വചനപരിച്ഛേദം-14
14.എല്ലാം കാണുന്ന, കരുതുന്ന ദൈവം.
ഉല്പഃ 22;14. അബ്രഹാം ആസ്ഥലത്തിനു 'യഹോവ - യിരേ' എന്നു പേരിട്ടു.
വിശ്വാസികളുടെ പിതാവായ അബ്രഹാമിനു അഭിമുഖീകരിക്കേണ്ടി വന്ന അനേകം പരീക്ഷകളില്‍ ഏറ്റം പ്രധാനപ്പെട്ട ഒന്നാണു ഉല്പത്തിപുസ്തകം 22-ാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു. ഇവിടെ അബ്രഹാം നേരിട്ട പരീക്ഷയെ കുറിച്ചു ഒന്നും രണ്ടും വാക്യങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ''അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍; 'അബ്രഹാമേ' എന്നു വിളിച്ചതിനു 'ഞാന്‍ ഇതാ' എന്നു അവന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ 'നിന്റെ മകനെ , നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസഹാക്കിനെ കൂട്ടിക്കൊണ്ടു മോറിയാ ദേശത്തു ചെന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന മലയില്‍ അവനെ ഹോമയാഗം കഴിക്ക' എന്നു അരുളിച്ചെയ്തു.'' ദൈവമാണു അബ്രഹാമിനെ പരീക്ഷിക്കുന്നതു എന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. എന്നാല്‍ പരിശുദ്ധനായ യാക്കോബുശ്ളീഹാ പറയുന്ന യാക്കോഃ1;13 '' പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവനാകുന്നു.താന്‍ ആരേയും പരീക്ഷിക്കുന്നുമില്ല. വാക്കുകള്‍ ശ്രദ്ധിക്കുമ്പോള്‍ സംശയം തോന്നാം. എന്നാല്‍ ഇവിടെ പരീക്ഷ എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഇംഗ്ളീഷു പദം tempt എന്നാണു.അതിനു മലയാളത്തില്‍ പരീക്ഷ എന്നു അര്‍ത്ഥം പറയാറുണ്ടെങ്കിലും ശരിയായ അര്‍ത്ഥം പ്രലോഭനം എന്നാണു. തെറ്റു ചെയ്യുവാനോ, ദൈവത്തെ തള്ളിപ്പറയുവാനോ അവസരം ഉണ്ടാക്കുകയാണു സാത്താന്‍ ഇവിടെ ചെയ്യുന്നതു. മശിഹാതമ്പുരാന്‍ മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ടതിനും ഉപയോഗിച്ചിരിക്കുന്ന പദം tempted, tempter എന്നിവയാണു. എന്നാല്‍ അബ്രഹാമിനുണ്ടായ പരീക്ഷയെ കുറിച്ചു ഇംഗ്ളീഷു വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു God tested Abraham എന്നാണു. അതിനു 'പരിശോധന', 'മാറ്റുരച്ചുനോക്കല്‍' എന്നൊക്കെയാണു അര്‍ത്ഥം. അബ്രഹാമിനു ദൈവത്തിലുള്ള വിശ്വാസം എത്രമാത്രം ദൃഡതരമാണെന്നു പരിശോധിക്കുന്നു. സകലവും അറിയുന്ന ദൈവത്തിനു അതു സുവിദിതമല്ലേ. പിന്നെ ഇങ്ങനെ ഒരു പരീക്ഷയുടെ ആവശ്യമുണ്ടോ എന്ന സംശയം ഉണ്ടാകാം. ദൈവത്തിന്റെ ഉദ്ദേശം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. ഇയ്യോബിന്റെ പുസ്തകത്തില്‍ പിശാചിനു ഇയ്യോബിനെ പരീക്ഷിക്കുവാന്‍ യഹോവ അനുവാദം കൊടുത്തതായിട്ടാണു കാണുന്നതു. ഇയ്യോബു അവിടെയൊന്നും തന്നെ തള്ളിപ്പറയുകയില്ലെന്നു യഹോവയ്ക്കു അറിയാമായിരുന്നു. എന്നാല്‍ പിന്നെ പിശാചിനെ അനുവദിച്ചതു എന്തിനു? ഒരുത്തരമേയുള്ളു ഇയ്യോബിന്റെ ആത്മബലം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം. ഇനിയും ഏതു പരീക്ഷ വന്നാലും തളരാതെ പിടച്ചു നില്ക്കുവാനുള്ള ബലം അതില്‍ നിന്നു ആര്‍ജ്ജിക്കും. അതുപോലെ, അബ്രഹാമിനു തന്റെ ആത്മബലത്തെ കുറിച്ചു ബോദ്ധ്യമുണ്ടാകുവാനും, ദൈവപരിപാലനയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാനും, വരും കാലങ്ങളില്‍ പ്രശ്നങ്ങളില്‍ തളര്‍ന്നു പോകാതെ ദൈവത്തില്‍ ആശ്രയിക്കുവാനും, വരും തലമുറകള്‍ക്കു ഒരു സാധനപാഠമാകുവാനുമായിട്ടായിരുന്നു ഈ പരീക്ഷ എന്നു പറയാം. 