വചനപരിച്ഛേദം- 3
3. സാത്താന്റെ സുവിശേഷം
ഉല്പഃ3;1 അതു സ്ത്രീയോടുഃ തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
വി.വേദപുസ്തകത്തിലെ ആദ്യത്തെ ചോദ്യമാണിതു. ഇതുവരെ ആരും ആരോടും ഒരു ചോദ്യവും ചോദിച്ചിട്ടില്ല. ആദമിനേയും ഹവ്വായേയും സൃഷ്ടിച്ചു ഈ ഭൂമിയില്‍ പാര്‍പ്പിച്ചിട്ടു എത്ര കാലമായി എന്നു വ്യക്തമല്ല. ഏതായാലും ഈ കാലത്തിനിടയില്‍ യഹോവ മനുഷ്യനോടാകട്ടെ, മനുഷ്യന്‍ ദൈവത്തോടാകട്ടെ, മനുഷന്‍ പരസ്പരമാകട്ടെ ഒരു ചോദ്യവും ചോദിച്ചിട്ടില്ല.അതിനു തക്ക ഒരു കാര്യവും അവരുടെ ബന്ധത്തില്‍ അതുവരെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണു അതിനു കാരണം. എന്നാല്‍ ഇവിടെ സാത്താന്‍ ഒരു ചോദ്യവുമായി കടന്നു വന്നിരിക്കുന്നു.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാത്താന്‍ ഇവിടെ ചോദ്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു. അതു കഴിയുമ്പോള്‍ പിന്നെ ചോദ്യങ്ങളുടെ ഒരു പ്രവാഹമാണു. ദൈവം മനുഷ്യനോടു ചോദിക്കുന്നു, മനുഷ്യന്‍ മനുഷ്യനോടു ചോദിക്കുന്നു, മനുഷ്യന്‍ ദൈവത്തോടും ചോദിക്കുന്നു. ഭൂമിയിലെ ഈ പ്രഥമ ചോദ്യത്തിന്റെ ഉദ്ദേശം എന്താണു, അതിന്റെ അര്‍ത്ഥം എന്താണു, അതിന്റെ പരിണത ഫലമെന്താണു എന്നീ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള ഒരു ശ്രമമാണു ഇവിടെ ലക്ഷ്യമാക്കുന്നതു. അതിലേക്കു പ്രവേശിക്കുന്നതിനു മുമ്പു ചോദ്യങ്ങളെ കുറിച്ചു ചില കാര്യങ്ങള്‍ പൊതുവായി അറിയേണ്ടതു ആവശ്യമാണു.
ചോദ്യങ്ങള്‍ പലവിധം ഉണ്ടു. അവയെല്ലാം നമുക്കു സുപരിചിതങ്ങളുമാണു. ചോദ്യം എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്കു പെട്ടെന്നു ഓടിയെത്തുന്നതു പരീക്ഷയിലെ ചോദ്യങ്ങളാണു. പരീക്ഷയിലെ ചോദ്യം എന്നു പറയുമ്പോള്‍ തന്നെ അതിന്റെ ഉദ്ദേശം എന്താണെന്നു വ്യക്തമാണു. പരീക്ഷിക്കുവാനുള്ളതാണു ആ ചോദ്യങ്ങള്‍. ആരോടു ചോദിക്കുന്നുവോ അവരുടെ അറിവു പരിശോധിക്കുകയാണു അതിന്റെ ലക്ഷ്യം. ചോദ്യകര്‍ത്താവിനു ഉത്തരം അറിവുള്ളതായിരിക്കും. ഒരുവിധത്തില്‍ പറഞ്ഞാല്‍ അതു ആത്മശോധനാപരമാണു എന്നു പറയാം. ആരോടു ചോദിക്കുന്നുവോ അവര്‍ക്കു അതിന്റെ ഉത്തരം അറിയുമോ എന്നു ചോദ്യകര്‍ത്താവു ഗ്രഹിക്കുന്നതോടൊപ്പം, ഉത്തരം പറയേണ്ട ആള്‍ തനിക്കു എത്രമാത്രം അറിവുണ്ടു തിരിച്ചറിയുവാനും ആവിധ ചോദ്യങ്ങള്‍ ഉപകരിക്കുന്നു; ഉപകരിക്കണം. അങ്ങനെ തന്റെ കുറവുകളെ കണ്ടറിഞ്ഞു പരിഹരിക്കുകയാണു ആവിധ ചോദ്യങ്ങളുടെ പ്രധാന ഉദ്ദേശം. ഉല്പഃ 3;9 ല്‍ കാണുന്ന യഹോവയുടെ ചോദ്യം ആ ഗണത്തില്‍ പെടുന്നു. എന്നാല്‍ തികച്ചും ആത്മശോധനപരമായ ചോദ്യങ്ങളുമുണ്ടു. ഒരാള്‍ ചെയ്ത തെറ്റു അയാളെ ബോദ്ധ്യപ്പെടുത്തുകയാണു ആ ചോദ്യം കൊണ്ടു ഉദ്ദേശിക്കുന്നതു. അയാള്‍ ആ തെറ്റു തിരിച്ചറിഞ്ഞു തിരുത്തണമെന്നതാണു ചോദ്യകര്‍ത്താവു ആഗ്രഹിക്കുന്നതു. ' നീ കോപിക്കുന്നതു എന്തിനു? നിന്റെ മുഖം വാടുന്നതും എന്തു?'(ഉല്പഃ4;6) എന്നീ യഹോവയുടെ കയീനോടുള്ള ചോദ്യം അതിനു ഉദാഹരണമാണു. ജിജ്ഞാസയില്‍ നിന്നു ഉളവാകുന്നതാണു അടുത്ത ചോദ്യം. അറിയുവാനുള്ള ആഗ്രഹമാണു അതിന്റെ പിന്നില്‍ കാണുന്നതു. കുട്ടികള്‍ മുതിര്‍ന്നവരോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ആ ഗണത്തില്‍ പെടുന്നു. അറിയണം എന്നതില്‍ അപ്പുറം അതിനു മറ്റൊരു ഉദ്ദേശവുമില്ല. കേള്‍വിക്കാരില്‍ സംശയമുളവാക്കുകയാണു മറ്റൊരു വിഭാഗത്തിലുള്ള ചോദ്യത്തിന്റെ ഉദ്ദേശം. അവന്‍ അറിഞ്ഞിരിക്കുന്ന കാര്യത്തില്‍ സംശയം ഉളവാക്കി അവനെ തിരുത്തുകയാണു ചോദ്യകര്‍ത്താവിന്റെ ലക്ഷ്യം. അതാകട്ടെ രണ്ടുവിധ ഫലമുളവാക്കും. അറിഞ്ഞിരിക്കുന്ന തെറ്റു തിരുത്തുവാന്‍ അതു ഉപകരിക്കുന്നു എന്നതാണു ഒന്നു. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞിരിക്കുന്ന ശരി തെറ്റാണു എന്നു സമര്‍ത്ഥിക്കുവാന്‍ ഈവിധ ചോദ്യം ചോദിക്കും.നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ള സാത്താന്റെ ചോദ്യം ആ ഗണത്തില്‍ പെടുന്നു. വേറൊരു തരം ചോദ്യമുണ്ടു. അതിനു മറുചോദ്യം എന്നു പറയാം. ചോദ്യം ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുന്നു. അതിന്റെ പിന്നില്‍ പല ഉദ്ദേശങ്ങള്‍ ഉണ്ടായിരിക്കും. ഒരാള്‍ ചെയ്ത തെറ്റു അയാളെ ബോദ്ധ്യപ്പെടുത്തുവാനായി ചിലപ്പോള്‍ ചോദ്യം ചോദിക്കാറുണ്ടു. അപ്പോള്‍ തെറ്റു മറച്ചു മറയ്ക്കുവാനും, തന്നോടു ചോദിച്ചതിലുള്ള അനിഷ്ടം പ്രകടമാക്കുവാനും മറുചോദ്യം ചോദിക്കാറുണ്ടു. ഹാബേലിനെ വധിച്ചു കഴിഞ്ഞു യഹോവ കയീന്റെ സമീപം വന്നു അവനോടുഃ ' നിന്റെ അനുജന്‍ ഹാബേല്‍ എവിടെ? എന്നു ചോദിച്ചതിനു ' ഞാന്‍ അറിയുന്നില്ല. ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ?എന്നു ഒരു മറുചോദ്യം ചോദിക്കുന്നതു ( ഉല്പഃ 4;9) അതിനു ഉദാഹരണമാണു. എന്നാല്‍ ചിലപ്പോള്‍ താന്‍ അറിഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങള്‍ തെറ്റായിരുന്നോ എന്‌നു ഉറപ്പാക്കുവാനും മറുചോദ്യം ചോദിക്കാറുണ്ടു. ഉത്തരം ഒന്നും പ്രതീക്ഷിക്കാതെ വെറുതെ ചോദിക്കുന്ന ചോദ്യവുമുണ്ടു. ഒരു സ്നേഹിതനോ പരിചയക്കാരനോ പോകുന്നതു കാണുമ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമാണു 'എങ്ങോട്ടാ?' ഒരു സൗഹൃദ ചോദ്യം ഉത്തരം പ്രതീക്ഷിക്കുന്നുമില്ല. മറുപടിയും അതുപോലെയായിരിക്കും. ' വെറുതേ.' ഈ ചോദ്യങ്ങളുടെ വെളിച്ചത്തില്‍ സാത്താന്റെ ചോദ്യത്തെ കുറിച്ചു നമുക്കു ചിന്തിക്കാം.
