വി.നോമ്പുകാലധ്യാനങ്ങൾ -31
31-അഞ്ചാം തിങ്കൾ.
-----------------
ഇന്നത്തെ ഏവൻഗേലിയോൻ വി.ലൂക്കോഃ4;31-41 ആണു.മൂന്നു സംഭവങ്ങളുടെ സംക്ഷിപ്തമായ വിവരണങ്ങളാണു ഈ ഭാഗത്തു നാം വായിക്കുന്നതു.കർത്താവു തന്റെ പരസ്യശുശ്രൂഷയിൽ ആദ്യം ചെയ്ത അത്ഭുതമായി വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതു കഫർന്നഹൂമിൽ ശബ്ബത്തുനാളിൽ ദേവാലയത്തിൽ ഉണ്ടായിരുന്ന അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യനെ സൗഖ്യമാക്കിയ സംഭവമാണു.കർത്താവു ഭൂതോപദ്രവമുള്ള പലരേയും സൗഖ്യമാക്കിയ സംഭവങ്ങൾ സുവിശേഷങ്ങളിൽ നമുക്കു വായിക്കുവാൻ കഴിയുന്നുണ്ടു.എന്നാൽ ഈ സംഭവം ദേവാലയത്തിൽ വച്ചായിരുന്നുവെന്നതാണു ഇതിന്റെ പ്രത്യേകത.ഈ ഞായറാഴ്ചത്തെ ഏവൻഗേലിയോൻ ഭാഗമായി നാം ധ്യാനിച്ച കൂനിയെ സൗഖ്യമാക്കിയതും ശബ്ബത്തിൽ ദേവാലയത്തിൽ വച്ചായിരുന്നു.അവിടെ അവൾക്കു സൗഖ്യം ലഭിക്കുവാൻ കാരണമായി ചിന്തിച്ചതു അവൾ മുറയ്ക്കു ദേവാലയ ആരാധനയിൽ സംബന്ധിക്കുന്നവളും,മറ്റു സൗഖ്യം പ്രാപിച്ചവരേക്കാൾ ആദ്ധ്യാത്മിക ചിന്തയുള്ളവളുമായിരുന്നു എന്നതായിരുന്നു.രണ്ടു പേരേയും അപേക്ഷ കൂടാതെ സൗഖ്യം നൽകിയെന്നല്ലാതെ മറ്റൊരു സാമ്യവും കാണുവാൻ കഴിയുന്നില്ല.ഈ മനുഷ്യനെ ആരും ആവശ്യപ്പെടാതെ സൗഖ്യമാക്കിയതിനു കാരണമെന്താണു എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു.ഇയാൾ ദേവാലയത്തിലേക്കു വന്നതു ആരാധനയിൽ സംബന്ധിക്കുവാനുള്ള താത്പര്യം കൊണ്ടോ,സൗഖ്യം പ്രാപിക്കുവാൻ ഉള്ള ആഗ്രഹം കൊണ്ടോ ആയിരുന്നുവെന്നു പറയുവാൻ കഴിയുകയില്ല.സുബുദ്ധിയില്ലാത്തവനാകയാൽ അങ്ങനെ എന്തെങ്കിലും ചിന്തയോടെ വരാൻ സാദ്ധ്യതയില്ല.യാദൃച്ഛികമായി വന്നതാണോ എന്നു തീർത്തു പറയാനും കഴിയുകയില്ല.ആരെങ്കിലും അവനെ ബലാല്ക്കാരമായി കൊണ്ടുവന്നതാണു എന്നു ഊഹിക്കാവുന്നതാണു.അവൻ കർത്താവിനോടു പറയുന്ന വാക്കുകളിൽ നിന്നു അതു അനുമാനിക്കുവാൻ കഴിയും.അവൻ പറഞ്ഞു.'നസ്രായനായ യേശുവേ!ഞങ്ങൾക്കും നിങ്ങൾക്കും തമ്മിൽ എന്തു?ഞങ്ങളെ നശിപ്പിക്കുവാൻ വന്നിരിക്കുന്നുവോ?നീ ആർ എന്നു ഞാൻ അറിയുന്നു.ഭൂതബാധിതരെ ,അതിൽനിന്നു മോചനം ലഭിക്കുമെന്ന ചിന്തയോടെ അവരുടെ പ്രിയപ്പെട്ടവർ ദേവാലയത്തിൽ കൊണ്ടുപോകുക ഇന്നും സാധാരണമാണല്ലോ.അവന്റെ പ്രിയപ്പെട്ടവർ അങ്ങനെ അവനേയും ദേവാലയത്തിൽ കൊണ്ടുവന്നതാകാനാണു സാദ്ധ്യത എന്നു ഊഹിക്കാവുന്നതാണു
. അശുദ്ധാത്മാവു ബാധിക്കുക എന്നതു ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയാത്ത ഒന്നാണു.എങ്കിലും അങ്ങനെയൊന്നു ഇല്ലായെന്നു തീർത്തു പറയുവാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ടു.ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത അനേകം കാര്യങ്ങൾ ഈ പ്രപഞ്ചത്തിലും നമ്മുടെ അനുദിന ജീവിതാനുഭവങ്ങളിലും ഉണ്ടു.അതെല്ലാം സത്യമല്ലായെന്നു പറയാൻ കഴിയാത്തതു പോലെ ഇതും ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത ഒന്നായി നമ്മുടെ മുൻപിൽ നില്ക്കുന്നു.എന്നാൽ ആ കാലത്തു നാം ജിവിക്കുന്ന അന്തരീക്ഷത്തില്‍ അനേകം അശുദ്ധാത്മാക്കൾ ഉണ്ടെന്നും അവ മനുഷ്യശരീരത്തിൽ കയറി അസ്വസ്തകൾ ഉണ്ടാക്കുമെന്നും വിശ്വസിച്ചിരുന്നു.