വി.നോമ്പു കാലധ്യാനങ്ങൾ- 12
12- രണ്ടാംബുധർ
-------------------------
സന്ധ്യയുടെ ഏവൻഗേലിയോൻ വി.മത്താഃ 18; 1- 11 ൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾക്കു ആരംഭം കുറിക്കാം. ശിഷ്യന്മാർ കർത്താവിന്റെ അടുക്കൽ വന്നു 'ദൈവരാജ്യത്തിൽഏറ്റവുംവലിയവൻ ആരെന്നു ചോദിച്ചതിനു കർത്താവു നൽകിയ മറുപടിയാണു പ്രതിപാദ്യം.കർത്താവിന്റെ മറുപടിയിലേക്കു കടക്കുന്നതിനു മുൻപു ശിഷ്യന്മാരുടെ ചോദ്യത്തൻറെ അർത്ഥതലങ്ങൾ ചിന്തിക്കേണ്ടതുണ്ടു.പ്രഥമശ്രവണത്തിൽ ശിഷ്യന്മാരുടെ ദൈവരാജ്യ ചിന്തയാണു നമ്മുടെ ശ്രദ്ധയിൽ പെടുക.ലൗകിക ജീവിതത്തെക്കാൾ ദൈവരാജ്യത്തിനു അവർ സ്ഥാനം കല്പിച്ചിരുന്നു എന്നു തോന്നാം.എന്നാൽ അവരുടെ ഈ ചോദ്യത്തിൽ അവർക്കു ദൈവരാജ്യത്തെക്കുറിച്ചു ശരിക്കു അറിയില്ല എന്നാണു വെളിവാകുന്നതു.അവരുടെ സങ്കല്പത്തിലുള്ള ദൈവരാജ്യം ഈ ഭൂമിയിലെ രാജ്യം പോലെയുള്ള ഒന്നാണു.യഹൂദന്മാർ ,ക്രിസ്തുവിൽ അവരുടെ രാജ്യം പുനഃസ്ഥാപിക്കുവാൻ അവതരിക്കുന്ന ഒരു രാജാധിരാജാവിനെയാണു പ്രതീക്ഷിരുന്നതു.ദൈവരാജ്യത്തെക്കുറിച്ചുള്ള ഈ വികലമായ സങ്കല്പം അവരുടെ ചിന്താഗതികളേ യുംസ്വപ്നങ്ങളേയും സാരമായി ബാധിച്ചു.അതിനാൽ അവരിൽ സ്ഥാനമോഹം കടന്നു വന്നു.കർത്താവിന്റെ അന്ത്യപെസഹായിൽ ശിഷ്യന്മാരുടെ ഇടയിൽ 'ആരെ ആ കുന്നു വലിയവൻ എന്നു എണ്ണേണ്ടതു എന്നതിനെ ചൊല്ലി ഒരു തർക്കം ഉണ്ടായി എന്നു വി.ലൂക്കോസു( ലുക്കോഃ22; 24) രേഖപ്പെടുത്തിയിരിക്കുന്നതു ഇതിനു മതിയായ തെളിവാണു.ഇവിടേയും ശിഷ്യന്മാരുടെ ചിന്തയിൽ ലൗകിക കാര്യങ്ങളാണു കടന്നു വരുന്നതു.ദൈവരാജ്യത്തിൽ ആരാണു വലിയവൻ എന്നു ചിന്തിക്കുവാൻ അവരെ പ്രേരിപ്പിച്ചതു അവരിൽ കുടികൊള്ളുന്ന സ്ഥാനമോഹമാണു.ഇന്നും ആദ്ധ്യാത്മിക മണ്ഡലത്തിൽ നാം നേരിടുന്ന ഗുരുതരമായ പ്രശ്നവും ഇതുതന്നെയാണു.സഭയുടെ ഭരണതലങ്ങളിലും ആദ്ധ്യാത്മിക മണ്ഡലങ്ങളിലും സ്ഥാനങ്ങൾ നേടിയെടുക്കുവാൻ വിശ്വാസികൾ നെട്ടോട്ടം ഔടുന്നതും നാം കാണുന്ന കാഴ്ചയാണല്ലോ.
ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടി ശ്രദ്ധിക്കുക ,'നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെയായി തീരുന്നില്ലായെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ലായെന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. അവരുടെ ചോദ്യത്തിനു നേരിട്ടുള്ള ഒരു മറുപടി അല്ല കർത്താവു കൊടുത്തതു.കർത്താവിന്റെ മറുപടിയിൽ ദൈവരാജ്യ പ്രവേശത്തിനുള്ള യോഗ്യത എന്താണു എന്നു പറയുന്നതിനോടൊപ്പംഒരു മുന്നറിയിപ്പും അപായസൂചനയും നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ദൈവരാജ്യത്തിൻറെ എതിർദിശയിലേക്കാണു അവർ യാത്ര ചെയ്യുന്നതു എന്ന സൂചനയാണു 'നിങ്ങൾ തിരിയുന്നില്ലായെങ്കിൽ എന്ന വാക്കുകളിൽ പ്രകടമാകുന്നതു. Truly I say unto you, unless you turn and become like childran.'' എന്ന ഇതിൻറെ ഇംഗ്ളീഷു തർജ്ജുമയിൽ ഈ ആശയം കുറേക്കൂടെ വ്യക്തമാകുന്നു.നാം ലക്ഷ്യമാക്കുന്നതു എന്താണോ അതിലേക്കായിരിക്കുമല്ലോ നമ്മുടെ യാത്രയും. ഈ ലോക ജീവിതത്തിൻറെ സമ്പത്തും സ്ഥാനമാനങ്ങളും സുഖസൗകരങ്ങളുമാണു നമ്മുടെ ലക്ഷ്യമെങ്കിൽ നാം ദൈവരാജ്യത്തിൻറെ എതിർദിശയിൽ സഞ്ചരിക്കുന്നവരാണു.അതുകൊണ്ടു ദൈവരാജ്യ പ്രവേശത്തിനു ഒരു തിരിച്ചു പോക്കു അനിവാര്യമായിരിക്കുന്നു.ശൈശവകാലത്തിൻെറ സ്വഭാവത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണു ആവശ്യം എന്നത്രേ കർത്താവു പറയുന്നതു.വി.നോമ്പു ഒരു തിരിഞ്ഞു നോട്ടത്തിൻറേയുംതിരിച്ചു പോക്കിൻറേയുംദിനങ്ങളാണെന്നു ഓർക്കുക.
ശിശുവിൻറെ സ്വഭാവത്തിൽ ആദ്യം നമ്മുടെ ശ്രദ്ധയിൽ പെടുന്നതു വിനയം അഥവാ താഴ്മയാണു.ഒരിക്കലുംഒരു ശിശു തള്ളിക്കയറി മുന്നിലേക്കു വരാറില്ല.എപ്പോഴും അവൻ പിന്മാറി നിൽക്കുകയേയുള്ളു. ആരെങ്കിലും എടുത്തു മറ്റുള്ളവരുടെ മുൻപിൽ കൊണ്ടുവരേണ്ടി വരും.ആരാണു വലിയവൻ എന്ന ചോദ്യത്തിൻറെ ഉത്തരം ഇവിടെ ദർശിക്കുവാൻ കഴിയും.ഒരിക്കൽ കർത്താവു പറഞ്ഞു.തന്നെത്താൻ താഴ്ത്തുന്നവനെല്ലാം ഉയർത്തപ്പെടും തന്നെത്താൻ ഉയർത്തുന്നവനെല്ലാം തിഴ്ത്തപ്പടും.(വി.മത്താഃ 18; 4 )' താഴ്മ താൻ അഭ്യുന്നതി.' എന്നും' താണ നിലത്തെ നീരോടു അവിടെ ദൈവം തുണ ചെയ്യൂ,' എന്നീ ആപ്തവാക്യങ്ങൾ നമുക്കു സുപരിചിതമാണല്ലോ.ആകയാൽ ഈ ശിശുവിനെ പോലെ വിനയം ഉള്ളവരായെങ്കിൽ മാത്രമേ സ്വർഗ്ഗരാജ്യം അവകാശമാകുകയുള്ളു.
