Posts

Showing posts from February, 2020

വചനപരിച്ഛേദം - 55.

55- പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. ഇയ്യോഃ2;3. 'യഹോവ സാത്താനോടു, എന്റെ ദാസനായ ഇയ്യോബിന്റെ മേല്‍ നീ ദൃഷ്ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരുമില്ലല്ലോ; അവന്‍ തന്റെ ഭക്തി മുറുകെ പിടിച്ചിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു.'                      വി.വേദപുസ്തകത്തില്‍ തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു പുസ്തകമാണു ഇയ്യോബു. വി.വേദപുസ്തകത്തെ ന്യായപ്രമാണം, പ്രവാചകന്മാര്‍, എഴുത്തുകള്‍ എന്നിങ്ങനെ വേര്‍തിരിക്കാറുണ്ടു. എഴുത്തുകളില്‍ തന്നെയുള്ള മറ്റൊരു വിഭാഗമാണു ജ്ഞാനഗ്രന്ഥങ്ങള്‍. സദൃശവാക്യങ്ങള്‍, ഉത്തമഗീതം, സഭാപ്രസംഗി, ഇയ്യോബു എന്നിവയാണു ജ്ഞാനഗ്രന്ഥങ്ങളായി അറിയപ്പെടുന്നതു. ഈ നാലുഗ്രന്ഥങ്ങളില്‍ ഇയ്യോബു വേറിട്ടു നില്‍ക്കുന്ന ഒന്നാണു. മറ്റു മൂന്നു ഗ്രന്ഥങ്ങളുടെയും കര്‍ത്താവു ശലോമോന്‍ ആണെന്നു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അതിന്റെ രചനാകാലത്തെ കുറിച്ചു വലിയ സംശയമില്ല. എന്നാല്‍ ഇയ്യോബിന്റെ ഗ്രന്ഥകര്‍ത്താവു ആരാണു എന്നതും രചനാകാലം ഏതാണു എന്നതും ഇന്നു...

വചനപരിച്ഛേദം - 54.

54-പ്രതികരണത്തിന്റെ നല്ല പാഠങ്ങള്‍.  എസ്ഥേഃ 4; 14. ഈ സമയത്തു നീ മിണ്ടാതിരുന്നാല്‍ യഹൂദന്മാര്‍ക്കു ഈ സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും. എന്നാല്‍ നീയും നിന്റെ പിതൃഭവനവും നശിച്ചുപോകും. ഇങ്ങയുള്ളോരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആര്‍ക്കറിയാം?                     വി.വേദപുസ്തകം എസ്ഥേര്‍ എന്ന പുസ്തത്തിലൂടെ എല്ലാക്കാലത്തും എല്ലാ ദേശത്തും വസിക്കുന്ന മനുഷ്യര്‍ക്കു നല്‍കുന്ന ഒരു വലിയ സന്ദേശമാണു ഈ വാക്യം. ഈ വാക്യത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കു കടന്നു ഇതിന്റെ കാലിക പ്രാധാന്യത്തിലേക്കും ഇന്നത്തെ ലോകത്തിനു പ്രത്യേകിച്ചു ക്രിസ്ത്യാനിക്കു  അതു നല്‍കുന്ന സന്ദേശത്തെക്കുറിച്ചും ചിന്തിക്കുന്നതിനു മുമ്പു 'എസ്ഥേര്‍' എന്ന പുസ്തകത്തിന്റെ സവിശേഷതകളും പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളും ഗ്രഹിക്കേണ്ടതുണ്ടു.                     ഒന്‍പതു അദ്ധ്യായങ്ങളും 167 വാക്യങ്ങളും മാത്രമുള്ള 'എസ്ഥേര്‍' എന്ന ചെറിയ പുസ്തകത്തിനു വി.വേദപുസ്തകത്തിലെ മറ്റു പുസ്തകങ്ങളില്‍ നിന്നു വേറിട്ടു...

വചനപരിച്ഛേദം - 53.

53- ദേവാലയം - ദൈവത്തിന്റെ ദൃഷ്ടിയും ഹൃദയവും എല്ലായ്പോഴും ഇരിക്കുന്നിടം.  2.ദിനഃ 7; 14.'എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിനു സൗഖ്യം വരുത്തും.'                      ദാവീദുരാജാവു അത്യധികം  ആഗ്രഹിക്കുകയും പണിയുവാന്‍ കഴിയാതെ പോയതുമായ ദേവാലയം ദൈവനിയോഗപ്രകാരം അവന്റെ മകനായ ശലോമോന്‍ പണിയിച്ചു.ഏഴുവര്‍ഷം കൊണ്ടാണു ദേവാലയപണി പുര്‍ത്തിയായതു. യിസ്രായേലിന്റെ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായം ഈ ദേവാലയ നിര്‍മ്മിതിയോടെ ആരംഭിച്ചു. യിസ്രായേല്‍ ജനതയുടെ ആദ്ധ്യാത്മിക സിരാകേന്ദ്രമായി യെറുശലേം ദേവാലയം പരിണമിച്ചു. ഈ ദേവാലയത്തെ ചുറ്റിപ്പറ്റിയാണു പിന്നീടുള്ള ചരിത്രസംഭവങ്ങളെല്ലാം നടന്നിട്ടുള്ളതു. ദൈവത്തിന്റെ നിറഞ്ഞ സാന്നിദ്ധ്യം യെറുശലേം ദേവാലയത്തില്‍ അവര്‍ ദര്‍ശിച്ചതിനാല്‍ ദൈവാരാധന മുഴുവന്‍ ദേവാലയത്തെ കേന്ദ്രീകരിച്ചു നിലനിന്നു. യിസ്രായേലിന്റെ സാംസ്കാരിക കേന്ദ...

