചുകളയും.' യഹോവ ശലോമോന്റെ പ്രാര്‍ത്ഥന കേട്ടു മറുപടി നല്‍കിയെങ്കിലും അവിടെയും ആവര്‍ത്തിച്ചു പറഞ്ഞ ന്യായപ്രമാണം പാലിക്കാതെയിരുന്നതിനാല്‍ ആ പ്രാര്‍ത്ഥനയും ദൈവത്തിന്റെ വാഗ്ദത്തവും സ്വജീവിതത്തില്‍ ഫലവത്തായില്ല എന്നു 1. രാജാഃ 11;9-11 വാക്യങ്ങള്‍ വ്യക്തമാക്കുന്നു. 'നിനക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകുകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതു എന്ന കാര്യത്തെ കുറിച്ചു തന്നോടു കല്പിക്കുകയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കുകയും ചെയ്തതുകൊണ്ടു യഹോവ അവനോടു കോപിച്ചു. യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്ക കൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസനു കൊടുക്കും.' നിന്റെ ജനത്തിനു ന്യായപാലനം ചെയ്വാന്‍ വിവേകമുള്ള ഒരു ഹൃദയം മാത്രം യഹോവയോടു ചോദിച്ചപ്പോള്‍ അതില്‍ അധികമായ അനുഗ്രഹങ്ങള്‍ നല്‍കി വലിയവനാക്കിയ ശലോമോനോടു യഹോവ കോപിച്ചം ശാപവാക്കുകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍, ദൈവം നാം ചോദിക്കുന്നതില്‍ പരമായി അനുഗ്രഹങ്ങള്‍ നല്‍കിയതു ഓര്‍ത്തു ദൈവോചിതമായി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാകുന്നു. യഹോവ വാഗ്ദത്തം നിറവേറ്റുന്നവനാകകൊണ്ടു, ദാവീദിനു നല്‍കിയ വാഗ്ദത്തപ്രകാരം ശലോമോന്റെ കാലത്തു രാജത്വം അതേപോലെ നിലനിര്‍ത്തി. ദൈവത്തിനു പ്രീതികരമായി ജീവിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കു എങ്ങനെ ഒരു അനുഗഹമായി തീരുന്നു എന്നു ഇതു വ്യക്തമാക്കുന്നു. എന്നാല്‍ മാതാപിതാക്കന്മാര്‍ ദൈവത്തില്‍ നിന്നു അകന്നാല്‍ അതു മക്കള്‍ക്കു ശാപമായി തീരും എന്നു ശലോമോന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ശലോമോനു ശേഷം യിസ്രായേല്‍ രണ്ടായി പിരിഞ്ഞു. രണ്ടു ഗോത്രങ്ങള്‍ മാത്രം ശലോമോന്റെ മകനായ രഹയബാമിനും പത്തു ഗോത്രങ്ങള്‍ യെരോബയാമിനും ആയി തീര്‍ന്നു. യഹൂദാഗോത്രവും ബെന്യാമീന്‍ ഗോത്രവും ഉള്‍പ്പെട്ട തെക്കേരാജ്യം യഹൂദയും മറ്റുള്ളവ വടക്കേരാജ്യമായ യിസ്രായേലുമായി വിഭജിക്കപ്പെട്ടു. പിതാക്കന്മാരുടെ ചെയ്തികള്‍ പിന്‍തലമുറയെ എങ്ങനെ ബാധിക്കുന്നു എന്നു ഇതു വ്യക്തമാക്കുന്നു.
