വചനപരിച്ഛേദം- 16.
16. അനുഗ്രഹം നഷ്ടമാകുന്ന നിമിഷങ്ങള്‍.
ഉല്പഃ27; 38. ഏശാവു പിതാവിനോടുഃ നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ,എന്നേയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.
അബ്രഹാമിന്റെ ജീവിതത്തില്‍ നിന്നു നാം പുത്രനായ യിസഹാക്കിന്റെ ജീവിതത്തിലേക്കു കടക്കുന്നു. വാഗ്ദത്തപുത്രനായ യിസഹാക്കിന്റെ ജീവിതത്തിലെ ഒരു ദുരനുഭവമാണു ഇവിടെ നാം കാണുന്നതു. യിസഹാക്കു ഏറ്റവും പ്രിയപ്പെട്ട മകന്‍ ഏശാവിന്റെ ജീവിതത്തിലുണ്ടായ ഒരു വലിയ നഷ്ടമാണു ഇവിടെ വിവരിച്ചിരിക്കുന്നതു എന്നതു കൊണ്ടു ഏശാവാണു ഇതിലെ പ്രധാന ചിന്താവിഷയം. എങ്കിലും ആ ദുഃഖത്തില്‍ പിതാവിനും പങ്കുള്ളതിനാല്‍ യിസഹാക്കും നമ്മുടെ ചിന്തയ്ക്കു വിഷയമായി തീരുന്നുണ്ടു. ഈ പിതാവും പുത്രനും നമുക്കു നല്‍കുന്ന സന്ദേശം ശ്രദ്ധിക്കാം.
യിസഹാക്കിന്റെ മൂത്തപുത്രനായ ഏശാവിന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തില്‍ അവന്‍ വിലപിക്കുന്ന ദയനീയ ശബ്ദമാണു ഈ വാക്യത്തിലൂടെ നാം ശ്രവിക്കുന്നതു. യിസഹാക്കിനു രണ്ടു പുത്രന്മാര്‍. ഇരട്ടകള്‍. ഏശാവും യാക്കോബും. അതില്‍ മൂത്തവന്‍ ഏശാവു; വേട്ടക്കാരനും വനസഞ്ചാരിയും. ഇളയവന്‍ യാക്കോബു, സാധുശീലനും കൂടാരവാസിയും. അപ്പനു മൂത്തപുത്രന്‍ ഏശാവിനോടു ഇഷ്ടം. അമ്മയ്ക്കു ഇളയവന്‍ യാക്കോബിനോടാണു കൂടുതല്‍ വാത്സല്യം. കടിഞ്ഞുല്‍ പുത്രനോടു അപ്പനും വയറുകഴുകിപിള്ളയോടു അമ്മയ്ക്കും ഇഷ്ടം കൂടുമെന്നാണു സാധാരണ പറയുന്നതു. ഏതായാലും കുടുംബജീവിതത്തിലെ അസ്വാരസ്യത്തിനു ഇതു മതിയായ കാരണം തന്നെയാണു. മക്കളെയെല്ലാം ഒരുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യേണ്ട മാതാപിതാക്കള്‍ വേറുകൃത്യം കാണിക്കുമ്പോള്‍ കുടുംബഭദ്രത തകരുന്നു. മക്കളില്‍ വേരൂന്നി വളരേണ്ട സാഹോദര്യം നഷ്ടപ്പെടുകയും അവര്‍ വൈരികളായി തീരുകയും ചെയ്യുന്നു. മക്കള്‍ എല്ലാവരും ഒരുപോലെയാകണമെന്നില്ല. സ്വഭാവത്തിലും സൗന്ദര്യത്തിലും സാമര്‍ത്ഥ്യത്തിലും അവരില്‍ ഏററക്കുറച്ചിലുകള്‍ സ്വാഭാവികമാണു. അതിന്റെ വെളിച്ചത്തില്‍ അവരെ വേര്‍തിരിച്ചു കാണുന്നതു ശരിയല്ല. അവരെയല്ലാം ഒരുപോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുവാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. യിസഹാക്കിന്റെ കുടുംബജീവിതത്തിലും മക്കളോടുള്ള ഈ വ്യത്യസ്ഥ മനോഭാവവും പെരുമാറ്റവും അലോസരം സൃഷ്ടിച്ചു. അതാണു ഇവിടെ നാം വായിക്കുന്നതു.
