കൗടുംബികം-7
7- മനോഹയുടെ കുടുംബം
-----------------------------
മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു വ്യക്തവും വിശദവുമായ വിവരങ്ങൾ ഒന്നും വി.വേദപുസ്തകം നമുക്കു നൽകുന്നില്ല.യിസ്രയേലിന്റെ ന്യായാധിപന്മാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ശിംശോനെ കുറിച്ചു പറയുമ്പോൾ മനോഹയും കുടുംബവും പരാമർശിക്കപ്പെടുന്നു. മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു പറയുകയായിരുന്നില്ല വി.വേദപുസ്തകത്തിന്റെ ഉദ്ദേശം എന്നതുകൊണ്ടു ആ വിധ വിവരങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.എങ്കിലും ശിംശോൻ എന്ന ന്യായാധിപന്റെ ജനനത്തെ കുറിച്ചു പറയുന്നിടത്തു കുടുംബജീവിതത്തിൽ നാം അറിഞ്ഞു പിൻതുടരേണ്ട ചില വലിയ സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ മനോഹയുടെ കുടുംബം നമ്മുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു ശിംശോൻ യിസ്രയേലിന്റെ ന്യായാധിപനായി ഉയർത്തപ്പെട്ടതിൽ മനോഹയ്ക്കും ഭാര്യയ്ക്കും അവരുടെ കുടുംബാന്തരീക്ഷത്തിനും എത്രമാത്രം പങ്കുണ്ടു എന്നു വെളിവാക്കുകയായിരുന്നു മനോഹയെക്കുറിച്ചുള്ള പരാമർശത്തിന്റെ ഉദ്ദേശം.ആ വിധത്തിൽ എന്തൊക്കെ അനുകരണീയങ്ങളായ മാതൃകകളാണു മനോഹയും കുടുംബവും നമ്മുടെ മുമ്പിൽ വരച്ചു കാണിച്ചിരിക്കുന്നതു എന്നു ചിന്തിക്കുക മാത്രമാണു ഇവിടെ കരണീയം.
ലഘുചരിത്രം.
--------------
മനോഹ ദാൻഗോത്രത്തിലാണു ജനിച്ചതു.അദ്ദേഹം സോരാ എന്ന ഗ്രാമവാസിയായിരുന്നു.അദ്ദേഹത്തിന്റെ ഭാര്യ മച്ചിയായിരുന്നു. അവളുടെ പേരു പറഞ്ഞിട്ടില്ല.ഒരിക്കൽ യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു.ഒരു മകൻ ജനിക്കുന്നതിനെക്കുറിച്ചു അറിയിച്ചു.അവൻ ജനിക്കുന്നതുവരെ അവൾ എങ്ങനെയായിരിക്കണമെന്നും, മകൻ ജനിച്ചു കഴിഞ്ഞു അവനെ എങ്ങനെ വളർത്തണമെന്നും ദൂതൻ അവളോടു പറഞ്ഞു. അവൾ ചെന്നു ഭർത്താവിനോടു ഈ കാര്യങ്ങളെല്ലാം അറിയിച്ചു. മനോഹ യഹോവയോടു പ്രാർത്ഥിച്ചു.ദൈവ പുരുഷൻ വീണ്ടും വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചു തരുമാറാകട്ടെ എന്നായിരുന്നു പ്രാർത്ഥിച്ചതു.ദൂതൻ വീണ്ടും സ്ത്രീക്കു പ്രത്യക്ഷനായി.അവൾ ഭർത്താവിനെ വിളിച്ചു കൊണ്ടുവന്നു.അവൻ വന്നു ദൂതനോടു ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെയായിരിക്കണം? അവനെ സംബന്ധിച്ചു എന്തു ചെയ്യണം? എന്നു ചോദിച്ചു. സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചു കൊള്ളട്ടെ എന്നു ദൂതൻ പറഞ്ഞു. ദൂതൻ അവരുടെ സൽക്കാരം നിരസിച്ചപ്പോൾ, മനോഹ ഒരു കോലിട്ടിൻകുട്ടിയേയും ഭോജനയാഗത്തേയും കൊണ്ടു വന്നു പാറമേൽ യഹോവയ്ക്കു യാഗം അർപ്പിച്ചു. യാഗപീഠത്തിന്റെ ജ്വാലയോടൊപ്പം ദൂതൻ കയറിപ്പോയി. മനോഹ ഭയപ്പെട്ടു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു അവൻ പറഞ്ഞു. ഭാര്യ മനോഹയെ ധൈര്യപ്പെടുത്തി. സ്ത്രീ ഒരു മകനെ പ്രസവിച്ചു. അവനു അവർ ശിംശോൻ എന്നു പേരിട്ടു.
പിന്നീടു ശിംശോന്റെ ചരിത്രമാണു വിവരിച്ചിരിക്കുന്നതു. ശിംശോൻ വളർന്നു. ദൈവാത്മാവു അവനെ ഉദ്യമിപ്പിച്ചുകൊണ്ടിരു്ന്നു.അവൻ തിമ്നയിലേക്കു ചെന്നു ഒരു ഫെലിസ്ത്യകന്യകയെ കണ്ടു പ്രേമിച്ചു.അവളെ ഭാര്യയായി കിട്ടണമെന്നു അപ്പനോടു ആവശ്യപ്പെട്ടു.അതു തങ്ങൾക്കു ചേരുന്ന ബന്ധമല്ലെന്നു ഉപദേശിച്ചിട്ടും അവൻ കൂട്ടാക്കിയില്ല.മകന്റെ ആഗ്രഹം സാധിപ്പാനായി അവർ തിമ്നയിലേക്കു പോയി. പോയവഴിയിൽ അവൻ ഒരു ബാലസിംഹത്തെ ഒരു ആട്ടിൻകുട്ടിയെ പോലെ കീറിക്കളഞ്ഞു.അവർ ചെന്നു സ്ത്രീയോടു സംസാരിച്ചു.കുറേക്കാലം കഴിഞ്ഞു വിവാഹം കഴിപ്പാൻ തീരുമാനിച്ചു തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു അവൻ പോയി.ഉടലെടുത്തു. അതിൽ ഒരു തേനീച്ച കൂടും തേനും കണ്ടു.അവൻ അതെടുത്തു തിന്നു,അപ്പനും അമ്മയ്ക്കും കൊടുക്കുകയും ചെയ്തു.അവർ തിമ്നയിൽ ചെന്നു ഒരു വിരുന്നു കഴിച്ചു.അവനോടു കൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. അവൻ അവരോടു ഒരു കടം പറഞ്ഞു. ഏഴു ദിവസത്തിനകം കടം വീട്ടിയാൽ മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷ വസ്ത്രങ്ങളും അവർക്കു നൽകാം എന്നു അവർ ഉടമ്പടി ചെയ്തു. 'ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽ നിന്നു മധുരവും പുറപ്പെട്ടു .' എന്നതായിരുന്നു കടം. അവർക്കു ഉത്തരം പറയാൻ കഴിയാതെ വന്നപ്പോൾ ഫെലിസ്ത്യകന്യകയെ ഉത്തരം കണ്ടു പിടിക്കുവാൻ അവർ ചുമതലപ്പെടുത്തി.അവൾ അവനെ അസഹ്യപ്പെടുത്തുകയാൽ ശിംശോൻ ഉത്തരം അവളോടു പറഞ്ഞു.അവൾ അവരോടു അതു പറഞ്ഞു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പു അവർ ഉത്തരം പറഞ്ഞു.' തേനിനേക്കാൾ മാധുര്യമുള്ളതെന്തു ? സിംഹത്തേക്കാൾ ബലമുള്ളതെന്തു ? ശിംശോൻ അസ്കലോനിലേക്കു ചെന്നു മുപ്പതു പേരെ കൊന്നു അവരുടെ ഉടുപ്പൂരി അവർക്കു കൊടുത്തു കടം വീട്ടി. അവന്റെ കോപം ജ്വലിച്ചു. അവൻ അപ്പന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനു ഭാര്യയായി.
കുറേക്കാലം കഴിഞ്ഞു കോതമ്പു കൊയ്ത്തു കാലത്തു ശിംശോൻ ഭാര്യയെ കാണാൻ ചെന്നു. അവളെ മറ്റൊരുത്തന്നു ഭാര്യയായി നൽകിയതറിഞ്ഞു ശിംശോൻ മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടു വാലു ചേർത്തു ബന്ധിച്ചു പന്തം എടുത്തു ഈരണ്ടു വാലിനിടയിൽ കെട്ടി വയലിലേക്കു വിട്ടു.കറ്റയും നിലവും ഒലിവു തോട്ടങ്ങളും ചുട്ടുകളഞ്ഞു. ഫെലിസ്ത്യർ ഇതറിഞ്ഞു ,ശിംശോൻ ഇതു ചെയ്യുവാൻ കാരണം ഫെലിസ്ത്യകന്യകയും പിതാവുമാണെന്നു അറിഞ്ഞു, അവർ അവരെ ചുട്ടു കളഞ്ഞു.ശിംശോൻ ചെന്നു അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തു കളഞ്ഞു.
ശിംശോൻ അവിടെ നിന്നു പുറപ്പെട്ടു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർക്കുമ്പോൾ ഫെലിസ്ത്യർ യഹൂദയിൽ പാളയമിറങ്ങി. കാര്യം അന്വേഷിച്ചപ്പോൾ ശിംശോനെ അവർക്കു വിട്ടു കിട്ടണമെന്നു അറിയിച്ചു. മൂവായിരം യഹൂദന്മാർ ചെന്നു ശിംശോനുമായി സംസാരിച്ചു. അവർ അവനെ വധിക്കയില്ലായെന്ന ഉടമ്പടിയിൽ ശിംശോൻ കീഴടങ്ങി.അവർ ശിംശോനെ പുതിയ കയർ കൊണ്ടു കെട്ടി ഫെലിസ്ത്യരെ ഏല്പിച്ചു. അവനെ കണ്ടു ഫെലിസ്ത്യർ ആർത്തു വിളിച്ചപ്പോൾ അവൻ ബന്ധനങ്ങളെ പൊട്ടിച്ചുകളഞ്ഞിട്ടു കഴുതയുടെ പച്ചത്താടികൊണ്ടു ആയിരം പേരെ കൊന്നു കളഞ്ഞു.
