വചനപരിച്ഛേദം-5
5- കോപം പരിത്യജിക്കേണം ബുധജനം.
ഉല്പഃ 4; 6,7 എന്നാറെ യഹോവ കയീനോടുഃ നീ കോപിക്കുന്നതു എന്തു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു, നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
വി.വേദപുസ്തകത്തിലെ അടുത്ത മൂന്നു ചോദ്യങ്ങളാണു ഇപ്പോള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്നതു. ഇതിനു മുമ്പു അഞ്ചു ചോദ്യങ്ങള്‍ വി.വേദപുസ്തകത്തില്‍ കാണുന്നുണ്ടു. ഇവിടെ മൂന്നു ചോദ്യങ്ങളാണു ഉള്ളതു. അതു മൂന്നും ഒന്നിച്ചു ഒരാളോടു ചോദിച്ചതാണു എന്നതത്രേ അതിന്റെ പ്രത്യേകത. യഹോവ ആദമിനോടു ചോദിച്ചതു പോലെ ആത്മശോധനാപരമായ ചോദ്യമാണു കയീനോടും ചോദിച്ചതു. എങ്കിലും അവ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ആദമിനോടു ചോദിച്ചതിനു യഹോവ ഉത്തരം പ്രതീക്ഷിച്ചിരുന്നു എങ്കില്‍ കയീനില്‍ നിന്നു അങ്ങനെ ഉത്തരം ഒന്നും പ്രതീക്ഷിച്ചില്ല, കയീന്‍ ഉത്തരം ഒന്നും പറയുന്നുമില്ല. ആദാമിന്റെ ഉത്തരം യഹോവ പ്രതീക്ഷതു പോലെ അല്ലായിരുന്നു എന്നതു കൊണ്ടു വീണ്ടും യഹോവ കൂടുതല്‍ ചോദ്യം ചോദിക്കുന്നു. എന്നാല്‍ ഇവിടെ പല ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുകയും ഉത്തരം പറയാന്‍ അവസരം കൊടുക്കാതെ അതിനോടു ബന്ധപ്പെടുത്തി ചില സാരോപദേശങ്ങള്‍ യഹോവ നല്‍കുകയും ചെയ്യുന്നു. അവിടെ ആദാം ചെയ്ത തെറ്റു അവനെ ബോദ്ധ്യപ്പെടുത്തി, അവന്‍ തെറ്റു ചെയ്തതില്‍ അനുതപിച്ചു തിരിച്ചു വരണമെന്നതായിരുന്നു യഹോവയുടെ ഉദ്ദേശം. എന്നാല്‍ ഇവിടെ പിന്നീടു നാം കാണുന്നതു പോലെ ഒരു കൊലപാതകം ചെയ്യാതിരിക്കുവാന്‍ അവന്റെ വികാരങ്ങളെ നിയന്ത്രിക്കുക എന്നതായിരുന്നു കയീനോടുള്ള ചോദ്യങ്ങളുടേയും സാരോപദേശങ്ങളുടേയും ലക്ഷ്യം. യഹോവയുടെ ഉദ്ദേശം എന്താണെന്നു അറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടും അതിനു അര്‍ഹിക്കു ഗൗരവം നല്‍കാഞ്ഞിട്ടോ, ഏതാണെന്നു വ്യക്തമല്ല, രണ്ടാമത്തേതാകാനാണു സാദ്ധ്യത കൂടുതല്‍, ഏതായാലും രണ്ടു പേരും യഹോവയുടെ മനസ്സിനു അനുസരണമായി പ്രവര്‍ത്തിച്ചില്ല. തെറ്റു ചെയ്തെങ്കിലും അതു അംഗീകരിക്കുവാനോ അതിനെ കുറിച്ചു പശ്ചാത്തപിക്കുവാനോ തയ്യാറാകാതെ തെറ്റു മറച്ചു വയ്ക്കാനാണു ആദാം ശ്രമിച്ചതു. എന്നാല്‍ കയീന്‍ യഹോവയുടെ ചോദ്യത്തിനും സാരോപദേശത്തിനും ഒരു പ്രതികരണവും കാട്ടാതിരുന്നതിനു കാരണം നമുക്കു ഊഹിക്കാവുന്നതാണു. കയീന്‍ കോപിച്ചതിന്റെ കാരണം അതിനു തൊട്ടു മുമ്പു പറയുന്നുണ്ടു. യഹോവ തന്റെ വഴിപാടില്‍ പ്രസാദിക്കാതെ സഹോദരനായ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചതാണു കയിനു കോപമുണ്ടാകുവാന്‍ കാരണം. തന്റെ ബലിയില്‍ പ്രസാദിക്കാത്ത യഹോവയാണു ഇപ്പോള്‍ സാരോപദേശവുമായി വന്നിരിക്കുന്നതു. അതു കയിനു ഒട്ടും ഇഷ്ടമായില്ല എന്നു ചിന്തിക്കുന്നതില്‍ തെറ്റില്ല. ' തന്റെ ബലിയെ അവഗണിച്ചിട്ടു ഒരു സാരോപദേശവുമായി വന്നിരിക്കുന്നു! തന്റെ സാരോപദേശം ആര്‍ക്കു വേണം അതായിരുന്നിരിക്കണം കയീന്റെ മനോഭാവം. അതുകൊണ്ടായിരിക്കാം ഒന്നും മിണ്ടാതെ മൗനം അവലംബിച്ചതു. എന്നാല്‍ കാണിച്ചു കൊടുത്തേക്കാം എന്നു അപ്പോള്‍ തന്നെ കയീന്‍ മനസ്സില്‍ കുറിച്ചിട്ടു കാണും. അതാണു പിന്നീടു നാം വായിക്കുന്ന കൊലപാതകത്തില്‍ കലാശിച്ചതു. ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടാണു 'അതിനെ നീ അടക്കേണം ' എന്നു യഹോവ കയീനെ ഉപദേശിച്ചതു.
