വി.നോമ്പു കാലധ്യാനങ്ങൾ -18
18- മൂന്നാം ചൊവ്വാ
-----------------
ഇന്നത്തെ രണ്ടു വി.ഏവൻഗേലിയോനുകളും,വി.മർക്കോഃ10;17-27;4;1-20,ചില വലിയ ചിന്തകളാണു നമുക്കു പ്രദാനം ചെയ്യുന്നതു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.മർക്കോഃ10;17-27 ൽ നിന്നു തന്നെ നമ്മുടെ ധ്യാനചിന്തകൾ ആരംഭിക്കാം.വി.നോമ്പിനോടു ചേർന്നു കിടക്കുന്ന ചില ചിന്തകൾ ഇതു പകർന്നു തരുന്നു.ഒരു ചെറുപ്പക്കാരൻ കർത്താവിന്റെ അടുക്കൽ വന്നു നിത്യജീവൻ അവകാശിക്കുവാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നതും കർത്താവു നൽകുന്ന മറുപടിയുമാണു നാം ഇവിടെ വായിക്കുന്നതു.ഈ ചെറുപ്പക്കാരനിൽ ഒരു സാധാരണ വിശ്വാസിയുടെ സ്വഭാവങ്ങൾ പ്രകടമാകുന്നുണ്ടു.അവനെക്കുറിച്ചു വ്യക്തമായി അറിയണമെങ്കിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സുവിശേഷഭാഗങ്ങളുംശ്രദ്ധിക്കേണ്ടതുണ്ടു.വി.മത്താഃ19;16-29;വി.ലൂക്കോഃ18;18-30 എന്നീ ഭാഗങ്ങളിൽ ഈ സംഭവം പ്രതിപാദിച്ചിരിക്കുന്നു.അവൻ യൗവ്വനക്കാരനുംസമ്പന്നനുമായിരുന്നുവെന്നു വി.മത്തായി പറയുന്നു(വിഃമത്താഃ19;22) വി.മർക്കോസു അവൻ സമ്പത്തുള്ളവനായിരുന്നു എന്നുമാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നതു.(വി.മർക്കോഃ10;22)എന്നാൽ വി.ലൂക്കോസു അവൻ പ്രമാണിയും(18;18)ധനവാനും(18;23) ആയിരുന്നു എന്നാണു പറഞ്ഞിരിക്കുന്നതു.മൂന്നു സുവിശേഷങ്ങളും ഒരുപോലെ പറയുന്ന രണ്ടു സവിശേഷതളാണു,അവൻ നിത്യജീവൻ ആഗ്രഹിക്കുന്നവനായിരുന്നു(വി.ലൂക്കോഃ18;18,വി.മർക്കോഃ10;17,വി.മത്താഃ19;16)എന്നും,അവൻ ന്യായപ്രമാണം അറിയുന്നവനും ആചരിക്കുന്നവനുംആയിരുന്നു(വി.മത്താഃ19;20,വി.മർക്കോഃ10;20,വി.ലൂക്കോഃ18;21)എന്നു ഉള്ളതു.
സാധാരണ ക്രിസ്ത്യാനികൾ ഈ ചെറുപ്പക്കാരനോടു പല കാര്യത്തിലുംതുല്യരാണു.അതാകട്ടെ നമ്മുടെ നോമ്പാചരണത്തോടു നേരിട്ടല്ലെങ്കിലും ബന്ധപ്പെട്ടു കിടക്കുന്നു.പ്രവൃത്തികളിൽ എന്നതിനേക്കാൾ വാക്കുകളിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാനാണു അവൻ ശ്രമിച്ചിരുന്നതു.അവൻ യേശുവിനെ സംബോധന ചെയ്ത വാക്കിൽ അതു പ്രകടമാകുന്നു.അവൻ പറഞ്ഞതു കേൾക്കുകഃ'നല്ലവനായ ഗുരോ,നിത്യജീവൻ അവകാശിക്കുവാൻ ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ചു.'അവൻറെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടിയുടെ ആദ്യഭാഗം അവൻറെ ഈ മനോഭാവം കർത്താവു വായിച്ചെടത്തു എന്നു വ്യക്തമാക്കുന്നു.കർത്താവു ചോദിച്ചുഃ നീ എന്നെ നല്ലവനെന്നു വിളിക്കുന്നതു എന്തു?ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ലല്ലോ.'യേശു നല്ലവൻ അല്ലായെന്നു അതിനു അർത്ഥം ഉണ്ടെന്നു ആരുംപറയുകയില്ല.അവൻറെ സംബോധന ഒരു ഭംഗിവാക്കിൽ അപ്പുറത്തേക്കു കടന്നിട്ടില്ലായെന്നു യേശു മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ നോമ്പും ഉപവാസവും നമസ്കാരവും ആരാധനയും ആത്മീയ ചര്യകളുമെല്ലാം ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ളതു മാത്രമായി മാറിയിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അതിൽനിന്നു ആർജ്ജിക്കേണ്ട രൂപാന്തരം നമ്മുടെ ലക്ഷ്യം അല്ലായെന്നതിനാൽ അതു പ്രാപിക്കാതെ പോകുന്നു.ഈ വിധ ചിന്താഗതികളോടു കൂടിയ ആത്മീയ ചര്യകൾ ഫലപ്രദമാകയില്ലായെന്നു'നിത്യജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നുവെങ്കിൽ'എന്ന കർത്താവിന്റെ വാക്കുകൾ വെളിവാക്കുന്നു.നമ്മുടെ കർത്താവിന്റെ പർവ്വതപ്രസംഗത്തിലെ വി.മത്തായി 7;21ഇതിനോടു ചേർത്തു ധ്യാനിക്കുക.'എന്നോടു കർത്താവേ,കർത്താവേ,എന്നു പറയുന്നവൻ ഏവനുമല്ല,സ്വർഗ്ഗസ്ഥനായ എൻറെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.''