ശരീരത്തിലെ ഏതാണ്ടു 36 ഭാഗങ്ങളിൽ കൂടെ ഈ അശുദ്ധാത്മാക്കൾ ശരീരത്തിൽ പ്രവേശിച്ചു മനുഷ്യനെ നിയന്ത്രിക്കുന്നു എന്നു അന്നു ഈജിപ്റ്റുകാർ വിശ്വസിച്ചിരുന്നു.അശുദ്ധാത്മാവു ബാധിക്കുന്നതിനാൽ ബുദ്ധിഭ്രമം മാത്രമല്ല പനി,കേഴ്വിക്കുറവു,തുടങ്ങിയ മറ്റു ശാരീരിക രോഗങ്ങളും ഉണ്ടാകുമെന്നും അവർ വിശ്വസിച്ചിരുന്നു.അശുദ്ധാത്മാവു ബാധിച്ചു ഒട്ടും നിവരുവാൻ കഴിയാത്ത കൂനിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ ഈ ചിന്താഗതി ദർശിക്കുന്നു.എങ്കിലും ഒത്തിരി അന്ധവിശ്വാസങ്ങൾ ഇതിനോടു ചേർന്നു അന്നും ഇന്നും നിലനില്ക്കുന്നുവെന്നു സമ്മതിച്ചേ മതിയാകു.അന്നു ക്ഷുദ്രപ്രയോഗം ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പ്രബലമായിരുന്നുവെന്നു ഇന്നത്തെ വായനയിൽ പെടുന്ന അപ്പോഃ19;13-22ൽ നാം വായിക്കുന്നു. ഈവിധ കാര്യങ്ങളിൽ കുറേ അന്ധവിശ്വാസങ്ങൾ കലർന്നു കിടപ്പുണ്ടെങ്കിലും കർത്താവു അവയെ മുഴുവൻ പാടേ തള്ളിക്കളഞ്ഞുവെന്നു പറയുവാൻ കഴിയുമെന്നു തോന്നുന്നില്ല.മിണ്ടരുതു,അവളെവിട്ടുപോ എന്നിങ്ങനെ ശാസിച്ചതിൽ നിന്നു ഇതു നമുക്കു ഊഹിക്കാവുന്നതാണു.ഒരുപക്ഷേ കർത്താവു അതു മുഴുവനായും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനു വിധേയരായവർ അതു വിശ്വസിക്കുന്നുവെന്നതാണു പ്രത്യേകത
.ഇവിടെ കർത്താവു മനഃശാസ്ത്രപരമായ ഒരു സമീപനമാണു സ്വീകരിച്ചതെന്നു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.ഇതു ഭൂതബാധ തന്നെയാണു എന്നു വിശ്വസിക്കുന്ന ഒരാളെ,അതു ഭൂതമൊന്നുമല്ല,വെറും തോന്നലാണു,സാരമില്ല,അതു പതുക്കെ മാറിക്കൊള്ളും എന്നൊക്കെ പറഞ്ഞാൽ അവർ അംഗീകരിക്കയില്ലെന്നു മാത്രമല്ല,അവർക്കു വിടുതൽ കിട്ടുവാൻ പ്രയാസവുമാണത്രേ.അതു അതേപടി അംഗീകരിക്കുന്നുവെന്ന തോന്നൽ ഉളവാക്കി കൊണ്ടു ചെയ്യുന്ന ചികിത്സയാണു ഫലപ്രദമാകുന്നതു.ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ അറിയാവുന്ന ഒരാൾക്കു തത്തുല്യമായ അസ്വസ്തകൾ ഉണ്ടായപ്പോൾ പ്രശസ്തനായ ഒരു കാർഡിയോളജിസ്റ്റിനെ ചെന്നു കണ്ടു.ആദ്യ പരിശോധനയിൽ തന്നെ അങ്ങനെ ഒരു അസുഖം അദ്ദേഹത്തിനു ഇല്ലെന്നു കണ്ടെത്തിയ ഡോക്ടർ അയാളോടു,കുഴപ്പമൊന്നുമില്ല,എന്നുപറഞ്ഞു ആശ്വസിപ്പിച്ചു മരുന്നുഒന്നും കൊടുക്കാതെ പറഞ്ഞയയ്ക്കുന്നു.അയാൾ അതു വിശ്വസിക്കാത്തതിനാൽ അസ്വസ്തകൾ മറാതെയിരുന്നു.,നാട്ടുകാരെല്ലാം പ്രഗത്ഭൻ എന്നു പറഞ്ഞിട്ടും അയാൾക്കു ഒരു ചുക്കും അറിയത്തില്ലായെന്നു പറഞ്ഞു ഒരു സാധാരണ ഡോക്ടറെ സമീപിക്കുന്നു.കാര്യം ഗ്രഹിച്ച അദ്ദേഹം വളരെ ചെലവുള്ള ചില ടെസ്റ്റുകൾ നടത്തിയിട്ടു,ചെറിയ പ്രശ്നമുണ്ടു,സാരമില്ല,കുറച്ചു നാൾ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു ചില മരുന്നുകളും നൽകി .അയാളുടെ അസുഖം മാറുകയും ചെയ്യുന്നു.ഇതു മനഃശാസ്ത്രപരമായ ഒരു സമീപനമാണു.എന്നാൽ എല്ലായിടത്തും ഇതു ഫലപ്രദമാകണമെന്നില്ല.കർത്താവും മനഃശാസ്ത്രപരമായ സമീപനമാണു സ്വീകരിച്ചതു എന്നു തീർപ്പു കല്പിക്കുമ്പോൾ ഭൂതബാധയെന്നതു ഒരു തോന്നൽ മാത്രമാണു എന്നു സമ്മതിക്കേണ്ടി വരും.മാത്രമല്ല, തനിക്കു ഭൂതം ബാധിച്ചിരിക്കുന്നു എന്നു അയാള്‍ അറിയുന്നുമില്ല. അതു എത്രമാത്രം സ്വീകാര്യമാണു എന്നതിൽ സംശയിക്കേണ്ടതുണ്ടു. ഇതിന്റെ ന്യായാന്യയങ്ങളെക്കുറിച്ചും സത്യാസത്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനേക്കാൾ നമുക്കു ആവശ്യം ഇതിൽ തെളിയുന്ന ആത്മീയ സത്യങ്ങൾ കണ്ടറിയുക തന്നെയാണു
