വി.നോമ്പു കാലധ്യാനങ്ങൾ -15
15--രണ്ടാംശനി
------------------------
വി.മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം21 മുതൽ 28 വരെയുള്ള വാക്യങ്ങളാണു ഇന്നത്തെ ഏവൻഗേലിയോൻ.രണ്ടു മൂന്നു കാര്യങ്ങൾ വളരെ സംക്ഷിപ്തമായി ഇവിടെ പറഞ്ഞിരിക്കുന്നു.യേശു മരുഭൂമിയിൽ നാൽപതുദിവസം ഉപവസിച്ചു പിശാചിനെ പരാജയപ്പെടുത്തിയ ശേഷം തൻറെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നു.അവൻ കഫർന്നഹൂമിൽ എത്തി ഒരു സുന്നഗോഗിൽ ചെന്നു പഠിപ്പിക്കുവാൻ തുടങ്ങി.മലയാളത്തിൽ പള്ളിഎന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇംഗ്ളീഷിൽ സുന്നഗോഗു എന്നുതന്നെയാണു പറഞ്ഞിരിക്കുന്നതു.സുന്നഗോഗു ദേവാലയമല്ല.യഹൂദന്മാർക്കു ഒരു ദേവലയമേ ഉള്ളു,യറുശലേം ദേവാലയം.അന്നത്തെ സുന്നഗോഗുകൾക്കു ഇന്നത്തെ ആദ്ധ്യാത്മിക സംഘടനകളുടെ സ്ഥാനം മാത്രമാണു ഉണ്ടായിരുന്നതു.ആരാധനയും വഴിപാടും ബലിയും യാഗവുമെല്ലാംഅർപ്പിച്ചിരുന്നതു യെറുശലേം ദേവാലയത്തിൽ മാത്രമായിരുന്നു.സുന്നഗോഗു ഒരുവിധത്തിൽ ഒരു പഠനകേന്ദ്രമായിരുന്നു എന്നു വേണമെങ്കിൽ പറയാം.പത്തു കുടുംബങ്ങളിൽ കൂടുതൽ പര്‍ക്കുന്നിടത്തു ഒരു സുന്നഗോഗു ഉണ്ടായിരിക്കും.സുന്നഗോഗുകളിൽ പ്രാർത്ഥന,ദൈവവചന പാരായണം, പ്രത്യേകിച്ചു മോശയുടെ ന്യായപ്രമാണം,അതിനെക്കുറിച്ചുള്ള പഠനംഎന്നിവയായിരുന്നു ചടങ്ങുകൾ. ഒരു സുന്നഗോഗിനു ഒരു പ്രമാണി അഥവാ അധികാരി ഉണ്ടായിരിക്കും.അയാളാണു അതിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.ആരാണു പ്രസംഗിക്കേണ്ടതു എന്നു തീരുമാനിക്കുന്നതും അയാൾ തന്നെയാണു.ഇതിനോടു ചേർന്നു ഒരുകാര്യം അറിയേണ്ടതുണ്ടു.നമ്മുടെ ആദ്ധ്യാത്മിക സംഘടനകൾ ഈ സുന്നഗോഗുകളുടെ സ്ഥാനം വഹിക്കുന്നവയാകയാൽ അവ ദൈവവചനങ്ങളെ ക്കുറിച്ചും വിശ്വാസസത്യങ്ങളെ കുറിച്ചും പഠിക്കുവാനുള്ള കേന്ദ്രങ്ങളായി മാറേണ്ടതാണു.അതിൻറെ പരമമായ ലക്ഷ്യം ഇതാണു എന്നതു മറന്നുകളഞ്ഞതാണു പലരും സത്യവിശ്വാസം വിട്ടുപോകുവാൻ കാരണം.ശബ്ബത്തിലാണു അവർ സുന്നഗോഗിൽ കൂടിവന്നിരുന്നതു എന്നതും ശ്രദ്ധാർഹമാണു.നമ്മുടെ ആദ്ധ്യാത്മിക സംഘടനകളുടെഅനുപേക്ഷണീയതയും ലക്ഷ്യവും ഈ ഭാഗം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
അന്നു സുന്നഗോഗിൽ ഉണ്ടായ ഒരു സംഭവമാണു ഇവിടെ കാണുന്നതു.അന്നു അവിടെ ഉണ്ടായിരുന്ന അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യനെ കർത്താവു സൗഖ്യമാക്കി. അശുദ്ധാത്മാക്കളെ പുറത്താക്കുക അന്നു സാധാരണമായിരുന്നു.കർത്താവും അനേകം അശുദ്ധാത്മാക്കളെ പുറത്താക്കിയതായി സുവിഷേങ്ങളിൻ നാം വായിക്കുന്നു. .വി.മർക്കോഃ 1; 34 ൽ അനേകം ഭൂതങ്ങളെ അവൻ പുറത്താക്കി എന്നു രേഖപ്പെടുത്തിയിരിക്കുന്നു.കർത്താവു ഭൂതങ്ങളെ പുറത്താക്കുന്നതു ബേത്സബൂബിനെ കൊണ്ടാണെന്നു പരീശന്മാർ പറഞ്ഞപ്പോൾ കർത്താവു പറഞ്ഞ മറുപടി ശ്രദ്ധിക്കുക.'നിങ്ങളുടെ മക്കൾ ഭൂതങ്ങളെ പുറത്താക്കുന്നതു എന്തുകൊണ്ടു 'എന്നു ചോദിക്കുമ്പോൾ ഭൂതങ്ങളെ പുറത്താക്കുന്നതു അന്നു സാധാരണമായിരുന്നു എന്നുംആരുടെയെങ്കിലും നാമം ഉപയോഗിച്ചായിരുന്നു അതു ചെയ്തിരുന്നതു എന്നുംവ്യക്തമാകുന്നു.
