വി.നോമ്പു കാലധ്യനങ്ങൾ-6
6-ഒന്നാംവ്യാഴം.-
------------------------
വി.നോമ്പിലൂടെ നാം സമ്പാദിക്കേണ്ട ചില സവിശേഷ ഗുണങ്ങളാണു ഇന്നത്തെ വി.വേദവായനയിൽ ദർശിക്കുവാൻ കഴിയുന്നതു.മശിഹാതമ്പുരാൻറെ പർവ്വത പ്രസംഗത്തിലെ ചില ശ്രേഷ്ഠമായ ഉപദേശങ്ങൾ അടങ്ങിയ വി.മത്താഃ7;1-27 ആണു ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയുംഏവൻഗേലിയോനായി നാം വായിക്കുന്നതു.ഉപദേശങ്ങൾ ചില കാര്യങ്ങൾ ചെയ്യണമെന്നും ചിലകാര്യങ്ങൾ ചെയ്യരുതെന്നും പറയുന്നതാണല്ലോ.ഈ ഭാഗത്തുംആവിധ ഉപദേശങ്ങൾ നമുക്കു കാണാം.ഇവിടെ ആദ്യം പറയുന്നതു ചെയ്യരുതു എന്നാണു .'വിധിക്കരുതു.'എന്നു പറയുമ്പോൾ അവിടെ ഒരു വർജ്ജനത്തിന്റെ സൂചനയുണ്ടു.വി.നോമ്പു വർജ്ജനങ്ങളുടെ ദിനങ്ങൾ ആണല്ലോ.ചില വസ്തുക്കൾ ഉപേക്ഷിക്കുന്നതോടൊപ്പം അരുതാത്ത ചില സ്വഭാവങ്ങളും ഉപേക്ഷിക്കുമ്പോൾ മാത്രമേ നോമ്പു പൂർണ്ണമാകുകയുള്ളു.എല്ലാവരിലും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒരു ദുസ്വഭാവം ഉപേക്ഷിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.സ്വഭാവത്തിൽ മാറ്റം വരുത്താൻ ഉപകരിക്കാത്ത ഉപേക്ഷണംകൊണ്ടു പ്രയോജനമില്ല. ഇന്നത്തെ ലേഖനങ്ങളിയി വായിക്കുന്ന റോമഃ2;28- 3;8, യാക്കോഃ2;14-26 എന്നീ ഭാഗങ്ങൾ ഈ സത്യം വെളിവാക്കുന്നു. ബാഹ്യമായ കർമ്മങ്ങൾ ആന്തരീകമായ മാറ്റത്തിനു വഴിതെളിക്കുന്നില്ലെങ്കിൽ അതു വ്യർത്ഥമത്രേ. റോമഃ2;28,29 ''പുറമേ യഹൂദനായവൻ യഹൂദനല്ല, പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല, അകമേ യഹൂദനായവനത്രേ യെഹൂദൻ, അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന , അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ചലഭിക്കും.''ബാഹ്യമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും ആവശ്യമില്ലാ എന്നല്ല, അതു ആന്തരിക പരിവർത്തനത്തിനു ഉപകരിക്കണം എന്നാണു ഇവിടെ അർത്ഥമാക്കുന്നതു.നോമ്പിലെ ബാഹ്യമായ വർജ്ജനങ്ങൾ മാനസ്സിക പരിവർത്തനത്തിനു ഉപകരിക്കണം എന്നു ഇവിടെ നാം മനസ്സിലാക്കേണ്ടതാണു്. പ്രവൃത്തിയും വിശ്വാസവും ഒന്നിച്ചു പോകേണ്ടവയാണെന്നാണു പരിശുദ്ധനായ യാക്കോബുശ്ളീഹായും ഉപദേശിക്കുന്നതു.പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമാണെന്നും നിർജ്ജീവമാണെന്നുമത്രേ അവിടെ പറയുന്നതു.
സാധാരണ മനുഷ്യരിലെല്ലാം കാണുന്ന ഒന്നാണു അന്യനെ വിധിക്കുവാനുള്ള പ്രവണത.കർത്താവു പറയുന്നു, നിങ്ങൾ ആരേയും വിധിക്കരുതു, നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളേയും വിധിക്കും.'വിധിക്കുക.' എന്നതിനു വിധികല്പിക്കുക,ശിക്ഷവിധിക്കുക എന്നൊക്കെ അർത്ഥം ഉണ്ടെങ്കിലും ഇവിടെ കുറ്റംവിധിക്കുക, കുറ്റം പറയുക എന്നൊക്കെയാണു അർത്ഥമാക്കുന്നതു.അന്യരിലെ കുറ്റം കണ്ടു പിടിക്കുവാനുള്ള വ്യഗ്രത എല്ലാ മനുഷ്യരിലും ഉണ്ടു.അതിനു പുരോഭാഗിത്വം എന്നു പറയും.അന്യനിലെ നന്മ കാണാതെ കുറ്റവും കുറവും മാത്രം കാണുന്ന മനോഭാവത്തെയാണു പുരോഭാഗിത്വംകൊണ്ടു അർത്ഥമാക്കുന്നതു.മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ അന്യനിലെ നന്മ കാണാൻ കഴിയുകയുള്ളു.മനസ്സിൽ നന്മ ഇല്ലാത്തവരാണു അന്യനിലെ കുറവുകളെ പർവ്വതീകരിച്ചു കാണിക്കുന്നതു.എന്നാൽ നാം അന്യനെ വിധിക്കുമ്പോൾ നമ്മെ തന്നെയാണു വിധിക്കുന്നതു.അന്യനെ കുറ്റം വിധിക്കുമ്പോൾ അതു ശരിയാകാം, തെറ്റും ആകാം.രണ്ടാണെങ്കിലുംഅതിലൂടെ നാം ആരാണെന്നു വ്യക്തമാകുന്നു. നാം ഒരാളെ വിലയിരുത്തുന്നതു നമ്മുടെ അറിവിൻറേയും സംസ്കാരത്തിൻറേയും സ്വഭാവത്തിൻറേയും അടിസ്ഥാനത്തിലാണു.ഒരാളിനെക്കുറിച്ചോ ഒരുവസ്തുവിനെ കുറിച്ചോ ഒരു സംഭവത്തെ കുറിച്ചോ അഭിപ്രായം പറയുമ്പോൾ അതിനെ കുറിച്ചു എത്രമാത്രം അറിവുണ്ടു എന്നാണു വെളിവാകുന്നതു.അതു ഞാൻ പറഞ്ഞതു മാത്രമാണു എന്നു അതിനർത്ഥമില്ല.കൂടാതെ ഒന്നിനെ വിലയിരുത്തുമ്പോൾ എൻറെ സംസ്കാരം എൻറെ സ്വഭാവം, എൻറെ ഹൃദയവിശാലത,എൻറെ മാനസ്സികാവസ്ഥ എന്നിവ ആണു പ്രകടമാകുന്നതു.അന്യനിൽ നാം കാണുന്ന നന്മ തിന്മകളുടെ അടിസ്ഥാനത്തിലാണു എൻറെ അറിവും സംസ്കാരവും സ്വഭാവവും വിലയിരുത്തപ്പെടുന്നതു.ആകയാൽ നമ്മുടെ മനസ്സിൽ നന്മ വളർത്തുവാൻ ശ്രമിക്കണം.വി.നോമ്പു അതിനു സഹായകമാകണം.അന്യനിൽ നാം നന്മ കാണുമ്പോൾ നമ്മുടെ സന്തോഷവും സമാധാനവും വർദ്ധിക്കുന്നു.അന്യനിൽ തിന്മ കാണുമ്പോൾ നമ്മിൽ കോപവും വിദ്വേഷവും പകയും സ്നേഹരാഹിത്യവും വർദ്ധിക്കുന്നു.തന്മുലം ഭയവും അസമാധാനവും വളരുകയും ചെയ്യുന്നു.അതിനാൽ വി.നോമ്പിലൂടെ ഈ പുരോഭാഗിത്വം വേരോടെ പിഴുതുകളയാൻ നമുക്കു കഴിയണം.