യിസഹാക്കു വൃദ്ധനായി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മരണം വളരെ അകലയല്ല എന്നു തോന്നി തുടങ്ങി. താന്‍ ഇഷ്ടപ്പെടുന്ന മൂത്തമകനെ വിളിച്ചു തന്റെ അന്ത്യാഭിലാഷം അറിയിച്ചു. 'കാട്ടില്‍ ചെന്നു വേട്ടയാടി എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കും മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക'. ഏശാവു ധൃതിയില്‍ വേട്ടയാടാന്‍പോയി. യിസഹാക്കിന്റെ ആഗ്രഹം മനസ്സിലാക്കിയ റിബേക്കാ തന്റെ പ്രിയപ്പെട്ട മകന്‍ യാക്കോബിനെ പ്രലോഭിപ്പിച്ചു കോലാട്ടിന്‍ കുട്ടിയുടെ ഇറച്ചികൊണ്ടു ഉണ്ടാക്കിയ വിശിഷ്ട ഭോജ്യവുമായി യിസഹാക്കിന്റെ അടുക്കല്‍ പറഞ്ഞു വിട്ടു. പെട്ടെന്നു മകന്‍ വേട്ടയിറച്ചിയുമായി വന്നതില്‍ അത്ഭുതപ്പെട്ടു, ' മകനെ നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതെങ്ങനെ? 'എന്നു ചോദിച്ചു. യാക്കോബു ഒരു സങ്കോചവും പരിഭ്രമവും കൂടാതെ 'നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കു വരുത്തി തന്നു.' എന്നു പറഞ്ഞു. യാക്കോബിനെ സന്തോഷിപ്പിക്കുവാനാണു 'നിന്റെ ദൈവം ' എന്നു പറഞ്ഞതെങ്കിലും അതില്‍, 'എന്റെ ദൈവം എന്നു പറയുവാനുള്ള ആത്മബലം യാക്കോബിനു നഷ്ടപ്പെട്ടോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. താന്‍ ചെയ്യുന്നതു യഹോവയ്ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തിയാണു എന്നു യാക്കോബു സംശയിക്കുന്നു എന്നു ചിന്തിക്കാം. സംശയ നിവാരണത്തിനായി യിസഹാക്കു യാക്കോബിനെ തപ്പി നോക്കി. ഇതു മുന്‍കൂട്ടി കണ്ടതിനാല്‍ റിബേക്ക യിസഹാക്കിനെ ആട്ടിന്‍ തോലു പുതപ്പിച്ചാണു വിട്ടതു. അതു വിജയിച്ചു. ആട്ടിന്‍തോലാല്‍ ആവരണം ചെയ്ത കൈകളില്‍ പിടിച്ചു യിസഹാക്കു പറഞ്ഞു.( ഏശാവിന്റെ ശരീരം രോമ നിബിഡമായിരുന്നു.) ശബ്ദം യാക്കോബിന്റ ശബ്ദം, കൈകള്‍ ഏശിവിന്റെ കൈകള്‍ തന്നെ എന്നു പറഞ്ഞു. വക്രത മനസ്സിലാക്കാതെ യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു. യാക്കോബു അപ്പന്റെ മുമ്പില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു തിരിച്ചെത്തി. സന്തോഷചിത്തനായി വലിയ ആഗ്രഹത്തോടെ , രുചികരമായഭക്ഷണവുമായി അപ്പന്റെ അടുക്കല്‍ വന്നു. ഏശാവിനു ജീവിതത്തില്‍ ഇനി അപ്പന്റെ അനുഗ്രഹം മാത്രമാണു ആശ്രയം. ഭക്ഷണപ്രിയം മൂലം ഏശാവു പണ്ടു തന്നെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റതാണു. ഏശാവു അപ്പനോടു പറഞ്ഞുഃ അപ്പാ, എഴുന്നേറ്റു വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ.' യിസഹാക്കു മറുപടിയായി ചോദിച്ചു. നീ ആര്‍? '' ഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു'' എന്നു അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ യിസഹാക്കു അത്യന്തം ഭ്രമിച്ചു നടുങ്ങി എന്നാണു യിസഹാക്കിന്റെ പ്രതികരണം അവിടെ വായിക്കുന്നതു.അത്മസംഘര്‍ഷംമുറ്റിനില്‍ക്കുന്ന നാടകീയ മുഹൂര്‍ത്തം . തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞ യിസഹാക്കിന്റേയും ഏശാവിന്റേയും സങ്കീര്‍ണ്ണങ്ങളായ മാനസ്സീകാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണു. തന്റെ പ്രിയമകനു നല്‍കുവാനായി അത്യധികം ആഗ്രഹത്തോടെ മനസ്സില്‍ ഉരുവിട്ടു ഉറപ്പിച്ചു വച്ചിരുന്ന അനുഗ്രഹങ്ങള്‍ അവനു നല്‍കാന്‍ കഴിയാതെ വഞ്ചനയിലൂടെ മറ്റൊരു മകന്‍ അപഹരിച്ചെടുത്തതില്‍ വേദനിക്കുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരങ്ങള്‍ അവര്‍ണ്ണനീയമാണു. എന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ വന്നതാര്‍? നീ വരും മുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ അനുഗ്രഹിക്കപ്പെട്ടവനാകും.' എന്നു യസഹാക്കു മനോവിഷമത്തോടെ പറഞ്ഞു. 'കൊണ്ടുവന്നതു ആര്‍? എന്ന ചോദ്യത്തില്‍ കോപവും, സകലവും തിന്നു അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ അനുഗ്രഹിക്കപ്പെട്ടവനാകും. എന്നീ വാക്കുകളില്‍ സങ്കടവും നിരാശയും വേദനയും എല്ലാം തളം കെട്ടി നില്‍ക്കുന്നുണ്ടു. എല്ലാം നഷ്ടപ്പെട്ട ഏശാവു, രണ്ടു പ്രാവശ്യം തന്നെ ചതിച്ചു തന്റെ ജ്യേഷ്ഠാവകാശവും അപ്പന്റെ അനുഗ്രഹവും സ്വന്തം സഹോദരന്‍ അപഹരിച്ചെടുത്തതില്‍ മനം നൊന്തു വിലപിക്കുന്ന ഈ വിലാപവാക്കുകളില്‍ നാനാവികാരങ്ങളുടെ വേലിയേറ്റം തന്നെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.' നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ അപ്പാ? എന്നെ എന്നേയും കൂടെ അനുഗ്രഹിക്കേണമേ അപ്പാ.'' എന്നിങ്ങനെ പൊട്ടിക്കരഞ്ഞു വിലപിക്കുന്ന ഏശാവിന്റെ ദൈന്യാവസ്ഥ ഏതു കഠിനഹൃദയന്റേയും മനസ്സലിയിക്കുന്നതാണു.