വചനപരിച്ഛേദം - 49.
49- തീരുമാനങ്ങള്‍ ഭഞ്ജിക്കുന്ന മനഷ്യന്‍.
2. രാജാഃ 5;10. 'ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. എന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചു പോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കേണമേ.'
അരാം രാജാവിന്റെ പടനായകനും പുറജാതിക്കാരനുമായ നയമാനു ജീവനുള്ള ദൈവമായ യഹോവയില്‍ നിന്നു ലഭിച്ച കൃപാതിരേകത്തില്‍ ഉണ്ടായ സാരമായ മാറ്റമാണു ഈ വാക്യത്തില്‍ വായിക്കുന്നതു. 2.രാജാഃ 5;1-7 വാക്യങ്ങളില്‍ പ്രതിപാദിക്കുന്ന നയമാന്റെ ജീവിതാനുഭവങ്ങള്‍ പല സാധനപാഠങ്ങളും നമുക്കു പറഞ്ഞു തരുന്നുണ്ടു. അവ വ്യക്തമായി മനസ്സിലാക്കുവാന്‍ ആ ഭാഗം ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതാണു. ധ്യാനാത്മകമായ വായനയില്‍ നയമാന്റെ ജീവിതാനുഭവങ്ങളെല്ലാം നമ്മുടെ ജീവിതത്തിലും നിഴലിട്ടു കിടക്കുന്നതായി ബോദ്ധ്യമാകും.
യിസ്രായേല്‍ രാജ്യത്തിന്റെ വടക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണു അരാം. അതു സിറിയ എന്നു അറിയപ്പെടുന്നു. അതിന്റെ തലസ്ഥാനം ദമസ്ക്കോസാണു. ഈദമസ്ക്കോസിന്റെ പടിവാതില്‍ക്കല്‍ വച്ചാണു പരി.പൗലോസുസ്ളീഹായ്ക്കു കര്‍ത്താവിന്റെ ദര്‍ശനം ഉണ്ടായതു.(അപ്പോഃ 9;3).അരാമ്യര്‍ പലപ്പോഴും യിസ്രായേലിനെ ആക്രമിച്ചിട്ടുണ്ടു. അന്നു അവരെ ഭരിച്ചിരുന്ന രാജാവു ആരായിരുന്നു എന്നു പറയുന്നില്ലെങ്കിലും ബെന്‍ഹദദു ആയിരിക്കുമെന്നു വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അരാം രാജ്യത്തിനു വളരെ അധികം വിജയം നേടിക്കൊടുത്ത ഒരു സൈന്യാധിപനായിരുന്നു നയമാന്‍. യുദ്ധസാമര്‍ത്ഥ്യവും ഭരണനൈപുണ്യവും കാരണം നയമാനെ മഹാനും മാന്യനുമായി എണ്ണിയിരുന്നു.( 2. രാജാഃ 5;1)
നയമാന്റെ ഒന്നാമത്തെ പ്രത്യേകത നമ്മുടെ ചിന്തയ്‌ക്കു വിഷയമായ വാക്യത്തില്‍ പറഞ്ഞിട്ടുണ്ടു. 'നയമാന്‍ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു.' മനുഷ്യജീവിതത്തിന്റെ ഒരു വലിയ പ്രത്യേകത ഇവിടെ കാണുന്നു. എല്ലാ സൗഭാഗ്യങ്ങളും ഒന്നിച്ചു ഒരാള്‍ക്കു ലഭിക്കുകയില്ല. ഭാഗ്യങ്ങളോടൊപ്പം ചില ദൗര്‍ഭാഗ്യങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണു. കഴിവുകളോടൊപ്പം ചില കഴിവുകേടുകളും ഉണ്ടാകും. നയമാന്‍ ബുദ്ധിമാനും സമര്‍ത്ഥനും ആയിരുന്നതിനാല്‍ ഉന്നതസ്ഥാനീയനും ബഹുമാന്യനുമായി തീര്‍ന്നു. അവന്‍ എത്രമാത്രം ഉയര്‍ന്നോ അതിനനുസരണമായ ദുഖവും പിന്‍തുടര്‍ന്നു.ആ കാലഘട്ടത്തില്‍ ഏറ്റവും നിന്ദ്യവും വെറുക്കപ്പെട്ടതും സൗഖ്യം പ്രാപിക്കുവാന്‍ കഴിയാത്തതുമായ ഒരു രോഗമായിട്ടാണു കുഷ്ഠരോഗത്തെ കണ്ടിരുന്നതു. യഹൂദന്യായപ്രമാണം അനുസരിച്ചു പാളയത്തിനു പുറത്താക്കപ്പെടേണ്ടവനാണു. അവന്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുവാന്‍ പാടില്ല. അതു ലംഘിക്കുന്ന കുഷ്ഠരോഗിയെ കല്ലെറിഞ്ഞു കൊല്ലണമെന്നാണു നിയമം. നയമാന്‍ ആദ്യകാലത്തു തന്റെ രോഗം രഹസ്യമായി സൂക്ഷിച്ചിരുന്നുവെങ്കിലും കാലാന്തരത്തില്‍ അതുപരസ്യമായി. നയമാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഇമ്പമെന്നു ആണെങ്കിലും ഈ കഠിനരോഗം അവന്റെയും കുടുംബത്തിന്റെയും സന്തോഷം കെടുത്തികളഞ്ഞു. സുഭിക്ഷതയുടെയും സമ്പന്നതയുടെയും ഔന്നത്യത്തിലും അവനും കുടുംബവും ദുഃഖത്തിന്റെ താഴ്വരയിലേക്കു നിപതിച്ചു.
മനുഷ്യജീവിതത്തിന്റെ ഒരു പരമമായ സത്യമാണു ഇതു വിളംബരം ചെയ്യുന്നതു. സുഖദുഃഖങ്ങള്‍ മനുഷ്യജീവിതത്തില്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണു. ഉയര്‍ച്ച താഴ്ചകള്‍ ജീവിതത്തില്‍ മാറിമറിഞ്ഞു വന്നുകൊണ്ടിരിക്കും. ഉയരം കൂടുംതോറും താഴ്ചയുടെ ആഴവും കൂടും. ഒത്തിരി സുഖം അനുഭവിക്കുന്ന വര്‍ക്കു ഉണ്ടാകുന്ന ദുഃഖം വലുതായിരിക്കും. കോടീശ്വരന്‍ തന്റെ സുഖലോലുപതയുടെ നടുവില്‍ മനഃസ്വസ്തതയ്ക്കു വേണ്ടി മദ്യത്തില്‍ അഭയം തേടുകയും ഉറക്കഗുളികകള്‍ കഴിച്ചു മയങ്ങി ഉണരുകയും ചെയ്യുമ്പോള്‍, നാളെയെക്കുറിച്ചുള്ള ചിന്താഭാരം മാത്രം പേറുന്ന ഭിക്ഷക്കാരന്‍ വഴിയരികില്‍, കടത്തിണ്ണയില്‍ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്നു. ഇവിടെ നയമാനും എല്ലാ സൗഭാഗ്യങ്ങളുടെയും നടുവില്‍ അശാന്തനായി ദിനങ്ങള്‍ തള്ളിനീക്കുന്നു.
നയമാന്റെ കുഷഠം ആ കുടുംബത്തിന്റെ മുഴുവന്‍ സന്തോഷം കൊടുത്തിക്കളഞ്ഞു. ആഹ്ളാദവും ആരവവും നിറഞ്ഞിരുന്ന കുടുംബാന്തരീക്ഷം ശോകമൂകമായി. അവിടെ എല്ലാവരും ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി മാത്രം ഓടിനടന്നു തന്റെ കൃത്യങ്ങള്‍ കുറവുകൂടാതെ ചെയ്യുന്നു. നയമാന്റെ കൊട്ടാരത്തിലെ പരിചാരികയായ ആ അടിമപെണ്‍കുട്ടിക്കും ആ കുടുംബത്തിന്റെ ദുഃഖം സ്വന്തം ദുഃഖമായി മാറി കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രത്യാശ അസ്തമിച്ചിടത്തു, ജീവനുള്ള ദൈവത്തില്‍ വിശ്വസിക്കുന്ന ആ ,യഹൂദ പെണ്‍കുട്ടിയ്ക്കു മാത്രം പ്രത്യാശ നഷ്ഷപ്പെട്ടിരുന്നില്ല. യിസ്രായേലില്‍ നിന്നു അടിമയായി പിടിച്ചുകൊണ്ടുവന്ന ആ പെണ്‍കുട്ടി ഇവിടെ നമുക്കു മാതൃകയായി മാറുന്നു. സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തനിക്കു നഷ്ടപ്പെടുത്തിയ നയമാനോടും കുടുംബത്തോടും കടുത്ത വൈരാഗ്യം അവള്‍ക്കു തോന്നേണ്ടതാണു. തനിക്കു എല്ലാം നഷ്ടപ്പെടുത്തിയ ആ കുടുംബത്തിനു ഉണ്ടായിരിക്കുന്ന ദുഃഖങ്ങളില്‍ അവള്‍ സന്തോഷിക്കേണ്ടതാണു. തന്നോടു തന്റെ സമൂഹത്തോടും ചെയ്ത ക്രൂരതയ്ക്കു താന്‍ വിശ്വസിക്കുന്ന ജീവനുള്ള ദൈവം കൊടുത്ത ശിക്ഷയാണു ഇതെന്നു അവള്‍ക്കു വിശ്വസിക്കുകയും കരുതുകയും ചെയ്യാവുന്നതാണു. എന്നാല്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ആ ബാലികയുടെ മനോഭാവം തികച്ചും വ്യത്യസ്ഥമായിരുന്നു. യജമാനന്റെ രോഗം അവളെയും ദുഃഖിപ്പിച്ചു. അവളുടെ സല്‍സ്വഭാവം മനസ്സിലാക്കിയ യജമാനത്തിക്കു അവള്‍ പ്രിയങ്കരിയായി മാറിയിരുന്നു. അതുകൊണ്ടുതന്നെ യജമാനന്റെ സൗഖ്യത്തിനുള്ള മാര്‍ഗ്ഗം അവള്‍ യജമാനത്തിയോടു പറഞ്ഞു. ' യജമാനന്‍ ഏലിശാപ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്റെ കുഷ്ഠം മാറ്റിക്കൊടുക്കുമായിരുന്നു.' (5;3) അവളുടെ വാക്കുകളില്‍ ഒരു സംശയം നിഴലിടുന്നതു പോലുമില്ല. ഏതു പ്രതികൂലസാഹചര്യങ്ങളിലും ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുവാന്‍ കിട്ടിയ സന്ദര്‍ഭം തക്കത്തില്‍ ഉപയോഗിച്ച ആ പെണ്‍കുട്ടി ദുഖത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങപ്പോയ ആ കുടുംബത്തെ കൈപിടിച്ചു ഉയര്‍ത്തുന്നു. പ്രതികൂലതയുടെ നടുവിലും ജീവനുള്ള ദൈവത്തെ സാക്ഷിക്കുവാന്‍ ലഭിച്ച അവസരം അവള്‍ ഉപയോഗപ്പെടുത്തി എന്നതു അനുകരണീയമായ ഒരു മാതൃകയായി നമുക്കു കാണാം.അന്യന്റെ ദുഃഖം, അതു ശത്രുവാകട്ടെ,മിത്രമാകട്ടെ സ്വന്തം ദുഖമായി കാണുവാനും അതു പരിഹരിക്കുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തുവാനും, ജീവനുള്ള ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ കഴിയുകയുള്ളു എന്ന സത്യവും ഇതു വെളിപ്പെടുത്തുന്നു.
