വി.നോമ്പുകാലധ്യാനങ്ങൾ -33
33- അഞ്ചാം ബുധൻ.
-------------------
ഇന്നത്തെ രണ്ടു ഏവൻഗേലിയോനുകളിലും,കർത്താവു അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അയ്യായിരത്തിലധികം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ അത്ഭുതമാണു പ്രതിപാദിച്ചിരിക്കുന്നതു.വി.നോമ്പിലെ രണ്ടു ദിവസങ്ങളിൽ ഏഴപ്പത്തിന്റേയും അഞ്ചപ്പത്തിന്റേയും അത്ഭുതങ്ങളെക്കുറിച്ചു നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുള്ളതാണു.ആയതുകൊണ്ടു ഇന്നു വായിക്കുവാനായി സഭ ക്രമപ്പെടുത്തിയിട്ടുള്ള മറ്റു വായനകളിൽ അപ്പോഃ5;1-6,1.കൊരിഃ10;1-13 എന്നീ ഭാഗങ്ങളെക്കുറിച്ചു ചിന്തിക്കുവാനാണു ഇവിടെ ശ്രമിക്കുന്നതു.
അപ്പോഃ5;1-6 വാക്യങ്ങളിൽ നിന്നു തന്നെ ധ്യാനചിന്തകൾ ആരംഭിക്കാം.അന്നത്തെ സഭയുടെ ചില പ്രത്യേകതകളാണു ഈ ഭാഗത്തു വെളിപ്പെടുന്നതു.അന്നത്തെ സഭയുടെ അംഗങ്ങളായി ജീവിച്ചിരുന്ന അനന്യാസിനും ഭാര്യ സഫീറയ്ക്കും വന്നുഭവിച്ച ദുര്യോഗമാണു ഇവിടെ നാം വായിക്കുന്നതു.പരിശുദ്ധാത്മാവിനോടു വ്യാജം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ തിക്തഫലം അവർ അനുഭവിക്കുന്നു.അവരുടെ പ്രവൃത്തി ഈ വിധമുള്ള ശിക്ഷയ്ക്കു അർഹമായ തെറ്റായിരുന്നോ എന്നു ഗ്രഹിക്കണമെങ്കിൽ അപ്പോഃ4;32-35 ൽ പറഞ്ഞിരിക്കുന്നതു കൂടെ ഇതിനോടു ചേർത്തു ചിന്തിക്കണം.ആ ഭാഗം ഉദ്ധരിക്കുന്നു.'വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സുമുള്ളവരായിരുന്നു.തനിക്കുള്ളതൊന്നും സ്വന്തമെന്നു ആരും പറഞ്ഞില്ല.സകലവും അവർക്കു പൊതുവായിരുന്നു.അപ്പോസ്തോലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞു വന്നു.എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല.നിലങ്ങളുടേയോ വീടുകളുടേയോ ഉടമസ്ഥർ ആയവർ ഒക്കെയുംഅവ വിറ്റുകൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാല്ക്കൽ വയ്ക്കും.പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യം പോലെ ഭാഗിച്ചു കൊടുക്കും.ഇതായിരുന്നുആദ്യസഭ.
ഇതിനോടു ചേർന്നു നമ്മുടെ പ്രധാന ചിന്തയ്ക്കു വിഷയമായ സംഭവം ശ്രദ്ധിക്കാം.എല്ലവരും തങ്ങളുടെ വസ്തു വകകൾ വിറ്റു അപ്പോസ്തോല്മാരെ ഏല്പിച്ചപ്പോൾ അനന്യസും സഫീറയും അങ്ങനെ ചെയ്യാൻ നിർബ്ബന്ധിതനായി എന്നു ചിന്തിക്കാവുന്നതാണു.സംഭവത്തിലേക്കു കടക്കാം.അനന്യാസും തന്റെ ഒരു നിലം വിറ്റു.ഒരു നിലം എന്നു എടുത്തു പറഞ്ഞിരിക്കുന്നതിനാൽ ഉള്ളതു മുഴുവൻ വിറ്റില്ലായെന്നു ഊഹിക്കാം.എല്ലാവരും എല്ലാം വിറ്റപ്പോൾ അനന്യാസു ഒരു നിലം മാത്രം വിറ്റതു തന്നെ അവരുടെ മനോഭാവം വ്യക്തമാക്കുന്നു.വിറ്റു കിട്ടിയതു മുഴുവൻ കൊടുക്കാതെ, ഭാര്യയുടെ അറിവോടെ കുറേ മാറ്റി വച്ചിട്ടു ഒരംശം മാത്രം കൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാല്ക്കൽ വച്ചു.പരിശുദ്ധാത്മാവിൽ ഇതു തിരിച്ചറിഞ്ഞ പത്രോസു;അങ്ങനെ വേദപുസ്തകത്തിൽ പറയുന്നില്ലെങ്കിലും,അങ്ങനെ ആകാനാണല്ലോ സാദ്ധ്യത;അനന്യാസിനോടു 'അനന്യാസേ,പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വലയിൽ കുറെ എടുത്തു വയ്ക്കാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?അതു വില്ക്കുന്നതിനു മുമ്പേ അതു നിന്റേതായിരുന്നില്ലേ.വിറ്റ ശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ?ഈ കാര്യത്തിൽ മനസ്സു വച്ചതു എന്തു മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു. ഈ രണ്ടു ഭാഗങ്ങളും ചേർത്തു വായിക്കുമ്പോൾ അനന്യാസിന്റേയും സഫീറയുടേയും പ്രവൃത്തിയിലെ പാപത്തിന്റെ പ്രത്യേകത ഗ്രഹിക്കാൻ കഴിയും
.ഒന്നാമതു,അവർ ഒരു നിലം വിറ്റതും അതിൽ ഒരംശം മാത്രം കൊടുത്തതും കൂട്ടി വായിക്കുമ്പോൾ,കൊടുക്കുന്നതിന്റെ അന്തസത്ത അവർക്കു ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല എന്നു മനസ്സിലാകും.അതു വെറുമൊരു ചടങ്ങായിട്ടാണു അവർ കണ്ടതു.അവരുടെ സ്വാർത്ഥ ചിന്ത അതിൽ വ്യാജം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.സ്വന്തം വസ്തു വകകൾ എല്ലാം വിറ്റു അവരെ ഏല്പിച്ചിട്ടു,പിന്നെ അവരുടെ അടുക്കൽ പോയി തങ്ങളുടെ ആവശ്യങ്ങൾക്കുള്ളതു അവരോടു ചോദിച്ചു വാങ്ങേണ്ടതായി വരിക;അവർക്കു രണ്ടു പേർക്കും അതിനോടു മാനസ്സികമായി യോജിക്കുവാൻ കഴിഞ്ഞു കാണുകയില്ല.എന്നാൽ എല്ലാവരും ചെയ്യുമ്പോൾ തങ്ങളും ചെയ്തേ മതിയാകൂ.അവരുടെ ഈ സ്വാർത്ഥ ചിന്ത വ്യാജത്തിനു വഴിതെളിച്ചു.അവർ എല്ലാം വിറ്റില്ല.വിറ്റതാകട്ടെ മുഴുവൻ കൊടുത്തുമില്ല.അഞ്ചാമദ്ധ്യായം ഒന്നുംരണ്ടും വാക്യങ്ങൾ,'എന്നാൽ അനന്യാസു എന്നു പേരുള്ള ഒരു മനുഷ്യൻ തന്റെ ഭാര്യയായ സഫീറയോടു കൂടെ ഒരു നിലം വിറ്റു.ഭാര്യയുടെ അറിവോടെ വിലയിൽ കുറേ എടുത്തു വച്ചു,ഒരംശം കൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാൽക്കൽ വച്ചു.'എല്ലാവരും എല്ലാം വിറ്റു കൊടുത്തപ്പോൾ അവർ ഒരു നിലം മാത്രം വിറ്റതും,കിട്ടിയതു മുഴുവൻ കൊടുക്കാതെ കുറച്ചു മാത്രം കൊടുത്തതുമാണു ഇവിടെ വ്യാജമായി കാണുന്നതു.