യേശു അവനോടു'കല്പനകൾ ആചരിക്ക'എന്നു പറഞ്ഞതായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ വി.മർക്കോസും വി.ലൂക്കോസും'നീ കല്പനകൾ അറിയുന്നുവല്ലോ'എന്നത്രേ പറഞ്ഞിരിക്കുന്നതു.ഈ രണ്ടു പ്രസ്താവങ്ങളും ഒരുകാര്യം വ്യക്തമാക്കുന്നു.ന്യായപ്രമാണം അറിയുകയും ആചരിക്കുകയും ചെയ്യുന്നുവെങ്കിലും അതു അറിയേണ്ടതു പോലെ അറിഞ്ഞില്ലായെന്നും,ആചരിക്കേണ്ടതുപോലെ ആചരിച്ചിട്ടില്ലായെന്നും ആണു അതിൻറെ അർത്ഥം.'ഞാൻ ഇവ ചെറുപ്പംമുതലേ പ്രമാണിച്ചു പോരുന്നു.'(വി.മർക്കോഃ10;20)'ഇവയൊക്കെയും പ്രമാണിച്ചു പോരുന്നു.'(വി.മത്താഃ19;20) ഇവ ഒക്കേയും ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു.'(വി.ലൂക്കോഃ18;21)എന്നിങ്ങനെ അവൻ മറുപടി പറഞ്ഞിരിക്കുന്നു.എന്നാൽ അങ്ങനെയുള്ള ആചരണംകൊണ്ടു മാത്രം നിത്യജീവൻ അവകാശിക്കുകയില്ലായെന്നത്രേ കർത്താവു പറയുന്നതു.നമ്മുടെ വി.നോമ്പു പോലെയുള്ള എല്ലാ ആത്മീയ ചര്യകളും ഈ ചെറുപ്പക്കാരനേപ്പോലെ ആക്ഷരീകമായി മാത്രം അറിയുകയും ആചരിക്കുകയും ചെയ്യുന്നവരായി നാം മാറിപ്പോയിട്ടില്ലേയെന്നു ഒരു ആത്മശോധന ഇവിടെ ആവശ്യമായിരിക്കുന്നു
. വി.നോമ്പും ഉപവാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം രൂപാന്തരത്തിനു വഴിതെളിക്കേണ്ടവയാണെന്നു കർത്താവു തുടർന്നു പറയുന്നു.കുറവുകളെ കണ്ടെത്താനുംഅവ പരിഹരിച്ചു ജയമുള്ള ക്രിസ്തീയ ജീവിതത്തിൻറെ ഉടമകളായി തീരുവാനുമുള്ളതാണു എന്നത്രേ കർത്താവു ഇവിടെ വെളിവാക്കുന്നതു.അതുകൊണ്ടാണു കർത്താവു അവൻറെ കുറവു ചൂണ്ടിക്കാണിക്കാട്ടി അതു പരിഹരിക്കുവാൻ അവനോടു പറഞ്ഞതു.ലോകമോഹങ്ങൾക്കു വേണ്ടി മാത്രം ആത്‌മീയകാര്യങ്ങൾ ആചരിക്കാതെ,ലൗകിക ആഗ്രഹങ്ങൾക്കു മുകളിൽ ദൈവത്തെ പ്രതിഷ്ഠിക്കുവാൻ ഇവമൂലം കഴിയണം.അതു സാദ്ധ്യമാകണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ അധികം സ്ഥാനം നൽകിയിരിക്കുന്നവയെയെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാകണം.കർത്താവു അവനോടു പറഞ്ഞതു കേൾക്കുക,'നീ സൽഗുണപൂർണ്ണനാകുവാൻ ഇച്ഛിക്കുന്നുവെങ്കിൽ(വി.19;21)സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകണമെങ്കിൽ.'(വി.ലൂക്കോഃ18;22) 'നിനക്കുള്ളതു മുഴുവൻ വിറ്റു ദരിദ്രർക്കു കൊടുക്കുക.'ഉപേക്ഷണം അഥവാ വർജ്ജനമാണു ഈ അനുഭവം ആർജ്ജിക്കുവാൻ ആവശ്യമായിട്ടുള്ളതെന്നു ഈ വാക്കുകൾ വ്യക്തമാക്കുന്നു.വി.നോമ്പു വർജ്ജനത്തിൻറേതാണു എന്നു ഓർക്കുമ്പോൾ കർത്താവിന്റെ ഈ വാക്കുകൾക്കു ഇവിടെയുള്ള പ്രസക്തി വ്യക്തമാകും.ആ വർജ്ജനം രൂപാന്തരത്തിനു വഴിതെളിക്കുന്നതാകണം.നമ്മുടെ നോമ്പും ഉപവാസവും ഈ തലത്തിലേക്കു വളരുന്നുണ്ടോ എന്ന ചിന്തയിലേക്കു നമ്മുടെ മനസ്സിനെ ചായിക്കുവാൻ ഇതു ഉപകരിക്കണം
. ന്യായപ്രമാണം അറിയുകയും ബാല്യംമുതൽ ആചരിക്കുകയും ചെയ്തിട്ടും ഉപേക്ഷിക്കേണ്ടതു വർജ്ജിക്കുവാൻ കഴിയാതെ പോകുന്നതിനാൽ നാം ആ ചെറുപ്പക്കാരൻറെ സ്ഥാനത്തു തന്നെ നില്ക്കുന്നു.അവനെക്കുറിച്ചു അവസാനം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക ,' ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.'(വി.മർക്കോഃ22)'ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.'വി.മത്താഃ19;22)'ഇതുകേട്ടിട്ടു അതിദുഃഖിതനായി തീർന്നു.'(വി.ലൂക്കോഃ18;23)കർത്താവിന്റെ വാക്കുകളിൽ അവൻറെ സ്നേഹം വായിച്ചെടുക്കുവാൻ കഴിയാഞ്ഞതുകൊണ്ടു അവൻറെ വാക്കുകൾ അനുസരിക്കുവാൻ കഴിയാതെ പോയി.വി.മർക്കോസു പറഞ്ഞിരിക്കുന്നതു കേൾക്കുക,യേശു അവനെ നോക്കി അവനെ സ്നേഹിച്ചു ഇനി നിനക്കു ഒരുകുറവുണ്ടു....'(വി.മർക്കോഃ10;20)സ്നേഹം കുറവുകളെ ചൂണ്ടിക്കാണിക്കുന്നുവെന്ന സത്യം നമ്മേപ്പോലെ അവനും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.തന്മൂലം അതിശ്രേഷ്ഠമായതിനുവേണ്ടി,ലോകത്തിൽ ശ്രേഷ്ഠമെന്നു കരുതിയതിനെ ഉപേക്ഷിക്കുവാൻ മനസ്സില്ലാഞ്ഞതിനാൽ നിത്യജീവനുവേണ്ടിയുള്ള അവൻറെ വലിയ മോഹം വെറും മോഹമായി അവശേഷിച്ചു.ഉപേക്ഷിക്കുവാൻ മനസ്സില്ലാതെ ശ്രേഷ്ഠമായതു നഷ്ടപ്പെടുത്തി നിരാശനായി ദുഃഖിതനായി നടന്നുനീങ്ങുന്ന ഈ ചെറുപ്പക്കാരനെ ഭാവനയിൽ ദർശിച്ചു ആംഗ്ളേയ കവി ഡാൻറേ പറഞ്ഞു.'The greatest he lost.'വി.നോമ്പലെ വർജ്ജനത്തിലൂടെ നേടേണ്ടതു നേടാൻ കഴിയാതെ പോയാൽ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള ഡാൻറേയുടെ വാക്കുകൾ നമ്മേക്കുറിച്ചും സതമായി ഭവിക്കാം.
ഈ ചെറുപ്പക്കാരൻ ലോകത്തിൻറെ ദൃഷ്ടിയിൽ നല്ലവനും സൽസ്വഭാവിയും ഭാഗ്യവാനും ആയിരുന്നു.എന്നാൽ അവൻ കർത്താവിന്റെ മുൻപിൽ എത്തിയപ്പോഴാണു അവനു ഒരു കുറവുണ്ടു എന്ന സത്യം തിരിച്ചറിയുന്നതു.ദൈവത്തോടു കൂടുതൽ അടുത്തു ചെല്ലുന്ന വി.നോമ്പിലൂടെയും ഉപവാസത്തിലൂടെയും ഉണ്ടാകേണ്ട ആത്മീയ അനുഭവമാണു പാപബോധം.ഈ യുവാവിനു അനേകം സൽഗുണങ്ങൾ ഉണ്ടായിരുന്നിട്ടും അവനിൽ ഉണ്ടായിരുന്ന ഒരു കുറവു അവനെ ദൈവരാജ്യത്തിനു അന്യനാക്കിത്തീർത്തുവെന്നതു ഗൗരവമായി നാം മനസ്സിലാക്കേണ്ട ഒന്നാണു.എന്നാൽ കർത്താവു സ്നേഹപൂർവ്വം ചൂണ്ടിക്കിണിച്ച കുറവു ഉപേക്ഷിക്കത്തക്ക ഗൗരവമുള്ളതായി അവനു തോന്നിയില്ല.അവൻറെ ചിന്തയിലും വിശ്വസത്തിലും സമ്പത്തു ഒരു കല്പന ലംഘനമോ ന്യായപ്രമാണത്തിനു വിരുദ്ധമോ ആയിരുന്നില്ല.നാമും പാപത്തെ ഈ കാഴ്ചപ്പാടിലാണു വിലയിരുത്തുന്നതു.അതുകൊണ്ടു തന്നെ ദൈവരാജ്യത്തിൽ നിന്നു നമ്മെ അന്യമാക്കിക്കളയുന്ന പല പാപങ്ങളേയും അത്ര ഗൗരവതരമായ പാപങ്ങളായി നാം കരുതാറില്ല.തന്മൂലം അവ വി.കുമ്പസാരത്തിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കേണ്ട പട്ടികയിൽ നാം ഉൾപ്പടുത്താറുമില്ല.എന്തൊക്കെ നമ്മെ ദൈവത്തിൽ നിന്നും അകറ്റി നിർത്തുന്നുവോ അതെല്ലാം പാപത്തിന്റെ പട്ടികയിൽ പെടുന്നു.അതു മനസ്സിലാക്കാതെ നാം എത്രയെത്ര പാപങ്ങളെയാണു നിസ്സാരവൽക്കരിച്ചു മാറ്റി നിർത്തയിരിക്കുന്നതു.