പെണ്‍കുട്ടിയുടെ വാക്കു കേട്ട നയമാന്‍ അരാം രാജാവിന്റെ എഴുത്തും വാങ്ങി യിസ്രായേല്‍ രാജാവിന്റെ അടുക്കലേക്കു യാത്രയായി. നയമാന്‍ യാത്രതിരിച്ചപ്പോള്‍ കൊണ്ടുപോയ വസ്തുക്കളുടെ വിവരണം വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. പെണ്‍കുട്ടിയുടെ വാക്കു നയമാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. നിസ്സാരയും അടിമയുമായ ഒരു ബാലികയുടെ വാക്കുകള്‍ വലിയ ഗൗരവം കൊടുക്കുക സാധാരണമല്ല. ഒരുപക്ഷെ പരീക്ഷണാര്‍ത്ഥം ഒന്നു പോയി വരാമെന്നു ചിന്തിച്ചായിരുന്നു ആ യാത്ര എന്നും വേണമെങ്കില്‍ പറയാം. എന്നാല്‍ പത്തു താലന്തു വെള്ളിയും ആയിരം ശേക്കല്‍ പൊന്നും പത്തുകൂട്ടം വസ്ത്രവും എടുത്താണു നയമാന്‍ പുറപ്പെട്ടതു എന്നു കാണുമ്പോള്‍ യിസ്രായേലില്‍ ചെന്നാല്‍ പെണ്‍കുട്ടി പറഞ്ഞതുപോല തനിക്കു സൗഖ്യം കിട്ടുമെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു എന്നു വ്യക്തമാകുന്നു.
പെണ്‍കുട്ടി പറഞ്ഞതുപോലെ ശമര്യയിലെ പ്രവാചകനെ അന്വേഷിച്ചു കണ്ടെത്തുന്നതിനു പകരം അയാള്‍ അരാം രാജാവിന്റെ എഴുത്തുമായി യിസ്രായേല്‍ രാജാവിന്റെ അടുക്കലേക്കു ആണു പോയതു. അന്വേഷിച്ചു കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടു ഒഴിവാക്കുവാനാണു നയമാന്‍ എളുപ്പ മാര്‍ഗ്ഗം തേടിയതു. ആത്മീയജീവിതത്തില്‍ ഇന്നും എളുപ്പവഴികളും കുറുക്കുവഴികളും തേടുന്നവര്‍ അനേകരാണു. എന്നാല്‍ കുറുക്കുവഴികളില്‍ ദൈവം അന്യമാകുന്നു എന്നതു ഒരു സത്യമാണു. ലൗകിക ജീവിതസൗഭാഗ്യങ്ങള്‍ നേടുവാന്‍ എത്ര കഷ്ടപ്പെടുവാനും നമുക്കു മടിയില്ല. എന്നാല്‍ ആത്മീയകാര്യങ്ങള്‍ക്കു കഷ്ടപ്പെടുവാനും ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കുവാനും നാം വിമുഖരാണു. അരാം രാജാവിന്റെ എഴുത്തു നയമാന്‍ കൊണ്ടുപോയി രാജാവിനെ ഏല്പിച്ചു. എഴുത്ത കണ്ട യിസ്രായേല്‍ രാജാവു ഞെട്ടി വിറച്ചുപോയി. രാജാവു വസ്ത്രം കീറി. അവര്‍ ഇതാ കുഷ്ഠം മാറ്റിക്കൊടുക്കേണ്ടതിനു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു. മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുവാന്‍ ഞാന്‍ ദൈവമോ, നോക്കുവീന്‍, അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കൂകയല്ലയോ? ഇതായിരുന്നു യിസ്രായേല്‍ രാജാവിന്റെ പ്രതികരണം. പലപ്പോഴും നാമും സത്യം അറിയാതെ, സ്വന്തം ചിന്തയനുസരിച്ചും സാഹചര്യങ്ങളെ വിലയിരുത്തിയും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. അതിനാല്‍ ദൈവകൃപ തേടി വരുന്നവര്‍ക്കു ശരിയായ മാര്‍ഗ്ഗം കാട്ടി കൊടുക്കുവാന്‍ കഴിയാതെ പോകുന്നു. നിസ്സാരയായ ബാലികയ്ക്കു കഴിഞ്ഞതു രാജാവിനു സാധിക്കാതെ പോകുന്നു. വാര്‍ത്ത ഏലിശായുടെ അടുക്കല്‍ എത്തി. അവന്‍ എന്റെ അടുക്കല്‍ വരട്ടെ. യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവര്‍ അറിയും എന്നു രാജാവിനെ ഏലിശാ അറിയിച്ചു. നയമാന്‍ ഏലിശായുടെ അടുക്കലേക്കു പോയി. വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍, ഏലിശാ ആളയച്ചു 'നീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങിക്കുളിക്കുക അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെ പോലെയായി നീ ശുദ്ധനായി തീരും' എന്നു അറിയിച്ചു.
നയമാന്റെ പ്രതികരണം മനുഷ്യസ്വഭാവത്തിലെ മറ്റൊരു പ്രത്യേകതയിലേക്കു വിരല്‍ ചൂണ്ടുന്നു. നയമാന്റെ പ്രതികരണം 2. രാജാഃ 5;11,12 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു. അവന്‍ തന്നെ പുറത്തു വന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്റെ മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗം സൗഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു. ദെമ്മെശേക്കിലെ നദികളായ ആബാനയും പാപ്പരും യിസ്രായേല്‍ ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവിടെ കുളിച്ചു ശുദ്ധനാകരുതോ? എന്നു പറഞ്ഞു ക്രോധത്തോടെ പോയി. ഇങ്ങനെ കോപിക്കുവാന്‍ തക്കവണ്ണം അവിടെ എന്തുണ്ടായി? സ്വാഭാവികമായി അവിടെ കോപമുണ്ടാകുവാന്‍ തക്കവണ്ണം ഒന്നും ഉണ്ടായില്ല. എന്നിട്ടും നയമാനു കോപമുണ്ടാകുവാന്‍ കാരണമെന്തെന്നു അവന്റെ വാക്കുകളില്‍ നിന്നു നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും.
അരാം രാജാവിന്റെ എഴുത്തുമായി വന്ന, ആ രാജ്യത്തിലെ മഹാനും മാന്യനും സൈന്യാധിപനുമായ തനിക്കു അര്‍ഹമായ ബഹുമാനം ഈ പ്രവാചകന്‍ നല്‍കിയില്ല എന്ന ചിന്തയാണു കോപത്തിനുള്ള ഒരു കാരണം. നയമാന്റെ വാക്കുകള്‍ കേള്‍ക്കുകഃ 'അവന്‍ തന്നെ പുറത്തു വന്നു അടുത്തു നിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.........' പ്രവാചകന്‍ തന്റെ അടുക്കലേക്കു ഇറങ്ങി വരാതിരുന്നതു തനിക്കു അര്‍ഹമായ ബഹുമാനം നിഷേധിച്ചതായിട്ടാണു നയമാന്‍ കണ്ടതു. എന്തൊരു അഹങ്കാരം? നയമാന്‍ ചിന്തിച്ചു. അങ്ങു ദൂരെ നിന്നു പരിവാര സമേതം എത്തിച്ചേര്‍ന്ന തനിക്കു സാമാന്യ മര്യാദയ്ക്കു ചേരും വിധം ഒരു ആതിഥ്യമര്യാദ പോലും കാട്ടിയതുമില്ല. എങ്ങനെ കോപം വരാതിരിക്കും. താന്‍ അവഹേളിക്കപ്പെടുന്നു എന്ന ബോധം തന്റെ വരവിന്റെ ഉദ്ദേശം പോലും മറക്കുവാന്‍ കാരണമായി. ഒരാള്‍ വന്നാല്‍ അയാളെ ക്ഷണിച്ചു അകത്തു സ്വീകരിച്ചു ഇരുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു വന്നതിന്റെ ഉദ്ദേശം ആരായുകയാണല്ലോ സാമാന്യ മര്യാദ. തനിക്കു തന്നെക്കുറിച്ചു തന്നെ ഒരു മതിപ്പു തോന്നുക. അതിനനുസരണമായി മറ്റുള്ളവര്‍ തന്നോടു പെരുമാറണമെന്നു ആഗ്രഹിക്കുക, മനുഷ്യസഹജമായ ഒരു ബലഹീനതയാണു. വിനയപ്പെടുവാനും എളിമപ്പെടുവാനും നിന്ദിക്കപ്പെടുന്നു എന്നു തോന്നുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടുവാനും കഴിയുമ്പോഴാണു നേരായ പാത നമ്മുടെ മുമ്പില്‍ തെളിയുന്നതു. പ്രത്യേകിച്ചും ആവശ്യക്കാരനായി എത്തിയിരിക്കുമ്പോള്‍ അതു അനുപേക്ഷണീയമാണു. കര്‍ത്താവിന്റെ അടുക്കല്‍ എത്തിയ കനാന്യസ്ത്രീ, താന്‍ നിന്ദിക്കപ്പെടുന്നു എന്നു തോന്നിയപ്പോഴും താഴ്മയോടെ സൗമ്യതയോടെ വര്‍ത്തിച്ചതു കൊണ്ടു കൂടെയാണു 'നിന്റെ വിശ്വസം വലിയതു നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ' എന്ന അനുഗ്രഹത്തിന്റെ ദൈവശബ്ദം കേള്‍ക്കുവാന്‍ ഇടയായതു. താണനിലത്തെ നീരോടു അവിടെ ദൈവം തുണയേകൂ, എന്ന പഴമൊഴി അനുസ്മരിക്കുക.
