വി.നോമ്പു കാലധ്യാനചിന്തകൾ -35
35-അഞ്ചാം വെള്ളി.
-----------------
കർത്താവു ചെയ്ത രണ്ടു അത്ഭുതങ്ങളാണു ഇന്നത്തെ ഏവൻഗേലിയോന്റെ വിഷയം.ഈ രണ്ടു സംഭവങ്ങളും നോമ്പിനോടു ബന്ധമുള്ള ചല ആശയങ്ങൾ നമ്മോടു സംവദിക്കുന്നുണ്ടു.വി.മത്താഃ9;18-31,വി.മർക്കോഃ5;21-48 എന്നിവയാണു ഇന്നത്തെ ഏവൻഗേലിയോനുകൾ.സാധാരണ വി.മർക്കോസു സംഭവങ്ങളുടെ വിശദമായ വിവരണങ്ങൾ നടത്താറില്ല.എന്നാൽ വി.മത്തായി നൽകിയിരിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വി.മർക്കോസു ഇവിടെ നൽകിയിരിക്കുന്നു.അതുകൊണ്ടു ഈ സംഭവത്തെക്കുറിച്ചു ധ്യാനിക്കുവാൻ വി.മർക്കോസിന്റെ സുവിശേഷഭാഗത്തെ തന്നെ പ്രധാന അവലംബമായി സ്വീകരിക്കുന്നു. പള്ളിപ്രമാണിയായ യായീറോസിന്റെ മകളെ ഉയർപ്പിച്ച സംഭവമാണു ഇവിടെ പറഞ്ഞു തുടങ്ങുന്നതെങ്കിലും അതിനോടൊപ്പം രക്തസ്രവക്കാരി സൗഖ്യം പ്രാപിച്ച സംഭവം ഇതിനിടയ്ക്കു നടന്നതായിട്ടാണു അവതരിപ്പിച്ചിരിക്കുന്നതു.യായീറോസിന്റെ വീട്ടിലേക്കു പോകുന്ന വഴിയിൽ ആണു ഈ സംഭവം നടക്കുന്നതു
.ആദ്യത്തെ സംഭവം എന്ന നിലയിൽ അവിടെ നിന്നു നമ്മുടെ ചിന്തകൾക്കു തുടക്കം കുറിക്കാം.ഈ രണ്ടു സംഭവങ്ങളിലും പാപത്തിന്റെ സ്വഭാവവും അതിൽ നിന്നുള്ള വിടുതലും വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടെങ്കിലും പാപത്തിന്റെ ശമ്പളമായ മരണത്തെക്കുറിച്ചാണു രണ്ടാമത്തെ സംഭവമെന്നതിനാൽ അതു രണ്ടാമതു ചിന്തിക്കുന്നതാണു ഉചിതമെന്നു കരുതുന്നു. പക്ഷവാതക്കാരനിലും കുഷ്ഠരോഗിയിലും കൂനിയിലും പാപത്തിന്റെ ഓരോ പ്രത്യേകതകൾ നാം കണ്ടുകഴിഞ്ഞതാണു.രക്തവാർച്ചക്കാരി സ്ത്രീയിലും അതുപോലെ പാപത്തിന്റെ ഒരു പ്രത്യേകത നമുക്കു ദർശിക്കുവാൻ കഴിയും.രക്തസ്രവമുള്ള സ്ത്രീയെ അശുദ്ധയായിട്ടാണു ന്യായപ്രമാണം കണക്കാക്കുന്നതു.ലേവ്യഃ15;25-27 അതു വ്യക്തമാക്കുന്നു.അവൾക്കു ദൈവസന്നിധിയിൽ കടന്നു ചെല്ലുവാനോ ആരാധനയിൽ പങ്കുചേരുവാനോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുവാനോ അനുവാദമില്ല.അവളേയോ അവൾ ഉപയോഗിച്ച വസ്തുക്കളേയോ സ്പർശിക്കുന്നവർ പോലും അശുദ്ധരായി തീരുമത്രേ. ഒരുവിധത്തിൽ കുഷഠരോഗിയെക്കാൾ ദാരുണമായ ഒരവസ്ഥയാണു അവൾക്കുള്ളതു.ആ സ്ത്രീ കർത്താവിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടിട്ടും അവന്റെ അടുക്കൽ നേരിട്ടു വന്നു സൗഖ്യത്തിനായി യാചിക്കുവാൻ ധൈര്യമില്ലാത്തതു കൊണ്ടാണല്ലോ ആരും കാണാതെ കര്‍ത്താവിന്റെ വസ്ത്രത്തില്‍ തൊട്ടതു. കുഷ്ടരോഗിയെ പോലെ തന്നെ നിന്ദിതയും വെറുക്കപ്പെട്ടവളും അകറ്റപ്പെട്ടവളും ആയിട്ടു തന്നെയാണു രക്തസ്രവക്കാരിയേയും യഹൂദ ജനം കണ്ടിരുന്നതു.കുഷ്ടരോഗിയുടെ കാര്യത്തില്‍ നാം ചിന്തിച്ചതു പോലെ ഇതും പാപത്തിന്റെ ഏറ്റവും നികൃഷ്ടമായ ഒരു അവസ്ഥയെയാണു വെളിപ്പെടുത്തുന്നതു. പക്ഷവാതക്കാരനും കുഷ്ഠരോഗിക്കും കാരുണികനായ കർത്താവിന്റെ സന്നിധിയിലേക്കു കടന്നു വരുന്നതിനു പ്രതിബന്ധമായിരുന്ന,നല്ലവർ എന്നു സ്വയം അഭിമാനിച്ചിരുന്നവർ തന്നെയാണു ഇവിടെയും രക്തസ്രവക്കാരിസ്ത്രീക്കും തടസ്സമായി നിന്നതു
.അവൾ പന്ത്രണ്ടു സംവത്സരമായി രോഗം ബാധിച്ചവളായി ജീവിക്കുന്നുവെന്നു വി.മത്തായിയും വി.ലൂക്കോസും രേഖപ്പെടുത്തിയിരിക്കുന്നു.കൂനിയായ സ്ത്രീയുടെ 18 വർഷത്തെ രോഗാവസ്ഥയെ ,സംഖ്യാശാസ്ത്രവെളിച്ചത്തിൽ 18 വർഷത്തെ ബന്ധനമായി അവിടെ നാം കാണുകയുണ്ടായി.അതുപോലെ പന്ത്രണ്ടു എന്ന സംഖ്യയ്ക്കുംപ്രത്യേക അർത്ഥം കല്പിച്ചിട്ടുണ്ടു.ഒരു ഭരണ സംവിധാനത്തിന്റെ പ്രതീകമായിട്ടാണു 12 നെ സംഖ്യാശാസ്ത്രം കാണുന്നതു.യിസ്രായേലിനെ 12 ഗോത്രങ്ങളായി തിരിച്ചിരിക്കുന്നതും,12 ഗോത്രപിതാക്കന്മാരും,12 അപ്പോസ്തോലന്മാരുമെല്ലാം ഇതിനു തെളിവായിട്ടാണു അവർ കണ്ടിരിക്കുന്നതു.എന്നാൽ 12 സംഖ്യയ്ക്കു മറ്റൊരു സവിശേഷത കൂടെ അവർ പറയുന്നു.3×4 ആണല്ലോ 12.അതിൽ മൂന്നു ദൈവികവും നാലു ലൗകികവും ആണു.ന്യായപ്രമാണം ശരിയായ ഭരണസംവിധാനത്തിന്റെ മാർഗ്ഗമാണെങ്കിലും അതിൽ ദൈവികാംശത്തെക്കാൾ ലൗകികാംശത്തിനാണു പ്രാധാന്യം.പത്തു കല്പനകൾ തന്നെ ഉദാഹരണമാണു.കാലാന്തരത്തിൽ ദൈവികാംശത്തിനു പ്രാധാന്യം കല്പിച്ചിരുന്നതിൽ പോലും ലൗകിക നിയമങ്ങൾ അടിച്ചേല്പിക്കുകയുണ്ടായി.കർത്തവു ന്യായപ്രമാണത്തെ വിമർശിച്ചതു തന്നെഈ മാറ്റംമൂലമാണു.ലൗകികത്തിൽ ദൈവികം കണ്ടെത്തേണ്ടതിനു പകരം ദൈവികത്തിൽ ലൗകികം കടന്നു വന്നതിനാൽ,അതിന്റെ പരമലക്ഷ്യമായ സ്നേഹവും കരുണയും ദയയും കരുതലുമെല്ലാം നഷ്ടപ്പെട്ടു.അതുകൊണ്ടു കുഷ്ഠരോഗിയും രക്തവാർച്ചക്കാരിയും സമൂഹത്തിൽ നിന്നു പുറംതള്ളപ്പെടുകയും,സ്നേഹവും കരുണയും ദയയും കരുതലുമെല്ലാം അവർക്കു അന്യമാവുകയും ചെയ്തു.ഇതു ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിലും പ്രകടമാകുന്നു.നിയമത്തിന്റെ നൂലാമാലകൾ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത നിലപാടിലേക്കു വഴുതിപ്പോകാറുണ്ടു.
