Posts

Showing posts from March, 2016

വി.നോമ്പു കാലധ്യാനങ്ങൾ-20

20- മൂന്നാം വ്യാഴം --------------- ഇന്നത്തെ പ്രഭാത ഏവൻഗേലിയോൻ വി.മർക്കോഃ9;30-42 വി.നോമ്പിലെ ഒരുദിവസത്തെ ധ്യനവിഷയമായി നേരത്തെ വന്നിട്ടുളളതും നാം ധ്യാനിച്ചിട്ടുള്ളതുമാകയാൽ സന്ധ്യയുടെ ഏവൻഗേലിയോനെക്കുറിച്ചും മറ്റു വായനകളെക്കുറിച്ചുമാണു ഇവിടെ ചിന്തിക്കുവാൻ ആഗ്രഹിക്കുന്നതു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ13;18-30 ആണു.ദൈവരാജ്യത്തെ കുറിച്ചുള്ള ചില ചിന്തകളാണു ഈ ഭാഗത്തു കാണുന്നതു.ദൈവരാജ്യത്തെക്കുറിച്ചു പല ഉപമകളിലൂടെ കർത്താവു നമ്മെ പഠിപ്പിച്ചിട്ടുണ്ടു.ദൈവരാജ്യം ഒരു അനുഭവമാകയാൽ തൊട്ടും കണ്ടും അറിയുവാൻ തക്കവണ്ണം അതു പഞ്ചേന്ദ്രിയക്ഷമമല്ല.ആയതിനാൽ അതു സുഗ്രാഹ്യമാക്കുവാൻ സാധാരണ മനുഷ്യർക്കു സുപരിചിതങ്ങളായ ചില ഉപമകൾ കർത്താവു ഉപയോഗിച്ചിരിക്കുന്നു.രണ്ടു ഉപമകളാണു കർത്താവു അതിനുവേണ്ടി ഇവിടെ സ്വീകരിച്ചിരിക്കുന്നതു.തോട്ടത്തിൽ ഇട്ട ഒരു കടുകുമണിയോടാണു ദൈവരാജ്യത്തെ കർത്താവു സാദൃശ്യപ്പെടുത്തിയിരിക്കുന്നതു.ഇതും നേരത്തെ നമ്മുടെ ധ്യാനചിന്തകൾക്കു വിഷയമായിട്ടുള്ളതിനാൽ അടുത്ത ഉപമയിലേക്കുകടക്കുന്നു.വി.ലൂക്കോഃ13;20-21 'പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?അതു പുളിച്ച മാവിനോടു തുല്യം.അതു ഒരു സ്ത്രീ...

വി.നോമ്പു കാലധ്യാനങ്ങൾ -19

19 -മൂന്നാം ബുധൻ ---------------- പ്രഭാതത്തിൻറെ ഏവൻഗേലിയോൻ വി.ലൂക്കോഃ12;32-40 ൽ ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കുന്നു.പിതാവു ദൈവരാജ്യം നൽകുവാൻ പ്രസാദിച്ചിരിക്കുന്നതിനാൽ 'ഭയപ്പെടേണ്ട 'എന്നു കർത്താവു അരുളിച്ചെയ്യുന്നു.പക്ഷേ,ദൈവരാജ്യാവകാശികളായി തീരണമെങ്കിൽ രണ്ടു കാര്യങ്ങൾ ചെയ്യണമെന്നു തുടർന്നു പറയുന്നു.33-ാം വാക്യം.'നിങ്ങൾക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പീൻ,സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാക്കിക്കൊൾവീൻ.'നിത്യജീവൻ ആഗ്രഹിച്ചു കടന്നു വന്ന ചെറുപ്പക്കാരനോടും കർത്താവു ഇതുതന്നെയാണു പറഞ്ഞതു.എന്നാൽ ഇവിടെ ഒരു കാര്യം കൂടെ പറയുന്നു.34-ാം വാക്യം'നിങ്ങളുടെ നിക്ഷേപം ഉള്ളിടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.'വി.നോമ്പു ഇതിനോടു ബന്ധപ്പെട്ടു കിടക്കുന്നു.നോമ്പു സാത്താനെ പരാജയപ്പെടുത്തുന്നതോടൊപ്പം സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുവാൻ കൂടിയുള്ളതാണു.അതുകൊണ്ടാണു വി.നോമ്പിൽ ദാനധർമ്മങ്ങൾ ചെയ്യണമെന്നു സഭ അനുശാസിക്കുന്നതു.വർജ്ജനത്തിൻറെ ഉദ്ദേശവും ലക്ഷ്യവും എന്താണെന്നും ഇതു സൂചിപ്പിക്കുന്നു.നമുക്കു ഇഷ്ടമുള്ളതും രുചികരവും പോഷകപ്രധാനവുമായ ചില ഭക്ഷണങ്ങൾ വർജ്ജിക്കുന്നതിനാൽ അതിനോടുള്ള ആഗ്രഹവും ആസക്തി...

