വി.നോമ്പു കാലധ്യാനങ്ങൾ -16
16_ മൂന്നാംഞായർ-മ്ശറിയോ
-------------------------
പക്ഷവാതക്കാരനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ചിന്താവിഷയം.നാലു സുവിശേഷങ്ങളിലും കാണാൻ കഴിയുന്ന ചുരുക്കം ചില അത്ഭുങ്ങളിൽ ഒന്നാണു ഇതു.എന്നാൽ സമവീക്ഷണ സുവിശേഷങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിട്ടാണു വി.യോഹന്നാന്റെ സുവിശേഷത്തിൽ ഇതു കാണുന്നതു.വി.മർക്കോസും വി.ലൂക്കോസും,കർത്താവു ഒരു ഭവനത്തിൽ ആയിരിക്കുമ്പോൾ നാലു പേർ ഒരു പക്ഷവാതക്കാരനെ ഒരുകട്ടിലിൽ എടുത്തു കൊണ്ടു വന്നു പുരയുടെ മേൽക്കൂര പൊളിച്ചു കർത്താവിന്റെ മുൻപിൽ ഇറക്കിവച്ചതായി പറയുമ്പോൾ ,വി.മത്തായി കർത്താവു ഒരുസ്ഥത്തു ഇരിക്കുമ്പോൾ നാലുപേർ ചുമന്നുകൊണ്ടു ഒരു പക്ഷവാതക്കാരനെ കൊണ്ടുവന്നു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു.എങ്കിലും മറ്റു കാര്യങ്ങളെല്ലാം ഈ മൂന്നു സുവിശേഷങ്ങളിലും ഒരുപോലെ തന്നെയാണു.എന്നാൽ വി.യോഹന്നാന്റെ സുവിശേഷത്തിൽ യെറുശലേമിൽ ബേദ്സെയ്ദാ കുളക്കരയിൽ കിടന്ന തളർവാത രോഗിയെ സൗഖ്യമാക്കിയതായിട്ടാണു പറഞ്ഞിരിക്കുന്നതു.മാത്രമല്ല, വി.യോഹന്നാൻ,കർത്താവു 38 ആണ്ടായി രോഗംബാധിച്ചുകിടക്കുന്ന മനുഷ്യനെ കണ്ടു അവൻറെ അടുക്കൽ വന്നു 'സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോയെന്നു ചോദിച്ചു അവനു സൗഖ്യം നൽകിയതായിട്ടാണു പറഞ്ഞിരിക്കുന്നതു.എന്നാൽ മറ്റു സുവിശേഷങ്ങളിൽ അയാളെ കൊണ്ടു വന്നവരുടെ വിശ്വാസം കണ്ടിട്ടാണു കർത്താവു അവനെ സൗഖ്യമാക്കിയതു.അവിടെ സൗഖ്യം നൽകിയതോടൊപ്പം അവൻറെ പാപം മോചിച്ചതായും പറഞ്ഞിരിക്കുന്നു.നിൻറെ കിടക്ക എടുത്തു നടക്ക എന്ന കർത്താവിന്റെ ആഹ്വാനം അനുസരിച്ചു അവൻ കിടക്ക എടുത്തു നടന്നപ്പോഴാണു സൗഖ്യം പ്രാപിച്ചതെന്നു നാലും സുവിശേഷകരും പറഞ്ഞിരിക്കുന്നു എന്നതാണു ശ്രദ്ധാർഹമായ വസ്തുത.എങ്കിലും ഇവ രണ്ടു സംഭവങ്ങളായിട്ടാണുവി.വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതു.മറ്റു സുവിശേഷകർ പറഞ്ഞിട്ടില്ലാത്ത പല സംഭവങ്ങളുംരേഖപ്പെടുത്തിയിരിക്കുന്നുവെന്നതും,മറ്റുള്ളവർ പറഞ്ഞിട്ടുള്ളവ കുറേക്കൂടെ വിശദമായി പറഞ്ഞിരിക്കുന്നു എന്നതുമാണു വി.യോഹന്നാന്റെ സുവിശേഷത്തിൻറെ വലിയ സവിശേഷത.വി.മത്തായിയുടെ സുവിശേഷം ഒഴിവാക്കി വി.യോഹന്നാന്റെ സുവിശേഷം ഇന്നത്തെ ഏവൻഗേലിയോനിൽ പരിശുദ്ധ പിതാക്കന്മാർ ഉൾപ്പെടുത്തിയിരിക്കുന്നു.ഈ രണ്ടു സംഭവങ്ങളും വി.നോമ്പിനോടു ചേർന്ന ചില ഗൗരവമായ ചിന്തകൾ നമുക്കു നൽകുന്നുവെന്നതാണു ഇവ ഉൾപ്പെടുത്തുവാനുള്ള കാരണം.അതുകൊണ്ടു വി.നോമ്പിനോടു ബന്ധപ്പെട്ടു ഇവ നൽകുന്ന ചിന്തകൾ നമ്മുടെ ധ്യാനത്തിനു വിഷയമാക്കുവാൻ മാത്രമാണു ഇവിടെ ശ്രമിക്കുന്നതു
, , . കാനാവിലെ കല്യാണത്തിൽ വെള്ളം വീഞ്ഞാക്കിയ സംഭവത്തിലും കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവത്തിലും നാം കണ്ടതുപോലെ പാപത്തിന്റെ ചില സവിശേഷതകളും അതിൽനിന്നു വിമോചനം നൽകുന്ന കർത്താവിന്റെ രക്ഷാകര പദ്ധതിയും ഈ സംഭവത്തിലും നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടു.ഇന്നത്തെ സന്ധ്യ,പ്രഭാതം,വി.കുർബ്ബാന എന്നീ ഏവൻഗേലിയോനുകളായ വി.ലൂക്കോഃ 5 ;17-26,വി.യോഹഃ 5; 1-18, വി.മർക്കോഃ2; 1-12 എന്നീ ഭാഗങ്ങൾ ചേർത്തു വായിക്കുമ്പോൾ അതു ഗ്രഹിക്കാൻ കഴിയും.പക്ഷവാതം പാപംമൂലം വരുന്നതല്ലെങ്കിലും പക്ഷവാതരോഗിയിലും പാപത്തിന്റെ സവിശേഷത നമുക്കു ദർശിക്കുവാൻ കഴിയും.പ്രവർത്തനശേഷി നഷ്ടപ്പെട്ടവനും ഒരു മാറ്റത്തിനുംവിമോചനത്തിനും ആഗ്രഹിച്ചാൽ പോലും,പരസഹായംകൂടാതെ സ്വയം ആർജ്ജിച്ചെടുക്കുവാൻകഴിയാത്തവനുമായി തീർന്നിരിക്കുന്നു പക്ഷവാതരോഗി.പാപത്തിന്റെ മൂർദ്ധ്ന്ന്യാവസ്ഥയാണു ഇവിടെ പ്രകടമാകുന്നതു.നന്മ ചെയ്യുവാനുള്ള കഴിവു പൂർണ്ണമായി നഷ്ടപ്പെട്ടു പാപത്തിൽ മുഴികികിടക്കുന്നു.നാലുപേർ ചുമന്നുകൊണ്ടുവന്ന പക്ഷവാതരോഗിക്കു കട്ടിലുമാത്രമാണു അഭയം.അതിൽനിന്നു ഒരു മോചനം അവൻ ആഗ്രഹിക്കുന്നുണ്ടോ എന്നു പറയുവാനുംകഴിയുകയില്ല.എന്നാൽ കുളക്കരയിൽ കിടക്കുന്ന രോഗിക്കു അതിനുള്ള ആഗ്രഹം പോലും ഇല്ലാതായിരിക്കുന്നു.അതുകൊണ്ടാണല്ലോ കർത്താവു അവനോടു 'സൗഖ്യമാകുവാൻ മനസ്സുണ്ടോ ?'എന്നു ചോദിക്കുന്നതു.പാപത്തിൽമുഴുകിയ പാപിക്കു അതിൾനിന്നു ലഭിക്കുന്ന ക്ഷണിക സുഖം വിട്ടുകളയാൻ മനസ്സില്ലാതാകുക സ്വാഭാവികമാണു..പക്ഷവാതരോഗിയിലും പാപത്തിൻറെ ദാരുണമായ അവസ്ഥയാണു വെളിവാക്കുന്നതു.സമവീക്ഷണസുവിശേഷങ്ങളിൽ കർത്താവു അവനു സൗഖ്യംനൽകുന്നതിനുമുമ്പു 'മകനെ നിൻറെ പാപങ്ങൾ മോചിച്ചുതന്നിരിക്കന്നു' എന്നു പറഞ്ഞിരിക്കുന്നതു ഈ സത്യത്തിൻറെ വ്യക്തമായ തെളിവാണു.പ്രവർത്തനശേഷി നഷ്ടപ്പെട്ട അവസ്ഥ വികലമായ സ്വരൂപത്തിൻറെ പ്രത്യേകത തന്നെയാണെന്നു പറയാം.