ദൈവരാജ്യത്തിൽനിന്നു അവനെ അന്യനാക്കിക്കളയുന്ന കുറവായി യേശു കണ്ടതു അവൻറെ സമ്പത്താണു.അവൻ ലോകത്തിൽ ഏറ്റം വലുതായി കണ്ടതു സമ്പത്താണു.'അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു അവൻ ദുഃഖിതനായി പൊയ്ക്കളഞ്ഞു എന്നാണു നാം കാണുന്നതു.സമ്പത്തുള്ളവൻ ദൈവരാജ്യത്തിൽ കടക്കുന്നതു പ്രയാസമെന്നു യേശു പറയുന്നു.ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലായെന്നു പറയുവാൻ ഈ വാക്യം പലരേയും പ്രേരിപ്പിക്കുന്നു.ധനവാൻ ഒരിക്കലും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു യേശു പറഞ്ഞിട്ടില്ല.വി.മർക്കോഃ10;24,എന്നാൽ യേശു പിന്നെയും മക്കളേ!സമ്പത്തിൽ ആശ്രയിക്കുന്നവൻ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.'എന്നു പറഞ്ഞു.സമ്പത്തിൽ ആശ്രയിച്ചിരിക്കുന്നവരെക്കുറിച്ചാണു കർത്താവു അങ്ങനെ പറഞ്ഞതു എന്നു ഇവിടെ വ്യക്തമാകുന്നു.അതുതന്നെ പ്രയാസമാണെന്നല്ലാതെ,കടക്കുകയില്ലായെന്നു പറഞ്ഞില്ല.സമ്പത്തുള്ളവൻ ആരും ദൈവരാജ്യത്തിൽ കടക്കയില്ലായെന്നു സംശയിച്ചതിനാലാണല്ലോ ശിഷ്യന്മാർക്കു വിസ്മയം ഉണ്ടായതു.സമ്പന്നനെ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം എന്താണു? സമ്പത്തു കൈവശം ഉള്ളവർ എല്ലാം സമ്പന്നരുടെ പട്ടികയിൽ പെടുമോ? അങ്ങനെയെങ്കിൽഈ ഭുമിയിൽ ഉള്ളവരാരും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു പറയേണ്ടതായി വരും.രക്ഷ പെടുവാൻ ആർക്കു കഴിയുംഎന്നു ചിന്തിച്ചു ശിഷ്യന്മാർ വ്യാകുലപ്പെട്ടപ്പോൾ കർത്താവു അവരോടു പറഞ്ഞു.'മനുഷ്യർക്കു അസാദ്ധ്യം,ദൈവത്തിനു അല്ലാതാനും,ദൈവത്തിനു സകലവും സാദ്ധ്യമല്ലോ.'സമ്പത്തിനെക്കാൾ കൂടുതൽ ദൈവത്തിൽ ആശ്രയിക്കുന്നവർക്കു ഇതു സാദ്ധ്യമാകും.ദൈവത്തെക്കാൾ അധികം സമ്പത്തിനെ സ്നേഹിക്കുന്നവർക്കു അസാദ്ധ്യവും.
സമ്പത്തല്ല,സമ്പത്തിനോടുള്ള നമ്മുടെ മനോഭാവമാണു നാം ദൈവരാജ്യത്തനു അന്യരോ അല്ലയോ എന്നു നിർണ്ണയിക്കുന്നതു.നാം ഈ ലോകത്തിൽ കാര്യവിചാരകന്മാർ മാത്രമാണു.നമുക്കു ലഭിച്ചിരിക്കുന്നതു നമുക്കു വേണ്ടി മാത്രമുള്ളതല്ലായെന്നും,അതു അന്യനു ,ആവശ്യക്കാർക്കു ഉപകരിക്കണം എന്ന ഉദ്ദേശത്തോടെയാണു അതു നമ്മെ ഏല്പിച്ചിരിക്കുന്നതെന്നും തിരിച്ചറിഞ്ഞു വനയോഗിക്കുന്നവനാണു യഥാർത്ഥ കാര്യവിചാരകൻ.അവനാണു നല്ലവനും വിശ്വസ്തനുമായ ദാസൻ.ഇന്നത്തെ ലേഖനങ്ങളിൽ ഒന്നായ വി.യാക്കോഃ1;27-2;13 ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.''പിതാവായ ദൈവത്തിന്റെ മുൻപാകെ ശുദ്ധവുംനിർമ്മലവുമായ ഭക്തിയോ,അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതുമാകുന്നു.'(വി.യാക്കോഃ1;27)രണ്ടാമദ്ധ്യായം ഒന്നുമുതലുള്ള വാക്യങ്ങളിൽ,മുഖപക്ഷം കാണിക്കരുതു,ദരിദ്രനോടു ദയകാണിക്കണം,കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം,കരുണ കാണിക്കണം,എന്നിങ്ങനെ വി.യാക്കോബുശ്ളീഹാ ഉപദേശിക്കുന്നു.വി.യാക്കോഃ2;13'കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും,കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.'ശരിയായ നോമ്പു എങ്ങനെ ഉള്ളതായിരിക്കണമെന്നു യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കന്നതു കേൾക്കുക.യെശഃ58;7 'വിശപ്പുള്ളവനു അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ ചേർത്തു കൊള്ളുന്നതും നഗ്നനെ കണ്ടാൽ ഉടുപ്പിക്കുന്നതും നിൻറെ മാംസരക്തങ്ങളോടു നിന്നെതന്നെ മറയ്ക്കാതിരിക്കുന്നതുമല്ലയോ.'ജ്ഞാനിയായ ശലോമോൻറെ ഉപദേശം കേൾക്കുക,സദൃഃ3;3'ദയയും വിശ്വസ്തതയും നിന്നെ വിട്ടുമാറരുതു,അതിനെ നിൻറെ കഴുത്തിൽ കെട്ടിക്കൊൾക,നിൻറെ ഹൃദയത്തിൻറെ പലകയിൽ എഴുതിക്കൊൾക.''