ജ്ഞാനത്തില്‍ അതല്യനായി വിരാജിച്ച ശലോമോന്‍ നേടിയ അറിവിനു അനുസരണമായി ജീവിക്കുവാന്‍ കഴിയാതെ പോയതിനാല്‍ ആ അറിവു തനിക്കു പ്രയോജനമുള്ളതായി ഭവിച്ചില്ല. ആഡംബരത്തിലും സുഖലോലുപതയിലും ആകൃഷ്ടരായി ദൈവത്തിന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കാതെ ദൈവവഴി വിട്ടു നടക്കുന്നവര്‍ പൂര്‍വ്വികരുടെ സുകൃതംകൊണ്ടു ചിലപ്പോള്‍ കുഴപ്പമില്ലാതെ ജീവിക്കുമെങ്കിലും പിന്‍തലമുറയ്ക്കു ഒരു അനുഗ്രഹം അവശേഷിപ്പിക്കുവാന്‍ കഴിയാതെ പോകുന്നു എന്ന സത്യം ശലോമോന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അറിവു നേടുന്നതു അന്യര്‍ക്കു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം സ്വന്തം സ്വഭാവരൂപീകരണത്തിനു കൂടെ ഉപകരിക്കേണ്ടതാണു എന്നും ശലോമോന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പിന്‍തലമുറയ്ക്കായി ഒരു അനുഗ്രഹമെങ്കിലും സ്വജീവിതത്തിലൂടെ പകര്‍ന്നു കൊടുക്കുവാന്‍ കഴിയുമ്പോഴാണു ജീവിതം ധന്യമാകുന്നതു. അതിനു അറിവു മാത്രം പോരാ, ദൈവഭക്തിയും അനിവാര്യമാണു. ദൈവഭക്തിയില്‍ ചാലിച്ചെടുക്കാത്ത ജ്ഞാനം അനര്‍ത്ഥം വരുത്തിവയ്ക്കും. 'ജ്ഞാനബാഹുല്യത്തില്‍ വ്യസനബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.'( സഭാഃ1;18) എന്നു സഭാപ്രസംഗിയില്‍ ശലോമോന്‍ പറയുന്നതു സ്വജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാതെ പോയതിന്റെ വെളിച്ചത്തിലാണു. നേടുന്ന അറിവു ജീവിതത്തില്‍ പകര്‍ത്തുവാന്‍ ഉപകരിക്കണമെന്നാണു അതു അര്‍ത്ഥമാക്കുന്നതു. അല്ലെങ്കില്‍ അതു ദുഖകാരണമാകും. ദൈവഭക്തിയില്‍ നിന്നു അന്യമാകുന്ന ജ്ഞാനം അനര്‍ത്ഥം വിതയ്ക്കും എന്നത്രേ ഇതു നമുക്കു നല്‍കുന്ന വലിയ സന്ദേശം.
ദാവീദിന്റെ മരണസമയം അടുത്തു വന്നപ്പോള്‍ ശലോമോനോടു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതു ദൈവനിശ്ചയമായിയുന്നു എന്നു മനസ്സിലാകും. 1.രാജാഃ 2;3,4. 'നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ത്ഥനാകേണ്ടതിനും നിന്റെ മക്കള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ എന്റെ മുന്‍പാകെ സൗമ്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിക്കാന്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു മകന്‍ നിനക്കു ഇല്ലാതെ പോകയില്ല, എന്നു എന്നോടു അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിനുമായി മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചു കൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചു കൊള്‍ക.' എന്നിങ്ങനെയുള്ള ഉപദേശത്തോടൊപ്പം ചെയ്യേണ്ട ചില കാര്യങ്ങളും പറയുകയുണ്ടായി. സെരൂയയുടെ പുത്രനായ യോവാബിനോടും ഗേരയുടെ പുത്രന്‍ ശിമെയിയോടും ചെയ്യേണ്ട കാര്യങ്ങള്‍ അപ്പന്റെ ആഗ്രഹപ്രകാരം ബുദ്ധിപൂര്‍വ്വം ശലോമോന്‍ നിര്‍വ്വഹിച്ചു. മറ്റനേകം കാര്യങ്ങള്‍ ചെയ്തെങ്കിലും യഹോവയുടെ വഴികളില്‍ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചു കൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചു കൊള്‍ക എന്ന അപ്പന്റെ ഉപദേശം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ ശലോമോനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ രാജത്വം പൂര്‍ണ്ണമായി പിന്‍തലമുറയിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ ശലോമോനു സാധിച്ചില്ല.