അന്യരെ വിധിക്കരുതു എന്നു പറയുമ്പോൾ അതിൽ രണ്ടുമൂന്നു കാര്യങ്ങൾ അടങ്ങിയിട്ടുണ്ടു. നാം ആരെ വിധിക്കുന്നുവോ അവരെ പൂർണ്ണമായി മനസ്സിലാക്കാൻ കഴികയില്ല എന്നതുകൊണ്ടുതന്നെ നമ്മുടെ വിധിപൂർണ്ണമാകുകയില്ല.നാം ആരെ വിധിക്കുന്നുവോ ആ മനുഷ്യന്റെ ജീവിതപശ്ചാത്തലത്തിലേക്കും തെറ്റുചെയ്യാൻ ഇടയായ സാഹചര്യത്തിലേക്കും നമ്മെ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടു വിലയിരുത്തുമ്പോൾ നമ്മുടെ നിഗമനങ്ങൾക്കു സാരമായ മാറ്റം സംഭവിക്കുമെന്നതാണു യാഥാർത്ഥ്യം.നിഷ്പക്ഷമായി ഒരു മനുഷ്യനും മറ്റൊരാളെ വിധിക്കുവാൻ കഴിയുകയില്ല എന്നതാണു മറ്റൊരു കാര്യം.അന്യനെ വിധിക്കുവാൻ തക്കവണ്ണമുള്ള യോഗ്യത മനുഷ്യരിൽ ഉണ്ടായിരിക്കുകയില്ല എന്നതാണു വിധിക്കരുതു എന്നു പറയുവാനുള്ള മറ്റൊരു കാരണം.തുടർന്നു കർത്താവു പറയുന്നതു അതാണു.
അന്യനെ വിധിക്കണമെങ്കിൽ നമ്മിൽ കുറവുകൾ ഇല്ലാതിരിക്കണം. സങ്കീർത്തനക്കാരൻ പറയുന്നു.സങ്കീഃ14;3 ''എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീരുന്നു ,നന്മ ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻപോലുമില്ല.''കർത്താവു ഇവിടെ പറയുന്നു.വി.മത്താഃ 7;2-5 എന്നാൽ സ്വന്തകണ്ണിലെ കോൽ കാണാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു ?അല്ല,സ്വന്തകണ്ണിൽ കോലിരിക്കെ നീ സഹോദരനോടു നില്ലു നിൻറെ കണ്ണിൽനിന്നു കരടു എടുത്തു കളയട്ടെ എന്നു പറയുന്നതു എങ്ങനെ ? കപടഭക്തിക്കാരാ,മുൻപെ നിൻറെ കണ്ണിൽ നിന്നു കോൽ എടുത്തു കളക, പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തു കളവാൻ വെടിപ്പായി കാണും.''അന്യൻറെ കണ്ണിലെ കരടു കാണുവാനല്ല സ്വന്ത കണ്ണിലെ കോൽ എടുത്തു കളയുവാനുള്ളതാണു വി.നോമ്പു.പലരും അന്യരുടെ കണ്ണിലെ കരടു പവ്വതീകരിച്ചു കാണിക്കുന്നതു സ്വന്തം കണ്ണിലെ കോൽ മറയ്ക്കാനാണു.'നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ.'എന്ന കർത്തൃവചനം വിധിയുടെ മാനദണ്ഡമായി തിരിച്ചറിയുമ്പോൾ അന്യനെ എറിയുവാൻ എടുത്ത കല്ലുകൾ താനെ കൈയ്യിൽ നിന്നു വഴുതിപ്പോകും.ഇതൊക്കെ നമുക്കു അറിയാവുന്നതാണെങ്കിലുംവി.നോമ്പിൽ ഭക്ഷണം വെടിയുന്നതോടൊപ്പം വർജ്ജിക്കേണ്ടതിനെ വർജ്ജിക്കുന്നില്ലായെന്നതാണു സത്യം.അങ്ങനെ യുള്ളവരെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു 1.രാജാഃ18; 21 ൽകാണാം.ഏലിയാവിലൂടെ യഹോവ അരുളിച്ചെയ്യുന്നു.''ഏലിയാവു അടുത്തു ചെന്നു സർവ്വ ജനത്തോടും, നിങ്ങൾ എത്രത്തോളം രണ്ടുതോണിയിൽ കാലുവയ്ക്കും യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പീൻ ,ബാൽ എങ്കിലോ അവനെ അനുഗമിപ്പീൻ.''