അതു വഞ്ചനയാണു. എല്ലാവരും ചെയ്യുമ്പോൾ തങ്ങൾ മാത്രം ചെയ്യാതിരുന്നാൽ മറ്റുള്ളവർ തങ്ങളെ കുറിച്ചു എന്തു വിചാരിക്കു എന്ന ചിന്ത മാത്രമാണു ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചതു.അതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാതെ അതു വെറും ഒരു ചടങ്ങായി മാത്രമാണു അവർ കണ്ടതു.അതു ചെയ്യുവാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും അതു പൂർണ്ണമായി ചെയ്തെങ്കിൽ മാത്രമേ കൂട്ടായ്മ ഫലപ്രദമാകയുള്ളു എന്നുമുള്ള സത്യം ഗ്രഹിക്കാൻ കഴിയാതവണ്ണം അവരുടെ സ്വാർത്ഥത കണ്ണുകളെ കുരുടാക്കി കളഞ്ഞു.അതു പാപമാണു എന്നു അവർ അറിയുന്നുമില്ല.ഇന്നു സഭയുടെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അനന്യാസിന്റേയുംസഫീറയുടേയും പക്ഷക്കാരാണു എന്നു പറയേണ്ടതായി വരുന്നു.പലരും ആത്മീയ കാര്യങ്ങളിൽ പങ്കാളികളാകുന്നതും ആചാരാനുഷ്ഠാനങ്ങൾ നിവ്വഹിക്കുന്നതും അതിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടോ,അതിൽനിന്നു പ്രാപിക്കേണ്ട ആത്മീയാനുഭവത്തെക്കുറിച്ചുള്ള അറിവോടോ അഭിവാഞ്ഛയോടോ അല്ലായെന്നതാണു സത്യം.എല്ലാവരുംഞായറാഴ്ച പള്ളിയിൽ പോകുന്നു,ഞാൻ പോയില്ലെങ്കിൽ ആളുകൾ എന്തു പറയും?അതിനാൽ എപ്പോഴെങ്കിലും പള്ളിയിൽ വരെ പോകണം.എല്ലാവരും നോമ്പു നോക്കുമ്പോൾ ഞാൻ നോമ്പു നോക്കാതിരന്നാൾ മറ്റുള്ളവർ എന്തു വിചാരിക്കും.വി.നോമ്പിൽ എല്ലാവരും വി.കുമ്പസാരം നടത്തി വിശുദ്ധ കുർബ്ബാന അനുഭവിക്കണമെന്നു അച്ചനു നിർബ്ബന്ധം.താൻ കുമ്പസാരിക്കാതിരുന്നാൽ അച്ചനെ കാണുമ്പോൾ എന്തു പറയും.കുമ്പസാരിക്കാത്തവരുടെ പേരുവിവരം നോട്ടീസു ബോർഡിൽ ഇടുമത്രേ.നാണക്കേടു ഒഴിവാക്കുവാൻ ഒന്നു കുമ്പസാരിച്ചേക്കാം.ഇതിലപ്പുറം ,ഇവയിലൂടെ പ്രാപിക്കേണ്ട ആത്മീയ വളർച്ചയെക്കുറിച്ചുള്ള ചിന്തയോ ആഗ്രഹമോ ഇല്ലാതെ ചെയ്യുന്ന ആത്മീയകർമ്മങ്ങളെല്ലാം അനന്യാസിന്റേയും സഫീറയുടേയും മനോഭാവത്തിനു തുല്യമാണു.ഈ ചിന്താഗതി ഫലമുളവാക്കുകയില്ലായെന്നു മാത്രമല്ല,ശിക്ഷാവിധിക്കു കാരണമായി ഭവിക്കുകയും ചെയ്യുമെന്നു ഈ സംഭവം വെളിവാക്കുന്നു.
ഒരു നിലം വിറ്റു കഴിഞ്ഞപ്പോൾ രണ്ടു പേർക്കും ഒരുപോലെ സംശയം,ഇതു വേണമായിരുന്നോ!അവർ പരസ്പരം ആലോചിച്ചു.മുഴുവൻ ഇപ്പോൾ കൊടുക്കേണ്ട.എങ്ങനെയുണ്ടെന്നു നോക്കാം.പിന്നീടു ബുദ്ധിമോശമായിപ്പോയിയെന്നു തോന്നരുതല്ലോ.അവർ ഒരു ഭാഗം എടുത്തു മാറ്റി വച്ചു.പലകാര്യങ്ങളിലും,പ്രത്യേകിച്ചു കൊടുക്കുന്ന കാര്യങ്ങളിൽ നാമും ഇതു പോലെ നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കുന്നു.അതുകൊണ്ടു ചെയ്യേണ്ടതു ചെയ്യേണ്ടതു പോലെ ചെയ്യുവാൻ കഴിയാതെ പോകുന്നു.ഒരുവിധത്തിൽ അതു സാത്താന്റെ പരീക്ഷണമാണു.പത്രോസു ശ്ളീഹാ അനന്യാസിനോടു 'സാത്താൻ നിന്റെ ഹൃദയം വശീകരിച്ചതു എന്തു?എന്നു ചോദിച്ചതിൽ ഈ വസ്തുത വെളിവാകുന്നു.പ്രയോഗിക ബുദ്ധി ഉപയോഗിക്കണമെന്ന ചിന്ത ഇവിടെ സാത്താന്റെ പ്രലോഭനമാണു.ലോകമോഹം അധികമായിട്ടുള്ളവർ അനന്യാസിനെപ്പോലെയും സഫീറയെപ്പോലെയും വ്യാജം ചെയ്യുവാൻ പ്രേരിതരാകുന്നു.വി.നോമ്പു തന്നെ ഒരു ഉദാഹരണമാണു.വി.നോമ്പു ഇങ്ങനെയൊക്കെ നോക്കിയിട്ടു വലിയ കാര്യമൊന്നുമില്ലയെന്നു കരുതുന്ന വിശ്വാസികൾ സാത്താന്റെ പ്രലോഭനത്തിനു വശംവദരായി മറ്റുള്ളവർ കാൺകെ നോമ്പു നോക്കുകയും വീട്ടിൽ വർജ്ജിക്കേണ്ടതു വർജ്ജിക്കാതിരിക്കുകയും ചെയ്യുന്നതു പരിശുദ്ധാത്മാവിനോടു വ്യാജം ചെയ്യുന്നതിനു തുല്യമാണു.മാത്രമല്ല നോമ്പു നോക്കാതിരിക്കുന്നതിനേക്കാൾ വലിയ പാപമാണു.നാലാം വാക്യം ഈ സത്യം വെളിവാക്കുന്നു.അവിടെ നാം ഇങ്ങനെയാണു വായിക്കുന്നതു.'അതു വില്ക്കുന്നതിനു മുൻപെ നിന്റേതായിരുന്നില്ലയോ?വിറ്റുകഴിഞ്ഞ ശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ?ഈ കാര്യത്തിനു മനസ്സു വച്ചതു എന്തു?'ആത്മീയ കാര്യങ്ങളെല്ലാം പേരിനുമാത്രമായും മറ്റുള്ളവരെ തൃപ്തിപ്പടുത്താൻ വേണ്ടിയും ചെയ്യുന്നവരോടുള്ള ചോദ്യമാണിതു.അതു നിർബ്ബന്ധത്തിനു വഴങ്ങിയും,ആത്മീയാവബോധമില്ലാതെയും ചെയ്യേണ്ടവയല്ല.അനന്യാസിന്റെ പ്രവൃത്തി പോലെയുള്ളവ,മനുഷ്യരോടല്ല ദൈവത്തോടു തന്നെ കാട്ടുന്ന വ്യാജ മാണെന്നു പരി.പത്രോസു ശ്ളീഹായുടെ വാക്കുകൾ വ്യക്തമാക്കുന്നു.കേൾക്കുക ,നാലാം വാക്യം അവസാന ഭാഗം.' മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു. ഇന്നത്തെ മറ്റൊരു ലേഖനമായ 1.കൊരിഃ10;1-13 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.പിതാക്കന്മാരുടെ മരുഭൂ പ്രയാണം ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചു പരി.പൗലോസുശ്ളീഹാ പറയുന്നു.'എല്ലാവരും ഒരേ ആത്മീയ ആഹാരം തിന്നു.എല്ലാവരും ഒരേ ആത്മീയ പാനീയം കുടിച്ചു.എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല.അവരെ മരുഭൂമിയിൽ തള്ളിയിട്ടു.അവർ മോഹിച്ചതു പോലെ നാം മോഹികളാകാതിരിക്കേണ്ടതിന്നു ദൃഷ്ടാന്തമായി കാണിച്ചുതന്നുമിരിക്കുന്നു.'