ശലോമോന്റെ ശ്രേഷ്ഠഗുണങ്ങള്‍ പരിശോധിക്കുമ്പോള്‍ പ്രഥമഗണനീയമായതു അവന്റെ ജ്ഞാനമാണു. ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ എന്നാളും പ്രകീര്‍ത്തിതനാകത്തക്കവണ്ണം ഉന്നതശീര്‍ഷനായി നിലകൊള്ളുന്നു . യഹോവയുടെ വാക്കുകള്‍ തന്നെയാണു അതിനു തെളിവു. 1.രാജാഃ 3;12. 'ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. നിനക്കു സമനായവന്‍ നിനക്കു മുമ്പു ഉണ്ടായിട്ടില്ല , നിനക്കു സമനായവന്‍ നിന്റെ ശേഷം ഉണ്ടാകുകയുമില്ല.' ജനത്തിനു ന്യായപാലനം ചെയ്യുവാന്‍ വിവേകമുള്ള ഒരു ഹൃദയം മാത്രം ചോദിച്ചതിനാല്‍ യഹോവ പ്രസാദം തോന്നി വിവേകവും ജ്ഞാനവും സമ്പത്തും മഹത്വവും രാജത്വവും നല്‍കിക്കൊണ്ടു മറ്റൊരു കാര്യം കൂടെ അരുളിച്ചെയ്തു. 1.രാജാഃ 3;14. 'നിന്റെ അപ്പനായ ദാവീദു നടന്നതുപോലെ നീ എന്റെ ചട്ടങ്ങളുഴ കല്പനകളും പ്രമാണിച്ചു എന്റെ വഴികളില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു തരും.' അതു പൂര്‍ണ്ണമായി നിറവേറ്റുവാനോ ആ വാഗ്ദത്തം പ്രാപിക്കുവാനോ ശലോമോനു കഴിഞ്ഞില്ല എന്നു പില്‍ക്കാല ചരിത്രം സാക്ഷിക്കുന്നു. ശലോമോന്റെ ആയുസ്സിനെ കുറിച്ചു വ്യക്തമായി പറയുന്നില്ലെങ്കിലും വേദപണ്ഡിതന്മാരുടെ നിഗമനം 54 വയസ്സു മാത്രമേ ജീവിച്ചിരുന്നുള്ളു എന്നാണു. വഗ്ദത്തം പ്രാപിക്കണമെങ്കില്‍ ലഭിച്ച സാക്ഷ്യത്തിനു അനുസരിച്ചു യഹോവയുടെ ചട്ടങ്ങളും പ്രാമാണങ്ങളും അുസരിക്കണം എന്ന സത്യം ഇതു വെളിവാക്കുന്നു.
ശലോമോന്റെ ജ്ഞാനത്തെ കുറിച്ചു ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണു. ശലോമോന്റെ സദൃശവാക്യങ്ങളും സഭാപ്രസംഗിയും ഉത്തമഗീതവും എല്ലാം അതിന്റെ മകുടോദാഹരണങ്ങളാണു. 1.രാജാഃ 4;32 ല്‍ ശലോമോന്റെ ജാഞാനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഇങ്ങനെയാണുഃ 'അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു. അവന്റെ ഗീതങ്ങള്‍ ആയിരിത്തിയഞ്ചു ആയിരുന്നു. ലബാനോനിലെ ദേവദാരുക്കള്‍ മതല്‍ ചുമരിന്മേല്‍ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷലതാദികളെക്കുറിച്ചും, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ സംസാരിച്ചു.' യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നും, സകലതും മായ എന്നും, ജ്ഞാനബാഹുല്യത്താല്‍ വ്യസനബാഹുല്യമുണ്ടു, അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖം വര്‍ദ്ധിപ്പിക്കുന്നു എന്നു തുടങ്ങിയ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സ്വജീവിത്തിലൂടെ തിരിച്ചറിഞ്ഞിട്ടും അതിനനുസരണമായി സ്വജീവിതം ക്രമപ്പെടുത്തുവാന്‍ ശലോമോനു കഴിഞ്ഞില്ല എന്നതു നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു സത്യമാണു.
