വചനപരിച്ഛേദം -74.
74- യൗവ്വനത്തിന്റെ ഏണിപ്പടികള്‍
സഭാഃ11;9 യൗവ്വനക്കാരാ; നിന്റെ യൗവ്വനത്തില്‍ സന്തോഷിക്ക, യൗവ്വനത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ. നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ച വണ്ണവും നടന്നു കൊള്‍ക. എന്നാല്‍ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും.
സഭാപ്രസംഗി എന്ന പുസ്തകം രചിച്ചതു ജ്ഞാനിയായ ശലോമോന്‍ ആണെന്നു വിശ്വസിക്കുന്നു. ഒന്നാം അദ്ധ്യായം ആരംഭിക്കുന്നതു '' യെറുശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍ എന്നു പറഞ്ഞാണു. ദാവീദിന്റെ മക്കളില്‍ ശലോമോന്‍ അല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ എഴുതുവാന്‍ കഴിയുകയില്ല എന്നതിനാല്‍ അതു ശലോമോന്‍ തന്നെയായിരിക്കണം എഴുതിയതു. ശലോമോന്റെ പേരില്‍ മൂന്നു പുസ്തകങ്ങളാണു വി.വേദപുസ്തകത്തില്‍ ഉള്ളതു.ഇതില്‍ സദൃശവാക്യങ്ങളും, ഉത്തമഗീതവും ശലോമോന്റേതാണെന്നു ആദ്യവാചകങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ടു. എന്നാല്‍ സദൃശവാക്യങ്ങള്‍ മുഴുവന്‍ ശലോമോന്‍ രചിച്ചതല്ലായെന്നു 30,31അദ്ധ്യായങ്ങളുടെ ആമുഖകുറിപ്പു വ്യക്തമാക്കുന്നു. 30-ാം അദ്ധ്യായം യാക്കോയുടെ മകന്‍ ആശൂരിന്റെ വചനങ്ങളാണെന്നും, 31 ലെമുവേല്‍ രാജാവിന്റെ വചനങ്ങളാണെന്നും പറയുന്നുണ്ടെങ്കിലും സദൃശവാക്യങ്ങള്‍ ശലോമോന്റേതാണെന്നാണു പറയുന്നതു. അതുപോലെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്റേതാണു എന്നു പറയുമെങ്കിലും മറ്റുപലരുടേയും സങ്കീര്‍ത്തനങ്ങള്‍ അതില്‍ കാണുന്നുണ്ടു. ആസഫിന്റേയും കോരഹുപുത്രന്മാരുടേയും സങ്കീര്‍ത്തനങ്ങള്‍ ഉദാഹരണങ്ങളാണു. ശലോമോന്റെ രണ്ടു സങ്കീര്‍ത്തനങ്ങളും കാണുന്നുണ്ടു. സഭാപ്രസംഗിയില്‍ വ്യക്തമായി ശലോമോന്റെ പേരു പറയുന്നില്ലെങ്കിലും ഇതു അദ്ദേഹത്തിന്റേതാണു എന്നതില്‍ സംശയിക്കേണ്ടതില്ല.
സദൃശവാക്യങ്ങള്‍ രചിക്കുന്നതിനു ദൈവദത്തമായ ജ്ഞാനം ഉപകരിച്ചിട്ടുണ്ടു എന്നു അതു വായിക്കുമ്പോള്‍ ബോദ്ധ്യമാകും. ഈപ്രപഞ്ചത്തിലുള്ളതെല്ലാം മായയാണു എന്നാണു അദ്ദേഹം പറയുന്നതു. ''ഹാ മായ, മായ എന്നു സഭാപസംഗി പറയുന്നു; സകലതും മായയത്രേ.'' എന്നു പറഞ്ഞാണല്ലോ ആരംഭിക്കുന്നതു. അതാകട്ടെ വെറും ലൗകികപരിജ്ഞാനത്തില്‍ നിന്നു ലഭിക്കുന്നതല്ല. എന്നാല്‍ ആ ദിവ്യജ്ഞാനത്തോടൊപ്പം അനുഭവജ്ഞാനവും ഇതിനു പ്രേരകമായി ഭവിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ആശയങ്ങളെ ഗൗരവമായി വിലയിരുത്തുമ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്റെ പക്വതയുള്ള വാക്കുകളായി അവ കാണുവാന്‍ കഴിയും.വാര്‍ദ്ധക്യത്തില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും ഈ അവബോധം ഉണ്ടാകണമെന്നില്ല. അതാകട്ടെ ദൈവികപരിജ്ഞാനം പ്രാപിച്ചവര്‍ മാത്രം എത്തിച്ചേരുന്ന പക്വമായ ഒരു അവസ്ഥാവിശേഷമാണു. യൗവ്വന കലത്തു അനുഭവിച്ച സന്തോഷപ്രദമായ അനുഭവങ്ങള്‍ തിരിച്ചു കിട്ടാത്തവിധം നഷ്ടമായി കഴിയുമ്പോള്‍, ഭക്തിയില്‍ നിന്നു അന്യമായ വാര്‍ദ്ധക്യം നിരാശയുടെ നീര്‍ക്കയത്തില്‍ താണു പോകുക സ്വഭാവികമാണു. യൗവ്വനകാലത്തു വിലയേറിയതു എന്നു കരുതിയിരുന്ന ധനവും സ്ഥാനമാനങ്ങളും ആരോഗ്യവും ലൗകികസുഖങ്ങളും ജഡമോഹങ്ങളും എല്ലാം നശ്വരവും ക്ഷണികവും ആണെന്നുള്ള യാഥാര്‍ത്ഥ്യം വാര്‍ദ്ധക്യത്തിലാണു തിരിച്ചറിയുക. എന്തിനു, ജ്ഞാനം പോലും വൃഥാപ്രയത്നമാണു എന്നത്രേ ശലോമോന്‍ പറയുന്നതു. സഭാഃ1; 16-18' യെരൂശലേമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരേക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാന്‍ മനസ്സു വെച്ചു; അതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാന ബാഹുല്യത്താല്‍ വ്യസന ബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.'' ഒരുകാര്യം പലരും സമ്മതിക്കുന്നു. യൗവ്വനത്തില്‍ ശ്രേഷ്ടമെന്നു കരുതിയതു ഒന്നും വാര്‍ദ്ധക്യത്തില്‍ സുഖവും സന്തോഷവും തരികയില്ല. Paul Getty എന്ന അമേരിക്കന്‍ കോടീശ്വരന്‍ തന്റെ 75-ാം ജന്മദിനത്തില്‍ പത്രപ്രതിനിധികള്‍ അദ്ദേഹത്തോടു,'' കോടീശ്വരനായ അങ്ങേയ്ക്കു ലോകത്തിനു നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ? എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു, ' ഉണ്ടു. എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച ഒരു സത്യം ഞാന്‍ പങ്കുവെയ്ക്കുന്നു.ഞാന്‍ ഒരു നിര്‍ദ്ധനനായിട്ടാണു ജനിച്ചതു. പട്ടിണിയും പരിവട്ടവുമായി വളര്‍ന്നപ്പോള്‍, പണം ഉണ്ടായാല്‍ എല്ലാം നേടാം എന്നു ഞാന്‍ മോഹിച്ചു. കഠിനമായി പ്രയത്നിച്ചു. ഇന്നു ഞാന്‍ ലോകം അറിയുന്ന ഒരു കോടീശ്വരനായി മാറിയിരിക്കുന്നു.ഇപ്പോള്‍ ഞാന്‍ ഒരു കാര്യം തിരിച്ചറിയുന്നു.പണം കൊണ്ടു നേടുവാന്‍ കഴിയാത്തതായി ഈ ലോകത്തില്‍ പലതമുണ്ടു. യൗവ്വനം, ആരോഗ്യം, സ്നേഹം, സന്തോഷം ,സമാധാനം ഇതൊന്നും പണംകൊണ്ടു നേടാവുന്നതല്ലായെന്നു ഇപ്പോള്‍ എനിക്കു മനസ്സിലായി. ഞാന്‍ മൂന്നു വിവാഹം കഴിച്ചു. അതില്‍ പതിനഞ്ചു മക്കളും ജനിച്ചു. അവരെല്ലാം ഇന്നു ജീവിച്ചിരിപ്പുണ്ടു. എന്നാല്‍ ഇന്നു ഞാന്‍ ഏകനായി സന്തോഷവും സമാധാനവുമില്ലാതെ വാര്‍ദ്ധക്യത്തിന്റെ അവശതകളുമായി ഈ മനോഹരമായ മാളികയില്‍ കഴിയുന്നു. പല വിശിഷ്ട ഭോജ്യങ്ങളും ഇന്നു എനിക്കു നിഷിദ്ധമാണു. സന്തോഷം നല്‍കേണ്ട പഴയ ഓര്‍മ്മകള്‍ പോലും എനിക്കു ദുഃഖദായകമായി ഭവിച്ചിരിക്കുന്നു.' ഇതാണു ലൗകികനായ മനുഷ്യന്റെ അനുഭവം. ഏതാണ്ടു ഇതേ അനുഭവം തന്നെയാണു ശലോമോന്റേതു എന്നു വേണമെങ്കില്‍ പറയാം. അതില്‍ നിന്നു പഠിച്ച സാരോപദേശമായിട്ടു നമ്മുടെ ചിന്തയ്ക്കു വിഷയമായ വാക്യത്തെ വിലയിരുത്താം.