സാത്താന്റെ ഈ ചോദ്യം, കേള്‍വിക്കാരനില്‍ സംശയം ഉളവാക്കുന്ന കുടുക്കു ചോദ്യത്തില്‍ പെടുന്നതാണെന്നു ആമുഖത്തില്‍ സൂചിപ്പിച്ചതാണല്ലോ.ഈ ചോദ്യം കൊണ്ടു സാത്താന്‍ ഉദ്ദേശിച്ചതു എന്താണെന്നും, അതു ഇവിടെ എങ്ങനെ പ്രകടമാകുന്നു എന്നും, ഹവ്വായില്‍ ഈ ചോദ്യം ഉളവാക്കിയ മാറ്റമെന്താണെന്നും, അതിന്റെ പരിണതഫലമെന്തായിരുന്നു എന്നും ചിന്തിക്കാം. സാത്താന്റെ ചോദ്യം ശ്രദ്ധിക്കുകഃ 'തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും തിന്നരുതെന്നു യഹോവ വാസ്തവമായി നിങ്ങളോടു കല്പിച്ചിട്ടുണ്ടോ? ' ഇതു ഒരു ജിജ്ഞാസുവിന്റെ ചോദ്യമല്ല.വൃക്ഷഫലം തിന്നരുതെന്നു കല്പിച്ചിട്ടുണ്ടു എന്നു സാത്താനു അറിയാമായിരിന്നു എന്നതു കൊണ്ടാണല്ലോ അങ്ങനെ ചോദിച്ചതു. ഹവ്വായ്ക്കു അറിയുമോ എന്നു പരിശോധിക്‌കുവാനുള്ള ചോദ്യവുമായിരുന്നില്ല അതു. വാസ്തവമായി എന്നു ചേര്‍ത്തു ചോദിച്ചതില്‍ നിന്നു അതു വ്യക്തമാകുന്നു. അറിഞ്ഞതു എത്രമാത്രം ശരിയാണു എന്ന സംശയം ഉളവാക്കുകയായിരുന്നു സാത്താന്റെ ഉദ്ദേശം എന്നു ' വാസ്തവമായി' എന്ന പ്രയോഗം വെളിവാക്കുന്നു. സാത്താന്റെ ചോദ്യം ഒന്നുകൂടെ ശ്രദ്ധിച്ചാല്‍, അതിന്റെ പിന്നില്‍ എത്രമാത്രം ഉദ്ദേശശുദ്ധിയുണ്ടായിരുന്നു എന്നു വ്യക്തമാകും. തിന്നരുതു എന്നു കല്പിച്ചിട്ടുണ്ടോ എന്നല്ലാതെ തിന്നുന്ന നാളില്‍ മരിക്കും എന്നു പറഞ്ഞിട്ടുണ്ടോ? എന്നു ചോദിക്കുന്നില്ല. കാരണം ഈ വിലക്കില്‍ ഹവ്വായ്ക്കു ചിലസംശയങ്ങള്‍ ഉണ്ടു എന്നു സാത്താന്‍ മനസ്സിലാക്കിയിരുന്നു എന്നു ഊഹിക്കാം. സാത്താന്‍ നമ്മുടെ ചിന്തകളെയും ഹൃദയവിചാരങ്ങളേയും തിരിച്ചറിയും എന്നതു ഒരു സത്യമാണു. നമ്മുടെ കര്‍ത്താവു നാല്പതുദിവസം ഉപവസിച്ചു കഴിഞ്ഞപ്പോള്‍ സാത്താന്‍ പരീക്ഷിക്കുവാനായി കടന്നു ചെന്നതില്‍ അതു വ്യക്തമാകുന്നു. ഒരാള്‍ക്കു വിശക്കുന്നു എന്നതു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയുകയില്ലല്ലോ. കര്‍ത്താവിനു വിശന്നു എന്നു സാത്താന്‍ അറിഞ്ഞതു കൊണ്ടാണല്ലോ അവന്‍ കല്ലു അപ്പമാകാന്‍ കല്പിക്ക എന്നു പറഞ്ഞതു. മാത്രമല്ല, ഉപവസിച്ചതു തന്റെ പരസ്യശുശ്രുഷ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു എന്നതും സാത്താന്‍ ഗ്രഹിച്ചിരുന്നു എന്നു മൂന്നു പരീക്ഷകളും വെളിവാക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ ചിന്തകളെ പോലും മനസ്സിലാക്കിയ സാത്താനു മനുഷ്യന്റെ ചിന്തകളേയും ആഗ്രഹങ്ങളേയും എല്ലാം ഗ്രഹിക്കുവാന്‍ കഴിയും എന്നതില്‍ സംശയിക്കേണ്ട. നാം എത്രമാത്രം ശ്രദ്ധാലുക്കളായി ജീവിക്കണം എന്നു ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഹവ്വായുടെ മറുപടി ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ഉല്പഃ 3; 2,3 '' സ്ത്രീ പാമ്പിനോടുഃ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം നിങ്ങള്‍ക്കു തിന്നാം; എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.'' ഇവിടെ ഹവ്വായുടെ മറുപടിയിലുള്ള രണ്ടു മൂന്നു കാര്യങ്ങള്‍ അതു വെളിവാക്കുന്നു. ഒന്നു സാത്താന്‍ ചോദിക്കാത്ത ഒരു കാര്യം ഹവ്വാ പറഞ്ഞു. മരിക്കും എന്നു പറഞ്ഞിട്ടുണ്ടോ എന്നു സാത്താന്‍ ചോദിച്ചില്ല. പക്ഷെ ഹവ്വാ പറയുന്നു മരിക്കാതിരിക്കേണ്ടതിനു തിന്നരുതു.രണ്ടാമതു യഹോവ പറഞ്ഞതു മുഴുവന്‍ പറഞ്ഞില്ല, പറയാത്ത കാര്യം പറയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പറഞ്ഞതില്‍ തന്നെ ചില മാറ്റങ്ങളും വരുത്തി. യഹോവ കല്പിച്ചതു ഉല്പഃ 2;16,17 ല്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നതുഃ ''യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍ഃ തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്കു ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.'' എന്തൊക്കെ മാറ്റങ്ങളാണു ഹവ്വാ ഇതില്‍ വരുത്തിയിരിക്കുന്നതു. ഒന്നാമതു 'തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം നിങ്ങള്‍ക്കു തിന്നാമെന്നാണു ഹവ്വാ പറയുന്നതു. യഹോവ പറഞ്ഞ രണ്ടു വാക്കുകള്‍ ഹവ്വാ മനഃപ്പൂര്‍വ്വം ഉപേക്ഷിച്ചു. 