വചനപരിച്ഛേദം- 11
11. തേടി വരുന്ന ദൈവസ്നേഹം
ഉല്പഃ16;8 സാറായിയുടെ ദാസിയായ ഹാഗാറെ നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നുവെന്നു ചോദിച്ചു അതിന്നു അവള്‍ഃ ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകുകയാണു എന്നു പറഞ്ഞു.
ദൈവം തന്റെ രക്ഷാപദ്ധതിയിലേക്കു വിളിച്ചു ചേര്‍ക്കുകയും, നിന്നെ ഒരു വലിയ ജാതിയാക്കുമെന്നും നീ മൂലം ഭൂമിയിലെ സകലവംശംങ്ങളും അനുഗ്രഹിക്കപ്പെടുമെന്നും വാഗ്ദത്തം ലഭിക്കുകയും ചെയ്ത വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണു 16-ാാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു. അബ്രഹാമിന്റെ ജീവചരിത്രത്തില്‍ മാത്രമല്ല, അബ്രഹാമിലൂടെ ആരംഭിച്ച യിസ്രായേല്‍ ജനതയുടെ ചരിത്രത്തിലും ഈ സംഭവം നിര്‍ണ്ണായകമായി ഭവിച്ചു എന്നു യിസ്രായേലിന്റെ പില്‍ക്കാല ചരിത്രം വെളിവാക്കുന്നു. അബ്രഹാമിന്റെ ജീവിതത്തിന്റെ ഏടുകളില്‍ പ്രത്യക്ഷപ്പെടുന്നു ചുരുക്കം ചില വ്യക്തികളില്‍ സുപ്രധാനമായ ഒരു പങ്കു, ഈ സംഭവത്തില്‍ നാം കണ്ടുമുട്ടുന്ന, സാറായിയുടെ ദാസിയായ ഹാഗാറു വഹിക്കുന്നുണ്ടു. യിസ്രായേലിന്റെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ ഒരു നിര്‍ണ്ണായക സ്ഥാനം ഹാഗാറിന്റെ സന്തതി പരമ്പരകള്‍ക്കുണ്ടു എന്നതു ഈ സംഭവത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
സംഭവത്തിലേക്കു കടക്കാം. അബ്രഹാമിന്റെ ഭാര്യയായ സാറായി, തന്നിലൂടെ തന്റെ ഭര്‍ത്താവിന്റെ വംശം നിലനിര്‍ത്തുവാന്‍ കഴിയുകയില്ലായെന്നു തിരിച്ചറിഞ്ഞു, തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ ഭാര്യയായി നല്‍കുവാന്‍ തീരുമാനിക്കുന്നു. ഭാര്യയുടെ ആഗ്രഹപ്രകാരവും തീരുമാനമനുസരിച്ചും അബ്രഹാം ഹാഗാറിനെ പരിഗ്രഹിച്ചു. താമസംവിനാ ഹാഗാര്‍ ഗര്‍ഭിണിയായി. നഷ്ടപ്പെട്ടു എന്നു കരുതിയിരുന്ന ഭാഗ്യം തിരികെ കിട്ടിയതില്‍ അബ്രഹാമും കുടുംബവും സന്തോഷിച്ചു. എന്നാല്‍ ആ സന്തോഷത്തിനു ആയുസ്സു കുറവായിരുന്നു.സന്തോഷ സന്താപങ്ങള്‍ ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന സത്യം ഇവിടെ വെളിവാകുന്നു. കൈവന്ന ഭാഗ്യം തന്നെ അബ്രഹാമിന്റെ കുടുംബത്തില്‍ അലോസരത്തിനു വഴിതെളിച്ചു. സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഭാഗ്യം ലഭിച്ചപ്പോള്‍, തനിക്കു ഭാഗ്യം നല്‍കിയ തന്റെ യജമാനത്തി ഹാഗാറിന്റെ കണ്ണില്‍ നിന്ദിതയായി. സാറായ്ക്കു അതു സഹിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ പരാതിയുമായി അബ്രഹാമിനെ സമീപിച്ചു. അബ്രഹാമിനോടു സാറാ പറഞ്ഞുഃ ഉല്പഃ16;5 '' എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി. ഞാന്‍ എന്റെ ദാസിയെ നിന്റെ മാര്‍വ്വിടത്തില്‍ തന്നു. എന്നാല്‍ താന്‍ ഗര്‍ഭം ധരിച്ചു എന്നു അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിനു നിന്ദിതയായി. യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ.'' സാറായിയുടെ ആവലാതിയും പരിഭവവും ന്യായീകരിക്കത്തക്കതാണു. പക്ഷെ 'എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി.'' എന്ന കുറ്റാരോപണം, സങ്കടത്തിന്റെ ആധിക്യമാണു വെളിവാക്കുന്നതെങ്കിലും ന്യായീകരിക്കത്തക്കതല്ല. നിരപരാധിയായ അബ്രഹാമിലാണല്ലോ സാറാ കുറ്റം ആരോപിച്ചതു. തികച്ചും ഒരു സാധാരണ ഭര്‍ത്താവിനെ പ്രകോപിപ്പിക്കുവാന്‍ മതിയായ വാക്കുകള്‍ തന്നെയായിരുന്നു സാറയുടേതു. പക്ഷെ, അബ്രഹാം ഇവിടെ ആത്മസംയമനം പാലിച്ചു. അബ്രഹാം പറഞ്ഞുഃ''നിന്റെ ദാസി നിന്റെ കരങ്ങളില്‍ ഇരിക്കുന്നു. നിന്റെ ഇഷ്ടം പോലെ അവളോടു ചെയ്തു കൊള്ളുക.'' സാറാ ഹാഗാറിനോടു കഠിനമായി പെരുമാറി തുടങ്ങി. അതു അസഹനീയമായതിനാല്‍ ഹാഗാര്‍ അബ്രഹാമിന്റെ ഭവനത്തില്‍ നിന്നു പുറപ്പെട്ടു പോയി.
