വി.നോമ്പുകാലധ്യാനങ്ങൾ-32
32-അഞ്ചാം ചൊവ്വാ.
------------------
ഗദരദേശത്തെ അശുദ്ധാത്മാവുള്ള മനുഷ്യനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ.വി.മർക്കോഃ5;1-20 ആണു ഇന്നത്തെ ഏവൻഗേലിയോൻ.വി.മത്താഃ8;22-30 ലും വി.ലൂക്കോഃ8;26-39 ലും ഈ സംഭവം വിവരിച്ചിരിക്കുന്നു.അല്പവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാന ആശയങ്ങളെല്ലാം മൂന്നു സുവിശേഷങ്ങളിലും കാണുവാൻ കഴിയുന്നുണ്ടു.അശുദ്ധാത്മാവു ബാധിച്ചവരെ സൗഖ്യമാക്കിയ സംഭവത്തിനു വി.നോമ്പുമായുള്ള ബന്ധം ഇതിനു മുമ്പു രണ്ടു ദിവസങ്ങളിലെ ധ്യാനങ്ങളിൽ നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ളതാണു.ആയതിനാൽ ആവിധ ചിന്തകളിലേക്കു ഇവിടെ കടക്കുന്നില്ല.അശുദ്ധാത്മാവു ബാധിച്ച ഈ മനുഷ്യനിൽ പ്രകടമായി കാണുന്ന ചില പ്രത്യേകതകളെക്കുറിച്ചു ആണു ആദ്യം ചിന്തിക്കുന്നതു
. ഈ മനുഷ്യന്റെ പ്രത്യേകതകളെക്കുറിച്ചു വി.മർക്കോസു തരുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.വി.മർക്കോഃ5;3,4 'അവന്റെ പാർപ്പു കല്ലറകളിലായിരുന്നു.ആർക്കും അവനെ ചങ്ങലകൾ കൊണ്ടുപോലും ബന്ധിച്ചു കൂടായിരുന്നു.പലപ്പോഴും അവനെ വിലങ്ങും ചങ്ങലയും കൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു.ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവടാതെ നിലവിളിച്ചും തന്നെത്താൻ കല്ലുകൊണ്ടു ചതച്ചും പോന്നു.'ഏറ്റം ഭീതിയുളവാക്കുന്ന ഒരു രൂപത്തിന്റെ ചിത്രമാണു നമ്മുടെ മനസ്സിലേക്കു ഈ വിവരണം പകർന്നു തരുന്നതു.വി.മത്തായി അവർ രണ്ടുപേരായിരുന്നുവെന്നും അതുവഴി ആർക്കും നടന്നു കൂടാഞ്ഞുവെന്നും പറഞ്ഞിരിക്കുന്നു.വി.ലൂക്കോസാകട്ടെ അവനെ അത്ര ഭീകരനായി ചിത്രീകരിക്കാതെ,വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും,ശവക്കല്ലറകളിൽ പാർത്തിരുന്നതായും പറയുന്നു. ഗദരദേശത്തെ ഈ ഭൂതഗ്രസ്തന്റെ വിവരണം വായിക്കുമ്പോൾ എന്റെ മനസ്സിലേക്കു കടന്നു വരുന്ന ഒരു ചിത്രമുണ്ടു.എന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ ചിത്രമാണതു.ഒന്നിച്ചു പഠിച്ചും കളിച്ചും ഞങ്ങളോടൊപ്പം വളർന്ന അവൻ വളർന്നു യൗവ്വനത്തിൽ എത്തിയപ്പോൾ വഴിവിട്ടു സഞ്ചരിച്ചു തുടങ്ങി.കാലവിളംബമെന്യേ അവൻ ഒരു തികഞ്ഞ മദ്യപാനിയായി മാറി.ഭാര്യയും രണ്ടു മക്കളുമുള്ള അവൻ നല്ല അദ്ധ്വാനി ആയിരുന്നു.എന്നാൽ മദ്യം എന്ന ഭൂതം അവനെ ബാധിച്ചതിനാൽ അവൻ നാട്ടിൽ ഒരു ഭീകരനായി മാറി.അദ്ധ്വാനിച്ചു കിട്ടുന്ന പണം മുഴുവനും മദ്യഷാപ്പിൽ ചെലവഴിച്ചു കാലുറയ്ക്കാത്തവനായി,കുഴഞ്ഞ നാവുമായി പുലഭ്യം പറഞ്ഞു ഞങ്ങളുടെ ഗ്രാമവീഥിയിലൂടെ നടന്നു നീങ്ങുന്ന അവനെ കണ്ടു ആളുകൾ ഭയന്നു ഒഴിഞ്ഞുമാറി പോകുന്നതു കാണുമ്പോൾ ഈ ഭൂതഗ്രസ്തന്റെ ചിത്രമാണു മനസ്സിൽ തെളിയുന്നതു.മദ്യമാകുന്ന ഭൂതം ബാധിച്ച ഈ സ്നേഹിതനെ പോലെയുള്ളവർ നാടിന്റേയും വീടിന്റേയും സമാധാനം കെടുത്തി കളയുന്നു.എങ്കിലും ഈ മദ്യഭൂതത്തെ ആർക്കും അടക്കുവാൻ കഴിയാതെ നമ്മുടെ നാട്ടിൽ വളർന്നു കൊണ്ടിരിക്കുന്നു.