ഈ ആമുഖചിന്തകളോടെ നമ്മുടെ വിഷയത്തിലേക്കു കടക്കാം. ഉല്പത്തി മൂന്നാം അദ്ധ്യയത്തില്‍ വിവരിച്ച ആദാമിന്റെ കുടുംബജീവതത്തിന്റെ തുടര്‍ച്ചയാണു നാലാമദ്ധ്യായം. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ ഫലമായി ഏദനില്‍ നിന്നു പുറത്താക്കപ്പെട്ട ആദമിന്റേയും ഹവ്വയുടേയും കടുംബത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. ഈ ഭൂമിയില്‍ വാസം തുടങ്ങിയതിനു ശേഷം അവര്‍ക്കു രണ്ടു മക്കള്‍ ജനിച്ചു.ആദ്യജാതന്‍ കയീനും രണ്ടാമന്‍ ഹാബേലും. കയീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനുമായി. ഒരു നാള്‍ കയീന്‍ നിലത്തെ അനുഭവത്തില്‍ നിന്നു യഹോവയ്ക്കു ഒരു വഴിപാടു കഴിച്ചു. ഹാബേലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്നു, അവയുടെ മേദസ്സില്‍ നിന്നു തന്നെ, ഒരു വഴിപാടു കൊണ്ടു വന്നു. യഹോവ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. ഇവിടെ ചില കാര്യങ്ങള്‍ നമ്മുടെ ചിന്തയ്ക്കു വിഷയീഭവിക്കുന്നു. വി.വേദപുസ്തകത്തില്‍ യഹോവയെ ആരാധിക്കുന്ന, യഹോവയ്ക്കു വഴിപാടു സമര്‍പ്പിക്കുന്ന ആദ്യ പരാമര്‍ശമാണിതു. ആദമും ഹവ്വയും വഴിപാടു അര്‍പ്പിച്ചതായി പറയുന്നില്ല. യഹോവ തനിക്കു വഴിപാടു അര്‍പ്പിക്കണമെന്നു പറഞ്ഞിട്ടുമില്ല. പിന്നെ എങ്ങനെ ഈ ചിന്ത ഇവരില്‍ ഉണ്ടായി. അതിനെ കുറിച്ചു ഒരു സൂചനയും വി.വേദപുസ്തകം നല്‍കുന്നുമില്ല. ദൈവകല്പന ലംഘിച്ചവരാണെങ്കിലും ദൈവത്തെ കുറിച്ചുള്ള ചിന്തയും ഭക്തിയും ആദമിന്റേയും ഹവ്വയുടേയും മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടുണ്ടാവില്ല. ദൈവത്തോടുള്ള ബന്ധം തുടരാനുള്ള മോഹം അവരെ ഇങ്ങനെയുള്ള പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചുകാണും.മക്കളോടും അതു പറഞ്ഞിട്ടുണ്ടാവണം. കാരണം സ്വയം തോന്നി ചെയ്തതായിരുന്നു എങ്കില്‍ കയീന്റെ വഴിപാടും ദൈവത്തിനു പ്രസാദകരമാകുമായിരുന്നു. നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്ത ഒരു വഴിപാടിന്റെ സൂചന ആ വിവരണത്തില്‍ വായിച്ചെടുക്കാം. നിലത്തെ അനുഭവത്തില്‍ നിന്നു ഒരു വഴിപാടു എന്നു മാത്രം കയീന്റെ വഴിപാടിനെ കുറിച്ചു പറഞ്ഞിട്ടു ഹാബേലിന്റെ വഴിപാടിനു ചില വിശേഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഹാബേല്‍ മനസ്സോടെയും കയീന്‍ നിര്‍ബ്ബന്ധത്തിനു വഴങ്ങിയുമാണു അതു ചെയ്തതു എന്നു ഊഹിക്കുവാന്‍ ഇതു മതിയായ തെളിവാണു.അവരുടെ മനോഭാവത്തിന്റെ വ്യത്യാസം തന്നെയാകണം നിരാകരണത്തിന്റേയും സ്വീകരണത്തിന്റേയും കാരണം. ദൈവത്തിനു വഴിപാടു അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒരു ചടങ്ങായിട്ടാണു ചെയ്യുന്നതു എങ്കില്‍ അതു ഫലം നല്‍കുകയില്ല എന്നും തുറന്ന മനസ്സോടെയും ആത്മാര്‍ത്ഥതയോടെയും ആണെങ്കില്‍ മാത്രമേ അതില്‍ ദൈവം പ്രീതിപ്പെടുകയുള്ളു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
യഹോവ തന്റെ വഴിപാടിലും തന്നിലും പ്രസാദിക്കാതെ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചതിനാല്‍ കയീന്നു ഏറ്റവും കോപം ഉണ്ടായി, അവന്റെ മുഖം വാടുകയും ചെയ്തു. കയീന്‍ ആരോടാണു കോപിച്ചതു എന്നു അവിടെ വ്യക്തമായി പറയുന്നില്ല. അവന്റെ മുഖം വാടി എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അവനു കോപത്തോടൊപ്പം നിരാശയും ദുഃഖവും ഉണ്ടായി എന്നാണു അര്‍ത്ഥം. ആ നിരാശയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഉളവായ വികാരമാണു കോപം. ഈ വികാരങ്ങളുടെ പരിണതഫലമായി ഹാബേലിനെ വധിച്ചതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ഹാബേലിനോടാണു കോപമുണ്ടായതു എന്നു തോന്നാം.