ഓടിപ്പോയ ഹാഗാറാണു നമ്മുടെ പ്രധാന ചിന്താവിഷയം എങ്കിലും, ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചിന്തിക്കാതെ കടന്നു പോകുക ഉചിതമല്ല. അബ്രഹാമിന്റെ കുടുംബത്തില്‍ വന്നു ചേര്‍ന്ന ഈ പ്രശ്നം അതില്‍ ഉള്‍പ്പെട്ട മൂന്നു പേരേയും; അബ്രഹാം, സാറാ, ഹാഗാര്‍ , ഒരുപോലെ ബാധിച്ച ഒന്നാണു. ഈ പ്രശ്നത്തോടു ഇവര്‍ മൂന്നു പേരുടേയും സമീപനരീതിയും അതിനോടുള്ള പ്രതികരണവും പ്രത്യേകം ശ്രദ്ധ ആവശ്യപ്പെടുന്നു. ആദ്യം അബ്രഹാമിലേക്കു കടക്കാം. അബ്രഹാം ചെയ്തതു എന്താണു എന്നു നാം കണ്ടതാണു. പ്രശ്നത്തോടുള്ള അബ്രഹാമിന്റെ ഈ നിസ്സംഗമനോഭാവം അംഗീകരിക്കത്തക്കതാണോ? ഒരു ഗൃഹനാഥന്‍, ഒരു ഭര്‍ത്താവു എന്നീ നിലകളില്‍ അബ്രഹാം സ്വീകരിച്ച നിലപാടു എത്രമാത്രം ശരിയാണു? ഉത്തരവാദിത്തമുള്ള ഒരു ഗൃഹനാഥന്‍ ഇങ്ങനെയാണോ ചെയ്യേണ്ടതു? എന്നീ സംശയങ്ങള്‍ ഇവിടെ സംഗതമാണു. സാധാരണ ഒരാളായിരുന്നു എങ്കില്‍ എന്താണു ചെയ്യുക. ഒന്നുകില്‍ സാറയേയോ അല്ലെങ്കില്‍ ഹാഗാറിനേയോ വിളിച്ചു ശാസിക്കുകയല്ലേ ചെയ്യേണ്ടതു? സാറാ ഇങ്ങനെ വന്നു പറഞ്ഞപ്പോള്‍ ഒരു സാധാരണ ഭര്‍ത്താവായിരുന്നുവെങ്കില്‍ എങ്ങനെയാകും പ്രതികരിക്കുക. നിരപരാധിയായ തന്റെ മേല്‍ കുറ്റാരാപണം നടത്തിയ ഭാര്യയോടു പൊട്ടിത്തെറിക്കുമായിരുന്നു.'' ഞാന്‍ എന്തു ചെയ്തെന്നാടി നീ പറയുന്നതു? ഞാന്‍ പറഞ്ഞിട്ടാണോ അവളെ ഭാര്യയായി എനിക്കു തന്നതു? നീ ചെയ്തതിനു ഞാനെന്തു പിഴച്ചു. നീ അനുഭവിക്കു. ഒരു കാര്യം പറഞ്ഞേക്കാം. അവളുടെ വയറ്റില്‍ വളരുന്നതു എന്റെ കുഞ്ഞാണെന്നു ഓര്‍ത്തോളണം. അവളോടു എന്തെങ്കിലും പ്രതികാരത്തിനു ശ്രമിച്ചാല്‍ എന്റെ സ്വഭാവം മാറും. ഞാന്‍ പറഞ്ഞില്ലെന്നു വേണ്ടാ.'' അതല്ല, ഭാര്യയെ അത്യധികം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവായിരുന്നു എങ്കില്‍, പോട്ടെ, സാരമില്ല, അവളുടെ ദുഃഖം സഹിക്ക വയ്യാതെ പറഞ്ഞതല്ലേ എന്നു കരുതി ഹാഗാറിനെ വിളിച്ചു ശകാരിച്ചു എന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്തായിരിക്കാം ഹാഗാറിനോടു പറയുക. '' എന്തോന്നാടീ ഈ കേള്‍ക്കുന്നതു. മര്യാദയ്ക്കു ഇവിടെ കഴിഞ്ഞോണം. അവള്‍ ആരാണെന്നു നിനക്കു അറിയാമോ? ഇപ്പോഴും എന്റെ ഭാര്യ തന്നെയാണു. നീ അവളുടെ ദാസിയും. എന്റെ കുഞ്ഞു നിന്റെ ഉദരത്തില്‍ ഉണ്ടെന്നു കരുതി യജമാനത്തി ആകാന്‍ ഒന്നും ശ്രമിക്കണ്ട. അടങ്ങിയൊതുങ്ങി അവള്‍ പറയുന്നതു അനുസരിച്ചു ജീവിച്ചോണം. ഇല്ലെങ്കില്‍ എന്റെ കുഞ്ഞു നിന്റെ വയറ്റില്‍ ഉണ്ടെന്നൊന്നും ഞാന്‍ കരുതുകയില്ല.'' ഒരു കാര്യം വ്യക്തമാണു. ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കപ്പെടുകയില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുവാന്‍ തക്കവണ്ണം അതു ഉള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കും. അബ്രഹാം ഇതിനു മുമ്പും പിമ്പും ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങളില്‍ സ്വീകരിച്ച നിലപാടു ശ്രദ്ധിക്കുമ്പോള്‍ ഇവിടെ എടുത്ത നിലപാടു സാധുവാണു എന്നു പറയേണ്ടതായി വരും. താന്‍ വിചാരിച്ചാല്‍ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുകയില്ല എന്നു അറിഞ്ഞ അബ്രഹാം അതു ദൈവത്തിന്റെ കരങ്ങളില്‍ നല്‍കി, ദൈവം ഇടപെടുന്നതു വരെ കാത്തിരിന്നു എന്നു ചിന്തിക്കുന്നതാണു ഉചിതം. ഈ സംഭവത്തന്റെ അവസാനം ദൈവം ഇടപെട്ടു അതു ആര്‍ക്കും അലോസരമുളവാക്കാത്ത വിധത്തില്‍ പരിഹരിച്ചതു കാണുമ്പോള്‍ അതായിരുന്നു ശരി എന്നു സമ്മതിക്കേണ്ടതായി വരും. സാറാ ഇവിടെ ഒരു സാധാരണ സ്ത്രീയായി തരം താണില്ലേ എന്നു സംശയിക്കാം. ഭര്‍ത്താവിന്റെ മേല്‍ കുറ്റം ആരോപിച്ചതു ദുഃഖം അസഹനീയമായതു കൊണ്ടാണു എന്നു സമാധാനിക്കാമെങ്കിലും ഗര്‍ഭിണിയായ ഒരു സ്ത്രീയോടു ഇങ്ങനെ കഠിനമായി പെരുമാറിയതു മനുഷ്യത്വമില്ലായ്മയാണു എന്നു പറയേണ്ടി വരുന്നു. തന്റെ ഭര്‍ത്താവിന്റെ വംശം നിലനിര്‍ത്തുവാനുള്ള ആഗ്രഹമായിരുന്നുവല്ലോ ഹാഗാറിനെ അബ്രഹാമിനു കൊടുക്കുവാന്‍ സാറായെ പ്രേരിപ്പിച്ചതു. എന്നാല്‍ തനിക്കു അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലായെന്നു കണ്ടപ്പോള്‍ സാറായിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത്രയും നാള്‍ അബ്രഹാമിനോടൊപ്പം ജീവിച്ചിട്ടും അബ്രഹാമിലുള്ള ദൈവവിശ്വാസം സാറായില്‍ കാണുന്നില്ല എന്നു ഈ സംഭവം വെളിവാക്കുന്നു. ഇല്ലെങ്കില്‍ ഹാഗാറിനോടു ക്ഷമിക്കുകയും പ്രശ്നം ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയും ചെയ്യുമായിരുന്നു. സാറാ ഇവിടെ സ്വന്ത ബുദ്ധി ഉപയോഗിച്ചു പ്രശ്നം കൈകാര്യം ചെയ്തു അതു പ്രശ്നം പരിഹരിക്കുകയായിരുന്നില്ല, വഷളാക്കുകയാണു ചെയ്തതു എന്നു തുടര്‍ന്നുള്ള സംഭവം വ്യക്തമാക്കുന്നു.