ന്യായവിധി മനുഷ്യനുള്ളതല്ല.ന്യായവിധി ദൈവത്തിനു മാത്രമുള്ളതാണു.ഒരിക്കൽ കർത്താവു പറഞ്ഞു 'വി.യോഹഃ 5; 27 'അവൻ മനുഷ്യപുത്രനാകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നൽകിയിരിക്കുന്നു .'' ഈ ന്യായവിധിയുടെ മുൻപിൽ ഒരിക്കൽ നാം നിൽക്കേണ്ടിവരും അന്നു നീതിപൂർവ്വമായ വിധി ഉണ്ടാകണമെങ്കിൽ നാം അന്യരെ വിധിക്കരുതു.ന്യായപ്രമാണം വിട്ടു നടക്കുന്നവർക്കു ശിക്ഷ അനിവാര്യമാണു.2.രാജാഃ17;7 - 23 ഈ കാര്യം വെളിവാക്കുന്നു .ഈ ശിക്ഷാവിധിയിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും രക്ഷ പ്രാപിക്കണമെങ്കിൽ ഉപവാസവും സത്യഅനുതാപവും അനുപേക്ഷണീയമാണെന്നു ഇന്നത്തെ പഴമവായനയിൽപെട്ട യെശഃ 37;1 ൽ വ്യക്തമാക്കുന്നു. അശൂർരാജാവിൻറെ ഭീഷണികേട്ടപ്പോൾ ഹിസ്കിയാരാജാവു വസ്ത്‌രം കീറി രട്ടുടുത്തു കൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു എന്നു നാം അവിടെ വായിക്കുന്നു.
''വിശുദ്ധമായതു നായ്ക്കൾക്കു ഇട്ടുകൊടുക്കരുതു.'കർത്താവു നൽകുന്ന മറ്റൊരു ഉപദേശമാണിതു.മുത്തുകളെ പന്നിയുടെ മുൻപിൽ ഇടുകയുമരുതു.എന്നുതുടങ്ങുന്ന കർത്താവിന്റെ വാക്കുകളെ കുറിച്ചു വേദപണ്ഡിതന്മാർക്കു ഭിന്നാഭിപ്രായങ്ങളാണു ഉള്ളതു.അതിൻറെ ന്യായാന്യായങ്ങളെ വിലയിരുത്തുകയല്ല,നോമ്പിൽ ഇതു നൽകുന്ന സന്ദേശം എന്താണു എന്നു ചിന്തിക്കാം.വി.നോമ്പിൽ നമ്മുടെ ചിന്തകളേയും ആലോചനകളേയും വികാരവിചാരങ്ങളേയും ബന്ധങ്ങളേയും വിശുദ്ധമായി കാത്തുസൂക്ഷിക്കണമെന്നാണു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നതു.പ്രലോഭനങ്ങളുടെ നടുവിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പോകരുതു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി ജീവിതത്തിൽ പകർത്തുവാൻ കഴിയണമെങ്കിൽ നാലു കാര്യങ്ങൾ അനുപേക്ഷണീയമാണെന്നു വി.മത്താഃ 7;7 -27 നമ്മെ പഠിപ്പിക്കുന്നു .പ്രഥമവും പ്രധാനവുമായി വേണ്ടതു വിച്ഛേദിക്കപ്പെടാത്ത ദൈവികസംസർഗ്ഗമാണു.ദൈവത്തോടുള്ള സംസർഗ്ഗത്തിൻറെ ഏകമാർഗ്ഗം പ്രാർത്ഥന ആണെന്നു വി.മത്താ; 7 ;7 -12 ൽ കർത്താവു പഠിപ്പിക്കുന്നു.ഉപവാസത്തെ ആവിധത്തിലാണു സഭ കാണുന്നതു .ഉപവാസം എന്നതിനു കൂടെ വസിക്കുക എന്നാണല്ലോ അർത്ഥം.വിയോഗം കൂടാതെ സംയോഗമില്ല,വേർപാടു കൂടാതെ ചേർച്ചയുമില്ല.അതിനാൽ തന്നെ സാധാരണ ദിവസങ്ങളേക്കാൾ കുടുതൽ സമയം നോമ്പിൽ പ്രാർത്ഥനക്കായി വേർതിരിച്ചിരിക്കുന്നു. യാചിപ്പീൻ,മുട്ടുവീൻ അന്വേഷിപ്പീൻ എന്നിങ്ങനെ കർത്താവു പറഞ്ഞതു വെറും പ്രാർത്ഥനയെ കുറിച്ചുള്ള പ്രസ്താവം മാത്രമായിട്ടാണു പലരും കരുതുന്നതു. എന്നാൽ അവിച്ഛിന്നമായ ദൈവികസംസഗ്ഗത്തെയാണു അവിടെ വിവക്ഷിച്ചിരിക്കുന്നതു.ഈ വാക്കുകൾക്കു വി.വേദപുസ്തകത്തിൻറെ മൂലഭാഷയായ ഗീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ നാം മനസ്സിലാക്കിയിരിക്കുന്നതിൽ അപ്പുറമുള്ള അർത്ഥതലങ്ങളിലേക്കു നമ്മുടെ ചിന്തകളെ കൊണ്ടെത്തിക്കുന്നു. ഗ്രീക്കിൽ ഈ പദങ്ങൾ Present imperative tense ൽ ആണു പ്രയോഗിച്ചിരിക്കുന്നതു.. യാചിച്ചുകൊണ്ടേയിരിപ്പീൻ, അന്വേഷിച്ചുകൊണ്ടേയിരിപ്പീൻ, മുട്ടിക്കൊണ്ടേയിരിപ്പീൻ എന്നിങ്ങനെ തുടർന്നു കൊണ്ടേയിരിക്കേണ്ട കർമ്മമായിട്ടാണു അതു അർത്ഥമാക്കുന്നതു.അതാകട്ടെ ലൗകിക ജീവിതാവശ്യങ്ങളെയല്ല, ആത്മീയ ജീവിതാനുഭവങ്ങളെയാണു ലക്ഷ്യമാക്കിയിരിക്കുന്നതു..'സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും.'എന്നു വി.മത്തായി രേഖപ്പെടുത്തുമ്പോൾ,വി.ലൂക്കോസു 'പരിശുദ്ധാത്മാവിനെ എത്രയധികം നൽകും.' എന്നാണു പറഞ്ഞിരിക്കുന്നതു.പരിശുദ്ധാത്മബലം പ്രാപിക്കുകയാണല്ലോ വി.നോമ്പിന്റെ ഉദ്ദേശം.നോമ്പും ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിക്കുന്നതോടൊപ്പം നന്മ പ്രവൃത്തികളും ആവശ്യമാണെന്നു വി.മത്താഃ 7 ; 12 ൽവ്യക്തമാക്കിയിരിക്കുന്നു.മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ഇശ്ചിക്കുന്നതു ഒക്കേയും നിങ്ങൾ അവർക്കു ചെയ്വീൻ.''