ഈ ഭൂതബാധിതനായ മനുഷ്യനെക്കുറിച്ചുള്ള വിവരണം ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ പാപം സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും പാപത്തിനു അടിമയായി മാറി,ഭീതിയുളവാക്കുന്ന മനുഷ്യസ്വഭാവവും നമുക്കു തിരിച്ചറിയാൻ കഴിയുന്നു.സാധാരണ മനുഷ്യനിൽ നിന്നു അവൻ എത്രമാത്രം അകന്നിരിക്കുന്നു.ഒരുവിധത്തിൽ അവൻ മനുഷ്യനല്ലാതായി തീർന്നിരിക്കുന്നു.പാപം മനുഷ്യത്വത്തെ മരവിപ്പിച്ചു കളയുന്നു.മനുഷ്യൻ താമസിക്കുന്നടത്തു താമസിക്കാതെ,ശവക്കല്ലറകളിൽ പാർക്കുന്നു.വസ്ത്രം ധരിക്കാറില്ല.അക്രമവാസന അവനിൽ വളരെയാകയാൽ ആ വഴി ആരും നടക്കാറില്ല.അന്യരെ ഉപദ്രവിക്കുന്നതോടൊപ്പം സ്വയം പരിക്കേല്പിക്കുകയും ചെയ്യുന്നു.അന്നു അതു ചില വ്യക്തികളിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിൽ ഇന്നു അതു സമൂഹത്തെ തന്നെ ബാധിച്ചിരിക്കുന്നു.ഈ വിധ ഭൂതബാധിതരുടെ സംഖ്യ അനുദിനം വർദ്ധിച്ചു വരുന്നുവെന്നു ദിനംതോറും കേൾക്കുന്ന വാർത്തകൾ വെളിവാക്കുന്നു.ബലാൽസംഗം,അക്രമം പിടിച്ചു പറി,കൊലപാതകം എന്നിവ ദിനംതോറും വർദ്ധിക്കുന്നു.ചിന്താശക്തിയും വീണ്ടുവിചാരവുമുള്ളവർക്കു പകൽപോലും തനിയെ സഞ്ചരിക്കുവാൻ കഴിയാതായിരിക്കുന്നു.സ്ത്രീകൾ,മാത്രമല്ല ശിശുക്കൾപോലും മൃഗീയമായ ഭ്രാന്തിനു ഇരയായി തീരുന്നു.സ്വന്തം മകളെ പോലുംഅവർ വെറുതെ വിടുന്നില്ല.പെൺമക്കളെ വിലപേശി വില്ക്കുന്നു.മാതാപിതാക്കൾ മക്കളേയും മക്കൾ മാതാപിതാക്കളേയൂം ഭാര്യ ഭർത്താവിനേയും ഭർത്താവിനെ ഭാര്യയും നിഷഠുരമായി കൊല്ലുന്ന വാർത്തകൾ ദിവസവും കേൾക്കുന്നു.മനുഷ്യത്വം മരവിച്ചിരിക്കുന്നു.ബന്ധങ്ങൾ എല്ലാം ശിഥിലമായിരിക്കുന്നു,തകർക്കുന്നു,തകരുന്നു.ഇവിടെ ഇന്നു,ഒരു നിശ്ചയമില്ല ഒന്നിനും എന്നായിരിക്കുന്നു.എന്തും എപ്പോഴും സംഭവിക്കാം.സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ചപലമായി തീർന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യർ ഇവിടെ ഭൂതഗ്രസ്തനേക്കാളും കഷ്ടമായി മാറിയിരിക്കുന്നു.യെശ്ശയ്യാവു നിലവിളിച്ചതു പോലെ ദൈവമേ നീ ആകാശം കീറി ഇങ്ങി വന്നിരുന്നുവെങ്കിൽ കൊള്ളായിരുന്നു.' എന്നു നിലവിളിച്ചു പ്രാർത്ഥിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
. ഭൂതബാധിതരായ മനുഷ്യരെ സൗഖ്യമാക്കിയ മറ്റു സംഭവങ്ങളിൽ നിന്നു ഇതു വളരെ വ്യത്യാസപ്പെട്ടു നിൽകുന്നു.കനാന്യസ്ത്രീയുടെ മകളെ സുഖപ്പെടുത്തുമ്പോൾ കർത്താവു അതിനെ ശാസിക്കുകയോ പുറത്താക്കുകയോ ചെയ്തില്ല.അകലയിരുന്നുകൊണ്ടു ആ കുട്ടിയുടെ അമ്മയോടു നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്നു പറയുക മാത്രമാണു ചെയ്തതു.ദേവാലയത്തിൽ വച്ചു അശുദ്ധാത്മാവിനെ ശാസിച്ചു പറത്താക്കുന്നു.എന്നാൽ ഇവിടെ കർത്താവു അശുദ്ധാത്മാവിനെ ശാസിച്ചിട്ടും അതു അനുസരിക്കുവാൻതയ്യാറാകുന്നില്ല.വി.മർക്കോഃ5;8 'അശുദ്ധാത്മാവേ ഈ മനുഷ്യനെ വിട്ടുപോക.'എന്നു യേശു കല്പിച്ചിരുന്നു.'എന്നാണു വായിക്കുന്നതു.മുൻസംഭവത്തിൽ കർത്താവു കല്പിക്കുമ്പോൾ എതിർക്കാതെയും മിണ്ടാതെയും അശുദ്ധാത്മാവു വിട്ടുപോയെങ്കിൽ,ഇവിടെ കർത്താവിനോടു അതു മറുപടി പറയുന്നു.തങ്ങളെ നശിപ്പിക്കുകയോ പാതാളത്തിലേക്കു പറഞ്ഞുവിടുകയോ ചെയ്യരുതു എന്നു അപേക്ഷിക്കുന്നു. ഈ മനുഷ്യനെ വിട്ടുപോയാൽ ഞങ്ങൾക്കു പ്രവേശിക്കുവാൻ മറ്റൊരിടം വേണം.