ഇതിൽനിന്നുള്ള മോചനത്തിൻറെ മാർഗ്ഗങ്ങളും ഇവിടെ നമുക്കു കണ്ടെത്താൻ കഴിയുന്നുണ്ടു.കുളക്കരയിൽ കിടന്ന രോഗിയുടെ സൗഖ്യത്തിനു നിദാനമായ കർത്താവിന്റെ മനസ്സാണു നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതു.കുഷ്ടരോഗിയായ മനുഷ്യൻ 'കർത്താവേ നിനക്കു മനസ്സുണ്ടുെങ്കിൽ എന്നെ സൗഖ്യമാകുവാൻ കഴിയും'എന്നു പറയുമ്പോൾ ഇവിടെ കർത്താവു അവനോടു'സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോ 'എന്നു അങ്ങോട്ടു ചോദിക്കുന്നു.പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും,അവനെ പാപത്തിൽ നിന്നു കോരിയെടുത്തു രക്ഷയിലേക്കു കൊണ്ടുവരുവാനുമായി മനുഷ്യാവതാരമെടുത്തു സ്വയംപാപപരിഹാര ബലിയായി തീരുകയും ചെയ്ത മശിഹാതമ്പുരാൻറെ പാപിയെ തേടിയെത്തുന്ന സ്നേഹാതിരേകംഇവിടെ പ്രകടമാകുന്നു.പാപിയെ തേടിവരുന്ന ദൈവസ്നേഹം നമ്മുടെ വിമോചനത്തിനും രൂപാന്തരത്തിനുംവഴിതെളിക്കുന്നതായി അനുഭവ വേദ്യമാകണമെങ്കിൽ നാം അതിനു അനുകൂലമായി പ്രതികരിക്കേണ്ടതുണ്ടു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.വി.നോമ്പുംഉപവാസവും ആ ദൈവസ്നേഹത്തിലേക്കു അടുത്തു ചൊല്ലുന്നതിനുള്ള മാർഗ്ഗമാണു.മോചനത്തിനും രൂപാന്തരത്തിനുമുള്ള പ്രഥമ പടിയാണു.
രണ്ടാമതു ഈ മോചനത്തിനും രൂപാന്തരത്തിനുംഅവശ്യംആവശ്യമായിരിക്കുന്നതു വിശ്വാസമാണു എന്നു പക്ഷവാതരോഗിയുടെ സൗഖ്യം വ്യക്തമാക്കുന്നു.പക്ഷവാതക്കാരനെ കർത്താവു സൗഖ്യമാക്കിയതു അവനെ കൊണ്ടുവന്നരുടെ വിശ്വാസം കണ്ടിട്ടാണു എന്നു മൂന്നു സുവിശേഷങ്ങളിലുംവ്യക്തമായി പറഞ്ഞിരിക്കുന്നു.അവരുടെ വിശ്വാസം കണ്ടിട്ടു കർത്താവു പക്ഷവാതക്കാരനോടു ആദ്യം പറയുന്നതു 'മകനേ,നിൻറെ പാപം മോചിച്ചു തന്നിരിക്കുന്നു 'എന്നാണു.ഇതു മറ്റൊരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു.രോഗസൗഖ്യത്തിനു മാത്രമല്ല,പാപമോചനത്തിനും രൂപാന്തരത്തിനുംവിശ്വാസം അനിവാര്യമാണു എന്നത്രേ ഇതു വെളിവാക്കുന്നതു.കുഷ്ടരോഗിയുടെ സൗഖ്യത്തിനും രൂപാന്തരത്തിനുംഅവൻറെ വിശ്വാസമായിരുന്നു കാരണമെങ്കിൽ ഇവിടെ അവനെ കൊണ്ടു വന്നവരുടെ വിശ്വാസമാണു അവൻറെ സൗഖ്യത്തിനും പാപമോചനത്തിനും രൂപാന്തരത്തിനും വഴിതെളിച്ചതു എന്നകാര്യംവളരെ ശ്രദ്ധാർഹമായ ഒന്നാണു.ഇവിടെ നമ്മുടെ ആത്മീയ ജീവിതം ഗൗരവമായി വിലയിരുത്തേണ്ടതുണ്ടു.നാം പലപ്പോഴും ആത്മീയ ചര്യകൾ അനുഷ്ഠിക്കുന്നതുംവിശ്വാസത്തോടെ ദൈവസന്നിധിയിൽ ചെന്നു പ്രാർത്ഥിക്കുന്നതും അപേക്ഷിക്കുന്നതുംനോമ്പു നോക്കുന്നതുമെല്ലാംനമ്മുടെ സൗഖ്യത്തിനും പാപമോചനത്തിനും രൂപാന്തരത്തിനും മാത്രമാണു എന്നതല്ലെ സത്യം.എന്നാൽ ചിലപ്പോഴൊക്കെ അന്യരുടെ അനുഗ്രഹത്തിനുംസൗഖ്യത്തിനുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തെന്നു വരാം.എന്നാൽ നാം അന്യരുടെ പാപമോചനത്തിനും രൂപാന്തരത്തിനും ആത്മരക്ഷയ്ക്കുംവേണ്ടി പ്രാർത്ഥിക്കാറുണ്ടോ എന്നു നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ടു.അവനവൻറെ രക്ഷയ്ക്കുംപാപമോചനത്തിനും രുപാന്തരത്തിനുംഅവനവൻറെ വിശ്വാസവുംപ്രാർത്ഥനയും മാത്രമാണു ആവശ്യമെന്ന നമ്മുടെ പൊതുവായ ചിന്തയും വിശ്വാസവുമാണു ഇവിടെ തിരുത്തിക്കുറിച്ചിരിക്കുന്നതു.ചുങ്കക്കാരനായ സഖായിയുടെ വിശ്വാസവുംമാനസ്സാന്തരവും അവനു മാത്രമല്ല അവൻറെ കുടുംബത്തിനു മുഴുവൻ രക്ഷയുടെ അനുഭവം പ്രദാനംചെയ്തുവെന്നു 'ഇവനും അബ്രഹാമിൻ്റെ സന്തതിയാകയാൽ ഇന്നു ഈ ഭവനത്തിനു രക്ഷയുണ്ടായി 'എന്ന കർത്താവിന്റെ വാക്കുകൾ ഈ സത്യം വിളിച്ചോതുന്നു.നമ്മുടെ വിശ്വാസവുംപ്രാർത്ഥനയും നോമ്പും ഉപവാസവും എല്ലാം അന്യരുടെ അനുഗ്രഹത്തിനും വിമോചനത്തിനും കൂടെ ആകുമ്പോൾ മാത്രമേ അതു ദൈവസന്നിധിയിൽ വിലമതിക്കുന്നതായി തീരുകയുള്ളു.നമ്മുടെ നോമ്പും ഉപവാസവും ആ വിധത്തിലുള്ളതാകണമെന്നു യഹോവയായദൈവം യെശയ്യാവിലൂടെ അരുളിച്ചെയ്യുന്നു.യെശഃ 58;6'അന്യായബന്ധനങ്ങളെ അഴിക്കുക,നുകത്തിൻറെ അമിക്കയറുകളെ അഴിക്കുക,പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്ക,എല്ലാ നുകത്തേയും തകർക്ക ഇതല്ലോ എനിക്കു ഇഷ്ടമുള്ള ഉപവാസം.
'' ഇതു ഓരോ വിശ്വാസിയുടേയും ദൗത്യമാണെങ്കിലുംആത്മീയ പ്രവർത്തകരുടെ ഉത്തരവാദിത്തമായിട്ടാണു ഇവിടെ നമുക്കു കാണാൻ കഴിയുന്നതു.ഒരുവിധത്തിൽ പറഞ്ഞാൽ പക്ഷവാതക്കാരനെ ചുമന്നുകൊണ്ടുവന്ന നാലുപേരെയും ഇന്നത്തെ ആദ്ധ്യാത്മിക പ്രവർത്തകരുടെ സ്ഥാനത്തു കാണേണ്ടതാണു.എന്നാൽ ആത്മീയതയുടെ പേരു പറഞ്ഞു ദൈവത്തിന്റെ അടുക്കൽ വർത്തിക്കുന്നവരാണു എന്നു സ്വയം അഭിമാനിക്കുന്ന ആധുനിക ആത്മീയപ്രവർത്തകർ പലരും അന്നു കർത്താവിന്റെ ചുറ്റും ഇരുന്നവരുടെ ഗണത്തിൽ പെടുന്നു എന്നതാണു സത്യം.വി.മർക്കോഃ2;4ൽ 'പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ'എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യംവിളിച്ചോതുന്നു.തങ്ങളിൽ കൂടെ മാത്രമേ അന്യർ ദൈവത്തിങ്കലേക്കു വരാവൂ എന്നു ചിന്തിക്കുന്നവർ ഈ ഗണത്തിൽ പെടുന്നവരാണു.നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളെ എഴുതി അറിയിക്കൂ ഞങ്ങൾ കർത്താവിൽനിന്നു വാങ്ങി നിങ്ങൾക്കു തരാം എന്നു അവകാശപ്പെടുന്നവർ ഈ ചിന്താഗതിക്കാരാണു എന്നു നാം തിരിച്ചറിയേണ്ടതുണ്ടു.ഉത്തമരായ ആദ്ധ്യാത്മിക പ്രവർത്തകരുടെ പ്രതിനിധികളായി ഈ നാലു പേരെ കാണേണ്ടതുണ്ടു.പള്ളിയിൽവരികയും ആരാധിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നവരെ ഉപദേശിക്കുക മാത്രമല്ല ആദ്ധ്യാത്മിക നേതൃത്വം നൽകുന്നവരുടെ കടമ.ദൈവസന്നിധിയിലേക്കു കടന്നു വരാൻ കഴിയാത്തവണ്ണം അന്യമായിപോയിരിക്കുന്നവരെ കണ്ടെത്തി അവരെ ദൈവസന്നിധിയിലേക്കു ആനയിക്കേണ്ട ഉത്തരവാദിത്തം ആദ്ധ്യാത്മിക പ്രവർത്തകരുടേതാണെന്നു ഈ നാലു പേർ നമ്മെ ഉദ്ബോധിപ്പിക്കുന്നു