എന്നാൽ ഇവിടെ ഒരുകാര്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ടു.കർത്താവിൽ എത്തിച്ചേരുമ്പോൾ ദൈവികാംശം കൂടുന്നുവെന്നതാണു ഇവിടെ കാണുന്നതു.അതിനാൽ പാപി,നിന്ദിതനും,നികൃഷ്ടനും,തൊട്ടുകൂടാത്തവനും,തീണ്ടിക്കൂടാത്തവനും,വെറുക്കപ്പെട്ടവനും ആയിട്ടല്ല കർത്തവു കാണുന്നതു.തന്മൂലം കർത്തവു അവരെ തൊടുകയും ചേർത്തു നിർത്തുകയും സ്നേഹം പകർന്നു കൊടുത്തു അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്തു.ദൈവസ്നേഹത്തിന്റെ മുമ്പിൽ ആരും അന്യരല്ലായെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. അവൾക്കു സൗഖ്യവും മോചനവും ലഭിച്ചതു അവളുടെ വിശ്വാസം കൊണ്ടാണു എന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.ആരും കാണാതെ അവൾ കർത്താവിനെ തൊട്ടതറിഞ്ഞ കർത്തവു 'എന്നെ തൊട്ടതാരു? എന്നു ചോദിച്ചതു കേട്ടു ഭയപ്പെട്ടു നിന്ന സ്ത്രീയോടു കർത്തവു പറയുന്നതു കേൾക്കുക.വി.മർക്കോഃ5;34' മകളെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്തമായിരിക്ക.'ദൈവത്തിന്റെ സ്നേഹവും കരുതലുമെല്ലാം ആ സംബോധനയിൽ പ്രകടമായിരിക്കുന്നു.മറ്റുള്ളവർ സ്തീയേയെന്നു പോലും വിളാക്കാൻ മടികാട്ടിയിടത്താണു അവളെ കർത്തവു മകളെ എന്നു വിളിച്ചതു.ആ വിളികേട്ടപ്പോൾ തന്നെ അവളുടെ ആധിയും വ്യാധിയും ഭയവുമെല്ലാം ഇല്ലാതായി കാണും.നമ്മുടെ സ്നേഹപൂർവ്വമായ ഒരുവാക്കു,ഒരു പുഞ്ചിരി മതി അന്യന്റെ ആധിയു വ്യാധിയും അകറ്റുവാൻ എന്ന സത്യം ഇവിടെ വെളിവാകുന്നു.വി.നോമ്പു നോക്കുന്ന നാം അന്യരെ എങ്ങനെയാണു കാണുന്നതു,എങ്ങനെയാണു അവരോടു വർത്തിക്കുന്നതു എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണു.
ഈ സംഭവം കര്‍ത്താവിനെക്കുറിച്ചും സൗഖ്യദാനത്തിന്റെ ,പ്രത്യേകതയെക്കുറിച്ചും ചിലകാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.കര്‍ത്താവു തൊടുകയോ പറയുകയോ ചെയ്തിട്ടാണു,മറ്റുള്ള സംഭവങ്ങളെല്ലാം നടന്നിട്ടുള്ളതു.എന്നാല്‍ ഇവിടെ ആ സ്ത്രീ ആരും അറിയാതെ,സൗഖ്യം നല്‍കേണ്ട കര്‍ത്താവുപോലും അറിയാതെയാണു സൗഖ്യം നേടിയതു.എങ്കിലും കര്‍ത്താവു ഉടനെ തന്നെ അറിഞ്ഞു.എങ്ങനെയാണു കര്‍ത്താവു അറിഞ്ഞതെന്നു വി.മര്‍ക്കോഃ5;30 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'ഉടനെ യേശു തങ്കല്‍ നിന്നു ശക്തി പുറപ്പെട്ടുവെന്നു ഉള്ളില്‍ അറിഞ്ഞു.'നമ്മിലുള്ളതു മാത്രമേ അന്യര്‍ക്കു നല്‍കുവാന്‍ കഴിയുകയുള്ളു എന്ന സത്യം ഇതു വെളിവാക്കുന്നു.നമ്മില്‍ സ്നേഹമുണ്ടെങ്കിലേ സ്നേഹം കൊടുക്കുവാനും അന്യനു അനുഭവിക്കുവാനും കഴിയുകയുള്ളു.കരുണ,ദയ,സഹോദരപ്രീതി തുടങ്ങിയവയുമെല്ലാം ഇങ്ങനെ തന്നെയാണു.സ്നേഹം,സന്തോഷംസമാധാനം,ദീര്‍ഘക്ഷമ,ദയ,പരോപകാരം,വിശ്വസ്തത,സൗമ്യത,ഇന്ദ്രിയജയം എന്നിവയെ ആത്മാവിന്റെ ഫലങ്ങളായിട്ടാണല്ലോ പരി.പൗലോസശ്ളീഹാ പറഞ്ഞിരിക്കുന്നതു(ഗലാഃ5;22)പരിശുദ്ധാത്മാവിന്റ ഫലങ്ങളാണു എന്നതിലുപരി ഇവയെല്ലാം ആത്മാവില്‍നിന്നു പുറപ്പെടുന്നവയാണു എന്നുകൂടി അതിനു അര്‍ത്ഥമുണ്ടു.ഈ ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുക്കുന്നവരായി രൂപാന്തരപ്പെടുകയാണു വി.നോമ്പിന്റെ ഉദ്ദേശമെന്നു ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതിണു
. ഇവിടെ നമ്മുടെ ചിന്തകളിലേക്കു കടന്നു വരുന്നതു കര്‍ത്താവിന്റെ ശിഷ്യന്മാരാണു.അവര്‍ സാധാരണ മനുഷ്യരുടെ പ്രതിനിധികളായിട്ടാണു ഇവിടെ കാണുന്നതു.സംഭവിക്കുന്നതു എന്താണെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയില്ലാത്ത സാധാരണ മനുഷ്യര്‍.'എന്നെ തൊട്ടതാര്?'എന്ന കര്‍ത്താവിന്റെ ചോദ്യത്തിനു അവര്‍ നല്‍കിയ മറുപടി അതു വ്യക്തമാക്കുന്നു.വി.മർക്കോഃ5;31'ശിഷ്യന്മാർ അവനോടു,പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.'ജനം കർത്താവിനു ചുറ്റും തിക്കിത്തിരക്കുന്നു എന്നു ശിഷ്യന്മാരെക്കാൾ കർത്തവു അറിയുന്നുവെന്ന തിരിച്ചറിവു അവർക്കില്ലായെന്നു അവരുടെ ഈ ചോദ്യം വ്യക്തമാക്കുന്നു.മാത്രമല്ല,ഈ തിക്കിത്തിരക്കിനിടയിൽ തന്നെ തൊട്ടതാര് എന്നു കർത്തവു ചോദിക്കണമെങ്കിൽ എന്തെങ്കിലും കാരണമുണ്ടാകും എന്നു ചിന്തിക്കുവാനുള്ള സാമാന്യബുദ്ധിപോലും അവർക്കില്ല എന്നു ഇതു വെളിവാക്കുന്നു.കർത്താവിന്റെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കുവാൻ ശിഷ്യന്മാർക്കു കഴിയാതെപോയ പല സന്ദർഭങ്ങൾ വി.വേദപുസ്തകത്തിൽ നാം കാണുന്നുണ്ടു.ദൈവവചനങ്ങളുടെ ശരിയായ അർത്ഥം മനസ്സിലാക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന വിശ്വാസികളുടെ സംഖ്യ ഇന്നും കുറവല്ല.