കനാനിലേക്കു യാത്ര പുറപ്പെട്ടെങ്കിലും എല്ലാവരും അവിടെ എത്തിച്ചേരാതിരുന്നതു പോലെ നാമും ആയിത്തീരാതിരിപ്പാൻ അനന്യാസിന്റേയും സഫീറയുടേയും അനുഭവം ഇവിടെ നമുക്കു ഒരു ദൃഷ്ടാന്തമായി കാണിച്ചു തന്നിരിക്കുന്നു.എന്തുകൊണ്ടു മോശയോടൊപ്പം യാത്രതിരിച്ചവർ നശിച്ചുപോയിയെന്നു പരി.പൗലോസുശ്ളീഹാ തുടർന്നു പറയുന്നു.അവർ കർത്താവിനെ പരീക്ഷിച്ചു.ചിലർ പിറുപിറുത്തു.പതിനാലാം വാക്യത്തിൽ പറയുന്നു.ആകയാൽ താൻ നില്ക്കുന്നുവെന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.'പരീക്ഷകൾ ജീവിതത്തിൽ അനിവാര്യമാണു.എന്നാൽ മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല.നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന്നു പരീക്ഷയോടു കൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.'(1 കൊരിഃ5;12,13)
അനന്യാസും സഫീറയും തങ്ങളുടെ വസ്തുവക വിറ്റതിൽ കുറേ എടുത്തു മാറ്റി വച്ചതു മരണത്തിനു അർഹമായ ഒരു തെറ്റായിരുന്നുവോ?അതു പരി.പത്രോസു ശ്ളീഹാ പറഞ്ഞതുപോലെ പരിശുദ്ധാത്മാവിനും ദൈവത്തിനും എതിരായ വ്യാജമായി കാണുന്നതു ശരിയാണോ?ഇതു അത്യധികം ഗൗരവത്തോടെ പഠിക്കേണ്ട ഒന്നുതന്നെയാണു.വസ്തുവകകൾ വിറ്റു അപ്പോസ്തോലന്മാരുടെ പക്കൽ ഏല്പിക്കണമെന്നു പറയുന്നതു എന്തടിസ്ഥാനത്തിലാണു എന്നു അവർക്കു വേണമെങ്കിൽ ചോദിക്കാമായിരുന്നു.ഇന്നു പലരും ചോദിക്കുന്നതു പോലെ,അങ്ങനെ ചെയ്യണമെന്നു കർത്താവു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? തന്റെ അടുക്കൽ വന്ന യുവാവിനോടു'നിനക്കുള്ളതെല്ലാം,വിറ്റു ദരിദ്രർക്കു കൊടുക്ക'എന്നല്ലാതെ തന്നെ ഏല്പിക്കുവാൻ കർത്താവു പറഞ്ഞില്ലല്ലോ,പഴയനിയമ പുസ്തകങ്ങളിലും ന്യായപ്രമാണങ്ങിളിലും ഇങ്ങനെ ഒരു കല്പന ചൂണ്ടിക്കാണിക്കുവാനും കഴിയുകയില്ല ,എന്നിങ്ങനെ വാദിക്കാവുന്നതാണു.എന്താണു അതിനുള്ള മറുപടി .ആദിമസഭയുടെ പൊതുവായ ഒരു തീരുമാനമായിരുന്നു അതു.അതാകട്ടെ അപ്പോസ്തോലന്മാരിൽ പരിശുദ്ധാത്മ വ്യാപാരത്തിന്റെ ഫലമായി കടന്നു വന്നതാണു എന്നു കരുതാവുന്നതാണു.അനന്യാസിന്റേയും സഫീറയുടേയും പ്രവൃത്തി പരിശുദ്ധാത്മാവിനും ദൈവത്തിനും എതിരായി ചെയ്ത വ്യാജമാണെന്ന പത്രോസിന്റെ വാക്കുകൾ അതു പരിശുദ്ധാത്മാവിന്റേയും ദൈവത്തിന്റേയും തീരുമാനമാണെന്നു വ്യക്തമാക്കുന്നു.അതാകട്ടെ സഭാംഗങ്ങളെല്ലാവരും ചോദ്യം ചെയ്യാത അനുസരിക്കേണ്ടതുമാണു.അതിനെ എതിർക്കുന്നതും അതിൽ വ്യാജം കലർത്തുന്നതും,മരണാർഹമായ പരിശുദ്ധാത്മാവിനു എതിരായ പാപം തന്നെയാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.സഭയുടെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നവരും അതിനു വേദപുസ്തക തെളിവുകൾ തേടുന്നവരും ഈ സത്യം തിരിച്ചറിയേണ്ടതുണ്ടു.
എന്തുകൊണ്ടു ആദിമസഭ ഇങ്ങനെ തീരുമാനിച്ചു അതിന്റെ ഉദ്ദേശം എന്തായിരുന്നു?കർത്താവു തമസമെന്യേ,തങ്ങളുടെ ആയുഷ്ക്കാലത്തിൽ തന്നെ വീണ്ടും വരുമെന്നു അവർ വിശ്വസിച്ചിരുന്നതിനാൽ,ഇനിയും സമ്പത്തു സ്വരൂപിച്ചു വച്ചിട്ടു കാര്യമി ല്ലായെന്നു ചിന്തിച്ചാണു ഇങ്ങനെ ചെയ്തതു എന്നു പറയുന്നവരുണ്ടു.അതു എത്രമാത്രം ശരിയാണു എന്നു പറയുവാൻ കഴിയുകയില്ല.ഇതിന്റെ ഉദ്ദേശം എന്തായിരുന്നു എന്നു അറിയുമ്പോൾ ആ സംശയം മാറും.നാലാമദ്ധ്യായം അവസാന ഭാഗം വായിച്ചാൽ അതു മനസ്സിലാകും.സഭയിൽ മുട്ടുള്ളവരായി ആരും ഉണ്ടാകരുതു എന്ന സദുദ്ദേശമായിരുന്നു ഇതിന്റെ പിന്നിലെ പ്രേരകശക്തി.ഒരപ്പത്തിനറെ അംശികളായവരിൽ ഉച്ചനീചത്വവും വേറുകൃത്യങ്ങളും പാടില്ല എന്നാണു ഈ തീരുമാനം വ്യക്തമാക്കുന്നതു.അതു അതേപടി അംഗീകരിക്കുന്നതിനും അനുസരിക്കുന്നതിനും കഴിയാതെ പോയതാണു അനന്യാസിനും സഫീറയ്ക്കും പറ്റിയ തെറ്റു
. ഈ പ്രവൃത്തി ദൈവത്തിനു എതിരായിട്ടുള്ള പാപമാണെന്നു പറയാൻ ചില കാരണങ്ങൾ കൂടെയുണ്ടു എന്നു വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ടു.അലസത ദൈവത്തിനെതിരായ പാപമാണെന്നു ഈ സംഭവം വെളിവാക്കുന്നു.ദൈവം മനുഷ്യരിലൂടെയാണല്ലോ പ്രവർത്തിക്കുന്നതു.നാം പ്രവൃത്തി ചെയ്യാതെ മടിച്ചിരുന്നാൽ ദൈവത്തിന്റെ പ്രവൃത്തികളാണു തടസ്സപ്പെടുന്നതു.അവർ കുറേ എടുത്തു മാറ്റി വച്ചതു ദൈവത്തിന്റെ പ്രവൃത്തിയിൽ കാട്ടിയ അലസതയാണു.നമുക്കു ലഭിച്ചിട്ടുള്ള താലന്തുകൾ ഉപയോഗിക്കാതിരിക്കുന്നതും ദൈവത്തിനു എതിരായ പാപമാണു.ദൈവം നമുക്കു സമ്പത്തു ആരോഗ്യം സമയം മറ്റു കഴിവുകൾ എല്ലാം തന്നിരിക്കുന്നതു നമുക്കും അന്യർക്കും ഉപയോഗപ്രദമായ വിധത്തിൽ ദൈവ ഇഷ്ടാനുസരണം വിനിയോഗിക്കുവാനുള്ളതാണു.അവിടെ ,താലന്തുകൾ കുഴിച്ചിട്ട അലസനും മടിയനുമായ ദാസനെ പോലെ ജീവിക്കുകയല്ല വേണ്ടതു.അവർ തങ്ങളുടെ സമ്പത്തു ദൈവയിഷ്ട പ്രകാരം ചെലവഴിക്കാതെ സ്വന്ത തീരുമാനമനുസരിച്ചു ചെലവഴിച്ചതാണു പാപമായി കണക്കിട്ടതു.വ്യാജം കാണിക്കുന്നതുംകള്ളം പറയുന്നതും ദൈവത്തിനെതിരായ പാപമാണല്ലോ.അനന്യാസിലും സഫീറയിലും അതു വ്യക്തമായി കാണുന്നു.