.ഇന്നത്തെ ഒരു പഴമവായനയായ യെഹഃ34;1- 16 ഈ കാര്യമാണു വെളിവാക്കുന്നതു.'യഹോവയായകർത്താവു അരുളിച്ചെയ്യുന്നു.തങ്ങളെ തന്നെ മേയിക്കുന്ന യിസ്രായേലിൻറെ ഇടയന്മാർക്കു അയ്യോ കഷ്ടം.ആടുകളെയല്ലയോ ഇടയന്മാർ മേയിക്കേണ്ടതു.നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും ചെയ്യുന്നു.ആടുകളെ നിങ്ങൾ മേയിക്കുന്നില്ലാതാനും.(യെഹഃ 34;33)ആദ്ധ്യാത്മികതയെ സ്വന്തം കീശ വീർപ്പിക്കുവാനുള്ള മാർഗ്ഗമായി മാറ്റുന്ന ആധുനിക ആദ്ധ്യാത്മിക കച്ചവടക്കാരേയും ആൾദൈവങ്ങളേയുംഈ വാക്യത്തോടു ചേർത്തു നിറുത്തി വലയിരുത്തുക.ഇവർ വേദവാക്യങ്ങൾ ആദായമാക്കുന്നവരാണു.അതുകൊണ്ടു ഇടയനില്ലാതെ ചിതറിപ്പോയ ആടുകൾ ചെന്നായാക്കു ഇരയായി തീരുകയും കവർച്ചയായി പോകുന്നതിനെ കുറിച്ചുമാണു പ്രവാചകൻ തുടർന്നു പറയുന്നതു. നമ്മുടേയും അന്യരുടേയും പാപമോചനത്തിനും രൂപാന്തരത്തിനുംവെറു വിശ്വാസം മാത്രം പോരാ എന്നു ആ നാലു പേരുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.അവരുടെ വിശ്വാസം പ്രകടമായതു അവരുടെ പ്രവർത്തികളിലൂടെ ആയിരുന്നു.കർത്താവു ഇരുന്ന പുരയുടെ മേൽക്കൂര പൊളിച്ചു കട്ടിലോടു കൂടെ രോഗിയെ ഇറക്കിവച്ചതു കണ്ടിട്ടാണു കർത്താവു അവനു പാപമോചനവും രൂപാന്തരവും സൗഖ്യവും നൽകിയതു.പ്രതിബന്ധങ്ങളെ തരണം ചെയ്യുവാൻതക്കവണ്ണം ശക്തമായിരുന്നു അവരുടെ വിശ്വാസം.പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണു എന്ന യാക്കോബുശ്ളീഹായുടെ വാക്കുകൾ ഇതിനോടു ചേർത്തു ധ്യാനിക്കുക.അവർ അവനെ കട്ടിലോടു കൂടെ കർത്താവിന്റെ മുൻപിൽ ഇറക്കിവച്ചതല്ലാതെ ഒരു അപേക്ഷയും യാചനയും സമർപ്പിച്ചില്ലായെന്നതു ഇവിടെ അത്യധികം ശ്രദ്ധ ആകർഷിക്കുന്നു.നാം യാചിക്കുന്നതിനു മുൻപെ നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവത്തിന്റെ ചിത്രം ഇവിടെ തെളിയുന്നു.ബേദ്സെയ്ദാ കുളക്കരയിൽ കിടന്ന രോഗിയെ സൗഖ്യമാക്കിയതും അവൻറെ അപേക്ഷ കൂടാതെ ആയിരുന്നുവല്ലോ
. ഈ പറഞ്ഞതെല്ലാം പാപമോചനത്തിനും രൂപാന്തരത്തിനുംസൗഖ്യത്തിനും വഴിതെളിക്കുമെങ്കിലും അതുസ്വായത്തമാകണമെങ്കിൽ നാംചില കാര്യങ്ങൾ ചെയ്തേ മതിയാകൂ എന്നു ഈ സംഭവം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.കൊണ്ടു വന്നവരുടെ വിശ്വാസം കണ്ടിട്ടു മകനേ നീ സുഖംപ്രാപിച്ചിരിക്കുന്നു സന്തോഷത്തോടെ പൊയ്ക്കൊൾക എന്നല്ല കർത്താവു പറഞ്ഞതു.പാപമോചനവും രൂപാന്തരവും സൗഖ്യവും പ്രാപിക്കണമെങ്കിൽ അവൻ സ്വയമായി ചില കാര്യങ്ങൾ ചെയ്യണമെന്നാണു കർത്താവു പറഞ്ഞതു.'എഴുന്നേറ്റു നിൻറെ കിടക്ക എടുത്തു നടക്ക 'എന്നാണു കർത്താവു അവനോടു ആവശ്യപ്പെട്ടതു.ഈ ആഹ്വാനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ അവൻ ചെയ്തേ മതിയാകൂ എന്നു കർത്താവു നിഷ്ക്കർഷിച്ചിരിക്കുന്നു.മനുഷ്യപുത്രനു പാപങ്ങൾ മോചിക്കാൻ അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു 'എന്നു പറഞ്ഞിട്ടാണു അവനോടു ഇങ്ങനെ പറഞ്ഞതു എന്നതുകൂടെ ചേർത്തു ചിന്തിക്കുമ്പോൾ മാത്രമേ ഈ ആഹ്വാനത്തിൻറെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുകയുള്ളു
.എന്താണു ഈ മൂന്നു ആഹ്വാനങ്ങളുടെ അർത്ഥം,അതു എങ്ങനെ പാപമോചനത്തിനും രൂപാന്തരത്തിനും സൗഖ്യത്തിനും കാരണമായി ഭവിച്ചു എന്നു ചിന്തിക്കേണ്ടതുണ്ടു.ഒന്നാമതു യേശു അവനോടു ആവശ്യപ്പെട്ടതു 'എഴുനേൽക്കുക' എന്നാണു.നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു എഴുന്നേറ്റു പൊയ്ക്കൊൾക എന്നാണോ കർത്താവു പറഞ്ഞതിൻറെ അർത്ഥം.അല്ല,അവൻ എഴുനേല്ക്കാൻ ശ്രമിച്ചപ്പോഴാണു സൗഖ്യം കരഗതമാകുന്നതു.സൗഖ്യം ലഭിക്കണമെങ്കിൽ പാപമോചനം കരഗതമാകണമെങ്കിൽ രൂപാന്തരം പ്രാപിക്കണമെങ്കിൽ ഒരു എഴുന്നേല്പു ആവശ്യമാണു.ഇവിടെ എഴുന്നേല്പു എന്നു പറയുന്നതു ശാരീരികമായ ഒന്നുമാത്രമല്ല.ആത്മീയമായ ഒരു എഴുന്നേല്പു അർത്ഥമാക്കുന്നു.നീ കിടക്കുന്ന പക്ഷവാതത്തിൻറെ കട്ടിലിൽ നിന്നും എഴുനേൽക്കാതെ മാറ്റം സംഭവിക്കുയില്ല.നിനക്കു അവലംബമായി നീ കരുതിയിരുന്ന അല്പമെങ്കിലും സുഖം തരുവാൻ കഴിയുമെന്നു നീ വിശ്വസിച്ചിരുന്ന കട്ടിൽ നിനക്കു യോജിച്ചതാണോ എന്നു അറിയണമെങ്കിൽ നീ ഒന്നു എഴുന്നേറ്റേ മതിയാകൂ.മറ്റൊരു വിധത്തിൽ പറഞ്ഞാൽ എഴുന്നേറ്റു കുമ്പസാരിക്കണം എന്നാണു കർത്താവു അവനോടു പറഞ്ഞതു.എഴുന്നേറ്റു കുമ്പസാരിക്കുക എന്നു പറഞ്ഞാൽ പാപത്തെ മുഴുവനായി കണ്ടു തിരിച്ചറിഞ്ഞു കുമ്പസാരിക്കണംഎന്നാണു അതിൻറെ അർത്ഥം.വി.കുമ്പസാരം അന്യംനിന്നു പോയിരിക്കുന്ന ആധുനിക കാലത്തു ഈ ആഹ്വാനത്തിനു പ്രസക്തി ഏറുന്നു.എന്തിനുംഎളുപ്പമാർഗ്ഗങ്ങളും കുറുക്കു വഴികളും തേടുന്ന ആധുനിക വിശ്വാസി ഹൂസോയോയിൽ സംതൃപ്തിയടയുന്നു.അതുകൊണ്ടുതന്നെ പാപമോചനത്തിലൂടെ കരഗതമാകേണ്ട രൂപാന്തരംഅനുഭവവേദ്യമാകുന്നില്ല;വി.നോമ്പും ഉപവാസവും ഒരു ചടങ്ങായി പരിണമിക്കുകയും ചെയ്യുന്നു.കിടക്ക എടുക്ക എന്നതുംകുമ്പസാരത്തിൻറെ അർത്ഥതലങ്ങൾ ആണു വ്യക്തമാക്കുന്നതു.പാപത്തെ മുഴുവനായി ഒന്നുംമറച്ചു വയ്ക്കാതെ ദൈവസന്നിധിയിൽവരണം എന്നത്രേ അതു അർത്ഥമാക്കുന്നതു.മോചനംപൂർണ്ണമാകണമെങ്കിൽ എഴുന്നേറ്റതു കൊണ്ടോ,കിടക്ക എടുത്തതു കൊണ്ടോ മാത്രംസാദ്ധ്യമാകയില്ല. പാപമോചനംലഭിച്ചു കഴിഞ്ഞാൽ പാപത്തെ എന്നേക്കുമായി ഉപേക്ഷിച്ചു രക്ഷയുടെ മാർഗ്ഗത്തിൽ സഞ്ചിരിക്കേണ്ടതുണ്ടു.നമ്മുടെ ആത്മീയ ചര്യകളെല്ലാംവി.നോമ്പും ഉപവാസവും പ്രാർത്ഥനയും ജാഗരണവുമെല്ലാം ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കു നടന്നടുക്കുന്നതിനുള്ള മാർഗ്ഗങ്ങളാണു.അതുകൊണ്ടാണു അതെല്ലാം ജീവിതാന്ത്യം വരെ നാം ആചരിക്കുന്നതു
. എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്ന കർത്താവിന്റെ ആഹ്വാനം മനുഷ്യൻറെ ബുദ്ധിക്കുംയുക്തിക്കും നിരക്കാത്തതാണു എന്നു തോന്നാം .പക്ഷവാതം ബാധിച്ചു തളർന്നു കിടക്കുന്ന അവനു അല്പമെങ്കിലും നടക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ ഈ നാലു പേരുടെ സഹായം തേടുമായിരുന്നില്ല.അങ്ങനെയുള്ള ഒരുവനോടാണു കർത്താവു എഴുന്നേറ്റു കിടക്ക എടുത്തു നടക്കാൻ പറയുന്നതു.ദൈവികകാര്യങ്ങളിലുംരൂപാന്തരത്തിലും യുക്തിക്കും ബുദ്ധിക്കും സ്ഥാനം ഇല്ലായെന്നു ഈ സംഭവം വ്യക്തമാക്കുന്നു.സംശയമില്ലാതെയും ചോദ്യം ചെയ്യാതെയും ദൈവത്തെ അനുസരിക്കുവാൻ തയ്യാറാകുമ്പോഴാണു രൂപാന്തരവും മോചനവും രക്ഷയും ലഭിക്കുക. എനിക്കു കഴികയില്ല,അതൊന്നും നടക്കുകയില്ല എന്നീ ചിന്തകളാണു പലപ്പോഴും ആത്മീയ ചര്യകളിൽ നിന്നു ലഭിക്കേണ്ട അനുഭവങ്ങളിൽ നിന്നു നമ്മെ അകറ്റി കളയുന്നതു.എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്ന സങ്കീർത്തനക്കാരൻറെ വിശ്വാസവും ആത്മ ബലവുമാണു ഇവിടെ ആവശ്യം.കർത്താവിന്റെ ആഹ്വനത്തിൽ നിന്നു പ്രാപിച്ച വിശ്വാസവും ആത്മ ബലവുംഅവനു അതുവരെ കഴികയില്ല എന്നു കരുതിയ കാര്യം ചെയ്യാനുള്ള ബലം ലഭിച്ചു. അവൻ കിടക്ക എടുത്തു സന്തോഷത്തോടെ പോയി.വി.നോമ്പും ഉപവാസവും എല്ലാം ഈ ആത്മ ബലം പ്രാപിക്കുവാൻ ഉള്ളതാണു
. വി.യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തളർവാതരോഗിയെ സൗഖ്യമാക്കിയ സംഭവം മറ്റു ചില ആത്മീയ സന്ദേശങ്ങൾ നമുക്കു നൽകുന്നണ്ടു.ഇവിടെ ഈ സംഭവം നടക്കുന്നതു ബേദ്സെയ്ദാ കുളക്കരയിൽ ആണു എന്നതാണു ഒരു പ്രത്യേകത.ഈ കുളത്തിനു ബേദസ്താ(Bethesda)എന്നും ബേത്സെയ്ദ (Bethzatha) എന്നും പേരുണ്ടു.ബേദസ്താ എന്നതിനു കരുണയുടെ ഭവനം എന്നും ബേത്സെയ്ദാഎന്നതിനു ഒലിവിൻറെ ഭവനം എന്നുമാണു അർത്ഥം.ബേദ്സെയ്ദാ കുളത്തെ സഭയുടെ പ്രതീകമായിട്ടാണു പല വേദപണ്ഡിതന്മാരും കാണുന്നതു.മാലാഖ വന്നു കുളം കലക്കുന്നതു സഭയിലെ നോമ്പു ഉപവാസം തുടങ്ങിയ ആത്മീയ ചര്യകളോടു ചേർത്തു ചിന്തിക്കേണ്ടതാണു.മുപ്പത്തെട്ടു ആണ്ടായി സഭയാകുന്ന കുളക്കരയിൽ കിടന്ന ഈ തളർവാതരോഗി സൗഖ്യം പ്രാപിക്കാതിരുന്നതിനു കാരണം അതിൽ ഇറങ്ങാൻ കഴിയാതെ പോയതാണല്ലോ.മറ്റൊരു വിധത്തിൽ പറഞ്ഞാൻ ആചാരാനുഷ്ഠാനങ്ങളെല്ലാം ഒരു ചടങ്ങായി മാത്രം ആചരിക്കകയായിരുന്നു അവൻ ചെയ്തിരുന്നതു.കർത്താവിന്റെ വാക്കു കേട്ടു കിടക്ക എടുത്തു നടക്കാൻ അവൻ തയ്യാറായപ്പോഴാണു അവൻറെ കർമ്മങ്ങൾ ഫലവത്തായതു. കുളക്കരയിൽ കിടന്ന ഈ രോഗിയിലും പാപത്തിന്റെയും പാപിയുടേയും ഒരു പ്രത്യേകത നമുക്കു കാണാൻ കഴിയുന്നുണ്ടു.അവനു ഈ രോഗംബാധിച്ചിട്ടു 38 ആണ്ടായിരിക്കുന്നു എന്നതാണു ഒരു ശ്രദ്ധാർഹമായ കാര്യം.രോഗംബാധിച്ചപ്പോൾ ഉണ്ടായിരുന്ന ആകുലതയും വ്യാകുലതയും ദുഃഖവും ഇപ്പോൾ അവനില്ല.അവൻ ആ രോഗത്തോടു സമരസപ്പെട്ടു കഴിഞ്ഞു.ഇപ്പോൾ രോഗസൗഖ്യത്തിനുള്ള ആഗ്രഹംപോലും അവനു ഇല്ലാതായിരിക്കുന്നു അതുകൊണ്ടാണല്ലോ കർത്താവു അവനോടു സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോ എന്നു ചോദിച്ചതു.
പാപത്തിന്റേയും പാപിയുടേയും പ്രത്യേകതയും ഇതുതന്നെയാണു.പാപത്തിന്റെ ആരംഭത്തിൽ കുറ്റബോധവും മോചനത്തിനുള്ള ആഗ്രഹവും ഉണ്ടായിരിക്കുമെങ്കിലും,പാപത്തിൽ കുറേനാൾ ആയിക്കഴിയുമ്പോൾ കുറ്റബോധവുംമറ്റും ഇല്ലാതാകുന്നു.മാത്രമല്ല അതിനോടു സമരസപ്പെടുകയും അതു സുഖമുള്ള ഒന്നായി തോന്നിത്തുടങ്ങുകയും ചെയ്യുന്നു.എങ്കിലും അവൻ 38 ആണ്ടായി ആ കുളക്കരയിൽ കിടന്നതു കൊണ്ടാണു കർത്താവു അവനെ കണ്ടതും അവനിൽ മനസ്സലിഞ്ഞതും എന്ന കാര്യം ആത്മീയ ചര്യകളുടെ അനുപേക്ഷണീയതാണു സൂചിപ്പിക്കുന്നതു. പാപത്തിന്റെ മറ്റൊരു സ്വഭാവം ഈ സംഭവം ചുണ്ടിക്കാണിക്കുന്നു.ഇവൻ മോചനം ആഗ്രഹിക്കുന്നില്ലായെന്നു മാത്രമല്ല,അതു ഒരു ആദായ മാർഗ്ഗമായി അവൻ കണ്ടിരിക്കുന്നു.കുളക്കരയിൽ വരുന്നവരുടെ ഔദാര്യംഅവൻറെ ഉപജീവനമാർഗ്ഗമായി മാറ്റിയിരിക്കുന്നു ഒരുകാലത്തു നികൃഷ്ടമെന്നു കരുതിയിരുന്ന പാപം സർക്കാരുപോലും ഒരു തൊഴിലായി അംഗീകരിച്ചു കഴിഞ്ഞ ഒരു കാലഘട്ടത്തിൽ ആണു നാം ജീവിക്കുന്നതു. പല പാപങ്ങളും ആദായ മാർഗ്ഗങ്ങളായി മാറിയതിനാൽ ആ കുളക്കരയിൽ എന്നാളും സുഖമായി ജീവിക്കാമെന്ന മോഹത്തിലാണുഇന്നു അനേകം പേരും കഴിയുന്നതു.ഇങ്ങനെ ഉള്ളവർ ഈ മനുഷ്യനെ പോലെ അന്യനിൽ പഴിചാരുകയും,ഇന്നത്തെ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതി ആണു ഇതിനു കാരണം എന്നു പറഞ്ഞു സമാധിനിക്കുകയും ചെയ്യുന്നു.അവരോടുംകർത്താവു ആവശ്യപ്പെടുന്നതു എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു തന്നെയാണു.ഇന്നത്തെ പഴമവായനയായ 2.രാജാഃ20; 1- 11 ലെ ഹിസ്കിയാരാജാവിനെ പോലെ മോചനത്തിനായി ചുമരിലേക്കു മുഖം തിരിച്ചു പ്രാർത്ഥിക്കുന്ന നോമ്പായി നമ്മുടെ നോമ്പും പരിണമിക്കുമ്പോൾ പാപങ്ങൾ മോചിച്ചു ഭാഗ്യകരമായ അനുഭവത്തിലേക്കു എത്തിച്ചേരുവാൻ സാധിക്കും. അതു അനുഭവവേദ്യമാകുവാൻ ഇന്നത്തെ സന്ധ്യ സ്ളൂസോയിലെ പ്രാർത്ഥനയിൽ നമുക്കു ഒന്നിച്ചു പങ്കുചേരാം.