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി.മർക്കോഃ4;1-20.വിത്തു വിതയ്ക്കുന്നവൻറെ ഉപമയും,അതിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ സംശയങ്ങൾക്കു കർത്താവു നൽകിയ മറുപടിയുമാണു ഇവിടുത്തെ വിഷയം.നമ്മുടെ ആത്മീയ ജീവിതത്തിൽ അറിഞ്ഞു ആചരിക്കേണ്ട പല കാര്യങ്ങളും ഈ ഭാഗം വെളിപ്പെടുത്തുന്നു.അതു മുഴുവൻ ഇവിടെ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുക പ്രയാസമാണു.മുകളിൽ നാം ചിന്തിച്ച വിഷയത്തോടു ഇതു എങ്ങനെ സംവദിക്കുന്നുവെന്നു വിലയിരുത്തുക മാത്രമാണു ഇവിടെ കരണീയം.വിതയ്ക്കുന്ന വചനമാകുന്ന വിത്തു നമ്മുടെ ഉള്ളിൽ എങ്ങനെ വളർന്നു പൂർണ്ണഫലം കായ്ക്കുന്നതായി തീരുമെന്നും,ദൈവവചനത്തിൻറെ ശരിയായ അർത്ഥംഗ്രഹണംഎങ്ങനെ സാദ്ധ്യമായി തീരുമെന്നും ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഒരുക്കപ്പെട്ട നിലത്തു വീഴുന്ന വിത്തു മാത്രമേ നല്ലവണ്ണം വളർന്നു മപ്പതുംഅറുപതുംനൂറും മേനി വിളവുണ്ടാകുകയുള്ളുവെന്നു ഇവിടെ നാം വായിക്കുന്നു.നമ്മുടെ പ്രധാന ചിന്തയ്ക്കു വിഷയമായ ചെറുപ്പക്കാരനിലും ദൈവവചനമായ വിത്തു വിതച്ചുവെങ്കിലും അതു നല്ലനിലമല്ലാത്തതിനാൽ ഫലം പുറപ്പെടുവിക്കുന്നതായി തീരുന്നില്ല.ലോകമോഹങ്ങളുംലൗകികചിന്തകളും ദ്രവ്യാഗ്രഹവുംഎല്ലാം ചേർന്നു അവൻറെ ഹൃദയത്തിൽ വീണ വിത്തിനെ ഞെരുക്കിക്കളകയും എടുത്തു കളയുകയും ചെയ്തിരിക്കുന്നു.വി.നോമ്പു നമ്മുടെ ഹൃദയമാകുന്ന നിലത്തെ ദൈവവചനമാകുന്ന വിത്തു വിതയ്ക്കപ്പെടുവാൻ യോഗ്യമായ നിലയിൽ ഒരുക്കുവാനുള്ളതാണു.വഴിയരികിൽ വീണിട്ടു പറവകൾ തിന്നുപോകാതെയും,പാറപ്പുറത്തു വീണിട്ടു മുളച്ചെങ്കിലും ചൂടു തട്ടി ഉണങ്ങിപ്പോകാതെയും,മുള്ളിനിടയിൽവീണു വളരുവാൻ കഴിയാതെയുംവണ്ണം ഞെരിച്ചുകളയാതിരിക്കുകയും ചെയ്യാത്തവണ്ണം വർജ്ജിക്കേണ്ടവയെ വർജ്ജിച്ചും അകറ്റി നിർത്തേണ്ടവയെ അകറ്റി നിർത്തിയും വി.നോമ്പു നോക്കി,ദൈവവചനമാകുന്ന വിത്തു മുളച്ചും വളർന്നും ഫലം കായ്ക്കത്തക്കവിധം ഹൃദയത്തെ ശുദ്ധീകരിച്ചു വെടിപ്പാക്കുവാൻ വി.നോമ്പു ഉപകരിക്കണം.അല്ലെങ്കിൽ ന്യായപ്രമാണം അറിഞ്ഞു ആചരിച്ചെങ്കിലും വചനം സ്വീകരിക്കുവാൻ കഴിയാതെ പോയ ചെറുപ്പക്കാരനെ പോലെ നാമും ആയിത്തീരും
ദൈവവചനങ്ങളുടെ മറഞ്ഞിരിക്കുന്ന മർമ്മങ്ങളെ ഗ്രഹിക്കുവാൻ കഴിയുന്നതു ആർക്കാണു എന്നു കർത്താവു ഇവിടെ വ്യക്തമാക്കുന്നു.വി.മർക്കോഃ4;11 'ദൈവരാജ്യത്തിൻറെ മർമ്മം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു.'വി.മത്തായിശ്ളീഹാ പറഞ്ഞിരിക്കുന്നതു കുറേക്കൂടെ ശ്രദ്ധാർഹമാണു.വി.മത്താഃ13;11'സ്വർഗ്ഗരാജ്യത്തിൻറെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു,അവർക്കോ ലഭിച്ചിട്ടില്ല.'ദൈവരാജ്യത്തിൻറെ ഒളിഞ്ഞിരിക്കുന്ന മർമ്മങ്ങൾ എല്ലാവർക്കും വെളിപ്പെടുന്നതല്ല.അതു ദൈവരാജ്യത്തിൻറെ കെട്ടുപണിക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രം പ്രത്യേക വരമായി നൽകപ്പെടുന്നതാണു.അവിടെയാണു വചനപ്രഘോഷണത്തിൻറേയും വചനകേൾവിയുടേയും പ്രസക്തി വെളിവാകുന്നതു.വ്യാഖ്യാനിച്ചു തരാൻ ഒരാൾ ഇല്ലാതെ എങ്ങനെ ഗ്രഹിക്കും എന്ന എത്യോപ്യൻ ഷണ്ണൻറെ വാക്കുകൾ ഈ സത്യം വെളിവാക്കുന്നു.അപ്പോഃ8;31'ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും.'എന്നു അവൻ പറഞ്ഞു .വി.നോമ്പിലെ ധ്യാനത്തിന്റേയും വചനകേൾവിയുടേയും പ്രത്യേകത ഇവിടെ ചിന്തനീയമാകുന്നു.ദൈവരാജ്യത്തിൻറെ മർമ്മങ്ങളെ ഗ്രഹിക്കാൻ വരംലഭിച്ചവരുടെ വചനങ്ങൾക്കു മാത്രമേ ചെവികൊടുക്കാവൂ.വി.വേദപുസ്തകത്തിലെ ചില വാക്യങ്ങൾ മാത്രം എടുത്തു വി.നോമ്പിനേയും ഉപവാസത്തേയും കൂദാശകളേയും വിമർശിക്കുകയും തെറ്റായി പഠിപ്പിക്കുകയും ചെയ്യുന്നവർ വരം ലഭിക്കാതെ ദൈവവച നങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കുന്നവരാണെന്നു നാം തിരിച്ചറിയണം.ദൈവമുൻപാകെ കടന്നു വന്നിട്ടും മാനസ്സാന്തരത്തിൻറെ ഫലം പുറപ്പെടുവിക്കുവാൻ കഴിയാതെ നിത്യജീവനെ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരൻ,ദൈവവചനങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ വണ്ണം വരം ലഭിക്കാതെ പോയവരുടെ ഗണത്തിൽ പെടുന്നു.ദൈവരാജ്യത്തിനു അർഹരായിതീരുവാൻ വി.നോമ്പിലൂടെ നമ്മുടെ ഹൃദയത്തെ ഒരുക്കി മാനസ്സാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുവാൻ ഉതകുന്നതായി നമ്മുടെ നോമ്പു പരിണമിക്കണം.ചൊവ്വാഴ്ച സന്ധ്യയുടെ സെദറായിലെ ഈ പ്രാർത്ഥന നമുക്കു ദൈവസന്നിധിയിൽ സമർപ്പിക്കാം
. ദൈവമായ കർത്താവേ!ആത്മ ശരീരങ്ങളുടെ വൈഷമ്യങ്ങളും ജഡമോഹങ്ങളും കൂടാതെ ഇനിയുമുള്ള അല്പകാലജീവിതം നയിക്കുവാൻ ഞങ്ങൾ ക്കു പ്രാപ്തി നൽകേണമേ.തക്കകാലത്തുള്ള കൃപയെ ആദരിക്കാതെ ഞങ്ങൾ നിത്യദണ്ഡനം പ്രാപിക്കുമാറാകരുതേ.ഇവിടെ അനുതാപം മൂലമുള്ള കണ്ണുനീരാൽ പാപകരമായ സകല സംഗതികളിൽ നിന്നും ഞങ്ങളുടെ ആത്മാക്കളെ കഴുകി വെടിപ്പാക്കി പരലോകത്തിലെ കരച്ചലിൽനിന്നും പല്ലുകടിയിൽനിന്നും സങ്കടങ്ങളിൽനിന്നും ഞങ്ങൾ രക്ഷിക്കപ്പെടുമാറാകേണമേ.ഞങ്ങൾക്കു മാനസ്സാന്തരമാർഗ്ഗം അടച്ചുകളയരുതേ.സ്വർഗ്ഗംതുറന്നു തരാമെന്നു നീ വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ.നല്ല പ്രത്യാശയിൽ നിന്നു ഞങ്ങൾ വീണുപോകുവാൻ തക്കവണ്ണം ഞങ്ങളുടെ ദൃഷ്ടിയെ ലജ്ജ കൊണ്ടു മൂടുകയുമരുതേ.ആമ്മീൻ .
