കൗടുംബികം-11
11-- ശലോമോന്റെ സങ്കല്പ കുടുംബം.
--------------------------------------------
യിസ്രായേലിന്റെ രാജാക്കന്മാരിൽ അഗ്രഗണ്യനാണു ശലോമോൻ എന്നു പറയാം.എങ്കിലും പല കാര്യങ്ങളിലും തന്റെ പിതാവായ ദാവീദിനോളം എത്തിയിരുന്നില്ല എന്നതു നിഷേധിക്കുവാനും കഴിയുകയില്ല.ജ്ഞാനത്തിന്റെ കാര്യത്തിലാണു ശലോമോൻ അറിയപ്പെടുന്നതു.ശലോമോനെ പോലെ ഒരു ജ്ഞാനി ഉണ്ടായിട്ടില്ല,ഇനിയും ഉണ്ടാകുകയുമില്ല. ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകികൊണ്ടു യഹോവ പറഞ്ഞു 1.രാജാഃ 3;12 ''നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല,നിന്റെ ശേഷം ഉണ്ടാകുകയുമില്ല.'' സർവ്വശക്തനായ ദൈവം നൽകിയ ഒരു വരമായിരുന്നു അതു.'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' എന്നു സ്വാനുഭവത്തിൽ നിന്നു പറഞ്ഞു എങ്കിലും ആ ഭക്തി ജീവിതാന്ത്യം വരെ കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞില്ല എന്നതാണു ശലോമോനെ പിതാവായ ദാവീദിൽ നിന്നു വ്യതിരിക്തനാക്കി നിർത്തുന്നതു. ലഭിച്ച അറിവിനു അനുസരണമായി ജീവിതം ക്രമപ്പെടുത്തുവാനും ശലോമോനു കഴിഞ്ഞില്ല. ആ അറിവു അന്യർക്കു പ്രയോജനപ്പെടുമെങ്കിലും ,അതു ജീവിതത്തിൽ പകർത്തുന്നില്ലായെങ്കിൽ തനിക്കും കുടുംബത്തിനും പ്രയോജനം ചെയ്യുകയില്ലായെന്നു ശലോമോന്റെ ജീവിതം പഠിപ്പിക്കുന്നു.തന്റെ ജനത്തെ ഭരിക്കുവാൻ ആവശ്യമായ ജ്ഞാനം മാത്രം ചോദിച്ചതിൽ പ്രീതനായി യഹോവ ജ്ഞാനത്തോടൊപ്പം എല്ലാ ജീവിത സൗഭഗങ്ങളും നൽകിയെങ്കിലും തന്റെ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കണമെന്നു രണ്ടു പ്രാവശ്യം യഹോവ ശലോമോനോടു അരുളിച്ചെയ്യുകയുണ്ടായി.എന്നിട്ടും ഭാര്യമാരുടെ സ്വധീനത്തിൽ പെട്ടു യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചതിനാൽ , പിതാവായ ദാവീദിനെ പോലെ രാജ്യം ബലമുള്ള കരങ്ങളിൽ ഏല്പിച്ചു മരിക്കുവാനുള്ള ഭാഗ്യം ശലോമോനു ലഭിച്ചില്ല. ഈ ആമുഖ കുറിപ്പിനു ഒരു ഉദ്ദേശമുണ്ടു ശലോമോന്റെ സങ്കല്പത്തിലുള്ള കുടുംബമാണു നമ്മുടെ വിഷയം. ഇവിടെ ശലോമോനെ എത്രമാത്രം മാതൃകയാക്കാൻ കഴിയുമെന്നു ചിന്തിക്കുവാൻ പ്രേരിപ്പിക്കുക ആണു ഉദ്ദേശം.
ശലോമോന്റെ ചരിത്രം 2. രാജാഃ 4 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു.തന്റെ പിതാവു ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ യറുശലേം ദേവാലയം പണിതു പ്രതിഷ്ഠിച്ചതു ഉൾപ്പെടെ അനേകം നല്ല കാര്യങ്ങൾ ചെയ്തതായും കാണാവുന്നതാണു.എന്നാൽ ശലോമോന്റെ കുടുംബജീവിതം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ ചെറിയ സൂചനകൾ പോലും അവിടെ ലഭിക്കുന്നില്ല. ഒരു പക്ഷെ മറ്റു പലതിലും ശലോമോൻ അനുകരണീയമായ മാതൃക ആയിരുന്നു എങ്കിലും കുടുംബജീവിതത്തിൽ അങ്ങനെ ആയിരുന്നില്ലായെന്നതാണോ ആ വിധ പരാമർശങ്ങൾ വി.വേദപുസ്തകം ഒഴിവാക്കിയതു എന്നു സംശയിക്കാവുന്നതാണു.ശലോമോനു 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു എന്നു മാത്രമാണു അവിടെ കാണുന്നതു.ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്ന യാക്കോബിന്റേയും എല്ക്കാനയുടെയും കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ നാം കണ്ടു കഴിഞ്ഞതാണല്ലോ.രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന അവരുടെ കുടുംബജീവിതത്തിന്റെ സ്വസ്തത ഇല്ലാതാകുവാൻ ഒരു പരിധിവരെ അതു കാരണമായെങ്കിൽ ആയിരം സ്ത്രീകളുമായി ജീവിച്ച ശലോമോന്റെ ജീവിതം ഊഹനീയമാണു.. ശലോമോന്റെ ഭാര്യഭർത്തൃബന്ധത്തെ കുറിച്ചോ പിതൃപുത്രബന്ധത്തെ കുറിച്ചോ നമുക്കു ഒന്നും അറിയാൻ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ട സദൃശ്യവാക്യങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബജീവിത സങ്കല്പം വായിക്കുവാൻ കഴിയുന്നു.ഭാഗ്യകരമായ കുടുംബജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കാവുന്ന പിതാവു ഭാര്യ മക്കൾ എന്നിവർ എങ്ങനെയായിരിക്കണമെന്നു ശലോമോൻ അവിടെ പറയുന്നു.തനിക്കു ലഭിച്ച ദൈവികപരിജ്ഞാനത്തോടൊപ്പം സ്വാനുഭവങ്ങളിൽ നിന്നു തിരിച്ചറിഞ്ഞ സത്യങ്ങൾ ആകാം അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.അവ എന്തൊക്കെയാണു എന്നു ചിന്തിക്കുവാനാണു ഇവിടെ ആഗ്രഹിക്കുന്നതു.
1- ഒരു പിതാവു.