ദൈവികപരിജ്ഞാനം ലഭിച്ചിട്ടും യൗവ്വനമോഹങ്ങള്‍ക്കു വശംവദനായി ജീവിച്ചതിന്റെ പരിണതഫലമായ ന്യായവിസ്താരത്തില്‍ പെട്ടവനാണല്ലോ ശലോമോന്‍ രാജാവു.രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനൊന്നാം അദ്ധ്യായത്തില്‍ അതു നമുക്കു വായിക്കുവാന്‍ കഴിയും.മറ്റൊരു രാജാക്കന്മാരുടെ ജീവിതത്തിലും കാണുവാന്‍ കഴിയാത്തവിധം ശലോമോനു 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. അവരില്‍ അധികം പേരും അന്യജാതികളില്‍ പെട്ടവരുമായിരുന്നു.വാര്‍ദ്ധക്യ കാലത്തു അവരുടെ വശീകരണവലയത്തില്‍ പെട്ടു സത്യദൈവത്തെ വിട്ടു അന്യദൈവങ്ങളെ ആരാധിപ്പാന്‍ തുടങ്ങി. യഹോവ ശലോമോനോടു കോപിച്ചു. അവന്റെ രാജത്വം അവനില്‍ നിന്നു എടുത്തു അവന്റെ ദാസനു കൊടുക്കുമെന്നു യഹോവ അരുളിച്ചെയ്തു. എന്നാല്‍ ശലോമോന്റെ അപ്പനായ ദാവീദു യഹോവയുടെ വഴികളില്‍ നടന്നതിനാല്‍ അവനു കൊടുത്ത വാഗ്ദത്ത പ്രകാരം ശലോമോനു ശേഷമേ അതു സംഭവിക്കുകയുള്ളു എന്നും യഹോവ കല്പിച്ചു. യൗവ്വനകാലത്തു തനിക്കു ഇഷ്ടമുള്ള വഴികളില്‍ സഞ്ചരിച്ചു സന്തോഷിച്ചതിനു യഹോവ നല്‍കിയ ന്യായവിസ്താരമായി ശലോമോന്‍ അതിനെ കണ്ടതു കൊണ്ടു കൂടിയാണു അദ്ദേഹം യൗവ്വനക്കാര്‍ക്കു നല്‍കിയ ഈ സാരോപദേശത്തില്‍ സ്വാനുഭവത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കുവാന്‍ കഴിയും എന്നു പറയുന്നതു. അതിനാല്‍ ഈ സരോപദേശം യൗവ്വനക്കാരെ സംബന്ധിച്ചു അതീവ ഗൗരവത്തോടെ ദര്‍ശിച്ചു സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ടതാണു.
സ്വന്തം ജീവിതാനുഭവങ്ങളോടൊപ്പം യൗവ്വനകാലത്തു താന്‍ കണ്ടറിഞ്ഞ തന്റെ കുടുംബത്തിലെ ചില ദുരനുഭവങ്ങളും ഈ ചിന്താശകലത്തിനു ഊടുംപാവുമായി ഭവിച്ചിട്ടുണ്ടു. യൗവ്വനമോഹങ്ങളില്‍ കാലിടറിവീണു ദുരന്തങ്ങളില്‍ ചെന്നവസാനിച്ച തന്റെ സഹോദരങ്ങളുടെ ചിത്രം ശലോമോന്റെ മനസ്സില്‍ മായാതെ നില്ക്കുന്നുണ്ടാവണം.ഒരു സഹോദരനു സഹോദരിയില്‍ പ്രണയം തോന്നുകയും,അവള്‍ അനുകൂലയാകാഞ്ഞതിനാല്‍ കുമാര്‍ഗ്ഗത്തിലൂടെ അവളെ വഷളാക്കുകയും ചെയ്യുന്നു. അതറിഞ്ഞ അവളുടെ സ്വന്തം സഹോദരന്‍ തക്കം പാര്‍ത്തിരുന്നു ആ സഹോദരനെ വധിക്കുന്നു. മറ്റൊരു സഹോദരന്‍ പിതാവിന്റെ രാജകിരീടം മോഹിച്ചു പിതാവിനെതിരെ പടയൊരുക്കി. പിതാവിന്റെ പടയാളികളുമായി ഏറ്റു മുട്ടി വധിക്കപ്പെട്ടു. ഇതെല്ലാം ഈ ആശയത്തിലേക്കു ശലോമോനെ നയിക്കുകയുണ്ടായി എന്നു പറയാം.