ശിശുവിൻറെ രണ്ടാമത്തെ പ്രത്യേകത ആശ്രയത്വമാണു.എല്ലാത്തിനേയും സ്വയം നേരിടാമെന്നും എല്ലാം സ്വയം നേടാമെന്നുമുള്ള ചിന്ത ശിശുവിനു ഇല്ല.അതിനാൽ എല്ലാത്തിനും അവൻ തനിക്കു പ്രിയപ്പെട്ടവരെ ആശ്രയിക്കുന്നു.അവിടെ തൻറെ ബലഹീനത സമ്മതിക്കുക മാത്രമല്ല ,താൻ ആശ്രയിക്കുന്നവർ തന്നെ കൈവെടിയുകയില്ല എന്ന ഉറപ്പും അവനുണ്ടു്.അതുകൊണ്ടു തന്നെ അവൻ ഭയരഹിതനുമാണു.ഒരു ശിശു തൻറെ മാതാപിതാക്കളിലും സഹോദരങ്ങളിലും ആശ്രയിക്കുന്നതു പോലെ നാമും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുകയും സങ്കേതപ്പെടുകയും ചെയ്താൽ മാത്രമേ ഭയരഹിതമായി ജീവിക്കുവാൻ കഴിയുകയുള്ളു.ദൈവരാജ്യത്തിൽ ആകുലതയ്ക്കും വ്യാകുലതയ്ക്കും ഭയത്തിനും സ്ഥാനമില്ലല്ലോ. ദാവീദു രാജാവു തൻറെ മൂന്നാം സങ്കീർത്തനത്തിൽ പാടുന്നു.ആറാം വാക്യം.'എനിക്കു വിരോധമായി പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരംജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.'ദാവീദു ഇങ്ങനെ പാടിയതു എപ്പോഴാണെന്നും അതിൻറെ കാരണം എന്താണെന്നും അറിയുമ്പോഴാണു ആ വാക്കുകളിൽ പ്രകടമാകുന്ന ദൈവാശ്രയം മനസ്സിലാകുകയുള്ളു.തൻറെ രാജത്വത്തിനു എതിരായി വാളും പടയാളികളുമായി നിൽക്കുന്ന സ്വന്തം മകൻ അബ്ശാലോമിനെ ഭയന്നു ഓടിപ്പോയ രാത്രിയിൽ ആണു ദാവീദു ഇങ്ങനെ പാടിയതു.എന്തുകൊണ്ടു ഇങ്ങനെ പാടൻ കഴിഞ്ഞു എന്നതിന്റെ ഉത്തരം അവിടെ അഞ്ചാം വാക്യത്തിൽ കാണാം 'ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.' സങ്കീഃ 4;8 ൽ ദാവീദു പറയുന്നതു കൂടെ കേൾക്കുക.''ഞാൻസമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
ശിശുക്കളുടെ വേറൊരു സ്വഭാവ വിശേഷം വിശ്വസമാണു.തൻറെ മാതാപിതാക്കൾ തന്നെ തള്ളിക്കളകയില്ല എന്ന ഉറച്ച വിശ്വാസമാണുഅവരെ ആശ്രയിക്കുവാൻ കാരണം.ആ വിശ്വാസം അവനു ധൈര്യം നൽകുന്നു .അവൻ ഒന്നിനെക്കുറിച്ചും ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്യുന്നുമില്ല.അവൻ തൻറെ ആവശ്യങ്ങളേയും ദുഃഖങ്ങളേയും അതേപടി തൻറെ പ്രിയപ്പെട്ടവരുടെ മുൻപിൽ പ്രകടിപ്പിക്കുന്നു.ഒന്നിനു വേണ്ടിയും അപേക്ഷിക്കുന്നില്ല.തൻറെ ദുഃഖങ്ങളും ആവശ്യങ്ങളും അതേപടി അറിയുന്ന മാതാപിതാക്കൾ തനിക്കു ആവശ്യമുള്ളതു കുറവുകൂടാതെ തരുമെന്നു അവനു വിശ്വാസം ഉണ്ടു.കുട്ടികളുടെ ഈ വിശ്വാസം വ്യക്തമാകുന്ന ഒരു സംഭവം കേട്ടിട്ടുണ്ടു.ഒരു ബഹുനില കെട്ടിടത്തിനു തീ പിടിച്ചു..മുകളിൽ താമസിച്ചിരുന്ന ഒരു കുടുംബം കൈയിൽ കിട്ടിയതെല്ലാം എടുത്തു കൊണ്ടു ഓടി താഴെയെത്തിയപ്പോഴാണു തങ്ങളുടെ കൊച്ചുമകൻ അവരുടെ കൂടെ ഇല്ലെന്ന കാര്യം അറിയുന്നതു.പടർന്നു കയറുന്ന തീയിൽകൂടെ കുട്ടിയെ രക്ഷിക്കുക അസാദ്ധ്യമായി.അവർ അവിടെ നിന്നുകൊണ്ടു കുട്ടിയുടെ പേരുചൊല്ലി അലറിവിളിച്ചു.പരിഭ്രമിച്ച കുട്ടി തൻറെ പിതാവിന്റെ വിളികേട്ടു അതുവരെ തീപടർന്നു പിടിക്കാത്ത ബാൽക്കണിയിൽ എത്തി.താഴെനിന്നവർ ഒരു വല വിരിച്ചു പിടിച്ചിട്ടു താഴേക്കു ചാടുവാൻ കുട്ടിയോടു പറഞ്ഞു.പക്ഷേ അവനു ചാടുവാൻ ധൈര്യം ഇല്ലായിരുന്നു.അപ്പോൾ അവൻറെ പിതാവു മുന്നോട്ടു നീങ്ങിനിന്നു വിളിച്ചു പറഞ്ഞു.'മോനേ,ധൈര്യമായി ചാടിക്കൊൾക, പപ്പാ നിന്നെ കൈകളിൽ താങ്ങിക്കൊള്ളാം. പിന്നെ അവൻ മടിച്ചു നിന്നില്ല. ചാടി രക്ഷപ്പെട്ടു. ഈ ലൗകിക പിതാവിനെക്കാൾ എത്രയധികം സ്നേഹവാനും കാരുണ്യവാനും സർവ്വശക്തനുമാണു നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവു .അവനിൽ തന്നെ ആശ്രയിക്കാം.അവൻ നമ്മുടെ സങ്കേതവും ബലവും കോട്ടയുമാണല്ലോ.
ശിശുവിൻറെ സ്വഭാവത്തിലേക്കു തിരിച്ചു പോകണമെന്നു പറഞ്ഞിട്ടു അതിനോടു ബന്ധപ്പെടുത്തി ചില ആത്മീയ ഉപദേശങ്ങൾ കർത്താവു നൽകുന്നു .അഞ്ചാം വാക്യം,''ഇങ്ങനെയുള്ള ശിശുവിനെ എൻറെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.' ശിശു സ്നാനത്തെ സാധൂകരിക്കുന്നതോടൊപ്പംമറ്റൊര സാരോപദേശവും കർത്താവു ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.ഇങ്ങനെയുള്ള ശിശുവിനെ എന്നു പറഞ്ഞിരിക്കുന്നതിനാൽ ,താഴ്മയും വിനയവുമുള്ള,തങ്ങളെ തന്നെ താഴ്ത്തുന്ന,മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിസ്സാരരായിട്ടുള്ളവരെ കൈക്കൊള്ളുന്നതു തന്നെയാണു തന്നെകൈക്കൊള്ളുന്നതിനു തുല്യമെന്നാണു കർത്താവു ഇവിടെ പറയുന്നതു.ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തതു എന്ന കർത്തൃവചനം ഇവിടെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്നതു ഇതിനെ പൂരിപ്പിക്കുന്നു.'ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിപ്പാതിരിപ്പാൻ സൂക്ഷിച്ചു കൊൾവീൻ.'വി.മർക്കോഃ9; 42,വി. ലൂക്കോഃ 17; 2 എന്നീ ഭാഗങ്ങൾ ഇതിനോടു ചേർത്തു ധ്യാനിക്കുക .
വി.മത്താഃ 18; 6- 9 ൽ മറ്റൊരു കാര്യം ഇതിനോടു ചേർത്തു കർത്താവു പറയുന്നു.വിശ്വാസികൾക്കു ഇടർച്ച വരുത്തുന്നതിനെ കുറിച്ചാണു ഇവിടെ പറയുന്നതു.ഇടർച്ച ആവശ്യമാണെന്നുംഇടർച്ച ഉണ്ടാക്കാതിരിപ്പാൻ ശ്രദ്ധിക്കണമെന്നുംഇടർച്ച ഉണ്ടാക്കുന്നവർക്കു അയ്യോ കഷ്ടം എന്നുമാണു കർത്താവു പറയുന്നതു.വി.മർക്കോഃ 9; 42, വി.ലൂക്കോഃ 17; 2 എന്നിവിടങ്ങളിലും ഈ ആശയം നമുക്കു ദർശിക്കുവാൻ കഴിയുന്നു.നാം ആർക്കും ഇടർച്ച ആകരുതുഎന്നും ഇടർച്ച ഉണ്ടാക്കുന്നവർക്കു കഷ്ടം എന്നുംപറയുമ്പോൾ രണ്ടു കാര്യങ്ങളാണു വ്യക്തമാകുന്നതു.ഒന്നു.കർത്താവു പറഞ്ഞു എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തനു ഇടർച്ച വരുത്തിയാൽ അവൻറെ കഴുത്തിൽ ഒരു വലിയ തിരികല്ലു കെട്ടി അവനെ സമുദ്രത്തിൻറെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവനു നല്ലതു.വിശ്വാസാചാരങ്ങളെ വിമർശിക്കുന്നർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണു ഇതു. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു അറിവുള്ള ഞാൻ പറയുമ്പോൾ അത്രയു അറിവില്ലാത്ത ഒരുവൻറെ വിശ്വാസം നഷ്പ്പെടുവാൻ ഇടയാകുന്നുവെങ്കില്‍ ഞാൻ അവനു ഇടർച്ച ആകുന്നുവെന്നു തിരിച്ചറിയേണ്ടതുണ്ടു. അവനെ ആഴത്തിൽ തള്ളിക്കളയുന്നതാണു നല്ലതു എന്നു പറയുമ്പോൾ ഇടർച്ച ഉണ്ടാക്കുന്നവരെ എങ്ങനെയാണു ഒഴിവാക്കേണ്ടതു,അവനു നൽകേണ്ട ശിക്ഷ എന്താണെന്നും പറയുകയായിരുന്നു എന്നു തോന്നാവുന്നതാണു.എന്നാൽ ആ വാക്യത്തിൻറെ അവസാനത്തിൽ 'അവനു നന്നു.' എന്നു പറഞ്ഞിരിക്കുന്നതു കൂടി ചേർത്തു വായിക്കുമ്പോൾ നാംചിന്തിക്കുന്ന അർത്ഥമല്ല അതിനുള്ളതു എന്നു വ്യക്തമാകുന്നു.അവനെ ഒഴിവാക്കി മറ്റുള്ളവർക്കു എങ്ങനെ സ്വസ്തത നൽകാമെന്നല്ല ഇവിടെ പറയുന്നതു.ഇടർച്ച ഉണ്ടാക്കുന്നതു തിന്മ തന്നെ .എന്നാൽ ആ തിന്മ ചെയ്തവനുപോലും എങ്ങനെ നന്മ ചെയ്യാൻ കഴിയും എന്നു ചിന്തിക്കുകയാണു ഇവിടെ.അവനെ വെറുക്കുവാനോ ഇല്ലാതാക്കുവാനോ, ഇടർച്ച അവസാനിപ്പിക്കുവാനുള്ള മാർഗ്ഗമായിട്ടോ അല്ല സമുദ്രത്തിൽ ആഴ്ത്തിക്കളയുന്നതു നന്നു എന്നു പറയുന്നതു.അവനു നന്മ ചെയ്യുകയും അവൻറെ നന്മ ആഗ്രഹിക്കുകയും ചെയ്യണം എന്നാണു ഉദ്ദേശിക്കുന്നതു.അവൻ ഇടർച്ച ഉണ്ടാക്കുന്നതിനു മുൻപു അവനോടു അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവന്നു നന്നായിരുന്നു എന്നു അർത്ഥം പറഞ്ഞാൽ കുറേക്കൂടെ വ്യക്തമാകുന്നു.കൈയ്യോ കാലോ ഇടർച്ച വരുത്തുന്നു വെങ്കിൽ അതു വെട്ടിക്കളക എന്നു പറയുമ്പോൾ അതിൽനിന്നു സംജാതമാകുന്ന നന്മയെയാണു കർത്താവു ചൂണ്ടിക്കാണിക്കുന്നതു.കൈയ്യും കാലും വെട്ടിക്കളയണമെന്ന ആക്ഷിരീകാർത്ഥമല്ല അതിനുള്ളതു. ദൈവരാജ്യത്തിനു ഇതരമായതെല്ലാം ഒഴിവാക്കണമെന്നു മാത്രമാണു ഇവിടെ ഉദ്ദേശിക്കുന്നതു.ദൈവരാജ്യത്തിനു വേണ്ടി ചിലതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകണമെന്നു അർത്ഥം. ഇതും വി.നോമ്പിലെ വർജ്ജനത്തിലേക്കു നമ്മുടെ ചിന്തകളെ തിരിച്ചു വിടുന്നു.
