വി.നോമ്പു കാലധ്യാനങ്ങൾ -19
19 -മൂന്നാം ബുധൻ
----------------
പ്രഭാതത്തിൻറെ ഏവൻഗേലിയോൻ വി.ലൂക്കോഃ12;32-40 ൽ ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കുന്നു.പിതാവു ദൈവരാജ്യം നൽകുവാൻ പ്രസാദിച്ചിരിക്കുന്നതിനാൽ 'ഭയപ്പെടേണ്ട 'എന്നു കർത്താവു അരുളിച്ചെയ്യുന്നു.പക്ഷേ,ദൈവരാജ്യാവകാശികളായി തീരണമെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണമെന്നു തുടർന്നു പറയുന്നു.33-ാം വാക്യം.'നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പീൻ,സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാക്കിക്കൊൾവീൻ.'നിത്യജീവൻ ആഗ്രഹിച്ചു കടന്നു വന്ന ചെറുപ്പക്കാരനോടും കർത്താവു ഇതുതന്നെയാണു പറഞ്ഞതു.എന്നാൽ ഇവിടെ ഒരു കാര്യം കൂടെ പറയുന്നു.34-ാം വാക്യം'നിങ്ങളുടെ നിക്ഷേപം ഉള്ളിടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.'വി.നോമ്പു ഇതിനോടു ബന്ധപ്പെട്ടു കിടക്കുന്നു.നോമ്പു സാത്താനെ പരാജയപ്പെടുത്തുന്നതോടൊപ്പം സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ കൂടിയുള്ളതാണു.അതുകൊണ്ടാണു വി.നോമ്പിൽ ദാനധർമ്മങ്ങൾ ചെയ്യണമെന്നു സഭ അനുശാസിക്കുന്നതു.വർജ്ജനത്തിൻറെ ഉദ്ദേശവും ലക്ഷ്യവും എന്താണെന്നും ഇതു സൂചിപ്പിക്കുന്നു.നമുക്കു ഇഷ്ടമുള്ളതും രുചികരവും പോഷകപ്രധാനവുമായ ചില ഭക്ഷണങ്ങൾ വർജ്ജിക്കുന്നതിനാൽ അതിനോടുള്ള ആഗ്രഹവും ആസക്തിയും നിയന്ത്രണവിധേയമാകുന്നു.ലോകത്തോടും അതിൻറെ മോഹങ്ങളോടുമുള്ള നമ്മുടെ ആഗ്രഹങ്ങൾ വെടിയുമ്പോൾ മാത്രമേ ഹൃദയം സ്വർഗ്ഗചിന്തകളിൽ വ്യാപരിക്കുകയുള്ളു.ഉപവാസം എന്നതു ദൈവത്തോടു ചേർന്നു വസിക്കുന്ന അനുഭവമാണല്ലോ.'ആത്മാവിനെ അനുസരിച്ചു നടപ്പീൻ ,എന്നാൽ നിങ്ങൾ ജഡത്തിൻറെ മോഹം നിവർത്തിക്കയില്ല.'എന്ന പരി.പൗലോസുശ്ളീഹായുടെ വാക്കുകൾ ഓർക്കുക.ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നുംവിരോധമായിരിക്കുന്നു.'(ഗലാഃ5;16,17)
വി.ലൂക്കോഃ12;35-40ൽ മറ്റൊരു കാര്യം പറയുന്നു.അരകെട്ടിയും വിളക്കു കത്തിയും ഇരിക്കണം.കർത്താവു പറഞ്ഞ ഒരു ഉപമയാണു ഇവിടെ കാണുന്നതു.യജമാനൻ കല്യാണത്തിനു പോയിട്ടു വന്നു വാതിലിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കേണ്ടതിന്നു ഉണർന്നു കാത്തിരിക്കുന്നവരോടു തുല്യരായിരിക്കണം.അങ്ങനെയുള്ള ദാസന്മാരാണു ഭാഗ്യവാന്മാർ.യജമാനൻ വരുമ്പോൾ ആ വിധത്തിൽ ഉണർന്നിരിക്കുന്നവരായി കണ്ടാൽ അവരെ ഭക്ഷണത്തിനു ഇരുത്തുകയും അരകെട്ടി അവരെ ശുശ്രൂഷിക്കുകയുംചെയ്യും.ദൈവരാജ്യാവകാശികളായി തീരണമെങ്കിൽ ഉണത്തിർന്നും ഒരുങ്ങിയും ഇരിക്കണം.
ഇന്നത്തെ വായനയിൽ പെടുന്നതല്ലെങ്കിലും അതു പൂർണ്ണമാണമെങ്കിൽ 41 മുതലുള്ള വാക്യങ്ങൾ കൂടെ ശ്രദ്ധിച്ചേ മതിയാകൂ.ഈ ഉപമ ഞങ്ങളോടോ,എല്ലാവരോടും കൂടെയോ എന്ന പത്രോസിൻറെ ചോദ്യത്തിനു ,അവ്യക്തമെന്നു തോന്നാവുന്ന ഉപമയുടെ വിശദീകരണം എന്നപോലെ മറ്റൊരു ഉപമ കർത്താവു പറയുന്നു.തക്കസമയത്തു ആഹാരം കൊടുക്കേണ്ടതിന്നു യജമാനൻ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻറെ ഉപമ.അങ്ങനെ സത്യസന്ധമായി പ്രവർത്തിക്കുന്നവനെ യജമാനൻ തനിക്കുള്ള സകലത്തിനും വിചാരകനാക്കും.എന്നാൽ യജമാനൻ താമസിച്ചേ വരികയുള്ളു എന്നു വിചാരിച്ചു ബാല്യക്കാരേയും ബാല്യക്കാരത്തികളേയും തല്ലുവാനും തിന്നുകുടിച്ചു മദിപ്പാനുംതുടങ്ങിയാൽ അവൻ വിചാരിക്കാത്ത നാഴികയിൽ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കുകയും അവിശ്വാസികളോടു കൂടെ പങ്കു കല്പിക്കുകയും ചെയ്യും.വിശ്വസ്തനും ബുദ്ധിമാനും ആയ ഗൃഹവിചാരകനേയും ബുദ്ധിശൂന്യനും അലസനും ധൂർത്തനുമായ ഗൃഹവിചാരകനേയും തമ്മിൽ താരതമ്യം ചെയ്തിരിക്കുന്നു.നാം ഏതിൽ പെടുമെന്നു സ്വയപരിശോധന ഇവിടെ ആവശ്യമാകുന്നു
. വിശ്വസ്തനും ബുദ്ധിമാനുംആയ ഗൃഹവിചാരകനിൽ രണ്ടു വലിയ ഗുണങ്ങൾ ദർശിക്കുവാൻ കഴിയും.തന്നെ ഏല്പിച്ച കർമ്മങ്ങൾ അവൻ ഭംഗിയായും കൃത്യമായും ചെയ്തു തീർക്കുന്നു.ഒന്നും പൂർണ്ണമാക്കാതെ മാറ്റിവച്ചില്ല.തങ്ങളുടെ കർമ്മങ്ങൾ എന്താണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവനാണു ബുദ്ധിമാൻ.ജീവിതാന്ത്യത്തില്‍ 'സകലതും നിവൃത്തിയായി.'എന്നു പറയുവാൻ കഴിഞ്ഞതു കർത്താവിനു മാത്രമാണല്ലോ.വി.യോഹഃ 17;4'നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു.''ക്രൂശിന്മേൽ കിടന്നു അവസാനമായി പറഞ്ഞ വാക്കുകളും വി.യോഹന്നാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.വി.യോഹഃ 19;30 'നിവൃത്തിയായി' രണ്ടാമതു അയാൾ തൻറെ കൂട്ടുവേലക്കാരോടു സമാധാനമായി വർത്തിക്കുന്നു.ആരോടും പിണങ്ങാതെയും വൈരാഗ്യമില്ലാതെയും ജീവിക്കുവാൻ കഴിയണം.എഫേഃ4;25,26 ൽ പരി.പൗലോസുശ്ളീഹാ പറയുന്നു.'ഓരോരുത്തൻ താന്താൻറെ കൂട്ടുകാരനോടു സത്യം സംസാരിപ്പീൻ.നാം തമ്മിൽ അവയവങ്ങൾ അല്ലോ.കോപിച്ചാൽ പാപം ചെയ്യാതിരിപ്പീൻ.സൂര്യൻ അസ്തമിക്കുവോളം കോപം വച്ചുകൊണ്ടിരിക്കരുതു.'വി.നോമ്പിൻറെ ആരംഭത്തിലും അവസാനം ഉയർപ്പിൻറെ ശുശ്രൂഷയിലും നടത്തുന്ന നിരപ്പിൻറെ ശുശ്രൂഷയുടെ അർത്ഥം ഇവിടെ വെളിവാകുന്നു.