എന്നാല്‍ കയീന്റെ വഴിപാടില്‍ യഹോവ പ്രസാദിക്കാതിരുന്നതില്‍ ഹാബേലിനു എന്തെങ്കിലും പങ്കുണ്ടു എന്നു പറയുവാന്‍ കഴിയുകയുമില്ല. യഥാര്‍ത്ഥത്തില്‍ കയീനു കോപമുണ്ടാകേണ്ടതു യഹോവയോടാണു. കാരണം യഹോവയാണല്ലോ അവന്റെ വഴിപാടിലും അവനിലും പ്രസാദിക്കാതിരുന്നതു. യഹോവയോടുള്ള കോപം സഹോദരനോടു കാണിച്ചതാണോ ഈ കൊലപാതകം എന്നു വേണമെങ്കില്‍ സംശയിക്കാം. യഹോവ കോപം പരിത്യജിക്കണമെന്നു ഉപദേശിച്ചപ്പോള്‍ കയീന്‍ പ്രതികരിക്കാതെ നിന്നതു ദൈവത്തോടുള്ള നീരസമാണു എന്നു ഊഹിക്കാം. ദൈവത്തോടു ഒന്നും ചെയ്യുവാന്‍ കഴിയാത്തതിനാല്‍ ദൈവത്തിനു പ്രസാദം തോന്നിയ ഹാബേലിനെ വധിച്ചു തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നോ കയീന്‍ ചെയ്തതു എന്നും സംശയിക്കാം. അതോ, തന്നെയും തന്റെ വഴിപാടും നിരാകരിച്ചതു മൂലം കയീനില്‍ ഉണ്ടായ ഒരു വികാരം മാത്രമായിരുന്നു ഈ കോപമെന്നും, അതു വളര്‍ന്നു കൊലപാതകത്തില്‍ ചെന്നെത്തുകയുമായിരുന്നു എന്നും വേണമെങ്കില്‍ പറയാം. കയീന്‍ തന്നോടാണു കോപിച്ചതു എങ്കില്‍ യഹോവ ഇങ്ങനെ ഉപദേശിക്കുക മാതമേ ചെയ്യുക ഉള്ളോ എന്നും സംശയിക്കാം. ആദാം അനുസരണക്കേടു കാണിച്ചപ്പോള്‍ അതിനു തക്ക ശിക്ഷ യഹോവ നല്‍കിയതായി നാം കണ്ടതാണല്ലോ. ആരോടെന്നില്ലാതെ ഉണ്ടായ ഈ കോപം പിന്നീടു വളര്‍ന്നു അപകടകാരിയായി മാറും എന്നു അറിഞ്ഞതിനാലാണല്ലോ യഹോവ അതിനെ കീഴടക്കേണമെന്നു ഉപദേശിച്ചതു.
കോപം ജന്തു സഹജമായ ഒരു വികാരമാണു. അതുകൊണ്ടു മനുഷ്യസഹജവുമാണു. ഇഷ്ടമില്ലാത്തതു കേള്‍ക്കുമ്പോഴും കാണുമ്പോഴും, തനിക്കു എതിരായി ചിലതു സംഭവിക്കുമ്പോഴും, തന്റെ ഇഷ്ടം നടക്കാതെ അന്യന്റെ ഇഷ്ടം നടക്കുന്നതു കാണുമ്പോഴും ഒക്കെ കോപമുണ്ടാകാവുന്നതാണു. ഇവിടെ തന്റെ വഴിപാടില്‍ പ്രസാദിക്കാതെ സഹോദരന്റെ വഴിപാടില്‍ യഹോവ പ്രസാദിച്ചതാണല്ലോ കയീന്റെ കോപത്തിനു കാരണം. കോപം അതില്‍ തന്നെ പാപമാണെന്നു പറയുവാന്‍ കഴിയുകയില്ല. വികാരത്തെ നിയന്ത്രിക്കുമ്പോഴാണല്ലോ മനുഷ്യന്‍ മനുഷ്യനാകുന്നതു. 'കോപം പരിത്യജിക്കേണം ബുധജനം ' എന്ന ആപ്തവാക്യം ഈ സത്യം വെളിവാക്കുന്നു. ' കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക, മുഷിഞ്ഞു പോകരുതു അതു ദോഷത്തിനു ഹേതു ആകുകയേ ഉള്ളു.'( സങ്കീഃ 37;8) എന്നാണല്ലോ സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു.' കോപിപ്പീന്‍ നിങ്ങള്‍ പാപം ചെയ്യരുതു '( സങ്കീഃ 4;4) എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു കോപിച്ചു കൊള്ളുക എന്ന അര്‍ത്ഥത്തിലല്ല. കോപമുണ്ടാകുക സ്വഭാവികമാണു , എന്നാല്‍ പാപത്തിലേക്കു അതു വഴുതിവീഴാതെ നിയന്ത്രിച്ചു കൊള്ളമെന്നാണു ഉദ്ദേശിക്കുന്നതു. ' മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല ''( യാക്കോഃ 1;20) എന്നാണു യാക്കോബുശ്ളീഹായും പറയുന്നതു. വി.മത്തായി 5;12 ല്‍ '' സഹോദരനോടു കോപിക്കുന്നവനെല്ലാം ന്യായവിധിക്കു യോഗ്യനാകും '' എന്നാണല്ലോ കര്‍ത്താവും അരുളിച്ചെയ്തിരിക്കുന്നതു. കോപത്തോടെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അതിനെ നിയന്ത്രിക്കാതിരുന്നതിന്റെ ഫലമാണു. നിനുവേക്കാരോടു യഹോവ ശിക്ഷനടത്താതിരുന്നപ്പോഴും, തനിക്കു തണലായി നിന്ന വൃക്ഷം ഉണങ്ങിയപ്പോഴും യോന കോപിക്കുന്നതായി യോനായുടെ പുസ്തകത്തില്‍ കാണുന്നു. താന്‍ പറഞ്ഞതു അതേപടി നടത്തിയില്ലായെന്നതും, താന്‍ ആഗ്രഹിച്ച പോലെ നിനുവേക്കാരെ യഹോവ നശിപ്പിച്ചില്ല എന്നതും,തനിക്കു ക്ഷണികമായ സുഖം നല്‍കിയിരുന്ന ആവണക്കു ഉണങ്ങിപ്പോയതും ആണല്ലോ യോനയുടെ കോപത്തിനു കാരണം. അന്നേരം യഹോവ യോനയോടു ചോദിക്കുന്നു 'നീ കോപിക്കുന്നതു വിഹിതമോ?' കോപമുളവാക്കുന്ന സാഹചര്യങ്ങള്‍ വന്നു ചേരുമ്പോള്‍ ' കോപിക്കുന്നതു വിഹിതമോ? എന്ന ചോദ്യം നമ്മോടു തന്നെ ചോദിക്കുമെങ്കില്‍ കോപത്തെ നിയന്ത്രിക്കുവാന്‍ കഴിയും. ബാല്യകാലത്തു,'' ദേഷ്യം വന്നാല്‍ മുപ്പതു വരെ എണ്ണിയിട്ടു എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യാവൂ.'' എന്നു എന്റെ ഗുരുനാഥന്‍ ഓതിത്തന്ന സാരോപദേശം മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല. ഒന്നു ആലോചിക്കാന്‍ സമയം കിട്ടിയാല്‍ പല പാപങ്ങളും നിയന്ത്രിക്കുവാന്‍ കഴുയുമെന്നാണു ആ അദ്ധ്യപകന്റെ ഉപദേശത്തിന്റെ സാരം. എന്നാല്‍ നാം പലപ്പോഴും ആലോചിക്കാതെ എടുത്തു ചാടി പ്രവര്‍ത്തിക്കുന്നതാണു പാപത്തില്‍ കൊണ്ടെത്തിക്കുന്നതു.