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി. ലൂക്കോഃ 11; 1-13 ഒരുവിധത്തിൽ ഈ ആശയങ്ങളെ പൂരിപ്പിക്കുന്നു.മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പ്രായോഗികജീവിതത്തില്‍ പകർത്താൻ കഴിയണമെങ്കിൽ പ്രാർത്ഥന അനിവാര്യമാണു എന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.പ്രാർത്ഥനെയെക്കുറിച്ചുള്ള ചില ഗൗരവമായ കാര്യങ്ങൾ ഇവിടെ കാണുന്നു.ഒന്നാമത്തെ വാക്യം നമ്മുടെ ശ്രദ്ധ പതിയേണ്ട ഒന്നാണു.'അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.തീർന്ന ശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു കർത്താവേ യോഹന്നാൻ തൻറെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളേയും പ്രാർത്ഥിപ്പാൻ 'പഠിപ്പിക്കേണമേ എന്നു പറഞ്ഞൂ '' ഇവിടെ സ്വാഭാവികമായിട്ടു ഉണ്ടാകാവുന്ന ചില സംശയങ്ങൾ ഉണ്ടു.ഈ ശിഷ്യന്മാർ ഇതുവരെ പ്രാര്‍ത്ഥിച്ചിരുന്നില്ലേ? അവർക്കു പ്രാർത്ഥിക്കൂവാൻ അറിയുമായിരുന്നില്ലേ? ശിഷ്യന്മാരിൽ പലരും യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു എന്നാണു വിശ്വസിക്കുന്നതു.യോഹന്നാൻ പഠിപ്പിച്ച പ്രാർത്ഥനയും അവർക്കു അറിയുമായിരുന്നില്ലേ?പിന്നെ എന്തേ ഇങ്ങനെ ഒരു ചോദ്യം ?കർത്താവിന്റെ പ്രാർത്ഥന ശ്രദ്ധിച്ചപ്പോൾഅവർക്കു ചില കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു എന്നു ഊഹിക്കാവുന്നതാണു.പ്രാർത്ഥിക്കേണ്ടതു പോലെയല്ല തങ്ങൾ ഇതുവരെ പ്രാർത്ഥിച്ചതു എന്നു അവർക്കു ബോദ്ധ്യമായി.അതുകൊണ്ടു എന്താണു പ്രാർത്ഥിക്കേണ്ടതു, എങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു ,എന്നിങ്ങനെ ഉള്ള കാര്യങ്ങൾ തങ്ങളെ പഠിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.ഇന്നും അനേകം വിശ്വാസികൾക്കുംഅറിവില്ലാത്ത ഒന്നാണു ഇതു.അതുകൊണ്ടു തന്നെ കർത്താവേ പ്രാർത്ഥിപ്പാൻ ഞങ്ങളെ പഠിപ്പിക്കേണമേ എന്ന ശിഷ്യന്മാരുടെ പ്രാർത്ഥന നമ്മുടേയും പ്രാർത്ഥനയായി മാറേണ്ടിയിരിക്കുന്നു.
രണ്ടാം വാക്യം കുറേക്കൂടെ ഗൗരവം അർഹിക്കുന്നു.'അവൻ അവരോടു പറഞ്ഞതു ,നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചെല്ലേണ്ടിയതു എന്ന ആമുഖ കുറിപ്പോടെ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങന്ന പ്രാർത്ഥന അവർക്കു പറഞ്ഞുകൊടുത്തു.'പ്രാർത്ഥിക്കമ്പോൾ ചൊല്ലേണ്ടിയതു' എന്ന ആമുഖകുറിപ്പാണു ഗൗരവമായ ചിന്തയ്ക്കു വിഷയമാകേണ്ടതു.എന്താണു അതിൻറെ അർത്ഥം ? പ്രാർത്ഥിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയിരിക്കണം,അഥവാ ഈ പ്രാർത്ഥന ചൊല്ലിയിട്ടു മാത്രമേ മറ്റു പ്രാർത്ഥനകൾ പാടുള്ളു എന്നുതന്നെയാണു അതിൻറെ അർത്ഥം.ഈ അർത്ഥം പരിശുദ്ധ പിതാക്കന്മാർ ആത്മനിറവിൽ തിരിച്ചറിഞ്ഞതു കൊണ്ടാണു.എല്ലാ പ്രാർത്ഥനകളും നമസ്കാരങ്ങളുംശുശ്രൂഷകളും ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഈ പ്രാർത്ഥന ചൊല്ലാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നതു.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർത്താവു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലാതെയുള്ള ഒരു പ്രാർത്ഥനയും പ്രാർത്ഥന ആകയില്ലാ എന്നുതന്നെയാണു ഈ വാക്കുകളിൽ കർത്താവു അർത്ഥമാക്കുന്നതും.ഒരു കാര്യം കൂടെ .ഇതു ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്ത പ്രാർത്ഥനയാണു.നാം ഇതിനെ കർത്തൃ പ്രാർത്ഥന എന്നു വിളിക്കുമങ്കിലും ഇതു ശിഷ്യന്മാരുടെ പ്രാർത്ഥന ആണു .അതിനാൽ ഇതു പ്രാർത്ഥിക്കുന്നവർ മാത്രമാണു കർത്താവിന്റെ ശിഷ്യന്മാർ,അവർ മാത്രമാണു സത്യവിശ്വാസികൾ .
ഇനിയും കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിലേക്കു കടക്കാംഒരു പുസ്തകരചനയ്ക്കുള്ള ആശയങ്ങൾ ഈ പ്രാർത്ഥനയിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും,അത്രയും വിശദമായ ചിന്തകൾ ഇവിടെ സംഗതമല്ലാത്തതിനാൽ അതിൻറെ അർത്ഥതലങ്ങൾ സംക്ഷിപതമായി ചിന്തയ്ക്കു വിഷയമാക്കുന്നു.ഹ്രസ്വവുംലളിതവുഅർത്ഥസംപുഷ്ടവുമായ പ്രാർത്ഥനയാണിതു.ഇതിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിച്ചു കഴിഞ്ഞാൽ ഇതിലപ്പുറം ഒരു പ്രാർത്ഥന ആവശ്യമില്ലെന്നു ആരും സമ്മതിക്കും.പക്ഷേ അർത്ഥം അറിയാതെ നാം യാന്ത്രികമായി ഒരു ചടങ്ങെന്ന പോലെ ചൊല്ലിത്തീർക്കുന്നതിനാൽ ഇതു പലർക്കും ഒരു പ്രാർത്ഥനയായി പോലും തോന്നുന്നില്ലായെന്നതാണു സത്യം.പ്രാർത്ഥനയുടെ ഘടന എങ്ങനെയുള്ളതാണെന്നു ഇതു പഠിപ്പിക്കുന്നു.ഒരു ഘടനയുമില്ലാതെ അടുക്കും ചിട്ടയുമില്ലാതെ തോന്നുന്നതു പോലെ എന്തുംപറയുന്നതല്ല പ്രാർത്ഥന എന്നു ഇതു നമുക്കു പറഞ്ഞുതരുന്നു. ആദ്യം ഒരു സംബോധന .ദൈവത്തെ പിതാവായി കണ്ടു കൊണ്ടു അവൻറെ അടുക്കലേക്കു അടുത്തു ചെല്ലന്ന ഒരു പുത്രൻറെ ചിത്രം ഇവിടെ തെളിയുന്നു.പലരുടേയും പ്രാർത്ഥനയിലേപ്പോലെ ഓരോ വാചകത്തിലും ആവർത്തിച്ചു ദൈവത്തെ വിളിക്കുന്നില്ല. പിന്നീടു ആറു അപേക്ഷകൾ. അവസാനം സ്തുതിയും സ്തോത്രവും.അവിടെ പ്രാർത്ഥന അവസാനിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധന ചില കാര്യങ്ങൾ നമുക്കു ഓതിത്തരുന്നു. ദൈവം സ്നേഹവാനായ ഒരു പിതാവാണു എന്നതാണു ഒന്നാമത്തെ കാര്യം. കർത്താവു ദൈവത്തെ വെളിപ്പടുത്തിത്തന്നതു ഒരു പിതാവായിട്ടാണു. സൃഷ്ടാവും പരിപാലകനും വാത്സല്യനിധിയുമായ ഒരു പിതാവിന്റെ സ്നേഹവും കരുതലും എല്ലാം ആ പദത്തിൽ പ്രതിഫലിക്കുന്നു. എന്നാൽ അവൻ സ്വർഗ്ഗസ്ഥനാണു എന്നതാണു രണ്ടാമത്തെ കാര്യം.അവൻ ഉന്നതനും ശ്രേഷ്ഠനും അഗമ്യനുംആർക്കും സമീപിക്കുവാൻ കഴിയാത്തവനുംസർവ്വശക്തനുമൊക്കെയാണു എന്നു ഈ പദം വ്യക്തമാക്കുന്നു.എങ്കിലും അവനിൽ വിശ്വസിക്കുകയുംസ്നേഹിക്കുകയും ചെയ്യുന്നവർക്കു ഒരു പിതാവിനെ പോലെ സമീപസ്ഥനാണെന്നു സ്വർഗ്ഗസ്ഥനായ പിതാവേ എന്നു വിളിക്കുമ്പോൾ വെളിവാകുന്നു. അവൻ ഞങ്ങളുടെ പിതാവാണു എന്നതാണു മൂന്നാമത്തെ കാര്യം.ഞങ്ങൾ എന്ന പദത്തിൽ ആരെല്ലാം ഉൾപ്പെടും എന്നു ചിന്തിക്കേണ്ടതുണ്ടു.ഞാൻ എനിക്കു എൻറെ എന്നിങ്ങനെ സ്വാർത്ഥപരമല്ലാത്ത,ഞങ്ങൾ ഞങ്ങളുടെ ഞങ്ങൾക്കു എന്നിപ്രകാരം എല്ലാവരേയും ഉൾക്കൊള്ളുന്ന സർവ്നാമപദങ്ങളാണു ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിരിക്കുന്നതു എന്നതാണു ഏറ്റം ശ്രദ്ധാർഹമായ വസ്തുത. ഞങ്ങൾ എന്നു നാം ഇവിടെ പറയുമ്പോൾ അതിൽ ആരെല്ലാം ഉൾപ്പടുമെന്ന ആത്മ പരിശോധന ആവശ്യമായി വരുന്നു.ഞാൻ ഞങ്ങൾ എന്നു പറയുമ്പോൾ എനിക്കു പ്രിയപ്പെട്ടവരും എൻറെ ബന്ധക്കളും എൻറെ കുടുംബവും എല്ലാം അതിൽ വരും. ഞാൻ അല്പം കൂടെ വിശാലമനസ്ക്കനാണെങ്കിൽ എൻറെ മതത്തിൽപ്പെട്ടവരും എൻറെ ദേശക്കാരു വരെ ആ വലയത്തിൽ വന്നെന്നു വരാം .എന്നാൽ ഞങ്ങൾ എന്ന ആപദത്തിൽ സമസ്ത ലോകത്തേയുംഉൾക്കൊള്ളാൻ കഴിയുമ്പോൾ മാത്രമേ അതു അർത്ഥപൂർണ്ണമാകുകയുള്ളു.
