വി.നോമ്പു കാലധ്യനങ്ങൾ - 9
9- രണ്ടാം ഞായറാഴ്ച - ഗർബ്ബോ ഞായർ -
------------------------------------------------------------
വി.നോമ്പിൻറെ രണ്ടാം ഞായറാഴ്ച .കർത്താവു കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ .സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകളും സൗഖ്യദാന സംഭവങ്ങളാണു.സന്ധ്യയുടെ ഏവൻഗേലിയോനിൽ അനേകം ഭൂതങ്ങളെ പുറത്താക്കിയതായും വിവിധ രോഗബാധിതരെ സുഖപ്പെടുത്തിയതായുംഭൂതഗ്രസ്തനായ മകനെ സൗഖ്യമാക്കിയതായും വായിക്കുന്നു.പ്രഭാതത്തിൽ കുഷ്ടരോഗിയെ സൗഖ്യമാക്കിയതും ശതാധിപദാസനെ സുഖപ്പെടുത്തിയതും ആണു കാണുന്നതു.ഇനിയുമുള്ള ഞായറാഴ്ചകളിൽ 36-ാം ഞായർ വരെ സൗഖ്യദാന സംഭവങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സഭ ക്രമപ്പെടുത്തിയിരിക്കുന്നതു.
ഈ വിധ സൗഖ്യദാന സംഭവങ്ങൾ വി.നോമ്പിലെ പ്രധാന ചിന്തകൾക്കും ധ്യാനത്തിനുമായി സഭാപിതാക്കന്മാർ ഉൾപ്പെടുത്തിയതിൻറെ ഉദ്ദേശം എന്താണു എന്നു മനസ്സിലാക്കേണ്ടതു ഈ ധ്യാനത്തിനു അനിവാര്യമാണു. വി.നോമ്പിലൂടെ കടന്നു പോയാൽ ഈ വിധ ലൗകിക ജീവിത പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുമെന്നാണോ സഭ പഠിപ്പിക്കുന്നതു.? അനേകം ഔർത്തഡോക്സുകാരും നോമ്പു നോക്കുന്നതു ആ വിധ കാര്യസാധ്യത്തിനു വേണ്ടി മാത്രമാണു എന്നതു ഒരു സത്യമാണു. നമ്മുടെ കർത്താവിന്റെ ഈ വിധ പ്രവർത്തനങ്ങളിലെല്ലാം തൻറെ സൃഷ്ടിയായ മനുഷ്യൻറെ കഷ്ടതകളിലും ദുഃഖങ്ങളിലും വേദനകളിലും പ്രശ്നങ്ങളിലും മനസ്സലിയുന്ന സ്നേഹവാനായ ദൈവത്തിന്റെ ചിത്രം തെളിഞ്ഞു കിടപ്പുണ്ടു.മരുഭൂമിയിൽ അഞ്ചപ്പം കൊണ്ടു അയ്യായിരത്തിൽ പരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവത്തിൽ, ജനത്തിൽ കർത്താവിന്റെ മനസ്സലിഞ്ഞതായും പട്ടിണിയായി പറഞ്ഞയച്ചാൽ അവർ വഴിയിൽ തളർന്നു പോകുംഎന്നും പറയുന്ന കർത്താവിനെയാണു നാം കാണുന്നതു. ഈ വിധ സംഭവങ്ങളിലെല്ലാം മശിഹാതമ്പുരാൻറെ കാരുണ്യാതിരേകവും മനസ്സലിവും സ്നേഹവായ്പും കരുതലും എല്ലാം പ്രകടമാകുന്നുണ്ടു. പ്രഥമ വായനയിൽ നമ്മുടെ മനസ്സിലേക്കു കടന്നു വരുന്നതു ആവിധത്തിലുള്ള ചിത്രമാണു.അതൊന്നും നിഷേധിക്കാതെ തന്നെ പറയട്ടെ,ധ്യാനപൂർവ്വമായ ഒരു പുന വായനയിൽ മറ്റു ചില സത്യങ്ങൾ കൂടെ വെളിപ്പെട്ടു വരുന്നുണ്ടു എന്നു പരിശുദ്ധ പിതാക്കന്മാർ തിരിച്ചറിഞ്ഞതുകൊണ്ടാണു ഈ സംഭവങ്ങൾ വി.നോമ്പിലെ വായനകളായി ക്രമപ്പെടുത്തിയിരിക്കുന്നതു.വി.വലിയ നോമ്പിനോടു ചേർത്തു നിറുത്തി വരികൾക്കിടയിലൂടെയുള്ള ഒരു വായനയിൽ ഗൗരവതരമായ ചില ആത്മീയ സത്യങ്ങൾ ഇതൾ വിരിയുന്നതായി നമുക്കു മനസ്സിലാകും.അതു തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഈ അത്ഭുതങ്ങൾക്കു വി.നോമ്പിനോടുള്ളബന്ധം മനസ്സിലാകുകയുള്ളു.
രൂപാന്തരമാണു വി.നോമ്പിൻറെ പരമമായ ഉദ്ദേശം എന്നു നേരത്തെ പറഞ്ഞിട്ടുണ്ടു.ഈ അത്ഭുതങ്ങളിലെല്ലാം ആ വിധത്തിലുള്ള രൂപാന്തരം ,മാറ്റം നമുക്കു വ്യക്തമായി കാണാൻ കഴിയും.എന്നാൽ ഈരൂപാന്തരത്തോടൊപ്പം മശിഹാതമ്പുരാൻറെ മനുഷ്യാവതാരത്തിൻറെ ലക്ഷ്യമായ രക്ഷാകര പ്രവർത്തനത്തിൻറെ ഒരു ചിത്രവും തെളിയുന്നുണ്ടു.പാപത്താൽ ദൈവസ്വരൂപവും സാദൃശ്യവും വികലമായി തീർന്ന മനുഷ്യകുലത്തെ പാപത്തിൽ നിന്നു കോരിയെടുത്തു ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകി പഴയ പറുദീസായുടെ അനുഭവത്തിലേക്കു പുനരാനയിക്കുകയാണല്ലോ മനുഷ്യാവതാര ലക്ഷ്യം.കാനാവിലെ കല്യാണത്തിൽ തുടങ്ങി ലാസറിനെ ഉയർപ്പിച്ച സംഭവം വരെയുള്ള എല്ലാ വായനകളിലും ഈ രക്ഷാകര ദൗത്യത്തിൻറെ രജതരേഖകൾ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടു.പാപത്തിന്റെ വിവിധ അവസ്ഥാവിശേഷങ്ങളും പാപിയായ മനുഷ്യൻറെ പ്രത്യേകതകളും പാപത്താൽ വന്നുചേരുന്ന ദുരിതങ്ങളും അതിൽനിന്നുള്ള മോചന മാർഗ്ഗങ്ങളുംവി.നോമ്പിലെ ചിന്തയ്ക്കും ധ്യാനത്തിനുമായി സമർപ്പിച്ചിരിക്കുന്ന എല്ലാ വായനകളിലും നമുക്കു ദർശിക്കുവാൻ കഴിയുന്നു. അവ കണ്ടെത്തി അതിനനുസരണമായി ജീവിതത്തെ ക്രമപ്പെത്തുമ്പോൾ മാത്രമേ നോമ്പു അർത്ഥമുള്ളതാകയുള്ളു; നോമ്പിലൂടെ ലഭിക്കേണ്ട അലൗകികമായ അനുഭവങ്ങൾ സ്വായത്തമാകുകയുള്ളു.