യഹോവ കയീനോടു മൂന്നു ചോദ്യങ്ങളാണല്ലോ ചോദിച്ചതു.' നീ കോപിക്കുന്നതു എന്തു ? നിന്റെ മുഖം വാടുന്നതും എന്തു ? നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദം ഉണ്ടാകയില്ലയോ? എന്നിവയാണു ആ ചോദ്യങ്ങള്‍.ആദ്യത്തെ രണ്ടു ചോദ്യങ്ങളും അവന്റെ മനസ്സില്‍ ഉണ്ടായ വികാരം ശരിയല്ല എന്നു അവനെ ബോദ്ധ്യപ്പെടുത്തുവാന്‍ ആയിരുന്നു എങ്കില്‍ അവസാനത്തെ ചോദ്യം അവന്റെ വഴിപാടില്‍ പ്രസാദം ലഭിക്കാതിരുന്നതിന്റെ കാരണമാണു സൂചിപ്പിക്കുന്നതു. വഴിപാടു അര്‍പ്പിച്ചതിന്റെ പിന്നിലുള്ള കയീന്റെ മനോഭാവം എന്തായിരുന്നു എന്നു നേരത്തെ ചിന്തിച്ചതാണല്ലോ. അതിനുശേഷം കയീന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയേയും, പാപം കടന്നു വരുന്ന വഴികളേയും അതിനെ കീഴടക്കേണ്ട മാര്‍ഗ്ഗത്തേയും ഉപദേശിച്ചു കൊടുക്കുന്നു. നന്മ ചെയ്യുകയാണു തിന്മ ഉണ്ടാകാതിരിക്കുവാനുള്ള മാര്‍ഗ്ഗം എന്നത്രേ യഹോവ പറയുന്നതു. പാപത്തേയും തിന്മയേയും ജയിക്കണമെങ്കില്‍ നന്മ ചെയ്യുകയും നന്മ ചെയ്യുവാനുള്ള ആഗ്രഹം മനസ്സില്‍ വളര്‍ത്തുകയും വേണം. നന്മ ചെയ്തില്ലെങ്കിലും തിന്മ ചെയ്യാതിരുന്നാല്‍ മതി എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നതു. യഹോവ പറയുന്നുഃ 'നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു. നീയോ അതിനെ കീഴടക്കേണം'' നന്മ ചെയ്യാതിരിക്കുന്നതും അപകടമാണു. അതു തിന്മയിലേക്കുള്ള വഴി തുറക്കും. തിന്മ ചെയ്യുന്നതും നന്മ ചെയ്യാതിരിക്കുന്നതും ഒരു പോലെ പാപമാണു.'ചെയ്യണം' എന്നും ' ചെയ്യരുതു' എന്നും ഉള്ള രണ്ടുവിധ കല്പനകള്‍ ഈ സത്യത്തിലേക്കാണു നമ്മെ നയിക്കുന്നതു. സഹോദരനെ സ്നേഹിക്കേണം എന്ന കല്പന തന്നെ ഉദാഹരണം. സ്നേഹിക്കാതിരുന്നാല്‍ കല്പന ലംഘനമാകും. സ്നേഹിക്കുന്നില്ലെങ്കിലും ദ്വേഷിക്കുന്നില്ല എന്നു പറഞ്ഞു ഒഴിയുവാന്‍ കഴിയുകയില്ല. കാരണം സഹോദരനെ സ്നേഹിക്കുന്നില്ല എങ്കില്‍ ദ്വേഷത്തിലേക്കു മനസ്സു ചാഞ്ഞു പോകുവാന്‍ സാദ്ധ്യത കൂടുതലാണു. ശൂന്യമായ മനസ്സും ഹൃദയവും സാത്താന്റെ ഇരിപ്പിടമാണെന്നു പറയാം. വി. കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുകയും ഇനിയും ചെയ്യുകയില്ല എന്നു തീരുമാനിക്കുകയും ചെയ്തിട്ടും പലരും ആ പാപം തന്നെ വീണ്ടും ചെയ്യുവാന്‍ കാരണം ആ പാപപ്രവൃത്തിയുടെ സ്ഥാനത്തു ഒരു നന്മപ്രവൃത്തി പ്രതിഷ്ഠിക്കുവാന്‍ കഴിയാതെ പോകുന്നതു കൊണ്ടാണു. വി. കുമ്പസാരത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കഴിയുമ്പോള്‍ ചെയ്ത പാപങ്ങള്‍ക്കനുസരണമായി ചില നന്മപ്രവൃത്തികള്‍ ചെയ്യണമെന്നു പുരോഹിതന്‍ ആവശ്യപ്പെടുന്നതു ഇതുകൊണ്ടാണു. ചിലര്‍ അതിനു വലിയ ഗൗരവം കൊടുക്കാറില്ല. ചിലരാകട്ടെ പറഞ്ഞതിനു വേണ്ടി ഒരു ചടങ്ങെന്ന നിലയില്‍ ചെയ്തു അവസാനിപ്പിക്കും. എന്നാല്‍ അതു സ്ഥായിയായ ഒരു ശീലമാക്കി മാറ്റിയെങ്കില്‍ മാത്രമേ ആ പാപം പിന്നെയും നമ്മെ കീഴടക്കാതിരിക്കുകയുള്ളു.അതിനെ നീ കീഴടക്കേണം എന്നു യഹോവ കയീനോടു പറഞ്ഞതിനു ഈ അര്‍ത്ഥമാണു കല്പിക്കുന്നതു.