കർത്താവു അശുദ്ധാത്മാവിനെ പുറത്താക്കിയതു കണ്ടിട്ടു അവർ ആശ്ചര്യപ്പെട്ടു എന്നു 26_ ാംവാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.അതു സർവ്വസാധാരണമായിരുന്നുവെങ്കിൽ അവർ ആശ്ചര്യപ്പെട്ടതു എന്തകൊണ്ടു ?മറ്റുള്ളവർ ചെയ്തിരുന്നതു പോലെയല്ല യേശു ചെയ്തതു എന്നതാണു അതിനു കാരണം.യേശു അശുദ്ധാത്മാക്കളെ ഒഴിപ്പിച്ചതു ആരുടേയും നാമത്തിൽ ആയിരുന്നില്ല എന്നതു മാത്രമല്ല അതിനു കാരണം.അവൻ അധികാരത്തോടെ അശുദ്ധാത്മാവിനെ ശാസിക്കുകയാണു ചെയ്തതു.അതാണു അവരെ ആശ്ചര്യപ്പെടുത്തിയതു. വി.യോഹന്നാൻ,കാനാവിലെ അത്ഭുതത്തെ യേശു തൻറെ മഹത്വം വെളിപ്പെടുത്തിയ ആദ്യത്തെ അടയാളമായി പറയുമ്പോൾ ,വി.മർക്കോസും വി.ലൂക്കോസുംഅങ്ങനെ ഒരു അടിക്കുറിപ്പു ഇതിനു എഴുതി ചേർത്തിട്ടില്ലെങ്കിലുംകർത്താവു ചെയ്ത ആദ്യ അത്ഭുതമായിട്ടാണു ഇതു രേഖപ്പെടുത്തിയിരിക്കുന്നുതു.അതിൻറെ ന്യായാന്യായങ്ങളെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചുമുള്ള ചിന്തകൾ വിട്ടിട്ടു ഇതിൻറെ ആത്മീയ തലങ്ങളെക്കുറിച്ചു ചിന്തിക്കാം.
പിശാചിന്റെ തന്ത്രങ്ങളെ എതിർത്തു തോല്പിക്കുക എന്നതു ആദ്ധ്യാത്മികതയുടേയും ദൈവിക സംസർഗ്ഗത്തിൻറേയും ആദ്യപടിയാണു എന്നു ഇതു സൂചിപ്പിക്കുന്നു. വി.നോമ്പിൻറെ പ്രസക്തിയാണു ഇവിടെ സൂചിതമാകുന്നതു.പൈശാചിക ചിന്തകളേയും ആലോചനകളേയും അകറ്റി നിൽത്തിയെങ്കിൽ മാത്രമേ ദൈവിക ചിന്തകളെ ഹൃദയത്തിൽ ഉറപ്പിക്കുവാനും ആദ്ധ്യാത്മികമായി വളരുവാനും കഴിയുകയുള്ളു.ദൈവിക സംസർഗ്ഗത്തിൻറെ വേദിയായ വി.ദേവാലയത്തിൽ പോലും നമ്മുടെ ചിന്തകളെ അതിൽനിന്നു മാറ്റി നിർത്തുവാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതിൻറെ വ്യക്തമായ തെളിവാണു സുന്നഗോഗിൽ എത്തിയ ഈ ഭൂതബാധിതനായ മനുഷ്യൻ. ഇവിടെ അശുദ്ധാത്മാവു ബാധിച്ച മനുഷ്യൻ പള്ളിയിൽ വരികയുംഅവിടെയുള്ള ആത്മീയ കാര്യങ്ങളിൽ പങ്കുചേരുകയും വചനം ശ്രവിക്കുകയും പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ചെയ്തിട്ടും,അതിൽക്കൂടെ പ്രാപിക്കേണ്ട ആത്മീയ ചൈതന്യം പ്രാപിക്കുവാനോ മാനസ്സാന്തരത്തിലേക്കു എത്തിച്ചേരുവാനോ അയാൾക്കു കഴിയുന്നില്ലായെന്നതാണു ഏറ്റം ശ്രദ്ധിക്കേണ്ടതു. നമ്മുടെ നോമ്പും ഉപവാസവും ആരാധനയും പ്രാർത്ഥനകളും വി.വേദപുസ്തകപാരായണവും വചനകേൾവിയും കൂദാശാനുഭവങ്ങളും ദൈവാനുകൂലമായ ഒരു മാറ്റത്തിനു ഇടയാക്കുന്നില്ലായെങ്കിൽ നാമും അശുദ്ധാത്മാവു ബാധിച്ചവരുടെ ഗണത്തിൽ പെടുന്നുവെന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
അശുദ്ധാത്മാവു ബാധിച്ചവരുടെ പ്രത്യേകതയൂം അശുദ്ധാത്മാവിനെ ഒഴിപ്പിച്ച സംഭവവുമെല്ലാം നോമ്പിനോടു എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കിയ സംഭവത്തിൽ വിശദമായ ചിന്തയ്ക്കു പിന്നീടു വിഷയമായി വരുന്നതിനാൽ അതിനെക്കുറിച്ചു സൂചിപ്പിച്ചു മറ്റു ചിന്തകളിലേക്കു കടക്കുന്നു.വി.നോമ്പിലെ പ്രധാന വായനകളായ ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിലെല്ലാംഈവിധ സൗഖ്യദാന സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൻറെ ഉദ്ദേശത്തെക്കുറിച്ചു ആരംഭത്തിൽ തന്നെ നാം ചിന്തിച്ചതാണു. മനുഷ്യാവതാരത്തിൻറെ ലക്ഷ്യമായ രക്ഷാകര പ്രവൃത്തികളുടെ സൂചനകൾ ഈ അത്ഭുതങ്ങളിലെല്ലാം ദർശിക്കുവാൻ കഴിയു.