വചനപരിച്ഛേദം-12.
12. രക്ഷ അഗണ്യമാക്കി കളഞ്ഞാല്‍...
ഉല്പഃ19;19. നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോക.
അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സംഭവമാണു ഉല്പത്തിപുസ്തകം 19-ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു. അബ്രഹാമില്‍ നിന്നു പിരിഞ്ഞു ലോത്തു കുടുംബസമേതം പോയി പാര്‍ത്തിരുന്ന സോദോം, ഗൊമോറ പ്രദേശങ്ങള്‍, അവിടെയുള്ള ജനത്തിന്റെ അതിക്രമവും വഷളത്വവും നിമിത്തം യഹോവ നശിപ്പിക്കുന്നു. എന്നാല്‍ ലോത്തിനേയും കുടുംബത്തേയും മാത്രം യഹോവ രക്ഷിക്കുന്നു. ലോത്തും രണ്ടു പെണ്‍മക്കളും നാശത്തില്‍ നിന്നു രക്ഷപെട്ടെങ്കിലും ലോത്തിന്റെ ഭാര്യ യാത്രാവേളയില്‍ നഷ്ടപ്പെടുന്നു; ഒപ്പം സമ്പാദ്യങ്ങളും. സോദോമിന്റെ നാശത്തില്‍ ലോത്തിനു എന്തെങ്കിലും പങ്കുണ്ടു എന്നു പറയുവാന്‍ കഴിയുകയില്ല. സോദോമിനെ നശിപ്പിക്കാതിരിക്കുവാന്‍ വേണ്ടി അബ്രഹാം യഹോവയുടെ മുമ്പില്‍ മദ്ധ്യസ്ഥത അണയ്ക്കുമ്പോള്‍ പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ അവിടം നശിപ്പിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നുണ്ടു. ദുഷ്ടന്മാരോടു കൂടെ നീതിമാനെ ഒരുനാളും നശിപ്പിക്കയില്ല എന്നതു കൊണ്ടാണു ലോത്തു നാശത്തില്‍ നിന്നു രക്ഷപെട്ടതെന്നു പറയുവാന്‍ കഴിയുമോ. ''നീതിമാന്‍ നിലവിളിച്ചു യഹോവ കേട്ടു, സകലകഷ്ടങ്ങളില്‍ നിന്നും അവരെ വിടുവിച്ചു.(സങ്കീഃ34;17) ''നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.( സങ്കീഃ 37;25) എന്നീ സങ്കീര്‍ത്തനങ്ങള്‍ കൂട്ടിവായിക്കുമ്പോള്‍ ലോത്തിന്റെ രക്ഷയ്ക്കു കാരണം അബ്രഹാമിന്റെ മദ്ധ്യസ്ഥതയാണെന്നു പറയാം. സോദോമിലെ നാശത്തില്‍ നിന്നു രക്ഷപെട്ടു എങ്കിലും ദുഃഖങ്ങളും ദുരിതങ്ങളും ലോത്തിനെ പിന്‍തുടര്‍ന്നു എന്നതു ഈ സത്യം വെളിവാക്കുന്നു. നീതിമാന്റെ മദ്ധ്യസ്ഥത രക്ഷയ്ക്കു കാരണമാകുമെങ്കിലും പൂര്‍ണ്ണരക്ഷ കരഗതമാകണമെങ്കില്‍ അതിനനുസരണമായ ജീവിതം ആവശ്യമാണു എന്നു ലോത്തു നമ്മെ പഠിപ്പിക്കുന്നു.