യൗവ്വനം പ്രലോഭനങ്ങളുടേയും വെല്ലുവിളികളുടേയും കാലഘട്ടമാണു.കൗമാരം പിന്നിട്ടു യൗവ്വനത്തിലേക്കു പ്രവേശിക്കുമ്പോള്‍ ശാരീരികവും മാനസ്സികവും വികാരപരവും ചിന്താപരവുമായി ഒരു സമൂല പരിവര്‍ത്തനമാണു സംഭവിക്കുക. അവിടെ വികാരത്തിനു വേലിയേറ്റമുണ്ടാകുന്നു.അതിനെ തടയണയിട്ടു നിയന്ത്രിക്കുന്നില്ലായെങ്കില്‍ കരകവിഞ്ഞു ഒഴുകുന്ന നദിപോലെ വിനാശകാരിയായി മാറും. സാഹസികത യൗവ്വനത്തിന്റെ മുഖമുദ്രയാണു. മരണം അവര്‍ക്കു വിദൂരസ്ഥമായ ഒന്നാണു എന്ന ചിന്ത സാഹസികതയ്ക്കു പ്രേരകമായി തീരുന്നു. എനിക്കൊന്നും സംഭവിക്കുകയില്ല എന്ന തോന്നലും, അമിതമായ ആത്മവിശ്വാസവും അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നു.ദിനംതോറും നാം കേള്‍ക്കുന്ന അപകടങ്ങള്‍ ഭൂരിപക്ഷവും യൗവ്വനക്കാരുടെ വീണ്ടുവിചാരമില്ലായ്മ കൊണ്ടു സംഭവിക്കുന്നവയാണു എന്നതു നിഷേധിക്കാന്‍ കഴിയിത്ത സത്യമാണു. അതിനാല്‍ യൗവ്വനം വളരെ ശ്രദ്ധാപൂര്‍വ്വം ജീവിക്കേണ്ട ഒരു കാലഘട്ടമാണു. യൗവ്വനം ഏണിപ്പടിയിലൂടെയുള്ള കയറ്റമാണെന്നു പറയാറുണ്ടു. സമതലത്തില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ അവിടെ ആവശ്യമാണല്ലോ. ഒരു ചെറിയ വഴുക്കല്‍, ഒരു ചെറിയ ഇടര്‍ച്ച അവിടെ വലിയ വീഴ്ചയ്ക്കു കാരണമാകുന്നു.സമതലത്തിലുള്ള വീഴ്ചയേക്കാള്‍ ഗുരുതരമായിരിക്കും ഏണിപ്പടിയില്‍ നിന്നുള്ള വീഴ്ച എന്നതിനു പക്ഷാന്തരമില്ല.
സ്വന്തമോഹങ്ങള്‍ക്കു വശംവദരായി തീരുന്നു എന്നതു യൗവ്വനത്തിന്റെ ഒരു പ്രലോഭനമാണു. എന്റെ ജീവിതം എന്റേതു മാത്രമാണു. അതു എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതു ഞാനാണു. അതില്‍ ആരും കൈകടത്തുവാന്‍ ഞാന്‍ അനുവദിക്കുകയില്ല. എന്നിങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരുടെ സംഖ്യ ഇന്നു വളരെയാണു. എന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതു ഞാനാണു. അവിടെ മാതാപിതാക്കളുടേയോ പ്രിയപ്പെട്ടവരുടേയോ ആഗ്രഹങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്പിക്കേണ്ടതില്ല എന്നു വാദിക്കുന്നവരുടേയും വിശ്വസിക്കുന്നവരുടേയും സംഖ്യയും വിരളമല്ല. എനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു എന്നു ചിന്തിച്ചു മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവരും വര്‍ദ്ധിച്ചു വരുന്നു.എന്നാല്‍ എന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ എന്നോടൊപ്പം എന്റെ കുടുംബത്തിനും ഞാന്‍ ജീവിക്കുന്ന സമൂഹത്തിനും ഒരു പങ്കുണ്ടു എന്ന സത്യം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. വികാരങ്ങളെ സ്വയം നിയന്ത്രിക്കുവാന്‍ കഴിയാതെ വരുമ്പോള്‍, കുടുംബബന്ധങ്ങളും സാമൂഹ്യപ്രതിബദ്ധതയും അതിനെ നിയന്ത്രിക്കുന്ന പ്രേരകശക്തിയായി തീരുന്നു; തീരണം. വികരങ്ങളെ നിയന്ത്രിക്കുന്നവനാണു മനുഷ്യന്‍. അല്ലാത്തവര്‍ മനുഷ്യത്വം നഷ്ടപ്പെട്ടു മൃഗതുല്യരായി തീരുന്നു. സമൂഹത്തില്‍ ഇന്നു നാം നിരന്തരം കേള്‍ക്കുന്ന ബലാല്‍സംഗവും കൊലപാതകവും അക്രമവും എല്ലാം ഈ മൃഗീയവാസനയുടെ പ്രതിഫലനമാണു.
ഈ വിധ പ്രലോഭനങ്ങള്‍ക്കു വശംവദരായി തീരുവാന്‍ കാരണം, ഇതൊക്കെയാണു സത്യം എന്ന ധാരണയാണു. എന്നാല്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നതു ബാല്യവും യൗവ്വനവുമെല്ലാം മായയാണു എന്നാണു. സഭാഃ 11;10 '' ബാല്യവും യൗവ്വനവും മായയത്രേ.'' മാറ്റമുള്ളതെല്ലാം മായയും മിത്ഥ്യയുമത്രേ. സത്യത്തിനു മാറ്റമുണ്ടാകയില്ല. ഈ ഭൂമിയില്‍ ഉള്ളതെല്ലാം മായയാണു എന്നു ശലോമോന്‍ പറയുവാന്‍ കാരണം അതാണു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ പുസ്തകത്തിന്റെ ലക്ഷ്യം തന്നെ അതാണു. പുസ്തകം ആരംഭിക്കുന്നതു തന്നെ ഹാ,മായ,മായ സകലതും മായ എന്നു പറഞ്ഞാണല്ലോ. പിന്നെ പൊതുവായി ചിലകാര്യങ്ങള്‍ പറഞ്ഞിട്ടു പറയുന്നു.സഭഃ 1;12 '' ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതെല്ലാം ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു.'' അങ്ങനെ കിട്ടിയ മഹാജ്ഞാനമത്രേ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നതു.രണ്ടാമദ്ധ്യായത്തില്‍ എത്തുമ്പോള്‍ ഈ സത്യത്തിനു തെളിവായി സ്വന്തം ജീവിതം തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. സഭഃ 2;10,11 '' എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന്‍ അതിനു നിഷേധിച്ചില്ല. എന്റെ ഹൃദയത്തിനു സന്തോഷവും വലക്കിയില്ല. എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ. ഞാന്‍ എന്റെ കൈകളുടെ സകല പ്രവൃത്തികളേയും, ഞാന്‍ ചെയ്യാന്‍ ശ്രമിച്ച സകല പരിശ്രമങ്ങളേയും നോക്കി. എല്ലാം മായയും വൃഥാപ്രയത്നവും അത്രേ. സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ലാ എന്നു ഞാന്‍ കണ്ടു.'' ഈ ജീവിതാനുഭവത്തില്‍ നിന്നു ശലോമോന്‍ നല്‍കുന്ന ഒരു മുന്നറിയിപ്പാണു സഭാഃ 11;10 '' യൗവ്വനക്കാരാ, നിന്റെ യൗവ്വനത്തില്‍ സന്തോഷിക്ക, യൗവ്വനകാലത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ, നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നു കൊള്‍ക. എന്നാല്‍ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.'' വാക്യത്തിന്റെ ആദ്യഭാഗം യൗവ്വനത്തിന്റെ ചിന്താഗതികളാണു. പ്രലോഭനമാണു. ഭവിഷ്യത്തുകളെ കുറിച്ചു അപ്പോള്‍ ചിന്തിക്കാറില്ല. അഥവാ അങ്ങനെ ഒരു ചിന്ത കടന്നു വന്നാല്‍ തന്നെ അതിനു വലിയ വില കല്പിക്കാറില്ല. എന്തും വരട്ടെ, അന്നേരം കാണാം. എന്നു പറഞ്ഞു അവഗണിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം കൊണ്ടെത്തിക്കുന്നതു ദൈവത്തിന്റെ ന്യയവിസ്താരത്തിലാണെന്നു എന്നു തിരിച്ചറിഞ്ഞു , ആ പ്രലോഭനങ്ങളില്‍ മുഴുകിപ്പോകാതെ ജീവിക്കണമെന്നാണു ശലോമോന്‍ ചെറുപ്പക്കാര്‍ക്കു നല്‍കുന്ന സാരോപദേശം.