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണു. എന്തുകൊണ്ടു ഈ ദുര്യോഗം ഏശാവിനു വന്നു ഭവിച്ചു? റിബേക്കയും യിസഹാക്കുമാണു ഇതിനു കാരണക്കാര്‍ എന്നു വേണമെങ്കില്‍ പറയാം. അവരുടെ സ്വാര്‍ത്ഥചിന്ത ഇതിനു വഴിതെളിച്ചു എന്നും പറയാം. എന്നാല്‍ ദൈവനിശ്ചയം നടപ്പിലാക്കുവാന്‍ അവര്‍ കാരണക്കാരായി തീര്‍ന്നു എന്നതാണു സത്യം. അവര്‍ വെറും നിമിത്തങ്ങളായിരുന്നു എന്നു ഏശാവിന്റെ മുന്‍കാല ചെയ്തികള്‍ പരിശോധിക്കുമ്പള്‍ മനസ്സിലാകും. നാമും പലപ്പോഴും ജീവിതത്തില്‍ വന്നു ഭവിക്കുന്ന ചില ദൗര്‍ഭാഗ്യങ്ങള്‍ക്കു പലരുടേയും മേല്‍ പഴിചാരുമ്പോള്‍ , പിന്നിലേക്കു നോക്കി ഇതിന്റെ കാരണങ്ങള്‍ സ്വജീവിതത്തില്‍ കണ്ടെത്താന്‍ ശ്രമിക്കാത്തതിനാല്‍ അവരെ ശത്രുക്കളായി കണ്ടു വൈരാഗ്യത്തോടെ അവരോടു വര്‍ത്തിക്കുന്നു. മുന്‍ അദ്ധ്യായങ്ങളില്‍ സൂചിപ്പിച്ചതു പോലെ യഹോവ തയ്യാറാക്കിയ രക്ഷാപദ്ധതിയിലേക്കു അബ്രഹാമിന്റേയും യിസഹാക്കിന്റേയും പിന്‍തലമുറക്കാരനായി കടന്നു വരുന്നതു യാക്കോബാണു. മൂത്തപുത്രനായ ഏശാവു എന്തുകൊണ്ടു തള്ളപ്പെട്ടു? യാക്കോബു എങ്ങനെ സ്വീകാര്യനായി എന്നു അന്വേഷിക്കുമ്പോഴാണു ആ സത്യം വെളിവാകുന്നതു. യാക്കോബു സാധുശിലന്‍ എന്നു വേദപുസ്തകം പറയുന്നുണ്ടെങ്കിലും , ജ്യേഷ്ഠന്റെ കുതികാല്‍ പിടിച്ചു കൊണ്ടു അമ്മയുടെ ഗര്‍ഭത്തില്‍ നിന്നു പിറന്നു വീണ യാക്കോബിന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുമ്പോള്‍ അവന്‍ വക്രബുദ്ധിയും കൗശലക്കാരനും , ഏശാവിന്റെ ഭാഷയില്‍ ചതിയനുമായിരുന്നു എന്നു പറയേണ്ടതായി വരും. എന്നാല്‍ ഏശാവു സാധുവായിരുന്നു എന്നു തോന്നും. മാനുഷിക ദൃഷ്ടിയില്‍ യാക്കോബിനേക്കാള്‍ നല്ലവനെന്നും തോന്നുന്ന ഏശാവാനെ ദൈവം ഉപേക്ഷിക്കുകയും യാക്കോബിനെ സ്വീകരിക്കുകയും ചെയ്തതു പക്ഷപാതമല്ലേ എന്നു സംശയിക്കാം. എന്നാല്‍ ഏശാവിന്റേയും യാക്കോബിന്റേയും ജീവിതം പരിശോധിക്കുമ്പോള്‍ ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ നിന്നു ഏശാവു സ്വയം പരിത്യക്തനാകുകയും യാക്കോബു മനം തിരിഞ്ഞു അര്‍ഹനായി തീരുകയുമാണു ചെയ്തതു എന്നു മനസ്സിലാകും.
ഏശാവിനേയും യാക്കോബിനേയും സംബന്ധിച്ചുള്ള ആദ്യപരാമര്‍ശം ഉല്പഃ25; 29-34 വാക്യങ്ങളില്‍ കാണാം. വിശന്നു വലഞ്ഞു കയറി വന്ന ജ്യേഷ്ഠന്‍ ഏശാവിനു ചുവന്ന പയസം കൊടുത്തു ജ്യേഷ്ഠാവകാശം യാക്കോബു വിലയ്ക്കു വാങ്ങിയ സംഭവമാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. യാക്കോബിന്റെ പ്രവൃത്തി ന്യായീകരിക്ക തക്കതല്ലെങ്കിലും ഏശാവു ചെയ്തതു ഭോഷത്വമായിരുന്നു എന്നതാണു സത്യം. 32-ാം വാക്യത്തില്‍ ഏശാവു പറയുന്നുഃ ഞാന്‍ മരിക്കേണ്ടി വരുമല്ലോ. ഈ ജ്യേഷ്ഠാവകാശം എനിക്കെന്തിനു?'' ഏശാവിന്റെ ഈ മനോഭാവത്തേയും പ്രവൃത്തിയേയും കുറിച്ചു 34-ാം വാക്യത്തില്‍ പറയുന്നതു കേള്‍ക്കുകഃ ''ഇങ്ങനെ ഏശാവു ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞു.'' ഏശാവിനു ജ്യേഷ്ഠാവകാശം ജന്മസിദ്ധമാണു. വിലയ്ക്കു വാങ്ങിയതോ ആര്‍ജ്ജിച്ചെടുത്തതോ അല്ല. ദൈവഹിതാനുസരണം ദാനമായി ലഭിച്ച വലിയ കൃപയാണു നിസ്സാരമായ ഭക്ഷണത്തിനു വേണ്ടി ഉപേക്ഷിച്ചതു.ദൈവകൃപയെ നമുക്കു നഷ്ടമാക്കി കളകയും അതില്‍ നിന്നു നമ്മെ അന്യമാക്കിക്കളയുകയും ചെയ്യുന്ന സാത്താന്റെ പ്രലോഭനം കടന്നു വരുന്നതു ഭക്ഷണത്തിലൂടെ ആണെന്നു ആദ്യമാതാപിതാക്കളുടെ വീഴ്ച്ച വെളിവാക്കുന്നു. നമ്മുടെ കര്‍ത്താവും പരീക്ഷിക്കപ്പെട്ടതു വിശന്നപ്പോഴായിരുന്നുവല്ലോ. ഏശാവും വിശന്നപ്പോള്‍ പ്രലോഭനത്തില്‍ കാലിടറി വീണു സ്വയം ദൈവകൃപയില്‍ നിന്നു അകന്നു പോകുകയായിരുന്നു. നാമും പലപ്പോഴും പുത്രത്വത്തിന്റെ നല്‍വരങ്ങളെ ലൗകികജീവിതമോഹ സാദ്ധ്യതകള്‍ക്കു വേണ്ടി അന്യമാക്കി കളയാറില്ലേ എന്നു ആത്മശോധന നടത്തേണ്ടിയിരിക്കുന്നു. നമുക്കു ദാനമായി ലഭിച്ച ദൈവിക നല്‍വരങ്ങളെ വിററു പണമാക്കുന്ന ആദ്ധ്യാത്മികതയ്ക്കു മുന്നില്‍ ഏശാവു ഒരു വലിയ ചോദ്യഛിഹ്നമായി നിലകൊള്ളുന്നു.
