Posts

Showing posts from April, 2019

വചനപരിച്ഛേദം- 8

8- ദൈവകൃപയുടെ അര്‍ത്ഥതലങ്ങള്‍. ഉല്പഃ 6;8 നോഹയ്ക്കു ദൈവത്തിന്റെ കൃപ ലഭിച്ചു.               ഉല്പത്തിപുസ്തകത്തില്‍ പ്രത്യേകിച്ചു ആദ്യത്തെ പതിനൊന്നു അദ്ധ്യായങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രണ്ടു പ്രധാന വ്യക്തികളില്‍ വളരെ ശ്രദ്ധാര്‍ഹനും പഠനാര്‍ഹനുമായ ഒരു വ്യക്തിയാണു നോഹ. ആദ്യപുസ്തകത്തിലെ ആറു അദ്ധ്യായങ്ങളിലെ രണ്ടു പരിശുദ്ധന്മാരാണു ഹാനോക്കും നോഹയും.മറ്റുള്ളവരെ കുറിച്ചു പറയുന്നതില്‍ നിന്നു വ്യത്യസ്ഥമായ ചില കാര്യങ്ങള്‍ ഇവരെ കുറിച്ചു ഇവിടെ പറഞ്ഞിരിക്കുന്നു. ഹാനോക്കിനെ കുറിച്ചു  മൂന്നു വാക്യങ്ങളില്‍( ഉല്പഃ 5;22-24)  പറഞ്ഞു നിര്‍ത്തുമ്പോള്‍, നോഹയെ കുറിച്ചു അഞ്ചു അദ്ധ്യായങ്ങളിലായി ഏതാണ്ടു നൂറോളം വാക്യങ്ങളിലായി അല്പം വിശദമായി പ്രതിപാദിച്ചിരിക്കുന്നു. '' ഹാനോക്കു ദൈവത്തോടു കൂടെ നടന്നു ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി എന്നു മാത്രമാണു  ഹാനോക്കിനെ കുറിച്ചു  രേഖപ്പെടുത്തിയിരിക്കുന്നതു. എന്നാല്‍ നോഹയെ കുറിച്ചു ദൈവത്തോടു കൂടെ നടന്നു എന്നു പറയുന്നതിനോടൊപ്പം നോഹയുടെ ചില സ്വഭാവ വൈശിഷ്ട്യങ്ങള്‍ കൂടെ വ്യക്തമാക്കിയിരിക്കുന്നു. ഹാനോക്കും നോഹയും തങ്ങള...

വചനപരിച്ഛേദം- 7

7- വാദിക്കുന്ന ദൈവാത്മാവു. ഉല്പഃ 6;5,6 ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രേ  എന്നും യഹോവ കണ്ടു. താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ടു യഹോവ അനുതപിച്ചു ; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി.                         നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി വര്‍ദ്ധിച്ചു പെരുകുവീന്‍ എന്നു യഹോവ അനുഗ്രഹിച്ചതിന്റെ ഫലമായി ആദാമിന്റെ സന്തതികള്‍ പ്രധാനമായി രണ്ടു വംശങ്ങളായി വര്‍ദ്ധിച്ചു പെരുകി.ഒന്നാമത്തെ വംശപാരമ്പര്യം കയീനിന്റേതാണു. ഉല്‌പഃ 4;16-22 ഭാഗത്തു അതു രേഖപ്പെടുത്തിയിരിക്കുന്നു. രണ്ടാമത്തേതാകട്ടെ, ഹാബേല്‍ വധിക്കപ്പെട്ടതിനു ശേഷം ആദാമിനു ജനിച്ച ശേത്തിന്റെ വംശമാണു. ഉല്പഃ 5;1-32 ആ വംശത്തിന്റെ വിവരണം കാണുന്നു. എന്നാല്‍ അതു ആദാമിന്റെ വംശപാരമ്പര്യമായിട്ടാണു അദ്ധ്യായാരംഭത്തില്‍ പറഞ്ഞിരിക്കുന്നതു. ഉല്പത്തി നാലാം അദ്ധ്യായം 16-ാം വാക്യത്തില്‍ ' അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയില്‍ നിന്നു പുറപ്പെട്ടു ഏദനു കിഴക്കു നോദു ദേശത്തു ചെന്നു പാര്‍ത്തു ' എന്നു പറഞ്ഞിരിക്കുന്നതില്‍ ...