-------------------
ഒരു പിതാവു എന്ന നിലയിൽ ശലോമോൻ എങ്ങനെ ആയിരുന്നു എന്നു മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിലും ഒരു പിതാവിന്റെ ഉത്തരവാദിത്തം എന്തൊക്കെയാണു എന്നു തന്റെ ജ്ഞാനത്തിലൂടെ ഗ്രഹിച്ചിരുന്നു എന്നു 13;24' 22;6 ,16; 23;13,14; 25;28, 29;17 എന്നീ വാക്യങ്ങളിൽ നാം വായിക്കുന്നു. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക,എന്നതാണു ഒരു പിതാവിന്റെ പ്രധാന ഉത്തരവാദിത്തം എന്നു സദൃഃ 22;6ൽ പറയുന്നു.എങ്ങനെയാണു അവരെ അഭ്യസിപ്പിക്കേണ്ടതു എന്നു വ്യക്തമായി പറയുന്നില്ലെങ്കിലും നല്ലതു ഏതു , തീയതു ഏതു എന്നു ഉപദേശിക്കുകയും അവന്റെ ചെയ്തികളെ ശ്രദ്ധിക്കുകയും തെറ്റിപ്പോകുമ്പോൾ നിയന്ത്രിക്കുകയും ചെയ്യുകയാണു ഒരു പിതാവിന്റെ കടമ. പ്രബോധനം വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നാൽ പ്രതീക്ഷിക്കുന്ന ഫലം അതിൽ നിന്നു ലഭിക്കുകയില്ല. മക്കളെ ഉപദേശിക്കുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ മാതൃകയായി കാട്ടിക്കൊടുക്കുമ്പോൾ മാത്രമേ ആ ഉപദേശങ്ങൾ ആയുഷ്ക്കാലം മുഴുവൻ അവർ പാലിക്കുകയുള്ളു.ഭയം കൊണ്ടു ബാല്യകാലത്തു അനുസരിച്ചു എന്നു വരാം. അപ്പന്റെ ചെയ്തികൾ അതിനോടു പൊരുത്തപ്പെടുന്നതല്ലെങ്കിൽ ആ ബാലമനസ്സിൽ ചില ചോദ്യങ്ങൾ അറിയാതെ ഉയർന്നു വരും. സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയാകുമ്പോൾ അവൻ അതു നിരസിക്കുകയും ചെയ്യും. മാതാപിതാക്കളെ കണ്ടും അവരെ മാതൃകയാക്കിയും വേണം മക്കൾ വളരേണ്ടതു.അപ്പോൾ അവർ അറിയാതെ തന്നെ മാതാപിതാക്കൾ ഒരു മാതൃകയായി തീരുകയും ചെയ്യും.എനിക്കു എന്റെ അപ്പനെ പോലെ, അല്ലെങ്കിൽ എന്റെ അമ്മയെ പോലെ ആയാൽ മതി എന്നു മക്കൾക്കു പറയുവാൻ കഴിയണം. മദ്യപാനിയായ ഒരു പിതാവു മകനോടു കുഞ്ഞേ നീ മദ്യം ഉപയോഗിക്കരുതു എന്നു ഉപദേശിച്ചാൽ എന്താണു പ്രയോജനം?
മക്കളെ ശാസിക്കാനും ശിക്ഷിക്കുവാനും മടി കാണിക്കാത്തവരാണു ഉത്തമ മാതാപിതാക്കൾ എന്നാണു ശലോമോൻ പറയുന്നതു.മക്കളെ ശാസിച്ചും ശിക്ഷിച്ചും വളർത്തുകയാണു ഒരു പിതാവിന്റെ കടമയെന്ന കാര്യം പല സന്ദർഭങ്ങളിലായി ഏതാണ്ടു ഏഴു ഭാഗത്തു അദ്ദേഹം പറഞ്ഞിരിക്കുന്നു.'' വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെയ്ക്കുന്നു. അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.( 3;24) ''ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു. ശിക്ഷക്കുള്ള വടി അവനെ അതിൽ നിന്നു അകറ്റി കളയുന്നു.''(22;15) ''ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു. വടികൊണ്ടു അടിക്കുന്നതിനാൽ അവൻ ചത്തു പോകയില്ല. വടികൊണ്ടു അടിക്കുന്നതിനാൽ അവന്റെ പ്രാണനെ പാതാളത്തിൽ നിന്നു വിടുവിക്കും.''(23;13,14) ''നിന്റെ മകനെ ശിക്ഷിക്ക, അവൻ നിനക്കു ആശ്വാസമായി തീരും. അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും ''(29;17) ഇങ്ങനെ നീണ്ടു പോകുന്നു ശലോമോന്റെ ഉപദേശം.
എന്നാൽ ആധുനിക മനഃശാസ്ത്രകാരന്മാർ ഇതിനോടു പൂർണ്ണമായി യോജിക്കുന്നില്ല. ശിക്ഷയും അടിയുമെല്ലാം അവന്റെ മാനസ്സിക വളർച്ചയെ ബാധിക്കും എന്നാണു അവരുടെ നിഗമനം.അമിതമായ ശിക്ഷ ഒരു പരിധിവരെ ഈ നിഗമനത്തെ ശരിവെയ്ക്കും. എന്നാൽ ശിക്ഷ പൂർണ്ണമായി ഒഴിവാക്കുന്നതു അവനെ തെറ്റായ പാതയിലേക്കു വഴിനടത്തും. ഇതിനു രണ്ടിനും ഇടയ്ക്കുള്ളതാണു ശരിയായ മാർഗ്ഗം. ഏതു മനുഷ്യനേയും തെറ്റിൽ നിന്നു പിൻതിരിപ്പിക്കുന്നതു ശിക്ഷയെ കുറിച്ചുള്ള ഭയമാണു. പ്രയമായവരെ പോലും തെറ്റു ചെയ്യുന്നതിൽ നിന്നു ശിക്ഷയെക്കുറിച്ചുള്ള ഭീതി പിൻതിരിപ്പിക്കുന്നു എങ്കിൽ ബാലന്മാരെ സംബന്ധിച്ചിടത്തോളം അതു അനിവാര്യമാണെന്നതു നിഷേധിക്കുവാൻ കഴിയുകയില്ലല്ലോ. പക്ഷെ ,ശിക്ഷിക്കുമ്പോൾ താൻ എന്തുകൊണ്ടാണു ശിക്ഷിക്കപ്പെടുന്നതു എന്നു അവർക്കു ബോദ്ധ്യമാകും വിധം വേണം ശിക്ഷിക്കേണ്ടതു. അതു പിന്നീടു ആ തെറ്റു ചെയ്യാതിരിക്കുവാൻ അവനെ സഹായിക്കും. തെറ്റിന്റെ ഗൗരവം ശിക്ഷയുടെ അളവുകോൽ ആയിരിക്കണം.ശിക്ഷയോടൊപ്പം സ്നേഹവും പകർന്നു കൊടുക്കുമ്പോൾ മാത്രമേ ആ ശിക്ഷ സ്നേഹത്തിൽ നിന്നുള്ളതായിരുന്നു എന്നു അവനു ബോദ്ധ്യമാകുകയുള്ളു. എന്തിനും ശിക്ഷിക്കുന്നതും ഉചിതമായിരിക്കുകയില്ല. പരീക്ഷയിൽ മാർക്കു കുറഞ്ഞു പോയതിനു കഠിനമായി മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കളുണ്ടു. അതുപോലെ തന്നെ, സദുദ്ദേശത്തോടെ അവരെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തി അവരെ ഇകഴ്ത്തി കാണിക്കുന്നതും വിപരീതഫലം മാത്രമേ ഉളവാക്കുകയുള്ളു. അതു അവരിൽ ഒരു അപകർഷതാ ബോധം ഉളവാക്കുവാനാണു സാദ്ധ്യത. മക്കളെ ശിക്ഷിക്കുന്നതിൽ ചില മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. സമൂഹത്തിൽ ഉന്നതശീർഷരായി തീർന്നവരെല്ലാം മാതാപിതാക്കളുടെ ശരിയായ ശിക്ഷണത്തിൽ വളർന്നവരാണു എന്ന സത്യം ഇവിടെ ഓർക്കേണ്ടതാണു.