'രോഗികളുടെ വൈദ്യനുംദീനന്മാരുടെ പരിപാലകനും ആത്മാവിലും ശരീരത്തിലും രോഗിയായിരുന്ന തളർവാതരോഗിയെ സൗഖ്യപ്പെടുത്തി പരിപൂർണ്ണസ്വസ്തത നൽകിയ കർത്താവേ!ഇപ്പോൾ നിൻറെ കരുണയാൽ ഞങ്ങളുടെ ആത്മാക്കളേയുംനിൻറെ കൃപയാൽ ഞങ്ങളുടെ ശരീരങ്ങളേയും സന്ദർശിക്കേണമേ.സ്വർഗ്ഗീയ വൈദ്യാ!കാരുണ്യവാനായ കർത്താവേ!ഞങ്ങൾ നിൻറെ കരുണയുടെ വാതിലിൽ മുട്ടുന്നു,എല്ലാ പാപങ്ങൾക്കും പരിപൂർണ്ണ സ്വസ്തതയും നല്ല ആശ്വാസവും നൽകേണമേ.നിൻറെ കരുണയാൽ ഞങ്ങളുടെ മലിനതകളെ വെണ്മയാക്കേണമേ.നിൻറെ കൃപയുടെ സോപ്പായാൽ ഞങ്ങളുടെ ആത്മ ശരീരങ്ങളെ വെടിപ്പാക്കേണമേ.കാരുണ്യത്താൽ ഞങ്ങളിൽനിന്നു ശിക്ഷകളേയും അടികളേയും നീക്കിക്കളയേണമേ.നിൻറെ ആർദ്രതയാൽ സുകൃതനടപടികളിൽ ഞങ്ങളെ പൂർണ്ണരാക്കേണമേ. ആമ്മീൻ .
, , . കാനാവിലെ കല്യാണത്തിൽ വെള്ളം വീഞ്ഞാക്കിയ സംഭവത്തിലും കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവത്തിലും നാം കണ്ടതുപോലെ പാപത്തിന്റെ ചില സവിശേഷതകളും അതിൽനിന്നു വിമോചനം നൽകുന്ന കർത്താവിന്റെ രക്ഷാകര പദ്ധതിയും ഈ സംഭവത്തിലും നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടു.ഇന്നത്തെ സന്ധ്യ,പ്രഭാതം,വി.കുർബ്ബാന എന്നീ ഏവൻഗേലിയോനുകളായ വി.ലൂക്കോഃ 5 ;17-26,വി.യോഹഃ 5; 1-18, വി.മർക്കോഃ2; 1-12 എന്നീ ഭാഗങ്ങൾ ചേർത്തു വായിക്കുമ്പോൾ അതു ഗ്രഹിക്കാൻ കഴിയും.പക്ഷവാതം പാപംമൂലം വരുന്നതല്ലെങ്കിലും പക്ഷവാതരോഗിയിലും പാപത്തിന്റെ സവിശേഷത നമുക്കു ദർശിക്കുവാൻ കഴിയും.പ്രവർത്തനശേഷി നഷ്ടപ്പെട്ടവനും ഒരു മാറ്റത്തിനുംവിമോചനത്തിനും ആഗ്രഹിച്ചാൽ പോലും,പരസഹായംകൂടാതെ സ്വയം ആർജ്ജിച്ചെടുക്കുവാൻകഴിയാത്തവനുമായി തീർന്നിരിക്കുന്നു പക്ഷവാതരോഗി.പാപത്തിന്റെ മൂർദ്ധ്ന്ന്യാവസ്ഥയാണു ഇവിടെ പ്രകടമാകുന്നതു.നന്മ ചെയ്യുവാനുള്ള കഴിവു പൂർണ്ണമായി നഷ്ടപ്പെട്ടു പാപത്തിൽ മുഴികികിടക്കുന്നു.നാലുപേർ ചുമന്നുകൊണ്ടുവന്ന പക്ഷവാതരോഗിക്കു കട്ടിലുമാത്രമാണു അഭയം.അതിൽനിന്നു ഒരു മോചനം അവൻ ആഗ്രഹിക്കുന്നുണ്ടോ എന്നു പറയുവാനുംകഴിയുകയില്ല.എന്നാൽ കുളക്കരയിൽ കിടക്കുന്ന രോഗിക്കു അതിനുള്ള ആഗ്രഹം പോലും ഇല്ലാതായിരിക്കുന്നു.അതുകൊണ്ടാണല്ലോ കർത്താവു അവനോടു 'സൗഖ്യമാകുവാൻ മനസ്സുണ്ടോ ?'എന്നു ചോദിക്കുന്നതു.പാപത്തിൽമുഴുകിയ പാപിക്കു അതിൾനിന്നു ലഭിക്കുന്ന ക്ഷണിക സുഖം വിട്ടുകളയാൻ മനസ്സില്ലാതാകുക സ്വാഭാവികമാണു..പക്ഷവാതരോഗിയിലും പാപത്തിൻറെ ദാരുണമായ അവസ്ഥയാണു വെളിവാക്കുന്നതു.സമവീക്ഷണസുവിശേഷങ്ങളിൽ കർത്താവു അവനു സൗഖ്യംനൽകുന്നതിനുമുമ്പു 'മകനെ നിൻറെ പാപങ്ങൾ മോചിച്ചുതന്നിരിക്കന്നു' എന്നു പറഞ്ഞിരിക്കുന്നതു ഈ സത്യത്തിൻറെ വ്യക്തമായ തെളിവാണു.പ്രവർത്തനശേഷി നഷ്ടപ്പെട്ട അവസ്ഥ വികലമായ സ്വരൂപത്തിൻറെ പ്രത്യേകത തന്നെയാണെന്നു പറയാം.
ഇതിൽനിന്നുള്ള മോചനത്തിൻറെ മാർഗ്ഗങ്ങളും ഇവിടെ നമുക്കു കണ്ടെത്താൻ കഴിയുന്നുണ്ടു.കുളക്കരയിൽ കിടന്ന രോഗിയുടെ സൗഖ്യത്തിനു നിദാനമായ കർത്താവിന്റെ മനസ്സാണു നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നതു.കുഷ്ടരോഗിയായ മനുഷ്യൻ 'കർത്താവേ നിനക്കു മനസ്സുണ്ടുെങ്കിൽ എന്നെ സൗഖ്യമാകുവാൻ കഴിയും'എന്നു പറയുമ്പോൾ ഇവിടെ കർത്താവു അവനോടു'സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോ 'എന്നു അങ്ങോട്ടു ചോദിക്കുന്നു.പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും,അവനെ പാപത്തിൽ നിന്നു കോരിയെടുത്തു രക്ഷയിലേക്കു കൊണ്ടുവരുവാനുമായി മനുഷ്യാവതാരമെടുത്തു സ്വയംപാപപരിഹാര ബലിയായി തീരുകയും ചെയ്ത മശിഹാതമ്പുരാൻറെ പാപിയെ തേടിയെത്തുന്ന സ്നേഹാതിരേകംഇവിടെ പ്രകടമാകുന്നു.പാപിയെ തേടിവരുന്ന ദൈവസ്നേഹം നമ്മുടെ വിമോചനത്തിനും രൂപാന്തരത്തിനുംവഴിതെളിക്കുന്നതായി അനുഭവ വേദ്യമാകണമെങ്കിൽ നാം അതിനു അനുകൂലമായി പ്രതികരിക്കേണ്ടതുണ്ടു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.വി.നോമ്പുംഉപവാസവും ആ ദൈവസ്നേഹത്തിലേക്കു അടുത്തു ചൊല്ലുന്നതിനുള്ള മാർഗ്ഗമാണു.മോചനത്തിനും രൂപാന്തരത്തിനുമുള്ള പ്രഥമ പടിയാണു.