നയമാന്‍ തനിക്കു സൗഖ്യം ലഭിക്കുന്നതു എങ്ങനെയായിരിക്കണമെന്നു മുന്നമെ മനസ്സില്‍ കുറിച്ചിട്ടിരുന്നിട്ടുണ്ടാവണം. ഏലിശാ എങ്ങനെ സൗഖ്യം തരുമെന്നാണു താന്‍ കരുതിയിരുന്നതു എന്നു അയാള്‍ തന്നെ പറയുന്നുണ്ടല്ലോ. താന്‍ വിചാരിക്കുന്ന വിധത്തിലും മാര്‍ഗ്ഗത്തിലും സമയത്തും ദൈവത്തിന്റെ മറുപടി ലഭിക്കണമെന്നു ചിന്തിക്കുന്നതും സാധാരണ മനുഷ്യന്റെ സ്വഭാവമാണു. അതിനു വിരുദ്ധമായതു വിശ്വസിക്കുവാനും അംഗീകരിക്കുവാനും കഴിയാതെ പോകുന്നു.താന്‍ പൊന്നും വെള്ളിയും വസ്ത്രങ്ങളുമായി വന്നതു, താന്‍ കൊണ്ടു വന്ന വിശിഷ്ട വസ്തക്കളെല്ലാം മുമ്പില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതില്‍ പ്രീതനായി തന്നെ സൗഖ്യമാക്കും, അഥവാ സൗഖ്യമാക്കണം എന്നായിരുന്നിരിക്കാം അയാള്‍ ചിന്തിച്ചിരുന്നതു. നേര്‍ച്ചയില്‍ നാം അറിയാതെ വന്നുപോകുന്ന പ്രശ്നമാണു ഇതു സൂചിപ്പിക്കുന്നതു. താന്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കൃപ ചൊരിയണം. ഒരു ഉടമ്പടിയുടെ സ്വഭാവം അതില്‍ നിഴലിടുന്നുണ്ടു. ഉടമ്പടിയോടു കൂടിയ ബന്ധം അപൂര്‍ണ്ണമാണു. ചിലപ്പോള്‍ കുറച്ചു കൊടുത്തു കൂടുതല്‍ നേടുന്നഒരു കച്ചവട മനസ്ഥിതിയും അതില്‍ ഉണ്ടാകാം. ഉപാധികളില്ലാതെ ദൈവമുമ്പാകെ നമ്മെ സമര്‍പ്പിക്കുവാന്‍ കഴിയണം.അതിന്റെ ഒരു പ്രതീകമായി മാത്രമേ നേര്‍ച്ചയെ കാണാവൂ. നയമാന്‍ കണക്കു കൂട്ടിയിരുന്നതെല്ലാം ഏലിയാപ്രവാചകന്റെ മുമ്പില്‍ പാടെ മറിയുന്നു. അതാകട്ടെ അവനില്‍ ഉചിതമല്ലാത്ത കോപം ഉളവാക്കി.
വലിയ കാര്യങ്ങള്‍ കൊടുത്തു സൗഖ്യം നേടുവാന്‍ ആഗ്രഹിച്ചു എത്തിച്ചേര്‍ന്ന നയമാനോടു നിസ്സാര കാര്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടതു അവനു അനിഷ്ടമായി. തന്റെ സ്ഥാനത്തിനും മഹിമയ്ക്കും ചേരും വിധത്തിലുള്ള ഒരു കര്‍മ്മമായിരുന്നു എങ്കില്‍ ഒരുപക്ഷെ നയമാന്‍ ചെയ്യുമായിരുന്നു.യോര്‍ദ്ദാന്‍ നദിയില്‍ ഏഴുപ്രാവശ്യം മുങ്ങിക്കുളിക്കുക! ഇങ്ങനെ മുങ്ങിക്കുളിക്കുവാനായിരുന്നു എങ്കില്‍ ബദ്ധപ്പെട്ടു ഇവിടെ വരെ വരണമായിരുന്നുവോ. മുങ്ങിക്കുളിച്ചാല്‍ സൗഖ്യം ലഭിക്കുമെന്നു വിശ്വസിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അവിടെ ഇതിനേക്കാള്‍ നല്ല നദികളുണ്ടല്ലോ എന്നു പറഞ്ഞതില്‍ ഇതു നമുക്കു വായിക്കുവാന്‍ കഴിയും. താന്‍ അവിടെ എത്രതവണ കുളിച്ചിരിക്കുന്നു. കുളിച്ചാല്‍ സൗഖ്യം കിട്ടുമായിരുന്നു എങ്കില്‍ താന്‍ എന്നേ സുഖം പ്രാപിക്കുമായിരുന്നു. ഏവംവിധ ചിന്തകളും അയാളെ അലോസരപ്പെടുത്തിയിരുന്നിരിക്കണം.ദൈവം നമ്മോടു വലിയ കാര്യങ്ങളൊന്നും ആവശ്യപ്പെടുകയില്ല. കൊടുക്കുന്നതിന്റെ വലിമയല്ല. അതിന്റെ പിന്നിലുള്ള മനസ്സാണു ദൈവം കണക്കിടുന്നതു. സാമാന്യബുദ്ധിക്കു നിരക്കാത്ത നിസ്സാര കാര്യങ്ങളിലൂടെയാണു ദൈവം പ്രവര്‍ത്തിക്കുന്നതു. 200 വെള്ളിക്കാശിനു അപ്പം വാങ്ങിയാല്‍ പോലും തൃപ്തിപ്പെടുത്തുവാന്‍ കഴിയാത്ത അയ്യായിരത്തില്‍ പരം പുരുഷാരത്തെയാണു കര്‍ത്താവു നിസ്സാരമായ അഞ്ചപ്പം കൊണ്ടു തൃപ്തിപ്പെടുത്തിയതു. പക്ഷവാതം പിടിപെട്ടു ഒന്നു ചലിക്കുവാന്‍ പോലും കഴിയാത്ത മനുഷ്യനോടു എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞപ്പോള്‍ സംശയിക്കാതെയും ചോദ്യം ചെയ്യാതെയും അനുസരിക്കുവാന്‍ തയ്യാറായപ്പോഴാണു അവനു സൗഖ്യം ലഭിച്ചതു.ചെയ്യുന്ന കാര്യത്തിന്റെയോ നല്‍കുന്ന വസ്തുവിന്റെയോ വിധമോ, വലിപ്പച്ചെറുപ്പമോ അല്ല, അതിന്റെ പിന്നിലുള്ള യുക്തിചിന്തയില്ലാത്ത വിശ്വാസമാണു അനുഗ്രഹത്തിന്റെ കലവറ തുറക്കുന്ന താക്കോല്‍ എന്നു ഈ സംഭവം വെളിവാക്കുന്നു.
സമര്‍ത്ഥനും ബുദ്ധിമാനും മാന്യനും ഉന്നതനുമായ നയമാനു ഗ്രഹിക്കുവാന്‍ കഴിയാതെ പോയതു നിസ്സാരന്മാരെന്നു തോന്നുന്ന ഭൃത്യന്മാര്‍ക്കു മനസ്സിലായി. പിതാവേ, പ്രവാചകന്‍ വലിയ ഒരു കാര്യം നിന്നോടു കല്‍പ്പിച്ചിരുന്നുവെന്നുവെങ്കില്‍ നീ ചെയ്യാതിരിക്കുമോ? പിന്നെ അവന്‍ നിന്നോടു കുളിച്ചു ശുദ്ധനാക എന്നു പറഞ്ഞാല്‍ എത്രയധികം. ബുദ്ധിമാന്മാര്‍ക്കു വെളിപ്പെടാത്ത സത്യം സത്യവിശ്വാസികള്‍ക്കു വെളിവാകുന്നു. ബുദ്ധികൊണ്ടു ദൈവത്തെ തേടുന്നവര്‍ പരാജയപ്പെടുന്നിടത്തു വിശ്വാസിയായ ഭക്തന്റെ മനസ്സില്‍ ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു.
