വി.നോമ്പു കാലധ്യാനങ്ങൾ- 3
3.ശുബുക്കോനോ.
------------------------
വി.നോമ്പു അനുഗ്രഹകരമാകുവാനുംഅതിൽനിന്നു ലഭിക്കേണ്ട കൃപകൾ പൂർണ്ണമായി പ്രാപിച്ചു ആത്മീയമായി വളരുവാനുമായി വി.സഭ ക്രമപ്പെടുത്തിയിരിക്കുന്ന അതിശ്രേഷ്ഠമായ ഒരു ശുശ്രൂഷയാണു ശുബുക്കോനോ .വി.വലിയ നോമ്പിന്റെ പ്രഥമതിങ്കളാഴ്ച ഉച്ചനമസ്കാരത്തോടു ചേർന്നു നടത്തേണ്ട ഒരു ശുശ്രൂഷയാണിതു.പണ്ടൊക്കെ ഇതു ദയറാകളിലും വൈദികസെമ്മിനാരയിലും മാത്രംനടത്തിയിരുന്നു.എന്നാൽ ഇന്നു ഓർത്തഡോക്സുസഭയിലെ അനേകം പള്ളികളിലുംഇതു ഭക്തിപൂർവ്വം ആചരിക്കുന്നു എന്നതു നമ്മുടെ ആത്മീയ നവോത്ഥാനത്തിൻറെ നാന്ദിയായി ദർശിക്കാം.വി.നോമ്പിന്റെ ആരംഭത്തിൽ തിങ്കളാഴ്ചയുടെ ഉച്ചനമസ്കാരത്തോടു ചേർന്നാണു ഇതു നടത്തേണ്ടതു എങ്കിലും,ഇന്നു വിശ്വാസികളുടെ സൗകര്യാർത്ഥംകൊത്തിനെ ഞായറാഴ്ച വി.കുർബ്ബാനയ്ക്കു ശേഷവുംസന്ധ്യാനമസ്കാരത്തോടു ചേർന്നുംആണു ആചരിക്കുന്നതു.ഈ സമയ മാറ്റം അതിൽ പങ്കെടുക്കുന്നവരുടെ സംഖ്യ വർദ്ധിക്കുവാൻ ഉപകരിക്കുന്നുണ്ടെങ്കിലുംഅതിൽനിന്നു ലഭിക്കേണ്ട ആത്മീയാനുഭവം ആർജ്ജിക്കുന്നുണ്ടോ എന്നതു ഗൗരവമായി ചിന്തിക്കേണ്ടതാണു.ആവശ്യബോധമുള്ളവർക്കു സമയംഒരു പ്രശ്നം അല്ല.എന്തു ത്യാഗം സഹിച്ചും അവർ അതിൽ സംബന്ധിക്കും.ലൗകിക ആവശ്യങ്ങൾക്കു സമയത്തിൻറെ അസൗകര്യംകാര്യമായി പരിഗണിക്കാറില്ല.അതിനു എന്തു ത്യാഗം സഹിക്കാനും നാംതയ്യാറാണു.ആത്മീയ കാര്യങ്ങളിൽ ത്യാഗത്തിനു നമുക്കു മനസ്സില്ലായെന്നതാണു സത്യം.എന്നാൽ ,ഇതിൽ സംബന്ധിക്കുന്നതു കൊണ്ടു പ്രാപിക്കേണ്ട ആത്മീയ അനുഭവംഎത്രപേർ സ്വായത്തമാക്കുന്നു എന്നതിനാണു സമയത്തെക്കാൾ പ്രാധാന്യം കല്പിക്കേണ്ടതു.ദീർഘകാലത്തെ അനുഭവത്തിൽനിന്നു പറയട്ടെ പലരിലും ഇതു ഒരു രൂപാന്തരത്തിനുള്ള വഴിയായി മാറുന്നില്ല.ദൈവചിന്തയോടും ആത്മാർത്ഥതയോടുംസത്യസന്ധമായും അല്ല ഇതു ആചരിക്കുന്നതു എന്നതാണു അതിനു കാരണം.ശുബുക്കോനോ ശുശ്രൂഷയുടെ അവസാനം പകയുംവിദ്വേഷവുംശണഠയുംപിണക്കവുംഎല്ലാംമറന്നു പരസ്പരം സമാധാനം കൊടുക്കമ്പോൾ,പലരും തങ്ങൾക്കു ഇഷ്ടമില്ലാത്തവർക്കു സമാധാനം നൽകാതെ കൈ വലിക്കുന്നതു കണ്ടിട്ടുണ്ടു.ഇങ്ങനെയുള്ളവരുടെ നോമ്പു എങ്ങനെ നോമ്പാകും? അതു എങ്ങനെ രൂപാന്തരത്തിനുള്ള മാർഗ്ഗം ആകും?മഹാകവി ഉള്ളൂരിൻറെ ഈരടികൾ ആണു ഓർമ്മയിൽ ഓടിയെത്തുന്നതു.
അടുത്തു നിൽക്കും മനുജനെ കാണാൻ അക്ഷികളില്ലാത്തോർക്കു
അരൂപനീശ്വരനദൃശ്യനായാൽ അതിലെന്താശ്ചര്യം
വി.നോമ്പു നമ്മുടെ കർത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തിലും കുരിശുമരണത്തിലും പുനരുത്ഥാനത്തിലും പങ്കാളികളായി പുതുക്കപ്പെട്ട ഒരു ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുന്നതിനുള്ള ഒരുക്ക കാലമാണു. നിഷ്ടയോടുംചിട്ടയോടുംവിശുദ്ധിയോടും ആ വിശുദ്ധ നോമ്പിലേക്കു പ്രവേശിക്കുന്നതിനുള്ള ഒരുക്ക ശുശ്രൂഷയാണു ശുബുക്കോനോ.പകയും വിദ്വേഷവുംപിണക്കവും ശണ്ഠയുംഅഭിപ്രായഭിന്നതയും എല്ലാം മറന്നു പരസ്പരം സമാധാനം കൊടുത്തു വിശുദ്ധ നോമ്പിലേക്കു കടക്കുകയാണു ഇതിന്റെ പരമമായ ഉദ്ദേശം.അതു സ്വായത്തമാക്കാതെ നോമ്പു ആചരിച്ചതുകൊണ്ടു അതുമൂലം ലഭിക്കേണ്ട രൂപാന്തരം പൂർണ്ണമാകുകയില്ല.ഈ ശുശ്രൂഷയിലെ പ്രാർത്ഥനകളും ഗീതങ്ങളും വി.വേദവായനാഭാഗങ്ങളും ഈ സത്യം വെളിവാക്കുന്നു.