പിന്നീടു ശിംശോൻ സോരെക് താഴ്വരയിൽ ദലീല എന്ന സ്ത്രീയെ പ്രേമിച്ചു.അവൾ അവനെ വശീകരിച്ചു അവന്റെ ശക്തിയുടെ രഹസ്യം തലമുടിയാണെന്നു വെളിപ്പെടുത്തി.അവന്റെ തലയിൽ ക്ഷൗരകത്തി തൊടുവിക്കരതെന്നു ദൂതൻ പറഞ്ഞിരുന്നതിനാൽ അവനെ നാസീറായിട്ടാണു വളർത്തിയതു. അവളാകട്ടെ ഉറക്കത്തിൽ അവന്റെ തലമുടി മുറിച്ചുകളഞ്ഞിട്ടു അവനെ ഫെലിസ്ത്യരെ ഏല്പിച്ചു. അവർ അവന്റെ കണ്ണു കുത്തിപൊട്ടിച്ചു കയറിട്ടു കെട്ടി ഒരു കുരങ്ങനെ പോലെ കളിപ്പിച്ചു.ഫെലിസ്ത്യ ദേവനു ഉത്സവം ആചരിപ്പാൻ അവർ ക്ഷേത്രത്തിൽ ഒരുമിച്ചു കൂടി.ശിംശോനേയും അവിടെ കൊണ്ടു വന്നു.ഫെലിസ്ത്യരോടു പ്രതികാരം ചെയ്യുവാൻ ഒരു പ്രാവശ്യം കൂടെ ശക്തി ലഭിപ്പാൻ അവൻ യഹോവയോടു പ്രാർത്ഥിച്ചു.യഹോവ പ്രാർത്ഥന കേട്ടു. ശക്തി ലഭിച്ച ശിംശോൻ ക്ഷേത്രം നിൽക്കുന്ന രണ്ടു തൂണുകളും പിടിച്ചിളക്കി.ക്ഷേത്രം ജനത്തിന്മേൽ വീണു.ശിംശോനും അവിടെയുണ്ടായിരുന്നവർ എല്ലാവരും മരിച്ചു.ജീവിച്ചിരുന്നപ്പോൾ കൊന്നതിനേക്കാൾ കൂടുതലായിരുന്നു അവൻ മരിച്ചപ്പോൾ കൊന്നതു.അവന്റെ സഹോദരന്മാരും പിതൃഭവനക്കാരും വന്നു അവനെ എടുത്തു അപ്പനായ മനോഹയുടെ ശ്മശാന സ്ഥലത്തു അടക്കി.
ഭാര്യാഭർത്തൃ ബന്ധം.
----------------------
അനുഗ്രഹകരമായ ഒരു ദാമ്പത്യബന്ധത്തിന്റെ ചുരുളഴിയുന്നതു മനോഹയുടെ കുടുംബജീവിതത്തിൽ കാണാം. പരസ്പര സ്നേഹവും വിശ്വാസവും കരുതലുമാണു വിജയകരമായ ദാമ്പത്യത്തിന്റെ അടിത്തറ. മനോഹയുടേയും ഭാര്യയുടേയും സ്നേഹവും വിശ്വാസവും കരുതലും എത്രമാത്രം ഉണ്ടായിരുന്നു എന്നു ഇവിടെ വായിച്ചെടുക്കുവാൻ കഴിയും.മച്ചിയാണു തന്റെ ഭാര്യയെന്നു അറിഞ്ഞു അകമഴിഞ്ഞു സ്നേഹിക്കുകയും കരുതുകയും ആശ്വസിപ്പിക്കുകയും തുണയായി നിൽക്കുകയും ചെയ്യുന്ന ഒരു ഭർത്താവായിരുന്നു മനോഹ.തന്നോടു ചേർക്കപ്പെട്ട ഇണയുടെ ബലഹീനത തിരിച്ചറിഞ്ഞു അതിനനുസരണമായി തന്നെ ഒരുക്കി കൊടുക്കുമ്പോഴാണു സ്നേഹവും വിശ്വാസവും ദൃഡതരമാകുന്നതു.സ്നേഹവും സന്തോഷവും ദുഃഖങ്ങളും വേദനകളും പ്രശ്നങ്ങളും ആകുലതകളും ചിന്താഭാരങ്ങളും പരസ്പരം പങ്കു വെയ്ക്കുമ്പോൾ ആണു ഭാര്യാഭർത്തൃബന്ധം ധന്യമാകുന്നതു. സന്തോഷം പങ്കു വെയ്ക്കുമ്പോൾ അതു വർദ്ധിക്കുന്നതുപോലെ, ദുഃഖങ്ങളും വേദനകളും ആകുലതകളും ചിന്താഭാരങ്ങളും പങ്കുവെയ്ക്കുമ്പോൾ അതു ലഘൂകരിക്കുകയും ചെയ്യും.ഒന്നും മറച്ചു വെയ്ക്കാതെ പരസ്പരം ഒരു തുറന്ന പുസ്തകം പോലെ ആകുമ്പോൾ സ്നേഹവും സന്തോഷവും ആശ്വാസവും വർദ്ധിക്കുന്നു.സംശയങ്ങൾ ഇല്ലാതാകുന്നു.എല്ലാം സഹിക്കുകയും പൊറുക്കുകയും ക്ഷമിക്കുകയും മറക്കുകയും ചെയ്യുവാൻ തയ്യാറാകുന്നു. പലതും മറച്ചു വെയ്ക്കുമ്പോൾ സംശയം തലപൊക്കുകയും ബന്ധം ശിഥിലമാകുകയൂം ചെയ്യുന്നു.
യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടതും ജനിക്കാൻ പോകുന്ന മകനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടു അറിയിച്ചതും ഭാര്യയോടാണു. ഭാര്യ അതൊന്നും മറച്ചു വെയ്ക്കാതെ മനോഹയോടു തുറന്നു പറഞ്ഞു. ഭാര്യയിൽ വിശ്വാസമില്ലാത്ത ഒരു ഭർത്താവായിരുന്നുവെങ്കിൽ, അവളുടെ വാക്കു വിശ്വസിക്കുമായിരുന്നില്ല. അവളുടെ പരപുരുഷ ബന്ധത്തെ മറച്ചു വെയ്ക്കുവാൻ കെട്ടിച്ചമച്ച ഒരു കള്ള കഥയായി മാത്രമേ ചിന്തിക്കുമായിരുന്നുള്ളു. തന്റെ ഭാര്യയെ ശരിക്കും മനസ്സിലാക്കിയ മനോഹയ്ക്കു ഏവംവിധ സംശയങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നു മാത്രമല്ല,അവൾ പറഞ്ഞതു പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു. കാര്യം ഗ്രഹിച്ച മനോഹ യഹോവയോടു പ്രാർത്ഥിച്ചതിൽനിന്നു ഇതു ഗ്രഹിക്കുവാൻ കഴിയും.ന്യായാഃ 13;8,9 'മനോഹ യഹോവയോടു പ്രാർത്ഥിച്ചു.കർത്താവേ , നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന മകന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചു തരുമാറാകട്ടെ. എന്നു പറഞ്ഞു.'' ദൈവം മനോഹയുടെ പ്രാർത്ഥന കേട്ടു.ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു.
ഭാര്യയുടെ വാക്കുകൾ പൂർണ്ണമായി വിശ്വസിക്കാത്തതു കൊണ്ടാണു ദൈവദൂതനെ വീണ്ടും കാണുവാൻ വേണ്ടി മനോഹ പ്രാർത്ഥിച്ചതു എന്നു വേണമെങ്കിൽ പറയാം.അങ്ങനെ ആയിരുന്നില്ലായെന്നതിനു മനോഹയുടെ പ്രാർത്ഥനയും , ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ ദൂതനോടുള്ള സംഭാഷണവും മതിയായ തെളിവാണു.മനുഷ്യരുടെ മനോഗതികളെ അതേപടി അറിയുന്ന ദൈവത്തിനു പോലും ആ വിധസംശയം ഉണ്ടായില്ല. അല്ലായിരുന്നു എങ്കിൽ മനോഹയോടു എന്തിനു ഇങ്ങനെ സംശയിച്ചു എന്നു ദൂതൻ ചോദിക്കുമായിരുന്നു.അഥവാ അങ്ങനെ സംശയിച്ചു എന്നു തീരുമാനിച്ചാൽ തന്നെയും അതും മനോഹയിലുള്ള മറ്റൊരു നന്മയിലേക്കാണു വിരൽ ചൂണ്ടുന്നതു.ഭാര്യയിൽ ഉണ്ടായ സംശയം മനസ്സിൽ സൂക്ഷിച്ചുവെച്ചു കൊണ്ടു സംശയ ദൃഷ്ടിയോടെ അവളെ വീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യാതെ,സംശയ ദൂരീകരണത്തിനു ദൈവത്തിൽ തന്നെ ആശ്രയിക്കുവാൻ തയ്യാറായതു മനോഹയുടെ ദൈവവിശ്വാസവും സ്വഭാവശ്രേഷ്ടതയുമാണു വെളിവിക്കുന്നതു എന്നും വ്യാഖ്യാനിക്കാവുന്നതാണു.ഒരുപക്ഷെ, നേരിയ സംശയമെങ്കിലും മനോഹയുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതും പൂർണ്ണമായി ദൂരീകരിക്കുവാൻ വേണ്ടിയാകണം യഹോവ ദൂതനെ ഭാര്യയുടെ അടുക്കൽ തന്നെ അയച്ചതു.അവൾ ഓടിച്ചെന്നു ഭർത്താവിനെ വിളിച്ചുകൊണ്ടു വരികയായിരുന്നുവല്ലോ.ദുതനോടു മനോഹ ചോദിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏവംവിധ സംശയങ്ങൾക്കു ഒട്ടും അവകാശമില്ലെന്നു ബോദ്ധ്യമാകും.''നിന്റെ വചനം നിവർത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആയിരിക്കണം. അവനെ സംബന്ധിച്ചു എന്തു ചെയ്യണം. എന്നു ചോദിച്ചു. നിന്റെ വചനം നിവർത്തിയാകുമ്പോൾ എന്നു നോഹയുടെ വാക്കുകളിൽ ഭാര്യ പറഞ്ഞതു പൂർണ്ണമായി വിശ്വസിക്കുന്നു എന്നു വ്യക്തമാകുന്നു. സ്ത്രീയോടു പറഞ്ഞതെല്ലാം അവൾ സൂക്ഷിച്ചു കൊള്ളട്ടെ, എന്നല്ലാതെ മറ്റൊന്നും ദൂതനും പറഞ്ഞില്ല. മനോഹയുടെ ഭാര്യ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്നു മനോഹയെ ബോദ്ധ്യപ്പെടുത്തി ആ വാക്കുകൾ.സംശയദൃഷ്ടിയോടെ നോക്കാതെയും, സംശയം തോന്നിയാൽ തന്നെ അതു ഉടനെതന്നെ ദൂരീകരിക്കുകയും ചെയ്തു മുന്നോട്ടു പോയെങ്കിൽ മാത്രമേ ഭാര്യാഭർത്തൃബന്ധം സന്തോഷകരമാകയുള്ളു എന്നു ഇതു വെളിവാക്കി തരുന്നു.