അലസനും മടിയനും ബുദ്ധിഹീനനുമായ മനുഷ്യനിലും രണ്ടു ദോഷങ്ങൾ കാണുന്നുണ്ടു. യജമാനൻ അകലെയായിരിക്കുമ്പോൾ അയാൾ തൻറെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. യജമാനൻ സമീപത്തുള്ളപ്പോൾ മാത്രം യജമാനന്റെ ഇഷ്ടം പ്രവർത്തിച്ചാൽ മതിയെന്നു അയാൾ കരുതുന്നു.സാധാരണ മനുഷ്യരിൽ എല്ലാം ഈ ദ്വന്ദ്വഭാവം കാണാവുന്നതാണു.നന്മയുടേയും തിന്മയുടേയും ഭാവങ്ങൾ.അതുകൊണ്ടു തന്നെ അയാൾ തൻറെ ഉത്തരവാദിത്തങ്ങൾ യഥാവിധി നിറവേറ്റുന്നില്ല. ഇനിയും തനിക്കു സമയം ഉണ്ടു എന്നു സ്വയം സമാധാനിച്ചു അർഹമായ കർമ്മങ്ങൾ നിറവേറ്റാതെ ഇരിക്കുന്നു.ഒരു ദിവസം അവസാനിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ അന്നത്തെ തൻറെ കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയെന്നു എത്രപേർക്കു പറയുവാൻ കഴിയും.നമുക്കു നൽകിയിരിക്കുന്ന ആയുസ്സിൻറെ ഭൂരിഭാഗവും പൂർത്തീകരിക്കാത്ത ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ആണ്ടുകളും ആയിരിക്കുകയല്ലേ.അറുപതോ എഴുപതോ എൺപതോ വർഷം ജീവിച്ച ഒരു മനുഷ്യൻ കർമ്മങ്ങളിൽ ജീവിച്ച ദിവസങ്ങൾ എത്രയുണ്ടാകും.നാളെയെന്നു ഒരുദിവസം ഉണ്ടു എന്ന ചിന്തയാണു മനുഷ്യൻറെ വലിയ ശാപം എന്നു പറയാറുണ്ടു.കർത്താവു പറഞ്ഞു നാളെക്കുറിച്ചു വിചാരപ്പെടരുതു ,അതതു ദിവസത്തേക്കു അന്നത്തെ ദോഷം മതി.മാറ്റിവച്ച കർമ്മങ്ങളുടേയും അപൂർണ്ണമായ കർമ്മങ്ങളുടേയും ആകെത്തുകയായിരിക്കും നമ്മുടെ ആയുസ്സു.കർമ്മങ്ങളിൽ ജീവിച്ചു ഉണർന്നും ഒരുങ്ങിയുമിരിക്കുമ്പോൾ മാത്രമേ സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നു പോകാത്ത നിക്ഷേപങ്ങളും ഉണ്ടാകുകയുള്ളു.
പ്രഭാതത്തിലെ ഏവൻഗേലിയോൻറെ ഒരു ഭാഗം വി.ലൂക്കോഃ9;57-62 ആണു.മറ്റു ചില ചിന്തകളാണു അതു നമുക്കു നൽകുന്നതു.ദൈവത്തെ അനുഗമിക്കുന്നവരിൽ മൂന്നു വിഭാഗം ആളുകളെ ഈ ഭാഗം നമുക്കു കാട്ടിത്തരുന്നു.രണ്ടു പേർ അനുഗമിക്കുവാൻ തയ്യാറാണെങ്കിലും അവർക്കു ചില നിബന്ധനകൾ ഉണ്ടു.മറ്റൊരുവനെ കർത്താവു ക്ഷണിക്കുന്നു.പക്ഷേ,അവനു ചില ഒഴികഴിവുകളുണ്ടു.ദൈവസന്നിധിയിലേക്കു സ്വയം കടന്നു വന്നാലും ക്ഷണം സ്വീകരിച്ചു വന്നാലും നിബന്ധനകളും ഒഴികഴിവുകളും ഇല്ലാതെ അനുഗമിക്കുവാൻ തയ്യാറാകണംഎന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഈ മൂന്നു വ്യക്തികളുടേയും പ്രത്യേകതകൾ നമ്മുടെ ജീവിതത്തോടു ചേർത്തു നിറുത്തി ചിന്തിക്കേണ്ടതാണു.ഒന്നാമത്തവൻ കർത്താവിന്റെ അടുക്കൽ ചെന്നു പറഞ്ഞു,'നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം.'കർത്താവു അവനോടു അനുഗമിച്ചു കൊൾക എന്നല്ല പറഞ്ഞതു.'കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവ ജാതികൾക്കു കൂടും ഉണ്ടു,മനുഷ്യപുത്രനോ തല ചായ്പാൻ ഇടമില്ലാ.'എന്നായിരുന്നു കർത്താവിന്റെ മറുപടി.ഇങ്ങനെയുള്ള ഒരു മറുപടി കർത്താവു പറഞ്ഞതിൽ നിന്നു,അവൻറെ മനോഭാവം എന്താണെന്നു കർത്താവിനു മനസ്സിലായി എന്നു ഊഹിക്കാവുന്നതാണു.ശിഷ്യന്മാരെ വിളിച്ചു ചേർത്തപ്പോൾ 'എന്നെ അനുഗമിപ്പീൻ 'എന്നു മാത്രം പറഞ്ഞ കർത്താവു മനസ്സോടെ അനുഗമിക്കുവാൻ തയ്യാറായ ഒരുവനോടു ഇങ്ങനെ പറയുവാൻ കാരണമെന്തുഎന്നു ചിന്തിക്കേണ്ടതാണു.നാടു നീളെ നടന്നു വളരെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംമനുഷ്യൻറെ ദുഃഖങ്ങളേയുംവേദനകളേയും ദുരിതങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ അവനു ഉണ്ടായ ഒരു മോഹം മാത്രമായിരുന്നു അതു.അവനെ അനുഗമിച്ചാൽ പിന്നെ പ്രശ്നങ്ങൾ ഒന്നുമുണ്ടാകയില്ല.സുഖമായി ജീവിക്കുവാൻ കഴിയുന്ന ഒരു മാർഗ്ഗമായിട്ടാണു അവൻ അതിനെ കണ്ടതു.