ശുബുക്കോനോ ശുശ്രൂഷയുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുമ്പോൾ ,സ്നേഹം ,സന്തോഷം,സമാധാനം എന്നീ ആത്മാവിൻറെ ഫലങ്ങളെ കുറിച്ചു വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നതായി കാണാം. പരസ്പരപൂരകങ്ങളായ ഈ ആത്മഫലങ്ങൾ മനുഷ്യജീവിതത്തിനു അനുപേക്ഷണീയങ്ങൾ ആകയാൽ അതിനു വേണ്ടി ആവർത്തിച്ചു ഇവിടെ പ്രാർത്ഥിക്കുന്നു.സ്നേഹത്തിൽനിന്നു സമാധാനവും സമാധാനത്തിൽനിന്നു സന്തോഷവും ഉൽഭൂതമാകുന്നു.സ്നേഹം ഇല്ലാത്തിടത്തു സമാധാനം ഇല്ല.സ്നേഹവും സമാധാനവും ഇല്ലാത്തിടത്തു സന്തോഷവും ഉണ്ടാകുകയില്ല.ആത്മാവിൻറെ ഫലങ്ങളായി പരിശുദ്ധനായ പൗലോസുശ്ളീഹാ പറയുന്ന ഒൻപതു കാര്യങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം സ്നേഹം ,സന്തോഷം,സമാധാനം എന്നിവയാണെന്നു ഓർക്കുക.
അന്യോന്യം സ്നേഹിക്കുക എന്നതാണു കർത്താവു നൽകിയ പ്രധാന കല്പന.വി.യോഹഃ15;12''ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതു പോലെ നിങ്ങളുംതമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എൻറെ കല്പന.'' ന്യായപ്രമാണം മുഴുവൻ 'സ്നേഹം'എന്ന ഒരു കല്പനയിൽ ഉൾക്കൊണ്ടിരിക്കുന്നു എന്നാണു കർത്താവു പഠിപ്പിച്ചതു.വി.മത്താഃ22;37-40.''നിൻറെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടുംപൂർണ്ണ ആത്മാവോടുംപൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന ,രണ്ടാമത്തേതു അതിനോടു സമം.കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.'' വി.യോഹഃ4;11-20 ആണു ഇവിടുത്തെ ഒരു ലേഖന ഭാഗം.അവിടെയുംവി.യോഹന്നാൻ സ്നേഹത്ത് കുറിച്ചാണു പറഞ്ഞിരക്കുന്നതു.അന്യോന്യം സ്നേഹിക്കേണം.സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽവസിക്കുന്നു.നാം അവനിലും അവൻ നമ്മിലും വസിക്കുന്നു.ദൈവം സ്നേഹം തന്നെ.തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു.സ്നേഹത്തിൽ ഭയമില്ല.ഞാൻ ദൈവത്തെ സ്നേഹിക്കന്നു എന്നു പറയുകയും സഹോദരനെ പകെക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴികയില്ല . എന്നിങ്ങനെ ഉള്ള വി.യോഹന്നാന്റെ വാക്കുകൾ നമ്മുടെ ആത്മശോധനയ്ക്കു ഉപകരിക്കേണ്ടതാണു.ദൈവം സ്നേഹം ആകുന്നു .ദൈവസ്നേഹം നമ്മുടെ സ്നേഹമായി മാറണം.ദൈവസ്നേഹം പരിധികളില്ലാത്തതുംഉപാധികളില്ലാത്തതുമാണു.നമ്മുടെ സ്നേഹമാകട്ടെ സ്വാർത്ഥപരമാണു.നമ്മെ സ്നേഹിക്കുന്നവരെ മാത്രം നാം സ്നേഹിക്കുന്നു.കർത്താവു പറയുന്നതു കേൾക്കുക.വി.മത്താഃ5;43-48.''കൂട്ടുകാരനെ സ്നേഹിക്ക എന്നുംശത്രുവിനെ പകെക്ക എന്നുംനിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പീൻ,നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പീൻ;സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ ......നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു പ്രതിഫലം?ചുങ്കക്കാരും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ.സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു. പുറജാതികളും അങ്ങനെ തന്നെ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവു സൽഗുണപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവീൻ.''