ഉപദേശങ്ങള്‍ പ്രായോഗിക ജീവിതത്തില്‍, പ്രത്യേകിച്ചു യൗവ്വന കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക പ്രയാസമേറിയ ഒന്നാണു. അതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം ആണു ശലോമോന്‍ 12-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതു. '' യൗവ്വനത്തില്‍ നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തു കൊള്‍ക.'' സ്രഷ്ടാവു എന്നു പറഞ്ഞിരിക്കുന്നതു തനിക്കു ജന്മം നല്‍കിയ ലൗകികപിതാവിനെ അല്ല. സകലത്തിന്റേയും സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഓര്‍ക്കണമെന്നാണു അതിന്റെ അര്‍ത്ഥം. ദൈവഭയവും ദൈവഭക്തിയും ഉള്ളവരായി യൗവ്വനത്തില്‍തന്നെ പരിണമിച്ചെങ്കില്‍ മാത്രമേ ന്യായവിസ്താരത്തില്‍ നിന്നു രക്ഷപെടുവാന്‍ കഴിയുകയുള്ളു. പുസ്തകം അവസാനിപ്പിക്കുന്നതു , ഈ പുസ്തകത്തില്‍ ആരംഭം മുതല്‍ വിവരിച്ച വ്യര്‍ത്ഥവും മായയുമായ ഈ ജീവിതത്തില്‍ അവശ്യം ആവശ്യമായിരിക്കുന്നതു ഒന്നുമാത്രമാണു എന്നു പറഞ്ഞു കൊണ്ടാണു. സഭാഃ 12;13 '' എല്ലാറ്റിന്റേയും സാരാംശം കേള്‍ക്കുക, ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചു കൊള്‍ക, അതാകുന്നു സകല മനുഷ്യര്‍ക്കും വേണ്ടിയതു.''
എന്നാല്‍ പലപ്പോഴും യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ ഈവിധ ഉപദേശങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കാറില്ല. ചിലരാകട്ടെ ഇതു ക്ഷണികവും നശ്വരവുമാണെങ്കില്‍ അതു നഷ്ടപ്പെടുന്നതിനു മുമ്പെ ആവോളം ആസ്വദിക്കാം എന്ന ചിന്താഗതിക്കാരാണു. തിന്നുക, കുടിക്ക, ആനന്ദിക്ക നാളെ മരിക്കുമല്ലോ എന്ന എപ്പിക്കൂറിയന്‍ ഫിലോസഫിയിലാണു അവര്‍ക്കു വിശ്വാസം. എന്നാല്‍ കാലം പിന്നിടുമ്പോള്‍ ആണു ഇതെല്ലാം വ്യര്‍ത്ഥമായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നതു. അപ്പോഴാകട്ടെ അതെല്ലാം തിരികെ കിട്ടാതവണ്ണം നഷ്ടമായി കഴിഞ്ഞിരിക്കും. പിന്നെ നിരിശപൂണ്ടു അവശേഷിക്കുന്ന കാലം പിന്നിടേണ്ടതായി വരുന്നു. ലോകപ്രശസ്തരായ ചിലര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചു അവരുടെ അന്ത്യനാളുകളില്‍ കുറിച്ചിട്ടിരിക്കുന്നതു നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തുന്നവയാണു.
സുപ്രസിദ്ധ ചിത്രകാരന്‍ H.G വെല്‍സു അറുപത്തിയൊന്നാം വയസ്സില്‍ പറഞ്ഞു. '' എനിക്കു ഒരു സമാധാനവുമില്ല. എന്റെ ജീവിതം എനിക്കു അനുവദിക്കപ്പെട്ടിരിക്കുന്ന പരിധിവരെ എത്തിയിരിക്കുന്നു.''
ആംഗലകവി ബൈറണ്‍ പറഞ്ഞു.'' എന്റെ ദിവസങ്ങള്‍ പഴുത്ത ഇലകുമ്പിളുകളില്‍ സ്ഥിതി ചെയ്യുന്നു. ജീവിതത്തിന്റെ പൂക്കളും ഫലങ്ങളും കൊഴിഞ്ഞു പോയി. പുഴുവും കീടങ്ങളും ദുഃഖവും എന്റേതു മാത്രമാണു.''
കാര്‍ട്ടുണിസ്റ്റു റാഫ്ബട്ടണ്‍ .'' എനിക്കു ജീവിതത്തില്‍ അത്രവലിയ ക്ളേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എനിക്കു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിട്ടുണ്ടു. വിജയങ്ങളും വളരെ ഉണ്ടായിട്ടുണ്ടു. നിരവധി സ്ത്രീകളെ ഞാന്‍ പ്രാപിച്ചിട്ടുണ്ടു.ലോകത്തിലെ വന്‍രാജ്യങ്ങളെല്ലാം ഞാന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പക്ഷെ, ഇന്നു 24 മണിക്കൂര്‍ ഉള്ള ഒരുദിവസം കഴിച്ചു കൂട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു മടുത്തിരിക്കുന്നു.
ജീവിതാന്ത്യത്തിലെ ഈ നിരാശയ്ക്കു കാരണം എന്താണെന്നു ഫ്രഞ്ചു ശാസ്ത്രജ്ഞനും ദാര്‍ശനികനുമായ പാസ്കല്‍ പറയുന്നതു ശ്രദ്ധിക്കുക. '' ഈശ്വരന്റെ ആകൃതിയില്‍ ഉള്ള ഒരു ശൂന്യാന്തരാളം എല്ലാ മനുഷ്യരുടേയും ഉള്ളില്‍ ഉണ്ടു. സൃഷ്ടിക്കപ്പെട്ട യാതൊന്നു കൊണ്ടും ആ അന്തരാളം നിറയ്ക്കുവാന്‍ കഴിയുകയില്ല. പിന്നയോ, സ്രഷ്ടാവായ ഈശ്വരനെ കാണ്ടു മാത്രമേ അതു നിറയ്ക്കുവാന്‍ കഴിയുകയുള്ളു.'' ആധുനിക ദാര്‍ശനികന്‍ കണ്ടെത്തിയ ഈ വലിയ സത്യമാണു '' യൗവ്വനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തു കൊള്‍ക.''. '' ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്ക. '' എന്നിങ്ങനെ ലളിതമായി ജ്ഞാനിയായ ശലോമോന്‍ പറഞ്ഞു വച്ചിരിക്കുന്നതു. അങ്ങനെയുള്ളവര്‍ക്കു മാത്രമേ, '' ഹേ മരണമേ നിന്ററെ വിഷമുള്ളെവിടെ '' എന്നു പരിശുദ്ധനായ പൗലോസുസ്ളീഹായെ പോലെ മരണത്തിന്റെ മുഖത്തു നോക്കി പറയുവാനും, '' വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു ചേരുവാന്‍ അത്യധികം കാംക്ഷിക്കുന്നു അതു അത്യുത്തമമല്ലോ '' എന്നു പ്രത്യാശയോടെ പറയുവാനും കഴിയുകയുള്ളു.യൗവ്വനത്തിന്റെ ഏണിപ്പടികളില്‍ വഴുതി വീഴാതെ ജീവിതവിജയത്തില്‍ എത്തിച്ചേരുവാനും ദൈവത്തിന്റെ ന്യായവിസ്താരത്തില്‍ നിന്നു രക്ഷപെടുവാനും ശലോമോന്റെ ഈ സാരോപദേശം ഉപകരിക്കും; ഉപകരിക്കട്ടെ .