നമ്മുടെ കർത്താവിന്റെ മനസ്സലിവും സ്നേഹാതിരേകവും രോഗസൗഖ്യത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ പാപമോചനത്തിലേക്കും നിത്യജീവനിലേക്കും നമ്മെ എങ്ങനെയാണു നയിക്കുന്നതെന്നും കുഷടരോഗിയെ സൗഖ്യമാക്കിയതിലൂടെഎങ്ങനെയാണു വെളിവാകുന്നതു എന്നും പരിശോധിക്കാം.പാപത്തിന്റെ ചില പ്രത്യേകതകളും പാപിയുടെ അവസ്ഥയും കുഷ്ടരോഗിയിൽ നിഴലിടുന്നുണ്ടു. പാപത്തിന്റെ ഫലമാണു കുഷടരോഗമെന്നു യഹൂദന്മാർ വിശ്വസിച്ചിരുന്നു. പ്രകൃതിവിരുദ്ധമായ ജീവിതശൈലിയാണു രോഗത്തിനു കാരണം എന്ന വിശാലമായ അർത്ഥത്തിൽ അതു ശരിയാണെങ്കിലും പാപം മാത്രമാണു രോഗത്തിനു കാരണം എന്നു പറയുവാൻ കഴികയില്ല.കുരുടനായ മനുഷ്യൻ അങ്ങനെ ജനിക്കുവാൻ കാരണം ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപമാണോ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടി അല്ലാ എന്നു തന്നെയായിരുന്നു.വി.യോഹഃ 9; 2,3 . കുഷടരോഗിയിൽ പാപം എങ്ങനെയാണു പ്രകടമാകുന്നതു എന്നു ശ്രദ്ധിക്കുക .കുഷടരോഗിയുടെ ബന്ധങ്ങൾ എല്ലാം തകർന്നു പോയിരിക്കുന്നുവെന്നതാണു ഒന്നാമത്തെ കാര്യം.പിതൃപുത്രബന്ധം ഭാര്യാഭർതൃബന്ധം,സാഹോദര്യബന്ധം എന്നു തുടങ്ങി മനുഷ്യ ജീവിതത്തിലെ സകല ബന്ധങ്ങളും അവനു നഷ്ടമായിരിക്കുന്നു. യഹൂദനിയമ പ്രകാരം കുഷ്ടരോഗി പാളയത്തിനു പുറത്തു മാത്രമേ പാർക്കാൻ പാടുള്ളു. പാളയത്തിൽ കടന്നു മറ്റുള്ളവരുമായി സഹവസിച്ചാൽ അവനെ കല്ലെറിഞ്ഞു കൊല്ലണമെന്നാണു അവരുടെ നിയമം. പാപവും ബന്ധങ്ങളെ തകർക്കുന്നു.
സ്നേഹത്തിൻറെ ഉറവ വറ്റിപ്പോയിരിക്കുന്നുവെന്നതാണു രണ്ടാമത്തെ കാര്യം.ആരും അവനെ സ്നേഹിക്കുന്നില്ല.അവനും ആരോടും സ്നേഹമില്ല. എല്ലാവരോടും അവനു വിദ്വേഷവും പകയുമാണു. ഒറ്റപ്പെടലിൽ അതു സ്വാഭാവികമാണു.എല്ലാവരുംഅവനെ വെറുക്കുന്നു ഭയപ്പെടുന്നു.അകറ്റി നിർത്തുന്നു.പാപവും വരുത്തിവയ്ക്കുന്ന ദാരുണമായ ഒരവസ്ഥാവിശേഷമാണിതു.സ്നേഹവും പരിചരണവും സാമീപ്യവും ആവശ്യമായി വന്നപ്പോൾ അതു അല്പം പോലുംലഭിക്കാത്ത വേദനാജനകമായ ഒരു അവസ്ഥ. പാപിയായ മനുഷ്യൻറേയും അവസ്ഥ ഇതു തന്നെയാണു.
കുഷ്ടരോഗി നിന്ദിതനും നികൃഷ്ടനും തള്ളപ്പെട്ടവനും അകറ്റപ്പെട്ടവനും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ആണു. പാളയത്തിനു ഉള്ളിൽ കടക്കുവാൻ അവനു അവകാശമില്ല. ജന സമ്പർക്കം അവനു നിഷേധിച്ചിരിക്കുന്നു. എപ്പോഴെങ്കിലും അവൻ പാളയത്തിലേക്കു പ്രവേശിച്ചാൽ അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചു പറഞ്ഞുകൊണ്ടു വേണം വരുവാൻ .സംസാരശേഷി നഷ്ടപ്പെട്ടവനാണെങ്കിൽ ഒരു മണി കിലുക്കികൊണ്ടു മാത്രമേ വരുവാൻ പാടുള്ളു. കുഷ്ട രോഗി വരുന്നു എന്നു അറിഞ്ഞു മറ്റുള്ളവർ അകന്നു മാറി സഞ്ചരിക്കണം. ഇതു ലംഘിച്ചാൽ അവനു ലഭിക്കുന്ന ശിക്ഷ കല്ലെറിഞ്ഞു കൊല്ലപ്പെടണ മെന്നതാണു. പാപിയേയും മനുഷ്യർ വെറുക്കുന്നു.അകറ്റിനിർത്തുന്നു. അവനോടു അടുക്കുന്നതിൽ അറപ്പും വെറുപ്പുമാണു.