പാപംചെയ്തു വികലമായ ദൈവസ്വരൂപത്തെ മനുഷ്യനു വീണ്ടും നൽകി പറുദീസയുടെ അവകാശി ആക്കുകയാണല്ലോ മനുഷ്യാവതാര ലക്ഷ്യം.കുഷ്ടരോഗിയിലും പക്ഷവാതരോഗിയിലും കൂനിയിലുമെല്ലാം പാപത്തിന്റേയും വികലമായ സ്വരൂപത്തിൻറേയുംവിവിധ അവസ്ഥാവിശേഷങ്ങൾ കാണാൻ കഴിയുന്നുണ്ടു. ഇവയിൽനിന്നുള്ള മോചനം; ദൈവസ്വരൂപം തിരികെ നൽകുന്നതിൻറെ പ്രതീകമായി,അടയാളമായിതന്നെയാണു ഈ അത്ഭുതങ്ങളെ ദർശിക്കേണ്ടതു. ഭൂതബാധയിലും പാപത്തിന്റെ സ്വഭാവം കാണാം.സുബോധം നഷ്ടപ്പെട്ടു ചെയ്യുന്നതെന്തെന്നു തിരിച്ഛറിയാതെ ,ശരിയായ ചിന്തയും ആലോചനകളും ഇല്ലാതെ പ്രവർത്തിക്കുകയാണല്ലോ ഭൂതബാധിതരുടെ അവസ്ഥ. പിശാചിന്റെ അടിമയായി നന്മ തിന്മകൾ തിരിച്ചറിയാതെ ജീവിക്കുന്ന അവസ്ഥ പാപിയുടേതാണു. വി.നോമ്പിൽ ഇതിൽനിന്നു മോചനം നേടുവാൻ കഴിയണം.
ഇതു എങ്ങനെ പ്രാപിക്കുവാൻ കഴിയുമെന്നു ഈ ഭാഗത്തും ഇന്നത്തെ മറ്റു വായനകളിലുംനമുക്കു കാണാം.ആരാധനയിലും മറ്റു ആത്മീയ കാര്യങ്ങളിലും മുടക്കംകൂടാതെ സംബന്ധിക്കേണ്ടതു ഇതിനു അനിവാര്യമാണു എന്നു ഈ സംഭവം വെളിവാക്കുന്നു.സുന്നഗോഗിൽ വച്ചായിരൂന്നുവല്ലോ അവനു സൗഖ്യം ലഭിച്ചതു.എന്നാൽ അതിനോടൊപ്പംആവശ്യമായ ചില കാര്യങ്ങളാണു മറ്റു വായനകൾ വെളിവാക്കുന്നതു.ആവഃ 30 ;1- 7.''ഞാൻ നിൻറെ മുൻപിൽ വച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കേയും നിൻറെമേൽ നിവൃത്തിയായി വന്നിട്ടു നിൻറെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽ വച്ചു നീ അവയെ നിൻറെ ഹൃദയത്തിൽ ഓർത്തു നിൻറെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയുംനിൻറെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കേയും അവൻറെ വാക്കുകേട്ടു അനുസരിച്ചാൽ യഹോവ നിൻറെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരിയുകയും നിൻറെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽ നിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.'സ്ഥിതി മാറണമെങ്കിൽ കല്പനകൾ പാലിക്കണം.മാത്രമല്ല ഹൃദയത്തിൽ പരിച്ഛേദന ഏല്ക്കുകയും വേണം.ആവഃ 30 ;6. നോമ്പും ഉപവാസവും പോലെയുള്ള ആത്മീയചര്യകൾ വെറും ചടങ്ങായി മാറാതെ ആന്തരിക പരിവർത്തനത്തിനു ഉതുകുന്നതായി തീരണം എന്നത്രേ അതുകൊണ്ടു അർത്ഥമാക്കുന്നതു.
ഹൃദയത്തിനു പരിച്ഛേദന ഏല്ക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ ആണു യെശഃ 35 ; 1- 10 ൽ വായിക്കുന്നതു. ''തളർന്ന കൈകളെ ബലപ്പെടുത്തുവീൻ, കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പീൻ, മനോഭീതിയുള്ളവരോടു ധൈര്യപ്പെടുവീൻ, ഭയപ്പെടേണ്ട, ഇതാ നിങ്ങളുടെ ദൈവം ...........അവൻ നിങ്ങളെ രക്ഷിക്കും എന്നു പറയുവീൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നു വരും.ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയില്ല.അന്നുമുതൽ മുടന്തൻ മാനിനെപ്പോലെ ഓടും.ഊമൻറെ നാവും ഉല്ലസിച്ചു ഘോഷിക്കും .മരുഭൂമിയിൽ വെള്ളവും നിർജ്ജന പ്രദേശത്തു തോടുകളും പൊട്ടിപ്പുറപ്പെടും.'' നമ്മുടെ കർത്താവിന്റെ രക്ഷാകര പ്രവർത്തനങ്ങളായി നാം കണ്ട അത്ഭുത പ്രവൃത്തികളെയാണു ഈ പ്രവചനം വെളിവാക്കുന്നതു.രൂപാന്തരത്തിൻറെ അനുപേക്ഷണീയത ഇവിടെ വെളിവാക്കുന്നു .