.കനാന്യസ്ത്രീയുടെ മകളുടെ ഭൂതോപദ്രവം സുഖപ്പെടുത്തിയ സംഭവത്തിൽ ഭൂതബാധിതരിൽ പ്രകടമാകുന്ന പാപസ്വഭാവങ്ങൾ എന്താണു എന്നു നാം ചിന്തിച്ചു കഴിഞ്ഞതാണു.ചെയ്യുന്നതും സംസാരിക്കുന്നതും എന്താണെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന പാപസ്വഭാവത്തിന്റെ പ്രത്യേകത ഈ അശുദ്ധാത്മബാധിതനിലും നമുക്കു കാണാം.അവനെ സൗഖ്യമാക്കിയതിലൂടെ ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകുന്ന കർത്താവിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രവും ഇവിടെയും ദർശിക്കുവാൻ കഴിയുന്നു. വി.ലൂക്കോഃ4;38,39 ൽ മറ്റൊരു സംഭവമാണു പറയുന്നതു.കർത്താവു ദേവാലയത്തിൽ നിന്നു ഇറങ്ങി ശീമോന്റെ വീട്ടിൽ ചെല്ലുന്നു.അവിടെ ശീമോന്റെ അമ്മാവിഅമ്മ കഠിനജ്വരം ബാധിച്ചു വലഞ്ഞിരുന്നു.അവർ അവൾക്കു വേണ്ടി യാചിച്ചു.കർത്താവു ജ്വരത്തെ ശാസിച്ചു.അവൾ സുഖം പ്രാപിച്ചു എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.ഇവിടെ ഒരു സംശയം സ്വാഭാവികമാണു.ദേവാലയത്തിൽ വച്ചു,അശുദ്ധാത്മാവു ബാധിച്ചവനെ അപേക്ഷ കൂടാതെ സൗഖ്യമാക്കിയ കർത്താവു തന്‌റെ ശിഷ്യന്റെ അമ്മായിഅമ്മയെ അവരുടെ അപേക്ഷ കൂടാതെ സൗഖ്യം നൽകിയില്ല.ഇതു പക്ഷഭേദമല്ലേ?ഇന്നത്തെ ഒരു വായനയായ റോമഃ9;14-21ൽ പരി.പൗലോസുശ്ളീഹാ ഇതിനു മറുപടി പറയുന്നു.'ആകയാൽ എന്തു പറയേണ്ടു?ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ?ഒരുനാളും ഇല്ല.'എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും.'എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.സൗഖ്യം നൽകുന്നതു ഏതടിസ്ഥാനത്തിൽ എന്നു തീരുമാനിക്കുന്നതു ദൈവമാണു.അവിടെ ചോദ്യത്തിനു പ്രസക്തിയില്ല
. ഇവിടെ രണ്ടു കാര്യങ്ങൾ നമ്മുടെ പ്രത്യേക ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതായിട്ടുണ്ടു.മനുഷ്യന്റെ ആവശ്യങ്ങളിൽ സഹായിക്കുവാൻ സ്ഥലകാല വ്യത്യാസം കൂടാതെ ദൈവം എപ്പോഴും ഒരുങ്ങിയിരിക്കുന്നുവെന്നതാണു ഇവിടെ ആദ്യം വെളിവാകുന്നതു.കർത്താവു ദേവാലയത്തിൽ നിന്നു ശീമോന്റെ ഭവനത്തിൽ വന്നതു അല്പം വിശ്രമിക്കുവാനായിട്ടായിരുന്നു.ഭവനമാണല്ലോ നമുക്കു സ്വസ്തയും സമാധാനവും നൽകുന്ന ഒരിടം.തനിക്കു പ്രിയപ്പെട്ടവരുടെ സാമീപ്യവും സാന്നിദ്ധ്യവും ശുശ്രൂഷയും അതിനു ഉപകരിക്കുകയും ചെയ്യുന്നു.ഇതു ഒരു പൊതുവായ യാഥാർത്ഥ്യമാണു.എല്ലാവർക്കും ഇതു അനുഭവവേദ്യമാകണമെന്നില്ല.ഇന്നു പലർക്കും വീടിനെക്കാൾ സന്തോഷം നൽകുന്നതു മറ്റു ചില ഇടങ്ങളാണു.അതിനു പല കാരണങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും വീട്ടിൽ നിന്നു പ്രതീക്ഷിക്കുന്ന സന്തോഷവും സമാധാനവും കിട്ടാതെപോകുന്നതു അതിനു ഒരു കാരണമാണു.എന്നാൽ ഭവനത്തിൽ ലഭിക്കുന്ന സന്തോഷം മറ്റൊരിടത്തും കിട്ടുകയില്ലയെന്നതു ഒരു സത്യമാണു.കർത്താവു വീട്ടിൽ എത്തിച്ചേർന്ന ഉടൻതന്നെ ഈ ആവശ്യം കർത്താവിന്റെ മുമ്പിൽ അവർ അവതരിപ്പിക്കുന്നു.ആവശ്യക്കാരനു ഔചിത്യമില്ലായെന്നു പറയാറുണ്ടല്ലോ.അല്പം വിശ്രമിച്ചിട്ടാകട്ടെയെന്നു പറയാതെ യേശു ഉടൻ തന്നെ അവളെ സൗഖ്യമാക്കുന്നു.നമ്മുടെ എല്ലാ ആവശ്യങ്ങളിലും അവൻ ശ്രദ്ധാലുവും മനസ്സുള്ളവനും ആണെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