സൗഖ്യം പ്രാപിച്ച സ്ത്രീയിൽ ഒരു വലിയ പ്രത്യേകത കാണാൻ കഴിയുന്നുണ്ടു.അതു അവളുടെ വലിയ വിശ്വാസമാണു.അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊട്ടാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന വലിയ വിശ്വാസമാണു അവളെ ഈ ജനക്കൂട്ടത്തിന്റെ ഇടയിൽ വന്നു ഇങ്ങനെ ചെയ്യാൻ ധൈര്യം നൽകിയതു.ആ വിശ്വാസമാണു,കുഷ്ടരോഗിയെപ്പോലെ പ്രതിബന്ധങ്ങളെ അതിജീവിക്കുവാൻ അവളെ പ്രാപ്തയാക്കിയതു.എന്നാൽ ഈ വിശ്വാസത്തോടൊപ്പം മറ്റൊരു കാര്യം കൂടെ ഇവിടെ നാം ദർശിക്കുന്നു.തന്നെ തൊട്ടതാര് എന്ന കർത്താവിന്റെ ചോദ്യം കേട്ടപ്പോൾ അതു തന്നെ ഉദ്ദേശിച്ചാണു എന്നു അവൾക്കു മനസ്സിലായി.വി.മർക്കോഃ5;29ൽ'ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു.ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നു.ഈ അറിവാണു ശിഷ്യന്മാർക്കു മനസ്സിലാകാഞ്ഞ കാര്യം ഗ്രഹിപ്പാൻ അവൾക്കു കഴിവു നൽകിയതു.ദൈവവചനങ്ങളെ ശരിയായി ഗ്രഹിക്കാൻ കഴിയണമെങ്കിൽ ബാധ ഒഴിഞ്ഞു സ്വസ്ഥയായി തീരണമെന്നു ഈ സ്ത്രീ നമ്മെ അറിയിക്കുന്നു.ഈ അറിവു അവളിൽ ഉളവാക്കിയ പ്രതികരണം ശ്രദ്ധ ആകർഷിക്കുന്നു.വി.മർക്കോഃ5;33'സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടുംവിറച്ചും കൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.'അവള്‍ക്കു ലഭിച്ച സൗഖ്യം തന്റെ ശരീരത്തില്‍ തിരിച്ചറിഞ്ഞെങ്കിലും അതു പൂര്‍ണ്ണമായതും സമാധാനം നല്‍കുന്ന അനുഭവുമായി മാറിയതും കര്‍ത്താവിന്റെ സന്നിധിയില്‍ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോഴാണു.അവന്റെ മുമ്പില്‍ ഒന്നും മറവായിരിക്കുന്നില്ല എന്ന അറിവു അവളില്‍ ഭയം ഉളവാക്കി.ഈ അറിവു ഉണ്ടാകുകയും ഒന്നും മറച്ചു വയ്ക്കാതെ ദൈവസന്നിധിയില്‍ തുറന്നു ,പറയുകയും ചെയ്യുമ്പോള്‍ മാത്രമേ ശാശ്വതമായ സമാധാനം പ്രാപിക്കുകയുള്ളു എന്നു ഇവിടെ വെളിവാകുന്നു.
ഇനിയും അടുത്ത സംഭവമായ യായീറോസിന്റെ മകളെ ഉയര്‍പ്പിച്ച അത്ഭുതത്തിലേക്കു കടക്കാം.പാപത്തിന്റെ ശമ്പളം മരണമാണെന്നു വി.വേദപുസ്തകം പഠിപ്പിക്കുന്നു.ആദ്യ കല്പന തന്നെ,തിന്നരുതു എന്നും തിന്നുന്ന നാളില്‍ മരിക്കും എന്നാണല്ലോ.കല്പന ലംഘിച്ചു മരണത്തിനു അധീനരായ മനുഷ്യകുലത്തെ മരണത്തില്‍ വിടുര്‍ത്തി നിത്യജീവനിലേക്കു കൊണ്ടുവരികയായിരുന്നുവല്ലോ കര്‍ത്താവിന്റെ മനുഷ്യാവതാര ലക്ഷ്യം.ഈ സംഭവത്തില്‍ അതു നമുക്കു വ്യക്തമായി കാണുവാനും ധ്യാനിക്കുവാനും കഴിയുന്നു.നാല്പതാംവെള്ളി കഴിഞ്ഞു വരുന്ന ശനിയാഴ്ച ലാസറിന്റെ ശനി എന്നാണല്ലോ അറിയപ്പെടുന്നതു.അന്നു ലാസറിനെ ഉയര്‍പ്പിച്ച സംഭവമാണു നാം വായിക്കുന്നതും ധ്യാനിക്കുന്നതും.വി.നോമ്പിലൂടെ കടന്നു ചെന്നു മരണത്തെ അതിജീവിക്കുന്ന നിത്യജീവന്റെ അനുഭവത്തിലേക്കു എത്തിച്ചേരണമെന്നത്രേ സഭ പ്രതീക്ഷിക്കുന്നതു.അതു കൊണ്ടാണു കര്‍ത്താവു മരണത്തെ ഉറക്കമായി കാണുന്നതു.വി.മര്‍ക്കോഃ539 ല്‍ 'കുട്ടി മരിച്ചിട്ടില്ല,ഉറങ്ങുകയത്രേ.എന്നാണല്ലോ കര്‍ത്താവു പറഞ്ഞതു.ലാസറിനെ ഉയര്‍പ്പിച്ച സംഭവത്തിലും ഈ ആശയം വ്യക്തമായി കാണുന്നു.വി.യോഹഃ11;11'യേശു പറഞ്ഞു.നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു.എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു.'വി.വേദപുസ്തകത്തില്‍ മരണം എന്ന വാക്കു ഉപയോഗിച്ചിരിക്കുന്നതു അധികവും ആത്മമരണത്തെ കുറിക്കുന്നതാണു എന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതണു.യഹോവയായ ദൈവം ആദാമിനോടു തിന്നുന്ന നാളില്‍ മരിക്കും എന്നു പറഞ്ഞതു ശാരീരിക മരണത്തെ കുറിച്ചായിരുന്നില്ലായെന്നു,ആദാമിന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം വെളിവാക്കുന്നു. മരണവും മരണാനന്തര ജീവിതവുമെല്ലാം വലിയ വിഷയമായതിനാല്‍ ഇവിടെ ആ വിധ ചിന്തകള്‍ ഒഴിവാക്കുകയേ നിവൃത്തിയുള്ളു.അതുകൊണ്ടു ഈ സംഭവത്തിലെ മറ്റുചില കാര്യങ്ങള്‍ ചിന്തിക്കുവാനാണു ആഗ്രഹിക്കുന്നതു
.കര്‍ത്താവും ശിഷ്യന്മാരും പുരുഷാരവുമെല്ലാം ഇവിടെ ചിന്താവിഷയമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നുണ്ടെങ്കിലും,അതു മറ്റുപലയിടത്തും വിഷയമാകുന്നതിനാലും അവിടെയെങ്ങും കാണുവാന്‍ കഴിയാത്തതും ആത്മശോധനയ്ക്കു ഉപകരിക്കുന്നതുമായ ചില ചിന്തകള്‍ പള്ളിപ്രമാണിയില്‍ കാണുന്നതിനാല്‍,നമ്മുടെ ചിന്തകളും ധ്യാനവും ആ വഴിക്കു തിരിച്ചുവിടാനാണു ഉദ്ദേശിക്കുന്നതു. വി.മത്തായിയുടെ വിവരണത്തില്‍ നിന്നു വ്യത്യസ്തമായി വി.മര്‍ക്കോസു പള്ളിപ്രമാണിയുടെ പേരു പറഞ്ഞിരിക്കുന്നു.പള്ളിപ്രമാണി സുന്നഗോഗിന്റെ പ്രധാന ചുമതലവഹിക്കുന്ന ആള്‍ എന്ന നിലയില്‍ അയാള്‍ക്കാണു അവിടെ പ്രധാന സ്ഥാനം.മൂപ്പന്മാര്‍ ചേര്‍ന്നു പള്ളിപ്രമാണിയെ തെരഞ്ഞെടുക്കുകയാണു.വായനയുടേയും പ്രാര്‍ത്ഥനയുടേയും പ്രസംഗത്തിന്റേയും ഒന്നും ചുമതല ഇല്ലെങ്കിലും അതൊക്കെ ആരാണു ചെയ്യേണ്ടതു എന്നു തീരുമാനിക്കുവാനുള്ള അധികാരം പള്ളിപ്രമാണിക്കു മാത്രമാണു.അതുകൊണ്ടു തന്നെ അയാള്‍ക്കു അവരുടെ ഇടയില്‍ ഉന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു. അതോടൊപ്പം ഈ പള്ളിപ്രമാണിമാര്‍ക്കു കര്‍ത്താവിനോടുള്ള മനോഭാവം എന്തായിരുന്നുവെന്നു കൂടെ മനസ്സിലാക്കേണ്ടതു ഇവിടെ ആവശ്യമാണു.കര്‍ത്താവിന്റെ അധികാരത്തോടു കൂടിയ ഉപദേശങ്ങളും ശാബതില്‍ പള്ളിയില്‍ വച്ചു സൗഖ്യം നല്‍കിയതുമൊക്കെ അവരെ കര്‍ത്താവിന്റെ വിരോധികളാക്കി മാറ്റിയിരുന്നു.അവര്‍ കര്‍ത്താവിനെ പള്ളിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.ഈ കാര്യങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടുവേണം ഈ പള്ളിപ്രമാണിയെ വിലയിരൂത്തേണ്ടതു.അപ്പോള്‍ മാത്രമേ അയാള്‍ മറ്റുള്ളവരില്‍ നിന്നു എത്രമാത്രം വ്യത്യസ്തനായിരുന്നു ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു.