ഈ ആമുഖചിന്തകളോടെ നമ്മുടെ വിഷയത്തിലേക്കു കടക്കാം. ഉല്പത്തി മൂന്നാം അദ്ധ്യയത്തില്‍ വിവരിച്ച ആദാമിന്റെ കുടുംബജീവതത്തിന്റെ തുടര്‍ച്ചയാണു നാലാമദ്ധ്യായം. വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ ഫലമായി ഏദനില്‍ നിന്നു പുറത്താക്കപ്പെട്ട ആദമിന്റേയും ഹവ്വയുടേയും കടുംബത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയുമാണു ഇവിടെ പ്രതിപാദിച്ചിരിക്കുന്നതു. ഈ ഭൂമിയില്‍ വാസം തുടങ്ങിയതിനു ശേഷം അവര്‍ക്കു രണ്ടു മക്കള്‍ ജനിച്ചു.ആദ്യജാതന്‍ കയീനും രണ്ടാമന്‍ ഹാബേലും. കയീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനുമായി. ഒരു നാള്‍ കയീന്‍ നിലത്തെ അനുഭവത്തില്‍ നിന്നു യഹോവയ്ക്കു ഒരു വഴിപാടു കഴിച്ചു. ഹാബേലും ആട്ടിന്‍ കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്നു, അവയുടെ മേദസ്സില്‍ നിന്നു തന്നെ, ഒരു വഴിപാടു കൊണ്ടു വന്നു. യഹോവ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. ഇവിടെ ചില കാര്യങ്ങള്‍ നമ്മുടെ ചിന്തയ്ക്കു വിഷയീഭവിക്കുന്നു. വി.വേദപുസ്തകത്തില്‍ യഹോവയെ ആരാധിക്കുന്ന, യഹോവയ്ക്കു വഴിപാടു സമര്‍പ്പിക്കുന്ന ആദ്യ പരാമര്‍ശമാണിതു. ആദമും ഹവ്വയും വഴിപാടു അര്‍പ്പിച്ചതായി പറയുന്നില്ല. യഹോവ തനിക്കു വഴിപാടു അര്‍പ്പിക്കണമെന്നു പറഞ്ഞിട്ടുമില്ല. പിന്നെ എങ്ങനെ ഈ ചിന്ത ഇവരില്‍ ഉണ്ടായി. അതിനെ കുറിച്ചു ഒരു സൂചനയും വി.വേദപുസ്തകം നല്‍കുന്നുമില്ല. ദൈവകല്പന ലംഘിച്ചവരാണെങ്കിലും ദൈവത്തെ കുറിച്ചുള്ള ചിന്തയും ഭക്തിയും ആദമിന്റേയും ഹവ്വയുടേയും മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടുണ്ടാവില്ല. ദൈവത്തോടുള്ള ബന്ധം തുടരാനുള്ള മോഹം അവരെ ഇങ്ങനെയുള്ള പ്രവര്‍ത്തിക്കു പ്രേരിപ്പിച്ചുകാണും.മക്കളോടും അതു പറഞ്ഞിട്ടുണ്ടാവണം. കാരണം സ്വയം തോന്നി ചെയ്തതായിരുന്നു എങ്കില്‍ കയീന്റെ വഴിപാടും ദൈവത്തിനു പ്രസാദകരമാകുമായിരുന്നു. നിര്‍ബ്ബന്ധത്തിനു വഴങ്ങി ചെയ്ത ഒരു വഴിപാടിന്റെ സൂചന ആ വിവരണത്തില്‍ വായിച്ചെടുക്കാം. നിലത്തെ അനുഭവത്തില്‍ നിന്നു ഒരു വഴിപാടു എന്നു മാത്രം കയീന്റെ വഴിപാടിനെ കുറിച്ചു പറഞ്ഞിട്ടു ഹാബേലിന്റെ വഴിപാടിനു ചില വിശേഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഹാബേല്‍ മനസ്സോടെയും കയീന്‍ നിര്‍ബ്ബന്ധത്തിനു വഴങ്ങിയുമാണു അതു ചെയ്തതു എന്നു ഊഹിക്കുവാന്‍ ഇതു മതിയായ തെളിവാണു.അവരുടെ മനോഭാവത്തിന്റെ വ്യത്യാസം തന്നെയാകണം നിരാകരണത്തിന്റേയും സ്വീകരണത്തിന്റേയും കാരണം. ദൈവത്തിനു വഴിപാടു അര്‍പ്പിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒരു ചടങ്ങായിട്ടാണു ചെയ്യുന്നതു എങ്കില്‍ അതു ഫലം നല്‍കുകയില്ല എന്നും തുറന്ന മനസ്സോടെയും ആത്മാര്‍ത്ഥതയോടെയും ആണെങ്കില്‍ മാത്രമേ അതില്‍ ദൈവം പ്രീതിപ്പെടുകയുള്ളു എന്നു ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു.