ഭൃത്യന്മാരുടെ വാക്കുകള്‍ നയമാന്റെ കണ്ണു തുറന്നു. അവന്‍ പോയി യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങിക്കുളിച്ചു. അവന്‍ ശുദ്ധനായി തീര്‍ന്നു. യോര്‍ദ്ദാന്‍ നദിയെ കുറച്ചു ഒരു കാര്യം. നമ്മുടെ കര്‍ത്താവു യോഹന്നാനില്‍ നിന്നു സ്നാനം ഏറ്റതു യോര്‍ദ്ദാനില്‍ ആയിരുന്നു. പുതിയ ഒരു പ്രവര്‍ത്തന പഥത്തിലേക്കുള്ള മാറ്റത്തിന്റെ ആരംഭമായിരുന്നു അതു. കനാനിലേക്കുള്ള യിസ്രായേല്‍ ജനത്തിന്റെ പ്രവേശനവും യോര്‍ദ്ദാന്‍ നദി കടക്കുന്നതിലൂടെ ആണു സംഭവിക്കുന്നതു. അവിടെയും സമൂല മാറ്റം ദൃശ്യമാണു. യോര്‍ദ്ദാന്റെ മറുകര കടക്കല്‍ വി.മാമോദീസായുടെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കണ്ടിരിക്കുന്നതു. യോര്‍ദ്ദാനിലെ സ്നാനം നയമാനിലും വലിയ ഒരു മാറ്റം ഉളവാക്കി. അതാകട്ടെ ശരീരത്തില്‍ മാത്രമല്ല, ചിന്തയിലും വിശ്വാസത്തിലും പ്രവൃത്തിയിലും രൂപാന്തരം വരുത്തി. അവന്‍ സന്തോഷ ചിത്തനായി. ആഹ്ളാദത്തോടെ അതിലധികം കൃതജ്ഞതയോടെ ഏലിശായുടെ മുമ്പില്‍ തിരിച്ചെത്തി. കോപിച്ചു കടന്നു പോയവന്‍ വിനയാന്വിതനായി താന്‍ കൊണ്ടുവന്ന കാഴ്ചകള്‍ ഏലിശായുടെ മുമ്പില്‍ സമര്‍പ്പിച്ചു. ഞാന്‍ സേവിക്കുന്ന യഹോവയാണെ ഞാന്‍ ഒന്നും സ്വീകരിക്കില്ല എന്നു ഏലിശാ പറഞ്ഞു. 'അടിയന്‍ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല' എന്നു നയമാന്‍ ഉറപ്പിച്ചു പറയുകയും അതിനായി രണ്ടു കോവര്‍കഴുത ചുമടു മണ്ണു ആവശ്യപ്പെടുകയും ചെയ്തു. ചിന്തിക്കാത്ത വിധത്തില്‍ തന്റെ ചെയ്തികള്‍ക്കു അനുസരണമല്ലാതെ ദൈവം ചൊരിഞ്ഞ കാരുണ്യാതിരേകത്തെ ദര്‍ശിച്ചു. അനുഗ്രഹം അനുഭവിച്ച നയമാന്‍ ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. 'യഹോവയല്ലാതെ അന്യദൈവങ്ങള്‍ എനിക്കു ഉണ്ടാവുകയില്ല.
എന്നാല്‍ തുടര്‍ന്നുള്ള നയമാന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണു. നയമാന്‍ പറയുന്നുഃ 'ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. എന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചു പോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.' ഏലിശാ അവനോടു 'സമാധാനത്തോടെ പോക.' എന്നു മറുപടി പറഞ്ഞു. ജീവനുള്ള ദൈവമായ യഹോവയെ മാത്രമേ ആരാധിക്കുകയും നമസ്കരിക്കുകയുമുള്ളു എന്നു പറഞ്ഞ നയമാന്‍ ഉടന്‍ തന്നെ മാറ്റിപ്പറയുന്നതു ശ്രദ്ധിക്കുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ താന്‍ വീണ്ടും രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നമസ്കരിക്കേണ്ടതായി വരും. അതു ക്ഷമിക്കുമാറാകണം. നയമാന്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നു. തെറ്റു ചെയ്യുവാനുള്ള അനുവാദത്തിനായി ദൈവത്തോടു അപേക്ഷിക്കുന്നു. സാഹചര്യം അങ്ങനെയായതിനാലാണു തെറ്റു ചെയ്തു പോയതു, ദൈവം അതു ക്ഷമിക്കും എന്നു പറഞ്ഞു ഇങ്ങനെയുള്ള പ്രവൃത്തികളെ പലരും സാധൂകരിക്കാറുണ്ടു. 'അറിയാതെ കണ്ടു അടിക്കു യോഗ്യമായതു ചെയ്തവനോ കുറെയടി കൊള്ളും.' (ലൂക്കോഃ 12;48) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. തെറ്റു എന്നാളും തെറ്റാണു. അതിനു ശിക്ഷ ലഭിക്കുകയും ചെയ്യും. അറിയിതെ ചെയ്തതു കൊണ്ടു അതു തെറ്റല്ലാതാകുകയില്ല, ശിക്ഷ ലഭിക്കാതിരിക്കുകയുമില്ല. അറിയാതെ ചെയ്തതാകകൊണ്ടു ദൈവം അതു ക്ഷമിക്കും എന്നും അവിടെ പറയുന്നില്ല. എന്നാല്‍ നയമാന്‍ തെറ്റു ചെയ്തുപോകുമെന്നു പറയുന്നതു അറിവില്ലായ്മ കൊണ്ടല്ല. നയമാന്റെ കുഷ്ഠം ഏലിശാ മുഖാന്തിരം സുഖമായതിനെ കുറിച്ചു കര്‍ത്താവു പറഞ്ഞിട്ടുണ്ടു എന്നതും നയമാന്റെ ചിന്താഗതിയെ സാധൂകരിക്കുവാന്‍ മതിയായ തെളിവല്ല. അവിടെ നയമാന്റെ മഹത്വത്തെ കാണിക്കുവാനല്ല, ദൈവത്തിന്റെ കൃപാതിരേകത്തെ വ്യക്തമാക്കുവാനാണു കര്‍ത്താവു നയമാന്റെ കാര്യം പറഞ്ഞതു. രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നമസ്കരിക്കേണ്ടതായി വരുമെന്നു പറഞ്ഞിട്ടു ഏലിശാ അതിനെതിരായി ഒന്നും പറയാതിരുന്നതും, രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നയമാന്‍ നമസ്കരിച്ചിട്ടു ശിക്ഷകിട്ടിയതായി പറഞ്ഞിട്ടില്ലായെന്നതും ഇതിനെ സാധൂകരിക്കുവാനുള്ള തെളിവായി പറയുവാനും കഴിയകയില്ല. സംഭവത്തിലെ പ്രധാന കഥാപാത്രങ്ങള്‍ നയമാന്റെ കൊട്ടാരത്തിലെ യഹൂദബാലികയും, യഹോവയായ ദൈവവും, ഏലിശാപ്രവാചനും, പിന്നീടു കാണുന്ന ഏലിശായുടെ ഭൃത്യനായ ഗേഹസിയും ആണു. ഇവിടെ നയമാന്റെ പില്ക്കാല ചരിത്രത്തിനു പ്രസക്തിയില്ലാത്തതിനാലാണു വി.വേദപുസ്തകം ആവിധ കാര്യങ്ങള്‍ പ്രതിപാദിക്കാതിരുന്നതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. നയമാനില്‍ നിന്നു പലതും നമുക്കു പഠിക്കാനുണ്ടെങ്കിലും അയാള്‍ ഇവിടെ ഒരു പ്രധാന കഥാപാത്രമല്ല എന്നതാണു സത്യം.
നയമാന്റെ ഈ വ്യതിയാനം മനുഷ്യസഹജമായ മറ്റൊരു വീഴ്ചയെ സൂചിപ്പിക്കുന്നു. ദൈവത്തില്‍ നിന്നു കൃപയും നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോള്‍ നാം നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കും. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇനിയും പഴയതു പോലെ ജീവിക്കുകയില്ല. തെറ്റുകള്‍ ചെയ്യുകയില്ല, അരുതാത്തതു ഒന്നും പറയുകയില്ല. ആവുംവിധം നന്മകള്‍ ചെയ്യും. നിരന്തരം മുടങ്ങാതെ ആരാധനയില്‍ സംബന്ധിക്കും. പ്രാര്‍ത്ഥിക്കും. ഇങ്ങനെ എന്തെന്തു തീരുമാനങ്ങള്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഏറുമ്പോള്‍, ദൈവം ക്ഷമിക്കും എന്നു സ്വയം സമാധാനിച്ചു എടുത്ത തീരുമാനങ്ങള്‍ ഭഞ്ജിക്കാറില്ലേ? ലൗകികജീവിതത്തില്‍ ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങള്‍ക്കും നന്മകള്‍ക്കും കോട്ടം സംഭവിക്കുമെന്ന സംശയം തീരുമാനത്തില്‍ നിന്നു പിന്മാറുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നയമാനും കാലിടറിയതു ഇവിടെയാണു. കുഷ്ഠം മാറ്റിയ ദൈവത്തിനു ഇനിയുമുണ്ടാകാവുന്ന പ്രതിബന്ധങ്ങളെയും മാറ്റുവാന്‍ കഴിവുണ്ടെന്നു വിശ്വസിക്കുവാന്‍ നയമാനു കഴിയുന്നില്ല. അതുകൊണ്ടു ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതു മൂലം സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുന്നെങ്കില്‍ പോകട്ടെയെന്നു പറയുവാന്‍ നയമാനു കഴിയാതെ പോകുന്നു. അരാം രാജ്യത്തു ചെന്നാല്‍ രിമ്മോനെ നമസ്കരിക്കേണ്ടതായി വരുമെന്നു അറിയാമായിരുന്നിട്ടും എന്തുകൊണ്ടു ജീവനുള്ള ദൈത്തിനുവേണ്ടി അരാമിനെ ഉപേക്ഷിച്ചു യിസ്രായേലില്‍ പാര്‍ക്കുവാന്‍ നയമാന്‍ തയ്യാറായില്ല. പോകട്ടെ, അവിടെ പോയാല്‍ തന്നെയും ഞാനിനി ജീവനുള്ള ദൈവത്തെ കണ്ടെത്തിയതിനാല്‍ രിമ്മോനെ നമസ്കരിക്കയില്ല എന്നു പറയുവാനുള്ള ധൈര്യമെന്തെ കാണിക്കാത്തതു? തന്റെ കൊട്ടാരത്തിലെ അടിമപെണ്‍കുട്ടി കാട്ടിയ മാതൃക പിന്തുടരുവാന്‍ പോലും നയമാനു കഴിയാതെ പോയി. അവള്‍ക്കു ഒന്നും നഷ്ടപ്പെടുവാന്‍ ഇല്ലല്ലോ. ഒരുപക്ഷെ അതുകൊണ്ടു തന്നെയാകാം നയമാന്റെ കഥ ഇവിടെ അവസാനിക്കുന്നതു. അരാമിനെ ഉപേക്ഷിച്ചു യിസ്രായേലില്‍ പാര്‍ക്കുവാനും ജീവനുള്ള ദൈവത്തെ സര്‍വ്വാത്മനാ ആരാധിക്കുവാനും നയമാന്‍ തയ്യാറായിരുന്നു എങ്കില്‍ നയമാന്റെ കഥയ്ക്കു മറ്റൊരു മാനം കൈവരുമായിരുന്നു. അതു യിസ്രായേലിന്റെ ചരിത്രം തന്നെ തിരുത്തി കുറിക്കുമായിരുന്നു. പഴയനിയമ വിശുദ്ധന്മാരില്‍ ഒരാളായി നയമാന്‍ മാറുമായിരുന്നു. എന്നാല്‍ ജീവനുള്ള ദൈവത്തിന്റെ കരങ്ങളില്‍ നിന്നു കൃപകള്‍ പ്രാപിച്ചിട്ടും, രിമ്മോനെ ആരാധിക്കുന്നതില്‍ നിന്നു പിന്മാറുവാന്‍ കഴിയാഞ്ഞതിനാല്‍, അവന്റെ അടിമയായ യിസ്രായേല്‍ ബാലികയ്ക്കു ലഭിച്ച സ്ഥാനം പോലും വി.വേദപുസ്തകത്തില്‍ നയമാനു ലഭിച്ചില്ല എന്നതു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു. സത്യത്തെ കുറിച്ചു ബോധമുണ്ടാകുമ്പോള്‍ ഉറച്ച തീരുമാനം എടുക്കുകയും അതില്‍ നിന്നു വ്യതിചലിക്കാതെ, പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുമ്പോഴാണു ജീവിതം അര്‍ത്ഥവത്തും ധന്യവും ശുഭപര്യവസായിയും ആയിത്തീരുന്നതു എന്നു നയമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. തീരുമാനങ്ങള്‍ ഭഞ്ജിക്കുമ്പോള്‍ ദൈവകൃപ നഷ്ടപ്പെടുന്നു എന്നു അറിഞ്ഞു തീരുമാനത്തില്‍ ഉറച്ചു നില്ക്കുവാന്‍ ഈ ചിന്തകള്‍ പ്രേരകമായി തീരട്ടെ.