വി.നോമ്പിലൂടെ ദൈവത്തിന്റെ ഈ കൃപാവരങ്ങൾ പ്രാപിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തം എന്താണു എന്നു പരി.പൗലോസുശ്ളീഹാ 2.കൊരിഃ 8 ;1- 9 ൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു.മക്കദോന്യസഭയിലെ സഹോദരന്മാരോടു ,വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മശേഖരവും കൂട്ടായ്മയുംസംബന്ധിച്ചു പറയുന്നു.' കഷ്ടത എന്ന ശോധനയിലായിരുന്നിട്ടുംഅവരുടെ സന്തോഷസമൃദ്ധിയുംമാഹാദാരിദ്ര്യവും ധാരാളംഔദാര്യം കാണിപ്പാൻ കാരണമായി തീർന്നു.''2.കൊരിഃ8;2.. ധർമ്മശേഖരത്തിൻറെ ആവശ്യകതയാണു 2.കൊരിഃ 8;7 ൽ പറയുന്നതു.''എന്നാൽ വിശ്വസം,വചനപരിജ്ഞാനം, പൂർണ്ണജാഗ്രത,ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതു പോലെ ഈ ധർമ്മശേഖരത്തിലും മുന്തിവരുവീൻ.''ഇതു ഓരോ വിശ്വാസിയുടേയും ഉത്തരവാദിത്തമാണു.വി.നോമ്പിൽ നാം ശീലിക്കുന്ന ദാനധർമ്മങ്ങൾ ജീവിതത്തിൽ ഉടനീളം തുടരുമ്പോൾ മാത്രമേ വി.നോമ്പിലൂടെ നാം ആർജ്ജിച്ച രൂപാന്തരം പൂണ്ണമാകയുള്ളു എന്നു ഈ വാക്യങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു
പണ്ടു നമ്മുടെ പൂർവ്വികർ ,വീട്ടിൽ ആഹാരം പാകം ചെയ്യാൻ തുടങ്ങുമ്പോൾ കലത്തിൽ കഞ്ഞിക്കായി അരിയിടുന്നതിനു മുൻപു ഒരുപിടി അരി ധർമ്മശേഖരത്തിനായി മാറ്റി വയ്ക്കുമായിരുന്നു.പ്രത്യേകിച്ചു വി.നോമ്പു കാലത്തു അതു നിർബ്ബന്ധമായും ചെയ്യുമായിരുന്നു. അതു മാറ്റിവെച്ചു പട്ടിണിക്കാർക്കു കൊടുക്കുമായിരുന്നു. കാലം മാറിയതോടെ നമ്മുടെ ശീലവും മാറിയിരിക്കുന്നു.പൂർവ്വികരുടെ ഈ നന്മ പ്രവൃത്തിയുടെ ഫലമായി നമുക്കു സമൃദ്ധിയുടെ കാലം കടന്നു വന്നപ്പോൾ ദരിദ്രരെക്കുറിച്ചുള്ള നമ്മുടെ ചിന്തയും കരുതലും നാം വിസ്മരിച്ചിരിക്കുന്നു. ഇവിടെയാണു നമുക്കു ഒരു തിരിച്ചു പോക്കു ആവശ്യമായിരിക്കുന്നതു.വി.നോമ്പു വർജ്ജനങ്ങളോടൊപ്പം ദാനധർമ്മങ്ങൾ ശീലിക്കുവാനും അതു ജീവിതാന്ത്യംവരെ പാലിക്കുവാനും കഴിയുമ്പോൾ മാത്രമേ അതു നമുക്കുംമറ്റുള്ളവർക്കും മാറ്റത്തിനും രൂപാന്തരത്തിനും അനുഗ്രഹത്തിനുമായി ഭവിക്കുകയുള്ളു.
സഭയിലെ എല്ലാ ശുദ്ധിമാന്മാരേയും ശുദ്ധിമതികളേയും പൊതുവായി ഓർക്കുന്ന ദിനമാണു ഇന്നു .അതിനാൽ അവരുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊണ്ടു സന്ധ്യാ സെദറായിലെ ഈ പ്രാർത്ഥന ദൈവ സന്നിധിയിൽ സമർപ്പിക്കാം .'ഞങ്ങളുടെ എല്ലാ കടങ്ങളേയും പരിഹരിക്കേണമേ. വീഴ്ചകളെ ക്ഷമിക്കേണമേ. ഞങ്ങളുടെ ആത്മാക്കളുടെ ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കേണമേ.ഞങ്ങളുടെ ശരീരത്തിൻറെ മാലിന്യത്തെ നീക്കിക്കളയേണമേ.ഞങ്ങളുടെ മനോഗതികളെ നിർമ്മലീകരിക്കേണമേ. ഹൃദയചെവികളെ തുറക്കേണമേ.ഞങ്ങളുടെ മനോനേത്രങ്ങളെ പ്രകാശിപ്പിക്കേണമേ.അധരങ്ങളുടെ ഉച്ചാരങ്ങളെ സ്വച്ഛമാക്കേണമേ. നാവിൻറെ സ്തോത്രങ്ങളെ ശുദ്ധീകരിക്കേണമേ. ഞങ്ങളുടെ വായ്കളെ നിൻറെ സ്തുതികൊണ്ടു നിറയ്ക്കേണമേ. ഞങ്ങളുടെ സ്തോത്രയാഗങ്ങളേയും ബലഹീന കാഴ്ചകളേയും കൈക്കൊള്ളുകയും ചെയ്യുമാറാകേണമേ . ആമ്മീൻ .