വി.മത്താഃ 7 ; 13, 14 വാക്യങ്ങളിൽ കർത്താവു വി.നോമ്പിനെ കുറിച്ചു ഭംഗ്യന്തരേണ പറയുന്നു 'ഇടുക്കു വാതിലിലൂടെ അകത്തു കടപ്പീൻ. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും ഞെരുക്കവുമുള്ളതാകുന്നു.ഇടുക്കമുള്ള വാതിലും ഞെരുക്കമുള്ള വഴിയും തെരഞ്ഞെടുക്കുകയാണല്ലോ വി.നോമ്പിലെ വർജ്ജനങ്ങളിലൂടെ നാം ചെയ്യുന്നതു .ഇവിടെ വി.നോമ്പിന്റെ ആവശ്യകത കുറേക്കൂടെ വ്യക്തമാകുന്നു .
മുകളിൽ പറഞ്ഞിരിക്കുന്ന ജീവനിലേക്കുള്ള വഴിക്കും വാതിലിനും എതിരായി പറയുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവാനാണു കർത്താവു ഈ ഭാഗത്തു അവസാനമായി പറയുന്നതു.കള്ളപ്രവാചകന്മാരെ തിരിച്ചറിയുന്നതു ഫലത്തിൽനിന്നാണെന്നു കർത്താവു പറയുന്നു.സത്യവിശ്വസത്തിൽ നിന്നു വിശ്വാസികളെ വഴിതെറ്റിക്കുന്ന കള്ളപ്രവാചകന്മാരുടെ സംഖ്യ വർദ്ധിച്ചിരിക്കുന്ന ആധുനിക കാലത്തു കർത്താവിന്റെ ഈ വാക്കുകൾക്കു പ്രസക്തി വർദ്ധിക്കുന്നു .കർത്താവിന്റെ നാമം പറഞ്ഞു പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും രോകഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നവരെ കുറിച്ചു കർത്താവു പറഞ്ഞതു ശ്രദ്ധിക്കുക ,''എന്നോടു കർത്താവേ,കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല. ,സ്വർഗ്ഗസ്ഥനായ എൻറെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.അന്നു ഞാൻ അവരോടു ,ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല, അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെവിട്ടു പോകുവീൻ എന്നു പറയും.'നോമ്പും ഉപവാസവും പ്രാർത്ഥനയും ദാനധർമ്മങ്ങളുമായി സൽപ്രവൃത്തികളോടും സത്യവിശ്വാസത്തോടും ദൈവത്തോടു അടുത്തു വസിക്കുന്നവർ പാറമേൽ വീടുപണിയുന്നവർക്കു തല്യമാണെന്നു പറഞ്ഞ കർത്താവിന്റെ വാക്കുകൾ ഈ വി.നോമ്പനുഷ്ഠാനത്തിലൂടെ നമ്മുടെ ജീവിതത്തിൽ സാർത്ഥകമാകട്ടെ.
വ്യഴാഴ്ച സന്ധ്യയുടെ സെദറായിലെ ഈ പ്രാർത്ഥന ഉരുവിട്ടു കൊണ്ടു ഈ ധ്യാനചിന്തകൾക്കു വിരാമമിടാം.''ഞങ്ങൾ പാപങ്ങളിൽനിന്നു മാറി ദുഷ്ടതകളിൽ നിന്നും പിന്തിരിയേണമേ.ഈ ആത്മീയ പോരാട്ടത്തിൽ ധീരതയോടെ നില്പാൻ ഞങ്ങൾക്കു ശക്തി നൽകേണമേ .നോമ്പു പാപത്തെ പുറത്താക്കി പുണ്യത്തെ നൽകുന്നു. നോമ്പു അത്യാഗ്രഹത്തെ വെടിഞ്ഞു വ്രതത്തെ പരിപാലിക്കുന്നു. നോമ്പു വികാരങ്ങളെ ഉപേക്ഷിച്ചു പാപമില്ലായ്മയെ ഉളവാക്കുന്നു.നോമ്പു അതിഭക്ഷണത്തെ നിരസിച്ചു സുകൃതത്തെ വർദ്ധിപ്പിക്കുന്നു. നോമ്പു ക്രോധത്തെ അടക്കി ദീർഘക്ഷമയെ പുലർത്തുന്നു. നോമ്പു കോപത്തെ അടക്കി സഹനശക്തിയെ വളർത്തുന്നു.നോമ്പു മ്ളേച്ഛതയെ നശിപ്പിച്ചു കാമവികാരത്തെ അടക്കുന്നു.നോമ്പു അശുദ്ധിയെ ഉപേക്ഷിച്ചു വിശുദ്ധിയെ ശരണം പ്രാപിക്കുന്നു. നോമ്പു ആത്മാവിനെ നിർമ്മലമാക്കി ശരീരത്തെ വെടിപ്പാക്കുന്നു.നോമ്പു ഹൃദയത്തെ ജാഗ്രതപ്പെടുത്തി മനസ്സാക്ഷിയെ പരമാർത്ഥതപ്പെടുത്തുന്നു.നോമ്പു നോട്ടത്തെ പരിപാകപ്പെടുത്തി ശ്രദ്ധയെ ശുദ്ധീകരിക്കുന്നു.നോമ്പു ശാസനത്തെ കൈക്കൊണ്ടു പിറുപിറുപ്പിനെ നീക്കുന്നു.നോമ്പു അലസതയെ ദൂരത്താക്കുന്നു.നോമ്പു വിനയത്തെ പുഷ്ടിപ്പടുത്തി നിഗളത്തെ തള്ളിക്കളയുന്നു.ഇപ്രകാരമുള്ള നോമ്പിനെ യോഗ്യമായ വിധത്തിൽ ഞങ്ങൾ അനുഷ്ഠിക്കുമാറാകേണമേ. ആമ്മീൻ .