ഇന്നു പല മാതാപിതാക്കളും മക്കളെ ശിക്ഷിക്കുന്നതിൽ മാത്രമല്ല, ശാസിക്കുന്നതിനു പോലും ധൈര്യമില്ലാത്തവരാണു. മക്കൾ എന്തെങ്കിലും അതിക്രമം കാണിക്കുമോ എന്ന ഭയമാണു അവരെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതു. അതിവാത്സല്യമാണു അതിനു കാരണം.അതോടൊപ്പം ഇന്നത്തെ വാർത്താ മാധ്യമങ്ങളിൽ വരുന്ന ഈ വിധ പ്രവൃത്തികളെ കുറിച്ചുള്ള വാർത്തകൾ മാതാപിതാക്കളുടെ ഭീതി വളർത്തുകയും ചെയ്യുന്നു. അതു കൊണ്ടു ശിക്ഷ ഒഴിവാക്കുകയല്ല കരണീയം. ശിക്ഷയോടൊപ്പം തങ്ങൾ അവരെ സ്നേഹിക്കുന്നു എന്നു ബോദ്ധ്യമാകത്തക്കവണ്ണം അവരോടു ഇടപെടുകയും ചെയ്യണം.വാത്സല്യപൂർവ്വമായ ശിക്ഷകൾ അവരെ മാതാപിതാക്കളിൽ നിന്നു അകറ്റിക്കളയുകയില്ല.തങ്ങളുടെ കുട്ടികളുടെ ബാല്യകൗമാര കാലങ്ങളിലെ കുസൃതിത്തരങ്ങളും ചെറിയ ചെറിയ തെറ്റുകളും കണ്ടു സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടു വളർന്നു വരുമ്പോൾ ആ വിധ പ്രവൃത്തികൾക്കു ശിക്ഷിക്കുകയും ശകാരിക്കുകയും ചെയ്താൽ അതു ഫലവത്താകണമെന്നില്ല.ഇങ്ങനെ പലരും കതിരിൽ കൊണ്ടു വളംവയ്ക്കുന്നവരായി തീരുന്നുവെന്നതു കൊണ്ടാണു, 'ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക ' എന്നു ശലോമോൻ ഉപദേശിക്കുന്നതു. വാത്സല്യവും സ്നേഹവും കരുതലും ശിക്ഷയും എല്ലാം ആവശ്യാനുസരണം നൽകുവാൻ മാതാപിതാക്കൾക്കു കഴിയുമ്പോൾ മാത്രമേ അവരുടെ മ്ക്കളോടുള്ള ഉത്തരവാദിത്തം പൂർണ്ണമാകുകയുള്ളു.
സങ്കല്പത്തിലെ ഭാര്യ.
-----------------------
ഭാര്യമാരെക്കുറിച്ചു ഇത്രയും ആധികാരികമായി പറയുവാൻ കഴിയുന്ന മറ്റൊരാളെയും കണ്ടെത്താൻ കഴിയുകയില്ല.കുലീനപനത്നികളും വെപ്പാട്ടികളും ഉൾപ്പെടെ ആയിരംസ്ത്രീകളുമായിട്ടാണല്ലോ ശലോമോൻ ജീവിച്ചതു. സഭാപ്രസംഗി പുസ്തകത്തിൽ ശലോമോൻ പറയുന്നു.സഭാഃ 7; 28 '' ആയിരംപേരിൽ ഒരു പുരുഷനെ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല.'' സാമർത്ഥ്യമുള്ള, ബുദ്ധിയുള്ള, ജ്ഞാനമുള്ള സ്ത്രീകൾ ഒരു വിഭാഗത്തിലും, ഭോഷത്തമുള്ള, ശണ്ഠയും ദുശ്ശീലവുമുള്ള, കലഹമുണ്ടാക്കുന്ന ഭാര്യമാർ മറ്റൊരു വിഭാഗത്തിലും പെടുന്നു. ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.''(13;22) എന്നു ശലോമോൻ പൊതുവായി പറയുമ്പോൾ കുടുംബജീവിതസൗഭഗത്തിൽ ഭാര്യയ്ക്കുള്ള പങ്കാണു വെളിവാക്കുന്നതു. എന്നാൽ ഭാര്യമാർ രണ്ടു വിഭാഗത്തിൽ പെടുമെന്നുള്ള ശലോമോന്റെ നിഗമനം, എല്ലാ ഭാര്യമാരും മുകളിൽ പറഞ്ഞതു പോലെയാണെന്നു അതിനു അർത്ഥമില്ലെന്നു വ്യക്തമാക്കുന്നു. ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു എന്നു പറയുന്നതു ഏതു വിഭാഗത്തിൽ പെടുന്നു എന്നു പല വാക്യങ്ങളിലൂടെ ശലോമോൻ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യമാർ സാമർത്ഥ്യമുള്ളവളായിരിക്കണം, അവൾ ഭർത്താവിനു കിരീടമായിരിക്കും.( 12;4) അവൾ ജ്ഞാനിയായിരിക്കും , അവൾ തന്റെ വീടു പണിയുകയും ചെയ്യുന്നു.( 14;1)കുടുംബഭദ്രതയിൽ ഭാര്യയ്ക്കള്ള പങ്കു വലുതായതുകൊണ്ടാണു, ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനമാണെന്നും ( 19;14) സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും ? അവളുടെ വില മുത്തുകളിലും ഏറും.(31;10) എന്നും ശലോമോൻ പറയുന്നതു.
ജ്ഞാനവും സാമർത്ഥ്യവും സൗശീല്യവുമുള്ള സ്ത്രീ കുടുംബത്തിന്റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും നിദാനമാകുമ്പോൾ , അന്യമായിട്ടുള്ളതു കുടുംബത്തിന്റെ നാശത്തിനു കാരണമാകുന്നു എന്നാണു ശലോമോൻ പറയുന്നതു.'' ഭോഷത്വമുള്ളവൾ സ്വന്തകൈകളാൽ പൊളിച്ചു കളയുന്നു.'( 14;1) എന്നത്രേ ശലോമോൻ പറഞ്ഞിരിക്കുന്നതു. ''നാണം കെട്ടവൾ ഭർത്താവിന്റെ അസ്ഥികൾക്കു ദ്രവത്വവും,( 14;4) '' വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തി പോലെയുമാണത്രേ.( 11;22)'' കലഹക്കാരി സ്ത്രീയെകുറിച്ചാണു ശലോമോൻ കൂടുതൽ പറഞ്ഞിരിക്കുന്നതു.'' ഭാര്യയുടെ കലച്ചൽ തീരാത്ത ചോർച്ച പോലെയാണെന്നും ( 19;13) ,ശണ്ഠകൂടുന്ന സ്ത്രീയോടു കൂടെ പൊതുവീട്ടിൽ പാർക്കുന്നതിനേക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.''( 21;9) എന്നും '' ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടു കൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.''( 21;19) എന്നും ''ശണ്ഠ കൂടുന്ന സ്ത്രീയോടു കൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.( 25;24) എന്നും, '' പെരുമഴയുള്ള ദിവസത്തിൽ ഇടവിടാതെ ചോർച്ചയും, കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ, അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു.( 27;15,16) എന്നും പറയുമ്പോൾ അങ്ങനെയുള്ള സ്ത്രീകൾ സൃഷ്ടിക്കുന്ന അസ്വസ്തതകൾ എത്ര വലുതാണെന്നു ശലോമോൻ ഭംഗ്യന്തരേണ പറയുന്നു.