വചനപരിച്ഛേദം.- 6

6- മുഖംമൂടി അണിയുന്ന മനുഷ്യന്‍. ഉല്പഃ4;9. പിന്നെ യഹോവ കയീനൊടുഃ നിന്റെ അനുജനായ ഹാബേല്‍ എവിടെ? എന്നു ചോദിച്ചതിന്നുഃ ഞാന്‍ അറിയുന്നില്ല ; ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനോ എന്നു അവന്‍ പറഞ്ഞു.                            വി.വേദപുസ്തകത്തില്‍ നാം കാണുന്ന അടുത്ത രണ്ടു ചോദ്യങ്ങളാണു ഇന്നത്തെ നമ്മുടെ ചിന്താവിഷയം. വിവിധതരത്തിലുള്ള ചോദ്യങ്ങളെ കുറിച്ചു കഴിഞ്ഞ രണ്ടു അദ്ധ്യായങ്ങളില്‍ വിശദമായി നാം ചിന്തിച്ചതാണെല്ലോ. എന്നാല്‍ ഇവിടെ നാം വായിക്കുന്ന ചോദ്യങ്ങള്‍ ആ ഗണങ്ങളില്‍ ഒന്നും ഉള്‍പ്പെടുന്നവയല്ല. ദൈവത്തിന്റെ ചോദ്യത്തിലേക്കു തന്നെ ആദ്യം കടക്കാം.   ഈ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ പെട്ടെന്നു യഹോവ ആദമിനോടു കയീനോടും ആദ്യം ചോദിച്ച ആത്മശോധനാപരമായ ചോദ്യത്തില്‍ ഇതും ഉള്‍പ്പെടും എന്നു തോന്നാവുന്നതാണു.  എന്നാല്‍ യഹോവയുടെ ഈ ചോദ്യം അല്പം കൂടെ ശ്രദ്ധാപൂര്‍വ്വം വായിക്കുമ്പോള്‍ അതില്‍ ഒരു ചോദ്യം ചെയ്യലിന്റെ സ്വഭാവം ചേര്‍ന്നു കിടക്കുന്നതായി കാണാം.  മാത്രമല്ല, ആദമിനോടും കയീനോടും അവിടെ ചോദിച്ചതിനേക്കാള്‍ കുറേക്കൂടെ ഗൗരവം ദൈവത്...

വചനപരിച്ഛേദം-5

5- കോപം പരിത്യജിക്കേണം ബുധജനം. ഉല്പഃ 4; 6,7 എന്നാറെ യഹോവ കയീനോടുഃ നീ കോപിക്കുന്നതു എന്തു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കില്‍ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്‍ക്കല്‍ കിടക്കുന്നു. അതിന്റെ ആഗ്രഹം നിങ്കലേക്കാകുന്നു, നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.                        വി.വേദപുസ്തകത്തിലെ അടുത്ത മൂന്നു ചോദ്യങ്ങളാണു ഇപ്പോള്‍ നമ്മുടെ ചിന്തയ്ക്കു വിഷയമായിരിക്കുന്നതു. ഇതിനു മുമ്പു അഞ്ചു ചോദ്യങ്ങള്‍ വി.വേദപുസ്തകത്തില്‍ കാണുന്നുണ്ടു. ഇവിടെ മൂന്നു ചോദ്യങ്ങളാണു ഉള്ളതു. അതു മൂന്നും ഒന്നിച്ചു ഒരാളോടു ചോദിച്ചതാണു എന്നതത്രേ അതിന്റെ പ്രത്യേകത. യഹോവ ആദമിനോടു ചോദിച്ചതു പോലെ ആത്മശോധനാപരമായ ചോദ്യമാണു കയീനോടും ചോദിച്ചതു. എങ്കിലും അവ തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ആദമിനോടു ചോദിച്ചതിനു യഹോവ ഉത്തരം പ്രതീക്ഷിച്ചിരുന്നു എങ്കില്‍ കയീനില്‍ നിന്നു അങ്ങനെ ഉത്തരം ഒന്നും പ്രതീക്ഷിച്ചില്ല, കയീന്‍ ഉത്തരം ഒന്നും പറയുന്നുമില്ല. ആദാമിന്റെ ഉത്തരം യഹോവ പ്രതീക്ഷതു പോലെ അല്ലായിരുന്നു എന്നതു ...

വചനപരിച്ഛേദം- 4

4- ഒളിവിടം തേടുന്ന മനുഷ്യന്‍. ഉല്പഃ 3; 9,10. 'യഹോവയായ ദൈവം മനുഷ്യനെ വിളിച്ചുഃ നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു.                         വി.വേദപുസ്തകത്തിലെ രണ്ടാമത്തെ ചോദ്യവും അതിന്റെ ഉത്തരവും പരിണതഫലങ്ങളുമാണു നമ്മുടെ ചിന്താവിഷയം. ആദ്യചോദ്യകര്‍ത്താവു സാത്താനായിരുന്നു എങ്കില്‍ രണ്ടാമത്തെ ചോദ്യം ചോദിച്ചതു യഹോവയായ ദൈവം ആണു. വിവിധതരം ചോദ്യങ്ങളെ കുറിച്ചു സാത്താന്റെ സുവിശേഷത്തില്‍ വിലയിരുത്തിയതു കൊണ്ടു ആ വിധ ചിന്തകള്‍ ഇനിയും ആവശ്യമില്ല. എങ്കിലും  ഈ രണ്ടു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും അതു ഉളവാക്കിയ ഭവിഷ്യത്തുകളും വ്യതിയാനങ്ങളും സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നവയുമാണു. അതിനാല്‍ അവ തമ്മിലുള്ള ഒരു താരതമ്യം ഇവിടെ അനുപേക്ഷണീയമാണു. സാത്താന്റെ ചോദ്യം ദുരുദ്ദേശപരമായിരുന്നു.  ഉത്തരം നല്‍കേണ്ട ആളില്‍ സംശയം ജനിപ്പിച്ചു തന്റെ ആശയങ്ങള്‍ അടിച്ചേല്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നാല്‍ യഹോവയുടെ ചോദ്യം ആത്മശോധനാപരമായ ചോദ്യത്തിന്റെ ഗണത്തില്‍  പ...