ഇങ്ങനെ ഒരു ശിക്ഷ അവർക്കു പത്രോസു നൽകിയതു ശരിയാണോ?അവർക്കു അനുതാപത്തിനുള്ള ഒരവസരം കൂടെ നൽകേണ്ടതല്ലേ?എന്നീ സംശയങ്ങൾ ഉണ്ടാകാം.ക്ഷമിക്കുവാനും സഹിക്കുവാനും പഠിപ്പിക്കുന്നവർ ഇങ്ങനെയാണോ ചെയ്യേണ്ടതു എന്നും ചോദിക്കാം.പത്രോസല്ല അവരെ ശിക്ഷിച്ചതു എന്നു ആ സംഭവം ശ്രദ്ധിച്ചാൽ മനസ്സിലാകും.ദൈവശിക്ഷ അവരുടെ മേൽ വരട്ടെയെന്നോ ഇതിനുള്ള ശിക്ഷ നിങ്ങൾക്കു ലഭിക്കുമെന്നു പോലുമോ പത്രോസു അവിടെ പറയുന്നില്ല.അവരുടെ തെറ്റിനുള്ള ശിക്ഷ ദൈവത്തിൽ നിന്നു നേരിട്ടു കിട്ടുകയായിരുന്നു.എന്നാൽ സത്യവിശ്വാസത്തിനും സഭാ തീരുമാനത്തിനും എതിരായി പ്രവർത്തിക്കുന്ന വിശ്വാസികൾ ശിക്ഷാർഹരാണു എന്നു ഈ സംഭവം വെളിപ്പെടുത്തുന്നു.സത്യവിശ്വാസം വിട്ടു നടക്കുന്നവരുടെ മേൽ സഭ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്യുന്നവർ ഇതു തിരിച്ചറിയേണ്ടതാണു
. ആദിമസഭയുടെ ഒരു യഥാർത്ഥ ചിത്രം ഈ സംഭവം നമ്മുടെ മുൻപിൽ വരച്ചു വച്ചിരിക്കന്നു.അപ്പോസ്തോലന്മാരുടെ കാലത്തുണ്ടായിരുന്ന വിശ്വാസികൾ എല്ലാം ക്രിസ്തു രക്ഷിതാവു എന്നു ഏറ്റുപറഞ്ഞു സ്നാനം ഏറ്റവരായിരുന്നു.അവർ സത്യവിശ്വാസികളും സഭയെ അനുസരിക്കുന്നവരുമായിരുന്നു.എന്നാൽ അന്നും ഇന്നത്തെ പോലെ സത്യവിശ്വാസം പൂർണ്ണമായി ഉൾക്കൊള്ളാതെ,നാമധേയ ക്രിസ്ത്യാനികളായി ജീവിക്കുന്നവരുമുണ്ടായിരുന്നുവെന്നു അനന്യാസും സഫീറയും വ്യക്തമാക്കുന്നു.വി.വേദപുസ്തകം സഭയുടേയും സമൂഹത്തിന്റേയും നല്ലതും തീയതുമായ വസ്തുതകൾ യഥാതഥം അവതരിപ്പിച്ചിരിക്കുന്നു.ഒരിക്കൽ ഒലിവർ ക്രോംവെല്ലിന്റെ ഒരു ചിത്രം ഒരു ചിത്രകാരൻ വരയ്ക്കുകയുണ്ടായി.അദ്ദേഹത്തെ സന്തോഷിപ്പിക്കുവാൻ വേണ്ടി അയാൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന കറുത്ത പാടുകൾ ഒഴിവാക്കി മുഖം കുറേക്കൂടെ സുന്ദരമാക്കി.ആ ചിത്രം കണ്ട ക്രോംവെൽ ചിത്രകാരനോടു എന്റെ ചിത്രം എന്റേതാകണമെങ്കിൽ ആ കറുത്ത പാടുകൾ എന്റെ മുഖത്തുണ്ടായിരിക്കണമെന്നു പറഞ്ഞുവത്രേ.വി.വേദപുസ്തകവും സഭയും അതിന്റെ കറുത്ത പാടുകളോടു കൂടെ മാത്രമേ പൂർണ്ണമാകുകയുള്ളു എന്നു ഈ സംഭവം വെളിവാക്കുന്നു.
അനന്യാസിന്റേയും സഫീറയുടേയും കളവിൽ വി.നോമ്പിന്റെ സൂചന കാണാൻ കഴിയും.വർജ്ജിക്കണമെന്നു സഭ പറഞ്ഞതു പൂർണ്ണമായി വർജ്ജിക്കാതെ അതിൽ കളവുകാണിച്ചതാണല്ലോ അവരുടെ തെറ്റു.നോമ്പിലെ വർജ്ജനത്തെ അതേപടി സ്വീകരിക്കാതെ സ്വന്ത താല്പര്യമനുസരിച്ചു അതു പൂർണ്ണമായി അനുഷ്ഠിക്കാത്തവർ അനന്യാസിനേയും സഫീറയേയും മാതൃകയാക്കുന്നവരാണു.പരിത്യജിക്കേണ്ടതു പൂർണ്ണമായി പരിത്യജിക്കാതെയും,ആർജ്ജിക്കേണ്ടതു ആർജ്ജിക്കാതെയും സ്വാർത്ഥ താല്പര്യങ്ങൾക്കു മാത്രം പ്രാധാന്യം കല്പിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികൾ അന്നു ചുരുക്കമായിരുന്നുവെങ്കിൽ ഇന്നു അവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.നോമ്പു നോക്കാതെയും അതിന്റെ ആവശ്യമില്ലെന്നു സ്വയം സമാധാനിച്ചും സ്വന്ത താല്പര്യങ്ങൾ പരിരക്ഷിക്കുവാനായി സഭയുടെ ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യം ഇല്ലാതെയും സഭാനിയമങ്ങൾ അനുസരിക്കാതെയും,കുറേക്കൂടെ ലളിതവും പ്രയാസരഹിതവും പ്രയോജനപ്രദവുമെന്നു തോന്നുന്ന വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവർ അനന്യാസിന്റേയും സഫീറയുടേയും ഗണത്തിൽ പെടുന്നുവെന്നു തരിച്ചറിഞ്ഞു സത്യവിശ്വാസത്തിൽ അടിയുറച്ചു വളരുവാൻ ഈ നോമ്പു ഉപകരിക്കുന്നതിനു കർത്താവിന്റെ സന്നിധിയിൽ സന്ധ്യ സ്ളൂസോയിലെ ഈ പ്രാർത്ഥന സമർപ്പിക്കാം
. വാതിലും വഴിയുമായ കർത്താവേ നിന്നിൽ കൂടെ ഞങ്ങൾ യാത്രചെയ്തു നിന്റെ സഹായങ്ങളുടെ ശ്രീഭണ്ഡാരത്തിലേക്കു പ്രവേശിക്കുമാറാകേണമേ. നിന്റെ കല്പനകൾ അനുസരിക്കുന്ന ഉത്തമന്മാരെ ശുദ്ധീകരിച്ചു മാലാഖമാർക്കു സമന്മാരാക്കുന്ന നീ വിശ്വാസികളെ വിളിച്ചു ആത്മീയ വീര്യത്തിലേക്കു വരുത്തുന്നു.നീ പാപികൾക്കു മോചനവും അനുതാപികൾക്കു പൂർണ്ണഫലവും നൽകുന്നു.പരീക്ഷയുടെ ചൂളയിൽ നീതിയായി ദഹിക്കുന്ന ഞങ്ങളെ ,കഷ്ടതകളെ നശിപ്പിക്കുന്ന ചാറൽ മഴകളാലും നിന്റെ കരുണയുടെ പനിമഞ്ഞുകളാലും തണുപ്പിക്കേണമേ. ആമ്മീൻ .