ഈ പ്രാർത്ഥനയിലെ അപേക്ഷകളെ വേണമെങ്കിൽ രണ്ടായി തിരിക്കാംആദ്യത്തെ മൂന്നെണ്ണം ദൈവികമെന്നോ ആദ്ധ്യാത്മികമെന്നോ വിളിക്കാം.നിൻറെ നാമം പരിശുദ്ധമാക്കപ്പെടേണമേ,നിൻറെ രാജ്യം വരേണമേ,നിൻറെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ. ഈ അപേക്ഷകൾ ശ്രദ്ധിക്കുമ്പോൾ ദൈവത്തിന്റെ കാര്യമാണു പറയുന്നതെന്നു തോന്നുമെങ്കിലും പൂർണ്ണമായ അർത്ഥം ഗ്രഹിക്കുമ്പോൾ അതു നമ്മെ മുഴുവനായി ദൈവസന്നിധിയിൽ സമർപ്പിക്കുന്ന അപേക്ഷകളാണെന്നു മനസ്സിലാകും.നിൻറെ നാമം പരിശുദ്ധമാക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുമ്പോൾ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം.ദൈവവും ദൈവനാമവും പരിശുദ്ധമാണല്ലോ.പിന്നെ പരിശുദ്ധമാക്കപ്പെടണമേ എന്നു പ്രാർത്ഥിക്കുന്നതു എന്തിനു? ദൈവനാമം പരിശുദ്ധമാണെങ്കിലും നമ്മുടെ പ്രവൃത്തികൾകൊണ്ടു അതു ദുഷിക്കപ്പെടുകയും അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധമായ അവിടുത്തെ നാമം ഞങ്ങളുടെ പ്രവൃത്തികളാൽ അശുദ്ധമാക്കാതെ ഈ ഭുമിയിൽ പരിശുദ്ധമായി കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾക്കു ശക്തി നൽകേണമേ എന്ന അപേക്ഷയും സമർപ്പണവുമാണു അതിലുള്ളതു.അതു അങ്ങനെ ആകണമെങ്കിൽ നിൻറെ രാജ്യം ഈ ഭൂമിയിൽ വരണം. നിൻറെ രാജ്യം വരണമെങ്കിൽ നിൻറെ ഇഷ്ടം സ്വർഗ്ഗരാജ്യത്തിലെ പ്പോലെ ഈ ഭൂമിയിലും ആകേണം.ഈ മൂന്നു അപേക്ഷകളും കൂട്ടിവായിക്കുമ്പോൾ,ഈ ഭൂമിയിൽ നിൻറെ നാമം പരിശുദ്ധമാക്കപ്പെടുവാൻ തക്കവണ്ണം ഞങ്ങൾ നിൻറെ ഇഷ്ടം ആചരിച്ചു നിൻറെ രാജ്യം ഞങ്ങളിലൂടെ ഇവിടെ സ്ഥാപിതമാകുവാൻ ഞങ്ങളെ അവിടുന്നു എടുത്തു ഉപയോഗിക്കേണമേ എന്ന അപേക്ഷയും സമർപ്പണവുമാണെന്നു മനസ്സിലാകും.
ഇങ്ങനെ നമ്മെ ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചശേഷം നമ്മുടെ ലൗകിക ആവശ്യങ്ങളെ ദൈവമുൻപാകെ വയ്ക്കുന്നു.മൂന്നു കാര്യങ്ങളാണു നാം ആവശ്യപ്പെടുന്നതെങ്കിലുംനമ്മുടെ ഭൂത വർത്തമാനഭാവികാലങ്ങളിലെ സമസ്ത ആവശ്യങ്ങളും അതിൽ ഉൾപ്പെടുന്നു എന്നതാണു സത്യം.ഞങ്ങൾക്കു ആവശ്യമുള്ള അപ്പം ഇന്നു ഞങ്ങൾക്കു നൽകേണമേ.അപ്പത്തിനായിട്ടാണു അപേക്ഷിക്കുന്നതു.അപ്പം ജീവനെ നിലനിർത്താൻ ആവശ്യമാണല്ലോ.ഇവിടെ അപ്പം എന്നതുകൊണ്ടു ജീവസന്ധാരണത്തിനു ആവശ്യമായതു എല്ലാം എന്നാണു അർത്ഥമാക്കുന്നതു.അതാകട്ടെ ഇന്നത്തേക്കു മാത്രമാണു എന്നതത്രേ അതിൻറെ പ്രത്യേകത.നാളത്തെക്കുറിച്ചു വിചാരപ്പെടരുതു എന്നു പഠിപ്പിച്ച കർത്താവു ഇന്നത്തെ കാര്യം മാത്രം ചോദിക്കുവാൻ പഠിപ്പിച്ചപ്പോൾ ഇന്നു എന്നതിൽ നമ്മുടെ വർത്തമാനകാലത്തെ മുഴുവൻ ഉൾപ്പെടുത്തിയിരിക്കുന്നു.രണ്ടാമതു നമ്മുടെ ഭൂതകാലത്തെമുഴുവനായി ദൈവകരങ്ങളിൽ കൊടുക്കുന്നു.ഭൂതകാലത്തിലേക്കു നോക്കുമ്പോൾ ദൈവത്തിനു അനിഷ്ടകരമായ കടങ്ങളേയും പാപങ്ങളേയുമാണു കാണുന്നതു ; കാണേണ്ടതു.ആ കടങ്ങളും പാപങ്ങളും ക്ഷമിച്ചെങ്കിൽ മാത്രമേ വത്തമാനകാലം സന്തുഷടമാകയുള്ളു. അതിനാൽ പാപമോചനത്തിനായി യാചിക്കുന്നു.പക്ഷേ നാം തന്നെ ഒരു കണ്ടീഷൻ വയ്ക്കുന്നു.ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളോടു ക്ഷമിക്കേണമേ.ഇവിടെ ഭൂതകാലത്തേയും മുഴുവനായി ദൈവമുൻപാകെ സമർപ്പിക്കുന്നു.മൂന്നാമത്തെ അപേക്ഷയാകട്ടെ ഭാവികാലങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന അപേക്ഷയാണു. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ ദുഷ്ടനിൽനിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ. ഭാവിയില്‍ ഞങ്ങൾക്കുണ്ടാകുന്ന ജീവിതാനുഭവങ്ങളൊന്നും; സുഖമാവട്ടെ ദുഃഖമാകട്ടെ നിന്നിൽ നിന്നു ഞങ്ങളെ അകറ്റുന്നതാകരുതേ എന്നാണു ഇവിടെ അപേക്ഷിക്കുന്നതു. ഈവിധം ഭൂതവർത്തമാനഭാവികാലങ്ങളെ മുഴുവനായി ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടു പ്രാർത്ഥിച്ചുകഴിഞ്ഞാൻ പിന്നെ എന്താണു നമുക്കു അപേക്കുവാനുള്ളതു? സ്തുതിയും സ്തോത്രവും സമർപ്പിച്ചുകൊണ്ടു പ്രാർത്ഥന സമാപിക്കുന്നു. ഇതിലപ്പുറം എന്താണു പ്രാർത്ഥിക്കുവാനുള്ളതു? ഇതിൽ വലിയ പ്രാർത്ഥന ഏതാണുള്ളതു? ഇതു പ്രാർത്ഥിക്കാതെ പ്രാർത്ഥന എങ്ങനെ പൂർണ്ണമാകും?
തുടർന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കുവാൻ ഒരു ഉപമ പറഞ്ഞിട്ടു യാചിപ്പീൻ,അന്വേഷിപ്പീൻ ,മുട്ടുവീൻ എന്നിങ്ങനെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വീണ്ടും പറയുന്നു. ഇതിനെക്കുറിച്ചു നേരത്തെ നാം ചിന്തിച്ചിട്ടുള്ളതായതു കൊണ്ടു ആവിധ ചിന്തകൾ ഇവിടെ ഒഴിവാക്കുന്നു.എന്നാൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിൻറെ ആവശ്യകതയും,യാചിപ്പീൻ എന്നു തുടങ്ങയവയ്ക്കു യാചിച്ചുകൊണ്ടേയിരിപ്പീൻ എന്നാണു അർത്ഥമെന്നു നേരത്തെ ചിന്തിച്ചതുംസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർത്താവു പഠിച്ച പ്രാർത്ഥനയും കൂട്ടി വായിക്കുമ്പോൾ ,കർത്തൃപ്രാർത്ഥന മുടങ്ങാതെ നിരന്തരം പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യതയാണു വെളിവാകുന്നതു.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിച്ചു കഴിഞ്ഞ ഉടനെ തന്നെ ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ അങ്ങനെ ചിന്തിക്കാവുന്നതാണു.നിരന്തരമായ പ്രാർത്ഥനയുടെ അനുപേക്ഷണീയതയുംസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയുടെ ആവശ്യകതയും തിരിച്ചറിഞ്ഞും ജീവിക്കുവാൻ പ്രത്യേകിച്ചു ഈ നോമ്പിന്റെ കാലം നമുക്കു ഉപകരിക്കണം.,ഉപകരിക്കട്ടെ. സന്ധ്യ സ്ളൂസോയിലെ പ്രാർത്ഥനയോടെയും സന്ധ്യ സെദറായിലെ അപേക്ഷകളും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടും ഈ ധ്യാനത്തിനു വിരാമമിടാം .
മനുഷ്യസ്നേഹമുള്ളവനായ നല്ലവനായ കർത്താവേ ഞങ്ങളുടെ വഴിയിൽ വിരിക്കപ്പെട്ടിരിക്കുന്ന കെണികളിൽ കുരുങ്ങിപ്പോകുവാൻ ഞങ്ങളെ വിട്ടു കളയരുതേ. ഞങ്ങൾ അന്യായപാശങ്ങളാൽ പിടിക്കപ്പെടരുതേ.ലോകചിന്തയാൽ ജീവൻറെ വചനം ഞങ്ങളിൽ ഞെരുങ്ങിപ്പോകരുതേ.ഞങ്ങളുടെ അപേക്ഷകളെ സ്വീകരിപ്പാൻ തിരുവിഷ്ടമുണ്ടാകണമേ. ഞങ്ങളുടെ കടങ്ങൾക്കു പരിഹാരവും പാപങ്ങൾക്കു മോചനവും ദുഷ്ടതകൾക്കു നീക്കവുംമലിനതൾക്കു ശുദ്ധീകരണവും നൽകേണമേ.ഞങ്ങളുടെ ഹൃദയങ്ങളെ നിന്നോടുള്ള ഭക്തിയും നിൻറെ അടുക്കലേക്കുള്ള മാനസ്സാന്തരവും കൊണ്ടു നിറയ്ക്കണമേ. ആമ്മീൻ .