അതി ദാരുണമായ അവസ്ഥയിൽ നിന്നു ഇവനു എങ്ങനെ ഒരു മോചനം ലഭിക്കുന്നു എന്നതാണു ഈ സംഭവം നൽകുന്ന മറ്റൊരു സന്ദേശം.അ വൻ യേശുവിൻറെ അടുക്കലേക്കു കടന്നു വന്നുവെന്നതാണു മോചനത്തിൻറെ ആദ്യപടി.വി. നോമ്പും ദൈവത്തോടു അടുത്തു ചെല്ലുന്ന അവസരമാണല്ലോ. പാളയത്തിനു പുറത്തായിരുന്നപ്പോൾ അവൻ നസ്രായനായ യേശുവിനെ കുറിച്ചു കേട്ടു . അവൻറെ സ്നേഹാതിരേകത്തെ കുറിച്ചു അറിഞ്ഞു. അതു അവനു ധൈര്യം നൽകി.പാളയത്തിലേക്കു കടന്നാൽ കല്ലെറിയപ്പെടുംഎന്നു അവനറിയാം. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. അവൻ ഭയരഹിതനായി യേശുവിൻറെ അടുക്കൽ എത്തി. പാപിക്കു പ്രവേശനം നിഷേധിക്കാത്ത ഒരിടമേയുള്ളു ; യേശുവിൻറെ സന്നിധി.പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയുംചെയ്യുന്ന യേശു; പാപിക്കു വേണ്ടി സ്വയം പാപ പരിഹാര ബലിയായി കാൽവറിക്രൂശിൽ മരണം വരിച്ച യേശുവിൻറെ സവിധത്തിലേക്കു ഏതു പാപിക്കും എപ്പോഴും കടന്നു ചെല്ലാം.പാപിയുടെ മുൻപിൽ കൊട്ടിയടയ്ക്കാത്ത ഒരേയൊരു കവാടം അതു മാത്രമാണു.
പക്ഷേ കടന്നു ചെല്ലുന്നതു അനുതാപത്തോടെയും വിശ്വാസത്തോടെയും ആയിരിക്കണം.ഇവിടെ ഇതാ കുഷ്ടരോഗി ,ആരെല്ലാം ഉപേക്ഷിച്ചാലും ,ആരെല്ലാം വെറുത്താലും ആരെല്ലാം അകറ്റി നിർത്തിയാലും യേശു എന്നെ ഉപേക്ഷിക്കുകയില്ല,വെറുക്കയില്ല,തള്ളിക്കളകയില്ല,അവൻ എന്നെ ചേർത്തുകൊള്ളും എന്ന ഉറപ്പും വിശ്വാസവും ഉള്ളതുകൊണ്ടാണല്ലോ അർഹതയില്ലാത്തിടത്തേക്കു അവൻ ധൈര്യസമേതം കടന്നു വന്നതു. യേശുവിലുള്ള അവൻറെ അടിയുറച്ച വിശ്വാസമാണു അതു വെളിവാക്കുന്നതു. യെശഃ 50; 7 ൽ പറയുന്നു.യഹോവയായ കർത്താവു എന്നെ സഹായിക്കും, അതു കൊണ്ടു ഞാൻ അമ്പരന്നു പോകയില്ല. അതുകൊണ്ടു ഞാൻ എൻറെ മുഖം തീക്കല്ലു പോലെ ആക്കിയിരിക്കുന്നു. ഞാൻ ലജ്ജിച്ചു പോകയില്ലായെന്നു ഞാൻ അറിയുന്നു.
കുഷ്ട രോഗി കർത്താവിന്റെ അടുക്കൽ അപേക്ഷിച്ചു.'കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും.' അവൻ അശുദ്ധനാണെന്നുള്ള ബോധവുംപശ്ചാത്താപവും ഈ വാക്കുകളിൽ സ്ഫുരിക്കുന്നു.കുഷ്ടരോഗിയിൽ പാപത്തിന്റെ പ്രത്യേകത ഉണ്ടു എന്നതിൻറെ ഒരു തെളിവു കൂടെ യാണിതു.എന്നെ സൗഖ്യമാക്കണമെന്നല്ലല്ലോ അവൻ ആവശ്യപ്പെട്ടതു. കർത്താവും അവനോടു പറയുന്നതു എനിക്കു മനസ്സുണ്ടു ശുദ്ധനാക എന്നാണല്ലോ. അവൻറെ സത്യ അനുതാപവും പശ്ചാത്താപവും ആഗ്രഹവുംവിശ്വാസവുമെല്ലാം,ഹൃദയങ്ങളെ ശോധന ചെയ്യുന്ന കർത്താവു അവൻറെ അപേക്ഷയിലൂടെ തിരിച്ചറിഞ്ഞു.വി. നോമ്പിലൂടെ വിശ്വാസത്തോടും സത്യഅനുതാപത്തോടും നാമും കർത്താവിന്റെ അടുത്തു ചെല്ലണം എന്നു ഇതു ഉദ്ബോധിപ്പിക്കുന്നു .'
യേശു കൈനീട്ടി അവനെ തൊട്ടു.എനിക്കു മനസ്സുണ്ടു നീ ശുദ്ധനാക എന്നു പറഞ്ഞു. ഉടനെ അവൻറെ കുഷ്ടം മാറി അവൻ ശുദ്ധനായിതീർന്നു.യേശുവിൻറെ സൗഖ്യദാന സംഭവങ്ങളി ൽ ഇതു വേറിട്ടു നിൽക്കുന്നു.കർത്താവു ഒരു വാക്കു കല്പിച്ചാൽ അവൻ ശുദ്ധനാകുമായിരുന്നു. എന്നാൽ കർത്താവു അവനെ തൊട്ടാണു സൗഖ്യമാക്കിയതു.കണ്ടാൽ അറയ്ക്കുന്നവനെ, വെറുക്കുന്നവനെ, നിന്ദിതനെ,നികൃഷ്ടനെ യേശു കൈനീട്ടി തൊട്ടു.അതുല്യമായ ദൈവസ്നേഹമാണു ഇവിടെ വെളിവാകുന്നതു.ആരും അവൻറെ മുൻപിൽ അന്യനല്ല,അകറ്റി നിറുത്തപ്പെടേണ്ടവനല്ല,നിന്ദിതനല്ല,നികൃഷ്ടനുമല്ല.എല്ലാവരും വെറുക്കുന്നവനെ അവൻ ചേർത്തു നിർത്തുന്നു.അവൻറെ സ്നേഹവലയത്തിൽ എല്ലാവരും പെടുന്നു.അവിടെ വേലിക്കെട്ടുകളില്ല,അതിർവരമ്പുകളില്ല,മതിലുകളില്ല, ഉച്ചനീച ഭേദമില്ല. ഈ ദൈവസ്നേഹം നമ്മുടെ സ്നേഹം ആകാൻ അവൻ ആഗ്രഹിക്കുന്നു.എനിക്കു മനസ്സണ്ടു എന്നു പറയുക മാത്രമായിരുന്നല്ല,അവനെ യേശു തൊടുകയുംചെയ്തു. അവൻറെ സ്നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും പ്രകടമായി.ഈ ലോകത്തിൽ അപ്പനില്ലാത്ത മനസ്സു,അമ്മയ്ക്കില്ലാത്ത മനസ്സു,ഭാര്യയ്ക്കും ഭർത്താവിനും ഇല്ലാത്ത മന്സ്സു, മക്കൾ ക്കില്ലാത്ത മനസ്സു, സഹോദരനും സ്നേഹിതനുമില്ലാത്ത മനസ്സു ഈ യേശുവിൽ മാത്രമേ ഉള്ളു.യേശു പറയുന്നു എനിക്കു മനസ്സുണ്ടു . നിനക്കുു മനസ്സുണ്ടോ എന്ന ചോദ്യം അവിടെ ഉയരുന്നു.ആ ചോദ്യം യേശു നമ്മോടു ചോദിക്കുന്നു.എനിക്കു മനസ്സുണ്ടെങ്കിൻ അവൻ നമ്മെ തൊടാൻ തയ്യാറാണു.അവൻ അതിനു ആഗ്രഹിക്കുന്നു.ഈ നോമ്പിൽ ഈ ചോദ്യം നമ്മുടെ കർണ്ണപുടങ്ങളിൽ പ്രതിധ്വനിക്കണംആ സ്നേഹസ്പർശനത്തിനായി അതിലൂടെ ലഭിക്കുന്ന രൂപാന്തരത്തിനായി വിശ്വാസത്തോടെ ഈ നോമ്പിലൂടെ നമുക്കു കാത്തിരിക്കാം അവൻ നമ്മെ തൊടും. പാപം മാറി നാം ശുദ്ധരായി തീരും.അവൻ നമ്മുടെ പാപരോഗങ്ങളെ സൗഖ്യമാക്കും.പശ്ചാത്താപത്തോടെ അടുത്തു ചെല്ലാം.
