വചനപരിച്ഛേദം.-71.
71-സ്ത്രീ- കുടുബത്തിന്റെ വിളക്കു.
സദൃഃ 14;1 സത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു. ഭോഷത്വമുള്ളവളോ സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു.
ജ്ഞാനിയായ ശലോമോന്റെ ചിന്തോദ്ദീപകമായ മറ്റൊരു ജ്ഞാനശകലമാണു ഈ വാക്യം. കുടുംബജീവിതസൗഭഗത്തില്‍ സ്ത്രീക്കുള്ള പങ്കിനെ കുറിച്ചാണു ഇവിടെ പരാമര്‍ശിച്ചിരിക്കുന്നതു. ശലോമോന്‍ ഈ വാക്യത്തിലൂടെ വ്യക്തമാക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ സ്ത്രീയെ കുറിച്ചും ഭാര്യയെ കുറിച്ചും സദൃശവാക്യങ്ങളില്‍ പലയിടങ്ങളിലായി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചേര്‍ത്തു ചിന്തിക്കേണ്ടതുണ്ടു. സ്ത്രീകളെ കുറിച്ചു ഇത്രയും ആധികാരികമായി പറയുവാന്‍ ശലോമോന്‍ അല്ലാതെ മറ്റാര്‍ക്കും കഴിയുകയില്ല. ലോകത്തില്‍ ആര്‍ക്കും ലഭിക്കാത്ത ജ്ഞാനം യഹോവയായ ദൈവം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു എന്നതു മാതമല്ല അതിനു കാരണം. സ്ത്രീയെ അമ്മയെന്ന നിലയിലും, ഭാര്യയെന്ന നിലയിലും, കുടുംബിനിയെന്ന നിലയിലും ഇത്രമാത്രം അടുത്തു അറിഞ്ഞ മറ്റൊരു വ്യക്തി ഈ ഭൂമുഖത്തു ജനിച്ചിട്ടില്ല എന്നതും ഒരു കാരണമാണു. കുലീനപത്നികളായി 700 പേരും വെപ്പാട്ടികളായ 300 സത്രീകളുമായിരുന്നു ശലോമോനു ഉണ്ടായിരുന്നതു.(1.രാജാഃ 11;7) ഈ അനുഭവജ്ഞാനവും ദൈവദത്തമായ ജ്ഞാനവും ചേര്‍ന്നു ലഭിച്ച അറിവാണു ഈ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ വഴിതെളിച്ചതു. ശലോമോന്റേതെന്നു വിശ്വസിക്കുന്ന സഭാപ്രസംഗി എന്ന പുസ്തകത്തില്‍ (സഭാഃ 7;28) ' ആയിരം പുരുഷന്മാരില്‍ ഒരു പുരുഷനെ ഞാന്‍ കണ്ടെത്തി, എന്നാല്‍ അത്രയും സ്ത്രീകളില്‍ ഒരു സത്രീയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.'' എന്ന പ്രസ്താവം ഈ സത്യം വിളിച്ചോതുന്നു.
അന്നത്തെ സമൂഹം ശലോമോന്റെ ഈ കണ്ടെത്തലുകളോടു എങ്ങനെയാണു പ്രതികരിച്ചതു എന്നു അറിയില്ല. എന്നാല്‍ ഇന്നു സ്ത്രീകളില്‍ ഒരു വിഭാഗം ഇതിനോടു യോജിക്കുമെന്നു തോന്നുന്നില്ല. സ്ത്രീകളിലുള്ള നന്മയോടൊപ്പം അവരിലുള്ള ദോഷങ്ങളും കൂടെയാണല്ലോ ശലോമോന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നതു.സ്ത്രീയാണു കുടുംബത്തിന്റെ ഐശ്വര്യം , കുടുംബത്തിന്റെ വിളക്കാണു എന്നൊക്കെ പറയുന്നതു സന്തോഷമുളവാക്കുമെങ്കിലും വീടു പൊളിച്ചു കളയുന്നവള്‍, കലഹക്കാരി, ഭോഷത്വമുള്ളവള്‍, വിവേകമില്ലാത്തവള്‍ എന്നീ പ്രയോഗങ്ങള്‍ അലോസരമുളവാക്കാവുന്നതാണു. സ്ത്രീപക്ഷവാദികള്‍ ഇവിടെയെല്ലാം പുരുഷ മേധാവിത്വത്തെയാണു കാണുന്നതു. സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ , വി.