സാധാരണ ക്രിസ്ത്യാനികൾ ഈ ചെറുപ്പക്കാരനോടു പല കാര്യത്തിലുംതുല്യരാണു.അതാകട്ടെ നമ്മുടെ നോമ്പാചരണത്തോടു നേരിട്ടല്ലെങ്കിലും ബന്ധപ്പെട്ടു കിടക്കുന്നു.പ്രവൃത്തികളിൽ എന്നതിനേക്കാൾ വാക്കുകളിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാനാണു അവൻ ശ്രമിച്ചിരുന്നതു.അവൻ യേശുവിനെ സംബോധന ചെയ്ത വാക്കിൽ അതു പ്രകടമാകുന്നു.അവൻ പറഞ്ഞതു കേൾക്കുകഃ'നല്ലവനായ ഗുരോ,നിത്യജീവൻ അവകാശിക്കുവാൻ ഞാൻ എന്തു ചെയ്യണം എന്നു ചോദിച്ചു.'അവൻറെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടിയുടെ ആദ്യഭാഗം അവൻറെ ഈ മനോഭാവം കർത്താവു വായിച്ചെടത്തു എന്നു വ്യക്തമാക്കുന്നു.കർത്താവു ചോദിച്ചുഃ നീ എന്നെ നല്ലവനെന്നു വിളിക്കുന്നതു എന്തു?ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ലല്ലോ.'യേശു നല്ലവൻ അല്ലായെന്നു അതിനു അർത്ഥം ഉണ്ടെന്നു ആരുംപറയുകയില്ല.അവൻറെ സംബോധന ഒരു ഭംഗിവാക്കിൽ അപ്പുറത്തേക്കു കടന്നിട്ടില്ലായെന്നു യേശു മനസ്സിലാക്കിയിരിക്കുന്നു.നമ്മുടെ നോമ്പും ഉപവാസവും നമസ്കാരവും ആരാധനയും ആത്മീയ ചര്യകളുമെല്ലാം ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ളതു മാത്രമായി മാറിയിട്ടില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.അതിൽനിന്നു ആർജ്ജിക്കേണ്ട രൂപാന്തരം നമ്മുടെ ലക്ഷ്യം അല്ലായെന്നതിനാൽ അതു പ്രാപിക്കാതെ പോകുന്നു.ഈ വിധ ചിന്താഗതികളോടു കൂടിയ ആത്മീയ ചര്യകൾ ഫലപ്രദമാകയില്ലായെന്നു'നിത്യജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നുവെങ്കിൽ'എന്ന കർത്താവിന്റെ വാക്കുകൾ വെളിവാക്കുന്നു.നമ്മുടെ കർത്താവിന്റെ പർവ്വതപ്രസംഗത്തിലെ വി.മത്തായി 7;21ഇതിനോടു ചേർത്തു ധ്യാനിക്കുക.'എന്നോടു കർത്താവേ,കർത്താവേ,എന്നു പറയുന്നവൻ ഏവനുമല്ല,സ്വർഗ്ഗസ്ഥനായ എൻറെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.''
യേശു അവനോടു'കല്പനകൾ ആചരിക്ക'എന്നു പറഞ്ഞതായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ വി.മർക്കോസും വി.ലൂക്കോസും'നീ കല്പനകൾ അറിയുന്നുവല്ലോ'എന്നത്രേ പറഞ്ഞിരിക്കുന്നതു.ഈ രണ്ടു പ്രസ്താവങ്ങളും ഒരുകാര്യം വ്യക്തമാക്കുന്നു.ന്യായപ്രമാണം അറിയുകയും ആചരിക്കുകയും ചെയ്യുന്നുവെങ്കിലും അതു അറിയേണ്ടതു പോലെ അറിഞ്ഞില്ലായെന്നും,ആചരിക്കേണ്ടതുപോലെ ആചരിച്ചിട്ടില്ലായെന്നും ആണു അതിൻറെ അർത്ഥം.'ഞാൻ ഇവ ചെറുപ്പംമുതലേ പ്രമാണിച്ചു പോരുന്നു.'(വി.മർക്കോഃ10;20)'ഇവയൊക്കെയും പ്രമാണിച്ചു പോരുന്നു.'(വി.മത്താഃ19;20) ഇവ ഒക്കേയും ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു.'(വി.ലൂക്കോഃ18;21)എന്നിങ്ങനെ അവൻ മറുപടി പറഞ്ഞിരിക്കുന്നു.എന്നാൽ അങ്ങനെയുള്ള ആചരണംകൊണ്ടു മാത്രം നിത്യജീവൻ അവകാശിക്കുകയില്ലായെന്നത്രേ കർത്താവു പറയുന്നതു.നമ്മുടെ വി.നോമ്പു പോലെയുള്ള എല്ലാ ആത്മീയ ചര്യകളും ഈ ചെറുപ്പക്കാരനേപ്പോലെ ആക്ഷരീകമായി മാത്രം അറിയുകയും ആചരിക്കുകയും ചെയ്യുന്നവരായി നാം മാറിപ്പോയിട്ടില്ലേയെന്നു ഒരു ആത്മശോധന ഇവിടെ ആവശ്യമായിരിക്കുന്നു
. വി.നോമ്പും ഉപവാസവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം രൂപാന്തരത്തിനു വഴിതെളിക്കേണ്ടവയാണെന്നു കർത്താവു തുടർന്നു പറയുന്നു.കുറവുകളെ കണ്ടെത്താനുംഅവ പരിഹരിച്ചു ജയമുള്ള ക്രിസ്തീയ ജീവിതത്തിൻറെ ഉടമകളായി തീരുവാനുമുള്ളതാണു എന്നത്രേ കർത്താവു ഇവിടെ വെളിവാക്കുന്നതു.അതുകൊണ്ടാണു കർത്താവു അവൻറെ കുറവു ചൂണ്ടിക്കാണിക്കാട്ടി അതു പരിഹരിക്കുവാൻ അവനോടു പറഞ്ഞതു.ലോകമോഹങ്ങൾക്കു വേണ്ടി മാത്രം ആത്‌മീയകാര്യങ്ങൾ ആചരിക്കാതെ,ലൗകിക ആഗ്രഹങ്ങൾക്കു മുകളിൽ ദൈവത്തെ പ്രതിഷ്ഠിക്കുവാൻ ഇവമൂലം കഴിയണം.അതു സാദ്ധ്യമാകണമെങ്കിൽ നമ്മുടെ ജീവിതത്തിൽ ദൈവത്തെക്കാൾ അധികം സ്ഥാനം നൽകിയിരിക്കുന്നവയെയെല്ലാം ഉപേക്ഷിക്കുവാൻ തയ്യാറാകണം.