കഠിനരോഗം പിടിപെട്ടു മരിച്ച ആ പെണ്‍കുട്ടിയ്ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നുവെന്നു രണ്ടു സുവിശേഷകരും പറയുന്നു.പന്ത്രണ്ടു എന്ന സംഖ്യയുടെ പ്രത്യേകതയെക്കുറിച്ചു രക്തസ്രവക്കാരിസ്ത്രീയുടെ കാര്യത്തില്‍ പറഞ്ഞു കഴിഞ്ഞതാണു.എന്നാല്‍ ഇവിടെ പന്ത്രണ്ടിനു മറ്റൊരു പ്രത്യേകത കൂടെയുണ്ടു.യിസ്രായേല്‍ ജനത്തിന്റെ ആചാരപ്രകാരം ഒരാളിനെ സ്ത്രീയായോ പുരുഷനായോ അംഗീകരീക്കുന്നതു പന്ത്രണ്ടാം വയസ്സിലാണു.കര്‍ത്താവിനു പന്ത്രണ്ടു വയസ്സുള്ളപ്പോഴായിരുന്നുവല്ലോ മാതാപിതാക്കള്‍ യെറുശലേം ദേവാലയത്തില്‍ പെരുന്നാളിനു കൊണ്ടുപോയതു.പന്ത്രണ്ടു വയസ്സു മുതല്‍ ന്യായപ്രമാണം അണുവിട തെറ്റാതെ പാലിക്കേണ്ടതാണു.ഇവിടെ ഈ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ സ്ത്രീയായി സമൂഹം അംഗീകരിച്ചു കഴിഞ്ഞപ്പോഴാണു,അവളുടേയും മാതാപിതാക്കളുടേയും സ്വപ്നങ്ങളെല്ലാം തകര്‍ത്തു കൊണ്ടു മരണം അവളെ കടന്നു പിടിച്ചതു.മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ വിധ മരണം എത്രമാത്രം വേദനാജനകവും അസഹനീയവുമായിരിക്കും എന്നതു ഊഹിക്കാവുന്നതാണല്ലോ. ഈ വലിയ ദുഃഖം യായീറോസിനെ ആകെ മാറ്റിയിരിക്കുന്നു.അവൾക്കു രോഗം കഠിനമായപ്പോഴാണു അയാൾ കർത്താവിന്റെ അടുക്കൽ വന്നതെന്നു വി. മർക്കോസു രേഖപ്പെടുത്തിയിരിക്കുന്നു.
ദുഖം മനുഷ്യനെ രണ്ടു വഴിക്കു നയിക്കുന്നു.ദൈവം എനിക്കു എന്തിനീ ദുഃഖം തന്നുവെന്നു പറഞ്ഞു ദൈവത്തിൽനിന്നും ചിലർ അകന്നു പോകും.മറ്റു ചിലരാകട്ടെ ദൈവത്തിങ്കലേക്കു കൂടുതൽ അടുക്കുന്നു.യായീറോസു തന്റെ മകൾക്കു വേണ്ടി നന്മയിലേക്കു മാറുന്നു.അയാൾ സ്വയം മാറാനും പലതും ഉപേക്ഷിക്കുവാനും വിനയമുള്ളവനാകാനും തയ്യാറാകുന്നു.ഒന്നാമതു അയാൾ ഉപേക്ഷിച്ചതു അയാളുടെ മുൻവിധിയും ദുരാഗ്രഹവുമായിരുന്നു.അതുവരെ അയാൾ കർത്താവിനെ കണ്ടിരുന്നതു ചില മുൻവിധികളോടെ ആയിരുന്നു.അതിനാൽ അയാൾക്കു കർത്താവിനെ ശരിക്കു മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിഞ്ഞിരുന്നില്ല.ഒരുപക്ഷേ,പരീശന്മാരും മറ്റുംപറഞ്ഞതുപോലെ ബേൽസബൂബിനെ കൊണ്ടാണു ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു അയാളും ധരിച്ചു.ദുഃഖം കടന്നു വന്നപ്പോൾ മുൻവിധികൾ മാറ്റിവച്ചു കർത്താവിന്റെ അടുക്കലേക്കു വരുവാൻ അയാൾ നിർബ്ബന്ധിതനാകുന്നു.താനാണു അധികാരി,താൻ പറയുന്നതു പോലെ പ്രവർത്തിക്കുവാൻ പാടുള്ളു എന്ന പിടിവാശിയും ഉപേക്ഷിക്കുന്നു.കല്പനഭാവത്തിൽ നിന്നു താഴയിറങ്ങി അപേക്ഷാഭാവത്തിൽ അയാൾ കർത്താവിന്റെ മുമ്പിൽ നില്ക്കുന്നു. രണ്ടാമതു,അയാൾ തന്റെ മകൾക്കു വേണ്ടി,അതുവരെ ശ്രേഷ്ടവും മഹത്വമേറിയതും എന്നു കരുതിയിരുന്നതും ഉപേക്ഷിക്കുന്നു.പള്ളിപ്രമാണിയുടെ സ്ഥാനം അലങ്കരിച്ചിരുന്ന അയാൾ അലഞ്ഞു നടക്കുന്ന ഒരു സാധാരണ ഗുരുവിന്റെ മുൻപിൽ വണങ്ങി തന്നെത്തന്നെ സമർപ്പിക്കുന്നു.അഹങ്കാരമെല്ലാം ഇല്ലാതായി താഴ്മയോടെ,വിനയത്തോടെ കർത്താവിന്റെ മുമ്പിൽ നിൽക്കുന്നു.ഉപേക്ഷിക്കേണ്ടതെല്ലാം ഉപേക്ഷിച്ചു കർത്താവിൽ മാത്രം ആശ്രയിക്കുന്ന അവസ്ഥയിലേക്കു മാറിയപ്പോൾ അനുഗ്രഹത്തിന്റെ കവാടം തുറക്കപ്പെട്ടു. യായീറോസു ഇങ്ങനെ മാറിയെങ്കിലും,കർത്തവു അവനോടൊപ്പം പോകാൻ തയ്യാറാകുമ്പോൾ തന്നെ കുട്ടി മരിച്ചുപോയി ഇനി ഗുരുവിനെ അസഹ്യപ്പെടുത്തേണ്ടായെന്നു ആളുകൾ കടന്നു വന്നു പറയുന്നു.മരണത്തിൽ നിന്നു നിത്യജീവനിലേക്കുള്ള മാറ്റത്തിനു ഈ വിധ രൂപാന്തരം മാത്രം പോരാ,ഈ രൂപാന്തരത്തിലൂടെ ഉറച്ച വിശ്വാസത്തിലേക്കു എത്തിച്ചേരണമെന്നു ഈ സംഭവം പഠിപ്പിക്കുന്നു.വി.മർക്കോഃ 536 ശ്രദ്ധിക്കുക,യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു ഭയപ്പെടേണ്ട ,വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.ലാസറിനെ ഉയർപ്പിച്ചപ്പോഴും വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു കർത്തവു പറഞ്ഞതായി നാം കാണുന്നു.വി.നോമ്പും രൂപാന്തരത്തിനു മാത്രമല്ല,ഉറച്ച വിശ്വാസത്തിനു ഉപകരിക്കേണ്ടതിനു സന്ധ്യസ്ളൂസോയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം.
കർത്തവേ !നിന്റെ വിശ്വാസവും സ്നേഹവും നിന്നോടുള്ള ഭക്തിയും വാഗ്ദത്തങ്ങളിലുള്ള പ്രത്യാശയും ഞങ്ങളിൽ സ്ഥാപിക്കേണമേ.സംശയങ്ങളിൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ.(സന്ധ്യസെദറ)പൂർണ്ണവിശ്വാസത്തോടും സ്ഥിരമായ പ്രത്യാശയോടും ഞങ്ങൾ അപേക്ഷിക്കുന്നതിനാൽ സഹായിക്കാൻ ഒരുക്കമുള്ള നിലയിൽ ഞങ്ങൾക്കു നീ കാണപ്പെടേണമേ.കർത്തവേ ഞങ്ങളുടെ ഞെരുക്കത്തിന്റേയും ഉപദ്രവത്തിന്റേയും കാലത്തു പ്രത്യേകം ഞങ്ങൾ പ്രാർത്ഥിക്കുന്നു.രക്ഷയ്ക്കും ആശ്വാസത്തിനും വേണ്ടിയുള്ള ഞങ്ങളുടെ യാചനകളെ നീ തള്ളിക്കളയരുതേ. ആമ്മീൻ .