അപ്പോഃ5;1-6 വാക്യങ്ങളിൽ നിന്നു തന്നെ ധ്യാനചിന്തകൾ ആരംഭിക്കാം.അന്നത്തെ സഭയുടെ ചില പ്രത്യേകതകളാണു ഈ ഭാഗത്തു വെളിപ്പെടുന്നതു.അന്നത്തെ സഭയുടെ അംഗങ്ങളായി ജീവിച്ചിരുന്ന അനന്യാസിനും ഭാര്യ സഫീറയ്ക്കും വന്നുഭവിച്ച ദുര്യോഗമാണു ഇവിടെ നാം വായിക്കുന്നതു.പരിശുദ്ധാത്മാവിനോടു വ്യാജം പറയുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ തിക്തഫലം അവർ അനുഭവിക്കുന്നു.അവരുടെ പ്രവൃത്തി ഈ വിധമുള്ള ശിക്ഷയ്ക്കു അർഹമായ തെറ്റായിരുന്നോ എന്നു ഗ്രഹിക്കണമെങ്കിൽ അപ്പോഃ4;32-35 ൽ പറഞ്ഞിരിക്കുന്നതു കൂടെ ഇതിനോടു ചേർത്തു ചിന്തിക്കണം.ആ ഭാഗം ഉദ്ധരിക്കുന്നു.'വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സുമുള്ളവരായിരുന്നു.തനിക്കുള്ളതൊന്നും സ്വന്തമെന്നു ആരും പറഞ്ഞില്ല.സകലവും അവർക്കു പൊതുവായിരുന്നു.അപ്പോസ്തോലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞു വന്നു.എല്ലാവർക്കും ധാരാളം കൃപ ലഭിച്ചിരുന്നു.മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല.നിലങ്ങളുടേയോ വീടുകളുടേയോ ഉടമസ്ഥർ ആയവർ ഒക്കെയുംഅവ വിറ്റുകൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാല്ക്കൽ വയ്ക്കും.പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യം പോലെ ഭാഗിച്ചു കൊടുക്കും.ഇതായിരുന്നുആദ്യസഭ.
ഇതിനോടു ചേർന്നു നമ്മുടെ പ്രധാന ചിന്തയ്ക്കു വിഷയമായ സംഭവം ശ്രദ്ധിക്കാം.എല്ലവരും തങ്ങളുടെ വസ്തു വകകൾ വിറ്റു അപ്പോസ്തോല്മാരെ ഏല്പിച്ചപ്പോൾ അനന്യസും സഫീറയും അങ്ങനെ ചെയ്യാൻ നിർബ്ബന്ധിതനായി എന്നു ചിന്തിക്കാവുന്നതാണു.സംഭവത്തിലേക്കു കടക്കാം.അനന്യാസും തന്റെ ഒരു നിലം വിറ്റു.ഒരു നിലം എന്നു എടുത്തു പറഞ്ഞിരിക്കുന്നതിനാൽ ഉള്ളതു മുഴുവൻ വിറ്റില്ലായെന്നു ഊഹിക്കാം.എല്ലാവരും എല്ലാം വിറ്റപ്പോൾ അനന്യാസു ഒരു നിലം മാത്രം വിറ്റതു തന്നെ അവരുടെ മനോഭാവം വ്യക്തമാക്കുന്നു.വിറ്റു കിട്ടിയതു മുഴുവൻ കൊടുക്കാതെ, ഭാര്യയുടെ അറിവോടെ കുറേ മാറ്റി വച്ചിട്ടു ഒരംശം മാത്രം കൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാല്ക്കൽ വച്ചു.പരിശുദ്ധാത്മാവിൽ ഇതു തിരിച്ചറിഞ്ഞ പത്രോസു;അങ്ങനെ വേദപുസ്തകത്തിൽ പറയുന്നില്ലെങ്കിലും,അങ്ങനെ ആകാനാണല്ലോ സാദ്ധ്യത;അനന്യാസിനോടു 'അനന്യാസേ,പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വലയിൽ കുറെ എടുത്തു വയ്ക്കാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?അതു വില്ക്കുന്നതിനു മുമ്പേ അതു നിന്റേതായിരുന്നില്ലേ.വിറ്റ ശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ?ഈ കാര്യത്തിൽ മനസ്സു വച്ചതു എന്തു മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു. ഈ രണ്ടു ഭാഗങ്ങളും ചേർത്തു വായിക്കുമ്പോൾ അനന്യാസിന്റേയും സഫീറയുടേയും പ്രവൃത്തിയിലെ പാപത്തിന്റെ പ്രത്യേകത ഗ്രഹിക്കാൻ കഴിയും
.ഒന്നാമതു,അവർ ഒരു നിലം വിറ്റതും അതിൽ ഒരംശം മാത്രം കൊടുത്തതും കൂട്ടി വായിക്കുമ്പോൾ,കൊടുക്കുന്നതിന്റെ അന്തസത്ത അവർക്കു ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല എന്നു മനസ്സിലാകും.അതു വെറുമൊരു ചടങ്ങായിട്ടാണു അവർ കണ്ടതു.അവരുടെ സ്വാർത്ഥ ചിന്ത അതിൽ വ്യാജം ചെയ്യുവാൻ പ്രേരിപ്പിക്കുകയും ചെയ്തു.സ്വന്തം വസ്തു വകകൾ എല്ലാം വിറ്റു അവരെ ഏല്പിച്ചിട്ടു,പിന്നെ അവരുടെ അടുക്കൽ പോയി തങ്ങളുടെ ആവശ്യങ്ങൾക്കുള്ളതു അവരോടു ചോദിച്ചു വാങ്ങേണ്ടതായി വരിക;അവർക്കു രണ്ടു പേർക്കും അതിനോടു മാനസ്സികമായി യോജിക്കുവാൻ കഴിഞ്ഞു കാണുകയില്ല.എന്നാൽ എല്ലാവരും ചെയ്യുമ്പോൾ തങ്ങളും ചെയ്തേ മതിയാകൂ.അവരുടെ ഈ സ്വാർത്ഥ ചിന്ത വ്യാജത്തിനു വഴിതെളിച്ചു.അവർ എല്ലാം വിറ്റില്ല.വിറ്റതാകട്ടെ മുഴുവൻ കൊടുത്തുമില്ല.അഞ്ചാമദ്ധ്യായം ഒന്നുംരണ്ടും വാക്യങ്ങൾ,'എന്നാൽ അനന്യാസു എന്നു പേരുള്ള ഒരു മനുഷ്യൻ തന്റെ ഭാര്യയായ സഫീറയോടു കൂടെ ഒരു നിലം വിറ്റു.ഭാര്യയുടെ അറിവോടെ വിലയിൽ കുറേ എടുത്തു വച്ചു,ഒരംശം കൊണ്ടുവന്നു അപ്പോസ്തോലന്മാരുടെ കാൽക്കൽ വച്ചു.'എല്ലാവരും എല്ലാം വിറ്റു കൊടുത്തപ്പോൾ അവർ ഒരു നിലം മാത്രം വിറ്റതും,കിട്ടിയതു മുഴുവൻ കൊടുക്കാതെ കുറച്ചു മാത്രം കൊടുത്തതുമാണു ഇവിടെ വ്യാജമായി കാണുന്നതു.അതു വഞ്ചനയാണു. എല്ലാവരും ചെയ്യുമ്പോൾ തങ്ങൾ മാത്രം ചെയ്യാതിരുന്നാൽ മറ്റുള്ളവർ തങ്ങളെ കുറിച്ചു എന്തു വിചാരിക്കു എന്ന ചിന്ത മാത്രമാണു ഇങ്ങനെ ചെയ്യാൻ അവരെ പ്രേരിപ്പിച്ചതു.അതിന്റെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാതെ അതു വെറും ഒരു ചടങ്ങായി മാത്രമാണു അവർ കണ്ടതു.