'സകല എന്ന വാക്കും 'ഇഷ്ടം പോലെ ' എന്ന വാക്കുമാണു ഹവ്വാ വിട്ടു കളഞ്ഞതു. ഈ രണ്ടു വാക്കുകളും യഹോവ അവര്‍ക്കു നല്‍കിയ വലിയ സ്വാതന്ത്ര്യത്തെയാണു സൂചിപ്പിക്കുന്നതു. ഒരെണ്ണം വിലക്കിയപ്പോള്‍ ഈ സ്വാതന്ത്ര്യത്തിനു എന്തു വിലയെന്നാണു ഹവ്വാ അര്‍ത്ഥമാക്കുന്നതു എന്നു ഊഹിക്കാവുന്നതാണു. രണ്ടാമതു ഹവ്വാ പറയുന്നുഃ ' നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതു; തൊടുകയുമരുതു.'' ഇവിടെയും ദൈവത്തിന്റെ കല്പനയെ കോട്ടിമാട്ടിയിരിക്കുന്നതായി കാണാം. ഹവ്വാ ആ വാചകത്തിന്റെ ഘടനതന്നെ മാറ്റി. ഘടനമാറിയപ്പോള്‍ ആശയത്തിനും മാറ്റം വരുന്നു. ദൈവം പറഞ്ഞതു വൃക്ഷത്തിന്റെ ഫലം തിന്നരുതു എന്നും തിന്നാല്‍ മരിക്കും എന്നാണല്ലോ. ഒരു കല്പന കൊടുക്കുകയും അതു ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുമാണു ദൈവം പറഞ്ഞതു. വാചകത്തിന്റെ ഘടന മാറ്റിയപ്പോള്‍ യഹോവ നല്‍കിയ കല്പനയെ ലാഘവപ്പെടുത്തുകയാണു ചെയ്തതു. മരിക്കാതിരിക്കേണ്ടതിനു എന്നു ഹവ്വാ തിരുത്തി പറയുമ്പോള്‍, മരിക്കും എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കു ഹവ്വായിക്കു മനസ്സിലായില്ല എന്നു വ്യക്തമാകുന്നു. അവിടെ മരണം എന്നതു ശാരീരിക മരണത്തെ അല്ല ഉദ്ദേശിച്ചതു എന്ന് ഹവ്വായ്ക്കു മാത്രമല്ല ആദാമിനും മനസ്സിലായില്ല എന്നു ഊഹിക്കാവുന്നതാണു. അവിടെ ആത്മമരണത്തെയാണു ഉദ്ദേശിച്ചതു എന്ന് പിന്നീടാണു വെളിവാകുന്നതു. തിന്നാല്‍ മരിക്കും എന്നല്ലാതെ തിന്നില്ലായെങ്കില്‍ മരിക്കയില്ലായെന്നു യഹോവ പറഞ്ഞില്ല. എന്നാല്‍ ഹവ്വാ മരിക്കാതിരിക്കേണ്ടതിന്നു തിന്നരുതു എന്നു പറയമ്പോള്‍ തിന്നാല്‍ മാത്രമേ മരിക്കുയുള്ളു എന്നാണു അര്‍ത്ഥം. മൂന്നാമതു, യഹോവ പറഞ്ഞ വൃക്ഷത്തിന്റെ പേരു ഹവ്വാ വിട്ടുകളകയും പകരം തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന വൃക്ഷം എന്നു മാറ്റുകയും ചെയ്തു. ഒന്നു നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതു ഹവ്വായ്ക്കു മനസ്സിലായില്ലായെന്നു കരുതണം. എന്താണു ഈ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതിന്റെ അര്‍ത്ഥം. മനുഷ്യനെ ദൈവം സ്വന്തം സ്വരൂപത്തിലും സാദൃശ്യത്തിലുമാണു സൃഷ്ടിച്ചതു എന്നു വി.വേദപുസ്തകം പറയുന്നു. സ്വരൂപവും സാദൃശ്യവും എന്നതു കൊണ്ടു മനുഷ്യരൂപത്തെയല്ല എന്നും, ദൈവത്തെ പോലെ നന്മ ചെയ്യുവാനുള്ള കഴിവിലാണു സൃഷ്ടിച്ചതും എന്നാണു അര്‍ത്ഥം. എന്നാല്‍ ഒരു വ്യത്യാസം മാത്രം. ഇവിടെ മനുഷ്യനു തിന്മ ചെയ്യാനുള്ള സാദ്ധ്യതയുണ്ടു. അതാണു വിലക്കു കല്പിച്ചതു. വിലക്കു ലംഘിക്കുമ്പോള്‍ തിന്മ ചെയ്യുവാനുള്ള കഴിവുകേടുകൂടെ മനുഷ്യനില്‍ വന്നു ചേരും. അതാണു നന്മതിന്മകളുടെ അറിവു എന്നതിന്റെ അര്‍ത്ഥം. അതു മനസ്സിലായില്ലായെന്നതിനാല്‍ അതിനെ തോട്ടത്തിന്റെ നടുവിലെ വൃക്ഷം എന്നു ഹവ്വാ വിളിച്ചു. എന്നാല്‍ ഇതുകൂടാതെ ഹവ്വായുടെ മനസ്സിന്റെ ഭാവങ്ങളേയും അതു വെളിവാക്കുന്നു. അതു തോട്ടത്തിന്റെ നടുവിലാണു നില്ക്കുന്നതു എന്നു ഹവ്വായുടെ വാക്കുകള്‍ ശരിയാണു . എന്നാല്‍ തോട്ടത്തിന്റെ നടുവില്‍ മറ്റൊരു വൃക്ഷം കൂടെ ഉണ്ടു എന്നു ഉല്പഃ 2;9 കാണാം. അതാകട്ടെ ജീവവൃക്ഷമാണു. അതു തിന്നാന്‍ അനുവാദമുള്ളതുമാണു. തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്നവൃക്ഷം എന്നു മാത്രം പറഞ്ഞതു കൊണ്ടു ഏതു വൃക്ഷമെന്നു വ്യക്തവുമല്ല. ഒരു കാര്യം ശരിയാണു, അതിന്റെ പ്രാധാന്യമാണു അതുകൊണ്ടു ലക്ഷ്യമാക്കുന്നതു എന്നു പറയാം. ഇവിടെ ആ വൃക്ഷത്തിനു ഹവ്വാ മനസ്സില്‍ കൊടുത്ത സ്ഥാനമാണു അതെന്നു പറയുന്നതില്‍ തെറ്റില്ല. തോട്ടത്തിലുള്ളതിലേക്കും ഏറ്റം പ്രധാനപ്പെട്ട വൃക്ഷമായിട്ടാണു ഹവ്വാ അതിനെ കണ്ടതു എന്നാണു അതിന്റെ അര്‍ത്ഥം. അതുകൊണ്ടാണു അതു തിന്നരുതു എന്നു ദൈവം കല്പിച്ചതു എന്നു ധ്വനി. പിന്നീടു, കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ രുചിയുള്ളതും എന്നു തോന്നി എന്നതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതു ബോദ്ധ്യമാകും. അവസാനം യഹോവ പറയാത്തഒരു കാര്യം കൂടെ ഹവ്വാ കൂട്ടിച്ചേര്‍ത്തു ; തൊടുകയുമരുതു. ഹവ്വായുടെ സംശയത്തിനു ഒരു കാരണം കൂടെ നമുക്കു ഊഹിക്കാവുന്നതാണു. ഉല്പത്തി പുസ്തകം രണ്ടാമദ്ധ്യായം വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. യഹോവയായ ദൈവം ഈ കല്പന നല്‍കുമ്പോള്‍ ഹവ്വാ ഇല്ലായിരുന്നു. ആദമിനോടു മാത്രമാണു യഹോവ ഇങ്ങനെ കല്പിച്ചതു. അതിനു ശേഷമാണു ഹവ്വായെ സൃഷ്ടിച്ചതെന്നു അവിടെ കാണുന്നു. ആദമില്‍ നിന്നാണു ഹവ്വാ ഇതു അറിയുന്നതു. അതുകൊണ്ടായിരിക്കാം ഹവ്വായ്ക്കു ഇതില്‍ സംശയവും വിശ്വാസമില്ലായ്മയും ഉണ്ടായതു എന്നു ഊഹിക്കാം.ഒരുപക്ഷെ അതുകൊണ്ടായിരിക്കാം ഹവ്വാ തന്നെ അവിടെ പോയതു.ഏതായാലും ഹവ്വായുടെ വിശ്വാസമില്ലായ്മയും സംശയവും അതൃപ്തിയും എല്ലാം പ്രതിധ്വനിക്കുന്നു. ദൈവവചനങ്ങളിലുള്ള വിശ്വാസമില്ലായ്മയും സംശയങ്ങളും ലൗകികമോഹങ്ങളിലുള്ള അമിതാസക്തിയും പിശാചിന്റെ കെണിയില്‍ വീണുപോകാന്‍ കാരണമാകുമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.