ശലോമോന്റെ ജ്ഞാനത്തിന്റെ മറ്റൊരു സവിശേഷത രാജ്യതന്ത്രജ്ഞതയാണു. തന്റെ പിതാവു ചുറ്റുമുള്ള ശത്രുരാജ്യങ്ങളെയെല്ലാം ജയിച്ചു യിസ്രായേലിനു സ്വസ്തതയും സമാധാനവും ഉണ്ടാക്കിയതിനു ശേഷമാണു രാജ്യഭാരം ശലോമോനെ ഏല്പിച്ചതു. തന്റെ അപ്പനെ പോലെ യുദ്ധം ചെയ്തു ജയിക്കുവാനല്ല ശലോമോന്‍ ശ്രമിച്ചതു. മറിച്ചു തന്ത്രപൂര്‍വ്വമായ ചില നടപടികളാണു ശലോമോന്‍ അവലംബിച്ചതു. രാജ്യഭാരം ഏറ്റെടുത്തു അപ്പന്റെ ആഗ്രഹങ്ങളെല്ലാം പാലിച്ചതിനു ശേഷം ശലോമോന്‍ ആദ്യം ചെയ്ത പ്രവൃത്തി ഈ സത്യം വെളിവാക്കുന്നു. 1.രാജാഃ 3;1. 'അനന്തരം ശലോമോന്‍ മിസ്രയീമ്യ രാജാവായ ഫറവോനോടു സംബന്ധം കൂടി. ഫറവോന്റെ വിവാഹം ചെയ്തു.' ഫറവോന്റെ മകളുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി ചെയ്ത ഒന്നായി മാത്രം ഇതിനെ കാണുവാന്‍ കഴിയുകയില്ല. കാരണം ഫറവോന്റെ പുത്രിയുടെ സവിശേഷതകള്‍ ഒന്നും അവിടെ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. സമീപത്തുള്ള പ്രബലനായ ഒരു രാജാവിനെ തന്റെ വശത്താക്കുവാനുള്ള ഒരു മാര്‍ഗ്ഗമായിട്ടാണം ഇതിനെ കാണേണ്ടതു. പതിനൊന്നാം അദ്ധ്യായം ഒന്നാം വാക്യം ഈ സത്യത്തെ കുറേക്കൂടെ വ്യക്തമാക്കുന്നു. ശലോമോന്‍ രാജാവു ഫറവോന്റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, ഏദോമ്യര്‍, സീദോമ്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേകം സ്ത്രീകളേയും സ്നേഹിച്ചു. ഫറവോന്റെ പുത്രിയെ വിവാഹം കഴിച്ചതിനാല്‍ ഫറവോനുമായുള്ള സഖ്യത പ്രബലപ്പെട്ടതു ചുറ്റുപാടുമുള്ള മറ്റു രാജ്യങ്ങളുമായി ഏവംവിധ ബന്ധത്തിനു ശലോമോനെ പ്രേരിപ്പിച്ചു എന്നുവേണം ഇതില്‍നിന്നു നാം മനസ്സിലാക്കേണ്ടതു. എന്നാല്‍ ഈ ബന്ധങ്ങളിലേക്കു കടക്കുന്നതിനു മുമ്പു യഹോവയോടു ആലോചനകഴിക്കാതെ സ്വന്ത ബുദ്ധിയില്‍ ആശ്രയിച്ചതിനാല്‍ ആ ബന്ധങ്ങള്‍ കാലാന്തരത്തില്‍ ശലോമോനു വിനയായി ഭവിക്കുകയാണുണ്ടായതു.
ഇവിടെയാണു ശലോമോന്‍ രാജാവിന്റെ ജീവിതത്തില്‍ സാരമായ വ്യതിയാനം സംഭവിക്കുന്നതു. ശലോമോനില്‍ പല ശ്രേഷ്ഠമായ ഗുണങ്ങളും ദര്‍ശിക്കുവാന്‍ കഴിയുമെങ്കിലും ഗൗരവമായ ചില വീഴ്ചകള്‍ ആ ഗുണങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞു. 1.രാജാഃ11; 2-6 ല്‍ ശലോമോനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ഈ സത്യം ഉറപ്പിക്കുന്നു.''നിങ്ങള്‍ക്കു അവരോടു കൂടിക്കലര്‍ച്ച അരുതു.അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്നു യിസ്രായേല്‍ മക്കളോടു അന്യജാതികളില്‍ നിന്നുള്ളവരെ തന്നെ; അവരോടു ശലോമോന്‍ സ്നേഹത്താല്‍ പറ്റിച്ചേര്‍ന്നു. അവന്നു ഏഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്റെ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു. എങ്ങനെയെന്നാല്‍ ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു. അവന്റെ അപ്പനായ ദാവീദിന്റെ ഹൃദയം പോലെ തന്റെ ദൈവമായ യഹോവയിങ്കല്‍ ഏകാഗ്രമായിരുന്നില്ല. ശലോമൊന്‍ സോദോന്യ ദേവിയായ അസ്തോരോത്തിനേയും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്‍ക്കോമിനേയും ചെന്നു സേവിച്ചു. തന്റെ അപ്പനായ ദാവീദിനെ പോലെ യഹോവയെ പൂര്‍ണ്ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവയ്ക്കു അനിഷ്ടമായതു ചെയ്തു.