സദൃശവാക്യങ്ങള്‍ രചിക്കുന്നതിനു ദൈവദത്തമായ ജ്ഞാനം ഉപകരിച്ചിട്ടുണ്ടു എന്നു അതു വായിക്കുമ്പോള്‍ ബോദ്ധ്യമാകും. ഈപ്രപഞ്ചത്തിലുള്ളതെല്ലാം മായയാണു എന്നാണു അദ്ദേഹം പറയുന്നതു. ''ഹാ മായ, മായ എന്നു സഭാപസംഗി പറയുന്നു; സകലതും മായയത്രേ.'' എന്നു പറഞ്ഞാണല്ലോ ആരംഭിക്കുന്നതു. അതാകട്ടെ വെറും ലൗകികപരിജ്ഞാനത്തില്‍ നിന്നു ലഭിക്കുന്നതല്ല. എന്നാല്‍ ആ ദിവ്യജ്ഞാനത്തോടൊപ്പം അനുഭവജ്ഞാനവും ഇതിനു പ്രേരകമായി ഭവിച്ചു എന്നതാണു യാഥാര്‍ത്ഥ്യം. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ആശയങ്ങളെ ഗൗരവമായി വിലയിരുത്തുമ്പോള്‍ വൃദ്ധനായ ഒരു മനുഷ്യന്റെ പക്വതയുള്ള വാക്കുകളായി അവ കാണുവാന്‍ കഴിയും.വാര്‍ദ്ധക്യത്തില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും ഈ അവബോധം ഉണ്ടാകണമെന്നില്ല. അതാകട്ടെ ദൈവികപരിജ്ഞാനം പ്രാപിച്ചവര്‍ മാത്രം എത്തിച്ചേരുന്ന പക്വമായ ഒരു അവസ്ഥാവിശേഷമാണു. യൗവ്വന കലത്തു അനുഭവിച്ച സന്തോഷപ്രദമായ അനുഭവങ്ങള്‍ തിരിച്ചു കിട്ടാത്തവിധം നഷ്ടമായി കഴിയുമ്പോള്‍, ഭക്തിയില്‍ നിന്നു അന്യമായ വാര്‍ദ്ധക്യം നിരാശയുടെ നീര്‍ക്കയത്തില്‍ താണു പോകുക സ്വഭാവികമാണു. യൗവ്വനകാലത്തു വിലയേറിയതു എന്നു കരുതിയിരുന്ന ധനവും സ്ഥാനമാനങ്ങളും ആരോഗ്യവും ലൗകികസുഖങ്ങളും ജഡമോഹങ്ങളും എല്ലാം നശ്വരവും ക്ഷണികവും ആണെന്നുള്ള യാഥാര്‍ത്ഥ്യം വാര്‍ദ്ധക്യത്തിലാണു തിരിച്ചറിയുക. എന്തിനു, ജ്ഞാനം പോലും വൃഥാപ്രയത്നമാണു എന്നത്രേ ശലോമോന്‍ പറയുന്നതു. സഭാഃ1; 16-18' യെരൂശലേമില്‍ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരേക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു. ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാന്‍ മനസ്സു വെച്ചു; അതും വൃഥാപ്രയത്നമെന്നു കണ്ടു. ജ്ഞാന ബാഹുല്യത്താല്‍ വ്യസന ബാഹുല്യം ഉണ്ടു; അറിവു വര്‍ദ്ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ദ്ധിപ്പിക്കുന്നു.'' ഒരുകാര്യം പലരും സമ്മതിക്കുന്നു. യൗവ്വനത്തില്‍ ശ്രേഷ്ടമെന്നു കരുതിയതു ഒന്നും വാര്‍ദ്ധക്യത്തില്‍ സുഖവും സന്തോഷവും തരികയില്ല. Paul Getty എന്ന അമേരിക്കന്‍ കോടീശ്വരന്‍ തന്റെ 75-ാം ജന്മദിനത്തില്‍ പത്രപ്രതിനിധികള്‍ അദ്ദേഹത്തോടു,'' കോടീശ്വരനായ അങ്ങേയ്ക്കു ലോകത്തിനു നല്‍കാന്‍ എന്തെങ്കിലും സന്ദേശമുണ്ടോ? എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു, ' ഉണ്ടു. എന്റെ ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ച ഒരു സത്യം ഞാന്‍ പങ്കുവെയ്ക്കുന്നു.ഞാന്‍ ഒരു നിര്‍ദ്ധനനായിട്ടാണു ജനിച്ചതു. പട്ടിണിയും പരിവട്ടവുമായി വളര്‍ന്നപ്പോള്‍, പണം ഉണ്ടായാല്‍ എല്ലാം നേടാം എന്നു ഞാന്‍ മോഹിച്ചു. കഠിനമായി പ്രയത്നിച്ചു. ഇന്നു ഞാന്‍ ലോകം അറിയുന്ന ഒരു കോടീശ്വരനായി മാറിയിരിക്കുന്നു.ഇപ്പോള്‍ ഞാന്‍ ഒരു കാര്യം തിരിച്ചറിയുന്നു.പണം കൊണ്ടു നേടുവാന്‍ കഴിയാത്തതായി ഈ ലോകത്തില്‍ പലതമുണ്ടു. യൗവ്വനം, ആരോഗ്യം, സ്നേഹം, സന്തോഷം ,സമാധാനം ഇതൊന്നും പണംകൊണ്ടു നേടാവുന്നതല്ലായെന്നു ഇപ്പോള്‍ എനിക്കു മനസ്സിലായി. ഞാന്‍ മൂന്നു വിവാഹം കഴിച്ചു. അതില്‍ പതിനഞ്ചു മക്കളും ജനിച്ചു. അവരെല്ലാം ഇന്നു ജീവിച്ചിരിപ്പുണ്ടു. എന്നാല്‍ ഇന്നു ഞാന്‍ ഏകനായി സന്തോഷവും സമാധാനവുമില്ലാതെ വാര്‍ദ്ധക്യത്തിന്റെ അവശതകളുമായി ഈ മനോഹരമായ മാളികയില്‍ കഴിയുന്നു. പല വിശിഷ്ട ഭോജ്യങ്ങളും ഇന്നു എനിക്കു നിഷിദ്ധമാണു. സന്തോഷം നല്‍കേണ്ട പഴയ ഓര്‍മ്മകള്‍ പോലും എനിക്കു ദുഃഖദായകമായി ഭവിച്ചിരിക്കുന്നു.' ഇതാണു ലൗകികനായ മനുഷ്യന്റെ അനുഭവം. ഏതാണ്ടു ഇതേ അനുഭവം തന്നെയാണു ശലോമോന്റേതു എന്നു വേണമെങ്കില്‍ പറയാം. അതില്‍ നിന്നു പഠിച്ച സാരോപദേശമായിട്ടു നമ്മുടെ ചിന്തയ്ക്കു വിഷയമായ വാക്യത്തെ വിലയിരുത്താം.