തന്റെ പ്രയോഗം ശരിക്കു ഏറ്റു എന്നു ഹവ്വായുടെ പ്രതികരണത്തില്‍ നിന്നു മനസ്സിലാക്കിയ സാത്താന്‍ തന്റെ അവസാനത്തെ അടവു പ്രയോഗിച്ചു. ദൈവ കല്പനയെ അവന്‍ ദുര്‍വ്വ്യാഖ്യാനം ചെയ്യുന്നു. സാത്താന്‍ ഹവ്വായോടു പറഞ്ഞതു കേള്‍ക്കുകഃ. പാമ്പു സത്രീയോടുഃ നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യുമെന്നു ദൈവം അറിയുന്നു. എന്നു പറഞ്ഞു. മരിക്കയില്ല എന്നതു സാത്താന്‍ കൂട്ടിച്ചേര്‍ത്തതാണു.ദൈവത്തെ പോലെ ആകും എന്നു പറഞ്ഞതു ശരായാണു. പഴം പറിച്ചു തിന്നു കഴിഞ്ഞു യഹോവ അവരെ പുറത്താക്കിയിട്ടു പറയുന്നു. ഉല്പഃ 3;22 'യഹോവയായ ദൈവംഃ മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിരിക്കുന്നു.''. സ്ത്രീ അത്ഭുതപ്പെട്ടു. താന്‍ പറയാതെ മറച്ചുവെച്ചതു പോലും ഇവന്‍ ഗ്രഹിച്ചിരിക്കുന്നു. തിന്നരുതെന്നു വിലക്കിയ വൃക്ഷത്തിന്റെ പേരായ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതു അവന്‍ മനസ്സിലാക്കിയിരിക്കുന്നു. അവന്‍ എല്ലാം അറിയുന്നവനാണു എന്നു ഹവ്വായ്ക്കു തോന്നി. തിന്നുന്ന നാളില്‍ മരിക്കും എന്നു യഹോവ ഉറപ്പിച്ചു പറഞ്ഞതാണു. എന്നാല്‍ ഇവന്‍ അതിനേക്കാള്‍ ഉറപ്പിച്ചു പറയുന്നു, മരിക്കയില്ല നിശ്ചയം. കാരണം കൂടെ അവന്‍ പറഞ്ഞപ്പോള്‍ ഹവ്വായുടെ സംശയം മുഴുവന്‍ മാറി. ദൈവത്തെ പോലെ ആകാതിരിക്കുവാനാണു അതു തിന്നരുതു എന്നു ദൈവം കല്പിച്ചതു എന്ന വിശദീകരണം അവളുടെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യങ്ങളുടെ മറുപടി ആയിരുന്നു.അവള്‍ക്കു സന്തോഷമായി. വൃക്ഷഫലത്തിലേക്കു നോക്കി. കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ രുചിയുള്ളതും ജഞാനം പ്രാപിക്കാന്‍ കാമ്യവും എന്നു കണ്ടു. സാത്താന്‍ ചായിച്ചു കൊടുത്ത ഫലം പറിച്ചു അവള്‍ തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു. രണ്ടു പേരും തിന്മ എന്താണെന്നു അറിഞ്ഞു. ആ അറിവിന്റെ ഫലമാണു ലജ്ജയും ഭയവും. ദൈവവചനങ്ങളെ സംശയദൃഷ്ടിയോടെ കണ്ട ഹവ്വാ, ദൈവവചനങ്ങളെ ദുര്‍വ്വ്യാഖ്യാനം ചെയ്ത സാത്താന്റെ നൂതനസുവിശേഷത്തില്‍ കാലിടറി വീഴുകയും നിത്യനാശത്തിനു പാത്രമായി തീരുകയും ചെയ്തു.
ഈ സംഭവം നമൂക്കു നല്‍കുന്ന സന്ദേശം എന്താണു എന്നു കൂടി ശ്രദ്ധിച്ചു ഈ ചിന്തകള്‍ക്കു വിരാമമിടാം.ദൈവവചനങ്ങളെ സംശയദൃഷ്ടിയോടെ കാണാതെ അതില്‍ വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുവാന്‍ തയ്യാറാകുന്നില്ലായെങ്കില്‍ സാത്താന്‍ അതു ദുരുപയോഗപ്പെടുത്തി നമ്മെ അവന്റെ കണിയില്‍ വീഴ്ത്തും എന്ന വലിയ സന്ദേശമാണു ഇതു നമുക്കു നല്‍കുന്നതു.പാമ്പിന്റെ ചോദ്യത്തിന്റെ കാലികപ്രസക്തിയെ കുറിച്ചു ഒരു കാര്യം. ഇതിനെ സാത്താന്റെ സുവിശേഷം എന്നു വിളിക്കാം.പുതിയ ഒരുദൈവശാസ്ത്രത്തിന്റെ പ്രവാചകനായി പാമ്പു ഇവിടെ പ്രത്യക്ഷപ്പെടുന്നു. ആധുനിക കാലത്തു, ദൈവവചനങ്ങളെ ദുര്‍വ്വ്യാഖ്യാനം ചെയ്തു പഠിപ്പിക്കുന്ന പ്രവാചകന്മാര്‍ അനവധിയാണു. അവരാകട്ടെ സാത്താന്റെ പിന്‍തലമുറക്കാരാണു. വി.മത്തായി 5;18,19 വാക്യങ്ങളില്‍ കര്‍ത്താവു അവരെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ''ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നുഃ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല. ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.'' ഇന്നു നമുക്കു ലഭിച്ച ആദ്ധ്യാത്മിക അവബോധത്തിന്ററെ മുമ്പില്‍ സംശയം ജനിപ്പിക്കുന്ന ചോദ്യങ്ങളുമായി ചില ദുരുപദേഷ്ടാക്കളായ പ്രവാചകന്മാര്‍ കടന്നു വരുന്നുണ്ടു. വാസ്തവമായി നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ മുമ്പില്‍ പലരും ഹവ്വായുടെ അവസ്ഥയിലാകുന്നു. അവരുടെ സംശയം മുതലെടുത്തു ചില വാക്യങ്ങള്‍ കൂടെ പറയും.വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിച്ചു സ്നാനം ഏല്ക്കണം. ഒന്നും അറിയാത്ത പ്രായത്തില്‍ ഏറ്റ സ്നാനം രക്ഷയ്ക്കു കാരണമാകയില്ല. ഞാനും അങ്ങനെ മാമോദീസാ മുങ്ങിയവനായിരുന്നു. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍,ഇന്ന ആണ്ടു ഇന്ന മാസം ഇത്രാം തീയതി എന്റെ കര്‍ത്താവിനെ രക്ഷിതാവായി ഏറ്റുപറഞ്ഞു സ്നാനം ഏറ്റു രക്ഷപ്രാപിച്ചിരിക്കുന്നു. ഇതെല്ലാം കേട്ടു അന്ധാളിച്ചു നില്‍ക്കുന്ന സ്ത്രീ ഹവ്വായെ പോലെ ദുരുപദേശത്തില്‍ വീണു പോകുന്നു. ഇങ്ങനെയുള്ളവരെ ഒഴിവാക്കണമെന്നാണു പരിശുദ്ധനായ പൗലോസുസ്ളീഹാ തിമോഥയോസിനോടു പറയുന്നതു.2.തിമോഃ 3;5,6,7.
എന്തുകൊണ്ടു ഹവ്വാ വലക്കപ്പെട്ട കനി പറിച്ചു തിന്നുവാന്‍ ഇടയായി എന്നതു കൂടെ ചിന്തിക്കേണ്ടതുണ്ടു. പാമ്പിന്റെ ഗൗരവമേറിയ പങ്കു അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, സാത്താനു പ്രവര്‍ത്തിക്കുവാന്‍ ഇടയാക്കിയ മറ്റു ചില കാരണങ്ങൾ കൂടെ അവിടെ കാണാം.പ്രഥമവും പ്രധാനവുമായ കാരണം ദൈവം യോജിപ്പിച്ചു ഒന്നാക്കി തീര്‍ത്ത കുടുംബബന്ധത്തിന്റെ ശൈഥില്യമാണു. ഹവ്വായില്‍ അറിയാതെ കടന്നു കൂടിയ സംശയത്തെ കുറിച്ചു നേരത്തെ പറഞ്ഞതാണല്ലോ. ഈ സംശയം ഏകനായിരിക്കുന്നതു നന്നല്ല എന്ന ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും മാറ്റി കൂട്ടായ്മ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കി. പാമ്പിന്റെ പരീക്ഷണങ്ങളെ നേരിട്ടതു ഹവ്വാ ഏകയായിട്ടായിരുന്നുവല്ലോ. ആദാം കൂടെയുണ്ടായിരുന്നു എങ്കില്‍ ഒരുപക്ഷെ ഈ പ്രലോഭനത്തെ അതിജീവിക്കുവാന്‍ കഴിയുമായിരുന്നു. തനിക്കു തുണയായി തന്ന സ്ത്രീയെ ഏകയായി പോകാന്‍ അനുവദിച്ചതാണു അതിനു കാരണം. ശിഥിലമായ കുടുംബബന്ധങ്ങള്‍ പാപത്തിനു വഴി തെളിക്കുന്നു.