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന പഴമൊഴി ഏശാവില്‍ സത്യമായി ഭവിക്കുന്നു. ഉല്പഃ 26; 34,35 വാക്യങ്ങള്‍. ഏശാവിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യഹൂദീത്തിനേയും ഹിത്യനായഏലോന്റെ മകള്‍ ബാസമത്തിനേയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവര്‍ യിസഹാക്കിനും റിബേക്കായ്ക്കും വ്യസനകാരണമായിരുന്നു. ദൈവകൃപയെ അലക്ഷ്യമാക്കി കളഞ്ഞതാണു ഇങ്ങനെയുള്ള ബന്ധങ്ങളിലേക്കു പോകുവാന്‍ കാരണം. ഹിത്യരില്‍ നിന്നു ഭാര്യമാരെ സ്വീകരിക്കുന്നതു തങ്ങളുടെ പാരമ്പര്യത്തിനു ചേരാത്തതും ദൈവഹിതത്തിനു അനുസരണമല്ലാത്തതും ആണെന്നു അറിയാമായിരുന്നിട്ടും അനര്‍ഹമായ ബന്ധത്തിലേക്കു വഴുതി വീണു ദൈവത്തില്‍ നിന്നും അകലുന്നു.
ഏശാവിനു അപ്പന്റെ അനുഗ്രഹം നഷ്ടമായ സംഭവം രണ്ടുപേരുടേയും ജീവിതത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരുന്നു. വൈരാഗിയായ ഏശാവിനൊപ്പം യാക്കോബു പാര്‍ക്കുന്നതു ഉചിതമല്ലെന്നു മനസ്സിലാക്കിയ റിബേക്ക യാക്കോബിനെ തന്റെ സഹോദരന്റെ അടുക്കലേക്കു പോകാന്‍ പ്രേരിപ്പിച്ചു. അതു ശരിയാണെന്നു മനസ്സിലാക്കിയ യിസഹാക്കു യാക്കോബിനെ വിളിച്ചു ലാബാന്റെ അടുക്കല്‍ പോകണമെന്നും, കനാന്യരില്‍ നിന്നു ഭാര്യമാരെ എടുക്കരുതു എന്നും ഉപദേശച്ചു പറഞ്ഞയച്ചു അതു യാക്കോബിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അപ്പന്റെ ഭവനം വിട്ടു പോകുന്ന യാക്കോബിന്റെ മനസ്സു ഭാവിയെ കുറിച്ചുള്ള ചിന്തയില്‍ ആകുലപ്പെട്ടിരുന്നു. ഇനിയും ദൈവമല്ലാതെ മറ്റാരും ആശ്രയമില്ല എന്നു തിരിച്ചറിഞ്ഞു അവനില്‍ സങ്കേതപ്പെട്ടു. ലൂസെന്ന പട്ടണത്തില്‍ രാത്രിയില്‍ കിടന്നുറങ്ങിയ യിക്കോബു ദര്‍ശനം കാണുകയും ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചു ഒരു പുതിയ മനുഷ്യനായി മാറുകയും ചെയ്തു. ദൈവം അവനെ തന്റെ രക്ഷാപദ്ധതിയിലെ ഒരു ഉറപ്പുള്ള കണ്ണിയായി സ്വീരിക്കകുയും ചെയ്തു.
എന്നാല്‍ ഏശാവാകട്ടെ ഈ പ്രതിസന്ധിയില്‍ ദൈവത്തോടു അടുക്കുന്നതിനു പകരം അകന്നു പോകുകയാണു ചെയ്തതു. അപ്പനു അനിഷ്ടകരമായതു ചെയ്യുവാനാണു അവന്റെ വൈരാഗ്യബുദ്ധി പ്രേരിപ്പിച്ചതു.ഉല്പഃ 28;6-8 വാക്യങ്ങള്‍. യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു അയയ്ക്കുമ്പോള്‍ നീ കനാന്യസ്ത്രീകളില്‍ നിന്നു ഭിര്യയെ എടുക്കരുതു എന്നു അവനോടു കല്പിച്ചതു ഏശാവു അറിഞ്ഞപ്പോള്‍ കനാന്യസ്ത്രീകള്‍ അപ്പനു ഇഷ്ടമില്ലാത്തവരാണെന്നു കണ്ടു, യിശ്മായേലിന്റെ അടുക്കല്‍ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ വിവാഹം കഴിച്ചു. യിസഹാക്കു ദൈവത്തിന്റെ രക്ഷാപദ്ധതില്‍ പങ്കാളിയാകേണ്ടവനായിരുന്നു എങ്കിലും സ്വയം അതില്‍ നിന്നു അകന്നു പോകുകയായിരുന്നു എന്നു ഈ സംഭവം വെളിവാക്കുന്നു.