ദൈവികപരിജ്ഞാനം ലഭിച്ചിട്ടും യൗവ്വനമോഹങ്ങള്‍ക്കു വശംവദനായി ജീവിച്ചതിന്റെ പരിണതഫലമായ ന്യായവിസ്താരത്തില്‍ പെട്ടവനാണല്ലോ ശലോമോന്‍ രാജാവു.രാജാക്കന്മാരുടെ ഒന്നാം പുസ്തകം പതിനൊന്നാം അദ്ധ്യായത്തില്‍ അതു നമുക്കു വായിക്കുവാന്‍ കഴിയും.മറ്റൊരു രാജാക്കന്മാരുടെ ജീവിതത്തിലും കാണുവാന്‍ കഴിയാത്തവിധം ശലോമോനു 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. അവരില്‍ അധികം പേരും അന്യജാതികളില്‍ പെട്ടവരുമായിരുന്നു.വാര്‍ദ്ധക്യ കാലത്തു അവരുടെ വശീകരണവലയത്തില്‍ പെട്ടു സത്യദൈവത്തെ വിട്ടു അന്യദൈവങ്ങളെ ആരാധിപ്പാന്‍ തുടങ്ങി. യഹോവ ശലോമോനോടു കോപിച്ചു. അവന്റെ രാജത്വം അവനില്‍ നിന്നു എടുത്തു അവന്റെ ദാസനു കൊടുക്കുമെന്നു യഹോവ അരുളിച്ചെയ്തു. എന്നാല്‍ ശലോമോന്റെ അപ്പനായ ദാവീദു യഹോവയുടെ വഴികളില്‍ നടന്നതിനാല്‍ അവനു കൊടുത്ത വാഗ്ദത്ത പ്രകാരം ശലോമോനു ശേഷമേ അതു സംഭവിക്കുകയുള്ളു എന്നും യഹോവ കല്പിച്ചു. യൗവ്വനകാലത്തു തനിക്കു ഇഷ്ടമുള്ള വഴികളില്‍ സഞ്ചരിച്ചു സന്തോഷിച്ചതിനു യഹോവ നല്‍കിയ ന്യായവിസ്താരമായി ശലോമോന്‍ അതിനെ കണ്ടതു കൊണ്ടു കൂടിയാണു അദ്ദേഹം യൗവ്വനക്കാര്‍ക്കു നല്‍കിയ ഈ സാരോപദേശത്തില്‍ സ്വാനുഭവത്തിന്റെ പ്രതിധ്വനികള്‍ കേള്‍ക്കുവാന്‍ കഴിയും എന്നു പറയുന്നതു. അതിനാല്‍ ഈ സരോപദേശം യൗവ്വനക്കാരെ സംബന്ധിച്ചു അതീവ ഗൗരവത്തോടെ ദര്‍ശിച്ചു സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ടതാണു.
സ്വന്തം ജീവിതാനുഭവങ്ങളോടൊപ്പം യൗവ്വനകാലത്തു താന്‍ കണ്ടറിഞ്ഞ തന്റെ കുടുംബത്തിലെ ചില ദുരനുഭവങ്ങളും ഈ ചിന്താശകലത്തിനു ഊടുംപാവുമായി ഭവിച്ചിട്ടുണ്ടു. യൗവ്വനമോഹങ്ങളില്‍ കാലിടറിവീണു ദുരന്തങ്ങളില്‍ ചെന്നവസാനിച്ച തന്റെ സഹോദരങ്ങളുടെ ചിത്രം ശലോമോന്റെ മനസ്സില്‍ മായാതെ നില്ക്കുന്നുണ്ടാവണം.ഒരു സഹോദരനു സഹോദരിയില്‍ പ്രണയം തോന്നുകയും,അവള്‍ അനുകൂലയാകാഞ്ഞതിനാല്‍ കുമാര്‍ഗ്ഗത്തിലൂടെ അവളെ വഷളാക്കുകയും ചെയ്യുന്നു. അതറിഞ്ഞ അവളുടെ സ്വന്തം സഹോദരന്‍ തക്കം പാര്‍ത്തിരുന്നു ആ സഹോദരനെ വധിക്കുന്നു. മറ്റൊരു സഹോദരന്‍ പിതാവിന്റെ രാജകിരീടം മോഹിച്ചു പിതാവിനെതിരെ പടയൊരുക്കി. പിതാവിന്റെ പടയാളികളുമായി ഏറ്റു മുട്ടി വധിക്കപ്പെട്ടു. ഇതെല്ലാം ഈ ആശയത്തിലേക്കു ശലോമോനെ നയിക്കുകയുണ്ടായി എന്നു പറയാം.
യൗവ്വനം പ്രലോഭനങ്ങളുടേയും വെല്ലുവിളികളുടേയും കാലഘട്ടമാണു.കൗമാരം പിന്നിട്ടു യൗവ്വനത്തിലേക്കു പ്രവേശിക്കുമ്പോള്‍ ശാരീരികവും മാനസ്സികവും വികാരപരവും ചിന്താപരവുമായി ഒരു സമൂല പരിവര്‍ത്തനമാണു സംഭവിക്കുക. അവിടെ വികാരത്തിനു വേലിയേറ്റമുണ്ടാകുന്നു.അതിനെ തടയണയിട്ടു നിയന്ത്രിക്കുന്നില്ലായെങ്കില്‍ കരകവിഞ്ഞു ഒഴുകുന്ന നദിപോലെ വിനാശകാരിയായി മാറും. സാഹസികത യൗവ്വനത്തിന്റെ മുഖമുദ്രയാണു. മരണം അവര്‍ക്കു വിദൂരസ്ഥമായ ഒന്നാണു എന്ന ചിന്ത സാഹസികതയ്ക്കു പ്രേരകമായി തീരുന്നു. എനിക്കൊന്നും സംഭവിക്കുകയില്ല എന്ന തോന്നലും, അമിതമായ ആത്മവിശ്വാസവും അപകടങ്ങള്‍ വരുത്തിവെയ്ക്കുന്നു.ദിനംതോറും നാം കേള്‍ക്കുന്ന അപകടങ്ങള്‍ ഭൂരിപക്ഷവും യൗവ്വനക്കാരുടെ വീണ്ടുവിചാരമില്ലായ്മ കൊണ്ടു സംഭവിക്കുന്നവയാണു എന്നതു നിഷേധിക്കാന്‍ കഴിയിത്ത സത്യമാണു. അതിനാല്‍ യൗവ്വനം വളരെ ശ്രദ്ധാപൂര്‍വ്വം ജീവിക്കേണ്ട ഒരു കാലഘട്ടമാണു. യൗവ്വനം ഏണിപ്പടിയിലൂടെയുള്ള കയറ്റമാണെന്നു പറയാറുണ്ടു. സമതലത്തില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ അവിടെ ആവശ്യമാണല്ലോ. ഒരു ചെറിയ വഴുക്കല്‍, ഒരു ചെറിയ ഇടര്‍ച്ച അവിടെ വലിയ വീഴ്ചയ്ക്കു കാരണമാകുന്നു.സമതലത്തിലുള്ള വീഴ്ചയേക്കാള്‍ ഗുരുതരമായിരിക്കും ഏണിപ്പടിയില്‍ നിന്നുള്ള വീഴ്ച എന്നതിനു പക്ഷാന്തരമില്ല.