ശലോമോന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ , സ്ത്രീ മാത്രമാണു കുടുംബം പണിയുന്നതെന്നും, സ്ത്രീ തന്നെയാണു കുടുംബത്തിന്റെ നാശത്തിനു കാരണമെന്നും തോന്നാവുന്നതാണു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും സ്ത്രീകളുടെ പങ്കു എത്ര വലിയതാണു എന്നു വ്യക്തമാക്കുകയാണു ഇവിടെ ശലോമോൻ ചെയ്തതു.അതുകൊണ്ടു പുരുഷന്മാർക്കു ഈ കാര്യത്തിൽ വലിയ പങ്കില്ലായെന്നു അതിനു അർത്ഥമില്ല.ഇതിലും രണ്ടു പേർക്കും തുല്യ പങ്കാണുള്ളതു. വീടു നന്നായാൽ നാടു നന്നാകും.സ്ത്രീ പിഴച്ചാൽ വീടും നാടും നശിക്കും എന്നു സാധാരണ പറയാറുണ്ടല്ലോ.എങ്കിലും പലപ്പോഴും കലഹത്തിനും പിണക്കത്തിനും വഴിയൊരുക്കുന്നതു ഭാര്യയുടെ സ്വാർത്ഥപരമായ സ്നേഹമാണെന്നതു ഒരു സത്യമാണു.ഭർത്താവു തന്റേതു മാത്രമായിരിക്കണമെന്നുള്ള പിടിവാശിയും,ആ സ്നേഹം മറ്റാർക്കും പങ്കുവെയ്ക്കാനുള്ളതല്ലായെന്നുള്ള ചിന്താഗതിയും അതിനു കാരണമാകുന്നു.അതിനു വിപരീതമായി സംഭവിക്കുമ്പോള്‍ അവർ പരിതപിക്കുവാനും പരാതിപ്പെടുവാനും ശണഠയിടുവാനും തുടങ്ങുന്നു. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും തന്റേതു കൂടിയാണെന്നു ചിന്തിക്കുന്നവർക്കു മാത്രമേ ഇവിടെ വിജയിക്കുവാൻ കഴിയുകയുള്ളൂഎന്നാൽ അതിനു വിപരീതമായ ചിന്തയും പ്രവർത്തനങ്ങളും ഭർത്താവിനെ തന്നിൽനിന്നു അകറ്റുവാനേ ഉപകരിക്കുകയുള്ളു എന്നു തിരിച്ചറിയുന്നില്ല. ബുദ്ധിമതിയായ ഭാര്യയാകട്ടെ അവിടെ കൂടുതൽസ്നേഹം പകർന്നു കൊടുത്തു ഭർത്താവിനെ നേടിയെടുക്കുവാനാണു ശ്രമിക്കുന്നതു.അവിടെയാണു കുടുംബം സന്തോഷവും സമാധാനവും ഉള്ളതായി തീരുന്നതു.
മക്കൾ.
-----------
മക്കളാണു കുടുംബത്തിന്റെ സന്തോഷവും സമാധാനവും. അവരിലാണു കുടുംബത്തിന്റെ ഭാവി നിലനില്ക്കുന്നതു.തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കു സന്തോഷം നൽകുകയും വാർദ്ധക്യത്തിൽ അവരെ കരുതുകയും ചെയ്യുകയാണു മക്കളുടെ ധർമ്മം സംസകൃതത്തിൽ പുത്ര എന്ന പദത്തിനു നൽകിയിരിക്കുന്ന അർത്ഥത്തെ കുറിച്ചു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ.മക്കൾ പുത്രനും പുത്രിയും ആകണമെങ്കിൽ മാതാപിതാക്കളെ ദുഃഖിപ്പിക്കാതെ അവരെ അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരും അവരുടെ ഉപദേശം നിരാകരിക്കാത്തവരും അവരെ കരുതുന്നവരുംആകണം. എന്നാണു ശലോമോൻ പറയുന്നതു.'' മകനെ അപ്പന്റെ പ്രബോധനം കേൾക്ക, അമ്മയുടെ ഉപദേശം നിസ്സരിക്കരുതു.''(1;18) ''ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു.ഭോഷത്വമായവൻ അമ്മയുടെ വ്യസന ഹേതു.''( 10;1) '? മൂഢനായ മകൻ അപ്പനു നിർഭാഗ്യം.''(19;13) ''നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക, നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.''(23;;22) ''നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും,ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.( 23;24) ''ആരെങ്കിലും അപ്പനെയോ അമ്മയേയോ നിന്ദിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.''(20;20) എന്നിങ്ങനെയുള്ള ശലോമോന്റെ വാക്കുകൾ കാലദേശാതിവർത്തിയായി നിലനില്ക്കുന്നവയാണു. മക്കളെ കുറിച്ചു വ്യാകുലപ്പെടുകയും പരാതിപ്പെടുകയും ചെയ്യുന്ന ആധുനികകാലത്തു ശലോമോന്റെ ഈ ഉപദേശങ്ങൾക്കു പ്രസക്തി വർദ്ധിക്കുന്നു. ശലോമോൻ മാതാപിതാക്കൾക്കും മക്കൾക്കും നൽകുന്ന സാരോപദേശങ്ങൾ ജീവിതത്തിൽ പകർത്തുമെങ്കിൽ ഇവിടെ വൃദ്ധസദനങ്ങളുടെ ആവശ്യമുണ്ടാകുകയില്ല. കുടുംബം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പതിപ്പായി പരിണമിക്കുകയും ചെയ്യും.