അതു ചെയ്യുവാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നും അതു പൂർണ്ണമായി ചെയ്തെങ്കിൽ മാത്രമേ കൂട്ടായ്മ ഫലപ്രദമാകയുള്ളു എന്നുമുള്ള സത്യം ഗ്രഹിക്കാൻ കഴിയാതവണ്ണം അവരുടെ സ്വാർത്ഥത കണ്ണുകളെ കുരുടാക്കി കളഞ്ഞു.അതു പാപമാണു എന്നു അവർ അറിയുന്നുമില്ല.ഇന്നു സഭയുടെ ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ അനന്യാസിന്റേയുംസഫീറയുടേയും പക്ഷക്കാരാണു എന്നു പറയേണ്ടതായി വരുന്നു.പലരും ആത്മീയ കാര്യങ്ങളിൽ പങ്കാളികളാകുന്നതും ആചാരാനുഷ്ഠാനങ്ങൾ നിവ്വഹിക്കുന്നതും അതിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടോ,അതിൽനിന്നു പ്രാപിക്കേണ്ട ആത്മീയാനുഭവത്തെക്കുറിച്ചുള്ള അറിവോടോ അഭിവാഞ്ഛയോടോ അല്ലായെന്നതാണു സത്യം.എല്ലാവരുംഞായറാഴ്ച പള്ളിയിൽ പോകുന്നു,ഞാൻ പോയില്ലെങ്കിൽ ആളുകൾ എന്തു പറയും?അതിനാൽ എപ്പോഴെങ്കിലും പള്ളിയിൽ വരെ പോകണം.എല്ലാവരും നോമ്പു നോക്കുമ്പോൾ ഞാൻ നോമ്പു നോക്കാതിരന്നാൾ മറ്റുള്ളവർ എന്തു വിചാരിക്കും.വി.നോമ്പിൽ എല്ലാവരും വി.കുമ്പസാരം നടത്തി വിശുദ്ധ കുർബ്ബാന അനുഭവിക്കണമെന്നു അച്ചനു നിർബ്ബന്ധം.താൻ കുമ്പസാരിക്കാതിരുന്നാൽ അച്ചനെ കാണുമ്പോൾ എന്തു പറയും.കുമ്പസാരിക്കാത്തവരുടെ പേരുവിവരം നോട്ടീസു ബോർഡിൽ ഇടുമത്രേ.നാണക്കേടു ഒഴിവാക്കുവാൻ ഒന്നു കുമ്പസാരിച്ചേക്കാം.ഇതിലപ്പുറം ,ഇവയിലൂടെ പ്രാപിക്കേണ്ട ആത്മീയ വളർച്ചയെക്കുറിച്ചുള്ള ചിന്തയോ ആഗ്രഹമോ ഇല്ലാതെ ചെയ്യുന്ന ആത്മീയകർമ്മങ്ങളെല്ലാം അനന്യാസിന്റേയും സഫീറയുടേയും മനോഭാവത്തിനു തുല്യമാണു.ഈ ചിന്താഗതി ഫലമുളവാക്കുകയില്ലായെന്നു മാത്രമല്ല,ശിക്ഷാവിധിക്കു കാരണമായി ഭവിക്കുകയും ചെയ്യുമെന്നു ഈ സംഭവം വെളിവാക്കുന്നു.
ഒരു നിലം വിറ്റു കഴിഞ്ഞപ്പോൾ രണ്ടു പേർക്കും ഒരുപോലെ സംശയം,ഇതു വേണമായിരുന്നോ!അവർ പരസ്പരം ആലോചിച്ചു.മുഴുവൻ ഇപ്പോൾ കൊടുക്കേണ്ട.എങ്ങനെയുണ്ടെന്നു നോക്കാം.പിന്നീടു ബുദ്ധിമോശമായിപ്പോയിയെന്നു തോന്നരുതല്ലോ.അവർ ഒരു ഭാഗം എടുത്തു മാറ്റി വച്ചു.പലകാര്യങ്ങളിലും,പ്രത്യേകിച്ചു കൊടുക്കുന്ന കാര്യങ്ങളിൽ നാമും ഇതു പോലെ നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കുന്നു.അതുകൊണ്ടു ചെയ്യേണ്ടതു ചെയ്യേണ്ടതു പോലെ ചെയ്യുവാൻ കഴിയാതെ പോകുന്നു.ഒരുവിധത്തിൽ അതു സാത്താന്റെ പരീക്ഷണമാണു.പത്രോസു ശ്ളീഹാ അനന്യാസിനോടു 'സാത്താൻ നിന്റെ ഹൃദയം വശീകരിച്ചതു എന്തു?എന്നു ചോദിച്ചതിൽ ഈ വസ്തുത വെളിവാകുന്നു.പ്രയോഗിക ബുദ്ധി ഉപയോഗിക്കണമെന്ന ചിന്ത ഇവിടെ സാത്താന്റെ പ്രലോഭനമാണു.ലോകമോഹം അധികമായിട്ടുള്ളവർ അനന്യാസിനെപ്പോലെയും സഫീറയെപ്പോലെയും വ്യാജം ചെയ്യുവാൻ പ്രേരിതരാകുന്നു.വി.നോമ്പു തന്നെ ഒരു ഉദാഹരണമാണു.വി.നോമ്പു ഇങ്ങനെയൊക്കെ നോക്കിയിട്ടു വലിയ കാര്യമൊന്നുമില്ലയെന്നു കരുതുന്ന വിശ്വാസികൾ സാത്താന്റെ പ്രലോഭനത്തിനു വശംവദരായി മറ്റുള്ളവർ കാൺകെ നോമ്പു നോക്കുകയും വീട്ടിൽ വർജ്ജിക്കേണ്ടതു വർജ്ജിക്കാതിരിക്കുകയും ചെയ്യുന്നതു പരിശുദ്ധാത്മാവിനോടു വ്യാജം ചെയ്യുന്നതിനു തുല്യമാണു.മാത്രമല്ല നോമ്പു നോക്കാതിരിക്കുന്നതിനേക്കാൾ വലിയ പാപമാണു.നാലാം വാക്യം ഈ സത്യം വെളിവാക്കുന്നു.അവിടെ നാം ഇങ്ങനെയാണു വായിക്കുന്നതു.'അതു വില്ക്കുന്നതിനു മുൻപെ നിന്റേതായിരുന്നില്ലയോ?വിറ്റുകഴിഞ്ഞ ശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ?ഈ കാര്യത്തിനു മനസ്സു വച്ചതു എന്തു?'ആത്മീയ കാര്യങ്ങളെല്ലാം പേരിനുമാത്രമായും മറ്റുള്ളവരെ തൃപ്തിപ്പടുത്താൻ വേണ്ടിയും ചെയ്യുന്നവരോടുള്ള ചോദ്യമാണിതു.അതു നിർബ്ബന്ധത്തിനു വഴങ്ങിയും,ആത്മീയാവബോധമില്ലാതെയും ചെയ്യേണ്ടവയല്ല.അനന്യാസിന്റെ പ്രവൃത്തി പോലെയുള്ളവ,മനുഷ്യരോടല്ല ദൈവത്തോടു തന്നെ കാട്ടുന്ന വ്യാജ മാണെന്നു പരി.പത്രോസു ശ്ളീഹായുടെ വാക്കുകൾ വ്യക്തമാക്കുന്നു.കേൾക്കുക ,നാലാം വാക്യം അവസാന ഭാഗം.' മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു. ഇന്നത്തെ മറ്റൊരു ലേഖനമായ 1.കൊരിഃ10;1-13 ഇതിനോടു ചേർത്തു ചിന്തിക്കേണ്ടതാണു.പിതാക്കന്മാരുടെ മരുഭൂ പ്രയാണം ദൃഷ്ടാന്തമായി ചൂണ്ടിക്കാണിച്ചു പരി.പൗലോസുശ്ളീഹാ പറയുന്നു.'എല്ലാവരും ഒരേ ആത്മീയ ആഹാരം തിന്നു.എല്ലാവരും ഒരേ ആത്മീയ പാനീയം കുടിച്ചു.എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല.അവരെ മരുഭൂമിയിൽ തള്ളിയിട്ടു.അവർ മോഹിച്ചതു പോലെ നാം മോഹികളാകാതിരിക്കേണ്ടതിന്നു ദൃഷ്ടാന്തമായി കാണിച്ചുതന്നുമിരിക്കുന്നു.'കനാനിലേക്കു യാത്ര പുറപ്പെട്ടെങ്കിലും എല്ലാവരും അവിടെ എത്തിച്ചേരാതിരുന്നതു പോലെ നാമും ആയിത്തീരാതിരിപ്പാൻ അനന്യാസിന്റേയും സഫീറയുടേയും അനുഭവം ഇവിടെ നമുക്കു ഒരു ദൃഷ്ടാന്തമായി കാണിച്ചു തന്നിരിക്കുന്നു.എന്തുകൊണ്ടു മോശയോടൊപ്പം യാത്രതിരിച്ചവർ നശിച്ചുപോയിയെന്നു പരി.പൗലോസുശ്ളീഹാ തുടർന്നു പറയുന്നു.അവർ കർത്താവിനെ പരീക്ഷിച്ചു.ചിലർ പിറുപിറുത്തു.പതിനാലാം വാക്യത്തിൽ പറയുന്നു.ആകയാൽ താൻ നില്ക്കുന്നുവെന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.'പരീക്ഷകൾ ജീവിതത്തിൽ അനിവാര്യമാണു.എന്നാൽ മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല.നിങ്ങൾക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന്നു പരീക്ഷയോടു കൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.'(1 കൊരിഃ5;12,13)