ശലോമോനെക്കുറിച്ചു പറഞ്ഞിരിക്കുന്ന ഈ വസ്തുതകളിൽ നിന്നു ചില കാര്യങ്ങൾ നമുക്ക മനസ്സിലാക്കുവാൻ കഴിയും. ന്യായപ്രമാണം ശലോമോൻ പൂർണ്ണമായി അനുസരിച്ചില്ല എന്നതാണു ഒന്നു. അപ്പനയദാവീദു ശലോമോനു കൊടുത്ത സാരോപദേശങ്ങളിൽ പ്രധാനപ്പെട്ടതു യഹോവയുടെ ന്യായപ്രമാണം അനുസരിക്കണം എന്നുള്ളതായിരുന്നു. (1.രാജാഃ 2. 4). യഹോവയായദൈവം സ്വപ്നത്തിലൂടെ ശലോമോനോടു അരുളിച്ചെയ്തപ്പോഴും അപ്പനായ ദാവീദു നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടക്കേണം.(1.രാജാഃ 3. 14) എന്നിങ്ങനെ പറഞ്ഞിരിക്കുന്നു. എങ്കിലും
ന്യായപ്രാണത്തെ അനുസരിക്കുവാൻ ശലോമോനു കഴിഞ്ഞില്ല. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. അന്യദൈവങ്ങളെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ ചെയ്യരുതു എന്നതു ഏറ്റവും പധാനപ്പെട്ട കല്പനയാണല്ലോ ഭാര്യമാരാൽ വശീകരിക്കപ്പെട്ട ശലോമോൻ ലംഘിച്ചതു. താൻ നേടിയ അറവും പിൻതുടർന്നദൈവഭക്തിയും ബലഹീന നിമിഷങ്ങളിൽ കാലിടറി വീഴാതിരിപ്പാൻ ശലോമോനു ഉപകരിച്ചില്ല. അഥവാ പ്രലോഭനങ്ങളിൽ അതെല്ലാം ശോമോനു കൈമോശം വന്നു എന്നതാണു യാഥാർത്ഥ്യം.
ദാവീദിനെപ്പോലെ ശലോമോനും കവിഹൃദയമുള്ളവനായിരുന്നു. ഉത്തമഗീതം അതിനു ഉദാഹരണമാണു. കവികളുടേഹൃദയം വികാരതരളിതമാണു. അതുകൊണ്ടുതന്നെ നിയന്ത്രിച്ചു നിര്‍ത്തേണ്ട വികാരങ്ങള്‍ക്കു അവര്‍ അടിമകളായി തീരുന്നു. ദാവീദു ബേത്ത്- ശേബയുമായുള്ള ബന്ധത്തില്‍ കാലിടറി വീണതിന്റെ ഒരു കാരണമതാണു. ബൗദ്ധികവും ചിന്താപരവുമായ തലങ്ങളില്‍ ദാവീദിനേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നെങ്കിലും വികാരപരമായ കാര്യങ്ങളില്‍ ദാവീദിനെക്കാള്‍ താഴ്ന്ന നിലവാരമാണു ശലോമോനു ഉള്ളതു. കവികള്‍ സൗന്ദര്യാധാകരും സൗന്ദര്യാസ്വാദകരും സൗന്ദര്യോപാസകരും ആണു. സുന്ദരമായ എന്തും സ്വന്തമാക്കുവാനുള്ള അടങ്ങാത്ത മോഹം അവരില്‍ സ്വാഭാവികമാണു. 700 കുലീനപത്നികളും 300 വെപ്പാട്ടികളും ശലോമോന്റെ കൊട്ടാരത്തെ അലങ്കരിച്ചിരുന്നു എന്നതു ഈ സത്യം വെളിവാക്കുന്നു. ദാവീദുരാജാവിനു ആത്മനിയന്ത്രണം പാലിക്കുവാന്‍ കഴിഞ്ഞിടത്തു മകന്‍ ശലോമോന്‍ കാലിടറി വീഴുന്നു. വിഗ്രഹാരാധന എന്ന വലിയ കല്പനയുടെ ലംഘനത്തിലേക്കു നിപതിക്കുവാന്‍ അതു വഴി തെളിക്കുകയും ചെയ്യുന്നു.