ഇനിയും ഹാഗാറിലേക്കു ചിന്ത തിരിച്ചു വിടാം. ഹാഗാറാണല്ലോ നമ്മുടെ പ്രധാന ചിന്താവിഷയം. അതിനാല്‍ ഈ പ്രശ്നത്തോടു ഹാഗാര്‍ പ്രതികരിച്ചതു ചിന്തിക്കുന്നതിനു മുമ്പു, ഹാഗാര്‍ അബ്രഹാമിന്റെ കുടുംബ സ്വസ്തത ഇല്ലാതാക്കുവാന്‍ കാരണക്കാരിയായതു എങ്ങനെ എന്നു ചിന്തിക്കേണ്ടതാണു. നേരത്തെ സൂചിപ്പിച്ചതു പോലെ ഹാഗാറിനു സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത ഒരു ഭാഗ്യാവസ്ഥയിലേക്കാണു അവള്‍ ഉയര്‍ത്തപ്പെട്ടതു. ദീര്‍ഘകാലം അബ്രഹാമിന്റെ ഭവനത്തില്‍ ഒരു അംഗത്തെ പോലെ ജീവിച്ച ഹാഗാര്‍ യഹോവയെ കുറിച്ചു അറിയുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.അതു ദൈവം തന്നോടു ചെയ്ത വലിയ കൃപയും കരുണയുമായി ഹാഗാര്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. പക്ഷെ അര്‍ഹിക്കാത്ത നന്മ ജീവിതത്തില്‍ ലഭിക്കുമ്പോള്‍ സാധാരണ മനുഷ്യനില്‍ ഉണ്ടാകുന്ന മാറ്റം ഹാഗാറിലും ഉണ്ടായി. നന്മയുണ്ടാകുമ്പോള്‍ കഴിഞ്ഞകാലം മറക്കുക എന്നതാണു ഒന്നാമത്തെ കാര്യം. താനാരായിരുന്നു, ഇപ്പോഴും താന്‍ ആരാണു എന്നീ കാര്യങ്ങള്‍ മറ്ക്കുന്നതിനാല്‍ ഈ നന്മയ്ക്കു കാരണഭൂതരായവരെ മറക്കുകയും അവഗണിക്കുകയും ചെയ്യുക സാധാരണമാണു. ഇവിടെ ഹാഗാറിനു പറ്റിയതും അതു തന്നെയാണു. യജമാനത്തി സാറായ്ക്കു ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചപ്പോള്‍ അവള്‍ യജമാനത്തിയെ അവഗണിക്കുകയും താന്‍ ദാസിയാണെന്ന കാര്യം വിസ്മരിച്ചു യജമാനത്തി ആകുവാന്‍ ശ്രമിക്കുകയും ചെയ്തതുമാണല്ലോ പ്രശ്നത്തിനു കാരണം. അതിന്റെ ഫലമാകട്ടെ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോകേണ്ടതായി വരുന്നു. ഹാഗാറും സാറയെ പോലെ പ്രശ്നങ്ങള്‍ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാതെ സ്വന്തബുദ്ധിക്കു അനുസരണമായി പ്രതികരിക്കുന്നു. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്നു ഓടിയൊളിക്കുകയല്ല, ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണു കരണീയം എന്നു ഹാഗാറിന്റെ അനുഭവം നമുക്കു ഓതിത്തരുന്നു.
ഹാഗാറിന്റെ പലായനത്തിലേക്കു വരാം. സാറാ കഠിനമായി പെരുമാറി തുടങ്ങി. അതു അസഹനീയമായപ്പോള്‍ ഹാഗാര്‍ അബ്രഹാമിന്റെ ഭവനം ഉപേക്ഷിച്ചു ഓടിപ്പോയി. മരുഭൂമിയില്‍ ശൂരിനു പോകുന്ന വഴിയരികിലുള്ള ഒരു നീരുറവയുടെ സമീപം ഹാഗാര്‍ ഇതികര്‍ത്തവ്യതാമൂഡയായി ഇരുന്നു. ഭാവിയെ കുറിച്ചുള്ള ചിന്താഭാരത്തോടെ, എന്തു ചെയ്യണം? എങ്ങോട്ടു പോകണം? എന്നൊന്നും ഒരു നിശ്ചയവുമില്ലാതെ ഇരിക്കുന്ന അവളുടെ അടുക്കലേക്കു, സ്നേഹവാനായ ദൈവം, അവനെ ഉപേക്ഷിച്ചു പോയാലും ഉപേക്ഷിക്കാത്തവനായ ദൈവം, തേടിയെത്തുന്ന ദൈവം തന്റെ ദൂതനെ അവളുടെ അടുക്കല്‍ പറഞ്ഞയച്ചു. എന്തു കൊണ്ടു ഈ സ്നേഹവാനായ ദൈവം നേരത്തെ ഇടപെട്ടില്ല എന്നു ചോദിക്കാം. അവന്‍ തക്ക സമയ്ത്തു മാത്രമേ ഇടപെടുകയുള്ളു എന്നാണു അതിനുള്ള ഉത്തരം. ഇതിനു മുമ്പു ഇടപെട്ടു ഇനിയും യഹോവയുടെ ദൂതന്‍ പറയുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ ഹാഗാര്‍ അംഗീകരിക്കുവാന്‍ സാദ്ധ്യതയില്ല. എല്ലാ മാര്‍ഗ്ഗവും അടയുമ്പോഴാണല്ലോ സാധാരണ ദൈവത്തെ അന്വേഷിക്കുക. ദൂതന്‍ വന്നു ഹാഗാറിനോടു ചോദിച്ചു. ''സാറായിയുടെ ദാസിയായ ഹാഗാറേ നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?'' അവള്‍ മറുപടി പറഞ്ഞു '' ഞാന്‍ എന്റെ യജമാനത്തി സാറായെ വിട്ടു ഓടിപ്പോകയാകുന്നു.''