യഹോവ തന്റെ വഴിപാടിലും തന്നിലും പ്രസാദിക്കാതെ ഹാബേലിന്റെ വഴിപാടില്‍ പ്രസാദിച്ചതിനാല്‍ കയീന്നു ഏറ്റവും കോപം ഉണ്ടായി, അവന്റെ മുഖം വാടുകയും ചെയ്തു. കയീന്‍ ആരോടാണു കോപിച്ചതു എന്നു അവിടെ വ്യക്തമായി പറയുന്നില്ല. അവന്റെ മുഖം വാടി എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അവനു കോപത്തോടൊപ്പം നിരാശയും ദുഃഖവും ഉണ്ടായി എന്നാണു അര്‍ത്ഥം. ആ നിരാശയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഉളവായ വികാരമാണു കോപം. ഈ വികാരങ്ങളുടെ പരിണതഫലമായി ഹാബേലിനെ വധിച്ചതു കൂടെ ചേര്‍ത്തു വായിക്കുമ്പോള്‍ ഹാബേലിനോടാണു കോപമുണ്ടായതു എന്നു തോന്നാം.എന്നാല്‍ കയീന്റെ വഴിപാടില്‍ യഹോവ പ്രസാദിക്കാതിരുന്നതില്‍ ഹാബേലിനു എന്തെങ്കിലും പങ്കുണ്ടു എന്നു പറയുവാന്‍ കഴിയുകയുമില്ല. യഥാര്‍ത്ഥത്തില്‍ കയീനു കോപമുണ്ടാകേണ്ടതു യഹോവയോടാണു. കാരണം യഹോവയാണല്ലോ അവന്റെ വഴിപാടിലും അവനിലും പ്രസാദിക്കാതിരുന്നതു. യഹോവയോടുള്ള കോപം സഹോദരനോടു കാണിച്ചതാണോ ഈ കൊലപാതകം എന്നു വേണമെങ്കില്‍ സംശയിക്കാം. യഹോവ കോപം പരിത്യജിക്കണമെന്നു ഉപദേശിച്ചപ്പോള്‍ കയീന്‍ പ്രതികരിക്കാതെ നിന്നതു ദൈവത്തോടുള്ള നീരസമാണു എന്നു ഊഹിക്കാം. ദൈവത്തോടു ഒന്നും ചെയ്യുവാന്‍ കഴിയാത്തതിനാല്‍ ദൈവത്തിനു പ്രസാദം തോന്നിയ ഹാബേലിനെ വധിച്ചു തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നോ കയീന്‍ ചെയ്തതു എന്നും സംശയിക്കാം. അതോ, തന്നെയും തന്റെ വഴിപാടും നിരാകരിച്ചതു മൂലം കയീനില്‍ ഉണ്ടായ ഒരു വികാരം മാത്രമായിരുന്നു ഈ കോപമെന്നും, അതു വളര്‍ന്നു കൊലപാതകത്തില്‍ ചെന്നെത്തുകയുമായിരുന്നു എന്നും വേണമെങ്കില്‍ പറയാം. കയീന്‍ തന്നോടാണു കോപിച്ചതു എങ്കില്‍ യഹോവ ഇങ്ങനെ ഉപദേശിക്കുക മാതമേ ചെയ്യുക ഉള്ളോ എന്നും സംശയിക്കാം. ആദാം അനുസരണക്കേടു കാണിച്ചപ്പോള്‍ അതിനു തക്ക ശിക്ഷ യഹോവ നല്‍കിയതായി നാം കണ്ടതാണല്ലോ. ആരോടെന്നില്ലാതെ ഉണ്ടായ ഈ കോപം പിന്നീടു വളര്‍ന്നു അപകടകാരിയായി മാറും എന്നു അറിഞ്ഞതിനാലാണല്ലോ യഹോവ അതിനെ കീഴടക്കേണമെന്നു ഉപദേശിച്ചതു.
കോപം ജന്തു സഹജമായ ഒരു വികാരമാണു. അതുകൊണ്ടു മനുഷ്യസഹജവുമാണു. ഇഷ്ടമില്ലാത്തതു കേള്‍ക്കുമ്പോഴും കാണുമ്പോഴും, തനിക്കു എതിരായി ചിലതു സംഭവിക്കുമ്പോഴും, തന്റെ ഇഷ്ടം നടക്കാതെ അന്യന്റെ ഇഷ്ടം നടക്കുന്നതു കാണുമ്പോഴും ഒക്കെ കോപമുണ്ടാകാവുന്നതാണു. ഇവിടെ തന്റെ വഴിപാടില്‍ പ്രസാദിക്കാതെ സഹോദരന്റെ വഴിപാടില്‍ യഹോവ പ്രസാദിച്ചതാണല്ലോ കയീന്റെ കോപത്തിനു കാരണം. കോപം അതില്‍ തന്നെ പാപമാണെന്നു പറയുവാന്‍ കഴിയുകയില്ല. വികാരത്തെ നിയന്ത്രിക്കുമ്പോഴാണല്ലോ മനുഷ്യന്‍ മനുഷ്യനാകുന്നതു. 'കോപം പരിത്യജിക്കേണം ബുധജനം ' എന്ന ആപ്തവാക്യം ഈ സത്യം വെളിവാക്കുന്നു. ' കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക, മുഷിഞ്ഞു പോകരുതു അതു ദോഷത്തിനു ഹേതു ആകുകയേ ഉള്ളു.'( സങ്കീഃ 37;8) എന്നാണല്ലോ സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു.' കോപിപ്പീന്‍ നിങ്ങള്‍ പാപം ചെയ്യരുതു '( സങ്കീഃ 4;4) എന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു കോപിച്ചു കൊള്ളുക എന്ന അര്‍ത്ഥത്തിലല്ല. കോപമുണ്ടാകുക സ്വഭാവികമാണു , എന്നാല്‍ പാപത്തിലേക്കു അതു വഴുതിവീഴാതെ നിയന്ത്രിച്ചു കൊള്ളമെന്നാണു ഉദ്ദേശിക്കുന്നതു. ' മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല ''( യാക്കോഃ 1;20) എന്നാണു യാക്കോബുശ്ളീഹായും പറയുന്നതു. വി.