അടത്തു നിൽക്കുന്ന പന്നിക്കൂട്ടത്തിലേക്കു പ്രവേശിക്കുവാൻ അനുവാദം തരണമെന്നു അപേക്ഷിക്കുന്നു.ഈ മനുഷ്യന്റെ വിമോചനത്തിനു ഇങ്ങനെ ഒരു ഒത്തുതീർപ്പിനു കർത്താവു തയ്യാറായതിൽ ആ മനുഷ്യനെ ബാധിച്ചിരുന്ന അശുദ്ധാത്മാക്കളുടെ ഭീകരതവെളിപ്പെടുന്നു.അവർ അനേകരായിരുന്നുവെന്നു. വി.മർക്കോഃ5;9ൽപറയുന്നു. ഇങ്ങനെയുള്ള പാപികളുടെ ജീവിതവും പ്രവൃത്തികളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവസാനിച്ചുവെന്നു തോന്നിയാലും അതിന്റെ പ്രത്യാഘാതങ്ങളുടെ അലയടികൾ കുറേനാളത്തേക്കു കൂടി സമൂഹത്തിൽ ഉണ്ടായിരിക്കും എന്നു പിന്നീടുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നു
.കർത്താവു അനുവദിച്ചതിനാൽ ലെഗ്യോൻ ആ മനുഷ്യന്റെ ശരീരത്തെ ഉപേക്ഷിച്ചു പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു.അതു കൂട്ടത്തോടെ കടലിൽ ചാടി ചത്തു.പന്നിക്കൂട്ടത്തിന്റെ ഉടമസ്ഥർ തങ്ങൾക്കുണ്ടായ വലിയ നഷ്ടത്തിനു കാരണക്കാരനായ യേശുവിനെ പുറത്താക്കുന്നു.പാപി ജീവിച്ചിരുന്നാലും മരിച്ചാലും അന്യരുടെ സ്വസ്തയും സമാധാനവും നശിപ്പിച്ചുകൊണ്ടിരിക്കും. തങ്ങൾക്കു എന്നും എപ്പോഴും ഭീതി ഉളവാക്കി തങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന അശുദ്ധാത്മാവു ബാധിച്ച മനുഷ്യൻ സുഖം പ്രാപിച്ചതിൽ സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യേണ്ടതിനു പകരം,ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതിനു കണ്ടു ഭയപ്പെട്ടു എന്നാണു അവരുടെ പ്രതികരണത്തെക്കുറിച്ചു വി.മർക്കോഃ5;16 ൽ പറഞ്ഞിരിക്കുന്നതു.ആ മനുഷ്യനു ഉണ്ടായ സൗഖ്യത്തെക്കാൾ അവർക്കുണ്ടായ നഷ്ടമാണു അവർ വലുതായി കണ്ടതു.ഇതു പാപത്തിന്റെ മറ്റൊരു സ്വഭാവത്തെ കാണിക്കുന്നു.സ്വാർത്ഥതയാണു ഇവരിൽ പ്രതിഫലിക്കുന്നതു.തങ്ങൾക്കു ഉള്ളതൊന്നും നഷ്ടപ്പെടുവാൻ പാടില്ല.അന്യനു നന്മ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.അന്യന്റെ നന്മയ്ക്കുവേണ്ടി എനിക്കുള്ളതൊന്നും ചെലവിടുവാൻ എനിക്കു മനസ്സില്ല.ഈ വിധ സ്വാർത്ഥത ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിൽ ഒളിഞ്ഞും തെളിഞ്ഞുംകിടപ്പുണ്ടു എന്നതു നിഷേധിക്കുവാൻ കഴിയുകയില്ല.അന്യരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ദുഃഖങ്ങളിലും ഉള്ള ഈ നിസംഗമനോഭാവം ഏറ്റുപറഞ്ഞു ഉപേക്ഷിക്കേണ്ട പാപമാണു എന്നു നാം അറിയുന്നുമില്ല. ഗദരദേശത്തുള്ള ആളുകളുടെ ഈ പ്രതികരണം സാധാരണ മനുഷ്യരുടെ ചില പ്രത്യേകതകൾ പ്രകടമാക്കുന്നു.തങ്ങളുടെ സ്വസ്തതയേയും ക്ഷേമത്തേയും ബാധിക്കുന്ന,അതിനു തടസ്സമാകുമെന്നു തോന്നുന്ന ഒന്നിനേയും സ്വീകരിക്കുവാനും അംഗീകരിക്കുവാനും തയ്യാറാകാത്ത മനോഭാവമാണു ഒന്നു.അന്യനു നന്മ ഉണ്ടാകണമെങ്കിൽ,സമൂഹത്തിൽ ഒരു മാറ്റമുണ്ടാകണമെങ്കിൽ നാം നന്മ എന്നു കരുതുന്നതും അത്യാവശ്യമെന്നു തോന്നുന്നതുമായ ചിലതെല്ലാം നഷ്ടപ്പെടുത്തുവാൻ തയ്യാറാവുകയോ നഷ്ടപ്പെടുന്നതിൽ പരിഭവപ്പെടാതിരിക്കുകയോ ചെയ്യേണ്ടതാണു.മറിച്ചുള്ള ചിന്താഗതിയും പ്രവൃത്തികളും നമ്മിൽ വസിക്കുന്ന പാപസ്വഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നതു.വി.