------------------------
വി.നോമ്പിലൂടെ നാം സമ്പാദിക്കേണ്ട ചില സവിശേഷ ഗുണങ്ങളാണു ഇന്നത്തെ വി.വേദവായനയിൽ ദർശിക്കുവാൻ കഴിയുന്നതു.മശിഹാതമ്പുരാൻറെ പർവ്വത പ്രസംഗത്തിലെ ചില ശ്രേഷ്ഠമായ ഉപദേശങ്ങൾ അടങ്ങിയ വി.മത്താഃ7;1-27 ആണു ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയുംഏവൻഗേലിയോനായി നാം വായിക്കുന്നതു.ഉപദേശങ്ങൾ ചില കാര്യങ്ങൾ ചെയ്യണമെന്നും ചിലകാര്യങ്ങൾ ചെയ്യരുതെന്നും പറയുന്നതാണല്ലോ.ഈ ഭാഗത്തുംആവിധ ഉപദേശങ്ങൾ നമുക്കു കാണാം.ഇവിടെ ആദ്യം പറയുന്നതു ചെയ്യരുതു എന്നാണു .'വിധിക്കരുതു.'എന്നു പറയുമ്പോൾ അവിടെ ഒരു വർജ്ജനത്തിന്റെ സൂചനയുണ്ടു.വി.നോമ്പു വർജ്ജനങ്ങളുടെ ദിനങ്ങൾ ആണല്ലോ.ചില വസ്തുക്കൾ ഉപേക്ഷിക്കുന്നതോടൊപ്പം അരുതാത്ത ചില സ്വഭാവങ്ങളും ഉപേക്ഷിക്കുമ്പോൾ മാത്രമേ നോമ്പു പൂർണ്ണമാകുകയുള്ളു.എല്ലാവരിലും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒരു ദുസ്വഭാവം ഉപേക്ഷിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.സ്വഭാവത്തിൽ മാറ്റം വരുത്താൻ ഉപകരിക്കാത്ത ഉപേക്ഷണംകൊണ്ടു പ്രയോജനമില്ല. ഇന്നത്തെ ലേഖനങ്ങളിയി വായിക്കുന്ന റോമഃ2;28- 3;8, യാക്കോഃ2;14-26 എന്നീ ഭാഗങ്ങൾ ഈ സത്യം വെളിവാക്കുന്നു. ബാഹ്യമായ കർമ്മങ്ങൾ ആന്തരീകമായ മാറ്റത്തിനു വഴിതെളിക്കുന്നില്ലെങ്കിൽ അതു വ്യർത്ഥമത്രേ. റോമഃ2;28,29 ''പുറമേ യഹൂദനായവൻ യഹൂദനല്ല, പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല, അകമേ യഹൂദനായവനത്രേ യെഹൂദൻ, അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയ പരിച്ഛേദനയത്രേ പരിച്ഛേദന , അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ചലഭിക്കും.''ബാഹ്യമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും ആവശ്യമില്ലാ എന്നല്ല, അതു ആന്തരിക പരിവർത്തനത്തിനു ഉപകരിക്കണം എന്നാണു ഇവിടെ അർത്ഥമാക്കുന്നതു.നോമ്പിലെ ബാഹ്യമായ വർജ്ജനങ്ങൾ മാനസ്സിക പരിവർത്തനത്തിനു ഉപകരിക്കണം എന്നു ഇവിടെ നാം മനസ്സിലാക്കേണ്ടതാണു്. പ്രവൃത്തിയും വിശ്വാസവും ഒന്നിച്ചു പോകേണ്ടവയാണെന്നാണു പരിശുദ്ധനായ യാക്കോബുശ്ളീഹായും ഉപദേശിക്കുന്നതു.പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമാണെന്നും നിർജ്ജീവമാണെന്നുമത്രേ അവിടെ പറയുന്നതു.
സാധാരണ മനുഷ്യരിലെല്ലാം കാണുന്ന ഒന്നാണു അന്യനെ വിധിക്കുവാനുള്ള പ്രവണത.കർത്താവു പറയുന്നു, നിങ്ങൾ ആരേയും വിധിക്കരുതു, നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളേയും വിധിക്കും.'വിധിക്കുക.' എന്നതിനു വിധികല്പിക്കുക,ശിക്ഷവിധിക്കുക എന്നൊക്കെ അർത്ഥം ഉണ്ടെങ്കിലും ഇവിടെ കുറ്റംവിധിക്കുക, കുറ്റം പറയുക എന്നൊക്കെയാണു അർത്ഥമാക്കുന്നതു.അന്യരിലെ കുറ്റം കണ്ടു പിടിക്കുവാനുള്ള വ്യഗ്രത എല്ലാ മനുഷ്യരിലും ഉണ്ടു.അതിനു പുരോഭാഗിത്വം എന്നു പറയും.അന്യനിലെ നന്മ കാണാതെ കുറ്റവും കുറവും മാത്രം കാണുന്ന മനോഭാവത്തെയാണു പുരോഭാഗിത്വംകൊണ്ടു അർത്ഥമാക്കുന്നതു.മനസ്സിൽ നന്മ ഉള്ളവർക്കു മാത്രമേ അന്യനിലെ നന്മ കാണാൻ കഴിയുകയുള്ളു.മനസ്സിൽ നന്മ ഇല്ലാത്തവരാണു അന്യനിലെ കുറവുകളെ പർവ്വതീകരിച്ചു കാണിക്കുന്നതു.എന്നാൽ നാം അന്യനെ വിധിക്കുമ്പോൾ നമ്മെ തന്നെയാണു വിധിക്കുന്നതു.അന്യനെ കുറ്റം വിധിക്കുമ്പോൾ അതു ശരിയാകാം, തെറ്റും ആകാം.രണ്ടാണെങ്കിലുംഅതിലൂടെ നാം ആരാണെന്നു വ്യക്തമാകുന്നു. നാം ഒരാളെ വിലയിരുത്തുന്നതു നമ്മുടെ അറിവിൻറേയും സംസ്കാരത്തിൻറേയും സ്വഭാവത്തിൻറേയും അടിസ്ഥാനത്തിലാണു.ഒരാളിനെക്കുറിച്ചോ ഒരുവസ്തുവിനെ കുറിച്ചോ ഒരു സംഭവത്തെ കുറിച്ചോ അഭിപ്രായം പറയുമ്പോൾ അതിനെ കുറിച്ചു എത്രമാത്രം അറിവുണ്ടു എന്നാണു വെളിവാകുന്നതു.അതു ഞാൻ പറഞ്ഞതു മാത്രമാണു എന്നു അതിനർത്ഥമില്ല.കൂടാതെ ഒന്നിനെ വിലയിരുത്തുമ്പോൾ എൻറെ സംസ്കാരം എൻറെ സ്വഭാവം, എൻറെ ഹൃദയവിശാലത,എൻറെ മാനസ്സികാവസ്ഥ എന്നിവ ആണു പ്രകടമാകുന്നതു.അന്യനിൽ നാം കാണുന്ന നന്മ തിന്മകളുടെ അടിസ്ഥാനത്തിലാണു എൻറെ അറിവും സംസ്കാരവും സ്വഭാവവും വിലയിരുത്തപ്പെടുന്നതു.ആകയാൽ നമ്മുടെ മനസ്സിൽ നന്മ വളർത്തുവാൻ ശ്രമിക്കണം.വി.നോമ്പു അതിനു സഹായകമാകണം.അന്യനിൽ നാം നന്മ കാണുമ്പോൾ നമ്മുടെ സന്തോഷവും സമാധാനവും വർദ്ധിക്കുന്നു.അന്യനിൽ തിന്മ കാണുമ്പോൾ നമ്മിൽ കോപവും വിദ്വേഷവും പകയും സ്നേഹരാഹിത്യവും വർദ്ധിക്കുന്നു.തന്മുലം ഭയവും അസമാധാനവും വളരുകയും ചെയ്യുന്നു.അതിനാൽ വി.നോമ്പിലൂടെ ഈ പുരോഭാഗിത്വം വേരോടെ പിഴുതുകളയാൻ നമുക്കു കഴിയണം.