ദാവീദു ആഗ്രഹിച്ചിട്ടും ദൈവം അനുവദിക്കാതിരുന്ന ദേവലയം നിര്‍മ്മിക്കുവാന്‍ ശലോമോനു സാധിച്ചു. ശലോമോന്റെ ദേവാലയം യിസ്രായേല്‍ ചരിത്രത്തില്‍ സ്ഥാനം നേടിയ യെരുശലേം ദേവാലയം പണിതു അതു പ്രതിഷ്ഠിച്ചുകൊണ്ടു ശലോമോന്‍ നടത്തിയ പ്രാര്‍ത്ഥന ശ്രദ്ധാര്‍ഹമാണു. 1.രാജാഃ 8; 12-63ല്‍ അതു രേഖപ്പെടുത്തിയിരിക്കുന്ന പ്രാര്‍ത്ഥന പോലെ അതിമനോഹരവും അര്‍ത്ഥസംപുഷ്ടവുമായ ഒരു പ്രാര്‍ത്ഥന വി.വേദപുസ്കത്തില്‍ ഇല്ലായെന്നു തന്നെ പറയാം. മനോസരമായ ദേവാലയം പണിതു എങ്കിലും ഹൃദായാവര്‍ജ്ജകമായി പ്രാര്‍ത്ഥിച്ചെങ്കിലും അതിനനുസരണമായി ജീവിക്കുവാന്‍ ശലോമോനു കഴിഞ്ഞില്ല എന്നതാണു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ട വസ്തുത. ദേവാലയം പണിതതുകൊണ്ടോ ദേവാലയത്തിനു നല്‍കിയതുകൊണ്ടോ; (അതെല്ലാം ആവശ്യമാണു, അനിവാര്യവുമാണു,) മാത്രമായില്ല, അതിനനുസരണമായി ജീവതം ക്രമപ്പെടുത്തകയും ചെയ്യേണ്ടതു അനുപേക്ഷണീയമാണു എന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയെന്നതു ദൈവത്തോടു ആവശ്യമുള്ളതു ചോദിച്ചു വാങ്ങുക മാത്രമല്ല, പ്രാര്‍ത്ഥനയിലൂടെ ദൈവോചിതമായി ജീവിക്കുവാനുള്ള ആത്മബലം ആര്‍ജ്ജിക്കുക കൂടിയാണു ആവശ്യം. അപ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ പ്രാര്‍ത്ഥന ആകുകയുള്ളു. അല്ലായെങ്കില്‍ അതു വെറും അധരവ്യവസായമായി പരിണമിക്കുകയേയുള്ളു. പ്രാര്‍ത്ഥനയില്‍ ശലോമോന്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ടു. ജനം പാപം ചെയ്യുകയും പിന്നീടു പാപം ചെയ്തവെന്നു തരിച്ചറിഞ്ഞു പശ്ചാത്താപത്തോടെ നിങ്കലേക്കു തിരിഞ്ഞു വി.ദേവാലയത്തില്‍ വന്നു പാപം ചെയ്തപോയി എന്നു നിലവിളിക്കുമ്പോള്‍ അവരുടെ നിലവിളി കേട്ടു ന്യായം പാലിച്ചു കൊടുക്കേണമേ, എന്നതാണു ആ പ്രാര്‍ത്ഥന. ജനത്തിനു വേണ്ടി ഈ അപേക്ഷ സമര്‍പ്പിച്ച ശലോമോനു സ്വജീവിതത്തില്‍ വന്നുപോയ പ്രമാണ ലംഘനങ്ങളെ കണ്ടെത്തുവാനോ പശ്ചിത്തപിച്ചു ജീവനുള്ള ദൈവത്തിന്റെ ആലയത്തില്‍ ചെന്നു അവന്റെ സന്നധിയില്‍ പാപമോചനം യാചിക്കുവാനോ കഴിഞ്ഞില്ല. ശലോമോനും ദാവീദും തമ്മിലുള്ള വലിയ വ്യത്യാസവും ഇതുതന്നെയാണു.