നോമ്പിലെ വർജ്ജനങ്ങൾ നന്മ എന്നുകരുതി ചേർത്തു പിടിക്കുന്നതു ഉപേക്ഷിക്കുവാനള്ള മനസ്സു സൃഷ്ടിച്ചെടുക്കുവാൻ ഉപകരിക്കേണ്ടതാണു. നമ്മുടെ സഹജീവികളും സഹോദരങ്ങളുമായവർ വേദനയിലും ദുഃഖത്തിലും പ്രശ്നങ്ങളിലും പെട്ടുഴലുമ്പോൾ,അങ്ങനെയുള്ള യാതൊന്നും തനിക്കു ഉണ്ടായില്ലല്ലോ എന്നു ഓർത്തു നാം ദൈവത്തെ സ്തുതിക്കാറുണ്ടു.നല്ലതു തന്നെ .എന്നാൽ ദൈവം തന്ന ഈ നന്മയും ഐശ്വര്യവും അനുഗ്രഹവും നമ്മുടെ ചുറ്റുപാടും ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി വ്യയം ചെയ്യുമ്പോൾ നമുക്കു ഉണ്ടാകുന്ന നഷ്ടത്തെക്കാൾ,അതുമൂലം അന്യർക്കു ലഭിക്കുന്ന വിമോചനത്തെ വലുതായി കാണാനുള്ള കണ്ണു ഇല്ലാതെ പോകുന്നതും പാപം തന്നെയാണു.നഷ്ടം സഹിക്കുവാൻ തയ്യാറാകുമ്പോൾ അന്യനു ഉണ്ടായ സുഖകരമായ അനുഭവത്തിൽ പരിഭവം കൂടാതെ സന്തോഷിക്കുവാൻ കഴിയുന്നു.തങ്ങൾക്കു സാരമായ നഷ്ടമുണ്ടാക്കി,ഭൂതഗ്രസ്തനെ സുഖപ്പെടുത്തിയതു അസഹനീയമായി തോന്നിയതിനാൽ കർത്താവിനെ അവർ നിരാകരിക്കുകയും തള്ളിക്കളകയും ചെയ്യുന്നു.തങ്ങൾക്കു കഷ്ടവും നഷ്ടവും വരുത്തുന്ന ദൈവത്തെ സ്വീകരിക്കുവാൻ ആരാണു തയ്യാറാവുക.
എന്നാൽ തനിക്കു ഈ നന്മ ചെയ്ത യേശുവിനെ ആരെല്ലാംഉപേക്ഷിച്ചാലും തള്ളിക്കളഞ്ഞാലും ഭൂതഗ്രസ്തനായിരുന്ന ആ മനുഷ്യനു ഉപേക്ഷിക്കുവാൻ കഴിയുമായിരുന്നില്ല.അവൻ കർത്താവിനോടൊപ്പം പോകുവാൻ ആഗ്രഹിച്ചങ്കിലും യേശു അനുവദിച്ചില്ല.അതിന്റെ പിന്നിലും യേശുവിനു പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു.നമുക്കു നന്മയും അനുഗ്രഹവും നൽകുന്നതിൽ കർത്താവിനു ചില ഉദ്ദേശങ്ങൾ ഉണ്ടായിരിക്കും.അതു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നാം ഒരുങ്ങേണ്ടതുണ്ടു.അവൻ ദെക്കപ്പോലിനാട്ടിലെല്ലാം യേശു തനിക്കു ചെയ്തതു ഘോഷിച്ചു എന്നു നാം വായിക്കുന്നു.ഏഴപ്പം കൊണ്ടു നാലായിരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവത്തിൽ,തന്നെ പരിത്യജിച്ച ജനം യേശുവിനോടൊപ്പം മൂന്നു ദിവസം പാർക്കുവാൻ തക്കവണ്ണം മാറുവാൻ കാരണക്കാരൻ ആ മനുഷ്യൻ ആയിരുന്നു എന്നു ഗ്രഹിക്കുമ്പോൾ ഈ സത്യം വെളിവാകുന്നു.വർത്തമാന കാലത്തിലെ തിന്മകൾ പലതും ഭാവിയിലെ നന്മയുടെ ചവിട്ടു പടികളായിരിക്കുമെന്ന വലിയ ദൈവിക രഹസ്യം ഇവിടെ തെളിയുന്നു.ഈ തിരിച്ചറിവു പ്രാപിച്ചു ജീവിതം ധന്യമാകുവാൻ സന്ധ്യ സ്ളൂസോ സെദറാകളിലെ ഈ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം
. ദൈവമായ കർത്താവേ!ഈ ലോക സംബന്ധമായ ഇരുട്ടിൽ മറഞ്ഞു പാപതെറ്റിൽ വീണിരിക്കുന്ന ഞങ്ങളുടെ ആത്മകണ്ണുകളെ തെളിയിച്ചു പ്രകാശിപ്പിക്കേണമേ.നിന്റെ ദിവ്യകല്പനകളുടെ പ്രകാശം ഞങ്ങളിൽ ഉദിപ്പിക്കേണമേ.കുറ്റങ്ങളും പാപങ്ങളുമാകുന്ന ചുഴിയിൽ നിന്നും ഞങ്ങളെ കോരിയെടുത്തു നിന്റെ സ്വർഗ്ഗീയ ഉയരങ്ങളിലേക്കു കരേറ്റേണമേ.തെറ്റിപ്പോയ നിന്റെ രാജകീയ സ്വരൂപമായ ഞങ്ങളെ കുറിച്ചു ശുഷ്ക്കാന്തിയുണ്ടാകേണമേ.നിന്റെ മഹത്വത്തിന്റെ പ്രകാശം ഞങ്ങളിൽ ശോഭിപ്പിക്കുകയും ഞങ്ങളെ ചുറ്റിയിരിക്കുന്ന മരണത്തിന്റെ കെട്ടുകളെ നിന്റെ പ്രബലതയാൽ ഞങ്ങളിൽ നിന്നു ഛേദിക്കുകയും മങ്ങിയ നിഴലിനെ നിന്റെ ശക്തിയാൽ ഞങ്ങളിൽ നിന്നു നീക്കിക്കളകയും ചെയ്യേണമേ.നിന്റെ കരുണയാൽ എല്ലാ രോഗാവസ്ഥയേയും ഞങ്ങൾക്കു പ്രയോജനം വരുത്തുന്നതായ നിനക്കറിയാവുന്ന നല്ലോരവസ്ഥയിലേക്കു തിരിപ്പിക്കേണമേ. ആമ്മീൻ .