നയമാന്റെ കുഷഠം ആ കുടുംബത്തിന്റെ മുഴുവന്‍ സന്തോഷം കൊടുത്തിക്കളഞ്ഞു. ആഹ്ളാദവും ആരവവും നിറഞ്ഞിരുന്ന കുടുംബാന്തരീക്ഷം ശോകമൂകമായി. അവിടെ എല്ലാവരും ദുഃഖം കടിച്ചമര്‍ത്തി ജീവിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി മാത്രം ഓടിനടന്നു തന്റെ കൃത്യങ്ങള്‍ കുറവുകൂടാതെ ചെയ്യുന്നു. നയമാന്റെ കൊട്ടാരത്തിലെ പരിചാരികയായ ആ അടിമപെണ്‍കുട്ടിക്കും ആ കുടുംബത്തിന്റെ ദുഃഖം സ്വന്തം ദുഃഖമായി മാറി കഴിഞ്ഞിരുന്നു. എന്നാല്‍ എല്ലാവരുടെയും പ്രത്യാശ അസ്തമിച്ചിടത്തു, ജീവനുള്ള ദൈവത്തില്‍ വിശ്വസിക്കുന്ന ആ ,യഹൂദ പെണ്‍കുട്ടിയ്ക്കു മാത്രം പ്രത്യാശ നഷ്ഷപ്പെട്ടിരുന്നില്ല. യിസ്രായേലില്‍ നിന്നു അടിമയായി പിടിച്ചുകൊണ്ടുവന്ന ആ പെണ്‍കുട്ടി ഇവിടെ നമുക്കു മാതൃകയായി മാറുന്നു. സ്വന്തം കുടുംബത്തെയും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും തനിക്കു നഷ്ടപ്പെടുത്തിയ നയമാനോടും കുടുംബത്തോടും കടുത്ത വൈരാഗ്യം അവള്‍ക്കു തോന്നേണ്ടതാണു. തനിക്കു എല്ലാം നഷ്ടപ്പെടുത്തിയ ആ കുടുംബത്തിനു ഉണ്ടായിരിക്കുന്ന ദുഃഖങ്ങളില്‍ അവള്‍ സന്തോഷിക്കേണ്ടതാണു. തന്നോടു തന്റെ സമൂഹത്തോടും ചെയ്ത ക്രൂരതയ്ക്കു താന്‍ വിശ്വസിക്കുന്ന ജീവനുള്ള ദൈവം കൊടുത്ത ശിക്ഷയാണു ഇതെന്നു അവള്‍ക്കു വിശ്വസിക്കുകയും കരുതുകയും ചെയ്യാവുന്നതാണു. എന്നാല്‍ ജീവിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്ന ആ ബാലികയുടെ മനോഭാവം തികച്ചും വ്യത്യസ്ഥമായിരുന്നു. യജമാനന്റെ രോഗം അവളെയും ദുഃഖിപ്പിച്ചു. അവളുടെ സല്‍സ്വഭാവം മനസ്സിലാക്കിയ യജമാനത്തിക്കു അവള്‍ പ്രിയങ്കരിയായി മാറിയിരുന്നു. അതുകൊണ്ടുതന്നെ യജമാനന്റെ സൗഖ്യത്തിനുള്ള മാര്‍ഗ്ഗം അവള്‍ യജമാനത്തിയോടു പറഞ്ഞു. ' യജമാനന്‍ ഏലിശാപ്രവാചകന്റെ അടുക്കല്‍ ഒന്നു ചെന്നെങ്കില്‍ അവന്റെ കുഷ്ഠം മാറ്റിക്കൊടുക്കുമായിരുന്നു.' (5;3) അവളുടെ വാക്കുകളില്‍ ഒരു സംശയം നിഴലിടുന്നതു പോലുമില്ല. ഏതു പ്രതികൂലസാഹചര്യങ്ങളിലും ജീവനുള്ള ദൈവത്തെ വെളിപ്പെടുത്തുവാന്‍ കിട്ടിയ സന്ദര്‍ഭം തക്കത്തില്‍ ഉപയോഗിച്ച ആ പെണ്‍കുട്ടി ദുഖത്തിന്റെ നീര്‍ക്കയത്തില്‍ മുങ്ങപ്പോയ ആ കുടുംബത്തെ കൈപിടിച്ചു ഉയര്‍ത്തുന്നു. പ്രതികൂലതയുടെ നടുവിലും ജീവനുള്ള ദൈവത്തെ സാക്ഷിക്കുവാന്‍ ലഭിച്ച അവസരം അവള്‍ ഉപയോഗപ്പെടുത്തി എന്നതു അനുകരണീയമായ ഒരു മാതൃകയായി നമുക്കു കാണാം.അന്യന്റെ ദുഃഖം, അതു ശത്രുവാകട്ടെ,മിത്രമാകട്ടെ സ്വന്തം ദുഖമായി കാണുവാനും അതു പരിഹരിക്കുവാനുള്ള മാര്‍ഗ്ഗം കണ്ടെത്തുവാനും, ജീവനുള്ള ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമേ കഴിയുകയുള്ളു എന്ന സത്യവും ഇതു വെളിപ്പെടുത്തുന്നു.
പെണ്‍കുട്ടിയുടെ വാക്കു കേട്ട നയമാന്‍ അരാം രാജാവിന്റെ എഴുത്തും വാങ്ങി യിസ്രായേല്‍ രാജാവിന്റെ അടുക്കലേക്കു യാത്രയായി. നയമാന്‍ യാത്രതിരിച്ചപ്പോള്‍ കൊണ്ടുപോയ വസ്തുക്കളുടെ വിവരണം വായിക്കുമ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നു. പെണ്‍കുട്ടിയുടെ വാക്കു നയമാന്‍ പൂര്‍ണ്ണമായി വിശ്വസിച്ചു. നിസ്സാരയും അടിമയുമായ ഒരു ബാലികയുടെ വാക്കുകള്‍ വലിയ ഗൗരവം കൊടുക്കുക സാധാരണമല്ല. ഒരുപക്ഷെ പരീക്ഷണാര്‍ത്ഥം ഒന്നു പോയി വരാമെന്നു ചിന്തിച്ചായിരുന്നു ആ യാത്ര എന്നും വേണമെങ്കില്‍ പറയാം. എന്നാല്‍ പത്തു താലന്തു വെള്ളിയും ആയിരം ശേക്കല്‍ പൊന്നും പത്തുകൂട്ടം വസ്ത്രവും എടുത്താണു നയമാന്‍ പുറപ്പെട്ടതു എന്നു കാണുമ്പോള്‍ യിസ്രായേലില്‍ ചെന്നാല്‍ പെണ്‍കുട്ടി പറഞ്ഞതുപോല തനിക്കു സൗഖ്യം കിട്ടുമെന്നു അയാള്‍ ഉറച്ചു വിശ്വസിച്ചു എന്നു വ്യക്തമാകുന്നു.