--------------------------------------------
യിസ്രായേലിന്റെ രാജാക്കന്മാരിൽ അഗ്രഗണ്യനാണു ശലോമോൻ എന്നു പറയാം.എങ്കിലും പല കാര്യങ്ങളിലും തന്റെ പിതാവായ ദാവീദിനോളം എത്തിയിരുന്നില്ല എന്നതു നിഷേധിക്കുവാനും കഴിയുകയില്ല.ജ്ഞാനത്തിന്റെ കാര്യത്തിലാണു ശലോമോൻ അറിയപ്പെടുന്നതു.ശലോമോനെ പോലെ ഒരു ജ്ഞാനി ഉണ്ടായിട്ടില്ല,ഇനിയും ഉണ്ടാകുകയുമില്ല. ജ്ഞാനവും വിവേകവുമുള്ള ഹൃദയം നൽകികൊണ്ടു യഹോവ പറഞ്ഞു 1.രാജാഃ 3;12 ''നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല,നിന്റെ ശേഷം ഉണ്ടാകുകയുമില്ല.'' സർവ്വശക്തനായ ദൈവം നൽകിയ ഒരു വരമായിരുന്നു അതു.'യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.'' എന്നു സ്വാനുഭവത്തിൽ നിന്നു പറഞ്ഞു എങ്കിലും ആ ഭക്തി ജീവിതാന്ത്യം വരെ കാത്തു സൂക്ഷിക്കുവാൻ കഴിഞ്ഞില്ല എന്നതാണു ശലോമോനെ പിതാവായ ദാവീദിൽ നിന്നു വ്യതിരിക്തനാക്കി നിർത്തുന്നതു. ലഭിച്ച അറിവിനു അനുസരണമായി ജീവിതം ക്രമപ്പെടുത്തുവാനും ശലോമോനു കഴിഞ്ഞില്ല. ആ അറിവു അന്യർക്കു പ്രയോജനപ്പെടുമെങ്കിലും ,അതു ജീവിതത്തിൽ പകർത്തുന്നില്ലായെങ്കിൽ തനിക്കും കുടുംബത്തിനും പ്രയോജനം ചെയ്യുകയില്ലായെന്നു ശലോമോന്റെ ജീവിതം പഠിപ്പിക്കുന്നു.തന്റെ ജനത്തെ ഭരിക്കുവാൻ ആവശ്യമായ ജ്ഞാനം മാത്രം ചോദിച്ചതിൽ പ്രീതനായി യഹോവ ജ്ഞാനത്തോടൊപ്പം എല്ലാ ജീവിത സൗഭഗങ്ങളും നൽകിയെങ്കിലും തന്റെ പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കണമെന്നു രണ്ടു പ്രാവശ്യം യഹോവ ശലോമോനോടു അരുളിച്ചെയ്യുകയുണ്ടായി.എന്നിട്ടും ഭാര്യമാരുടെ സ്വധീനത്തിൽ പെട്ടു യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചതിനാൽ , പിതാവായ ദാവീദിനെ പോലെ രാജ്യം ബലമുള്ള കരങ്ങളിൽ ഏല്പിച്ചു മരിക്കുവാനുള്ള ഭാഗ്യം ശലോമോനു ലഭിച്ചില്ല. ഈ ആമുഖ കുറിപ്പിനു ഒരു ഉദ്ദേശമുണ്ടു ശലോമോന്റെ സങ്കല്പത്തിലുള്ള കുടുംബമാണു നമ്മുടെ വിഷയം. ഇവിടെ ശലോമോനെ എത്രമാത്രം മാതൃകയാക്കാൻ കഴിയുമെന്നു ചിന്തിക്കുവാൻ പ്രേരിപ്പിക്കുക ആണു ഉദ്ദേശം.
ശലോമോന്റെ ചരിത്രം 2. രാജാഃ 4 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്നു.തന്റെ പിതാവു ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ യറുശലേം ദേവാലയം പണിതു പ്രതിഷ്ഠിച്ചതു ഉൾപ്പെടെ അനേകം നല്ല കാര്യങ്ങൾ ചെയ്തതായും കാണാവുന്നതാണു.എന്നാൽ ശലോമോന്റെ കുടുംബജീവിതം എങ്ങനെയുള്ളതായിരുന്നു എന്നതിന്റെ ചെറിയ സൂചനകൾ പോലും അവിടെ ലഭിക്കുന്നില്ല. ഒരു പക്ഷെ മറ്റു പലതിലും ശലോമോൻ അനുകരണീയമായ മാതൃക ആയിരുന്നു എങ്കിലും കുടുംബജീവിതത്തിൽ അങ്ങനെ ആയിരുന്നില്ലായെന്നതാണോ ആ വിധ പരാമർശങ്ങൾ വി.വേദപുസ്തകം ഒഴിവാക്കിയതു എന്നു സംശയിക്കാവുന്നതാണു.ശലോമോനു 700 കുലീനപത്നികളും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു എന്നു മാത്രമാണു അവിടെ കാണുന്നതു.ഒന്നിലധികം ഭാര്യമാർ ഉണ്ടായിരുന്ന യാക്കോബിന്റേയും എല്ക്കാനയുടെയും കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ നാം കണ്ടു കഴിഞ്ഞതാണല്ലോ.രണ്ടു ഭാര്യമാർ ഉണ്ടായിരുന്ന അവരുടെ കുടുംബജീവിതത്തിന്റെ സ്വസ്തത ഇല്ലാതാകുവാൻ ഒരു പരിധിവരെ അതു കാരണമായെങ്കിൽ ആയിരം സ്ത്രീകളുമായി ജീവിച്ച ശലോമോന്റെ ജീവിതം ഊഹനീയമാണു.. ശലോമോന്റെ ഭാര്യഭർത്തൃബന്ധത്തെ കുറിച്ചോ പിതൃപുത്രബന്ധത്തെ കുറിച്ചോ നമുക്കു ഒന്നും അറിയാൻ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനപ്പെട്ട സദൃശ്യവാക്യങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബജീവിത സങ്കല്പം വായിക്കുവാൻ കഴിയുന്നു.ഭാഗ്യകരമായ കുടുംബജീവിതത്തിന്റെ അടിത്തറയായി വിശേഷിപ്പിക്കാവുന്ന പിതാവു ഭാര്യ മക്കൾ എന്നിവർ എങ്ങനെയായിരിക്കണമെന്നു ശലോമോൻ അവിടെ പറയുന്നു.തനിക്കു ലഭിച്ച ദൈവികപരിജ്ഞാനത്തോടൊപ്പം സ്വാനുഭവങ്ങളിൽ നിന്നു തിരിച്ചറിഞ്ഞ സത്യങ്ങൾ ആകാം അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു.അവ എന്തൊക്കെയാണു എന്നു ചിന്തിക്കുവാനാണു ഇവിടെ ആഗ്രഹിക്കുന്നതു.
1- ഒരു പിതാവു.