------------------------
വി.മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം21 മുതൽ 28 വരെയുള്ള വാക്യങ്ങളാണു ഇന്നത്തെ ഏവൻഗേലിയോൻ.രണ്ടു മൂന്നു കാര്യങ്ങൾ വളരെ സംക്ഷിപ്തമായി ഇവിടെ പറഞ്ഞിരിക്കുന്നു.യേശു മരുഭൂമിയിൽ നാൽപതുദിവസം ഉപവസിച്ചു പിശാചിനെ പരാജയപ്പെടുത്തിയ ശേഷം തൻറെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നു.അവൻ കഫർന്നഹൂമിൽ എത്തി ഒരു സുന്നഗോഗിൽ ചെന്നു പഠിപ്പിക്കുവാൻ തുടങ്ങി.മലയാളത്തിൽ പള്ളിഎന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇംഗ്ളീഷിൽ സുന്നഗോഗു എന്നുതന്നെയാണു പറഞ്ഞിരിക്കുന്നതു.സുന്നഗോഗു ദേവാലയമല്ല.യഹൂദന്മാർക്കു ഒരു ദേവലയമേ ഉള്ളു,യറുശലേം ദേവാലയം.അന്നത്തെ സുന്നഗോഗുകൾക്കു ഇന്നത്തെ ആദ്ധ്യാത്മിക സംഘടനകളുടെ സ്ഥാനം മാത്രമാണു ഉണ്ടായിരുന്നതു.ആരാധനയും വഴിപാടും ബലിയും യാഗവുമെല്ലാംഅർപ്പിച്ചിരുന്നതു യെറുശലേം ദേവാലയത്തിൽ മാത്രമായിരുന്നു.സുന്നഗോഗു ഒരുവിധത്തിൽ ഒരു പഠനകേന്ദ്രമായിരുന്നു എന്നു വേണമെങ്കിൽ പറയാം.പത്തു കുടുംബങ്ങളിൽ കൂടുതൽ പര്‍ക്കുന്നിടത്തു ഒരു സുന്നഗോഗു ഉണ്ടായിരിക്കും.സുന്നഗോഗുകളിൽ പ്രാർത്ഥന,ദൈവവചന പാരായണം, പ്രത്യേകിച്ചു മോശയുടെ ന്യായപ്രമാണം,അതിനെക്കുറിച്ചുള്ള പഠനംഎന്നിവയായിരുന്നു ചടങ്ങുകൾ. ഒരു സുന്നഗോഗിനു ഒരു പ്രമാണി അഥവാ അധികാരി ഉണ്ടായിരിക്കും.അയാളാണു അതിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും.ആരാണു പ്രസംഗിക്കേണ്ടതു എന്നു തീരുമാനിക്കുന്നതും അയാൾ തന്നെയാണു.ഇതിനോടു ചേർന്നു ഒരുകാര്യം അറിയേണ്ടതുണ്ടു.നമ്മുടെ ആദ്ധ്യാത്മിക സംഘടനകൾ ഈ സുന്നഗോഗുകളുടെ സ്ഥാനം വഹിക്കുന്നവയാകയാൽ അവ ദൈവവചനങ്ങളെ ക്കുറിച്ചും വിശ്വാസസത്യങ്ങളെ കുറിച്ചും പഠിക്കുവാനുള്ള കേന്ദ്രങ്ങളായി മാറേണ്ടതാണു.അതിൻറെ പരമമായ ലക്ഷ്യം ഇതാണു എന്നതു മറന്നുകളഞ്ഞതാണു പലരും സത്യവിശ്വാസം വിട്ടുപോകുവാൻ കാരണം.ശബ്ബത്തിലാണു അവർ സുന്നഗോഗിൽ കൂടിവന്നിരുന്നതു എന്നതും ശ്രദ്ധാർഹമാണു.നമ്മുടെ ആദ്ധ്യാത്മിക സംഘടനകളുടെഅനുപേക്ഷണീയതയും ലക്ഷ്യവും ഈ ഭാഗം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
അന്നു സുന്നഗോഗിൽ ഉണ്ടായ ഒരു സംഭവമാണു ഇവിടെ കാണുന്നതു.അന്നു അവിടെ ഉണ്ടായിരുന്ന അശുദ്ധാത്മാവു ബാധിച്ച ഒരു മനുഷ്യനെ കർത്താവു സൗഖ്യമാക്കി. അശുദ്ധാത്മാക്കളെ പുറത്താക്കുക അന്നു സാധാരണമായിരുന്നു.കർത്താവും അനേകം അശുദ്ധാത്മാക്കളെ പുറത്താക്കിയതായി സുവിഷേങ്ങളിൻ നാം വായിക്കുന്നു. .വി.മർക്കോഃ 1; 34 ൽ അനേകം ഭൂതങ്ങളെ അവൻ പുറത്താക്കി എന്നു രേഖപ്പെടുത്തിയിരിക്കുന്നു.കർത്താവു ഭൂതങ്ങളെ പുറത്താക്കുന്നതു ബേത്സബൂബിനെ കൊണ്ടാണെന്നു പരീശന്മാർ പറഞ്ഞപ്പോൾ കർത്താവു പറഞ്ഞ മറുപടി ശ്രദ്ധിക്കുക.'നിങ്ങളുടെ മക്കൾ ഭൂതങ്ങളെ പുറത്താക്കുന്നതു എന്തുകൊണ്ടു 'എന്നു ചോദിക്കുമ്പോൾ ഭൂതങ്ങളെ പുറത്താക്കുന്നതു അന്നു സാധാരണമായിരുന്നു എന്നുംആരുടെയെങ്കിലും നാമം ഉപയോഗിച്ചായിരുന്നു അതു ചെയ്തിരുന്നതു എന്നുംവ്യക്തമാകുന്നു.