വേദപുസ്തകത്തിലെ സ്ത്രീസങ്കല്പങ്ങളെ പോലും അംഗീകരിക്കുവാന്‍ വിമുഖരാണു. ഇവര്‍ ഇന്നു ഒരു സ്ത്രീപക്ഷ വേദശാസ്ത്രം പോലും രൂപപ്പെടുത്തിയിരിക്കുന്നു. വി.വേദപുസ്തകം പുരുഷന്മാരാല്‍ വിരചിതമായതിനാല്‍ ഒരു സ്ത്രീപക്ഷ പുനഃവയന ആവശ്യമാണെന്നു അവര്‍ വാദിക്കുന്നു. ദൈവാത്മനിശ്വസിതമെന്നു വിശ്വസിക്കുന്ന വി.വേദപുസ്തകം, മനുഷ്യന്‍ എന്ന നിലയിലല്ലാതെ വിഭാഗീയ ചിന്തയോടെ അതിനെ സമീപിച്ചതാണു അവര്‍ക്കു പറ്റിയ തെറ്റു. ദൈവത്തെ പോലും പുരുഷനായി ചിത്രീകരിച്ചതു വി.വേദപുസ്തകവും വേദശാസ്ത്രങ്ങളും പുരുഷന്മാര്‍ സൃഷ്ടച്ചതു കൊണ്ടാണു എന്നത്രേ അവരുടെ വാദം. മനുഷ്യ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത ക്രിസ്തു ഒരു പുരുഷനായി ജനിച്ചതിനെ ഇവര്‍ എങ്ങനെ കാണുമെന്നു അറിയില്ല. വിദേശത്തുള്ള ഒരു സഭ ദൈവത്തിന്റെ പുല്ലിംഗനാമങ്ങള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതായി ഈ അടുത്ത കാലത്തു വായിക്കുകയുണ്ടായി. ദൈവത്തിന്റെ ശരിയായ സ്വത്വം വെളിപ്പെടുത്തുവാന്‍ മനുഷ്യന്റെ പരിമിതമായ ഭാഷയ്ക്കു കഴിയുകയില്ലായെന്നും, അവിടെ വെളിപ്പെടുന്ന ദൈവസ്നേഹത്തെയാണു ഉള്‍ക്കൊള്ളേണ്ടതു എന്നും ബോധമുണ്ടായാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.
സ്ത്രീകളെ ശലോമോന്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു; ജ്ഞാനമുള്ളവളും, ഭോഷത്വമുള്ളവളും. ജ്ഞാനിയായവള്‍ തന്റെ വീടു പണിയുമ്പോള്‍ ഭോഷത്വമുള്ളവള്‍ അതു സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു.സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ എന്നതുകൊണ്ടു ശലോമോന്‍ ഉദ്ദേശിക്കുന്നതു എന്താണെന്നും, അവള്‍ വീടു പണിയും എന്നതുകൊണ്ടു എന്താണു അര്‍ത്ഥമാക്കുന്നതു എന്നും ആദ്യം ചിന്തിക്കാം. ജ്ഞാനം എന്നാല്‍ എന്താണു? അതു ലൗകിക അറിവില്‍ നിന്നു ഉയര്‍ന്നതാണു. അതു ലോകത്തില്‍ നിന്നു ലഭിക്കുന്നതല്ല. ദൈവഭക്തിയില്‍ നിന്നു ലഭിക്കുന്ന പരിജ്ഞാനത്തിനാണു ഇവിടെ ജ്ഞാനം എന്നു പറയുന്നതു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നു ശലോമോന്‍ തന്നെ മറ്റൊരിടത്തു പറഞ്ഞിരിക്കുന്നു. അതാകട്ടെ പഞ്ചേന്ദ്രിയങ്ങളില്‍ കൂടെ ലഭിക്കുന്ന അറിവിനും അപ്പുറത്തു ഉള്ള ഒന്നാണു. ഇംഗ്ളീഷില്‍ Wisdom എന്നാണു പറഞ്ഞിരിക്കുന്നതു. Wisdom വും Knowledge വും രണ്ടാണു. ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും വിഭജിച്ചും കൂട്ടിക്കലര്‍ത്തിയും വേര്‍തിരിച്ചും വായിച്ചും കേട്ടും സ്പര്‍ശിച്ചും അനുഭവിച്ചും ഒക്കെ നേടിയെടുക്കുന്ന അറിവാണു knowledge. പഞ്ചേന്ദ്രിയക്ഷമമല്ലാത്ത മനസ്സു ഹൃദയം തുടങ്ങിയ അന്തരിന്ദ്രിയങ്ങളില്‍ വെളിപ്പെടുന്ന അറിവിനെയാണു ജ്ഞാനം അഥവാ wisdom എന്നു വിളിക്കുന്നതു. അതു ചിലപ്പോള്‍ ബുദ്ധിക്കു നിരക്കാത്തതായി തോന്നിയെന്നും വരാം. അതാകട്ടെ നിധിധ്യാനങ്ങളിലൂടെയും ദൈവഭക്തിയിലൂടെയും മാത്രം ലഭിക്കുന്നതുമാണു.