സ്നേഹത്തെക്കുറിച്ചു പരിശുദ്ധനായ പൗലോസുശ്ളീഹാ എഴുതിയ സ്നേഹഗാഥയായ 1.കൊരിഃ 13-ാം അദ്ധ്യായമാണല്ലോ ഇവിടെ വായിക്കുവാനായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വി.വേദഭാഗം.ആ അദ്ധ്യായം മുഴുവൻ അതീവ ശ്രദ്ധാപൂർവ്വം ഇത്തരുണത്തിൽ വായിക്കേണ്ടതാണു.സ്നേഹം എന്ന വാക്കിൻറെ സ്ഥാനത്തു ഞാൻ ,എനിക്കു എന്നീ വാക്കുകൾ ചേർത്തു വായിക്കണം.ആ വിധത്തിൽ ആ അദ്ധ്യായം മുഴുവൻ ആത്മാർത്ഥമായി വായിച്ചു തീർക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയിക്കണം.നമുക്കു സ്നേഹം ഉണ്ടെങ്കിലും ആ സ്നേഹം പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്ന സ്നേഹത്തോളം ഉയർന്നിട്ടില്ലാ യെന്നു അപ്പോൾ ബോദ്ധ്യമാകും.ഒരു ഉദാഹരണം.1.കൊരിഃ13;4''സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു .''അവിടെ സ്നേഹത്തിന്റെ സ്ഥാനത്തു ഞാൻ ചേർത്തിട്ടു ,ഞാൻ ദീർഘമായി ക്ഷമിക്കകയും ദയകാണിക്കുകയും ചെയ്യുന്നു എന്നു.നമുക്കു പറയുവാൻ കഴിയുമോ?നമ്മുടെ ക്ഷമയ്ക്കു എത്രമാത്രം ദൈർഘ്യമുണ്ടു.നാം ചിലപ്പോൾ പറയും''ഇപ്പോൾ ഞാൻ ക്ഷമിച്ചിരിക്കുന്നു.''ഇനിയും ആവർത്തിച്ചാൽ ക്ഷമിക്കയില്ലായെന്നല്ലേ അതിന്റെ അർത്ഥം.ചിലർ പറയും,ഞാൻ ക്ഷമിച്ചിരിക്കുന്നു.എന്നാൽ എൻറെ മരണം വരെ ഞാൻ അതു മറക്കുകയില്ല.ഇതിനോ ദീർഘക്ഷമയെന്നു പറയുന്നതു ?മറക്കാൻ കൂടി കഴിയുമ്പോൾ മാത്രമേ ക്ഷമ പൂർണ്ണമാകുകയുള്ളു; ദീർഘക്ഷമയാകയുള്ളു.നമ്മുടെ ക്ഷമ പത്രോസിൻറെ ക്ഷമയോളം എത്തിയെന്നു വരാം.വി.മത്താഃ18;21( ഇതു ഇവിടുത്തെ ഏവൻഗേലിയോൻ ഭാഗമാണെന്നു ഓർക്കുക.) അപ്പോൾ പത്രോസു അവന്റെ അടുക്കൽ വന്നു 'കർത്താവേ! എൻറെ സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ? എന്നു ചോദിച്ചു.കർത്താവു പറഞ്ഞു ഏഴുവട്ടമല്ല.ഏഴുഎഴുപതു വട്ടംഎന്നു ഞാൻ നിന്നോടു പറയുന്നു.കണക്കു കൂട്ടി ക്ഷമിക്കുവാനല്ല,അളവില്ലാതെ ക്ഷമിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.കർത്താവു നമ്മോടു ക്ഷമിക്കുന്നതും അങ്ങനെയാണു.സുവിശേഷ ഘോഷണത്തിനായി ശിഷ്യന്മാർക്കു അധികാരം നൽകി അയക്കുമ്പോൾ കർത്താവു അവരോടു പറയുന്നതിൽ ഇതു നമുക്കു വായിച്ചെടുക്കാം.വി.മത്താഃ14;15.''ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആവീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടി കളവീൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സോദോമ്യരുടേയും ഗമോര്യരുടേയും ദേശത്തിനു സഹിക്കാവതാകും.എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.അവർക്കു ശിക്ഷയുണ്ടാകുമെന്നതിനേക്കാൾ,അവരുടെ തിരിച്ചുവരവിനായി ക്ഷമയോടെ ന്യായവിധിനാൾവരെ കാത്തിരിക്കുന്ന ദൈവസ്നേഹത്തേയും ക്ഷമയുമാണു അവിടെ വരികൾക്കിടയിലൂടെ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നതു.ഈ ദീർഘക്ഷമ നമ്മിലും ഉണ്ടാകണമെന്നാണു ഈഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നതു.
ക്ഷമയുടെ അനുപേക്ഷണീയതയും ആവശ്യകതയും കുറേക്കൂടെ വ്യക്തമാക്കുന്നു ഏവൻഗേലിയോൻറെ രണ്ടാം ഭാഗം.വി.മത്താഃ18;23 മുതലുള്ള വാക്യങ്ങളിൽ കർത്താവു പറഞ്ഞ ഒരു ഉപമയാണു വായിക്കുന്നതു.ദൈവത്തിന്റെ ക്ഷയും മനുഷ്യരുടെ ക്ഷമയും അവിടെ താരതമ്മ്യം ചെയ്തിരിക്കുന്നു.സ്വർഗ്ഗരാജ്യം തൻറെ ദാസന്മാരുമായി കണക്കു തീർക്കുന്ന ഒരു രാജാവിനോടാണു സാദൃശപ്പെടുത്തുന്നതു. രാജാവു തൻറെ കണക്കുകൾ പരിശോധിച്ചപ്പോൾ പതിനായിരം താലന്തു കടപ്പെട്ടിക്കുന്ന ഒരു ദാസനെ കണ്ടു .