മനുഷ്യന്റെ ഭാഗത്തു നിന്നുമുണ്ടാകേണ്ട പ്രതികരണം ആണു രണ്ടാമത്തെ കാര്യം.അവൾ എഴുന്നേറ്റു ഉടനെ അവനെ ശുശ്രൂഷിച്ചു.രോഗവിമുക്തി ലഭിച്ചതല്ലേയുള്ളു അല്പം വിശ്രമിച്ചിട്ടാകാം അടുത്ത കർമ്മങ്ങൾ എന്നു അവർ ചിന്തിച്ചില്ല.തനിക്കു ലഭിച്ച സൗഖ്യം ദൈവശുശ്രൂയ്ക്കു വേണ്ടിയാണു എന്ന തിരിച്ചറിവാണു അതിനു അവളെ പ്രേരിപ്പിച്ചതു.നമ്മുടെ ആയുസ്സു,ആരോഗ്യം,സമ്പത്തു,കഴിവുകൾ,സമയം തുടങ്ങിയവ ദൈവത്തിന്റെ ദാനമാകയാൽ ,ദൈ വശുശ്രൂഷയ്ക്കായി അതു ആവുംവിധം വേർതിരിക്കേണ്ടതാണു എന്നു ഇതു നമ്മോടു പറയുന്നു.നാം പലപ്പോഴും നമ്മുടെ ആവശ്യങ്ങൾക്കു വിനയോഗിച്ചതിനു ശേഷം മിച്ചമുണ്ടെങ്കിൽ ദൈവകാര്യത്തിനു നൽകിയെന്നു വരാം.ദശാംശം നൽകിയാൽ തന്നെ അതു പലപ്പോഴും പണത്തിന്റെ കാര്യത്തിൽ മാതമേ നാം പരിഗണിക്കാറുള്ളു.നമ്മുടെ സമയവും താലന്തുകളും അതിൽ ഉൾപ്പെടുത്താറില്ലായെന്നതു ഒരു സത്യമായി അവശേഷിക്കുന്നു.വി.നോമ്പും ഉപവാസവും ആരാധനയും പ്രാർത്ഥനയും ആത്മീയ ചര്യകളും ദാനധർമ്മങ്ങളുമല്ലാം ലൗകിക കാര്യങ്ങൾ പോലെ പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിഞ്ഞു ,അതിനായി നമ്മുടെ സമയം വേർതിരിക്കുമ്പോൾ മാതമേ ദശാംശം പൂർണ്ണമാകുകയുള്ളു.
നാല്പതാം വാക്യമാണു മൂന്നാമതായി നമ്മുടെ ചിന്തയ്ക്കു വഷയമാകുന്നതു.സൂര്യൻ അസ്തമിക്കുമ്പോഴും നാനാവ്യാധികൾ പിടിച്ചവരേയും ഭൂതബാധിതരേയും കർത്താവിന്റെ അടുക്കൽ കൊണ്ടുവരികയും അവൻ അവരെ സൗഖ്യമാക്കുകയും ചെയ്തു.വിശ്രമംകൂടാതെ മനുഷ്യരുടെ ആവശ്യങ്ങൾക്കായി അവൻ പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നു ഇതു വ്യക്തമാക്കുന്നു.എന്നാൽ 'അവരെ മിണ്ടുവാൻ അനുവദിച്ചില്ല'എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു നമ്മുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു.കർത്താവിനെക്കുറിച്ചുള്ള ശ്രുതി നാടെങ്ങുംപരക്കുകയായിരുന്നു,പ്രസിദ്ധപ്പെടുത്തുകയായിരുന്നില്ല.അതാണു മിണ്ടുവാൻ അനുവദിച്ചില്ല എന്നതിന്റെ അർത്ഥം. ഇന്നു നാം കേൾക്കുന്ന സൗഖ്യദാന സംഭവങ്ങളെല്ലാം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതുണ്ടു.അനുഭവസ്തർ പറഞ്ഞു അന്യർ അറിയേണ്ടതിനു പകരം,യോഗങ്ങളിൽ വിളിച്ചു വരുത്തി സാക്ഷ്യം പറയിച്ചും ഫേസ്ബുക്കിലും യൂട്യൂബിലും വാട്സാപ്പിലും ഇന്റർ നെറ്റിലും സ്വയം പ്രസിദ്ധപ്പെടുത്തിയും വാൾപോസ്റ്ററുകൾ പതിച്ചും ബാനറുകൾ വലിച്ചു കെട്ടിയും സ്വയം പ്രസിദ്ധരാകുവാൻ ശ്രമിക്കുന്നവർ കർത്താവിന്റെ ഈ കല്പന പ്രത്യേകം പഠിക്കേണ്ടതാണു.ദൈവനാമ മഹത്വത്തിനായി ചെയ്യേണ്ട ഏവംവിധ ആത്മീയശുശ്രൂഷകൾ,മറ്റുള്ളവരുടെ മുമ്പിൽ താൻ വലിയവനാണെന്നു കാണിക്കുവാനും സ്വപ്രശസ്തിക്കു വേണ്ടിയും ഉള്ളതല്ലെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.അതാകട്ടെ അത്ഭുതപ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല,നോമ്പിനും ഉപവാസത്തിനും പ്രാർത്ഥനയ്ക്കും എല്ലാം ബാധകമാണെന്നു മനസ്സിലാക്കി ജീവിക്കുവാൻ ശ്രമിക്കാം.അതിനു സന്ധ്യസ്ളൂസോയിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