അന്യരെ വിധിക്കരുതു എന്നു പറയുമ്പോൾ അതിൽ രണ്ടുമൂന്നു കാര്യങ്ങൾ അടങ്ങിയിട്ടുണ്ടു. നാം ആരെ വിധിക്കുന്നുവോ അവരെ പൂർണ്ണമായി മനസ്സിലാക്കാൻ കഴികയില്ല എന്നതുകൊണ്ടുതന്നെ നമ്മുടെ വിധിപൂർണ്ണമാകുകയില്ല.നാം ആരെ വിധിക്കുന്നുവോ ആ മനുഷ്യന്റെ ജീവിതപശ്ചാത്തലത്തിലേക്കും തെറ്റുചെയ്യാൻ ഇടയായ സാഹചര്യത്തിലേക്കും നമ്മെ തന്നെ പ്രതിഷ്ഠിച്ചുകൊണ്ടു വിലയിരുത്തുമ്പോൾ നമ്മുടെ നിഗമനങ്ങൾക്കു സാരമായ മാറ്റം സംഭവിക്കുമെന്നതാണു യാഥാർത്ഥ്യം.നിഷ്പക്ഷമായി ഒരു മനുഷ്യനും മറ്റൊരാളെ വിധിക്കുവാൻ കഴിയുകയില്ല എന്നതാണു മറ്റൊരു കാര്യം.അന്യനെ വിധിക്കുവാൻ തക്കവണ്ണമുള്ള യോഗ്യത മനുഷ്യരിൽ ഉണ്ടായിരിക്കുകയില്ല എന്നതാണു വിധിക്കരുതു എന്നു പറയുവാനുള്ള മറ്റൊരു കാരണം.തുടർന്നു കർത്താവു പറയുന്നതു അതാണു.
അന്യനെ വിധിക്കണമെങ്കിൽ നമ്മിൽ കുറവുകൾ ഇല്ലാതിരിക്കണം. സങ്കീർത്തനക്കാരൻ പറയുന്നു.സങ്കീഃ14;3 ''എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായി തീരുന്നു ,നന്മ ചെയ്യുന്നവൻ ആരുമില്ല ഒരുത്തൻപോലുമില്ല.''കർത്താവു ഇവിടെ പറയുന്നു.വി.മത്താഃ 7;2-5 എന്നാൽ സ്വന്തകണ്ണിലെ കോൽ കാണാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു ?അല്ല,സ്വന്തകണ്ണിൽ കോലിരിക്കെ നീ സഹോദരനോടു നില്ലു നിൻറെ കണ്ണിൽനിന്നു കരടു എടുത്തു കളയട്ടെ എന്നു പറയുന്നതു എങ്ങനെ ? കപടഭക്തിക്കാരാ,മുൻപെ നിൻറെ കണ്ണിൽ നിന്നു കോൽ എടുത്തു കളക, പിന്നെ സഹോദരന്റെ കണ്ണിൽനിന്നു കരടു എടുത്തു കളവാൻ വെടിപ്പായി കാണും.''അന്യൻറെ കണ്ണിലെ കരടു കാണുവാനല്ല സ്വന്ത കണ്ണിലെ കോൽ എടുത്തു കളയുവാനുള്ളതാണു വി.നോമ്പു.പലരും അന്യരുടെ കണ്ണിലെ കരടു പവ്വതീകരിച്ചു കാണിക്കുന്നതു സ്വന്തം കണ്ണിലെ കോൽ മറയ്ക്കാനാണു.'നിങ്ങളിൽ പാപമില്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ.'എന്ന കർത്തൃവചനം വിധിയുടെ മാനദണ്ഡമായി തിരിച്ചറിയുമ്പോൾ അന്യനെ എറിയുവാൻ എടുത്ത കല്ലുകൾ താനെ കൈയ്യിൽ നിന്നു വഴുതിപ്പോകും.ഇതൊക്കെ നമുക്കു അറിയാവുന്നതാണെങ്കിലുംവി.നോമ്പിൽ ഭക്ഷണം വെടിയുന്നതോടൊപ്പം വർജ്ജിക്കേണ്ടതിനെ വർജ്ജിക്കുന്നില്ലായെന്നതാണു സത്യം.അങ്ങനെ യുള്ളവരെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു 1.രാജാഃ18; 21 ൽകാണാം.ഏലിയാവിലൂടെ യഹോവ അരുളിച്ചെയ്യുന്നു.''ഏലിയാവു അടുത്തു ചെന്നു സർവ്വ ജനത്തോടും, നിങ്ങൾ എത്രത്തോളം രണ്ടുതോണിയിൽ കാലുവയ്ക്കും യഹോവ ദൈവം എങ്കിൽ അവനെ അനുഗമിപ്പീൻ ,ബാൽ എങ്കിലോ അവനെ അനുഗമിപ്പീൻ.''