മത്തായി 5;12 ല്‍ '' സഹോദരനോടു കോപിക്കുന്നവനെല്ലാം ന്യായവിധിക്കു യോഗ്യനാകും '' എന്നാണല്ലോ കര്‍ത്താവും അരുളിച്ചെയ്തിരിക്കുന്നതു. കോപത്തോടെ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അതിനെ നിയന്ത്രിക്കാതിരുന്നതിന്റെ ഫലമാണു. നിനുവേക്കാരോടു യഹോവ ശിക്ഷനടത്താതിരുന്നപ്പോഴും, തനിക്കു തണലായി നിന്ന വൃക്ഷം ഉണങ്ങിയപ്പോഴും യോന കോപിക്കുന്നതായി യോനായുടെ പുസ്തകത്തില്‍ കാണുന്നു. താന്‍ പറഞ്ഞതു അതേപടി നടത്തിയില്ലായെന്നതും, താന്‍ ആഗ്രഹിച്ച പോലെ നിനുവേക്കാരെ യഹോവ നശിപ്പിച്ചില്ല എന്നതും,തനിക്കു ക്ഷണികമായ സുഖം നല്‍കിയിരുന്ന ആവണക്കു ഉണങ്ങിപ്പോയതും ആണല്ലോ യോനയുടെ കോപത്തിനു കാരണം. അന്നേരം യഹോവ യോനയോടു ചോദിക്കുന്നു 'നീ കോപിക്കുന്നതു വിഹിതമോ?' കോപമുളവാക്കുന്ന സാഹചര്യങ്ങള്‍ വന്നു ചേരുമ്പോള്‍ ' കോപിക്കുന്നതു വിഹിതമോ? എന്ന ചോദ്യം നമ്മോടു തന്നെ ചോദിക്കുമെങ്കില്‍ കോപത്തെ നിയന്ത്രിക്കുവാന്‍ കഴിയും. ബാല്യകാലത്തു,'' ദേഷ്യം വന്നാല്‍ മുപ്പതു വരെ എണ്ണിയിട്ടു എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യാവൂ.'' എന്നു എന്റെ ഗുരുനാഥന്‍ ഓതിത്തന്ന സാരോപദേശം മനസ്സില്‍ നിന്നു മാഞ്ഞു പോയിട്ടില്ല. ഒന്നു ആലോചിക്കാന്‍ സമയം കിട്ടിയാല്‍ പല പാപങ്ങളും നിയന്ത്രിക്കുവാന്‍ കഴുയുമെന്നാണു ആ അദ്ധ്യപകന്റെ ഉപദേശത്തിന്റെ സാരം. എന്നാല്‍ നാം പലപ്പോഴും ആലോചിക്കാതെ എടുത്തു ചാടി പ്രവര്‍ത്തിക്കുന്നതാണു പാപത്തില്‍ കൊണ്ടെത്തിക്കുന്നതു.
യഹോവ കയീനോടു മൂന്നു ചോദ്യങ്ങളാണല്ലോ ചോദിച്ചതു.' നീ കോപിക്കുന്നതു എന്തു ? നിന്റെ മുഖം വാടുന്നതും എന്തു ? നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദം ഉണ്ടാകയില്ലയോ? എന്നിവയാണു ആ ചോദ്യങ്ങള്‍.ആദ്യത്തെ രണ്ടു ചോദ്യങ്ങളും അവന്റെ മനസ്സില്‍ ഉണ്ടായ വികാരം ശരിയല്ല എന്നു അവനെ ബോദ്ധ്യപ്പെടുത്തുവാന്‍ ആയിരുന്നു എങ്കില്‍ അവസാനത്തെ ചോദ്യം അവന്റെ വഴിപാടില്‍ പ്രസാദം ലഭിക്കാതിരുന്നതിന്റെ കാരണമാണു സൂചിപ്പിക്കുന്നതു. വഴിപാടു അര്‍പ്പിച്ചതിന്റെ പിന്നിലുള്ള കയീന്റെ മനോഭാവം എന്തായിരുന്നു എന്നു നേരത്തെ ചിന്തിച്ചതാണല്ലോ. അതിനുശേഷം കയീന്റെ ഉത്തരത്തിനു കാത്തു നില്‍ക്കാതെ നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയേയും, പാപം കടന്നു വരുന്ന വഴികളേയും അതിനെ കീഴടക്കേണ്ട മാര്‍ഗ്ഗത്തേയും ഉപദേശിച്ചു കൊടുക്കുന്നു. നന്മ ചെയ്യുകയാണു തിന്മ ഉണ്ടാകാതിരിക്കുവാനുള്ള മാര്‍ഗ്ഗം എന്നത്രേ യഹോവ പറയുന്നതു. പാപത്തേയും തിന്മയേയും ജയിക്കണമെങ്കില്‍ നന്മ ചെയ്യുകയും നന്മ ചെയ്യുവാനുള്ള ആഗ്രഹം മനസ്സില്‍ വളര്‍ത്തുകയും വേണം. നന്മ ചെയ്തില്ലെങ്കിലും തിന്മ ചെയ്യാതിരുന്നാല്‍ മതി എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നതു. യഹോവ പറയുന്നുഃ 'നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു. നീയോ അതിനെ കീഴടക്കേണം'' നന്മ ചെയ്യാതിരിക്കുന്നതും അപകടമാണു. അതു തിന്മയിലേക്കുള്ള വഴി തുറക്കും. തിന്മ ചെയ്യുന്നതും നന്മ ചെയ്യാതിരിക്കുന്നതും ഒരു പോലെ പാപമാണു.'