വചനപരിച്ഛേദം - 52..

52- ഇത്രത്തോളം യഹോവ സഹായിച്ചു.  1.ദിനഃ 17;16.' യഹോവയായ ദൈവമേ,നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്റെ ഗൃഹവും എന്തുള്ളു.'                        സാധാരണക്കാരില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ദാവീദുരാജാവിന്റെ മറ്റൊരു സ്വഭാവശ്രേഷ്ഠതയാണു ഈ വാക്യത്തില്‍ പ്രകടമാകുന്നതു. ഒരു സാധാരണ വിശ്വാസി താന്‍ ആഗ്രഹിക്കുന്ന നല്ലകാര്യങ്ങള്‍ പ്രാര്‍ത്ഥിച്ചും ഉപവസിച്ചും നേര്‍ച്ചകള്‍ നേര്‍ന്നും ദൈവത്തില്‍ നിന്നു പ്രാപിച്ചു കഴിയുമ്പോള്‍ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും, എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു എന്നു പറഞ്ഞു സമാധാനിക്കുകയും ചെയ്യും. ആത്മീയമായി അല്പം കൂടെ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ നന്മയും അനുഗഹങ്ങളും കൃപകളും ലഭിക്കുമ്പോള്‍ തന്നിലേക്കു തന്നെ തിരിഞ്ഞു നോക്കുകയും ഈ അനുഗഹങ്ങള്‍ പ്രാപിക്കുവാന്‍ തക്കവണ്ണം തനിക്കു എന്തു യോഗ്യതയുണ്ടു എന്നു ആത്മശോധന നടത്തുകയും, കഴിഞ്ഞകാല ജീവിതത്തില്‍ വന്നുപോയ വീഴ്ചകളെ തിരിച്ചറിഞ്ഞു സത്യ അനുതാപത്തോടേ ദൈവത്തോടു കൂടുതല്‍ അടുക്കുകയും ചെയ്യുന്നു. ചുരുക്കം ചിലര്‍ ഈ നന്മകളില്‍ അഹങ്കരിക്കുകയും, എന്റെ...

വചനപരിച്ഛേദം - 51.

51- മരണത്തിന്‍ ദൂതന്‍ പിറകെ വന്നപ്പോള്‍.  2. രാജാഃ 20; 1.'നിന്റെ ഗൃഹകാരം ക്രമത്തില്‍ ആക്കുക; നീ മരിച്ചു പോകും; ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.                      യിസ്രായേലിനെ ഭരിച്ച പ്രബലരായ രാജാക്കന്മാരില്‍ ഒട്ടും അപ്രധാനമല്ലാത്ത ഒരു സ്ഥാനം അര്‍ഹിക്കുന്ന യഹൂദാ രാജിവായിരുന്നു ഹിസ്കിയാവു. യഹൂദയുടെ ചരിത്രത്തില്‍ ദാവീദിന്റെ പിന്‍ തലമുറക്കാരില്‍ അഗ്രഗണ്യനായിരുന്നു ഹിസ്കിയാവു. ഹിസ്കിയാവിനെ കുറിച്ചു 2. രാജാഃ 18- 20, 2.ദിനഃ 29,30, യെശ.38,39 എന്നീ അദ്ധ്യായങ്ങളില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഹിസ്കിയാവിനെ കുറിച്ചു ശരിയായി മനസ്സിലാക്കണമെങ്കില്‍ ഈ മൂന്നു ഭാഗങ്ങളും വായിച്ചേ മതിയാകൂ. ഹിസ്കിയാവിന്റെ ജീവിതത്തിലെ പ്രത്യേകതകള്‍ കണ്ടെത്തി നമ്മുടെ ആത്മീയജീവിതത്തിനു ഉപകരിക്കുന്ന ചില ചിന്തകള്‍ പങ്കിടുവാനാണു ഇവിടെ ശ്രമിക്കുന്നതു .                 യഹൂദ രാജാവായിരുന്ന ആഹാസിന്റെ മകനാണു ഹിസ്കിയാവു. അവന്റെ അമ്മ സഖര്യാവിന്റെ മകള്‍ അബി(2. രാജാഃ 18; 2). അഥവാ അബിയാ(2.ദിനഃ29;1) ആയിരുന്നു. 25-ാം ...