വി.നോമ്പു കാലധ്യാനങ്ങൾ-11
11--രണ്ടാം ചൊവ്വാ.-
----------------------------
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി.മർക്കോഃ4; 21- 34 -ൽ ധ്യാനചിന്തകൾ ആരംഭിക്കുന്നു .നാം അറിഞ്ഞു ആചരിക്കേണ്ട ചിലകാര്യങ്ങളാണു കർത്താവു ഇവിടെ പറഞ്ഞിരിക്കുന്നതു .21-ാം വാക്യമാണു ഒന്നു.'അവൻ പിന്നെ അവരോടു പറഞ്ഞതു ,വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടിൽ കീഴീലോ വയ്ക്കാറുണ്ടോ? വിളക്കു തണ്ടിന്മേലല്ലയോ വയ്ക്കുന്നതു.''വി.മത്താഃ5; 15 -ൽ ഇങ്ങനെ കാണുന്നു .'വിളക്കു കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നതു.അപ്പോൾ അതു വീട്ടിൽ ഉള്ള എല്ലാവർക്കും പ്രകാശിക്കും.'വി.ലൂക്കോഃ 8;16, 11;33 എന്നീ ഭാഗങ്ങളിൽ ഇതിൽ നിന്നു വലിയ വ്യത്യാസം ഇല്ലാതെ കാണുന്നു.വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിലിൻ കീഴെ വയ്ക്കുകയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേലത്രേ വയ്ക്കുന്നതു.'
എന്താണു വെളിച്ചം? വെളിച്ചത്തിൻറെ ഉദ്ദേശം എന്താണു ? എന്നീ കാരങ്ങൾ ഇവിടെ കണാൻ കഴിയുന്നു.വെളിച്ചം നന്മയുടെ, അറിവിൻറെ, ജീവൻറെ പ്രതീകമായിട്ടാണു വി.വേദപുസ്തകത്തിൽ നാം ദർശിക്കുന്നതു.യഹോവയായ ദൈവം ആദ്യം സൃഷ്ടിച്ചതു വെളിച്ചം ആയിരുന്നുവെന്നു ഉല്പഃ 1; 2- ൽ വായിക്കുമ്പോൾ വെളിച്ചത്തിൻറെ പ്രാധാന്യം എത്ര വലുതാണെന്നു വ്യക്തമാകുന്നു.കർത്താവു തന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു.വി.യോഹഃ8; 12 ''ഞാൻ ലോകത്തിൻറെ വെളിച്ചം ആകുന്നു .എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കാതെ വെളിച്ചം ഉള്ളവൻ ആകും.''ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു .''വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു.ഇവിടെ ,നന്മയുടെ ,അറിവിൻറെ ,ജീവൻറെ, രക്ഷയുടെഎല്ലാം ഉറവിടം വെളിച്ചമായ ക്രിസ്തു തന്നെയാണു എന്നു വ്യക്തമാക്കുന്നു.അതോടൊപ്പം,അവനെ അനുഗമിക്കുന്നവരെല്ലാം ജീവൻറെ വെളിച്ചം ഉള്ളവരായിരിക്കും.ഓരോ ക്രിസ്ത്യാനിയും ലോകത്തൻറെ വെളിച്ചമായി തീരേണ്ടതാണു.പരി.പൗലോസുശ്ളീഹായും പറയുന്നു.എഫേഃ5; 8 ,9 .'മുൻപെ നിങ്ങൾ ഇരുളായിരുന്നു ,ഇപ്പോഴോ കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായിരിപ്പീൻ.''വെളിച്ചത്തെ വി.വേദപുസ്തകം എങ്ങനെ ആണു കാണുന്നതു എന്നു ഈ വാക്യങ്ങൾ വെളിവാക്കുന്നു
വെളിച്ചം എന്തിനാണു എന്നു കർത്താവിന്റെ വാക്കുകളിൽ നമുക്കു കണാൻ കഴിയുന്നു.അതു മറഞ്ഞിരിക്കേണ്ടതോ,മറച്ചു വയ്ക്കേണ്ടതോ അല്ല. എല്ലാവർക്കും കാണത്തക്കവണ്ണം ഉയർത്തിവയ്ക്കേണ്ടതാണു. വെളിച്ചം കാണുവാനുള്ളതാണു,പ്രകാശിക്കേണ്ടതും പ്രകാശിപ്പിക്കേണ്ടതും ആണു.നാം പ്രകാശമാണെങ്കിൽ മാത്രമേ അന്യർക്കു നമ്മെ കാണാൻ കഴിയുകയുള്ളു. നമ്മിലുള്ള ക്രിസ്തീയതയുടെ വെളിച്ചം അന്യർക്കു കാണാൻ തക്കവണ്ണം പ്രകാശിക്കേണ്ടതാണു.വെളിച്ചം സ്വയം പ്രകാശിക്കുന്നതോടൊപ്പം അന്യർക്കു വെളിച്ചം കാണിക്കുകയും ചെയ്യുന്നു .നാം വെളിച്ചം ആകുമ്പോൾ അന്യർക്കു വഴികാട്ടിക്കൊടുക്കേണ്ട ദൗത്യവും നമ്മുടേതായി തീരുന്നു . ആ വെളിച്ചം മങ്ങിപ്പോകാതെ പ്രകാശിക്കുവാൻ നാം നിരന്തരം ശ്രദ്ധിക്കേണ്ടതാണു. പാപം നമ്മിലുള്ള പ്രകാശത്തിൻറെ പ്രവാഹത്തിനു തടസ്സമായി തീരും.അതിനാൽ നമ്മിലൂള്ള പ്രകാശം വെളിയിലേക്കുപരക്കുവാൻ നിരന്തരം കറകളെ തുടച്ചു വൃത്തിയാക്കേണ്ടതുണ്ടു.പണ്ടു കാലത്തു നമ്മുടെ ഭവനങ്ങിളിലും യാത്രാവേളകളിലും വെളിച്ചം കാണുവാനായി ഉപയോഗിച്ചുകൊണ്ടിരുന്ന ശരറാന്തൽ അഥവാ ചിമ്മിനിവിളക്കു ആധുനിക തലമുറയ്ക്കു അന്യമായി തീർന്നിരിക്കുന്നു.ഈ വിളക്കുകൾ കുറേനേരം കത്തിക്കഴിയുമ്പോൾ അതിൽനിന്നു പ്രവഹിക്കുന്ന പുക ചിമ്മിനിയെ ഇരുണ്ടതാക്കു ന്നതിനാൽ വെളിച്ചം പുറത്തേക്കു വരാതാകും.അപ്പോൾ നമ്മുടെ മുത്തശ്ശിമാർ അതിൻറെ ചിമ്മിനി എടുത്തു തുടച്ചു വൃത്തിയാക്കി വയ്ക്കുമ്പോൾ അതു പ്രകാശം പരത്തി തുടങ്ങും.ലൗകിക ജീവിത വ്യാപാര വേളകളിൽ നമ്മിലുള്ള പ്രകാശവും കറപിടിച്ചു ഇരുണ്ടതായി തീരും.അപ്പോഴെല്ലാം തടച്ചു വൃത്തിയാക്കിയെങ്കിൻ മാത്രമേ നാം പ്രകാശമുള്ളവരായി കാണപ്പെടുകയുള്ളു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശുദ്ധ കുമ്പസാരമാണു നമ്മിലുള്ള ദൈവിക വെളിച്ചം കുടുതൽ പ്രകാശപൂരിതമാക്കുന്നതു.വി.നോമ്പു സത്യകുമ്പസാരത്തിലേക്കുള്ള വഴിയാണല്ലോ.