സ്വന്തമോഹങ്ങള്‍ക്കു വശംവദരായി തീരുന്നു എന്നതു യൗവ്വനത്തിന്റെ ഒരു പ്രലോഭനമാണു. എന്റെ ജീവിതം എന്റേതു മാത്രമാണു. അതു എങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതു ഞാനാണു. അതില്‍ ആരും കൈകടത്തുവാന്‍ ഞാന്‍ അനുവദിക്കുകയില്ല. എന്നിങ്ങനെ ചിന്തിക്കുകയും പറയുകയും ചെയ്യുന്നവരുടെ സംഖ്യ ഇന്നു വളരെയാണു. എന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നതു ഞാനാണു. അവിടെ മാതാപിതാക്കളുടേയോ പ്രിയപ്പെട്ടവരുടേയോ ആഗ്രഹങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്പിക്കേണ്ടതില്ല എന്നു വാദിക്കുന്നവരുടേയും വിശ്വസിക്കുന്നവരുടേയും സംഖ്യയും വിരളമല്ല. എനിക്കു ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു എന്നു ചിന്തിച്ചു മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവരും വര്‍ദ്ധിച്ചു വരുന്നു.എന്നാല്‍ എന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ എന്നോടൊപ്പം എന്റെ കുടുംബത്തിനും ഞാന്‍ ജീവിക്കുന്ന സമൂഹത്തിനും ഒരു പങ്കുണ്ടു എന്ന സത്യം ഇക്കൂട്ടര്‍ മനസ്സിലാക്കുന്നില്ല. വികാരങ്ങളെ സ്വയം നിയന്ത്രിക്കുവാന്‍ കഴിയാതെ വരുമ്പോള്‍, കുടുംബബന്ധങ്ങളും സാമൂഹ്യപ്രതിബദ്ധതയും അതിനെ നിയന്ത്രിക്കുന്ന പ്രേരകശക്തിയായി തീരുന്നു; തീരണം. വികരങ്ങളെ നിയന്ത്രിക്കുന്നവനാണു മനുഷ്യന്‍. അല്ലാത്തവര്‍ മനുഷ്യത്വം നഷ്ടപ്പെട്ടു മൃഗതുല്യരായി തീരുന്നു. സമൂഹത്തില്‍ ഇന്നു നാം നിരന്തരം കേള്‍ക്കുന്ന ബലാല്‍സംഗവും കൊലപാതകവും അക്രമവും എല്ലാം ഈ മൃഗീയവാസനയുടെ പ്രതിഫലനമാണു.
ഈ വിധ പ്രലോഭനങ്ങള്‍ക്കു വശംവദരായി തീരുവാന്‍ കാരണം, ഇതൊക്കെയാണു സത്യം എന്ന ധാരണയാണു. എന്നാല്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നതു ബാല്യവും യൗവ്വനവുമെല്ലാം മായയാണു എന്നാണു. സഭാഃ 11;10 '' ബാല്യവും യൗവ്വനവും മായയത്രേ.'' മാറ്റമുള്ളതെല്ലാം മായയും മിത്ഥ്യയുമത്രേ. സത്യത്തിനു മാറ്റമുണ്ടാകയില്ല. ഈ ഭൂമിയില്‍ ഉള്ളതെല്ലാം മായയാണു എന്നു ശലോമോന്‍ പറയുവാന്‍ കാരണം അതാണു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ പുസ്തകത്തിന്റെ ലക്ഷ്യം തന്നെ അതാണു. പുസ്തകം ആരംഭിക്കുന്നതു തന്നെ ഹാ,മായ,മായ സകലതും മായ എന്നു പറഞ്ഞാണല്ലോ. പിന്നെ പൊതുവായി ചിലകാര്യങ്ങള്‍ പറഞ്ഞിട്ടു പറയുന്നു.സഭഃ 1;12 '' ആകാശത്തിന്‍ കീഴില്‍ സംഭവിക്കുന്നതെല്ലാം ആരാഞ്ഞറിയേണ്ടതിന്നു ഞാന്‍ മനസ്സുവെച്ചു.'' അങ്ങനെ കിട്ടിയ മഹാജ്ഞാനമത്രേ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നതു.രണ്ടാമദ്ധ്യായത്തില്‍ എത്തുമ്പോള്‍ ഈ സത്യത്തിനു തെളിവായി സ്വന്തം ജീവിതം തന്നെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. സഭഃ 2;10,11 '' എന്റെ കണ്ണു ആഗ്രഹിച്ചതൊന്നും ഞാന്‍ അതിനു നിഷേധിച്ചില്ല. എന്റെ ഹൃദയത്തിനു സന്തോഷവും വലക്കിയില്ല. എന്റെ സകല പ്രയത്നവും നിമിത്തം എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ. ഞാന്‍ എന്റെ കൈകളുടെ സകല പ്രവൃത്തികളേയും, ഞാന്‍ ചെയ്യാന്‍ ശ്രമിച്ച സകല പരിശ്രമങ്ങളേയും നോക്കി. എല്ലാം മായയും വൃഥാപ്രയത്നവും അത്രേ. സൂര്യന്റെ കീഴില്‍ യാതൊരു ലാഭവും ഇല്ലാ എന്നു ഞാന്‍ കണ്ടു.'' ഈ ജീവിതാനുഭവത്തില്‍ നിന്നു ശലോമോന്‍ നല്‍കുന്ന ഒരു മുന്നറിയിപ്പാണു സഭാഃ 11;10 '' യൗവ്വനക്കാരാ, നിന്റെ യൗവ്വനത്തില്‍ സന്തോഷിക്ക, യൗവ്വനകാലത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ, നിനക്കു ഇഷ്ടമുള്ള വഴികളിലും ബോധിച്ചവണ്ണവും നടന്നു കൊള്‍ക. എന്നാല്‍ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.'' വാക്യത്തിന്റെ ആദ്യഭാഗം യൗവ്വനത്തിന്റെ ചിന്താഗതികളാണു. പ്രലോഭനമാണു. ഭവിഷ്യത്തുകളെ കുറിച്ചു അപ്പോള്‍ ചിന്തിക്കാറില്ല. അഥവാ അങ്ങനെ ഒരു ചിന്ത കടന്നു വന്നാല്‍ തന്നെ അതിനു വലിയ വില കല്പിക്കാറില്ല. എന്തും വരട്ടെ, അന്നേരം കാണാം. എന്നു പറഞ്ഞു അവഗണിക്കുകയും ചെയ്യും. എന്നാല്‍ ഇതെല്ലാം കൊണ്ടെത്തിക്കുന്നതു ദൈവത്തിന്റെ ന്യയവിസ്താരത്തിലാണെന്നു എന്നു തിരിച്ചറിഞ്ഞു , ആ പ്രലോഭനങ്ങളില്‍ മുഴുകിപ്പോകാതെ ജീവിക്കണമെന്നാണു ശലോമോന്‍ ചെറുപ്പക്കാര്‍ക്കു നല്‍കുന്ന സാരോപദേശം.