കർത്താവു അശുദ്ധാത്മാവിനെ പുറത്താക്കിയതു കണ്ടിട്ടു അവർ ആശ്ചര്യപ്പെട്ടു എന്നു 26_ ാംവാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.അതു സർവ്വസാധാരണമായിരുന്നുവെങ്കിൽ അവർ ആശ്ചര്യപ്പെട്ടതു എന്തകൊണ്ടു ?മറ്റുള്ളവർ ചെയ്തിരുന്നതു പോലെയല്ല യേശു ചെയ്തതു എന്നതാണു അതിനു കാരണം.യേശു അശുദ്ധാത്മാക്കളെ ഒഴിപ്പിച്ചതു ആരുടേയും നാമത്തിൽ ആയിരുന്നില്ല എന്നതു മാത്രമല്ല അതിനു കാരണം.അവൻ അധികാരത്തോടെ അശുദ്ധാത്മാവിനെ ശാസിക്കുകയാണു ചെയ്തതു.അതാണു അവരെ ആശ്ചര്യപ്പെടുത്തിയതു. വി.യോഹന്നാൻ,കാനാവിലെ അത്ഭുതത്തെ യേശു തൻറെ മഹത്വം വെളിപ്പെടുത്തിയ ആദ്യത്തെ അടയാളമായി പറയുമ്പോൾ ,വി.മർക്കോസും വി.ലൂക്കോസുംഅങ്ങനെ ഒരു അടിക്കുറിപ്പു ഇതിനു എഴുതി ചേർത്തിട്ടില്ലെങ്കിലുംകർത്താവു ചെയ്ത ആദ്യ അത്ഭുതമായിട്ടാണു ഇതു രേഖപ്പെടുത്തിയിരിക്കുന്നുതു.അതിൻറെ ന്യായാന്യായങ്ങളെക്കുറിച്ചും യാഥാർത്ഥ്യത്തെക്കുറിച്ചുമുള്ള ചിന്തകൾ വിട്ടിട്ടു ഇതിൻറെ ആത്മീയ തലങ്ങളെക്കുറിച്ചു ചിന്തിക്കാം.
പിശാചിന്റെ തന്ത്രങ്ങളെ എതിർത്തു തോല്പിക്കുക എന്നതു ആദ്ധ്യാത്മികതയുടേയും ദൈവിക സംസർഗ്ഗത്തിൻറേയും ആദ്യപടിയാണു എന്നു ഇതു സൂചിപ്പിക്കുന്നു. വി.നോമ്പിൻറെ പ്രസക്തിയാണു ഇവിടെ സൂചിതമാകുന്നതു.പൈശാചിക ചിന്തകളേയും ആലോചനകളേയും അകറ്റി നിൽത്തിയെങ്കിൽ മാത്രമേ ദൈവിക ചിന്തകളെ ഹൃദയത്തിൽ ഉറപ്പിക്കുവാനും ആദ്ധ്യാത്മികമായി വളരുവാനും കഴിയുകയുള്ളു.ദൈവിക സംസർഗ്ഗത്തിൻറെ വേദിയായ വി.ദേവാലയത്തിൽ പോലും നമ്മുടെ ചിന്തകളെ അതിൽനിന്നു മാറ്റി നിർത്തുവാൻ സാത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നതിൻറെ വ്യക്തമായ തെളിവാണു സുന്നഗോഗിൽ എത്തിയ ഈ ഭൂതബാധിതനായ മനുഷ്യൻ. ഇവിടെ അശുദ്ധാത്മാവു ബാധിച്ച മനുഷ്യൻ പള്ളിയിൽ വരികയുംഅവിടെയുള്ള ആത്മീയ കാര്യങ്ങളിൽ പങ്കുചേരുകയും വചനം ശ്രവിക്കുകയും പ്രാർത്ഥനകളിൽ സംബന്ധിക്കുകയും ചെയ്തിട്ടും,അതിൽക്കൂടെ പ്രാപിക്കേണ്ട ആത്മീയ ചൈതന്യം പ്രാപിക്കുവാനോ മാനസ്സാന്തരത്തിലേക്കു എത്തിച്ചേരുവാനോ അയാൾക്കു കഴിയുന്നില്ലായെന്നതാണു ഏറ്റം ശ്രദ്ധിക്കേണ്ടതു. നമ്മുടെ നോമ്പും ഉപവാസവും ആരാധനയും പ്രാർത്ഥനകളും വി.വേദപുസ്തകപാരായണവും വചനകേൾവിയും കൂദാശാനുഭവങ്ങളും ദൈവാനുകൂലമായ ഒരു മാറ്റത്തിനു ഇടയാക്കുന്നില്ലായെങ്കിൽ നാമും അശുദ്ധാത്മാവു ബാധിച്ചവരുടെ ഗണത്തിൽ പെടുന്നുവെന്നു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
അശുദ്ധാത്മാവു ബാധിച്ചവരുടെ പ്രത്യേകതയൂം അശുദ്ധാത്മാവിനെ ഒഴിപ്പിച്ച സംഭവവുമെല്ലാം നോമ്പിനോടു എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു കനാന്യസ്ത്രീയുടെ മകളെ സൗഖ്യമാക്കിയ സംഭവത്തിൽ വിശദമായ ചിന്തയ്ക്കു പിന്നീടു വിഷയമായി വരുന്നതിനാൽ അതിനെക്കുറിച്ചു സൂചിപ്പിച്ചു മറ്റു ചിന്തകളിലേക്കു കടക്കുന്നു.വി.നോമ്പിലെ പ്രധാന വായനകളായ ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിലെല്ലാംഈവിധ സൗഖ്യദാന സംഭവങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നതിൻറെ ഉദ്ദേശത്തെക്കുറിച്ചു ആരംഭത്തിൽ തന്നെ നാം ചിന്തിച്ചതാണു. മനുഷ്യാവതാരത്തിൻറെ ലക്ഷ്യമായ രക്ഷാകര പ്രവൃത്തികളുടെ സൂചനകൾ ഈ അത്ഭുതങ്ങളിലെല്ലാം ദർശിക്കുവാൻ കഴിയു.