രണ്ടാമതു ഈ മോചനത്തിനും രൂപാന്തരത്തിനുംഅവശ്യംആവശ്യമായിരിക്കുന്നതു വിശ്വാസമാണു എന്നു പക്ഷവാതരോഗിയുടെ സൗഖ്യം വ്യക്തമാക്കുന്നു.പക്ഷവാതക്കാരനെ കർത്താവു സൗഖ്യമാക്കിയതു അവനെ കൊണ്ടുവന്നരുടെ വിശ്വാസം കണ്ടിട്ടാണു എന്നു മൂന്നു സുവിശേഷങ്ങളിലുംവ്യക്തമായി പറഞ്ഞിരിക്കുന്നു.അവരുടെ വിശ്വാസം കണ്ടിട്ടു കർത്താവു പക്ഷവാതക്കാരനോടു ആദ്യം പറയുന്നതു 'മകനേ,നിൻറെ പാപം മോചിച്ചു തന്നിരിക്കുന്നു 'എന്നാണു.ഇതു മറ്റൊരു വലിയ സത്യത്തിലേക്കു വിരൽ ചൂണ്ടുന്നു.രോഗസൗഖ്യത്തിനു മാത്രമല്ല,പാപമോചനത്തിനും രൂപാന്തരത്തിനുംവിശ്വാസം അനിവാര്യമാണു എന്നത്രേ ഇതു വെളിവാക്കുന്നതു.കുഷ്ടരോഗിയുടെ സൗഖ്യത്തിനും രൂപാന്തരത്തിനുംഅവൻറെ വിശ്വാസമായിരുന്നു കാരണമെങ്കിൽ ഇവിടെ അവനെ കൊണ്ടു വന്നവരുടെ വിശ്വാസമാണു അവൻറെ സൗഖ്യത്തിനും പാപമോചനത്തിനും രൂപാന്തരത്തിനും വഴിതെളിച്ചതു എന്നകാര്യംവളരെ ശ്രദ്ധാർഹമായ ഒന്നാണു.ഇവിടെ നമ്മുടെ ആത്മീയ ജീവിതം ഗൗരവമായി വിലയിരുത്തേണ്ടതുണ്ടു.നാം പലപ്പോഴും ആത്മീയ ചര്യകൾ അനുഷ്ഠിക്കുന്നതുംവിശ്വാസത്തോടെ ദൈവസന്നിധിയിൽ ചെന്നു പ്രാർത്ഥിക്കുന്നതും അപേക്ഷിക്കുന്നതുംനോമ്പു നോക്കുന്നതുമെല്ലാംനമ്മുടെ സൗഖ്യത്തിനും പാപമോചനത്തിനും രൂപാന്തരത്തിനും മാത്രമാണു എന്നതല്ലെ സത്യം.എന്നാൽ ചിലപ്പോഴൊക്കെ അന്യരുടെ അനുഗ്രഹത്തിനുംസൗഖ്യത്തിനുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തെന്നു വരാം.എന്നാൽ നാം അന്യരുടെ പാപമോചനത്തിനും രൂപാന്തരത്തിനും ആത്മരക്ഷയ്ക്കുംവേണ്ടി പ്രാർത്ഥിക്കാറുണ്ടോ എന്നു നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ടു.അവനവൻറെ രക്ഷയ്ക്കുംപാപമോചനത്തിനും രുപാന്തരത്തിനുംഅവനവൻറെ വിശ്വാസവുംപ്രാർത്ഥനയും മാത്രമാണു ആവശ്യമെന്ന നമ്മുടെ പൊതുവായ ചിന്തയും വിശ്വാസവുമാണു ഇവിടെ തിരുത്തിക്കുറിച്ചിരിക്കുന്നതു.ചുങ്കക്കാരനായ സഖായിയുടെ വിശ്വാസവുംമാനസ്സാന്തരവും അവനു മാത്രമല്ല അവൻറെ കുടുംബത്തിനു മുഴുവൻ രക്ഷയുടെ അനുഭവം പ്രദാനംചെയ്തുവെന്നു 'ഇവനും അബ്രഹാമിൻ്റെ സന്തതിയാകയാൽ ഇന്നു ഈ ഭവനത്തിനു രക്ഷയുണ്ടായി 'എന്ന കർത്താവിന്റെ വാക്കുകൾ ഈ സത്യം വിളിച്ചോതുന്നു.നമ്മുടെ വിശ്വാസവുംപ്രാർത്ഥനയും നോമ്പും ഉപവാസവും എല്ലാം അന്യരുടെ അനുഗ്രഹത്തിനും വിമോചനത്തിനും കൂടെ ആകുമ്പോൾ മാത്രമേ അതു ദൈവസന്നിധിയിൽ വിലമതിക്കുന്നതായി തീരുകയുള്ളു.നമ്മുടെ നോമ്പും ഉപവാസവും ആ വിധത്തിലുള്ളതാകണമെന്നു യഹോവയായദൈവം യെശയ്യാവിലൂടെ അരുളിച്ചെയ്യുന്നു.യെശഃ 58;6'അന്യായബന്ധനങ്ങളെ അഴിക്കുക,നുകത്തിൻറെ അമിക്കയറുകളെ അഴിക്കുക,പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്ക,എല്ലാ നുകത്തേയും തകർക്ക ഇതല്ലോ എനിക്കു ഇഷ്ടമുള്ള ഉപവാസം.
'' ഇതു ഓരോ വിശ്വാസിയുടേയും ദൗത്യമാണെങ്കിലുംആത്മീയ പ്രവർത്തകരുടെ ഉത്തരവാദിത്തമായിട്ടാണു ഇവിടെ നമുക്കു കാണാൻ കഴിയുന്നതു.ഒരുവിധത്തിൽ പറഞ്ഞാൽ പക്ഷവാതക്കാരനെ ചുമന്നുകൊണ്ടുവന്ന നാലുപേരെയും ഇന്നത്തെ ആദ്ധ്യാത്മിക പ്രവർത്തകരുടെ സ്ഥാനത്തു കാണേണ്ടതാണു.എന്നാൽ ആത്മീയതയുടെ പേരു പറഞ്ഞു ദൈവത്തിന്റെ അടുക്കൽ വർത്തിക്കുന്നവരാണു എന്നു സ്വയം അഭിമാനിക്കുന്ന ആധുനിക ആത്മീയപ്രവർത്തകർ പലരും അന്നു കർത്താവിന്റെ ചുറ്റും ഇരുന്നവരുടെ ഗണത്തിൽ പെടുന്നു എന്നതാണു സത്യം.വി.മർക്കോഃ2;4ൽ 'പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ'എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യംവിളിച്ചോതുന്നു.തങ്ങളിൽ കൂടെ മാത്രമേ അന്യർ ദൈവത്തിങ്കലേക്കു വരാവൂ എന്നു ചിന്തിക്കുന്നവർ ഈ ഗണത്തിൽ പെടുന്നവരാണു.നിങ്ങളുടെ ആവശ്യങ്ങൾ ഞങ്ങളെ എഴുതി അറിയിക്കൂ ഞങ്ങൾ കർത്താവിൽനിന്നു വാങ്ങി നിങ്ങൾക്കു തരാം എന്നു അവകാശപ്പെടുന്നവർ ഈ ചിന്താഗതിക്കാരാണു എന്നു നാം തിരിച്ചറിയേണ്ടതുണ്ടു.ഉത്തമരായ ആദ്ധ്യാത്മിക പ്രവർത്തകരുടെ പ്രതിനിധികളായി ഈ നാലു പേരെ കാണേണ്ടതുണ്ടു.പള്ളിയിൽവരികയും ആരാധിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നവരെ ഉപദേശിക്കുക മാത്രമല്ല ആദ്ധ്യാത്മിക നേതൃത്വം നൽകുന്നവരുടെ കടമ.ദൈവസന്നിധിയിലേക്കു കടന്നു വരാൻ കഴിയാത്തവണ്ണം അന്യമായിപോയിരിക്കുന്നവരെ കണ്ടെത്തി അവരെ ദൈവസന്നിധിയിലേക്കു ആനയിക്കേണ്ട ഉത്തരവാദിത്തം ആദ്ധ്യാത്മിക പ്രവർത്തകരുടേതാണെന്നു ഈ നാലു പേർ നമ്മെ ഉദ്ബോധിപ്പിക്കുന്നു
.ഇന്നത്തെ ഒരു പഴമവായനയായ യെഹഃ34;1- 16 ഈ കാര്യമാണു വെളിവാക്കുന്നതു.'യഹോവയായകർത്താവു അരുളിച്ചെയ്യുന്നു.തങ്ങളെ തന്നെ മേയിക്കുന്ന യിസ്രായേലിൻറെ ഇടയന്മാർക്കു അയ്യോ കഷ്ടം.ആടുകളെയല്ലയോ ഇടയന്മാർ മേയിക്കേണ്ടതു.നിങ്ങൾ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കുകയും തടിച്ചിരിക്കുന്നവയെ അറുക്കുകയും ചെയ്യുന്നു.ആടുകളെ നിങ്ങൾ മേയിക്കുന്നില്ലാതാനും.(യെഹഃ 34;33)ആദ്ധ്യാത്മികതയെ സ്വന്തം കീശ വീർപ്പിക്കുവാനുള്ള മാർഗ്ഗമായി മാറ്റുന്ന ആധുനിക ആദ്ധ്യാത്മിക കച്ചവടക്കാരേയും ആൾദൈവങ്ങളേയുംഈ വാക്യത്തോടു ചേർത്തു നിറുത്തി വലയിരുത്തുക.ഇവർ വേദവാക്യങ്ങൾ ആദായമാക്കുന്നവരാണു.