വി.നോമ്പു കാലധ്യാനങ്ങൾ-20
20- മൂന്നാം വ്യാഴം --------------- ഇന്നത്തെ പ്രഭാത ഏവൻഗേലിയോൻ വി.മർക്കോഃ9;30-42 വി.നോമ്പിലെ ഒരുദിവസത്തെ ധ്യനവിഷയമായി നേരത്തെ വന്നിട്ടുളളതും നാം ധ്യാനിച്ചിട്ടുള്ളതുമാകയാൽ സന്ധ്യയുടെ ഏവൻഗേലിയോനെക്കുറിച്ചും മറ്റു വായനകളെക്കുറിച്ചുമാണു ഇവിടെ ചിന്തിക്കുവാൻ ആഗ്രഹിക്കുന്നതു.സന്ധ്യയുടെ ഏവൻഗേലിയോൻ വി.ലൂക്കോഃ13;18-30 ആണു.ദൈവരാജ്യത്തെ കുറിച്ചുള്ള ചില ചിന്തകളാണു ഈ ഭാഗത്തു കാണുന്നതു.ദൈവരാജ്യത്തെക്കുറിച്ചു പല ഉപമകളിലൂടെ കർത്താവു നമ്മെ പഠിപ്പിച്ചിട്ടുണ്ടു.ദൈവരാജ്യം ഒരു അനുഭവമാകയാൽ തൊട്ടും കണ്ടും അറിയുവാൻ തക്കവണ്ണം അതു പഞ്ചേന്ദ്രിയക്ഷമമല്ല.ആയതിനാൽ അതു സുഗ്രാഹ്യമാക്കുവാൻ സാധാരണ മനുഷ്യർക്കു സുപരിചിതങ്ങളായ ചില ഉപമകൾ കർത്താവു ഉപയോഗിച്ചിരിക്കുന്നു.രണ്ടു ഉപമകളാണു കർത്താവു അതിനുവേണ്ടി ഇവിടെ സ്വീകരിച്ചിരിക്കുന്നതു.തോട്ടത്തിൽ ഇട്ട ഒരു കടുകുമണിയോടാണു ദൈവരാജ്യത്തെ കർത്താവു സാദൃശ്യപ്പെടുത്തിയിരിക്കുന്നതു.ഇതും നേരത്തെ നമ്മുടെ ധ്യാനചിന്തകൾക്കു വിഷയമായിട്ടുള്ളതിനാൽ അടുത്ത ഉപമയിലേക്കുകടക്കുന്നു.വി.ലൂക്കോഃ13;20-21 'പിന്നെയും അവൻ ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു?അതു പുളിച്ച മാവിനോടു തുല്യം.അതു ഒരു സ്ത്രീ...