വെളിച്ചത്തിൻറെ മറ്റൊരു ലക്ഷ്യം വഴികാണിക്കുകയാണു.ദൈവിക പ്രകാശമായി പരിണമിച്ച ഓരോ വിശ്വാസിയുംഅന്യർക്കു വഴികാട്ടിയായിതീരേണ്ടതാണു.സൂര്യൻ ചന്ദ്രനെ പ്രകാശിപ്പിക്കുന്നതു പോലെ നീതിയിൻ സൂര്യനായ ക്രിസ്തുവിന്റെ പ്രകാശം നമ്മേയും പ്രകാശിപ്പിക്കുന്നു.സൂര്യൻറെ അഭാവത്തിൽ രാത്രിയുടെ യാമങ്ങളിൽ ചന്ദ്രൻ ലോകത്തിനു പ്രകാശമായി തീരുന്നതു പോലെ നമ്മിലുള്ള ദൈവിക പ്രകാശം അന്യനെ പ്രകാശത്തിൽ നടക്കുവാൻ സഹായിക്കുന്നതിയിരിക്കണം.അതു നമുക്കു മാത്രം കാണുവാനും വഴികാട്ടി തരുവാനുംഉള്ളതല്ലായെന്നതുകൊണ്ടാണു അതുപറയിൻ കീഴിൽ വയ്ക്കരുതു എന്നും കടന്നു വരുന്നവർക്കു പ്രകാശം കാണുവാൻ തക്കവണ്ണം തണ്ടിന്മേൽ വയ്ക്കണം എന്നും കർത്താവു പറഞ്ഞതു.നമ്മുടെ ക്രിസ്തീയ ജീവിത വെളിച്ചം മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനമാകണമെന്നല്ല അതിനു അർത്ഥം.അതിനെ കർത്താവു കപടഭക്തി എന്നാണു വിളിക്കുന്നതു.നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നിന്നു പ്രവഹിക്കുന്ന വെളിച്ചം അന്യരെ ക്രിസ്തുവിങ്കലേക്കു ആകർഷിക്കുന്നതാകണം.അന്യർക്കു ശരിയായ പാത കാട്ടിക്കൊടുക്കുന്നതാകണം.ഒരിക്കൽ ഒരു അന്ധനായ മനുഷ്യൻ ജീവിച്ചിരുന്നു.ദിവസവും സായംകാലത്തു വഴിയരികിലുള്ള പൈപ്പിൽനിന്നു വെള്ളം ശേഖരിച്ചു പൈപ്പു കണക്ഷൻ ഇല്ലാത്ത വീടുകളിൽ കൊണ്ടു കൊടുത്തു അവർ നൽകുന്ന പ്രതിഫലം കൊണ്ടായിരുന്നു ഉപജീവനം കഴിച്ചിരുന്നതു.നിത്യതൊഴിൽ ആയിരുന്നതു കൊണ്ടു അയാൾ പരസഹായം കൂടാതെ ആണു അതു ചെയ്തിരുന്നതു.ഒരു ദിവസം സന്ധ്യ കഴിഞ്ഞു ഇരുട്ടു വ്യാപിച്ചു തുടങ്ങിയപ്പോഴാണു അയാൾ തൻറെ ജോലി ആരംഭിച്ചതു .ഇരുട്ടു വ്യാപിച്ചു തുടങ്ങി എന്നു മനസ്സിലാക്കിയ അയാൾ ഒരു ശരറാന്തലുമായിട്ടാണു ജോലിചെയ്തതു.കാഴ്ചക്കാർക്കു വലിയ പുതുമയൊന്നും തോന്നിയില്ലെങ്കിലും പലരും ഇയാൾ എന്തൊരു മണ്ടൻ എന്നു മനസ്സിൽ പറഞ്ഞു കടന്നു പോയി . എന്നാൽ അല്പം കൂടെ കടന്നു ചിന്തിച്ച ഒരാൾ അയാളെ തടഞ്ഞു നിർത്തി ചോദിച്ചു.''നീ എന്തു മണ്ടത്തരമാണു കാണിക്കുന്നതു. അന്ധനായ നിനക്കു ഈ വിളക്കിൻറെ ഒരുതരി വെട്ടംപോലും കാണാൻ കഴികയില്ലല്ലോ.' അന്ധനായ മനുഷ്യൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞൂ. സഹോദരാ ഈ വിളക്കു എനിക്കു കാണാൻ വേണ്ടിയല്ല.നിങ്ങളെ പോലെ കാഴ്ച ഉള്ളവർക്കു വേണ്ടിയാണു.എനിക്കോ കണ്ണു കാണുകയില്ല.ഇരുട്ടത്തു ഞാൻ നടന്നു വന്നു നിങ്ങളുമായി കൂട്ടിമുട്ടി രണ്ടു പേരും മറിഞ്ഞു വീഴാൻ സാദ്ധ്യത ഉണ്ടല്ലോ.എൻറെ കരത്തിലെ വിളക്കിൻറെ വെളിച്ചം നിങ്ങൾക്കു കാണാവുന്നതിനാൽ നിങ്ങൾക്കു ഒഴിഞ്ഞുമാറി പോകാമല്ലോ.''അയാളുടെ ഉള്ളിലെ പ്രകാശം ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ അയാളെ സഹായിക്കുന്നതോടൊപ്പം അയാളുടെ പ്രവൃത്തിയുടെ പ്രകാശം അന്യർക്കു വഴികാട്ടിയായി ഭവിക്കുന്നു.ഇതു വെളിച്ചമായി മാറിയ ഓരോ ക്രിസ്‌ത്യാനിയുടേയും കടമയാണു.നമ്മിലെ ദൈവിക വെളിച്ചം അന്യർക്കു വഴികാട്ടിയായി ഭവിക്കട്ടെ. യെശഃ49; 6ൽ യഹോവയായ ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നു .''എൻറെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വച്ചിരിക്കുന്നു.''അന്യർക്കു പ്രകാശമായി തീരുവാനായി അവൻറെ പ്രകാശത്തിലേക്കു വിളിച്ചു ചേർത്തിരിക്കുന്ന നമുക്കു മറഞ്ഞിരിക്കുവാൻ കഴിയുകയില്ല. പ്രകാശിച്ചേ മതിയാകൂ .
ഈ പ്രകാശത്തെ ആർക്കും നശിപ്പിക്കുവാൻ കഴിയാത്ത വണ്ണം അജയ്യമാണെന്നു വി.മര്‍ക്കോഃ4; 22,23 വിക്യങ്ങളിൽ കർത്താവു പറയുന്നു.''വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഡമായതു ഒന്നുമില്ല.വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നുമില്ല.ഒന്നും ഗൂഡമായി എന്നാളും ഇരിക്കയില്ല. സത്യത്തെ ദീർഘകാലം മറച്ചുവെയ്ക്കാനും കഴിയുകയില്ല.അതു ഒരുനാൾ പുറത്തു വരും.പ്രകാശത്തെ മറയ്ക്കാന്‍ ഇരുട്ടു ശ്രമിക്കുന്നതു പോലെ സത്യത്തെ മറയ്ക്കാൻ അസത്യവും, നന്മയെ മറയ്ക്കാൻ തിന്മയും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു മത്സരം എല്ലാ മനുഷ്യരിലും ഉണ്ടു എന്നതാണു യാഥാർത്ഥ്യം.വ്യക്ത്യധിഷ്ടിതമായ ഈ ആത്മസംഘർഷത്തിൽ പലപ്പോഴും തിന്മയും പാപവും വിജയിക്കുന്നു.പാപം ചെയ്യുന്നവൻ തൻറെ പാപത്തേയും, തിന്മ ചെയ്യുന്നവൻ തൻറെ തിന്മയേയും മറയ്ക്കുവാൻ ശ്രമിക്കുന്നു. ആദ്യ മാതാപിതാക്കന്മാരുടെ പാപം ഈ സത്യം വെളിവാക്കുന്നു.അവരുടെ പാപം അവർ മറയ്ക്കാൻ ശ്രമിച്ചു .ദൈവം വന്നപ്പോൾ അവർ വൃക്ഷത്തിനു മറഞ്ഞിരുന്നു.എന്നാൽ ദൈവിക വെളിച്ചത്തിൽ അതു വെളിവായി വന്നു.അവരിലെ വെളിച്ചം സ്വയം മറച്ചുവെച്ചതിനാൽ അനുതാപത്തിനും പശ്ചാത്താപത്തിനും അവസരം നഷ്ടപ്പെടുകയും അവർ മരണത്തിനു അധീനരായി തീരുകയും ചെയ്തു.നമ്മിലുള്ള ദൈവിക വെളിച്ചത്തെ പാപപ്രവൃത്തികളുടെ പ്രേരണയാലും അതു മൂലമുണ്ടാകുന്ന ലജ്ജയാലുംമറയ്ക്കാതെ ദൈവിക വെളിച്ചത്തിൽ വെളിവാകുന്ന പാപത്തെ തിരിച്ചറിഞ്ഞു സത്യ അനുതാപത്തിലേക്കും സത്യകുമ്പസാരത്തിലേക്കും കടന്നു ചെന്നു നിത്യജീവൻറെ അവകാശിയായി തീരുവാൻ . ഇടയാകണം.ഇന്നത്തെ മറ്റൊരു ഏവൻഗേലിയോനിലെ ഈ വാക്യം ശ്രദ്ധിക്കുക .വി.മർക്കോഃ4 ; 23 'കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ,.നിങ്ങൾ കേൾക്കുന്നതു എന്തെന്നു സൂക്ഷിച്ചുകൊൾവീൻ.''
നമുക്കു ലഭിക്കുന്നതു നാം കൊടുക്കുന്ന അളവിലാണെന്നു വി.മര്‍ക്കോഃ4; 24,25 വാക്യങ്ങളിൽ കർത്താവു പറയുന്നു.അതു ലൗകിക കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും ഒരുപോലെ സത്യമാണു.നാം സ്നേഹിക്കന്നുവെങ്കിൽ നമുക്കു സ്നേഹം ലഭിക്കും. നാം കരുണ ചൊരിയുമ്പോൾ നമുക്കും കരുണ ലഭിക്കും പർവ്വത പ്രസംഗത്തിൽ കർത്താവു പറഞ്ഞു.വി.മത്താഃ5; 7 ' കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്കു കരുണ ലഭിക്കും .'' അതാകട്ടെ മനുഷ്യരിൽ നിന്നു മാത്രമല്ല ദൈവത്തിൽ നിന്നും കരുണ ലഭിക്കുവാനുള്ള മാർഗ്ഗമാണു.നാം മറ്റുള്ളവരോടു എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും മറ്റുള്ളവർ നമ്മോടു വർത്തിക്കുക.നാം ദൈവത്തിന്റെ മുൻപിൽ എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും ദൈവം നമുക്കും.വി.മത്താഃ 6; 14, 15 ' നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ ,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളേയും ക്ഷമിക്കയില്ല. ഇതു സത്യാരാധനയിലേക്കും വിരൽ ചൂണ്ടുന്നു.എന്തു കിട്ടും എന്ന ചിന്തയോടെ ആരാധനയിൽ സംബന്ധിക്കുന്നവരാണു,എനിക്കു ഇതിൽനിന്നു ഒന്നുംകിട്ടുന്നില്ല എന്നു പരാതി പറയുന്നവർ. വി.നോമ്പു നോക്കിയാൽ എന്തു കിട്ടും എന്ന ചിന്തയോടെയുംപലതും കിട്ടണമെന്ന മോഹത്തോടെയും നോമ്പു നോക്കുന്നതുകൊണ്ടു തന്നെ അതിൽനിന്നു ലഭിക്കേണ്ട ആത്മീയാനുഭവം നഷ്ടമാകുന്നു.ആരാധനയിൽ എനിക്കു എന്തു കൊടുക്കുവാൻ കഴിയും എന്ന ചിന്തയോടെ അതിൽ പങ്കുചേരുമ്പോൾ മാത്രമേ അതു നമുക്കു ആനന്ദം നൽകുന്നതും സമാധാനം നൽകുന്നതുമായ അനുഭവമായി മാറുകയുള്ളു.എൻറെ സമയം എത്രമാത്രം അവിടെ ചെലവഴിക്കുന്നു.എൻറെ ചിന്തകൾ ആലോചനകൾ എത്രമാത്രം അവിടെ അർപ്പിക്കുന്നുണ്ടു എന്നു സ്വയം വിലയിരുത്തുവാൻ കർത്താവിന്റെ ഈ വാക്കുകൾ നമുക്കു ഉപകരിക്കണം.