അതുകൊണ്ടു ഇടയനില്ലാതെ ചിതറിപ്പോയ ആടുകൾ ചെന്നായാക്കു ഇരയായി തീരുകയും കവർച്ചയായി പോകുന്നതിനെ കുറിച്ചുമാണു പ്രവാചകൻ തുടർന്നു പറയുന്നതു. നമ്മുടേയും അന്യരുടേയും പാപമോചനത്തിനും രൂപാന്തരത്തിനുംവെറു വിശ്വാസം മാത്രം പോരാ എന്നു ആ നാലു പേരുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.അവരുടെ വിശ്വാസം പ്രകടമായതു അവരുടെ പ്രവർത്തികളിലൂടെ ആയിരുന്നു.കർത്താവു ഇരുന്ന പുരയുടെ മേൽക്കൂര പൊളിച്ചു കട്ടിലോടു കൂടെ രോഗിയെ ഇറക്കിവച്ചതു കണ്ടിട്ടാണു കർത്താവു അവനു പാപമോചനവും രൂപാന്തരവും സൗഖ്യവും നൽകിയതു.പ്രതിബന്ധങ്ങളെ തരണം ചെയ്യുവാൻതക്കവണ്ണം ശക്തമായിരുന്നു അവരുടെ വിശ്വാസം.പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണു എന്ന യാക്കോബുശ്ളീഹായുടെ വാക്കുകൾ ഇതിനോടു ചേർത്തു ധ്യാനിക്കുക.അവർ അവനെ കട്ടിലോടു കൂടെ കർത്താവിന്റെ മുൻപിൽ ഇറക്കിവച്ചതല്ലാതെ ഒരു അപേക്ഷയും യാചനയും സമർപ്പിച്ചില്ലായെന്നതു ഇവിടെ അത്യധികം ശ്രദ്ധ ആകർഷിക്കുന്നു.നാം യാചിക്കുന്നതിനു മുൻപെ നമ്മുടെ ആവശ്യങ്ങളെ അറിയുന്ന ദൈവത്തിന്റെ ചിത്രം ഇവിടെ തെളിയുന്നു.ബേദ്സെയ്ദാ കുളക്കരയിൽ കിടന്ന രോഗിയെ സൗഖ്യമാക്കിയതും അവൻറെ അപേക്ഷ കൂടാതെ ആയിരുന്നുവല്ലോ
. ഈ പറഞ്ഞതെല്ലാം പാപമോചനത്തിനും രൂപാന്തരത്തിനുംസൗഖ്യത്തിനും വഴിതെളിക്കുമെങ്കിലും അതുസ്വായത്തമാകണമെങ്കിൽ നാംചില കാര്യങ്ങൾ ചെയ്തേ മതിയാകൂ എന്നു ഈ സംഭവം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.കൊണ്ടു വന്നവരുടെ വിശ്വാസം കണ്ടിട്ടു മകനേ നീ സുഖംപ്രാപിച്ചിരിക്കുന്നു സന്തോഷത്തോടെ പൊയ്ക്കൊൾക എന്നല്ല കർത്താവു പറഞ്ഞതു.പാപമോചനവും രൂപാന്തരവും സൗഖ്യവും പ്രാപിക്കണമെങ്കിൽ അവൻ സ്വയമായി ചില കാര്യങ്ങൾ ചെയ്യണമെന്നാണു കർത്താവു പറഞ്ഞതു.'എഴുന്നേറ്റു നിൻറെ കിടക്ക എടുത്തു നടക്ക 'എന്നാണു കർത്താവു അവനോടു ആവശ്യപ്പെട്ടതു.ഈ ആഹ്വാനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ അവൻ ചെയ്തേ മതിയാകൂ എന്നു കർത്താവു നിഷ്ക്കർഷിച്ചിരിക്കുന്നു.മനുഷ്യപുത്രനു പാപങ്ങൾ മോചിക്കാൻ അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു 'എന്നു പറഞ്ഞിട്ടാണു അവനോടു ഇങ്ങനെ പറഞ്ഞതു എന്നതുകൂടെ ചേർത്തു ചിന്തിക്കുമ്പോൾ മാത്രമേ ഈ ആഹ്വാനത്തിൻറെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കാൻ കഴിയുകയുള്ളു
.എന്താണു ഈ മൂന്നു ആഹ്വാനങ്ങളുടെ അർത്ഥം,അതു എങ്ങനെ പാപമോചനത്തിനും രൂപാന്തരത്തിനും സൗഖ്യത്തിനും കാരണമായി ഭവിച്ചു എന്നു ചിന്തിക്കേണ്ടതുണ്ടു.ഒന്നാമതു യേശു അവനോടു ആവശ്യപ്പെട്ടതു 'എഴുനേൽക്കുക' എന്നാണു.നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു എഴുന്നേറ്റു പൊയ്ക്കൊൾക എന്നാണോ കർത്താവു പറഞ്ഞതിൻറെ അർത്ഥം.അല്ല,അവൻ എഴുനേല്ക്കാൻ ശ്രമിച്ചപ്പോഴാണു സൗഖ്യം കരഗതമാകുന്നതു.സൗഖ്യം ലഭിക്കണമെങ്കിൽ പാപമോചനം കരഗതമാകണമെങ്കിൽ രൂപാന്തരം പ്രാപിക്കണമെങ്കിൽ ഒരു എഴുന്നേല്പു ആവശ്യമാണു.ഇവിടെ എഴുന്നേല്പു എന്നു പറയുന്നതു ശാരീരികമായ ഒന്നുമാത്രമല്ല.ആത്മീയമായ ഒരു എഴുന്നേല്പു അർത്ഥമാക്കുന്നു.നീ കിടക്കുന്ന പക്ഷവാതത്തിൻറെ കട്ടിലിൽ നിന്നും എഴുനേൽക്കാതെ മാറ്റം സംഭവിക്കുയില്ല.നിനക്കു അവലംബമായി നീ കരുതിയിരുന്ന അല്പമെങ്കിലും സുഖം തരുവാൻ കഴിയുമെന്നു നീ വിശ്വസിച്ചിരുന്ന കട്ടിൽ നിനക്കു യോജിച്ചതാണോ എന്നു അറിയണമെങ്കിൽ നീ ഒന്നു എഴുന്നേറ്റേ മതിയാകൂ.മറ്റൊരു വിധത്തിൽ പറഞ്ഞാൽ എഴുന്നേറ്റു കുമ്പസാരിക്കണം എന്നാണു കർത്താവു അവനോടു പറഞ്ഞതു.എഴുന്നേറ്റു കുമ്പസാരിക്കുക എന്നു പറഞ്ഞാൽ പാപത്തെ മുഴുവനായി കണ്ടു തിരിച്ചറിഞ്ഞു കുമ്പസാരിക്കണംഎന്നാണു അതിൻറെ അർത്ഥം.വി.കുമ്പസാരം അന്യംനിന്നു പോയിരിക്കുന്ന ആധുനിക കാലത്തു ഈ ആഹ്വാനത്തിനു പ്രസക്തി ഏറുന്നു.എന്തിനുംഎളുപ്പമാർഗ്ഗങ്ങളും കുറുക്കു വഴികളും തേടുന്ന ആധുനിക വിശ്വാസി ഹൂസോയോയിൽ സംതൃപ്തിയടയുന്നു.അതുകൊണ്ടുതന്നെ പാപമോചനത്തിലൂടെ കരഗതമാകേണ്ട രൂപാന്തരംഅനുഭവവേദ്യമാകുന്നില്ല;വി.നോമ്പും ഉപവാസവും ഒരു ചടങ്ങായി പരിണമിക്കുകയും ചെയ്യുന്നു.കിടക്ക എടുക്ക എന്നതുംകുമ്പസാരത്തിൻറെ അർത്ഥതലങ്ങൾ ആണു വ്യക്തമാക്കുന്നതു.പാപത്തെ മുഴുവനായി ഒന്നുംമറച്ചു വയ്ക്കാതെ ദൈവസന്നിധിയിൽവരണം എന്നത്രേ അതു അർത്ഥമാക്കുന്നതു.മോചനംപൂർണ്ണമാകണമെങ്കിൽ എഴുന്നേറ്റതു കൊണ്ടോ,കിടക്ക എടുത്തതു കൊണ്ടോ മാത്രംസാദ്ധ്യമാകയില്ല. പാപമോചനംലഭിച്ചു കഴിഞ്ഞാൽ പാപത്തെ എന്നേക്കുമായി ഉപേക്ഷിച്ചു രക്ഷയുടെ മാർഗ്ഗത്തിൽ സഞ്ചിരിക്കേണ്ടതുണ്ടു.നമ്മുടെ ആത്മീയ ചര്യകളെല്ലാംവി.നോമ്പും ഉപവാസവും പ്രാർത്ഥനയും ജാഗരണവുമെല്ലാം ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കു നടന്നടുക്കുന്നതിനുള്ള മാർഗ്ഗങ്ങളാണു.അതുകൊണ്ടാണു അതെല്ലാം ജീവിതാന്ത്യം വരെ നാം ആചരിക്കുന്നതു
. എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്ന കർത്താവിന്റെ ആഹ്വാനം മനുഷ്യൻറെ ബുദ്ധിക്കുംയുക്തിക്കും നിരക്കാത്തതാണു എന്നു തോന്നാം .പക്ഷവാതം ബാധിച്ചു തളർന്നു കിടക്കുന്ന അവനു അല്പമെങ്കിലും നടക്കുവാൻ കഴിയുമായിരുന്നുവെങ്കിൽ ഈ നാലു പേരുടെ സഹായം തേടുമായിരുന്നില്ല.അങ്ങനെയുള്ള ഒരുവനോടാണു കർത്താവു എഴുന്നേറ്റു കിടക്ക എടുത്തു നടക്കാൻ പറയുന്നതു.ദൈവികകാര്യങ്ങളിലുംരൂപാന്തരത്തിലും യുക്തിക്കും ബുദ്ധിക്കും സ്ഥാനം ഇല്ലായെന്നു ഈ സംഭവം വ്യക്തമാക്കുന്നു.സംശയമില്ലാതെയും ചോദ്യം ചെയ്യാതെയും ദൈവത്തെ അനുസരിക്കുവാൻ തയ്യാറാകുമ്പോഴാണു രൂപാന്തരവും മോചനവും രക്ഷയും ലഭിക്കുക. എനിക്കു കഴികയില്ല,അതൊന്നും നടക്കുകയില്ല എന്നീ ചിന്തകളാണു പലപ്പോഴും ആത്മീയ ചര്യകളിൽ നിന്നു ലഭിക്കേണ്ട അനുഭവങ്ങളിൽ നിന്നു നമ്മെ അകറ്റി കളയുന്നതു.എൻറെ ദൈവത്താൽ ഞാൻ മതിൽ ചാടി കടക്കും എന്ന സങ്കീർത്തനക്കാരൻറെ വിശ്വാസവും ആത്മ ബലവുമാണു ഇവിടെ ആവശ്യം.കർത്താവിന്റെ ആഹ്വനത്തിൽ നിന്നു പ്രാപിച്ച വിശ്വാസവും ആത്മ ബലവുംഅവനു അതുവരെ കഴികയില്ല എന്നു കരുതിയ കാര്യം ചെയ്യാനുള്ള ബലം ലഭിച്ചു. അവൻ കിടക്ക എടുത്തു സന്തോഷത്തോടെ പോയി.വി.നോമ്പും ഉപവാസവും എല്ലാം ഈ ആത്മ ബലം പ്രാപിക്കുവാൻ ഉള്ളതാണു
. വി.യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തളർവാതരോഗിയെ സൗഖ്യമാക്കിയ സംഭവം മറ്റു ചില ആത്മീയ സന്ദേശങ്ങൾ നമുക്കു നൽകുന്നണ്ടു.ഇവിടെ ഈ സംഭവം നടക്കുന്നതു ബേദ്സെയ്ദാ കുളക്കരയിൽ ആണു എന്നതാണു ഒരു പ്രത്യേകത.ഈ കുളത്തിനു ബേദസ്താ(Bethesda)എന്നും ബേത്സെയ്ദ (Bethzatha) എന്നും പേരുണ്ടു.ബേദസ്താ എന്നതിനു കരുണയുടെ ഭവനം എന്നും ബേത്സെയ്ദാഎന്നതിനു ഒലിവിൻറെ ഭവനം എന്നുമാണു അർത്ഥം.ബേദ്സെയ്ദാ കുളത്തെ സഭയുടെ പ്രതീകമായിട്ടാണു പല വേദപണ്ഡിതന്മാരും കാണുന്നതു.മാലാഖ വന്നു കുളം കലക്കുന്നതു സഭയിലെ നോമ്പു ഉപവാസം തുടങ്ങിയ ആത്മീയ ചര്യകളോടു ചേർത്തു ചിന്തിക്കേണ്ടതാണു.മുപ്പത്തെട്ടു ആണ്ടായി സഭയാകുന്ന കുളക്കരയിൽ കിടന്ന ഈ തളർവാതരോഗി സൗഖ്യം പ്രാപിക്കാതിരുന്നതിനു കാരണം അതിൽ ഇറങ്ങാൻ കഴിയാതെ പോയതാണല്ലോ.മറ്റൊരു വിധത്തിൽ പറഞ്ഞാൻ ആചാരാനുഷ്ഠാനങ്ങളെല്ലാം ഒരു ചടങ്ങായി മാത്രം ആചരിക്കകയായിരുന്നു അവൻ ചെയ്തിരുന്നതു.കർത്താവിന്റെ വാക്കു കേട്ടു കിടക്ക എടുത്തു നടക്കാൻ അവൻ തയ്യാറായപ്പോഴാണു അവൻറെ കർമ്മങ്ങൾ ഫലവത്തായതു. കുളക്കരയിൽ കിടന്ന ഈ രോഗിയിലും പാപത്തിന്റെയും പാപിയുടേയും ഒരു പ്രത്യേകത നമുക്കു കാണാൻ കഴിയുന്നുണ്ടു.അവനു ഈ രോഗംബാധിച്ചിട്ടു 38 ആണ്ടായിരിക്കുന്നു എന്നതാണു ഒരു ശ്രദ്ധാർഹമായ കാര്യം.രോഗംബാധിച്ചപ്പോൾ ഉണ്ടായിരുന്ന ആകുലതയും വ്യാകുലതയും ദുഃഖവും ഇപ്പോൾ അവനില്ല.അവൻ ആ രോഗത്തോടു സമരസപ്പെട്ടു കഴിഞ്ഞു.ഇപ്പോൾ രോഗസൗഖ്യത്തിനുള്ള ആഗ്രഹംപോലും അവനു ഇല്ലാതായിരിക്കുന്നു അതുകൊണ്ടാണല്ലോ കർത്താവു അവനോടു സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോ എന്നു ചോദിച്ചതു.
പാപത്തിന്റേയും പാപിയുടേയും പ്രത്യേകതയും ഇതുതന്നെയാണു.പാപത്തിന്റെ ആരംഭത്തിൽ കുറ്റബോധവും മോചനത്തിനുള്ള ആഗ്രഹവും ഉണ്ടായിരിക്കുമെങ്കിലും,പാപത്തിൽ കുറേനാൾ ആയിക്കഴിയുമ്പോൾ കുറ്റബോധവുംമറ്റും ഇല്ലാതാകുന്നു.മാത്രമല്ല അതിനോടു സമരസപ്പെടുകയും അതു സുഖമുള്ള ഒന്നായി തോന്നിത്തുടങ്ങുകയും ചെയ്യുന്നു.എങ്കിലും അവൻ 38 ആണ്ടായി ആ കുളക്കരയിൽ കിടന്നതു കൊണ്ടാണു കർത്താവു അവനെ കണ്ടതും അവനിൽ മനസ്സലിഞ്ഞതും എന്ന കാര്യം ആത്മീയ ചര്യകളുടെ അനുപേക്ഷണീയതാണു സൂചിപ്പിക്കുന്നതു. പാപത്തിന്റെ മറ്റൊരു സ്വഭാവം ഈ സംഭവം ചുണ്ടിക്കാണിക്കുന്നു.ഇവൻ മോചനം ആഗ്രഹിക്കുന്നില്ലായെന്നു മാത്രമല്ല,അതു ഒരു ആദായ മാർഗ്ഗമായി അവൻ കണ്ടിരിക്കുന്നു.കുളക്കരയിൽ വരുന്നവരുടെ ഔദാര്യംഅവൻറെ ഉപജീവനമാർഗ്ഗമായി മാറ്റിയിരിക്കുന്നു ഒരുകാലത്തു നികൃഷ്ടമെന്നു കരുതിയിരുന്ന പാപം സർക്കാരുപോലും ഒരു തൊഴിലായി അംഗീകരിച്ചു കഴിഞ്ഞ ഒരു കാലഘട്ടത്തിൽ ആണു നാം ജീവിക്കുന്നതു. പല പാപങ്ങളും ആദായ മാർഗ്ഗങ്ങളായി മാറിയതിനാൽ ആ കുളക്കരയിൽ എന്നാളും സുഖമായി ജീവിക്കാമെന്ന മോഹത്തിലാണുഇന്നു അനേകം പേരും കഴിയുന്നതു.ഇങ്ങനെ ഉള്ളവർ ഈ മനുഷ്യനെ പോലെ അന്യനിൽ പഴിചാരുകയും,ഇന്നത്തെ ദുഷിച്ച സാമൂഹ്യവ്യവസ്ഥിതി ആണു ഇതിനു കാരണം എന്നു പറഞ്ഞു സമാധിനിക്കുകയും ചെയ്യുന്നു.അവരോടുംകർത്താവു ആവശ്യപ്പെടുന്നതു എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു തന്നെയാണു.ഇന്നത്തെ പഴമവായനയായ 2.രാജാഃ20; 1- 11 ലെ ഹിസ്കിയാരാജാവിനെ പോലെ മോചനത്തിനായി ചുമരിലേക്കു മുഖം തിരിച്ചു പ്രാർത്ഥിക്കുന്ന നോമ്പായി നമ്മുടെ നോമ്പും പരിണമിക്കുമ്പോൾ പാപങ്ങൾ മോചിച്ചു ഭാഗ്യകരമായ അനുഭവത്തിലേക്കു എത്തിച്ചേരുവാൻ സാധിക്കും. അതു അനുഭവവേദ്യമാകുവാൻ ഇന്നത്തെ സന്ധ്യ സ്ളൂസോയിലെ പ്രാർത്ഥനയിൽ നമുക്കു ഒന്നിച്ചു പങ്കുചേരാം.
'രോഗികളുടെ വൈദ്യനുംദീനന്മാരുടെ പരിപാലകനും ആത്മാവിലും ശരീരത്തിലും രോഗിയായിരുന്ന തളർവാതരോഗിയെ സൗഖ്യപ്പെടുത്തി പരിപൂർണ്ണസ്വസ്തത നൽകിയ കർത്താവേ!ഇപ്പോൾ നിൻറെ കരുണയാൽ ഞങ്ങളുടെ ആത്മാക്കളേയുംനിൻറെ കൃപയാൽ ഞങ്ങളുടെ ശരീരങ്ങളേയും സന്ദർശിക്കേണമേ.സ്വർഗ്ഗീയ വൈദ്യാ!കാരുണ്യവാനായ കർത്താവേ!ഞങ്ങൾ നിൻറെ കരുണയുടെ വാതിലിൽ മുട്ടുന്നു,എല്ലാ പാപങ്ങൾക്കും പരിപൂർണ്ണ സ്വസ്തതയും നല്ല ആശ്വാസവും നൽകേണമേ.നിൻറെ കരുണയാൽ ഞങ്ങളുടെ മലിനതകളെ വെണ്മയാക്കേണമേ.നിൻറെ കൃപയുടെ സോപ്പായാൽ ഞങ്ങളുടെ ആത്മ ശരീരങ്ങളെ വെടിപ്പാക്കേണമേ.കാരുണ്യത്താൽ ഞങ്ങളിൽനിന്നു ശിക്ഷകളേയും അടികളേയും നീക്കിക്കളയേണമേ.നിൻറെ ആർദ്രതയാൽ സുകൃതനടപടികളിൽ ഞങ്ങളെ പൂർണ്ണരാക്കേണമേ. ആമ്മീൻ .
Comments
Post a Comment