വി.നോമ്പു കാലധ്യാനങ്ങൾ -18

18- മൂന്നാം ചൊവ്വാ ----------------- ഇന്നത്തെ രണ്ടു വി.ഏവൻഗേലിയോനുകളും,വി.മർക്കോഃ10;17-27;4;1-20,ചില വലിയ ചിന്തകളാണു നമുക്കു പ്രദാനം ചെയ്യുന്നതു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.മർക്കോഃ10;17-27 ൽ നിന്നു തന്നെ നമ്മുടെ ധ്യാനചിന്തകൾ ആരംഭിക്കാം.വി.നോമ്പിനോടു ചേർന്നു കിടക്കുന്ന ചില ചിന്തകൾ ഇതു പകർന്നു തരുന്നു.ഒരു ചെറുപ്പക്കാരൻ കർത്താവിന്റെ അടുക്കൽ വന്നു നിത്യജീവൻ അവകാശിക്കുവാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നതും കർത്താവു നൽകുന്ന മറുപടിയുമാണു നാം ഇവിടെ വായിക്കുന്നതു.ഈ ചെറുപ്പക്കാരനിൽ ഒരു സാധാരണ വിശ്വാസിയുടെ സ്വഭാവങ്ങൾ പ്രകടമാകുന്നുണ്ടു.അവനെക്കുറിച്ചു വ്യക്തമായി അറിയണമെങ്കിൽ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സുവിശേഷഭാഗങ്ങളുംശ്രദ്ധിക്കേണ്ടതുണ്ടു.വി.മത്താഃ19;16-29;വി.ലൂക്കോഃ18;18-30 എന്നീ ഭാഗങ്ങളിൽ ഈ സംഭവം പ്രതിപാദിച്ചിരിക്കുന്നു.അവൻ യൗവ്വനക്കാരനുംസമ്പന്നനുമായിരുന്നുവെന്നു വി.മത്തായി പറയുന്നു(വിഃമത്താഃ19;22) വി.മർക്കോസു അവൻ സമ്പത്തുള്ളവനായിരുന്നു എന്നുമാത്രമാണു രേഖപ്പെടുത്തിയിരിക്കുന്നതു.(വി.മർക്കോഃ10;22)എന്നാൽ വി.ലൂക്കോസു അവൻ പ്രമാണിയും(18;18)ധനവാനും(18;23) ആയിരുന്നു എന്നാണു പറഞ്ഞിരിക്...