ഉല്പത്തിപുസ്തകം 12, 13, 14 എന്നീ അദ്ധ്യായങ്ങളില്‍ ലോത്തിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. 12-ാം അദ്ധ്യായം ആദ്യഭാഗങ്ങളില്‍ , യഹോവ അബ്രഹാമിനെ വിളിച്ചു വേര്‍തിരിച്ചപ്പോള്‍ ' ലോത്തും അവനോടു കൂടെ പോയി.'' എന്നു നാലാം വാക്യത്തിലും, ''അബ്രഹാം സഹോദരപുത്രനായ ലോത്തിനേയും....... കൂട്ടിക്കൊണ്ടു കനാന്‍ ദേശത്തേക്കു പുറപ്പെട്ടു.'' എന്നു അഞ്ചാം വാക്യത്തിലും കാണുന്നു.' നീ നിന്റെ ദേശത്തേയും ചാര്‍ച്ചക്കാരേയും പിതൃഭവനത്തേയും വിടുക.' എന്ന യഹോവയുടെ കല്പനയ്ക്കു ചേരാത്തവിധമാണു പിതാവില്ലാത്ത സഹോദരപുത്രനെ കൂട്ടിക്കൊണ്ടു അബ്രഹാം പോയതു എന്നു തോന്നാം. അവിടെ സഹോദരപുത്രനോടുള്ള വാത്സല്യാതിരേകമാണു പ്രകടമാകുന്നതു എങ്കിലും കനാന്‍ യാത്രയില്‍ ലോത്തു അബ്രഹാമിനു എന്നും ഭാരങ്ങളും ക്ളേശങ്ങളും മാത്രമാണു നല്‍കിയിട്ടുള്ളതു. അബ്രഹാമിന്റെ ക്ഷമയും സഹിഷ്ണുതയും സ്നേഹവും വിശ്വാസവും എല്ലാം ലോത്തുമായുള്ള ബന്ധത്തിലൂടെ വെളിവാകുകയും ചെയ്യുന്നു. അതാണു ലോത്തിന്റെ സംഭവങ്ങളുടെ ലക്ഷ്യമെങ്കിലും ലോത്തു ചിലസാധനപാഠങ്ങള്‍ നമുക്കു ഓതിത്തരുന്നുണ്ടു.
പതിമൂന്നാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളാണു ലോത്തു തന്റെ സമ്പത്തു മുഴുവന്‍ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോകുവാന്‍ കാരണം. ഒന്നിച്ചു പാര്‍ക്കുവാന്‍ കഴിയാത്തവണ്ണം അബ്രഹാമിനും ലോത്തിനും സമ്പത്തു വര്‍ദ്ധിച്ചു. സമ്പത്തു ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുക സ്വാഭാവികമാണു. ദൈവാശ്രയമുള്ളവര്‍ക്കു മാത്രമേ അവിടെ ബന്ധങ്ങളെ പരുക്കു കൂടാതെ കാത്തു സൂക്ഷിക്കുവാന്‍ കഴിയുകയുള്ളു. ആട്ടിടയന്മാര്‍ തമ്മില്‍ ചേര്‍ച്ചയില്ലാതായി എന്ന കാരണത്താല്‍ അബ്രഹാമും ലോത്തും ഭാഗം വച്ചു പിരിയുന്നു. ഇല്ലായെങ്കില്‍ അബ്രഹാമും ലോത്തും തമ്മിലുള്ള ബന്ധത്തേയും കാലാന്തരത്തില്‍ അതു സാരമായി ബാധിക്കും എന്നു അബ്രഹാം സംശയിച്ചു. ഇവിടെയാണു ഇരുവരുടേയും സ്വഭാവങ്ങളിലുള്ള സാരമായ വ്യത്യാസം പ്രകടമാകുന്നതു. നിനക്കു ഇഷ്ടമുള്ളതു തെരഞ്ഞെടുത്തു കൊള്ളുക എന്നു അബ്രഹാം പറഞ്ഞപ്പോള്‍, യഹോവയുടെ കല്പനയ്ക്കു വിരുദ്ധമായി തന്നെ കൂടെ കൊണ്ടുവരികയും ഒരു പുത്രനെ പോലെ സ്നേഹപൂര്‍വ്വം പരിപാലിക്കുകയും ചെയ്ത അബ്രഹാമിനെ കുറിച്ചു അല്പം പോലും ചിന്തയില്ലാതെ, സ്വാര്‍ത്ഥമതിയായി നീരോട്ടമുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുകയാണു ലോത്തു ചെയ്തതു.'' അപ്പോള്‍ ലോത്തു നോക്കി യോര്‍ദ്ദാന്നരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു അതു തെരഞ്ഞെടുത്തു.( ഉലൃപഃ 13;10, 11) പുത്രവാത്സല്യത്തോടെ അതു അബ്രഹാം ലോത്തിനു നല്‍കി. ബന്ധത്തേക്കാള്‍ സമ്പത്തിനു പ്രാധാന്യം കല്പിച്ച ലോത്തിനു സോദോമില്‍ വച്ചു സമ്പത്തു വര്‍ദ്ധിച്ചെങ്കിലും അവിടെ സ്വസ്തമായി അധികനാള്‍ ജീവിക്കുവാന്‍ കഴിഞ്ഞില്ല.