അനന്യാസും സഫീറയും തങ്ങളുടെ വസ്തുവക വിറ്റതിൽ കുറേ എടുത്തു മാറ്റി വച്ചതു മരണത്തിനു അർഹമായ ഒരു തെറ്റായിരുന്നുവോ?അതു പരി.പത്രോസു ശ്ളീഹാ പറഞ്ഞതുപോലെ പരിശുദ്ധാത്മാവിനും ദൈവത്തിനും എതിരായ വ്യാജമായി കാണുന്നതു ശരിയാണോ?ഇതു അത്യധികം ഗൗരവത്തോടെ പഠിക്കേണ്ട ഒന്നുതന്നെയാണു.വസ്തുവകകൾ വിറ്റു അപ്പോസ്തോലന്മാരുടെ പക്കൽ ഏല്പിക്കണമെന്നു പറയുന്നതു എന്തടിസ്ഥാനത്തിലാണു എന്നു അവർക്കു വേണമെങ്കിൽ ചോദിക്കാമായിരുന്നു.ഇന്നു പലരും ചോദിക്കുന്നതു പോലെ,അങ്ങനെ ചെയ്യണമെന്നു കർത്താവു എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? തന്റെ അടുക്കൽ വന്ന യുവാവിനോടു'നിനക്കുള്ളതെല്ലാം,വിറ്റു ദരിദ്രർക്കു കൊടുക്ക'എന്നല്ലാതെ തന്നെ ഏല്പിക്കുവാൻ കർത്താവു പറഞ്ഞില്ലല്ലോ,പഴയനിയമ പുസ്തകങ്ങളിലും ന്യായപ്രമാണങ്ങിളിലും ഇങ്ങനെ ഒരു കല്പന ചൂണ്ടിക്കാണിക്കുവാനും കഴിയുകയില്ല ,എന്നിങ്ങനെ വാദിക്കാവുന്നതാണു.എന്താണു അതിനുള്ള മറുപടി .ആദിമസഭയുടെ പൊതുവായ ഒരു തീരുമാനമായിരുന്നു അതു.അതാകട്ടെ അപ്പോസ്തോലന്മാരിൽ പരിശുദ്ധാത്മ വ്യാപാരത്തിന്റെ ഫലമായി കടന്നു വന്നതാണു എന്നു കരുതാവുന്നതാണു.അനന്യാസിന്റേയും സഫീറയുടേയും പ്രവൃത്തി പരിശുദ്ധാത്മാവിനും ദൈവത്തിനും എതിരായി ചെയ്ത വ്യാജമാണെന്ന പത്രോസിന്റെ വാക്കുകൾ അതു പരിശുദ്ധാത്മാവിന്റേയും ദൈവത്തിന്റേയും തീരുമാനമാണെന്നു വ്യക്തമാക്കുന്നു.അതാകട്ടെ സഭാംഗങ്ങളെല്ലാവരും ചോദ്യം ചെയ്യാത അനുസരിക്കേണ്ടതുമാണു.അതിനെ എതിർക്കുന്നതും അതിൽ വ്യാജം കലർത്തുന്നതും,മരണാർഹമായ പരിശുദ്ധാത്മാവിനു എതിരായ പാപം തന്നെയാണു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.സഭയുടെ ആചാരാനുഷ്ഠാനങ്ങളെ ചോദ്യം ചെയ്യുന്നവരും അതിനു വേദപുസ്തക തെളിവുകൾ തേടുന്നവരും ഈ സത്യം തിരിച്ചറിയേണ്ടതുണ്ടു.
എന്തുകൊണ്ടു ആദിമസഭ ഇങ്ങനെ തീരുമാനിച്ചു അതിന്റെ ഉദ്ദേശം എന്തായിരുന്നു?കർത്താവു തമസമെന്യേ,തങ്ങളുടെ ആയുഷ്ക്കാലത്തിൽ തന്നെ വീണ്ടും വരുമെന്നു അവർ വിശ്വസിച്ചിരുന്നതിനാൽ,ഇനിയും സമ്പത്തു സ്വരൂപിച്ചു വച്ചിട്ടു കാര്യമി ല്ലായെന്നു ചിന്തിച്ചാണു ഇങ്ങനെ ചെയ്തതു എന്നു പറയുന്നവരുണ്ടു.അതു എത്രമാത്രം ശരിയാണു എന്നു പറയുവാൻ കഴിയുകയില്ല.ഇതിന്റെ ഉദ്ദേശം എന്തായിരുന്നു എന്നു അറിയുമ്പോൾ ആ സംശയം മാറും.നാലാമദ്ധ്യായം അവസാന ഭാഗം വായിച്ചാൽ അതു മനസ്സിലാകും.സഭയിൽ മുട്ടുള്ളവരായി ആരും ഉണ്ടാകരുതു എന്ന സദുദ്ദേശമായിരുന്നു ഇതിന്റെ പിന്നിലെ പ്രേരകശക്തി.ഒരപ്പത്തിനറെ അംശികളായവരിൽ ഉച്ചനീചത്വവും വേറുകൃത്യങ്ങളും പാടില്ല എന്നാണു ഈ തീരുമാനം വ്യക്തമാക്കുന്നതു.അതു അതേപടി അംഗീകരിക്കുന്നതിനും അനുസരിക്കുന്നതിനും കഴിയാതെ പോയതാണു അനന്യാസിനും സഫീറയ്ക്കും പറ്റിയ തെറ്റു
. ഈ പ്രവൃത്തി ദൈവത്തിനു എതിരായിട്ടുള്ള പാപമാണെന്നു പറയാൻ ചില കാരണങ്ങൾ കൂടെയുണ്ടു എന്നു വേദപണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ടു.അലസത ദൈവത്തിനെതിരായ പാപമാണെന്നു ഈ സംഭവം വെളിവാക്കുന്നു.ദൈവം മനുഷ്യരിലൂടെയാണല്ലോ പ്രവർത്തിക്കുന്നതു.നാം പ്രവൃത്തി ചെയ്യാതെ മടിച്ചിരുന്നാൽ ദൈവത്തിന്റെ പ്രവൃത്തികളാണു തടസ്സപ്പെടുന്നതു.അവർ കുറേ എടുത്തു മാറ്റി വച്ചതു ദൈവത്തിന്റെ പ്രവൃത്തിയിൽ കാട്ടിയ അലസതയാണു.നമുക്കു ലഭിച്ചിട്ടുള്ള താലന്തുകൾ ഉപയോഗിക്കാതിരിക്കുന്നതും ദൈവത്തിനു എതിരായ പാപമാണു.ദൈവം നമുക്കു സമ്പത്തു ആരോഗ്യം സമയം മറ്റു കഴിവുകൾ എല്ലാം തന്നിരിക്കുന്നതു നമുക്കും അന്യർക്കും ഉപയോഗപ്രദമായ വിധത്തിൽ ദൈവ ഇഷ്ടാനുസരണം വിനിയോഗിക്കുവാനുള്ളതാണു.അവിടെ ,താലന്തുകൾ കുഴിച്ചിട്ട അലസനും മടിയനുമായ ദാസനെ പോലെ ജീവിക്കുകയല്ല വേണ്ടതു.അവർ തങ്ങളുടെ സമ്പത്തു ദൈവയിഷ്ട പ്രകാരം ചെലവഴിക്കാതെ സ്വന്ത തീരുമാനമനുസരിച്ചു ചെലവഴിച്ചതാണു പാപമായി കണക്കിട്ടതു.വ്യാജം കാണിക്കുന്നതുംകള്ളം പറയുന്നതും ദൈവത്തിനെതിരായ പാപമാണല്ലോ.അനന്യാസിലും സഫീറയിലും അതു വ്യക്തമായി കാണുന്നു.