അനര്‍ഹമായ കൂട്ടുകെട്ടുകള്‍ പാപത്തിനു കാരണമാകുമെന്നതാണു മറ്റൊരു സത്യം. വിലക്കപ്പെട്ട വൃക്ഷത്തിന്റെ അടുക്കല്‍ ഹവ്വാ പോകരുതായിരുന്നു. അരുതാത്ത കൂട്ടായ്മകളും, അരുതാത്ത കാഴ്ചകളും അരുതാത്ത കേഴ്വികളും അരുതാത്ത സാഹചര്യങ്ങളും എല്ലാം പാപത്തിന്റെ വഴിയിലേക്കു നമ്മെ കൊണ്ടുപോകുന്നു. പാപത്തിന്റെ കടന്നു വരവും പെട്ടെന്നുള്ള വളര്‍ച്ചയും നമ്മെ എങ്ങനെ അടിമയാക്കുന്നു എന്നു ഉല്പഃ 3;6 വരച്ചു കാട്ടുന്നു. കണ്ടു, തോന്നി, ആഗ്രഹിച്ചു, പറിച്ചു, തിന്നു, കൊടുത്തു എന്നിങ്ങനെ പാപത്തിന്റെ വഴികളേയും വളര്‍ച്ചയേയും അവിടെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു. പാപത്തിന്റെ സാഹചര്യങ്ങളെ ഒഴിവാക്കാതെ പാപത്തില്‍ നിന്നു അകന്ന ഒരു ജീവിതം സാദ്ധ്യമല്ലെന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
ചോദ്യങ്ങള്‍ പലവിധം ഉണ്ടു. അവയെല്ലാം നമുക്കു സുപരിചിതങ്ങളുമാണു. ചോദ്യം എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്കു പെട്ടെന്നു ഓടിയെത്തുന്നതു പരീക്ഷയിലെ ചോദ്യങ്ങളാണു. പരീക്ഷയിലെ ചോദ്യം എന്നു പറയുമ്പോള്‍ തന്നെ അതിന്റെ ഉദ്ദേശം എന്താണെന്നു വ്യക്തമാണു. പരീക്ഷിക്കുവാനുള്ളതാണു ആ ചോദ്യങ്ങള്‍. ആരോടു ചോദിക്കുന്നുവോ അവരുടെ അറിവു പരിശോധിക്കുകയാണു അതിന്റെ ലക്ഷ്യം. ചോദ്യകര്‍ത്താവിനു ഉത്തരം അറിവുള്ളതായിരിക്കും. ഒരുവിധത്തില്‍ പറഞ്ഞാല്‍ അതു ആത്മശോധനാപരമാണു എന്നു പറയാം. ആരോടു ചോദിക്കുന്നുവോ അവര്‍ക്കു അതിന്റെ ഉത്തരം അറിയുമോ എന്നു ചോദ്യകര്‍ത്താവു ഗ്രഹിക്കുന്നതോടൊപ്പം, ഉത്തരം പറയേണ്ട ആള്‍ തനിക്കു എത്രമാത്രം അറിവുണ്ടു തിരിച്ചറിയുവാനും ആവിധ ചോദ്യങ്ങള്‍ ഉപകരിക്കുന്നു; ഉപകരിക്കണം. അങ്ങനെ തന്റെ കുറവുകളെ കണ്ടറിഞ്ഞു പരിഹരിക്കുകയാണു ആവിധ ചോദ്യങ്ങളുടെ പ്രധാന ഉദ്ദേശം. ഉല്പഃ 3;9 ല്‍ കാണുന്ന യഹോവയുടെ ചോദ്യം ആ ഗണത്തില്‍ പെടുന്നു. എന്നാല്‍ തികച്ചും ആത്മശോധനപരമായ ചോദ്യങ്ങളുമുണ്ടു. ഒരാള്‍ ചെയ്ത തെറ്റു അയാളെ ബോദ്ധ്യപ്പെടുത്തുകയാണു ആ ചോദ്യം കൊണ്ടു ഉദ്ദേശിക്കുന്നതു. അയാള്‍ ആ തെറ്റു തിരിച്ചറിഞ്ഞു തിരുത്തണമെന്നതാണു ചോദ്യകര്‍ത്താവു ആഗ്രഹിക്കുന്നതു. ' നീ കോപിക്കുന്നതു എന്തിനു? നിന്റെ മുഖം വാടുന്നതും എന്തു?'(ഉല്പഃ4;6) എന്നീ യഹോവയുടെ കയീനോടുള്ള ചോദ്യം അതിനു ഉദാഹരണമാണു. ജിജ്ഞാസയില്‍ നിന്നു ഉളവാകുന്നതാണു അടുത്ത ചോദ്യം. അറിയുവാനുള്ള ആഗ്രഹമാണു അതിന്റെ പിന്നില്‍ കാണുന്നതു. കുട്ടികള്‍ മുതിര്‍ന്നവരോടു ചോദിക്കുന്ന ചോദ്യങ്ങള്‍ ആ ഗണത്തില്‍ പെടുന്നു. അറിയണം എന്നതില്‍ അപ്പുറം അതിനു മറ്റൊരു ഉദ്ദേശവുമില്ല. കേള്‍വിക്കാരില്‍ സംശയമുളവാക്കുകയാണു മറ്റൊരു വിഭാഗത്തിലുള്ള ചോദ്യത്തിന്റെ ഉദ്ദേശം. അവന്‍ അറിഞ്ഞിരിക്കുന്ന കാര്യത്തില്‍ സംശയം ഉളവാക്കി അവനെ തിരുത്തുകയാണു ചോദ്യകര്‍ത്താവിന്റെ ലക്ഷ്യം. അതാകട്ടെ രണ്ടുവിധ ഫലമുളവാക്കും. അറിഞ്ഞിരിക്കുന്ന തെറ്റു തിരുത്തുവാന്‍ അതു ഉപകരിക്കുന്നു എന്നതാണു ഒന്നു. എന്നാല്‍ ചിലപ്പോള്‍ അറിഞ്ഞിരിക്കുന്ന ശരി തെറ്റാണു എന്നു സമര്‍ത്ഥിക്കുവാന്‍ ഈവിധ ചോദ്യം ചോദിക്കും.നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ള സാത്താന്റെ ചോദ്യം ആ ഗണത്തില്‍ പെടുന്നു. വേറൊരു തരം ചോദ്യമുണ്ടു. അതിനു മറുചോദ്യം എന്നു പറയാം. ചോദ്യം ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം പറയാതെ തിരിച്ചു ചോദ്യം ചോദിക്കുന്നു. അതിന്റെ പിന്നില്‍ പല ഉദ്ദേശങ്ങള്‍ ഉണ്ടായിരിക്കും. ഒരാള്‍ ചെയ്ത തെറ്റു അയാളെ ബോദ്ധ്യപ്പെടുത്തുവാനായി ചിലപ്പോള്‍ ചോദ്യം ചോദിക്കാറുണ്ടു. അപ്പോള്‍ തെറ്റു മറച്ചു മറയ്ക്കുവാനും, തന്നോടു ചോദിച്ചതിലുള്ള അനിഷ്ടം പ്രകടമാക്കുവാനും മറുചോദ്യം ചോദിക്കാറുണ്ടു. ഹാബേലിനെ വധിച്ചു കഴിഞ്ഞു യഹോവ കയീന്റെ സമീപം വന്നു അവനോടുഃ ' നിന്റെ അനുജന്‍ ഹാബേല്‍ എവിടെ? എന്നു ചോദിച്ചതിനു ' ഞാന്‍ അറിയുന്നില്ല. ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ?എന്നു ഒരു മറുചോദ്യം ചോദിക്കുന്നതു ( ഉല്പഃ 4;9) അതിനു ഉദാഹരണമാണു. എന്നാല്‍ ചിലപ്പോള്‍ താന്‍ അറിഞ്ഞതോ ചെയ്തതോ ആയ കാര്യങ്ങള്‍ തെറ്റായിരുന്നോ എന്‌നു ഉറപ്പാക്കുവാനും മറുചോദ്യം ചോദിക്കാറുണ്ടു. ഉത്തരം ഒന്നും പ്രതീക്ഷിക്കാതെ വെറുതെ ചോദിക്കുന്ന ചോദ്യവുമുണ്ടു. ഒരു സ്നേഹിതനോ പരിചയക്കാരനോ പോകുന്നതു കാണുമ്പോള്‍ ചോദിക്കുന്ന ഒരു ചോദ്യമാണു 'എങ്ങോട്ടാ?' ഒരു സൗഹൃദ ചോദ്യം ഉത്തരം പ്രതീക്ഷിക്കുന്നുമില്ല. മറുപടിയും അതുപോലെയായിരിക്കും. ' വെറുതേ.' ഈ ചോദ്യങ്ങളുടെ വെളിച്ചത്തില്‍ സാത്താന്റെ ചോദ്യത്തെ കുറിച്ചു നമുക്കു ചിന്തിക്കാം.