.ആദ്യത്തെ സംഭവം എന്ന നിലയിൽ അവിടെ നിന്നു നമ്മുടെ ചിന്തകൾക്കു തുടക്കം കുറിക്കാം.ഈ രണ്ടു സംഭവങ്ങളിലും പാപത്തിന്റെ സ്വഭാവവും അതിൽ നിന്നുള്ള വിടുതലും വായിച്ചെടുക്കുവാൻ കഴിയുന്നുണ്ടെങ്കിലും പാപത്തിന്റെ ശമ്പളമായ മരണത്തെക്കുറിച്ചാണു രണ്ടാമത്തെ സംഭവമെന്നതിനാൽ അതു രണ്ടാമതു ചിന്തിക്കുന്നതാണു ഉചിതമെന്നു കരുതുന്നു. പക്ഷവാതക്കാരനിലും കുഷ്ഠരോഗിയിലും കൂനിയിലും പാപത്തിന്റെ ഓരോ പ്രത്യേകതകൾ നാം കണ്ടുകഴിഞ്ഞതാണു.രക്തവാർച്ചക്കാരി സ്ത്രീയിലും അതുപോലെ പാപത്തിന്റെ ഒരു പ്രത്യേകത നമുക്കു ദർശിക്കുവാൻ കഴിയും.രക്തസ്രവമുള്ള സ്ത്രീയെ അശുദ്ധയായിട്ടാണു ന്യായപ്രമാണം കണക്കാക്കുന്നതു.ലേവ്യഃ15;25-27 അതു വ്യക്തമാക്കുന്നു.അവൾക്കു ദൈവസന്നിധിയിൽ കടന്നു ചെല്ലുവാനോ ആരാധനയിൽ പങ്കുചേരുവാനോ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുവാനോ അനുവാദമില്ല.അവളേയോ അവൾ ഉപയോഗിച്ച വസ്തുക്കളേയോ സ്പർശിക്കുന്നവർ പോലും അശുദ്ധരായി തീരുമത്രേ. ഒരുവിധത്തിൽ കുഷഠരോഗിയെക്കാൾ ദാരുണമായ ഒരവസ്ഥയാണു അവൾക്കുള്ളതു.ആ സ്ത്രീ കർത്താവിനെക്കുറിച്ചുള്ള വാർത്തകൾ കേട്ടിട്ടും അവന്റെ അടുക്കൽ നേരിട്ടു വന്നു സൗഖ്യത്തിനായി യാചിക്കുവാൻ ധൈര്യമില്ലാത്തതു കൊണ്ടാണല്ലോ ആരും കാണാതെ കര്‍ത്താവിന്റെ വസ്ത്രത്തില്‍ തൊട്ടതു. കുഷ്ടരോഗിയെ പോലെ തന്നെ നിന്ദിതയും വെറുക്കപ്പെട്ടവളും അകറ്റപ്പെട്ടവളും ആയിട്ടു തന്നെയാണു രക്തസ്രവക്കാരിയേയും യഹൂദ ജനം കണ്ടിരുന്നതു.കുഷ്ടരോഗിയുടെ കാര്യത്തില്‍ നാം ചിന്തിച്ചതു പോലെ ഇതും പാപത്തിന്റെ ഏറ്റവും നികൃഷ്ടമായ ഒരു അവസ്ഥയെയാണു വെളിപ്പെടുത്തുന്നതു. പക്ഷവാതക്കാരനും കുഷ്ഠരോഗിക്കും കാരുണികനായ കർത്താവിന്റെ സന്നിധിയിലേക്കു കടന്നു വരുന്നതിനു പ്രതിബന്ധമായിരുന്ന,നല്ലവർ എന്നു സ്വയം അഭിമാനിച്ചിരുന്നവർ തന്നെയാണു ഇവിടെയും രക്തസ്രവക്കാരിസ്ത്രീക്കും തടസ്സമായി നിന്നതു
.അവൾ പന്ത്രണ്ടു സംവത്സരമായി രോഗം ബാധിച്ചവളായി ജീവിക്കുന്നുവെന്നു വി.മത്തായിയും വി.ലൂക്കോസും രേഖപ്പെടുത്തിയിരിക്കുന്നു.കൂനിയായ സ്ത്രീയുടെ 18 വർഷത്തെ രോഗാവസ്ഥയെ ,സംഖ്യാശാസ്ത്രവെളിച്ചത്തിൽ 18 വർഷത്തെ ബന്ധനമായി അവിടെ നാം കാണുകയുണ്ടായി.അതുപോലെ പന്ത്രണ്ടു എന്ന സംഖ്യയ്ക്കുംപ്രത്യേക അർത്ഥം കല്പിച്ചിട്ടുണ്ടു.ഒരു ഭരണ സംവിധാനത്തിന്റെ പ്രതീകമായിട്ടാണു 12 നെ സംഖ്യാശാസ്ത്രം കാണുന്നതു.യിസ്രായേലിനെ 12 ഗോത്രങ്ങളായി തിരിച്ചിരിക്കുന്നതും,12 ഗോത്രപിതാക്കന്മാരും,12 അപ്പോസ്തോലന്മാരുമെല്ലാം ഇതിനു തെളിവായിട്ടാണു അവർ കണ്ടിരിക്കുന്നതു.എന്നാൽ 12 സംഖ്യയ്ക്കു മറ്റൊരു സവിശേഷത കൂടെ അവർ പറയുന്നു.3×4 ആണല്ലോ 12.അതിൽ മൂന്നു ദൈവികവും നാലു ലൗകികവും ആണു.ന്യായപ്രമാണം ശരിയായ ഭരണസംവിധാനത്തിന്റെ മാർഗ്ഗമാണെങ്കിലും അതിൽ ദൈവികാംശത്തെക്കാൾ ലൗകികാംശത്തിനാണു പ്രാധാന്യം.പത്തു കല്പനകൾ തന്നെ ഉദാഹരണമാണു.കാലാന്തരത്തിൽ ദൈവികാംശത്തിനു പ്രാധാന്യം കല്പിച്ചിരുന്നതിൽ പോലും ലൗകിക നിയമങ്ങൾ അടിച്ചേല്പിക്കുകയുണ്ടായി.കർത്തവു ന്യായപ്രമാണത്തെ വിമർശിച്ചതു തന്നെഈ മാറ്റംമൂലമാണു.ലൗകികത്തിൽ ദൈവികം കണ്ടെത്തേണ്ടതിനു പകരം ദൈവികത്തിൽ ലൗകികം കടന്നു വന്നതിനാൽ,അതിന്റെ പരമലക്ഷ്യമായ സ്നേഹവും കരുണയും ദയയും കരുതലുമെല്ലാം നഷ്ടപ്പെട്ടു.അതുകൊണ്ടു കുഷ്ഠരോഗിയും രക്തവാർച്ചക്കാരിയും സമൂഹത്തിൽ നിന്നു പുറംതള്ളപ്പെടുകയും,സ്നേഹവും കരുണയും ദയയും കരുതലുമെല്ലാം അവർക്കു അന്യമാവുകയും ചെയ്തു.ഇതു ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിലും പ്രകടമാകുന്നു.നിയമത്തിന്റെ നൂലാമാലകൾ മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്ത നിലപാടിലേക്കു വഴുതിപ്പോകാറുണ്ടു.