ന്യായവിധി മനുഷ്യനുള്ളതല്ല.ന്യായവിധി ദൈവത്തിനു മാത്രമുള്ളതാണു.ഒരിക്കൽ കർത്താവു പറഞ്ഞു 'വി.യോഹഃ 5; 27 'അവൻ മനുഷ്യപുത്രനാകയാൽ ന്യായവിധി നടത്തുവാൻ അവന്നു അധികാരവും നൽകിയിരിക്കുന്നു .'' ഈ ന്യായവിധിയുടെ മുൻപിൽ ഒരിക്കൽ നാം നിൽക്കേണ്ടിവരും അന്നു നീതിപൂർവ്വമായ വിധി ഉണ്ടാകണമെങ്കിൽ നാം അന്യരെ വിധിക്കരുതു.ന്യായപ്രമാണം വിട്ടു നടക്കുന്നവർക്കു ശിക്ഷ അനിവാര്യമാണു.2.രാജാഃ17;7 - 23 ഈ കാര്യം വെളിവാക്കുന്നു .ഈ ശിക്ഷാവിധിയിൽ നിന്നും സാത്താന്റെ കെണികളിൽ നിന്നും രക്ഷ പ്രാപിക്കണമെങ്കിൽ ഉപവാസവും സത്യഅനുതാപവും അനുപേക്ഷണീയമാണെന്നു ഇന്നത്തെ പഴമവായനയിൽപെട്ട യെശഃ 37;1 ൽ വ്യക്തമാക്കുന്നു. അശൂർരാജാവിൻറെ ഭീഷണികേട്ടപ്പോൾ ഹിസ്കിയാരാജാവു വസ്ത്‌രം കീറി രട്ടുടുത്തു കൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു എന്നു നാം അവിടെ വായിക്കുന്നു.
''വിശുദ്ധമായതു നായ്ക്കൾക്കു ഇട്ടുകൊടുക്കരുതു.'കർത്താവു നൽകുന്ന മറ്റൊരു ഉപദേശമാണിതു.മുത്തുകളെ പന്നിയുടെ മുൻപിൽ ഇടുകയുമരുതു.എന്നുതുടങ്ങുന്ന കർത്താവിന്റെ വാക്കുകളെ കുറിച്ചു വേദപണ്ഡിതന്മാർക്കു ഭിന്നാഭിപ്രായങ്ങളാണു ഉള്ളതു.അതിൻറെ ന്യായാന്യായങ്ങളെ വിലയിരുത്തുകയല്ല,നോമ്പിൽ ഇതു നൽകുന്ന സന്ദേശം എന്താണു എന്നു ചിന്തിക്കാം.വി.നോമ്പിൽ നമ്മുടെ ചിന്തകളേയും ആലോചനകളേയും വികാരവിചാരങ്ങളേയും ബന്ധങ്ങളേയും വിശുദ്ധമായി കാത്തുസൂക്ഷിക്കണമെന്നാണു ഈ ഭാഗം നമ്മെ ഉദ്ബോധിപ്പിക്കുന്നതു.പ്രലോഭനങ്ങളുടെ നടുവിൽ ആത്മനിയന്ത്രണം നഷ്ടപ്പെട്ടു പോകരുതു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായി ജീവിതത്തിൽ പകർത്തുവാൻ കഴിയണമെങ്കിൽ നാലു കാര്യങ്ങൾ അനുപേക്ഷണീയമാണെന്നു വി.മത്താഃ 7;7 -27 നമ്മെ പഠിപ്പിക്കുന്നു .പ്രഥമവും പ്രധാനവുമായി വേണ്ടതു വിച്ഛേദിക്കപ്പെടാത്ത ദൈവികസംസർഗ്ഗമാണു.ദൈവത്തോടുള്ള സംസർഗ്ഗത്തിൻറെ ഏകമാർഗ്ഗം പ്രാർത്ഥന ആണെന്നു വി.മത്താ; 7 ;7 -12 ൽ കർത്താവു പഠിപ്പിക്കുന്നു.ഉപവാസത്തെ ആവിധത്തിലാണു സഭ കാണുന്നതു .ഉപവാസം എന്നതിനു കൂടെ വസിക്കുക എന്നാണല്ലോ അർത്ഥം.വിയോഗം കൂടാതെ സംയോഗമില്ല,വേർപാടു കൂടാതെ ചേർച്ചയുമില്ല.അതിനാൽ തന്നെ സാധാരണ ദിവസങ്ങളേക്കാൾ കുടുതൽ സമയം നോമ്പിൽ പ്രാർത്ഥനക്കായി വേർതിരിച്ചിരിക്കുന്നു. യാചിപ്പീൻ,മുട്ടുവീൻ അന്വേഷിപ്പീൻ എന്നിങ്ങനെ കർത്താവു പറഞ്ഞതു വെറും പ്രാർത്ഥനയെ കുറിച്ചുള്ള പ്രസ്താവം മാത്രമായിട്ടാണു പലരും കരുതുന്നതു. എന്നാൽ അവിച്ഛിന്നമായ ദൈവികസംസഗ്ഗത്തെയാണു അവിടെ വിവക്ഷിച്ചിരിക്കുന്നതു.ഈ വാക്കുകൾക്കു വി.വേദപുസ്തകത്തിൻറെ മൂലഭാഷയായ ഗീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ നാം മനസ്സിലാക്കിയിരിക്കുന്നതിൽ അപ്പുറമുള്ള അർത്ഥതലങ്ങളിലേക്കു നമ്മുടെ ചിന്തകളെ കൊണ്ടെത്തിക്കുന്നു. ഗ്രീക്കിൽ ഈ പദങ്ങൾ Present imperative tense ൽ ആണു പ്രയോഗിച്ചിരിക്കുന്നതു.. യാചിച്ചുകൊണ്ടേയിരിപ്പീൻ, അന്വേഷിച്ചുകൊണ്ടേയിരിപ്പീൻ, മുട്ടിക്കൊണ്ടേയിരിപ്പീൻ എന്നിങ്ങനെ തുടർന്നു കൊണ്ടേയിരിക്കേണ്ട കർമ്മമായിട്ടാണു അതു അർത്ഥമാക്കുന്നതു.അതാകട്ടെ ലൗകിക ജീവിതാവശ്യങ്ങളെയല്ല, ആത്മീയ ജീവിതാനുഭവങ്ങളെയാണു ലക്ഷ്യമാക്കിയിരിക്കുന്നതു..'സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും.'എന്നു വി.മത്തായി രേഖപ്പെടുത്തുമ്പോൾ,വി.ലൂക്കോസു 'പരിശുദ്ധാത്മാവിനെ എത്രയധികം നൽകും.' എന്നാണു പറഞ്ഞിരിക്കുന്നതു.പരിശുദ്ധാത്മബലം പ്രാപിക്കുകയാണല്ലോ വി.നോമ്പിന്റെ ഉദ്ദേശം.നോമ്പും ഉപവാസവും പ്രാർത്ഥനയും അനുഷ്ഠിക്കുന്നതോടൊപ്പം നന്മ പ്രവൃത്തികളും ആവശ്യമാണെന്നു വി.മത്താഃ 7 ; 12 ൽവ്യക്തമാക്കിയിരിക്കുന്നു.മനുഷ്യർ നിങ്ങൾക്കു ചെയ്യണമെന്നു നിങ്ങൾ ഇശ്ചിക്കുന്നതു ഒക്കേയും നിങ്ങൾ അവർക്കു ചെയ്വീൻ.''
