Posts

Showing posts from May, 2016

വി.നോമ്പുകാലധ്യാനചിന്തകൾ -38

38- ആറാം തിങ്കള്‍-ഓശാന തിങ്കള്‍ --------------------------- വി.നോമ്പിന്റെ ആറാം തിങ്കളിലേക്കു നാം കടക്കുന്നു.പരിശുദ്ധ പിതാക്കന്മാര്‍ പരിശുദ്ധാത്മ പ്രേരിതരായി വി.വേദവായനക്കുറിപ്പിലും വി.നോമ്പിന്റെ പ്രുമുയോന്‍ പുസ്തകത്തിലും ഈ ആഴ്ചയിലെ ദിനങ്ങളെ ഓശാന ദിനങ്ങളായിട്ടാണു രേഖപ്പെടുത്തിയിരിക്കുന്നതു.അതുകൊണ്ടു ഇന്നു ഓശാന തിങ്കള്‍ ആണു.നമ്മുടെ കര്‍ത്താവിന്റെ കഷ്ടാനുഭവങ്ങളിലേക്കു നാം അടുത്തു വരുന്നുവെന്ന ചിന്ത നമ്മില്‍ തീവ്രമായി ഉണ്ടാകണമെന്നാണു പരിശുദ്ധ പിതാക്കന്മാര്‍ ഇതുകൊണ്ടു ഉദ്ദേശിക്കുന്നതു.ഇനിയുമുള്ള നോമ്പിന്റെ ദിനങ്ങള്‍ കുറേക്കൂടെ ശ്രദ്ധയോടും നിഷ്ടയോടും പ്രാര്‍ത്ഥനയോടും കൂടെയായിരിക്കണം.കര്‍ത്താവു രാജാധിരാജാവായി എഴുന്നെള്ളുന്നുവെന്നു മാത്രമല്ല,തന്റെ കഷടാനുഭവത്തിലൂടെയും കുരിശു മരണത്തിലൂടെയും കടന്നു ചെന്നു ഉയര്‍പ്പിന്റെ സന്തോഷത്തിലേക്കു എത്തിച്ചേരുമ്പോഴും അവന്‍ നമ്മെ നയിക്കുന്ന കരുതുന്ന കര്‍ത്താവായി തന്നെ ജീവിതത്തില്‍ എന്നാളും നിലനില്ക്കുവാന്‍ തക്കവണ്ണമുള്ള ഒരുക്കദിനങ്ങളായി ഈ ദിനങ്ങള്‍ മാറണം.അതു നമ്മുടെ ചിന്തയ്ക്കു വിഷയമാകണമെന്നതു കൊണ്ടാണു ഇന്നത്തെ ഏവൻഗേലിയോന്റെ ആദ്യഭാ...