പാപംചെയ്തു വികലമായ ദൈവസ്വരൂപത്തെ മനുഷ്യനു വീണ്ടും നൽകി പറുദീസയുടെ അവകാശി ആക്കുകയാണല്ലോ മനുഷ്യാവതാര ലക്ഷ്യം.കുഷ്ടരോഗിയിലും പക്ഷവാതരോഗിയിലും കൂനിയിലുമെല്ലാം പാപത്തിന്റേയും വികലമായ സ്വരൂപത്തിൻറേയുംവിവിധ അവസ്ഥാവിശേഷങ്ങൾ കാണാൻ കഴിയുന്നുണ്ടു. ഇവയിൽനിന്നുള്ള മോചനം; ദൈവസ്വരൂപം തിരികെ നൽകുന്നതിൻറെ പ്രതീകമായി,അടയാളമായിതന്നെയാണു ഈ അത്ഭുതങ്ങളെ ദർശിക്കേണ്ടതു. ഭൂതബാധയിലും പാപത്തിന്റെ സ്വഭാവം കാണാം.സുബോധം നഷ്ടപ്പെട്ടു ചെയ്യുന്നതെന്തെന്നു തിരിച്ഛറിയാതെ ,ശരിയായ ചിന്തയും ആലോചനകളും ഇല്ലാതെ പ്രവർത്തിക്കുകയാണല്ലോ ഭൂതബാധിതരുടെ അവസ്ഥ. പിശാചിന്റെ അടിമയായി നന്മ തിന്മകൾ തിരിച്ചറിയാതെ ജീവിക്കുന്ന അവസ്ഥ പാപിയുടേതാണു. വി.നോമ്പിൽ ഇതിൽനിന്നു മോചനം നേടുവാൻ കഴിയണം.
ഇതു എങ്ങനെ പ്രാപിക്കുവാൻ കഴിയുമെന്നു ഈ ഭാഗത്തും ഇന്നത്തെ മറ്റു വായനകളിലുംനമുക്കു കാണാം.ആരാധനയിലും മറ്റു ആത്മീയ കാര്യങ്ങളിലും മുടക്കംകൂടാതെ സംബന്ധിക്കേണ്ടതു ഇതിനു അനിവാര്യമാണു എന്നു ഈ സംഭവം വെളിവാക്കുന്നു.സുന്നഗോഗിൽ വച്ചായിരൂന്നുവല്ലോ അവനു സൗഖ്യം ലഭിച്ചതു.എന്നാൽ അതിനോടൊപ്പംആവശ്യമായ ചില കാര്യങ്ങളാണു മറ്റു വായനകൾ വെളിവാക്കുന്നതു.ആവഃ 30 ;1- 7.''ഞാൻ നിൻറെ മുൻപിൽ വച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കേയും നിൻറെമേൽ നിവൃത്തിയായി വന്നിട്ടു നിൻറെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽ വച്ചു നീ അവയെ നിൻറെ ഹൃദയത്തിൽ ഓർത്തു നിൻറെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയുംനിൻറെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കേയും അവൻറെ വാക്കുകേട്ടു അനുസരിച്ചാൽ യഹോവ നിൻറെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരിയുകയും നിൻറെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽ നിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.'സ്ഥിതി മാറണമെങ്കിൽ കല്പനകൾ പാലിക്കണം.മാത്രമല്ല ഹൃദയത്തിൽ പരിച്ഛേദന ഏല്ക്കുകയും വേണം.ആവഃ 30 ;6. നോമ്പും ഉപവാസവും പോലെയുള്ള ആത്മീയചര്യകൾ വെറും ചടങ്ങായി മാറാതെ ആന്തരിക പരിവർത്തനത്തിനു ഉതുകുന്നതായി തീരണം എന്നത്രേ അതുകൊണ്ടു അർത്ഥമാക്കുന്നതു.
ഹൃദയത്തിനു പരിച്ഛേദന ഏല്ക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ ആണു യെശഃ 35 ; 1- 10 ൽ വായിക്കുന്നതു. ''തളർന്ന കൈകളെ ബലപ്പെടുത്തുവീൻ, കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പീൻ, മനോഭീതിയുള്ളവരോടു ധൈര്യപ്പെടുവീൻ, ഭയപ്പെടേണ്ട, ഇതാ നിങ്ങളുടെ ദൈവം ...........അവൻ നിങ്ങളെ രക്ഷിക്കും എന്നു പറയുവീൻ. അന്നു കുരുടന്മാരുടെ കണ്ണു തുറന്നു വരും.ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കുകയില്ല.അന്നുമുതൽ മുടന്തൻ മാനിനെപ്പോലെ ഓടും.ഊമൻറെ നാവും ഉല്ലസിച്ചു ഘോഷിക്കും .മരുഭൂമിയിൽ വെള്ളവും നിർജ്ജന പ്രദേശത്തു തോടുകളും പൊട്ടിപ്പുറപ്പെടും.'' നമ്മുടെ കർത്താവിന്റെ രക്ഷാകര പ്രവർത്തനങ്ങളായി നാം കണ്ട അത്ഭുത പ്രവൃത്തികളെയാണു ഈ പ്രവചനം വെളിവാക്കുന്നതു.രൂപാന്തരത്തിൻറെ അനുപേക്ഷണീയത ഇവിടെ വെളിവാക്കുന്നു .