ദൂതനെ സൽക്കരിക്കുവാൻ മനോഹ തയ്യാറാകുന്നു. ദൂതൻ അതു നിരാകരിച്ചപ്പോൾ മനോഹ യഹോവയ്ക്കു ഹോമയാഗം അർപ്പിക്കുന്നു.അഗ്നിജ്വാല ആ യാഗപീഠത്തിൽ നിന്നു ഉയരുന്നതോടൊപ്പം ദൂതൻ അപ്രത്യക്ഷനായതു കണ്ടപ്പോൾ മനോഹ ഭയപ്പെട്ടു.ദൈവത്തെ കണ്ടതു കൊണ്ടു തങ്ങൾ മരിച്ചു പോകും എന്നു സംശയിക്കുന്ന ഭർത്താവിനെ ഭാര്യ ധൈര്യപ്പെടുത്തുന്നു. ഭാര്യയുടെ യുക്തിപൂർവ്വമായ മറുപടി ശ്രദ്ധിക്കുക.ന്യായാഃ 13;23 '' ഭാര്യ അവനോടു ,നമ്മെ കൊല്ലുവാൻ യഹോവയ്ക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കൈയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്ളുകയോ ഇവയൊക്കെയും നമുക്കു കാണിച്ചു തരികയോ, ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നു പറഞ്ഞു.എന്തു യുക്തിപൂർവ്വമായ ചിന്തയും മറുപടിയുമാണു ഭാര്യയുടേതു എന്നതും ശ്രദ്ധിക്കേണ്ടതാണു. അതോടൊപ്പം മനോഹയുടെ ശുദ്ധഹൃദയവും വെളിപ്പെടുന്നു.അവർ തമ്മിലുള്ള സ്നേഹവും മനപ്പൊരുത്തവുമെല്ലാം ഇവിടെ വെളിപ്പെടുന്നു.'' സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിനു ഒരു കിരീടം ''സദൃഃ12;4, ''സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു, ഭോഷത്വമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചു കളയുന്നു.'' സദൃഃ 14;1. '' ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു. യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു.'' സദൃഃ18;22 എന്നിങ്ങനെയുള്ള ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ മനോഹയുടേയും ഭാര്യയുടേയും കാര്യത്തിൽ അന്വർത്ഥമാകുന്നു.
ജീവിതത്തിൽ വന്നു ഭവിക്കുന്നതെല്ലാം ദൈവനിശ്ചയപ്രകാരവും ദൈവപദ്ധതി അനുസരിച്ചും ആണെന്നു അവർ ഇരുവരും വിശ്വസിച്ചിരുന്നു.അതുകൊണ്ടു തന്നെയാണു ദൈവനിശ്ചയപ്രകാരം തങ്ങൾക്കു ലഭിക്കുവാൻ പോകുന്ന പുത്രനെ എങ്ങനെ ആണു വളർത്തേണ്ടതു എന്നു പ്രാർത്ഥിക്കവാൻ മനോഹ തയ്യാറായതു.മകനെക്കുറിച്ചുള്ള ദൈവപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അവനെ അതിനനുസരണമായി വളർത്തുകയാണു മാതാപിതാക്കളുടെ ധർമ്മമെന്നു അവർ മനസ്സിലാക്കിയിരുന്നു.തങ്ങളുടെ ഇഷ്ടപ്രകാരവും തീരുമാനം അനുസരിച്ചും വളർത്തുകയല്ല, ദൈവഹിതപ്രകാരം വളർത്തുകയാണു മാതാപിതാക്കളുടെ ധർമ്മമെന്നും ഇവിടെ വെളിവാകുന്നു.മക്കളെ കുറിച്ചുള്ള ദൈവിക പദ്ധതി എന്താണെന്നു ഗ്രഹിക്കുവാനുള്ള ശ്രമം മാതാപിതാക്കൾക്കു അനുപേക്ഷണീയമാണു.അതു അറിയുവാനുള്ള ഏകമാർഗ്ഗം പ്രാർത്ഥന മാത്രമാണെന്നു മനോഹയുടെ ചരിത്രം നമ്മെ ഉദ്ബോധിപ്പിക്കുന്നു.എന്നാൽ ഇന്നു അനേകം മാതാപിതാക്കളും മക്കൾ ജനിക്കുമ്പോൾ തന്നെ അവൻ എൻജിനിയറോ ഡോക്ടറോ IAS കാരനോ ആകണമെന്നു അടങ്ങാത്ത മോഹത്തോടെയാണു വളർത്തി തുടങ്ങുന്നതു.അങ്ങനെയുള്ള ഉന്നത ലക്ഷ്യമൊന്നും മക്കളുടെ കാര്യത്തിൽ പാടില്ലയെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നതു.ദൈവഹിതമാണെങ്കിൽ അങ്ങനെ ആകട്ടെ എന്നു അവരെ സമർപ്പിക്കുകയാണു വേണ്ടതു.അതിനു തയ്യാറാകാതെ തങ്ങളുടെ ആഗ്രഹങ്ങൾ അവരുടെ മേൽ അടിച്ചേല്പിക്കുന്നതു കൊണ്ടുതന്നെയാവണം, ആധുനിക കാലത്തു മക്കൾ അവർ ആഗ്രഹിച്ചതുപോലെ എൻജിനിയറും ഡോക്ടറുമൊക്കെയായിട്ടും വാർദ്ധക്യകാലം ഇരുളടഞ്ഞ വൃദ്ധസദനങ്ങളുടെ ഉള്ളിൽ കഴിച്ചു കൂട്ടേണ്ടതായി വരുന്നതു. ഇവിടെയാണു മനോഹയും ഭാര്യയും നമുക്കു മാതൃകയാകേണ്ടതു.
മക്കൾ ഗർഭത്തിൽ ഉരുവാകുന്നതിനു മുമ്പു തന്നെ മാതാപിതാക്കൾ ഉത്തമരായ മക്കളെ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥനയോടെ ഒരുങ്ങേണ്ടതുണ്ടു എന്നു മനോഹയുടേയും ഭാര്യയുടേയും ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രത്യേകിച്ചും സ്ത്രീ ഗർഭിണിയായതു മുതൽ നിഷ്ഠയോടു കൂടിയ ഒരു ജീവിതചര്യ ആരംഭിക്കേണ്ടതാണു.ഗർഭസ്ഥ ശിശുവിന്റെ ആത്മികവും മാനസ്സികവും ശാരീരികവുമായ വളർച്ചയ്ക്കു അതു അനിവാര്യമാണു.അവർ ചില വർജ്ജനങ്ങൾ സ്വീകരിക്കേണ്ടതുണ്ടു എന്നു ദൂതൻ അവളോടു പറഞ്ഞതിൽ നാം കാണുന്നു ന്യയാഃ 13; 5, 7, 13 എന്നീ വാക്യങ്ങൾ വായിക്കുക . അതാകട്ടെ ഭക്ഷണത്തിൽ മാത്രമല്ല.സംസാരത്തിലും പെരുമാറ്റത്തിലും ചിന്തയിലും കാഴ്ചയിലും കേൾവിയിലും വേഴ്ചയിലും സംസർഗ്ഗത്തിലും തുടങ്ങി ജിവിതത്തിന്റെ സമസ്ത മേഖലകളിലും ഈ നിയന്ത്രണം ആവശ്യമാണു. ഗർഭസ്ഥശിശു കേൾക്കുകയും കാണുകയും അറിയുകയും ചെയ്യുന്നതു മാതാവിലൂടെയാണു. അതുകൊണ്ടു കേൾക്കരുതാത്തതു കേൾക്കാതെയും കാണരുതാത്തതു കാണാതെയും ചിന്തിക്കുവാൻ പാടില്ലാത്തതു ചിന്തിക്കാതെയും അരുതാത്ത കൂട്ടുകെട്ടിൽ ഉൾപ്പെടാതെയും ദൈവത്തോടു കൂടുതൽ അടുത്തും ജീവിക്കുവാൻ മാതാവു ശ്രദ്ധിച്ചേ മതിയാകൂ.ഗർഭാവസ്ഥയിൽ അവൻ നേടുന്ന അറിവുകൾ അവന്റെ ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടു എന്നതിനാൽ മാതാവിന്റെ നിഷഠയോടു കൂടിയ ജീവിതം മക്കളുടെ കാര്യത്തിൽ അനിവാര്യമാണു. ഗാർഹികജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായവത്യാസങ്ങൾ, കലഹങ്ങൾ, പ്രശ്നങ്ങൾ അലോസരങ്ങൾ വാക്കുതർക്കങ്ങൾ എല്ലാം ഗർഭസഥ ശിശുവിനെ സാരമായി ബാധിക്കുവാൻ സാദ്ധ്യത കൂടുതൽ ആകയാൽ മാതാവു മാത്രമല്ല പിതാവും ആ കാലയളവിൽ ഇവ ഒഴിവാക്കുവാൻ ശ്രദ്ധിച്ചേ മതിയാകു.നല്ലതു കാണുന്നതിനും,നല്ലതു കേൾക്കുന്നതിനും സത്ചിന്തകൾ വളർത്തുന്നതിലും,തദുപരി ദൈവോന്മുഖമായി ജീവിക്കുന്നതിലും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതു ആവശ്യമാണു. നിയന്ത്രിതമായ ഒരു ജീവിതചര്യ ആവശ്യമാണു എന്നത്രേ ദൂതന്റെ നാർദ്ദേശങ്ങളിൽ നിന്നു നാം ഗ്രഹിക്കേണ്ടതു.
ഗർഭസ്ഥശിശു ബാഹ്യലോകവുമായി ബന്ധം പുലർത്തുന്നതു മാതാവിലൂടെയാണു. അങ്ങനെയൊന്നും സംഭവിക്കുകയില്ലായെന്നാണു നാം ധരിച്ചു വെച്ചിരിക്കുന്നതു.എന്നാൽ മാതാവു തന്റെ പഞ്ചേന്ദ്രിയങ്ങളിലുടെ നേടുന്ന അറിവുകൾ ശിശുവിന്റെ ബോധതലത്തിലെ അറിവായിട്ടു കൂടെ പരിണമിക്കുന്നു.മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥ ഈ സത്യം വെളിവാക്കുന്നു. അർജ്ജുനനു ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയിൽ ജനിച്ച പുത്രനാണു അഭിമന്യു.അഭിമന്യു ഗർഭസ്ഥശിശു ആയിരുന്നപ്പോൾ ശ്രീകൃഷ്ണൻ അർജ്ജുനനു യുദ്ധതന്ത്രങ്ങൾ ഓതികൊടുക്കുന്നതു മാതാവു സുഭദ്ര കേട്ടുകൊണ്ടിരുന്നു. പത്മവ്യൂഹത്തിൽ കടന്നു എങ്ങനെ യുദ്ധം ചെയ്യണമെന്നു പറഞ്ഞു കഴിഞ്ഞപ്പോൾ സുഭദ്ര ഉറങ്ങിപ്പോയി. അതിനാൽ ,പിന്നീടു പത്മവ്യൂഹത്തിൽ നിന്നു പുറത്തു ഇറങ്ങേണ്ടതു എങ്ങനെയാണു എന്നു പറഞ്ഞതു കേൾക്കുവാൻ കഴിഞ്ഞില്ല.അഭിമന്യു വളർന്നു യുദ്ധവീരനായി. കുരുക്ഷേത്രയുദ്ധത്തിൽ കൗരവർ സൃഷ്ടിച്ച പത്മവ്യൂഹത്തിൽ കടന്നു അഭിമന്യു യുദ്ധം ചെയ്തു. അതിനുള്ള പാടവവും അറിവും നേടിയതു അമ്മയുടെ ഗർഭത്തിൽ വച്ചു കേട്ട ശ്രീകൃഷ്ണന്റെ ഉപദേശത്തിലൂടെയാണു.അഭിമന്യു യുദ്ധത്തിൽ ശത്രുപക്ഷത്തിനു വളരെ നാശം ചെയ്തു. എന്നാൽ പത്മവ്യൂഹത്തിൽ നിന്നു എങ്ങനെ പുറത്തു ഇറങ്ങണമെന്നു അന്നു കേൾക്കുവാൻ കഴിയിഞ്ഞതിനാൽ അതു അറിയില്ലായിരുന്നു. അതു അഭിമന്യു യുദ്ധത്തിൽ വധിക്കപ്പടുവാനും കാരണമായി. ഇതു വെറുമൊരു കഥയായി തള്ളിക്കളയുവാൻ കഴിയുകയില്ല.ഗർഭസ്ഥശിശു അറിവു സമ്പാദിക്കുന്നതു എങ്ങനെയാണു എന്നാണു ഇതു വ്യക്തമാക്കുന്നതു.മാതാവിലൂടെ ഗർഭസ്ഥശിശു ബാഹ്യലോകത്തു നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നു എന്നതിനു വി.വേദപുസ്തകത്തിലും തെളിവുകൾ ഉണ്ടു.വചനിപ്പിലൂടെ ഗർഭം ധരിച്ച കന്യകമറിയാം തന്റെ ചാർച്ചക്കാരിയായ ഏലിസബേത്തു വാർദ്ധക്യത്തിൽ ഗർഭം ധരിച്ചിരിക്കുന്നു എന്നു ദൂതനിലൂടെ അറിഞ്ഞു അവരെ സന്ദർശിക്കുന്ന സംഭവം വി.ലൂക്കോസു 1;39-56 ഭാഗത്തു നാം വായിക്കുന്നു. കന്യകമറിയമിന്റെ വന്ദനം എലിസബേത്തു കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ആറുമാസം മാത്രംപ്രായമായ ഗർഭസ്ഥശിശുവായ യോഹന്നാൻ അമ്മയുടെ ഗർഭത്തിൽ വച്ചു മറിയയുടെ വന്ദന ശബ്ദം കേൾക്കുകയും മറിയയുടെ ഗർഭത്തിൽ ഉരുവായ യേശുവിനെ തിരിച്ചറിയുകയും സന്തോഷിക്കുകയും ചെയ്യുന്നു.അമ്മയുടെ ഗർഭത്തിൽ സ്ഥിതി ചെയ്യുന്ന ശിശു കാണുകയും കേൾക്കുകയും ഗ്രഹിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നു ഈ സംഭവം വെളിവാക്കുന്നു. ഇതു സത്യമാണെന്നു ആധുനിക ശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.
മാതാവിന്റെ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങൾ ശിശുവിന്റെ ആത്മീയവും മാനസികവും ശാരീരികവുമായ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നതു പോലെ തന്നെ അവന്റെ ജനനത്തിനു ശേഷം, അവനെക്കുറിച്ചുള്ള ദൈവികപദ്ധതി പൂർത്തീകരിക്കുവാൻ തക്കവണ്ണം ചില നിയന്ത്രണങ്ങളോടു കൂടി അവനെ വളർത്തേണ്ടതും ആവശ്യമാണു.അതുകൊണ്ടാണു ദൈവദൂതൻ,സത്രീ സ്വയം അനുഷ്ഠിക്കേണ്ട വ്രതങ്ങളോടൊപ്പം മകനെ വളർത്തേണ്ടതു എങ്ങനെയാണെന്നു കൂടെ നിർദ്ദേശിച്ചതു.'അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു,ബാലൻ ഗർഭം മുതൽ ദൈവത്തിനു നാസീർ ആയിരിക്കും.'എന്നത്രേ ദൂതൻ പറഞ്ഞതു.നാസീർ എന്നതു ഒരു വ്രതമാണു.സാധാരണയിൽ നിന്നു വേറിട്ട ഒരു ജീവിതക്രമമാണു വ്രതാനുഷ്ഠാനം കൊണ്ടു അർത്ഥമാക്കുന്നതു.വ്രതം എന്ന വാക്കിനു 'ശബ്ദതാരാവലി 'യിൽ , ശരീരമനസ്സുകളെ പാകപ്പെടുത്തുന്ന നിഷ്ഠാവിശേഷം 'എന്നാണു അർത്ഥം പറഞ്ഞിരിക്കുന്നതു.ബാഹ്യമായ ചില ആചാരങ്ങളാണു അവയെങ്കിലും അതു ആത്മാവിനെ ബലപ്പെടുത്തുവാൻ ഉപകരിക്കുന്നതായി ഭവിക്കുന്നു. ശിംശോന്റെ ശക്തി തലമുടിയിൽ ആയിരുന്നു എന്നു പറയുന്നതു ആ അർത്ഥത്തിലാണു. തലമുടി പോയപ്പോൾ അവന്റെ ആത്മബലമാണു നഷടമായതു.തലമുടി വളർത്തുന്നതിനാൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ഒരു ജീവിതത്തിന്റെ ഉടമയാണു താന്‍ എന്നു തനിക്കും മറ്റുള്ളവർക്കും ബോദ്ധ്യമുളവാക്കുന്നു. മറ്റുള്ളവർ അയാളെ ആ വിധത്തിൽ കാണുന്നു എന്നതിനാൽ അതിനനുസരണമൊയി ജീവിക്കുവാൻ അയാൾ സ്വയം നിർബ്ബന്ധിതനാകുന്നു. വ്രതസ്ഥർ ചില പ്രത്യേക വസ്ത്രധാണ രീതി സ്വീകരിക്കുന്നതും മറ്റും ആ അർത്ഥത്തിലാണു.എന്നാൽ ഇതൊക്കെ ഇങ്ങനെ പ്രത്യേകം വിളിച്ചു വേർതിരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണു എന്നു തോന്നാവുന്നതാണു.എന്നാൽ എല്ലാവരേയും ദൈവം ഒരോ സ്ഥാനത്തേക്കൂ പ്രത്യേകം വിളിച്ചിരിക്കുകയാണെന്നും.,ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ ദൈവം എന്നെ നിയോഗിച്ചിരിക്കുകയാണെന്നും അറിഞ്ഞു അതിനു അനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തണം എന്നാണു ഇതുകൊണ്ടു അർത്ഥമാക്കുന്നതു. ഇതു ഗ്രഹിച്ചു ജീവിക്കുന്നവർക്കു മാത്രമേ താൻ ആയിരിക്കുന്ന അവസ്ഥയോടു നീതിപുലർത്തുവാൻ കഴിയുകയുള്ളു.
മനോഹയും തനിക്കു ജനിക്കുവാൻ പോകുന്ന മകനെ എങ്ങനെയാണു വളർത്തേണ്ടതു എന്നു അറിയുവാനായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. മകന്റെ നന്മയ്ക്കു വേണ്ടി അവന്റെ ജനനത്തിനു മുമ്പു തന്നെ പ്രാർത്ഥിക്കുന്ന ഒരു പിതാവായി മനോഹ നമുക്കു മാതൃകയാകുന്നു. മക്കളെ കുറിച്ചുള്ള ദൈവിക പദ്ധതിക്കു അനുസരണമായി നിഷ്ഠയോടും ചിട്ടയോടും കൂടെ മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വെളിവാകുന്നു.
മകനെക്കുറിച്ചുള്ള ദൈവികപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി മകനെ വളർത്തിയതിന്റെ ഫലമായി , യിസ്രയേലിനു 20 വർഷം ന്യായപാലനം നടത്തുകയും ശത്രുക്കളിൽ നിന്നു ദൈവജനത്തെ പരിരക്ഷിക്കുകയും ചെയ്ത ന്യായാധിപനായി ശിംശോൻ വളരുന്നു.ആ മകന്റെ നാമത്തിൽ അവന്റെ മാതാപിതാക്കൾ അറിയപ്പെടുകയും ചെയ്യുന്നു.തങ്ങളുടെ മകനെക്കുറിച്ചുള്ള ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും ദൈവാശ്രയത്തോടെ പൂർണ്ണമായി നിർവ്വഹിച്ചു എന്ന ആത്മസംതൃപ്തിക്കു മനോഹയും ഭാര്യയും അർഹരായി തീരുകയും ചെയ്തു. മക്കളോടുള്ള ഉത്തരവാദിത്തം മാതാപിതാക്കൾ എങ്ങനെയാണു നിർവ്വഹിക്കേണ്ടതു എന്നും, മക്കളെക്കുറിച്ചുള്ള ദൈവികപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി അവരെ വളർത്തേണ്ടതിന്റെ ആവശ്യകതയും,അതിൽ ഭാര്യാഭർത്താക്കന്മാർക്കുള്ള കൂട്ടുത്തരവാദിത്തം എങ്ങനെയുള്ളതാണു എന്നും ഭാര്യഭർത്തൃബന്ധത്തിൽ അതിനുള്ള സ്ഥാനം എന്താണെന്നുമെല്ലാം മനോഹയുടെ ചരിത്രം ഭംഗിയായും വ്യക്തമായും വരച്ചു കാണിച്ചിരിക്കുന്നു.
-----------------------------
മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു വ്യക്തവും വിശദവുമായ വിവരങ്ങൾ ഒന്നും വി.വേദപുസ്തകം നമുക്കു നൽകുന്നില്ല.യിസ്രയേലിന്റെ ന്യായാധിപന്മാരിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ശിംശോനെ കുറിച്ചു പറയുമ്പോൾ മനോഹയും കുടുംബവും പരാമർശിക്കപ്പെടുന്നു. മനോഹയുടെ കുടുംബജീവിതത്തെക്കുറിച്ചു പറയുകയായിരുന്നില്ല വി.വേദപുസ്തകത്തിന്റെ ഉദ്ദേശം എന്നതുകൊണ്ടു ആ വിധ വിവരങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്തിരിക്കുന്നു.എങ്കിലും ശിംശോൻ എന്ന ന്യായാധിപന്റെ ജനനത്തെ കുറിച്ചു പറയുന്നിടത്തു കുടുംബജീവിതത്തിൽ നാം അറിഞ്ഞു പിൻതുടരേണ്ട ചില വലിയ സത്യങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ മനോഹയുടെ കുടുംബം നമ്മുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു ശിംശോൻ യിസ്രയേലിന്റെ ന്യായാധിപനായി ഉയർത്തപ്പെട്ടതിൽ മനോഹയ്ക്കും ഭാര്യയ്ക്കും അവരുടെ കുടുംബാന്തരീക്ഷത്തിനും എത്രമാത്രം പങ്കുണ്ടു എന്നു വെളിവാക്കുകയായിരുന്നു മനോഹയെക്കുറിച്ചുള്ള പരാമർശത്തിന്റെ ഉദ്ദേശം.ആ വിധത്തിൽ എന്തൊക്കെ അനുകരണീയങ്ങളായ മാതൃകകളാണു മനോഹയും കുടുംബവും നമ്മുടെ മുമ്പിൽ വരച്ചു കാണിച്ചിരിക്കുന്നതു എന്നു ചിന്തിക്കുക മാത്രമാണു ഇവിടെ കരണീയം.
ലഘുചരിത്രം.
--------------
മനോഹ ദാൻഗോത്രത്തിലാണു ജനിച്ചതു.അദ്ദേഹം സോരാ എന്ന ഗ്രാമവാസിയായിരുന്നു.അദ്ദേഹത്തിന്റെ ഭാര്യ മച്ചിയായിരുന്നു. അവളുടെ പേരു പറഞ്ഞിട്ടില്ല.ഒരിക്കൽ യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു.ഒരു മകൻ ജനിക്കുന്നതിനെക്കുറിച്ചു അറിയിച്ചു.അവൻ ജനിക്കുന്നതുവരെ അവൾ എങ്ങനെയായിരിക്കണമെന്നും, മകൻ ജനിച്ചു കഴിഞ്ഞു അവനെ എങ്ങനെ വളർത്തണമെന്നും ദൂതൻ അവളോടു പറഞ്ഞു. അവൾ ചെന്നു ഭർത്താവിനോടു ഈ കാര്യങ്ങളെല്ലാം അറിയിച്ചു. മനോഹ യഹോവയോടു പ്രാർത്ഥിച്ചു.ദൈവ പുരുഷൻ വീണ്ടും വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചു തരുമാറാകട്ടെ എന്നായിരുന്നു പ്രാർത്ഥിച്ചതു.ദൂതൻ വീണ്ടും സ്ത്രീക്കു പ്രത്യക്ഷനായി.അവൾ ഭർത്താവിനെ വിളിച്ചു കൊണ്ടുവന്നു.അവൻ വന്നു ദൂതനോടു ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെയായിരിക്കണം? അവനെ സംബന്ധിച്ചു എന്തു ചെയ്യണം? എന്നു ചോദിച്ചു. സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചു കൊള്ളട്ടെ എന്നു ദൂതൻ പറഞ്ഞു. ദൂതൻ അവരുടെ സൽക്കാരം നിരസിച്ചപ്പോൾ, മനോഹ ഒരു കോലിട്ടിൻകുട്ടിയേയും ഭോജനയാഗത്തേയും കൊണ്ടു വന്നു പാറമേൽ യഹോവയ്ക്കു യാഗം അർപ്പിച്ചു. യാഗപീഠത്തിന്റെ ജ്വാലയോടൊപ്പം ദൂതൻ കയറിപ്പോയി. മനോഹ ഭയപ്പെട്ടു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു അവൻ പറഞ്ഞു. ഭാര്യ മനോഹയെ ധൈര്യപ്പെടുത്തി. സ്ത്രീ ഒരു മകനെ പ്രസവിച്ചു. അവനു അവർ ശിംശോൻ എന്നു പേരിട്ടു.
പിന്നീടു ശിംശോന്റെ ചരിത്രമാണു വിവരിച്ചിരിക്കുന്നതു. ശിംശോൻ വളർന്നു. ദൈവാത്മാവു അവനെ ഉദ്യമിപ്പിച്ചുകൊണ്ടിരു്ന്നു.അവൻ തിമ്നയിലേക്കു ചെന്നു ഒരു ഫെലിസ്ത്യകന്യകയെ കണ്ടു പ്രേമിച്ചു.അവളെ ഭാര്യയായി കിട്ടണമെന്നു അപ്പനോടു ആവശ്യപ്പെട്ടു.അതു തങ്ങൾക്കു ചേരുന്ന ബന്ധമല്ലെന്നു ഉപദേശിച്ചിട്ടും അവൻ കൂട്ടാക്കിയില്ല.മകന്റെ ആഗ്രഹം സാധിപ്പാനായി അവർ തിമ്നയിലേക്കു പോയി. പോയവഴിയിൽ അവൻ ഒരു ബാലസിംഹത്തെ ഒരു ആട്ടിൻകുട്ടിയെ പോലെ കീറിക്കളഞ്ഞു.അവർ ചെന്നു സ്ത്രീയോടു സംസാരിച്ചു.കുറേക്കാലം കഴിഞ്ഞു വിവാഹം കഴിപ്പാൻ തീരുമാനിച്ചു തിരികെ പോകയിൽ സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു അവൻ പോയി.ഉടലെടുത്തു. അതിൽ ഒരു തേനീച്ച കൂടും തേനും കണ്ടു.അവൻ അതെടുത്തു തിന്നു,അപ്പനും അമ്മയ്ക്കും കൊടുക്കുകയും ചെയ്തു.അവർ തിമ്നയിൽ ചെന്നു ഒരു വിരുന്നു കഴിച്ചു.അവനോടു കൂടെ ഇരിപ്പാൻ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു. അവൻ അവരോടു ഒരു കടം പറഞ്ഞു. ഏഴു ദിവസത്തിനകം കടം വീട്ടിയാൽ മുപ്പതു ഉള്ളങ്കിയും മുപ്പതു വിശേഷ വസ്ത്രങ്ങളും അവർക്കു നൽകാം എന്നു അവർ ഉടമ്പടി ചെയ്തു. 'ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽ നിന്നു മധുരവും പുറപ്പെട്ടു .' എന്നതായിരുന്നു കടം. അവർക്കു ഉത്തരം പറയാൻ കഴിയാതെ വന്നപ്പോൾ ഫെലിസ്ത്യകന്യകയെ ഉത്തരം കണ്ടു പിടിക്കുവാൻ അവർ ചുമതലപ്പെടുത്തി.അവൾ അവനെ അസഹ്യപ്പെടുത്തുകയാൽ ശിംശോൻ ഉത്തരം അവളോടു പറഞ്ഞു.അവൾ അവരോടു അതു പറഞ്ഞു. ഏഴാം ദിവസം സൂര്യൻ അസ്തമിക്കുന്നതിനു മുമ്പു അവർ ഉത്തരം പറഞ്ഞു.' തേനിനേക്കാൾ മാധുര്യമുള്ളതെന്തു ? സിംഹത്തേക്കാൾ ബലമുള്ളതെന്തു ? ശിംശോൻ അസ്കലോനിലേക്കു ചെന്നു മുപ്പതു പേരെ കൊന്നു അവരുടെ ഉടുപ്പൂരി അവർക്കു കൊടുത്തു കടം വീട്ടി. അവന്റെ കോപം ജ്വലിച്ചു. അവൻ അപ്പന്റെ വീട്ടിലേക്കു മടങ്ങിപ്പോയി. ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനു ഭാര്യയായി.
കുറേക്കാലം കഴിഞ്ഞു കോതമ്പു കൊയ്ത്തു കാലത്തു ശിംശോൻ ഭാര്യയെ കാണാൻ ചെന്നു. അവളെ മറ്റൊരുത്തന്നു ഭാര്യയായി നൽകിയതറിഞ്ഞു ശിംശോൻ മുന്നൂറു കുറുക്കന്മാരെ പിടിച്ചു വാലോടു വാലു ചേർത്തു ബന്ധിച്ചു പന്തം എടുത്തു ഈരണ്ടു വാലിനിടയിൽ കെട്ടി വയലിലേക്കു വിട്ടു.കറ്റയും നിലവും ഒലിവു തോട്ടങ്ങളും ചുട്ടുകളഞ്ഞു. ഫെലിസ്ത്യർ ഇതറിഞ്ഞു ,ശിംശോൻ ഇതു ചെയ്യുവാൻ കാരണം ഫെലിസ്ത്യകന്യകയും പിതാവുമാണെന്നു അറിഞ്ഞു, അവർ അവരെ ചുട്ടു കളഞ്ഞു.ശിംശോൻ ചെന്നു അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തു കളഞ്ഞു.
ശിംശോൻ അവിടെ നിന്നു പുറപ്പെട്ടു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർക്കുമ്പോൾ ഫെലിസ്ത്യർ യഹൂദയിൽ പാളയമിറങ്ങി. കാര്യം അന്വേഷിച്ചപ്പോൾ ശിംശോനെ അവർക്കു വിട്ടു കിട്ടണമെന്നു അറിയിച്ചു. മൂവായിരം യഹൂദന്മാർ ചെന്നു ശിംശോനുമായി സംസാരിച്ചു. അവർ അവനെ വധിക്കയില്ലായെന്ന ഉടമ്പടിയിൽ ശിംശോൻ കീഴടങ്ങി.അവർ ശിംശോനെ പുതിയ കയർ കൊണ്ടു കെട്ടി ഫെലിസ്ത്യരെ ഏല്പിച്ചു. അവനെ കണ്ടു ഫെലിസ്ത്യർ ആർത്തു വിളിച്ചപ്പോൾ അവൻ ബന്ധനങ്ങളെ പൊട്ടിച്ചുകളഞ്ഞിട്ടു കഴുതയുടെ പച്ചത്താടികൊണ്ടു ആയിരം പേരെ കൊന്നു കളഞ്ഞു.