വി.വേദപുസ്തകത്തിലെ ആത്മശോധനാപരമായ ചോദ്യമാണിതു. ചോദ്യകര്‍ത്താവിനു ഉത്തരം അറിയാം. എന്നാല്‍ ഹാഗാറിനു ഈ ചോദ്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായില്ലായെന്നു അവളുടെ മറുപടി വെളിവിക്കുന്നു. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അവളുടെ മറുപടിയില്‍ ഉണ്ടെന്നു തോന്നുമെങ്കിലും ചോദ്യകര്‍ത്താവിനു ആ ഉത്തരം തൃപ്തികരമായില്ല. കാരണം അതിന്റെ ഈ ഉത്തരം ചോദ്യത്തില്‍ തന്നെയുണ്ടു. സാറായിയുടെ ദിസിയായ ഹാഗാറേ എന്ന സംബോധന അതു വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അവള്‍ക്കു പറയുവാന്‍ സാധിച്ചുമില്ല. ഭൂതകാലം അവള്‍ക്കു അറിയാമെങ്കിലും ഭാവി എല്ലാവര്‍ക്കും അജ്ഞാതവുമാണു. ഇവിടെയാണെങ്കില്‍ അവളുടെ യാത്ര ഒരു ലക്ഷ്യവുമില്ലാത്തതുമാണു.
എന്താണു ഈ ചോദ്യങ്ങളുടെ അര്‍ത്ഥം? നീ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിനു അതിന്റെ ആക്ഷിരീകാര്‍ത്ഥത്തിനു അപ്പുറം ഒരു അര്‍ത്ഥം കൂടെയുണ്ടു. നീ ആരാണു എന്നു കൂടെ അതിനു അര്‍ത്ഥമുണ്ടു. നീ ആരാണെന്നു നിനക്കു അറിയാമോ എന്നാണു ദൂതന്റെ ചോദ്യത്തിന്റെ അര്‍ത്ഥം. നിന്നെ ഞാന്‍ സാറായിയുടെ ദാസിയായിട്ടാണു അവിടെ ആക്കിയതെന്നും അതു നീ മറന്നു പോയിയെന്നും ഹാഗാറിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഈ ചോദ്യത്തിന്റെ ലക്ഷ്യം. യഹോവയായ ദൈവം ഹാഗാറിനെ സാറായിയുടെ ദാസിയായി നിയോഗിച്ചതിന്റെ പിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടു.അതു സാദ്ധ്യമായി തീരണമെങ്കില്‍ അവള്‍ അബ്രഹാമിന്റെ ഭവനത്തില്‍ ദാസിയായി ജീവിച്ചേ മതിയാകൂ. നീ എങ്ങോട്ടു പോകുന്നു എന്ന ചോദ്യം ഈ സത്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. അലക്ഷ്യമായി ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല ദൈവം നല്‍കിയിരിക്കുന്ന ഈ ജീവിതം. ദൈവം തന്നെ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആക്കിയിരിക്കുന്നതു എന്തിനാണു എന്നു അറിയാത്തവര്‍ ജീവിതത്തില്‍ കടന്നു വരുന്ന അനിഷ്ടകരങ്ങളായ അനുഭവങ്ങളില്‍ നിന്നു ഓടി രക്ഷപെടുവാന്‍ ശ്രമിക്കും. എന്നാല്‍ ദൈവത്തിനു നമ്മെ കുറിച്ചുള്ള പദ്ധതി സഫലമാകേണ്ടതിനു ചില ദുഖാനുഭവങ്ങള്‍ അനിവാര്യമാണു എന്നു ഹാഗാറിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഹാഗാറിന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി ദൂതന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഈ സത്യം വെളിവാക്കുന്നു. യഹോവയുടെ ദൂതന്‍ അവളോടു, നിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങി ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക.'' എന്നു കല്പിച്ചു. അതു ഒരു ഉപദേശമോ ആഹ്വാനമോ ആയിരുന്നില്ല; ഒരു കല്പനയായിരുന്നു.ഈ കല്പന അനുസരിക്കുന്നതു കൊണ്ടു ലഭിക്കുന്ന ഭാഗ്യവും ദൂതന്‍ വെളിപ്പെടുത്തി. അതാകട്ടെ ഹഗാറിനെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെന്താണു എന്നു വ്യക്തമാക്കുന്നു. ഉല്പഃ16;10-12 വാക്യങ്ങളില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ഈ പദ്ധതി സാദ്ധ്യമാകണമെങ്കില്‍ ഒരു മടങ്ങിപ്പോക്കു ആവശ്യമാണു എന്നാണു ഇതു വ്യക്തമാക്കുന്നതു.
തരണം ചെയ്യുവാന്‍ കഴിയുകയില്ല എന്നു തോന്നുന്ന ജീവിതപ്രശ്നങ്ങളുടെ നടുവിലും തേടിയെത്തുന്ന ദൈവസ്നേഹത്തെ കുറിച്ചുള്ള അറിവു ഹാഗാറിനു ഒരു പുതിയ ജീവിതദര്‍ശനം പ്രദാനം ചെയ്തു. ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ അനുഭവങ്ങളും, സന്തോഷസന്താപ സമ്മിശ്രങ്ങളായ അനുഭവങ്ങളെല്ലാം ദൈവത്തിനു നമ്മെ കുറിച്ചുള്ള ഉദ്ദേശം സഫലമാകാന്‍ വേണ്ടിയുള്ളതാണെന്നതു നാം അറിയേണ്ട സത്യമാണു. തന്നെ തേടിവരുന്ന, ഉപേക്ഷിക്കാത്ത, കരുതുന്ന ദൈവസ്നേഹത്തെ ഇവിടെ ഹാഗാര്‍ കണ്ടെത്തിയതിനാല്‍ അവള്‍ ആ ദൈവത്തിനു ഒരു പുതിയ പേരു നല്‍കി. ഉല്പഃ 16; 13 ''എന്നാറെ അവള്‍ ഃ എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവയ്ക്കു ദൈവമേ നീ എന്നെ കാണുന്നു എന്നു പേരു വിളിച്ചു. അതുവരെ ആരും വിളിക്കാത്ത ഒരു പുതിയ പേരു. ഇതുവരെ താന്‍ കരുതിയ പോലെ ദൈവം നന്മയുടെ കലത്തു മാത്രമല്ല, അതിലധികമായി പ്രയാസങ്ങളിലും ദുഃഖങ്ങളിലും പ്രതിസന്ധിയിലും അവന്‍ ഏറ്റം സമീപസ്ഥനും കാക്കുന്നവനും കരുതുന്നവനുമാണെന്ന ഈ തിരിച്ചറിവു ജീവിതത്തിലേക്കു തിരികെ വരുവാനും ഒരു വലിയ ജാതിക്കു ജന്മം നല്‍കുവാനും ഹാഗാറിനെ പ്രാപ്തയാക്കി.
