വചനപരിച്ഛേദം -18
18- ദേവാലയം സ്വര്‍ഗ്ഗത്തിന്റെ വാതില്‍ .
ഉല്പഃ28;16. യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല.
ഗോത്രപിതാക്കന്മാരുടെ പിതാവായ യാക്കോബിനെ ആ വലിയ പദവിയിലേക്കു തിരിച്ചുവിട്ട വലിയ അറിവാണു ഈ വാക്യവും അതിന്റെ പിന്നിലെ സംഭവവും.കഴിഞ്ഞ അദ്ധ്യായത്തില്‍ നാം കണ്ടതു പോലെ അപ്പന്റെ അനുഗ്രഹം നേടിയെടുത്ത സംഭവം യാക്കോബിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ദുഃഖിതനും നിരാശനും കോപാകുലനുമായ സഹോദരനോടൊപ്പം താമസിക്കുന്നതു അപകടകരമാണെന്നു മനസ്സിലാക്കിയ അമ്മയുടെ ഉപദേശപ്രകാരവും അപ്പന്റെ അനുവാദത്തോടെയും ആശീര്‍വ്വാദത്തോടെയും യാക്കോബു ബേര്‍- ശേബയില്‍ നിന്നു ഹാരാനിലേക്കു തനിയെ യാത്ര തിരിച്ചു. പിതൃഭവനത്തില്‍ നിന്നു ഒരു ഭാര്യയെ കണ്ടത്തുവാനും അങ്ങനെ കുറെ നാള്‍ പാര്‍ക്കുവാനുമായിരുന്നു ആ യാത്ര. പകല്‍ മുഴുവന്‍ ഏകനായി അവന്‍ നടന്നു.അവന്റെ മനസ്സു കലങ്ങി മറിഞ്ഞിരുന്നു എന്നു ഊഹിക്കാം. അപ്പന്റെ ഭവനം വിട്ടു തനിയെ ആദ്യമായി യാത്ര ചെയ്യുകയാണു. അതു തന്നെ ചിന്താഭാരത്തിനു ഒരു കാരണമാണു. കൂടാതെ ഭാവിയെ കുറിച്ചുള്ള ചിന്തയും അവനെ ഭാരപ്പെടുത്തിയിരിക്കും. ഹാരാനില്‍ എങ്ങനെ എത്തിച്ചേരും? അവിടെ ചെന്നാല്‍ തന്നെ അമ്മാച്ചന്റെ പ്രതികരണം എന്തായിരിക്കും? സ്വീകരിക്കുമോ? നിരാകരിക്കുമോ? നിരാകരിച്ചാല്‍ പിന്നെ എന്തു ചെയ്യും? തിരികെ വീട്ടില്‍ പോകുന്നതു സുഖകരമല്ല. സ്വീകരിച്ചാല്‍ തന്നെ എന്താണു പറയുക? എല്ലാം തുറന്നു പറയാമോ? പറഞ്ഞാല്‍ അമ്മാച്ചന്റെ പ്രതികരണം എന്തായിരിക്കും? ഇങ്ങനെ നൂറുനൂറു ചോദ്യങ്ങളും പ്രശ്നങ്ങളും സംശയങ്ങളും ഉത്തരം കിട്ടാതെ മനസ്സു പതറുന്നു. ഇനിയും ആരാണു തനിക്കു ഒരു ആശ്യയം? അതിനും വ്യക്തമായ ഒരുത്തരം അവന്റെ മുന്നില്‍ ഇല്ല. അപ്പനും അമ്മയും അമ്മാച്ചനും ഒരു ഉറപ്പുള്ള ആശ്രയമാണോ? സംശയം പ്രബലമായി. ബുദ്ധിശക്തികൊണ്ടു എന്തും നേടാമെന്നാണു ഇതുവരെ കരുതിയതു. എന്നാല്‍ ഇപ്പോള്‍ ബുദ്ധിയും ശരിയായി പ്രവര്‍ത്തിക്കുന്നുമില്ല. ഇനിയും ആശ്രയിക്കാവുന്നതു ഒരാളില്‍ മാത്രമാണെന്നു അവന്‍ തിരിച്ചറിയുന്നു.അതു മറ്റാരുമല്ല. തന്റെ പിതാക്കന്മാരായ അബ്രഹാമിന്റേയും യിസഹാക്കിന്റേയും ദൈവമായ യഹോവ തന്നെ. അവനല്ലാതെ മറ്റാരും ഇവിടെ തനിക്കു ആശ്രയിക്കുന്നതായി മുന്നിലില്ല. എന്നാല്‍ തന്റെ കഴിഞ്ഞകാല ജീവിതത്തിലെ ചെയ്തികളെ വിലയിരുത്തുമ്പോള്‍ ദൈവവും തന്നെ സ്വീകരിക്കും എന്നതിനു ഒരു ഉറപ്പുമില്ല. കഴിഞ്ഞകാല ചെയ്തികളാണു തന്നെ ഇങ്ങനെ ഒരു പ്രതിസന്ധികളില്‍ കൊണ്ടെത്തിച്ചതു. അതെല്ലാം തെറ്റായിപ്പോയി എന്നു തോന്നി തുടങ്ങി. അവന്റെ മനസ്സു പശ്ചാത്താപത്തിലേക്കു വഴുതി വീണു. ഇനിയും അങ്ങനെയൊന്നും ചെയ്കയില്ലായെന്നു മനസ്സു മന്ത്രിച്ചു. മനസ്സു ദൈവത്തിങ്കലേക്കു തന്നെ തിരിഞ്ഞു. ദൈവമേ ഉപേക്ഷിക്കരുതേ, തള്ളിക്കളയരുതേ; മനസ്സു മന്ത്രിച്ചു കാണും.
ഏകനായി, ചിന്താക്ളാന്തനായി രാത്രിയില്‍ ലൂസെന്ന പട്ടണത്തില്‍ എത്തി. ഒരു കല്ലു തലയണയായി വച്ചു കിടന്നുറങ്ങിയ യാക്കോബിന്റെ മാനസ്സീകാവസ്ഥയെ കുറിച്ചു വി.വേദപുസ്തകം ഒന്നും പറയുന്നില്ല. എന്നാല്‍ അവിടെ കിടന്നുറങ്ങിയ യാക്കോബു രാത്രിയില്‍ കണ്ടു സ്വപ്നം വിലയിരുത്തുമ്പോള്‍ മുകളില്‍ പറഞ്ഞതു പോലെ ആയിരുന്നു യാക്കോബിന്റെ മാനസ്സീകാവസ്ഥ എന്നു ചിന്തിക്കുന്നതു ശരിയാണു എന്നു മനസ്സിലാകും.ഉറങ്ങുന്നതിനു മുമ്പു മനസ്സു ഏതു കാര്യത്തിലായിരുന്നോ വ്യാപരിച്ചിരുന്നതു അതിനനുസരണമായ സ്വപ്നമാണു കാണുന്നതു എന്നു ആധുനിക മനശാസ്ത്രജ്ഞര്‍ പറയുന്നതു കൂട്ടി വായിക്കുമ്പോള്‍ അതു സത്യമാണെന്നു സമ്മതിക്കേണ്ടതായി വരുന്നു.നമ്മുടെ പൂര്‍വ്വപിതാക്കന്മാര്‍ ഈ സത്യം അറിഞ്ഞിരുന്നതു കൊണ്ടാണു യാമപ്രാര്‍ത്ഥനയില്‍ സൂത്താറാനമസ്കാരം ക്രമപ്പെടുത്തിയിരിക്കുന്നതു.കിടന്നുറങ്ങാന്‍ പോകുന്നതിനു മുമ്പു നാലാം സങ്കീര്‍ത്തനവും വായിച്ചു കരുണയുള്ള ദൈവമേ എന്ന അപേക്ഷയും ചൊല്ലി ഞങ്ങള്‍ക്കുള്ള കര്‍ത്താവേ എന്നു തുടങ്ങുന്ന ഗീതവും ആലപിച്ചു ശുദ്ധമുള്ള ബാവാ എന്നു തുടങ്ങുന്ന അപേക്ഷയും സമര്‍പ്പിച്ചു ദൈവ ചിന്തയോടെ കിടന്നുറങ്ങിയാല്‍ ദുസ്വപ്നങ്ങള്‍ കണ്ടു രാത്രിയില്‍ ഞെട്ടിയുണരുകയില്ല.
യാക്കോബിന്റെ സ്വപ്നം ഉല്പഃ28;12-15 വാക്യങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു.'' ഇതാ ഭൂമിയില്‍ വച്ചിരിക്കുന്ന ഒരു ഗോവണി. അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരിക്കുന്നു. ദൈവത്തിന്റെ ദൂതന്മാര്‍ അതിന്മേല്‍ കൂടെ കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ നിന്നു യഹോവ അരുളിച്ചെയ്തുഃ ' ഞാന്‍ നിന്റൃ പിതാവായ അബ്രഹാാാിന്മറെ ദൈവവും നിന്റെ പിതാവായ യിസഹാക്കിന്റെ ദൈവവുമായ യഹോവയാകുന്നു. നീ കിടക്കുന്ന ഭൂമി നിനക്കു അവകാശമായി തരുംവ നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെയാകും. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും.നീ മുഖാന്തിരവും നിന്റെ സന്തതി മുഖാന്തിരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. ഇതാ ഞാൃനിന്നോടു കൂടെയുണ്ടു. നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും. ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.'' യാക്കോബിന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉള്ള മറുപടി ആയിരുന്നു ഈ സ്വപ്നദര്‍ശനം എന്നു പറയാം. യാക്കോബിന്റെ മനസ്സു ഭാവിയെ കുറിച്ചു ഓര്‍ത്തു വ്യാകുലപ്പെട്ടിരുന്നു എന്നും, ആശ്രയം നഷ്ടപ്പെട്ട യാക്കോബു അവസാനം യഹോവയില്‍ ശരണപ്പെട്ടു എന്നും ഈ സ്വപ്നം വ്യക്തമാക്കുന്നു. യാക്കോബു നുറുങ്ങിയ ഹൃദയത്തോടെയായിരിക്കണം കിടന്നുറങ്ങയതു. അവിടെ യഹോവ സമീസ്ഥനായി. സങ്കീര്‍ത്തനക്കാരന്റെ വാക്കുകള്‍ ഇവിടെ ചേര്‍ത്തു ധ്യാനിക്കുക.സങ്കീഃ 34;18 ''ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.''
യാക്കോബിന്റെ പ്രതികരണം ശ്രദ്ധിക്കുക . ''അപ്പോള്‍ യാക്കോബു ഉറക്കമുണര്‍ന്നു.'' ഇതു വെറും ഒരുസ്വപ്നമായിരുന്നില്ല എന്നാണു ഈ വാക്കുകള്‍ വെളിവാക്കുന്നതു. ഇതു ഒരു ദൈവികദര്‍ശനമായിരുന്നു. യാക്കോബു കണ്ട ഗോവണി വി.ദൈവമാതാവിന്റെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കാണുന്നതു. ഉറക്കമുണര്‍ന്ന യാക്കോബു പറഞ്ഞു. ' യഹോവ ഈ സ്ഥലത്തുണ്ടു സത്യം ഞാനോ അതു അറിഞ്ഞില്ല.അവന്‍ ഭയപ്പെട്ടു. ഈ സ്ഥലം എത്ര ഭയങ്കരം, ഇതു ദേവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല. ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നെ.
യാക്കോബിന്റെ വാക്കുകളെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു സ്വപ്നങ്ങളെ കുറിച്ചു ഒരു കാര്യം. സ്വപ്നങ്ങള്‍ ദൈവിക വെളിപാടുകളായിട്ടാണു വി.വേദപുസ്തകം വരച്ചു കാട്ടുന്നതു. യൗസേഫു കണ്ട സ്വപ്നങ്ങളും, ഫറവോന്‍ കണ്ട സ്വപ്നങ്ങളും, ഭാവിയെ കുറിച്ചുള്ള അരുളപ്പാടുകളായിരുന്നുവല്ലോ. പുതിയനിയമത്തില്‍ മശിഹാതമ്പുരാന്റെ ജനനത്തോടു ചേര്‍ന്നു വിദ്വാന്മാര്‍ക്കും വി.യൗസേഫിനും ഉണ്ടായ വെളിപാടുകളെ കുറിച്ചു 'സ്വപ്നത്തില്‍ അരുളപ്പാടുണ്ടായി.'വി.മത്താഃ2;12 എന്നും, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍പ്രത്യക്ഷനായി.' വി.മത്താഃ2;13, 19 എന്നുമാണു പറഞ്ഞിരിക്കുന്നതു. ഇവിടെയും യാക്കോബിനു സ്വപ്നത്തിലൂടെ ദൈവിക വെളിപാടു ലഭിക്കുകയായിരുന്നു. ദൈവത്തിന്റെ രക്ഷാപദ്ധതിയിലേക്കു വിളിച്ചു ചേര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നാണിതു. ഇങ്ങനെയുള്ള വെളിപാടുകള്‍ ലഭിക്കുന്നിടം ദൈവത്തിന്റെ ആലയം തന്നെയാണെന്നു ഇതു വ്യക്തമാക്കുന്നു. അഥവാ ദൈവാലയത്തിലാണുദൈവം വെളിപ്പെടുന്നതു എന്നു പറയാം. അതിനാല്‍ ദേവാലയം സ്വര്‍ഗ്ഗത്തിന്റെ വാതിലായി തീരുന്നു.
ഈ സ്വപ്നം യാക്കോബിനു യഹോവയെക്കുറിച്ചുള്ള ഒരു പുതിയ അവബോധം നല്‍കി; യഹോവ നമ്മെ കാണുന്നവനും കരുതുന്നവനുമാണു. അവനെ ഉപേക്ഷിച്ചാലും അവന്‍ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. നമ്മുടെ തിരിച്ചു വരവിനായി അവന്‍ ക്ഷമയോടെ കാത്തിരിക്കുന്നു. നമ്മുടെ ചെയ്തികള്‍ക്കു അനുസരണമായി നമ്മോടു പ്രതികാരം ചെയ്യാതെ, തന്റെ കൃപയും കരുണയും നമുക്കു ആവശ്യമുള്ളപ്പോള്‍ ചൊരിഞ്ഞു തരും എന്നീ വലിയ സത്യങ്ങള്‍ യാക്കോബിനു ഇവിടെ ബോദ്ധ്യമായി. ഏകനായി നിന്ദ്യനായി പരദേശിയായി നാടും വീടും വിട്ടലയുമ്പോള്‍, താങ്ങായി, തണലായി, കരുതുന്നവനായി, സന്തത സഹചാരിയായി യഹോവ കൂടെയുണ്ടു എന്ന സത്യമാണു ' യഹോവ ഈ സ്ഥലത്തുണ്ടു സത്യം.' എന്ന പ്രസ്താവം വെളിവാക്കുന്നതു. ഈ സത്യത്തെ കുറിച്ചുള്ള അജ്ഞതയാണു ആകുലത്തിനും വ്യാകുലത്തിനും വഴിവിട്ട സഞ്ചാരത്തിനും കാരണം. ' ഞാനോ അതു അറിഞ്ഞില്ല.' എന്ന യാക്കോബിന്റെ ഏറ്റു പറച്ചില്‍ ആ പൊതുസത്യമാണു പ്രസ്താവിക്കുന്നതു. ഇവിടെയുണ്ടു എന്നു പറയുമ്പോള്‍ അതു ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം മാത്രമാണെന്നു തോന്നാം. എന്നാല്‍ അതു ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലെല്ലാം അതു വ്യാപിച്ചു കിടക്കുന്നു എന്നു തന്നെയാണു ഞാനോ അറിഞ്ഞില്ല എന്ന പറഞ്ഞതില്‍ നിന്നു നാം ഗ്രഹിക്കേണ്ടതു.പ്രത്യേകിച്ചും യാക്കോബിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞകാല ജീവിതാനുഭവങ്ങളിലെല്ലാം അവന്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവാണു ഭയപ്പെടുവാന്‍ കാരണം. വിശന്നു വലഞ്ഞു കയറി വന്ന ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം കൈവശപ്പെടുത്തിയപ്പോഴും, അന്ധനായ അപ്പനെ കബളിപ്പിച്ചു അനുഗ്രഹങ്ങള്‍ കവര്‍ന്നെടുത്തപ്പോഴും കാരണ്യവാനും എല്ലാം കാണുന്നവനുമായ ദൈവം അവിടയുണ്ടായിരുന്നു. പക്ഷെ അറിഞ്ഞില്ല. അന്നൊക്കെ ഈ സത്യം അറിഞ്ഞിരുന്നു എങ്കില്‍? ഈ തെറ്റുകള്‍ ചെയ്യുമായിരുന്നോ? ദൈവം നമ്മോടു കൂടെയുള്ളവനും എല്ലാം കാണുന്നവനുമാണു എന്ന അറിവു, പ്രത്യാശ നല്‍കുന്നതോടൊപ്പം തെറ്റു ചെയ്യുന്നതില്‍ നിന്നു പിന്മാറുവാനള്ള പ്രേരകശക്തിയായും വര്‍ത്തിക്കും; വര്‍ത്തിക്കണം.
യാക്കോബിന്റെ പ്രതികരണം ശ്രദ്ധിക്കുക . ''അപ്പോള്‍ യാക്കോബു ഉറക്കമുണര്‍ന്നു.'' ഇതു വെറും ഒരുസ്വപ്നമായിരുന്നില്ല എന്നാണു ഈ വാക്കുകള്‍ വെളിവാക്കുന്നതു. ഇതു ഒരു ദൈവികദര്‍ശനമായിരുന്നു. യാക്കോബു കണ്ട ഗോവണി വി.ദൈവമാതാവിന്റെ മുന്‍കുറിയായിട്ടാണു പരിശുദ്ധ പിതാക്കന്മാര്‍ കാണുന്നതു. ഉറക്കമുണര്‍ന്ന യാക്കോബു പറഞ്ഞു. ' യഹോവ ഈ സ്ഥലത്തുണ്ടു സത്യം ഞാനോ അതു അറിഞ്ഞില്ല.അവന്‍ ഭയപ്പെട്ടു. ഈ സ്ഥലം എത്ര ഭയങ്കരം, ഇതു ദേവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല. ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നെ.
യാക്കോബിന്റെ വാക്കുകളെ കുറിച്ചു ചിന്തിക്കുന്നതിനു മുമ്പു സ്വപ്നങ്ങളെ കുറിച്ചു ഒരു കാര്യം. സ്വപ്നങ്ങള്‍ ദൈവിക വെളിപാടുകളായിട്ടാണു വി.വേദപുസ്തകം വരച്ചു കാട്ടുന്നതു. യൗസേഫു കണ്ട സ്വപ്നങ്ങളും, ഫറവോന്‍ കണ്ട സ്വപ്നങ്ങളും, ഭാവിയെ കുറിച്ചുള്ള അരുളപ്പാടുകളായിരുന്നുവല്ലോ. പുതിയനിയമത്തില്‍ മശിഹാതമ്പുരാന്റെ ജനനത്തോടു ചേര്‍ന്നു വിദ്വാന്മാര്‍ക്കും വി.യൗസേഫിനും ഉണ്ടായ വെളിപാടുകളെ കുറിച്ചു 'സ്വപ്നത്തില്‍ അരുളപ്പാടുണ്ടായി.'വി.മത്താഃ2;12 എന്നും, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍പ്രത്യക്ഷനായി.' വി.മത്താഃ2;13, 19 എന്നുമാണു പറഞ്ഞിരിക്കുന്നതു. ഇവിടെയും യാക്കോബിനു സ്വപ്നത്തിലൂടെ ദൈവിക വെളിപാടു ലഭിക്കുകയായിരുന്നു. ദൈവത്തിന്റെ രക്ഷാപദ്ധതിയിലേക്കു വിളിച്ചു ചേര്‍ക്കു മാത്രം ലഭിക്കുന്ന ഒന്നാണിതു. ഇങ്ങനെയുള്ള വെളിപാടുകള്‍ ലഭിക്കുന്നിടം ദൈവത്തിന്റെ ആലയം തന്നെയാണെന്നു ഇതു വ്യക്തമാക്കുന്നു. അഥവാ ദൈവാലയത്തിലാണുദൈവം വെളിപ്പെടുന്നതു എന്നു പറയാം. അതിനാല്‍ ദേവാലയം സ്വര്‍ഗ്ഗത്തിന്റെ വാതിലായി തീരുന്നു.
ഈ സ്വപ്നം യാക്കോബിനു യഹോവയെക്കുറിച്ചുള്ള ഒരു പുതിയ അവബോധം നല്‍കി; യഹോവ നമ്മെ കാണുന്നവനും കരുതുന്നവനുമാണു. അവനെ ഉപേക്ഷിച്ചാലും അവന്‍ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല. നമ്മുടെ തിരിച്ചു വരവിനായി അവന്‍ ക്ഷമയോടെ കാത്തിരിക്കുന്നു. നമ്മുടെ ചെയ്തികള്‍ക്കു അനുസരണമായി നമ്മോടു പ്രതികാരം ചെയ്യാതെ, തന്റെ കൃപയും കരുണയും നമുക്കു ആവശ്യമുള്ളപ്പോള്‍ ചൊരിഞ്ഞു തരും എന്നീ വലിയ സത്യങ്ങള്‍ യാക്കോബിനു ഇവിടെ ബോദ്ധ്യമായി. ഏകനായി നിന്ദ്യനായി പരദേശിയായി നാടും വീടും വിട്ടലയുമ്പോള്‍, താങ്ങായി, തണലായി, കരുതുന്നവനായി, സന്തത സഹചാരിയായി യഹോവ കൂടെയുണ്ടു എന്ന സത്യമാണു ' യഹോവ ഈ സ്ഥലത്തുണ്ടു സത്യം.' എന്ന പ്രസ്താവം വെളിവാക്കുന്നതു. ഈ സത്യത്തെ കുറിച്ചുള്ള അജ്ഞതയാണു ആകുലത്തിനും വ്യാകുലത്തിനും വഴിവിട്ട സഞ്ചാരത്തിനും കാരണം. ' ഞാനോ അതു അറിഞ്ഞില്ല.' എന്ന യാക്കോബിന്റെ ഏറ്റു പറച്ചില്‍ ആ പൊതുസത്യമാണു പ്രസ്താവിക്കുന്നതു. ഇവിടെയുണ്ടു എന്നു പറയുമ്പോള്‍ അതു ഒരു വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം മാത്രമാണെന്നു തോന്നാം. എന്നാല്‍ അതു ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലെല്ലാം അതു വ്യാപിച്ചു കിടക്കുന്നു എന്നു തന്നെയാണു ഞാനോ അറിഞ്ഞില്ല എന്ന പറഞ്ഞതില്‍ നിന്നു നാം ഗ്രഹിക്കേണ്ടതു.പ്രത്യേകിച്ചും യാക്കോബിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞകാല ജീവിതാനുഭവങ്ങളിലെല്ലാം അവന്‍ ഉണ്ടായിരുന്നു എന്ന തിരിച്ചറിവാണു ഭയപ്പെടുവാന്‍ കാരണം. വിശന്നു വലഞ്ഞു കയറി വന്ന ജ്യേഷ്ഠനു പായസം നല്‍കി ജ്യേഷ്ഠാവകാശം കൈവശപ്പെടുത്തിയപ്പോഴും, അന്ധനായ അപ്പനെ കബളിപ്പിച്ചു അനുഗ്രഹങ്ങള്‍ കവര്‍ന്നെടുത്തപ്പോഴും കാരണ്യവാനും എല്ലാം കാണുന്നവനുമായ ദൈവം അവിടയുണ്ടായിരുന്നു. പക്ഷെ അറിഞ്ഞില്ല. അന്നൊക്കെ ഈ സത്യം അറിഞ്ഞിരുന്നു എങ്കില്‍? ഈ തെറ്റുകള്‍ ചെയ്യുമായിരുന്നോ? ദൈവം നമ്മോടു കൂടെയുള്ളവനും എല്ലാം കാണുന്നവനുമാണു എന്ന അറിവു, പ്രത്യാശ നല്‍കുന്നതോടൊപ്പം തെറ്റു ചെയ്യുന്നതില്‍ നിന്നു പിന്മാറുവാനള്ള പ്രേരകശക്തിയായും വര്‍ത്തിക്കും; വര്‍ത്തിക്കണം.
യാക്കോബിന്റെ ഈ ജീവിതാനുഭവം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഈ അവബോധം എനിക്കു ആര്‍ജ്ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും അതിനനുസരണമായി ജീവിക്കുവാന്‍ കഴിയുന്നുണ്ടോ എന്നുമുള്ള ആത്മശോധന അനിവാര്യമാണു. പക്ഷെ, ആത്മാര്‍ത്ഥമായി വിലയിരുത്തുമ്പോള്‍ ഈ അറിവു നമുക്കു അന്യമായിരിക്കുന്നു എന്ന സത്യത്തില്‍ എത്തിച്ചേരുംല ജീവിതത്തില്‍ വന്നു ഭവിക്കുന്ന അനിഷ്ടകരമായ അനുഭവങ്ങളില്‍, നമ്മെ കാണുന്നവനായി,കരുതുന്നവനായി, അവന്‍ നമ്മോൊപ്പം ഉണ്ടു എന്ന സത്യം അറിയാത്തതിനാല്‍, ചിന്താഭരത്താല്‍ അവനെ തേടി മറ്റു പലയിടത്തും അലയുകയാണു. നാം ആരാധിക്കുന്ന ദേവാലയത്തില്‍ ദൈവസാന്നിധ്യം ദര്‍ശിക്കുവാനും അനുഭവിക്കുവാനും കഴിയുന്നില്ല. ഇവിടെ ദേവാലയത്തേയോ സഭയുടെ വിശ്വാസാചാരങ്ങളേയോ പഴി പറഞ്ഞിട്ടു കാര്യമില്ല. നമ്മുടെ അവബോധത്തില്‍ മാറ്റം വരണം, വിശ്വാസം വര്‍ദ്ധിക്കണം.അപ്പോള്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ നമ്മുടെ മുമ്പില്‍ തുറക്കപ്പെടും. പൂര്‍വ്വികര്‍ ദര്‍ശിച്ച,അനുഭവിച്ച ദൈവസാന്നിധ്യം നിറഞ്ഞു നില്ക്കുന്ന ദേവലയം സ്വര്‍ഗ്ഗത്തിന്റെ വാതിലാണെന്ന ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നതിനാല്‍ അവിടെനിന്നു ലഭിക്കേണ്ട കൃപകള്‍ നഷ്ടമാകുന്നു. ഞാന്‍ ആയിരിക്കുന്നിടത്തു ദൈവത്തെ ദര്‍ശിക്കുവാന്‍ കഴിയാത്തവര്‍ എവിടെയെല്ലാം ഓടിനടന്നു അന്വേഷിച്ചാലും കണ്ടെത്തുകയില്ല എന്നതാണു സത്യം. ഇന്നും ഇന്നലെയും നാളെയും എന്നും സമീപസ്ഥനായ ദൈവത്തെ സ്വര്‍ഗ്ഗത്തിന്റെ വാതിലാകുന്ന ദേവാലയത്തില്‍ ദര്‍ശിച്ചു, യഹോവ ഈ സ്ഥലത്തുണ്ടു സത്യം ഞാനോ അറിഞ്ഞില്ല എന്നു യോക്കോബിനെപ്പോലെ പശ്ചാത്തപിച്ചു ഏറ്റുപറഞ്ഞു നമ്മെ മുഴുവനായി അവന്റെ സന്നിധിയില്‍ സമര്‍പ്പിക്കാം. സ്വര്‍ഗ്ഗകവാടം തുറന്നു അനുഗ്രഹങ്ങള്‍ അവന്‍ നമ്മുടെ മേല്‍ വര്‍ഷിക്കും.
Comments
Post a Comment