വി.നോമ്പുകാലധ്യാനചിന്തകൾ -37

37-ആറാം ഞായര്‍- സമിയോ. ------------------------ വി.വലിയ നോമ്പിലെ ആറാം ഞായര്‍.മുപ്പത്തിയാറാം ഞായറാഴ്ച എന്നും അറിയപ്പെടുന്നു.മലങ്കര ഓര്‍ത്തഡോകസു സഭ ഈ ദിവസം കാതോലിക്കാദിനമായി അഥവാ സഭാദിനമായി ആചരിക്കുന്നതോടൊപ്പം കാര്യവിചാരകത്വ ദിനമായും വേര്‍തിരിച്ചിരിക്കുന്നു.നോമ്പുകാലചിന്തകളായതിനാല്‍ ആ പ്രത്യേകതകള്‍ ഒഴിവാക്കി ഏവന്‍ഗേലിയോനെ കുറിച്ചു മാത്രം ചിന്തിക്കുന്നു. പിറവിക്കുരുടനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവന്‍ഗേലിയോനില്‍  പ്രതി പാദിച്ചിരിക്കുന്നതു.നാലു സുവിശേഷങ്ങളിലും ഈ സംഭവം കാണുന്നണ്ടു.ജന്മനാ രോഗബാധിതനായ ഒരുവനെ സൗഖ്യമാക്കിയ,സുവിശേഷങ്ങളിലെ ഏകസംഭവമാണിതു എന്ന സവിശേഷത ഇതിനുണ്ടു.അപ്പോസ്തോലപ്രവൃത്തികളില്‍ അങ്ങനെയുള്ള രണ്ടു സംഭവങ്ങള്‍,3;2, 14;8 എന്നിവിടങ്ങളില്‍ കാണുന്നു. സമവീക്ഷണ സുവിശേഷങ്ങളായ വി.മത്തായി.വി.മര്‍ക്കോസു,വി.ലൂക്കോസു എന്നിവയില്‍ സംക്ഷിപ്തമായി ഈ സംഭവം വിവരിക്കുമ്പോള്‍ വി.യോഹന്നാന്‍ ഒരദ്ധ്യായം മുഴുവന്‍,നാല്പതില്‍ അധികം വാക്യങ്ങള്‍ ഈ സംഭവം വിവരിക്കുവാനായി ഉപയോഗിച്ചിരിക്കുന്നു.വി.മര്‍ക്കോസു മാത്രം ഈ കുരുടന്‍ തിമായിയുടെ മകനായ ബര്‍ത്തിമയിയാണെ...

വി.നോമ്പുകാലധ്യാനചിന്തകൾ-36

36-അഞ്ചാം ശനി. -------------- വി.ലഃക്കോഃ6;1-11ആണു ഇന്നത്തെ ഏവന്‍ഗേലിയോന്‍.രണ്ടു സംഭവങ്ങളാണു അവിടെ പറഞ്ഞിരിക്കുന്നതു.ശാബതില്‍ വിളഭൂമിയില്‍ കൂടെ കടന്നു പോയപ്പോള്‍ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു തിന്നതും,ശാബതില്‍ വരണ്ടകൈയ്യുള്ള മനുഷ്യനെ സൗഖ്യമാക്കിയതുമാണു ആ സംഭവങ്ങള്‍.ആദ്യസംഭവം ഇതിനുമുമ്പു ഒരു ദിവസത്തെ ധ്യാനത്തിനു വിഷയമായിട്ടുള്ളതാണു.രണ്ടാമത്തെ ചിന്തിച്ചിട്ടില്ലാത്തതാണെങ്കിലും,അതും ശാബതുമായി ബന്ധപ്പെട്ടു കിടക്കുന്നതാണു.ശാബതില്‍ സൗഖ്യമാക്കിയതും നാം ചിന്തിച്ചിട്ടുള്ളതുമാണു.ശാബതിനെക്കുറിച്ചുള്ള പരീശമനോഭാവവും,കര്‍ത്താവിന്റെ കാഴ്ചപ്പാടും നാം അവിടെ കണ്ടതുമാണു.അതുകൊണ്ടു ആവിധ ചിന്തകള്‍ക്കു ഇവിടെ സ്ഥാനവുമില്ല.അതിനോടു ബന്ധമുള്ളതും എന്നാല്‍ അതില്‍ നിന്നു അല്പം ഭിന്നമായിട്ടുള്ളതുമായ ചില കാര്യങ്ങള്‍ ഇവിടെ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നുണ്ടു.അതു നമ്മുടെ ധ്യാനത്തിനു വിഷയമാക്കുവാനാണു ആഗ്രഹിക്കുന്നതു                                ...