ഹാഗാറിന്റെ ഈ ജീവിതാനുഭവങ്ങള്‍ നമുക്കു സാധനപാഠമായി ഭവിക്കണമെങ്കില്‍ ദൂതന്‍ അവളോടു ചോദിച്ച ചോദ്യങ്ങള്‍ നമ്മോടു സ്വയം ചോദിക്കേണ്ടതാണു.ദൈവം തന്നെ നിയോഗിച്ച സ്ഥാനത്തു വിശ്വസ്തതയോടെ ജീവിക്കുവാനും, പാതവിട്ടു സഞ്ചരിക്കുന്നുവോ എന്നു സ്വയം മനസ്സിലാക്കുവാനും തിരുത്തുവാനും ഈ ചോദ്യങ്ങള്‍ ഉപകരിക്കും , ഉപകരിക്കട്ടെ. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ ഹോവര്‍ പ്രസിഡന്ററു സ്ഥാനം ഏറ്റെടുത്തു കൊണ്ടു ചെയ്ത ആദ്യപ്രസംഗത്തില്‍ അമേരിക്കന്‍ ജനതയുടെ മുമ്പില്‍ വച്ചതു മൂന്നു ചോദ്യങ്ങളാണു. ''Where are we come from? Why are we here? Where are we going? '' ഈ മൂന്നു ചോദ്യങ്ങളും അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തോടെ അമേരിക്കന്‍ ജനത ഉള്‍ക്കൊണ്ടതു കൊണ്ടാണു ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിയതു എന്നു ചരിത്രം സാക്ഷിക്കുന്നു. നാം ഇവിടെ പ്രവാസികളാണെന്നും ഇവിടെ അര്‍ത്ഥവത്തായി ജീവിച്ചെങ്കില്‍ മാത്രമേ ശ്രേഷ്ഠമായ ജീവിതലക്ഷ്യം കൈവരിക്കുവാന്‍ കഴിയുകയുള്ളു എന്നും ഈ ചോദ്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അതു സാദ്ധ്യമാകണമെങ്കില്‍ തേടിയെത്തുന്ന ദൈവസ്നേഹത്തെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു നമ്മെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടതാണു. അതിനു ഈ ചിന്തകള്‍ ഉപകരിക്കട്ടെ.
ഓടിപ്പോയ ഹാഗാറാണു നമ്മുടെ പ്രധാന ചിന്താവിഷയം എങ്കിലും, ഇവിടെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചിന്തിക്കാതെ കടന്നു പോകുക ഉചിതമല്ല. അബ്രഹാമിന്റെ കുടുംബത്തില്‍ വന്നു ചേര്‍ന്ന ഈ പ്രശ്നം അതില്‍ ഉള്‍പ്പെട്ട മൂന്നു പേരേയും; അബ്രഹാം, സാറാ, ഹാഗാര്‍ , ഒരുപോലെ ബാധിച്ച ഒന്നാണു. ഈ പ്രശ്നത്തോടു ഇവര്‍ മൂന്നു പേരുടേയും സമീപനരീതിയും അതിനോടുള്ള പ്രതികരണവും പ്രത്യേകം ശ്രദ്ധ ആവശ്യപ്പെടുന്നു. ആദ്യം അബ്രഹാമിലേക്കു കടക്കാം. അബ്രഹാം ചെയ്തതു എന്താണു എന്നു നാം കണ്ടതാണു. പ്രശ്നത്തോടുള്ള അബ്രഹാമിന്റെ ഈ നിസ്സംഗമനോഭാവം അംഗീകരിക്കത്തക്കതാണോ? ഒരു ഗൃഹനാഥന്‍, ഒരു ഭര്‍ത്താവു എന്നീ നിലകളില്‍ അബ്രഹാം സ്വീകരിച്ച നിലപാടു എത്രമാത്രം ശരിയാണു? ഉത്തരവാദിത്തമുള്ള ഒരു ഗൃഹനാഥന്‍ ഇങ്ങനെയാണോ ചെയ്യേണ്ടതു? എന്നീ സംശയങ്ങള്‍ ഇവിടെ സംഗതമാണു. സാധാരണ ഒരാളായിരുന്നു എങ്കില്‍ എന്താണു ചെയ്യുക. ഒന്നുകില്‍ സാറയേയോ അല്ലെങ്കില്‍ ഹാഗാറിനേയോ വിളിച്ചു ശാസിക്കുകയല്ലേ ചെയ്യേണ്ടതു? സാറാ ഇങ്ങനെ വന്നു പറഞ്ഞപ്പോള്‍ ഒരു സാധാരണ ഭര്‍ത്താവായിരുന്നുവെങ്കില്‍ എങ്ങനെയാകും പ്രതികരിക്കുക. നിരപരാധിയായ തന്റെ മേല്‍ കുറ്റാരാപണം നടത്തിയ ഭാര്യയോടു പൊട്ടിത്തെറിക്കുമായിരുന്നു.'' ഞാന്‍ എന്തു ചെയ്തെന്നാടി നീ പറയുന്നതു? ഞാന്‍ പറഞ്ഞിട്ടാണോ അവളെ ഭാര്യയായി എനിക്കു തന്നതു? നീ ചെയ്തതിനു ഞാനെന്തു പിഴച്ചു. നീ അനുഭവിക്കു. ഒരു കാര്യം പറഞ്ഞേക്കാം. അവളുടെ വയറ്റില്‍ വളരുന്നതു എന്റെ കുഞ്ഞാണെന്നു ഓര്‍ത്തോളണം. അവളോടു എന്തെങ്കിലും പ്രതികാരത്തിനു ശ്രമിച്ചാല്‍ എന്റെ സ്വഭാവം മാറും. ഞാന്‍ പറഞ്ഞില്ലെന്നു വേണ്ടാ.'' അതല്ല, ഭാര്യയെ അത്യധികം സ്നേഹിക്കുന്ന ഒരു ഭര്‍ത്താവായിരുന്നു എങ്കില്‍, പോട്ടെ, സാരമില്ല, അവളുടെ ദുഃഖം സഹിക്ക വയ്യാതെ പറഞ്ഞതല്ലേ എന്നു കരുതി ഹാഗാറിനെ വിളിച്ചു ശകാരിച്ചു എന്നു വേണമെങ്കില്‍ ചിന്തിക്കാം. എന്തായിരിക്കാം ഹാഗാറിനോടു പറയുക. '' എന്തോന്നാടീ ഈ കേള്‍ക്കുന്നതു. മര്യാദയ്ക്കു ഇവിടെ കഴിഞ്ഞോണം. അവള്‍ ആരാണെന്നു നിനക്കു അറിയാമോ? ഇപ്പോഴും എന്റെ ഭാര്യ തന്നെയാണു. നീ അവളുടെ ദാസിയും. എന്റെ കുഞ്ഞു നിന്റെ ഉദരത്തില്‍ ഉണ്ടെന്നു കരുതി യജമാനത്തി ആകാന്‍ ഒന്നും ശ്രമിക്കണ്ട. അടങ്ങിയൊതുങ്ങി അവള്‍ പറയുന്നതു അനുസരിച്ചു ജീവിച്ചോണം. ഇല്ലെങ്കില്‍ എന്റെ കുഞ്ഞു നിന്റെ വയറ്റില്‍ ഉണ്ടെന്നൊന്നും ഞാന്‍ കരുതുകയില്ല.'' ഒരു കാര്യം വ്യക്തമാണു. ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കപ്പെടുകയില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുവാന്‍ തക്കവണ്ണം അതു ഉള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കും. അബ്രഹാം ഇതിനു മുമ്പും പിമ്പും ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങളില്‍ സ്വീകരിച്ച നിലപാടു ശ്രദ്ധിക്കുമ്പോള്‍ ഇവിടെ എടുത്ത നിലപാടു സാധുവാണു എന്നു പറയേണ്ടതായി വരും. താന്‍ വിചാരിച്ചാല്‍ ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകുകയില്ല എന്നു അറിഞ്ഞ അബ്രഹാം അതു ദൈവത്തിന്റെ കരങ്ങളില്‍ നല്‍കി, ദൈവം ഇടപെടുന്നതു വരെ കാത്തിരിന്നു എന്നു ചിന്തിക്കുന്നതാണു ഉചിതം. ഈ സംഭവത്തന്റെ അവസാനം ദൈവം ഇടപെട്ടു അതു ആര്‍ക്കും അലോസരമുളവാക്കാത്ത വിധത്തില്‍ പരിഹരിച്ചതു കാണുമ്പോള്‍ അതായിരുന്നു ശരി എന്നു സമ്മതിക്കേണ്ടതായി വരും. സാറാ ഇവിടെ ഒരു സാധാരണ സ്ത്രീയായി തരം താണില്ലേ എന്നു സംശയിക്കാം. ഭര്‍ത്താവിന്റെ മേല്‍ കുറ്റം ആരോപിച്ചതു ദുഃഖം അസഹനീയമായതു കൊണ്ടാണു എന്നു സമാധാനിക്കാമെങ്കിലും ഗര്‍ഭിണിയായ ഒരു സ്ത്രീയോടു ഇങ്ങനെ കഠിനമായി പെരുമാറിയതു മനുഷ്യത്വമില്ലായ്മയാണു എന്നു പറയേണ്ടി വരുന്നു. തന്റെ ഭര്‍ത്താവിന്റെ വംശം നിലനിര്‍ത്തുവാനുള്ള ആഗ്രഹമായിരുന്നുവല്ലോ ഹാഗാറിനെ അബ്രഹാമിനു കൊടുക്കുവാന്‍ സാറായെ പ്രേരിപ്പിച്ചതു. എന്നാല്‍ തനിക്കു അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലായെന്നു കണ്ടപ്പോള്‍ സാറായിയുടെ സ്വഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത്രയും നാള്‍ അബ്രഹാമിനോടൊപ്പം ജീവിച്ചിട്ടും അബ്രഹാമിലുള്ള ദൈവവിശ്വാസം സാറായില്‍ കാണുന്നില്ല എന്നു ഈ സംഭവം വെളിവാക്കുന്നു. ഇല്ലെങ്കില്‍ ഹാഗാറിനോടു ക്ഷമിക്കുകയും പ്രശ്നം ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയും ചെയ്യുമായിരുന്നു. സാറാ ഇവിടെ സ്വന്ത ബുദ്ധി ഉപയോഗിച്ചു പ്രശ്നം കൈകാര്യം ചെയ്തു അതു പ്രശ്നം പരിഹരിക്കുകയായിരുന്നില്ല, വഷളാക്കുകയാണു ചെയ്തതു എന്നു തുടര്‍ന്നുള്ള സംഭവം വ്യക്തമാക്കുന്നു.
ഇനിയും ഹാഗാറിലേക്കു ചിന്ത തിരിച്ചു വിടാം. ഹാഗാറാണല്ലോ നമ്മുടെ പ്രധാന ചിന്താവിഷയം. അതിനാല്‍ ഈ പ്രശ്നത്തോടു ഹാഗാര്‍ പ്രതികരിച്ചതു ചിന്തിക്കുന്നതിനു മുമ്പു, ഹാഗാര്‍ അബ്രഹാമിന്റെ കുടുംബ സ്വസ്തത ഇല്ലാതാക്കുവാന്‍ കാരണക്കാരിയായതു എങ്ങനെ എന്നു ചിന്തിക്കേണ്ടതാണു. നേരത്തെ സൂചിപ്പിച്ചതു പോലെ ഹാഗാറിനു സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത ഒരു ഭാഗ്യാവസ്ഥയിലേക്കാണു അവള്‍ ഉയര്‍ത്തപ്പെട്ടതു. ദീര്‍ഘകാലം അബ്രഹാമിന്റെ ഭവനത്തില്‍ ഒരു അംഗത്തെ പോലെ ജീവിച്ച ഹാഗാര്‍ യഹോവയെ കുറിച്ചു അറിയുകയും അവനില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.അതു ദൈവം തന്നോടു ചെയ്ത വലിയ കൃപയും കരുണയുമായി ഹാഗാര്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ടായിരിക്കാം. പക്ഷെ അര്‍ഹിക്കാത്ത നന്മ ജീവിതത്തില്‍ ലഭിക്കുമ്പോള്‍ സാധാരണ മനുഷ്യനില്‍ ഉണ്ടാകുന്ന മാറ്റം ഹാഗാറിലും ഉണ്ടായി. നന്മയുണ്ടാകുമ്പോള്‍ കഴിഞ്ഞകാലം മറക്കുക എന്നതാണു ഒന്നാമത്തെ കാര്യം. താനാരായിരുന്നു, ഇപ്പോഴും താന്‍ ആരാണു എന്നീ കാര്യങ്ങള്‍ മറ്ക്കുന്നതിനാല്‍ ഈ നന്മയ്ക്കു കാരണഭൂതരായവരെ മറക്കുകയും അവഗണിക്കുകയും ചെയ്യുക സാധാരണമാണു. ഇവിടെ ഹാഗാറിനു പറ്റിയതും അതു തന്നെയാണു. യജമാനത്തി സാറായ്ക്കു ലഭിക്കാത്ത ഭാഗ്യം തനിക്കു ലഭിച്ചപ്പോള്‍ അവള്‍ യജമാനത്തിയെ അവഗണിക്കുകയും താന്‍ ദാസിയാണെന്ന കാര്യം വിസ്മരിച്ചു യജമാനത്തി ആകുവാന്‍ ശ്രമിക്കുകയും ചെയ്തതുമാണല്ലോ പ്രശ്നത്തിനു കാരണം. അതിന്റെ ഫലമാകട്ടെ എല്ലാം ഉപേക്ഷിച്ചു ഓടിപ്പോകേണ്ടതായി വരുന്നു. ഹാഗാറും സാറയെ പോലെ പ്രശ്നങ്ങള്‍ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാതെ സ്വന്തബുദ്ധിക്കു അനുസരണമായി പ്രതികരിക്കുന്നു. എന്നാല്‍ പ്രശ്നങ്ങളില്‍ നിന്നു ഓടിയൊളിക്കുകയല്ല, ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു കാത്തിരിക്കുകയാണു കരണീയം എന്നു ഹാഗാറിന്റെ അനുഭവം നമുക്കു ഓതിത്തരുന്നു.