ലൗകിക ജീവിത മോഹങ്ങളാണു കർത്താവിനെ അനുഗമിക്കുവാൻ അവനെ പ്രരിപ്പിച്ചതു.ഈ ചിന്താഗതി അനേകം വിശ്വാസികളുടേയും ജീവിതത്തിൽ പ്രകടമായി കാണാം.ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള അനേകരുടെയും ചിന്തയും പ്രതീക്ഷയും രോഗങ്ങളില്ലാത്ത,ദുഃഖങ്ങളില്ലാത്ത,പ്രയാസങ്ങളും പ്രതിസന്ധികളുമില്ലാത്ത ഒരു ജീവിതമായിട്ടാണു.അവിടെ പ്രതീക്ഷിക്കാത്ത ജീവിതാനുഭവങ്ങൾ കടന്നു വരുമ്പോൾ അങ്ങനെയുള്ളവർ നിരാശരാകുകയും മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുകയും ചെയ്യുന്നു.നോമ്പും ഉപവാസവും ആരാധനയും മറ്റു ആത്മീയ ചര്യകളുമെല്ലാംലൗകിക ജീവിത പ്രാരബ്ധങ്ങളിൽ നിന്നുള്ള മോചനമാർഗ്ഗമായി മാത്രം കാണുന്നവർ കുറേക്കഴിയുമ്പോൾ നിരാശരാകുന്നു.ഈ ആത്മീയചര്യകളൊന്നും തങ്ങളുടെ ആഗ്രഹസഫലീകരണത്തിനു വഴിതുറക്കാതെ വരുമ്പോൾ അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,അതൊക്കെ ലഭിക്കുമെന്നു വ്യാമോഹിപ്പിക്കുന്ന ആത്മീയപ്രസ്ഥാനങ്ങളിലേക്കു കാലുമാറി ചവുട്ടുന്ന കാഴ്ച ഇന്നു സാധാരണമാണു.ഇവിടെ ആ മനുഷ്യൻ കർത്താവിന്റെ മറുപടി കേട്ടിട്ടു ഒന്നും പ്രതികരിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ അവൻ കർത്താവിനെ അനുഗമിച്ചില്ലായെന്നു വ്യക്തമാകുന്നു
. രണ്ടാമത്തവനോടു കർത്താവു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.അവൻ കർത്താവിനോടു പറഞ്ഞു.'എൻറെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം.ഒന്നാമനു പലതും നേടണമെന്ന മോഹമാണു കർത്താവിനെ അനുഗമിക്കുവാൻ പ്രേരിപ്പിച്ചതു എങ്കിൽ ,ഇവിടെ ഈ മനുഷ്യൻ ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്തയാണു അനുഗമിക്കുവാൻ തടസ്സമായി നിൽക്കുന്നതു.സ്വാഭാവികമായും തൻറെ മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കട്ടെ എന്നു പറയുമ്പോൾ അതിനെ എതിർക്കുന്നതും അതിൽനിന്നു പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നതും അധാർമ്മികമല്ലേ എന്നു സംശയിക്കുന്നതു സ്വാഭാവികമാണു.'നിനക്കു നന്മ ഉണ്ടാകുവാനും നീ ദീർഘായുസ്സോടെ ഇരിപ്പാനും നിൻറെ അപ്പനേയും അമ്മയേയും ബഹുമാനിക്ക.'എന്നു പിതാവാംദൈവം നൽകിയ കല്പന അത്ര കാര്യമായി കരുതേണ്ടതില്ല എന്നു കർത്താവു പറയുമെന്നു നമുക്കു ചിന്തിക്കുവാൻ പോലും കഴിയുകയില്ല.വാർദ്ധ്യക്യത്തിൽ ആയിരിക്കുന്ന മാതാപിതാക്കളെ അവഗണിക്കുന്ന ആധുനിക തലമുറയ്ക്കു അവരുടെ ചിന്താഗതിയെ സാധൂകരിക്കുന്നതിനു ഈ ഭാഗം എടുത്തു ഉപയോഗിക്കുവാൻ തോന്നാവുന്നതുമാണു.കർത്താവിന്റെ മറുപടി ആ അർത്ഥത്തിലൊന്നും കാണാൻ കഴിയുകയില്ല.'മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ'എന്നു കർത്താവു പറഞ്ഞതിനു ശവസംസ്കാരം വിശ്വാസികളുടെ കടമയല്ലെന്നാണു കർത്താവു അർത്ഥമാക്കിയതെന്നു ആരും പറയുകയുമില്ലല്ലോ.ദൈവത്തെക്കാൾ അധികം മറ്റൊന്നിനേയും സ്നേഹിക്കരുതു എന്നതാണു യാഥാർത്ഥ്യം.ഉടനെ അനുഗമിക്കുവാൻ അവനു താല്പര്യം ഇല്ലായെന്നതിനു അപ്പുറം അവൻറെ വാക്കുകൾക്കു മറ്റൊരു അർത്ഥമില്ല.ജീവിച്ചിരിക്കുന്ന അവൻറെ അപ്പൻ മരിച്ചു അടക്കിയിട്ടു വരാമെന്നാണു അവൻ ഉദ്ദേശിച്ചതു എന്നത്രേ പലവേദപണ്ഡിതന്മാരും പറയുന്നതു.ആത്മീയത ലൗകിക ജീവിത ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കുവാനുള്ള ഒരു മറയാക്കുവാനോ,ലൗകിക ജീവിതഉത്തരവാദിത്തങ്ങൾ ആത്മീയ ജീവിതത്തിൽ നിന്നു ഒളിച്ചോടുവാനുള്ള ഒരു മാർഗ്ഗമാക്കി മാറ്റുവാനോ പാടില്ലായെന്നതാണു സത്യം.രണ്ടും പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടവയാണു.രണ്ടാമനും കർത്താവിനെ അനുഗമിച്ചതായി കാണുന്നില്ല.