യേശു അവനെ തൊട്ടപ്പോൾ അവൻ രുപാന്തരപ്പെട്ടു.ശുദ്ധനായി തീർന്നു.എന്നാൽ അവന്റെ പഴയ അവസ്ഥ അവനു തിരികെ കിട്ടിയില്ല..പാപത്താൽ അറ്റുപോയ ബന്ധങ്ങൾ തിരികെ കിട്ടണമെങ്കിൽ അവൻ ഒരു കാര്യം കൂടെ ചെയ്യണമെന്നു കർത്താവു പറയുന്നു.വി.ലൂക്കോഃ5; 14''അവൻ അവനോടു ഇതു ആരോടും പറയരുതു.എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചു അവരുടെ സാക്ഷ്യത്തിനായി മോശ കല്പിച്ചതുപോലെയുള്ള ശുദ്ധീകരണത്തിനുള്ള വഴിപാടു അർപ്പിക്ക എന്നു പറഞ്ഞു.ഇതു സത്യകുമ്പസാരത്തിനുള്ള ഒരാഹ്വാനമാണു.അതിലൂടെയല്ലാതെ ബന്ധങ്ങൾ തിരികെ കിട്ടുകയില്ല.യഹൂദ ന്യായപ്രമാണം അനുസരിച്ചു ഒരുവൻ കുഷ്ടരോഗി ആണോ എന്നു പരാശോധിച്ചു വിധികല്പിക്കേണ്ടതു പുരോഹിതനാണു.ലേവ്യാപുസ്തകം 15,16 അദ്ധ്യായങ്ങൾ.അവൻ കുഷ്ടരോഗി അല്ല എന്നു പറയുവാനുള്ള അധികാരവും പുരോഹിതനുള്ളതാണു.പുരോഹിതൻറെ മുൻപിൽ തന്നെത്തന്നെ മുഴുവനായി തുറന്നു കാട്ടി കഴിയുമ്പോൾ ,അവൻറെ ഇപ്പോഴത്തെ ശരിയായ അവസ്ഥ മനസ്സിലാക്കുന്ന പുരോഹിതൻ പറയണം 'ഇവൻ ശുദ്ധമുള്ളവനാകുന്നു എന്നു.അപ്പോൾ മാത്രമേ ജനം അവനെ സ്വീകരിക്കുകയുള്ളു. ബന്ധങ്ങൾ തിരികെ കിട്ടുകയുള്ളു.വി.നോമ്പിൽ കുമ്പസാരത്തിൻറെഅനുപേക്ഷണീയതയും അനിവാര്യതയുമാണു ഇതു നമ്മെ പഠിപ്പിക്കുന്നതു.
ആയതിനാൽ വിശ്വാസത്തോടെ സത്യ അനുതാപത്തോടെ വി.നോമ്പാചരണം വഴിയായി നമുക്കു ,അതിരുകളില്ലാത്ത,അതൃത്തികളില്ലാത്ത മതിലുകളില്ലാത്ത ദൈവസ്നേഹത്തിലേക്കു കടന്നു ചെല്ലാം .അവൻ നമ്മെ തൊടട്ടെ.രൂപാന്തരത്തിനുള്ള വഴിയായി അതു മാറട്ടെ.
ഈ ഞായറാഴ്ച സന്ധ്യാനമസ്കാരത്തിൻറെ സ്ളൂസോയിലെ ഈ വരികൾ നമ്മുടെ അപേക്ഷയായി സമർപ്പിക്കാം.മനുഷ്യരോടുള്ള സ്നേഹം മൂലം ഭൂവാസികളുടെ രോഗങ്ങളേയും കറകളേയും ഇല്ലാതാക്കുവാൻ ഈലോകത്തിൽ ഒരു നിസ്സാരനേപ്പോലെ കാണപ്പെടുകയും തൻറെ അടുത്തുചെന്ന കുഷ്ടരോഗിയുടെ കുഷ്ഠം സുഖപ്പെടുത്തുകയുംചെയ്ത സ്വർഗ്ഗീയ വൈദ്യനായ കർത്താവേ! ഞങ്ങളുടെ പഴയ മനുഷ്യൻറെ മലിനവസ്ത്രത്തെ ഉരിഞ്ഞുകളഞ്ഞു നീതിയാലും യഥാർത്ഥ പുണ്യത്താലുംനിന്നാൽ നിർമ്മലീകരിക്കപ്പെട്ടു പുതിയ വസ്ത്രം ഞങ്ങളെ ധരിപ്പിക്കേണമേ.ആമ്മീൻ
------------------------------------------------------------
വി.നോമ്പിൻറെ രണ്ടാം ഞായറാഴ്ച .കർത്താവു കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ .സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകളും സൗഖ്യദാന സംഭവങ്ങളാണു.സന്ധ്യയുടെ ഏവൻഗേലിയോനിൽ അനേകം ഭൂതങ്ങളെ പുറത്താക്കിയതായും വിവിധ രോഗബാധിതരെ സുഖപ്പെടുത്തിയതായുംഭൂതഗ്രസ്തനായ മകനെ സൗഖ്യമാക്കിയതായും വായിക്കുന്നു.പ്രഭാതത്തിൽ കുഷ്ടരോഗിയെ സൗഖ്യമാക്കിയതും ശതാധിപദാസനെ സുഖപ്പെടുത്തിയതും ആണു കാണുന്നതു.ഇനിയുമുള്ള ഞായറാഴ്ചകളിൽ 36-ാം ഞായർ വരെ സൗഖ്യദാന സംഭവങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സഭ ക്രമപ്പെടുത്തിയിരിക്കുന്നതു.