താന്‍ പാര്‍ത്തിരുന്ന ദേശത്തു യുദ്ധമുണ്ടാകുകയും സമ്പത്തോടൊപ്പം ലോത്തിനേയും കുടുംബത്തേയും ശത്രുക്കള്‍ തട്ടിക്കൊണ്ടു പോയി. അപ്പോഴും അബ്രഹാം രക്ഷക്കായി കടന്നു ചെന്നതായി 14-ാം അദ്ധ്യായത്തില്‍ കാണുന്നു. ഇവിടെയും ലോത്തിന്റെ സ്വഭാവം എങ്ങനെയുള്ളതായിരുന്നു എന്നു വ്യക്തമാകുന്നുണ്ടു.സംഭവം അറിഞ്ഞ അബ്രഹാം ഉടന്‍ തന്നെ തന്റെ വീട്ടില്‍ ജനിച്ച 318 അഭ്യാസികളേയും കൂട്ടിക്കൊണ്ടു പോയി ശത്രുക്കളെ പരാജയപ്പെടുത്തി ലോത്തിനേയും കുടുംബത്തേയും സ്വത്തുക്കളും ഒപ്പം സോദോം രാജാവിനേയും രക്ഷിച്ചു. അതിന്റെ നന്ദിസൂചകമായി സോദോം രാജാവു സമ്പത്തു മുഴുവന്‍ എടുത്തു കൊള്ളുവാന്‍ പറഞ്ഞുവെങ്കിലും അബ്രഹാം സ്വീകരിച്ചില്ല. അന്യനായ സോദോംരാജാവു അബ്രഹാമിനോടു നന്ദി പ്രകടിപ്പിച്ചു. ലോത്തു ഒരു വാക്കുപോലും നന്ദി പറയാതെ സോദോമിലേക്കു പോയതായിട്ടാണു അവിടെ കാണുന്നതു. ഇവിടെയും ലോത്തിന്റെ സമ്പത്തിനോടുള്ള അമിതമായ ആഗ്രഹം നമുക്കു കാണാന്‍ കഴിയുന്നു. സമ്പാദ്യങ്ങളില്‍ മാത്രം കണ്ണു നട്ടു സോദോമിലേക്കു വീണ്ടും പോയ ലോത്തിനു അതെല്ലാം ഉപേക്ഷിച്ചു ഓടിപ്പോകേണ്ടതായി വരുന്നു.
സോദോമിന്റെ നാശത്തില്‍ നിന്നു രക്ഷപ്പെടുവാനും അബ്രഹാമിന്റെ നീതിയും മദ്ധ്യസ്ഥതയും കാരണമായി ഭവിക്കുന്നു. ഉല്പഃ 19;29 ല്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ടു.'' എന്നാല്‍ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രഹാമിനെ ഓര്‍ത്തു ലോത്തു പാര്‍ത്തിരുന്ന പട്ടണങ്ങള്‍ക്കു ഉന്മൂലനാശം വരുത്തുകയില്‍ ലോത്തിനെ ആ ഉന്മൂലനാശത്തില്‍ നിന്നു വിടുവിച്ചു. വീണ്ടും ആവര്‍ത്തിച്ചു പറയട്ടെ. ദൈവഭക്തനായ മനുഷ്യന്റെ പ്രാര്‍ത്ഥന അന്യര്‍ക്കു ഉന്മൂലനാശത്തില്‍ നിന്നു വിടുതല്‍ ലഭിക്കുവാന്‍ കാരണമാകുമെങ്കിലും ആ രക്ഷയും വിടുതലും ജീവിതാന്ത്യം വരെ അനുഭവിക്കുവാന്‍ കഴിയണമെങ്കില്‍ ദൈവകല്പനകള്‍ അനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം എന്നു പിന്നീടുള്ള സംഭവങ്ങള്‍ വെളിവാക്കുന്നു. ഉല്പഃ 19;15-19 വാക്യങ്ങള്‍ ശ്രദ്ധിക്കുകഃ ''ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി, ഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കായിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയേയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരേയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അവന്‍ താമസിച്ചപ്പോള്‍ ( ലോത്തിനു സമ്പത്തിനോടുള്ള ആഭിമുഖ്യം ഇവിടെ കുറേക്കൂടെ വെളിവാകുന്നു.) യഹോവ അവനോടു കരുണ ചെയ്കയാല്‍ ആ പുരുഷന്മാര്‍ അവനേയും ഭാര്യയേയും രണ്ടു പുത്രിമാരേയും കൈപിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തു കൊണ്ടു വന്ന ശേഷം അവര്‍, ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു.'' പുറകോട്ടു നോക്കരുതു, നില്‍ക്കരുതു എന്നിങ്ങനെ കര്‍ശനമായി പറഞ്ഞതു ശ്രദ്ധിക്കേണ്ടതാണു. സമ്പത്തിനോടുള്ള അതിമോഹം രക്ഷയിലേക്കുള്ള പ്രയാണത്തിനു തടസ്സമാകും എന്ന വലിയ സത്യമാണു ഇതു നമുക്കു ഓതിത്തരുന്നതു.
സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചിട്ടും അതിനനുസരണമായി ജീവിതം ക്രമപ്പെടുത്തുവാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രതിനിധിയാണു ലോത്തു. പര്‍വ്വതത്തിലേക്കു ഓടിപ്പോക എന്ന രക്ഷയുടെ മാര്‍ഗ്ഗം ദൈവം കാട്ടിക്കൊടുത്തപ്പോള്‍ , ലോത്തു ദൈവത്തിന്റെ വഴി വിട്ടു സ്വന്ത വഴി തെരഞ്ഞെടുക്കുകയാണു ചെയ്തതു. പര്‍വ്വതത്തിലേക്കുള്ള ഓട്ടം ദുഷ്കരവും ബദ്ധപ്പാടോടു കൂടിയതുമാണു. കഷ്ടതയും ദുഃഖങ്ങളും ഇല്ലാത്തതും ദുര്‍ഘടരഹിതവുമായ പാതയാണു എല്ലാ മനുഷ്യരുടേയും സ്വപ്നം; പ്രത്യേകിച്ചു ആത്മീയ ജീവിതത്തില്‍. അതിനു അനുഗുണമായ പാത അവര്‍ കണ്ടെത്തുന്നു. ലോത്തു ചെയ്തതും അതുതന്നെയാണു. ഉല്പഃ 19;18-20 വാക്യങ്ങള്‍. '' ലോത്തു അവനോടു പറഞ്ഞതുഃ അങ്ങനെയല്ല കര്‍ത്താവേ ( സത്യമായതു, ഘനമായതു ഏതാണു എന്നു ദൈവം ചൂണ്ടിക്കാണിച്ചപ്പോള്‍ ലോത്തു തറപ്പിച്ചു പറയുന്നു അങ്ങനെയല്ല.) നിനക്കു അടിയനോടു കൃപ തോന്നിയല്ലോ. എന്റെ ജീവനെ രക്ഷിക്കുവാന്‍ എനിക്കു വലിയ കൃപ കാണിച്ചിരിക്കുന്നു. പര്‍വ്വതത്തിലേക്കു ഓടിയെത്തുക എനിക്കു കഴിയുകയില്ല.( യാചിക്കാതെ അര്‍ഹിക്കാത്ത കൃപ ലഭിച്ചപ്പോള്‍ ലോത്തു താന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കൃപ വേണമെന്നാണു ആവശ്യപ്പെടുന്നതു.) പക്ഷേ, എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.( രക്ഷയുടെ സങ്കേതവും വഴിയും ചൂണ്ടിക്കാണിച്ചപ്പോള്‍ ലോത്തിനു സംശയമാണു. പുറപ്പെട്ടു പോക എന്നു യഹോവ പറഞ്ഞപ്പോള്‍ സംശയിക്കാതെ ചോദങ്ങള്‍ ചോദിക്കാതെ ഇറങ്ങിപുറപ്പെട്ട അബ്രഹാം ജീവിക്കുന്ന മാതൃകയായി മുമ്പില്‍ നില്‍ക്കുമ്പോഴാണു ലോത്തിനു സംശയം) ഇതാ ഈ പട്ടണം സമീപമാകുന്നു. ഞാന്‍ അവിടേക്കു ഓടാം. അതു ചെറിയതുമാകുന്നു. ഞാന്‍ അവിടേക്കു ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ. എന്നാല്‍ എനിക്കു ജീവരക്ഷയുണ്ടാകും. താന്‍ തെരഞ്ഞെടുത്തതാണു ശരി എന്നു സ്ഥാപിക്കുവാന്‍ ലോത്തു പല ന്യായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നു. ഈ പട്ടണം സമീപമാണു. അധികം ഓടേണ്ട. പെട്ടെന്നു എത്തിച്ചേരാം. രണ്ടു . അതു ചെറിയതാണു. അബ്രഹാമുമായി വീതം വെച്ചപ്പോള്‍ വലിയ പട്ടണം തെരഞ്ഞെടുത്തതാണു അതു ഉപേക്ഷിക്കേണ്ടി വന്നതു എന്നാണു ലോത്തു ധരിച്ചിരിക്കന്നതു. അതുകൊണ്ടു അന്നു കാട്ടിയ അതിമോഹം ഉപേക്ഷിക്കുന്നു. ചെറിയ ആഗ്രഹം മാത്രം സാധിച്ചു തന്നാല്‍ മതി. ദൈവവചനത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഗ്രഹിക്കാതെ അതിനെ സ്വന്ത ചിന്താഗതിക്കു അനുസരണമായി വ്യാഖ്യാനിക്കുകയാണു ലോത്തു ഇവിടെ ചെയ്യുന്നതു. നാമും പലപ്പോഴും ദൈവപാത ദുര്‍ഘടമാണെന്ന ചിന്തയില്‍ സ്വന്തപാത തെരഞ്ഞെടുക്കുകയും അവിടെ ദൈവകൃപ ലഭിക്കുവാനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണു ചെയ്യുന്നതു.ഞാനായിരിക്കുന്ന സ്ഥാനങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ദൈവകൃപയ്ക്കായിട്ടാണു എന്റെ പരിശ്രമം, എന്റെ പ്രാര്‍ത്ഥന, എന്റെ ആദ്ധ്യാത്മികത.ദൈവ ഇഷ്ടത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സില്ലാതെയും ദൈവയിഷ്ടം എന്റെയിഷ്ടം ആക്കാന്‍ മനസ്സില്ലാതെ എന്റെയിഷ്ടം ദൈവയിഷ്ടമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണു ഇന്നു അനേകം വിശ്വാസികളും. ലൗകികജീവിത പ്രാരബ്ധങ്ങളില്‍ ഈ കല്പനകളൊക്കെ അതേപടി പാലിക്കുക പ്രയാസമാണെന്നു കരുതുകയും സുഗമമായ പാത നാം കണ്ടെത്തുവാന്‍ ശ്രമിക്കുകയുമല്ലേ ചെയ്യുന്നതു. സഭയുടെ അനുശാസനകളേയും ആചാരാനുഷ്ടാനങ്ങളേയും, എന്തിനു ആരാധനപോലും സ്വന്തം താല്പര്യങ്ങള്‍ക്കു അനുസരണമായി മാറ്റിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക ക്രൈസ്തവസമൂഹത്തിന്റെ മുമ്പില്‍ ലോത്തു ഒരു ചോദ്യഛിഹ്നമായി നില്‍ക്കുന്നു.
രക്ഷയുടെ സങ്കേതമായ യഹോവയുടെ പര്‍വ്വതം അഗണ്യമാക്കി സ്വന്തം പാത തെരഞ്ഞെടുത്തു സോവാറിലേക്കു പോയപ്പോള്‍ ഉണ്ടായ ദുരന്തങ്ങളാണു പിന്നീടു നാം വായിക്കുന്നതു. രക്ഷയ്ക്കുള്ള സ്ഥാനമായി താന്‍ തെരഞ്ഞെടുത്ത സോവാറിലേക്കുള്ള യാത്രയില്‍ ഭാര്യ നഷ്ടപ്പെടുന്നു. രണ്ടു പെണ്‍മക്കളുമായി സോവാറിലെത്തിയ ലോത്തിനു അവിടുത്തെ വാസം സുഖകരമായില്ല. സുരക്ഷിതത്വം കാംക്ഷിച്ചു സമീപത്തുള്ള ഒരുഗുഹയിലേക്കു താമസം മാറ്റി. അവിടെ പാര്‍ക്കുമ്പോള്‍ സുന്ദരമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ലോത്തിന്റെ പെണ്‍മക്കള്‍ നിരാശയുടെ പടു കുഴിയില്‍ നിപതിച്ചു. ഇനിയും ഒരു കുടുംബജീവിതം സാദ്ധ്യമല്ലെന്നു തോന്നിയ അവര്‍ അപ്പനു മദ്യം നല്‍കി മയക്കി അവനോടൊപ്പം ശയിച്ചു.അങ്ങനെ ജനിച്ചവരുടെ സന്തതിപരമ്പരകളാണു മോവാബ്യരെന്നും അമ്മോന്യരെന്നും പില്ക്കാലത്തു അറിയപ്പെട്ട രണ്ടു ജാതികള്‍. ഇതില്‍ പരം ഒരു ദുര്യോഗം ഒരു പിതാവിനു വരുവാനില്ല.ദൈവം ചൂണ്ടിക്കാണിച്ച രക്ഷയെ അഗണ്യമാക്കി സ്വന്തം പാത തെരഞ്ഞെടുക്കുന്നവര്‍ക്കു ഒരു സാധനപാഠമായി ലോത്തു വേദപുസ്തകചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു.
സോദോമിന്റെ നാശത്തില്‍ നിന്നു രക്ഷപ്പെടുവാനും അബ്രഹാമിന്റെ നീതിയും മദ്ധ്യസ്ഥതയും കാരണമായി ഭവിക്കുന്നു. ഉല്പഃ 19;29 ല്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ടു.'' എന്നാല്‍ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രഹാമിനെ ഓര്‍ത്തു ലോത്തു പാര്‍ത്തിരുന്ന പട്ടണങ്ങള്‍ക്കു ഉന്മൂലനാശം വരുത്തുകയില്‍ ലോത്തിനെ ആ ഉന്മൂലനാശത്തില്‍ നിന്നു വിടുവിച്ചു. വീണ്ടും ആവര്‍ത്തിച്ചു പറയട്ടെ. ദൈവഭക്തനായ മനുഷ്യന്റെ പ്രാര്‍ത്ഥന അന്യര്‍ക്കു ഉന്മൂലനാശത്തില്‍ നിന്നു വിടുതല്‍ ലഭിക്കുവാന്‍ കാരണമാകുമെങ്കിലും ആ രക്ഷയും വിടുതലും ജീവിതാന്ത്യം വരെ അനുഭവിക്കുവാന്‍ കഴിയണമെങ്കില്‍ ദൈവകല്പനകള്‍ അനുസരിച്ചു ജീവിക്കുവാന്‍ തയ്യാറാകണം എന്നു പിന്നീടുള്ള സംഭവങ്ങള്‍ വെളിവാക്കുന്നു. ഉല്പഃ 19;15-19 വാക്യങ്ങള്‍ ശ്രദ്ധിക്കുകഃ ''ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി, ഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കായിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയേയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരേയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അവന്‍ താമസിച്ചപ്പോള്‍ ( ലോത്തിനു സമ്പത്തിനോടുള്ള ആഭിമുഖ്യം ഇവിടെ കുറേക്കൂടെ വെളിവാകുന്നു.) യഹോവ അവനോടു കരുണ ചെയ്കയാല്‍ ആ പുരുഷന്മാര്‍ അവനേയും ഭാര്യയേയും രണ്ടു പുത്രിമാരേയും കൈപിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തു കൊണ്ടു വന്ന ശേഷം അവര്‍, ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു.'' പുറകോട്ടു നോക്കരുതു, നില്‍ക്കരുതു എന്നിങ്ങനെ കര്‍ശനമായി പറഞ്ഞതു ശ്രദ്ധിക്കേണ്ടതാണു. സമ്പത്തിനോടുള്ള അതിമോഹം രക്ഷയിലേക്കുള്ള പ്രയാണത്തിനു തടസ്സമാകും എന്ന വലിയ സത്യമാണു ഇതു നമുക്കു ഓതിത്തരുന്നതു.
സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചിട്ടും അതിനനുസരണമായി ജീവിതം ക്രമപ്പെടുത്തുവാന്‍ കഴിയാതെ പോകുന്ന മനുഷ്യരുടെ പ്രതിനിധിയാണു ലോത്തു. പര്‍വ്വതത്തിലേക്കു ഓടിപ്പോക എന്ന രക്ഷയുടെ മാര്‍ഗ്ഗം ദൈവം കാട്ടിക്കൊടുത്തപ്പോള്‍ , ലോത്തു ദൈവത്തിന്റെ വഴി വിട്ടു സ്വന്ത വഴി തെരഞ്ഞെടുക്കുകയാണു ചെയ്തതു. പര്‍വ്വതത്തിലേക്കുള്ള ഓട്ടം ദുഷ്കരവും ബദ്ധപ്പാടോടു കൂടിയതുമാണു. കഷ്ടതയും ദുഃഖങ്ങളും ഇല്ലാത്തതും ദുര്‍ഘടരഹിതവുമായ പാതയാണു എല്ലാ മനുഷ്യരുടേയും സ്വപ്നം; പ്രത്യേകിച്ചു ആത്മീയ ജീവിതത്തില്‍. അതിനു അനുഗുണമായ പാത അവര്‍ കണ്ടെത്തുന്നു. ലോത്തു ചെയ്തതും അതുതന്നെയാണു. ഉല്പഃ 19;18-20 വാക്യങ്ങള്‍. '' ലോത്തു അവനോടു പറഞ്ഞതുഃ അങ്ങനെയല്ല കര്‍ത്താവേ ( സത്യമായതു, ഘനമായതു ഏതാണു എന്നു ദൈവം ചൂണ്ടിക്കാണിച്ചപ്പോള്‍ ലോത്തു തറപ്പിച്ചു പറയുന്നു അങ്ങനെയല്ല.) നിനക്കു അടിയനോടു കൃപ തോന്നിയല്ലോ. എന്റെ ജീവനെ രക്ഷിക്കുവാന്‍ എനിക്കു വലിയ കൃപ കാണിച്ചിരിക്കുന്നു. പര്‍വ്വതത്തിലേക്കു ഓടിയെത്തുക എനിക്കു കഴിയുകയില്ല.( യാചിക്കാതെ അര്‍ഹിക്കാത്ത കൃപ ലഭിച്ചപ്പോള്‍ ലോത്തു താന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കൃപ വേണമെന്നാണു ആവശ്യപ്പെടുന്നതു.) പക്ഷേ, എനിക്കു ദോഷം തട്ടി മരണം സംഭവിക്കും.( രക്ഷയുടെ സങ്കേതവും വഴിയും ചൂണ്ടിക്കാണിച്ചപ്പോള്‍ ലോത്തിനു സംശയമാണു. പുറപ്പെട്ടു പോക എന്നു യഹോവ പറഞ്ഞപ്പോള്‍ സംശയിക്കാതെ ചോദങ്ങള്‍ ചോദിക്കാതെ ഇറങ്ങിപുറപ്പെട്ട അബ്രഹാം ജീവിക്കുന്ന മാതൃകയായി മുമ്പില്‍ നില്‍ക്കുമ്പോഴാണു ലോത്തിനു സംശയം) ഇതാ ഈ പട്ടണം സമീപമാകുന്നു. ഞാന്‍ അവിടേക്കു ഓടാം. അതു ചെറിയതുമാകുന്നു. ഞാന്‍ അവിടേക്കു ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ. എന്നാല്‍ എനിക്കു ജീവരക്ഷയുണ്ടാകും. താന്‍ തെരഞ്ഞെടുത്തതാണു ശരി എന്നു സ്ഥാപിക്കുവാന്‍ ലോത്തു പല ന്യായങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നു. ഈ പട്ടണം സമീപമാണു. അധികം ഓടേണ്ട. പെട്ടെന്നു എത്തിച്ചേരാം. രണ്ടു . അതു ചെറിയതാണു. അബ്രഹാമുമായി വീതം വെച്ചപ്പോള്‍ വലിയ പട്ടണം തെരഞ്ഞെടുത്തതാണു അതു ഉപേക്ഷിക്കേണ്ടി വന്നതു എന്നാണു ലോത്തു ധരിച്ചിരിക്കന്നതു. അതുകൊണ്ടു അന്നു കാട്ടിയ അതിമോഹം ഉപേക്ഷിക്കുന്നു. ചെറിയ ആഗ്രഹം മാത്രം സാധിച്ചു തന്നാല്‍ മതി. ദൈവവചനത്തെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഗ്രഹിക്കാതെ അതിനെ സ്വന്ത ചിന്താഗതിക്കു അനുസരണമായി വ്യാഖ്യാനിക്കുകയാണു ലോത്തു ഇവിടെ ചെയ്യുന്നതു. നാമും പലപ്പോഴും ദൈവപാത ദുര്‍ഘടമാണെന്ന ചിന്തയില്‍ സ്വന്തപാത തെരഞ്ഞെടുക്കുകയും അവിടെ ദൈവകൃപ ലഭിക്കുവാനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണു ചെയ്യുന്നതു.ഞാനായിരിക്കുന്ന സ്ഥാനങ്ങളില്‍ ഞാന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള ദൈവകൃപയ്ക്കായിട്ടാണു എന്റെ പരിശ്രമം, എന്റെ പ്രാര്‍ത്ഥന, എന്റെ ആദ്ധ്യാത്മികത.ദൈവ ഇഷ്ടത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ മനസ്സില്ലാതെയും ദൈവയിഷ്ടം എന്റെയിഷ്ടം ആക്കാന്‍ മനസ്സില്ലാതെ എന്റെയിഷ്ടം ദൈവയിഷ്ടമാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരാണു ഇന്നു അനേകം വിശ്വാസികളും. ലൗകികജീവിത പ്രാരബ്ധങ്ങളില്‍ ഈ കല്പനകളൊക്കെ അതേപടി പാലിക്കുക പ്രയാസമാണെന്നു കരുതുകയും സുഗമമായ പാത നാം കണ്ടെത്തുവാന്‍ ശ്രമിക്കുകയുമല്ലേ ചെയ്യുന്നതു. സഭയുടെ അനുശാസനകളേയും ആചാരാനുഷ്ടാനങ്ങളേയും, എന്തിനു ആരാധനപോലും സ്വന്തം താല്പര്യങ്ങള്‍ക്കു അനുസരണമായി മാറ്റിയെടുക്കുവാന്‍ വെമ്പല്‍ കൊള്ളുന്ന ആധുനിക ക്രൈസ്തവസമൂഹത്തിന്റെ മുമ്പില്‍ ലോത്തു ഒരു ചോദ്യഛിഹ്നമായി നില്‍ക്കുന്നു.
രക്ഷയുടെ സങ്കേതമായ യഹോവയുടെ പര്‍വ്വതം അഗണ്യമാക്കി സ്വന്തം പാത തെരഞ്ഞെടുത്തു സോവാറിലേക്കു പോയപ്പോള്‍ ഉണ്ടായ ദുരന്തങ്ങളാണു പിന്നീടു നാം വായിക്കുന്നതു. രക്ഷയ്ക്കുള്ള സ്ഥാനമായി താന്‍ തെരഞ്ഞെടുത്ത സോവാറിലേക്കുള്ള യാത്രയില്‍ ഭാര്യ നഷ്ടപ്പെടുന്നു. രണ്ടു പെണ്‍മക്കളുമായി സോവാറിലെത്തിയ ലോത്തിനു അവിടുത്തെ വാസം സുഖകരമായില്ല. സുരക്ഷിതത്വം കാംക്ഷിച്ചു സമീപത്തുള്ള ഒരുഗുഹയിലേക്കു താമസം മാറ്റി. അവിടെ പാര്‍ക്കുമ്പോള്‍ സുന്ദരമായ ഒരു കുടുംബജീവിതം സ്വപ്നം കണ്ടിരുന്ന ലോത്തിന്റെ പെണ്‍മക്കള്‍ നിരാശയുടെ പടു കുഴിയില്‍ നിപതിച്ചു. ഇനിയും ഒരു കുടുംബജീവിതം സാദ്ധ്യമല്ലെന്നു തോന്നിയ അവര്‍ അപ്പനു മദ്യം നല്‍കി മയക്കി അവനോടൊപ്പം ശയിച്ചു.അങ്ങനെ ജനിച്ചവരുടെ സന്തതിപരമ്പരകളാണു മോവാബ്യരെന്നും അമ്മോന്യരെന്നും പില്ക്കാലത്തു അറിയപ്പെട്ട രണ്ടു ജാതികള്‍. ഇതില്‍ പരം ഒരു ദുര്യോഗം ഒരു പിതാവിനു വരുവാനില്ല.ദൈവം ചൂണ്ടിക്കാണിച്ച രക്ഷയെ അഗണ്യമാക്കി സ്വന്തം പാത തെരഞ്ഞെടുക്കുന്നവര്‍ക്കു ഒരു സാധനപാഠമായി ലോത്തു വേദപുസ്തകചരിത്രത്തില്‍ മുഴച്ചു നില്‍ക്കുന്നു.
Comments
Post a Comment