അവനോടു കടം വീട്ടുവാൻ നിർബ്ബന്ധമായി പറഞ്ഞപ്പോൾ കടം വീട്ടുവാൻ സാവകാശം വേണമെന്നു താണു വീണു അപേക്ഷിച്ചു. രാജാവു മനസ്സലിഞ്ഞു അവന്റെ കടംമുഴുവൻ ഇളച്ചുകൊടുത്തു.സന്തോഷത്തോടെ അവൻ പോകുമ്പോൾ നൂറുവെള്ളിക്കാശു തന്നോടു കടംപെട്ടിരുന്ന കൂട്ടുദാസനെ കണ്ടു .അവന്റെ തൊണ്ടയ്ക്കു പിടിച്ചു കടം വീട്ടുവാൻ ആവശ്യപ്പെട്ടു.അവൻ താണു വീണു തന്നോടു ദയതോന്നണമെന്നു അപേക്ഷിച്ചിട്ടുംഅവനു മനസ്സില്ലാതെ കടംവീട്ടുവോളംഅവനെ തടവിൽ ആക്കിച്ചു.വിവരം അറിഞ്ഞ രാജാവു അവനെ വിളിച്ചു വരുത്തി അവനോടു 'ദുഷ്ടദാസാ, എനിക്കു നിന്നോടു ദയ തോന്നിയതു പോലെ നിനക്കും നിൻറെ കൂട്ടുദാസനോടു ദയതോന്നേണ്ടതല്ലയോ എന്നു പറഞ്ഞു. അവന്റെ കടം വീട്ടുവോളം ദണ്ഡിപ്പിക്കുന്നവരുടെ കൈകളിൽ ഏല്പിച്ചു.എന്നിട്ടു കർത്താവു പറഞ്ഞതു ശ്രദ്ധിക്കുക.വി.മത്താഃ18;35, ''നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എൻറെ പിതാവു അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും. അതുകൊണ്ടാണു കർത്താവു കത്തൃപ്രാർത്ഥനയിൽ 'ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ.' എന്നു പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചതു.ദിവസവും ഈപ്രാർത്ഥന ആവർത്തിച്ചു നാം ചൊല്ലുമെങ്കിലും നമ്മുടെ കടക്കാരോടു ഹൃദയപൂർവ്വം ക്ഷമിക്കുവാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ?ആപ്രാർത്ഥനയുടെ അർത്ഥം മുഴുവൻ ഉൾക്കൊണ്ടുകൊണ്ടു അതു പൂർത്തീകരിക്കുവാൻ നമുക്കു കഴിയുമോ?നാം സ്വയം ഈചോദ്യം ചോദിക്കേണ്ടതുണ്ടു.ഒരിക്കൽ ഭക്തനായ ഒരു മനുഷ്യൻ സന്ധ്യയ്ക്കു കുടുംബപ്രാർത്ഥനിയിൽ കർത്തൃപ്രാർത്ഥന ചൊല്ലിയപ്പോൾ ഇതു ചൊല്ലിതീർക്കാതെ വെളിയിൽ പോയി അങ്ങോട്ടുമിങ്ങോട്ടു നടന്നുകൊണ്ടിരുന്നു.കാര്യം തിരക്കിയ ഭാര്യയോടു അദ്ദേഹം പറഞ്ഞു ഇന്നു എന്നെ പുലഭ്യം പറഞ്ഞവനോടു എനിക്കു ക്ഷമിക്കുവാൻ കഴിഞ്ഞിട്ടില്ല. ക്ഷമിക്കാതെ ഈപ്രർത്ഥന എങ്ങനെ ആണു ഞാൻ ചൊല്ലുക.
ശുബുക്കോനോ ശുശ്രൂഷയിലെ പ്രാർത്ഥനകളും ഗീതങ്ങളും എല്ലാം കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനുംക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനുമുള്ള മനസ്സും ഹൃദയവുംലഭിക്കുവാനുമുള്ള അപേക്ഷകളാണു.ഈ വലിയ ദൈവികഅനുഭവത്തിലേക്കുള്ള പ്രവേശനകവാടം ഈ ശുശ്രൂഷയിലൂടെ നമ്മുടെ മുൻപിൽ മലർക്കെ തറക്കുന്നു.ഈ ദൈവരാജ്യാനുഭവം പങ്കിട്ടനുഭവിക്കുവാൻ ഉതകുമാറു ഈവി.നോമ്പു ദീർഘമായി ക്ഷമിക്കുവാനും ദയകാണിക്കുവാനും സഹിക്കുവാനും ക്ഷമിക്കുവാനും മറക്കുവാനും കഴിയുന്ന ദൈവസ്നേഹത്തെ നമ്മിലേക്കു ആവഹിച്ചെടുക്കുവാൻ ഈ ശുബുക്കോനോ ശുശ്രൂഷയും വി.നോമ്പും ഇടയാകുവാൻ,ഈ ശുശ്രൂഷയിലെ ഈ അപേക്ഷകൾ നമ്മുടെ പ്രാർത്ഥനാമന്ത്രമായി സമർപ്പിക്കാം.
ദൈവമേ നിൻറെ നിരപ്പും സമാധാനവും നിൻറെ ദൈവത്വത്തിനു പ്രീതികരമായ സ്നേഹവും സദാ ഞങ്ങളുടെ ഉള്ളിൽ കുടികൊള്ളുകയും അതിനാൽ ഞങ്ങൾ സദാ ബന്ധിച്ചു അഴിഞ്ഞു പോകാത്തവിധം ഉറപ്പിച്ചുകൊള്ളുകയും ചെയ്യേണമേ.കർത്താവേ പരസ്പരം പരമാർത്ഥമായി സമാധാനം നൽകുവാൻ ഞങ്ങൾക്കു കൃപ നൽകുകയും അതുമൂലം ദൈവികമായി നിന്നോടുള്ള ഐക്യത്തിലും അനശ്വരമായ സ്നേഹബന്ധത്തിലും ഞങ്ങളെ കാത്തുകൊള്ളേണമേ.നീ സകലത്തേയും സമാധാനംമൂലം ആനന്ദിപ്പിക്കുന്നവനും നിരപ്പിനാൽ സകലത്തേയും സന്തോഷിപ്പിക്കുന്നവനുമാകുന്നുവല്ലോ.ഞങ്ങൾ നിനക്കും നിൻറെ പിതാവിനും ജീവനുള്ള വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു. ആമ്മീൻ .