ഈ വിധ സൗഖ്യദാന സംഭവങ്ങൾ വി.നോമ്പിലെ പ്രധാന ചിന്തകൾക്കും ധ്യാനത്തിനുമായി സഭാപിതാക്കന്മാർ ഉൾപ്പെടുത്തിയതിൻറെ ഉദ്ദേശം എന്താണു എന്നു മനസ്സിലാക്കേണ്ടതു ഈ ധ്യാനത്തിനു അനിവാര്യമാണു. വി.നോമ്പിലൂടെ കടന്നു പോയാൽ ഈ വിധ ലൗകിക ജീവിത പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കുമെന്നാണോ സഭ പഠിപ്പിക്കുന്നതു.? അനേകം ഔർത്തഡോക്സുകാരും നോമ്പു നോക്കുന്നതു ആ വിധ കാര്യസാധ്യത്തിനു വേണ്ടി മാത്രമാണു എന്നതു ഒരു സത്യമാണു. നമ്മുടെ കർത്താവിന്റെ ഈ വിധ പ്രവർത്തനങ്ങളിലെല്ലാം തൻറെ സൃഷ്ടിയായ മനുഷ്യൻറെ കഷ്ടതകളിലും ദുഃഖങ്ങളിലും വേദനകളിലും പ്രശ്നങ്ങളിലും മനസ്സലിയുന്ന സ്നേഹവാനായ ദൈവത്തിന്റെ ചിത്രം തെളിഞ്ഞു കിടപ്പുണ്ടു.മരുഭൂമിയിൽ അഞ്ചപ്പം കൊണ്ടു അയ്യായിരത്തിൽ പരം പുരുഷാരത്തെ തൃപ്തിപ്പെടുത്തിയ സംഭവത്തിൽ, ജനത്തിൽ കർത്താവിന്റെ മനസ്സലിഞ്ഞതായും പട്ടിണിയായി പറഞ്ഞയച്ചാൽ അവർ വഴിയിൽ തളർന്നു പോകുംഎന്നും പറയുന്ന കർത്താവിനെയാണു നാം കാണുന്നതു. ഈ വിധ സംഭവങ്ങളിലെല്ലാം മശിഹാതമ്പുരാൻറെ കാരുണ്യാതിരേകവും മനസ്സലിവും സ്നേഹവായ്പും കരുതലും എല്ലാം പ്രകടമാകുന്നുണ്ടു. പ്രഥമ വായനയിൽ നമ്മുടെ മനസ്സിലേക്കു കടന്നു വരുന്നതു ആവിധത്തിലുള്ള ചിത്രമാണു.അതൊന്നും നിഷേധിക്കാതെ തന്നെ പറയട്ടെ,ധ്യാനപൂർവ്വമായ ഒരു പുന വായനയിൽ മറ്റു ചില സത്യങ്ങൾ കൂടെ വെളിപ്പെട്ടു വരുന്നുണ്ടു എന്നു പരിശുദ്ധ പിതാക്കന്മാർ തിരിച്ചറിഞ്ഞതുകൊണ്ടാണു ഈ സംഭവങ്ങൾ വി.നോമ്പിലെ വായനകളായി ക്രമപ്പെടുത്തിയിരിക്കുന്നതു.വി.വലിയ നോമ്പിനോടു ചേർത്തു നിറുത്തി വരികൾക്കിടയിലൂടെയുള്ള ഒരു വായനയിൽ ഗൗരവതരമായ ചില ആത്മീയ സത്യങ്ങൾ ഇതൾ വിരിയുന്നതായി നമുക്കു മനസ്സിലാകും.അതു തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ ഈ അത്ഭുതങ്ങൾക്കു വി.നോമ്പിനോടുള്ളബന്ധം മനസ്സിലാകുകയുള്ളു.
രൂപാന്തരമാണു വി.നോമ്പിൻറെ പരമമായ ഉദ്ദേശം എന്നു നേരത്തെ പറഞ്ഞിട്ടുണ്ടു.ഈ അത്ഭുതങ്ങളിലെല്ലാം ആ വിധത്തിലുള്ള രൂപാന്തരം ,മാറ്റം നമുക്കു വ്യക്തമായി കാണാൻ കഴിയും.എന്നാൽ ഈരൂപാന്തരത്തോടൊപ്പം മശിഹാതമ്പുരാൻറെ മനുഷ്യാവതാരത്തിൻറെ ലക്ഷ്യമായ രക്ഷാകര പ്രവർത്തനത്തിൻറെ ഒരു ചിത്രവും തെളിയുന്നുണ്ടു.പാപത്താൽ ദൈവസ്വരൂപവും സാദൃശ്യവും വികലമായി തീർന്ന മനുഷ്യകുലത്തെ പാപത്തിൽ നിന്നു കോരിയെടുത്തു ദൈവസ്വരൂപവും സാദൃശ്യവും തിരികെ നൽകി പഴയ പറുദീസായുടെ അനുഭവത്തിലേക്കു പുനരാനയിക്കുകയാണല്ലോ മനുഷ്യാവതാര ലക്ഷ്യം.കാനാവിലെ കല്യാണത്തിൽ തുടങ്ങി ലാസറിനെ ഉയർപ്പിച്ച സംഭവം വരെയുള്ള എല്ലാ വായനകളിലും ഈ രക്ഷാകര ദൗത്യത്തിൻറെ രജതരേഖകൾ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടു.പാപത്തിന്റെ വിവിധ അവസ്ഥാവിശേഷങ്ങളും പാപിയായ മനുഷ്യൻറെ പ്രത്യേകതകളും പാപത്താൽ വന്നുചേരുന്ന ദുരിതങ്ങളും അതിൽനിന്നുള്ള മോചന മാർഗ്ഗങ്ങളുംവി.നോമ്പിലെ ചിന്തയ്ക്കും ധ്യാനത്തിനുമായി സമർപ്പിച്ചിരിക്കുന്ന എല്ലാ വായനകളിലും നമുക്കു ദർശിക്കുവാൻ കഴിയുന്നു. അവ കണ്ടെത്തി അതിനനുസരണമായി ജീവിതത്തെ ക്രമപ്പെത്തുമ്പോൾ മാത്രമേ നോമ്പു അർത്ഥമുള്ളതാകയുള്ളു; നോമ്പിലൂടെ ലഭിക്കേണ്ട അലൗകികമായ അനുഭവങ്ങൾ സ്വായത്തമാകുകയുള്ളു.