എന്നാൽ ഇവിടെ ഒരുകാര്യം നാം തിരിച്ചറിയേണ്ടതായിട്ടുണ്ടു.കർത്താവിൽ എത്തിച്ചേരുമ്പോൾ ദൈവികാംശം കൂടുന്നുവെന്നതാണു ഇവിടെ കാണുന്നതു.അതിനാൽ പാപി,നിന്ദിതനും,നികൃഷ്ടനും,തൊട്ടുകൂടാത്തവനും,തീണ്ടിക്കൂടാത്തവനും,വെറുക്കപ്പെട്ടവനും ആയിട്ടല്ല കർത്തവു കാണുന്നതു.തന്മൂലം കർത്തവു അവരെ തൊടുകയും ചേർത്തു നിർത്തുകയും സ്നേഹം പകർന്നു കൊടുത്തു അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും ചെയ്തു.ദൈവസ്നേഹത്തിന്റെ മുമ്പിൽ ആരും അന്യരല്ലായെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു. അവൾക്കു സൗഖ്യവും മോചനവും ലഭിച്ചതു അവളുടെ വിശ്വാസം കൊണ്ടാണു എന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു.ആരും കാണാതെ അവൾ കർത്താവിനെ തൊട്ടതറിഞ്ഞ കർത്തവു 'എന്നെ തൊട്ടതാരു? എന്നു ചോദിച്ചതു കേട്ടു ഭയപ്പെട്ടു നിന്ന സ്ത്രീയോടു കർത്തവു പറയുന്നതു കേൾക്കുക.വി.മർക്കോഃ5;34' മകളെ നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്തമായിരിക്ക.'ദൈവത്തിന്റെ സ്നേഹവും കരുതലുമെല്ലാം ആ സംബോധനയിൽ പ്രകടമായിരിക്കുന്നു.മറ്റുള്ളവർ സ്തീയേയെന്നു പോലും വിളാക്കാൻ മടികാട്ടിയിടത്താണു അവളെ കർത്തവു മകളെ എന്നു വിളിച്ചതു.ആ വിളികേട്ടപ്പോൾ തന്നെ അവളുടെ ആധിയും വ്യാധിയും ഭയവുമെല്ലാം ഇല്ലാതായി കാണും.നമ്മുടെ സ്നേഹപൂർവ്വമായ ഒരുവാക്കു,ഒരു പുഞ്ചിരി മതി അന്യന്റെ ആധിയു വ്യാധിയും അകറ്റുവാൻ എന്ന സത്യം ഇവിടെ വെളിവാകുന്നു.വി.നോമ്പു നോക്കുന്ന നാം അന്യരെ എങ്ങനെയാണു കാണുന്നതു,എങ്ങനെയാണു അവരോടു വർത്തിക്കുന്നതു എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണു.
ഈ സംഭവം കര്‍ത്താവിനെക്കുറിച്ചും സൗഖ്യദാനത്തിന്റെ ,പ്രത്യേകതയെക്കുറിച്ചും ചിലകാര്യങ്ങള്‍ വെളിപ്പെടുത്തുന്നു.കര്‍ത്താവു തൊടുകയോ പറയുകയോ ചെയ്തിട്ടാണു,മറ്റുള്ള സംഭവങ്ങളെല്ലാം നടന്നിട്ടുള്ളതു.എന്നാല്‍ ഇവിടെ ആ സ്ത്രീ ആരും അറിയാതെ,സൗഖ്യം നല്‍കേണ്ട കര്‍ത്താവുപോലും അറിയാതെയാണു സൗഖ്യം നേടിയതു.എങ്കിലും കര്‍ത്താവു ഉടനെ തന്നെ അറിഞ്ഞു.എങ്ങനെയാണു കര്‍ത്താവു അറിഞ്ഞതെന്നു വി.മര്‍ക്കോഃ5;30 ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'ഉടനെ യേശു തങ്കല്‍ നിന്നു ശക്തി പുറപ്പെട്ടുവെന്നു ഉള്ളില്‍ അറിഞ്ഞു.'നമ്മിലുള്ളതു മാത്രമേ അന്യര്‍ക്കു നല്‍കുവാന്‍ കഴിയുകയുള്ളു എന്ന സത്യം ഇതു വെളിവാക്കുന്നു.നമ്മില്‍ സ്നേഹമുണ്ടെങ്കിലേ സ്നേഹം കൊടുക്കുവാനും അന്യനു അനുഭവിക്കുവാനും കഴിയുകയുള്ളു.കരുണ,ദയ,സഹോദരപ്രീതി തുടങ്ങിയവയുമെല്ലാം ഇങ്ങനെ തന്നെയാണു.സ്നേഹം,സന്തോഷംസമാധാനം,ദീര്‍ഘക്ഷമ,ദയ,പരോപകാരം,വിശ്വസ്തത,സൗമ്യത,ഇന്ദ്രിയജയം എന്നിവയെ ആത്മാവിന്റെ ഫലങ്ങളായിട്ടാണല്ലോ പരി.പൗലോസശ്ളീഹാ പറഞ്ഞിരിക്കുന്നതു(ഗലാഃ5;22)പരിശുദ്ധാത്മാവിന്റ ഫലങ്ങളാണു എന്നതിലുപരി ഇവയെല്ലാം ആത്മാവില്‍നിന്നു പുറപ്പെടുന്നവയാണു എന്നുകൂടി അതിനു അര്‍ത്ഥമുണ്ടു.ഈ ആത്മാവിന്റെ ഫലങ്ങള്‍ പുറപ്പെടുക്കുന്നവരായി രൂപാന്തരപ്പെടുകയാണു വി.നോമ്പിന്റെ ഉദ്ദേശമെന്നു ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതിണു
. ഇവിടെ നമ്മുടെ ചിന്തകളിലേക്കു കടന്നു വരുന്നതു കര്‍ത്താവിന്റെ ശിഷ്യന്മാരാണു.അവര്‍ സാധാരണ മനുഷ്യരുടെ പ്രതിനിധികളായിട്ടാണു ഇവിടെ കാണുന്നതു.സംഭവിക്കുന്നതു എന്താണെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയില്ലാത്ത സാധാരണ മനുഷ്യര്‍.'എന്നെ തൊട്ടതാര്?'എന്ന കര്‍ത്താവിന്റെ ചോദ്യത്തിനു അവര്‍ നല്‍കിയ മറുപടി അതു വ്യക്തമാക്കുന്നു.വി.മർക്കോഃ5;31'ശിഷ്യന്മാർ അവനോടു,പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.'ജനം കർത്താവിനു ചുറ്റും തിക്കിത്തിരക്കുന്നു എന്നു ശിഷ്യന്മാരെക്കാൾ കർത്തവു അറിയുന്നുവെന്ന തിരിച്ചറിവു അവർക്കില്ലായെന്നു അവരുടെ ഈ ചോദ്യം വ്യക്തമാക്കുന്നു.മാത്രമല്ല,ഈ തിക്കിത്തിരക്കിനിടയിൽ തന്നെ തൊട്ടതാര് എന്നു കർത്തവു ചോദിക്കണമെങ്കിൽ എന്തെങ്കിലും കാരണമുണ്ടാകും എന്നു ചിന്തിക്കുവാനുള്ള സാമാന്യബുദ്ധിപോലും അവർക്കില്ല എന്നു ഇതു വെളിവാക്കുന്നു.കർത്താവിന്റെ വാക്കുകളുടെ അർത്ഥം ഗ്രഹിക്കുവാൻ ശിഷ്യന്മാർക്കു കഴിയാതെപോയ പല സന്ദർഭങ്ങൾ വി.വേദപുസ്തകത്തിൽ നാം കാണുന്നുണ്ടു.ദൈവവചനങ്ങളുടെ ശരിയായ അർത്ഥം മനസ്സിലാക്കാതെ ചോദ്യങ്ങൾ ചോദിക്കുന്ന വിശ്വാസികളുടെ സംഖ്യ ഇന്നും കുറവല്ല.
സൗഖ്യം പ്രാപിച്ച സ്ത്രീയിൽ ഒരു വലിയ പ്രത്യേകത കാണാൻ കഴിയുന്നുണ്ടു.അതു അവളുടെ വലിയ വിശ്വാസമാണു.അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊട്ടാൽ തനിക്കു സൗഖ്യം ലഭിക്കുമെന്ന വലിയ വിശ്വാസമാണു അവളെ ഈ ജനക്കൂട്ടത്തിന്റെ ഇടയിൽ വന്നു ഇങ്ങനെ ചെയ്യാൻ ധൈര്യം നൽകിയതു.ആ വിശ്വാസമാണു,കുഷ്ടരോഗിയെപ്പോലെ പ്രതിബന്ധങ്ങളെ അതിജീവിക്കുവാൻ അവളെ പ്രാപ്തയാക്കിയതു.എന്നാൽ ഈ വിശ്വാസത്തോടൊപ്പം മറ്റൊരു കാര്യം കൂടെ ഇവിടെ നാം ദർശിക്കുന്നു.തന്നെ തൊട്ടതാര് എന്ന കർത്താവിന്റെ ചോദ്യം കേട്ടപ്പോൾ അതു തന്നെ ഉദ്ദേശിച്ചാണു എന്നു അവൾക്കു മനസ്സിലായി.വി.മർക്കോഃ5;29ൽ'ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു.ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.' എന്നു രേഖപ്പെടുത്തിയിരിക്കുന്നു.ഈ അറിവാണു ശിഷ്യന്മാർക്കു മനസ്സിലാകാഞ്ഞ കാര്യം ഗ്രഹിപ്പാൻ അവൾക്കു കഴിവു നൽകിയതു.ദൈവവചനങ്ങളെ ശരിയായി ഗ്രഹിക്കാൻ കഴിയണമെങ്കിൽ ബാധ ഒഴിഞ്ഞു സ്വസ്ഥയായി തീരണമെന്നു ഈ സ്ത്രീ നമ്മെ അറിയിക്കുന്നു.ഈ അറിവു അവളിൽ ഉളവാക്കിയ പ്രതികരണം ശ്രദ്ധ ആകർഷിക്കുന്നു.വി.മർക്കോഃ5;33'സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടുംവിറച്ചും കൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.'അവള്‍ക്കു ലഭിച്ച സൗഖ്യം തന്റെ ശരീരത്തില്‍ തിരിച്ചറിഞ്ഞെങ്കിലും അതു പൂര്‍ണ്ണമായതും സമാധാനം നല്‍കുന്ന അനുഭവുമായി മാറിയതും കര്‍ത്താവിന്റെ സന്നിധിയില്‍ എല്ലാം തുറന്നു പറഞ്ഞു കഴിഞ്ഞപ്പോഴാണു.അവന്റെ മുമ്പില്‍ ഒന്നും മറവായിരിക്കുന്നില്ല എന്ന അറിവു അവളില്‍ ഭയം ഉളവാക്കി.ഈ അറിവു ഉണ്ടാകുകയും ഒന്നും മറച്ചു വയ്ക്കാതെ ദൈവസന്നിധിയില്‍ തുറന്നു ,പറയുകയും ചെയ്യുമ്പോള്‍ മാത്രമേ ശാശ്വതമായ സമാധാനം പ്രാപിക്കുകയുള്ളു എന്നു ഇവിടെ വെളിവാകുന്നു.