പ്രതിസന്ധികളാണു ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മാറ്റുരയ്ക്കുന്ന സന്ദര്‍ഭം. അതിനോടു എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു നാം വിലയിരുത്തപ്പെടുന്നതു. ചിലര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളുടെ മുന്നില്‍ പതറുകയും, ദൈവം എനിക്കു എന്തിനു ഈ ദുഃഖങ്ങള്‍ തന്നു എന്നു ചോദിച്ചു ദൈവത്തില്‍ നിന്നു അകന്നു പോകുകയും ചെയ്യുന്നു. മറ്റു ചിലര്‍, അവര്‍ എണ്ണത്തില്‍ ചുരുക്കമായിരിക്കും, പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ , ബലമേറിയ ദൈവകരങ്ങളില്‍ ബലഹീനങ്ങളായ തങ്ങളുടെ കരങ്ങളാല്‍ മുറുകെ പിടിച്ചു അതിനെ അതിജീവിക്കും. ലഭിച്ച കൃപകളെ അലക്ഷ്യമാക്കി കളഞ്ഞിട്ടു, വന്നു ചേരുന്ന പ്രതികൂലതകളില്‍ കരളലിയിക്കും വിധം കരഞ്ഞിട്ടു കാര്യമില്ല എന്നു ഏശാവിന്റെ ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അനുഗ്രഹങ്ങള്‍ നഷ്ടമാകുന്ന വഴികള്‍ ഏശാവിന്റെ അനുഭവത്തിലൂടെ മനസ്സിലാക്കുമ്പോള്‍, നഷ്ടപ്പെടുത്തിയ അവസരങ്ങളേയും സ്വാര്‍ത്ഥമോഹങ്ങളില്‍ ചെന്നു പതിച്ച പാപാവസരങ്ങളെയും തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരികെ ചെല്ലുമെങ്കില്‍ അവന്‍ നമ്മെ സ്വീകരിച്ചു പച്ചയായ പുല്പുറങ്ങളിലും സ്വച്ഛമായ ജലാശയങ്ങളിലും പരിപാലിക്കുമെന്നു യാക്കോബു നമ്മെ പഠിപ്പിക്കുന്നു.
യിസഹാക്കു വൃദ്ധനായി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. മരണം വളരെ അകലയല്ല എന്നു തോന്നി തുടങ്ങി. താന്‍ ഇഷ്ടപ്പെടുന്ന മൂത്തമകനെ വിളിച്ചു തന്റെ അന്ത്യാഭിലാഷം അറിയിച്ചു. 'കാട്ടില്‍ ചെന്നു വേട്ടയാടി എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കും മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക'. ഏശാവു ധൃതിയില്‍ വേട്ടയാടാന്‍പോയി. യിസഹാക്കിന്റെ ആഗ്രഹം മനസ്സിലാക്കിയ റിബേക്കാ തന്റെ പ്രിയപ്പെട്ട മകന്‍ യാക്കോബിനെ പ്രലോഭിപ്പിച്ചു കോലാട്ടിന്‍ കുട്ടിയുടെ ഇറച്ചികൊണ്ടു ഉണ്ടാക്കിയ വിശിഷ്ട ഭോജ്യവുമായി യിസഹാക്കിന്റെ അടുക്കല്‍ പറഞ്ഞു വിട്ടു. പെട്ടെന്നു മകന്‍ വേട്ടയിറച്ചിയുമായി വന്നതില്‍ അത്ഭുതപ്പെട്ടു, ' മകനെ നിനക്കു ഇത്ര വേഗത്തില്‍ കിട്ടിയതെങ്ങനെ? 'എന്നു ചോദിച്ചു. യാക്കോബു ഒരു സങ്കോചവും പരിഭ്രമവും കൂടാതെ 'നിന്റെ ദൈവമായ യഹോവ എന്റെ നേര്‍ക്കു വരുത്തി തന്നു.' എന്നു പറഞ്ഞു. യാക്കോബിനെ സന്തോഷിപ്പിക്കുവാനാണു 'നിന്റെ ദൈവം ' എന്നു പറഞ്ഞതെങ്കിലും അതില്‍, 'എന്റെ ദൈവം എന്നു പറയുവാനുള്ള ആത്മബലം യാക്കോബിനു നഷ്ടപ്പെട്ടോ എന്നു സംശയിക്കുന്നതില്‍ തെറ്റില്ല. താന്‍ ചെയ്യുന്നതു യഹോവയ്ക്കു ഇഷ്ടപ്പെടാത്ത പ്രവൃത്തിയാണു എന്നു യാക്കോബു സംശയിക്കുന്നു എന്നു ചിന്തിക്കാം. സംശയ നിവാരണത്തിനായി യിസഹാക്കു യാക്കോബിനെ തപ്പി നോക്കി. ഇതു മുന്‍കൂട്ടി കണ്ടതിനാല്‍ റിബേക്ക യിസഹാക്കിനെ ആട്ടിന്‍ തോലു പുതപ്പിച്ചാണു വിട്ടതു. അതു വിജയിച്ചു. ആട്ടിന്‍തോലാല്‍ ആവരണം ചെയ്ത കൈകളില്‍ പിടിച്ചു യിസഹാക്കു പറഞ്ഞു.( ഏശാവിന്റെ ശരീരം രോമ നിബിഡമായിരുന്നു.) ശബ്ദം യാക്കോബിന്റ ശബ്ദം, കൈകള്‍ ഏശിവിന്റെ കൈകള്‍ തന്നെ എന്നു പറഞ്ഞു. വക്രത മനസ്സിലാക്കാതെ യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു. യാക്കോബു അപ്പന്റെ മുമ്പില്‍ നിന്നു പുറപ്പെട്ടപ്പോള്‍ ഏശാവു വേട്ട കഴിഞ്ഞു തിരിച്ചെത്തി. സന്തോഷചിത്തനായി വലിയ ആഗ്രഹത്തോടെ , രുചികരമായഭക്ഷണവുമായി അപ്പന്റെ അടുക്കല്‍ വന്നു. ഏശാവിനു ജീവിതത്തില്‍ ഇനി അപ്പന്റെ അനുഗ്രഹം മാത്രമാണു ആശ്രയം. ഭക്ഷണപ്രിയം മൂലം ഏശാവു പണ്ടു തന്നെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റതാണു. ഏശാവു അപ്പനോടു പറഞ്ഞുഃ അപ്പാ, എഴുന്നേറ്റു വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ.' യിസഹാക്കു മറുപടിയായി ചോദിച്ചു. നീ ആര്‍? '' ഞാന്‍ നിന്റെ ആദ്യജാതന്‍ ഏശാവു'' എന്നു അവന്‍ മറുപടി പറഞ്ഞു. അപ്പോള്‍ യിസഹാക്കു അത്യന്തം ഭ്രമിച്ചു നടുങ്ങി എന്നാണു യിസഹാക്കിന്റെ പ്രതികരണം അവിടെ വായിക്കുന്നതു.