കർത്താവു അവനോടു പറഞ്ഞതു കേൾക്കുക,'നീ സൽഗുണപൂർണ്ണനാകുവാൻ ഇച്ഛിക്കുന്നുവെങ്കിൽ(വി.19;21)സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകണമെങ്കിൽ.'(വി.ലൂക്കോഃ18;22) 'നിനക്കുള്ളതു മുഴുവൻ വിറ്റു ദരിദ്രർക്കു കൊടുക്കുക.'ഉപേക്ഷണം അഥവാ വർജ്ജനമാണു ഈ അനുഭവം ആർജ്ജിക്കുവാൻ ആവശ്യമായിട്ടുള്ളതെന്നു ഈ വാക്കുകൾ വ്യക്തമാക്കുന്നു.വി.നോമ്പു വർജ്ജനത്തിൻറേതാണു എന്നു ഓർക്കുമ്പോൾ കർത്താവിന്റെ ഈ വാക്കുകൾക്കു ഇവിടെയുള്ള പ്രസക്തി വ്യക്തമാകും.ആ വർജ്ജനം രൂപാന്തരത്തിനു വഴിതെളിക്കുന്നതാകണം.നമ്മുടെ നോമ്പും ഉപവാസവും ഈ തലത്തിലേക്കു വളരുന്നുണ്ടോ എന്ന ചിന്തയിലേക്കു നമ്മുടെ മനസ്സിനെ ചായിക്കുവാൻ ഇതു ഉപകരിക്കണം
. ന്യായപ്രമാണം അറിയുകയും ബാല്യംമുതൽ ആചരിക്കുകയും ചെയ്തിട്ടും ഉപേക്ഷിക്കേണ്ടതു വർജ്ജിക്കുവാൻ കഴിയാതെ പോകുന്നതിനാൽ നാം ആ ചെറുപ്പക്കാരൻറെ സ്ഥാനത്തു തന്നെ നില്ക്കുന്നു.അവനെക്കുറിച്ചു അവസാനം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക ,' ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.'(വി.മർക്കോഃ22)'ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.'വി.മത്താഃ19;22)'ഇതുകേട്ടിട്ടു അതിദുഃഖിതനായി തീർന്നു.'(വി.ലൂക്കോഃ18;23)കർത്താവിന്റെ വാക്കുകളിൽ അവൻറെ സ്നേഹം വായിച്ചെടുക്കുവാൻ കഴിയാഞ്ഞതുകൊണ്ടു അവൻറെ വാക്കുകൾ അനുസരിക്കുവാൻ കഴിയാതെ പോയി.വി.മർക്കോസു പറഞ്ഞിരിക്കുന്നതു കേൾക്കുക,യേശു അവനെ നോക്കി അവനെ സ്നേഹിച്ചു ഇനി നിനക്കു ഒരുകുറവുണ്ടു....'(വി.മർക്കോഃ10;20)സ്നേഹം കുറവുകളെ ചൂണ്ടിക്കാണിക്കുന്നുവെന്ന സത്യം നമ്മേപ്പോലെ അവനും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.തന്മൂലം അതിശ്രേഷ്ഠമായതിനുവേണ്ടി,ലോകത്തിൽ ശ്രേഷ്ഠമെന്നു കരുതിയതിനെ ഉപേക്ഷിക്കുവാൻ മനസ്സില്ലാഞ്ഞതിനാൽ നിത്യജീവനുവേണ്ടിയുള്ള അവൻറെ വലിയ മോഹം വെറും മോഹമായി അവശേഷിച്ചു.ഉപേക്ഷിക്കുവാൻ മനസ്സില്ലാതെ ശ്രേഷ്ഠമായതു നഷ്ടപ്പെടുത്തി നിരാശനായി ദുഃഖിതനായി നടന്നുനീങ്ങുന്ന ഈ ചെറുപ്പക്കാരനെ ഭാവനയിൽ ദർശിച്ചു ആംഗ്ളേയ കവി ഡാൻറേ പറഞ്ഞു.'The greatest he lost.'വി.നോമ്പലെ വർജ്ജനത്തിലൂടെ നേടേണ്ടതു നേടാൻ കഴിയാതെ പോയാൽ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള ഡാൻറേയുടെ വാക്കുകൾ നമ്മേക്കുറിച്ചും സതമായി ഭവിക്കാം.
ഈ ചെറുപ്പക്കാരൻ ലോകത്തിൻറെ ദൃഷ്ടിയിൽ നല്ലവനും സൽസ്വഭാവിയും ഭാഗ്യവാനും ആയിരുന്നു.എന്നാൽ അവൻ കർത്താവിന്റെ മുൻപിൽ എത്തിയപ്പോഴാണു അവനു ഒരു കുറവുണ്ടു എന്ന സത്യം തിരിച്ചറിയുന്നതു.ദൈവത്തോടു കൂടുതൽ അടുത്തു ചെല്ലുന്ന വി.നോമ്പിലൂടെയും ഉപവാസത്തിലൂടെയും ഉണ്ടാകേണ്ട ആത്മീയ അനുഭവമാണു പാപബോധം.ഈ യുവാവിനു അനേകം സൽഗുണങ്ങൾ ഉണ്ടായിരുന്നിട്ടും അവനിൽ ഉണ്ടായിരുന്ന ഒരു കുറവു അവനെ ദൈവരാജ്യത്തിനു അന്യനാക്കിത്തീർത്തുവെന്നതു ഗൗരവമായി നാം മനസ്സിലാക്കേണ്ട ഒന്നാണു.എന്നാൽ കർത്താവു സ്നേഹപൂർവ്വം ചൂണ്ടിക്കിണിച്ച കുറവു ഉപേക്ഷിക്കത്തക്ക ഗൗരവമുള്ളതായി അവനു തോന്നിയില്ല.അവൻറെ ചിന്തയിലും വിശ്വസത്തിലും സമ്പത്തു ഒരു കല്പന ലംഘനമോ ന്യായപ്രമാണത്തിനു വിരുദ്ധമോ ആയിരുന്നില്ല.നാമും പാപത്തെ ഈ കാഴ്ചപ്പാടിലാണു വിലയിരുത്തുന്നതു.അതുകൊണ്ടു തന്നെ ദൈവരാജ്യത്തിൽ നിന്നു നമ്മെ അന്യമാക്കിക്കളയുന്ന പല പാപങ്ങളേയും അത്ര ഗൗരവതരമായ പാപങ്ങളായി നാം കരുതാറില്ല.തന്മൂലം അവ വി.കുമ്പസാരത്തിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കേണ്ട പട്ടികയിൽ നാം ഉൾപ്പടുത്താറുമില്ല.എന്തൊക്കെ നമ്മെ ദൈവത്തിൽ നിന്നും അകറ്റി നിർത്തുന്നുവോ അതെല്ലാം പാപത്തിന്റെ പട്ടികയിൽ പെടുന്നു.അതു മനസ്സിലാക്കാതെ നാം എത്രയെത്ര പാപങ്ങളെയാണു നിസ്സാരവൽക്കരിച്ചു മാറ്റി നിർത്തയിരിക്കുന്നതു.