ഹാഗാറിന്റെ പലായനത്തിലേക്കു വരാം. സാറാ കഠിനമായി പെരുമാറി തുടങ്ങി. അതു അസഹനീയമായപ്പോള്‍ ഹാഗാര്‍ അബ്രഹാമിന്റെ ഭവനം ഉപേക്ഷിച്ചു ഓടിപ്പോയി. മരുഭൂമിയില്‍ ശൂരിനു പോകുന്ന വഴിയരികിലുള്ള ഒരു നീരുറവയുടെ സമീപം ഹാഗാര്‍ ഇതികര്‍ത്തവ്യതാമൂഡയായി ഇരുന്നു. ഭാവിയെ കുറിച്ചുള്ള ചിന്താഭാരത്തോടെ, എന്തു ചെയ്യണം? എങ്ങോട്ടു പോകണം? എന്നൊന്നും ഒരു നിശ്ചയവുമില്ലാതെ ഇരിക്കുന്ന അവളുടെ അടുക്കലേക്കു, സ്നേഹവാനായ ദൈവം, അവനെ ഉപേക്ഷിച്ചു പോയാലും ഉപേക്ഷിക്കാത്തവനായ ദൈവം, തേടിയെത്തുന്ന ദൈവം തന്റെ ദൂതനെ അവളുടെ അടുക്കല്‍ പറഞ്ഞയച്ചു. എന്തു കൊണ്ടു ഈ സ്നേഹവാനായ ദൈവം നേരത്തെ ഇടപെട്ടില്ല എന്നു ചോദിക്കാം. അവന്‍ തക്ക സമയ്ത്തു മാത്രമേ ഇടപെടുകയുള്ളു എന്നാണു അതിനുള്ള ഉത്തരം. ഇതിനു മുമ്പു ഇടപെട്ടു ഇനിയും യഹോവയുടെ ദൂതന്‍ പറയുന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നുവെങ്കില്‍ ഹാഗാര്‍ അംഗീകരിക്കുവാന്‍ സാദ്ധ്യതയില്ല. എല്ലാ മാര്‍ഗ്ഗവും അടയുമ്പോഴാണല്ലോ സാധാരണ ദൈവത്തെ അന്വേഷിക്കുക. ദൂതന്‍ വന്നു ഹാഗാറിനോടു ചോദിച്ചു. ''സാറായിയുടെ ദാസിയായ ഹാഗാറേ നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?'' അവള്‍ മറുപടി പറഞ്ഞു '' ഞാന്‍ എന്റെ യജമാനത്തി സാറായെ വിട്ടു ഓടിപ്പോകയാകുന്നു.''
വി.വേദപുസ്തകത്തിലെ ആത്മശോധനാപരമായ ചോദ്യമാണിതു. ചോദ്യകര്‍ത്താവിനു ഉത്തരം അറിയാം. എന്നാല്‍ ഹാഗാറിനു ഈ ചോദ്യത്തിന്റെ അര്‍ത്ഥം ശരിക്കു മനസ്സിലായില്ലായെന്നു അവളുടെ മറുപടി വെളിവിക്കുന്നു. ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അവളുടെ മറുപടിയില്‍ ഉണ്ടെന്നു തോന്നുമെങ്കിലും ചോദ്യകര്‍ത്താവിനു ആ ഉത്തരം തൃപ്തികരമായില്ല. കാരണം അതിന്റെ ഈ ഉത്തരം ചോദ്യത്തില്‍ തന്നെയുണ്ടു. സാറായിയുടെ ദിസിയായ ഹാഗാറേ എന്ന സംബോധന അതു വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം അവള്‍ക്കു പറയുവാന്‍ സാധിച്ചുമില്ല. ഭൂതകാലം അവള്‍ക്കു അറിയാമെങ്കിലും ഭാവി എല്ലാവര്‍ക്കും അജ്ഞാതവുമാണു. ഇവിടെയാണെങ്കില്‍ അവളുടെ യാത്ര ഒരു ലക്ഷ്യവുമില്ലാത്തതുമാണു.