അത്മസംഘര്‍ഷംമുറ്റിനില്‍ക്കുന്ന നാടകീയ മുഹൂര്‍ത്തം . തങ്ങള്‍ വഞ്ചിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞ യിസഹാക്കിന്റേയും ഏശാവിന്റേയും സങ്കീര്‍ണ്ണങ്ങളായ മാനസ്സീകാവസ്ഥ ഊഹിക്കാവുന്നതിലും അപ്പുറമാണു. തന്റെ പ്രിയമകനു നല്‍കുവാനായി അത്യധികം ആഗ്രഹത്തോടെ മനസ്സില്‍ ഉരുവിട്ടു ഉറപ്പിച്ചു വച്ചിരുന്ന അനുഗ്രഹങ്ങള്‍ അവനു നല്‍കാന്‍ കഴിയാതെ വഞ്ചനയിലൂടെ മറ്റൊരു മകന്‍ അപഹരിച്ചെടുത്തതില്‍ വേദനിക്കുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരങ്ങള്‍ അവര്‍ണ്ണനീയമാണു. എന്നാല്‍ വേട്ടതേടി എന്റെ അടുക്കല്‍ വന്നതാര്‍? നീ വരും മുമ്പെ ഞാന്‍ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ അനുഗ്രഹിക്കപ്പെട്ടവനാകും.' എന്നു യസഹാക്കു മനോവിഷമത്തോടെ പറഞ്ഞു. 'കൊണ്ടുവന്നതു ആര്‍? എന്ന ചോദ്യത്തില്‍ കോപവും, സകലവും തിന്നു അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ അനുഗ്രഹിക്കപ്പെട്ടവനാകും. എന്നീ വാക്കുകളില്‍ സങ്കടവും നിരാശയും വേദനയും എല്ലാം തളം കെട്ടി നില്‍ക്കുന്നുണ്ടു. എല്ലാം നഷ്ടപ്പെട്ട ഏശാവു, രണ്ടു പ്രാവശ്യം തന്നെ ചതിച്ചു തന്റെ ജ്യേഷ്ഠാവകാശവും അപ്പന്റെ അനുഗ്രഹവും സ്വന്തം സഹോദരന്‍ അപഹരിച്ചെടുത്തതില്‍ മനം നൊന്തു വിലപിക്കുന്ന ഈ വിലാപവാക്കുകളില്‍ നാനാവികാരങ്ങളുടെ വേലിയേറ്റം തന്നെ നമുക്കു ദര്‍ശിക്കുവാന്‍ കഴിയും.' നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ അപ്പാ? എന്നെ എന്നേയും കൂടെ അനുഗ്രഹിക്കേണമേ അപ്പാ.'' എന്നിങ്ങനെ പൊട്ടിക്കരഞ്ഞു വിലപിക്കുന്ന ഏശാവിന്റെ ദൈന്യാവസ്ഥ ഏതു കഠിനഹൃദയന്റേയും മനസ്സലിയിക്കുന്നതാണു.
ഇവിടെ ഒരു ചോദ്യം പ്രസക്തമാണു. എന്തുകൊണ്ടു ഈ ദുര്യോഗം ഏശാവിനു വന്നു ഭവിച്ചു? റിബേക്കയും യിസഹാക്കുമാണു ഇതിനു കാരണക്കാര്‍ എന്നു വേണമെങ്കില്‍ പറയാം. അവരുടെ സ്വാര്‍ത്ഥചിന്ത ഇതിനു വഴിതെളിച്ചു എന്നും പറയാം. എന്നാല്‍ ദൈവനിശ്ചയം നടപ്പിലാക്കുവാന്‍ അവര്‍ കാരണക്കാരായി തീര്‍ന്നു എന്നതാണു സത്യം. അവര്‍ വെറും നിമിത്തങ്ങളായിരുന്നു എന്നു ഏശാവിന്റെ മുന്‍കാല ചെയ്തികള്‍ പരിശോധിക്കുമ്പള്‍ മനസ്സിലാകും. നാമും പലപ്പോഴും ജീവിതത്തില്‍ വന്നു ഭവിക്കുന്ന ചില ദൗര്‍ഭാഗ്യങ്ങള്‍ക്കു പലരുടേയും മേല്‍ പഴിചാരുമ്പോള്‍ , പിന്നിലേക്കു നോക്കി ഇതിന്റെ കാരണങ്ങള്‍ സ്വജീവിതത്തില്‍ കണ്ടെത്താന്‍ ശ്രമിക്കാത്തതിനാല്‍ അവരെ ശത്രുക്കളായി കണ്ടു വൈരാഗ്യത്തോടെ അവരോടു വര്‍ത്തിക്കുന്നു. മുന്‍ അദ്ധ്യായങ്ങളില്‍ സൂചിപ്പിച്ചതു പോലെ യഹോവ തയ്യാറാക്കിയ രക്ഷാപദ്ധതിയിലേക്കു അബ്രഹാമിന്റേയും യിസഹാക്കിന്റേയും പിന്‍തലമുറക്കാരനായി കടന്നു വരുന്നതു യാക്കോബാണു. മൂത്തപുത്രനായ ഏശാവു എന്തുകൊണ്ടു തള്ളപ്പെട്ടു? യാക്കോബു എങ്ങനെ സ്വീകാര്യനായി എന്നു അന്വേഷിക്കുമ്പോഴാണു ആ സത്യം വെളിവാകുന്നതു. യാക്കോബു സാധുശിലന്‍ എന്നു വേദപുസ്തകം പറയുന്നുണ്ടെങ്കിലും , ജ്യേഷ്ഠന്റെ കുതികാല്‍ പിടിച്ചു കൊണ്ടു അമ്മയുടെ ഗര്‍ഭത്തില്‍ നിന്നു പിറന്നു വീണ യാക്കോബിന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുമ്പോള്‍ അവന്‍ വക്രബുദ്ധിയും കൗശലക്കാരനും , ഏശാവിന്റെ ഭാഷയില്‍ ചതിയനുമായിരുന്നു എന്നു പറയേണ്ടതായി വരും. എന്നാല്‍ ഏശാവു സാധുവായിരുന്നു എന്നു തോന്നും. മാനുഷിക ദൃഷ്ടിയില്‍ യാക്കോബിനേക്കാള്‍ നല്ലവനെന്നും തോന്നുന്ന ഏശാവാനെ ദൈവം ഉപേക്ഷിക്കുകയും യാക്കോബിനെ സ്വീകരിക്കുകയും ചെയ്തതു പക്ഷപാതമല്ലേ എന്നു സംശയിക്കാം. എന്നാല്‍ ഏശാവിന്റേയും യാക്കോബിന്റേയും ജീവിതം പരിശോധിക്കുമ്പോള്‍ ദൈവത്തിന്റെ രക്ഷാപദ്ധതിയില്‍ നിന്നു ഏശാവു സ്വയം പരിത്യക്തനാകുകയും യാക്കോബു മനം തിരിഞ്ഞു അര്‍ഹനായി തീരുകയുമാണു ചെയ്തതു എന്നു മനസ്സിലാകും.