വി.നോമ്പു കാലധ്യാനചിന്തകൾ -35

35-അഞ്ചാം വെള്ളി. ----------------- കർത്താവു ചെയ്ത രണ്ടു അത്ഭുതങ്ങളാണു ഇന്നത്തെ ഏവൻഗേലിയോന്റെ വിഷയം.ഈ രണ്ടു സംഭവങ്ങളും നോമ്പിനോടു ബന്ധമുള്ള ചല ആശയങ്ങൾ നമ്മോടു സംവദിക്കുന്നുണ്ടു.വി.മത്താഃ9;18-31,വി.മർക്കോഃ5;21-48 എന്നിവയാണു ഇന്നത്തെ ഏവൻഗേലിയോനുകൾ.സാധാരണ വി.മർക്കോസു സംഭവങ്ങളുടെ വിശദമായ വിവരണങ്ങൾ നടത്താറില്ല.എന്നാൽ വി.മത്തായി നൽകിയിരിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ വി.മർക്കോസു ഇവിടെ നൽകിയിരിക്കുന്നു.അതുകൊണ്ടു ഈ സംഭവത്തെക്കുറിച്ചു ധ്യാനിക്കുവാൻ വി.മർക്കോസിന്റെ സുവിശേഷഭാഗത്തെ തന്നെ പ്രധാന അവലംബമായി സ്വീകരിക്കുന്നു. പള്ളിപ്രമാണിയായ യായീറോസിന്റെ മകളെ ഉയർപ്പിച്ച സംഭവമാണു ഇവിടെ പറഞ്ഞു തുടങ്ങുന്നതെങ്കിലും അതിനോടൊപ്പം രക്തസ്രവക്കാരി സൗഖ്യം പ്രാപിച്ച സംഭവം ഇതിനിടയ്ക്കു നടന്നതായിട്ടാണു അവതരിപ്പിച്ചിരിക്കുന്നതു.യായീറോസിന്റെ വീട്ടിലേക്കു പോകുന്ന വഴിയിൽ ആണു ഈ സംഭവം നടക്കുന്നതു                                  ...

വി.നോമ്പുകാലധ്യാനങ്ങൾ -34

34-അഞ്ചാം വ്യാഴം ---------------- ഇന്നത്തെ സന്ധയുടേയും പഭാതത്തിന്റേയും ഏവൻഗേലിയോനൂകൾ വി.മത്താഃ14;23-36,വി.മർക്കോഃ6;47-56എന്നീ ഭാഗങ്ങൾ ആണു.രണ്ടിടത്തും ഒരു സംഭവം തന്നെയാണു പതിപാദിച്ചിരിക്കുന്നതു.കർത്താവു അഞ്ചപ്പവും രണ്ടു മീനും കൊണ്ടു അയ്യായിരത്തിലധികം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ അത്ഭുതത്തിനു ശേഷം നടന്ന ഒരു സംഭവമാണു ഇവിടെ കാണുന്നതു.വി.യോഹന്നാന്റെ സുവിശേഷത്തിലും(വി.യോഹഃ6;15-21)ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു.അഞ്ചപ്പത്തിന്റെ അത്ഭുതം പോലെതന്നെ പ്രാധാന്യമുള്ള ഒന്നായിട്ടാണു ഈ സംഭവത്തെ സുവിശേഷകർ വീക്ഷിക്കുന്നതു. മൂന്നു സുവിശേഷങ്ങിലുംഈ സംഭവം അല്പം വ്യത്യാസങ്ങളോടെയിണു അവതരിപ്പിച്ചിരിക്കുന്നതു.അതിന്റെ പൂർണ്ണരൂപം മനസ്സിലാക്കിയെങ്കിൽ മാത്രമേ അതിലൂടെ വെളിവാകുന്ന ആശയങ്ങൾ മുഴുവൻ ഗ്രഹിക്കുവാൻ കഴിയുകയുള്ളു.അഞ്ചപ്പംകൊണ്ടു അയ്യായിരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ അത്ഭുതത്തോടു ചേർന്നു നടന്നതാണു ഇതു എന്നു മൂന്നു സുവിശേഷകരും പറയുന്നു.അത്ഭുതത്തിനു ശേഷം കർത്താവു ശിഷ്യന്മാരെ പടകിൽ കയറി അക്കരയ്ക്കു പോകുവാൻ നിർബ്ബന്ധിച്ചു.അവർ പോയശേഷം പുരുഷാരത്തെ പറഞ്ഞയച്ചിട്ടു യേശു പ്ര...