സാത്താന്റെ ഈ ചോദ്യം, കേള്‍വിക്കാരനില്‍ സംശയം ഉളവാക്കുന്ന കുടുക്കു ചോദ്യത്തില്‍ പെടുന്നതാണെന്നു ആമുഖത്തില്‍ സൂചിപ്പിച്ചതാണല്ലോ.ഈ ചോദ്യം കൊണ്ടു സാത്താന്‍ ഉദ്ദേശിച്ചതു എന്താണെന്നും, അതു ഇവിടെ എങ്ങനെ പ്രകടമാകുന്നു എന്നും, ഹവ്വായില്‍ ഈ ചോദ്യം ഉളവാക്കിയ മാറ്റമെന്താണെന്നും, അതിന്റെ പരിണതഫലമെന്തായിരുന്നു എന്നും ചിന്തിക്കാം. സാത്താന്റെ ചോദ്യം ശ്രദ്ധിക്കുകഃ 'തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും തിന്നരുതെന്നു യഹോവ വാസ്തവമായി നിങ്ങളോടു കല്പിച്ചിട്ടുണ്ടോ? ' ഇതു ഒരു ജിജ്ഞാസുവിന്റെ ചോദ്യമല്ല.വൃക്ഷഫലം തിന്നരുതെന്നു കല്പിച്ചിട്ടുണ്ടു എന്നു സാത്താനു അറിയാമായിരിന്നു എന്നതു കൊണ്ടാണല്ലോ അങ്ങനെ ചോദിച്ചതു. ഹവ്വായ്ക്കു അറിയുമോ എന്നു പരിശോധിക്‌കുവാനുള്ള ചോദ്യവുമായിരുന്നില്ല അതു. വാസ്തവമായി എന്നു ചേര്‍ത്തു ചോദിച്ചതില്‍ നിന്നു അതു വ്യക്തമാകുന്നു. അറിഞ്ഞതു എത്രമാത്രം ശരിയാണു എന്ന സംശയം ഉളവാക്കുകയായിരുന്നു സാത്താന്റെ ഉദ്ദേശം എന്നു ' വാസ്തവമായി' എന്ന പ്രയോഗം വെളിവാക്കുന്നു. സാത്താന്റെ ചോദ്യം ഒന്നുകൂടെ ശ്രദ്ധിച്ചാല്‍, അതിന്റെ പിന്നില്‍ എത്രമാത്രം ഉദ്ദേശശുദ്ധിയുണ്ടായിരുന്നു എന്നു വ്യക്തമാകും. തിന്നരുതു എന്നു കല്പിച്ചിട്ടുണ്ടോ എന്നല്ലാതെ തിന്നുന്ന നാളില്‍ മരിക്കും എന്നു പറഞ്ഞിട്ടുണ്ടോ? എന്നു ചോദിക്കുന്നില്ല. കാരണം ഈ വിലക്കില്‍ ഹവ്വായ്ക്കു ചിലസംശയങ്ങള്‍ ഉണ്ടു എന്നു സാത്താന്‍ മനസ്സിലാക്കിയിരുന്നു എന്നു ഊഹിക്കാം. സാത്താന്‍ നമ്മുടെ ചിന്തകളെയും ഹൃദയവിചാരങ്ങളേയും തിരിച്ചറിയും എന്നതു ഒരു സത്യമാണു. നമ്മുടെ കര്‍ത്താവു നാല്പതുദിവസം ഉപവസിച്ചു കഴിഞ്ഞപ്പോള്‍ സാത്താന്‍ പരീക്ഷിക്കുവാനായി കടന്നു ചെന്നതില്‍ അതു വ്യക്തമാകുന്നു. ഒരാള്‍ക്കു വിശക്കുന്നു എന്നതു അയാള്‍ക്കല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയുകയില്ലല്ലോ. കര്‍ത്താവിനു വിശന്നു എന്നു സാത്താന്‍ അറിഞ്ഞതു കൊണ്ടാണല്ലോ അവന്‍ കല്ലു അപ്പമാകാന്‍ കല്പിക്ക എന്നു പറഞ്ഞതു. മാത്രമല്ല, ഉപവസിച്ചതു തന്റെ പരസ്യശുശ്രുഷ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു എന്നതും സാത്താന്‍ ഗ്രഹിച്ചിരുന്നു എന്നു മൂന്നു പരീക്ഷകളും വെളിവാക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ ചിന്തകളെ പോലും മനസ്സിലാക്കിയ സാത്താനു മനുഷ്യന്റെ ചിന്തകളേയും ആഗ്രഹങ്ങളേയും എല്ലാം ഗ്രഹിക്കുവാന്‍ കഴിയും എന്നതില്‍ സംശയിക്കേണ്ട. നാം എത്രമാത്രം ശ്രദ്ധാലുക്കളായി ജീവിക്കണം എന്നു ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. ഹവ്വായുടെ മറുപടി ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാകും. ഉല്പഃ 3; 2,3 '' സ്ത്രീ പാമ്പിനോടുഃ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം നിങ്ങള്‍ക്കു തിന്നാം; എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.'' ഇവിടെ ഹവ്വായുടെ മറുപടിയിലുള്ള രണ്ടു മൂന്നു കാര്യങ്ങള്‍ അതു വെളിവാക്കുന്നു. ഒന്നു സാത്താന്‍ ചോദിക്കാത്ത ഒരു കാര്യം ഹവ്വാ പറഞ്ഞു. മരിക്കും എന്നു പറഞ്ഞിട്ടുണ്ടോ എന്നു സാത്താന്‍ ചോദിച്ചില്ല. പക്ഷെ ഹവ്വാ പറയുന്നു മരിക്കാതിരിക്കേണ്ടതിനു തിന്നരുതു.രണ്ടാമതു യഹോവ പറഞ്ഞതു മുഴുവന്‍ പറഞ്ഞില്ല, പറയാത്ത കാര്യം പറയുകയും ചെയ്തിരിക്കുന്നു. മാത്രമല്ല പറഞ്ഞതില്‍ തന്നെ ചില മാറ്റങ്ങളും വരുത്തി. യഹോവ കല്പിച്ചതു ഉല്പഃ 2;16,17 ല്‍ ഇങ്ങനെയാണു പറഞ്ഞിരിക്കുന്നതുഃ ''യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാല്‍ഃ തോട്ടത്തിലെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്കു ഇഷ്ടം പോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.'' എന്തൊക്കെ മാറ്റങ്ങളാണു ഹവ്വാ ഇതില്‍ വരുത്തിയിരിക്കുന്നതു. ഒന്നാമതു 'തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം നിങ്ങള്‍ക്കു തിന്നാമെന്നാണു ഹവ്വാ പറയുന്നതു. യഹോവ പറഞ്ഞ രണ്ടു വാക്കുകള്‍ ഹവ്വാ മനഃപ്പൂര്‍വ്വം ഉപേക്ഷിച്ചു. 'സകല എന്ന വാക്കും 'ഇഷ്ടം പോലെ ' എന്ന വാക്കുമാണു ഹവ്വാ വിട്ടു കളഞ്ഞതു. ഈ രണ്ടു വാക്കുകളും യഹോവ അവര്‍ക്കു നല്‍കിയ വലിയ സ്വാതന്ത്ര്യത്തെയാണു സൂചിപ്പിക്കുന്നതു. ഒരെണ്ണം വിലക്കിയപ്പോള്‍ ഈ സ്വാതന്ത്ര്യത്തിനു എന്തു വിലയെന്നാണു ഹവ്വാ അര്‍ത്ഥമാക്കുന്നതു എന്നു ഊഹിക്കാവുന്നതാണു. രണ്ടാമതു ഹവ്വാ പറയുന്നുഃ ' നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്നരുതു; തൊടുകയുമരുതു.'' ഇവിടെയും ദൈവത്തിന്റെ കല്പനയെ കോട്ടിമാട്ടിയിരിക്കുന്നതായി കാണാം. ഹവ്വാ ആ വാചകത്തിന്റെ ഘടനതന്നെ മാറ്റി. ഘടനമാറിയപ്പോള്‍ ആശയത്തിനും മാറ്റം വരുന്നു. ദൈവം പറഞ്ഞതു വൃക്ഷത്തിന്റെ ഫലം തിന്നരുതു എന്നും തിന്നാല്‍ മരിക്കും എന്നാണല്ലോ. ഒരു കല്പന കൊടുക്കുകയും അതു ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുമാണു ദൈവം പറഞ്ഞതു. വാചകത്തിന്റെ ഘടന മാറ്റിയപ്പോള്‍ യഹോവ നല്‍കിയ കല്പനയെ ലാഘവപ്പെടുത്തുകയാണു ചെയ്തതു. മരിക്കാതിരിക്കേണ്ടതിനു എന്നു ഹവ്വാ തിരുത്തി പറയുമ്പോള്‍, മരിക്കും എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ശരിക്കു ഹവ്വായിക്കു മനസ്സിലായില്ല എന്നു വ്യക്തമാകുന്നു. അവിടെ മരണം എന്നതു ശാരീരിക മരണത്തെ അല്ല ഉദ്ദേശിച്ചതു എന്ന് ഹവ്വായ്ക്കു മാത്രമല്ല ആദാമിനും മനസ്സിലായില്ല എന്നു ഊഹിക്കാവുന്നതാണു. അവിടെ ആത്മമരണത്തെയാണു ഉദ്ദേശിച്ചതു എന്ന് പിന്നീടാണു വെളിവാകുന്നതു. തിന്നാല്‍ മരിക്കും എന്നല്ലാതെ തിന്നില്ലായെങ്കില്‍ മരിക്കയില്ലായെന്നു യഹോവ പറഞ്ഞില്ല. എന്നാല്‍ ഹവ്വാ മരിക്കാതിരിക്കേണ്ടതിന്നു തിന്നരുതു എന്നു പറയമ്പോള്‍ തിന്നാല്‍ മാത്രമേ മരിക്കുയുള്ളു എന്നാണു അര്‍ത്ഥം. മൂന്നാമതു, യഹോവ പറഞ്ഞ വൃക്ഷത്തിന്റെ പേരു ഹവ്വാ വിട്ടുകളകയും പകരം തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്ന വൃക്ഷം എന്നു മാറ്റുകയും ചെയ്തു. ഒന്നു നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതു ഹവ്വായ്ക്കു മനസ്സിലായില്ലായെന്നു കരുതണം. എന്താണു ഈ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതിന്റെ അര്‍ത്ഥം. മനുഷ്യനെ ദൈവം സ്വന്തം സ്വരൂപത്തിലും സാദൃശ്യത്തിലുമാണു സൃഷ്ടിച്ചതു എന്നു വി.