-------------------------
സന്ധ്യയുടെ ഏവൻഗേലിയോൻ വി.മത്താഃ 18; 1- 11 ൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾക്കു ആരംഭം കുറിക്കാം. ശിഷ്യന്മാർ കർത്താവിന്റെ അടുക്കൽ വന്നു 'ദൈവരാജ്യത്തിൽഏറ്റവുംവലിയവൻ ആരെന്നു ചോദിച്ചതിനു കർത്താവു നൽകിയ മറുപടിയാണു പ്രതിപാദ്യം.കർത്താവിന്റെ മറുപടിയിലേക്കു കടക്കുന്നതിനു മുൻപു ശിഷ്യന്മാരുടെ ചോദ്യത്തൻറെ അർത്ഥതലങ്ങൾ ചിന്തിക്കേണ്ടതുണ്ടു.പ്രഥമശ്രവണത്തിൽ ശിഷ്യന്മാരുടെ ദൈവരാജ്യ ചിന്തയാണു നമ്മുടെ ശ്രദ്ധയിൽ പെടുക.ലൗകിക ജീവിതത്തെക്കാൾ ദൈവരാജ്യത്തിനു അവർ സ്ഥാനം കല്പിച്ചിരുന്നു എന്നു തോന്നാം.എന്നാൽ അവരുടെ ഈ ചോദ്യത്തിൽ അവർക്കു ദൈവരാജ്യത്തെക്കുറിച്ചു ശരിക്കു അറിയില്ല എന്നാണു വെളിവാകുന്നതു.അവരുടെ സങ്കല്പത്തിലുള്ള ദൈവരാജ്യം ഈ ഭൂമിയിലെ രാജ്യം പോലെയുള്ള ഒന്നാണു.യഹൂദന്മാർ ,ക്രിസ്തുവിൽ അവരുടെ രാജ്യം പുനഃസ്ഥാപിക്കുവാൻ അവതരിക്കുന്ന ഒരു രാജാധിരാജാവിനെയാണു പ്രതീക്ഷിരുന്നതു.ദൈവരാജ്യത്തെക്കുറിച്ചുള്ള ഈ വികലമായ സങ്കല്പം അവരുടെ ചിന്താഗതികളേ യുംസ്വപ്നങ്ങളേയും സാരമായി ബാധിച്ചു.അതിനാൽ അവരിൽ സ്ഥാനമോഹം കടന്നു വന്നു.കർത്താവിന്റെ അന്ത്യപെസഹായിൽ ശിഷ്യന്മാരുടെ ഇടയിൽ 'ആരെ ആ കുന്നു വലിയവൻ എന്നു എണ്ണേണ്ടതു എന്നതിനെ ചൊല്ലി ഒരു തർക്കം ഉണ്ടായി എന്നു വി.ലൂക്കോസു( ലുക്കോഃ22; 24) രേഖപ്പെടുത്തിയിരിക്കുന്നതു ഇതിനു മതിയായ തെളിവാണു.ഇവിടേയും ശിഷ്യന്മാരുടെ ചിന്തയിൽ ലൗകിക കാര്യങ്ങളാണു കടന്നു വരുന്നതു.ദൈവരാജ്യത്തിൽ ആരാണു വലിയവൻ എന്നു ചിന്തിക്കുവാൻ അവരെ പ്രേരിപ്പിച്ചതു അവരിൽ കുടികൊള്ളുന്ന സ്ഥാനമോഹമാണു.ഇന്നും ആദ്ധ്യാത്മിക മണ്ഡലത്തിൽ നാം നേരിടുന്ന ഗുരുതരമായ പ്രശ്നവും ഇതുതന്നെയാണു.സഭയുടെ ഭരണതലങ്ങളിലും ആദ്ധ്യാത്മിക മണ്ഡലങ്ങളിലും സ്ഥാനങ്ങൾ നേടിയെടുക്കുവാൻ വിശ്വാസികൾ നെട്ടോട്ടം ഔടുന്നതും നാം കാണുന്ന കാഴ്ചയാണല്ലോ.
ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടി ശ്രദ്ധിക്കുക ,'നിങ്ങൾ തിരിഞ്ഞു ശിശുക്കളെ പോലെയായി തീരുന്നില്ലായെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ലായെന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു. അവരുടെ ചോദ്യത്തിനു നേരിട്ടുള്ള ഒരു മറുപടി അല്ല കർത്താവു കൊടുത്തതു.കർത്താവിന്റെ മറുപടിയിൽ ദൈവരാജ്യ പ്രവേശത്തിനുള്ള യോഗ്യത എന്താണു എന്നു പറയുന്നതിനോടൊപ്പംഒരു മുന്നറിയിപ്പും അപായസൂചനയും നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.ദൈവരാജ്യത്തിൻറെ എതിർദിശയിലേക്കാണു അവർ യാത്ര ചെയ്യുന്നതു എന്ന സൂചനയാണു 'നിങ്ങൾ തിരിയുന്നില്ലായെങ്കിൽ എന്ന വാക്കുകളിൽ പ്രകടമാകുന്നതു. Truly I say unto you, unless you turn and become like childran.'' എന്ന ഇതിൻറെ ഇംഗ്ളീഷു തർജ്ജുമയിൽ ഈ ആശയം കുറേക്കൂടെ വ്യക്തമാകുന്നു.നാം ലക്ഷ്യമാക്കുന്നതു എന്താണോ അതിലേക്കായിരിക്കുമല്ലോ നമ്മുടെ യാത്രയും. ഈ ലോക ജീവിതത്തിൻറെ സമ്പത്തും സ്ഥാനമാനങ്ങളും സുഖസൗകരങ്ങളുമാണു നമ്മുടെ ലക്ഷ്യമെങ്കിൽ നാം ദൈവരാജ്യത്തിൻറെ എതിർദിശയിൽ സഞ്ചരിക്കുന്നവരാണു.അതുകൊണ്ടു ദൈവരാജ്യ പ്രവേശത്തിനു ഒരു തിരിച്ചു പോക്കു അനിവാര്യമായിരിക്കുന്നു.ശൈശവകാലത്തിൻെറ സ്വഭാവത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണു ആവശ്യം എന്നത്രേ കർത്താവു പറയുന്നതു.വി.നോമ്പു ഒരു തിരിഞ്ഞു നോട്ടത്തിൻറേയുംതിരിച്ചു പോക്കിൻറേയുംദിനങ്ങളാണെന്നു ഓർക്കുക.
ശിശുവിൻറെ സ്വഭാവത്തിൽ ആദ്യം നമ്മുടെ ശ്രദ്ധയിൽ പെടുന്നതു വിനയം അഥവാ താഴ്മയാണു.ഒരിക്കലുംഒരു ശിശു തള്ളിക്കയറി മുന്നിലേക്കു വരാറില്ല.എപ്പോഴും അവൻ പിന്മാറി നിൽക്കുകയേയുള്ളു. ആരെങ്കിലും എടുത്തു മറ്റുള്ളവരുടെ മുൻപിൽ കൊണ്ടുവരേണ്ടി വരും.ആരാണു വലിയവൻ എന്ന ചോദ്യത്തിൻറെ ഉത്തരം ഇവിടെ ദർശിക്കുവാൻ കഴിയും.ഒരിക്കൽ കർത്താവു പറഞ്ഞു.തന്നെത്താൻ താഴ്ത്തുന്നവനെല്ലാം ഉയർത്തപ്പെടും തന്നെത്താൻ ഉയർത്തുന്നവനെല്ലാം തിഴ്ത്തപ്പടും.(വി.മത്താഃ 18; 4 )' താഴ്മ താൻ അഭ്യുന്നതി.' എന്നും' താണ നിലത്തെ നീരോടു അവിടെ ദൈവം തുണ ചെയ്യൂ,' എന്നീ ആപ്തവാക്യങ്ങൾ നമുക്കു സുപരിചിതമാണല്ലോ.ആകയാൽ ഈ ശിശുവിനെ പോലെ വിനയം ഉള്ളവരായെങ്കിൽ മാത്രമേ സ്വർഗ്ഗരാജ്യം അവകാശമാകുകയുള്ളു.
ശിശുവിൻറെ രണ്ടാമത്തെ പ്രത്യേകത ആശ്രയത്വമാണു.എല്ലാത്തിനേയും സ്വയം നേരിടാമെന്നും എല്ലാം സ്വയം നേടാമെന്നുമുള്ള ചിന്ത ശിശുവിനു ഇല്ല.അതിനാൽ എല്ലാത്തിനും അവൻ തനിക്കു പ്രിയപ്പെട്ടവരെ ആശ്രയിക്കുന്നു.അവിടെ തൻറെ ബലഹീനത സമ്മതിക്കുക മാത്രമല്ല ,താൻ ആശ്രയിക്കുന്നവർ തന്നെ കൈവെടിയുകയില്ല എന്ന ഉറപ്പും അവനുണ്ടു്.അതുകൊണ്ടു തന്നെ അവൻ ഭയരഹിതനുമാണു.ഒരു ശിശു തൻറെ മാതാപിതാക്കളിലും സഹോദരങ്ങളിലും ആശ്രയിക്കുന്നതു പോലെ നാമും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുകയും സങ്കേതപ്പെടുകയും ചെയ്താൽ മാത്രമേ ഭയരഹിതമായി ജീവിക്കുവാൻ കഴിയുകയുള്ളു.ദൈവരാജ്യത്തിൽ ആകുലതയ്ക്കും വ്യാകുലതയ്ക്കും ഭയത്തിനും സ്ഥാനമില്ലല്ലോ. ദാവീദു രാജാവു തൻറെ മൂന്നാം സങ്കീർത്തനത്തിൽ പാടുന്നു.ആറാം വാക്യം.'എനിക്കു വിരോധമായി പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരംജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.'ദാവീദു ഇങ്ങനെ പാടിയതു എപ്പോഴാണെന്നും അതിൻറെ കാരണം എന്താണെന്നും അറിയുമ്പോഴാണു ആ വാക്കുകളിൽ പ്രകടമാകുന്ന ദൈവാശ്രയം മനസ്സിലാകുകയുള്ളു.തൻറെ രാജത്വത്തിനു എതിരായി വാളും പടയാളികളുമായി നിൽക്കുന്ന സ്വന്തം മകൻ അബ്ശാലോമിനെ ഭയന്നു ഓടിപ്പോയ രാത്രിയിൽ ആണു ദാവീദു ഇങ്ങനെ പാടിയതു.എന്തുകൊണ്ടു ഇങ്ങനെ പാടൻ കഴിഞ്ഞു എന്നതിന്റെ ഉത്തരം അവിടെ അഞ്ചാം വാക്യത്തിൽ കാണാം 'ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.' സങ്കീഃ 4;8 ൽ ദാവീദു പറയുന്നതു കൂടെ കേൾക്കുക.''ഞാൻസമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.