' ആരാധനയും നോമ്പും കൂദാശകളുംഎല്ലാം നമുക്കു ദൈവിക അനുഭവങ്ങളും ദൈവികവെളിച്ചവും പ്രദാനം ചെയ്യുന്നവയായി പരിണമിക്കാത്തതിനു കാരണം ശരിയായ ഒരുക്കം കൂടാതെ അതിൽ സംബന്ധിക്കുന്നു എന്നതാണു.വി.മൂന്നു നോമ്പും വലിയ നോമ്പിൻറെ ആരംഭത്തിലെ ശുബുക്കോനോയുംഈ നോമ്പിൻറെ ഒരുക്കങ്ങളാണു.ആ ഒരുക്കങ്ങൾ കൂടാതെ വി.നോമ്പു ആചരിക്കുന്നതിനാൽ അതു ചില വർജ്ജനങ്ങൾ മാത്രമായിമാറുകയും സാത്താനെ ജയിപ്പാൻ ഉള്ള ആയുധമായി പരിണമിക്കാതെയും രൂപാന്തരം സംഭവിക്കാതെയും പോകുന്നു. ആരാധനയുടെ മകുടമായ വി.കുർബ്ബാനയിൽ ,ശനിയാഴ്ച സന്ധ്യയ്ക്കു നടത്തുന്ന സന്ധ്യാനമസ്കാരത്തോടെയെങ്കിലും ഒരുക്കം ആരംഭിച്ചു യാമപ്രാർത്ഥനകൾ പൂർത്തീകരിച്ചു പ്രഭാതനമസ്കാരം ആരംഭിക്കുമ്പോൾ തന്നെ ദേവാലയത്തിൽ എത്തി അതിൽ സംബന്ധിച്ചെങ്കിൽ മാത്രമേ അതിൽനിന്നു ലഭിക്കേണ്ട അനുഗ്രഹങ്ങൾ പൂർണ്ണമായി കിട്ടുകയുള്ളു.എന്നാൽ ഇപ്രകാരം വി.കുർബ്ബാനയിൽ സംബന്ധിക്കുന്നവർ വിരളമാണു. വി.കുർബ്ബാന അനുഭവിക്കുന്നവർ പോലും ഈ ഒരുക്കങ്ങൾ പൂർണ്ണമായി പാലിക്കുന്നില്ല എന്നതാണു സത്യം. നാം അളക്കുന്ന അളവിനാൽ നമുക്കും അളന്നു കിട്ടും എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഗൗരവമായി ധ്യാനിക്കേണ്ടതാണു.
ദൈവരാജ്യാനുഭവത്തിനായിട്ടാണു വി.നോമ്പും ഉപവാസവും പ്രാർത്ഥനയും ആരാധനയും കൂദാശാനുഭവങ്ങളും എന്നതിനാൽ , വി.മര്‍ക്കോഃ4; 26- ാം വാക്യം മുതലുള്ള ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ഉപമകളുംഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു. ആദ്യത്തെ ഉപമയിൽ ദൈവരാജ്യത്തെ മണ്ണിൽ വിതയ്ക്കുന്ന വിത്തു മുളച്ചു വളർന്നു ഫലം കായ്ക്കുന്നതിനോടാണു സാദൃശ്യപ്പെടുത്തിയിരിക്കുന്നതു.വിത്തുവിതയ്ക്കുന്ന കൃഷിക്കാരൻ ആ വിത്തു എങ്ങനെ മുളയ്ക്കുന്നുവെന്നോ,എങ്ങനെ വളരുന്നുവെന്നോ,എങ്ങനെ ഫലം കായ്ക്കുന്നുവെന്നോ അറിയുന്നില്ല.കൃഷിക്കാരൻറെ ഉത്തരവാദിത്തം നിലം ഒരുക്കി വിത്തു വിതയ്ക്കുകയും അതു വളരുവാൻ ആവശ്യമായ വളം നൽകുകയും മാത്രമാണു.മറ്റൊന്നും കൃഷിക്കാരൻ അറിയുന്നുമില്ല. അതിനാൽ തന്നെ അതിൽനിന്നു ലഭിക്കുന്ന ഫലം അയാൾക്കു ആഹ്ളാദം പകരുന്നു.ഈ വിത്തു എങ്ങനെ വളർന്നു ഫലംപുറപ്പടുവിക്കുന്നുവെന്നതു നിഗൂഡമാണു,രഹസ്യമാണു.ഫലം അനുഭവിക്കാനല്ലാതെ ബുദ്ധികൊണ്ടു ഗ്രഹിക്കാൻ കഴിയുകയില്ല .ഇതു കാനാവിലെ കല്യാണത്തിൽ വെള്ളം വീഞ്ഞായി രൂപാന്തരപ്പട്ടതിനെ കുറിച്ചു ചിന്തിച്ചിടത്തു നാം ഗൗരവമായി ധ്യാനിച്ചതാണു.എഴുതി വച്ച പ്രാർത്ഥന പ്രാർത്ഥനയാണോ,മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമോ,പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥത വേദാനുസരണമാണോ,വി.കുർബ്ബാന ഇങ്ങനെ അനുഷ്ഠിക്കുവാനാണോ കർത്താവു പറഞ്ഞതു ,നോമ്പു നോക്കാനും ഭക്ഷണം വെടിയാനും കർത്താവു പറഞ്ഞിട്ടുണ്ടോ ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഈ ആത്മീയ ചര്യകളെ സംശയ ദൃഷ്ടിയോടെ കാണുന്നവർ ദൈവരാജ്യാനുഭവത്തെ തങ്ങളുടെ ബുദ്ധികൊണ്ടുംയുക്തികൊണ്ടും അവിശ്വാസം കൊണ്ടും അന്യമാക്കുന്നുവെന്നതാണു സത്യം.
ദൈവരാജ്യത്തെ കടുകുമണിയോടാണു പിന്നീടു കർത്താവു ഉപമിച്ചിരിക്കുന്നതു.കടുകുമണി ചെറുതാണെങ്കിലും അതു മുളച്ചു വളർന്നു വലിയ വൃക്ഷമായി തീരുന്നു.ദൈവരാജ്യം ആരംഭിക്കുന്നതു ചെറിയ ചെറിയ കാര്യത്തിലൂടെആണു. കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, എന്ന കർത്താവിന്റെ വാക്കുകൾ ഇതിനോടു ചേർത്തു ചിന്തിക്കുക.ദൈവരാജ്യത്തിന്റെ അടിസ്ഥാനം വിശ്വാസമാണു . അതു ചെറുതായി ആരംഭിച്ചു വളരുന്നു.അതു വിശ്വാസത്തിൻറെ കാര്യത്തിൽ മാത്രമല്ല ,ദൈവരാജ്യത്തിനു വേണ്ടി ചെയ്യുന്ന കർമ്മങ്ങൾക്കും ബാധകമാണു.ചില ആത്മീയ ചര്യകളെ നാം നിസ്സാരമായി തള്ളിക്കളുയുന്നതു അതൊന്നും വലിയ കാര്യമല്ല എന്നചിന്തയിലാണു.ഭക്ഷണം വെടിയുന്നതിൽ വലിയ കാര്യമൊന്നുമില്ല,.വി.കുർബ്ബാനയിൽ എപ്പോഴെങ്കിലും ചെന്നാൽ മതി.തുടങ്ങി ദൈവരാജ്യാനുഭവത്തിലേക്കു വളരാൻ ഉപകരിക്കുന്ന പല ആത്മീയ ചര്യകളേയും നിസ്സാരവൽക്കരിച്ചു കളയുന്നതിനാൽ, അതു വളർന്നു പന്തലിച്ചു അനേകർക്കു തണലും ഫലവും നൽകുന്നതായി മാറുന്നില്ല. അല്പത്തിൽ വിശ്വസ്തനായവനെ ഞാൻ അധികത്തിനു അധികിരിയാക്കും എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഓർക്കുക .നോമ്പു ,ഉപവാസം വി.കുമ്പസാരം ,പ്രാർത്ഥന തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ നാം ആവർത്തിച്ചു അനുഷ്ഠിക്കുമ്പോൾ ലഭിക്കുന്ന ഫലം വലുതായിരിക്കും.ദൈവരാജ്യാനുഭവത്തിനായും ദൈവരാജ്യത്തിൻറെ കെട്ടു പണിക്കായും ദൈവം നമ്മിൽ നിന്നു ആവശ്യപ്പെടുന്നതു വലിയ കാര്യങ്ങളല്ല.ഈ വിധ ചെറിയ കാര്യങ്ങളാണു.ഒരു ചെറു ബാലൻറെ കരങ്ങളിൽ ഇരുന്ന നിസ്സാരമായ അഞ്ചപ്പം ആണല്ലോ അനേകായിരങ്ങളെ തൃപ്തിപ്പെടുത്തിയ ദൈവരാജ്യാനുഭവമായി മാറിയതു.