-------------------
ഒരു പിതാവു എന്ന നിലയിൽ ശലോമോൻ എങ്ങനെ ആയിരുന്നു എന്നു മനസ്സിലാക്കുവാൻ കഴിയുന്നില്ലെങ്കിലും ഒരു പിതാവിന്റെ ഉത്തരവാദിത്തം എന്തൊക്കെയാണു എന്നു തന്റെ ജ്ഞാനത്തിലൂടെ ഗ്രഹിച്ചിരുന്നു എന്നു 13;24' 22;6 ,16; 23;13,14; 25;28, 29;17 എന്നീ വാക്യങ്ങളിൽ നാം വായിക്കുന്നു. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക,എന്നതാണു ഒരു പിതാവിന്റെ പ്രധാന ഉത്തരവാദിത്തം എന്നു സദൃഃ 22;6ൽ പറയുന്നു.എങ്ങനെയാണു അവരെ അഭ്യസിപ്പിക്കേണ്ടതു എന്നു വ്യക്തമായി പറയുന്നില്ലെങ്കിലും നല്ലതു ഏതു , തീയതു ഏതു എന്നു ഉപദേശിക്കുകയും അവന്റെ ചെയ്തികളെ ശ്രദ്ധിക്കുകയും തെറ്റിപ്പോകുമ്പോൾ നിയന്ത്രിക്കുകയും ചെയ്യുകയാണു ഒരു പിതാവിന്റെ കടമ. പ്രബോധനം വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നാൽ പ്രതീക്ഷിക്കുന്ന ഫലം അതിൽ നിന്നു ലഭിക്കുകയില്ല. മക്കളെ ഉപദേശിക്കുന്ന കാര്യങ്ങൾ സ്വജീവിതത്തിൽ മാതൃകയായി കാട്ടിക്കൊടുക്കുമ്പോൾ മാത്രമേ ആ ഉപദേശങ്ങൾ ആയുഷ്ക്കാലം മുഴുവൻ അവർ പാലിക്കുകയുള്ളു.ഭയം കൊണ്ടു ബാല്യകാലത്തു അനുസരിച്ചു എന്നു വരാം. അപ്പന്റെ ചെയ്തികൾ അതിനോടു പൊരുത്തപ്പെടുന്നതല്ലെങ്കിൽ ആ ബാലമനസ്സിൽ ചില ചോദ്യങ്ങൾ അറിയാതെ ഉയർന്നു വരും. സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയാകുമ്പോൾ അവൻ അതു നിരസിക്കുകയും ചെയ്യും. മാതാപിതാക്കളെ കണ്ടും അവരെ മാതൃകയാക്കിയും വേണം മക്കൾ വളരേണ്ടതു.അപ്പോൾ അവർ അറിയാതെ തന്നെ മാതാപിതാക്കൾ ഒരു മാതൃകയായി തീരുകയും ചെയ്യും.എനിക്കു എന്റെ അപ്പനെ പോലെ, അല്ലെങ്കിൽ എന്റെ അമ്മയെ പോലെ ആയാൽ മതി എന്നു മക്കൾക്കു പറയുവാൻ കഴിയണം. മദ്യപാനിയായ ഒരു പിതാവു മകനോടു കുഞ്ഞേ നീ മദ്യം ഉപയോഗിക്കരുതു എന്നു ഉപദേശിച്ചാൽ എന്താണു പ്രയോജനം?
മക്കളെ ശാസിക്കാനും ശിക്ഷിക്കുവാനും മടി കാണിക്കാത്തവരാണു ഉത്തമ മാതാപിതാക്കൾ എന്നാണു ശലോമോൻ പറയുന്നതു.മക്കളെ ശാസിച്ചും ശിക്ഷിച്ചും വളർത്തുകയാണു ഒരു പിതാവിന്റെ കടമയെന്ന കാര്യം പല സന്ദർഭങ്ങളിലായി ഏതാണ്ടു ഏഴു ഭാഗത്തു അദ്ദേഹം പറഞ്ഞിരിക്കുന്നു.'' വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെയ്ക്കുന്നു. അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.( 3;24) ''ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു. ശിക്ഷക്കുള്ള വടി അവനെ അതിൽ നിന്നു അകറ്റി കളയുന്നു.''(22;15) ''ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു. വടികൊണ്ടു അടിക്കുന്നതിനാൽ അവൻ ചത്തു പോകയില്ല. വടികൊണ്ടു അടിക്കുന്നതിനാൽ അവന്റെ പ്രാണനെ പാതാളത്തിൽ നിന്നു വിടുവിക്കും.''(23;13,14) ''നിന്റെ മകനെ ശിക്ഷിക്ക, അവൻ നിനക്കു ആശ്വാസമായി തീരും. അവൻ നിന്റെ മനസ്സിനു പ്രമോദം വരുത്തും ''(29;17) ഇങ്ങനെ നീണ്ടു പോകുന്നു ശലോമോന്റെ ഉപദേശം.
എന്നാൽ ആധുനിക മനഃശാസ്ത്രകാരന്മാർ ഇതിനോടു പൂർണ്ണമായി യോജിക്കുന്നില്ല. ശിക്ഷയും അടിയുമെല്ലാം അവന്റെ മാനസ്സിക വളർച്ചയെ ബാധിക്കും എന്നാണു അവരുടെ നിഗമനം.അമിതമായ ശിക്ഷ ഒരു പരിധിവരെ ഈ നിഗമനത്തെ ശരിവെയ്ക്കും. എന്നാൽ ശിക്ഷ പൂർണ്ണമായി ഒഴിവാക്കുന്നതു അവനെ തെറ്റായ പാതയിലേക്കു വഴിനടത്തും. ഇതിനു രണ്ടിനും ഇടയ്ക്കുള്ളതാണു ശരിയായ മാർഗ്ഗം. ഏതു മനുഷ്യനേയും തെറ്റിൽ നിന്നു പിൻതിരിപ്പിക്കുന്നതു ശിക്ഷയെ കുറിച്ചുള്ള ഭയമാണു. പ്രയമായവരെ പോലും തെറ്റു ചെയ്യുന്നതിൽ നിന്നു ശിക്ഷയെക്കുറിച്ചുള്ള ഭീതി പിൻതിരിപ്പിക്കുന്നു എങ്കിൽ ബാലന്മാരെ സംബന്ധിച്ചിടത്തോളം അതു അനിവാര്യമാണെന്നതു നിഷേധിക്കുവാൻ കഴിയുകയില്ലല്ലോ. പക്ഷെ ,ശിക്ഷിക്കുമ്പോൾ താൻ എന്തുകൊണ്ടാണു ശിക്ഷിക്കപ്പെടുന്നതു എന്നു അവർക്കു ബോദ്ധ്യമാകും വിധം വേണം ശിക്ഷിക്കേണ്ടതു. അതു പിന്നീടു ആ തെറ്റു ചെയ്യാതിരിക്കുവാൻ അവനെ സഹായിക്കും. തെറ്റിന്റെ ഗൗരവം ശിക്ഷയുടെ അളവുകോൽ ആയിരിക്കണം.ശിക്ഷയോടൊപ്പം സ്നേഹവും പകർന്നു കൊടുക്കുമ്പോൾ മാത്രമേ ആ ശിക്ഷ സ്നേഹത്തിൽ നിന്നുള്ളതായിരുന്നു എന്നു അവനു ബോദ്ധ്യമാകുകയുള്ളു. എന്തിനും ശിക്ഷിക്കുന്നതും ഉചിതമായിരിക്കുകയില്ല. പരീക്ഷയിൽ മാർക്കു കുറഞ്ഞു പോയതിനു കഠിനമായി മക്കളെ ശിക്ഷിക്കുന്ന മാതാപിതാക്കളുണ്ടു. അതുപോലെ തന്നെ, സദുദ്ദേശത്തോടെ അവരെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തി അവരെ ഇകഴ്ത്തി കാണിക്കുന്നതും വിപരീതഫലം മാത്രമേ ഉളവാക്കുകയുള്ളു. അതു അവരിൽ ഒരു അപകർഷതാ ബോധം ഉളവാക്കുവാനാണു സാദ്ധ്യത. മക്കളെ ശിക്ഷിക്കുന്നതിൽ ചില മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ. സമൂഹത്തിൽ ഉന്നതശീർഷരായി തീർന്നവരെല്ലാം മാതാപിതാക്കളുടെ ശരിയായ ശിക്ഷണത്തിൽ വളർന്നവരാണു എന്ന സത്യം ഇവിടെ ഓർക്കേണ്ടതാണു.
ഇന്നു പല മാതാപിതാക്കളും മക്കളെ ശിക്ഷിക്കുന്നതിൽ മാത്രമല്ല, ശാസിക്കുന്നതിനു പോലും ധൈര്യമില്ലാത്തവരാണു. മക്കൾ എന്തെങ്കിലും അതിക്രമം കാണിക്കുമോ എന്ന ഭയമാണു അവരെ അതിൽനിന്നു പിന്തിരിപ്പിക്കുന്നതു. അതിവാത്സല്യമാണു അതിനു കാരണം.അതോടൊപ്പം ഇന്നത്തെ വാർത്താ മാധ്യമങ്ങളിൽ വരുന്ന ഈ വിധ പ്രവൃത്തികളെ കുറിച്ചുള്ള വാർത്തകൾ മാതാപിതാക്കളുടെ ഭീതി വളർത്തുകയും ചെയ്യുന്നു. അതു കൊണ്ടു ശിക്ഷ ഒഴിവാക്കുകയല്ല കരണീയം. ശിക്ഷയോടൊപ്പം തങ്ങൾ അവരെ സ്നേഹിക്കുന്നു എന്നു ബോദ്ധ്യമാകത്തക്കവണ്ണം അവരോടു ഇടപെടുകയും ചെയ്യണം.വാത്സല്യപൂർവ്വമായ ശിക്ഷകൾ അവരെ മാതാപിതാക്കളിൽ നിന്നു അകറ്റിക്കളയുകയില്ല.തങ്ങളുടെ കുട്ടികളുടെ ബാല്യകൗമാര കാലങ്ങളിലെ കുസൃതിത്തരങ്ങളും ചെറിയ ചെറിയ തെറ്റുകളും കണ്ടു സന്തോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടു വളർന്നു വരുമ്പോൾ ആ വിധ പ്രവൃത്തികൾക്കു ശിക്ഷിക്കുകയും ശകാരിക്കുകയും ചെയ്താൽ അതു ഫലവത്താകണമെന്നില്ല.ഇങ്ങനെ പലരും കതിരിൽ കൊണ്ടു വളംവയ്ക്കുന്നവരായി തീരുന്നുവെന്നതു കൊണ്ടാണു, 'ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക ' എന്നു ശലോമോൻ ഉപദേശിക്കുന്നതു. വാത്സല്യവും സ്നേഹവും കരുതലും ശിക്ഷയും എല്ലാം ആവശ്യാനുസരണം നൽകുവാൻ മാതാപിതാക്കൾക്കു കഴിയുമ്പോൾ മാത്രമേ അവരുടെ മ്ക്കളോടുള്ള ഉത്തരവാദിത്തം പൂർണ്ണമാകുകയുള്ളു.
സങ്കല്പത്തിലെ ഭാര്യ.
-----------------------
ഭാര്യമാരെക്കുറിച്ചു ഇത്രയും ആധികാരികമായി പറയുവാൻ കഴിയുന്ന മറ്റൊരാളെയും കണ്ടെത്താൻ കഴിയുകയില്ല.കുലീനപനത്നികളും വെപ്പാട്ടികളും ഉൾപ്പെടെ ആയിരംസ്ത്രീകളുമായിട്ടാണല്ലോ ശലോമോൻ ജീവിച്ചതു. സഭാപ്രസംഗി പുസ്തകത്തിൽ ശലോമോൻ പറയുന്നു.സഭാഃ 7; 28 '' ആയിരംപേരിൽ ഒരു പുരുഷനെ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല.'' സാമർത്ഥ്യമുള്ള, ബുദ്ധിയുള്ള, ജ്ഞാനമുള്ള സ്ത്രീകൾ ഒരു വിഭാഗത്തിലും, ഭോഷത്തമുള്ള, ശണ്ഠയും ദുശ്ശീലവുമുള്ള, കലഹമുണ്ടാക്കുന്ന ഭാര്യമാർ മറ്റൊരു വിഭാഗത്തിലും പെടുന്നു. ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.''(13;22) എന്നു ശലോമോൻ പൊതുവായി പറയുമ്പോൾ കുടുംബജീവിതസൗഭഗത്തിൽ ഭാര്യയ്ക്കുള്ള പങ്കാണു വെളിവാക്കുന്നതു. എന്നാൽ ഭാര്യമാർ രണ്ടു വിഭാഗത്തിൽ പെടുമെന്നുള്ള ശലോമോന്റെ നിഗമനം, എല്ലാ ഭാര്യമാരും മുകളിൽ പറഞ്ഞതു പോലെയാണെന്നു അതിനു അർത്ഥമില്ലെന്നു വ്യക്തമാക്കുന്നു. ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു എന്നു പറയുന്നതു ഏതു വിഭാഗത്തിൽ പെടുന്നു എന്നു പല വാക്യങ്ങളിലൂടെ ശലോമോൻ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യമാർ സാമർത്ഥ്യമുള്ളവളായിരിക്കണം, അവൾ ഭർത്താവിനു കിരീടമായിരിക്കും.( 12;4) അവൾ ജ്ഞാനിയായിരിക്കും , അവൾ തന്റെ വീടു പണിയുകയും ചെയ്യുന്നു.( 14;1)കുടുംബഭദ്രതയിൽ ഭാര്യയ്ക്കള്ള പങ്കു വലുതായതുകൊണ്ടാണു, ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനമാണെന്നും ( 19;14) സാമർത്ഥ്യമുള്ള ഭാര്യയെ ആർക്കു കിട്ടും ? അവളുടെ വില മുത്തുകളിലും ഏറും.(31;10) എന്നും ശലോമോൻ പറയുന്നതു.
ജ്ഞാനവും സാമർത്ഥ്യവും സൗശീല്യവുമുള്ള സ്ത്രീ കുടുംബത്തിന്റെ ഭദ്രതയ്ക്കും കെട്ടുറപ്പിനും നിദാനമാകുമ്പോൾ , അന്യമായിട്ടുള്ളതു കുടുംബത്തിന്റെ നാശത്തിനു കാരണമാകുന്നു എന്നാണു ശലോമോൻ പറയുന്നതു.'' ഭോഷത്വമുള്ളവൾ സ്വന്തകൈകളാൽ പൊളിച്ചു കളയുന്നു.'( 14;1) എന്നത്രേ ശലോമോൻ പറഞ്ഞിരിക്കുന്നതു. ''നാണം കെട്ടവൾ ഭർത്താവിന്റെ അസ്ഥികൾക്കു ദ്രവത്വവും,( 14;4) '' വിവേകമില്ലാത്ത സുന്ദരി പന്നിയുടെ മൂക്കിൽ പൊൻമൂക്കുത്തി പോലെയുമാണത്രേ.( 11;22)'' കലഹക്കാരി സ്ത്രീയെകുറിച്ചാണു ശലോമോൻ കൂടുതൽ പറഞ്ഞിരിക്കുന്നതു.'' ഭാര്യയുടെ കലച്ചൽ തീരാത്ത ചോർച്ച പോലെയാണെന്നും ( 19;13) ,ശണ്ഠകൂടുന്ന സ്ത്രീയോടു കൂടെ പൊതുവീട്ടിൽ പാർക്കുന്നതിനേക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.''( 21;9) എന്നും '' ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടു കൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലതു.''( 21;19) എന്നും ''ശണ്ഠ കൂടുന്ന സ്ത്രീയോടു കൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലതു.( 25;24) എന്നും, '' പെരുമഴയുള്ള ദിവസത്തിൽ ഇടവിടാതെ ചോർച്ചയും, കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ, അവളെ ഒതുക്കുവാൻ നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാൻ നോക്കുന്നു.( 27;15,16) എന്നും പറയുമ്പോൾ അങ്ങനെയുള്ള സ്ത്രീകൾ സൃഷ്ടിക്കുന്ന അസ്വസ്തതകൾ എത്ര വലുതാണെന്നു ശലോമോൻ ഭംഗ്യന്തരേണ പറയുന്നു.