നമ്മുടെ കർത്താവിന്റെ മനസ്സലിവും സ്നേഹാതിരേകവും രോഗസൗഖ്യത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ പാപമോചനത്തിലേക്കും നിത്യജീവനിലേക്കും നമ്മെ എങ്ങനെയാണു നയിക്കുന്നതെന്നും കുഷടരോഗിയെ സൗഖ്യമാക്കിയതിലൂടെഎങ്ങനെയാണു വെളിവാകുന്നതു എന്നും പരിശോധിക്കാം.പാപത്തിന്റെ ചില പ്രത്യേകതകളും പാപിയുടെ അവസ്ഥയും കുഷ്ടരോഗിയിൽ നിഴലിടുന്നുണ്ടു. പാപത്തിന്റെ ഫലമാണു കുഷടരോഗമെന്നു യഹൂദന്മാർ വിശ്വസിച്ചിരുന്നു. പ്രകൃതിവിരുദ്ധമായ ജീവിതശൈലിയാണു രോഗത്തിനു കാരണം എന്ന വിശാലമായ അർത്ഥത്തിൽ അതു ശരിയാണെങ്കിലും പാപം മാത്രമാണു രോഗത്തിനു കാരണം എന്നു പറയുവാൻ കഴികയില്ല.കുരുടനായ മനുഷ്യൻ അങ്ങനെ ജനിക്കുവാൻ കാരണം ഇവനോ ഇവൻറെ അമ്മയപ്പന്മാരോ ചെയ്ത പാപമാണോ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു കർത്താവു നൽകിയ മറുപടി അല്ലാ എന്നു തന്നെയായിരുന്നു.വി.യോഹഃ 9; 2,3 . കുഷടരോഗിയിൽ പാപം എങ്ങനെയാണു പ്രകടമാകുന്നതു എന്നു ശ്രദ്ധിക്കുക .കുഷടരോഗിയുടെ ബന്ധങ്ങൾ എല്ലാം തകർന്നു പോയിരിക്കുന്നുവെന്നതാണു ഒന്നാമത്തെ കാര്യം.പിതൃപുത്രബന്ധം ഭാര്യാഭർതൃബന്ധം,സാഹോദര്യബന്ധം എന്നു തുടങ്ങി മനുഷ്യ ജീവിതത്തിലെ സകല ബന്ധങ്ങളും അവനു നഷ്ടമായിരിക്കുന്നു. യഹൂദനിയമ പ്രകാരം കുഷ്ടരോഗി പാളയത്തിനു പുറത്തു മാത്രമേ പാർക്കാൻ പാടുള്ളു. പാളയത്തിൽ കടന്നു മറ്റുള്ളവരുമായി സഹവസിച്ചാൽ അവനെ കല്ലെറിഞ്ഞു കൊല്ലണമെന്നാണു അവരുടെ നിയമം. പാപവും ബന്ധങ്ങളെ തകർക്കുന്നു.
സ്നേഹത്തിൻറെ ഉറവ വറ്റിപ്പോയിരിക്കുന്നുവെന്നതാണു രണ്ടാമത്തെ കാര്യം.ആരും അവനെ സ്നേഹിക്കുന്നില്ല.അവനും ആരോടും സ്നേഹമില്ല. എല്ലാവരോടും അവനു വിദ്വേഷവും പകയുമാണു. ഒറ്റപ്പെടലിൽ അതു സ്വാഭാവികമാണു.എല്ലാവരുംഅവനെ വെറുക്കുന്നു ഭയപ്പെടുന്നു.അകറ്റി നിർത്തുന്നു.പാപവും വരുത്തിവയ്ക്കുന്ന ദാരുണമായ ഒരവസ്ഥാവിശേഷമാണിതു.സ്നേഹവും പരിചരണവും സാമീപ്യവും ആവശ്യമായി വന്നപ്പോൾ അതു അല്പം പോലുംലഭിക്കാത്ത വേദനാജനകമായ ഒരു അവസ്ഥ. പാപിയായ മനുഷ്യൻറേയും അവസ്ഥ ഇതു തന്നെയാണു.
കുഷ്ടരോഗി നിന്ദിതനും നികൃഷ്ടനും തള്ളപ്പെട്ടവനും അകറ്റപ്പെട്ടവനും തൊട്ടുകൂടാത്തവനും തീണ്ടിക്കൂടാത്തവനും ആണു. പാളയത്തിനു ഉള്ളിൽ കടക്കുവാൻ അവനു അവകാശമില്ല. ജന സമ്പർക്കം അവനു നിഷേധിച്ചിരിക്കുന്നു. എപ്പോഴെങ്കിലും അവൻ പാളയത്തിലേക്കു പ്രവേശിച്ചാൽ അശുദ്ധൻ അശുദ്ധൻ എന്നു വിളിച്ചു പറഞ്ഞുകൊണ്ടു വേണം വരുവാൻ .സംസാരശേഷി നഷ്ടപ്പെട്ടവനാണെങ്കിൽ ഒരു മണി കിലുക്കികൊണ്ടു മാത്രമേ വരുവാൻ പാടുള്ളു. കുഷ്ട രോഗി വരുന്നു എന്നു അറിഞ്ഞു മറ്റുള്ളവർ അകന്നു മാറി സഞ്ചരിക്കണം. ഇതു ലംഘിച്ചാൽ അവനു ലഭിക്കുന്ന ശിക്ഷ കല്ലെറിഞ്ഞു കൊല്ലപ്പെടണ മെന്നതാണു. പാപിയേയും മനുഷ്യർ വെറുക്കുന്നു.അകറ്റിനിർത്തുന്നു. അവനോടു അടുക്കുന്നതിൽ അറപ്പും വെറുപ്പുമാണു.