മൂന്നാമത്തവൻ ഈ രണ്ടു പേരിൽനിന്നും വ്യത്യസ്ഥനായി വർത്തിക്കുന്നു.ഒന്നായത്തവൻ സ്വയം അനുഗമിപ്പാൻ തയ്യാറായിയെങ്കലുംഅവൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാവുന്നതായിരുന്നു.രണ്ടാമത്തവനെ കർത്താവു വിളിച്ചെങ്കിലും അവനു പൂർണ്ണമായി അനുഗമിക്കുവാനുള്ള മനസ്സില്ലായിരുന്നു.ഇവിടെ മൂന്നാമൻ ആകട്ടെ സ്വയം അനുഗമിക്കുവാൻ തയ്യാറാകുന്നുവെങ്കിലും ചില നിബന്ധനകൾക്കു വിധേയമായി മാത്രമേ അനുഗമിക്കുവാൻ താല്പര്യപ്പെടുന്നുള്ളു.വീട്ടിലുള്ളവരോടു അനുവാദം ചോദിക്കണം.കർത്താവു അവനെ ക്ഷണിച്ചപ്പോഴാണു ഈ നിബന്ധനകൾ വച്ചതു എങ്കിൽ അതു മനസ്സിലാകുമായിരുന്നു.കർത്താവിന്റെ മറുപടി ശ്രദ്ധിക്കുക.'കലപ്പയ്ക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നൻ ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.തന്നെക്കാൾ അധികം വസ്തുവകകളേയോ അമ്മയേയോ അപ്പനേയോ സ്നേഹിക്കുന്നവൻ എനിക്കു കൊള്ളാവുന്നവനല്ല.'എന്ന കർത്താവിന്റെ വാക്കുകളും ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.ക്രിസ്ത്യാനികൾ മുന്നോട്ടു നോക്കി സഞ്ചരിക്കേണ്ടവരാണു.പരി.പൗലോസുശ്ളീഹാ പറയുന്നു.ഫിലിഃ3;15 'ഒന്നു ഞാൻ ചെയ്യുന്നു പിൻപിലുള്ളതു മറന്നും മുൻപിലുള്ളതിനു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.'മൂന്നാമനും കർത്താവിനെ അനുഗമിക്കുന്നില്ല.
ഇന്നത്തെ മറ്റുവായനകളിലേക്കു ഒരു എത്തിനോട്ടം നടത്തി ഈ ധ്യാനചിന്തകൾക്കു വിരാമമിടാം.ലേവ്യഃ 25;35-46,സഹോദരനോടു എങ്ങനെ വർത്തിക്കണമെന്നു ഇവിടെ പറയുന്നു.സഹോദരൻ ദരിദ്രനായി തീർന്നു നിൻറെ അടുക്കൽ വച്ചു ക്ഷയിച്ചു പോയാൽ നീ അവനെ താങ്ങേണം.നിൻറെ പണം പലിശയ്ക്കു കൊടുക്കരുതു.നിൻറെ ആഹാരം ലാഭത്തിനായി കൊടുക്കരുതു.എന്നീ പ്രമാണങ്ങൾ അതീവ ശ്രദ്ധാർഹങ്ങളാണു.1.ശമുഃ9;18-27 മറ്റൊരു ആത്മീയസന്ദേശം നൽകുന്നു.കാണാതെപോയ കഴുതകളെ തേടിപ്പോയ ശൗൽ ശമുവേൽപ്രവാചകനെ കണ്ടെത്തുന്നതാണു പ്രതാപാദ്യം.'ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക.ശമുവേൽ പ്രവാചകൻ ശൗലിനോടു പറയുന്ന ഈ കാര്യം നമ്മുടെ ആത്മീയജീവിതത്തിൽ നിരന്തരം ഓർത്തിരിക്കേണ്ടതാണു.ദൈവത്തിന്റെ അരുളപ്പാടു ശ്രവിക്കുവാൻ ഏകാന്തത അനിവാര്യമാണു.തത്രപ്പാടു നിറഞ്ഞ ലോകത്തിൽ പലതും തേടി അലയുന്ന നമ്മൾ ആരാധനയിലും പ്രാർത്ഥനയിലും, നോമ്പിലും ഉപവാസത്തിലുമെല്ലാം വേറിട്ട ഒരു അനുഭവത്തിനായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതു ആവശ്യമായിരിക്കുന്നു
. അപ്പോഃ13;1-3 ആദ്യകാലം മുതൽ തന്നെ സഭയിൽ നോമ്പും ഉപവാസവും ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു.അന്ത്യോക്യയിൽ ബർന്നബാസും ശീമോനും ലൂക്കോസും മനായേലും ശൗലും മറ്റു പ്രവാചകൻമാരും ഉപദേഷ്ടക്കന്മാരും കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരുന്നപ്പോഴാണു ബർന്നബാസിനേയും ശൗലിനേയും ദൈവവേലയ്ക്കായി വേർതിരിപ്പാൻ പരിശുദ്ധാത്മാവിൻറെ അറിയിപ്പു ലഭിക്കുന്നതു.സഭ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ മാത്രമല്ല ഒരു പുതിയ കാര്യം ആരംഭിക്കുമ്പോഴും അതിനുള്ള ഒരുക്കമെന്നനിലയിൽ നോമ്പും ഉപവാസവും ആവശ്യമാണെന്നു ഈ ഭാഗം വ്യക്തമാക്കുന്നു.എഫേഃ6;1-9 അനുസരണത്തെക്കുറിച്ചാണു പറയുന്നതു.അമ്മയപ്പന്മാരെ അനുസരിക്കണം,യജമാനൻമാരെ ക്രിസ്തുവിനെ എന്ന പോലെ അനുസരിക്കണം,കർത്താവിനെ അനുസരിക്കണം .അനുസരണമാണു അനുഗ്രഹത്തിൻറെ ആദ്യപടി.ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണു അനുസരണം.വി.നോമ്പു അനുസരണശീലം വളർത്തിയെടുക്കാനും ഉപകരിക്കേണ്ടതാണു. സന്ധ്യസെദറായിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
ഇല്ലായ്മയിൽനിന്നു ഞങ്ങളെ സൃഷ്ടിച്ച നിൻറെ കർത്തൃത്തോടു ബന്ധപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കിത്തീർത്ത നിൻറെ പ്രീതിയാൽ ഞങ്ങളെ കൈക്കൊള്ളേണമേ.ആദ്യാവസ്ഥയിൽ നിന്നും ഞങ്ങൾ വീണുപോയപ്പോൾ രക്ഷാകരമായ നിൻറെ മനുഷ്യാവതാരത്താലും ജീവപ്രദമായ നിൻറെ കഷ്ടാനുഭവത്താലും ഞങ്ങളെ നീ എഴുനേല്പിച്ചു.എന്നാൽ ഇപ്പോൾ ഞങ്ങൾ ദുഷ്പ്രവൃത്തികൾ മൂലം നിന്നെ കോപിപ്പിച്ചു നാശപാത്രമായിതീർന്നതിനാൽ നിൻറെ കരുണയുടെ വാതിലിൽ മുട്ടുവാൻ ഞങ്ങൾ തിരിഞ്ഞു വന്നിരിക്കുന്നു.കർത്താവേ ഞങ്ങളുടെ മാത്സര്യവും ഹൃദയകാഠിന്യവുമനുസരിച്ചു ഞങ്ങളോടു പെരുമാറരുതേ എന്നു നിൻറെ കരുണയോടു ഞങ്ങൾ അപേക്ഷിക്കുന്നു.നിന്നിൽ ഞങ്ങൾ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ഞങ്ങളെ ഉപേക്ഷിക്കരുതേ.നിന്നെ ഞങ്ങൾ അവലംബമാക്കിയതിനാൽ ഞങ്ങളെ നീ ലജ്ജിപ്പിക്കയുമരുതേ. ആമ്മീൻ .