ശലോമോന്റെ ഈ വാക്കുകൾ കേൾക്കുമ്പോൾ , സ്ത്രീ മാത്രമാണു കുടുംബം പണിയുന്നതെന്നും, സ്ത്രീ തന്നെയാണു കുടുംബത്തിന്റെ നാശത്തിനു കാരണമെന്നും തോന്നാവുന്നതാണു. എന്നാൽ ഈ രണ്ടു കാര്യങ്ങളിലും സ്ത്രീകളുടെ പങ്കു എത്ര വലിയതാണു എന്നു വ്യക്തമാക്കുകയാണു ഇവിടെ ശലോമോൻ ചെയ്തതു.അതുകൊണ്ടു പുരുഷന്മാർക്കു ഈ കാര്യത്തിൽ വലിയ പങ്കില്ലായെന്നു അതിനു അർത്ഥമില്ല.ഇതിലും രണ്ടു പേർക്കും തുല്യ പങ്കാണുള്ളതു. വീടു നന്നായാൽ നാടു നന്നാകും.സ്ത്രീ പിഴച്ചാൽ വീടും നാടും നശിക്കും എന്നു സാധാരണ പറയാറുണ്ടല്ലോ.എങ്കിലും പലപ്പോഴും കലഹത്തിനും പിണക്കത്തിനും വഴിയൊരുക്കുന്നതു ഭാര്യയുടെ സ്വാർത്ഥപരമായ സ്നേഹമാണെന്നതു ഒരു സത്യമാണു.ഭർത്താവു തന്റേതു മാത്രമായിരിക്കണമെന്നുള്ള പിടിവാശിയും,ആ സ്നേഹം മറ്റാർക്കും പങ്കുവെയ്ക്കാനുള്ളതല്ലായെന്നുള്ള ചിന്താഗതിയും അതിനു കാരണമാകുന്നു.അതിനു വിപരീതമായി സംഭവിക്കുമ്പോള്‍ അവർ പരിതപിക്കുവാനും പരാതിപ്പെടുവാനും ശണഠയിടുവാനും തുടങ്ങുന്നു. ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും തന്റേതു കൂടിയാണെന്നു ചിന്തിക്കുന്നവർക്കു മാത്രമേ ഇവിടെ വിജയിക്കുവാൻ കഴിയുകയുള്ളൂഎന്നാൽ അതിനു വിപരീതമായ ചിന്തയും പ്രവർത്തനങ്ങളും ഭർത്താവിനെ തന്നിൽനിന്നു അകറ്റുവാനേ ഉപകരിക്കുകയുള്ളു എന്നു തിരിച്ചറിയുന്നില്ല. ബുദ്ധിമതിയായ ഭാര്യയാകട്ടെ അവിടെ കൂടുതൽസ്നേഹം പകർന്നു കൊടുത്തു ഭർത്താവിനെ നേടിയെടുക്കുവാനാണു ശ്രമിക്കുന്നതു.അവിടെയാണു കുടുംബം സന്തോഷവും സമാധാനവും ഉള്ളതായി തീരുന്നതു.
മക്കൾ.
-----------
മക്കളാണു കുടുംബത്തിന്റെ സന്തോഷവും സമാധാനവും. അവരിലാണു കുടുംബത്തിന്റെ ഭാവി നിലനില്ക്കുന്നതു.തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കു സന്തോഷം നൽകുകയും വാർദ്ധക്യത്തിൽ അവരെ കരുതുകയും ചെയ്യുകയാണു മക്കളുടെ ധർമ്മം സംസകൃതത്തിൽ പുത്ര എന്ന പദത്തിനു നൽകിയിരിക്കുന്ന അർത്ഥത്തെ കുറിച്ചു നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ.മക്കൾ പുത്രനും പുത്രിയും ആകണമെങ്കിൽ മാതാപിതാക്കളെ ദുഃഖിപ്പിക്കാതെ അവരെ അനുസരിക്കുന്നവരും ബഹുമാനിക്കുന്നവരും അവരുടെ ഉപദേശം നിരാകരിക്കാത്തവരും അവരെ കരുതുന്നവരുംആകണം. എന്നാണു ശലോമോൻ പറയുന്നതു.'' മകനെ അപ്പന്റെ പ്രബോധനം കേൾക്ക, അമ്മയുടെ ഉപദേശം നിസ്സരിക്കരുതു.''(1;18) ''ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു.ഭോഷത്വമായവൻ അമ്മയുടെ വ്യസന ഹേതു.''( 10;1) '? മൂഢനായ മകൻ അപ്പനു നിർഭാഗ്യം.''(19;13) ''നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേൾക്ക, നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.''(23;;22) ''നീതിമാന്റെ അപ്പൻ ഏറ്റവും ആനന്ദിക്കും,ജ്ഞാനിയുടെ ജനകൻ അവനിൽ സന്തോഷിക്കും.( 23;24) ''ആരെങ്കിലും അപ്പനെയോ അമ്മയേയോ നിന്ദിച്ചാൽ അവന്റെ വിളക്കു കൂരിരുട്ടിൽ കെട്ടുപോകും.''(20;20) എന്നിങ്ങനെയുള്ള ശലോമോന്റെ വാക്കുകൾ കാലദേശാതിവർത്തിയായി നിലനില്ക്കുന്നവയാണു. മക്കളെ കുറിച്ചു വ്യാകുലപ്പെടുകയും പരാതിപ്പെടുകയും ചെയ്യുന്ന ആധുനികകാലത്തു ശലോമോന്റെ ഈ ഉപദേശങ്ങൾക്കു പ്രസക്തി വർദ്ധിക്കുന്നു. ശലോമോൻ മാതാപിതാക്കൾക്കും മക്കൾക്കും നൽകുന്ന സാരോപദേശങ്ങൾ ജീവിതത്തിൽ പകർത്തുമെങ്കിൽ ഇവിടെ വൃദ്ധസദനങ്ങളുടെ ആവശ്യമുണ്ടാകുകയില്ല. കുടുംബം ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പതിപ്പായി പരിണമിക്കുകയും ചെയ്യും.
Comments
Post a Comment