ഏശാവിനേയും യാക്കോബിനേയും സംബന്ധിച്ചുള്ള ആദ്യപരാമര്‍ശം ഉല്പഃ25; 29-34 വാക്യങ്ങളില്‍ കാണാം. വിശന്നു വലഞ്ഞു കയറി വന്ന ജ്യേഷ്ഠന്‍ ഏശാവിനു ചുവന്ന പയസം കൊടുത്തു ജ്യേഷ്ഠാവകാശം യാക്കോബു വിലയ്ക്കു വാങ്ങിയ സംഭവമാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു. യാക്കോബിന്റെ പ്രവൃത്തി ന്യായീകരിക്ക തക്കതല്ലെങ്കിലും ഏശാവു ചെയ്തതു ഭോഷത്വമായിരുന്നു എന്നതാണു സത്യം. 32-ാം വാക്യത്തില്‍ ഏശാവു പറയുന്നുഃ ഞാന്‍ മരിക്കേണ്ടി വരുമല്ലോ. ഈ ജ്യേഷ്ഠാവകാശം എനിക്കെന്തിനു?'' ഏശാവിന്റെ ഈ മനോഭാവത്തേയും പ്രവൃത്തിയേയും കുറിച്ചു 34-ാം വാക്യത്തില്‍ പറയുന്നതു കേള്‍ക്കുകഃ ''ഇങ്ങനെ ഏശാവു ജ്യേഷ്ഠാവകാശം അലക്ഷ്യമാക്കി കളഞ്ഞു.'' ഏശാവിനു ജ്യേഷ്ഠാവകാശം ജന്മസിദ്ധമാണു. വിലയ്ക്കു വാങ്ങിയതോ ആര്‍ജ്ജിച്ചെടുത്തതോ അല്ല. ദൈവഹിതാനുസരണം ദാനമായി ലഭിച്ച വലിയ കൃപയാണു നിസ്സാരമായ ഭക്ഷണത്തിനു വേണ്ടി ഉപേക്ഷിച്ചതു.ദൈവകൃപയെ നമുക്കു നഷ്ടമാക്കി കളകയും അതില്‍ നിന്നു നമ്മെ അന്യമാക്കിക്കളയുകയും ചെയ്യുന്ന സാത്താന്റെ പ്രലോഭനം കടന്നു വരുന്നതു ഭക്ഷണത്തിലൂടെ ആണെന്നു ആദ്യമാതാപിതാക്കളുടെ വീഴ്ച്ച വെളിവാക്കുന്നു. നമ്മുടെ കര്‍ത്താവും പരീക്ഷിക്കപ്പെട്ടതു വിശന്നപ്പോഴായിരുന്നുവല്ലോ. ഏശാവും വിശന്നപ്പോള്‍ പ്രലോഭനത്തില്‍ കാലിടറി വീണു സ്വയം ദൈവകൃപയില്‍ നിന്നു അകന്നു പോകുകയായിരുന്നു. നാമും പലപ്പോഴും പുത്രത്വത്തിന്റെ നല്‍വരങ്ങളെ ലൗകികജീവിതമോഹ സാദ്ധ്യതകള്‍ക്കു വേണ്ടി അന്യമാക്കി കളയാറില്ലേ എന്നു ആത്മശോധന നടത്തേണ്ടിയിരിക്കുന്നു. നമുക്കു ദാനമായി ലഭിച്ച ദൈവിക നല്‍വരങ്ങളെ വിററു പണമാക്കുന്ന ആദ്ധ്യാത്മികതയ്ക്കു മുന്നില്‍ ഏശാവു ഒരു വലിയ ചോദ്യഛിഹ്നമായി നിലകൊള്ളുന്നു.
ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന പഴമൊഴി ഏശാവില്‍ സത്യമായി ഭവിക്കുന്നു. ഉല്പഃ 26; 34,35 വാക്യങ്ങള്‍. ഏശാവിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യഹൂദീത്തിനേയും ഹിത്യനായഏലോന്റെ മകള്‍ ബാസമത്തിനേയും ഭാര്യമാരായി പരിഗ്രഹിച്ചു. ഇവര്‍ യിസഹാക്കിനും റിബേക്കായ്ക്കും വ്യസനകാരണമായിരുന്നു. ദൈവകൃപയെ അലക്ഷ്യമാക്കി കളഞ്ഞതാണു ഇങ്ങനെയുള്ള ബന്ധങ്ങളിലേക്കു പോകുവാന്‍ കാരണം. ഹിത്യരില്‍ നിന്നു ഭാര്യമാരെ സ്വീകരിക്കുന്നതു തങ്ങളുടെ പാരമ്പര്യത്തിനു ചേരാത്തതും ദൈവഹിതത്തിനു അനുസരണമല്ലാത്തതും ആണെന്നു അറിയാമായിരുന്നിട്ടും അനര്‍ഹമായ ബന്ധത്തിലേക്കു വഴുതി വീണു ദൈവത്തില്‍ നിന്നും അകലുന്നു.