വി.ലൂക്കോഃ12;35-40ൽ മറ്റൊരു കാര്യം പറയുന്നു.അരകെട്ടിയും വിളക്കു കത്തിയും ഇരിക്കണം.കർത്താവു പറഞ്ഞ ഒരു ഉപമയാണു ഇവിടെ കാണുന്നതു.യജമാനൻ കല്യാണത്തിനു പോയിട്ടു വന്നു വാതിലിൽ മുട്ടുമ്പോൾ വാതിൽ തുറന്നു കൊടുക്കേണ്ടതിന്നു ഉണർന്നു കാത്തിരിക്കുന്നവരോടു തുല്യരായിരിക്കണം.അങ്ങനെയുള്ള ദാസന്മാരാണു ഭാഗ്യവാന്മാർ.യജമാനൻ വരുമ്പോൾ ആ വിധത്തിൽ ഉണർന്നിരിക്കുന്നവരായി കണ്ടാൽ അവരെ ഭക്ഷണത്തിനു ഇരുത്തുകയും അരകെട്ടി അവരെ ശുശ്രൂഷിക്കുകയുംചെയ്യും.ദൈവരാജ്യാവകാശികളായി തീരണമെങ്കിൽ ഉണത്തിർന്നും ഒരുങ്ങിയും ഇരിക്കണം.
ഇന്നത്തെ വായനയിൽ പെടുന്നതല്ലെങ്കിലും അതു പൂർണ്ണമാണമെങ്കിൽ 41 മുതലുള്ള വാക്യങ്ങൾ കൂടെ ശ്രദ്ധിച്ചേ മതിയാകൂ.ഈ ഉപമ ഞങ്ങളോടോ,എല്ലാവരോടും കൂടെയോ എന്ന പത്രോസിൻറെ ചോദ്യത്തിനു ,അവ്യക്തമെന്നു തോന്നാവുന്ന ഉപമയുടെ വിശദീകരണം എന്നപോലെ മറ്റൊരു ഉപമ കർത്താവു പറയുന്നു.തക്കസമയത്തു ആഹാരം കൊടുക്കേണ്ടതിന്നു യജമാനൻ വേലക്കാരുടെ മേൽ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകൻറെ ഉപമ.അങ്ങനെ സത്യസന്ധമായി പ്രവർത്തിക്കുന്നവനെ യജമാനൻ തനിക്കുള്ള സകലത്തിനും വിചാരകനാക്കും.എന്നാൽ യജമാനൻ താമസിച്ചേ വരികയുള്ളു എന്നു വിചാരിച്ചു ബാല്യക്കാരേയും ബാല്യക്കാരത്തികളേയും തല്ലുവാനും തിന്നുകുടിച്ചു മദിപ്പാനുംതുടങ്ങിയാൽ അവൻ വിചാരിക്കാത്ത നാഴികയിൽ യജമാനൻ വന്നു അവനെ ദണ്ഡിപ്പിക്കുകയും അവിശ്വാസികളോടു കൂടെ പങ്കു കല്പിക്കുകയും ചെയ്യും.വിശ്വസ്തനും ബുദ്ധിമാനും ആയ ഗൃഹവിചാരകനേയും ബുദ്ധിശൂന്യനും അലസനും ധൂർത്തനുമായ ഗൃഹവിചാരകനേയും തമ്മിൽ താരതമ്യം ചെയ്തിരിക്കുന്നു.നാം ഏതിൽ പെടുമെന്നു സ്വയപരിശോധന ഇവിടെ ആവശ്യമാകുന്നു
. വിശ്വസ്തനും ബുദ്ധിമാനുംആയ ഗൃഹവിചാരകനിൽ രണ്ടു വലിയ ഗുണങ്ങൾ ദർശിക്കുവാൻ കഴിയും.തന്നെ ഏല്പിച്ച കർമ്മങ്ങൾ അവൻ ഭംഗിയായും കൃത്യമായും ചെയ്തു തീർക്കുന്നു.ഒന്നും പൂർണ്ണമാക്കാതെ മാറ്റിവച്ചില്ല.തങ്ങളുടെ കർമ്മങ്ങൾ എന്താണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവനാണു ബുദ്ധിമാൻ.ജീവിതാന്ത്യത്തില്‍ 'സകലതും നിവൃത്തിയായി.'എന്നു പറയുവാൻ കഴിഞ്ഞതു കർത്താവിനു മാത്രമാണല്ലോ.വി.യോഹഃ 17;4'നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു.''ക്രൂശിന്മേൽ കിടന്നു അവസാനമായി പറഞ്ഞ വാക്കുകളും വി.യോഹന്നാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.വി.യോഹഃ 19;30 'നിവൃത്തിയായി' രണ്ടാമതു അയാൾ തൻറെ കൂട്ടുവേലക്കാരോടു സമാധാനമായി വർത്തിക്കുന്നു.ആരോടും പിണങ്ങാതെയും വൈരാഗ്യമില്ലാതെയും ജീവിക്കുവാൻ കഴിയണം.എഫേഃ4;25,26 ൽ പരി.പൗലോസുശ്ളീഹാ പറയുന്നു.'ഓരോരുത്തൻ താന്താൻറെ കൂട്ടുകാരനോടു സത്യം സംസാരിപ്പീൻ.നാം തമ്മിൽ അവയവങ്ങൾ അല്ലോ.കോപിച്ചാൽ പാപം ചെയ്യാതിരിപ്പീൻ.സൂര്യൻ അസ്തമിക്കുവോളം കോപം വച്ചുകൊണ്ടിരിക്കരുതു.'വി.നോമ്പിൻറെ ആരംഭത്തിലും അവസാനം ഉയർപ്പിൻറെ ശുശ്രൂഷയിലും നടത്തുന്ന നിരപ്പിൻറെ ശുശ്രൂഷയുടെ അർത്ഥം ഇവിടെ വെളിവാകുന്നു.