ദേവാലയപ്രതിഷ്ഠ കഴിഞ്ഞു ഗിബയോനില്‍ വച്ചു ദൈവം പ്രത്യക്ഷപ്പെട്ടു ശലോമോനോടു അരുളിച്ചെയ്ത കാര്യങ്ങള്‍ ശ്രദ്ധിക്കുമ്പോള്‍, പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം ആ പ്രാര്‍ത്ഥന സ്വീകരിക്കുമെങ്കിലും അതിനനുസരണമായി ജീവിക്കുന്നില്ലായെങ്കില്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കയില്ല എന്നു ശലോമോന്റെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നു. 1.രാജാഃ 9;3 മുതലുള്ള വാക്യങ്ങള്‍ ശ്രദ്ധിക്കുക. 'യഹോവ അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ നീ എന്റെ മുമ്പാകെ കഴിക്കുന്ന നിന്റെ പ്രാര്‍ത്ഥനയും യാചനയും ഞാന്‍ കേട്ടു. നീ പണിതിരിക്കുന്ന ആലയത്തെ എന്റെ നാമം അതില്‍ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഇരിക്കും. ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്യുവാന്‍ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ത്ഥതയോടും കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും വിധികളും പ്രാമാണിക്കുകയും ചെയ്താല്‍ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരിപ്പാന്‍ ഒരു പുരുഷന്‍ നീനക്കു ഇല്ലാതെപോകയില്ലയെന്നു ഞാന്‍ നിന്റെ അപ്പനോടു അരുളിച്ചെയ്തതു പോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും. നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാല്‍ ഞാന്‍ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തു നിന്നു അവരെ പറിച്ചുകളയും.' യഹോവ ശലോമോന്റെ പ്രാര്‍ത്ഥന കേട്ടു മറുപടി നല്‍കിയെങ്കിലും അവിടെയും ആവര്‍ത്തിച്ചു പറഞ്ഞ ന്യായപ്രമാണം പാലിക്കാതെയിരുന്നതിനാല്‍ ആ പ്രാര്‍ത്ഥനയും ദൈവത്തിന്റെ വാഗ്ദത്തവും സ്വജീവിതത്തില്‍ ഫലവത്തായില്ല എന്നു 1. രാജാഃ 11;9-11 വാക്യങ്ങള്‍ വ്യക്തമാക്കുന്നു. 'നിനക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകുകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതു എന്ന കാര്യത്തെ കുറിച്ചു തന്നോടു കല്പിക്കുകയും ചെയ്തിരുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്റെ ഹൃദയം തിരിക്കുകയും യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കുകയും ചെയ്തതുകൊണ്ടു യഹോവ അവനോടു കോപിച്ചു. യഹോവ ശലോമോനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ എന്റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്റെ പേരില്‍ ഇരിക്ക കൊണ്ടു ഞാന്‍ രാജത്വം നിങ്കല്‍നിന്നു നിശ്ചയമായി പറിച്ചു നിന്റെ ദാസനു കൊടുക്കും.' നിന്റെ ജനത്തിനു ന്യായപാലനം ചെയ്വാന്‍ വിവേകമുള്ള ഒരു ഹൃദയം മാത്രം യഹോവയോടു ചോദിച്ചപ്പോള്‍ അതില്‍ അധികമായ അനുഗ്രഹങ്ങള്‍ നല്‍കി വലിയവനാക്കിയ ശലോമോനോടു യഹോവ കോപിച്ചം ശാപവാക്കുകള്‍ പറയുന്നതു കേള്‍ക്കുമ്പോള്‍, ദൈവം നാം ചോദിക്കുന്നതില്‍ പരമായി അനുഗ്രഹങ്ങള്‍ നല്‍കിയതു ഓര്‍ത്തു ദൈവോചിതമായി ജീവിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാകുന്നു. യഹോവ വാഗ്ദത്തം നിറവേറ്റുന്നവനാകകൊണ്ടു, ദാവീദിനു നല്‍കിയ വാഗ്ദത്തപ്രകാരം ശലോമോന്റെ കാലത്തു രാജത്വം അതേപോലെ നിലനിര്‍ത്തി. ദൈവത്തിനു പ്രീതികരമായി ജീവിക്കുന്ന മാതാപിതാക്കള്‍ മക്കള്‍ക്കു എങ്ങനെ ഒരു അനുഗഹമായി തീരുന്നു എന്നു ഇതു വ്യക്തമാക്കുന്നു. എന്നാല്‍ മാതാപിതാക്കന്മാര്‍ ദൈവത്തില്‍ നിന്നു അകന്നാല്‍ അതു മക്കള്‍ക്കു ശാപമായി തീരും എന്നു ശലോമോന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ശലോമോനു ശേഷം യിസ്രായേല്‍ രണ്ടായി പിരിഞ്ഞു. രണ്ടു ഗോത്രങ്ങള്‍ മാത്രം ശലോമോന്റെ മകനായ രഹയബാമിനും പത്തു ഗോത്രങ്ങള്‍ യെരോബയാമിനും ആയി തീര്‍ന്നു. യഹൂദാഗോത്രവും ബെന്യാമീന്‍ ഗോത്രവും ഉള്‍പ്പെട്ട തെക്കേരാജ്യം യഹൂദയും മറ്റുള്ളവ വടക്കേരാജ്യമായ യിസ്രായേലുമായി വിഭജിക്കപ്പെട്ടു. പിതാക്കന്മാരുടെ ചെയ്തികള്‍ പിന്‍തലമുറയെ എങ്ങനെ ബാധിക്കുന്നു എന്നു ഇതു വ്യക്തമാക്കുന്നു.