ഇങ്ങനെ നമ്മുടെ ഇടയിൽ ആയിത്തീരുന്ന ദൈവരാജ്യത്തിൻറെ പ്രത്യേകതയെ കുറിച്ചാണു 32-ാം വാക്യത്തിൽ പറയുന്നതു.''ആകാശത്തിലെ പക്ഷികൾ അതിൻറ നിഴലിൽ വസിപ്പാൻതക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.''ദൈവ ഇഷ്ടം മാത്രം നടക്കുന്ന ,ദൈവത്തിന്റെ ഭരണം മാത്രമുള്ള ഇടമാണു ദൈവരാജ്യം .കർത്തൃപ്രാർത്ഥനയിൽ കർത്താവു നമ്മെ പഠിപ്പിച്ചതു.''നിൻറെ രാജ്യം വരേണമേ,നിൻറെ ഇഷ്ടം സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും ആകേണമേ.'' എന്നാണല്ലോ .ആ ദൈവരാജ്യം എല്ലാവരേയും ഉൾക്കൊള്ളുവാൻ തക്കവണ്ണം വിശാലവും വിസതൃതവും ആണു.എല്ലാവർക്കും അവിടെ പ്രവേശനം ഉണ്ടു. അവിടെ വർണ്ണവ്യത്യാസമോ ജാതിവ്യത്യാസമോ ഉച്ചനീചത്വമോ ഇല്ല..ഒരിക്കൽ ഒരു ഇടവക ഒരു പുതിയ ദേവാലയം പണിതു.ദൈവരാജ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കുവാൻ കഴിയുന്ന ഒരൂ ചിത്രം ജനലിൽ വരച്ചു വയ്ക്കുവാൻ തീരുമാനിച്ചു. ഏതു ചിത്രം വേണമെന്ന ഗൗരവമായ ചിന്ത ഒരു നല്ല തീരുമാനത്തിലേക്കു അവരെ നയിച്ചു.അതിനു വഴിതെളിച്ചതു അവർക്കു സുപരിചിതമായ ഈ വരികളാ ണു ..Around the throne of God heaven, Thousands of children stand. നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലായെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല ,ഇങ്ങനെയുള്ളവരുടേതാകുന്നു ദൈവരാജ്യം .' എന്നുകർത്താവു പറഞ്ഞിട്ടുണ്ടല്ലോ.സമർത്ഥനായ ഒരു ചിത്രകാരനെ അതു വരയ്ക്കുവാൻ ചുമതലപ്പെടുത്തി.വളരെ കാലത്തെ ആത്മാർത്ഥമായ പരിശ്രമഫലമായി അയാൾ ആ ചിത്രം പൂർത്തീകരിച്ചു.സന്തോഷത്തോടെ അന്നു അയാൾ കിടന്നു ഉറങ്ങി.രാത്രിയിൽ അയാളുടെ ചിത്രശാലയിൽ ചില ശബ്ദങ്ങൾ ഉയരുന്നതായി അയാൾക്കു തോന്നി. അയാൾ വേഗം എഴുന്നേറ്റു ചെന്നു .കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.വളരെ കഷ്ടപ്പെട്ടു താൻ വരച്ച ആ മനോഹര ചിത്രത്തിൽ ഒരപരിചിതൻ ബ്രഷും ചായവും ഉപയോഗിച്ചു പണിയുന്നു.അയാൾ ദേഷ്യത്തോടെ പറഞ്ഞു. നിർത്തൂ, നിങ്ങൾ എന്താണു കാണിക്കുന്നതു .ഞാൻ കഷ്ടപ്പെട്ടു വരച്ച ചിത്രം നിങ്ങൾ വികൃതമാക്കി കളഞ്ഞില്ലേ.ആ അപരിചിതൻ പ്രതിവചിച്ചു.'നീ തന്നെയാണു ഈ ചിത്രം വികൃതമാക്കിയതു.ഞാൻ അതു ശരിയാക്കുകയാണു.'എന്തു ? എനിക്കു മനസ്സിലാകുന്നില്ല.ചിത്രകാരൻ പറഞ്ഞു.ശരി അപരിചിതൻ പറഞ്ഞു നിന്റെ ചായപ്പലകയിൽ പല നിറങ്ങൾ ഉണ്ടായിട്ടും ആ കുട്ടികളുടെ എല്ലാവരുടേയും മുഖത്തിനു വെള്ള നിറം മാത്രം ഉപയോഗിച്ചതു എന്താണു ? നിന്നോടു ആരു പറഞ്ഞു സ്വർഗ്ഗത്തിലെ കുട്ടികളെല്ലാം വെളുത്തവരാണെന്നു? നിനക്കു തെറ്റുപറ്റിയിരിക്കുന്നു.നോക്കൂ,ഞാൻ ഈ കുട്ടികളുടെ മുഖത്തിന്റെ നിറം പലതാക്കിയിരിക്കുന്നു. കോപത്തോടെ ചിത്രകാരൻ ചോദിച്ചു 'നിങ്ങൾ ആരാണു?' അയാൾ ശാന്തമായി പറഞ്ഞു.'വളരെക്കാലം മുൻപു ഒരിക്കൽ ഞാൻ പറഞ്ഞു 'ശിശുക്കളെ എൻറെ അടുക്കൽ വരുവാൻ വിടുവീൻ .അവരെ തടയരുതു. ഇങ്ങനെയുള്ളവരുടേതാകുന്നു ദൈവരാജ്യം. ഇന്നും ഞാൻ അതുതന്നെ പറയുന്നു.'' കർത്താവു തിരുത്തിയ ചിത്രം തന്നെ ആ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
കഥയുടെ സത്യാസത്യങ്ങളിൽ സംശയമുണ്ടാകാം.എന്നാൽ ഈ കഥ ഉദീരണം ചെയ്യുന്ന ആശയം നമുക്കു നിഷേധിക്കാൻ കഴിയുകയില്ല .വേർതിരിവുകളും വേലിക്കെട്ടുകളും ഉച്ചനീചത്വവും ഇല്ലാത്ത ദൈവരാജ്യത്തിന്റെ ചിത്രം ഇവിടെ കാണാം.നമ്മുടെ ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവരാജ്യത്തിൻറെ അനുഭവത്തിലേക്കു കടക്കുമ്പോൾ ഈ വലിയ സ്വഭാവം നമ്മുടേതായി മാറേണ്ടതുണ്ടു.വി.നോമ്പും ഫലവത്താകണമെങ്കിൽ ഈ സ്വഭാവം നാം വളർത്തി എടുക്കേണ്ടതുണ്ടു.
തിങ്കളാഴ്ച സന്ധ്യ സ്ളൂസോയിലെ ഈ പ്രാർത്ഥനയും പ്രഭാത സെദറായിലെ ഈ അപേക്ഷയും ദൈവസന്നിധിയിൽ സമർപ്പിക്കാം .
അത്യാഗ്രഹം മൂലം ഞങ്ങൾക്കു പാപം വരുത്തി ഞങ്ങളെ വീഴിച്ച സാത്താനെ തൻറെ നോമ്പാൽ അടിപ്പെടുത്തിയ മശിഹാതമ്പുരാനെ.! ശരീരത്തിൻറെയും ആത്മാവിൻറെയുംഉപദ്രവകരങ്ങളായ മോഹങ്ങളുടെ ശക്തിയെ അതുമൂലം ഞങ്ങൾ കെടുത്തുവാൻ തക്കവണ്ണം സകലത്തിനും കഴിവുള്ള നിൻറെ ശക്തി ഞങ്ങൾക്കു ആയുധമായിരിക്കേണമേ..നിൻറെ കൃപയാലും വ്യാപാരത്താലും നിന്നിലുള്ള ഞങ്ങളുടെ ജീവിതം ശരിയാകുന്നതിനു ജ്ഞാനത്തിൻറെ പ്രകാശം കൊണ്ടു ഞങ്ങളുടെ ആത്മാക്കൾ ശോഭിക്കുമാറാകേണമേ.പാപമാകുന്ന കാർമേഘം പാടേ നീങ്ങി രക്ഷയുടെ ആനന്ദകാന്തി ഞങ്ങളിൽ വ്യാപരിപ്പിക്കേണമേ. ബലഹീനന്മാരും ദരിദ്രന്മാരുംപാപികളുമായ ഞങ്ങൾ മനസ്സോടോ മനസ്സു കൂടാതെയോ അറിവോടോ അറിവു കൂടാതെയോ ,ആണയാലോ വ്യാജത്താലോ,മനോവിചാരത്താലോ, സംഭാഷണത്താലോ,മനുഷ്യകുലത്തെ വീഴിപ്പാൻ സാത്താനു കഴിയുന്ന മറ്റേതെങ്കിലും പ്രകാരത്തിലോ തിരുസന്നിധിയിൽ പാപം ചെയ്തുപോയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി സ്ളീബാമരത്തിന്മേൽ കൈകൾ വിടുർത്തിയ ദൈവമേ ഞങ്ങളുടെ കടങ്ങളെ പരിഹരിക്കുകയും പാപങ്ങളെ ക്ഷമിക്കുകയും അകൃത്യങ്ങളെ നീക്കുകയും ചെയ്യേണമേ. ആമ്മീൻ .