അതി ദാരുണമായ അവസ്ഥയിൽ നിന്നു ഇവനു എങ്ങനെ ഒരു മോചനം ലഭിക്കുന്നു എന്നതാണു ഈ സംഭവം നൽകുന്ന മറ്റൊരു സന്ദേശം.അ വൻ യേശുവിൻറെ അടുക്കലേക്കു കടന്നു വന്നുവെന്നതാണു മോചനത്തിൻറെ ആദ്യപടി.വി. നോമ്പും ദൈവത്തോടു അടുത്തു ചെല്ലുന്ന അവസരമാണല്ലോ. പാളയത്തിനു പുറത്തായിരുന്നപ്പോൾ അവൻ നസ്രായനായ യേശുവിനെ കുറിച്ചു കേട്ടു . അവൻറെ സ്നേഹാതിരേകത്തെ കുറിച്ചു അറിഞ്ഞു. അതു അവനു ധൈര്യം നൽകി.പാളയത്തിലേക്കു കടന്നാൽ കല്ലെറിയപ്പെടുംഎന്നു അവനറിയാം. തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കുന്നു. അവൻ ഭയരഹിതനായി യേശുവിൻറെ അടുക്കൽ എത്തി. പാപിക്കു പ്രവേശനം നിഷേധിക്കാത്ത ഒരിടമേയുള്ളു ; യേശുവിൻറെ സന്നിധി.പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയുംചെയ്യുന്ന യേശു; പാപിക്കു വേണ്ടി സ്വയം പാപ പരിഹാര ബലിയായി കാൽവറിക്രൂശിൽ മരണം വരിച്ച യേശുവിൻറെ സവിധത്തിലേക്കു ഏതു പാപിക്കും എപ്പോഴും കടന്നു ചെല്ലാം.പാപിയുടെ മുൻപിൽ കൊട്ടിയടയ്ക്കാത്ത ഒരേയൊരു കവാടം അതു മാത്രമാണു.
പക്ഷേ കടന്നു ചെല്ലുന്നതു അനുതാപത്തോടെയും വിശ്വാസത്തോടെയും ആയിരിക്കണം.ഇവിടെ ഇതാ കുഷ്ടരോഗി ,ആരെല്ലാം ഉപേക്ഷിച്ചാലും ,ആരെല്ലാം വെറുത്താലും ആരെല്ലാം അകറ്റി നിർത്തിയാലും യേശു എന്നെ ഉപേക്ഷിക്കുകയില്ല,വെറുക്കയില്ല,തള്ളിക്കളകയില്ല,അവൻ എന്നെ ചേർത്തുകൊള്ളും എന്ന ഉറപ്പും വിശ്വാസവും ഉള്ളതുകൊണ്ടാണല്ലോ അർഹതയില്ലാത്തിടത്തേക്കു അവൻ ധൈര്യസമേതം കടന്നു വന്നതു. യേശുവിലുള്ള അവൻറെ അടിയുറച്ച വിശ്വാസമാണു അതു വെളിവാക്കുന്നതു. യെശഃ 50; 7 ൽ പറയുന്നു.യഹോവയായ കർത്താവു എന്നെ സഹായിക്കും, അതു കൊണ്ടു ഞാൻ അമ്പരന്നു പോകയില്ല. അതുകൊണ്ടു ഞാൻ എൻറെ മുഖം തീക്കല്ലു പോലെ ആക്കിയിരിക്കുന്നു. ഞാൻ ലജ്ജിച്ചു പോകയില്ലായെന്നു ഞാൻ അറിയുന്നു.
കുഷ്ട രോഗി കർത്താവിന്റെ അടുക്കൽ അപേക്ഷിച്ചു.'കർത്താവേ നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കുവാൻ കഴിയും.' അവൻ അശുദ്ധനാണെന്നുള്ള ബോധവുംപശ്ചാത്താപവും ഈ വാക്കുകളിൽ സ്ഫുരിക്കുന്നു.കുഷ്ടരോഗിയിൽ പാപത്തിന്റെ പ്രത്യേകത ഉണ്ടു എന്നതിൻറെ ഒരു തെളിവു കൂടെ യാണിതു.എന്നെ സൗഖ്യമാക്കണമെന്നല്ലല്ലോ അവൻ ആവശ്യപ്പെട്ടതു. കർത്താവും അവനോടു പറയുന്നതു എനിക്കു മനസ്സുണ്ടു ശുദ്ധനാക എന്നാണല്ലോ. അവൻറെ സത്യ അനുതാപവും പശ്ചാത്താപവും ആഗ്രഹവുംവിശ്വാസവുമെല്ലാം,ഹൃദയങ്ങളെ ശോധന ചെയ്യുന്ന കർത്താവു അവൻറെ അപേക്ഷയിലൂടെ തിരിച്ചറിഞ്ഞു.വി. നോമ്പിലൂടെ വിശ്വാസത്തോടും സത്യഅനുതാപത്തോടും നാമും കർത്താവിന്റെ അടുത്തു ചെല്ലണം എന്നു ഇതു ഉദ്ബോധിപ്പിക്കുന്നു .'