പെണ്‍കുട്ടി പറഞ്ഞതുപോലെ ശമര്യയിലെ പ്രവാചകനെ അന്വേഷിച്ചു കണ്ടെത്തുന്നതിനു പകരം അയാള്‍ അരാം രാജാവിന്റെ എഴുത്തുമായി യിസ്രായേല്‍ രാജാവിന്റെ അടുക്കലേക്കു ആണു പോയതു. അന്വേഷിച്ചു കണ്ടെത്തുന്നതിലുള്ള ബുദ്ധിമുട്ടു ഒഴിവാക്കുവാനാണു നയമാന്‍ എളുപ്പ മാര്‍ഗ്ഗം തേടിയതു. ആത്മീയജീവിതത്തില്‍ ഇന്നും എളുപ്പവഴികളും കുറുക്കുവഴികളും തേടുന്നവര്‍ അനേകരാണു. എന്നാല്‍ കുറുക്കുവഴികളില്‍ ദൈവം അന്യമാകുന്നു എന്നതു ഒരു സത്യമാണു. ലൗകിക ജീവിതസൗഭാഗ്യങ്ങള്‍ നേടുവാന്‍ എത്ര കഷ്ടപ്പെടുവാനും നമുക്കു മടിയില്ല. എന്നാല്‍ ആത്മീയകാര്യങ്ങള്‍ക്കു കഷ്ടപ്പെടുവാനും ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കുവാനും നാം വിമുഖരാണു. അരാം രാജാവിന്റെ എഴുത്തു നയമാന്‍ കൊണ്ടുപോയി രാജാവിനെ ഏല്പിച്ചു. എഴുത്ത കണ്ട യിസ്രായേല്‍ രാജാവു ഞെട്ടി വിറച്ചുപോയി. രാജാവു വസ്ത്രം കീറി. അവര്‍ ഇതാ കുഷ്ഠം മാറ്റിക്കൊടുക്കേണ്ടതിനു ഒരാളെ എന്റെ അടുക്കല്‍ അയച്ചിരിക്കുന്നു. മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുവാന്‍ ഞാന്‍ ദൈവമോ, നോക്കുവീന്‍, അവന്‍ ഇതിനാല്‍ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കൂകയല്ലയോ? ഇതായിരുന്നു യിസ്രായേല്‍ രാജാവിന്റെ പ്രതികരണം. പലപ്പോഴും നാമും സത്യം അറിയാതെ, സ്വന്തം ചിന്തയനുസരിച്ചും സാഹചര്യങ്ങളെ വിലയിരുത്തിയും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. അതിനാല്‍ ദൈവകൃപ തേടി വരുന്നവര്‍ക്കു ശരിയായ മാര്‍ഗ്ഗം കാട്ടി കൊടുക്കുവാന്‍ കഴിയാതെ പോകുന്നു. നിസ്സാരയായ ബാലികയ്ക്കു കഴിഞ്ഞതു രാജാവിനു സാധിക്കാതെ പോകുന്നു. വാര്‍ത്ത ഏലിശായുടെ അടുക്കല്‍ എത്തി. അവന്‍ എന്റെ അടുക്കല്‍ വരട്ടെ. യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഉണ്ടു എന്നു അവര്‍ അറിയും എന്നു രാജാവിനെ ഏലിശാ അറിയിച്ചു. നയമാന്‍ ഏലിശായുടെ അടുക്കലേക്കു പോയി. വീട്ടുവാതില്‍ക്കല്‍ എത്തിയപ്പോള്‍, ഏലിശാ ആളയച്ചു 'നീ ചെന്നു യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങിക്കുളിക്കുക അപ്പോള്‍ നിന്റെ ദേഹം മുമ്പിലത്തെ പോലെയായി നീ ശുദ്ധനായി തീരും' എന്നു അറിയിച്ചു.
നയമാന്റെ പ്രതികരണം മനുഷ്യസ്വഭാവത്തിലെ മറ്റൊരു പ്രത്യേകതയിലേക്കു വിരല്‍ ചൂണ്ടുന്നു. നയമാന്റെ പ്രതികരണം 2. രാജാഃ 5;11,12 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. 'അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു. അവന്‍ തന്നെ പുറത്തു വന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്റെ മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗം സൗഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു. ദെമ്മെശേക്കിലെ നദികളായ ആബാനയും പാപ്പരും യിസ്രായേല്‍ ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവിടെ കുളിച്ചു ശുദ്ധനാകരുതോ? എന്നു പറഞ്ഞു ക്രോധത്തോടെ പോയി. ഇങ്ങനെ കോപിക്കുവാന്‍ തക്കവണ്ണം അവിടെ എന്തുണ്ടായി? സ്വാഭാവികമായി അവിടെ കോപമുണ്ടാകുവാന്‍ തക്കവണ്ണം ഒന്നും ഉണ്ടായില്ല. എന്നിട്ടും നയമാനു കോപമുണ്ടാകുവാന്‍ കാരണമെന്തെന്നു അവന്റെ വാക്കുകളില്‍ നിന്നു നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും.
അരാം രാജാവിന്റെ എഴുത്തുമായി വന്ന, ആ രാജ്യത്തിലെ മഹാനും മാന്യനും സൈന്യാധിപനുമായ തനിക്കു അര്‍ഹമായ ബഹുമാനം ഈ പ്രവാചകന്‍ നല്‍കിയില്ല എന്ന ചിന്തയാണു കോപത്തിനുള്ള ഒരു കാരണം. നയമാന്റെ വാക്കുകള്‍ കേള്‍ക്കുകഃ 'അവന്‍ തന്നെ പുറത്തു വന്നു അടുത്തു നിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചു.........' പ്രവാചകന്‍ തന്റെ അടുക്കലേക്കു ഇറങ്ങി വരാതിരുന്നതു തനിക്കു അര്‍ഹമായ ബഹുമാനം നിഷേധിച്ചതായിട്ടാണു നയമാന്‍ കണ്ടതു. എന്തൊരു അഹങ്കാരം? നയമാന്‍ ചിന്തിച്ചു. അങ്ങു ദൂരെ നിന്നു പരിവാര സമേതം എത്തിച്ചേര്‍ന്ന തനിക്കു സാമാന്യ മര്യാദയ്ക്കു ചേരും വിധം ഒരു ആതിഥ്യമര്യാദ പോലും കാട്ടിയതുമില്ല. എങ്ങനെ കോപം വരാതിരിക്കും. താന്‍ അവഹേളിക്കപ്പെടുന്നു എന്ന ബോധം തന്റെ വരവിന്റെ ഉദ്ദേശം പോലും മറക്കുവാന്‍ കാരണമായി. ഒരാള്‍ വന്നാല്‍ അയാളെ ക്ഷണിച്ചു അകത്തു സ്വീകരിച്ചു ഇരുത്തി വിശേഷങ്ങളൊക്കെ ചോദിച്ചു വന്നതിന്റെ ഉദ്ദേശം ആരായുകയാണല്ലോ സാമാന്യ മര്യാദ. തനിക്കു തന്നെക്കുറിച്ചു തന്നെ ഒരു മതിപ്പു തോന്നുക. അതിനനുസരണമായി മറ്റുള്ളവര്‍ തന്നോടു പെരുമാറണമെന്നു ആഗ്രഹിക്കുക, മനുഷ്യസഹജമായ ഒരു ബലഹീനതയാണു. വിനയപ്പെടുവാനും എളിമപ്പെടുവാനും നിന്ദിക്കപ്പെടുന്നു എന്നു തോന്നുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടുവാനും കഴിയുമ്പോഴാണു നേരായ പാത നമ്മുടെ മുമ്പില്‍ തെളിയുന്നതു. പ്രത്യേകിച്ചും ആവശ്യക്കാരനായി എത്തിയിരിക്കുമ്പോള്‍ അതു അനുപേക്ഷണീയമാണു. കര്‍ത്താവിന്റെ അടുക്കല്‍ എത്തിയ കനാന്യസ്ത്രീ, താന്‍ നിന്ദിക്കപ്പെടുന്നു എന്നു തോന്നിയപ്പോഴും താഴ്മയോടെ സൗമ്യതയോടെ വര്‍ത്തിച്ചതു കൊണ്ടു കൂടെയാണു 'നിന്റെ വിശ്വസം വലിയതു നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ' എന്ന അനുഗ്രഹത്തിന്റെ ദൈവശബ്ദം കേള്‍ക്കുവാന്‍ ഇടയായതു. താണനിലത്തെ നീരോടു അവിടെ ദൈവം തുണയേകൂ, എന്ന പഴമൊഴി അനുസ്മരിക്കുക.
നയമാന്‍ തനിക്കു സൗഖ്യം ലഭിക്കുന്നതു എങ്ങനെയായിരിക്കണമെന്നു മുന്നമെ മനസ്സില്‍ കുറിച്ചിട്ടിരുന്നിട്ടുണ്ടാവണം. ഏലിശാ എങ്ങനെ സൗഖ്യം തരുമെന്നാണു താന്‍ കരുതിയിരുന്നതു എന്നു അയാള്‍ തന്നെ പറയുന്നുണ്ടല്ലോ. താന്‍ വിചാരിക്കുന്ന വിധത്തിലും മാര്‍ഗ്ഗത്തിലും സമയത്തും ദൈവത്തിന്റെ മറുപടി ലഭിക്കണമെന്നു ചിന്തിക്കുന്നതും സാധാരണ മനുഷ്യന്റെ സ്വഭാവമാണു. അതിനു വിരുദ്ധമായതു വിശ്വസിക്കുവാനും അംഗീകരിക്കുവാനും കഴിയാതെ പോകുന്നു.താന്‍ പൊന്നും വെള്ളിയും വസ്ത്രങ്ങളുമായി വന്നതു, താന്‍ കൊണ്ടു വന്ന വിശിഷ്ട വസ്തക്കളെല്ലാം മുമ്പില്‍ സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതില്‍ പ്രീതനായി തന്നെ സൗഖ്യമാക്കും, അഥവാ സൗഖ്യമാക്കണം എന്നായിരുന്നിരിക്കാം അയാള്‍ ചിന്തിച്ചിരുന്നതു. നേര്‍ച്ചയില്‍ നാം അറിയാതെ വന്നുപോകുന്ന പ്രശ്നമാണു ഇതു സൂചിപ്പിക്കുന്നതു. താന്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ കൃപ ചൊരിയണം. ഒരു ഉടമ്പടിയുടെ സ്വഭാവം അതില്‍ നിഴലിടുന്നുണ്ടു. ഉടമ്പടിയോടു കൂടിയ ബന്ധം അപൂര്‍ണ്ണമാണു. ചിലപ്പോള്‍ കുറച്ചു കൊടുത്തു കൂടുതല്‍ നേടുന്നഒരു കച്ചവട മനസ്ഥിതിയും അതില്‍ ഉണ്ടാകാം. ഉപാധികളില്ലാതെ ദൈവമുമ്പാകെ നമ്മെ സമര്‍പ്പിക്കുവാന്‍ കഴിയണം.അതിന്റെ ഒരു പ്രതീകമായി മാത്രമേ നേര്‍ച്ചയെ കാണാവൂ. നയമാന്‍ കണക്കു കൂട്ടിയിരുന്നതെല്ലാം ഏലിയാപ്രവാചകന്റെ മുമ്പില്‍ പാടെ മറിയുന്നു. അതാകട്ടെ അവനില്‍ ഉചിതമല്ലാത്ത കോപം ഉളവാക്കി.