ദൈവരാജ്യത്തിൽനിന്നു അവനെ അന്യനാക്കിക്കളയുന്ന കുറവായി യേശു കണ്ടതു അവൻറെ സമ്പത്താണു.അവൻ ലോകത്തിൽ ഏറ്റം വലുതായി കണ്ടതു സമ്പത്താണു.'അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു അവൻ ദുഃഖിതനായി പൊയ്ക്കളഞ്ഞു എന്നാണു നാം കാണുന്നതു.സമ്പത്തുള്ളവൻ ദൈവരാജ്യത്തിൽ കടക്കുന്നതു പ്രയാസമെന്നു യേശു പറയുന്നു.ധനവാൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലായെന്നു പറയുവാൻ ഈ വാക്യം പലരേയും പ്രേരിപ്പിക്കുന്നു.ധനവാൻ ഒരിക്കലും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു യേശു പറഞ്ഞിട്ടില്ല.വി.മർക്കോഃ10;24,എന്നാൽ യേശു പിന്നെയും മക്കളേ!സമ്പത്തിൽ ആശ്രയിക്കുന്നവൻ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.'എന്നു പറഞ്ഞു.സമ്പത്തിൽ ആശ്രയിച്ചിരിക്കുന്നവരെക്കുറിച്ചാണു കർത്താവു അങ്ങനെ പറഞ്ഞതു എന്നു ഇവിടെ വ്യക്തമാകുന്നു.അതുതന്നെ പ്രയാസമാണെന്നല്ലാതെ,കടക്കുകയില്ലായെന്നു പറഞ്ഞില്ല.സമ്പത്തുള്ളവൻ ആരും ദൈവരാജ്യത്തിൽ കടക്കയില്ലായെന്നു സംശയിച്ചതിനാലാണല്ലോ ശിഷ്യന്മാർക്കു വിസ്മയം ഉണ്ടായതു.സമ്പന്നനെ നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം എന്താണു? സമ്പത്തു കൈവശം ഉള്ളവർ എല്ലാം സമ്പന്നരുടെ പട്ടികയിൽ പെടുമോ? അങ്ങനെയെങ്കിൽഈ ഭുമിയിൽ ഉള്ളവരാരും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു പറയേണ്ടതായി വരും.രക്ഷ പെടുവാൻ ആർക്കു കഴിയുംഎന്നു ചിന്തിച്ചു ശിഷ്യന്മാർ വ്യാകുലപ്പെട്ടപ്പോൾ കർത്താവു അവരോടു പറഞ്ഞു.'മനുഷ്യർക്കു അസാദ്ധ്യം,ദൈവത്തിനു അല്ലാതാനും,ദൈവത്തിനു സകലവും സാദ്ധ്യമല്ലോ.'സമ്പത്തിനെക്കാൾ കൂടുതൽ ദൈവത്തിൽ ആശ്രയിക്കുന്നവർക്കു ഇതു സാദ്ധ്യമാകും.ദൈവത്തെക്കാൾ അധികം സമ്പത്തിനെ സ്നേഹിക്കുന്നവർക്കു അസാദ്ധ്യവും.
സമ്പത്തല്ല,സമ്പത്തിനോടുള്ള നമ്മുടെ മനോഭാവമാണു നാം ദൈവരാജ്യത്തനു അന്യരോ അല്ലയോ എന്നു നിർണ്ണയിക്കുന്നതു.നാം ഈ ലോകത്തിൽ കാര്യവിചാരകന്മാർ മാത്രമാണു.നമുക്കു ലഭിച്ചിരിക്കുന്നതു നമുക്കു വേണ്ടി മാത്രമുള്ളതല്ലായെന്നും,അതു അന്യനു ,ആവശ്യക്കാർക്കു ഉപകരിക്കണം എന്ന ഉദ്ദേശത്തോടെയാണു അതു നമ്മെ ഏല്പിച്ചിരിക്കുന്നതെന്നും തിരിച്ചറിഞ്ഞു വനയോഗിക്കുന്നവനാണു യഥാർത്ഥ കാര്യവിചാരകൻ.അവനാണു നല്ലവനും വിശ്വസ്തനുമായ ദാസൻ.ഇന്നത്തെ ലേഖനങ്ങളിൽ ഒന്നായ വി.യാക്കോഃ1;27-2;13 ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.''പിതാവായ ദൈവത്തിന്റെ മുൻപാകെ ശുദ്ധവുംനിർമ്മലവുമായ ഭക്തിയോ,അനാഥരേയും വിധവമാരേയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതെവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതുമാകുന്നു.'(വി.യാക്കോഃ1;27)രണ്ടാമദ്ധ്യായം ഒന്നുമുതലുള്ള വാക്യങ്ങളിൽ,മുഖപക്ഷം കാണിക്കരുതു,ദരിദ്രനോടു ദയകാണിക്കണം,കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം,കരുണ കാണിക്കണം,എന്നിങ്ങനെ വി.യാക്കോബുശ്ളീഹാ ഉപദേശിക്കുന്നു.വി.യാക്കോഃ2;13'കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും,കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.'ശരിയായ നോമ്പു എങ്ങനെ ഉള്ളതായിരിക്കണമെന്നു യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കന്നതു കേൾക്കുക.യെശഃ58;7 'വിശപ്പുള്ളവനു അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ ചേർത്തു കൊള്ളുന്നതും നഗ്നനെ കണ്ടാൽ ഉടുപ്പിക്കുന്നതും നിൻറെ മാംസരക്തങ്ങളോടു നിന്നെതന്നെ മറയ്ക്കാതിരിക്കുന്നതുമല്ലയോ.'ജ്ഞാനിയായ ശലോമോൻറെ ഉപദേശം കേൾക്കുക,സദൃഃ3;3'ദയയും വിശ്വസ്തതയും നിന്നെ വിട്ടുമാറരുതു,അതിനെ നിൻറെ കഴുത്തിൽ കെട്ടിക്കൊൾക,നിൻറെ ഹൃദയത്തിൻറെ പലകയിൽ എഴുതിക്കൊൾക.''