പാപികളെ അനുതാപത്തിലേക്കു കടത്തുന്ന കരുണയുടെ വാതിലും അനുതാപികളെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്ന തുറക്കപ്പെട്ട പാതയും നോമ്പുകാരെ സന്തോഷത്തിലേക്കു നടത്തുന്ന ഉറപ്പുള്ള പാലവുമായിരിക്കുന്ന കർത്താവേ!ഉത്സാഹത്തെ നശിപ്പിക്കുന്ന അലസതയെ ഉപേക്ഷിച്ചും ,പരിപാകതയെ നഷ്ടപ്പെടുത്തുന്ന അഹങ്കാരത്തെ വെടിഞ്ഞും വിശുദ്ധ ജീവിതത്തെ കെടുത്തുന്ന ദുഷ്ടതയെ ത്യജിച്ചും സദാ നിന്റെ കത്തൃത്വത്തെ സ്തുതിപ്പാനും നിന്റെ കൃപയെ സ്തോത്രം ചെയ്യാനും നിന്റെ കരുണയെ വന്ദിപ്പാനും ഞങ്ങളെ യോഗ്യരാക്കേണമേ.ദുർവ്വികാരങ്ങൾക്കു അടിപ്പെട്ടു പാപം പുരണ്ടു കിടന്നിരുന്ന നിന്റെ രാജകീയ സ്വരൂപത്തെ നീ കണ്ടെടുത്തു മാമോദീസായാകുന്ന ചൂളകൊണ്ടും വീണ്ടും ജനനമാകുന്ന സ്നാനം കൊണ്ടും നീ അതിനെ വെടിപ്പാക്കി.അതിന്റെ സൃഷ്ടിയിലെ ആദ്യ ഭംഗി അതിനു നീ കൊടുത്തു.ആദാം പറിച്ചു കൂട്ടിത്തുന്നിയ ഇലകൾക്കു പകരം അവനെ നീ മഹത്വം ധരിപ്പിച്ചു.കർത്താവേ!ദോഷകരമായ സംഗതികളുടെ ചിന്തയിൽ നിന്നു ഞങ്ങളുടെ മനസ്സിനേയും ഞങ്ങളുടെ വംശത്തിന്റെ ശത്രുവായ ഘാതകനായവന്റെ ബന്ധനത്തിൽ നിന്നും ഞങ്ങളുടെ ആത്മശരീരങ്ങളെ വിടുവിക്കേണമേ. ആമ്മീൻ .
. അശുദ്ധാത്മാവു ബാധിക്കുക എന്നതു ശാസ്ത്രീയമായി തെളിയിക്കുവാൻ കഴിയാത്ത ഒന്നാണു.എങ്കിലും അങ്ങനെയൊന്നു ഇല്ലായെന്നു തീർത്തു പറയുവാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ടു.ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത അനേകം കാര്യങ്ങൾ ഈ പ്രപഞ്ചത്തിലും നമ്മുടെ അനുദിന ജീവിതാനുഭവങ്ങളിലും ഉണ്ടു.അതെല്ലാം സത്യമല്ലായെന്നു പറയാൻ കഴിയാത്തതു പോലെ ഇതും ശാസ്ത്രത്തിനു തെളിയിക്കാൻ കഴിയാത്ത ഒന്നായി നമ്മുടെ മുൻപിൽ നില്ക്കുന്നു.എന്നാൽ ആ കാലത്തു നാം ജിവിക്കുന്ന അന്തരീക്ഷത്തില്‍ അനേകം അശുദ്ധാത്മാക്കൾ ഉണ്ടെന്നും അവ മനുഷ്യശരീരത്തിൽ കയറി അസ്വസ്തകൾ ഉണ്ടാക്കുമെന്നും വിശ്വസിച്ചിരുന്നു.ശരീരത്തിലെ ഏതാണ്ടു 36 ഭാഗങ്ങളിൽ കൂടെ ഈ അശുദ്ധാത്മാക്കൾ ശരീരത്തിൽ പ്രവേശിച്ചു മനുഷ്യനെ നിയന്ത്രിക്കുന്നു എന്നു അന്നു ഈജിപ്റ്റുകാർ വിശ്വസിച്ചിരുന്നു.അശുദ്ധാത്മാവു ബാധിക്കുന്നതിനാൽ ബുദ്ധിഭ്രമം മാത്രമല്ല പനി,കേഴ്വിക്കുറവു,തുടങ്ങിയ മറ്റു ശാരീരിക രോഗങ്ങളും ഉണ്ടാകുമെന്നും അവർ വിശ്വസിച്ചിരുന്നു.അശുദ്ധാത്മാവു ബാധിച്ചു ഒട്ടും നിവരുവാൻ കഴിയാത്ത കൂനിയെക്കുറിച്ചു പറഞ്ഞിരിക്കുന്നതിൽ ഈ ചിന്താഗതി ദർശിക്കുന്നു.എങ്കിലും ഒത്തിരി അന്ധവിശ്വാസങ്ങൾ ഇതിനോടു ചേർന്നു അന്നും ഇന്നും നിലനില്ക്കുന്നുവെന്നു സമ്മതിച്ചേ മതിയാകു.അന്നു ക്ഷുദ്രപ്രയോഗം ആഭിചാരം തുടങ്ങിയ അന്ധവിശ്വാസങ്ങൾ പ്രബലമായിരുന്നുവെന്നു ഇന്നത്തെ വായനയിൽ പെടുന്ന അപ്പോഃ19;13-22ൽ നാം വായിക്കുന്നു. ഈവിധ കാര്യങ്ങളിൽ കുറേ അന്ധവിശ്വാസങ്ങൾ കലർന്നു കിടപ്പുണ്ടെങ്കിലും കർത്താവു അവയെ മുഴുവൻ പാടേ തള്ളിക്കളഞ്ഞുവെന്നു പറയുവാൻ കഴിയുമെന്നു തോന്നുന്നില്ല.മിണ്ടരുതു,അവളെവിട്ടുപോ എന്നിങ്ങനെ ശാസിച്ചതിൽ നിന്നു ഇതു നമുക്കു ഊഹിക്കാവുന്നതാണു.ഒരുപക്ഷേ കർത്താവു അതു മുഴുവനായും അംഗീകരിക്കുന്നില്ലെങ്കിലും ഇതിനു വിധേയരായവർ അതു വിശ്വസിക്കുന്നുവെന്നതാണു പ്രത്യേകത