1.പത്രോസു 1;6,7 വാക്യങ്ങള്‍, '' അതിനാല്‍ നാനാ പരീക്ഷകളാല്‍ അല്പനേരത്തേക്കു ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞു പോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനേക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു.'' എന്ന പരിശുദ്ധനായ പത്രോസുശ്ളീഹായുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നു. പരിശുദ്ധനായ പൗലോസുസ്ളീഹാ 1.കൊരിഃ 10;13 ല്‍ പറയുന്നതു ശ്രദ്ധിക്കുകഃ ' മനുഷ്യര്‍ക്കു നടപ്പില്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തന്‍, നിങ്ങള്‍ക്കു കഴിയുന്നതിലും മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടു കൂടെ പോക്കു വഴിയും ഉണ്ടാക്കും.'' അബ്രഹാമിന്റെ കാര്യത്തില്‍ യിസഹാക്കിനു പകരം യഹോവ ഒരു കുഞ്ഞാടിനെ കരുതിയിരുന്നു എന്നതു കൂടെ അറിയുമ്പോള്‍ ആ സത്യം ഉറപ്പാകുന്നു.
അബ്രഹാം നേരിട്ടിിടത്തോളം പരീക്ഷകള്‍ ഈ ഭൂമിയില്‍ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല. എന്തെന്തു പരീക്ഷകളാണു അബ്രഹാമിന്റെ ജീവിതത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നതു. അബ്രഹാമിന്റെ ജീവചരിത്രം വി.വേദപുസ്തകത്തില്‍ ആരംഭിക്കുന്നതു തന്നെ ഒരു വലിയ പരീക്ഷയോടു കൂടിയാണു.12-ാം ആദ്ധ്യായം ഒന്നാം വാക്യം അതു വ്യക്തമായി പറയുന്നു. അതുവരെ പ്രിയപ്പെട്ടതായി കരുതിയിരുന്നതും, അതു കൂടാതെ ജീവിതം സാദ്ധ്യമല്ലെന്നു ധരിച്ചിരുന്നതുമായ നാടും വീടും പ്രിയപ്പെട്ടവരേയും ഉപേക്ഷിച്ചു ഒരു നിശ്ചയവും ഇല്ലാത്ത, കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക എന്ന യഹോവയുടെ അരുളപ്പാടു തന്നെ സാധാരണ മനുഷ്യനു ഒരു പരീക്ഷ തന്നെയാണു. 'നിന്നെ ഒരു വലിയ ജാതിയാക്കും' എന്ന വാഗ്ദത്തം ലഭിച്ചിട്ടും മക്കള്‍ ഉണ്ടാകാതിരുന്നതും, ഹാഗാറിനെ ഭാര്യയായി ലഭിച്ചതും, അവള്‍ ഗര്‍ഭിണിയായതും, മകനെ പ്രസവിച്ചതും, അവരെ ഉപേക്ഷിക്കേണ്ടി വന്നതും, യാത്രയില്‍ പലപ്പോഴും ഭാര്യയെ സഹോദരി എന്നു പറയേണ്ടി വന്നതും, സഹാനുഭൂതികൊണ്ടു കൂടെ കൂട്ടിക്കൊണ്ടു വന്ന സഹോദരപുത്രന്‍ ലോത്തു സൃഷ്ടിച്ച പ്രശ്നങ്ങളും, ഇങ്ങനെ ചെറുതും വലയതുമായ എത്രയെത്ര പ്രശ്നങ്ങളാണു അബ്രഹാമിന്റെ ജീവിതത്തിലേക്കു കടന്നു വന്നതു. മൂത്തപുത്രനായ യിശ്മായേലിനെ ഉപേക്ഷിക്കേണ്ടി വന്നതു ആത്മസംഘര്‍ഷം നിറഞ്ഞു നിന്ന ഒന്നായിരുന്നു. അതെല്ലാം ശാന്തമായി, ജീവിതം സ്വസ്തമായി എന്നു കരുതിയിരിക്കുമ്പോഴാണു, പ്രതീക്ഷ മുഴുവന്‍ അര്‍പ്പിച്ചിരുന്ന വാഗ്ദത്ത പുത്രനേയും നഷ്ടപ്പെടുക. എന്നാല്‍, ഇഷ്ടമുള്ളതും അനിഷ്ടകരവുമായ എല്ലാ ജീവിതാനുഭവങ്ങളുടേയും കീഴെ യഹോവയുടെ ബലമേറിയ കരമുണ്ടു എന്ന അടിയുറച്ച വിശ്വാസമാണു ഇവയെ എല്ലാം സമചിത്തതയോടെ നേരിടുവാന്‍ അബ്രഹാമിനെ പ്രാപ്തനാക്കിയതു.