വി.നോമ്പുകാലധ്യാനങ്ങൾ -33

33- അഞ്ചാം ബുധൻ. ------------------- ഇന്നത്തെ രണ്ടു ഏവൻഗേലിയോനുകളിലും,കർത്താവു അഞ്ചപ്പവും രണ്ടുമീനും കൊണ്ടു അയ്യായിരത്തിലധികം പുരുഷാരത്തെ തീറ്റി തൃപ്തിപ്പെടുത്തിയ അത്ഭുതമാണു പ്രതിപാദിച്ചിരിക്കുന്നതു.വി.നോമ്പിലെ രണ്ടു ദിവസങ്ങളിൽ ഏഴപ്പത്തിന്റേയും അഞ്ചപ്പത്തിന്റേയും അത്ഭുതങ്ങളെക്കുറിച്ചു നാം ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തിട്ടുള്ളതാണു.ആയതുകൊണ്ടു ഇന്നു വായിക്കുവാനായി സഭ ക്രമപ്പെടുത്തിയിട്ടുള്ള മറ്റു വായനകളിൽ അപ്പോഃ5;1-6,1.കൊരിഃ10;1-13 എന്നീ ഭാഗങ്ങളെക്കുറിച്ചു ചിന്തിക്കുവാനാണു ഇവിടെ ശ്രമിക്കുന്നതു.                                       അപ്പോഃ5;1-6 വാക്യങ്ങളിൽ നിന്നു തന്നെ ധ്യാനചിന്തകൾ ആരംഭിക്കാം.അന്നത്തെ സഭയുടെ ചില പ്രത്യേകതകളാണു ഈ ഭാഗത്തു വെളിപ്പെടുന്നതു.അന്നത്തെ സഭയുടെ അംഗങ്ങളായി ജീവിച്ചിരുന്ന അനന്യാസിനും ഭാര്യ സഫീറയ്ക്കും വന്നുഭവിച്ച ദുര്യോഗമാണു ഇവിടെ നാം വായിക്കുന്നതു.പരിശുദ്ധാത്മാ...

വി.നോമ്പുകാലധ്യാനങ്ങൾ-32

32-അഞ്ചാം ചൊവ്വാ. ------------------ ഗദരദേശത്തെ അശുദ്ധാത്മാവുള്ള മനുഷ്യനെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ.വി.മർക്കോഃ5;1-20 ആണു ഇന്നത്തെ ഏവൻഗേലിയോൻ.വി.മത്താഃ8;22-30 ലും വി.ലൂക്കോഃ8;26-39 ലും ഈ സംഭവം വിവരിച്ചിരിക്കുന്നു.അല്പവ്യത്യാസങ്ങൾ ഉണ്ടെങ്കിലും പ്രധാന ആശയങ്ങളെല്ലാം മൂന്നു സുവിശേഷങ്ങളിലും കാണുവാൻ കഴിയുന്നുണ്ടു.അശുദ്ധാത്മാവു ബാധിച്ചവരെ സൗഖ്യമാക്കിയ സംഭവത്തിനു വി.നോമ്പുമായുള്ള ബന്ധം ഇതിനു മുമ്പു രണ്ടു ദിവസങ്ങളിലെ ധ്യാനങ്ങളിൽ നമ്മുടെ ചിന്തയ്ക്കു വിഷയമായിട്ടുള്ളതാണു.ആയതിനാൽ ആവിധ ചിന്തകളിലേക്കു ഇവിടെ കടക്കുന്നില്ല.അശുദ്ധാത്മാവു ബാധിച്ച ഈ മനുഷ്യനിൽ പ്രകടമായി കാണുന്ന ചില പ്രത്യേകതകളെക്കുറിച്ചു ആണു ആദ്യം ചിന്തിക്കുന്നതു                                             . ഈ മനുഷ്യന്റെ പ്രത്യേകതകളെക്കുറിച്ചു വി.മർക്കോസു തരുന്ന വിവരങ്ങൾ ശ്രദ്ധിക്...