ഇങ്ങനെ ഒരു ശിക്ഷ അവർക്കു പത്രോസു നൽകിയതു ശരിയാണോ?അവർക്കു അനുതാപത്തിനുള്ള ഒരവസരം കൂടെ നൽകേണ്ടതല്ലേ?എന്നീ സംശയങ്ങൾ ഉണ്ടാകാം.ക്ഷമിക്കുവാനും സഹിക്കുവാനും പഠിപ്പിക്കുന്നവർ ഇങ്ങനെയാണോ ചെയ്യേണ്ടതു എന്നും ചോദിക്കാം.പത്രോസല്ല അവരെ ശിക്ഷിച്ചതു എന്നു ആ സംഭവം ശ്രദ്ധിച്ചാൽ മനസ്സിലാകും.ദൈവശിക്ഷ അവരുടെ മേൽ വരട്ടെയെന്നോ ഇതിനുള്ള ശിക്ഷ നിങ്ങൾക്കു ലഭിക്കുമെന്നു പോലുമോ പത്രോസു അവിടെ പറയുന്നില്ല.അവരുടെ തെറ്റിനുള്ള ശിക്ഷ ദൈവത്തിൽ നിന്നു നേരിട്ടു കിട്ടുകയായിരുന്നു.എന്നാൽ സത്യവിശ്വാസത്തിനും സഭാ തീരുമാനത്തിനും എതിരായി പ്രവർത്തിക്കുന്ന വിശ്വാസികൾ ശിക്ഷാർഹരാണു എന്നു ഈ സംഭവം വെളിപ്പെടുത്തുന്നു.സത്യവിശ്വാസം വിട്ടു നടക്കുന്നവരുടെ മേൽ സഭ സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്യുന്നവർ ഇതു തിരിച്ചറിയേണ്ടതാണു
. ആദിമസഭയുടെ ഒരു യഥാർത്ഥ ചിത്രം ഈ സംഭവം നമ്മുടെ മുൻപിൽ വരച്ചു വച്ചിരിക്കന്നു.അപ്പോസ്തോലന്മാരുടെ കാലത്തുണ്ടായിരുന്ന വിശ്വാസികൾ എല്ലാം ക്രിസ്തു രക്ഷിതാവു എന്നു ഏറ്റുപറഞ്ഞു സ്നാനം ഏറ്റവരായിരുന്നു.അവർ സത്യവിശ്വാസികളും സഭയെ അനുസരിക്കുന്നവരുമായിരുന്നു.എന്നാൽ അന്നും ഇന്നത്തെ പോലെ സത്യവിശ്വാസം പൂർണ്ണമായി ഉൾക്കൊള്ളാതെ,നാമധേയ ക്രിസ്ത്യാനികളായി ജീവിക്കുന്നവരുമുണ്ടായിരുന്നുവെന്നു അനന്യാസും സഫീറയും വ്യക്തമാക്കുന്നു.വി.വേദപുസ്തകം സഭയുടേയും സമൂഹത്തിന്റേയും നല്ലതും തീയതുമായ വസ്തുതകൾ യഥാതഥം അവതരിപ്പിച്ചിരിക്കുന്നു.ഒരിക്കൽ ഒലിവർ ക്രോംവെല്ലിന്റെ ഒരു ചിത്രം ഒരു ചിത്രകാരൻ വരയ്ക്കുകയുണ്ടായി.അദ്ദേഹത്തെ സന്തോഷിപ്പിക്കുവാൻ വേണ്ടി അയാൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്ന കറുത്ത പാടുകൾ ഒഴിവാക്കി മുഖം കുറേക്കൂടെ സുന്ദരമാക്കി.ആ ചിത്രം കണ്ട ക്രോംവെൽ ചിത്രകാരനോടു എന്റെ ചിത്രം എന്റേതാകണമെങ്കിൽ ആ കറുത്ത പാടുകൾ എന്റെ മുഖത്തുണ്ടായിരിക്കണമെന്നു പറഞ്ഞുവത്രേ.വി.വേദപുസ്തകവും സഭയും അതിന്റെ കറുത്ത പാടുകളോടു കൂടെ മാത്രമേ പൂർണ്ണമാകുകയുള്ളു എന്നു ഈ സംഭവം വെളിവാക്കുന്നു.
അനന്യാസിന്റേയും സഫീറയുടേയും കളവിൽ വി.നോമ്പിന്റെ സൂചന കാണാൻ കഴിയും.വർജ്ജിക്കണമെന്നു സഭ പറഞ്ഞതു പൂർണ്ണമായി വർജ്ജിക്കാതെ അതിൽ കളവുകാണിച്ചതാണല്ലോ അവരുടെ തെറ്റു.നോമ്പിലെ വർജ്ജനത്തെ അതേപടി സ്വീകരിക്കാതെ സ്വന്ത താല്പര്യമനുസരിച്ചു അതു പൂർണ്ണമായി അനുഷ്ഠിക്കാത്തവർ അനന്യാസിനേയും സഫീറയേയും മാതൃകയാക്കുന്നവരാണു.പരിത്യജിക്കേണ്ടതു പൂർണ്ണമായി പരിത്യജിക്കാതെയും,ആർജ്ജിക്കേണ്ടതു ആർജ്ജിക്കാതെയും സ്വാർത്ഥ താല്പര്യങ്ങൾക്കു മാത്രം പ്രാധാന്യം കല്പിച്ചു ജീവിക്കുന്ന ക്രിസ്ത്യാനികൾ അന്നു ചുരുക്കമായിരുന്നുവെങ്കിൽ ഇന്നു അവരുടെ സംഖ്യ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു.നോമ്പു നോക്കാതെയും അതിന്റെ ആവശ്യമില്ലെന്നു സ്വയം സമാധാനിച്ചും സ്വന്ത താല്പര്യങ്ങൾ പരിരക്ഷിക്കുവാനായി സഭയുടെ ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യം ഇല്ലാതെയും സഭാനിയമങ്ങൾ അനുസരിക്കാതെയും,കുറേക്കൂടെ ലളിതവും പ്രയാസരഹിതവും പ്രയോജനപ്രദവുമെന്നു തോന്നുന്ന വിശ്വാസങ്ങളുടെ പിന്നാലെ പോകുന്നവർ അനന്യാസിന്റേയും സഫീറയുടേയും ഗണത്തിൽ പെടുന്നുവെന്നു തരിച്ചറിഞ്ഞു സത്യവിശ്വാസത്തിൽ അടിയുറച്ചു വളരുവാൻ ഈ നോമ്പു ഉപകരിക്കുന്നതിനു കർത്താവിന്റെ സന്നിധിയിൽ സന്ധ്യ സ്ളൂസോയിലെ ഈ പ്രാർത്ഥന സമർപ്പിക്കാം
. വാതിലും വഴിയുമായ കർത്താവേ നിന്നിൽ കൂടെ ഞങ്ങൾ യാത്രചെയ്തു നിന്റെ സഹായങ്ങളുടെ ശ്രീഭണ്ഡാരത്തിലേക്കു പ്രവേശിക്കുമാറാകേണമേ. നിന്റെ കല്പനകൾ അനുസരിക്കുന്ന ഉത്തമന്മാരെ ശുദ്ധീകരിച്ചു മാലാഖമാർക്കു സമന്മാരാക്കുന്ന നീ വിശ്വാസികളെ വിളിച്ചു ആത്മീയ വീര്യത്തിലേക്കു വരുത്തുന്നു.നീ പാപികൾക്കു മോചനവും അനുതാപികൾക്കു പൂർണ്ണഫലവും നൽകുന്നു.പരീക്ഷയുടെ ചൂളയിൽ നീതിയായി ദഹിക്കുന്ന ഞങ്ങളെ ,കഷ്ടതകളെ നശിപ്പിക്കുന്ന ചാറൽ മഴകളാലും നിന്റെ കരുണയുടെ പനിമഞ്ഞുകളാലും തണുപ്പിക്കേണമേ. ആമ്മീൻ .
Comments
Post a Comment