വി.നോമ്പിലൂടെ ദൈവത്തിന്റെ ഈ കൃപാവരങ്ങൾ പ്രാപിക്കുമ്പോൾ നമ്മുടെ ഉത്തരവാദിത്തം എന്താണു എന്നു പരി.പൗലോസുശ്ളീഹാ 2.കൊരിഃ 8 ;1- 9 ൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു.മക്കദോന്യസഭയിലെ സഹോദരന്മാരോടു ,വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധർമ്മശേഖരവും കൂട്ടായ്മയുംസംബന്ധിച്ചു പറയുന്നു.' കഷ്ടത എന്ന ശോധനയിലായിരുന്നിട്ടുംഅവരുടെ സന്തോഷസമൃദ്ധിയുംമാഹാദാരിദ്ര്യവും ധാരാളംഔദാര്യം കാണിപ്പാൻ കാരണമായി തീർന്നു.''2.കൊരിഃ8;2.. ധർമ്മശേഖരത്തിൻറെ ആവശ്യകതയാണു 2.കൊരിഃ 8;7 ൽ പറയുന്നതു.''എന്നാൽ വിശ്വസം,വചനപരിജ്ഞാനം, പൂർണ്ണജാഗ്രത,ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതു പോലെ ഈ ധർമ്മശേഖരത്തിലും മുന്തിവരുവീൻ.''ഇതു ഓരോ വിശ്വാസിയുടേയും ഉത്തരവാദിത്തമാണു.വി.നോമ്പിൽ നാം ശീലിക്കുന്ന ദാനധർമ്മങ്ങൾ ജീവിതത്തിൽ ഉടനീളം തുടരുമ്പോൾ മാത്രമേ വി.നോമ്പിലൂടെ നാം ആർജ്ജിച്ച രൂപാന്തരം പൂണ്ണമാകയുള്ളു എന്നു ഈ വാക്യങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു
പണ്ടു നമ്മുടെ പൂർവ്വികർ ,വീട്ടിൽ ആഹാരം പാകം ചെയ്യാൻ തുടങ്ങുമ്പോൾ കലത്തിൽ കഞ്ഞിക്കായി അരിയിടുന്നതിനു മുൻപു ഒരുപിടി അരി ധർമ്മശേഖരത്തിനായി മാറ്റി വയ്ക്കുമായിരുന്നു.പ്രത്യേകിച്ചു വി.നോമ്പു കാലത്തു അതു നിർബ്ബന്ധമായും ചെയ്യുമായിരുന്നു. അതു മാറ്റിവെച്ചു പട്ടിണിക്കാർക്കു കൊടുക്കുമായിരുന്നു. കാലം മാറിയതോടെ നമ്മുടെ ശീലവും മാറിയിരിക്കുന്നു.പൂർവ്വികരുടെ ഈ നന്മ പ്രവൃത്തിയുടെ ഫലമായി നമുക്കു സമൃദ്ധിയുടെ കാലം കടന്നു വന്നപ്പോൾ ദരിദ്രരെക്കുറിച്ചുള്ള നമ്മുടെ ചിന്തയും കരുതലും നാം വിസ്മരിച്ചിരിക്കുന്നു. ഇവിടെയാണു നമുക്കു ഒരു തിരിച്ചു പോക്കു ആവശ്യമായിരിക്കുന്നതു.വി.നോമ്പു വർജ്ജനങ്ങളോടൊപ്പം ദാനധർമ്മങ്ങൾ ശീലിക്കുവാനും അതു ജീവിതാന്ത്യംവരെ പാലിക്കുവാനും കഴിയുമ്പോൾ മാത്രമേ അതു നമുക്കുംമറ്റുള്ളവർക്കും മാറ്റത്തിനും രൂപാന്തരത്തിനും അനുഗ്രഹത്തിനുമായി ഭവിക്കുകയുള്ളു.
സഭയിലെ എല്ലാ ശുദ്ധിമാന്മാരേയും ശുദ്ധിമതികളേയും പൊതുവായി ഓർക്കുന്ന ദിനമാണു ഇന്നു .അതിനാൽ അവരുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ചു കൊണ്ടു സന്ധ്യാ സെദറായിലെ ഈ പ്രാർത്ഥന ദൈവ സന്നിധിയിൽ സമർപ്പിക്കാം .'ഞങ്ങളുടെ എല്ലാ കടങ്ങളേയും പരിഹരിക്കേണമേ. വീഴ്ചകളെ ക്ഷമിക്കേണമേ. ഞങ്ങളുടെ ആത്മാക്കളുടെ ഇന്ദ്രിയങ്ങളെ ശുദ്ധീകരിക്കേണമേ.ഞങ്ങളുടെ ശരീരത്തിൻറെ മാലിന്യത്തെ നീക്കിക്കളയേണമേ.ഞങ്ങളുടെ മനോഗതികളെ നിർമ്മലീകരിക്കേണമേ. ഹൃദയചെവികളെ തുറക്കേണമേ.ഞങ്ങളുടെ മനോനേത്രങ്ങളെ പ്രകാശിപ്പിക്കേണമേ.അധരങ്ങളുടെ ഉച്ചാരങ്ങളെ സ്വച്ഛമാക്കേണമേ. നാവിൻറെ സ്തോത്രങ്ങളെ ശുദ്ധീകരിക്കേണമേ. ഞങ്ങളുടെ വായ്കളെ നിൻറെ സ്തുതികൊണ്ടു നിറയ്ക്കേണമേ. ഞങ്ങളുടെ സ്തോത്രയാഗങ്ങളേയും ബലഹീന കാഴ്ചകളേയും കൈക്കൊള്ളുകയും ചെയ്യുമാറാകേണമേ . ആമ്മീൻ .
Comments
Post a Comment