----------------------------
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി.മർക്കോഃ4; 21- 34 -ൽ ധ്യാനചിന്തകൾ ആരംഭിക്കുന്നു .നാം അറിഞ്ഞു ആചരിക്കേണ്ട ചിലകാര്യങ്ങളാണു കർത്താവു ഇവിടെ പറഞ്ഞിരിക്കുന്നതു .21-ാം വാക്യമാണു ഒന്നു.'അവൻ പിന്നെ അവരോടു പറഞ്ഞതു ,വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടിൽ കീഴീലോ വയ്ക്കാറുണ്ടോ? വിളക്കു തണ്ടിന്മേലല്ലയോ വയ്ക്കുന്നതു.''വി.മത്താഃ5; 15 -ൽ ഇങ്ങനെ കാണുന്നു .'വിളക്കു കത്തിച്ചു പറയിൻ കീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നതു.അപ്പോൾ അതു വീട്ടിൽ ഉള്ള എല്ലാവർക്കും പ്രകാശിക്കും.'വി.ലൂക്കോഃ 8;16, 11;33 എന്നീ ഭാഗങ്ങളിൽ ഇതിൽ നിന്നു വലിയ വ്യത്യാസം ഇല്ലാതെ കാണുന്നു.വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടിലിൻ കീഴെ വയ്ക്കുകയോ ചെയ്യാതെ അകത്തു വരുന്നവർ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേലത്രേ വയ്ക്കുന്നതു.'
എന്താണു വെളിച്ചം? വെളിച്ചത്തിൻറെ ഉദ്ദേശം എന്താണു ? എന്നീ കാരങ്ങൾ ഇവിടെ കണാൻ കഴിയുന്നു.വെളിച്ചം നന്മയുടെ, അറിവിൻറെ, ജീവൻറെ പ്രതീകമായിട്ടാണു വി.വേദപുസ്തകത്തിൽ നാം ദർശിക്കുന്നതു.യഹോവയായ ദൈവം ആദ്യം സൃഷ്ടിച്ചതു വെളിച്ചം ആയിരുന്നുവെന്നു ഉല്പഃ 1; 2- ൽ വായിക്കുമ്പോൾ വെളിച്ചത്തിൻറെ പ്രാധാന്യം എത്ര വലുതാണെന്നു വ്യക്തമാകുന്നു.കർത്താവു തന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു.വി.യോഹഃ8; 12 ''ഞാൻ ലോകത്തിൻറെ വെളിച്ചം ആകുന്നു .എന്നെ അനുഗമിക്കുന്നവൻ ഇരുട്ടിൽ നടക്കാതെ വെളിച്ചം ഉള്ളവൻ ആകും.''ജീവൻ മനുഷ്യരുടെ വെളിച്ചം ആയിരുന്നു .''വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു.ഇവിടെ ,നന്മയുടെ ,അറിവിൻറെ ,ജീവൻറെ, രക്ഷയുടെഎല്ലാം ഉറവിടം വെളിച്ചമായ ക്രിസ്തു തന്നെയാണു എന്നു വ്യക്തമാക്കുന്നു.അതോടൊപ്പം,അവനെ അനുഗമിക്കുന്നവരെല്ലാം ജീവൻറെ വെളിച്ചം ഉള്ളവരായിരിക്കും.ഓരോ ക്രിസ്ത്യാനിയും ലോകത്തൻറെ വെളിച്ചമായി തീരേണ്ടതാണു.പരി.പൗലോസുശ്ളീഹായും പറയുന്നു.എഫേഃ5; 8 ,9 .'മുൻപെ നിങ്ങൾ ഇരുളായിരുന്നു ,ഇപ്പോഴോ കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായിരിപ്പീൻ.''വെളിച്ചത്തെ വി.വേദപുസ്തകം എങ്ങനെ ആണു കാണുന്നതു എന്നു ഈ വാക്യങ്ങൾ വെളിവാക്കുന്നു
വെളിച്ചം എന്തിനാണു എന്നു കർത്താവിന്റെ വാക്കുകളിൽ നമുക്കു കണാൻ കഴിയുന്നു.അതു മറഞ്ഞിരിക്കേണ്ടതോ,മറച്ചു വയ്ക്കേണ്ടതോ അല്ല. എല്ലാവർക്കും കാണത്തക്കവണ്ണം ഉയർത്തിവയ്ക്കേണ്ടതാണു. വെളിച്ചം കാണുവാനുള്ളതാണു,പ്രകാശിക്കേണ്ടതും പ്രകാശിപ്പിക്കേണ്ടതും ആണു.നാം പ്രകാശമാണെങ്കിൽ മാത്രമേ അന്യർക്കു നമ്മെ കാണാൻ കഴിയുകയുള്ളു. നമ്മിലുള്ള ക്രിസ്തീയതയുടെ വെളിച്ചം അന്യർക്കു കാണാൻ തക്കവണ്ണം പ്രകാശിക്കേണ്ടതാണു.വെളിച്ചം സ്വയം പ്രകാശിക്കുന്നതോടൊപ്പം അന്യർക്കു വെളിച്ചം കാണിക്കുകയും ചെയ്യുന്നു .നാം വെളിച്ചം ആകുമ്പോൾ അന്യർക്കു വഴികാട്ടിക്കൊടുക്കേണ്ട ദൗത്യവും നമ്മുടേതായി തീരുന്നു . ആ വെളിച്ചം മങ്ങിപ്പോകാതെ പ്രകാശിക്കുവാൻ നാം നിരന്തരം ശ്രദ്ധിക്കേണ്ടതാണു. പാപം നമ്മിലുള്ള പ്രകാശത്തിൻറെ പ്രവാഹത്തിനു തടസ്സമായി തീരും.അതിനാൽ നമ്മിലൂള്ള പ്രകാശം വെളിയിലേക്കുപരക്കുവാൻ നിരന്തരം കറകളെ തുടച്ചു വൃത്തിയാക്കേണ്ടതുണ്ടു.പണ്ടു കാലത്തു നമ്മുടെ ഭവനങ്ങിളിലും യാത്രാവേളകളിലും വെളിച്ചം കാണുവാനായി ഉപയോഗിച്ചുകൊണ്ടിരുന്ന ശരറാന്തൽ അഥവാ ചിമ്മിനിവിളക്കു ആധുനിക തലമുറയ്ക്കു അന്യമായി തീർന്നിരിക്കുന്നു.ഈ വിളക്കുകൾ കുറേനേരം കത്തിക്കഴിയുമ്പോൾ അതിൽനിന്നു പ്രവഹിക്കുന്ന പുക ചിമ്മിനിയെ ഇരുണ്ടതാക്കു ന്നതിനാൽ വെളിച്ചം പുറത്തേക്കു വരാതാകും.അപ്പോൾ നമ്മുടെ മുത്തശ്ശിമാർ അതിൻറെ ചിമ്മിനി എടുത്തു തുടച്ചു വൃത്തിയാക്കി വയ്ക്കുമ്പോൾ അതു പ്രകാശം പരത്തി തുടങ്ങും.ലൗകിക ജീവിത വ്യാപാര വേളകളിൽ നമ്മിലുള്ള പ്രകാശവും കറപിടിച്ചു ഇരുണ്ടതായി തീരും.അപ്പോഴെല്ലാം തടച്ചു വൃത്തിയാക്കിയെങ്കിൻ മാത്രമേ നാം പ്രകാശമുള്ളവരായി കാണപ്പെടുകയുള്ളു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിശുദ്ധ കുമ്പസാരമാണു നമ്മിലുള്ള ദൈവിക വെളിച്ചം കുടുതൽ പ്രകാശപൂരിതമാക്കുന്നതു.വി.നോമ്പു സത്യകുമ്പസാരത്തിലേക്കുള്ള വഴിയാണല്ലോ.