വി.നോമ്പു കാലധ്യാനങ്ങൾ -17

17- മൂന്നാം തിങ്കൾ ---------------- ഇന്നത്തെ പ്രധാന ചിന്തയ്ക്കു വിഷയമായി വി.സഭ ക്രമപ്പെടുത്തിയിരിക്കുന്ന വി.ഏവൻഗേലിയോൻ വി.മർക്കോഃ2; 13- 22വാക്യങ്ങളാണു്.രണ്ടു മൂന്നു കാര്യങ്ങൾ ഇവിടെ നമ്മുടെ ഗൗരവമായ ചിന്തയ്ക്കു വിഷയീഭവിക്കുന്നുണ്ടു.ആദ്യം നാം വായിക്കുന്നതു ചുങ്കക്കാരനായ മത്തായിയെ കർത്താവു വിളിക്കുന്നതുംസകലതുംഉപേക്ഷിച്ചു അവൻ കർത്താവിനെ അനുഗമിക്കുന്നതുമാണു.വി.മത്താഃ2; 13,14 വാക്യങ്ങളിൽ ആ സംഭവം ചുരുക്കമായി രേഖപ്പെടുത്തിയിരിക്കുന്നു.എന്നാൽ ഇവിടെ മത്തായി എന്നല്ല,അല്ഫായിയുടെ മകനായ ലേവി എന്നാണു കാണുന്നതു.ശിഷ്യന്മാരുടെ പേരുകൾ വി.ലൂക്കോസു രേഖപ്പെടുത്തിയിരിക്കുന്നതിൽ അല്ഫായിയുടെ മകനെന്നു പറഞ്ഞിരിക്കുന്നതു യാക്കോബിനെയാണു.പക്ഷെ,വി.മത്തായി,മത്തായിയെ ചുങ്കക്കാരനായ മത്തായി എന്നുതന്നെയാണുപറഞ്ഞിരിക്കുന്നതു.(വി.മത്താഃ10;3)ചുങ്കസ്ഥലത്തു ഇരിക്കുന്ന മത്തായിയെ കർത്താവു വിളിച്ചതായി വി.മത്തായി രേഖപ്പെടുത്തിയിരിക്കുന്നു(വി.മത്താഃ9;9)വി.മത്തായി തന്നെക്കുറിച്ചുതന്നെ പറഞ്ഞതാക കൊണ്ടു അതാണു ശരിയെന്നു വിശ്വസിക്കാം.ലേവിയും മത്തായിയും ഒരാൾ തന്നെയാണുഎന്നാണു വേദപണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതു.യേശു കടന്നു പ...

വി.നോമ്പു കാലധ്യാനങ്ങൾ -16

16_ മൂന്നാംഞായർ-മ്ശറിയോ ------------------------- പക്ഷവാതക്കാരനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ചിന്താവിഷയം.നാലു സുവിശേഷങ്ങളിലും കാണാൻ കഴിയുന്ന ചുരുക്കം ചില അത്ഭുങ്ങളിൽ ഒന്നാണു ഇതു.എന്നാൽ സമവീക്ഷണ സുവിശേഷങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിട്ടാണു വി.യോഹന്നാന്റെ സുവിശേഷത്തിൽ ഇതു കാണുന്നതു.വി.മർക്കോസും വി.ലൂക്കോസും,കർത്താവു ഒരു ഭവനത്തിൽ ആയിരിക്കുമ്പോൾ നാലു പേർ ഒരു പക്ഷവാതക്കാരനെ ഒരുകട്ടിലിൽ എടുത്തു കൊണ്ടു വന്നു പുരയുടെ മേൽക്കൂര പൊളിച്ചു കർത്താവിന്റെ മുൻപിൽ ഇറക്കിവച്ചതായി പറയുമ്പോൾ ,വി.മത്തായി കർത്താവു ഒരുസ്ഥത്തു ഇരിക്കുമ്പോൾ നാലുപേർ ചുമന്നുകൊണ്ടു ഒരു പക്ഷവാതക്കാരനെ കൊണ്ടുവന്നു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതു.എങ്കിലും മറ്റു കാര്യങ്ങളെല്ലാം ഈ മൂന്നു സുവിശേഷങ്ങളിലും ഒരുപോലെ തന്നെയാണു.എന്നാൽ വി.യോഹന്നാന്റെ സുവിശേഷത്തിൽ യെറുശലേമിൽ ബേദ്സെയ്ദാ കുളക്കരയിൽ കിടന്ന തളർവാത രോഗിയെ സൗഖ്യമാക്കിയതായിട്ടാണു പറഞ്ഞിരിക്കുന്നതു.മാത്രമല്ല, വി.യോഹന്നാൻ,കർത്താവു 38 ആണ്ടായി രോഗംബാധിച്ചുകിടക്കുന്ന മനുഷ്യനെ കണ്ടു അവൻറെ അടുക്കൽ വന്നു 'സൗഖ്യമാകുവാൻ നിനക്കു മനസ്സുണ്ടോയെന്നു ചോദിച്ചു അവനു സ...