.ഇവിടെ കർത്താവു മനഃശാസ്ത്രപരമായ ഒരു സമീപനമാണു സ്വീകരിച്ചതെന്നു ചില വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.ഇതു ഭൂതബാധ തന്നെയാണു എന്നു വിശ്വസിക്കുന്ന ഒരാളെ,അതു ഭൂതമൊന്നുമല്ല,വെറും തോന്നലാണു,സാരമില്ല,അതു പതുക്കെ മാറിക്കൊള്ളും എന്നൊക്കെ പറഞ്ഞാൽ അവർ അംഗീകരിക്കയില്ലെന്നു മാത്രമല്ല,അവർക്കു വിടുതൽ കിട്ടുവാൻ പ്രയാസവുമാണത്രേ.അതു അതേപടി അംഗീകരിക്കുന്നുവെന്ന തോന്നൽ ഉളവാക്കി കൊണ്ടു ചെയ്യുന്ന ചികിത്സയാണു ഫലപ്രദമാകുന്നതു.ഹൃദയാഘാതത്തിന്റെ സാധാരണ ലക്ഷണങ്ങൾ അറിയാവുന്ന ഒരാൾക്കു തത്തുല്യമായ അസ്വസ്തകൾ ഉണ്ടായപ്പോൾ പ്രശസ്തനായ ഒരു കാർഡിയോളജിസ്റ്റിനെ ചെന്നു കണ്ടു.ആദ്യ പരിശോധനയിൽ തന്നെ അങ്ങനെ ഒരു അസുഖം അദ്ദേഹത്തിനു ഇല്ലെന്നു കണ്ടെത്തിയ ഡോക്ടർ അയാളോടു,കുഴപ്പമൊന്നുമില്ല,എന്നുപറഞ്ഞു ആശ്വസിപ്പിച്ചു മരുന്നുഒന്നും കൊടുക്കാതെ പറഞ്ഞയയ്ക്കുന്നു.അയാൾ അതു വിശ്വസിക്കാത്തതിനാൽ അസ്വസ്തകൾ മറാതെയിരുന്നു.,നാട്ടുകാരെല്ലാം പ്രഗത്ഭൻ എന്നു പറഞ്ഞിട്ടും അയാൾക്കു ഒരു ചുക്കും അറിയത്തില്ലായെന്നു പറഞ്ഞു ഒരു സാധാരണ ഡോക്ടറെ സമീപിക്കുന്നു.കാര്യം ഗ്രഹിച്ച അദ്ദേഹം വളരെ ചെലവുള്ള ചില ടെസ്റ്റുകൾ നടത്തിയിട്ടു,ചെറിയ പ്രശ്നമുണ്ടു,സാരമില്ല,കുറച്ചു നാൾ സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു ചില മരുന്നുകളും നൽകി .അയാളുടെ അസുഖം മാറുകയും ചെയ്യുന്നു.ഇതു മനഃശാസ്ത്രപരമായ ഒരു സമീപനമാണു.എന്നാൽ എല്ലായിടത്തും ഇതു ഫലപ്രദമാകണമെന്നില്ല.കർത്താവും മനഃശാസ്ത്രപരമായ സമീപനമാണു സ്വീകരിച്ചതു എന്നു തീർപ്പു കല്പിക്കുമ്പോൾ ഭൂതബാധയെന്നതു ഒരു തോന്നൽ മാത്രമാണു എന്നു സമ്മതിക്കേണ്ടി വരും.മാത്രമല്ല, തനിക്കു ഭൂതം ബാധിച്ചിരിക്കുന്നു എന്നു അയാള്‍ അറിയുന്നുമില്ല. അതു എത്രമാത്രം സ്വീകാര്യമാണു എന്നതിൽ സംശയിക്കേണ്ടതുണ്ടു. ഇതിന്റെ ന്യായാന്യയങ്ങളെക്കുറിച്ചും സത്യാസത്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നതിനേക്കാൾ നമുക്കു ആവശ്യം ഇതിൽ തെളിയുന്ന ആത്മീയ സത്യങ്ങൾ കണ്ടറിയുക തന്നെയാണു
.കനാന്യസ്ത്രീയുടെ മകളുടെ ഭൂതോപദ്രവം സുഖപ്പെടുത്തിയ സംഭവത്തിൽ ഭൂതബാധിതരിൽ പ്രകടമാകുന്ന പാപസ്വഭാവങ്ങൾ എന്താണു എന്നു നാം ചിന്തിച്ചു കഴിഞ്ഞതാണു.ചെയ്യുന്നതും സംസാരിക്കുന്നതും എന്താണെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുകയും പറയുകയും ചെയ്യുന്ന പാപസ്വഭാവത്തിന്റെ പ്രത്യേകത ഈ അശുദ്ധാത്മബാധിതനിലും നമുക്കു കാണാം.അവനെ സൗഖ്യമാക്കിയതിലൂടെ ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകുന്ന കർത്താവിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രവും ഇവിടെയും ദർശിക്കുവാൻ കഴിയുന്നു. വി.ലൂക്കോഃ4;38,39 ൽ മറ്റൊരു സംഭവമാണു പറയുന്നതു.കർത്താവു ദേവാലയത്തിൽ നിന്നു ഇറങ്ങി ശീമോന്റെ വീട്ടിൽ ചെല്ലുന്നു.അവിടെ ശീമോന്റെ അമ്മാവിഅമ്മ കഠിനജ്വരം ബാധിച്ചു വലഞ്ഞിരുന്നു.അവർ അവൾക്കു വേണ്ടി യാചിച്ചു.കർത്താവു ജ്വരത്തെ ശാസിച്ചു.അവൾ സുഖം പ്രാപിച്ചു എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.ഇവിടെ ഒരു സംശയം സ്വാഭാവികമാണു.ദേവാലയത്തിൽ വച്ചു,അശുദ്ധാത്മാവു ബാധിച്ചവനെ അപേക്ഷ കൂടാതെ സൗഖ്യമാക്കിയ കർത്താവു തന്‌റെ ശിഷ്യന്റെ അമ്മായിഅമ്മയെ അവരുടെ അപേക്ഷ കൂടാതെ സൗഖ്യം നൽകിയില്ല.