വലിയ കാര്യങ്ങള്‍ കൊടുത്തു സൗഖ്യം നേടുവാന്‍ ആഗ്രഹിച്ചു എത്തിച്ചേര്‍ന്ന നയമാനോടു നിസ്സാര കാര്യം ചെയ്യുവാന്‍ ആവശ്യപ്പെട്ടതു അവനു അനിഷ്ടമായി. തന്റെ സ്ഥാനത്തിനും മഹിമയ്ക്കും ചേരും വിധത്തിലുള്ള ഒരു കര്‍മ്മമായിരുന്നു എങ്കില്‍ ഒരുപക്ഷെ നയമാന്‍ ചെയ്യുമായിരുന്നു.യോര്‍ദ്ദാന്‍ നദിയില്‍ ഏഴുപ്രാവശ്യം മുങ്ങിക്കുളിക്കുക! ഇങ്ങനെ മുങ്ങിക്കുളിക്കുവാനായിരുന്നു എങ്കില്‍ ബദ്ധപ്പെട്ടു ഇവിടെ വരെ വരണമായിരുന്നുവോ. മുങ്ങിക്കുളിച്ചാല്‍ സൗഖ്യം ലഭിക്കുമെന്നു വിശ്വസിക്കുവാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അവിടെ ഇതിനേക്കാള്‍ നല്ല നദികളുണ്ടല്ലോ എന്നു പറഞ്ഞതില്‍ ഇതു നമുക്കു വായിക്കുവാന്‍ കഴിയും. താന്‍ അവിടെ എത്രതവണ കുളിച്ചിരിക്കുന്നു. കുളിച്ചാല്‍ സൗഖ്യം കിട്ടുമായിരുന്നു എങ്കില്‍ താന്‍ എന്നേ സുഖം പ്രാപിക്കുമായിരുന്നു. ഏവംവിധ ചിന്തകളും അയാളെ അലോസരപ്പെടുത്തിയിരുന്നിരിക്കണം.ദൈവം നമ്മോടു വലിയ കാര്യങ്ങളൊന്നും ആവശ്യപ്പെടുകയില്ല. കൊടുക്കുന്നതിന്റെ വലിമയല്ല. അതിന്റെ പിന്നിലുള്ള മനസ്സാണു ദൈവം കണക്കിടുന്നതു. സാമാന്യബുദ്ധിക്കു നിരക്കാത്ത നിസ്സാര കാര്യങ്ങളിലൂടെയാണു ദൈവം പ്രവര്‍ത്തിക്കുന്നതു. 200 വെള്ളിക്കാശിനു അപ്പം വാങ്ങിയാല്‍ പോലും തൃപ്തിപ്പെടുത്തുവാന്‍ കഴിയാത്ത അയ്യായിരത്തില്‍ പരം പുരുഷാരത്തെയാണു കര്‍ത്താവു നിസ്സാരമായ അഞ്ചപ്പം കൊണ്ടു തൃപ്തിപ്പെടുത്തിയതു. പക്ഷവാതം പിടിപെട്ടു ഒന്നു ചലിക്കുവാന്‍ പോലും കഴിയാത്ത മനുഷ്യനോടു എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞപ്പോള്‍ സംശയിക്കാതെയും ചോദ്യം ചെയ്യാതെയും അനുസരിക്കുവാന്‍ തയ്യാറായപ്പോഴാണു അവനു സൗഖ്യം ലഭിച്ചതു.ചെയ്യുന്ന കാര്യത്തിന്റെയോ നല്‍കുന്ന വസ്തുവിന്റെയോ വിധമോ, വലിപ്പച്ചെറുപ്പമോ അല്ല, അതിന്റെ പിന്നിലുള്ള യുക്തിചിന്തയില്ലാത്ത വിശ്വാസമാണു അനുഗ്രഹത്തിന്റെ കലവറ തുറക്കുന്ന താക്കോല്‍ എന്നു ഈ സംഭവം വെളിവാക്കുന്നു.
സമര്‍ത്ഥനും ബുദ്ധിമാനും മാന്യനും ഉന്നതനുമായ നയമാനു ഗ്രഹിക്കുവാന്‍ കഴിയാതെ പോയതു നിസ്സാരന്മാരെന്നു തോന്നുന്ന ഭൃത്യന്മാര്‍ക്കു മനസ്സിലായി. പിതാവേ, പ്രവാചകന്‍ വലിയ ഒരു കാര്യം നിന്നോടു കല്‍പ്പിച്ചിരുന്നുവെന്നുവെങ്കില്‍ നീ ചെയ്യാതിരിക്കുമോ? പിന്നെ അവന്‍ നിന്നോടു കുളിച്ചു ശുദ്ധനാക എന്നു പറഞ്ഞാല്‍ എത്രയധികം. ബുദ്ധിമാന്മാര്‍ക്കു വെളിപ്പെടാത്ത സത്യം സത്യവിശ്വാസികള്‍ക്കു വെളിവാകുന്നു. ബുദ്ധികൊണ്ടു ദൈവത്തെ തേടുന്നവര്‍ പരാജയപ്പെടുന്നിടത്തു വിശ്വാസിയായ ഭക്തന്റെ മനസ്സില്‍ ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടുന്നു.
ഭൃത്യന്മാരുടെ വാക്കുകള്‍ നയമാന്റെ കണ്ണു തുറന്നു. അവന്‍ പോയി യോര്‍ദ്ദാനില്‍ ഏഴു പ്രാവശ്യം മുങ്ങിക്കുളിച്ചു. അവന്‍ ശുദ്ധനായി തീര്‍ന്നു. യോര്‍ദ്ദാന്‍ നദിയെ കുറച്ചു ഒരു കാര്യം. നമ്മുടെ കര്‍ത്താവു യോഹന്നാനില്‍ നിന്നു സ്നാനം ഏറ്റതു യോര്‍ദ്ദാനില്‍ ആയിരുന്നു. പുതിയ ഒരു പ്രവര്‍ത്തന പഥത്തിലേക്കുള്ള മാറ്റത്തിന്റെ ആരംഭമായിരുന്നു അതു. കനാനിലേക്കുള്ള യിസ്രായേല്‍ ജനത്തിന്റെ പ്രവേശനവും യോര്‍ദ്ദാന്‍ നദി കടക്കുന്നതിലൂടെ ആണു സംഭവിക്കുന്നതു. അവിടെയും സമൂല മാറ്റം ദൃശ്യമാണു. യോര്‍ദ്ദാന്റെ മറുകര കടക്കല്‍ വി.മാമോദീസായുടെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കണ്ടിരിക്കുന്നതു. യോര്‍ദ്ദാനിലെ സ്നാനം നയമാനിലും വലിയ ഒരു മാറ്റം ഉളവാക്കി. അതാകട്ടെ ശരീരത്തില്‍ മാത്രമല്ല, ചിന്തയിലും വിശ്വാസത്തിലും പ്രവൃത്തിയിലും രൂപാന്തരം വരുത്തി. അവന്‍ സന്തോഷ ചിത്തനായി. ആഹ്ളാദത്തോടെ അതിലധികം കൃതജ്ഞതയോടെ ഏലിശായുടെ മുമ്പില്‍ തിരിച്ചെത്തി. കോപിച്ചു കടന്നു പോയവന്‍ വിനയാന്വിതനായി താന്‍ കൊണ്ടുവന്ന കാഴ്ചകള്‍ ഏലിശായുടെ മുമ്പില്‍ സമര്‍പ്പിച്ചു. ഞാന്‍ സേവിക്കുന്ന യഹോവയാണെ ഞാന്‍ ഒന്നും സ്വീകരിക്കില്ല എന്നു ഏലിശാ പറഞ്ഞു. 'അടിയന്‍ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല' എന്നു നയമാന്‍ ഉറപ്പിച്ചു പറയുകയും അതിനായി രണ്ടു കോവര്‍കഴുത ചുമടു മണ്ണു ആവശ്യപ്പെടുകയും ചെയ്തു. ചിന്തിക്കാത്ത വിധത്തില്‍ തന്റെ ചെയ്തികള്‍ക്കു അനുസരണമല്ലാതെ ദൈവം ചൊരിഞ്ഞ കാരുണ്യാതിരേകത്തെ ദര്‍ശിച്ചു. അനുഗ്രഹം അനുഭവിച്ച നയമാന്‍ ഉറച്ച തീരുമാനം എടുത്തിരിക്കുന്നു. 'യഹോവയല്ലാതെ അന്യദൈവങ്ങള്‍ എനിക്കു ഉണ്ടാവുകയില്ല.