വചനപരിച്ഛേദം -2.

വചനപരിച്ഛേദം -74.

74- യൗവ്വനത്തിന്റെ ഏണിപ്പടികള്‍ സഭാഃ11;9 യൗവ്വനക്കാരാ; നിന്റെ യൗവ്വനത്തില്‍ സന്തോഷിക്ക, യൗവ്വനത്തില്‍ നിന്റെ ഹൃദയം ആനന്ദിക്കട്ടെ. നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ച വണ്ണവും നടന്നു കൊള്‍ക. എന്നാല്‍ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും.                            സഭാപ്രസംഗി എന്ന പുസ്തകം രചിച്ചതു ജ്ഞാനിയായ ശലോമോന്‍ ആണെന്നു വിശ്വസിക്കുന്നു. ഒന്നാം അദ്ധ്യായം ആരംഭിക്കുന്നതു '' യെറുശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍ എന്നു പറഞ്ഞാണു. ദാവീദിന്റെ മക്കളില്‍ ശലോമോന്‍ അല്ലാതെ മറ്റാര്‍ക്കും ഇങ്ങനെ എഴുതുവാന്‍ കഴിയുകയില്ല എന്നതിനാല്‍ അതു ശലോമോന്‍ തന്നെയായിരിക്കണം എഴുതിയതു. ശലോമോന്റെ പേരില്‍ മൂന്നു പുസ്തകങ്ങളാണു വി.വേദപുസ്തകത്തില്‍ ഉള്ളതു.ഇതില്‍ സദൃശവാക്യങ്ങളും, ഉത്തമഗീതവും ശലോമോന്റേതാണെന്നു ആദ്യവാചകങ്ങളില്‍ തന്നെ പറഞ്ഞിട്ടുണ്ടു. എന്നാല്‍ സദൃശവാക്യങ്ങള്‍ മുഴുവന്‍ ശലോമോന്‍ രചിച്ചതല്ലായെന്നു 30,31അദ്ധ്യായങ്ങളുടെ ആമുഖകുറിപ്പു വ്യക്തമാക്കുന്നു. 30-ാം അദ്ധ്യായം യാക്കോയുട...

വചനപരിച്ഛേദം- 3

3. സാത്താന്റെ സുവിശേഷം ഉല്പഃ3;1 അതു സ്ത്രീയോടുഃ തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.                              വി.വേദപുസ്തകത്തിലെ ആദ്യത്തെ ചോദ്യമാണിതു. ഇതുവരെ ആരും ആരോടും ഒരു ചോദ്യവും ചോദിച്ചിട്ടില്ല. ആദമിനേയും ഹവ്വായേയും സൃഷ്ടിച്ചു ഈ ഭൂമിയില്‍ പാര്‍പ്പിച്ചിട്ടു എത്ര കാലമായി എന്നു വ്യക്തമല്ല. ഏതായാലും ഈ കാലത്തിനിടയില്‍ യഹോവ മനുഷ്യനോടാകട്ടെ, മനുഷ്യന്‍ ദൈവത്തോടാകട്ടെ, മനുഷന്‍ പരസ്പരമാകട്ടെ ഒരു ചോദ്യവും ചോദിച്ചിട്ടില്ല.അതിനു തക്ക ഒരു കാര്യവും അവരുടെ ബന്ധത്തില്‍ അതുവരെ ഉണ്ടായിട്ടില്ല എന്നതു തന്നെയാണു അതിനു കാരണം. എന്നാല്‍ ഇവിടെ സാത്താന്‍ ഒരു ചോദ്യവുമായി കടന്നു വന്നിരിക്കുന്നു.മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാത്താന്‍ ഇവിടെ ചോദ്യത്തിന്റെ ആരംഭം കുറിക്കുകയായിരുന്നു. അതു കഴിയുമ്പോള്‍ പിന്നെ ചോദ്യങ്ങളുടെ ഒരു പ്രവാഹമാണു. ദൈവം മനുഷ്യനോടു ചോദിക്കുന്നു, മനുഷ്യന്‍ മനുഷ്യനോടു ചോദിക്കുന്നു, മനുഷ്യന്‍ ദൈവത്തോടും ചോദിക്കുന്നു. ഭൂമിയിലെ ഈ പ്രഥമ ചോദ്യത്...