ഇതു പക്ഷഭേദമല്ലേ?ഇന്നത്തെ ഒരു വായനയായ റോമഃ9;14-21ൽ പരി.പൗലോസുശ്ളീഹാ ഇതിനു മറുപടി പറയുന്നു.'ആകയാൽ എന്തു പറയേണ്ടു?ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ?ഒരുനാളും ഇല്ല.'എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും.'എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.സൗഖ്യം നൽകുന്നതു ഏതടിസ്ഥാനത്തിൽ എന്നു തീരുമാനിക്കുന്നതു ദൈവമാണു.അവിടെ ചോദ്യത്തിനു പ്രസക്തിയില്ല
. ഇവിടെ രണ്ടു കാര്യങ്ങൾ നമ്മുടെ പ്രത്യേക ശ്രദ്ധയ്ക്കു വിഷയീഭവിക്കേണ്ടതായിട്ടുണ്ടു.മനുഷ്യന്റെ ആവശ്യങ്ങളിൽ സഹായിക്കുവാൻ സ്ഥലകാല വ്യത്യാസം കൂടാതെ ദൈവം എപ്പോഴും ഒരുങ്ങിയിരിക്കുന്നുവെന്നതാണു ഇവിടെ ആദ്യം വെളിവാകുന്നതു.കർത്താവു ദേവാലയത്തിൽ നിന്നു ശീമോന്റെ ഭവനത്തിൽ വന്നതു അല്പം വിശ്രമിക്കുവാനായിട്ടായിരുന്നു.ഭവനമാണല്ലോ നമുക്കു സ്വസ്തയും സമാധാനവും നൽകുന്ന ഒരിടം.തനിക്കു പ്രിയപ്പെട്ടവരുടെ സാമീപ്യവും സാന്നിദ്ധ്യവും ശുശ്രൂഷയും അതിനു ഉപകരിക്കുകയും ചെയ്യുന്നു.ഇതു ഒരു പൊതുവായ യാഥാർത്ഥ്യമാണു.എല്ലാവർക്കും ഇതു അനുഭവവേദ്യമാകണമെന്നില്ല.ഇന്നു പലർക്കും വീടിനെക്കാൾ സന്തോഷം നൽകുന്നതു മറ്റു ചില ഇടങ്ങളാണു.അതിനു പല കാരണങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും വീട്ടിൽ നിന്നു പ്രതീക്ഷിക്കുന്ന സന്തോഷവും സമാധാനവും കിട്ടാതെപോകുന്നതു അതിനു ഒരു കാരണമാണു.എന്നാൽ ഭവനത്തിൽ ലഭിക്കുന്ന സന്തോഷം മറ്റൊരിടത്തും കിട്ടുകയില്ലയെന്നതു ഒരു സത്യമാണു.കർത്താവു വീട്ടിൽ എത്തിച്ചേർന്ന ഉടൻതന്നെ ഈ ആവശ്യം കർത്താവിന്റെ മുമ്പിൽ അവർ അവതരിപ്പിക്കുന്നു.ആവശ്യക്കാരനു ഔചിത്യമില്ലായെന്നു പറയാറുണ്ടല്ലോ.അല്പം വിശ്രമിച്ചിട്ടാകട്ടെയെന്നു പറയാതെ യേശു ഉടൻ തന്നെ അവളെ സൗഖ്യമാക്കുന്നു.നമ്മുടെ എല്ലാ ആവശ്യങ്ങളിലും അവൻ ശ്രദ്ധാലുവും മനസ്സുള്ളവനും ആണെന്നു ഈ സംഭവം വ്യക്തമാക്കുന്നു.
മനുഷ്യന്റെ ഭാഗത്തു നിന്നുമുണ്ടാകേണ്ട പ്രതികരണം ആണു രണ്ടാമത്തെ കാര്യം.അവൾ എഴുന്നേറ്റു ഉടനെ അവനെ ശുശ്രൂഷിച്ചു.രോഗവിമുക്തി ലഭിച്ചതല്ലേയുള്ളു അല്പം വിശ്രമിച്ചിട്ടാകാം അടുത്ത കർമ്മങ്ങൾ എന്നു അവർ ചിന്തിച്ചില്ല.തനിക്കു ലഭിച്ച സൗഖ്യം ദൈവശുശ്രൂയ്ക്കു വേണ്ടിയാണു എന്ന തിരിച്ചറിവാണു അതിനു അവളെ പ്രേരിപ്പിച്ചതു.നമ്മുടെ ആയുസ്സു,ആരോഗ്യം,സമ്പത്തു,കഴിവുകൾ,സമയം തുടങ്ങിയവ ദൈവത്തിന്റെ ദാനമാകയാൽ ,ദൈ വശുശ്രൂഷയ്ക്കായി അതു ആവുംവിധം വേർതിരിക്കേണ്ടതാണു എന്നു ഇതു നമ്മോടു പറയുന്നു.നാം പലപ്പോഴും നമ്മുടെ ആവശ്യങ്ങൾക്കു വിനയോഗിച്ചതിനു ശേഷം മിച്ചമുണ്ടെങ്കിൽ ദൈവകാര്യത്തിനു നൽകിയെന്നു വരാം.ദശാംശം നൽകിയാൽ തന്നെ അതു പലപ്പോഴും പണത്തിന്റെ കാര്യത്തിൽ മാതമേ നാം പരിഗണിക്കാറുള്ളു.നമ്മുടെ സമയവും താലന്തുകളും അതിൽ ഉൾപ്പെടുത്താറില്ലായെന്നതു ഒരു സത്യമായി അവശേഷിക്കുന്നു.വി.നോമ്പും ഉപവാസവും ആരാധനയും പ്രാർത്ഥനയും ആത്മീയ ചര്യകളും ദാനധർമ്മങ്ങളുമല്ലാം ലൗകിക കാര്യങ്ങൾ പോലെ പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിഞ്ഞു ,അതിനായി നമ്മുടെ സമയം വേർതിരിക്കുമ്പോൾ മാതമേ ദശാംശം പൂർണ്ണമാകുകയുള്ളു.