. ഈ മനുഷ്യന്റെ പ്രത്യേകതകളെക്കുറിച്ചു വി.മർക്കോസു തരുന്ന വിവരങ്ങൾ ശ്രദ്ധിക്കുക.വി.മർക്കോഃ5;3,4 'അവന്റെ പാർപ്പു കല്ലറകളിലായിരുന്നു.ആർക്കും അവനെ ചങ്ങലകൾ കൊണ്ടുപോലും ബന്ധിച്ചു കൂടായിരുന്നു.പലപ്പോഴും അവനെ വിലങ്ങും ചങ്ങലയും കൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു.ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവടാതെ നിലവിളിച്ചും തന്നെത്താൻ കല്ലുകൊണ്ടു ചതച്ചും പോന്നു.'ഏറ്റം ഭീതിയുളവാക്കുന്ന ഒരു രൂപത്തിന്റെ ചിത്രമാണു നമ്മുടെ മനസ്സിലേക്കു ഈ വിവരണം പകർന്നു തരുന്നതു.വി.മത്തായി അവർ രണ്ടുപേരായിരുന്നുവെന്നും അതുവഴി ആർക്കും നടന്നു കൂടാഞ്ഞുവെന്നും പറഞ്ഞിരിക്കുന്നു.വി.ലൂക്കോസാകട്ടെ അവനെ അത്ര ഭീകരനായി ചിത്രീകരിക്കാതെ,വസ്ത്രം ധരിക്കാതെയും വീട്ടിൽ പാർക്കാതെയും,ശവക്കല്ലറകളിൽ പാർത്തിരുന്നതായും പറയുന്നു. ഗദരദേശത്തെ ഈ ഭൂതഗ്രസ്തന്റെ വിവരണം വായിക്കുമ്പോൾ എന്റെ മനസ്സിലേക്കു കടന്നു വരുന്ന ഒരു ചിത്രമുണ്ടു.എന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ ചിത്രമാണതു.ഒന്നിച്ചു പഠിച്ചും കളിച്ചും ഞങ്ങളോടൊപ്പം വളർന്ന അവൻ വളർന്നു യൗവ്വനത്തിൽ എത്തിയപ്പോൾ വഴിവിട്ടു സഞ്ചരിച്ചു തുടങ്ങി.കാലവിളംബമെന്യേ അവൻ ഒരു തികഞ്ഞ മദ്യപാനിയായി മാറി.ഭാര്യയും രണ്ടു മക്കളുമുള്ള അവൻ നല്ല അദ്ധ്വാനി ആയിരുന്നു.എന്നാൽ മദ്യം എന്ന ഭൂതം അവനെ ബാധിച്ചതിനാൽ അവൻ നാട്ടിൽ ഒരു ഭീകരനായി മാറി.അദ്ധ്വാനിച്ചു കിട്ടുന്ന പണം മുഴുവനും മദ്യഷാപ്പിൽ ചെലവഴിച്ചു കാലുറയ്ക്കാത്തവനായി,കുഴഞ്ഞ നാവുമായി പുലഭ്യം പറഞ്ഞു ഞങ്ങളുടെ ഗ്രാമവീഥിയിലൂടെ നടന്നു നീങ്ങുന്ന അവനെ കണ്ടു ആളുകൾ ഭയന്നു ഒഴിഞ്ഞുമാറി പോകുന്നതു കാണുമ്പോൾ ഈ ഭൂതഗ്രസ്തന്റെ ചിത്രമാണു മനസ്സിൽ തെളിയുന്നതു.മദ്യമാകുന്ന ഭൂതം ബാധിച്ച ഈ സ്നേഹിതനെ പോലെയുള്ളവർ നാടിന്റേയും വീടിന്റേയും സമാധാനം കെടുത്തി കളയുന്നു.എങ്കിലും ഈ മദ്യഭൂതത്തെ ആർക്കും അടക്കുവാൻ കഴിയാതെ നമ്മുടെ നാട്ടിൽ വളർന്നു കൊണ്ടിരിക്കുന്നു.