ഇവിടെയും അബ്രഹാം യഹോവയോടു സംശയമോ ചോദ്യങ്ങളോ ചോദിക്കുന്നില്ല. സാധാരണ മനുഷ്യനായിരുന്നു എങ്കില്‍ എന്തെന്തു ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. ഇതിനു വേണ്ടിയായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു മകനെ എന്തിനു തന്നു? ഇതിനു വേണ്ടിയായിരുന്നോ ഏശാവിനെ ഉപേക്ഷിക്കുവാന്‍ കല്പിച്ചതു? നിന്നെ ഒരു വലിയ ജാതിയാക്കും എന്നു പറഞ്ഞതു യിശ്മായേലിനെ കുറിച്ചായിരുന്നു എങ്കില്‍ അവനെ ഉപേക്ഷിക്കുവാന്‍ പറഞ്ഞതു എന്തിനു? ഇങ്ങനെ സങ്കടത്തില്‍ നിന്നും നിരാശയില്‍ നിന്നും ഉയര്‍ന്നു വരുന്ന അനേക ചോദ്യങ്ങള്‍ സ്വാഭാവികമാണു. എന്നാല്‍ അബ്രഹാം ഒരക്ഷരം പോലും മറുപടി പറയാതെ അനുസരിക്കുവാന്‍ തയ്യാറാകുകയാണു ചെയ്തതു. അതു അസ്വാഭാവികം എന്നു വിശേഷിപ്പിച്ചാലും മതിയാകുകയില്ല.
എന്നാല്‍ അതിനേക്കാള്‍ അതിശയനീയവും അബ്രഹാമിന്റെ മനസ്സു തുറന്നു കാട്ടുന്നതുമായ ഒന്നു അവിടെ വായിച്ചെടുക്കുവാന്‍ കഴിയും. യഹോവയുടെ അരുളപ്പാടു ഉണ്ടായപ്പോള്‍ അതിനെക്കുറിച്ചു ആരോടും ആലോചിക്കുകയോ പറയുക പോലുമോ ചെയ്തില്ല എന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത. യഹോവയുടെ അരുളപ്പാടിനു അപ്പുറം ആരുടേയും ആലോചനയ്ക്കും അഭിപ്രായത്തിനും അബ്രഹാം ഒരിക്കലും വിലകല്പിച്ചിരുന്നില്ല. പ്രായപ്പെട്ട ഭാര്യയോടു പോലും ആലോചിച്ചില്ലെന്നു മാത്രമല്ല പറഞ്ഞതു പോലുമില്ല. കാരണം നമുക്കു ഊഹിക്കാവുന്നതാണു. ഭാര്യയോടു പറഞ്ഞാല്‍ അവള്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്നു അബ്രഹാമിനു അറിയാം. യിസഹാക്കിനെ കൂടാതെ തിരികെ വന്നാല്‍ സാറായെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നു പോലും അബ്രഹാം ചിന്തിച്ചു കാണുകയുമില്ല. കൂടെ വന്ന ബാല്യക്കാരോടാകട്ടെ, പ്രിയമകനോടാകട്ടെ ഇതിനെ കുറിച്ചു ഒരക്ഷരം പറഞ്ഞില്ല. യാത്രാമദ്ധ്യേ യിസഹാക്കു ' അപ്പാ, തീയും വിറകുമുണ്ടു ഹോമയാഗത്തിനുള്ള ആട്ടിന്‍ കുട്ടി എവിടെ? എന്നു അപ്രതീക്ഷിതമായി ചോദിച്ചപ്പോള്‍ പോലും തളരാതെ, പതറാതെ, തൊണ്ടയിടറാതെ ധൈര്യമായി'ദൈവം തനിക്കു ഹോമയാഗത്തിനുള്ള ഒരാട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും മകനെ' എന്നു പറയുവാന്‍ ആ പിതാവിനു എങ്ങനെ കഴിഞ്ഞു എന്നു എത്ര ആലോചിച്ചാലും നമുക്കു മനസ്സിലാകുകയില്ല. ഒരു കാര്യം മാത്രം പറയാം യഹോവയുടെ വാക്കിനപ്പുറം അബ്രഹാം ഒന്നിനും, ഒരു ബന്ധത്തിനും സ്ഥാനം കല്പിച്ചിരുന്നില്ല.