അലസനും മടിയനും ബുദ്ധിഹീനനുമായ മനുഷ്യനിലും രണ്ടു ദോഷങ്ങൾ കാണുന്നുണ്ടു. യജമാനൻ അകലെയായിരിക്കുമ്പോൾ അയാൾ തൻറെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. യജമാനൻ സമീപത്തുള്ളപ്പോൾ മാത്രം യജമാനന്റെ ഇഷ്ടം പ്രവർത്തിച്ചാൽ മതിയെന്നു അയാൾ കരുതുന്നു.സാധാരണ മനുഷ്യരിൽ എല്ലാം ഈ ദ്വന്ദ്വഭാവം കാണാവുന്നതാണു.നന്മയുടേയും തിന്മയുടേയും ഭാവങ്ങൾ.അതുകൊണ്ടു തന്നെ അയാൾ തൻറെ ഉത്തരവാദിത്തങ്ങൾ യഥാവിധി നിറവേറ്റുന്നില്ല. ഇനിയും തനിക്കു സമയം ഉണ്ടു എന്നു സ്വയം സമാധാനിച്ചു അർഹമായ കർമ്മങ്ങൾ നിറവേറ്റാതെ ഇരിക്കുന്നു.ഒരു ദിവസം അവസാനിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ അന്നത്തെ തൻറെ കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയെന്നു എത്രപേർക്കു പറയുവാൻ കഴിയും.നമുക്കു നൽകിയിരിക്കുന്ന ആയുസ്സിൻറെ ഭൂരിഭാഗവും പൂർത്തീകരിക്കാത്ത ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ആണ്ടുകളും ആയിരിക്കുകയല്ലേ.അറുപതോ എഴുപതോ എൺപതോ വർഷം ജീവിച്ച ഒരു മനുഷ്യൻ കർമ്മങ്ങളിൽ ജീവിച്ച ദിവസങ്ങൾ എത്രയുണ്ടാകും.നാളെയെന്നു ഒരുദിവസം ഉണ്ടു എന്ന ചിന്തയാണു മനുഷ്യൻറെ വലിയ ശാപം എന്നു പറയാറുണ്ടു.കർത്താവു പറഞ്ഞു നാളെക്കുറിച്ചു വിചാരപ്പെടരുതു ,അതതു ദിവസത്തേക്കു അന്നത്തെ ദോഷം മതി.മാറ്റിവച്ച കർമ്മങ്ങളുടേയും അപൂർണ്ണമായ കർമ്മങ്ങളുടേയും ആകെത്തുകയായിരിക്കും നമ്മുടെ ആയുസ്സു.കർമ്മങ്ങളിൽ ജീവിച്ചു ഉണർന്നും ഒരുങ്ങിയുമിരിക്കുമ്പോൾ മാത്രമേ സ്വർഗ്ഗത്തിൽ പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നു പോകാത്ത നിക്ഷേപങ്ങളും ഉണ്ടാകുകയുള്ളു.
പ്രഭാതത്തിലെ ഏവൻഗേലിയോൻറെ ഒരു ഭാഗം വി.ലൂക്കോഃ9;57-62 ആണു.മറ്റു ചില ചിന്തകളാണു അതു നമുക്കു നൽകുന്നതു.ദൈവത്തെ അനുഗമിക്കുന്നവരിൽ മൂന്നു വിഭാഗം ആളുകളെ ഈ ഭാഗം നമുക്കു കാട്ടിത്തരുന്നു.രണ്ടു പേർ അനുഗമിക്കുവാൻ തയ്യാറാണെങ്കിലും അവർക്കു ചില നിബന്ധനകൾ ഉണ്ടു.മറ്റൊരുവനെ കർത്താവു ക്ഷണിക്കുന്നു.പക്ഷേ,അവനു ചില ഒഴികഴിവുകളുണ്ടു.ദൈവസന്നിധിയിലേക്കു സ്വയം കടന്നു വന്നാലും ക്ഷണം സ്വീകരിച്ചു വന്നാലും നിബന്ധനകളും ഒഴികഴിവുകളും ഇല്ലാതെ അനുഗമിക്കുവാൻ തയ്യാറാകണംഎന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഈ മൂന്നു വ്യക്തികളുടേയും പ്രത്യേകതകൾ നമ്മുടെ ജീവിതത്തോടു ചേർത്തു നിറുത്തി ചിന്തിക്കേണ്ടതാണു.ഒന്നാമത്തവൻ കർത്താവിന്റെ അടുക്കൽ ചെന്നു പറഞ്ഞു,'നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം.'കർത്താവു അവനോടു അനുഗമിച്ചു കൊൾക എന്നല്ല പറഞ്ഞതു.'കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവ ജാതികൾക്കു കൂടും ഉണ്ടു,മനുഷ്യപുത്രനോ തല ചായ്പാൻ ഇടമില്ലാ.'എന്നായിരുന്നു കർത്താവിന്റെ മറുപടി.ഇങ്ങനെയുള്ള ഒരു മറുപടി കർത്താവു പറഞ്ഞതിൽ നിന്നു,അവൻറെ മനോഭാവം എന്താണെന്നു കർത്താവിനു മനസ്സിലായി എന്നു ഊഹിക്കാവുന്നതാണു.ശിഷ്യന്മാരെ വിളിച്ചു ചേർത്തപ്പോൾ 'എന്നെ അനുഗമിപ്പീൻ 'എന്നു മാത്രം പറഞ്ഞ കർത്താവു മനസ്സോടെ അനുഗമിക്കുവാൻ തയ്യാറായ ഒരുവനോടു ഇങ്ങനെ പറയുവാൻ കാരണമെന്തുഎന്നു ചിന്തിക്കേണ്ടതാണു.നാടു നീളെ നടന്നു വളരെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംമനുഷ്യൻറെ ദുഃഖങ്ങളേയുംവേദനകളേയും ദുരിതങ്ങളേയും പരിഹരിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ അവനു ഉണ്ടായ ഒരു മോഹം മാത്രമായിരുന്നു അതു.അവനെ അനുഗമിച്ചാൽ പിന്നെ പ്രശ്നങ്ങൾ ഒന്നുമുണ്ടാകയില്ല.സുഖമായി ജീവിക്കുവാൻ കഴിയുന്ന ഒരു മാർഗ്ഗമായിട്ടാണു അവൻ അതിനെ കണ്ടതു.ലൗകിക ജീവിത മോഹങ്ങളാണു കർത്താവിനെ അനുഗമിക്കുവാൻ അവനെ പ്രരിപ്പിച്ചതു.ഈ ചിന്താഗതി അനേകം വിശ്വാസികളുടേയും ജീവിതത്തിൽ പ്രകടമായി കാണാം.ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള അനേകരുടെയും ചിന്തയും പ്രതീക്ഷയും രോഗങ്ങളില്ലാത്ത,ദുഃഖങ്ങളില്ലാത്ത,പ്രയാസങ്ങളും പ്രതിസന്ധികളുമില്ലാത്ത ഒരു ജീവിതമായിട്ടാണു.അവിടെ പ്രതീക്ഷിക്കാത്ത ജീവിതാനുഭവങ്ങൾ കടന്നു വരുമ്പോൾ അങ്ങനെയുള്ളവർ നിരാശരാകുകയും മറ്റു മാർഗ്ഗങ്ങൾ തേടിപ്പോകുകയും ചെയ്യുന്നു.നോമ്പും ഉപവാസവും ആരാധനയും മറ്റു ആത്മീയ ചര്യകളുമെല്ലാംലൗകിക ജീവിത പ്രാരബ്ധങ്ങളിൽ നിന്നുള്ള മോചനമാർഗ്ഗമായി മാത്രം കാണുന്നവർ കുറേക്കഴിയുമ്പോൾ നിരാശരാകുന്നു.ഈ ആത്മീയചര്യകളൊന്നും തങ്ങളുടെ ആഗ്രഹസഫലീകരണത്തിനു വഴിതുറക്കാതെ വരുമ്പോൾ അതിലുള്ള വിശ്വാസം നഷ്ടപ്പെട്ടു,അതൊക്കെ ലഭിക്കുമെന്നു വ്യാമോഹിപ്പിക്കുന്ന ആത്മീയപ്രസ്ഥാനങ്ങളിലേക്കു കാലുമാറി ചവുട്ടുന്ന കാഴ്ച ഇന്നു സാധാരണമാണു.ഇവിടെ ആ മനുഷ്യൻ കർത്താവിന്റെ മറുപടി കേട്ടിട്ടു ഒന്നും പ്രതികരിച്ചതായി രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ അവൻ കർത്താവിനെ അനുഗമിച്ചില്ലായെന്നു വ്യക്തമാകുന്നു