ഈ ഭൂതബാധിതനായ മനുഷ്യനെക്കുറിച്ചുള്ള വിവരണം ശ്രദ്ധാപൂർവ്വം വായിക്കുമ്പോൾ പാപം സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷവും പാപത്തിനു അടിമയായി മാറി,ഭീതിയുളവാക്കുന്ന മനുഷ്യസ്വഭാവവും നമുക്കു തിരിച്ചറിയാൻ കഴിയുന്നു.സാധാരണ മനുഷ്യനിൽ നിന്നു അവൻ എത്രമാത്രം അകന്നിരിക്കുന്നു.ഒരുവിധത്തിൽ അവൻ മനുഷ്യനല്ലാതായി തീർന്നിരിക്കുന്നു.പാപം മനുഷ്യത്വത്തെ മരവിപ്പിച്ചു കളയുന്നു.മനുഷ്യൻ താമസിക്കുന്നടത്തു താമസിക്കാതെ,ശവക്കല്ലറകളിൽ പാർക്കുന്നു.വസ്ത്രം ധരിക്കാറില്ല.അക്രമവാസന അവനിൽ വളരെയാകയാൽ ആ വഴി ആരും നടക്കാറില്ല.അന്യരെ ഉപദ്രവിക്കുന്നതോടൊപ്പം സ്വയം പരിക്കേല്പിക്കുകയും ചെയ്യുന്നു.അന്നു അതു ചില വ്യക്തികളിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവെങ്കിൽ ഇന്നു അതു സമൂഹത്തെ തന്നെ ബാധിച്ചിരിക്കുന്നു.ഈ വിധ ഭൂതബാധിതരുടെ സംഖ്യ അനുദിനം വർദ്ധിച്ചു വരുന്നുവെന്നു ദിനംതോറും കേൾക്കുന്ന വാർത്തകൾ വെളിവാക്കുന്നു.ബലാൽസംഗം,അക്രമം പിടിച്ചു പറി,കൊലപാതകം എന്നിവ ദിനംതോറും വർദ്ധിക്കുന്നു.ചിന്താശക്തിയും വീണ്ടുവിചാരവുമുള്ളവർക്കു പകൽപോലും തനിയെ സഞ്ചരിക്കുവാൻ കഴിയാതായിരിക്കുന്നു.സ്ത്രീകൾ,മാത്രമല്ല ശിശുക്കൾപോലും മൃഗീയമായ ഭ്രാന്തിനു ഇരയായി തീരുന്നു.സ്വന്തം മകളെ പോലുംഅവർ വെറുതെ വിടുന്നില്ല.പെൺമക്കളെ വിലപേശി വില്ക്കുന്നു.മാതാപിതാക്കൾ മക്കളേയും മക്കൾ മാതാപിതാക്കളേയൂം ഭാര്യ ഭർത്താവിനേയും ഭർത്താവിനെ ഭാര്യയും നിഷഠുരമായി കൊല്ലുന്ന വാർത്തകൾ ദിവസവും കേൾക്കുന്നു.മനുഷ്യത്വം മരവിച്ചിരിക്കുന്നു.ബന്ധങ്ങൾ എല്ലാം ശിഥിലമായിരിക്കുന്നു,തകർക്കുന്നു,തകരുന്നു.ഇവിടെ ഇന്നു,ഒരു നിശ്ചയമില്ല ഒന്നിനും എന്നായിരിക്കുന്നു.എന്തും എപ്പോഴും സംഭവിക്കാം.സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ചപലമായി തീർന്ന മനസ്സുമായി ജീവിക്കുന്ന മനുഷ്യർ ഇവിടെ ഭൂതഗ്രസ്തനേക്കാളും കഷ്ടമായി മാറിയിരിക്കുന്നു.യെശ്ശയ്യാവു നിലവിളിച്ചതു പോലെ ദൈവമേ നീ ആകാശം കീറി ഇങ്ങി വന്നിരുന്നുവെങ്കിൽ കൊള്ളായിരുന്നു.' എന്നു നിലവിളിച്ചു പ്രാർത്ഥിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
. ഭൂതബാധിതരായ മനുഷ്യരെ സൗഖ്യമാക്കിയ മറ്റു സംഭവങ്ങളിൽ നിന്നു ഇതു വളരെ വ്യത്യാസപ്പെട്ടു നിൽകുന്നു.കനാന്യസ്ത്രീയുടെ മകളെ സുഖപ്പെടുത്തുമ്പോൾ കർത്താവു അതിനെ ശാസിക്കുകയോ പുറത്താക്കുകയോ ചെയ്തില്ല.അകലയിരുന്നുകൊണ്ടു ആ കുട്ടിയുടെ അമ്മയോടു നിന്റെ ഇഷ്ടം പോലെ ഭവിക്കട്ടെ എന്നു പറയുക മാത്രമാണു ചെയ്തതു.ദേവാലയത്തിൽ വച്ചു അശുദ്ധാത്മാവിനെ ശാസിച്ചു പറത്താക്കുന്നു.എന്നാൽ ഇവിടെ കർത്താവു അശുദ്ധാത്മാവിനെ ശാസിച്ചിട്ടും അതു അനുസരിക്കുവാൻതയ്യാറാകുന്നില്ല.വി.മർക്കോഃ5;8 'അശുദ്ധാത്മാവേ ഈ മനുഷ്യനെ വിട്ടുപോക.'എന്നു യേശു കല്പിച്ചിരുന്നു.'എന്നാണു വായിക്കുന്നതു.മുൻസംഭവത്തിൽ കർത്താവു കല്പിക്കുമ്പോൾ എതിർക്കാതെയും മിണ്ടാതെയും അശുദ്ധാത്മാവു വിട്ടുപോയെങ്കിൽ,ഇവിടെ കർത്താവിനോടു അതു മറുപടി പറയുന്നു.തങ്ങളെ നശിപ്പിക്കുകയോ പാതാളത്തിലേക്കു പറഞ്ഞുവിടുകയോ ചെയ്യരുതു എന്നു അപേക്ഷിക്കുന്നു. ഈ മനുഷ്യനെ വിട്ടുപോയാൽ ഞങ്ങൾക്കു പ്രവേശിക്കുവാൻ മറ്റൊരിടം വേണം.അടത്തു നിൽക്കുന്ന പന്നിക്കൂട്ടത്തിലേക്കു പ്രവേശിക്കുവാൻ അനുവാദം തരണമെന്നു അപേക്ഷിക്കുന്നു.ഈ മനുഷ്യന്റെ വിമോചനത്തിനു ഇങ്ങനെ ഒരു ഒത്തുതീർപ്പിനു കർത്താവു തയ്യാറായതിൽ ആ മനുഷ്യനെ ബാധിച്ചിരുന്ന അശുദ്ധാത്മാക്കളുടെ ഭീകരതവെളിപ്പെടുന്നു.അവർ അനേകരായിരുന്നുവെന്നു. വി.മർക്കോഃ5;9ൽപറയുന്നു. ഇങ്ങനെയുള്ള പാപികളുടെ ജീവിതവും പ്രവൃത്തികളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവസാനിച്ചുവെന്നു തോന്നിയാലും അതിന്റെ പ്രത്യാഘാതങ്ങളുടെ അലയടികൾ കുറേനാളത്തേക്കു കൂടി സമൂഹത്തിൽ ഉണ്ടായിരിക്കും എന്നു പിന്നീടുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നു