കൈയ്യും കാലും ബന്ധിച്ചു അടുക്കിവച്ച വിറകിനു മുകളില്‍ യിസഹാക്കിനെ എടുത്തു കിടത്തുമ്പോള്‍ '' എന്താപ്പാ ഇങ്ങനെ? യഹോവ ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും എന്നു പറഞ്ഞിട്ടു അതു എവിടെ?'എന്നു മകന്‍ ചോദിച്ചാല്‍ എന്തു പറയും എന്നു പോലും അബ്രഹാം ചിന്തിച്ചു കാണുകയില്ല. അബ്രഹാം ഒന്നും ചിന്തിക്കാതെയും ആലോചിക്കാതെയും ദൃഡനിശ്ചയത്തോടെ ഒരു യാഗപീഠം പണിതു അതില്‍ വിറകു അടുക്കി,തന്റെ മകന്‍ യിസഹാക്കിന്റെ കരചരണങ്ങള്‍ ബന്ധിച്ചു അതിന്‍മീതെ കിടത്തി. പിന്നെ അബ്രഹാം കൈനീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. എന്നിങ്ങനെയുള്ള വി.വേദപുസ്തക വിവരണത്തില്‍ അബ്രഹാമില്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷത്തിന്റെ കണിക പോലും പ്രകടമാകുന്നില്ല. അബ്രഹാമിന്റെ ബലിയെ ഭാവനയില്‍ കാണാന്‍ ശ്രമിച്ച സാഹിത്യകാരന്മാര്‍, അബ്രഹാമിന്റെ മാനസിക സംഘര്‍ഷം അനുവാചക ഹൃദയങ്ങളെ വികാരതരളിതം ആകത്തക്കവണ്ണം വര്‍ണ്ണിച്ചിട്ടുണ്ടു. എന്നാല്‍ അതെല്ലാം യഥാര്‍ത്ഥ അബ്രഹാമിനെ അല്ല, അബ്രഹാമിന്റെ സ്ഥാനത്തു തങ്ങളെ തന്നെ പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച സാഹിത്യകാരന്മാരുടെ ആത്മപ്രകാശനം മാത്രമാണു.മകനെ അറുക്കാന്‍ വാളോങ്ങിയപ്പോള്‍ ആ കരങ്ങള്‍ വിറച്ചില്ല. മനസ്സു പതറിയില്ല. അബ്രഹാമേ എന്ന വിളി ഉടനെ കേട്ടില്ലായിരുന്നു എങ്കില്‍ അബ്രഹാമിന്റെ കത്തി യിസഹാക്കന്റെ കഴുത്തില്‍ ആഞ്ഞു പതിക്കുമായിരുന്നു എന്നതിനു സംശയമില്ല. വിശ്വാസികളുടെ ഹൃദയത്തില്‍ അബ്രഹാം വിശ്വാസികളുടെ പിതാവായി ഇന്നും നിലകൊള്ളുന്നതു അതു കൊണ്ടു തന്നെയാണു.
അബ്രഹാമിനു അസാധാരണമായ ഈ മനോബലം എവിടെ നിന്നു കിട്ടി? രണ്ടു കാരണങ്ങള്‍ ഇവിടെ തന്നെ കണാം. യിസഹാക്കിന്റെ ചോദ്യത്തിനു അബ്രഹാം കൊടുത്ത മറുപടിയില്‍ ഒരു കാര്യം കാണുന്നു. യഹോവ നോക്കിക്കൊള്ളും എന്നതു ആടിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും അബ്രഹാമിന്റെ വിശ്വാസം അതു തന്നെയായിരുന്നു. 14-ാം വാക്യം. '' അബ്രഹാം ആ സ്ഥലത്തിനു 'യഹോവ- യിരേ' എന്നു പേരിട്ടു എന്നതാണു രണ്ടാമത്തെ കാര്യം. 