------------------------
വി.നോമ്പു അനുഗ്രഹകരമാകുവാനുംഅതിൽനിന്നു ലഭിക്കേണ്ട കൃപകൾ പൂർണ്ണമായി പ്രാപിച്ചു ആത്മീയമായി വളരുവാനുമായി വി.സഭ ക്രമപ്പെടുത്തിയിരിക്കുന്ന അതിശ്രേഷ്ഠമായ ഒരു ശുശ്രൂഷയാണു ശുബുക്കോനോ .വി.വലിയ നോമ്പിന്റെ പ്രഥമതിങ്കളാഴ്ച ഉച്ചനമസ്കാരത്തോടു ചേർന്നു നടത്തേണ്ട ഒരു ശുശ്രൂഷയാണിതു.പണ്ടൊക്കെ ഇതു ദയറാകളിലും വൈദികസെമ്മിനാരയിലും മാത്രംനടത്തിയിരുന്നു.എന്നാൽ ഇന്നു ഓർത്തഡോക്സുസഭയിലെ അനേകം പള്ളികളിലുംഇതു ഭക്തിപൂർവ്വം ആചരിക്കുന്നു എന്നതു നമ്മുടെ ആത്മീയ നവോത്ഥാനത്തിൻറെ നാന്ദിയായി ദർശിക്കാം.വി.നോമ്പിന്റെ ആരംഭത്തിൽ തിങ്കളാഴ്ചയുടെ ഉച്ചനമസ്കാരത്തോടു ചേർന്നാണു ഇതു നടത്തേണ്ടതു എങ്കിലും,ഇന്നു വിശ്വാസികളുടെ സൗകര്യാർത്ഥംകൊത്തിനെ ഞായറാഴ്ച വി.കുർബ്ബാനയ്ക്കു ശേഷവുംസന്ധ്യാനമസ്കാരത്തോടു ചേർന്നുംആണു ആചരിക്കുന്നതു.ഈ സമയ മാറ്റം അതിൽ പങ്കെടുക്കുന്നവരുടെ സംഖ്യ വർദ്ധിക്കുവാൻ ഉപകരിക്കുന്നുണ്ടെങ്കിലുംഅതിൽനിന്നു ലഭിക്കേണ്ട ആത്മീയാനുഭവം ആർജ്ജിക്കുന്നുണ്ടോ എന്നതു ഗൗരവമായി ചിന്തിക്കേണ്ടതാണു.ആവശ്യബോധമുള്ളവർക്കു സമയംഒരു പ്രശ്നം അല്ല.എന്തു ത്യാഗം സഹിച്ചും അവർ അതിൽ സംബന്ധിക്കും.ലൗകിക ആവശ്യങ്ങൾക്കു സമയത്തിൻറെ അസൗകര്യംകാര്യമായി പരിഗണിക്കാറില്ല.അതിനു എന്തു ത്യാഗം സഹിക്കാനും നാംതയ്യാറാണു.ആത്മീയ കാര്യങ്ങളിൽ ത്യാഗത്തിനു നമുക്കു മനസ്സില്ലായെന്നതാണു സത്യം.എന്നാൽ ,ഇതിൽ സംബന്ധിക്കുന്നതു കൊണ്ടു പ്രാപിക്കേണ്ട ആത്മീയ അനുഭവംഎത്രപേർ സ്വായത്തമാക്കുന്നു എന്നതിനാണു സമയത്തെക്കാൾ പ്രാധാന്യം കല്പിക്കേണ്ടതു.ദീർഘകാലത്തെ അനുഭവത്തിൽനിന്നു പറയട്ടെ പലരിലും ഇതു ഒരു രൂപാന്തരത്തിനുള്ള വഴിയായി മാറുന്നില്ല.ദൈവചിന്തയോടും ആത്മാർത്ഥതയോടുംസത്യസന്ധമായും അല്ല ഇതു ആചരിക്കുന്നതു എന്നതാണു അതിനു കാരണം.ശുബുക്കോനോ ശുശ്രൂഷയുടെ അവസാനം പകയുംവിദ്വേഷവുംശണഠയുംപിണക്കവുംഎല്ലാംമറന്നു പരസ്പരം സമാധാനം കൊടുക്കമ്പോൾ,പലരും തങ്ങൾക്കു ഇഷ്ടമില്ലാത്തവർക്കു സമാധാനം നൽകാതെ കൈ വലിക്കുന്നതു കണ്ടിട്ടുണ്ടു.ഇങ്ങനെയുള്ളവരുടെ നോമ്പു എങ്ങനെ നോമ്പാകും? അതു എങ്ങനെ രൂപാന്തരത്തിനുള്ള മാർഗ്ഗം ആകും?മഹാകവി ഉള്ളൂരിൻറെ ഈരടികൾ ആണു ഓർമ്മയിൽ ഓടിയെത്തുന്നതു.
അടുത്തു നിൽക്കും മനുജനെ കാണാൻ അക്ഷികളില്ലാത്തോർക്കു
അരൂപനീശ്വരനദൃശ്യനായാൽ അതിലെന്താശ്ചര്യം
വി.നോമ്പു നമ്മുടെ കർത്താവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തിലും കുരിശുമരണത്തിലും പുനരുത്ഥാനത്തിലും പങ്കാളികളായി പുതുക്കപ്പെട്ട ഒരു ജീവിതത്തിൻറെ ഉടമകളായി പരിണമിക്കുന്നതിനുള്ള ഒരുക്ക കാലമാണു. നിഷ്ടയോടുംചിട്ടയോടുംവിശുദ്ധിയോടും ആ വിശുദ്ധ നോമ്പിലേക്കു പ്രവേശിക്കുന്നതിനുള്ള ഒരുക്ക ശുശ്രൂഷയാണു ശുബുക്കോനോ.പകയും വിദ്വേഷവുംപിണക്കവും ശണ്ഠയുംഅഭിപ്രായഭിന്നതയും എല്ലാം മറന്നു പരസ്പരം സമാധാനം കൊടുത്തു വിശുദ്ധ നോമ്പിലേക്കു കടക്കുകയാണു ഇതിന്റെ പരമമായ ഉദ്ദേശം.അതു സ്വായത്തമാക്കാതെ നോമ്പു ആചരിച്ചതുകൊണ്ടു അതുമൂലം ലഭിക്കേണ്ട രൂപാന്തരം പൂർണ്ണമാകുകയില്ല.ഈ ശുശ്രൂഷയിലെ പ്രാർത്ഥനകളും ഗീതങ്ങളും വി.വേദവായനാഭാഗങ്ങളും ഈ സത്യം വെളിവാക്കുന്നു.