വേദപുസ്തകം പറയുന്നു. സ്വരൂപവും സാദൃശ്യവും എന്നതു കൊണ്ടു മനുഷ്യരൂപത്തെയല്ല എന്നും, ദൈവത്തെ പോലെ നന്മ ചെയ്യുവാനുള്ള കഴിവിലാണു സൃഷ്ടിച്ചതും എന്നാണു അര്‍ത്ഥം. എന്നാല്‍ ഒരു വ്യത്യാസം മാത്രം. ഇവിടെ മനുഷ്യനു തിന്മ ചെയ്യാനുള്ള സാദ്ധ്യതയുണ്ടു. അതാണു വിലക്കു കല്പിച്ചതു. വിലക്കു ലംഘിക്കുമ്പോള്‍ തിന്മ ചെയ്യുവാനുള്ള കഴിവുകേടുകൂടെ മനുഷ്യനില്‍ വന്നു ചേരും. അതാണു നന്മതിന്മകളുടെ അറിവു എന്നതിന്റെ അര്‍ത്ഥം. അതു മനസ്സിലായില്ലായെന്നതിനാല്‍ അതിനെ തോട്ടത്തിന്റെ നടുവിലെ വൃക്ഷം എന്നു ഹവ്വാ വിളിച്ചു. എന്നാല്‍ ഇതുകൂടാതെ ഹവ്വായുടെ മനസ്സിന്റെ ഭാവങ്ങളേയും അതു വെളിവാക്കുന്നു. അതു തോട്ടത്തിന്റെ നടുവിലാണു നില്ക്കുന്നതു എന്നു ഹവ്വായുടെ വാക്കുകള്‍ ശരിയാണു . എന്നാല്‍ തോട്ടത്തിന്റെ നടുവില്‍ മറ്റൊരു വൃക്ഷം കൂടെ ഉണ്ടു എന്നു ഉല്പഃ 2;9 കാണാം. അതാകട്ടെ ജീവവൃക്ഷമാണു. അതു തിന്നാന്‍ അനുവാദമുള്ളതുമാണു. തോട്ടത്തിന്റെ നടുവില്‍ നില്ക്കുന്നവൃക്ഷം എന്നു മാത്രം പറഞ്ഞതു കൊണ്ടു ഏതു വൃക്ഷമെന്നു വ്യക്തവുമല്ല. ഒരു കാര്യം ശരിയാണു, അതിന്റെ പ്രാധാന്യമാണു അതുകൊണ്ടു ലക്ഷ്യമാക്കുന്നതു എന്നു പറയാം. ഇവിടെ ആ വൃക്ഷത്തിനു ഹവ്വാ മനസ്സില്‍ കൊടുത്ത സ്ഥാനമാണു അതെന്നു പറയുന്നതില്‍ തെറ്റില്ല. തോട്ടത്തിലുള്ളതിലേക്കും ഏറ്റം പ്രധാനപ്പെട്ട വൃക്ഷമായിട്ടാണു ഹവ്വാ അതിനെ കണ്ടതു എന്നാണു അതിന്റെ അര്‍ത്ഥം. അതുകൊണ്ടാണു അതു തിന്നരുതു എന്നു ദൈവം കല്പിച്ചതു എന്നു ധ്വനി. പിന്നീടു, കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ രുചിയുള്ളതും എന്നു തോന്നി എന്നതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ അതു ബോദ്ധ്യമാകും. അവസാനം യഹോവ പറയാത്തഒരു കാര്യം കൂടെ ഹവ്വാ കൂട്ടിച്ചേര്‍ത്തു ; തൊടുകയുമരുതു. ഹവ്വായുടെ സംശയത്തിനു ഒരു കാരണം കൂടെ നമുക്കു ഊഹിക്കാവുന്നതാണു. ഉല്പത്തി പുസ്തകം രണ്ടാമദ്ധ്യായം വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. യഹോവയായ ദൈവം ഈ കല്പന നല്‍കുമ്പോള്‍ ഹവ്വാ ഇല്ലായിരുന്നു. ആദമിനോടു മാത്രമാണു യഹോവ ഇങ്ങനെ കല്പിച്ചതു. അതിനു ശേഷമാണു ഹവ്വായെ സൃഷ്ടിച്ചതെന്നു അവിടെ കാണുന്നു. ആദമില്‍ നിന്നാണു ഹവ്വാ ഇതു അറിയുന്നതു. അതുകൊണ്ടായിരിക്കാം ഹവ്വായ്ക്കു ഇതില്‍ സംശയവും വിശ്വാസമില്ലായ്മയും ഉണ്ടായതു എന്നു ഊഹിക്കാം.ഒരുപക്ഷെ അതുകൊണ്ടായിരിക്കാം ഹവ്വാ തന്നെ അവിടെ പോയതു.ഏതായാലും ഹവ്വായുടെ വിശ്വാസമില്ലായ്മയും സംശയവും അതൃപ്തിയും എല്ലാം പ്രതിധ്വനിക്കുന്നു. ദൈവവചനങ്ങളിലുള്ള വിശ്വാസമില്ലായ്മയും സംശയങ്ങളും ലൗകികമോഹങ്ങളിലുള്ള അമിതാസക്തിയും പിശാചിന്റെ കെണിയില്‍ വീണുപോകാന്‍ കാരണമാകുമെന്നു ഇതു നമ്മെ പഠിപ്പിക്കുന്നു.
തന്റെ പ്രയോഗം ശരിക്കു ഏറ്റു എന്നു ഹവ്വായുടെ പ്രതികരണത്തില്‍ നിന്നു മനസ്സിലാക്കിയ സാത്താന്‍ തന്റെ അവസാനത്തെ അടവു പ്രയോഗിച്ചു. ദൈവ കല്പനയെ അവന്‍ ദുര്‍വ്വ്യാഖ്യാനം ചെയ്യുന്നു. സാത്താന്‍ ഹവ്വായോടു പറഞ്ഞതു കേള്‍ക്കുകഃ. പാമ്പു സത്രീയോടുഃ നിങ്ങള്‍ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യുമെന്നു ദൈവം അറിയുന്നു. എന്നു പറഞ്ഞു. മരിക്കയില്ല എന്നതു സാത്താന്‍ കൂട്ടിച്ചേര്‍ത്തതാണു.ദൈവത്തെ പോലെ ആകും എന്നു പറഞ്ഞതു ശരായാണു. പഴം പറിച്ചു തിന്നു കഴിഞ്ഞു യഹോവ അവരെ പുറത്താക്കിയിട്ടു പറയുന്നു. ഉല്പഃ 3;22 'യഹോവയായ ദൈവംഃ മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിരിക്കുന്നു.''. സ്ത്രീ അത്ഭുതപ്പെട്ടു. താന്‍ പറയാതെ മറച്ചുവെച്ചതു പോലും ഇവന്‍ ഗ്രഹിച്ചിരിക്കുന്നു. തിന്നരുതെന്നു വിലക്കിയ വൃക്ഷത്തിന്റെ പേരായ നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷം എന്നതു അവന്‍ മനസ്സിലാക്കിയിരിക്കുന്നു. അവന്‍ എല്ലാം അറിയുന്നവനാണു എന്നു ഹവ്വായ്ക്കു തോന്നി. തിന്നുന്ന നാളില്‍ മരിക്കും എന്നു യഹോവ ഉറപ്പിച്ചു പറഞ്ഞതാണു. എന്നാല്‍ ഇവന്‍ അതിനേക്കാള്‍ ഉറപ്പിച്ചു പറയുന്നു, മരിക്കയില്ല നിശ്ചയം. കാരണം കൂടെ അവന്‍ പറഞ്ഞപ്പോള്‍ ഹവ്വായുടെ സംശയം മുഴുവന്‍ മാറി. ദൈവത്തെ പോലെ ആകാതിരിക്കുവാനാണു അതു തിന്നരുതു എന്നു ദൈവം കല്പിച്ചതു എന്ന വിശദീകരണം അവളുടെ മനസ്സില്‍ ഉണ്ടായിരുന്ന ചോദ്യങ്ങളുടെ മറുപടി ആയിരുന്നു.അവള്‍ക്കു സന്തോഷമായി. വൃക്ഷഫലത്തിലേക്കു നോക്കി. കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ രുചിയുള്ളതും ജഞാനം പ്രാപിക്കാന്‍ കാമ്യവും എന്നു കണ്ടു. സാത്താന്‍ ചായിച്ചു കൊടുത്ത ഫലം പറിച്ചു അവള്‍ തിന്നു. ഭര്‍ത്താവിനും കൊടുത്തു. അവനും തിന്നു. രണ്ടു പേരും തിന്മ എന്താണെന്നു അറിഞ്ഞു. ആ അറിവിന്റെ ഫലമാണു ലജ്ജയും ഭയവും. ദൈവവചനങ്ങളെ സംശയദൃഷ്ടിയോടെ കണ്ട ഹവ്വാ, ദൈവവചനങ്ങളെ ദുര്‍വ്വ്യാഖ്യാനം ചെയ്ത സാത്താന്റെ നൂതനസുവിശേഷത്തില്‍ കാലിടറി വീഴുകയും നിത്യനാശത്തിനു പാത്രമായി തീരുകയും ചെയ്തു.