എന്താണു ഈ ചോദ്യങ്ങളുടെ അര്‍ത്ഥം? നീ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിനു അതിന്റെ ആക്ഷിരീകാര്‍ത്ഥത്തിനു അപ്പുറം ഒരു അര്‍ത്ഥം കൂടെയുണ്ടു. നീ ആരാണു എന്നു കൂടെ അതിനു അര്‍ത്ഥമുണ്ടു. നീ ആരാണെന്നു നിനക്കു അറിയാമോ എന്നാണു ദൂതന്റെ ചോദ്യത്തിന്റെ അര്‍ത്ഥം. നിന്നെ ഞാന്‍ സാറായിയുടെ ദാസിയായിട്ടാണു അവിടെ ആക്കിയതെന്നും അതു നീ മറന്നു പോയിയെന്നും ഹാഗാറിനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ഈ ചോദ്യത്തിന്റെ ലക്ഷ്യം. യഹോവയായ ദൈവം ഹാഗാറിനെ സാറായിയുടെ ദാസിയായി നിയോഗിച്ചതിന്റെ പിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ടു.അതു സാദ്ധ്യമായി തീരണമെങ്കില്‍ അവള്‍ അബ്രഹാമിന്റെ ഭവനത്തില്‍ ദാസിയായി ജീവിച്ചേ മതിയാകൂ. നീ എങ്ങോട്ടു പോകുന്നു എന്ന ചോദ്യം ഈ സത്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതു. അലക്ഷ്യമായി ജീവിച്ചു തീര്‍ക്കുവാനുള്ളതല്ല ദൈവം നല്‍കിയിരിക്കുന്ന ഈ ജീവിതം. ദൈവം തന്നെ താന്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആക്കിയിരിക്കുന്നതു എന്തിനാണു എന്നു അറിയാത്തവര്‍ ജീവിതത്തില്‍ കടന്നു വരുന്ന അനിഷ്ടകരങ്ങളായ അനുഭവങ്ങളില്‍ നിന്നു ഓടി രക്ഷപെടുവാന്‍ ശ്രമിക്കും. എന്നാല്‍ ദൈവത്തിനു നമ്മെ കുറിച്ചുള്ള പദ്ധതി സഫലമാകേണ്ടതിനു ചില ദുഖാനുഭവങ്ങള്‍ അനിവാര്യമാണു എന്നു ഹാഗാറിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ഹാഗാറിന്റെ പ്രശ്നങ്ങള്‍ക്കു പരിഹാരമായി ദൂതന്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം ഈ സത്യം വെളിവാക്കുന്നു. യഹോവയുടെ ദൂതന്‍ അവളോടു, നിന്റെ യജമാനത്തിയുടെ അടുക്കല്‍ മടങ്ങി ചെന്നു അവള്‍ക്കു കീഴടങ്ങിയിരിക്ക.'' എന്നു കല്പിച്ചു. അതു ഒരു ഉപദേശമോ ആഹ്വാനമോ ആയിരുന്നില്ല; ഒരു കല്പനയായിരുന്നു.ഈ കല്പന അനുസരിക്കുന്നതു കൊണ്ടു ലഭിക്കുന്ന ഭാഗ്യവും ദൂതന്‍ വെളിപ്പെടുത്തി. അതാകട്ടെ ഹഗാറിനെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെന്താണു എന്നു വ്യക്തമാക്കുന്നു. ഉല്പഃ16;10-12 വാക്യങ്ങളില്‍ അതു രേഖപ്പെടുത്തിയിരിക്കുന്നു. ദൈവത്തിന്റെ ഈ പദ്ധതി സാദ്ധ്യമാകണമെങ്കില്‍ ഒരു മടങ്ങിപ്പോക്കു ആവശ്യമാണു എന്നാണു ഇതു വ്യക്തമാക്കുന്നതു.
തരണം ചെയ്യുവാന്‍ കഴിയുകയില്ല എന്നു തോന്നുന്ന ജീവിതപ്രശ്നങ്ങളുടെ നടുവിലും തേടിയെത്തുന്ന ദൈവസ്നേഹത്തെ കുറിച്ചുള്ള അറിവു ഹാഗാറിനു ഒരു പുതിയ ജീവിതദര്‍ശനം പ്രദാനം ചെയ്തു. ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ അനുഭവങ്ങളും, സന്തോഷസന്താപ സമ്മിശ്രങ്ങളായ അനുഭവങ്ങളെല്ലാം ദൈവത്തിനു നമ്മെ കുറിച്ചുള്ള ഉദ്ദേശം സഫലമാകാന്‍ വേണ്ടിയുള്ളതാണെന്നതു നാം അറിയേണ്ട സത്യമാണു. തന്നെ തേടിവരുന്ന, ഉപേക്ഷിക്കാത്ത, കരുതുന്ന ദൈവസ്നേഹത്തെ ഇവിടെ ഹാഗാര്‍ കണ്ടെത്തിയതിനാല്‍ അവള്‍ ആ ദൈവത്തിനു ഒരു പുതിയ പേരു നല്‍കി. ഉല്പഃ 16; 13 ''എന്നാറെ അവള്‍ ഃ എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവയ്ക്കു ദൈവമേ നീ എന്നെ കാണുന്നു എന്നു പേരു വിളിച്ചു. അതുവരെ ആരും വിളിക്കാത്ത ഒരു പുതിയ പേരു. ഇതുവരെ താന്‍ കരുതിയ പോലെ ദൈവം നന്മയുടെ കലത്തു മാത്രമല്ല, അതിലധികമായി പ്രയാസങ്ങളിലും ദുഃഖങ്ങളിലും പ്രതിസന്ധിയിലും അവന്‍ ഏറ്റം സമീപസ്ഥനും കാക്കുന്നവനും കരുതുന്നവനുമാണെന്ന ഈ തിരിച്ചറിവു ജീവിതത്തിലേക്കു തിരികെ വരുവാനും ഒരു വലിയ ജാതിക്കു ജന്മം നല്‍കുവാനും ഹാഗാറിനെ പ്രാപ്തയാക്കി.
ഹാഗാറിന്റെ ഈ ജീവിതാനുഭവങ്ങള്‍ നമുക്കു സാധനപാഠമായി ഭവിക്കണമെങ്കില്‍ ദൂതന്‍ അവളോടു ചോദിച്ച ചോദ്യങ്ങള്‍ നമ്മോടു സ്വയം ചോദിക്കേണ്ടതാണു.ദൈവം തന്നെ നിയോഗിച്ച സ്ഥാനത്തു വിശ്വസ്തതയോടെ ജീവിക്കുവാനും, പാതവിട്ടു സഞ്ചരിക്കുന്നുവോ എന്നു സ്വയം മനസ്സിലാക്കുവാനും തിരുത്തുവാനും ഈ ചോദ്യങ്ങള്‍ ഉപകരിക്കും , ഉപകരിക്കട്ടെ. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഐസന്‍ ഹോവര്‍ പ്രസിഡന്ററു സ്ഥാനം ഏറ്റെടുത്തു കൊണ്ടു ചെയ്ത ആദ്യപ്രസംഗത്തില്‍ അമേരിക്കന്‍ ജനതയുടെ മുമ്പില്‍ വച്ചതു മൂന്നു ചോദ്യങ്ങളാണു. ''Where are we come from? Why are we here? Where are we going? '' ഈ മൂന്നു ചോദ്യങ്ങളും അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തോടെ അമേരിക്കന്‍ ജനത ഉള്‍ക്കൊണ്ടതു കൊണ്ടാണു ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയില്‍ എത്തിയതു എന്നു ചരിത്രം സാക്ഷിക്കുന്നു. നാം ഇവിടെ പ്രവാസികളാണെന്നും ഇവിടെ അര്‍ത്ഥവത്തായി ജീവിച്ചെങ്കില്‍ മാത്രമേ ശ്രേഷ്ഠമായ ജീവിതലക്ഷ്യം കൈവരിക്കുവാന്‍ കഴിയുകയുള്ളു എന്നും ഈ ചോദ്യങ്ങള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അതു സാദ്ധ്യമാകണമെങ്കില്‍ തേടിയെത്തുന്ന ദൈവസ്നേഹത്തെ ജീവിതാനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞു നമ്മെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടതാണു. അതിനു ഈ ചിന്തകള്‍ ഉപകരിക്കട്ടെ.
Comments
Post a Comment