ഏശാവിനു അപ്പന്റെ അനുഗ്രഹം നഷ്ടമായ സംഭവം രണ്ടുപേരുടേയും ജീവിതത്തിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവായിരുന്നു. വൈരാഗിയായ ഏശാവിനൊപ്പം യാക്കോബു പാര്‍ക്കുന്നതു ഉചിതമല്ലെന്നു മനസ്സിലാക്കിയ റിബേക്ക യാക്കോബിനെ തന്റെ സഹോദരന്റെ അടുക്കലേക്കു പോകാന്‍ പ്രേരിപ്പിച്ചു. അതു ശരിയാണെന്നു മനസ്സിലാക്കിയ യിസഹാക്കു യാക്കോബിനെ വിളിച്ചു ലാബാന്റെ അടുക്കല്‍ പോകണമെന്നും, കനാന്യരില്‍ നിന്നു ഭാര്യമാരെ എടുക്കരുതു എന്നും ഉപദേശച്ചു പറഞ്ഞയച്ചു അതു യാക്കോബിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അപ്പന്റെ ഭവനം വിട്ടു പോകുന്ന യാക്കോബിന്റെ മനസ്സു ഭാവിയെ കുറിച്ചുള്ള ചിന്തയില്‍ ആകുലപ്പെട്ടിരുന്നു. ഇനിയും ദൈവമല്ലാതെ മറ്റാരും ആശ്രയമില്ല എന്നു തിരിച്ചറിഞ്ഞു അവനില്‍ സങ്കേതപ്പെട്ടു. ലൂസെന്ന പട്ടണത്തില്‍ രാത്രിയില്‍ കിടന്നുറങ്ങിയ യിക്കോബു ദര്‍ശനം കാണുകയും ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിച്ചു ഒരു പുതിയ മനുഷ്യനായി മാറുകയും ചെയ്തു. ദൈവം അവനെ തന്റെ രക്ഷാപദ്ധതിയിലെ ഒരു ഉറപ്പുള്ള കണ്ണിയായി സ്വീരിക്കകുയും ചെയ്തു.
എന്നാല്‍ ഏശാവാകട്ടെ ഈ പ്രതിസന്ധിയില്‍ ദൈവത്തോടു അടുക്കുന്നതിനു പകരം അകന്നു പോകുകയാണു ചെയ്തതു. അപ്പനു അനിഷ്ടകരമായതു ചെയ്യുവാനാണു അവന്റെ വൈരാഗ്യബുദ്ധി പ്രേരിപ്പിച്ചതു.ഉല്പഃ 28;6-8 വാക്യങ്ങള്‍. യിസഹാക്കു യാക്കോബിനെ അനുഗ്രഹിച്ചു അയയ്ക്കുമ്പോള്‍ നീ കനാന്യസ്ത്രീകളില്‍ നിന്നു ഭിര്യയെ എടുക്കരുതു എന്നു അവനോടു കല്പിച്ചതു ഏശാവു അറിഞ്ഞപ്പോള്‍ കനാന്യസ്ത്രീകള്‍ അപ്പനു ഇഷ്ടമില്ലാത്തവരാണെന്നു കണ്ടു, യിശ്മായേലിന്റെ അടുക്കല്‍ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെ വിവാഹം കഴിച്ചു. യിസഹാക്കു ദൈവത്തിന്റെ രക്ഷാപദ്ധതില്‍ പങ്കാളിയാകേണ്ടവനായിരുന്നു എങ്കിലും സ്വയം അതില്‍ നിന്നു അകന്നു പോകുകയായിരുന്നു എന്നു ഈ സംഭവം വെളിവാക്കുന്നു.
പ്രതിസന്ധികളാണു ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മാറ്റുരയ്ക്കുന്ന സന്ദര്‍ഭം. അതിനോടു എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു നാം വിലയിരുത്തപ്പെടുന്നതു. ചിലര്‍ ജീവിതത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളുടെ മുന്നില്‍ പതറുകയും, ദൈവം എനിക്കു എന്തിനു ഈ ദുഃഖങ്ങള്‍ തന്നു എന്നു ചോദിച്ചു ദൈവത്തില്‍ നിന്നു അകന്നു പോകുകയും ചെയ്യുന്നു. മറ്റു ചിലര്‍, അവര്‍ എണ്ണത്തില്‍ ചുരുക്കമായിരിക്കും, പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ , ബലമേറിയ ദൈവകരങ്ങളില്‍ ബലഹീനങ്ങളായ തങ്ങളുടെ കരങ്ങളാല്‍ മുറുകെ പിടിച്ചു അതിനെ അതിജീവിക്കും. ലഭിച്ച കൃപകളെ അലക്ഷ്യമാക്കി കളഞ്ഞിട്ടു, വന്നു ചേരുന്ന പ്രതികൂലതകളില്‍ കരളലിയിക്കും വിധം കരഞ്ഞിട്ടു കാര്യമില്ല എന്നു ഏശാവിന്റെ ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അനുഗ്രഹങ്ങള്‍ നഷ്ടമാകുന്ന വഴികള്‍ ഏശാവിന്റെ അനുഭവത്തിലൂടെ മനസ്സിലാക്കുമ്പോള്‍, നഷ്ടപ്പെടുത്തിയ അവസരങ്ങളേയും സ്വാര്‍ത്ഥമോഹങ്ങളില്‍ ചെന്നു പതിച്ച പാപാവസരങ്ങളെയും തിരിച്ചറിഞ്ഞു പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്കു തിരികെ ചെല്ലുമെങ്കില്‍ അവന്‍ നമ്മെ സ്വീകരിച്ചു പച്ചയായ പുല്പുറങ്ങളിലും സ്വച്ഛമായ ജലാശയങ്ങളിലും പരിപാലിക്കുമെന്നു യാക്കോബു നമ്മെ പഠിപ്പിക്കുന്നു.
Comments
Post a Comment