ജ്ഞാനത്തില്‍ അതല്യനായി വിരാജിച്ച ശലോമോന്‍ നേടിയ അറിവിനു അനുസരണമായി ജീവിക്കുവാന്‍ കഴിയാതെ പോയതിനാല്‍ ആ അറിവു തനിക്കു പ്രയോജനമുള്ളതായി ഭവിച്ചില്ല. ആഡംബരത്തിലും സുഖലോലുപതയിലും ആകൃഷ്ടരായി ദൈവത്തിന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കാതെ ദൈവവഴി വിട്ടു നടക്കുന്നവര്‍ പൂര്‍വ്വികരുടെ സുകൃതംകൊണ്ടു ചിലപ്പോള്‍ കുഴപ്പമില്ലാതെ ജീവിക്കുമെങ്കിലും പിന്‍തലമുറയ്ക്കു ഒരു അനുഗ്രഹം അവശേഷിപ്പിക്കുവാന്‍ കഴിയാതെ പോകുന്നു എന്ന സത്യം ശലോമോന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അറിവു നേടുന്നതു അന്യര്‍ക്കു പകര്‍ന്നു കൊടുക്കുന്നതോടൊപ്പം സ്വന്തം സ്വഭാവരൂപീകരണത്തിനു കൂടെ ഉപകരിക്കേണ്ടതാണു എന്നും ശലോമോന്റെ ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പിന്‍തലമുറയ്ക്കായി ഒരു അനുഗ്രഹമെങ്കിലും സ്വജീവിതത്തിലൂടെ പകര്‍ന്നു കൊടുക്കുവാന്‍ കഴിയുമ്പോഴാണു ജീവിതം ധന്യമാകുന്നതു. അതിനു അറിവു മാത്രം പോരാ, ദൈവഭക്തിയും അനിവാര്യമാണു. ദൈവഭക്തിയില്‍ ചാലിച്ചെടുക്കാത്ത ജ്ഞാനം അനര്‍ത്ഥം വരുത്തിവയ്ക്കും. 'ജ്ഞാനബാഹുല്യത്തില്‍ വ്യസനബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.'( സഭാഃ1;18) എന്നു സഭാപ്രസംഗിയില്‍ ശലോമോന്‍ പറയുന്നതു സ്വജീവിതത്തില്‍ അതു പ്രാവര്‍ത്തികമാക്കുവാന്‍ കഴിയാതെ പോയതിന്റെ വെളിച്ചത്തിലാണു. നേടുന്ന അറിവു ജീവിതത്തില്‍ പകര്‍ത്തുവാന്‍ ഉപകരിക്കണമെന്നാണു അതു അര്‍ത്ഥമാക്കുന്നതു. അല്ലെങ്കില്‍ അതു ദുഖകാരണമാകും. ദൈവഭക്തിയില്‍ നിന്നു അന്യമാകുന്ന ജ്ഞാനം അനര്‍ത്ഥം വിതയ്ക്കും എന്നത്രേ ഇതു നമുക്കു നല്‍കുന്ന വലിയ സന്ദേശം.
Comments
Post a Comment