ഈ സംഭവം നമൂക്കു നല്‍കുന്ന സന്ദേശം എന്താണു എന്നു കൂടി ശ്രദ്ധിച്ചു ഈ ചിന്തകള്‍ക്കു വിരാമമിടാം.ദൈവവചനങ്ങളെ സംശയദൃഷ്ടിയോടെ കാണാതെ അതില്‍ വിശ്വസിക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുവാന്‍ തയ്യാറാകുന്നില്ലായെങ്കില്‍ സാത്താന്‍ അതു ദുരുപയോഗപ്പെടുത്തി നമ്മെ അവന്റെ കണിയില്‍ വീഴ്ത്തും എന്ന വലിയ സന്ദേശമാണു ഇതു നമുക്കു നല്‍കുന്നതു.പാമ്പിന്റെ ചോദ്യത്തിന്റെ കാലികപ്രസക്തിയെ കുറിച്ചു ഒരു കാര്യം. ഇതിനെ സാത്താന്റെ സുവിശേഷം എന്നു വിളിക്കാം.പുതിയ ഒരുദൈവശാസ്ത്രത്തിന്റെ പ്രവാചകനായി പാമ്പു ഇവിടെ പ്രത്യക്ഷപ്പെടുന്നു. ആധുനിക കാലത്തു, ദൈവവചനങ്ങളെ ദുര്‍വ്വ്യാഖ്യാനം ചെയ്തു പഠിപ്പിക്കുന്ന പ്രവാചകന്മാര്‍ അനവധിയാണു. അവരാകട്ടെ സാത്താന്റെ പിന്‍തലമുറക്കാരാണു. വി.മത്തായി 5;18,19 വാക്യങ്ങളില്‍ കര്‍ത്താവു അവരെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ ''ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നുഃ ആകാശവും ഭൂമിയും ഒഴിഞ്ഞു പോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍ നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞു പോകയില്ല. ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.'' ഇന്നു നമുക്കു ലഭിച്ച ആദ്ധ്യാത്മിക അവബോധത്തിന്ററെ മുമ്പില്‍ സംശയം ജനിപ്പിക്കുന്ന ചോദ്യങ്ങളുമായി ചില ദുരുപദേഷ്ടാക്കളായ പ്രവാചകന്മാര്‍ കടന്നു വരുന്നുണ്ടു. വാസ്തവമായി നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്റെ മുമ്പില്‍ പലരും ഹവ്വായുടെ അവസ്ഥയിലാകുന്നു. അവരുടെ സംശയം മുതലെടുത്തു ചില വാക്യങ്ങള്‍ കൂടെ പറയും.വിശ്വസിക്കുകയും സ്നാനമേല്ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും. വിശ്വസിച്ചു സ്നാനം ഏല്ക്കണം. ഒന്നും അറിയാത്ത പ്രായത്തില്‍ ഏറ്റ സ്നാനം രക്ഷയ്ക്കു കാരണമാകയില്ല. ഞാനും അങ്ങനെ മാമോദീസാ മുങ്ങിയവനായിരുന്നു. എന്നാല്‍ സത്യം തിരിച്ചറിഞ്ഞപ്പോള്‍,ഇന്ന ആണ്ടു ഇന്ന മാസം ഇത്രാം തീയതി എന്റെ കര്‍ത്താവിനെ രക്ഷിതാവായി ഏറ്റുപറഞ്ഞു സ്നാനം ഏറ്റു രക്ഷപ്രാപിച്ചിരിക്കുന്നു. ഇതെല്ലാം കേട്ടു അന്ധാളിച്ചു നില്‍ക്കുന്ന സ്ത്രീ ഹവ്വായെ പോലെ ദുരുപദേശത്തില്‍ വീണു പോകുന്നു. ഇങ്ങനെയുള്ളവരെ ഒഴിവാക്കണമെന്നാണു പരിശുദ്ധനായ പൗലോസുസ്ളീഹാ തിമോഥയോസിനോടു പറയുന്നതു.2.തിമോഃ 3;5,6,7.
എന്തുകൊണ്ടു ഹവ്വാ വലക്കപ്പെട്ട കനി പറിച്ചു തിന്നുവാന്‍ ഇടയായി എന്നതു കൂടെ ചിന്തിക്കേണ്ടതുണ്ടു. പാമ്പിന്റെ ഗൗരവമേറിയ പങ്കു അംഗീകരിച്ചു കൊണ്ടു തന്നെ പറയട്ടെ, സാത്താനു പ്രവര്‍ത്തിക്കുവാന്‍ ഇടയാക്കിയ മറ്റു ചില കാരണങ്ങൾ കൂടെ അവിടെ കാണാം.പ്രഥമവും പ്രധാനവുമായ കാരണം ദൈവം യോജിപ്പിച്ചു ഒന്നാക്കി തീര്‍ത്ത കുടുംബബന്ധത്തിന്റെ ശൈഥില്യമാണു. ഹവ്വായില്‍ അറിയാതെ കടന്നു കൂടിയ സംശയത്തെ കുറിച്ചു നേരത്തെ പറഞ്ഞതാണല്ലോ. ഈ സംശയം ഏകനായിരിക്കുന്നതു നന്നല്ല എന്ന ദൈവത്തിന്റെ കാഴ്ചപ്പാടില്‍ നിന്നും മാറ്റി കൂട്ടായ്മ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കി. പാമ്പിന്റെ പരീക്ഷണങ്ങളെ നേരിട്ടതു ഹവ്വാ ഏകയായിട്ടായിരുന്നുവല്ലോ. ആദാം കൂടെയുണ്ടായിരുന്നു എങ്കില്‍ ഒരുപക്ഷെ ഈ പ്രലോഭനത്തെ അതിജീവിക്കുവാന്‍ കഴിയുമായിരുന്നു. തനിക്കു തുണയായി തന്ന സ്ത്രീയെ ഏകയായി പോകാന്‍ അനുവദിച്ചതാണു അതിനു കാരണം. ശിഥിലമായ കുടുംബബന്ധങ്ങള്‍ പാപത്തിനു വഴി തെളിക്കുന്നു.
അനര്‍ഹമായ കൂട്ടുകെട്ടുകള്‍ പാപത്തിനു കാരണമാകുമെന്നതാണു മറ്റൊരു സത്യം. വിലക്കപ്പെട്ട വൃക്ഷത്തിന്റെ അടുക്കല്‍ ഹവ്വാ പോകരുതായിരുന്നു. അരുതാത്ത കൂട്ടായ്മകളും, അരുതാത്ത കാഴ്ചകളും അരുതാത്ത കേഴ്വികളും അരുതാത്ത സാഹചര്യങ്ങളും എല്ലാം പാപത്തിന്റെ വഴിയിലേക്കു നമ്മെ കൊണ്ടുപോകുന്നു. പാപത്തിന്റെ കടന്നു വരവും പെട്ടെന്നുള്ള വളര്‍ച്ചയും നമ്മെ എങ്ങനെ അടിമയാക്കുന്നു എന്നു ഉല്പഃ 3;6 വരച്ചു കാട്ടുന്നു. കണ്ടു, തോന്നി, ആഗ്രഹിച്ചു, പറിച്ചു, തിന്നു, കൊടുത്തു എന്നിങ്ങനെ പാപത്തിന്റെ വഴികളേയും വളര്‍ച്ചയേയും അവിടെ ഭംഗിയായി വരച്ചു കാണിച്ചിരിക്കുന്നു. പാപത്തിന്റെ സാഹചര്യങ്ങളെ ഒഴിവാക്കാതെ പാപത്തില്‍ നിന്നു അകന്ന ഒരു ജീവിതം സാദ്ധ്യമല്ലെന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
Comments
Post a Comment