ശുബുക്കോനോ ശുശ്രൂഷയുടെ പ്രാർത്ഥനകൾ ശ്രദ്ധിക്കുമ്പോൾ ,സ്നേഹം ,സന്തോഷം,സമാധാനം എന്നീ ആത്മാവിൻറെ ഫലങ്ങളെ കുറിച്ചു വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നതായി കാണാം. പരസ്പരപൂരകങ്ങളായ ഈ ആത്മഫലങ്ങൾ മനുഷ്യജീവിതത്തിനു അനുപേക്ഷണീയങ്ങൾ ആകയാൽ അതിനു വേണ്ടി ആവർത്തിച്ചു ഇവിടെ പ്രാർത്ഥിക്കുന്നു.സ്നേഹത്തിൽനിന്നു സമാധാനവും സമാധാനത്തിൽനിന്നു സന്തോഷവും ഉൽഭൂതമാകുന്നു.സ്നേഹം ഇല്ലാത്തിടത്തു സമാധാനം ഇല്ല.സ്നേഹവും സമാധാനവും ഇല്ലാത്തിടത്തു സന്തോഷവും ഉണ്ടാകുകയില്ല.ആത്മാവിൻറെ ഫലങ്ങളായി പരിശുദ്ധനായ പൗലോസുശ്ളീഹാ പറയുന്ന ഒൻപതു കാര്യങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം സ്നേഹം ,സന്തോഷം,സമാധാനം എന്നിവയാണെന്നു ഓർക്കുക.
അന്യോന്യം സ്നേഹിക്കുക എന്നതാണു കർത്താവു നൽകിയ പ്രധാന കല്പന.വി.യോഹഃ15;12''ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതു പോലെ നിങ്ങളുംതമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എൻറെ കല്പന.'' ന്യായപ്രമാണം മുഴുവൻ 'സ്നേഹം'എന്ന ഒരു കല്പനയിൽ ഉൾക്കൊണ്ടിരിക്കുന്നു എന്നാണു കർത്താവു പഠിപ്പിച്ചതു.വി.മത്താഃ22;37-40.''നിൻറെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടുംപൂർണ്ണ ആത്മാവോടുംപൂർണ്ണ മനസ്സോടും കൂടെ സ്നേഹിക്കേണം.ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന ,രണ്ടാമത്തേതു അതിനോടു സമം.കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.'' വി.യോഹഃ4;11-20 ആണു ഇവിടുത്തെ ഒരു ലേഖന ഭാഗം.അവിടെയുംവി.യോഹന്നാൻ സ്നേഹത്ത് കുറിച്ചാണു പറഞ്ഞിരക്കുന്നതു.അന്യോന്യം സ്നേഹിക്കേണം.സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽവസിക്കുന്നു.നാം അവനിലും അവൻ നമ്മിലും വസിക്കുന്നു.ദൈവം സ്നേഹം തന്നെ.തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു.സ്നേഹത്തിൽ ഭയമില്ല.ഞാൻ ദൈവത്തെ സ്നേഹിക്കന്നു എന്നു പറയുകയും സഹോദരനെ പകെക്കുകയും ചെയ്യുന്നവൻ കള്ളനാകുന്നു.കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവൻ കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കാൻ കഴികയില്ല . എന്നിങ്ങനെ ഉള്ള വി.യോഹന്നാന്റെ വാക്കുകൾ നമ്മുടെ ആത്മശോധനയ്ക്കു ഉപകരിക്കേണ്ടതാണു.ദൈവം സ്നേഹം ആകുന്നു .ദൈവസ്നേഹം നമ്മുടെ സ്നേഹമായി മാറണം.ദൈവസ്നേഹം പരിധികളില്ലാത്തതുംഉപാധികളില്ലാത്തതുമാണു.നമ്മുടെ സ്നേഹമാകട്ടെ സ്വാർത്ഥപരമാണു.നമ്മെ സ്നേഹിക്കുന്നവരെ മാത്രം നാം സ്നേഹിക്കുന്നു.കർത്താവു പറയുന്നതു കേൾക്കുക.വി.മത്താഃ5;43-48.''കൂട്ടുകാരനെ സ്നേഹിക്ക എന്നുംശത്രുവിനെ പകെക്ക എന്നുംനിങ്ങൾ കേട്ടിട്ടുണ്ടല്ലോ.ഞാനോ നിങ്ങളോടു പറയുന്നതു നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പീൻ,നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിപ്പീൻ;സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ ......നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ എന്തു പ്രതിഫലം?ചുങ്കക്കാരും അങ്ങനെ തന്നെ ചെയ്യുന്നുവല്ലോ.സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു. പുറജാതികളും അങ്ങനെ തന്നെ ചെയ്യുന്നില്ലയോ? ആകയാൽ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവു സൽഗുണപൂർണ്ണനായിരിക്കുന്നതു പോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവീൻ.''