പിന്നീടു ശിംശോൻ സോരെക് താഴ്വരയിൽ ദലീല എന്ന സ്ത്രീയെ പ്രേമിച്ചു.അവൾ അവനെ വശീകരിച്ചു അവന്റെ ശക്തിയുടെ രഹസ്യം തലമുടിയാണെന്നു വെളിപ്പെടുത്തി.അവന്റെ തലയിൽ ക്ഷൗരകത്തി തൊടുവിക്കരതെന്നു ദൂതൻ പറഞ്ഞിരുന്നതിനാൽ അവനെ നാസീറായിട്ടാണു വളർത്തിയതു. അവളാകട്ടെ ഉറക്കത്തിൽ അവന്റെ തലമുടി മുറിച്ചുകളഞ്ഞിട്ടു അവനെ ഫെലിസ്ത്യരെ ഏല്പിച്ചു. അവർ അവന്റെ കണ്ണു കുത്തിപൊട്ടിച്ചു കയറിട്ടു കെട്ടി ഒരു കുരങ്ങനെ പോലെ കളിപ്പിച്ചു.ഫെലിസ്ത്യ ദേവനു ഉത്സവം ആചരിപ്പാൻ അവർ ക്ഷേത്രത്തിൽ ഒരുമിച്ചു കൂടി.ശിംശോനേയും അവിടെ കൊണ്ടു വന്നു.ഫെലിസ്ത്യരോടു പ്രതികാരം ചെയ്യുവാൻ ഒരു പ്രാവശ്യം കൂടെ ശക്തി ലഭിപ്പാൻ അവൻ യഹോവയോടു പ്രാർത്ഥിച്ചു.യഹോവ പ്രാർത്ഥന കേട്ടു. ശക്തി ലഭിച്ച ശിംശോൻ ക്ഷേത്രം നിൽക്കുന്ന രണ്ടു തൂണുകളും പിടിച്ചിളക്കി.ക്ഷേത്രം ജനത്തിന്മേൽ വീണു.ശിംശോനും അവിടെയുണ്ടായിരുന്നവർ എല്ലാവരും മരിച്ചു.ജീവിച്ചിരുന്നപ്പോൾ കൊന്നതിനേക്കാൾ കൂടുതലായിരുന്നു അവൻ മരിച്ചപ്പോൾ കൊന്നതു.അവന്റെ സഹോദരന്മാരും പിതൃഭവനക്കാരും വന്നു അവനെ എടുത്തു അപ്പനായ മനോഹയുടെ ശ്മശാന സ്ഥലത്തു അടക്കി.
ഭാര്യാഭർത്തൃ ബന്ധം.
----------------------
അനുഗ്രഹകരമായ ഒരു ദാമ്പത്യബന്ധത്തിന്റെ ചുരുളഴിയുന്നതു മനോഹയുടെ കുടുംബജീവിതത്തിൽ കാണാം. പരസ്പര സ്നേഹവും വിശ്വാസവും കരുതലുമാണു വിജയകരമായ ദാമ്പത്യത്തിന്റെ അടിത്തറ. മനോഹയുടേയും ഭാര്യയുടേയും സ്നേഹവും വിശ്വാസവും കരുതലും എത്രമാത്രം ഉണ്ടായിരുന്നു എന്നു ഇവിടെ വായിച്ചെടുക്കുവാൻ കഴിയും.മച്ചിയാണു തന്റെ ഭാര്യയെന്നു അറിഞ്ഞു അകമഴിഞ്ഞു സ്നേഹിക്കുകയും കരുതുകയും ആശ്വസിപ്പിക്കുകയും തുണയായി നിൽക്കുകയും ചെയ്യുന്ന ഒരു ഭർത്താവായിരുന്നു മനോഹ.തന്നോടു ചേർക്കപ്പെട്ട ഇണയുടെ ബലഹീനത തിരിച്ചറിഞ്ഞു അതിനനുസരണമായി തന്നെ ഒരുക്കി കൊടുക്കുമ്പോഴാണു സ്നേഹവും വിശ്വാസവും ദൃഡതരമാകുന്നതു.സ്നേഹവും സന്തോഷവും ദുഃഖങ്ങളും വേദനകളും പ്രശ്നങ്ങളും ആകുലതകളും ചിന്താഭാരങ്ങളും പരസ്പരം പങ്കു വെയ്ക്കുമ്പോൾ ആണു ഭാര്യാഭർത്തൃബന്ധം ധന്യമാകുന്നതു. സന്തോഷം പങ്കു വെയ്ക്കുമ്പോൾ അതു വർദ്ധിക്കുന്നതുപോലെ, ദുഃഖങ്ങളും വേദനകളും ആകുലതകളും ചിന്താഭാരങ്ങളും പങ്കുവെയ്ക്കുമ്പോൾ അതു ലഘൂകരിക്കുകയും ചെയ്യും.ഒന്നും മറച്ചു വെയ്ക്കാതെ പരസ്പരം ഒരു തുറന്ന പുസ്തകം പോലെ ആകുമ്പോൾ സ്നേഹവും സന്തോഷവും ആശ്വാസവും വർദ്ധിക്കുന്നു.സംശയങ്ങൾ ഇല്ലാതാകുന്നു.എല്ലാം സഹിക്കുകയും പൊറുക്കുകയും ക്ഷമിക്കുകയും മറക്കുകയും ചെയ്യുവാൻ തയ്യാറാകുന്നു. പലതും മറച്ചു വെയ്ക്കുമ്പോൾ സംശയം തലപൊക്കുകയും ബന്ധം ശിഥിലമാകുകയൂം ചെയ്യുന്നു.
യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടതും ജനിക്കാൻ പോകുന്ന മകനെക്കുറിച്ചുള്ള ദൈവത്തിന്റെ അരുളപ്പാടു അറിയിച്ചതും ഭാര്യയോടാണു. ഭാര്യ അതൊന്നും മറച്ചു വെയ്ക്കാതെ മനോഹയോടു തുറന്നു പറഞ്ഞു. ഭാര്യയിൽ വിശ്വാസമില്ലാത്ത ഒരു ഭർത്താവായിരുന്നുവെങ്കിൽ, അവളുടെ വാക്കു വിശ്വസിക്കുമായിരുന്നില്ല. അവളുടെ പരപുരുഷ ബന്ധത്തെ മറച്ചു വെയ്ക്കുവാൻ കെട്ടിച്ചമച്ച ഒരു കള്ള കഥയായി മാത്രമേ ചിന്തിക്കുമായിരുന്നുള്ളു. തന്റെ ഭാര്യയെ ശരിക്കും മനസ്സിലാക്കിയ മനോഹയ്ക്കു ഏവംവിധ സംശയങ്ങൾ ഒന്നും ഉണ്ടാകുന്നില്ല എന്നു മാത്രമല്ല,അവൾ പറഞ്ഞതു പൂർണ്ണമായി വിശ്വസിക്കുകയും ചെയ്യുന്നു. കാര്യം ഗ്രഹിച്ച മനോഹ യഹോവയോടു പ്രാർത്ഥിച്ചതിൽനിന്നു ഇതു ഗ്രഹിക്കുവാൻ കഴിയും.ന്യായാഃ 13;8,9 'മനോഹ യഹോവയോടു പ്രാർത്ഥിച്ചു.കർത്താവേ , നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന മകന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചു തരുമാറാകട്ടെ. എന്നു പറഞ്ഞു.'' ദൈവം മനോഹയുടെ പ്രാർത്ഥന കേട്ടു.ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു.
ഭാര്യയുടെ വാക്കുകൾ പൂർണ്ണമായി വിശ്വസിക്കാത്തതു കൊണ്ടാണു ദൈവദൂതനെ വീണ്ടും കാണുവാൻ വേണ്ടി മനോഹ പ്രാർത്ഥിച്ചതു എന്നു വേണമെങ്കിൽ പറയാം.അങ്ങനെ ആയിരുന്നില്ലായെന്നതിനു മനോഹയുടെ പ്രാർത്ഥനയും , ദൈവദൂതൻ പ്രത്യക്ഷപ്പെട്ടപ്പോൾ ദൂതനോടുള്ള സംഭാഷണവും മതിയായ തെളിവാണു.മനുഷ്യരുടെ മനോഗതികളെ അതേപടി അറിയുന്ന ദൈവത്തിനു പോലും ആ വിധസംശയം ഉണ്ടായില്ല. അല്ലായിരുന്നു എങ്കിൽ മനോഹയോടു എന്തിനു ഇങ്ങനെ സംശയിച്ചു എന്നു ദൂതൻ ചോദിക്കുമായിരുന്നു.അഥവാ അങ്ങനെ സംശയിച്ചു എന്നു തീരുമാനിച്ചാൽ തന്നെയും അതും മനോഹയിലുള്ള മറ്റൊരു നന്മയിലേക്കാണു വിരൽ ചൂണ്ടുന്നതു.ഭാര്യയിൽ ഉണ്ടായ സംശയം മനസ്സിൽ സൂക്ഷിച്ചുവെച്ചു കൊണ്ടു സംശയ ദൃഷ്ടിയോടെ അവളെ വീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യാതെ,സംശയ ദൂരീകരണത്തിനു ദൈവത്തിൽ തന്നെ ആശ്രയിക്കുവാൻ തയ്യാറായതു മനോഹയുടെ ദൈവവിശ്വാസവും സ്വഭാവശ്രേഷ്ടതയുമാണു വെളിവിക്കുന്നതു എന്നും വ്യാഖ്യാനിക്കാവുന്നതാണു.ഒരുപക്ഷെ, നേരിയ സംശയമെങ്കിലും മനോഹയുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടെങ്കിൽ അതും പൂർണ്ണമായി ദൂരീകരിക്കുവാൻ വേണ്ടിയാകണം യഹോവ ദൂതനെ ഭാര്യയുടെ അടുക്കൽ തന്നെ അയച്ചതു.അവൾ ഓടിച്ചെന്നു ഭർത്താവിനെ വിളിച്ചുകൊണ്ടു വരികയായിരുന്നുവല്ലോ.ദുതനോടു മനോഹ ചോദിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏവംവിധ സംശയങ്ങൾക്കു ഒട്ടും അവകാശമില്ലെന്നു ബോദ്ധ്യമാകും.''നിന്റെ വചനം നിവർത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആയിരിക്കണം. അവനെ സംബന്ധിച്ചു എന്തു ചെയ്യണം. എന്നു ചോദിച്ചു. നിന്റെ വചനം നിവർത്തിയാകുമ്പോൾ എന്നു നോഹയുടെ വാക്കുകളിൽ ഭാര്യ പറഞ്ഞതു പൂർണ്ണമായി വിശ്വസിക്കുന്നു എന്നു വ്യക്തമാകുന്നു. സ്ത്രീയോടു പറഞ്ഞതെല്ലാം അവൾ സൂക്ഷിച്ചു കൊള്ളട്ടെ, എന്നല്ലാതെ മറ്റൊന്നും ദൂതനും പറഞ്ഞില്ല. മനോഹയുടെ ഭാര്യ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്നു മനോഹയെ ബോദ്ധ്യപ്പെടുത്തി ആ വാക്കുകൾ.സംശയദൃഷ്ടിയോടെ നോക്കാതെയും, സംശയം തോന്നിയാൽ തന്നെ അതു ഉടനെതന്നെ ദൂരീകരിക്കുകയും ചെയ്തു മുന്നോട്ടു പോയെങ്കിൽ മാത്രമേ ഭാര്യാഭർത്തൃബന്ധം സന്തോഷകരമാകയുള്ളു എന്നു ഇതു വെളിവാക്കി തരുന്നു.
ദൂതനെ സൽക്കരിക്കുവാൻ മനോഹ തയ്യാറാകുന്നു. ദൂതൻ അതു നിരാകരിച്ചപ്പോൾ മനോഹ യഹോവയ്ക്കു ഹോമയാഗം അർപ്പിക്കുന്നു.അഗ്നിജ്വാല ആ യാഗപീഠത്തിൽ നിന്നു ഉയരുന്നതോടൊപ്പം ദൂതൻ അപ്രത്യക്ഷനായതു കണ്ടപ്പോൾ മനോഹ ഭയപ്പെട്ടു.ദൈവത്തെ കണ്ടതു കൊണ്ടു തങ്ങൾ മരിച്ചു പോകും എന്നു സംശയിക്കുന്ന ഭർത്താവിനെ ഭാര്യ ധൈര്യപ്പെടുത്തുന്നു. ഭാര്യയുടെ യുക്തിപൂർവ്വമായ മറുപടി ശ്രദ്ധിക്കുക.ന്യായാഃ 13;23 '' ഭാര്യ അവനോടു ,നമ്മെ കൊല്ലുവാൻ യഹോവയ്ക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കൈയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊള്ളുകയോ ഇവയൊക്കെയും നമുക്കു കാണിച്ചു തരികയോ, ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുമായിരുന്നില്ല. എന്നു പറഞ്ഞു.എന്തു യുക്തിപൂർവ്വമായ ചിന്തയും മറുപടിയുമാണു ഭാര്യയുടേതു എന്നതും ശ്രദ്ധിക്കേണ്ടതാണു. അതോടൊപ്പം മനോഹയുടെ ശുദ്ധഹൃദയവും വെളിപ്പെടുന്നു.അവർ തമ്മിലുള്ള സ്നേഹവും മനപ്പൊരുത്തവുമെല്ലാം ഇവിടെ വെളിപ്പെടുന്നു.'' സാമർത്ഥ്യമുള്ള സ്ത്രീ ഭർത്താവിനു ഒരു കിരീടം ''സദൃഃ12;4, ''സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു, ഭോഷത്വമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചു കളയുന്നു.'' സദൃഃ 14;1. '' ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു. യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു.'' സദൃഃ18;22 എന്നിങ്ങനെയുള്ള ജ്ഞാനിയായ ശലോമോന്റെ വാക്കുകൾ മനോഹയുടേയും ഭാര്യയുടേയും കാര്യത്തിൽ അന്വർത്ഥമാകുന്നു.
ജീവിതത്തിൽ വന്നു ഭവിക്കുന്നതെല്ലാം ദൈവനിശ്ചയപ്രകാരവും ദൈവപദ്ധതി അനുസരിച്ചും ആണെന്നു അവർ ഇരുവരും വിശ്വസിച്ചിരുന്നു.അതുകൊണ്ടു തന്നെയാണു ദൈവനിശ്ചയപ്രകാരം തങ്ങൾക്കു ലഭിക്കുവാൻ പോകുന്ന പുത്രനെ എങ്ങനെ ആണു വളർത്തേണ്ടതു എന്നു പ്രാർത്ഥിക്കവാൻ മനോഹ തയ്യാറായതു.മകനെക്കുറിച്ചുള്ള ദൈവപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അവനെ അതിനനുസരണമായി വളർത്തുകയാണു മാതാപിതാക്കളുടെ ധർമ്മമെന്നു അവർ മനസ്സിലാക്കിയിരുന്നു.തങ്ങളുടെ ഇഷ്ടപ്രകാരവും തീരുമാനം അനുസരിച്ചും വളർത്തുകയല്ല, ദൈവഹിതപ്രകാരം വളർത്തുകയാണു മാതാപിതാക്കളുടെ ധർമ്മമെന്നും ഇവിടെ വെളിവാകുന്നു.മക്കളെ കുറിച്ചുള്ള ദൈവിക പദ്ധതി എന്താണെന്നു ഗ്രഹിക്കുവാനുള്ള ശ്രമം മാതാപിതാക്കൾക്കു അനുപേക്ഷണീയമാണു.അതു അറിയുവാനുള്ള ഏകമാർഗ്ഗം പ്രാർത്ഥന മാത്രമാണെന്നു മനോഹയുടെ ചരിത്രം നമ്മെ ഉദ്ബോധിപ്പിക്കുന്നു.എന്നാൽ ഇന്നു അനേകം മാതാപിതാക്കളും മക്കൾ ജനിക്കുമ്പോൾ തന്നെ അവൻ എൻജിനിയറോ ഡോക്ടറോ IAS കാരനോ ആകണമെന്നു അടങ്ങാത്ത മോഹത്തോടെയാണു വളർത്തി തുടങ്ങുന്നതു.അങ്ങനെയുള്ള ഉന്നത ലക്ഷ്യമൊന്നും മക്കളുടെ കാര്യത്തിൽ പാടില്ലയെന്നല്ല ഇവിടെ ഉദ്ദേശിക്കുന്നതു.ദൈവഹിതമാണെങ്കിൽ അങ്ങനെ ആകട്ടെ എന്നു അവരെ സമർപ്പിക്കുകയാണു വേണ്ടതു.അതിനു തയ്യാറാകാതെ തങ്ങളുടെ ആഗ്രഹങ്ങൾ അവരുടെ മേൽ അടിച്ചേല്പിക്കുന്നതു കൊണ്ടുതന്നെയാവണം, ആധുനിക കാലത്തു മക്കൾ അവർ ആഗ്രഹിച്ചതുപോലെ എൻജിനിയറും ഡോക്ടറുമൊക്കെയായിട്ടും വാർദ്ധക്യകാലം ഇരുളടഞ്ഞ വൃദ്ധസദനങ്ങളുടെ ഉള്ളിൽ കഴിച്ചു കൂട്ടേണ്ടതായി വരുന്നതു. ഇവിടെയാണു മനോഹയും ഭാര്യയും നമുക്കു മാതൃകയാകേണ്ടതു.
മക്കൾ ഗർഭത്തിൽ ഉരുവാകുന്നതിനു മുമ്പു തന്നെ മാതാപിതാക്കൾ ഉത്തമരായ മക്കളെ ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥനയോടെ ഒരുങ്ങേണ്ടതുണ്ടു എന്നു മനോഹയുടേയും ഭാര്യയുടേയും ജീവിതം നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രത്യേകിച്ചും സ്ത്രീ ഗർഭിണിയായതു മുതൽ നിഷ്ഠയോടു കൂടിയ ഒരു ജീവിതചര്യ ആരംഭിക്കേണ്ടതാണു.ഗർഭസ്ഥ ശിശുവിന്റെ ആത്മികവും മാനസ്സികവും ശാരീരികവുമായ വളർച്ചയ്ക്കു അതു അനിവാര്യമാണു.അവർ ചില വർജ്ജനങ്ങൾ സ്വീകരിക്കേണ്ടതുണ്ടു എന്നു ദൂതൻ അവളോടു പറഞ്ഞതിൽ നാം കാണുന്നു ന്യയാഃ 13; 5, 7, 13 എന്നീ വാക്യങ്ങൾ വായിക്കുക . അതാകട്ടെ ഭക്ഷണത്തിൽ മാത്രമല്ല.സംസാരത്തിലും പെരുമാറ്റത്തിലും ചിന്തയിലും കാഴ്ചയിലും കേൾവിയിലും വേഴ്ചയിലും സംസർഗ്ഗത്തിലും തുടങ്ങി ജിവിതത്തിന്റെ സമസ്ത മേഖലകളിലും ഈ നിയന്ത്രണം ആവശ്യമാണു. ഗർഭസ്ഥശിശു കേൾക്കുകയും കാണുകയും അറിയുകയും ചെയ്യുന്നതു മാതാവിലൂടെയാണു. അതുകൊണ്ടു കേൾക്കരുതാത്തതു കേൾക്കാതെയും കാണരുതാത്തതു കാണാതെയും ചിന്തിക്കുവാൻ പാടില്ലാത്തതു ചിന്തിക്കാതെയും അരുതാത്ത കൂട്ടുകെട്ടിൽ ഉൾപ്പെടാതെയും ദൈവത്തോടു കൂടുതൽ അടുത്തും ജീവിക്കുവാൻ മാതാവു ശ്രദ്ധിച്ചേ മതിയാകൂ.ഗർഭാവസ്ഥയിൽ അവൻ നേടുന്ന അറിവുകൾ അവന്റെ ഭാവി ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ടു എന്നതിനാൽ മാതാവിന്റെ നിഷഠയോടു കൂടിയ ജീവിതം മക്കളുടെ കാര്യത്തിൽ അനിവാര്യമാണു. ഗാർഹികജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന അഭിപ്രായവത്യാസങ്ങൾ, കലഹങ്ങൾ, പ്രശ്നങ്ങൾ അലോസരങ്ങൾ വാക്കുതർക്കങ്ങൾ എല്ലാം ഗർഭസഥ ശിശുവിനെ സാരമായി ബാധിക്കുവാൻ സാദ്ധ്യത കൂടുതൽ ആകയാൽ മാതാവു മാത്രമല്ല പിതാവും ആ കാലയളവിൽ ഇവ ഒഴിവാക്കുവാൻ ശ്രദ്ധിച്ചേ മതിയാകു.നല്ലതു കാണുന്നതിനും,നല്ലതു കേൾക്കുന്നതിനും സത്ചിന്തകൾ വളർത്തുന്നതിലും,തദുപരി ദൈവോന്മുഖമായി ജീവിക്കുന്നതിലും ഈ കാലഘട്ടത്തിൽ ശ്രദ്ധിക്കേണ്ടതു ആവശ്യമാണു. നിയന്ത്രിതമായ ഒരു ജീവിതചര്യ ആവശ്യമാണു എന്നത്രേ ദൂതന്റെ നാർദ്ദേശങ്ങളിൽ നിന്നു നാം ഗ്രഹിക്കേണ്ടതു.
ഗർഭസ്ഥശിശു ബാഹ്യലോകവുമായി ബന്ധം പുലർത്തുന്നതു മാതാവിലൂടെയാണു. അങ്ങനെയൊന്നും സംഭവിക്കുകയില്ലായെന്നാണു നാം ധരിച്ചു വെച്ചിരിക്കുന്നതു.എന്നാൽ മാതാവു തന്റെ പഞ്ചേന്ദ്രിയങ്ങളിലുടെ നേടുന്ന അറിവുകൾ ശിശുവിന്റെ ബോധതലത്തിലെ അറിവായിട്ടു കൂടെ പരിണമിക്കുന്നു.മഹാഭാരതത്തിലെ അഭിമന്യുവിന്റെ കഥ ഈ സത്യം വെളിവാക്കുന്നു. അർജ്ജുനനു ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയിൽ ജനിച്ച പുത്രനാണു അഭിമന്യു.അഭിമന്യു ഗർഭസ്ഥശിശു ആയിരുന്നപ്പോൾ ശ്രീകൃഷ്ണൻ അർജ്ജുനനു യുദ്ധതന്ത്രങ്ങൾ ഓതികൊടുക്കുന്നതു മാതാവു സുഭദ്ര കേട്ടുകൊണ്ടിരുന്നു. പത്മവ്യൂഹത്തിൽ കടന്നു എങ്ങനെ യുദ്ധം ചെയ്യണമെന്നു പറഞ്ഞു കഴിഞ്ഞപ്പോൾ സുഭദ്ര ഉറങ്ങിപ്പോയി. അതിനാൽ ,പിന്നീടു പത്മവ്യൂഹത്തിൽ നിന്നു പുറത്തു ഇറങ്ങേണ്ടതു എങ്ങനെയാണു എന്നു പറഞ്ഞതു കേൾക്കുവാൻ കഴിഞ്ഞില്ല.അഭിമന്യു വളർന്നു യുദ്ധവീരനായി. കുരുക്ഷേത്രയുദ്ധത്തിൽ കൗരവർ സൃഷ്ടിച്ച പത്മവ്യൂഹത്തിൽ കടന്നു അഭിമന്യു യുദ്ധം ചെയ്തു. അതിനുള്ള പാടവവും അറിവും നേടിയതു അമ്മയുടെ ഗർഭത്തിൽ വച്ചു കേട്ട ശ്രീകൃഷ്ണന്റെ ഉപദേശത്തിലൂടെയാണു.അഭിമന്യു യുദ്ധത്തിൽ ശത്രുപക്ഷത്തിനു വളരെ നാശം ചെയ്തു. എന്നാൽ പത്മവ്യൂഹത്തിൽ നിന്നു എങ്ങനെ പുറത്തു ഇറങ്ങണമെന്നു അന്നു കേൾക്കുവാൻ കഴിയിഞ്ഞതിനാൽ അതു അറിയില്ലായിരുന്നു. അതു അഭിമന്യു യുദ്ധത്തിൽ വധിക്കപ്പടുവാനും കാരണമായി. ഇതു വെറുമൊരു കഥയായി തള്ളിക്കളയുവാൻ കഴിയുകയില്ല.ഗർഭസ്ഥശിശു അറിവു സമ്പാദിക്കുന്നതു എങ്ങനെയാണു എന്നാണു ഇതു വ്യക്തമാക്കുന്നതു.മാതാവിലൂടെ ഗർഭസ്ഥശിശു ബാഹ്യലോകത്തു നടക്കുന്ന കാര്യങ്ങൾ ഗ്രഹിക്കുന്നു എന്നതിനു വി.വേദപുസ്തകത്തിലും തെളിവുകൾ ഉണ്ടു.വചനിപ്പിലൂടെ ഗർഭം ധരിച്ച കന്യകമറിയാം തന്റെ ചാർച്ചക്കാരിയായ ഏലിസബേത്തു വാർദ്ധക്യത്തിൽ ഗർഭം ധരിച്ചിരിക്കുന്നു എന്നു ദൂതനിലൂടെ അറിഞ്ഞു അവരെ സന്ദർശിക്കുന്ന സംഭവം വി.ലൂക്കോസു 1;39-56 ഭാഗത്തു നാം വായിക്കുന്നു. കന്യകമറിയമിന്റെ വന്ദനം എലിസബേത്തു കേട്ടപ്പോൾ പിള്ള അവളുടെ ഗർഭത്തിൽ തുള്ളി എന്നു അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ആറുമാസം മാത്രംപ്രായമായ ഗർഭസ്ഥശിശുവായ യോഹന്നാൻ അമ്മയുടെ ഗർഭത്തിൽ വച്ചു മറിയയുടെ വന്ദന ശബ്ദം കേൾക്കുകയും മറിയയുടെ ഗർഭത്തിൽ ഉരുവായ യേശുവിനെ തിരിച്ചറിയുകയും സന്തോഷിക്കുകയും ചെയ്യുന്നു.അമ്മയുടെ ഗർഭത്തിൽ സ്ഥിതി ചെയ്യുന്ന ശിശു കാണുകയും കേൾക്കുകയും ഗ്രഹിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നു ഈ സംഭവം വെളിവാക്കുന്നു. ഇതു സത്യമാണെന്നു ആധുനിക ശാസ്ത്രവും സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.
മാതാവിന്റെ നിഷ്ഠയോടു കൂടിയ വ്രതാനുഷ്ഠാനങ്ങൾ ശിശുവിന്റെ ആത്മീയവും മാനസികവും ശാരീരികവുമായ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നതു പോലെ തന്നെ അവന്റെ ജനനത്തിനു ശേഷം, അവനെക്കുറിച്ചുള്ള ദൈവികപദ്ധതി പൂർത്തീകരിക്കുവാൻ തക്കവണ്ണം ചില നിയന്ത്രണങ്ങളോടു കൂടി അവനെ വളർത്തേണ്ടതും ആവശ്യമാണു.അതുകൊണ്ടാണു ദൈവദൂതൻ,സത്രീ സ്വയം അനുഷ്ഠിക്കേണ്ട വ്രതങ്ങളോടൊപ്പം മകനെ വളർത്തേണ്ടതു എങ്ങനെയാണെന്നു കൂടെ നിർദ്ദേശിച്ചതു.'അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു,ബാലൻ ഗർഭം മുതൽ ദൈവത്തിനു നാസീർ ആയിരിക്കും.'എന്നത്രേ ദൂതൻ പറഞ്ഞതു.നാസീർ എന്നതു ഒരു വ്രതമാണു.സാധാരണയിൽ നിന്നു വേറിട്ട ഒരു ജീവിതക്രമമാണു വ്രതാനുഷ്ഠാനം കൊണ്ടു അർത്ഥമാക്കുന്നതു.വ്രതം എന്ന വാക്കിനു 'ശബ്ദതാരാവലി 'യിൽ , ശരീരമനസ്സുകളെ പാകപ്പെടുത്തുന്ന നിഷ്ഠാവിശേഷം 'എന്നാണു അർത്ഥം പറഞ്ഞിരിക്കുന്നതു.ബാഹ്യമായ ചില ആചാരങ്ങളാണു അവയെങ്കിലും അതു ആത്മാവിനെ ബലപ്പെടുത്തുവാൻ ഉപകരിക്കുന്നതായി ഭവിക്കുന്നു. ശിംശോന്റെ ശക്തി തലമുടിയിൽ ആയിരുന്നു എന്നു പറയുന്നതു ആ അർത്ഥത്തിലാണു. തലമുടി പോയപ്പോൾ അവന്റെ ആത്മബലമാണു നഷടമായതു.തലമുടി വളർത്തുന്നതിനാൽ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തമായ ഒരു ജീവിതത്തിന്റെ ഉടമയാണു താന്‍ എന്നു തനിക്കും മറ്റുള്ളവർക്കും ബോദ്ധ്യമുളവാക്കുന്നു. മറ്റുള്ളവർ അയാളെ ആ വിധത്തിൽ കാണുന്നു എന്നതിനാൽ അതിനനുസരണമൊയി ജീവിക്കുവാൻ അയാൾ സ്വയം നിർബ്ബന്ധിതനാകുന്നു. വ്രതസ്ഥർ ചില പ്രത്യേക വസ്ത്രധാണ രീതി സ്വീകരിക്കുന്നതും മറ്റും ആ അർത്ഥത്തിലാണു.എന്നാൽ ഇതൊക്കെ ഇങ്ങനെ പ്രത്യേകം വിളിച്ചു വേർതിരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണു എന്നു തോന്നാവുന്നതാണു.എന്നാൽ എല്ലാവരേയും ദൈവം ഒരോ സ്ഥാനത്തേക്കൂ പ്രത്യേകം വിളിച്ചിരിക്കുകയാണെന്നും.,ഞാൻ ആയിരിക്കുന്ന അവസ്ഥയിൽ ദൈവം എന്നെ നിയോഗിച്ചിരിക്കുകയാണെന്നും അറിഞ്ഞു അതിനു അനുസരണമായി ജീവിതത്തെ ക്രമപ്പെടുത്തണം എന്നാണു ഇതുകൊണ്ടു അർത്ഥമാക്കുന്നതു. ഇതു ഗ്രഹിച്ചു ജീവിക്കുന്നവർക്കു മാത്രമേ താൻ ആയിരിക്കുന്ന അവസ്ഥയോടു നീതിപുലർത്തുവാൻ കഴിയുകയുള്ളു.
മനോഹയും തനിക്കു ജനിക്കുവാൻ പോകുന്ന മകനെ എങ്ങനെയാണു വളർത്തേണ്ടതു എന്നു അറിയുവാനായി ദൈവത്തോടു പ്രാർത്ഥിക്കുന്നു. മകന്റെ നന്മയ്ക്കു വേണ്ടി അവന്റെ ജനനത്തിനു മുമ്പു തന്നെ പ്രാർത്ഥിക്കുന്ന ഒരു പിതാവായി മനോഹ നമുക്കു മാതൃകയാകുന്നു. മക്കളെ കുറിച്ചുള്ള ദൈവിക പദ്ധതിക്കു അനുസരണമായി നിഷ്ഠയോടും ചിട്ടയോടും കൂടെ മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ വെളിവാകുന്നു.
മകനെക്കുറിച്ചുള്ള ദൈവികപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി മകനെ വളർത്തിയതിന്റെ ഫലമായി , യിസ്രയേലിനു 20 വർഷം ന്യായപാലനം നടത്തുകയും ശത്രുക്കളിൽ നിന്നു ദൈവജനത്തെ പരിരക്ഷിക്കുകയും ചെയ്ത ന്യായാധിപനായി ശിംശോൻ വളരുന്നു.ആ മകന്റെ നാമത്തിൽ അവന്റെ മാതാപിതാക്കൾ അറിയപ്പെടുകയും ചെയ്യുന്നു.തങ്ങളുടെ മകനെക്കുറിച്ചുള്ള ഉത്തരവാദിത്തങ്ങളും കർത്തവ്യങ്ങളും ദൈവാശ്രയത്തോടെ പൂർണ്ണമായി നിർവ്വഹിച്ചു എന്ന ആത്മസംതൃപ്തിക്കു മനോഹയും ഭാര്യയും അർഹരായി തീരുകയും ചെയ്തു. മക്കളോടുള്ള ഉത്തരവാദിത്തം മാതാപിതാക്കൾ എങ്ങനെയാണു നിർവ്വഹിക്കേണ്ടതു എന്നും, മക്കളെക്കുറിച്ചുള്ള ദൈവികപദ്ധതി എന്താണെന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി അവരെ വളർത്തേണ്ടതിന്റെ ആവശ്യകതയും,അതിൽ ഭാര്യാഭർത്താക്കന്മാർക്കുള്ള കൂട്ടുത്തരവാദിത്തം എങ്ങനെയുള്ളതാണു എന്നും ഭാര്യഭർത്തൃബന്ധത്തിൽ അതിനുള്ള സ്ഥാനം എന്താണെന്നുമെല്ലാം മനോഹയുടെ ചരിത്രം ഭംഗിയായും വ്യക്തമായും വരച്ചു കാണിച്ചിരിക്കുന്നു.
Comments
Post a Comment