. രണ്ടാമത്തവനോടു കർത്താവു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.അവൻ കർത്താവിനോടു പറഞ്ഞു.'എൻറെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം.ഒന്നാമനു പലതും നേടണമെന്ന മോഹമാണു കർത്താവിനെ അനുഗമിക്കുവാൻ പ്രേരിപ്പിച്ചതു എങ്കിൽ ,ഇവിടെ ഈ മനുഷ്യൻ ജീവിതത്തിൽ താൻ ഇഷ്ടപ്പെടുന്ന പലതും ഉപേക്ഷിക്കേണ്ടി വരുമെന്ന ചിന്തയാണു അനുഗമിക്കുവാൻ തടസ്സമായി നിൽക്കുന്നതു.സ്വാഭാവികമായും തൻറെ മാതാപിതാക്കളോടുള്ള കടമ നിർവ്വഹിക്കട്ടെ എന്നു പറയുമ്പോൾ അതിനെ എതിർക്കുന്നതും അതിൽനിന്നു പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നതും അധാർമ്മികമല്ലേ എന്നു സംശയിക്കുന്നതു സ്വാഭാവികമാണു.'നിനക്കു നന്മ ഉണ്ടാകുവാനും നീ ദീർഘായുസ്സോടെ ഇരിപ്പാനും നിൻറെ അപ്പനേയും അമ്മയേയും ബഹുമാനിക്ക.'എന്നു പിതാവാംദൈവം നൽകിയ കല്പന അത്ര കാര്യമായി കരുതേണ്ടതില്ല എന്നു കർത്താവു പറയുമെന്നു നമുക്കു ചിന്തിക്കുവാൻ പോലും കഴിയുകയില്ല.വാർദ്ധ്യക്യത്തിൽ ആയിരിക്കുന്ന മാതാപിതാക്കളെ അവഗണിക്കുന്ന ആധുനിക തലമുറയ്ക്കു അവരുടെ ചിന്താഗതിയെ സാധൂകരിക്കുന്നതിനു ഈ ഭാഗം എടുത്തു ഉപയോഗിക്കുവാൻ തോന്നാവുന്നതുമാണു.കർത്താവിന്റെ മറുപടി ആ അർത്ഥത്തിലൊന്നും കാണാൻ കഴിയുകയില്ല.'മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ'എന്നു കർത്താവു പറഞ്ഞതിനു ശവസംസ്കാരം വിശ്വാസികളുടെ കടമയല്ലെന്നാണു കർത്താവു അർത്ഥമാക്കിയതെന്നു ആരും പറയുകയുമില്ലല്ലോ.ദൈവത്തെക്കാൾ അധികം മറ്റൊന്നിനേയും സ്നേഹിക്കരുതു എന്നതാണു യാഥാർത്ഥ്യം.ഉടനെ അനുഗമിക്കുവാൻ അവനു താല്പര്യം ഇല്ലായെന്നതിനു അപ്പുറം അവൻറെ വാക്കുകൾക്കു മറ്റൊരു അർത്ഥമില്ല.ജീവിച്ചിരിക്കുന്ന അവൻറെ അപ്പൻ മരിച്ചു അടക്കിയിട്ടു വരാമെന്നാണു അവൻ ഉദ്ദേശിച്ചതു എന്നത്രേ പലവേദപണ്ഡിതന്മാരും പറയുന്നതു.ആത്മീയത ലൗകിക ജീവിത ഉത്തരവാദിത്തങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കുവാനുള്ള ഒരു മറയാക്കുവാനോ,ലൗകിക ജീവിതഉത്തരവാദിത്തങ്ങൾ ആത്മീയ ജീവിതത്തിൽ നിന്നു ഒളിച്ചോടുവാനുള്ള ഒരു മാർഗ്ഗമാക്കി മാറ്റുവാനോ പാടില്ലായെന്നതാണു സത്യം.രണ്ടും പരസ്പരപൂരകങ്ങളായി വർത്തിക്കേണ്ടവയാണു.രണ്ടാമനും കർത്താവിനെ അനുഗമിച്ചതായി കാണുന്നില്ല.
മൂന്നാമത്തവൻ ഈ രണ്ടു പേരിൽനിന്നും വ്യത്യസ്ഥനായി വർത്തിക്കുന്നു.ഒന്നായത്തവൻ സ്വയം അനുഗമിപ്പാൻ തയ്യാറായിയെങ്കലുംഅവൻറെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാവുന്നതായിരുന്നു.രണ്ടാമത്തവനെ കർത്താവു വിളിച്ചെങ്കിലും അവനു പൂർണ്ണമായി അനുഗമിക്കുവാനുള്ള മനസ്സില്ലായിരുന്നു.ഇവിടെ മൂന്നാമൻ ആകട്ടെ സ്വയം അനുഗമിക്കുവാൻ തയ്യാറാകുന്നുവെങ്കിലും ചില നിബന്ധനകൾക്കു വിധേയമായി മാത്രമേ അനുഗമിക്കുവാൻ താല്പര്യപ്പെടുന്നുള്ളു.വീട്ടിലുള്ളവരോടു അനുവാദം ചോദിക്കണം.കർത്താവു അവനെ ക്ഷണിച്ചപ്പോഴാണു ഈ നിബന്ധനകൾ വച്ചതു എങ്കിൽ അതു മനസ്സിലാകുമായിരുന്നു.കർത്താവിന്റെ മറുപടി ശ്രദ്ധിക്കുക.'കലപ്പയ്ക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നൻ ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല.തന്നെക്കാൾ അധികം വസ്തുവകകളേയോ അമ്മയേയോ അപ്പനേയോ സ്നേഹിക്കുന്നവൻ എനിക്കു കൊള്ളാവുന്നവനല്ല.'എന്ന കർത്താവിന്റെ വാക്കുകളും ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.ക്രിസ്ത്യാനികൾ മുന്നോട്ടു നോക്കി സഞ്ചരിക്കേണ്ടവരാണു.പരി.പൗലോസുശ്ളീഹാ പറയുന്നു.ഫിലിഃ3;15 'ഒന്നു ഞാൻ ചെയ്യുന്നു പിൻപിലുള്ളതു മറന്നും മുൻപിലുള്ളതിനു ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു.'മൂന്നാമനും കർത്താവിനെ അനുഗമിക്കുന്നില്ല.