'യഹോവ കാണുന്നു' അഥവാ, 'യഹോവ കുറവിനെ പരിഹരിക്കുന്നു' എന്നാണു അതിന്റെ അര്‍ത്ഥം. ഇവിടെ യഹോവ എല്ലാം കാണുന്നവനാണെന്നും അവന്‍ കുറവുകളെ പരിഹരിച്ചു കൊള്ളും എന്നുള്ള ഉറച്ച വിശ്വാസമാണു മകനെ ബലിയായി നല്‍കാനുള്ള ആത്മബലം ആബ്രഹാമിനു നല്‍കിയതു. താന്‍ വിശ്വസിച്ചതു ഒരിക്കലും അസത്യമാകയില്ല എന്നു ഈ സംഭവത്തിലൂടെ കുറേക്കൂടെ ഉറപ്പുള്ളതായി മാറി. ഇവിടെ മാത്രമല്ല, തന്റെ ഭൂത വര്‍ത്തമാന ഭാവി കാലങ്ങളെല്ലാം അവന്‍ കാണുന്നു എന്നും ഇതുവരെ തന്നെ കരുതിയപോലെ ഇനിയും കരുതിക്കൊള്ളും എന്നുമുള്ള ഉറച്ച വിശ്വാസമാണു ഈ വാക്കുകളില്‍ പ്രകടമാകുന്നതു. അതിനാല്‍ തന്റെ ഭാവിക്കു ആവശ്യമായ അനുഭവങ്ങള്‍ മാത്രമേ വര്‍ത്തമാന കാലത്തു തരികയുള്ളു എന്നും ഭാവിയില്‍ തന്റെ ജീവിതത്തില്‍ ഉണ്ടാകാവുന്ന കുറവുകളെ പരിഹരിക്കുകയാണു യഹോവയുടെ ഉദ്ദേശം എന്നും അബ്രഹാം വിശ്വസിക്കുന്നു. ദൈവം എല്ലാം കാണുന്നു, എല്ലാം അറിയുന്നു മാത്രമല്ല കരുതുകയും ചെയ്യുന്നു. അവന്റെ കണ്ണിനു മറവായിരിക്കുന്നതു ഒന്നുമില്ല. എന്നു തുടങ്ങി അനേക ദൈവിക സത്യങ്ങളെ ഈ വാക്കുകള്‍ പ്രകാശിപ്പിക്കുന്നു.
ഇതെല്ലാം മറ്റൊരു ദൈവിക സത്യമാണു വെളിവാക്കുന്നതു. ജീവിതത്തില്‍ ഉണ്ടാകുന്ന സമസ്ത അനുഭവങ്ങളും സുഖവും, ദുഃഖവും, സന്തോഷവും, സന്താപവും, പ്രതിബന്ധങ്ങളും, പ്രതികൂലതകളും എല്ലാം ദൈവം അറിയുന്നു എന്ന സത്യമാണു ഇതു വെളിവാക്കുന്നതു. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സന്തോഷങ്ങളിലും ദൈവകരങ്ങളുണ്ടെന്നും, അതാണു ദൈവകൃപയെന്നും സംശയരഹിതമായി പറയാം. എന്നാല്‍ ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ ദുരനുഭവങ്ങളിലും ദൈവകരങ്ങളും ദൈവകൃപയും നമുക്കു കാണാന്‍ കഴിയുന്നണ്ടോ. ദൈവം നമ്മെ കൈവിട്ട നിമിഷങ്ങളായിട്ടാണു നാം അവയെ കാണുന്നതു. എന്നാല്‍ ദൈവം കൂടുതല്‍ സമീപസ്ഥനായി നില്‍ക്കുന്നതു അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണെന്നതാണു സത്യം. ആ സത്യം അബ്രഹാമിനു നല്ലവണ്ണം അറിയാമായിരുന്നു എന്നതിനാലാണു തന്റെ ജീവിതത്തിലേക്കു കടന്നു വന്ന എല്ലാ പ്രതികൂലതകളുടേയും നടുവില്‍ തളര്‍ന്നു പോകാതെ ഉറച്ചു നിന്നതു. അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണത്തിനു അനിവാര്യമാണു എന്നു മനസ്സിലാക്കി അതിനെ സ്വീകരിക്കുവാന്‍ തികഞ്ഞ വിശ്വാസം അത്യന്താപേക്ഷിതമാണു. പ്രശ്നരഹിതമായ ജീവിതത്തില്‍ മാത്രമല്ല, പ്രശ്നങ്ങളുടെ നടുവിലും ദൈവപരിപാലനം ദര്‍ശിക്കുന്നിടത്താണു സമാധാനവും സന്തോഷവും നിലനില്ക്കുന്നതു. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ , പതറാതെ, തളരാതെ,താളടിയായി വീണു പോകാതെ നിലനില്ക്കുവാന്‍ കഴിയണമെങ്കില്‍ അബ്രഹാമിനെ പോലെ ' യിഹോവ- യിരേ' എന്നു പറയുക മാത്രമല്ല, അംഗീകരിക്കുവാനും വിശ്വസിക്കുവാനും കഴിയണം; കഴിയട്ടെ.