എന്നാല്‍ തുടര്‍ന്നുള്ള നയമാന്റെ വാക്കുകള്‍ ശ്രദ്ധിക്കേണ്ടതാണു. നയമാന്‍ പറയുന്നുഃ 'ഒരു കാര്യത്തില്‍ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ. എന്റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ ചെന്നു എന്റെ കൈത്താങ്ങോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്കരിച്ചു പോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.' ഏലിശാ അവനോടു 'സമാധാനത്തോടെ പോക.' എന്നു മറുപടി പറഞ്ഞു. ജീവനുള്ള ദൈവമായ യഹോവയെ മാത്രമേ ആരാധിക്കുകയും നമസ്കരിക്കുകയുമുള്ളു എന്നു പറഞ്ഞ നയമാന്‍ ഉടന്‍ തന്നെ മാറ്റിപ്പറയുന്നതു ശ്രദ്ധിക്കുക. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ താന്‍ വീണ്ടും രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നമസ്കരിക്കേണ്ടതായി വരും. അതു ക്ഷമിക്കുമാറാകണം. നയമാന്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നു. തെറ്റു ചെയ്യുവാനുള്ള അനുവാദത്തിനായി ദൈവത്തോടു അപേക്ഷിക്കുന്നു. സാഹചര്യം അങ്ങനെയായതിനാലാണു തെറ്റു ചെയ്തു പോയതു, ദൈവം അതു ക്ഷമിക്കും എന്നു പറഞ്ഞു ഇങ്ങനെയുള്ള പ്രവൃത്തികളെ പലരും സാധൂകരിക്കാറുണ്ടു. 'അറിയാതെ കണ്ടു അടിക്കു യോഗ്യമായതു ചെയ്തവനോ കുറെയടി കൊള്ളും.' (ലൂക്കോഃ 12;48) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ തെളിവായി ചൂണ്ടിക്കാണിക്കുകയും ചെയ്യും. കര്‍ത്താവിന്റെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. തെറ്റു എന്നാളും തെറ്റാണു. അതിനു ശിക്ഷ ലഭിക്കുകയും ചെയ്യും. അറിയിതെ ചെയ്തതു കൊണ്ടു അതു തെറ്റല്ലാതാകുകയില്ല, ശിക്ഷ ലഭിക്കാതിരിക്കുകയുമില്ല. അറിയാതെ ചെയ്തതാകകൊണ്ടു ദൈവം അതു ക്ഷമിക്കും എന്നും അവിടെ പറയുന്നില്ല. എന്നാല്‍ നയമാന്‍ തെറ്റു ചെയ്തുപോകുമെന്നു പറയുന്നതു അറിവില്ലായ്മ കൊണ്ടല്ല. നയമാന്റെ കുഷ്ഠം ഏലിശാ മുഖാന്തിരം സുഖമായതിനെ കുറിച്ചു കര്‍ത്താവു പറഞ്ഞിട്ടുണ്ടു എന്നതും നയമാന്റെ ചിന്താഗതിയെ സാധൂകരിക്കുവാന്‍ മതിയായ തെളിവല്ല. അവിടെ നയമാന്റെ മഹത്വത്തെ കാണിക്കുവാനല്ല, ദൈവത്തിന്റെ കൃപാതിരേകത്തെ വ്യക്തമാക്കുവാനാണു കര്‍ത്താവു നയമാന്റെ കാര്യം പറഞ്ഞതു. രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നമസ്കരിക്കേണ്ടതായി വരുമെന്നു പറഞ്ഞിട്ടു ഏലിശാ അതിനെതിരായി ഒന്നും പറയാതിരുന്നതും, രിമ്മോന്റെ ക്ഷേത്രത്തില്‍ പോയി നയമാന്‍ നമസ്കരിച്ചിട്ടു ശിക്ഷകിട്ടിയതായി പറഞ്ഞിട്ടില്ലായെന്നതും ഇതിനെ സാധൂകരിക്കുവാനുള്ള തെളിവായി പറയുവാനും കഴിയകയില്ല. സംഭവത്തിലെ പ്രധാന കഥാപാത്രങ്ങള്‍ നയമാന്റെ കൊട്ടാരത്തിലെ യഹൂദബാലികയും, യഹോവയായ ദൈവവും, ഏലിശാപ്രവാചനും, പിന്നീടു കാണുന്ന ഏലിശായുടെ ഭൃത്യനായ ഗേഹസിയും ആണു. ഇവിടെ നയമാന്റെ പില്ക്കാല ചരിത്രത്തിനു പ്രസക്തിയില്ലാത്തതിനാലാണു വി.വേദപുസ്തകം ആവിധ കാര്യങ്ങള്‍ പ്രതിപാദിക്കാതിരുന്നതു എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. നയമാനില്‍ നിന്നു പലതും നമുക്കു പഠിക്കാനുണ്ടെങ്കിലും അയാള്‍ ഇവിടെ ഒരു പ്രധാന കഥാപാത്രമല്ല എന്നതാണു സത്യം.
നയമാന്റെ ഈ വ്യതിയാനം മനുഷ്യസഹജമായ മറ്റൊരു വീഴ്ചയെ സൂചിപ്പിക്കുന്നു. ദൈവത്തില്‍ നിന്നു കൃപയും നന്മകളും അനുഗ്രഹങ്ങളും പ്രാപിക്കുമ്പോള്‍ നാം നന്ദി നിറഞ്ഞ ഹൃദയത്തോടെ ദൈവത്തെ സ്തുതിക്കും. പുതിയ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഇനിയും പഴയതു പോലെ ജീവിക്കുകയില്ല. തെറ്റുകള്‍ ചെയ്യുകയില്ല, അരുതാത്തതു ഒന്നും പറയുകയില്ല. ആവുംവിധം നന്മകള്‍ ചെയ്യും. നിരന്തരം മുടങ്ങാതെ ആരാധനയില്‍ സംബന്ധിക്കും. പ്രാര്‍ത്ഥിക്കും. ഇങ്ങനെ എന്തെന്തു തീരുമാനങ്ങള്‍. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഏറുമ്പോള്‍, ദൈവം ക്ഷമിക്കും എന്നു സ്വയം സമാധാനിച്ചു എടുത്ത തീരുമാനങ്ങള്‍ ഭഞ്ജിക്കാറില്ലേ? ലൗകികജീവിതത്തില്‍ ലഭിച്ചിരിക്കുന്ന സ്ഥാനമാനങ്ങള്‍ക്കും നന്മകള്‍ക്കും കോട്ടം സംഭവിക്കുമെന്ന സംശയം തീരുമാനത്തില്‍ നിന്നു പിന്മാറുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നയമാനും കാലിടറിയതു ഇവിടെയാണു. കുഷ്ഠം മാറ്റിയ ദൈവത്തിനു ഇനിയുമുണ്ടാകാവുന്ന പ്രതിബന്ധങ്ങളെയും മാറ്റുവാന്‍ കഴിവുണ്ടെന്നു വിശ്വസിക്കുവാന്‍ നയമാനു കഴിയുന്നില്ല. അതുകൊണ്ടു ജീവനുള്ള ദൈവത്തെ ആരാധിക്കുന്നതു മൂലം സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുന്നെങ്കില്‍ പോകട്ടെയെന്നു പറയുവാന്‍ നയമാനു കഴിയാതെ പോകുന്നു. അരാം രാജ്യത്തു ചെന്നാല്‍ രിമ്മോനെ നമസ്കരിക്കേണ്ടതായി വരുമെന്നു അറിയാമായിരുന്നിട്ടും എന്തുകൊണ്ടു ജീവനുള്ള ദൈത്തിനുവേണ്ടി അരാമിനെ ഉപേക്ഷിച്ചു യിസ്രായേലില്‍ പാര്‍ക്കുവാന്‍ നയമാന്‍ തയ്യാറായില്ല. പോകട്ടെ, അവിടെ പോയാല്‍ തന്നെയും ഞാനിനി ജീവനുള്ള ദൈവത്തെ കണ്ടെത്തിയതിനാല്‍ രിമ്മോനെ നമസ്കരിക്കയില്ല എന്നു പറയുവാനുള്ള ധൈര്യമെന്തെ കാണിക്കാത്തതു? തന്റെ കൊട്ടാരത്തിലെ അടിമപെണ്‍കുട്ടി കാട്ടിയ മാതൃക പിന്തുടരുവാന്‍ പോലും നയമാനു കഴിയാതെ പോയി. അവള്‍ക്കു ഒന്നും നഷ്ടപ്പെടുവാന്‍ ഇല്ലല്ലോ. ഒരുപക്ഷെ അതുകൊണ്ടു തന്നെയാകാം നയമാന്റെ കഥ ഇവിടെ അവസാനിക്കുന്നതു. അരാമിനെ ഉപേക്ഷിച്ചു യിസ്രായേലില്‍ പാര്‍ക്കുവാനും ജീവനുള്ള ദൈവത്തെ സര്‍വ്വാത്മനാ ആരാധിക്കുവാനും നയമാന്‍ തയ്യാറായിരുന്നു എങ്കില്‍ നയമാന്റെ കഥയ്ക്കു മറ്റൊരു മാനം കൈവരുമായിരുന്നു. അതു യിസ്രായേലിന്റെ ചരിത്രം തന്നെ തിരുത്തി കുറിക്കുമായിരുന്നു. പഴയനിയമ വിശുദ്ധന്മാരില്‍ ഒരാളായി നയമാന്‍ മാറുമായിരുന്നു. എന്നാല്‍ ജീവനുള്ള ദൈവത്തിന്റെ കരങ്ങളില്‍ നിന്നു കൃപകള്‍ പ്രാപിച്ചിട്ടും, രിമ്മോനെ ആരാധിക്കുന്നതില്‍ നിന്നു പിന്മാറുവാന്‍ കഴിയാഞ്ഞതിനാല്‍, അവന്റെ അടിമയായ യിസ്രായേല്‍ ബാലികയ്ക്കു ലഭിച്ച സ്ഥാനം പോലും വി.വേദപുസ്തകത്തില്‍ നയമാനു ലഭിച്ചില്ല എന്നതു നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തേണ്ടതാണു. സത്യത്തെ കുറിച്ചു ബോധമുണ്ടാകുമ്പോള്‍ ഉറച്ച തീരുമാനം എടുക്കുകയും അതില്‍ നിന്നു വ്യതിചലിക്കാതെ, പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്യുമ്പോഴാണു ജീവിതം അര്‍ത്ഥവത്തും ധന്യവും ശുഭപര്യവസായിയും ആയിത്തീരുന്നതു എന്നു നയമാന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. തീരുമാനങ്ങള്‍ ഭഞ്ജിക്കുമ്പോള്‍ ദൈവകൃപ നഷ്ടപ്പെടുന്നു എന്നു അറിഞ്ഞു തീരുമാനത്തില്‍ ഉറച്ചു നില്ക്കുവാന്‍ ഈ ചിന്തകള്‍ പ്രേരകമായി തീരട്ടെ.
Comments
Post a Comment