ഇന്നത്തെ മറ്റുവായനകളിലേക്കു ഒരു എത്തിനോട്ടം നടത്തി ഈ ധ്യാനചിന്തകൾക്കു വിരാമമിടാം.ലേവ്യഃ 25;35-46,സഹോദരനോടു എങ്ങനെ വർത്തിക്കണമെന്നു ഇവിടെ പറയുന്നു.സഹോദരൻ ദരിദ്രനായി തീർന്നു നിൻറെ അടുക്കൽ വച്ചു ക്ഷയിച്ചു പോയാൽ നീ അവനെ താങ്ങേണം.നിൻറെ പണം പലിശയ്ക്കു കൊടുക്കരുതു.നിൻറെ ആഹാരം ലാഭത്തിനായി കൊടുക്കരുതു.എന്നീ പ്രമാണങ്ങൾ അതീവ ശ്രദ്ധാർഹങ്ങളാണു.1.ശമുഃ9;18-27 മറ്റൊരു ആത്മീയസന്ദേശം നൽകുന്നു.കാണാതെപോയ കഴുതകളെ തേടിപ്പോയ ശൗൽ ശമുവേൽപ്രവാചകനെ കണ്ടെത്തുന്നതാണു പ്രതാപാദ്യം.'ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നിൽക്ക.ശമുവേൽ പ്രവാചകൻ ശൗലിനോടു പറയുന്ന ഈ കാര്യം നമ്മുടെ ആത്മീയജീവിതത്തിൽ നിരന്തരം ഓർത്തിരിക്കേണ്ടതാണു.ദൈവത്തിന്റെ അരുളപ്പാടു ശ്രവിക്കുവാൻ ഏകാന്തത അനിവാര്യമാണു.തത്രപ്പാടു നിറഞ്ഞ ലോകത്തിൽ പലതും തേടി അലയുന്ന നമ്മൾ ആരാധനയിലും പ്രാർത്ഥനയിലും, നോമ്പിലും ഉപവാസത്തിലുമെല്ലാം വേറിട്ട ഒരു അനുഭവത്തിനായി ശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ടതു ആവശ്യമായിരിക്കുന്നു
. അപ്പോഃ13;1-3 ആദ്യകാലം മുതൽ തന്നെ സഭയിൽ നോമ്പും ഉപവാസവും ഉണ്ടായിരുന്നു എന്നു വ്യക്തമാക്കുന്നു.അന്ത്യോക്യയിൽ ബർന്നബാസും ശീമോനും ലൂക്കോസും മനായേലും ശൗലും മറ്റു പ്രവാചകൻമാരും ഉപദേഷ്ടക്കന്മാരും കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരുന്നപ്പോഴാണു ബർന്നബാസിനേയും ശൗലിനേയും ദൈവവേലയ്ക്കായി വേർതിരിപ്പാൻ പരിശുദ്ധാത്മാവിൻറെ അറിയിപ്പു ലഭിക്കുന്നതു.സഭ നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങളിൽ മാത്രമല്ല ഒരു പുതിയ കാര്യം ആരംഭിക്കുമ്പോഴും അതിനുള്ള ഒരുക്കമെന്നനിലയിൽ നോമ്പും ഉപവാസവും ആവശ്യമാണെന്നു ഈ ഭാഗം വ്യക്തമാക്കുന്നു.എഫേഃ6;1-9 അനുസരണത്തെക്കുറിച്ചാണു പറയുന്നതു.അമ്മയപ്പന്മാരെ അനുസരിക്കണം,യജമാനൻമാരെ ക്രിസ്തുവിനെ എന്ന പോലെ അനുസരിക്കണം,കർത്താവിനെ അനുസരിക്കണം .അനുസരണമാണു അനുഗ്രഹത്തിൻറെ ആദ്യപടി.ഇന്നു നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒന്നാണു അനുസരണം.വി.നോമ്പു അനുസരണശീലം വളർത്തിയെടുക്കാനും ഉപകരിക്കേണ്ടതാണു. സന്ധ്യസെദറായിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
ഇല്ലായ്മയിൽനിന്നു ഞങ്ങളെ സൃഷ്ടിച്ച നിൻറെ കർത്തൃത്തോടു ബന്ധപ്പെടുവാൻ ഞങ്ങളെ യോഗ്യരാക്കിത്തീർത്ത നിൻറെ പ്രീതിയാൽ ഞങ്ങളെ കൈക്കൊള്ളേണമേ.ആദ്യാവസ്ഥയിൽ നിന്നും ഞങ്ങൾ വീണുപോയപ്പോൾ രക്ഷാകരമായ നിൻറെ മനുഷ്യാവതാരത്താലും ജീവപ്രദമായ നിൻറെ കഷ്ടാനുഭവത്താലും ഞങ്ങളെ നീ എഴുനേല്പിച്ചു.എന്നാൽ ഇപ്പോൾ ഞങ്ങൾ ദുഷ്പ്രവൃത്തികൾ മൂലം നിന്നെ കോപിപ്പിച്ചു നാശപാത്രമായിതീർന്നതിനാൽ നിൻറെ കരുണയുടെ വാതിലിൽ മുട്ടുവാൻ ഞങ്ങൾ തിരിഞ്ഞു വന്നിരിക്കുന്നു.കർത്താവേ ഞങ്ങളുടെ മാത്സര്യവും ഹൃദയകാഠിന്യവുമനുസരിച്ചു ഞങ്ങളോടു പെരുമാറരുതേ എന്നു നിൻറെ കരുണയോടു ഞങ്ങൾ അപേക്ഷിക്കുന്നു.നിന്നിൽ ഞങ്ങൾ ശരണം പ്രാപിച്ചിരിക്കുന്നതിനാൽ ഞങ്ങളെ ഉപേക്ഷിക്കരുതേ.നിന്നെ ഞങ്ങൾ അവലംബമാക്കിയതിനാൽ ഞങ്ങളെ നീ ലജ്ജിപ്പിക്കയുമരുതേ. ആമ്മീൻ .
Comments
Post a Comment