ഇവിടെയും അബ്രഹാം യഹോവയോടു സംശയമോ ചോദ്യങ്ങളോ ചോദിക്കുന്നില്ല. സാധാരണ മനുഷ്യനായിരുന്നു എങ്കില്‍ എന്തെന്തു ചോദ്യങ്ങള്‍ ചോദിക്കുമായിരുന്നു. ഇതിനു വേണ്ടിയായിരുന്നു എങ്കില്‍ ഇങ്ങനെ ഒരു മകനെ എന്തിനു തന്നു? ഇതിനു വേണ്ടിയായിരുന്നോ ഏശാവിനെ ഉപേക്ഷിക്കുവാന്‍ കല്പിച്ചതു? നിന്നെ ഒരു വലിയ ജാതിയാക്കും എന്നു പറഞ്ഞതു യിശ്മായേലിനെ കുറിച്ചായിരുന്നു എങ്കില്‍ അവനെ ഉപേക്ഷിക്കുവാന്‍ പറഞ്ഞതു എന്തിനു? ഇങ്ങനെ സങ്കടത്തില്‍ നിന്നും നിരാശയില്‍ നിന്നും ഉയര്‍ന്നു വരുന്ന അനേക ചോദ്യങ്ങള്‍ സ്വാഭാവികമാണു. എന്നാല്‍ അബ്രഹാം ഒരക്ഷരം പോലും മറുപടി പറയാതെ അനുസരിക്കുവാന്‍ തയ്യാറാകുകയാണു ചെയ്തതു. അതു അസ്വാഭാവികം എന്നു വിശേഷിപ്പിച്ചാലും മതിയാകുകയില്ല.
എന്നാല്‍ അതിനേക്കാള്‍ അതിശയനീയവും അബ്രഹാമിന്റെ മനസ്സു തുറന്നു കാട്ടുന്നതുമായ ഒന്നു അവിടെ വായിച്ചെടുക്കുവാന്‍ കഴിയും. യഹോവയുടെ അരുളപ്പാടു ഉണ്ടായപ്പോള്‍ അതിനെക്കുറിച്ചു ആരോടും ആലോചിക്കുകയോ പറയുക പോലുമോ ചെയ്തില്ല എന്നതാണു ശ്രദ്ധിക്കേണ്ട വസ്തുത. യഹോവയുടെ അരുളപ്പാടിനു അപ്പുറം ആരുടേയും ആലോചനയ്ക്കും അഭിപ്രായത്തിനും അബ്രഹാം ഒരിക്കലും വിലകല്പിച്ചിരുന്നില്ല. പ്രായപ്പെട്ട ഭാര്യയോടു പോലും ആലോചിച്ചില്ലെന്നു മാത്രമല്ല പറഞ്ഞതു പോലുമില്ല. കാരണം നമുക്കു ഊഹിക്കാവുന്നതാണു. ഭാര്യയോടു പറഞ്ഞാല്‍ അവള്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്നു അബ്രഹാമിനു അറിയാം. യിസഹാക്കിനെ കൂടാതെ തിരികെ വന്നാല്‍ സാറായെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നു പോലും അബ്രഹാം ചിന്തിച്ചു കാണുകയുമില്ല. കൂടെ വന്ന ബാല്യക്കാരോടാകട്ടെ, പ്രിയമകനോടാകട്ടെ ഇതിനെ കുറിച്ചു ഒരക്ഷരം പറഞ്ഞില്ല. യാത്രാമദ്ധ്യേ യിസഹാക്കു ' അപ്പാ, തീയും വിറകുമുണ്ടു ഹോമയാഗത്തിനുള്ള ആട്ടിന്‍ കുട്ടി എവിടെ? എന്നു അപ്രതീക്ഷിതമായി ചോദിച്ചപ്പോള്‍ പോലും തളരാതെ, പതറാതെ, തൊണ്ടയിടറാതെ ധൈര്യമായി'ദൈവം തനിക്കു ഹോമയാഗത്തിനുള്ള ഒരാട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും മകനെ' എന്നു പറയുവാന്‍ ആ പിതാവിനു എങ്ങനെ കഴിഞ്ഞു എന്നു എത്ര ആലോചിച്ചാലും നമുക്കു മനസ്സിലാകുകയില്ല. ഒരു കാര്യം മാത്രം പറയാം യഹോവയുടെ വാക്കിനപ്പുറം അബ്രഹാം ഒന്നിനും, ഒരു ബന്ധത്തിനും സ്ഥാനം കല്പിച്ചിരുന്നില്ല.
കൈയ്യും കാലും ബന്ധിച്ചു അടുക്കിവച്ച വിറകിനു മുകളില്‍ യിസഹാക്കിനെ എടുത്തു കിടത്തുമ്പോള്‍ '' എന്താപ്പാ ഇങ്ങനെ? യഹോവ ആട്ടിന്‍ കുട്ടിയെ നോക്കിക്കൊള്ളും എന്നു പറഞ്ഞിട്ടു അതു എവിടെ?'എന്നു മകന്‍ ചോദിച്ചാല്‍ എന്തു പറയും എന്നു പോലും അബ്രഹാം ചിന്തിച്ചു കാണുകയില്ല. അബ്രഹാം ഒന്നും ചിന്തിക്കാതെയും ആലോചിക്കാതെയും ദൃഡനിശ്ചയത്തോടെ ഒരു യാഗപീഠം പണിതു അതില്‍ വിറകു അടുക്കി,തന്റെ മകന്‍ യിസഹാക്കിന്റെ കരചരണങ്ങള്‍ ബന്ധിച്ചു അതിന്‍മീതെ കിടത്തി. പിന്നെ അബ്രഹാം കൈനീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു. എന്നിങ്ങനെയുള്ള വി.വേദപുസ്തക വിവരണത്തില്‍ അബ്രഹാമില്‍ ഉണ്ടാകാവുന്ന മാനസിക സംഘര്‍ഷത്തിന്റെ കണിക പോലും പ്രകടമാകുന്നില്ല. അബ്രഹാമിന്റെ ബലിയെ ഭാവനയില്‍ കാണാന്‍ ശ്രമിച്ച സാഹിത്യകാരന്മാര്‍, അബ്രഹാമിന്റെ മാനസിക സംഘര്‍ഷം അനുവാചക ഹൃദയങ്ങളെ വികാരതരളിതം ആകത്തക്കവണ്ണം വര്‍ണ്ണിച്ചിട്ടുണ്ടു. എന്നാല്‍ അതെല്ലാം യഥാര്‍ത്ഥ അബ്രഹാമിനെ അല്ല, അബ്രഹാമിന്റെ സ്ഥാനത്തു തങ്ങളെ തന്നെ പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച സാഹിത്യകാരന്മാരുടെ ആത്മപ്രകാശനം മാത്രമാണു.മകനെ അറുക്കാന്‍ വാളോങ്ങിയപ്പോള്‍ ആ കരങ്ങള്‍ വിറച്ചില്ല. മനസ്സു പതറിയില്ല. അബ്രഹാമേ എന്ന വിളി ഉടനെ കേട്ടില്ലായിരുന്നു എങ്കില്‍ അബ്രഹാമിന്റെ കത്തി യിസഹാക്കന്റെ കഴുത്തില്‍ ആഞ്ഞു പതിക്കുമായിരുന്നു എന്നതിനു സംശയമില്ല. വിശ്വാസികളുടെ ഹൃദയത്തില്‍ അബ്രഹാം വിശ്വാസികളുടെ പിതാവായി ഇന്നും നിലകൊള്ളുന്നതു അതു കൊണ്ടു തന്നെയാണു.
അബ്രഹാമിനു അസാധാരണമായ ഈ മനോബലം എവിടെ നിന്നു കിട്ടി? രണ്ടു കാരണങ്ങള്‍ ഇവിടെ തന്നെ കണാം. യിസഹാക്കിന്റെ ചോദ്യത്തിനു അബ്രഹാം കൊടുത്ത മറുപടിയില്‍ ഒരു കാര്യം കാണുന്നു. യഹോവ നോക്കിക്കൊള്ളും എന്നതു ആടിന്റെ കാര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. ജീവിതത്തിന്റെ എല്ലാകാര്യങ്ങളിലും അബ്രഹാമിന്റെ വിശ്വാസം അതു തന്നെയായിരുന്നു. 14-ാം വാക്യം. '' അബ്രഹാം ആ സ്ഥലത്തിനു 'യഹോവ- യിരേ' എന്നു പേരിട്ടു എന്നതാണു രണ്ടാമത്തെ കാര്യം. 'യഹോവ കാണുന്നു' അഥവാ, 'യഹോവ കുറവിനെ പരിഹരിക്കുന്നു' എന്നാണു അതിന്റെ അര്‍ത്ഥം. ഇവിടെ യഹോവ എല്ലാം കാണുന്നവനാണെന്നും അവന്‍ കുറവുകളെ പരിഹരിച്ചു കൊള്ളും എന്നുള്ള ഉറച്ച വിശ്വാസമാണു മകനെ ബലിയായി നല്‍കാനുള്ള ആത്മബലം ആബ്രഹാമിനു നല്‍കിയതു. താന്‍ വിശ്വസിച്ചതു ഒരിക്കലും അസത്യമാകയില്ല എന്നു ഈ സംഭവത്തിലൂടെ കുറേക്കൂടെ ഉറപ്പുള്ളതായി മാറി. ഇവിടെ മാത്രമല്ല, തന്റെ ഭൂത വര്‍ത്തമാന ഭാവി കാലങ്ങളെല്ലാം അവന്‍ കാണുന്നു എന്നും ഇതുവരെ തന്നെ കരുതിയപോലെ ഇനിയും കരുതിക്കൊള്ളും എന്നുമുള്ള ഉറച്ച വിശ്വാസമാണു ഈ വാക്കുകളില്‍ പ്രകടമാകുന്നതു. അതിനാല്‍ തന്റെ ഭാവിക്കു ആവശ്യമായ അനുഭവങ്ങള്‍ മാത്രമേ വര്‍ത്തമാന കാലത്തു തരികയുള്ളു എന്നും ഭാവിയില്‍ തന്റെ ജീവിതത്തില്‍ ഉണ്ടാകാവുന്ന കുറവുകളെ പരിഹരിക്കുകയാണു യഹോവയുടെ ഉദ്ദേശം എന്നും അബ്രഹാം വിശ്വസിക്കുന്നു. ദൈവം എല്ലാം കാണുന്നു, എല്ലാം അറിയുന്നു മാത്രമല്ല കരുതുകയും ചെയ്യുന്നു. അവന്റെ കണ്ണിനു മറവായിരിക്കുന്നതു ഒന്നുമില്ല. എന്നു തുടങ്ങി അനേക ദൈവിക സത്യങ്ങളെ ഈ വാക്കുകള്‍ പ്രകാശിപ്പിക്കുന്നു.
ഇതെല്ലാം മറ്റൊരു ദൈവിക സത്യമാണു വെളിവാക്കുന്നതു. ജീവിതത്തില്‍ ഉണ്ടാകുന്ന സമസ്ത അനുഭവങ്ങളും സുഖവും, ദുഃഖവും, സന്തോഷവും, സന്താപവും, പ്രതിബന്ധങ്ങളും, പ്രതികൂലതകളും എല്ലാം ദൈവം അറിയുന്നു എന്ന സത്യമാണു ഇതു വെളിവാക്കുന്നതു. ജീവിതത്തില്‍ ഉണ്ടാകുന്ന എല്ലാ സന്തോഷങ്ങളിലും ദൈവകരങ്ങളുണ്ടെന്നും, അതാണു ദൈവകൃപയെന്നും സംശയരഹിതമായി പറയാം. എന്നാല്‍ ജീവിതത്തില്‍ കടന്നു വരുന്ന എല്ലാ ദുരനുഭവങ്ങളിലും ദൈവകരങ്ങളും ദൈവകൃപയും നമുക്കു കാണാന്‍ കഴിയുന്നണ്ടോ. ദൈവം നമ്മെ കൈവിട്ട നിമിഷങ്ങളായിട്ടാണു നാം അവയെ കാണുന്നതു. എന്നാല്‍ ദൈവം കൂടുതല്‍ സമീപസ്ഥനായി നില്‍ക്കുന്നതു അങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണെന്നതാണു സത്യം. ആ സത്യം അബ്രഹാമിനു നല്ലവണ്ണം അറിയാമായിരുന്നു എന്നതിനാലാണു തന്റെ ജീവിതത്തിലേക്കു കടന്നു വന്ന എല്ലാ പ്രതികൂലതകളുടേയും നടുവില്‍ തളര്‍ന്നു പോകാതെ ഉറച്ചു നിന്നതു. അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു എന്നെക്കുറിച്ചുള്ള ദൈവികപദ്ധതിയുടെ പൂര്‍ത്തീകരണത്തിനു അനിവാര്യമാണു എന്നു മനസ്സിലാക്കി അതിനെ സ്വീകരിക്കുവാന്‍ തികഞ്ഞ വിശ്വാസം അത്യന്താപേക്ഷിതമാണു. പ്രശ്നരഹിതമായ ജീവിതത്തില്‍ മാത്രമല്ല, പ്രശ്നങ്ങളുടെ നടുവിലും ദൈവപരിപാലനം ദര്‍ശിക്കുന്നിടത്താണു സമാധാനവും സന്തോഷവും നിലനില്ക്കുന്നതു. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ , പതറാതെ, തളരാതെ,താളടിയായി വീണു പോകാതെ നിലനില്ക്കുവാന്‍ കഴിയണമെങ്കില്‍ അബ്രഹാമിനെ പോലെ ' യിഹോവ- യിരേ' എന്നു പറയുക മാത്രമല്ല, അംഗീകരിക്കുവാനും വിശ്വസിക്കുവാനും കഴിയണം; കഴിയട്ടെ.
Comments
Post a Comment