വെളിച്ചത്തിൻറെ മറ്റൊരു ലക്ഷ്യം വഴികാണിക്കുകയാണു.ദൈവിക പ്രകാശമായി പരിണമിച്ച ഓരോ വിശ്വാസിയുംഅന്യർക്കു വഴികാട്ടിയായിതീരേണ്ടതാണു.സൂര്യൻ ചന്ദ്രനെ പ്രകാശിപ്പിക്കുന്നതു പോലെ നീതിയിൻ സൂര്യനായ ക്രിസ്തുവിന്റെ പ്രകാശം നമ്മേയും പ്രകാശിപ്പിക്കുന്നു.സൂര്യൻറെ അഭാവത്തിൽ രാത്രിയുടെ യാമങ്ങളിൽ ചന്ദ്രൻ ലോകത്തിനു പ്രകാശമായി തീരുന്നതു പോലെ നമ്മിലുള്ള ദൈവിക പ്രകാശം അന്യനെ പ്രകാശത്തിൽ നടക്കുവാൻ സഹായിക്കുന്നതിയിരിക്കണം.അതു നമുക്കു മാത്രം കാണുവാനും വഴികാട്ടി തരുവാനുംഉള്ളതല്ലായെന്നതുകൊണ്ടാണു അതുപറയിൻ കീഴിൽ വയ്ക്കരുതു എന്നും കടന്നു വരുന്നവർക്കു പ്രകാശം കാണുവാൻ തക്കവണ്ണം തണ്ടിന്മേൽ വയ്ക്കണം എന്നും കർത്താവു പറഞ്ഞതു.നമ്മുടെ ക്രിസ്തീയ ജീവിത വെളിച്ചം മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനമാകണമെന്നല്ല അതിനു അർത്ഥം.അതിനെ കർത്താവു കപടഭക്തി എന്നാണു വിളിക്കുന്നതു.നമ്മുടെ ക്രിസ്തീയ ജീവിതത്തിൽ നിന്നു പ്രവഹിക്കുന്ന വെളിച്ചം അന്യരെ ക്രിസ്തുവിങ്കലേക്കു ആകർഷിക്കുന്നതാകണം.അന്യർക്കു ശരിയായ പാത കാട്ടിക്കൊടുക്കുന്നതാകണം.ഒരിക്കൽ ഒരു അന്ധനായ മനുഷ്യൻ ജീവിച്ചിരുന്നു.ദിവസവും സായംകാലത്തു വഴിയരികിലുള്ള പൈപ്പിൽനിന്നു വെള്ളം ശേഖരിച്ചു പൈപ്പു കണക്ഷൻ ഇല്ലാത്ത വീടുകളിൽ കൊണ്ടു കൊടുത്തു അവർ നൽകുന്ന പ്രതിഫലം കൊണ്ടായിരുന്നു ഉപജീവനം കഴിച്ചിരുന്നതു.നിത്യതൊഴിൽ ആയിരുന്നതു കൊണ്ടു അയാൾ പരസഹായം കൂടാതെ ആണു അതു ചെയ്തിരുന്നതു.ഒരു ദിവസം സന്ധ്യ കഴിഞ്ഞു ഇരുട്ടു വ്യാപിച്ചു തുടങ്ങിയപ്പോഴാണു അയാൾ തൻറെ ജോലി ആരംഭിച്ചതു .ഇരുട്ടു വ്യാപിച്ചു തുടങ്ങി എന്നു മനസ്സിലാക്കിയ അയാൾ ഒരു ശരറാന്തലുമായിട്ടാണു ജോലിചെയ്തതു.കാഴ്ചക്കാർക്കു വലിയ പുതുമയൊന്നും തോന്നിയില്ലെങ്കിലും പലരും ഇയാൾ എന്തൊരു മണ്ടൻ എന്നു മനസ്സിൽ പറഞ്ഞു കടന്നു പോയി . എന്നാൽ അല്പം കൂടെ കടന്നു ചിന്തിച്ച ഒരാൾ അയാളെ തടഞ്ഞു നിർത്തി ചോദിച്ചു.''നീ എന്തു മണ്ടത്തരമാണു കാണിക്കുന്നതു. അന്ധനായ നിനക്കു ഈ വിളക്കിൻറെ ഒരുതരി വെട്ടംപോലും കാണാൻ കഴികയില്ലല്ലോ.' അന്ധനായ മനുഷ്യൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞൂ. സഹോദരാ ഈ വിളക്കു എനിക്കു കാണാൻ വേണ്ടിയല്ല.നിങ്ങളെ പോലെ കാഴ്ച ഉള്ളവർക്കു വേണ്ടിയാണു.എനിക്കോ കണ്ണു കാണുകയില്ല.ഇരുട്ടത്തു ഞാൻ നടന്നു വന്നു നിങ്ങളുമായി കൂട്ടിമുട്ടി രണ്ടു പേരും മറിഞ്ഞു വീഴാൻ സാദ്ധ്യത ഉണ്ടല്ലോ.എൻറെ കരത്തിലെ വിളക്കിൻറെ വെളിച്ചം നിങ്ങൾക്കു കാണാവുന്നതിനാൽ നിങ്ങൾക്കു ഒഴിഞ്ഞുമാറി പോകാമല്ലോ.''അയാളുടെ ഉള്ളിലെ പ്രകാശം ലക്ഷ്യസ്ഥാനത്തു എത്തിച്ചേരാൻ അയാളെ സഹായിക്കുന്നതോടൊപ്പം അയാളുടെ പ്രവൃത്തിയുടെ പ്രകാശം അന്യർക്കു വഴികാട്ടിയായി ഭവിക്കുന്നു.ഇതു വെളിച്ചമായി മാറിയ ഓരോ ക്രിസ്‌ത്യാനിയുടേയും കടമയാണു.നമ്മിലെ ദൈവിക വെളിച്ചം അന്യർക്കു വഴികാട്ടിയായി ഭവിക്കട്ടെ. യെശഃ49; 6ൽ യഹോവയായ ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നു .''എൻറെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കി വച്ചിരിക്കുന്നു.''അന്യർക്കു പ്രകാശമായി തീരുവാനായി അവൻറെ പ്രകാശത്തിലേക്കു വിളിച്ചു ചേർത്തിരിക്കുന്ന നമുക്കു മറഞ്ഞിരിക്കുവാൻ കഴിയുകയില്ല. പ്രകാശിച്ചേ മതിയാകൂ .
ഈ പ്രകാശത്തെ ആർക്കും നശിപ്പിക്കുവാൻ കഴിയാത്ത വണ്ണം അജയ്യമാണെന്നു വി.മര്‍ക്കോഃ4; 22,23 വിക്യങ്ങളിൽ കർത്താവു പറയുന്നു.''വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഡമായതു ഒന്നുമില്ല.വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നുമില്ല.ഒന്നും ഗൂഡമായി എന്നാളും ഇരിക്കയില്ല. സത്യത്തെ ദീർഘകാലം മറച്ചുവെയ്ക്കാനും കഴിയുകയില്ല.അതു ഒരുനാൾ പുറത്തു വരും.പ്രകാശത്തെ മറയ്ക്കാന്‍ ഇരുട്ടു ശ്രമിക്കുന്നതു പോലെ സത്യത്തെ മറയ്ക്കാൻ അസത്യവും, നന്മയെ മറയ്ക്കാൻ തിന്മയും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ ഒരു മത്സരം എല്ലാ മനുഷ്യരിലും ഉണ്ടു എന്നതാണു യാഥാർത്ഥ്യം.വ്യക്ത്യധിഷ്ടിതമായ ഈ ആത്മസംഘർഷത്തിൽ പലപ്പോഴും തിന്മയും പാപവും വിജയിക്കുന്നു.പാപം ചെയ്യുന്നവൻ തൻറെ പാപത്തേയും, തിന്മ ചെയ്യുന്നവൻ തൻറെ തിന്മയേയും മറയ്ക്കുവാൻ ശ്രമിക്കുന്നു. ആദ്യ മാതാപിതാക്കന്മാരുടെ പാപം ഈ സത്യം വെളിവാക്കുന്നു.അവരുടെ പാപം അവർ മറയ്ക്കാൻ ശ്രമിച്ചു .ദൈവം വന്നപ്പോൾ അവർ വൃക്ഷത്തിനു മറഞ്ഞിരുന്നു.എന്നാൽ ദൈവിക വെളിച്ചത്തിൽ അതു വെളിവായി വന്നു.അവരിലെ വെളിച്ചം സ്വയം മറച്ചുവെച്ചതിനാൽ അനുതാപത്തിനും പശ്ചാത്താപത്തിനും അവസരം നഷ്ടപ്പെടുകയും അവർ മരണത്തിനു അധീനരായി തീരുകയും ചെയ്തു.നമ്മിലുള്ള ദൈവിക വെളിച്ചത്തെ പാപപ്രവൃത്തികളുടെ പ്രേരണയാലും അതു മൂലമുണ്ടാകുന്ന ലജ്ജയാലുംമറയ്ക്കാതെ ദൈവിക വെളിച്ചത്തിൽ വെളിവാകുന്ന പാപത്തെ തിരിച്ചറിഞ്ഞു സത്യ അനുതാപത്തിലേക്കും സത്യകുമ്പസാരത്തിലേക്കും കടന്നു ചെന്നു നിത്യജീവൻറെ അവകാശിയായി തീരുവാൻ . ഇടയാകണം.ഇന്നത്തെ മറ്റൊരു ഏവൻഗേലിയോനിലെ ഈ വാക്യം ശ്രദ്ധിക്കുക .വി.മർക്കോഃ4 ; 23 'കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ,.നിങ്ങൾ കേൾക്കുന്നതു എന്തെന്നു സൂക്ഷിച്ചുകൊൾവീൻ.''
നമുക്കു ലഭിക്കുന്നതു നാം കൊടുക്കുന്ന അളവിലാണെന്നു വി.മര്‍ക്കോഃ4; 24,25 വാക്യങ്ങളിൽ കർത്താവു പറയുന്നു.അതു ലൗകിക കാര്യങ്ങളിലും ആത്മീയ കാര്യങ്ങളിലും ഒരുപോലെ സത്യമാണു.നാം സ്നേഹിക്കന്നുവെങ്കിൽ നമുക്കു സ്നേഹം ലഭിക്കും. നാം കരുണ ചൊരിയുമ്പോൾ നമുക്കും കരുണ ലഭിക്കും പർവ്വത പ്രസംഗത്തിൽ കർത്താവു പറഞ്ഞു.വി.മത്താഃ5; 7 ' കരുണയുള്ളവർ ഭാഗ്യവാൻമാർ അവർക്കു കരുണ ലഭിക്കും .'' അതാകട്ടെ മനുഷ്യരിൽ നിന്നു മാത്രമല്ല ദൈവത്തിൽ നിന്നും കരുണ ലഭിക്കുവാനുള്ള മാർഗ്ഗമാണു.നാം മറ്റുള്ളവരോടു എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും മറ്റുള്ളവർ നമ്മോടു വർത്തിക്കുക.നാം ദൈവത്തിന്റെ മുൻപിൽ എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരിക്കും ദൈവം നമുക്കും.വി.മത്താഃ 6; 14, 15 ' നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ ,സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങൾ മനുഷ്യരോടു ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളേയും ക്ഷമിക്കയില്ല. ഇതു സത്യാരാധനയിലേക്കും വിരൽ ചൂണ്ടുന്നു.എന്തു കിട്ടും എന്ന ചിന്തയോടെ ആരാധനയിൽ സംബന്ധിക്കുന്നവരാണു,എനിക്കു ഇതിൽനിന്നു ഒന്നുംകിട്ടുന്നില്ല എന്നു പരാതി പറയുന്നവർ. വി.നോമ്പു നോക്കിയാൽ എന്തു കിട്ടും എന്ന ചിന്തയോടെയുംപലതും കിട്ടണമെന്ന മോഹത്തോടെയും നോമ്പു നോക്കുന്നതുകൊണ്ടു തന്നെ അതിൽനിന്നു ലഭിക്കേണ്ട ആത്മീയാനുഭവം നഷ്ടമാകുന്നു.ആരാധനയിൽ എനിക്കു എന്തു കൊടുക്കുവാൻ കഴിയും എന്ന ചിന്തയോടെ അതിൽ പങ്കുചേരുമ്പോൾ മാത്രമേ അതു നമുക്കു ആനന്ദം നൽകുന്നതും സമാധാനം നൽകുന്നതുമായ അനുഭവമായി മാറുകയുള്ളു.എൻറെ സമയം എത്രമാത്രം അവിടെ ചെലവഴിക്കുന്നു.എൻറെ ചിന്തകൾ ആലോചനകൾ എത്രമാത്രം അവിടെ അർപ്പിക്കുന്നുണ്ടു എന്നു സ്വയം വിലയിരുത്തുവാൻ കർത്താവിന്റെ ഈ വാക്കുകൾ നമുക്കു ഉപകരിക്കണം.
' ആരാധനയും നോമ്പും കൂദാശകളുംഎല്ലാം നമുക്കു ദൈവിക അനുഭവങ്ങളും ദൈവികവെളിച്ചവും പ്രദാനം ചെയ്യുന്നവയായി പരിണമിക്കാത്തതിനു കാരണം ശരിയായ ഒരുക്കം കൂടാതെ അതിൽ സംബന്ധിക്കുന്നു എന്നതാണു.വി.മൂന്നു നോമ്പും വലിയ നോമ്പിൻറെ ആരംഭത്തിലെ ശുബുക്കോനോയുംഈ നോമ്പിൻറെ ഒരുക്കങ്ങളാണു.ആ ഒരുക്കങ്ങൾ കൂടാതെ വി.നോമ്പു ആചരിക്കുന്നതിനാൽ അതു ചില വർജ്ജനങ്ങൾ മാത്രമായിമാറുകയും സാത്താനെ ജയിപ്പാൻ ഉള്ള ആയുധമായി പരിണമിക്കാതെയും രൂപാന്തരം സംഭവിക്കാതെയും പോകുന്നു. ആരാധനയുടെ മകുടമായ വി.കുർബ്ബാനയിൽ ,ശനിയാഴ്ച സന്ധ്യയ്ക്കു നടത്തുന്ന സന്ധ്യാനമസ്കാരത്തോടെയെങ്കിലും ഒരുക്കം ആരംഭിച്ചു യാമപ്രാർത്ഥനകൾ പൂർത്തീകരിച്ചു പ്രഭാതനമസ്കാരം ആരംഭിക്കുമ്പോൾ തന്നെ ദേവാലയത്തിൽ എത്തി അതിൽ സംബന്ധിച്ചെങ്കിൽ മാത്രമേ അതിൽനിന്നു ലഭിക്കേണ്ട അനുഗ്രഹങ്ങൾ പൂർണ്ണമായി കിട്ടുകയുള്ളു.എന്നാൽ ഇപ്രകാരം വി.കുർബ്ബാനയിൽ സംബന്ധിക്കുന്നവർ വിരളമാണു. വി.കുർബ്ബാന അനുഭവിക്കുന്നവർ പോലും ഈ ഒരുക്കങ്ങൾ പൂർണ്ണമായി പാലിക്കുന്നില്ല എന്നതാണു സത്യം. നാം അളക്കുന്ന അളവിനാൽ നമുക്കും അളന്നു കിട്ടും എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഗൗരവമായി ധ്യാനിക്കേണ്ടതാണു.
ദൈവരാജ്യാനുഭവത്തിനായിട്ടാണു വി.നോമ്പും ഉപവാസവും പ്രാർത്ഥനയും ആരാധനയും കൂദാശാനുഭവങ്ങളും എന്നതിനാൽ , വി.മര്‍ക്കോഃ4; 26- ാം വാക്യം മുതലുള്ള ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ഉപമകളുംഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു. ആദ്യത്തെ ഉപമയിൽ ദൈവരാജ്യത്തെ മണ്ണിൽ വിതയ്ക്കുന്ന വിത്തു മുളച്ചു വളർന്നു ഫലം കായ്ക്കുന്നതിനോടാണു സാദൃശ്യപ്പെടുത്തിയിരിക്കുന്നതു.വിത്തുവിതയ്ക്കുന്ന കൃഷിക്കാരൻ ആ വിത്തു എങ്ങനെ മുളയ്ക്കുന്നുവെന്നോ,എങ്ങനെ വളരുന്നുവെന്നോ,എങ്ങനെ ഫലം കായ്ക്കുന്നുവെന്നോ അറിയുന്നില്ല.കൃഷിക്കാരൻറെ ഉത്തരവാദിത്തം നിലം ഒരുക്കി വിത്തു വിതയ്ക്കുകയും അതു വളരുവാൻ ആവശ്യമായ വളം നൽകുകയും മാത്രമാണു.മറ്റൊന്നും കൃഷിക്കാരൻ അറിയുന്നുമില്ല. അതിനാൽ തന്നെ അതിൽനിന്നു ലഭിക്കുന്ന ഫലം അയാൾക്കു ആഹ്ളാദം പകരുന്നു.ഈ വിത്തു എങ്ങനെ വളർന്നു ഫലംപുറപ്പടുവിക്കുന്നുവെന്നതു നിഗൂഡമാണു,രഹസ്യമാണു.ഫലം അനുഭവിക്കാനല്ലാതെ ബുദ്ധികൊണ്ടു ഗ്രഹിക്കാൻ കഴിയുകയില്ല .ഇതു കാനാവിലെ കല്യാണത്തിൽ വെള്ളം വീഞ്ഞായി രൂപാന്തരപ്പട്ടതിനെ കുറിച്ചു ചിന്തിച്ചിടത്തു നാം ഗൗരവമായി ധ്യാനിച്ചതാണു.എഴുതി വച്ച പ്രാർത്ഥന പ്രാർത്ഥനയാണോ,മരിച്ചവർക്കു വേണ്ടി പ്രാർത്ഥിച്ചാൽ ഫലം ഉണ്ടാകുമോ,പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥത വേദാനുസരണമാണോ,വി.കുർബ്ബാന ഇങ്ങനെ അനുഷ്ഠിക്കുവാനാണോ കർത്താവു പറഞ്ഞതു ,നോമ്പു നോക്കാനും ഭക്ഷണം വെടിയാനും കർത്താവു പറഞ്ഞിട്ടുണ്ടോ ഇങ്ങനെ നൂറു നൂറു ചോദ്യങ്ങളുമായി ഈ ആത്മീയ ചര്യകളെ സംശയ ദൃഷ്ടിയോടെ കാണുന്നവർ ദൈവരാജ്യാനുഭവത്തെ തങ്ങളുടെ ബുദ്ധികൊണ്ടുംയുക്തികൊണ്ടും അവിശ്വാസം കൊണ്ടും അന്യമാക്കുന്നുവെന്നതാണു സത്യം.
ദൈവരാജ്യത്തെ കടുകുമണിയോടാണു പിന്നീടു കർത്താവു ഉപമിച്ചിരിക്കുന്നതു.കടുകുമണി ചെറുതാണെങ്കിലും അതു മുളച്ചു വളർന്നു വലിയ വൃക്ഷമായി തീരുന്നു.ദൈവരാജ്യം ആരംഭിക്കുന്നതു ചെറിയ ചെറിയ കാര്യത്തിലൂടെആണു. കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ, എന്ന കർത്താവിന്റെ വാക്കുകൾ ഇതിനോടു ചേർത്തു ചിന്തിക്കുക.ദൈവരാജ്യത്തിന്റെ അടിസ്ഥാനം വിശ്വാസമാണു . അതു ചെറുതായി ആരംഭിച്ചു വളരുന്നു.അതു വിശ്വാസത്തിൻറെ കാര്യത്തിൽ മാത്രമല്ല ,ദൈവരാജ്യത്തിനു വേണ്ടി ചെയ്യുന്ന കർമ്മങ്ങൾക്കും ബാധകമാണു.ചില ആത്മീയ ചര്യകളെ നാം നിസ്സാരമായി തള്ളിക്കളുയുന്നതു അതൊന്നും വലിയ കാര്യമല്ല എന്നചിന്തയിലാണു.ഭക്ഷണം വെടിയുന്നതിൽ വലിയ കാര്യമൊന്നുമില്ല,.വി.കുർബ്ബാനയിൽ എപ്പോഴെങ്കിലും ചെന്നാൽ മതി.തുടങ്ങി ദൈവരാജ്യാനുഭവത്തിലേക്കു വളരാൻ ഉപകരിക്കുന്ന പല ആത്മീയ ചര്യകളേയും നിസ്സാരവൽക്കരിച്ചു കളയുന്നതിനാൽ, അതു വളർന്നു പന്തലിച്ചു അനേകർക്കു തണലും ഫലവും നൽകുന്നതായി മാറുന്നില്ല. അല്പത്തിൽ വിശ്വസ്തനായവനെ ഞാൻ അധികത്തിനു അധികിരിയാക്കും എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഓർക്കുക .നോമ്പു ,ഉപവാസം വി.കുമ്പസാരം ,പ്രാർത്ഥന തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ നാം ആവർത്തിച്ചു അനുഷ്ഠിക്കുമ്പോൾ ലഭിക്കുന്ന ഫലം വലുതായിരിക്കും.ദൈവരാജ്യാനുഭവത്തിനായും ദൈവരാജ്യത്തിൻറെ കെട്ടു പണിക്കായും ദൈവം നമ്മിൽ നിന്നു ആവശ്യപ്പെടുന്നതു വലിയ കാര്യങ്ങളല്ല.ഈ വിധ ചെറിയ കാര്യങ്ങളാണു.ഒരു ചെറു ബാലൻറെ കരങ്ങളിൽ ഇരുന്ന നിസ്സാരമായ അഞ്ചപ്പം ആണല്ലോ അനേകായിരങ്ങളെ തൃപ്തിപ്പെടുത്തിയ ദൈവരാജ്യാനുഭവമായി മാറിയതു.
ഇങ്ങനെ നമ്മുടെ ഇടയിൽ ആയിത്തീരുന്ന ദൈവരാജ്യത്തിൻറെ പ്രത്യേകതയെ കുറിച്ചാണു 32-ാം വാക്യത്തിൽ പറയുന്നതു.''ആകാശത്തിലെ പക്ഷികൾ അതിൻറ നിഴലിൽ വസിപ്പാൻതക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.''ദൈവ ഇഷ്ടം മാത്രം നടക്കുന്ന ,ദൈവത്തിന്റെ ഭരണം മാത്രമുള്ള ഇടമാണു ദൈവരാജ്യം .കർത്തൃപ്രാർത്ഥനയിൽ കർത്താവു നമ്മെ പഠിപ്പിച്ചതു.''നിൻറെ രാജ്യം വരേണമേ,നിൻറെ ഇഷ്ടം സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും ആകേണമേ.'' എന്നാണല്ലോ .ആ ദൈവരാജ്യം എല്ലാവരേയും ഉൾക്കൊള്ളുവാൻ തക്കവണ്ണം വിശാലവും വിസതൃതവും ആണു.എല്ലാവർക്കും അവിടെ പ്രവേശനം ഉണ്ടു. അവിടെ വർണ്ണവ്യത്യാസമോ ജാതിവ്യത്യാസമോ ഉച്ചനീചത്വമോ ഇല്ല..ഒരിക്കൽ ഒരു ഇടവക ഒരു പുതിയ ദേവാലയം പണിതു.ദൈവരാജ്യത്തിന്റെ പ്രത്യേകത മനസ്സിലാക്കുവാൻ കഴിയുന്ന ഒരൂ ചിത്രം ജനലിൽ വരച്ചു വയ്ക്കുവാൻ തീരുമാനിച്ചു. ഏതു ചിത്രം വേണമെന്ന ഗൗരവമായ ചിന്ത ഒരു നല്ല തീരുമാനത്തിലേക്കു അവരെ നയിച്ചു.അതിനു വഴിതെളിച്ചതു അവർക്കു സുപരിചിതമായ ഈ വരികളാ ണു ..Around the throne of God heaven, Thousands of children stand. നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെ ആകുന്നില്ലായെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല ,ഇങ്ങനെയുള്ളവരുടേതാകുന്നു ദൈവരാജ്യം .' എന്നുകർത്താവു പറഞ്ഞിട്ടുണ്ടല്ലോ.സമർത്ഥനായ ഒരു ചിത്രകാരനെ അതു വരയ്ക്കുവാൻ ചുമതലപ്പെടുത്തി.വളരെ കാലത്തെ ആത്മാർത്ഥമായ പരിശ്രമഫലമായി അയാൾ ആ ചിത്രം പൂർത്തീകരിച്ചു.സന്തോഷത്തോടെ അന്നു അയാൾ കിടന്നു ഉറങ്ങി.രാത്രിയിൽ അയാളുടെ ചിത്രശാലയിൽ ചില ശബ്ദങ്ങൾ ഉയരുന്നതായി അയാൾക്കു തോന്നി. അയാൾ വേഗം എഴുന്നേറ്റു ചെന്നു .കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.വളരെ കഷ്ടപ്പെട്ടു താൻ വരച്ച ആ മനോഹര ചിത്രത്തിൽ ഒരപരിചിതൻ ബ്രഷും ചായവും ഉപയോഗിച്ചു പണിയുന്നു.അയാൾ ദേഷ്യത്തോടെ പറഞ്ഞു. നിർത്തൂ, നിങ്ങൾ എന്താണു കാണിക്കുന്നതു .ഞാൻ കഷ്ടപ്പെട്ടു വരച്ച ചിത്രം നിങ്ങൾ വികൃതമാക്കി കളഞ്ഞില്ലേ.ആ അപരിചിതൻ പ്രതിവചിച്ചു.'നീ തന്നെയാണു ഈ ചിത്രം വികൃതമാക്കിയതു.ഞാൻ അതു ശരിയാക്കുകയാണു.'എന്തു ? എനിക്കു മനസ്സിലാകുന്നില്ല.ചിത്രകാരൻ പറഞ്ഞു.ശരി അപരിചിതൻ പറഞ്ഞു നിന്റെ ചായപ്പലകയിൽ പല നിറങ്ങൾ ഉണ്ടായിട്ടും ആ കുട്ടികളുടെ എല്ലാവരുടേയും മുഖത്തിനു വെള്ള നിറം മാത്രം ഉപയോഗിച്ചതു എന്താണു ? നിന്നോടു ആരു പറഞ്ഞു സ്വർഗ്ഗത്തിലെ കുട്ടികളെല്ലാം വെളുത്തവരാണെന്നു? നിനക്കു തെറ്റുപറ്റിയിരിക്കുന്നു.നോക്കൂ,ഞാൻ ഈ കുട്ടികളുടെ മുഖത്തിന്റെ നിറം പലതാക്കിയിരിക്കുന്നു. കോപത്തോടെ ചിത്രകാരൻ ചോദിച്ചു 'നിങ്ങൾ ആരാണു?' അയാൾ ശാന്തമായി പറഞ്ഞു.'വളരെക്കാലം മുൻപു ഒരിക്കൽ ഞാൻ പറഞ്ഞു 'ശിശുക്കളെ എൻറെ അടുക്കൽ വരുവാൻ വിടുവീൻ .അവരെ തടയരുതു. ഇങ്ങനെയുള്ളവരുടേതാകുന്നു ദൈവരാജ്യം. ഇന്നും ഞാൻ അതുതന്നെ പറയുന്നു.'' കർത്താവു തിരുത്തിയ ചിത്രം തന്നെ ആ ദേവാലയത്തിൽ പ്രതിഷ്ഠിച്ചു.
കഥയുടെ സത്യാസത്യങ്ങളിൽ സംശയമുണ്ടാകാം.എന്നാൽ ഈ കഥ ഉദീരണം ചെയ്യുന്ന ആശയം നമുക്കു നിഷേധിക്കാൻ കഴിയുകയില്ല .വേർതിരിവുകളും വേലിക്കെട്ടുകളും ഉച്ചനീചത്വവും ഇല്ലാത്ത ദൈവരാജ്യത്തിന്റെ ചിത്രം ഇവിടെ കാണാം.നമ്മുടെ ആചാരാനുഷ്ഠാനങ്ങളിലൂടെ ദൈവരാജ്യത്തിൻറെ അനുഭവത്തിലേക്കു കടക്കുമ്പോൾ ഈ വലിയ സ്വഭാവം നമ്മുടേതായി മാറേണ്ടതുണ്ടു.വി.നോമ്പും ഫലവത്താകണമെങ്കിൽ ഈ സ്വഭാവം നാം വളർത്തി എടുക്കേണ്ടതുണ്ടു.
തിങ്കളാഴ്ച സന്ധ്യ സ്ളൂസോയിലെ ഈ പ്രാർത്ഥനയും പ്രഭാത സെദറായിലെ ഈ അപേക്ഷയും ദൈവസന്നിധിയിൽ സമർപ്പിക്കാം .
അത്യാഗ്രഹം മൂലം ഞങ്ങൾക്കു പാപം വരുത്തി ഞങ്ങളെ വീഴിച്ച സാത്താനെ തൻറെ നോമ്പാൽ അടിപ്പെടുത്തിയ മശിഹാതമ്പുരാനെ.! ശരീരത്തിൻറെയും ആത്മാവിൻറെയുംഉപദ്രവകരങ്ങളായ മോഹങ്ങളുടെ ശക്തിയെ അതുമൂലം ഞങ്ങൾ കെടുത്തുവാൻ തക്കവണ്ണം സകലത്തിനും കഴിവുള്ള നിൻറെ ശക്തി ഞങ്ങൾക്കു ആയുധമായിരിക്കേണമേ..നിൻറെ കൃപയാലും വ്യാപാരത്താലും നിന്നിലുള്ള ഞങ്ങളുടെ ജീവിതം ശരിയാകുന്നതിനു ജ്ഞാനത്തിൻറെ പ്രകാശം കൊണ്ടു ഞങ്ങളുടെ ആത്മാക്കൾ ശോഭിക്കുമാറാകേണമേ.പാപമാകുന്ന കാർമേഘം പാടേ നീങ്ങി രക്ഷയുടെ ആനന്ദകാന്തി ഞങ്ങളിൽ വ്യാപരിപ്പിക്കേണമേ. ബലഹീനന്മാരും ദരിദ്രന്മാരുംപാപികളുമായ ഞങ്ങൾ മനസ്സോടോ മനസ്സു കൂടാതെയോ അറിവോടോ അറിവു കൂടാതെയോ ,ആണയാലോ വ്യാജത്താലോ,മനോവിചാരത്താലോ, സംഭാഷണത്താലോ,മനുഷ്യകുലത്തെ വീഴിപ്പാൻ സാത്താനു കഴിയുന്ന മറ്റേതെങ്കിലും പ്രകാരത്തിലോ തിരുസന്നിധിയിൽ പാപം ചെയ്തുപോയിട്ടുണ്ടെങ്കിൽ ഞങ്ങളുടെ രക്ഷയ്ക്കു വേണ്ടി സ്ളീബാമരത്തിന്മേൽ കൈകൾ വിടുർത്തിയ ദൈവമേ ഞങ്ങളുടെ കടങ്ങളെ പരിഹരിക്കുകയും പാപങ്ങളെ ക്ഷമിക്കുകയും അകൃത്യങ്ങളെ നീക്കുകയും ചെയ്യേണമേ. ആമ്മീൻ .
Comments
Post a Comment