വി.നോമ്പു കാലധ്യാനങ്ങൾ -15

15--രണ്ടാംശനി  ------------------------                 വി.മർക്കോസിൻറെ സുവിശേഷം ഒന്നാം അദ്ധ്യായം21 മുതൽ 28 വരെയുള്ള വാക്യങ്ങളാണു ഇന്നത്തെ ഏവൻഗേലിയോൻ.രണ്ടു മൂന്നു കാര്യങ്ങൾ വളരെ സംക്ഷിപ്തമായി ഇവിടെ പറഞ്ഞിരിക്കുന്നു.യേശു മരുഭൂമിയിൽ നാൽപതുദിവസം ഉപവസിച്ചു പിശാചിനെ പരാജയപ്പെടുത്തിയ ശേഷം തൻറെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നു.അവൻ കഫർന്നഹൂമിൽ എത്തി ഒരു സുന്നഗോഗിൽ ചെന്നു പഠിപ്പിക്കുവാൻ തുടങ്ങി.മലയാളത്തിൽ പള്ളിഎന്നാണു പറഞ്ഞിരിക്കുന്നതെങ്കിലും ഇംഗ്ളീഷിൽ സുന്നഗോഗു എന്നുതന്നെയാണു പറഞ്ഞിരിക്കുന്നതു.സുന്നഗോഗു ദേവാലയമല്ല.യഹൂദന്മാർക്കു ഒരു ദേവലയമേ ഉള്ളു,യറുശലേം ദേവാലയം.അന്നത്തെ സുന്നഗോഗുകൾക്കു ഇന്നത്തെ ആദ്ധ്യാത്മിക സംഘടനകളുടെ സ്ഥാനം മാത്രമാണു ഉണ്ടായിരുന്നതു.ആരാധനയും വഴിപാടും ബലിയും യാഗവുമെല്ലാംഅർപ്പിച്ചിരുന്നതു യെറുശലേം ദേവാലയത്തിൽ മാത്രമായിരുന്നു.സുന്നഗോഗു ഒരുവിധത്തിൽ ഒരു പഠനകേന്ദ്രമായിരുന്നു എന്നു വേണമെങ്കിൽ പറയാം.പത്തു കുടുംബങ്ങളിൽ  കൂടുതൽ  പര്‍ക്കുന്നിടത്തു ഒരു സുന്നഗോഗു ഉണ്ടായിരിക്കും.സുന്നഗോഗുകളിൽ പ്രാർത്ഥന,ദൈവ...

വി.നോമ്പു കാലധ്യാനങ്ങൾ - 14 _

14--രണ്ടാം വെള്ളി.  --------------------------              ഇന്നത്തെ ഏവൻഗേലിയോൻ വി.മത്താഃ 16; 21- 28 ; 5; 38- 48 എന്നീ ഭാഗങ്ങളാണു. വി.നോമ്പിനോടു ചേർത്തു ചിന്തിക്കുമ്പോൾ നമ്മുടെ ആത്മീയ ജീവിതത്തിൽ അറിഞ്ഞു ആചരിക്കേണ്ട ചില സത്യങ്ങൾ അവിടെ നമുക്കു ദർശിക്കുവാൻ കഴയും. വി.മത്താഃ 16; 21- 28 പ്രത്യേകിച്ചും വി.നോമ്പു ചിന്തകളിൽ പ്രാധാന്യം അർഹിക്കുന്നു.വി.നോമ്പിനു അനുകൂലമായി നാം  പറയുന്നതു നമ്മുടെ കർത്താവിന്റെ ഉപവാസമാണു.എന്നാൽ കർത്താവു  ഈ ഒരു സന്ദർഭത്തിലല്ലാതെ ഉപവസിച്ചതായി വി.വേദപുസ്തകത്തിൽ പറയുന്നില്ല.പിന്നെ  എന്തിനു ആണ്ടുതോറും ഉപവസിക്കന്നതു എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ നമുക്കു വായിച്ചെടുക്കുവാൻ കഴിയും.കർത്താവിന്റെ ഉപവാസത്തെക്കുറിച്ചു വി.ലൂക്കോസു നൽകുന്ന വിവരണത്തിൻറെ അവസാനവാക്യം ഇതിനോടു ചേർത്തു വായിക്കുമ്പോൾ അതു വെളിവാകും. നാല്പതുദിവസം ഉപവസിച്ചശേഷം സാത്താൻ കർത്താവിനെ പരീക്ഷിച്ചു പരാജയപ്പെട്ട ശേഷം കുറേക്കാലത്തേക്കു അവൻ മാറിനിന്നു എന്നാണു അവിടെ നാം കാണുന്നതു.കുറേക്കാലത്തേക്കു മാറിനിന്നു എന്നു പറയുമ്പോൾ പിന്നെയും സാത...