ഇനിയും അടുത്ത സംഭവമായ യായീറോസിന്റെ മകളെ ഉയര്‍പ്പിച്ച അത്ഭുതത്തിലേക്കു കടക്കാം.പാപത്തിന്റെ ശമ്പളം മരണമാണെന്നു വി.വേദപുസ്തകം പഠിപ്പിക്കുന്നു.ആദ്യ കല്പന തന്നെ,തിന്നരുതു എന്നും തിന്നുന്ന നാളില്‍ മരിക്കും എന്നാണല്ലോ.കല്പന ലംഘിച്ചു മരണത്തിനു അധീനരായ മനുഷ്യകുലത്തെ മരണത്തില്‍ വിടുര്‍ത്തി നിത്യജീവനിലേക്കു കൊണ്ടുവരികയായിരുന്നുവല്ലോ കര്‍ത്താവിന്റെ മനുഷ്യാവതാര ലക്ഷ്യം.ഈ സംഭവത്തില്‍ അതു നമുക്കു വ്യക്തമായി കാണുവാനും ധ്യാനിക്കുവാനും കഴിയുന്നു.നാല്പതാംവെള്ളി കഴിഞ്ഞു വരുന്ന ശനിയാഴ്ച ലാസറിന്റെ ശനി എന്നാണല്ലോ അറിയപ്പെടുന്നതു.അന്നു ലാസറിനെ ഉയര്‍പ്പിച്ച സംഭവമാണു നാം വായിക്കുന്നതും ധ്യാനിക്കുന്നതും.വി.നോമ്പിലൂടെ കടന്നു ചെന്നു മരണത്തെ അതിജീവിക്കുന്ന നിത്യജീവന്റെ അനുഭവത്തിലേക്കു എത്തിച്ചേരണമെന്നത്രേ സഭ പ്രതീക്ഷിക്കുന്നതു.അതു കൊണ്ടാണു കര്‍ത്താവു മരണത്തെ ഉറക്കമായി കാണുന്നതു.വി.മര്‍ക്കോഃ539 ല്‍ 'കുട്ടി മരിച്ചിട്ടില്ല,ഉറങ്ങുകയത്രേ.എന്നാണല്ലോ കര്‍ത്താവു പറഞ്ഞതു.ലാസറിനെ ഉയര്‍പ്പിച്ച സംഭവത്തിലും ഈ ആശയം വ്യക്തമായി കാണുന്നു.വി.യോഹഃ11;11'യേശു പറഞ്ഞു.നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു.എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു.'വി.വേദപുസ്തകത്തില്‍ മരണം എന്ന വാക്കു ഉപയോഗിച്ചിരിക്കുന്നതു അധികവും ആത്മമരണത്തെ കുറിക്കുന്നതാണു എന്ന വസ്തുത ഇവിടെ ഓര്‍ക്കേണ്ടതണു.യഹോവയായ ദൈവം ആദാമിനോടു തിന്നുന്ന നാളില്‍ മരിക്കും എന്നു പറഞ്ഞതു ശാരീരിക മരണത്തെ കുറിച്ചായിരുന്നില്ലായെന്നു,ആദാമിന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം വെളിവാക്കുന്നു. മരണവും മരണാനന്തര ജീവിതവുമെല്ലാം വലിയ വിഷയമായതിനാല്‍ ഇവിടെ ആ വിധ ചിന്തകള്‍ ഒഴിവാക്കുകയേ നിവൃത്തിയുള്ളു.അതുകൊണ്ടു ഈ സംഭവത്തിലെ മറ്റുചില കാര്യങ്ങള്‍ ചിന്തിക്കുവാനാണു ആഗ്രഹിക്കുന്നതു
.കര്‍ത്താവും ശിഷ്യന്മാരും പുരുഷാരവുമെല്ലാം ഇവിടെ ചിന്താവിഷയമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നുണ്ടെങ്കിലും,അതു മറ്റുപലയിടത്തും വിഷയമാകുന്നതിനാലും അവിടെയെങ്ങും കാണുവാന്‍ കഴിയാത്തതും ആത്മശോധനയ്ക്കു ഉപകരിക്കുന്നതുമായ ചില ചിന്തകള്‍ പള്ളിപ്രമാണിയില്‍ കാണുന്നതിനാല്‍,നമ്മുടെ ചിന്തകളും ധ്യാനവും ആ വഴിക്കു തിരിച്ചുവിടാനാണു ഉദ്ദേശിക്കുന്നതു. വി.മത്തായിയുടെ വിവരണത്തില്‍ നിന്നു വ്യത്യസ്തമായി വി.മര്‍ക്കോസു പള്ളിപ്രമാണിയുടെ പേരു പറഞ്ഞിരിക്കുന്നു.പള്ളിപ്രമാണി സുന്നഗോഗിന്റെ പ്രധാന ചുമതലവഹിക്കുന്ന ആള്‍ എന്ന നിലയില്‍ അയാള്‍ക്കാണു അവിടെ പ്രധാന സ്ഥാനം.മൂപ്പന്മാര്‍ ചേര്‍ന്നു പള്ളിപ്രമാണിയെ തെരഞ്ഞെടുക്കുകയാണു.വായനയുടേയും പ്രാര്‍ത്ഥനയുടേയും പ്രസംഗത്തിന്റേയും ഒന്നും ചുമതല ഇല്ലെങ്കിലും അതൊക്കെ ആരാണു ചെയ്യേണ്ടതു എന്നു തീരുമാനിക്കുവാനുള്ള അധികാരം പള്ളിപ്രമാണിക്കു മാത്രമാണു.അതുകൊണ്ടു തന്നെ അയാള്‍ക്കു അവരുടെ ഇടയില്‍ ഉന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു. അതോടൊപ്പം ഈ പള്ളിപ്രമാണിമാര്‍ക്കു കര്‍ത്താവിനോടുള്ള മനോഭാവം എന്തായിരുന്നുവെന്നു കൂടെ മനസ്സിലാക്കേണ്ടതു ഇവിടെ ആവശ്യമാണു.കര്‍ത്താവിന്റെ അധികാരത്തോടു കൂടിയ ഉപദേശങ്ങളും ശാബതില്‍ പള്ളിയില്‍ വച്ചു സൗഖ്യം നല്‍കിയതുമൊക്കെ അവരെ കര്‍ത്താവിന്റെ വിരോധികളാക്കി മാറ്റിയിരുന്നു.അവര്‍ കര്‍ത്താവിനെ പള്ളിയില്‍ നിന്നു പുറത്താക്കുകയും ചെയ്തു.ഈ കാര്യങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടുവേണം ഈ പള്ളിപ്രമാണിയെ വിലയിരൂത്തേണ്ടതു.അപ്പോള്‍ മാത്രമേ അയാള്‍ മറ്റുള്ളവരില്‍ നിന്നു എത്രമാത്രം വ്യത്യസ്തനായിരുന്നു ഗ്രഹിക്കുവാന്‍ കഴിയുകയുള്ളു.