വി.മത്താഃ 7 ; 13, 14 വാക്യങ്ങളിൽ കർത്താവു വി.നോമ്പിനെ കുറിച്ചു ഭംഗ്യന്തരേണ പറയുന്നു 'ഇടുക്കു വാതിലിലൂടെ അകത്തു കടപ്പീൻ. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും ഞെരുക്കവുമുള്ളതാകുന്നു.ഇടുക്കമുള്ള വാതിലും ഞെരുക്കമുള്ള വഴിയും തെരഞ്ഞെടുക്കുകയാണല്ലോ വി.നോമ്പിലെ വർജ്ജനങ്ങളിലൂടെ നാം ചെയ്യുന്നതു .ഇവിടെ വി.നോമ്പിന്റെ ആവശ്യകത കുറേക്കൂടെ വ്യക്തമാകുന്നു .
മുകളിൽ പറഞ്ഞിരിക്കുന്ന ജീവനിലേക്കുള്ള വഴിക്കും വാതിലിനും എതിരായി പറയുന്ന കള്ളപ്രവാചകന്മാരെ സൂക്ഷിച്ചു കൊള്ളുവാനാണു കർത്താവു ഈ ഭാഗത്തു അവസാനമായി പറയുന്നതു.കള്ളപ്രവാചകന്മാരെ തിരിച്ചറിയുന്നതു ഫലത്തിൽനിന്നാണെന്നു കർത്താവു പറയുന്നു.സത്യവിശ്വസത്തിൽ നിന്നു വിശ്വാസികളെ വഴിതെറ്റിക്കുന്ന കള്ളപ്രവാചകന്മാരുടെ സംഖ്യ വർദ്ധിച്ചിരിക്കുന്ന ആധുനിക കാലത്തു കർത്താവിന്റെ ഈ വാക്കുകൾക്കു പ്രസക്തി വർദ്ധിക്കുന്നു .കർത്താവിന്റെ നാമം പറഞ്ഞു പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും രോകഗികളെ സൗഖ്യമാക്കുകയും ചെയ്യുന്നവരെ കുറിച്ചു കർത്താവു പറഞ്ഞതു ശ്രദ്ധിക്കുക ,''എന്നോടു കർത്താവേ,കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല. ,സ്വർഗ്ഗസ്ഥനായ എൻറെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.അന്നു ഞാൻ അവരോടു ,ഞാൻ നിങ്ങളെ ഒരുനാളും അറിഞ്ഞിട്ടില്ല, അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെവിട്ടു പോകുവീൻ എന്നു പറയും.'നോമ്പും ഉപവാസവും പ്രാർത്ഥനയും ദാനധർമ്മങ്ങളുമായി സൽപ്രവൃത്തികളോടും സത്യവിശ്വാസത്തോടും ദൈവത്തോടു അടുത്തു വസിക്കുന്നവർ പാറമേൽ വീടുപണിയുന്നവർക്കു തല്യമാണെന്നു പറഞ്ഞ കർത്താവിന്റെ വാക്കുകൾ ഈ വി.നോമ്പനുഷ്ഠാനത്തിലൂടെ നമ്മുടെ ജീവിതത്തിൽ സാർത്ഥകമാകട്ടെ.
വ്യഴാഴ്ച സന്ധ്യയുടെ സെദറായിലെ ഈ പ്രാർത്ഥന ഉരുവിട്ടു കൊണ്ടു ഈ ധ്യാനചിന്തകൾക്കു വിരാമമിടാം.''ഞങ്ങൾ പാപങ്ങളിൽനിന്നു മാറി ദുഷ്ടതകളിൽ നിന്നും പിന്തിരിയേണമേ.ഈ ആത്മീയ പോരാട്ടത്തിൽ ധീരതയോടെ നില്പാൻ ഞങ്ങൾക്കു ശക്തി നൽകേണമേ .നോമ്പു പാപത്തെ പുറത്താക്കി പുണ്യത്തെ നൽകുന്നു. നോമ്പു അത്യാഗ്രഹത്തെ വെടിഞ്ഞു വ്രതത്തെ പരിപാലിക്കുന്നു. നോമ്പു വികാരങ്ങളെ ഉപേക്ഷിച്ചു പാപമില്ലായ്മയെ ഉളവാക്കുന്നു.നോമ്പു അതിഭക്ഷണത്തെ നിരസിച്ചു സുകൃതത്തെ വർദ്ധിപ്പിക്കുന്നു. നോമ്പു ക്രോധത്തെ അടക്കി ദീർഘക്ഷമയെ പുലർത്തുന്നു. നോമ്പു കോപത്തെ അടക്കി സഹനശക്തിയെ വളർത്തുന്നു.നോമ്പു മ്ളേച്ഛതയെ നശിപ്പിച്ചു കാമവികാരത്തെ അടക്കുന്നു.നോമ്പു അശുദ്ധിയെ ഉപേക്ഷിച്ചു വിശുദ്ധിയെ ശരണം പ്രാപിക്കുന്നു. നോമ്പു ആത്മാവിനെ നിർമ്മലമാക്കി ശരീരത്തെ വെടിപ്പാക്കുന്നു.നോമ്പു ഹൃദയത്തെ ജാഗ്രതപ്പെടുത്തി മനസ്സാക്ഷിയെ പരമാർത്ഥതപ്പെടുത്തുന്നു.നോമ്പു നോട്ടത്തെ പരിപാകപ്പെടുത്തി ശ്രദ്ധയെ ശുദ്ധീകരിക്കുന്നു.നോമ്പു ശാസനത്തെ കൈക്കൊണ്ടു പിറുപിറുപ്പിനെ നീക്കുന്നു.നോമ്പു അലസതയെ ദൂരത്താക്കുന്നു.നോമ്പു വിനയത്തെ പുഷ്ടിപ്പടുത്തി നിഗളത്തെ തള്ളിക്കളയുന്നു.ഇപ്രകാരമുള്ള നോമ്പിനെ യോഗ്യമായ വിധത്തിൽ ഞങ്ങൾ അനുഷ്ഠിക്കുമാറാകേണമേ. ആമ്മീൻ .
Comments
Post a Comment