യേശു കൈനീട്ടി അവനെ തൊട്ടു.എനിക്കു മനസ്സുണ്ടു നീ ശുദ്ധനാക എന്നു പറഞ്ഞു. ഉടനെ അവൻറെ കുഷ്ടം മാറി അവൻ ശുദ്ധനായിതീർന്നു.യേശുവിൻറെ സൗഖ്യദാന സംഭവങ്ങളി ൽ ഇതു വേറിട്ടു നിൽക്കുന്നു.കർത്താവു ഒരു വാക്കു കല്പിച്ചാൽ അവൻ ശുദ്ധനാകുമായിരുന്നു. എന്നാൽ കർത്താവു അവനെ തൊട്ടാണു സൗഖ്യമാക്കിയതു.കണ്ടാൽ അറയ്ക്കുന്നവനെ, വെറുക്കുന്നവനെ, നിന്ദിതനെ,നികൃഷ്ടനെ യേശു കൈനീട്ടി തൊട്ടു.അതുല്യമായ ദൈവസ്നേഹമാണു ഇവിടെ വെളിവാകുന്നതു.ആരും അവൻറെ മുൻപിൽ അന്യനല്ല,അകറ്റി നിറുത്തപ്പെടേണ്ടവനല്ല,നിന്ദിതനല്ല,നികൃഷ്ടനുമല്ല.എല്ലാവരും വെറുക്കുന്നവനെ അവൻ ചേർത്തു നിർത്തുന്നു.അവൻറെ സ്നേഹവലയത്തിൽ എല്ലാവരും പെടുന്നു.അവിടെ വേലിക്കെട്ടുകളില്ല,അതിർവരമ്പുകളില്ല,മതിലുകളില്ല, ഉച്ചനീച ഭേദമില്ല. ഈ ദൈവസ്നേഹം നമ്മുടെ സ്നേഹം ആകാൻ അവൻ ആഗ്രഹിക്കുന്നു.എനിക്കു മനസ്സണ്ടു എന്നു പറയുക മാത്രമായിരുന്നല്ല,അവനെ യേശു തൊടുകയുംചെയ്തു. അവൻറെ സ്നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും പ്രകടമായി.ഈ ലോകത്തിൽ അപ്പനില്ലാത്ത മനസ്സു,അമ്മയ്ക്കില്ലാത്ത മനസ്സു,ഭാര്യയ്ക്കും ഭർത്താവിനും ഇല്ലാത്ത മന്സ്സു, മക്കൾ ക്കില്ലാത്ത മനസ്സു, സഹോദരനും സ്നേഹിതനുമില്ലാത്ത മനസ്സു ഈ യേശുവിൽ മാത്രമേ ഉള്ളു.യേശു പറയുന്നു എനിക്കു മനസ്സുണ്ടു . നിനക്കുു മനസ്സുണ്ടോ എന്ന ചോദ്യം അവിടെ ഉയരുന്നു.ആ ചോദ്യം യേശു നമ്മോടു ചോദിക്കുന്നു.എനിക്കു മനസ്സുണ്ടെങ്കിൻ അവൻ നമ്മെ തൊടാൻ തയ്യാറാണു.അവൻ അതിനു ആഗ്രഹിക്കുന്നു.ഈ നോമ്പിൽ ഈ ചോദ്യം നമ്മുടെ കർണ്ണപുടങ്ങളിൽ പ്രതിധ്വനിക്കണംആ സ്നേഹസ്പർശനത്തിനായി അതിലൂടെ ലഭിക്കുന്ന രൂപാന്തരത്തിനായി വിശ്വാസത്തോടെ ഈ നോമ്പിലൂടെ നമുക്കു കാത്തിരിക്കാം അവൻ നമ്മെ തൊടും. പാപം മാറി നാം ശുദ്ധരായി തീരും.അവൻ നമ്മുടെ പാപരോഗങ്ങളെ സൗഖ്യമാക്കും.പശ്ചാത്താപത്തോടെ അടുത്തു ചെല്ലാം.
യേശു അവനെ തൊട്ടപ്പോൾ അവൻ രുപാന്തരപ്പെട്ടു.ശുദ്ധനായി തീർന്നു.എന്നാൽ അവന്റെ പഴയ അവസ്ഥ അവനു തിരികെ കിട്ടിയില്ല..പാപത്താൽ അറ്റുപോയ ബന്ധങ്ങൾ തിരികെ കിട്ടണമെങ്കിൽ അവൻ ഒരു കാര്യം കൂടെ ചെയ്യണമെന്നു കർത്താവു പറയുന്നു.വി.ലൂക്കോഃ5; 14''അവൻ അവനോടു ഇതു ആരോടും പറയരുതു.എന്നാൽ നീ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചു അവരുടെ സാക്ഷ്യത്തിനായി മോശ കല്പിച്ചതുപോലെയുള്ള ശുദ്ധീകരണത്തിനുള്ള വഴിപാടു അർപ്പിക്ക എന്നു പറഞ്ഞു.ഇതു സത്യകുമ്പസാരത്തിനുള്ള ഒരാഹ്വാനമാണു.അതിലൂടെയല്ലാതെ ബന്ധങ്ങൾ തിരികെ കിട്ടുകയില്ല.യഹൂദ ന്യായപ്രമാണം അനുസരിച്ചു ഒരുവൻ കുഷ്ടരോഗി ആണോ എന്നു പരാശോധിച്ചു വിധികല്പിക്കേണ്ടതു പുരോഹിതനാണു.ലേവ്യാപുസ്തകം 15,16 അദ്ധ്യായങ്ങൾ.അവൻ കുഷ്ടരോഗി അല്ല എന്നു പറയുവാനുള്ള അധികാരവും പുരോഹിതനുള്ളതാണു.പുരോഹിതൻറെ മുൻപിൽ തന്നെത്തന്നെ മുഴുവനായി തുറന്നു കാട്ടി കഴിയുമ്പോൾ ,അവൻറെ ഇപ്പോഴത്തെ ശരിയായ അവസ്ഥ മനസ്സിലാക്കുന്ന പുരോഹിതൻ പറയണം 'ഇവൻ ശുദ്ധമുള്ളവനാകുന്നു എന്നു.അപ്പോൾ മാത്രമേ ജനം അവനെ സ്വീകരിക്കുകയുള്ളു. ബന്ധങ്ങൾ തിരികെ കിട്ടുകയുള്ളു.വി.നോമ്പിൽ കുമ്പസാരത്തിൻറെഅനുപേക്ഷണീയതയും അനിവാര്യതയുമാണു ഇതു നമ്മെ പഠിപ്പിക്കുന്നതു.
ആയതിനാൽ വിശ്വാസത്തോടെ സത്യ അനുതാപത്തോടെ വി.നോമ്പാചരണം വഴിയായി നമുക്കു ,അതിരുകളില്ലാത്ത,അതൃത്തികളില്ലാത്ത മതിലുകളില്ലാത്ത ദൈവസ്നേഹത്തിലേക്കു കടന്നു ചെല്ലാം .അവൻ നമ്മെ തൊടട്ടെ.രൂപാന്തരത്തിനുള്ള വഴിയായി അതു മാറട്ടെ.
ഈ ഞായറാഴ്ച സന്ധ്യാനമസ്കാരത്തിൻറെ സ്ളൂസോയിലെ ഈ വരികൾ നമ്മുടെ അപേക്ഷയായി സമർപ്പിക്കാം.മനുഷ്യരോടുള്ള സ്നേഹം മൂലം ഭൂവാസികളുടെ രോഗങ്ങളേയും കറകളേയും ഇല്ലാതാക്കുവാൻ ഈലോകത്തിൽ ഒരു നിസ്സാരനേപ്പോലെ കാണപ്പെടുകയും തൻറെ അടുത്തുചെന്ന കുഷ്ടരോഗിയുടെ കുഷ്ഠം സുഖപ്പെടുത്തുകയുംചെയ്ത സ്വർഗ്ഗീയ വൈദ്യനായ കർത്താവേ! ഞങ്ങളുടെ പഴയ മനുഷ്യൻറെ മലിനവസ്ത്രത്തെ ഉരിഞ്ഞുകളഞ്ഞു നീതിയാലും യഥാർത്ഥ പുണ്യത്താലുംനിന്നാൽ നിർമ്മലീകരിക്കപ്പെട്ടു പുതിയ വസ്ത്രം ഞങ്ങളെ ധരിപ്പിക്കേണമേ.ആമ്മീൻ
Comments
Post a Comment