കഠിനരോഗം പിടിപെട്ടു മരിച്ച ആ പെണ്‍കുട്ടിയ്ക്കു പന്ത്രണ്ടു വയസ്സു പ്രായമുണ്ടായിരുന്നുവെന്നു രണ്ടു സുവിശേഷകരും പറയുന്നു.പന്ത്രണ്ടു എന്ന സംഖ്യയുടെ പ്രത്യേകതയെക്കുറിച്ചു രക്തസ്രവക്കാരിസ്ത്രീയുടെ കാര്യത്തില്‍ പറഞ്ഞു കഴിഞ്ഞതാണു.എന്നാല്‍ ഇവിടെ പന്ത്രണ്ടിനു മറ്റൊരു പ്രത്യേകത കൂടെയുണ്ടു.യിസ്രായേല്‍ ജനത്തിന്റെ ആചാരപ്രകാരം ഒരാളിനെ സ്ത്രീയായോ പുരുഷനായോ അംഗീകരീക്കുന്നതു പന്ത്രണ്ടാം വയസ്സിലാണു.കര്‍ത്താവിനു പന്ത്രണ്ടു വയസ്സുള്ളപ്പോഴായിരുന്നുവല്ലോ മാതാപിതാക്കള്‍ യെറുശലേം ദേവാലയത്തില്‍ പെരുന്നാളിനു കൊണ്ടുപോയതു.പന്ത്രണ്ടു വയസ്സു മുതല്‍ ന്യായപ്രമാണം അണുവിട തെറ്റാതെ പാലിക്കേണ്ടതാണു.ഇവിടെ ഈ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ സ്ത്രീയായി സമൂഹം അംഗീകരിച്ചു കഴിഞ്ഞപ്പോഴാണു,അവളുടേയും മാതാപിതാക്കളുടേയും സ്വപ്നങ്ങളെല്ലാം തകര്‍ത്തു കൊണ്ടു മരണം അവളെ കടന്നു പിടിച്ചതു.മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഈ വിധ മരണം എത്രമാത്രം വേദനാജനകവും അസഹനീയവുമായിരിക്കും എന്നതു ഊഹിക്കാവുന്നതാണല്ലോ. ഈ വലിയ ദുഃഖം യായീറോസിനെ ആകെ മാറ്റിയിരിക്കുന്നു.അവൾക്കു രോഗം കഠിനമായപ്പോഴാണു അയാൾ കർത്താവിന്റെ അടുക്കൽ വന്നതെന്നു വി. മർക്കോസു രേഖപ്പെടുത്തിയിരിക്കുന്നു.
ദുഖം മനുഷ്യനെ രണ്ടു വഴിക്കു നയിക്കുന്നു.ദൈവം എനിക്കു എന്തിനീ ദുഃഖം തന്നുവെന്നു പറഞ്ഞു ദൈവത്തിൽനിന്നും ചിലർ അകന്നു പോകും.മറ്റു ചിലരാകട്ടെ ദൈവത്തിങ്കലേക്കു കൂടുതൽ അടുക്കുന്നു.യായീറോസു തന്റെ മകൾക്കു വേണ്ടി നന്മയിലേക്കു മാറുന്നു.അയാൾ സ്വയം മാറാനും പലതും ഉപേക്ഷിക്കുവാനും വിനയമുള്ളവനാകാനും തയ്യാറാകുന്നു.ഒന്നാമതു അയാൾ ഉപേക്ഷിച്ചതു അയാളുടെ മുൻവിധിയും ദുരാഗ്രഹവുമായിരുന്നു.അതുവരെ അയാൾ കർത്താവിനെ കണ്ടിരുന്നതു ചില മുൻവിധികളോടെ ആയിരുന്നു.അതിനാൽ അയാൾക്കു കർത്താവിനെ ശരിക്കു മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കഴിഞ്ഞിരുന്നില്ല.ഒരുപക്ഷേ,പരീശന്മാരും മറ്റുംപറഞ്ഞതുപോലെ ബേൽസബൂബിനെ കൊണ്ടാണു ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു അയാളും ധരിച്ചു.ദുഃഖം കടന്നു വന്നപ്പോൾ മുൻവിധികൾ മാറ്റിവച്ചു കർത്താവിന്റെ അടുക്കലേക്കു വരുവാൻ അയാൾ നിർബ്ബന്ധിതനാകുന്നു.താനാണു അധികാരി,താൻ പറയുന്നതു പോലെ പ്രവർത്തിക്കുവാൻ പാടുള്ളു എന്ന പിടിവാശിയും ഉപേക്ഷിക്കുന്നു.കല്പനഭാവത്തിൽ നിന്നു താഴയിറങ്ങി അപേക്ഷാഭാവത്തിൽ അയാൾ കർത്താവിന്റെ മുമ്പിൽ നില്ക്കുന്നു. രണ്ടാമതു,അയാൾ തന്റെ മകൾക്കു വേണ്ടി,അതുവരെ ശ്രേഷ്ടവും മഹത്വമേറിയതും എന്നു കരുതിയിരുന്നതും ഉപേക്ഷിക്കുന്നു.പള്ളിപ്രമാണിയുടെ സ്ഥാനം അലങ്കരിച്ചിരുന്ന അയാൾ അലഞ്ഞു നടക്കുന്ന ഒരു സാധാരണ ഗുരുവിന്റെ മുൻപിൽ വണങ്ങി തന്നെത്തന്നെ സമർപ്പിക്കുന്നു.അഹങ്കാരമെല്ലാം ഇല്ലാതായി താഴ്മയോടെ,വിനയത്തോടെ കർത്താവിന്റെ മുമ്പിൽ നിൽക്കുന്നു.ഉപേക്ഷിക്കേണ്ടതെല്ലാം ഉപേക്ഷിച്ചു കർത്താവിൽ മാത്രം ആശ്രയിക്കുന്ന അവസ്ഥയിലേക്കു മാറിയപ്പോൾ അനുഗ്രഹത്തിന്റെ കവാടം തുറക്കപ്പെട്ടു. യായീറോസു ഇങ്ങനെ മാറിയെങ്കിലും,കർത്തവു അവനോടൊപ്പം പോകാൻ തയ്യാറാകുമ്പോൾ തന്നെ കുട്ടി മരിച്ചുപോയി ഇനി ഗുരുവിനെ അസഹ്യപ്പെടുത്തേണ്ടായെന്നു ആളുകൾ കടന്നു വന്നു പറയുന്നു.മരണത്തിൽ നിന്നു നിത്യജീവനിലേക്കുള്ള മാറ്റത്തിനു ഈ വിധ രൂപാന്തരം മാത്രം പോരാ,ഈ രൂപാന്തരത്തിലൂടെ ഉറച്ച വിശ്വാസത്തിലേക്കു എത്തിച്ചേരണമെന്നു ഈ സംഭവം പഠിപ്പിക്കുന്നു.വി.മർക്കോഃ 536 ശ്രദ്ധിക്കുക,യേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു ഭയപ്പെടേണ്ട ,വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.ലാസറിനെ ഉയർപ്പിച്ചപ്പോഴും വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു കർത്തവു പറഞ്ഞതായി നാം കാണുന്നു.വി.നോമ്പും രൂപാന്തരത്തിനു മാത്രമല്ല,ഉറച്ച വിശ്വാസത്തിനു ഉപകരിക്കേണ്ടതിനു സന്ധ്യസ്ളൂസോയിലെ ഈ അപേക്ഷകൾ സമർപ്പിക്കാം.
കർത്തവേ !നിന്റെ വിശ്വാസവും സ്നേഹവും നിന്നോടുള്ള ഭക്തിയും വാഗ്ദത്തങ്ങളിലുള്ള പ്രത്യാശയും ഞങ്ങളിൽ സ്ഥാപിക്കേണമേ.സംശയങ്ങളിൽ നിന്നു ഞങ്ങളെ വിടുവിക്കേണമേ.(സന്ധ്യസെദറ)പൂർണ്ണവിശ്വാസത്തോടും സ്ഥിരമായ പ്രത്യാശയോടും ഞങ്ങൾ അപേക്ഷിക്കുന്നതിനാൽ സഹായിക്കാൻ ഒരുക്കമുള്ള നിലയിൽ ഞങ്ങൾക്കു നീ കാണപ്പെടേണമേ.കർത്തവേ ഞങ്ങളുടെ ഞെരുക്കത്തിന്റേയും ഉപദ്രവത്തിന്റേയും കാലത്തു പ്രത്യേകം ഞങ്ങൾ പ്രാർത്ഥിക്കുന്നു.രക്ഷയ്ക്കും ആശ്വാസത്തിനും വേണ്ടിയുള്ള ഞങ്ങളുടെ യാചനകളെ നീ തള്ളിക്കളയരുതേ. ആമ്മീൻ .
Comments
Post a Comment