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി.മർക്കോഃ4;1-20.വിത്തു വിതയ്ക്കുന്നവൻറെ ഉപമയും,അതിനെക്കുറിച്ചുള്ള ശിഷ്യന്മാരുടെ സംശയങ്ങൾക്കു കർത്താവു നൽകിയ മറുപടിയുമാണു ഇവിടുത്തെ വിഷയം.നമ്മുടെ ആത്മീയ ജീവിതത്തിൽ അറിഞ്ഞു ആചരിക്കേണ്ട പല കാര്യങ്ങളും ഈ ഭാഗം വെളിപ്പെടുത്തുന്നു.അതു മുഴുവൻ ഇവിടെ നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുക പ്രയാസമാണു.മുകളിൽ നാം ചിന്തിച്ച വിഷയത്തോടു ഇതു എങ്ങനെ സംവദിക്കുന്നുവെന്നു വിലയിരുത്തുക മാത്രമാണു ഇവിടെ കരണീയം.വിതയ്ക്കുന്ന വചനമാകുന്ന വിത്തു നമ്മുടെ ഉള്ളിൽ എങ്ങനെ വളർന്നു പൂർണ്ണഫലം കായ്ക്കുന്നതായി തീരുമെന്നും,ദൈവവചനത്തിൻറെ ശരിയായ അർത്ഥംഗ്രഹണംഎങ്ങനെ സാദ്ധ്യമായി തീരുമെന്നും ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ഒരുക്കപ്പെട്ട നിലത്തു വീഴുന്ന വിത്തു മാത്രമേ നല്ലവണ്ണം വളർന്നു മപ്പതുംഅറുപതുംനൂറും മേനി വിളവുണ്ടാകുകയുള്ളുവെന്നു ഇവിടെ നാം വായിക്കുന്നു.നമ്മുടെ പ്രധാന ചിന്തയ്ക്കു വിഷയമായ ചെറുപ്പക്കാരനിലും ദൈവവചനമായ വിത്തു വിതച്ചുവെങ്കിലും അതു നല്ലനിലമല്ലാത്തതിനാൽ ഫലം പുറപ്പെടുവിക്കുന്നതായി തീരുന്നില്ല.ലോകമോഹങ്ങളുംലൗകികചിന്തകളും ദ്രവ്യാഗ്രഹവുംഎല്ലാം ചേർന്നു അവൻറെ ഹൃദയത്തിൽ വീണ വിത്തിനെ ഞെരുക്കിക്കളകയും എടുത്തു കളയുകയും ചെയ്തിരിക്കുന്നു.വി.നോമ്പു നമ്മുടെ ഹൃദയമാകുന്ന നിലത്തെ ദൈവവചനമാകുന്ന വിത്തു വിതയ്ക്കപ്പെടുവാൻ യോഗ്യമായ നിലയിൽ ഒരുക്കുവാനുള്ളതാണു.വഴിയരികിൽ വീണിട്ടു പറവകൾ തിന്നുപോകാതെയും,പാറപ്പുറത്തു വീണിട്ടു മുളച്ചെങ്കിലും ചൂടു തട്ടി ഉണങ്ങിപ്പോകാതെയും,മുള്ളിനിടയിൽവീണു വളരുവാൻ കഴിയാതെയുംവണ്ണം ഞെരിച്ചുകളയാതിരിക്കുകയും ചെയ്യാത്തവണ്ണം വർജ്ജിക്കേണ്ടവയെ വർജ്ജിച്ചും അകറ്റി നിർത്തേണ്ടവയെ അകറ്റി നിർത്തിയും വി.നോമ്പു നോക്കി,ദൈവവചനമാകുന്ന വിത്തു മുളച്ചും വളർന്നും ഫലം കായ്ക്കത്തക്കവിധം ഹൃദയത്തെ ശുദ്ധീകരിച്ചു വെടിപ്പാക്കുവാൻ വി.നോമ്പു ഉപകരിക്കണം.അല്ലെങ്കിൽ ന്യായപ്രമാണം അറിഞ്ഞു ആചരിച്ചെങ്കിലും വചനം സ്വീകരിക്കുവാൻ കഴിയാതെ പോയ ചെറുപ്പക്കാരനെ പോലെ നാമും ആയിത്തീരും
ദൈവവചനങ്ങളുടെ മറഞ്ഞിരിക്കുന്ന മർമ്മങ്ങളെ ഗ്രഹിക്കുവാൻ കഴിയുന്നതു ആർക്കാണു എന്നു കർത്താവു ഇവിടെ വ്യക്തമാക്കുന്നു.വി.മർക്കോഃ4;11 'ദൈവരാജ്യത്തിൻറെ മർമ്മം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു.'വി.മത്തായിശ്ളീഹാ പറഞ്ഞിരിക്കുന്നതു കുറേക്കൂടെ ശ്രദ്ധാർഹമാണു.വി.മത്താഃ13;11'സ്വർഗ്ഗരാജ്യത്തിൻറെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു,അവർക്കോ ലഭിച്ചിട്ടില്ല.'ദൈവരാജ്യത്തിൻറെ ഒളിഞ്ഞിരിക്കുന്ന മർമ്മങ്ങൾ എല്ലാവർക്കും വെളിപ്പെടുന്നതല്ല.അതു ദൈവരാജ്യത്തിൻറെ കെട്ടുപണിക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രം പ്രത്യേക വരമായി നൽകപ്പെടുന്നതാണു.അവിടെയാണു വചനപ്രഘോഷണത്തിൻറേയും വചനകേൾവിയുടേയും പ്രസക്തി വെളിവാകുന്നതു.വ്യാഖ്യാനിച്ചു തരാൻ ഒരാൾ ഇല്ലാതെ എങ്ങനെ ഗ്രഹിക്കും എന്ന എത്യോപ്യൻ ഷണ്ണൻറെ വാക്കുകൾ ഈ സത്യം വെളിവാക്കുന്നു.അപ്പോഃ8;31'ഒരുത്തൻ പൊരുൾ തിരിച്ചു തരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും.'എന്നു അവൻ പറഞ്ഞു .വി.നോമ്പിലെ ധ്യാനത്തിന്റേയും വചനകേൾവിയുടേയും പ്രത്യേകത ഇവിടെ ചിന്തനീയമാകുന്നു.ദൈവരാജ്യത്തിൻറെ മർമ്മങ്ങളെ ഗ്രഹിക്കാൻ വരംലഭിച്ചവരുടെ വചനങ്ങൾക്കു മാത്രമേ ചെവികൊടുക്കാവൂ.വി.വേദപുസ്തകത്തിലെ ചില വാക്യങ്ങൾ മാത്രം എടുത്തു വി.നോമ്പിനേയും ഉപവാസത്തേയും കൂദാശകളേയും വിമർശിക്കുകയും തെറ്റായി പഠിപ്പിക്കുകയും ചെയ്യുന്നവർ വരം ലഭിക്കാതെ ദൈവവച നങ്ങളെ സ്വന്തമായി വ്യാഖ്യാനിക്കുന്നവരാണെന്നു നാം തിരിച്ചറിയണം.ദൈവമുൻപാകെ കടന്നു വന്നിട്ടും മാനസ്സാന്തരത്തിൻറെ ഫലം പുറപ്പെടുവിക്കുവാൻ കഴിയാതെ നിത്യജീവനെ നഷ്ടപ്പെടുത്തിയ ചെറുപ്പക്കാരൻ,ദൈവവചനങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയാതെ വണ്ണം വരം ലഭിക്കാതെ പോയവരുടെ ഗണത്തിൽ പെടുന്നു.ദൈവരാജ്യത്തിനു അർഹരായിതീരുവാൻ വി.നോമ്പിലൂടെ നമ്മുടെ ഹൃദയത്തെ ഒരുക്കി മാനസ്സാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കുവാൻ ഉതകുന്നതായി നമ്മുടെ നോമ്പു പരിണമിക്കണം.ചൊവ്വാഴ്ച സന്ധ്യയുടെ സെദറായിലെ ഈ പ്രാർത്ഥന നമുക്കു ദൈവസന്നിധിയിൽ സമർപ്പിക്കാം
. ദൈവമായ കർത്താവേ!ആത്മ ശരീരങ്ങളുടെ വൈഷമ്യങ്ങളും ജഡമോഹങ്ങളും കൂടാതെ ഇനിയുമുള്ള അല്പകാലജീവിതം നയിക്കുവാൻ ഞങ്ങൾ ക്കു പ്രാപ്തി നൽകേണമേ.തക്കകാലത്തുള്ള കൃപയെ ആദരിക്കാതെ ഞങ്ങൾ നിത്യദണ്ഡനം പ്രാപിക്കുമാറാകരുതേ.ഇവിടെ അനുതാപം മൂലമുള്ള കണ്ണുനീരാൽ പാപകരമായ സകല സംഗതികളിൽ നിന്നും ഞങ്ങളുടെ ആത്മാക്കളെ കഴുകി വെടിപ്പാക്കി പരലോകത്തിലെ കരച്ചലിൽനിന്നും പല്ലുകടിയിൽനിന്നും സങ്കടങ്ങളിൽനിന്നും ഞങ്ങൾ രക്ഷിക്കപ്പെടുമാറാകേണമേ.ഞങ്ങൾക്കു മാനസ്സാന്തരമാർഗ്ഗം അടച്ചുകളയരുതേ.സ്വർഗ്ഗംതുറന്നു തരാമെന്നു നീ വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ.നല്ല പ്രത്യാശയിൽ നിന്നു ഞങ്ങൾ വീണുപോകുവാൻ തക്കവണ്ണം ഞങ്ങളുടെ ദൃഷ്ടിയെ ലജ്ജ കൊണ്ടു മൂടുകയുമരുതേ.ആമ്മീൻ .
Comments
Post a Comment