ചെയ്യണം' എന്നും ' ചെയ്യരുതു' എന്നും ഉള്ള രണ്ടുവിധ കല്പനകള്‍ ഈ സത്യത്തിലേക്കാണു നമ്മെ നയിക്കുന്നതു. സഹോദരനെ സ്നേഹിക്കേണം എന്ന കല്പന തന്നെ ഉദാഹരണം. സ്നേഹിക്കാതിരുന്നാല്‍ കല്പന ലംഘനമാകും. സ്നേഹിക്കുന്നില്ലെങ്കിലും ദ്വേഷിക്കുന്നില്ല എന്നു പറഞ്ഞു ഒഴിയുവാന്‍ കഴിയുകയില്ല. കാരണം സഹോദരനെ സ്നേഹിക്കുന്നില്ല എങ്കില്‍ ദ്വേഷത്തിലേക്കു മനസ്സു ചാഞ്ഞു പോകുവാന്‍ സാദ്ധ്യത കൂടുതലാണു. ശൂന്യമായ മനസ്സും ഹൃദയവും സാത്താന്റെ ഇരിപ്പിടമാണെന്നു പറയാം. വി. കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുകയും ഇനിയും ചെയ്യുകയില്ല എന്നു തീരുമാനിക്കുകയും ചെയ്തിട്ടും പലരും ആ പാപം തന്നെ വീണ്ടും ചെയ്യുവാന്‍ കാരണം ആ പാപപ്രവൃത്തിയുടെ സ്ഥാനത്തു ഒരു നന്മപ്രവൃത്തി പ്രതിഷ്ഠിക്കുവാന്‍ കഴിയാതെ പോകുന്നതു കൊണ്ടാണു. വി. കുമ്പസാരത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞു കഴിയുമ്പോള്‍ ചെയ്ത പാപങ്ങള്‍ക്കനുസരണമായി ചില നന്മപ്രവൃത്തികള്‍ ചെയ്യണമെന്നു പുരോഹിതന്‍ ആവശ്യപ്പെടുന്നതു ഇതുകൊണ്ടാണു. ചിലര്‍ അതിനു വലിയ ഗൗരവം കൊടുക്കാറില്ല. ചിലരാകട്ടെ പറഞ്ഞതിനു വേണ്ടി ഒരു ചടങ്ങെന്ന നിലയില്‍ ചെയ്തു അവസാനിപ്പിക്കും. എന്നാല്‍ അതു സ്ഥായിയായ ഒരു ശീലമാക്കി മാറ്റിയെങ്കില്‍ മാത്രമേ ആ പാപം പിന്നെയും നമ്മെ കീഴടക്കാതിരിക്കുകയുള്ളു.അതിനെ നീ കീഴടക്കേണം എന്നു യഹോവ കയീനോടു പറഞ്ഞതിനു ഈ അര്‍ത്ഥമാണു കല്പിക്കുന്നതു.
കര്‍ത്താവു പറഞ്ഞ ഒരു ഉപമ, മത്താഃ 12 43-45 ല്‍ അതു വിവരിച്ചിട്ടുണ്ടു, ഇതിനോടു ചേര്‍ത്തു ചിന്തിക്കേണ്ടതാണു. ഒരു അശുദ്ധാത്മാവു ഒരു മനുഷ്യനില്‍ നിന്നുവിട്ടു പോയ ശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ തണുപ്പന്വേഷിച്ചു നടന്നു കണ്ടെത്താത്തിനാല്‍ പുറപ്പെട്ടു താന്‍ ഉപേക്ഷിച്ചു പോയ വീട്ടിലേക്കു തിരികെ ചെല്ലുന്നു. അതു ഒഴിഞ്ഞതും അടിച്ചു വാരിയതുമായി കാണുന്നു.അവന്‍ പുറപ്പെട്ടു തന്നിലും ദുഷ്ടതയേറിയ ഏഴാത്മാക്കളെ കൂട്ടിക്കൊണ്ടു വന്നു അതില്‍ പാര്‍ക്കുന്നു. ആ മനുഷ്യന്റെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെയാകും. എന്തു കൊണ്ടാണു അങ്ങനെ സംഭവിച്ചതു എന്നതിനു ഒറ്റ വാക്കില്‍ ഉത്തരം കൊടുത്തിരിക്കുന്നു. അതു ഒഴിഞ്ഞതും എന്നാണു പറഞ്ഞതു. അശുദ്ധാത്മാവിനെ ഒഴിപ്പിച്ചെങ്കിലും, അടിച്ചു വൃത്തിയാക്കിയെങ്കിലും അതു ശൂന്യമായി കിടന്നതിനാലാണു അശുദ്ധാത്മാക്കള്‍ വീണ്ടും കുടിയേറി പാര്‍ത്തതു. പകരം മറ്റൊന്നു അവിടെ പ്രതിഷ്ഠിക്കേണ്ടതായിരുന്നു എന്നര്‍ത്ഥം. നന്മയില്ലാത്തിടത്തു തിന്മ കയറി പാര്‍ക്കും. അതിനാല്‍ നാം മനസ്സില്‍ നന്മ ഉള്ളവരും നന്മ ചെയ്യുന്നവരും ആയി പരിണമിച്ചില്ലെങ്കില്‍ തിന്മ നമ്മെ കീഴടക്കും എന്നത്രേ ഇതു നമുക്കു നല്‍കുന്ന വലിയ സന്ദേശം. കയീനിന്റെ സംഭവം അതു വെളിവാക്കുന്നു. നന്മയില്ലാത്ത മനസ്സോടു കൂടിയ ആത്മീയ ചര്യകള്‍ പോലും സാത്താന്‍ നമ്മെ വീഴ്ത്താനുള്ള അവസരമാക്കി മാറ്റുകയും ചെയ്യും എന്നു കൂടെ ഇതു നമുക്കു കാട്ടിത്തരുന്നു. നന്മിയില്ലാത്ത കയീന്റെ മനസ്സില്‍ യഹോവയുടെ വചനങ്ങള്‍ മാറ്റം സൃഷ്ടിക്കാതെ,അതില്‍ അലോസരപ്പെടുകയും ചെയ്യുന്നു. അതിന്റെ അനന്തരഫലമാണു കയീന്‍ സഹോദര ഘാതനായി പരിണമിച്ചതു. മനസ്സില്‍ നന്മകള്‍ സൂക്ഷിച്ചും നന്മപ്രവൃത്തികള്‍ ചെയ്തും പടിവാതില്‍ക്കല്‍ കിടക്കുന്ന പാപത്തെ കീഴ്പെടുത്തി ദൈവഹിത പ്രകാരം ജീവിക്കുവാന്‍ കയീനോടുള്ള ദൈവത്തിന്റെ സംവാദം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment