കൗടുംബികം12
12- ഇയ്യോബിന്റെ കുടുംബം.
--------------------------------
ഇയ്യോബിന്റെ പുസ്തകം വി.വേദപുസ്തകത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു. വി.വേദപുസ്തകത്തിലെ ഗ്രന്ഥങ്ങളെ വേദപണ്ഡിതന്മാർ മൂന്നു ഗണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്രപുസ്തകങ്ങൾ, പ്രവചനങ്ങൾ, എഴുത്തുകൾ എന്നിങ്ങനെയാണു തിരിച്ചിട്ടുള്ളതു.ഇയ്യോബിന്റെ പുസ്തകം എഴുത്തുകളിൽ ഉൾപ്പെടുന്നു.എന്നാൽ ഈ പുസ്തകം ആ ഗണത്തിലും വേറിട്ടു നിൽക്കുന്ന ഒന്നാണു. ഈ ഗണത്തിൽ പെടുന്ന പുസ്തകങ്ങളെല്ലാം യഹൂദചരിത്രത്തോടു ബന്ധപ്പെട്ടതോ, യഹൂദ ചരിത്രത്തിൽ അറിയപ്പെടുന്ന വ്യക്തികളാൽ വിരചിതമോ ആണു.' രൂത്തു ' എന്ന പുസ്തകത്തിനു യഹൂദ ചരിത്രത്തോടു നേരിട്ടുബന്ധമൊന്നും ഇല്ലെങ്കിലും ദാവീദിന്റെ മുത്തശ്ശിയുടെ സ്ഥാനം രൂത്തിനു അവകാശപ്പെട്ടതാണു എന്നതിനാൽ ആ പുസ്തകം വി.വേദപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ദാവീദു , ശലോമോൻ തുടങ്ങിയവരുടെ രചനകളാണു മറ്റുള്ളവ. മാത്രമല്ല, അവരെല്ലാം കർത്താവിന്റെ രക്ഷാകരപദ്ധതിയിലെ കണ്ണികളുമാണു. ഈ സവിശേഷതകളൊന്നും ഇയ്യോബിന്റെ പുസ്തകത്തിനു അവകാശപ്പെടുവാനില്ല.എങ്കിലും വിശ്വാസികളുടെ ചിന്തകളെ തൊട്ടുണർത്തുന്നതും വിശ്വാസത്തെ ഉറപ്പിക്കുവാൻ പര്യാപ്തവുമാണു ഈ ഗ്രന്ഥം എന്നതായിരിക്കണം വി.വേദപുസ്തകത്തിൽ ഇതിനു സ്ഥാനം ലഭിക്കുവാൻ കാരണം. ഇതിന്റെ ഗ്രന്ഥകർത്താവു ആരാണെന്നോ,എഴുതിയ കാലഘട്ടം ഏതാണെന്നോ വ്യക്തമല്ല. മോശെ മുതൽ പലരുടേയും പേരുകൾ ഇതിനോടു ചേർത്തു പറയുന്നതിനാൽ തന്നെ രചനാകാലവും തർക്കവിഷയമായി അവശേഷിക്കുന്നു. കുടുംബജീവിതത്തെ കുറിച്ചാണു നമ്മുടെ ചിന്ത എന്നതു കൊണ്ടു ആ വിധ വിഷയങ്ങൾ ഇവിടെ പ്രസക്തമല്ലായെന്നതിനാൽ അതിനു വിരാമമിട്ടുകൊണ്ടു ഇയ്യോബിന്റെ കുടുംബജീവിതം നൽകുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കാം.
കുടുംബ ചരിത്രം.
--------------------
ഇയ്യോബു എന്ന പുസ്തകത്തിന്റെ രചനോദ്ദേശം കുടുംബജീവിത ചിത്രീകരണം ആയിരുന്നില്ല. അതുവരെ മനസ്സിലാക്കിയിരുന്ന ദൈവത്തെ കുറിച്ചുള്ള അറിവിൽ നിന്നു വ്യത്യസ്തമായ ചില ദൈവിക സത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു ഗ്രന്ഥകാരന്റെ പ്രധാന ലക്ഷ്യം.കഷ്ടതയും ദുഃഖങ്ങളും എല്ലാം ദുഷ്ടന്മാർക്കു ദൈവം നൽകുന്ന ശിക്ഷയാണെന്നും നല്ലവർക്കും ദൈവത്തെ ആരാധിക്കുന്നവർക്കും മാത്രമാണു നന്മയും അനുഗ്രഹങ്ങളും ലഭിക്കുന്നതു എന്നുമായിരുന്നു അന്നു വരെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ നല്ലവർക്കു ദുഃഖാനുഭവങ്ങളും നഷ്ടങ്ങളും ഉണ്ടാകുന്നതു എന്തുകൊണ്ടാണു എന്നതു ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.കഷ്ടതകളും ദുഃഖങ്ങളും ദൈവം നൽകുന്നതല്ലെന്നും അവ സാത്താന്റെ പരീക്ഷകൾ ആണെന്നും ഇവിടെ വെളിവാക്കുന്നു.ദൈവഭക്തനായ മനുഷ്യൻ ഏവംവിധ അനുഭവങ്ങളിൽ എങ്ങനെ വർത്തിക്കണമെന്നും ഇതു വെളിപ്പെടുത്തുന്നു.ഇതാണു രചനയുടെ ഉദ്ദേശമെന്നതിനാൽ ഇയ്യോബിന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ അധികം ലഭിക്കുന്നില്ല.സംക്ഷിപ്തമായ ചില വിവരങ്ങൾ അവിടെ ദർശിക്കുവാൻ കഴിയും. 42 അദ്ധ്യായങ്ങൾ ഉള്ള പുസ്തകത്തിൽ ഇയ്യോബിന്റെ കുടുംബവിശേഷങ്ങൾ ചെറിയ മൂന്നു അദ്ധ്യയങ്ങളിൽ ചുരുക്കിയിരിക്കുന്നു. മാതാപിതാക്കളെ കുറിച്ചോ, ഭാര്യയെ കുറിച്ചോ മക്കളെ സംബന്ധിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും, ഈ സംക്ഷിപ്ത വിവരണത്തിൽ നിന്നു ഇയ്യോബിന്റെ കുടുംബബന്ധങ്ങൾ എങ്ങനെയുള്ളതായിരുന്നു എന്നു ഊഹിക്കുവാൻ കഴിയും. ഈ പുസ്തകം വെളിവാക്കുന്ന ദൈവശാസ്ത്രമല്ല,അവിടെ കണ്ടെത്താൻ കഴിയുന്ന കുടുംബബന്ധങ്ങളാണു നമ്മുടെ വിഷയം എന്നതിനാൽ ആ വിധകാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു വിടാം.
ചാവുകടലിനു തെക്കു മോവാബു ദേശത്തു ' ഊസ്' എന്ന പ്രദേശത്തായിരുന്നു ഇയ്യോബു ജീവിച്ചിരുന്നതു. മാതാപിതാക്കൾ ആരായിരുന്നു എന്നു പറയുന്നില്ല.ആ ദേശത്തെ ഏറ്റവും വലിയ ധനവാനായിരുന്നു അദ്ദേഹം. ആ കാലത്തു ദാസീദാസന്മാരുടെ സംഖ്യയും ആടുമാടുകൾ ഉൾപ്പെടുന്ന മൃഗസമ്പത്തുമായിരുന്നു സമ്പന്നതയുടെ മാനദണ്ഡം. 7000 ആടുമാടുകളും 3000 ഒട്ടകങ്ങളും 1000 കാളകളും 500 പെൺകഴുതകളും ഇയ്യോബിനു ഉണ്ടായിരുന്നു.ഇതിനും പുറമെ മക്കളും സമ്പത്തായി കരുതിയിരുന്നു. പുത്രസമ്പത്തു വർദ്ധിച്ചിരിക്കുന്നതു അന്നു ശക്തിയും അഭിമാനവുമായിരുന്നു.ഇന്നു ഞങ്ങൾ രണ്ടു ഞങ്ങൾക്കു രണ്ടു, ഞങ്ങൾ ഒന്നു ഞങ്ങൾക്കു ഒന്നു എന്ന സമവാക്യം സന്തുഷ്ടകുടുംബത്തിന്റെ മാനദണ്ഡമായി കരുതുന്നുവെങ്കിൽ , അന്നു മക്കളുടെ സംഖ്യ വർദ്ധിക്കുന്നതനുസരിച്ചു സമ്പത്തും സന്തുഷ്ടിയും വർദ്ധിക്കുമെന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണു സങ്കീർത്തനക്കാരൻ ( സങ്കീഃ 127;1,5) ''വീരന്റെ കൈയ്യിലെ അസ്ത്രങ്ങൾ എങ്ങിനെയോ അങ്ങനെയാണു യൗവ്വനത്തിലെ മക്കൾ, അവയെ കൊണ്ടു ആവനാഴി നിറയ്ക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.'' എന്നു പറഞ്ഞിരിക്കുന്നതു.ഭാര്യയും ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അവരുടെ കുടുംബവും മൂന്നു ഉറ്റമിത്രങ്ങളും ഉൾപ്പെടുന്ന ഒരു സന്തുഷ്ടകുടുംബമായിരുന്നു അതു.സഹോദരങ്ങൾ തമ്മിൽ സ്നേഹവും സൗഹാർദ്ദവും പ്രകടമായിരുന്നു. പുത്രിമാരെ വിവാഹം കഴിച്ചു അയച്ചിരുന്നു എന്നും പുത്രന്മാർ വിവാഹം കഴിച്ചു വേറെ വേറെ താമസിച്ചിരുന്നുവെന്നും ഇയ്യോഃ1;4 ൽ പറഞ്ഞിരിക്കുന്നതിൽ നിന്നു ഊഹിക്കാം.എന്നാൽ ആ സന്തോഷം ദീർഘകാലം നിലനിന്നില്ല.ദുര്യോഗങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരുന്നു. ആടുമാടുകളും ദാസീദാസന്മാരും നഷ്ടപ്പെട്ടതിനു പുറമേ മക്കളും കുടുംബങ്ങളും നഷ്ടപ്പെടുന്നു. ഇതുകൊണ്ടും ദുഖങ്ങൾക്കു അറുതിവരാതെ കൂനിന്മേൽ കുരു എന്ന കണക്കെ ഇയ്യോബിനെ മാരക രോഗം ബാധിക്കുന്നു. ഉള്ളങ്കാൽ മുതൽ നെറുക വരെ പരുക്കൾ ബാധിച്ചു ദുസ്സഹമായ വേദനയിൽ ആയി. രോഗത്തിന്റേയും വേദനയുടേയും നടുവിൽ ആശ്വാസവും താങ്ങും തുണയുമായിരിക്കേണ്ട ഭാര്യയും ഒരു കെണിയായി മാറി.അവൾ ഇയ്യോബിനെ കുറ്റപ്പെടുത്തുകയും ദൈവത്തെ തള്ളിപ്പറഞ്ഞു ആത്മഹത്യ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.ഇയ്യോബാകട്ടെ ദൈവത്തിൽ കൂടുതൽ സങ്കേതപ്പെടുകയും ഭാര്യയുടെ അഭിപ്രായം തള്ളിക്കളയുകയും ചെയ്തു.രോഗം അറിഞ്ഞു കടന്നു വന്ന മിത്രങ്ങൾ ആദ്യം ആശ്വാസമായിരുന്നു എങ്കിലും അവരും പതുക്കെ വിപരീതചിന്തകളിലേക്കു വഴുതി വീണു. ഇവിടെയൊന്നും ഇയ്യോബു ദൈവത്തെ തള്ളിപ്പറയാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർത്ഥന കേട്ടു. അവനെ അനുഗ്രഹിച്ചു.പഴയതിനേക്കാൾ അധികം ആടുമാടുകളും ദാസീദാസന്മാരും പുത്രസമ്പത്തും ലഭിച്ചു. അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബമായി പരിണമിച്ചു.
ഇയ്യോബു- ഒരു കുടുംബനാഥൻ.
----------------------------------
അനിതരസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇയ്യോബു. ഒരു കുടുംബനാഥനു ഉണ്ടായിരിക്കേണ്ട എല്ലാ നല്ല ഗുണങ്ങളും ഇയ്യോബിൽ ദർശിക്കുവാൻ കഴിയും. ഇയ്യോബിന്റെ കഥ ഒരു ഭാവനാസൃഷ്ടിയാണെന്നു പറയുവാൻ പോലും അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങൾ പല ചിന്തകന്മാരേയും പ്രേരിപ്പിക്കുന്നു. വി.വേദപുസ്തകം നമ്മുടെ മുമ്പിൽ വരച്ചു കാട്ടിയിട്ടുള്ള കുടുംബനാഥന്മാരിൽ ഇയ്യോബിനെപ്പോലെ മറ്റൊരാളെ ചൂണ്ടിക്കാണിക്കുവാൻ കഴിയുകയില്ല . ഇയ്യോബിന്റെ ശ്രേഷ്ഠഗുണങ്ങളിൽ പ്രഥമവും പ്രധാനവുമായതു അദ്ദേഹത്തിന്റെ ദൈവഭക്തിയും വിശ്വാസവും ആണു.സമ്പന്നതയുടേയും സന്തോഷത്തിന്റെയും വേളകളിൽ ഈ ഭക്തിയും വിശ്വാസവും ചോർന്നുപോകാതെ അദ്ദേഹം കാത്തുസൂക്ഷിച്ചതായി കാണാൻ കഴിയും.സമ്പത്തു വർദ്ധിക്കുമ്പോൾ ദൈവഭക്തി ചോർന്നു പോകുവാനും നിഗളിക്കുവാനും വ്യക്തിബന്ധങ്ങൾ ശിഥിലമായിപ്പോകുവാനും സാദ്ധ്യത ഉണ്ടായിരുന്നിട്ടും ഇയ്യോബിന്റെ ഭക്തിക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചില്ല.അതുകൊണ്ടുതന്നെ കുടുംബബന്ധങ്ങളെ അതിന്റെ ഗൗരവത്തോടെ കാണുവാനും പരിക്കു കൂടാതെ പരിപാലിക്കുവാനും ഇയ്യോബിനു കഴിഞ്ഞു.ഇവിടെയെല്ലാം പക്വമതിയായ ഒരു കുടുംബനാഥന്റെ ചിത്രം മിഴിവോടെ പ്രകാശിക്കുന്നു.സമ്പന്നതയിൽ നിഗളിച്ചുപോകാതെയും , സന്തോഷവേളയിൽ മതിമറന്നു പോകാതെയും , നഷ്ടങ്ങളിൽ പതറിപ്പോകാതെയും, മക്കളുടെ അകാലവിയോഗത്തിൽ മനമുരുകി അഗാധദുഃഖത്തിന്റെ നീർക്കയത്തിൽ താണു പോകാതെയും, രോഗത്തിലും വേദനയിലും നിരാശപൂണ്ടു ദൈവപരിപാലനയിൽ സംശയിക്കാതെയും പരിഭവിക്കാതെയും അവയെ നേരിടുവാനും സാധിച്ചതു ഈ അടിയുറച്ച ദൈവഭക്തിയും വിശ്വാസവും മൂലമാണു.യഹോവയുടെ കിന്നരമായ ദാവീദു രാജാവു പോലും പ്രിയമകൻ അബ്ശാലോമിന്റെ അകാല വേർപാടിൽ മനമുരുകി, '' എന്റെ മകനേ അബ്ശാലോമേ, എന്റെ മകനേ അബ്ശാലോമേ ,നിനക്കു പകരം ഞാൻ മരിച്ചിരുന്നുവെങ്കിൽ കൊള്ളായിരുന്നു.'' എന്നു വിലപിക്കുന്നതു നാം കാണുന്നു.എന്നാൽ ഒറ്റയടിക്കു മക്കളും അവരുടെ കുടുംബം മുഴുവനും ഒരാൾ പോലും അവശേഷിക്കാതെ എന്നേക്കുമായി വേർപിരിഞ്ഞു പോയപ്പോൾ,''യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.''എന്നു പ്രത്യാശയോടെ പറയുന്ന ഇയ്യോബിൽ മക്കളോടുള്ള വാത്സല്യത്തേക്കാൾ അധികം ദൈവഭക്തിക്കും വിശ്വാസത്തിനും സ്ഥാനം നൽകുന്ന ഒരു ഭക്തന്റെ ഹൃദയത്തുടിപ്പുകളാണു നാം ശ്രവിക്കുന്നതു.രോഗത്തേയും വേദനയേയും മരണത്തേയും സഹിഷ്ണുതയോടെ നേരിട്ട ഇയ്യോബിന്റെ ഭക്തിയും വിശ്വാസവും പ്രത്യാശയും,'' എന്റെ ത്വക്കു ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.''( ഇയ്യോഃ19;26) , ''ഞാൻ നിന്നെക്കുറിച്ചു ഒരു ഒരു കേഴ്വി മാത്രമേ കേട്ടിരുന്നുള്ളു, ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.''( ഇയ്യോഃ 42;5) എന്നീ ഇയ്യോബിന്റെ വാക്കുകളിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.'' എന്നേക്കാൾ അധികം അപ്പനേയോ അമ്മയേയോ വസ്തുവകകളേയോ സ്നേഹിക്കുന്നവൻ എനിക്കു കൊള്ളാവുന്നവനല്ല.'' ( വി.മത്താഃ 10;37, 19;29) എന്ന കർത്താവിന്റെ വാക്കുകൾ ഇയ്യോബിൽ അന്വർത്ഥമാകുന്നു. കുടുംബത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിനും സമാധാനത്തിനും ദൈവഭക്തിയുടേയും പരിപൂർണ്ണവിശ്വാസത്തിന്റേയും ഉടമയായകുടുംബനാഥന്റെസാന്നിദ്ധ്യംഅനിവാര്യമാണുഎന്നു ഇയ്യോബു പേഠിപ്പിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾ ഓരോന്നായി പഠിക്കുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകും.
ഭാര്യാഭർത്തൃബന്ധം.
----------------------
ഇയ്യോബിന്റെ ഭാര്യാഭർത്തൃബന്ധത്തെ കുറിച്ചു വ്യക്തമായ വിവരണങ്ങൾ ഒന്നും ലഭ്യമല്ല.ഭാര്യയുടെ പേരുപോലും പറഞ്ഞിട്ടില്ല.ഒരുപക്ഷെ അതൊന്നും തന്റെ പ്രതിപാദ്യവിഷയത്തിനു ആവശ്യമില്ല എന്നതാകാം ഗ്രന്ഥകാരൻ ആവിധകാര്യങ്ങൾ വിട്ടുകളഞ്ഞതു.എങ്കിലും ഒരു യാഥാർത്ഥ്യബോധം ഉളവാക്കുവാൻ അതു ആവശ്യമായിരുന്നു എന്നത്രേ പണ്ഡിതമതം.അവരുടെ ഭാര്യഭർത്തൃബന്ധത്തെ വിലയിരുത്തുവാൻ ഉപകരിക്കുന്ന ഒരു സന്ദർഭം നമുക്കു ദർശിക്കുവാൻ കഴിയുന്നുണ്ടു. ഇയ്യോബു രോഗബാധിതനായി കിടക്കുമ്പോൾ ഭാര്യ അവന്റെ അടുക്കൽ വന്നു സംസാരിക്കുന്നതും അതിനു ഇയ്യോബു നൽകുന്ന മറുപടിയും ആ ബന്ധത്തിലേക്കു വെളിച്ചം വീശുന്നു.ഈ സംഭവം കൊണ്ടു മാത്രം അവരുടെ ബന്ധത്തെ മുഴുവനായി വിലയിരുത്തുവാൻ കഴിയുകയില്ലെങ്കിലും,ഇവിടെ അവരുടെ ബന്ധത്തിലെ സുഖകരമല്ലാത്ത ഒരു അവസ്ഥ സൂചിതമാകുന്നു. ഇതിനു മുമ്പും ഇതിനു ശേഷവും അവരുടെ ബന്ധം ഇതുപോലെ ആയിരുന്നു എന്നും പറയുവാൻ കഴിയുകയില്ല. എന്നാലും ഈ സംഭവത്തിലൂടെ ഇരുവരുടേയും സ്വഭാവവും വ്യക്തിത്വവും തെളിയുന്നു.പ്രശ്നങ്ങളും പ്രതിസന്ധികളും കടന്നു വരുമ്പോൾ അതിനോടു എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണു ഒരാളുടെ ശരിയായ വ്യക്തിത്വവും സ്വഭാവവും പ്രകടമാകുന്നതു. ഇവിടെ ഉണ്ടായ അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങളിൽ ഒരു ഭർത്താവെന്ന നിലയിൽ ഇയ്യോബും ഒരു ഭാര്യയെന്ന നിലയിൽ ഇയ്യോബിന്റെ സഹധർമ്മിണിയും പ്രതികരിച്ചതിലൂടെ അവരെ രണ്ടു പേരെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങൾ നമുക്കു കണ്ടെത്തുവാൻ കഴിയും.
രോഗാതുരനായി വേദനയിൽ കഴിയുന്ന ഭർത്താവിനോടുള്ള ഉത്തരവാദിത്തം പൂർണ്ണമായി നിറവേറ്റുവാൻ ഭാര്യയ്ക്കു കഴിഞ്ഞിട്ടില്ലായെന്നു അവളുടെ വാക്കുകൾ വ്യക്തമാക്കുന്നു.പുരുഷനു തക്ക തുണയായിട്ടാണല്ലോ ദൈവം സ്ത്രീയെ സൃഷ്ടിച്ചതു.അവൾ സന്തതസഹചാരിണി ആയിരിക്കേണ്ടവളാണു.സഹധർമ്മിണി എന്നു വിളിക്കുമ്പോൾ ധർമ്മാചരണത്തിലും ഭർത്താവിനോടൊപ്പം ഭാര്യയും ഉണ്ടായിരിക്കണം എന്നാണല്ലോ അർത്ഥം.അവർ പരസ്പരം ഊന്നു വടികളുമായിരിക്കണം. എന്നാൽ ഇവിടെ ആ വിധത്തിൽ ഒരു ഉത്തമയായ ഭാര്യയുടെ ധർമ്മം അവൾ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടു എന്നു പറയേണ്ടതായി വരുന്നു.ഭർത്താവിന്റെ രോഗാവസ്ഥയിലും വേദനയിലും അവനെ പരിചരിക്കുകയും ആശ്വാസം പകരുകയും ചെയ്യുകയാണല്ലോ ഒരു ഉത്തമ ഭാര്യയുടെ ദൗത്യം. ഇവിടെയാകട്ടെ അവൾ ഭർത്താവിനെ കുറ്റപ്പെടുത്തുകയും നിരാശയുളവാക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്യുന്നു.ഇന്നത്തെ ഭാഷയിൽ 'തനിക്കു പോയി ചാകരുതോ ' എന്ന അർത്ഥം ധ്വനിക്കുന്ന വാക്കുകളാണു അവൾ പറയുന്നതു.ഭർത്താവു അവൾക്കു ഒരു ഭാരമായി തീർന്നിരിക്കുന്നു എന്നു തോന്നി തുടങ്ങിയോ എന്നു സംശയം തോന്നാം.ഇയ്യോബിനേപ്പോലെ ദൈവഭക്തിയും വിശ്വാസവും അവൾക്കുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. മറിച്ചു,ഭർത്താവിന്റെ അടുക്കൽ ചെന്നിരുന്നു,അവനെ പതുക്കെ തലോടി സമാശ്വസിപ്പിച്ചിട്ടു, '' സാരമില്ല, ഇതൊക്കെ അങ്ങു മാറും ദൈവം സ്നേഹവാനല്ലേ, അവൻ ഇതെല്ലാം കാണുന്നുണ്ടല്ലോ. അവൻ നമ്മെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. നിങ്ങൾ ധൈര്യമായിരിക്കണം.നമ്മുടെ കണ്ണുനീരും പ്രാർത്ഥനയും ദൈവം കാണാതെയും കേൾക്കാതെയും ഇരിക്കയില്ല. സമ്പത്തും ഒൻപതു മക്കളും കുടുംബങ്ങളും നഷ്ടപ്പട്ടിട്ടും നാം സഹിക്കുകയും പാടിച്ചു നിൽക്കുകയും ചെയ്തില്ലേ.നമുക്കു ഒരുമിച്ചു പ്രാർത്ഥിക്കാം ദൈവം ആശ്വാസം തരും.'' എന്നിങ്ങനെ ആയിരിക്കും പ്രതികരിക്കുക.
ഈ വിധത്തിൽ അവളുടെ വാക്കുകളിൽ നിന്നു ഒരു അലോസരം ഊഹിച്ചെടുക്കുവാൻ കഴിയുമെങ്കിലും അതിനു ഒരുമറുപുറം കൂടെയുണ്ടു എന്നു പറയാവുന്നതാണു. സമ്പത്തും മക്കളും കുടുംബങ്ങളും നഷ്ടപ്പെട്ടു അസഹനീയമായ ദുഃഖത്തിൽ ആമഗ്നയായി കഴിയുമ്പോഴാണു,തനിക്കു ഇനിയും ഏക ആശ്രയവും അവലംബവുമായി കരുതിയ ഭർത്താവിനു ഈ ദുര്യോഗം വന്നു ഭവിക്കുന്നതു. ഏതൊരു സ്ത്രീയും കാലിടറി വീണുപോകുന്ന ഒരു അവസ്ഥ തന്നെയാണിതു. ഭർത്താവിനോടുള്ള ഇഷ്ടമില്ലായ്മയോ അദ്ദേഹത്തിന്റെ ചിന്താഗതിയോടും വിശ്വാസത്തോടുമുള്ള വിയോജിപ്പോ ആയി ഇതിനെ കാണേണ്ടതില്ല. അവളുടെ ദുഃഖത്തിന്റെ ആധിക്യമായി ഇതിനെ കാണുന്നതിൽ തെറ്റില്ല. സമ്പത്തും മക്കളും അവരുടെ കുടുംബങ്ങളും നഷ്ടപ്പെട്ടതിനു പുറമേ ആശ്രയമായി കരുതിയ ഭർത്താവു ഇനിയും രക്ഷപെടാൻ പ്രയാസമാണു എന്നു തോന്നിയിട്ടും തന്റെ അഭിപ്രയങ്ങളെ അവഗണിച്ചിട്ടും ഉപേക്ഷിച്ചു പോകാതെ ജീവാതാന്ത്യം വരെ ഭാര്യയായി തുടർന്നു എന്നതു അതിനു തെളിവായി പറയാം.അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയാണു അവിടെ തന്നെ തുടരാൻ കാരണം എന്നും വേണമെങ്കിൽ വാദിക്കാം. എന്നാൽ ഇതിലും നിസ്സാരമായ കാര്യങ്ങൾക്കുപോലും ഭാര്യാഭർത്തൃബന്ധം തകർക്കുന്ന ആധുനിക കാലത്തെ ദമ്പതികൾക്കു നല്കുന്ന ഒരു സന്ദേശം ഇതിൽ ദർശിക്കാവുന്നതാണു.ഒരുപക്ഷെ ഇയ്യോബിന്റെ അവളോടുള്ള പ്രതികരണവുമാകാം അവളെ അവിടെ തുടരാൻ പ്രേരിപ്പിച്ചതു എന്നു വേണമെങ്കിൽ പറയാം.
ഭാര്യഭർത്തൃബന്ധം സുഖകരവും സുദൃഡവുമാക്കുന്നതു ഒരേ വിധത്തിലുള്ള രണ്ടു വ്യക്തിത്വങ്ങളുടെ ചേർച്ചയാലാണു. മറ്റെല്ലാ കാര്യങ്ങളിലും ചേർച്ചയുണ്ടെങ്കിലും മാനസ്സികമായ പൊരുത്തമില്ലാത്ത വ്യക്തിത്വങ്ങളാണു ഭാര്യാഭർത്താക്കന്മാരുടേതു എങ്കിൽ അവിടെ അസ്വാരസ്യങ്ങൾ സ്വാഭാവികമാണു. എന്നാൽ ഈ പൊരുത്തക്കേടുകളിലും സമാധാനവും സന്തോഷവുമുള്ള ഒരു കുടുംബജീവിതത്തിനു ഇയ്യോബിനെ പോലെ നിഷ്കളങ്കനും നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരിക്കണമെന്ന വലിയ സന്ദേശമാണു ഇവിടെ ലഭിക്കുന്നതു.ഇയ്യോബു ഒരു സാധാരണ മനുഷ്യനായിരുന്നു എങ്കിൽ ആ ഭാര്യാഭർത്തൃബന്ധം ഇവിടെ അവസാനിക്കുമായിരുന്നു.തന്റെ രോഗാവസ്ഥയിലും വേദനകളിലും ആശ്വാസം പകർന്നു തരേണ്ട ഭാര്യ വാക്കുകൾകൊണ്ടു തന്നെ മുറിപ്പെടുത്തുകയും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ ഒരു സാധാരണ മനുഷ്യൻ ഇങ്ങനെയായിരിക്കുകയല്ല പ്രതികരിക്കുക.ശാരീരികമായ തളർന്ന ഒുരുവന്റെ മനസ്സും തകർന്നതായിരിക്കും.അവിടെ ചെറിയകാര്യങ്ങൾക്കു പോലും കോപിക്കുവാനും പൊട്ടിത്തെറിക്കുവാനും ശകാരിക്കുവാനും അനിഷ്ടകരമായി സംസാരിക്കുവാനും മാത്രമേ കഴിയുകയുള്ളു. എന്നാൽ ഇവിടെ ഇയ്യോബു വളരെ ശാന്തനായി പക്വതയോടെ ഭാര്യയുടെ തെറ്റു ചൂണ്ടിക്കാണിക്കുകയും ഉപദേശിക്കുകയുമാണു ചെയ്യുന്നതു. ഒരുപക്ഷെ, ഈവിധ പ്രതികരണമായിരിക്കാം അവരുടെ ബന്ധം പിന്നീടു കാണുന്നതു പോലെ ഭാഗ്യകരമായി പരിണമിക്കുവാൻ ഒരു കാരണം.തന്നെ പൊട്ടി എന്നു വിളിക്കുകയും തന്റെ അഭിപ്രായത്തിനു ഒരു വിലയും കല്പിക്കാതെയും തത്വോപദേശം നടത്തുകയും ചെയ്ത ഭർത്താവിന്റെ വാക്കുകൾക്കു മൗനമായി ചെവികൊടുത്ത ഭാര്യയൂം ആ ബന്ധം സുഖകരമാക്കുന്നതിനു വഴിതെളിച്ചു എന്നു ചിന്തിക്കാവുന്നതാണു.
പ്രകോപനപരമായ ഒരു പരിണതിയിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ള അവരുടെ സംഭാഷണം ഇവിടെ അവസാനിച്ചതു എന്തുകൊണ്ടു എന്നു ചിന്തിക്കുമ്പോൾ കിട്ടുന്ന മറുപടി , സന്തോഷപ്രദവും സമാധാനപരവുമായ ഭാര്യാഭർത്തൃ ബന്ധത്തിനു അനുപേക്ഷണീയമായ ഒരു സത്യം വെളിവാക്കുന്നുണ്ടു. അനിഷ്ടകരവും പ്രകോപനപരവുമായ വാക്കുകൾ കേൾക്കുമ്പോൾ, ആ പറയുന്ന ആളിന്റെ മാനസ്സീകാവസ്ഥയും ഹൃദയവിചാരങ്ങളും, ഇങ്ങനെ പറയുവാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളും വായിച്ചെടുക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ശാന്തമായി അതിനെ നേരിടുവാൻ കഴിയുകയുള്ളു. സമ്പത്തു മുഴുവൻ നഷ്ടപ്പെടുകയും , ഒരുദിവസം തന്നെ ഒൻപതു മക്കളും അവരുടെ കുടുംബങ്ങളും ജീവിതത്തിൽ നിന്നു എന്നന്നേക്കുമായി വേർപെട്ടു പോകുകയും ചെയ്ത ഒരു മാതാവിന്റെ ഹൃദയവ്യഥയും, ഇനിയും ഏക ആശ്രയമായി കരുതിയ പ്രിയഭർത്താവു രോഗാതുരനായി മരണത്തോടു മല്ലുടുന്നതു കാണുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ഹൃദയവിചാരങ്ങളും ഭാര്യയുടെ വാക്കുകളിൽ വായിച്ചെടുക്കുവാൻ കഴിഞ്ഞതാകാം ഇയ്യോബു പ്രകോപിതനാകാതിരിക്കുവാൻ കാരണം.തന്റെ വാക്കുകൾ കൊണ്ടു ഭർത്താവിനെ വേദനിപ്പിച്ചിട്ടും ശാന്തനായി ,കോപിക്കാതെ, ശകാരിക്കാതെ തന്നെ ഉപദേശിക്കുവാൻ മാത്രം ശ്രമിച്ച ഭർത്താവിന്റെ സ്നേഹം ഇയ്യോബിന്റെ വാക്കുകളിൽ തിരിച്ചറിഞ്ഞതാകാം അവൾ മറുപടി ഒന്നും പറയാതെ മൗനം അവലംബിച്ചതു.അല്ലായിരുന്നു എങ്കിൽ വീണ്ടുംഒരു പൊട്ടിത്തെറിയിൽ കൊണ്ടെത്തിക്കുവാൻ '' പൊട്ടിപ്പെണ്ണു '' എന്ന ഒറ്റ പ്രയോഗം മാത്രം മതിയായിരുന്നു.പറയുന്ന ആളിന്റെ സ്വരവും,കേൾക്കുന്ന ആളിന്റെ മാനസ്സീകാവസ്ഥയും സാഹചര്യങ്ങളും വാക്കുകളുടെ അർത്ഥത്തിനു വ്യത്യാസം ഉണ്ടാക്കും.ഭാര്യഭർത്താക്കന്മാരിൽ നിന്നു ഉണ്ടാകുന്ന അനിഷ്ടകരങ്ങളായ പ്രവൃത്തികളുടേയും സംസാരങ്ങളുടേയും പിന്നിലുള്ള അവരുടെ ഹൃദയവും മനസ്സും തിരിച്ചറിയുന്നവർക്കു മാത്രമേ അവിടെ പ്രകോപിതമാകാതെ ശാന്തമായി പ്രശ്നങ്ങളെ നേരിടുവാനും സന്തോഷകരവും സമാധാനപൂർണ്ണവും ആയ ഒരു ഭാര്യഭർത്തൃബന്ധം സുസാദ്ധ്യമാകയുള്ളു എന്നു ഈ സംഭവം പഠിപ്പിക്കുന്നു.
പിതൃപുത്രബന്ധം.
-------------------
ഉത്തമനായ ഒരു പിതാവായിട്ടാണു ഇയ്യോബിനെ ഇവിടെ കാണുന്നതു.അതുപോലെ തന്നെ മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിട്ടാണു പത്തു മക്കളേയും ഇവിടെ ചിത്രീകരിച്ചിരിക്കുന്നതു.വളരെ ചുരുങ്ങിയ വാക്കുകളിലാണു ഈ ബന്ധങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നതു.ഇയ്യോബിന്റെ പുസ്തകം ഒന്നാമദ്ധ്യായം നാലും അഞ്ചും വാക്യങ്ങളിൽ ഒതുങ്ങിനിൽക്കുന്ന ഒരു പിതൃപുത്രബന്ധത്തിന്റെ വിവരണമാണു അവിടെ കാണുന്നതു .പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിൽ അവർക്കുണ്ടായ ദുരന്തങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാക്കുകൾ ഉദീരണം ചെയ്യുന്ന പിതൃപുത്രബന്ധത്തിന്റെ സവിശേഷതകൾ ഊഹനീയങ്ങളാണു.
ഇയ്യോബു - ഒരു പിതാവു.
-----------------------------
ഒരു പിതാവിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവനും ഭംഗിയായി നിറവേറ്റിയ ഒരാളായിരുന്നു ഇയ്യോബു എന്നു ഈ വാക്കുകളിലൂടെ ഗ്രഹിക്കുവാൻ കഴിയുന്നു.തന്റെ മക്കൾക്കു കാലാകാലങ്ങളിൽ നൽകേണ്ട പ്രബോധനങ്ങൾ നൽകിയും ശാസിക്കേണ്ട സമയത്തു ശാസിച്ചും ശിക്ഷ ആവശ്യമുള്ളപ്പോൾ ശിക്ഷിച്ചും ആണു ഇയ്യോബു അവരെ വളർത്തിയിരുന്നതു എന്നതിന്റെ വ്യക്തമായ തെളിവാണു , അവർ പ്രത്യേകം കുടുംബങ്ങളായി മാറി താമസിച്ചിട്ടും പരസ്പരം സ്നേഹിച്ചും കരുതിയും സഹകരിച്ചും ജീവിച്ചു എന്നതു. 'ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക വൃദ്ധനായാലുംഅവൻ അതിനെ വിട്ടു,മാറുകയില്ല '' ശലോമോന്റെ സദൃശവാക്കുകൾ ഇവരിൽ അന്വർത്ഥമായിരുന്നു എന്നു പറയാം. അവർ വിവാഹിതരായപ്പോൾ , ഇനിയും അവർ വ്യതിചലിച്ചു പോകയില്ലായെന്നു ആ പിതാവിനു ബോദ്ധ്യമുണ്ടായിരുന്നതു കൊണ്ടാണു അവർ പ്രത്യേകം കുടുംബങ്ങളായി മാറി താമസിക്കുവാൻ അനുവദിക്കുകയും അവസരം ഒരുക്കി കൊടുക്കുകയും ചെയ്തതു.''അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിൽ വിരുന്നു ഒരുക്കുകയും.'' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. ആനുഷംഗികമായി ഒരു കാര്യം പറയട്ടെ.കുടുംബജീവിതത്തിന്റെ സൗഭഗങ്ങൾ മുഴുവൻ കുടികൊള്ളുന്നതു ഇതുപോലെയുള്ള മക്കളിലാണു. മക്കൾ വളർന്നു കഴിയുമ്പോള്‍ മാതാപിതാക്കൾ അർഹിക്കുന്ന ബഹുമാനവും കരുതലും നൽകാൻ മടികാണിക്കുന്ന ആധുനിക തലമുറ ഇയ്യോബിന്റെ മക്കളെ കണ്ടുപഠിക്കേണ്ടതാണു. ആധുനിക സാങ്കേതിക വിദ്യകളൊക്കെ കരഗതമാക്കി, ജീവിതത്തിന്റെ ഉന്നത മേഖലകളിൽ എത്തിച്ചേർന്നു കഴിയുമ്പോൾ, ഇവയെല്ലാം നേടിയെടുക്കുവാൻ കാരണം അവരുടെ വിയർപ്പും അദ്ധ്വാനവുമാണു എന്ന സത്യം വിസ്മരിക്കുകയും,ഇന്റർനെറ്റും മൊബൈലുമൊന്നും ഉപയോഗിക്കുവാൻ അറിയാത്ത മാതാപിതാക്കളുടെ അഭിപ്രായങ്ങളെ ആദരിക്കാത്ത ഒരു തലമുറയെ ഇന്നു കാണുന്നുണ്ടു. എന്നാൽ ഇയ്യോബിന്റെ മക്കൾ സ്വന്തം കാലിൽ നിൽക്കുവാൻ ത്രാണി നേടിയിട്ടുംഅപ്പന്റെ അഭിപ്രയങ്ങൾക്കു വിലകല്പിച്ചിരുന്നു എന്നതു ശ്രദ്ധിക്കേണ്ടതാണു.
തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയും യാഗം കഴിക്കുകയും ചെയ്യുന്ന ഒരു പിതാവായിരുന്നു ഇയ്യോബു എന്നതു മാതാപിതാക്കൾ മാതൃകയാക്കേണ്ടതാണു്. ഒന്നാമദ്ധ്യായം അഞ്ചാംവാക്യം ഈ കാര്യം വ്യക്തമാക്കുന്നു. അതിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക, ''ഇങ്ങനെ ഇയ്യോബു എപ്പോഴും ചെയ്തു പോന്നു.'' ആ വാക്യത്തിന്റെ ആദ്യഭാഗം ഇയ്യോബു ചെയ്തിരുന്നതു എന്താണെന്നു പറയുന്നു. മക്കൾ ഒന്നിച്ചു വിരുന്നു ഒരുക്കി സന്തോഷിക്കുമ്പോൾ അറിയാതെ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രായശ്ചിത്തമായിട്ടാണു യാഗം കഴിച്ചിരുന്നതു.മക്കൾ പ്രായമായിട്ടും അവരെ കുറിച്ചു ചിന്തിക്കുകയും അവരുടെ നന്മയ്ക്കും അനുഗഹത്തിനുമായിട്ടു നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പിതാവിനെയാണു ഇവിടെ കാണുന്നതു. അങ്ങനെയുള്ള മാതാപിതാക്കൾക്കു മക്കളെ കുറിച്ചു ഓർത്തു ദുഃഖിക്കേണ്ടതായി വരികയില്ല.അവർ അകാലത്തിൽ വേർപെട്ടുപോയിട്ടും ആ പിതാവു തളരാതെ പിടിച്ചു നിന്നതു അതുകൊണ്ടാണു.
ഇയ്യോബു -ഒരു ഉത്തമസുഹൃത്തു.
------------------------------------
ഇയ്യോബു ഒരു നല്ല സുഹൃത്തായിരുന്നു എന്നു ഇവിടെ വെളിവാകുന്നുണ്ടു.ഈ പുസ്തകത്തിന്റെ ഭൂരിഭാഗങ്ങളും അവരുടെ സംവാദങ്ങളാണല്ലോ.തങ്ങളുടെ സ്നേഹിതനായ ഇയ്യോബു രോഗാതുരനായി തീർന്നതു അറിഞ്ഞ സ്നേഹിതന്മാർ അവനു ആശ്വാസം പകരുവാൻ ഓടിയെത്തി. ആദ്യദിവസങ്ങളിൽ അവർ മൗനമായി അവന്റെ സമീപത്തു ഇരിക്കുകയായിരുന്നു ചെയ്തതു. എന്തു പറഞ്ഞു തങ്ങളുടെ സ്നേഹിതനെ ആശ്വസിപ്പിക്കണം എന്നു അറിയാൻ പാടില്ലാത്തവണ്ണമുള്ള ഒരു അവസ്ഥ.എന്നാൽ ഇവിടെ ഒരു കാര്യം അറിയേണ്ടതുണ്ടു.രോഗികളെ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണു അതു.പലരും കടന്നു ചെന്നു രോഗവിവരം അന്വേഷിക്കുന്നതോടൊപ്പം ഇതേ രോഗം ബാധിച്ചു മരിച്ച ആളുകളെ കുറിച്ചു വിസ്തരിച്ചു പറയുന്നു. അതുകേട്ടു ആകുലപ്പെടുവാൻ അല്ലാതെ എങ്ങനെ ആശ്വസിക്കും. ആശ്വാസവാക്കുകൾ ഒന്നും പറയുവാനില്ലെങ്കിൽ അവരുടെ സമീപത്തു അല്പ സമയം ചെലവഴിക്കുന്നതു തന്നെ അവർക്കു ഒരാശ്വാസമാകും. എന്നാൽ കുറച്ചുദിവസം മൗനമായിരുന്നവർ പതുക്കെ സംസാരം ആരംഭിച്ചു.അതാകട്ടെ ഒര വാഗ്വാദത്തിനു വഴിതെളിച്ചു.ഇയ്യോബിന്റെ ചെയ്തികളെ അവർ വിമർശിച്ചു. അന്നത്തെ വിശ്വാസം അനുസരിച്ചു ഇയ്യോബിന്റെ ഈ അവസ്ഥയ്ക്കു കാരണം അവന്റെ പ്രവൃത്തികളാണെന്നു അവർ പറഞ്ഞു. ഇയ്യോബു ശാന്തനായി അതിനെല്ലാം മറുപടി പറഞ്ഞു. തന്നെ വിമർശിച്ച സ്നേഹിതരോടു പരിഭവിച്ചില്ലായെന്നു മാത്രമല്ല,അവസാനം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സ്നേഹിതർക്കു വേണ്ടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണു യഹോവ പ്രീതിപ്പെട്ടു നഷ്ടപ്പെട്ടതിനേക്കാൾ അധികം ആടു മാടുകളേയും ദാസീദാസന്മാരേയും മക്കളേയും നൽകി ഇയ്യോബിനെ അനുഗ്രഹിക്കുന്നതു.അന്യർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയിലൂടെ അവർക്കു മാത്രമല്ല പ്രാർത്ഥിക്കുന്നവർക്കും അനുഗ്രഹം ലഭിക്കും എന്ന സത്യം വെളിവാകുന്നതോടൊപ്പം ഇയ്യോബിൽ ഒരുഉത്തമസുഹൃത്തിനേയും കണ്ടെത്താൻ കഴിയുന്നു.
കുടുംബജീവിതത്തിന്റെ ഒരു സംക്ഷിപ്ത വിവരണം മാത്രമാണു ഇവിടെ വായിക്കുന്നതെങ്കിലും ഒരു നല്ല കുടുംബത്തിന്റെ ചിത്രം അവിടെ തെളിയുന്നുണ്ടു. സുഖദുഃഖസമ്മിശ്രമായ ഈ ലോക ജീവിതത്തിൽ കുടുംബബന്ധങ്ങൾ എങ്ങനെ തകർന്നു പോകാതെ കാത്തു സൂക്ഷിക്കാമെന്നു ഇയ്യോബിന്റെ ചരിത്രംനമ്മെ ഉദ്ബോധിപ്പിക്കുന്നു.
--------------------------------
ഇയ്യോബിന്റെ പുസ്തകം വി.വേദപുസ്തകത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു. വി.വേദപുസ്തകത്തിലെ ഗ്രന്ഥങ്ങളെ വേദപണ്ഡിതന്മാർ മൂന്നു ഗണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്രപുസ്തകങ്ങൾ, പ്രവചനങ്ങൾ, എഴുത്തുകൾ എന്നിങ്ങനെയാണു തിരിച്ചിട്ടുള്ളതു.ഇയ്യോബിന്റെ പുസ്തകം എഴുത്തുകളിൽ ഉൾപ്പെടുന്നു.എന്നാൽ ഈ പുസ്തകം ആ ഗണത്തിലും വേറിട്ടു നിൽക്കുന്ന ഒന്നാണു. ഈ ഗണത്തിൽ പെടുന്ന പുസ്തകങ്ങളെല്ലാം യഹൂദചരിത്രത്തോടു ബന്ധപ്പെട്ടതോ, യഹൂദ ചരിത്രത്തിൽ അറിയപ്പെടുന്ന വ്യക്തികളാൽ വിരചിതമോ ആണു.' രൂത്തു ' എന്ന പുസ്തകത്തിനു യഹൂദ ചരിത്രത്തോടു നേരിട്ടുബന്ധമൊന്നും ഇല്ലെങ്കിലും ദാവീദിന്റെ മുത്തശ്ശിയുടെ സ്ഥാനം രൂത്തിനു അവകാശപ്പെട്ടതാണു എന്നതിനാൽ ആ പുസ്തകം വി.വേദപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ദാവീദു , ശലോമോൻ തുടങ്ങിയവരുടെ രചനകളാണു മറ്റുള്ളവ. മാത്രമല്ല, അവരെല്ലാം കർത്താവിന്റെ രക്ഷാകരപദ്ധതിയിലെ കണ്ണികളുമാണു. ഈ സവിശേഷതകളൊന്നും ഇയ്യോബിന്റെ പുസ്തകത്തിനു അവകാശപ്പെടുവാനില്ല.എങ്കിലും വിശ്വാസികളുടെ ചിന്തകളെ തൊട്ടുണർത്തുന്നതും വിശ്വാസത്തെ ഉറപ്പിക്കുവാൻ പര്യാപ്തവുമാണു ഈ ഗ്രന്ഥം എന്നതായിരിക്കണം വി.വേദപുസ്തകത്തിൽ ഇതിനു സ്ഥാനം ലഭിക്കുവാൻ കാരണം. ഇതിന്റെ ഗ്രന്ഥകർത്താവു ആരാണെന്നോ,എഴുതിയ കാലഘട്ടം ഏതാണെന്നോ വ്യക്തമല്ല. മോശെ മുതൽ പലരുടേയും പേരുകൾ ഇതിനോടു ചേർത്തു പറയുന്നതിനാൽ തന്നെ രചനാകാലവും തർക്കവിഷയമായി അവശേഷിക്കുന്നു. കുടുംബജീവിതത്തെ കുറിച്ചാണു നമ്മുടെ ചിന്ത എന്നതു കൊണ്ടു ആ വിധ വിഷയങ്ങൾ ഇവിടെ പ്രസക്തമല്ലായെന്നതിനാൽ അതിനു വിരാമമിട്ടുകൊണ്ടു ഇയ്യോബിന്റെ കുടുംബജീവിതം നൽകുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കാം.
കുടുംബ ചരിത്രം.
--------------------
ഇയ്യോബു എന്ന പുസ്തകത്തിന്റെ രചനോദ്ദേശം കുടുംബജീവിത ചിത്രീകരണം ആയിരുന്നില്ല. അതുവരെ മനസ്സിലാക്കിയിരുന്ന ദൈവത്തെ കുറിച്ചുള്ള അറിവിൽ നിന്നു വ്യത്യസ്തമായ ചില ദൈവിക സത്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു ഗ്രന്ഥകാരന്റെ പ്രധാന ലക്ഷ്യം.കഷ്ടതയും ദുഃഖങ്ങളും എല്ലാം ദുഷ്ടന്മാർക്കു ദൈവം നൽകുന്ന ശിക്ഷയാണെന്നും നല്ലവർക്കും ദൈവത്തെ ആരാധിക്കുന്നവർക്കും മാത്രമാണു നന്മയും അനുഗ്രഹങ്ങളും ലഭിക്കുന്നതു എന്നുമായിരുന്നു അന്നു വരെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ നല്ലവർക്കു ദുഃഖാനുഭവങ്ങളും നഷ്ടങ്ങളും ഉണ്ടാകുന്നതു എന്തുകൊണ്ടാണു എന്നതു ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു.കഷ്ടതകളും ദുഃഖങ്ങളും ദൈവം നൽകുന്നതല്ലെന്നും അവ സാത്താന്റെ പരീക്ഷകൾ ആണെന്നും ഇവിടെ വെളിവാക്കുന്നു.ദൈവഭക്തനായ മനുഷ്യൻ ഏവംവിധ അനുഭവങ്ങളിൽ എങ്ങനെ വർത്തിക്കണമെന്നും ഇതു വെളിപ്പെടുത്തുന്നു.ഇതാണു രചനയുടെ ഉദ്ദേശമെന്നതിനാൽ ഇയ്യോബിന്റെ കുടുംബജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ അധികം ലഭിക്കുന്നില്ല.സംക്ഷിപ്തമായ ചില വിവരങ്ങൾ അവിടെ ദർശിക്കുവാൻ കഴിയും. 42 അദ്ധ്യായങ്ങൾ ഉള്ള പുസ്തകത്തിൽ ഇയ്യോബിന്റെ കുടുംബവിശേഷങ്ങൾ ചെറിയ മൂന്നു അദ്ധ്യയങ്ങളിൽ ചുരുക്കിയിരിക്കുന്നു. മാതാപിതാക്കളെ കുറിച്ചോ, ഭാര്യയെ കുറിച്ചോ മക്കളെ സംബന്ധിച്ചോ വ്യക്തമായി ഒന്നും പറയുന്നില്ലെങ്കിലും, ഈ സംക്ഷിപ്ത വിവരണത്തിൽ നിന്നു ഇയ്യോബിന്റെ കുടുംബബന്ധങ്ങൾ എങ്ങനെയുള്ളതായിരുന്നു എന്നു ഊഹിക്കുവാൻ കഴിയും. ഈ പുസ്തകം വെളിവാക്കുന്ന ദൈവശാസ്ത്രമല്ല,അവിടെ കണ്ടെത്താൻ കഴിയുന്ന കുടുംബബന്ധങ്ങളാണു നമ്മുടെ വിഷയം എന്നതിനാൽ ആ വിധകാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു വിടാം.
ചാവുകടലിനു തെക്കു മോവാബു ദേശത്തു ' ഊസ്' എന്ന പ്രദേശത്തായിരുന്നു ഇയ്യോബു ജീവിച്ചിരുന്നതു. മാതാപിതാക്കൾ ആരായിരുന്നു എന്നു പറയുന്നില്ല.ആ ദേശത്തെ ഏറ്റവും വലിയ ധനവാനായിരുന്നു അദ്ദേഹം. ആ കാലത്തു ദാസീദാസന്മാരുടെ സംഖ്യയും ആടുമാടുകൾ ഉൾപ്പെടുന്ന മൃഗസമ്പത്തുമായിരുന്നു സമ്പന്നതയുടെ മാനദണ്ഡം. 7000 ആടുമാടുകളും 3000 ഒട്ടകങ്ങളും 1000 കാളകളും 500 പെൺകഴുതകളും ഇയ്യോബിനു ഉണ്ടായിരുന്നു.ഇതിനും പുറമെ മക്കളും സമ്പത്തായി കരുതിയിരുന്നു. പുത്രസമ്പത്തു വർദ്ധിച്ചിരിക്കുന്നതു അന്നു ശക്തിയും അഭിമാനവുമായിരുന്നു.ഇന്നു ഞങ്ങൾ രണ്ടു ഞങ്ങൾക്കു രണ്ടു, ഞങ്ങൾ ഒന്നു ഞങ്ങൾക്കു ഒന്നു എന്ന സമവാക്യം സന്തുഷ്ടകുടുംബത്തിന്റെ മാനദണ്ഡമായി കരുതുന്നുവെങ്കിൽ , അന്നു മക്കളുടെ സംഖ്യ വർദ്ധിക്കുന്നതനുസരിച്ചു സമ്പത്തും സന്തുഷ്ടിയും വർദ്ധിക്കുമെന്നും വിശ്വസിച്ചിരുന്നു. അതുകൊണ്ടാണു സങ്കീർത്തനക്കാരൻ ( സങ്കീഃ 127;1,5) ''വീരന്റെ കൈയ്യിലെ അസ്ത്രങ്ങൾ എങ്ങിനെയോ അങ്ങനെയാണു യൗവ്വനത്തിലെ മക്കൾ, അവയെ കൊണ്ടു ആവനാഴി നിറയ്ക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.'' എന്നു പറഞ്ഞിരിക്കുന്നതു.ഭാര്യയും ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും അവരുടെ കുടുംബവും മൂന്നു ഉറ്റമിത്രങ്ങളും ഉൾപ്പെടുന്ന ഒരു സന്തുഷ്ടകുടുംബമായിരുന്നു അതു.സഹോദരങ്ങൾ തമ്മിൽ സ്നേഹവും സൗഹാർദ്ദവും പ്രകടമായിരുന്നു. പുത്രിമാരെ വിവാഹം കഴിച്ചു അയച്ചിരുന്നു എന്നും പുത്രന്മാർ വിവാഹം കഴിച്ചു വേറെ വേറെ താമസിച്ചിരുന്നുവെന്നും ഇയ്യോഃ1;4 ൽ പറഞ്ഞിരിക്കുന്നതിൽ നിന്നു ഊഹിക്കാം.എന്നാൽ ആ സന്തോഷം ദീർഘകാലം നിലനിന്നില്ല.ദുര്യോഗങ്ങൾ മുറയ്ക്കു വന്നുകൊണ്ടിരുന്നു. ആടുമാടുകളും ദാസീദാസന്മാരും നഷ്ടപ്പെട്ടതിനു പുറമേ മക്കളും കുടുംബങ്ങളും നഷ്ടപ്പെടുന്നു. ഇതുകൊണ്ടും ദുഖങ്ങൾക്കു അറുതിവരാതെ കൂനിന്മേൽ കുരു എന്ന കണക്കെ ഇയ്യോബിനെ മാരക രോഗം ബാധിക്കുന്നു. ഉള്ളങ്കാൽ മുതൽ നെറുക വരെ പരുക്കൾ ബാധിച്ചു ദുസ്സഹമായ വേദനയിൽ ആയി. രോഗത്തിന്റേയും വേദനയുടേയും നടുവിൽ ആശ്വാസവും താങ്ങും തുണയുമായിരിക്കേണ്ട ഭാര്യയും ഒരു കെണിയായി മാറി.അവൾ ഇയ്യോബിനെ കുറ്റപ്പെടുത്തുകയും ദൈവത്തെ തള്ളിപ്പറഞ്ഞു ആത്മഹത്യ ചെയ്യുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.ഇയ്യോബാകട്ടെ ദൈവത്തിൽ കൂടുതൽ സങ്കേതപ്പെടുകയും ഭാര്യയുടെ അഭിപ്രായം തള്ളിക്കളയുകയും ചെയ്തു.രോഗം അറിഞ്ഞു കടന്നു വന്ന മിത്രങ്ങൾ ആദ്യം ആശ്വാസമായിരുന്നു എങ്കിലും അവരും പതുക്കെ വിപരീതചിന്തകളിലേക്കു വഴുതി വീണു. ഇവിടെയൊന്നും ഇയ്യോബു ദൈവത്തെ തള്ളിപ്പറയാതെ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർത്ഥന കേട്ടു. അവനെ അനുഗ്രഹിച്ചു.പഴയതിനേക്കാൾ അധികം ആടുമാടുകളും ദാസീദാസന്മാരും പുത്രസമ്പത്തും ലഭിച്ചു. അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബമായി പരിണമിച്ചു.
ഇയ്യോബു- ഒരു കുടുംബനാഥൻ.
----------------------------------
അനിതരസാധാരണമായ ഒരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇയ്യോബു. ഒരു കുടുംബനാഥനു ഉണ്ടായിരിക്കേണ്ട എല്ലാ നല്ല ഗുണങ്ങളും ഇയ്യോബിൽ ദർശിക്കുവാൻ കഴിയും. ഇയ്യോബിന്റെ കഥ ഒരു ഭാവനാസൃഷ്ടിയാണെന്നു പറയുവാൻ പോലും അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങൾ പല ചിന്തകന്മാരേയും പ്രേരിപ്പിക്കുന്നു. വി.വേദപുസ്തകം നമ്മുടെ മുമ്പിൽ വരച്ചു കാട്ടിയിട്ടുള്ള കുടുംബനാഥന്മാരിൽ ഇയ്യോബിനെപ്പോലെ മറ്റൊരാളെ ചൂണ്ടിക്കാണിക്കുവാൻ കഴിയുകയില്ല . ഇയ്യോബിന്റെ ശ്രേഷ്ഠഗുണങ്ങളിൽ പ്രഥമവും പ്രധാനവുമായതു അദ്ദേഹത്തിന്റെ ദൈവഭക്തിയും വിശ്വാസവും ആണു.സമ്പന്നതയുടേയും സന്തോഷത്തിന്റെയും വേളകളിൽ ഈ ഭക്തിയും വിശ്വാസവും ചോർന്നുപോകാതെ അദ്ദേഹം കാത്തുസൂക്ഷിച്ചതായി കാണാൻ കഴിയും.സമ്പത്തു വർദ്ധിക്കുമ്പോൾ ദൈവഭക്തി ചോർന്നു പോകുവാനും നിഗളിക്കുവാനും വ്യക്തിബന്ധങ്ങൾ ശിഥിലമായിപ്പോകുവാനും സാദ്ധ്യത ഉണ്ടായിരുന്നിട്ടും ഇയ്യോബിന്റെ ഭക്തിക്കും വിശ്വാസത്തിനും ഒരു കുറവും സംഭവിച്ചില്ല.അതുകൊണ്ടുതന്നെ കുടുംബബന്ധങ്ങളെ അതിന്റെ ഗൗരവത്തോടെ കാണുവാനും പരിക്കു കൂടാതെ പരിപാലിക്കുവാനും ഇയ്യോബിനു കഴിഞ്ഞു.ഇവിടെയെല്ലാം പക്വമതിയായ ഒരു കുടുംബനാഥന്റെ ചിത്രം മിഴിവോടെ പ്രകാശിക്കുന്നു.സമ്പന്നതയിൽ നിഗളിച്ചുപോകാതെയും , സന്തോഷവേളയിൽ മതിമറന്നു പോകാതെയും , നഷ്ടങ്ങളിൽ പതറിപ്പോകാതെയും, മക്കളുടെ അകാലവിയോഗത്തിൽ മനമുരുകി അഗാധദുഃഖത്തിന്റെ നീർക്കയത്തിൽ താണു പോകാതെയും, രോഗത്തിലും വേദനയിലും നിരാശപൂണ്ടു ദൈവപരിപാലനയിൽ സംശയിക്കാതെയും പരിഭവിക്കാതെയും അവയെ നേരിടുവാനും സാധിച്ചതു ഈ അടിയുറച്ച ദൈവഭക്തിയും വിശ്വാസവും മൂലമാണു.യഹോവയുടെ കിന്നരമായ ദാവീദു രാജാവു പോലും പ്രിയമകൻ അബ്ശാലോമിന്റെ അകാല വേർപാടിൽ മനമുരുകി, '' എന്റെ മകനേ അബ്ശാലോമേ, എന്റെ മകനേ അബ്ശാലോമേ ,നിനക്കു പകരം ഞാൻ മരിച്ചിരുന്നുവെങ്കിൽ കൊള്ളായിരുന്നു.'' എന്നു വിലപിക്കുന്നതു നാം കാണുന്നു.എന്നാൽ ഒറ്റയടിക്കു മക്കളും അവരുടെ കുടുംബം മുഴുവനും ഒരാൾ പോലും അവശേഷിക്കാതെ എന്നേക്കുമായി വേർപിരിഞ്ഞു പോയപ്പോൾ,''യഹോവ തന്നു യഹോവ എടുത്തു യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ.''എന്നു പ്രത്യാശയോടെ പറയുന്ന ഇയ്യോബിൽ മക്കളോടുള്ള വാത്സല്യത്തേക്കാൾ അധികം ദൈവഭക്തിക്കും വിശ്വാസത്തിനും സ്ഥാനം നൽകുന്ന ഒരു ഭക്തന്റെ ഹൃദയത്തുടിപ്പുകളാണു നാം ശ്രവിക്കുന്നതു.രോഗത്തേയും വേദനയേയും മരണത്തേയും സഹിഷ്ണുതയോടെ നേരിട്ട ഇയ്യോബിന്റെ ഭക്തിയും വിശ്വാസവും പ്രത്യാശയും,'' എന്റെ ത്വക്കു ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.''( ഇയ്യോഃ19;26) , ''ഞാൻ നിന്നെക്കുറിച്ചു ഒരു ഒരു കേഴ്വി മാത്രമേ കേട്ടിരുന്നുള്ളു, ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.''( ഇയ്യോഃ 42;5) എന്നീ ഇയ്യോബിന്റെ വാക്കുകളിൽ നമുക്കു വായിച്ചെടുക്കുവാൻ കഴിയുന്നു.'' എന്നേക്കാൾ അധികം അപ്പനേയോ അമ്മയേയോ വസ്തുവകകളേയോ സ്നേഹിക്കുന്നവൻ എനിക്കു കൊള്ളാവുന്നവനല്ല.'' ( വി.മത്താഃ 10;37, 19;29) എന്ന കർത്താവിന്റെ വാക്കുകൾ ഇയ്യോബിൽ അന്വർത്ഥമാകുന്നു. കുടുംബത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിനും സമാധാനത്തിനും ദൈവഭക്തിയുടേയും പരിപൂർണ്ണവിശ്വാസത്തിന്റേയും ഉടമയായകുടുംബനാഥന്റെസാന്നിദ്ധ്യംഅനിവാര്യമാണുഎന്നു ഇയ്യോബു പേഠിപ്പിക്കുന്നു.അദ്ദേഹത്തിന്റെ കുടുംബബന്ധങ്ങൾ ഓരോന്നായി പഠിക്കുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകും.
ഭാര്യാഭർത്തൃബന്ധം.
----------------------
ഇയ്യോബിന്റെ ഭാര്യാഭർത്തൃബന്ധത്തെ കുറിച്ചു വ്യക്തമായ വിവരണങ്ങൾ ഒന്നും ലഭ്യമല്ല.ഭാര്യയുടെ പേരുപോലും പറഞ്ഞിട്ടില്ല.ഒരുപക്ഷെ അതൊന്നും തന്റെ പ്രതിപാദ്യവിഷയത്തിനു ആവശ്യമില്ല എന്നതാകാം ഗ്രന്ഥകാരൻ ആവിധകാര്യങ്ങൾ വിട്ടുകളഞ്ഞതു.എങ്കിലും ഒരു യാഥാർത്ഥ്യബോധം ഉളവാക്കുവാൻ അതു ആവശ്യമായിരുന്നു എന്നത്രേ പണ്ഡിതമതം.അവരുടെ ഭാര്യഭർത്തൃബന്ധത്തെ വിലയിരുത്തുവാൻ ഉപകരിക്കുന്ന ഒരു സന്ദർഭം നമുക്കു ദർശിക്കുവാൻ കഴിയുന്നുണ്ടു. ഇയ്യോബു രോഗബാധിതനായി കിടക്കുമ്പോൾ ഭാര്യ അവന്റെ അടുക്കൽ വന്നു സംസാരിക്കുന്നതും അതിനു ഇയ്യോബു നൽകുന്ന മറുപടിയും ആ ബന്ധത്തിലേക്കു വെളിച്ചം വീശുന്നു.ഈ സംഭവം കൊണ്ടു മാത്രം അവരുടെ ബന്ധത്തെ മുഴുവനായി വിലയിരുത്തുവാൻ കഴിയുകയില്ലെങ്കിലും,ഇവിടെ അവരുടെ ബന്ധത്തിലെ സുഖകരമല്ലാത്ത ഒരു അവസ്ഥ സൂചിതമാകുന്നു. ഇതിനു മുമ്പും ഇതിനു ശേഷവും അവരുടെ ബന്ധം ഇതുപോലെ ആയിരുന്നു എന്നും പറയുവാൻ കഴിയുകയില്ല. എന്നാലും ഈ സംഭവത്തിലൂടെ ഇരുവരുടേയും സ്വഭാവവും വ്യക്തിത്വവും തെളിയുന്നു.പ്രശ്നങ്ങളും പ്രതിസന്ധികളും കടന്നു വരുമ്പോൾ അതിനോടു എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണു ഒരാളുടെ ശരിയായ വ്യക്തിത്വവും സ്വഭാവവും പ്രകടമാകുന്നതു. ഇവിടെ ഉണ്ടായ അനിഷ്ടകരങ്ങളായ ജീവിതാനുഭവങ്ങളിൽ ഒരു ഭർത്താവെന്ന നിലയിൽ ഇയ്യോബും ഒരു ഭാര്യയെന്ന നിലയിൽ ഇയ്യോബിന്റെ സഹധർമ്മിണിയും പ്രതികരിച്ചതിലൂടെ അവരെ രണ്ടു പേരെ സംബന്ധിച്ചിടത്തോളം ചില കാര്യങ്ങൾ നമുക്കു കണ്ടെത്തുവാൻ കഴിയും.
രോഗാതുരനായി വേദനയിൽ കഴിയുന്ന ഭർത്താവിനോടുള്ള ഉത്തരവാദിത്തം പൂർണ്ണമായി നിറവേറ്റുവാൻ ഭാര്യയ്ക്കു കഴിഞ്ഞിട്ടില്ലായെന്നു അവളുടെ വാക്കുകൾ വ്യക്തമാക്കുന്നു.പുരുഷനു തക്ക തുണയായിട്ടാണല്ലോ ദൈവം സ്ത്രീയെ സൃഷ്ടിച്ചതു.അവൾ സന്തതസഹചാരിണി ആയിരിക്കേണ്ടവളാണു.സഹധർമ്മിണി എന്നു വിളിക്കുമ്പോൾ ധർമ്മാചരണത്തിലും ഭർത്താവിനോടൊപ്പം ഭാര്യയും ഉണ്ടായിരിക്കണം എന്നാണല്ലോ അർത്ഥം.അവർ പരസ്പരം ഊന്നു വടികളുമായിരിക്കണം. എന്നാൽ ഇവിടെ ആ വിധത്തിൽ ഒരു ഉത്തമയായ ഭാര്യയുടെ ധർമ്മം അവൾ നിർവ്വഹിക്കുന്നതിൽ പരാജയപ്പെട്ടു എന്നു പറയേണ്ടതായി വരുന്നു.ഭർത്താവിന്റെ രോഗാവസ്ഥയിലും വേദനയിലും അവനെ പരിചരിക്കുകയും ആശ്വാസം പകരുകയും ചെയ്യുകയാണല്ലോ ഒരു ഉത്തമ ഭാര്യയുടെ ദൗത്യം. ഇവിടെയാകട്ടെ അവൾ ഭർത്താവിനെ കുറ്റപ്പെടുത്തുകയും നിരാശയുളവാക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്യുന്നു.ഇന്നത്തെ ഭാഷയിൽ 'തനിക്കു പോയി ചാകരുതോ ' എന്ന അർത്ഥം ധ്വനിക്കുന്ന വാക്കുകളാണു അവൾ പറയുന്നതു.ഭർത്താവു അവൾക്കു ഒരു ഭാരമായി തീർന്നിരിക്കുന്നു എന്നു തോന്നി തുടങ്ങിയോ എന്നു സംശയം തോന്നാം.ഇയ്യോബിനേപ്പോലെ ദൈവഭക്തിയും വിശ്വാസവും അവൾക്കുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. മറിച്ചു,ഭർത്താവിന്റെ അടുക്കൽ ചെന്നിരുന്നു,അവനെ പതുക്കെ തലോടി സമാശ്വസിപ്പിച്ചിട്ടു, '' സാരമില്ല, ഇതൊക്കെ അങ്ങു മാറും ദൈവം സ്നേഹവാനല്ലേ, അവൻ ഇതെല്ലാം കാണുന്നുണ്ടല്ലോ. അവൻ നമ്മെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. നിങ്ങൾ ധൈര്യമായിരിക്കണം.നമ്മുടെ കണ്ണുനീരും പ്രാർത്ഥനയും ദൈവം കാണാതെയും കേൾക്കാതെയും ഇരിക്കയില്ല. സമ്പത്തും ഒൻപതു മക്കളും കുടുംബങ്ങളും നഷ്ടപ്പട്ടിട്ടും നാം സഹിക്കുകയും പാടിച്ചു നിൽക്കുകയും ചെയ്തില്ലേ.നമുക്കു ഒരുമിച്ചു പ്രാർത്ഥിക്കാം ദൈവം ആശ്വാസം തരും.'' എന്നിങ്ങനെ ആയിരിക്കും പ്രതികരിക്കുക.
ഈ വിധത്തിൽ അവളുടെ വാക്കുകളിൽ നിന്നു ഒരു അലോസരം ഊഹിച്ചെടുക്കുവാൻ കഴിയുമെങ്കിലും അതിനു ഒരുമറുപുറം കൂടെയുണ്ടു എന്നു പറയാവുന്നതാണു. സമ്പത്തും മക്കളും കുടുംബങ്ങളും നഷ്ടപ്പെട്ടു അസഹനീയമായ ദുഃഖത്തിൽ ആമഗ്നയായി കഴിയുമ്പോഴാണു,തനിക്കു ഇനിയും ഏക ആശ്രയവും അവലംബവുമായി കരുതിയ ഭർത്താവിനു ഈ ദുര്യോഗം വന്നു ഭവിക്കുന്നതു. ഏതൊരു സ്ത്രീയും കാലിടറി വീണുപോകുന്ന ഒരു അവസ്ഥ തന്നെയാണിതു. ഭർത്താവിനോടുള്ള ഇഷ്ടമില്ലായ്മയോ അദ്ദേഹത്തിന്റെ ചിന്താഗതിയോടും വിശ്വാസത്തോടുമുള്ള വിയോജിപ്പോ ആയി ഇതിനെ കാണേണ്ടതില്ല. അവളുടെ ദുഃഖത്തിന്റെ ആധിക്യമായി ഇതിനെ കാണുന്നതിൽ തെറ്റില്ല. സമ്പത്തും മക്കളും അവരുടെ കുടുംബങ്ങളും നഷ്ടപ്പെട്ടതിനു പുറമേ ആശ്രയമായി കരുതിയ ഭർത്താവു ഇനിയും രക്ഷപെടാൻ പ്രയാസമാണു എന്നു തോന്നിയിട്ടും തന്റെ അഭിപ്രയങ്ങളെ അവഗണിച്ചിട്ടും ഉപേക്ഷിച്ചു പോകാതെ ജീവാതാന്ത്യം വരെ ഭാര്യയായി തുടർന്നു എന്നതു അതിനു തെളിവായി പറയാം.അന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയാണു അവിടെ തന്നെ തുടരാൻ കാരണം എന്നും വേണമെങ്കിൽ വാദിക്കാം. എന്നാൽ ഇതിലും നിസ്സാരമായ കാര്യങ്ങൾക്കുപോലും ഭാര്യാഭർത്തൃബന്ധം തകർക്കുന്ന ആധുനിക കാലത്തെ ദമ്പതികൾക്കു നല്കുന്ന ഒരു സന്ദേശം ഇതിൽ ദർശിക്കാവുന്നതാണു.ഒരുപക്ഷെ ഇയ്യോബിന്റെ അവളോടുള്ള പ്രതികരണവുമാകാം അവളെ അവിടെ തുടരാൻ പ്രേരിപ്പിച്ചതു എന്നു വേണമെങ്കിൽ പറയാം.
ഭാര്യഭർത്തൃബന്ധം സുഖകരവും സുദൃഡവുമാക്കുന്നതു ഒരേ വിധത്തിലുള്ള രണ്ടു വ്യക്തിത്വങ്ങളുടെ ചേർച്ചയാലാണു. മറ്റെല്ലാ കാര്യങ്ങളിലും ചേർച്ചയുണ്ടെങ്കിലും മാനസ്സികമായ പൊരുത്തമില്ലാത്ത വ്യക്തിത്വങ്ങളാണു ഭാര്യാഭർത്താക്കന്മാരുടേതു എങ്കിൽ അവിടെ അസ്വാരസ്യങ്ങൾ സ്വാഭാവികമാണു. എന്നാൽ ഈ പൊരുത്തക്കേടുകളിലും സമാധാനവും സന്തോഷവുമുള്ള ഒരു കുടുംബജീവിതത്തിനു ഇയ്യോബിനെ പോലെ നിഷ്കളങ്കനും നേരുള്ളവനും, ദൈവഭക്തനും, ദോഷം വിട്ടകലുന്നവനും ആയിരിക്കണമെന്ന വലിയ സന്ദേശമാണു ഇവിടെ ലഭിക്കുന്നതു.ഇയ്യോബു ഒരു സാധാരണ മനുഷ്യനായിരുന്നു എങ്കിൽ ആ ഭാര്യാഭർത്തൃബന്ധം ഇവിടെ അവസാനിക്കുമായിരുന്നു.തന്റെ രോഗാവസ്ഥയിലും വേദനകളിലും ആശ്വാസം പകർന്നു തരേണ്ട ഭാര്യ വാക്കുകൾകൊണ്ടു തന്നെ മുറിപ്പെടുത്തുകയും തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ ഒരു സാധാരണ മനുഷ്യൻ ഇങ്ങനെയായിരിക്കുകയല്ല പ്രതികരിക്കുക.ശാരീരികമായ തളർന്ന ഒുരുവന്റെ മനസ്സും തകർന്നതായിരിക്കും.അവിടെ ചെറിയകാര്യങ്ങൾക്കു പോലും കോപിക്കുവാനും പൊട്ടിത്തെറിക്കുവാനും ശകാരിക്കുവാനും അനിഷ്ടകരമായി സംസാരിക്കുവാനും മാത്രമേ കഴിയുകയുള്ളു. എന്നാൽ ഇവിടെ ഇയ്യോബു വളരെ ശാന്തനായി പക്വതയോടെ ഭാര്യയുടെ തെറ്റു ചൂണ്ടിക്കാണിക്കുകയും ഉപദേശിക്കുകയുമാണു ചെയ്യുന്നതു. ഒരുപക്ഷെ, ഈവിധ പ്രതികരണമായിരിക്കാം അവരുടെ ബന്ധം പിന്നീടു കാണുന്നതു പോലെ ഭാഗ്യകരമായി പരിണമിക്കുവാൻ ഒരു കാരണം.തന്നെ പൊട്ടി എന്നു വിളിക്കുകയും തന്റെ അഭിപ്രായത്തിനു ഒരു വിലയും കല്പിക്കാതെയും തത്വോപദേശം നടത്തുകയും ചെയ്ത ഭർത്താവിന്റെ വാക്കുകൾക്കു മൗനമായി ചെവികൊടുത്ത ഭാര്യയൂം ആ ബന്ധം സുഖകരമാക്കുന്നതിനു വഴിതെളിച്ചു എന്നു ചിന്തിക്കാവുന്നതാണു.
പ്രകോപനപരമായ ഒരു പരിണതിയിൽ എത്തിച്ചേരാൻ സാദ്ധ്യതയുള്ള അവരുടെ സംഭാഷണം ഇവിടെ അവസാനിച്ചതു എന്തുകൊണ്ടു എന്നു ചിന്തിക്കുമ്പോൾ കിട്ടുന്ന മറുപടി , സന്തോഷപ്രദവും സമാധാനപരവുമായ ഭാര്യാഭർത്തൃ ബന്ധത്തിനു അനുപേക്ഷണീയമായ ഒരു സത്യം വെളിവാക്കുന്നുണ്ടു. അനിഷ്ടകരവും പ്രകോപനപരവുമായ വാക്കുകൾ കേൾക്കുമ്പോൾ, ആ പറയുന്ന ആളിന്റെ മാനസ്സീകാവസ്ഥയും ഹൃദയവിചാരങ്ങളും, ഇങ്ങനെ പറയുവാൻ പ്രേരിപ്പിച്ച സാഹചര്യങ്ങളും വായിച്ചെടുക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ശാന്തമായി അതിനെ നേരിടുവാൻ കഴിയുകയുള്ളു. സമ്പത്തു മുഴുവൻ നഷ്ടപ്പെടുകയും , ഒരുദിവസം തന്നെ ഒൻപതു മക്കളും അവരുടെ കുടുംബങ്ങളും ജീവിതത്തിൽ നിന്നു എന്നന്നേക്കുമായി വേർപെട്ടു പോകുകയും ചെയ്ത ഒരു മാതാവിന്റെ ഹൃദയവ്യഥയും, ഇനിയും ഏക ആശ്രയമായി കരുതിയ പ്രിയഭർത്താവു രോഗാതുരനായി മരണത്തോടു മല്ലുടുന്നതു കാണുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ഹൃദയവിചാരങ്ങളും ഭാര്യയുടെ വാക്കുകളിൽ വായിച്ചെടുക്കുവാൻ കഴിഞ്ഞതാകാം ഇയ്യോബു പ്രകോപിതനാകാതിരിക്കുവാൻ കാരണം.തന്റെ വാക്കുകൾ കൊണ്ടു ഭർത്താവിനെ വേദനിപ്പിച്ചിട്ടും ശാന്തനായി ,കോപിക്കാതെ, ശകാരിക്കാതെ തന്നെ ഉപദേശിക്കുവാൻ മാത്രം ശ്രമിച്ച ഭർത്താവിന്റെ സ്നേഹം ഇയ്യോബിന്റെ വാക്കുകളിൽ തിരിച്ചറിഞ്ഞതാകാം അവൾ മറുപടി ഒന്നും പറയാതെ മൗനം അവലംബിച്ചതു.അല്ലായിരുന്നു എങ്കിൽ വീണ്ടുംഒരു പൊട്ടിത്തെറിയിൽ കൊണ്ടെത്തിക്കുവാൻ '' പൊട്ടിപ്പെണ്ണു '' എന്ന ഒറ്റ പ്രയോഗം മാത്രം മതിയായിരുന്നു.പറയുന്ന ആളിന്റെ സ്വരവും,കേൾക്കുന്ന ആളിന്റെ മാനസ്സീകാവസ്ഥയും സാഹചര്യങ്ങളും വാക്കുകളുടെ അർത്ഥത്തിനു വ്യത്യാസം ഉണ്ടാക്കും.ഭാര്യഭർത്താക്കന്മാരിൽ നിന്നു ഉണ്ടാകുന്ന അനിഷ്ടകരങ്ങളായ പ്രവൃത്തികളുടേയും സംസാരങ്ങളുടേയും പിന്നിലുള്ള അവരുടെ ഹൃദയവും മനസ്സും തിരിച്ചറിയുന്നവർക്കു മാത്രമേ അവിടെ പ്രകോപിതമാകാതെ ശാന്തമായി പ്രശ്നങ്ങളെ നേരിടുവാനും സന്തോഷകരവും സമാധാനപൂർണ്ണവും ആയ ഒരു ഭാര്യഭർത്തൃബന്ധം സുസാദ്ധ്യമാകയുള്ളു എന്നു ഈ സംഭവം പഠിപ്പിക്കുന്നു.
പിതൃപുത്രബന്ധം.
-------------------
ഉത്തമനായ ഒരു പിതാവായിട്ടാണു ഇയ്യോബിനെ ഇവിടെ കാണുന്നതു.അതുപോലെ തന്നെ മാതാപിതാക്കളെ ബഹുമാനിക്കുകയും ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരായിട്ടാണു പത്തു മക്കളേയും ഇവിടെ ചിത്രീകരിച്ചിരിക്കുന്നതു.വളരെ ചുരുങ്ങിയ വാക്കുകളിലാണു ഈ ബന്ധങ്ങളെ കുറിച്ചു പറഞ്ഞിരിക്കുന്നതു.ഇയ്യോബിന്റെ പുസ്തകം ഒന്നാമദ്ധ്യായം നാലും അഞ്ചും വാക്യങ്ങളിൽ ഒതുങ്ങിനിൽക്കുന്ന ഒരു പിതൃപുത്രബന്ധത്തിന്റെ വിവരണമാണു അവിടെ കാണുന്നതു .പതിമൂന്നു മുതൽ ഇരുപത്തിരണ്ടു വരെയുള്ള വാക്യങ്ങളിൽ അവർക്കുണ്ടായ ദുരന്തങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വാക്കുകൾ ഉദീരണം ചെയ്യുന്ന പിതൃപുത്രബന്ധത്തിന്റെ സവിശേഷതകൾ ഊഹനീയങ്ങളാണു.
ഇയ്യോബു - ഒരു പിതാവു.
-----------------------------
ഒരു പിതാവിന്റെ ഉത്തരവാദിത്തങ്ങൾ മുഴുവനും ഭംഗിയായി നിറവേറ്റിയ ഒരാളായിരുന്നു ഇയ്യോബു എന്നു ഈ വാക്കുകളിലൂടെ ഗ്രഹിക്കുവാൻ കഴിയുന്നു.തന്റെ മക്കൾക്കു കാലാകാലങ്ങളിൽ നൽകേണ്ട പ്രബോധനങ്ങൾ നൽകിയും ശാസിക്കേണ്ട സമയത്തു ശാസിച്ചും ശിക്ഷ ആവശ്യമുള്ളപ്പോൾ ശിക്ഷിച്ചും ആണു ഇയ്യോബു അവരെ വളർത്തിയിരുന്നതു എന്നതിന്റെ വ്യക്തമായ തെളിവാണു , അവർ പ്രത്യേകം കുടുംബങ്ങളായി മാറി താമസിച്ചിട്ടും പരസ്പരം സ്നേഹിച്ചും കരുതിയും സഹകരിച്ചും ജീവിച്ചു എന്നതു. 'ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക വൃദ്ധനായാലുംഅവൻ അതിനെ വിട്ടു,മാറുകയില്ല '' ശലോമോന്റെ സദൃശവാക്കുകൾ ഇവരിൽ അന്വർത്ഥമായിരുന്നു എന്നു പറയാം. അവർ വിവാഹിതരായപ്പോൾ , ഇനിയും അവർ വ്യതിചലിച്ചു പോകയില്ലായെന്നു ആ പിതാവിനു ബോദ്ധ്യമുണ്ടായിരുന്നതു കൊണ്ടാണു അവർ പ്രത്യേകം കുടുംബങ്ങളായി മാറി താമസിക്കുവാൻ അനുവദിക്കുകയും അവസരം ഒരുക്കി കൊടുക്കുകയും ചെയ്തതു.''അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ വീട്ടിൽ വിരുന്നു ഒരുക്കുകയും.'' എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ഈ സത്യം വെളിവാക്കുന്നു. ആനുഷംഗികമായി ഒരു കാര്യം പറയട്ടെ.കുടുംബജീവിതത്തിന്റെ സൗഭഗങ്ങൾ മുഴുവൻ കുടികൊള്ളുന്നതു ഇതുപോലെയുള്ള മക്കളിലാണു. മക്കൾ വളർന്നു കഴിയുമ്പോള്‍ മാതാപിതാക്കൾ അർഹിക്കുന്ന ബഹുമാനവും കരുതലും നൽകാൻ മടികാണിക്കുന്ന ആധുനിക തലമുറ ഇയ്യോബിന്റെ മക്കളെ കണ്ടുപഠിക്കേണ്ടതാണു. ആധുനിക സാങ്കേതിക വിദ്യകളൊക്കെ കരഗതമാക്കി, ജീവിതത്തിന്റെ ഉന്നത മേഖലകളിൽ എത്തിച്ചേർന്നു കഴിയുമ്പോൾ, ഇവയെല്ലാം നേടിയെടുക്കുവാൻ കാരണം അവരുടെ വിയർപ്പും അദ്ധ്വാനവുമാണു എന്ന സത്യം വിസ്മരിക്കുകയും,ഇന്റർനെറ്റും മൊബൈലുമൊന്നും ഉപയോഗിക്കുവാൻ അറിയാത്ത മാതാപിതാക്കളുടെ അഭിപ്രായങ്ങളെ ആദരിക്കാത്ത ഒരു തലമുറയെ ഇന്നു കാണുന്നുണ്ടു. എന്നാൽ ഇയ്യോബിന്റെ മക്കൾ സ്വന്തം കാലിൽ നിൽക്കുവാൻ ത്രാണി നേടിയിട്ടുംഅപ്പന്റെ അഭിപ്രയങ്ങൾക്കു വിലകല്പിച്ചിരുന്നു എന്നതു ശ്രദ്ധിക്കേണ്ടതാണു.
തന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുകയും യാഗം കഴിക്കുകയും ചെയ്യുന്ന ഒരു പിതാവായിരുന്നു ഇയ്യോബു എന്നതു മാതാപിതാക്കൾ മാതൃകയാക്കേണ്ടതാണു്. ഒന്നാമദ്ധ്യായം അഞ്ചാംവാക്യം ഈ കാര്യം വ്യക്തമാക്കുന്നു. അതിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക, ''ഇങ്ങനെ ഇയ്യോബു എപ്പോഴും ചെയ്തു പോന്നു.'' ആ വാക്യത്തിന്റെ ആദ്യഭാഗം ഇയ്യോബു ചെയ്തിരുന്നതു എന്താണെന്നു പറയുന്നു. മക്കൾ ഒന്നിച്ചു വിരുന്നു ഒരുക്കി സന്തോഷിക്കുമ്പോൾ അറിയാതെ എന്തെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രായശ്ചിത്തമായിട്ടാണു യാഗം കഴിച്ചിരുന്നതു.മക്കൾ പ്രായമായിട്ടും അവരെ കുറിച്ചു ചിന്തിക്കുകയും അവരുടെ നന്മയ്ക്കും അനുഗഹത്തിനുമായിട്ടു നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു പിതാവിനെയാണു ഇവിടെ കാണുന്നതു. അങ്ങനെയുള്ള മാതാപിതാക്കൾക്കു മക്കളെ കുറിച്ചു ഓർത്തു ദുഃഖിക്കേണ്ടതായി വരികയില്ല.അവർ അകാലത്തിൽ വേർപെട്ടുപോയിട്ടും ആ പിതാവു തളരാതെ പിടിച്ചു നിന്നതു അതുകൊണ്ടാണു.
ഇയ്യോബു -ഒരു ഉത്തമസുഹൃത്തു.
------------------------------------
ഇയ്യോബു ഒരു നല്ല സുഹൃത്തായിരുന്നു എന്നു ഇവിടെ വെളിവാകുന്നുണ്ടു.ഈ പുസ്തകത്തിന്റെ ഭൂരിഭാഗങ്ങളും അവരുടെ സംവാദങ്ങളാണല്ലോ.തങ്ങളുടെ സ്നേഹിതനായ ഇയ്യോബു രോഗാതുരനായി തീർന്നതു അറിഞ്ഞ സ്നേഹിതന്മാർ അവനു ആശ്വാസം പകരുവാൻ ഓടിയെത്തി. ആദ്യദിവസങ്ങളിൽ അവർ മൗനമായി അവന്റെ സമീപത്തു ഇരിക്കുകയായിരുന്നു ചെയ്തതു. എന്തു പറഞ്ഞു തങ്ങളുടെ സ്നേഹിതനെ ആശ്വസിപ്പിക്കണം എന്നു അറിയാൻ പാടില്ലാത്തവണ്ണമുള്ള ഒരു അവസ്ഥ.എന്നാൽ ഇവിടെ ഒരു കാര്യം അറിയേണ്ടതുണ്ടു.രോഗികളെ സന്ദർശിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നാണു അതു.പലരും കടന്നു ചെന്നു രോഗവിവരം അന്വേഷിക്കുന്നതോടൊപ്പം ഇതേ രോഗം ബാധിച്ചു മരിച്ച ആളുകളെ കുറിച്ചു വിസ്തരിച്ചു പറയുന്നു. അതുകേട്ടു ആകുലപ്പെടുവാൻ അല്ലാതെ എങ്ങനെ ആശ്വസിക്കും. ആശ്വാസവാക്കുകൾ ഒന്നും പറയുവാനില്ലെങ്കിൽ അവരുടെ സമീപത്തു അല്പ സമയം ചെലവഴിക്കുന്നതു തന്നെ അവർക്കു ഒരാശ്വാസമാകും. എന്നാൽ കുറച്ചുദിവസം മൗനമായിരുന്നവർ പതുക്കെ സംസാരം ആരംഭിച്ചു.അതാകട്ടെ ഒര വാഗ്വാദത്തിനു വഴിതെളിച്ചു.ഇയ്യോബിന്റെ ചെയ്തികളെ അവർ വിമർശിച്ചു. അന്നത്തെ വിശ്വാസം അനുസരിച്ചു ഇയ്യോബിന്റെ ഈ അവസ്ഥയ്ക്കു കാരണം അവന്റെ പ്രവൃത്തികളാണെന്നു അവർ പറഞ്ഞു. ഇയ്യോബു ശാന്തനായി അതിനെല്ലാം മറുപടി പറഞ്ഞു. തന്നെ വിമർശിച്ച സ്നേഹിതരോടു പരിഭവിച്ചില്ലായെന്നു മാത്രമല്ല,അവസാനം അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സ്നേഹിതർക്കു വേണ്ടി പ്രാർത്ഥിച്ചതിന്റെ ഫലമായിട്ടാണു യഹോവ പ്രീതിപ്പെട്ടു നഷ്ടപ്പെട്ടതിനേക്കാൾ അധികം ആടു മാടുകളേയും ദാസീദാസന്മാരേയും മക്കളേയും നൽകി ഇയ്യോബിനെ അനുഗ്രഹിക്കുന്നതു.അന്യർക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയിലൂടെ അവർക്കു മാത്രമല്ല പ്രാർത്ഥിക്കുന്നവർക്കും അനുഗ്രഹം ലഭിക്കും എന്ന സത്യം വെളിവാകുന്നതോടൊപ്പം ഇയ്യോബിൽ ഒരുഉത്തമസുഹൃത്തിനേയും കണ്ടെത്താൻ കഴിയുന്നു.
കുടുംബജീവിതത്തിന്റെ ഒരു സംക്ഷിപ്ത വിവരണം മാത്രമാണു ഇവിടെ വായിക്കുന്നതെങ്കിലും ഒരു നല്ല കുടുംബത്തിന്റെ ചിത്രം അവിടെ തെളിയുന്നുണ്ടു. സുഖദുഃഖസമ്മിശ്രമായ ഈ ലോക ജീവിതത്തിൽ കുടുംബബന്ധങ്ങൾ എങ്ങനെ തകർന്നു പോകാതെ കാത്തു സൂക്ഷിക്കാമെന്നു ഇയ്യോബിന്റെ ചരിത്രംനമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment