വചനപരിച്ഛേദം - 19
19- അപാത്രത്തില്‍ കരുണ ചൊരുയുന്ന ദൈവം.
ഉല്പഃ 32;10 'യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ.
ഗോത്രപിതാക്കന്മാരുടെ പിതാക്കന്മാരുടെ പിതാവായ യാക്കോബിന്റെ പ്രാര്‍ത്ഥനയിലെ, നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തുന്ന; തൊട്ടുണര്‍ത്തേണ്ട ഒരു അപേക്ഷയാണു ചിന്താവിഷയമായ ഈ വാചകം.സാധാരണ മനുഷ്യന്‍ ദൈവമുമ്പാകെ ആത്മാര്‍ത്ഥമായി, ഹൃദയം നുറുങ്ങി പ്രാര്‍ത്ഥിക്കുന്നതു ജീവിതം പ്രതിസന്ധിയില്‍ പെടുമ്പോഴാണല്ലോ. യാക്കോബും ഒരു പ്രതിസന്ധിയില്‍ പെട്ടു നില്‍ക്കുമ്പോഴാണു ഈ അപേക്ഷ സമര്‍പ്പിക്കുന്നതു. അപ്പന്റെ ഭവനം വിട്ടു അമ്മാച്ചന്റെ ഭവനത്തില്‍ എത്തി ഏതാണ്ടു 20 വര്‍ഷക്കാലം പാര്‍ത്ത ശേഷം തിരികെ സ്വന്തം ഭവനത്തിലേക്കു വരികയാണു. അമ്മാച്ചന്റെ ഭവനത്തിലേക്കു യാത്ര തിരിച്ച പ്രഥമ രാത്രിയില്‍ ലൂസെന്ന പട്ടണത്തില്‍ കിടന്നുറങ്ങിയപ്പോള്‍ കണ്ട ദര്‍ശനം നാം ചിന്തിച്ചതാണു. അന്നു പ്രഭാതമായപ്പോള്‍ യാക്കോബു തലയണയായി വച്ചിരുന്ന കല്ലു നാട്ടി നിര്‍ത്തി അതില്‍ എണ്ണ ഒഴിച്ചു ഒരു നേര്‍ച്ച നേര്‍ന്നു. ഉല്പഃ 28;20-22 'ദൈവം എന്നോടു കൂടെ ഇരിക്കുകയും ഞാന്‍ പോകുന്ന യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും എന്നെ എന്റെ അപ്പന്റെ ഭവനത്തിലേക്കു സൗഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും. ഞാന്‍ തൂണായി നാട്ടിയിരിക്കുന്ന ഈ കല്ലു ദൈവത്തിന്റെ ആലയവുമാകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.'' യാക്കോബിന്റെ ഈ നേര്‍ച്ച ഒരു പഠനവിഷയമാണു. നേര്‍ച്ച നേരുകയും നിവര്‍ത്തിക്കാതിരിക്കുകയും ചെയ്തതിന്റെ പരിണതഫലം യാക്കോബിന്റെ പിന്നീടുള്ള ജീവിതത്തില്‍ നാം വായിക്കുന്നുണ്ടു. അതു ഇവിടെ സംഗതമല്ല എന്നതിനാല്‍ ആ വിഷയം വിടുന്നു. എങ്കിലും ഉടമ്പടിയോടു കൂടിയ ദൈവികബന്ധം അത്ര സുഖകരമാകയില്ല എന്നു സൂചിപ്പിച്ചു കൊണ്ടു വിഷയത്തിലേക്കു കടക്കുന്നു. ദൈവം ഉടമ്പടി പാലിച്ചു. യാക്കോബു ചോദിച്ചതിലും അധികം യഹോവ നല്‍കി. അമ്മാച്ചന്റെ ഭവനത്തില്‍ നിന്നു സ്വന്തം ഭവനത്തിലേക്കു പോകുമ്പോള്‍ യാക്കോബു അമ്മാച്ചനേക്കാള്‍ സമ്പന്നനാണു. രണ്ടു ഭാര്യമാര്‍. ദാസീദാസന്മാര്‍. പന്ത്രണ്ടു മക്കള്‍. ആടുമാടുകള്‍ വളരെ. സന്തോഷിക്കുവാനുള്ള വക അനവധി. പക്ഷെ മടക്കയാത്രയില്‍ യാക്കോബിന്റെ മനസ്സിന്റെ അടിത്തട്ടില്‍ ഒരു ഭീതി. അടുക്കുന്തോറും അതു വളര്‍ന്നു കൊണ്ടിരുന്നു. ആരെ ഭയന്നു വീടുവിട്ടു പോയോ ആ ജ്യേഷ്ഠന്റെ കോപം ശമിച്ചോ ഇല്ലയോ എന്ന ചിന്ത യാക്കോബിന്റെ മനസ്സിനെ വല്ലാതെ ബാധിച്ചു.താന്‍ ജ്യേഷ്ഠനോടു ചെയ്ത അതിക്രമങ്ങളെല്ലാം കാലം ഇത്രയും കഴിഞ്ഞിട്ടും ജ്യേഷ്ഠന്‍ മറന്നു കാണുമെന്നു വിശ്വസിക്കുവാന്‍ യാക്കോബിനു കഴിയുന്നില്ല. തിരികെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ എങ്ങനെയാണു പ്രതികരിക്കുക? വൈരാഗ്യബുദ്ധിയോടെയാണു കഴിയുന്നതെങ്കില്‍ പണ്ടത്തെ പോലെ ഓടിപ്പോകാന്‍ താന്‍ ഏകനുമല്ല. അവന്റെ മനസ്സു കലങ്ങി മറിഞ്ഞു. എന്തു ചെയ്യണമെന്നു ഒരു നിശ്ചയവുമില്ല. അമ്മാച്ചന്റെ ഭവനത്തിലേക്കു പോയപ്പോള്‍ ഭാവിയെ കുറിച്ചു ഭയാശങ്കകളുണ്ടായിരുന്നു എങ്കിലും ലൂസില്‍ വച്ചു ഉറങ്ങാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്നു വലിയ സമ്പന്നനായിട്ടും ഉറങ്ങാന്‍ കഴിയുമെന്നു തോന്നുന്നില്ല. സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ പ്രശ്നങ്ങളും വര്‍ദ്ധിക്കും എന്നതു അനിഷേദ്ധ്യമായ ഒരു സത്യമാണു.
അവസാനം യാക്കോബിനു ഒരു ബുദ്ധി ഉദിച്ചു. തന്റെ സഹോദരന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു തന്നോടു ദയ തോന്നണമെന്നു അപേക്ഷിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ പോയിട്ടു മടങ്ങി വന്നു പറഞ്ഞ വാര്‍ത്ത ശുഭകരമാണെന്നു യാക്കോബിനു വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. ലൂസില്‍ വച്ചു യഹോവയോടു അപേക്ഷിച്ചതില്‍ ഈ കാര്യം ഒഴിച്ചു ബാക്കിയെല്ലാം ചോദിച്ചതല്‍ അധികമായി തന്ന യഹോവ ഇതും ശുഭകരമാക്കുമെന്നു വിശ്വസിക്കുവാനും യാക്കോബിനു കഴിയുന്നില്ല. അവന്‍ നാനൂറു ആളുകളുമായി തന്നെ എതിരേല്ക്കുവാന്‍ വരുന്നുവത്രേ. അപ്പോള്‍ യാക്കോബു ഏറ്റം ഭ്രമിച്ചു പരവശനായി. സ്വീകരിപ്പാന്‍ എന്ന വ്യാജേന തന്നോടു പ്രതികാരം ചെയ്യാനാണു ഏശാവു വരുന്നതെന്നു അവന്‍ ഉറച്ചു. ഏശാവില്‍ നിന്നു രക്ഷപെടുവാനായി കൂടെയുണ്ടായിരുന്നവരേയും ആടുകളേയും കന്നുകാലികളേയും ഒട്ടകങ്ങളേയും രണ്ടു കൂട്ടമായി ഭാഗിച്ചു. ഒന്നിനെ ആക്രമിക്കുമ്പോള്‍ മറ്റേതിനു രക്ഷപെടാമല്ലോ. പക്ഷെ അതുകൊണ്ടും ഭീതി വിട്ടു മാറിയില്ല. ആ ബുദ്ധിയും ഫലിക്കുമെന്നു ഉറപ്പില്ല. ഇനിയും ആശ്വാസവും രക്ഷയും യഹോവയിങ്കല്‍ മാത്രമാണു എന്നു യാക്കോബു തിരിച്ചറിഞ്ഞു. മനം കലങ്ങി അവന്‍ പ്രാര്‍ത്ഥിച്ചു. ഉല്പഃ 32; 9-12 '' എന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും എന്റെ പിതാവായ യിസഹാക്കിന്റെ ദൈവവുമായുള്ളോവേ! നിന്റെ ദേശത്തേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കു മടങ്ങിപ്പോക, ഞാന്‍ നിനക്കു നന്മ ചെയ്യുമെന്നു എന്നോടു അരുളിച്ചെയ്ത യഹോവേ, അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ. ഒരു വടിയോടു കൂടെ മാത്രമല്ലോ ഞാന്‍ യോര്‍ദ്ദാന്‍ കടന്നതു. ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു. എന്റെ സഹോദരനായ ഏശാവിന്റെ കൈയ്യില്‍ നിന്നു എന്നെ രക്ഷിക്കേണമേ. പക്ഷെ അവന്‍ വന്നു എന്നേയും മക്കളോടുകൂടെ തള്ളയേയും നശിപ്പിക്കുമെന്നു ഞാന്‍ ഭരപ്പെടുന്നു. നീയോ ഞാന്‍ നിന്നോടു നന്മ ചെയ്യും, നിന്റെ സന്തതിയെ പെരുപ്പം കൊണ്ടു എണ്ണിക്കൂടാത്ത കടല്‍ക്കരയിലെ മണല്‍ പോലെയാക്കുമെന്നു അരുളിച്ചെയ്തുവല്ലോ.''
യാക്കോബിന്റെ ഈ പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ അതിനു രണ്ടു വലിയ പ്രത്യേകതകള്‍ കാണാന്‍ കഴിയും. ഒന്നാമതു, ഒരു സാധാരണ മനുഷ്യന്റെ പ്രാര്‍ത്ഥനയുടെ ചില സവിശേഷതകളാണു ശ്രദ്ധയില്‍ വരിക. യാക്കോബില്‍ ഇവിടെ കാണുന്ന ആകുലതയും വ്യാകുലതയും ചിന്താഭാരവുമെല്ലാം ഒരു സാധാരണ മനുഷ്യനില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നതാണു. ഉറച്ച വിശ്വാസമില്ലായ്മയാണു അതിനു കാരണം. കഴിഞ്ഞ കാലങ്ങളില്‍ അത്ഭുതകരമായി നടത്തിയ ദൈവം വര്‍ത്തമാന കാലത്തിലും ഭാവിയിലും കൈപിടിച്ചു നടത്തുമെന്നു, പ്രശ്നങ്ങള്‍ കടന്നു വരുമ്പോള്‍ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ വീണ്ടും അപേക്ഷിക്കുന്നതു. തന്റെ അയോഗ്യതകളെ പരിഗണിക്കാതെയാണു ഈ കൃപകളെല്ലാം യഹോവ വര്‍ഷിച്ചതു എന്നു യാക്കോബിനു നല്ല ബോദ്ധ്യമുണ്ടു. അതു യാക്കോബു ഇവിടെ ഏറ്റു പറയുന്നുമുണ്ടു.എങ്കിലും തന്റെ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാമിനെ പോലെയും യിസഹാക്കിനെ പോലെയും വിളിച്ചവന്‍ വിശ്വസ്ഥനാണെന്നും, വാഗ്ദത്തങ്ങള്‍ അവന്‍ നിറവേറ്റുമെന്നും കരുതുവാനും വിശ്വസിക്കുവാനും യാക്കോബിനു കഴിയുന്നില്ല. തന്റെ പ്രാര്‍ത്ഥനയില്‍ 'അരുളിച്ചെയ്ത യഹോവേ' എന്നു വിളിക്കുകയും 'നീ വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ' എന്നു പറയുകയും ചെയ്തിട്ടാണല്ലോ ആവശ്യങ്ങള്‍ അറിയിക്കുന്നതു. നമ്മുടെ ജീവിതത്തിലും, കഴിഞ്ഞ കാലങ്ങളില്‍ ദൈവം എനിക്കു നല്ലവനും വല്ലഭനും ആയിരുന്നു സമ്മതിക്കുകയും ഇത്രത്തോളം യഹോവ സഹായിച്ചു എന്നു പാടുകയും ചെയ്തിട്ടു, വര്‍ത്തമാന കാലത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മുമ്പില്‍ പകച്ചു നില്‍ക്കുന്നുവെങ്കില്‍ ഇനിയും വിശ്വാസതലത്തില്‍ ഒത്തിരി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു എന്നു തിരിച്ചറിയണം.
പ്രാര്‍ത്ഥനയില്‍ പ്രകടമാകുന്ന ചില പ്രത്യേകതകളാണു രണ്ടാമതു ശ്രദ്ധയില്‍ വരുന്നതു. അതില്‍ ആദ്യത്തേതു സംബോധനയാണു. തന്റെ പിതാക്കന്മാരായ അബ്രഹാമിന്റേയും യിസഹാക്കിന്റേയും ദൈവമായുള്ളോവേ എന്നാണല്ലോ യാക്കോബു ദൈവത്തെ സംബോധന ചെയ്തതു. അവരെ പോലെ ദൈവത്തോടു ഒരു അടുത്തബന്ധം സ്ഥാപിക്കുവാന്‍ തനിക്കു കഴിഞ്ഞിട്ടില്ലായെന്നു യാക്കോബു ഇവിടെ സമ്മതിക്കുകയാണെന്നു സംശയിക്കാം. എന്റെ ദൈവം എന്നു പറയുവാന്‍ തക്ക ഒരു ആത്മബന്ധം പുലര്‍ത്താന്‍ തനിക്കു കഴിഞ്ഞിട്ടില്ല എന്നു സമ്മതിക്കുകയാണെന്നും തോന്നാം. പക്ഷെ ഈ സംബോധന ഒരുവിധത്തില്‍ ഒരു ഏറ്റു പറച്ചിലാണെങ്കിലും, തന്റെ പിതാക്കന്മാരോടു കരുണ കാണിച്ചതു പോലെ തന്നോടും കരുണ കാണിക്കണമേ എന്ന അപേക്ഷയും, അവരെ ഓര്‍ത്തു എന്നോടു കരുണ ചെയ്യണമേ എന്ന അപേക്ഷയും ഇതില്‍ വായിച്ചെടുക്കുവാന്‍ കഴിയും. പ്രാര്‍ത്ഥനയില്‍ പൂര്‍വ്വ പിതാക്കന്മാരെ ഓര്‍ക്കുവാനും അവരുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാനും ഈ സംബോധന നമ്മെ ഉദ്ബോധിപ്പിക്കുന്നു.
യാക്കോബു ഇവിടെ തന്റെ നിസ്സാരതയും ബലഹീനതയും ദൈവസന്നിധിയില്‍ സമ്മതിക്കുകയാണു ചെയ്യുന്നതു.അങ്ങനെ ദൈവമുമ്പാകെ തന്റെ പശ്ചാത്താപവും അനുതാപവും പ്രകടമാക്കുന്നു. ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുന്നതു പശ്ചാത്താപത്തോടു അനുതാപത്തോടു കൂടെ ആയിരിക്കണമെന്ന വലിയ സത്യമാണു ഇതില്‍ വെളിവാകുന്നതു. അതുകൊണ്ടാണു പരിശുദ്ധപിതാക്കന്മാര്‍ പ്രാര്‍ത്ഥനയിലും ആരാധനകളിലും കൂദാശകളിലും എല്ലാം അരംഭത്തില്‍ 51-ാം സങ്കീര്‍ത്തനം ചൊല്ലുവാന്‍ ക്രമപ്പെടുത്തിയിരിക്കുന്നതു. ഇതുവരെയുള്ള ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ലഭിച്ച കൃപകള്‍ക്കൊന്നും താന്‍ യോഗ്യനല്ലെന്നാണു യക്കോബു ആദ്യമേ പറയുന്നതു. ഇവിടെയാണു യാക്കോബു സാധാരണക്കാരില്‍നിന്നു വ്യത്യസ്ഥനാകുന്നതു. ലൂസില്‍ വച്ചു താന്‍ പ്രാര്‍ത്ഥിച്ചതിന്റേയും നേര്‍ച്ച നേര്‍ന്നതിന്റേയും ഫലമാണു എന്നു വേണമെങ്കില്‍ യാക്കോബിനു അവകാശപ്പെടാമായിരുന്നു.ഇന്നു പലരും അഭിമാനിക്കുന്നതു പോലെ ' എന്റെ പ്രാര്‍ത്ഥന കേട്ടു' എന്നു പറഞ്ഞു തന്റെ പ്രാര്‍ത്ഥനയ്ക്കു മഹത്വം കല്പിക്കുകയായിരുന്നല്ല യാക്കോബു ചെയ്തതു.ലൂസില്‍ വച്ചു ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും മാത്രം ചോദിച്ചപ്പോള്‍, കരുണാമയനായ ദൈവം തനിക്കു സ്വപ്നം കാണുവാന്‍ പോലും കഴിയത്ത വിധമുള്ള സമ്പന്നതയിലേക്കു കൈപിടിച്ചു ഉയര്‍ത്തിയതിനെ കുറിച്ചു യാക്കോബു ഇവിടെ ബോധവാനായി. ആ അറിവു തന്റെ മനസ്സിനെ അനുതാപത്തിലേക്കാണു നയിച്ചതു. യാക്കോബു നുറുങ്ങിയ ഹൃദയത്തോടെ പറയുന്നു, യഹോവേ അടിയനോടു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ. ഈ തിരിച്ചറിവും സമ്മതവും ഏറ്റുപറച്ചിലുമാണു യാക്കോബിനെ ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലയ പദവിയിലേക്കു ഉയര്‍ത്തിയതു.
പ്രാര്‍ത്ഥനയ്ക്കായി ദൈവമുമ്പാകെ നമ്രശിരസ്കനായി നിന്നപ്പോള്‍ യാക്കോബിന്റെ മനസ്സില്‍ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി അഭ്രപാളിയില്‍ എന്നപോലെ തെളിഞ്ഞു വന്നു കാണും. ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം വിലക്കു വാങ്ങിയ തന്റെ സ്വാര്‍ത്ഥത, അന്ധനായ അപ്പനെ കബളിപ്പിച്ചു ജ്യേഷഠന്റെ അനുഗ്രഹം അപഹരിച്ചെടുത്ത തന്റെ നിന്ദ്യപ്രവൃത്തി എല്ലാം മനസ്സിലേക്കു ഓടിയെത്തി. പക്ഷെ , ഏകനായി ആകുലചിത്തനായി അന്നു താന്‍ നടന്നപ്പോള്‍ , തന്റെ ചെയ്തികള്‍ക്കു അനുസരണമായി തന്നോടു പ്രവര്‍ത്തിക്കാതെ തനിക്കു പ്രത്യക്ഷനായി താന്‍ പോകേണ്ടുന്ന വഴിയില്‍ കൂടെ നടത്തി ഇവിടെ വരെ ഭാഗ്യകരമായി വഴിനടത്തിയ ദൈവത്തിന്റെ കാരുണ്യാതിരേകത്തെ യാക്കോബു അനുസ്മരിച്ചു. തനിക്കു ദര്‍ശനം ലഭിച്ച ലൂസില്‍ വച്ചു ഈ യാത്രയില്‍ എന്നോടു കൂടെ ഇരിക്കുകയും എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും നല്‍കി അപ്പന്റെ ഭവനത്തിലേക്കു മടക്കി വരുത്തണം എന്നു മാത്രമാണു താന്‍ അപേക്ഷിച്ചതു. എന്നാല്‍ കരുണാമയനായ ദൈവം, അമ്മാച്ചനേക്കാള്‍ അധികം ആടുമാടുകളും ദാസീദാസന്മാരുമുള്ള വലിയ സമ്പന്നനാക്കി തന്നെ മാറ്റിയ ദൈവത്തിന്റെ കരുണ അപാത്രത്തില്‍ പൊഴിക്കുന്ന കൃപാതിരേകമല്ലാതെ മറ്റെന്താണു. തനിക്കു ലഭിച്ച സമ്പത്തും ഭാര്യമാരും മക്കളുമായി അമ്മാച്ചന്‍ അറിയാതെ, അനുവാദം കൂടാതെ ഓടിപ്പോന്നപ്പോള്‍ കോപാകുലനായി തന്നെ പിന്‍തുടര്‍ന്ന അമ്മാച്ചനേയും മക്കളേയും ശാന്തനാക്കി തന്നോടു രമ്യപ്പെടുത്തിയ സ്നേഹവാനായ ദൈവത്തെ എങ്ങനെ മറക്കാനാകും. ഇതെല്ലാം ഓരോന്നായി ഓര്‍ത്തു യാക്കോബു പ്രാര്‍ത്ഥിക്കുകയാണു; 'ഞാന്‍ അപാത്രമത്രേ.' നാമും ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ ലഭിച്ച കൃപകളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം അതു പ്രാപിക്കുവാന്‍ തക്കവണ്ണം എന്തു യോഗ്യതയുണ്ടെന്നു ആത്മശോധന അനിവാര്യമാണു. അപ്പോള്‍ മാത്രമേ നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ അംഗീകാരയോഗ്യമാകുകയുള്ളു.കര്‍ത്താവു പറഞ്ഞ ഉപമയിലെ പരീശമനോഭാവമല്ല, ചുങ്കക്കാരന്റെ അനുതാപഹൃദയമാണു നീതീകരണം പ്രാപിക്കുവാന്‍ പര്യാപ്തമാകുക.
അവസാനം , യാക്കൗബു ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പരിഹാരം തേടുന്നു. യാക്കോബു പറയുന്നുഃ 'ഞാന്‍ ഒരു വടിയാടു കൂടെ മാത്രമല്ലോ ഈ യോര്‍ദ്ദാന്‍ കടന്നതു. ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.' തന്റെ ബുദ്ധി ഉപയോഗിച്ചു രണ്ടു കൂട്ടമായി പരിക്കുകയും, ആക്രമണമുണ്ടായാല്‍ ഒരു കൂട്ടത്തിനു ഓടിരക്ഷപെടാമല്ലോ എന്നു കരുതുകയും ചെയ്തിട്ടും ഭയം മാറാതെ പിന്‍തുടര്‍ന്നതിനാലാണു ഇങ്ങനെ അപേക്ഷിക്കുന്നതു എന്നു ഓര്‍ക്കുക. കാരണം തുടര്‍ന്നു പറയുന്നു.' എന്റെ സഹോദരന്‍ ഏശാവിന്റെ കൈയ്യില്‍ നിന്നു എന്നെ രക്ഷിക്കേണമേ. പക്ഷെ, അവന്‍ വന്നു എന്നെയും മക്കളോടു കൂടെ തള്ളയേയും നശിപ്പിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.'' സത്യ അനുതാപത്തോടു കൂടിയ അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. യാക്കോബിനു വേണ്ടി യഹോവ ഏശാവിനെ മുന്നമേ ഒരുക്കിയിരുന്നെങ്കിലും അവന്‍ തന്നോടു കൂടുതല്‍ അടുക്കുവാനും താന്‍ ആഗ്രഹിക്കുന്ന തലത്തിലേക്കു അവന്‍ എത്തുവാനും ഇതു ആവശ്യമാണെന്നു ദൈവം കണ്ടിരുന്നു എന്നതാണു സത്യം. രാത്രിയില്‍ യാക്കോബു ഭാര്യമാരേയും മക്കളേയും ദാസിമാരേയും കൂട്ടി യാബൂക്കു നദി കടന്നു.തനിക്കു ള്ളതൊക്കെയും നദി കടത്തിയ ശേഷം യാക്കോബു തനിയെ ശേഷിച്ചു. അപ്പോള്‍ ഒരു പുരുഷന്‍ ( യഹോവയുടെ ദൂതന്‍ ) അവനുമായി മല്പിടുത്തം നടത്തി. അതു പുലരുവോളം നീണ്ടു നിന്നു. അവസാനം , നീ മനുഷ്യരോടു ദൈവത്തോടും മല്ലുപിടിച്ചു ജയിച്ചതു കൊണ്ടു നിന്റെ പേര്‍ ഇനിയും ഇസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു ദൂതന്‍ പറഞ്ഞു. അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു എന്നു അഭിമാനത്തോടെ പറയുന്ന യിസ്രായേല്‍ ജനതയ്ക്കു ആ പേരു ലഭിക്കുവാന്‍ കാരണഭൂതമയതു യാക്കോബും അവന്റെ സത്യ അനുതാപവുമാണെന്നതു ഇവിടെ വെളിവാകുന്നു. അക്കരെ എത്തിയ യാക്കോബിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഏശാവിനെ 33-ാം അദ്ധ്യായത്തില്‍ കാണുമ്പോള്‍ ദൈവത്തിന്റെ കരുണയും വഴിനടത്തിപ്പും മനുഷ്യചിന്തയ്ക്കും അപ്പുറമാണെന്നു വ്യക്തമാകുന്നു. അപാത്രത്തില്‍ കരുണ ചൊരിയുന്നു ദൈവത്തെ ഇവിടെ നാം ദര്‍ശിക്കുമ്പോള്‍ നമ്മിലേക്കു തന്നെ തിരിയുകയും വന്നു പോയ കുറവുകളെ കണ്ടെത്തുകയും അനുതാപത്തോടെ ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുകയും ചെയ്യുമെങ്കില്‍, പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവന്‍ നമ്മോടു കൂടെയിരുന്നു അനുഗ്രഹകരമായി വഴി നടത്തുമെന്നു യാക്കോബിന്റെ ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതു സ്വജീവിതത്തില്‍ അനുഭവവേദ്യമായി തീരുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
യാക്കോബിന്റെ ഈ പ്രാര്‍ത്ഥന ശ്രദ്ധിച്ചാല്‍ അതിനു രണ്ടു വലിയ പ്രത്യേകതകള്‍ കാണാന്‍ കഴിയും. ഒന്നാമതു, ഒരു സാധാരണ മനുഷ്യന്റെ പ്രാര്‍ത്ഥനയുടെ ചില സവിശേഷതകളാണു ശ്രദ്ധയില്‍ വരിക. യാക്കോബില്‍ ഇവിടെ കാണുന്ന ആകുലതയും വ്യാകുലതയും ചിന്താഭാരവുമെല്ലാം ഒരു സാധാരണ മനുഷ്യനില്‍ ദര്‍ശിക്കുവാന്‍ കഴിയുന്നതാണു. ഉറച്ച വിശ്വാസമില്ലായ്മയാണു അതിനു കാരണം. കഴിഞ്ഞ കാലങ്ങളില്‍ അത്ഭുതകരമായി നടത്തിയ ദൈവം വര്‍ത്തമാന കാലത്തിലും ഭാവിയിലും കൈപിടിച്ചു നടത്തുമെന്നു, പ്രശ്നങ്ങള്‍ കടന്നു വരുമ്പോള്‍ വിശ്വസിക്കുവാന്‍ കഴിയുന്നില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ വീണ്ടും അപേക്ഷിക്കുന്നതു. തന്റെ അയോഗ്യതകളെ പരിഗണിക്കാതെയാണു ഈ കൃപകളെല്ലാം യഹോവ വര്‍ഷിച്ചതു എന്നു യാക്കോബിനു നല്ല ബോദ്ധ്യമുണ്ടു. അതു യാക്കോബു ഇവിടെ ഏറ്റു പറയുന്നുമുണ്ടു.എങ്കിലും തന്റെ പൂര്‍വ്വപിതാക്കന്മാരായ അബ്രഹാമിനെ പോലെയും യിസഹാക്കിനെ പോലെയും വിളിച്ചവന്‍ വിശ്വസ്ഥനാണെന്നും, വാഗ്ദത്തങ്ങള്‍ അവന്‍ നിറവേറ്റുമെന്നും കരുതുവാനും വിശ്വസിക്കുവാനും യാക്കോബിനു കഴിയുന്നില്ല. തന്റെ പ്രാര്‍ത്ഥനയില്‍ 'അരുളിച്ചെയ്ത യഹോവേ' എന്നു വിളിക്കുകയും 'നീ വാഗ്ദത്തം ചെയ്തിട്ടുണ്ടല്ലോ' എന്നു പറയുകയും ചെയ്തിട്ടാണല്ലോ ആവശ്യങ്ങള്‍ അറിയിക്കുന്നതു. നമ്മുടെ ജീവിതത്തിലും, കഴിഞ്ഞ കാലങ്ങളില്‍ ദൈവം എനിക്കു നല്ലവനും വല്ലഭനും ആയിരുന്നു സമ്മതിക്കുകയും ഇത്രത്തോളം യഹോവ സഹായിച്ചു എന്നു പാടുകയും ചെയ്തിട്ടു, വര്‍ത്തമാന കാലത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ മുമ്പില്‍ പകച്ചു നില്‍ക്കുന്നുവെങ്കില്‍ ഇനിയും വിശ്വാസതലത്തില്‍ ഒത്തിരി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു എന്നു തിരിച്ചറിയണം.
പ്രാര്‍ത്ഥനയില്‍ പ്രകടമാകുന്ന ചില പ്രത്യേകതകളാണു രണ്ടാമതു ശ്രദ്ധയില്‍ വരുന്നതു. അതില്‍ ആദ്യത്തേതു സംബോധനയാണു. തന്റെ പിതാക്കന്മാരായ അബ്രഹാമിന്റേയും യിസഹാക്കിന്റേയും ദൈവമായുള്ളോവേ എന്നാണല്ലോ യാക്കോബു ദൈവത്തെ സംബോധന ചെയ്തതു. അവരെ പോലെ ദൈവത്തോടു ഒരു അടുത്തബന്ധം സ്ഥാപിക്കുവാന്‍ തനിക്കു കഴിഞ്ഞിട്ടില്ലായെന്നു യാക്കോബു ഇവിടെ സമ്മതിക്കുകയാണെന്നു സംശയിക്കാം. എന്റെ ദൈവം എന്നു പറയുവാന്‍ തക്ക ഒരു ആത്മബന്ധം പുലര്‍ത്താന്‍ തനിക്കു കഴിഞ്ഞിട്ടില്ല എന്നു സമ്മതിക്കുകയാണെന്നും തോന്നാം. പക്ഷെ ഈ സംബോധന ഒരുവിധത്തില്‍ ഒരു ഏറ്റു പറച്ചിലാണെങ്കിലും, തന്റെ പിതാക്കന്മാരോടു കരുണ കാണിച്ചതു പോലെ തന്നോടും കരുണ കാണിക്കണമേ എന്ന അപേക്ഷയും, അവരെ ഓര്‍ത്തു എന്നോടു കരുണ ചെയ്യണമേ എന്ന അപേക്ഷയും ഇതില്‍ വായിച്ചെടുക്കുവാന്‍ കഴിയും. പ്രാര്‍ത്ഥനയില്‍ പൂര്‍വ്വ പിതാക്കന്മാരെ ഓര്‍ക്കുവാനും അവരുടെ മദ്ധ്യസ്ഥതയില്‍ അഭയം തേടുവാനും ഈ സംബോധന നമ്മെ ഉദ്ബോധിപ്പിക്കുന്നു.
യാക്കോബു ഇവിടെ തന്റെ നിസ്സാരതയും ബലഹീനതയും ദൈവസന്നിധിയില്‍ സമ്മതിക്കുകയാണു ചെയ്യുന്നതു.അങ്ങനെ ദൈവമുമ്പാകെ തന്റെ പശ്ചാത്താപവും അനുതാപവും പ്രകടമാക്കുന്നു. ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുന്നതു പശ്ചാത്താപത്തോടു അനുതാപത്തോടു കൂടെ ആയിരിക്കണമെന്ന വലിയ സത്യമാണു ഇതില്‍ വെളിവാകുന്നതു. അതുകൊണ്ടാണു പരിശുദ്ധപിതാക്കന്മാര്‍ പ്രാര്‍ത്ഥനയിലും ആരാധനകളിലും കൂദാശകളിലും എല്ലാം അരംഭത്തില്‍ 51-ാം സങ്കീര്‍ത്തനം ചൊല്ലുവാന്‍ ക്രമപ്പെടുത്തിയിരിക്കുന്നതു. ഇതുവരെയുള്ള ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ അവിടെ ലഭിച്ച കൃപകള്‍ക്കൊന്നും താന്‍ യോഗ്യനല്ലെന്നാണു യക്കോബു ആദ്യമേ പറയുന്നതു. ഇവിടെയാണു യാക്കോബു സാധാരണക്കാരില്‍നിന്നു വ്യത്യസ്ഥനാകുന്നതു. ലൂസില്‍ വച്ചു താന്‍ പ്രാര്‍ത്ഥിച്ചതിന്റേയും നേര്‍ച്ച നേര്‍ന്നതിന്റേയും ഫലമാണു എന്നു വേണമെങ്കില്‍ യാക്കോബിനു അവകാശപ്പെടാമായിരുന്നു.ഇന്നു പലരും അഭിമാനിക്കുന്നതു പോലെ ' എന്റെ പ്രാര്‍ത്ഥന കേട്ടു' എന്നു പറഞ്ഞു തന്റെ പ്രാര്‍ത്ഥനയ്ക്കു മഹത്വം കല്പിക്കുകയായിരുന്നല്ല യാക്കോബു ചെയ്തതു.ലൂസില്‍ വച്ചു ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും മാത്രം ചോദിച്ചപ്പോള്‍, കരുണാമയനായ ദൈവം തനിക്കു സ്വപ്നം കാണുവാന്‍ പോലും കഴിയത്ത വിധമുള്ള സമ്പന്നതയിലേക്കു കൈപിടിച്ചു ഉയര്‍ത്തിയതിനെ കുറിച്ചു യാക്കോബു ഇവിടെ ബോധവാനായി. ആ അറിവു തന്റെ മനസ്സിനെ അനുതാപത്തിലേക്കാണു നയിച്ചതു. യാക്കോബു നുറുങ്ങിയ ഹൃദയത്തോടെ പറയുന്നു, യഹോവേ അടിയനോടു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ. ഈ തിരിച്ചറിവും സമ്മതവും ഏറ്റുപറച്ചിലുമാണു യാക്കോബിനെ ഗോത്രപിതാക്കന്മാരുടെ പിതാവു എന്ന വലയ പദവിയിലേക്കു ഉയര്‍ത്തിയതു.
പ്രാര്‍ത്ഥനയ്ക്കായി ദൈവമുമ്പാകെ നമ്രശിരസ്കനായി നിന്നപ്പോള്‍ യാക്കോബിന്റെ മനസ്സില്‍ കഴിഞ്ഞകാല സംഭവങ്ങള്‍ ഓരോന്നായി അഭ്രപാളിയില്‍ എന്നപോലെ തെളിഞ്ഞു വന്നു കാണും. ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം വിലക്കു വാങ്ങിയ തന്റെ സ്വാര്‍ത്ഥത, അന്ധനായ അപ്പനെ കബളിപ്പിച്ചു ജ്യേഷഠന്റെ അനുഗ്രഹം അപഹരിച്ചെടുത്ത തന്റെ നിന്ദ്യപ്രവൃത്തി എല്ലാം മനസ്സിലേക്കു ഓടിയെത്തി. പക്ഷെ , ഏകനായി ആകുലചിത്തനായി അന്നു താന്‍ നടന്നപ്പോള്‍ , തന്റെ ചെയ്തികള്‍ക്കു അനുസരണമായി തന്നോടു പ്രവര്‍ത്തിക്കാതെ തനിക്കു പ്രത്യക്ഷനായി താന്‍ പോകേണ്ടുന്ന വഴിയില്‍ കൂടെ നടത്തി ഇവിടെ വരെ ഭാഗ്യകരമായി വഴിനടത്തിയ ദൈവത്തിന്റെ കാരുണ്യാതിരേകത്തെ യാക്കോബു അനുസ്മരിച്ചു. തനിക്കു ദര്‍ശനം ലഭിച്ച ലൂസില്‍ വച്ചു ഈ യാത്രയില്‍ എന്നോടു കൂടെ ഇരിക്കുകയും എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും നല്‍കി അപ്പന്റെ ഭവനത്തിലേക്കു മടക്കി വരുത്തണം എന്നു മാത്രമാണു താന്‍ അപേക്ഷിച്ചതു. എന്നാല്‍ കരുണാമയനായ ദൈവം, അമ്മാച്ചനേക്കാള്‍ അധികം ആടുമാടുകളും ദാസീദാസന്മാരുമുള്ള വലിയ സമ്പന്നനാക്കി തന്നെ മാറ്റിയ ദൈവത്തിന്റെ കരുണ അപാത്രത്തില്‍ പൊഴിക്കുന്ന കൃപാതിരേകമല്ലാതെ മറ്റെന്താണു. തനിക്കു ലഭിച്ച സമ്പത്തും ഭാര്യമാരും മക്കളുമായി അമ്മാച്ചന്‍ അറിയാതെ, അനുവാദം കൂടാതെ ഓടിപ്പോന്നപ്പോള്‍ കോപാകുലനായി തന്നെ പിന്‍തുടര്‍ന്ന അമ്മാച്ചനേയും മക്കളേയും ശാന്തനാക്കി തന്നോടു രമ്യപ്പെടുത്തിയ സ്നേഹവാനായ ദൈവത്തെ എങ്ങനെ മറക്കാനാകും. ഇതെല്ലാം ഓരോന്നായി ഓര്‍ത്തു യാക്കോബു പ്രാര്‍ത്ഥിക്കുകയാണു; 'ഞാന്‍ അപാത്രമത്രേ.' നാമും ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞകാലങ്ങളില്‍ ലഭിച്ച കൃപകളെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം അതു പ്രാപിക്കുവാന്‍ തക്കവണ്ണം എന്തു യോഗ്യതയുണ്ടെന്നു ആത്മശോധന അനിവാര്യമാണു. അപ്പോള്‍ മാത്രമേ നമ്മുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ അംഗീകാരയോഗ്യമാകുകയുള്ളു.കര്‍ത്താവു പറഞ്ഞ ഉപമയിലെ പരീശമനോഭാവമല്ല, ചുങ്കക്കാരന്റെ അനുതാപഹൃദയമാണു നീതീകരണം പ്രാപിക്കുവാന്‍ പര്യാപ്തമാകുക.
അവസാനം , യാക്കൗബു ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പരിഹാരം തേടുന്നു. യാക്കോബു പറയുന്നുഃ 'ഞാന്‍ ഒരു വടിയാടു കൂടെ മാത്രമല്ലോ ഈ യോര്‍ദ്ദാന്‍ കടന്നതു. ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.' തന്റെ ബുദ്ധി ഉപയോഗിച്ചു രണ്ടു കൂട്ടമായി പരിക്കുകയും, ആക്രമണമുണ്ടായാല്‍ ഒരു കൂട്ടത്തിനു ഓടിരക്ഷപെടാമല്ലോ എന്നു കരുതുകയും ചെയ്തിട്ടും ഭയം മാറാതെ പിന്‍തുടര്‍ന്നതിനാലാണു ഇങ്ങനെ അപേക്ഷിക്കുന്നതു എന്നു ഓര്‍ക്കുക. കാരണം തുടര്‍ന്നു പറയുന്നു.' എന്റെ സഹോദരന്‍ ഏശാവിന്റെ കൈയ്യില്‍ നിന്നു എന്നെ രക്ഷിക്കേണമേ. പക്ഷെ, അവന്‍ വന്നു എന്നെയും മക്കളോടു കൂടെ തള്ളയേയും നശിപ്പിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു.'' സത്യ അനുതാപത്തോടു കൂടിയ അവന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു. യാക്കോബിനു വേണ്ടി യഹോവ ഏശാവിനെ മുന്നമേ ഒരുക്കിയിരുന്നെങ്കിലും അവന്‍ തന്നോടു കൂടുതല്‍ അടുക്കുവാനും താന്‍ ആഗ്രഹിക്കുന്ന തലത്തിലേക്കു അവന്‍ എത്തുവാനും ഇതു ആവശ്യമാണെന്നു ദൈവം കണ്ടിരുന്നു എന്നതാണു സത്യം. രാത്രിയില്‍ യാക്കോബു ഭാര്യമാരേയും മക്കളേയും ദാസിമാരേയും കൂട്ടി യാബൂക്കു നദി കടന്നു.തനിക്കു ള്ളതൊക്കെയും നദി കടത്തിയ ശേഷം യാക്കോബു തനിയെ ശേഷിച്ചു. അപ്പോള്‍ ഒരു പുരുഷന്‍ ( യഹോവയുടെ ദൂതന്‍ ) അവനുമായി മല്പിടുത്തം നടത്തി. അതു പുലരുവോളം നീണ്ടു നിന്നു. അവസാനം , നീ മനുഷ്യരോടു ദൈവത്തോടും മല്ലുപിടിച്ചു ജയിച്ചതു കൊണ്ടു നിന്റെ പേര്‍ ഇനിയും ഇസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു ദൂതന്‍ പറഞ്ഞു. അബ്രഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു എന്നു അഭിമാനത്തോടെ പറയുന്ന യിസ്രായേല്‍ ജനതയ്ക്കു ആ പേരു ലഭിക്കുവാന്‍ കാരണഭൂതമയതു യാക്കോബും അവന്റെ സത്യ അനുതാപവുമാണെന്നതു ഇവിടെ വെളിവാകുന്നു. അക്കരെ എത്തിയ യാക്കോബിനെ സന്തോഷത്തോടെ സ്വീകരിക്കുന്ന ഏശാവിനെ 33-ാം അദ്ധ്യായത്തില്‍ കാണുമ്പോള്‍ ദൈവത്തിന്റെ കരുണയും വഴിനടത്തിപ്പും മനുഷ്യചിന്തയ്ക്കും അപ്പുറമാണെന്നു വ്യക്തമാകുന്നു. അപാത്രത്തില്‍ കരുണ ചൊരിയുന്നു ദൈവത്തെ ഇവിടെ നാം ദര്‍ശിക്കുമ്പോള്‍ നമ്മിലേക്കു തന്നെ തിരിയുകയും വന്നു പോയ കുറവുകളെ കണ്ടെത്തുകയും അനുതാപത്തോടെ ദൈവസന്നിധിയിലേക്കു കടന്നു ചെല്ലുകയും ചെയ്യുമെങ്കില്‍, പ്രയാസങ്ങളിലും പ്രതിസന്ധികളിലും അവന്‍ നമ്മോടു കൂടെയിരുന്നു അനുഗ്രഹകരമായി വഴി നടത്തുമെന്നു യാക്കോബിന്റെ ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതു സ്വജീവിതത്തില്‍ അനുഭവവേദ്യമായി തീരുവാന്‍ ഈ ചിന്തകള്‍ ഉപകരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
Comments
Post a Comment