സ്നേഹത്തെക്കുറിച്ചു പരിശുദ്ധനായ പൗലോസുശ്ളീഹാ എഴുതിയ സ്നേഹഗാഥയായ 1.കൊരിഃ 13-ാം അദ്ധ്യായമാണല്ലോ ഇവിടെ വായിക്കുവാനായി ഉൾപ്പെടുത്തിയിരിക്കുന്ന മറ്റൊരു വി.വേദഭാഗം.ആ അദ്ധ്യായം മുഴുവൻ അതീവ ശ്രദ്ധാപൂർവ്വം ഇത്തരുണത്തിൽ വായിക്കേണ്ടതാണു.സ്നേഹം എന്ന വാക്കിൻറെ സ്ഥാനത്തു ഞാൻ ,എനിക്കു എന്നീ വാക്കുകൾ ചേർത്തു വായിക്കണം.ആ വിധത്തിൽ ആ അദ്ധ്യായം മുഴുവൻ ആത്മാർത്ഥമായി വായിച്ചു തീർക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയിക്കണം.നമുക്കു സ്നേഹം ഉണ്ടെങ്കിലും ആ സ്നേഹം പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്ന സ്നേഹത്തോളം ഉയർന്നിട്ടില്ലാ യെന്നു അപ്പോൾ ബോദ്ധ്യമാകും.ഒരു ഉദാഹരണം.1.കൊരിഃ13;4''സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു .''അവിടെ സ്നേഹത്തിന്റെ സ്ഥാനത്തു ഞാൻ ചേർത്തിട്ടു ,ഞാൻ ദീർഘമായി ക്ഷമിക്കകയും ദയകാണിക്കുകയും ചെയ്യുന്നു എന്നു.നമുക്കു പറയുവാൻ കഴിയുമോ?നമ്മുടെ ക്ഷമയ്ക്കു എത്രമാത്രം ദൈർഘ്യമുണ്ടു.നാം ചിലപ്പോൾ പറയും''ഇപ്പോൾ ഞാൻ ക്ഷമിച്ചിരിക്കുന്നു.''ഇനിയും ആവർത്തിച്ചാൽ ക്ഷമിക്കയില്ലായെന്നല്ലേ അതിന്റെ അർത്ഥം.ചിലർ പറയും,ഞാൻ ക്ഷമിച്ചിരിക്കുന്നു.എന്നാൽ എൻറെ മരണം വരെ ഞാൻ അതു മറക്കുകയില്ല.ഇതിനോ ദീർഘക്ഷമയെന്നു പറയുന്നതു ?മറക്കാൻ കൂടി കഴിയുമ്പോൾ മാത്രമേ ക്ഷമ പൂർണ്ണമാകുകയുള്ളു; ദീർഘക്ഷമയാകയുള്ളു.നമ്മുടെ ക്ഷമ പത്രോസിൻറെ ക്ഷമയോളം എത്തിയെന്നു വരാം.വി.മത്താഃ18;21( ഇതു ഇവിടുത്തെ ഏവൻഗേലിയോൻ ഭാഗമാണെന്നു ഓർക്കുക.) അപ്പോൾ പത്രോസു അവന്റെ അടുക്കൽ വന്നു 'കർത്താവേ! എൻറെ സഹോദരൻ എത്രവട്ടം എന്നോടു പിഴച്ചാൽ ക്ഷമിക്കേണം? ഏഴുവട്ടം മതിയോ? എന്നു ചോദിച്ചു.കർത്താവു പറഞ്ഞു ഏഴുവട്ടമല്ല.ഏഴുഎഴുപതു വട്ടംഎന്നു ഞാൻ നിന്നോടു പറയുന്നു.കണക്കു കൂട്ടി ക്ഷമിക്കുവാനല്ല,അളവില്ലാതെ ക്ഷമിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.കർത്താവു നമ്മോടു ക്ഷമിക്കുന്നതും അങ്ങനെയാണു.സുവിശേഷ ഘോഷണത്തിനായി ശിഷ്യന്മാർക്കു അധികാരം നൽകി അയക്കുമ്പോൾ കർത്താവു അവരോടു പറയുന്നതിൽ ഇതു നമുക്കു വായിച്ചെടുക്കാം.വി.മത്താഃ14;15.''ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആവീടോ പട്ടണമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടി കളവീൻ. ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സോദോമ്യരുടേയും ഗമോര്യരുടേയും ദേശത്തിനു സഹിക്കാവതാകും.എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.അവർക്കു ശിക്ഷയുണ്ടാകുമെന്നതിനേക്കാൾ,അവരുടെ തിരിച്ചുവരവിനായി ക്ഷമയോടെ ന്യായവിധിനാൾവരെ കാത്തിരിക്കുന്ന ദൈവസ്നേഹത്തേയും ക്ഷമയുമാണു അവിടെ വരികൾക്കിടയിലൂടെ നമുക്കു വായിച്ചെടുക്കാൻ കഴിയുന്നതു.ഈ ദീർഘക്ഷമ നമ്മിലും ഉണ്ടാകണമെന്നാണു ഈഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നതു.
ക്ഷമയുടെ അനുപേക്ഷണീയതയും ആവശ്യകതയും കുറേക്കൂടെ വ്യക്തമാക്കുന്നു ഏവൻഗേലിയോൻറെ രണ്ടാം ഭാഗം.വി.മത്താഃ18;23 മുതലുള്ള വാക്യങ്ങളിൽ കർത്താവു പറഞ്ഞ ഒരു ഉപമയാണു വായിക്കുന്നതു.ദൈവത്തിന്റെ ക്ഷയും മനുഷ്യരുടെ ക്ഷമയും അവിടെ താരതമ്മ്യം ചെയ്തിരിക്കുന്നു.സ്വർഗ്ഗരാജ്യം തൻറെ ദാസന്മാരുമായി കണക്കു തീർക്കുന്ന ഒരു രാജാവിനോടാണു സാദൃശപ്പെടുത്തുന്നതു. രാജാവു തൻറെ കണക്കുകൾ പരിശോധിച്ചപ്പോൾ പതിനായിരം താലന്തു കടപ്പെട്ടിക്കുന്ന ഒരു ദാസനെ കണ്ടു .അവനോടു കടം വീട്ടുവാൻ നിർബ്ബന്ധമായി പറഞ്ഞപ്പോൾ കടം വീട്ടുവാൻ സാവകാശം വേണമെന്നു താണു വീണു അപേക്ഷിച്ചു. രാജാവു മനസ്സലിഞ്ഞു അവന്റെ കടംമുഴുവൻ ഇളച്ചുകൊടുത്തു.സന്തോഷത്തോടെ അവൻ പോകുമ്പോൾ നൂറുവെള്ളിക്കാശു തന്നോടു കടംപെട്ടിരുന്ന കൂട്ടുദാസനെ കണ്ടു .അവന്റെ തൊണ്ടയ്ക്കു പിടിച്ചു കടം വീട്ടുവാൻ ആവശ്യപ്പെട്ടു.അവൻ താണു വീണു തന്നോടു ദയതോന്നണമെന്നു അപേക്ഷിച്ചിട്ടുംഅവനു മനസ്സില്ലാതെ കടംവീട്ടുവോളംഅവനെ തടവിൽ ആക്കിച്ചു.വിവരം അറിഞ്ഞ രാജാവു അവനെ വിളിച്ചു വരുത്തി അവനോടു 'ദുഷ്ടദാസാ, എനിക്കു നിന്നോടു ദയ തോന്നിയതു പോലെ നിനക്കും നിൻറെ കൂട്ടുദാസനോടു ദയതോന്നേണ്ടതല്ലയോ എന്നു പറഞ്ഞു. അവന്റെ കടം വീട്ടുവോളം ദണ്ഡിപ്പിക്കുന്നവരുടെ കൈകളിൽ ഏല്പിച്ചു.എന്നിട്ടു കർത്താവു പറഞ്ഞതു ശ്രദ്ധിക്കുക.വി.മത്താഃ18;35, ''നിങ്ങൾ ഓരോരുത്തനും സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എൻറെ പിതാവു അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും. അതുകൊണ്ടാണു കർത്താവു കത്തൃപ്രാർത്ഥനയിൽ 'ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കേണമേ.' എന്നു പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചതു.ദിവസവും ഈപ്രാർത്ഥന ആവർത്തിച്ചു നാം ചൊല്ലുമെങ്കിലും നമ്മുടെ കടക്കാരോടു ഹൃദയപൂർവ്വം ക്ഷമിക്കുവാൻ നമുക്കു കഴിഞ്ഞിട്ടുണ്ടോ?ആപ്രാർത്ഥനയുടെ അർത്ഥം മുഴുവൻ ഉൾക്കൊണ്ടുകൊണ്ടു അതു പൂർത്തീകരിക്കുവാൻ നമുക്കു കഴിയുമോ?നാം സ്വയം ഈചോദ്യം ചോദിക്കേണ്ടതുണ്ടു.ഒരിക്കൽ ഭക്തനായ ഒരു മനുഷ്യൻ സന്ധ്യയ്ക്കു കുടുംബപ്രാർത്ഥനിയിൽ കർത്തൃപ്രാർത്ഥന ചൊല്ലിയപ്പോൾ ഇതു ചൊല്ലിതീർക്കാതെ വെളിയിൽ പോയി അങ്ങോട്ടുമിങ്ങോട്ടു നടന്നുകൊണ്ടിരുന്നു.കാര്യം തിരക്കിയ ഭാര്യയോടു അദ്ദേഹം പറഞ്ഞു ഇന്നു എന്നെ പുലഭ്യം പറഞ്ഞവനോടു എനിക്കു ക്ഷമിക്കുവാൻ കഴിഞ്ഞിട്ടില്ല. ക്ഷമിക്കാതെ ഈപ്രർത്ഥന എങ്ങനെ ആണു ഞാൻ ചൊല്ലുക.
ശുബുക്കോനോ ശുശ്രൂഷയിലെ പ്രാർത്ഥനകളും ഗീതങ്ങളും എല്ലാം കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനുംക്ഷമിക്കുവാനും സഹിക്കുവാനും സ്നേഹിക്കുവാനുമുള്ള മനസ്സും ഹൃദയവുംലഭിക്കുവാനുമുള്ള അപേക്ഷകളാണു.ഈ വലിയ ദൈവികഅനുഭവത്തിലേക്കുള്ള പ്രവേശനകവാടം ഈ ശുശ്രൂഷയിലൂടെ നമ്മുടെ മുൻപിൽ മലർക്കെ തറക്കുന്നു.ഈ ദൈവരാജ്യാനുഭവം പങ്കിട്ടനുഭവിക്കുവാൻ ഉതകുമാറു ഈവി.നോമ്പു ദീർഘമായി ക്ഷമിക്കുവാനും ദയകാണിക്കുവാനും സഹിക്കുവാനും ക്ഷമിക്കുവാനും മറക്കുവാനും കഴിയുന്ന ദൈവസ്നേഹത്തെ നമ്മിലേക്കു ആവഹിച്ചെടുക്കുവാൻ ഈ ശുബുക്കോനോ ശുശ്രൂഷയും വി.നോമ്പും ഇടയാകുവാൻ,ഈ ശുശ്രൂഷയിലെ ഈ അപേക്ഷകൾ നമ്മുടെ പ്രാർത്ഥനാമന്ത്രമായി സമർപ്പിക്കാം.
ദൈവമേ നിൻറെ നിരപ്പും സമാധാനവും നിൻറെ ദൈവത്വത്തിനു പ്രീതികരമായ സ്നേഹവും സദാ ഞങ്ങളുടെ ഉള്ളിൽ കുടികൊള്ളുകയും അതിനാൽ ഞങ്ങൾ സദാ ബന്ധിച്ചു അഴിഞ്ഞു പോകാത്തവിധം ഉറപ്പിച്ചുകൊള്ളുകയും ചെയ്യേണമേ.കർത്താവേ പരസ്പരം പരമാർത്ഥമായി സമാധാനം നൽകുവാൻ ഞങ്ങൾക്കു കൃപ നൽകുകയും അതുമൂലം ദൈവികമായി നിന്നോടുള്ള ഐക്യത്തിലും അനശ്വരമായ സ്നേഹബന്ധത്തിലും ഞങ്ങളെ കാത്തുകൊള്ളേണമേ.നീ സകലത്തേയും സമാധാനംമൂലം ആനന്ദിപ്പിക്കുന്നവനും നിരപ്പിനാൽ സകലത്തേയും സന്തോഷിപ്പിക്കുന്നവനുമാകുന്നുവല്ലോ.ഞങ്ങൾ നിനക്കും നിൻറെ പിതാവിനും ജീവനുള്ള വിശുദ്ധ റൂഹായ്ക്കും ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയും സ്തോത്രവും സമർപ്പിക്കുന്നു. ആമ്മീൻ .
Comments
Post a Comment