നാല്പതാം വാക്യമാണു മൂന്നാമതായി നമ്മുടെ ചിന്തയ്ക്കു വഷയമാകുന്നതു.സൂര്യൻ അസ്തമിക്കുമ്പോഴും നാനാവ്യാധികൾ പിടിച്ചവരേയും ഭൂതബാധിതരേയും കർത്താവിന്റെ അടുക്കൽ കൊണ്ടുവരികയും അവൻ അവരെ സൗഖ്യമാക്കുകയും ചെയ്തു.വിശ്രമംകൂടാതെ മനുഷ്യരുടെ ആവശ്യങ്ങൾക്കായി അവൻ പ്രവർത്തിച്ചുകൊണ്ടിരുന്നു എന്നു ഇതു വ്യക്തമാക്കുന്നു.എന്നാൽ 'അവരെ മിണ്ടുവാൻ അനുവദിച്ചില്ല'എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു നമ്മുടെ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു.കർത്താവിനെക്കുറിച്ചുള്ള ശ്രുതി നാടെങ്ങുംപരക്കുകയായിരുന്നു,പ്രസിദ്ധപ്പെടുത്തുകയായിരുന്നില്ല.അതാണു മിണ്ടുവാൻ അനുവദിച്ചില്ല എന്നതിന്റെ അർത്ഥം. ഇന്നു നാം കേൾക്കുന്ന സൗഖ്യദാന സംഭവങ്ങളെല്ലാം ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതുണ്ടു.അനുഭവസ്തർ പറഞ്ഞു അന്യർ അറിയേണ്ടതിനു പകരം,യോഗങ്ങളിൽ വിളിച്ചു വരുത്തി സാക്ഷ്യം പറയിച്ചും ഫേസ്ബുക്കിലും യൂട്യൂബിലും വാട്സാപ്പിലും ഇന്റർ നെറ്റിലും സ്വയം പ്രസിദ്ധപ്പെടുത്തിയും വാൾപോസ്റ്ററുകൾ പതിച്ചും ബാനറുകൾ വലിച്ചു കെട്ടിയും സ്വയം പ്രസിദ്ധരാകുവാൻ ശ്രമിക്കുന്നവർ കർത്താവിന്റെ ഈ കല്പന പ്രത്യേകം പഠിക്കേണ്ടതാണു.ദൈവനാമ മഹത്വത്തിനായി ചെയ്യേണ്ട ഏവംവിധ ആത്മീയശുശ്രൂഷകൾ,മറ്റുള്ളവരുടെ മുമ്പിൽ താൻ വലിയവനാണെന്നു കാണിക്കുവാനും സ്വപ്രശസ്തിക്കു വേണ്ടിയും ഉള്ളതല്ലെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.അതാകട്ടെ അത്ഭുതപ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല,നോമ്പിനും ഉപവാസത്തിനും പ്രാർത്ഥനയ്ക്കും എല്ലാം ബാധകമാണെന്നു മനസ്സിലാക്കി ജീവിക്കുവാൻ ശ്രമിക്കാം.അതിനു സന്ധ്യസ്ളൂസോയിലെ ഈ പ്രാർത്ഥന ദൈവസന്നിധിയിൽ സമർപ്പിക്കാം.
പാപികളെ അനുതാപത്തിലേക്കു കടത്തുന്ന കരുണയുടെ വാതിലും അനുതാപികളെ സ്വർഗ്ഗത്തിലേക്കു കൊണ്ടുപോകുന്ന തുറക്കപ്പെട്ട പാതയും നോമ്പുകാരെ സന്തോഷത്തിലേക്കു നടത്തുന്ന ഉറപ്പുള്ള പാലവുമായിരിക്കുന്ന കർത്താവേ!ഉത്സാഹത്തെ നശിപ്പിക്കുന്ന അലസതയെ ഉപേക്ഷിച്ചും ,പരിപാകതയെ നഷ്ടപ്പെടുത്തുന്ന അഹങ്കാരത്തെ വെടിഞ്ഞും വിശുദ്ധ ജീവിതത്തെ കെടുത്തുന്ന ദുഷ്ടതയെ ത്യജിച്ചും സദാ നിന്റെ കത്തൃത്വത്തെ സ്തുതിപ്പാനും നിന്റെ കൃപയെ സ്തോത്രം ചെയ്യാനും നിന്റെ കരുണയെ വന്ദിപ്പാനും ഞങ്ങളെ യോഗ്യരാക്കേണമേ.ദുർവ്വികാരങ്ങൾക്കു അടിപ്പെട്ടു പാപം പുരണ്ടു കിടന്നിരുന്ന നിന്റെ രാജകീയ സ്വരൂപത്തെ നീ കണ്ടെടുത്തു മാമോദീസായാകുന്ന ചൂളകൊണ്ടും വീണ്ടും ജനനമാകുന്ന സ്നാനം കൊണ്ടും നീ അതിനെ വെടിപ്പാക്കി.അതിന്റെ സൃഷ്ടിയിലെ ആദ്യ ഭംഗി അതിനു നീ കൊടുത്തു.ആദാം പറിച്ചു കൂട്ടിത്തുന്നിയ ഇലകൾക്കു പകരം അവനെ നീ മഹത്വം ധരിപ്പിച്ചു.കർത്താവേ!ദോഷകരമായ സംഗതികളുടെ ചിന്തയിൽ നിന്നു ഞങ്ങളുടെ മനസ്സിനേയും ഞങ്ങളുടെ വംശത്തിന്റെ ശത്രുവായ ഘാതകനായവന്റെ ബന്ധനത്തിൽ നിന്നും ഞങ്ങളുടെ ആത്മശരീരങ്ങളെ വിടുവിക്കേണമേ. ആമ്മീൻ .
Comments
Post a Comment