ശിശുക്കളുടെ വേറൊരു സ്വഭാവ വിശേഷം വിശ്വസമാണു.തൻറെ മാതാപിതാക്കൾ തന്നെ തള്ളിക്കളകയില്ല എന്ന ഉറച്ച വിശ്വാസമാണുഅവരെ ആശ്രയിക്കുവാൻ കാരണം.ആ വിശ്വാസം അവനു ധൈര്യം നൽകുന്നു .അവൻ ഒന്നിനെക്കുറിച്ചും ആകുലപ്പെടുകയും വ്യാകുലപ്പെടുകയും ചെയ്യുന്നുമില്ല.അവൻ തൻറെ ആവശ്യങ്ങളേയും ദുഃഖങ്ങളേയും അതേപടി തൻറെ പ്രിയപ്പെട്ടവരുടെ മുൻപിൽ പ്രകടിപ്പിക്കുന്നു.ഒന്നിനു വേണ്ടിയും അപേക്ഷിക്കുന്നില്ല.തൻറെ ദുഃഖങ്ങളും ആവശ്യങ്ങളും അതേപടി അറിയുന്ന മാതാപിതാക്കൾ തനിക്കു ആവശ്യമുള്ളതു കുറവുകൂടാതെ തരുമെന്നു അവനു വിശ്വാസം ഉണ്ടു.കുട്ടികളുടെ ഈ വിശ്വാസം വ്യക്തമാകുന്ന ഒരു സംഭവം കേട്ടിട്ടുണ്ടു.ഒരു ബഹുനില കെട്ടിടത്തിനു തീ പിടിച്ചു..മുകളിൽ താമസിച്ചിരുന്ന ഒരു കുടുംബം കൈയിൽ കിട്ടിയതെല്ലാം എടുത്തു കൊണ്ടു ഓടി താഴെയെത്തിയപ്പോഴാണു തങ്ങളുടെ കൊച്ചുമകൻ അവരുടെ കൂടെ ഇല്ലെന്ന കാര്യം അറിയുന്നതു.പടർന്നു കയറുന്ന തീയിൽകൂടെ കുട്ടിയെ രക്ഷിക്കുക അസാദ്ധ്യമായി.അവർ അവിടെ നിന്നുകൊണ്ടു കുട്ടിയുടെ പേരുചൊല്ലി അലറിവിളിച്ചു.പരിഭ്രമിച്ച കുട്ടി തൻറെ പിതാവിന്റെ വിളികേട്ടു അതുവരെ തീപടർന്നു പിടിക്കാത്ത ബാൽക്കണിയിൽ എത്തി.താഴെനിന്നവർ ഒരു വല വിരിച്ചു പിടിച്ചിട്ടു താഴേക്കു ചാടുവാൻ കുട്ടിയോടു പറഞ്ഞു.പക്ഷേ അവനു ചാടുവാൻ ധൈര്യം ഇല്ലായിരുന്നു.അപ്പോൾ അവൻറെ പിതാവു മുന്നോട്ടു നീങ്ങിനിന്നു വിളിച്ചു പറഞ്ഞു.'മോനേ,ധൈര്യമായി ചാടിക്കൊൾക, പപ്പാ നിന്നെ കൈകളിൽ താങ്ങിക്കൊള്ളാം. പിന്നെ അവൻ മടിച്ചു നിന്നില്ല. ചാടി രക്ഷപ്പെട്ടു. ഈ ലൗകിക പിതാവിനെക്കാൾ എത്രയധികം സ്നേഹവാനും കാരുണ്യവാനും സർവ്വശക്തനുമാണു നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവു .അവനിൽ തന്നെ ആശ്രയിക്കാം.അവൻ നമ്മുടെ സങ്കേതവും ബലവും കോട്ടയുമാണല്ലോ.
ശിശുവിൻറെ സ്വഭാവത്തിലേക്കു തിരിച്ചു പോകണമെന്നു പറഞ്ഞിട്ടു അതിനോടു ബന്ധപ്പെടുത്തി ചില ആത്മീയ ഉപദേശങ്ങൾ കർത്താവു നൽകുന്നു .അഞ്ചാം വാക്യം,''ഇങ്ങനെയുള്ള ശിശുവിനെ എൻറെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു.' ശിശു സ്നാനത്തെ സാധൂകരിക്കുന്നതോടൊപ്പംമറ്റൊര സാരോപദേശവും കർത്താവു ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.ഇങ്ങനെയുള്ള ശിശുവിനെ എന്നു പറഞ്ഞിരിക്കുന്നതിനാൽ ,താഴ്മയും വിനയവുമുള്ള,തങ്ങളെ തന്നെ താഴ്ത്തുന്ന,മറ്റുള്ളവരുടെ ദൃഷ്ടിയിൽ നിസ്സാരരായിട്ടുള്ളവരെ കൈക്കൊള്ളുന്നതു തന്നെയാണു തന്നെകൈക്കൊള്ളുന്നതിനു തുല്യമെന്നാണു കർത്താവു ഇവിടെ പറയുന്നതു.ഈ ചെറിയവരിൽ ഒരുത്തനു ചെയ്തതു എനിക്കാകുന്നു ചെയ്തതു എന്ന കർത്തൃവചനം ഇവിടെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.പത്താം വാക്യത്തിൽ പറഞ്ഞിരിക്കുന്നതു ഇതിനെ പൂരിപ്പിക്കുന്നു.'ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിപ്പാതിരിപ്പാൻ സൂക്ഷിച്ചു കൊൾവീൻ.'വി.മർക്കോഃ9; 42,വി. ലൂക്കോഃ 17; 2 എന്നീ ഭാഗങ്ങൾ ഇതിനോടു ചേർത്തു ധ്യാനിക്കുക .
വി.മത്താഃ 18; 6- 9 ൽ മറ്റൊരു കാര്യം ഇതിനോടു ചേർത്തു കർത്താവു പറയുന്നു.വിശ്വാസികൾക്കു ഇടർച്ച വരുത്തുന്നതിനെ കുറിച്ചാണു ഇവിടെ പറയുന്നതു.ഇടർച്ച ആവശ്യമാണെന്നുംഇടർച്ച ഉണ്ടാക്കാതിരിപ്പാൻ ശ്രദ്ധിക്കണമെന്നുംഇടർച്ച ഉണ്ടാക്കുന്നവർക്കു അയ്യോ കഷ്ടം എന്നുമാണു കർത്താവു പറയുന്നതു.വി.മർക്കോഃ 9; 42, വി.ലൂക്കോഃ 17; 2 എന്നിവിടങ്ങളിലും ഈ ആശയം നമുക്കു ദർശിക്കുവാൻ കഴിയുന്നു.നാം ആർക്കും ഇടർച്ച ആകരുതുഎന്നും ഇടർച്ച ഉണ്ടാക്കുന്നവർക്കു കഷ്ടം എന്നുംപറയുമ്പോൾ രണ്ടു കാര്യങ്ങളാണു വ്യക്തമാകുന്നതു.ഒന്നു.കർത്താവു പറഞ്ഞു എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തനു ഇടർച്ച വരുത്തിയാൽ അവൻറെ കഴുത്തിൽ ഒരു വലിയ തിരികല്ലു കെട്ടി അവനെ സമുദ്രത്തിൻറെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവനു നല്ലതു.വിശ്വാസാചാരങ്ങളെ വിമർശിക്കുന്നർ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണു ഇതു. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചു അറിവുള്ള ഞാൻ പറയുമ്പോൾ അത്രയു അറിവില്ലാത്ത ഒരുവൻറെ വിശ്വാസം നഷ്പ്പെടുവാൻ ഇടയാകുന്നുവെങ്കില്‍ ഞാൻ അവനു ഇടർച്ച ആകുന്നുവെന്നു തിരിച്ചറിയേണ്ടതുണ്ടു. അവനെ ആഴത്തിൽ തള്ളിക്കളയുന്നതാണു നല്ലതു എന്നു പറയുമ്പോൾ ഇടർച്ച ഉണ്ടാക്കുന്നവരെ എങ്ങനെയാണു ഒഴിവാക്കേണ്ടതു,അവനു നൽകേണ്ട ശിക്ഷ എന്താണെന്നും പറയുകയായിരുന്നു എന്നു തോന്നാവുന്നതാണു.എന്നാൽ ആ വാക്യത്തിൻറെ അവസാനത്തിൽ 'അവനു നന്നു.' എന്നു പറഞ്ഞിരിക്കുന്നതു കൂടി ചേർത്തു വായിക്കുമ്പോൾ നാംചിന്തിക്കുന്ന അർത്ഥമല്ല അതിനുള്ളതു എന്നു വ്യക്തമാകുന്നു.അവനെ ഒഴിവാക്കി മറ്റുള്ളവർക്കു എങ്ങനെ സ്വസ്തത നൽകാമെന്നല്ല ഇവിടെ പറയുന്നതു.ഇടർച്ച ഉണ്ടാക്കുന്നതു തിന്മ തന്നെ .എന്നാൽ ആ തിന്മ ചെയ്തവനുപോലും എങ്ങനെ നന്മ ചെയ്യാൻ കഴിയും എന്നു ചിന്തിക്കുകയാണു ഇവിടെ.അവനെ വെറുക്കുവാനോ ഇല്ലാതാക്കുവാനോ, ഇടർച്ച അവസാനിപ്പിക്കുവാനുള്ള മാർഗ്ഗമായിട്ടോ അല്ല സമുദ്രത്തിൽ ആഴ്ത്തിക്കളയുന്നതു നന്നു എന്നു പറയുന്നതു.അവനു നന്മ ചെയ്യുകയും അവൻറെ നന്മ ആഗ്രഹിക്കുകയും ചെയ്യണം എന്നാണു ഉദ്ദേശിക്കുന്നതു.അവൻ ഇടർച്ച ഉണ്ടാക്കുന്നതിനു മുൻപു അവനോടു അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അവന്നു നന്നായിരുന്നു എന്നു അർത്ഥം പറഞ്ഞാൽ കുറേക്കൂടെ വ്യക്തമാകുന്നു.കൈയ്യോ കാലോ ഇടർച്ച വരുത്തുന്നു വെങ്കിൽ അതു വെട്ടിക്കളക എന്നു പറയുമ്പോൾ അതിൽനിന്നു സംജാതമാകുന്ന നന്മയെയാണു കർത്താവു ചൂണ്ടിക്കാണിക്കുന്നതു.കൈയ്യും കാലും വെട്ടിക്കളയണമെന്ന ആക്ഷിരീകാർത്ഥമല്ല അതിനുള്ളതു. ദൈവരാജ്യത്തിനു ഇതരമായതെല്ലാം ഒഴിവാക്കണമെന്നു മാത്രമാണു ഇവിടെ ഉദ്ദേശിക്കുന്നതു.ദൈവരാജ്യത്തിനു വേണ്ടി ചിലതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകണമെന്നു അർത്ഥം. ഇതും വി.നോമ്പിലെ വർജ്ജനത്തിലേക്കു നമ്മുടെ ചിന്തകളെ തിരിച്ചു വിടുന്നു.
പ്രഭാതത്തിലെ ഏവൻഗേലിയോൻ വി. ലൂക്കോഃ 11; 1-13 ഒരുവിധത്തിൽ ഈ ആശയങ്ങളെ പൂരിപ്പിക്കുന്നു.മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം പ്രായോഗികജീവിതത്തില്‍ പകർത്താൻ കഴിയണമെങ്കിൽ പ്രാർത്ഥന അനിവാര്യമാണു എന്നു ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.പ്രാർത്ഥനെയെക്കുറിച്ചുള്ള ചില ഗൗരവമായ കാര്യങ്ങൾ ഇവിടെ കാണുന്നു.ഒന്നാമത്തെ വാക്യം നമ്മുടെ ശ്രദ്ധ പതിയേണ്ട ഒന്നാണു.'അവൻ ഒരു സ്ഥലത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.തീർന്ന ശേഷം ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു കർത്താവേ യോഹന്നാൻ തൻറെ ശിഷ്യന്മാരെ പഠിപ്പിച്ചതു പോലെ ഞങ്ങളേയും പ്രാർത്ഥിപ്പാൻ 'പഠിപ്പിക്കേണമേ എന്നു പറഞ്ഞൂ '' ഇവിടെ സ്വാഭാവികമായിട്ടു ഉണ്ടാകാവുന്ന ചില സംശയങ്ങൾ ഉണ്ടു.ഈ ശിഷ്യന്മാർ ഇതുവരെ പ്രാര്‍ത്ഥിച്ചിരുന്നില്ലേ? അവർക്കു പ്രാർത്ഥിക്കൂവാൻ അറിയുമായിരുന്നില്ലേ? ശിഷ്യന്മാരിൽ പലരും യോഹന്നാന്റെ ശിഷ്യന്മാരായിരുന്നു എന്നാണു വിശ്വസിക്കുന്നതു.യോഹന്നാൻ പഠിപ്പിച്ച പ്രാർത്ഥനയും അവർക്കു അറിയുമായിരുന്നില്ലേ?പിന്നെ എന്തേ ഇങ്ങനെ ഒരു ചോദ്യം ?കർത്താവിന്റെ പ്രാർത്ഥന ശ്രദ്ധിച്ചപ്പോൾഅവർക്കു ചില കാര്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞു എന്നു ഊഹിക്കാവുന്നതാണു.പ്രാർത്ഥിക്കേണ്ടതു പോലെയല്ല തങ്ങൾ ഇതുവരെ പ്രാർത്ഥിച്ചതു എന്നു അവർക്കു ബോദ്ധ്യമായി.അതുകൊണ്ടു എന്താണു പ്രാർത്ഥിക്കേണ്ടതു, എങ്ങനെയാണു പ്രാർത്ഥിക്കേണ്ടതു ,എന്നിങ്ങനെ ഉള്ള കാര്യങ്ങൾ തങ്ങളെ പഠിപ്പിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.ഇന്നും അനേകം വിശ്വാസികൾക്കുംഅറിവില്ലാത്ത ഒന്നാണു ഇതു.അതുകൊണ്ടു തന്നെ കർത്താവേ പ്രാർത്ഥിപ്പാൻ ഞങ്ങളെ പഠിപ്പിക്കേണമേ എന്ന ശിഷ്യന്മാരുടെ പ്രാർത്ഥന നമ്മുടേയും പ്രാർത്ഥനയായി മാറേണ്ടിയിരിക്കുന്നു.
രണ്ടാം വാക്യം കുറേക്കൂടെ ഗൗരവം അർഹിക്കുന്നു.'അവൻ അവരോടു പറഞ്ഞതു ,നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ചെല്ലേണ്ടിയതു എന്ന ആമുഖ കുറിപ്പോടെ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങന്ന പ്രാർത്ഥന അവർക്കു പറഞ്ഞുകൊടുത്തു.'പ്രാർത്ഥിക്കമ്പോൾ ചൊല്ലേണ്ടിയതു' എന്ന ആമുഖകുറിപ്പാണു ഗൗരവമായ ചിന്തയ്ക്കു വിഷയമാകേണ്ടതു.എന്താണു അതിൻറെ അർത്ഥം ? പ്രാർത്ഥിക്കുമ്പോൾ ഈ പ്രാർത്ഥന ചൊല്ലിയിരിക്കണം,അഥവാ ഈ പ്രാർത്ഥന ചൊല്ലിയിട്ടു മാത്രമേ മറ്റു പ്രാർത്ഥനകൾ പാടുള്ളു എന്നുതന്നെയാണു അതിൻറെ അർത്ഥം.ഈ അർത്ഥം പരിശുദ്ധ പിതാക്കന്മാർ ആത്മനിറവിൽ തിരിച്ചറിഞ്ഞതു കൊണ്ടാണു.എല്ലാ പ്രാർത്ഥനകളും നമസ്കാരങ്ങളുംശുശ്രൂഷകളും ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഈ പ്രാർത്ഥന ചൊല്ലാൻ നമ്മെ പഠിപ്പിച്ചിരിക്കുന്നതു.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർത്താവു പഠിപ്പിച്ച പ്രാർത്ഥന ചൊല്ലാതെയുള്ള ഒരു പ്രാർത്ഥനയും പ്രാർത്ഥന ആകയില്ലാ എന്നുതന്നെയാണു ഈ വാക്കുകളിൽ കർത്താവു അർത്ഥമാക്കുന്നതും.ഒരു കാര്യം കൂടെ .ഇതു ശിഷ്യന്മാർക്കു പറഞ്ഞുകൊടുത്ത പ്രാർത്ഥനയാണു.നാം ഇതിനെ കർത്തൃ പ്രാർത്ഥന എന്നു വിളിക്കുമങ്കിലും ഇതു ശിഷ്യന്മാരുടെ പ്രാർത്ഥന ആണു .അതിനാൽ ഇതു പ്രാർത്ഥിക്കുന്നവർ മാത്രമാണു കർത്താവിന്റെ ശിഷ്യന്മാർ,അവർ മാത്രമാണു സത്യവിശ്വാസികൾ .
ഇനിയും കർത്താവു പഠിപ്പിച്ച പ്രാർത്ഥനയിലേക്കു കടക്കാംഒരു പുസ്തകരചനയ്ക്കുള്ള ആശയങ്ങൾ ഈ പ്രാർത്ഥനയിൽ ഉൾക്കൊള്ളുന്നുണ്ടെങ്കിലും,അത്രയും വിശദമായ ചിന്തകൾ ഇവിടെ സംഗതമല്ലാത്തതിനാൽ അതിൻറെ അർത്ഥതലങ്ങൾ സംക്ഷിപതമായി ചിന്തയ്ക്കു വിഷയമാക്കുന്നു.ഹ്രസ്വവുംലളിതവുഅർത്ഥസംപുഷ്ടവുമായ പ്രാർത്ഥനയാണിതു.ഇതിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിച്ചു കഴിഞ്ഞാൽ ഇതിലപ്പുറം ഒരു പ്രാർത്ഥന ആവശ്യമില്ലെന്നു ആരും സമ്മതിക്കും.പക്ഷേ അർത്ഥം അറിയാതെ നാം യാന്ത്രികമായി ഒരു ചടങ്ങെന്ന പോലെ ചൊല്ലിത്തീർക്കുന്നതിനാൽ ഇതു പലർക്കും ഒരു പ്രാർത്ഥനയായി പോലും തോന്നുന്നില്ലായെന്നതാണു സത്യം.പ്രാർത്ഥനയുടെ ഘടന എങ്ങനെയുള്ളതാണെന്നു ഇതു പഠിപ്പിക്കുന്നു.ഒരു ഘടനയുമില്ലാതെ അടുക്കും ചിട്ടയുമില്ലാതെ തോന്നുന്നതു പോലെ എന്തുംപറയുന്നതല്ല പ്രാർത്ഥന എന്നു ഇതു നമുക്കു പറഞ്ഞുതരുന്നു. ആദ്യം ഒരു സംബോധന .ദൈവത്തെ പിതാവായി കണ്ടു കൊണ്ടു അവൻറെ അടുക്കലേക്കു അടുത്തു ചെല്ലന്ന ഒരു പുത്രൻറെ ചിത്രം ഇവിടെ തെളിയുന്നു.പലരുടേയും പ്രാർത്ഥനയിലേപ്പോലെ ഓരോ വാചകത്തിലും ആവർത്തിച്ചു ദൈവത്തെ വിളിക്കുന്നില്ല. പിന്നീടു ആറു അപേക്ഷകൾ. അവസാനം സ്തുതിയും സ്തോത്രവും.അവിടെ പ്രാർത്ഥന അവസാനിക്കുന്നു.
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധന ചില കാര്യങ്ങൾ നമുക്കു ഓതിത്തരുന്നു. ദൈവം സ്നേഹവാനായ ഒരു പിതാവാണു എന്നതാണു ഒന്നാമത്തെ കാര്യം. കർത്താവു ദൈവത്തെ വെളിപ്പടുത്തിത്തന്നതു ഒരു പിതാവായിട്ടാണു. സൃഷ്ടാവും പരിപാലകനും വാത്സല്യനിധിയുമായ ഒരു പിതാവിന്റെ സ്നേഹവും കരുതലും എല്ലാം ആ പദത്തിൽ പ്രതിഫലിക്കുന്നു. എന്നാൽ അവൻ സ്വർഗ്ഗസ്ഥനാണു എന്നതാണു രണ്ടാമത്തെ കാര്യം.അവൻ ഉന്നതനും ശ്രേഷ്ഠനും അഗമ്യനുംആർക്കും സമീപിക്കുവാൻ കഴിയാത്തവനുംസർവ്വശക്തനുമൊക്കെയാണു എന്നു ഈ പദം വ്യക്തമാക്കുന്നു.എങ്കിലും അവനിൽ വിശ്വസിക്കുകയുംസ്നേഹിക്കുകയും ചെയ്യുന്നവർക്കു ഒരു പിതാവിനെ പോലെ സമീപസ്ഥനാണെന്നു സ്വർഗ്ഗസ്ഥനായ പിതാവേ എന്നു വിളിക്കുമ്പോൾ വെളിവാകുന്നു. അവൻ ഞങ്ങളുടെ പിതാവാണു എന്നതാണു മൂന്നാമത്തെ കാര്യം.ഞങ്ങൾ എന്ന പദത്തിൽ ആരെല്ലാം ഉൾപ്പെടും എന്നു ചിന്തിക്കേണ്ടതുണ്ടു.ഞാൻ എനിക്കു എൻറെ എന്നിങ്ങനെ സ്വാർത്ഥപരമല്ലാത്ത,ഞങ്ങൾ ഞങ്ങളുടെ ഞങ്ങൾക്കു എന്നിപ്രകാരം എല്ലാവരേയും ഉൾക്കൊള്ളുന്ന സർവ്നാമപദങ്ങളാണു ഈ പ്രാർത്ഥനയിൽ ഉപയോഗിച്ചിരിക്കുന്നതു എന്നതാണു ഏറ്റം ശ്രദ്ധാർഹമായ വസ്തുത. ഞങ്ങൾ എന്നു നാം ഇവിടെ പറയുമ്പോൾ അതിൽ ആരെല്ലാം ഉൾപ്പടുമെന്ന ആത്മ പരിശോധന ആവശ്യമായി വരുന്നു.ഞാൻ ഞങ്ങൾ എന്നു പറയുമ്പോൾ എനിക്കു പ്രിയപ്പെട്ടവരും എൻറെ ബന്ധക്കളും എൻറെ കുടുംബവും എല്ലാം അതിൽ വരും. ഞാൻ അല്പം കൂടെ വിശാലമനസ്ക്കനാണെങ്കിൽ എൻറെ മതത്തിൽപ്പെട്ടവരും എൻറെ ദേശക്കാരു വരെ ആ വലയത്തിൽ വന്നെന്നു വരാം .എന്നാൽ ഞങ്ങൾ എന്ന ആപദത്തിൽ സമസ്ത ലോകത്തേയുംഉൾക്കൊള്ളാൻ കഴിയുമ്പോൾ മാത്രമേ അതു അർത്ഥപൂർണ്ണമാകുകയുള്ളു.
ഈ പ്രാർത്ഥനയിലെ അപേക്ഷകളെ വേണമെങ്കിൽ രണ്ടായി തിരിക്കാംആദ്യത്തെ മൂന്നെണ്ണം ദൈവികമെന്നോ ആദ്ധ്യാത്മികമെന്നോ വിളിക്കാം.നിൻറെ നാമം പരിശുദ്ധമാക്കപ്പെടേണമേ,നിൻറെ രാജ്യം വരേണമേ,നിൻറെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ. ഈ അപേക്ഷകൾ ശ്രദ്ധിക്കുമ്പോൾ ദൈവത്തിന്റെ കാര്യമാണു പറയുന്നതെന്നു തോന്നുമെങ്കിലും പൂർണ്ണമായ അർത്ഥം ഗ്രഹിക്കുമ്പോൾ അതു നമ്മെ മുഴുവനായി ദൈവസന്നിധിയിൽ സമർപ്പിക്കുന്ന അപേക്ഷകളാണെന്നു മനസ്സിലാകും.നിൻറെ നാമം പരിശുദ്ധമാക്കപ്പെടേണമേ എന്നു പ്രാർത്ഥിക്കുമ്പോൾ സ്വാഭാവികമായി ഒരു സംശയം ഉണ്ടാകാം.ദൈവവും ദൈവനാമവും പരിശുദ്ധമാണല്ലോ.പിന്നെ പരിശുദ്ധമാക്കപ്പെടണമേ എന്നു പ്രാർത്ഥിക്കുന്നതു എന്തിനു? ദൈവനാമം പരിശുദ്ധമാണെങ്കിലും നമ്മുടെ പ്രവൃത്തികൾകൊണ്ടു അതു ദുഷിക്കപ്പെടുകയും അശുദ്ധമാക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധമായ അവിടുത്തെ നാമം ഞങ്ങളുടെ പ്രവൃത്തികളാൽ അശുദ്ധമാക്കാതെ ഈ ഭുമിയിൽ പരിശുദ്ധമായി കാത്തു സൂക്ഷിക്കുവാൻ ഞങ്ങൾക്കു ശക്തി നൽകേണമേ എന്ന അപേക്ഷയും സമർപ്പണവുമാണു അതിലുള്ളതു.അതു അങ്ങനെ ആകണമെങ്കിൽ നിൻറെ രാജ്യം ഈ ഭൂമിയിൽ വരണം. നിൻറെ രാജ്യം വരണമെങ്കിൽ നിൻറെ ഇഷ്ടം സ്വർഗ്ഗരാജ്യത്തിലെ പ്പോലെ ഈ ഭൂമിയിലും ആകേണം.ഈ മൂന്നു അപേക്ഷകളും കൂട്ടിവായിക്കുമ്പോൾ,ഈ ഭൂമിയിൽ നിൻറെ നാമം പരിശുദ്ധമാക്കപ്പെടുവാൻ തക്കവണ്ണം ഞങ്ങൾ നിൻറെ ഇഷ്ടം ആചരിച്ചു നിൻറെ രാജ്യം ഞങ്ങളിലൂടെ ഇവിടെ സ്ഥാപിതമാകുവാൻ ഞങ്ങളെ അവിടുന്നു എടുത്തു ഉപയോഗിക്കേണമേ എന്ന അപേക്ഷയും സമർപ്പണവുമാണെന്നു മനസ്സിലാകും.
ഇങ്ങനെ നമ്മെ ദൈവനാമ മഹത്വത്തിനായി സമർപ്പിച്ചശേഷം നമ്മുടെ ലൗകിക ആവശ്യങ്ങളെ ദൈവമുൻപാകെ വയ്ക്കുന്നു.മൂന്നു കാര്യങ്ങളാണു നാം ആവശ്യപ്പെടുന്നതെങ്കിലുംനമ്മുടെ ഭൂത വർത്തമാനഭാവികാലങ്ങളിലെ സമസ്ത ആവശ്യങ്ങളും അതിൽ ഉൾപ്പെടുന്നു എന്നതാണു സത്യം.ഞങ്ങൾക്കു ആവശ്യമുള്ള അപ്പം ഇന്നു ഞങ്ങൾക്കു നൽകേണമേ.അപ്പത്തിനായിട്ടാണു അപേക്ഷിക്കുന്നതു.അപ്പം ജീവനെ നിലനിർത്താൻ ആവശ്യമാണല്ലോ.ഇവിടെ അപ്പം എന്നതുകൊണ്ടു ജീവസന്ധാരണത്തിനു ആവശ്യമായതു എല്ലാം എന്നാണു അർത്ഥമാക്കുന്നതു.അതാകട്ടെ ഇന്നത്തേക്കു മാത്രമാണു എന്നതത്രേ അതിൻറെ പ്രത്യേകത.നാളത്തെക്കുറിച്ചു വിചാരപ്പെടരുതു എന്നു പഠിപ്പിച്ച കർത്താവു ഇന്നത്തെ കാര്യം മാത്രം ചോദിക്കുവാൻ പഠിപ്പിച്ചപ്പോൾ ഇന്നു എന്നതിൽ നമ്മുടെ വർത്തമാനകാലത്തെ മുഴുവൻ ഉൾപ്പെടുത്തിയിരിക്കുന്നു.രണ്ടാമതു നമ്മുടെ ഭൂതകാലത്തെമുഴുവനായി ദൈവകരങ്ങളിൽ കൊടുക്കുന്നു.ഭൂതകാലത്തിലേക്കു നോക്കുമ്പോൾ ദൈവത്തിനു അനിഷ്ടകരമായ കടങ്ങളേയും പാപങ്ങളേയുമാണു കാണുന്നതു ; കാണേണ്ടതു.ആ കടങ്ങളും പാപങ്ങളും ക്ഷമിച്ചെങ്കിൽ മാത്രമേ വത്തമാനകാലം സന്തുഷടമാകയുള്ളു. അതിനാൽ പാപമോചനത്തിനായി യാചിക്കുന്നു.പക്ഷേ നാം തന്നെ ഒരു കണ്ടീഷൻ വയ്ക്കുന്നു.ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളോടു ക്ഷമിക്കേണമേ.ഇവിടെ ഭൂതകാലത്തേയും മുഴുവനായി ദൈവമുൻപാകെ സമർപ്പിക്കുന്നു.മൂന്നാമത്തെ അപേക്ഷയാകട്ടെ ഭാവികാലങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന അപേക്ഷയാണു. പരീക്ഷയിലേക്കു ഞങ്ങളെ പ്രവേശിപ്പിക്കരുതേ ദുഷ്ടനിൽനിന്നു ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ. ഭാവിയില്‍ ഞങ്ങൾക്കുണ്ടാകുന്ന ജീവിതാനുഭവങ്ങളൊന്നും; സുഖമാവട്ടെ ദുഃഖമാകട്ടെ നിന്നിൽ നിന്നു ഞങ്ങളെ അകറ്റുന്നതാകരുതേ എന്നാണു ഇവിടെ അപേക്ഷിക്കുന്നതു. ഈവിധം ഭൂതവർത്തമാനഭാവികാലങ്ങളെ മുഴുവനായി ദൈവകരങ്ങളിൽ സമർപ്പിച്ചുകൊണ്ടു പ്രാർത്ഥിച്ചുകഴിഞ്ഞാൻ പിന്നെ എന്താണു നമുക്കു അപേക്കുവാനുള്ളതു? സ്തുതിയും സ്തോത്രവും സമർപ്പിച്ചുകൊണ്ടു പ്രാർത്ഥന സമാപിക്കുന്നു. ഇതിലപ്പുറം എന്താണു പ്രാർത്ഥിക്കുവാനുള്ളതു? ഇതിൽ വലിയ പ്രാർത്ഥന ഏതാണുള്ളതു? ഇതു പ്രാർത്ഥിക്കാതെ പ്രാർത്ഥന എങ്ങനെ പൂർണ്ണമാകും?
തുടർന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കേണ്ടതിൻറെ ആവശ്യകത വ്യക്തമാക്കുവാൻ ഒരു ഉപമ പറഞ്ഞിട്ടു യാചിപ്പീൻ,അന്വേഷിപ്പീൻ ,മുട്ടുവീൻ എന്നിങ്ങനെ പ്രാർത്ഥനയെക്കുറിച്ചു തന്നെ വീണ്ടും പറയുന്നു. ഇതിനെക്കുറിച്ചു നേരത്തെ നാം ചിന്തിച്ചിട്ടുള്ളതായതു കൊണ്ടു ആവിധ ചിന്തകൾ ഇവിടെ ഒഴിവാക്കുന്നു.എന്നാൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്നതിൻറെ ആവശ്യകതയും,യാചിപ്പീൻ എന്നു തുടങ്ങയവയ്ക്കു യാചിച്ചുകൊണ്ടേയിരിപ്പീൻ എന്നാണു അർത്ഥമെന്നു നേരത്തെ ചിന്തിച്ചതുംസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന കർത്താവു പഠിച്ച പ്രാർത്ഥനയും കൂട്ടി വായിക്കുമ്പോൾ ,കർത്തൃപ്രാർത്ഥന മുടങ്ങാതെ നിരന്തരം പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യതയാണു വെളിവാകുന്നതു.സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിച്ചു കഴിഞ്ഞ ഉടനെ തന്നെ ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ അങ്ങനെ ചിന്തിക്കാവുന്നതാണു.നിരന്തരമായ പ്രാർത്ഥനയുടെ അനുപേക്ഷണീയതയുംസ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയുടെ ആവശ്യകതയും തിരിച്ചറിഞ്ഞും ജീവിക്കുവാൻ പ്രത്യേകിച്ചു ഈ നോമ്പിന്റെ കാലം നമുക്കു ഉപകരിക്കണം.,ഉപകരിക്കട്ടെ. സന്ധ്യ സ്ളൂസോയിലെ പ്രാർത്ഥനയോടെയും സന്ധ്യ സെദറായിലെ അപേക്ഷകളും ദൈവസന്നിധിയിൽ സമർപ്പിച്ചുകൊണ്ടും ഈ ധ്യാനത്തിനു വിരാമമിടാം .
മനുഷ്യസ്നേഹമുള്ളവനായ നല്ലവനായ കർത്താവേ ഞങ്ങളുടെ വഴിയിൽ വിരിക്കപ്പെട്ടിരിക്കുന്ന കെണികളിൽ കുരുങ്ങിപ്പോകുവാൻ ഞങ്ങളെ വിട്ടു കളയരുതേ. ഞങ്ങൾ അന്യായപാശങ്ങളാൽ പിടിക്കപ്പെടരുതേ.ലോകചിന്തയാൽ ജീവൻറെ വചനം ഞങ്ങളിൽ ഞെരുങ്ങിപ്പോകരുതേ.ഞങ്ങളുടെ അപേക്ഷകളെ സ്വീകരിപ്പാൻ തിരുവിഷ്ടമുണ്ടാകണമേ. ഞങ്ങളുടെ കടങ്ങൾക്കു പരിഹാരവും പാപങ്ങൾക്കു മോചനവും ദുഷ്ടതകൾക്കു നീക്കവുംമലിനതൾക്കു ശുദ്ധീകരണവും നൽകേണമേ.ഞങ്ങളുടെ ഹൃദയങ്ങളെ നിന്നോടുള്ള ഭക്തിയും നിൻറെ അടുക്കലേക്കുള്ള മാനസ്സാന്തരവും കൊണ്ടു നിറയ്ക്കണമേ. ആമ്മീൻ .
Comments
Post a Comment