ഉപദേശങ്ങള്‍ പ്രായോഗിക ജീവിതത്തില്‍, പ്രത്യേകിച്ചു യൗവ്വന കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കുക പ്രയാസമേറിയ ഒന്നാണു. അതിനുള്ള ഏക പരിഹാരമാര്‍ഗ്ഗം ആണു ശലോമോന്‍ 12-ാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നതു. '' യൗവ്വനത്തില്‍ നിന്റെ സ്രഷ്ടാവിനെ ഔര്‍ത്തു കൊള്‍ക.'' സ്രഷ്ടാവു എന്നു പറഞ്ഞിരിക്കുന്നതു തനിക്കു ജന്മം നല്‍കിയ ലൗകികപിതാവിനെ അല്ല. സകലത്തിന്റേയും സ്രഷ്ടാവും നിയന്താവുമായ ദൈവത്തെ ഓര്‍ക്കണമെന്നാണു അതിന്റെ അര്‍ത്ഥം. ദൈവഭയവും ദൈവഭക്തിയും ഉള്ളവരായി യൗവ്വനത്തില്‍തന്നെ പരിണമിച്ചെങ്കില്‍ മാത്രമേ ന്യായവിസ്താരത്തില്‍ നിന്നു രക്ഷപെടുവാന്‍ കഴിയുകയുള്ളു. പുസ്തകം അവസാനിപ്പിക്കുന്നതു , ഈ പുസ്തകത്തില്‍ ആരംഭം മുതല്‍ വിവരിച്ച വ്യര്‍ത്ഥവും മായയുമായ ഈ ജീവിതത്തില്‍ അവശ്യം ആവശ്യമായിരിക്കുന്നതു ഒന്നുമാത്രമാണു എന്നു പറഞ്ഞു കൊണ്ടാണു. സഭാഃ 12;13 '' എല്ലാറ്റിന്റേയും സാരാംശം കേള്‍ക്കുക, ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചു കൊള്‍ക, അതാകുന്നു സകല മനുഷ്യര്‍ക്കും വേണ്ടിയതു.''
എന്നാല്‍ പലപ്പോഴും യൗവ്വനത്തിന്റെ ചോരത്തിളപ്പില്‍ ഈവിധ ഉപദേശങ്ങള്‍ക്കൊന്നും വലിയ പ്രാധാന്യം കല്പിക്കാറില്ല. ചിലരാകട്ടെ ഇതു ക്ഷണികവും നശ്വരവുമാണെങ്കില്‍ അതു നഷ്ടപ്പെടുന്നതിനു മുമ്പെ ആവോളം ആസ്വദിക്കാം എന്ന ചിന്താഗതിക്കാരാണു. തിന്നുക, കുടിക്ക, ആനന്ദിക്ക നാളെ മരിക്കുമല്ലോ എന്ന എപ്പിക്കൂറിയന്‍ ഫിലോസഫിയിലാണു അവര്‍ക്കു വിശ്വാസം. എന്നാല്‍ കാലം പിന്നിടുമ്പോള്‍ ആണു ഇതെല്ലാം വ്യര്‍ത്ഥമായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നതു. അപ്പോഴാകട്ടെ അതെല്ലാം തിരികെ കിട്ടാതവണ്ണം നഷ്ടമായി കഴിഞ്ഞിരിക്കും. പിന്നെ നിരിശപൂണ്ടു അവശേഷിക്കുന്ന കാലം പിന്നിടേണ്ടതായി വരുന്നു. ലോകപ്രശസ്തരായ ചിലര്‍ തങ്ങളുടെ ജീവിതത്തെ കുറിച്ചു അവരുടെ അന്ത്യനാളുകളില്‍ കുറിച്ചിട്ടിരിക്കുന്നതു നമ്മുടെ ചിന്തകളെ തൊട്ടുണര്‍ത്തുന്നവയാണു.
സുപ്രസിദ്ധ ചിത്രകാരന്‍ H.G വെല്‍സു അറുപത്തിയൊന്നാം വയസ്സില്‍ പറഞ്ഞു. '' എനിക്കു ഒരു സമാധാനവുമില്ല. എന്റെ ജീവിതം എനിക്കു അനുവദിക്കപ്പെട്ടിരിക്കുന്ന പരിധിവരെ എത്തിയിരിക്കുന്നു.''
ആംഗലകവി ബൈറണ്‍ പറഞ്ഞു.'' എന്റെ ദിവസങ്ങള്‍ പഴുത്ത ഇലകുമ്പിളുകളില്‍ സ്ഥിതി ചെയ്യുന്നു. ജീവിതത്തിന്റെ പൂക്കളും ഫലങ്ങളും കൊഴിഞ്ഞു പോയി. പുഴുവും കീടങ്ങളും ദുഃഖവും എന്റേതു മാത്രമാണു.''
കാര്‍ട്ടുണിസ്റ്റു റാഫ്ബട്ടണ്‍ .'' എനിക്കു ജീവിതത്തില്‍ അത്രവലിയ ക്ളേശങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എനിക്കു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിട്ടുണ്ടു. വിജയങ്ങളും വളരെ ഉണ്ടായിട്ടുണ്ടു. നിരവധി സ്ത്രീകളെ ഞാന്‍ പ്രാപിച്ചിട്ടുണ്ടു.ലോകത്തിലെ വന്‍രാജ്യങ്ങളെല്ലാം ഞാന്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. പക്ഷെ, ഇന്നു 24 മണിക്കൂര്‍ ഉള്ള ഒരുദിവസം കഴിച്ചു കൂട്ടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു മടുത്തിരിക്കുന്നു.
ജീവിതാന്ത്യത്തിലെ ഈ നിരാശയ്ക്കു കാരണം എന്താണെന്നു ഫ്രഞ്ചു ശാസ്ത്രജ്ഞനും ദാര്‍ശനികനുമായ പാസ്കല്‍ പറയുന്നതു ശ്രദ്ധിക്കുക. '' ഈശ്വരന്റെ ആകൃതിയില്‍ ഉള്ള ഒരു ശൂന്യാന്തരാളം എല്ലാ മനുഷ്യരുടേയും ഉള്ളില്‍ ഉണ്ടു. സൃഷ്ടിക്കപ്പെട്ട യാതൊന്നു കൊണ്ടും ആ അന്തരാളം നിറയ്ക്കുവാന്‍ കഴിയുകയില്ല. പിന്നയോ, സ്രഷ്ടാവായ ഈശ്വരനെ കാണ്ടു മാത്രമേ അതു നിറയ്ക്കുവാന്‍ കഴിയുകയുള്ളു.'' ആധുനിക ദാര്‍ശനികന്‍ കണ്ടെത്തിയ ഈ വലിയ സത്യമാണു '' യൗവ്വനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓര്‍ത്തു കൊള്‍ക.''. '' ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്ക. '' എന്നിങ്ങനെ ലളിതമായി ജ്ഞാനിയായ ശലോമോന്‍ പറഞ്ഞു വച്ചിരിക്കുന്നതു. അങ്ങനെയുള്ളവര്‍ക്കു മാത്രമേ, '' ഹേ മരണമേ നിന്ററെ വിഷമുള്ളെവിടെ '' എന്നു പരിശുദ്ധനായ പൗലോസുസ്ളീഹായെ പോലെ മരണത്തിന്റെ മുഖത്തു നോക്കി പറയുവാനും, '' വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടു ചേരുവാന്‍ അത്യധികം കാംക്ഷിക്കുന്നു അതു അത്യുത്തമമല്ലോ '' എന്നു പ്രത്യാശയോടെ പറയുവാനും കഴിയുകയുള്ളു.യൗവ്വനത്തിന്റെ ഏണിപ്പടികളില്‍ വഴുതി വീഴാതെ ജീവിതവിജയത്തില്‍ എത്തിച്ചേരുവാനും ദൈവത്തിന്റെ ന്യായവിസ്താരത്തില്‍ നിന്നു രക്ഷപെടുവാനും ശലോമോന്റെ ഈ സാരോപദേശം ഉപകരിക്കും; ഉപകരിക്കട്ടെ .
Comments
Post a Comment