.കർത്താവു അനുവദിച്ചതിനാൽ ലെഗ്യോൻ ആ മനുഷ്യന്റെ ശരീരത്തെ ഉപേക്ഷിച്ചു പന്നിക്കൂട്ടത്തിൽ പ്രവേശിച്ചു.അതു കൂട്ടത്തോടെ കടലിൽ ചാടി ചത്തു.പന്നിക്കൂട്ടത്തിന്റെ ഉടമസ്ഥർ തങ്ങൾക്കുണ്ടായ വലിയ നഷ്ടത്തിനു കാരണക്കാരനായ യേശുവിനെ പുറത്താക്കുന്നു.പാപി ജീവിച്ചിരുന്നാലും മരിച്ചാലും അന്യരുടെ സ്വസ്തയും സമാധാനവും നശിപ്പിച്ചുകൊണ്ടിരിക്കും. തങ്ങൾക്കു എന്നും എപ്പോഴും ഭീതി ഉളവാക്കി തങ്ങളുടെ സമാധാനം നഷ്ടപ്പെടുത്തിക്കൊണ്ടിരുന്ന അശുദ്ധാത്മാവു ബാധിച്ച മനുഷ്യൻ സുഖം പ്രാപിച്ചതിൽ സന്തോഷിക്കുകയും ആശ്വസിക്കുകയും ചെയ്യേണ്ടതിനു പകരം,ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതിനു കണ്ടു ഭയപ്പെട്ടു എന്നാണു അവരുടെ പ്രതികരണത്തെക്കുറിച്ചു വി.മർക്കോഃ5;16 ൽ പറഞ്ഞിരിക്കുന്നതു.ആ മനുഷ്യനു ഉണ്ടായ സൗഖ്യത്തെക്കാൾ അവർക്കുണ്ടായ നഷ്ടമാണു അവർ വലുതായി കണ്ടതു.ഇതു പാപത്തിന്റെ മറ്റൊരു സ്വഭാവത്തെ കാണിക്കുന്നു.സ്വാർത്ഥതയാണു ഇവരിൽ പ്രതിഫലിക്കുന്നതു.തങ്ങൾക്കു ഉള്ളതൊന്നും നഷ്ടപ്പെടുവാൻ പാടില്ല.അന്യനു നന്മ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല.അന്യന്റെ നന്മയ്ക്കുവേണ്ടി എനിക്കുള്ളതൊന്നും ചെലവിടുവാൻ എനിക്കു മനസ്സില്ല.ഈ വിധ സ്വാർത്ഥത ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമ്മിൽ ഒളിഞ്ഞും തെളിഞ്ഞുംകിടപ്പുണ്ടു എന്നതു നിഷേധിക്കുവാൻ കഴിയുകയില്ല.അന്യരുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ദുഃഖങ്ങളിലും ഉള്ള ഈ നിസംഗമനോഭാവം ഏറ്റുപറഞ്ഞു ഉപേക്ഷിക്കേണ്ട പാപമാണു എന്നു നാം അറിയുന്നുമില്ല. ഗദരദേശത്തുള്ള ആളുകളുടെ ഈ പ്രതികരണം സാധാരണ മനുഷ്യരുടെ ചില പ്രത്യേകതകൾ പ്രകടമാക്കുന്നു.തങ്ങളുടെ സ്വസ്തതയേയും ക്ഷേമത്തേയും ബാധിക്കുന്ന,അതിനു തടസ്സമാകുമെന്നു തോന്നുന്ന ഒന്നിനേയും സ്വീകരിക്കുവാനും അംഗീകരിക്കുവാനും തയ്യാറാകാത്ത മനോഭാവമാണു ഒന്നു.അന്യനു നന്മ ഉണ്ടാകണമെങ്കിൽ,സമൂഹത്തിൽ ഒരു മാറ്റമുണ്ടാകണമെങ്കിൽ നാം നന്മ എന്നു കരുതുന്നതും അത്യാവശ്യമെന്നു തോന്നുന്നതുമായ ചിലതെല്ലാം നഷ്ടപ്പെടുത്തുവാൻ തയ്യാറാവുകയോ നഷ്ടപ്പെടുന്നതിൽ പരിഭവപ്പെടാതിരിക്കുകയോ ചെയ്യേണ്ടതാണു.മറിച്ചുള്ള ചിന്താഗതിയും പ്രവൃത്തികളും നമ്മിൽ വസിക്കുന്ന പാപസ്വഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നതു.വി.നോമ്പിലെ വർജ്ജനങ്ങൾ നന്മ എന്നുകരുതി ചേർത്തു പിടിക്കുന്നതു ഉപേക്ഷിക്കുവാനള്ള മനസ്സു സൃഷ്ടിച്ചെടുക്കുവാൻ ഉപകരിക്കേണ്ടതാണു. നമ്മുടെ സഹജീവികളും സഹോദരങ്ങളുമായവർ വേദനയിലും ദുഃഖത്തിലും പ്രശ്നങ്ങളിലും പെട്ടുഴലുമ്പോൾ,അങ്ങനെയുള്ള യാതൊന്നും തനിക്കു ഉണ്ടായില്ലല്ലോ എന്നു ഓർത്തു നാം ദൈവത്തെ സ്തുതിക്കാറുണ്ടു.നല്ലതു തന്നെ .എന്നാൽ ദൈവം തന്ന ഈ നന്മയും ഐശ്വര്യവും അനുഗ്രഹവും നമ്മുടെ ചുറ്റുപാടും ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി വ്യയം ചെയ്യുമ്പോൾ നമുക്കു ഉണ്ടാകുന്ന നഷ്ടത്തെക്കാൾ,അതുമൂലം അന്യർക്കു ലഭിക്കുന്ന വിമോചനത്തെ വലുതായി കാണാനുള്ള കണ്ണു ഇല്ലാതെ പോകുന്നതും പാപം തന്നെയാണു.നഷ്ടം സഹിക്കുവാൻ തയ്യാറാകുമ്പോൾ അന്യനു ഉണ്ടായ സുഖകരമായ അനുഭവത്തിൽ പരിഭവം കൂടാതെ സന്തോഷിക്കുവാൻ കഴിയുന്നു.തങ്ങൾക്കു സാരമായ നഷ്ടമുണ്ടാക്കി,ഭൂതഗ്രസ്തനെ സുഖപ്പെടുത്തിയതു അസഹനീയമായി തോന്നിയതിനാൽ കർത്താവിനെ അവർ നിരാകരിക്കുകയും തള്ളിക്കളകയും ചെയ്യുന്നു.തങ്ങൾക്കു കഷ്ടവും നഷ്ടവും വരുത്തുന്ന ദൈവത്തെ സ്വീകരിക്കുവാൻ ആരാണു തയ്യാറാവുക.
എന്നാൽ തനിക്കു ഈ നന്മ ചെയ്ത യേശുവിനെ ആരെല്ലാംഉപേക്ഷിച്ചാലും തള്ളിക്കളഞ്ഞാലും ഭൂതഗ്രസ്തനായിരുന്ന ആ മനുഷ്യനു ഉപേക്ഷിക്കുവാൻ കഴിയുമായിരുന്നില്ല.അവൻ കർത്താവിനോടൊപ്പം പോകുവാൻ ആഗ്രഹിച്ചങ്കിലും യേശു അനുവദിച്ചില്ല.അതിന്റെ പിന്നിലും യേശുവിനു പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു.നമുക്കു നന്മയും അനുഗ്രഹവും നൽകുന്നതിൽ കർത്താവിനു ചില ഉദ്ദേശങ്ങൾ ഉണ്ടായിരിക്കും.അതു തിരിച്ചറിഞ്ഞു ജീവിക്കുവാൻ നാം ഒരുങ്ങേണ്ടതുണ്ടു.അവൻ ദെക്കപ്പോലിനാട്ടിലെല്ലാം യേശു തനിക്കു ചെയ്തതു ഘോഷിച്ചു എന്നു നാം വായിക്കുന്നു.ഏഴപ്പം കൊണ്ടു നാലായിരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവത്തിൽ,തന്നെ പരിത്യജിച്ച ജനം യേശുവിനോടൊപ്പം മൂന്നു ദിവസം പാർക്കുവാൻ തക്കവണ്ണം മാറുവാൻ കാരണക്കാരൻ ആ മനുഷ്യൻ ആയിരുന്നു എന്നു ഗ്രഹിക്കുമ്പോൾ ഈ സത്യം വെളിവാകുന്നു.വർത്തമാന കാലത്തിലെ തിന്മകൾ പലതും ഭാവിയിലെ നന്മയുടെ ചവിട്ടു പടികളായിരിക്കുമെന്ന വലിയ ദൈവിക രഹസ്യം ഇവിടെ തെളിയുന്നു.ഈ തിരിച്ചറിവു പ്രാപിച്ചു ജീവിതം ധന്യമാകുവാൻ സന്ധ്യ സ്ളൂസോ സെദറാകളിലെ ഈ അപേക്ഷകൾ ദൈവസന്നിധിയിൽ സമർപ്പിക്കാം
. ദൈവമായ കർത്താവേ!ഈ ലോക സംബന്ധമായ ഇരുട്ടിൽ മറഞ്ഞു പാപതെറ്റിൽ വീണിരിക്കുന്ന ഞങ്ങളുടെ ആത്മകണ്ണുകളെ തെളിയിച്ചു പ്രകാശിപ്പിക്കേണമേ.നിന്റെ ദിവ്യകല്പനകളുടെ പ്രകാശം ഞങ്ങളിൽ ഉദിപ്പിക്കേണമേ.കുറ്റങ്ങളും പാപങ്ങളുമാകുന്ന ചുഴിയിൽ നിന്നും ഞങ്ങളെ കോരിയെടുത്തു നിന്റെ സ്വർഗ്ഗീയ ഉയരങ്ങളിലേക്കു കരേറ്റേണമേ.തെറ്റിപ്പോയ നിന്റെ രാജകീയ സ്വരൂപമായ ഞങ്ങളെ കുറിച്ചു ശുഷ്ക്കാന്തിയുണ്ടാകേണമേ.നിന്റെ മഹത്വത്തിന്റെ പ്രകാശം ഞങ്ങളിൽ ശോഭിപ്പിക്കുകയും ഞങ്ങളെ ചുറ്റിയിരിക്കുന്ന മരണത്തിന്റെ കെട്ടുകളെ നിന്റെ പ്രബലതയാൽ ഞങ്ങളിൽ നിന്നു ഛേദിക്കുകയും മങ്ങിയ നിഴലിനെ നിന്റെ ശക്തിയാൽ ഞങ്ങളിൽ നിന്നു നീക്കിക്കളകയും ചെയ്യേണമേ.നിന്റെ കരുണയാൽ എല്ലാ രോഗാവസ്ഥയേയും ഞങ്ങൾക്കു പ്രയോജനം വരുത്തുന്നതായ നിനക്കറിയാവുന്ന നല്ലോരവസ്ഥയിലേക്കു തിരിപ്പിക്കേണമേ. ആമ്മീൻ .
Comments
Post a Comment