ജ്ഞാനിയായ ശലോമോനു ലഭിച്ച ജ്ഞാനം ലൗകിക അറിവു മാത്രമായിരുന്നില്ല, ദൈവദത്തവുമായിരുന്നു. ഇവിടെ അത്രയും ഉന്നതമായ അറിവിലേക്കു സ്ത്രീ ഉയരണമെന്നല്ല ഉദ്ദേശിക്കുന്നതു. അതിനു വേണമെങ്കില്‍ വിവേകം എന്നു പറയാം. അറിവും വിവേകവും രണ്ടാണല്ലോ. അറിവുണ്ടായതുകൊണ്ടു വിവേകം ഉണ്ടാകണമെന്നില്ല. ആ വിവേകമാകട്ടെ ദൈവഭക്തിയില്‍ നിന്നു ലഭിക്കുന്നതാണു. ദൈവഭക്തിയും ദൈവഭയവും ദൈവവിശ്വാസവുമുള്ള സ്ത്രീയെന്നാണു ജ്ഞാനിയായ സ്ത്രീ എന്നതിന്റെ അര്‍ത്ഥം. അതാകട്ടെ ഏതു സ്ത്രീക്കും ആര്‍ജ്ജിക്കാവുന്നതുമാണു. ശരിയും തെറ്റും, നന്മയും തിന്മയും, ന്യായാന്യായങ്ങളും, ചെയ്യേണ്ടതും ചെയ്യരുതാത്തതും, ചിന്തിക്കേണ്ടതും ചിന്തിക്കരുതാത്തതും എല്ലാം തിരിച്ചറിയുന്ന, വിവേകമുള്ളവളായിരിക്കണം സ്ത്രീ അഥവാ ഭാര്യ എന്നാണു അതിന്റെ അര്‍ത്ഥം. അതുകൊണ്ടാണു, ''യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.'' (സദൃഃ30;31) എന്നു ശലോമോന്‍ പറയുന്നതു.
ജ്ഞാനിയായ സ്ത്രീ തന്റെ വീടു പണിയുന്നതു കല്ലും മണലും സിമിന്റും തടിയും കൊണ്ടു നിര്‍മ്മിക്കുന്ന കെട്ടിടത്തെ കുറിച്ചല്ല. സ്ത്രീയുടെ അദ്ധ്വാനം കൊണ്ടു അങ്ങനെ ഒരു കാര്യം സാധിക്കും. എന്നാല്‍ അതാകട്ടെ , മറ്റു കെട്ടിടങ്ങളെ പോലെ പഴകിപ്പോകാനും ഇടിഞ്ഞു തകര്‍ന്നു പോകാനും സാദ്ധ്യതയുള്ളതാണു. കെട്ടുറപ്പുള്ളതും ഏതു പ്രതികൂലതകളെയും അതിജീവിക്കുവാന്‍ ശക്തിയുള്ളതുമായ ഒരു കുടുംബം പണിയുന്നതിനു ആണു ദൈവഭക്തിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ജ്ഞാനം ആവശ്യമായി വരുന്നതു. കല്ലും മണ്ണും മരവും കൊണ്ടു നിര്‍മ്മിച്ച തകര്‍ന്നു പോകുവാന്‍ സാദ്ധ്യതയുള്ള ഭവനത്തിനുള്ളില്‍, അതു തകര്‍ന്നാലും തകര്‍ന്നു പോകാത്ത കെട്ടുറപ്പുള്ള ഒരും കുടുംബം പണിയുവാന്‍ ജ്ഞാനിയായ സ്ത്രീക്കു കഴിയും; അവര്‍ക്കു മാത്രമേ കഴിയുകയുള്ളു. ഭദ്രമായ കുടുംബത്തിന്റെ അടിസ്ഥാന ശിലയാണു ജ്ഞാനിയായ സ്ത്രീ എന്നാണു അതിന്റെ അര്‍ത്ഥം. ഭര്‍ത്താവു വ്യതിചലിച്ചു പോയാലും ആ കുടുംബം തകര്‍ന്നു പോകാതെ നിലനിര്‍ത്തുവാന്‍ ജ്ഞാനിയായ , ഭക്തയായ സ്ത്രീക്കു കഴിയും. എന്നാല്‍ സ്ത്രീ തെറ്റിപ്പോയാല്‍ ആ കുടുംബം മാത്രമല്ല, ആ സമൂഹവും നാശത്തിലേക്കു നിപതിക്കും. സ്ത്രീക്കു പറ്റിയ പിഴവാണു ലോകം മുഴുവന്‍ പാപത്തിലായി തീരാന്‍ കാരണമെന്നു ആദ്യ മാതാപിതാക്കളായ ആദാമിന്റേയും ഹവ്വായുടേയും ചരിത്രം വ്യക്തമാക്കുന്നു. ദൈവഭക്തയും വിവേകമതിയും ആയ കന്യകമറിയാമിലൂടെ ആണു മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയിലേക്കുള്ള കവാടം തുറക്കപ്പെടുന്നതു എന്നതു ജ്ഞാനിയായ സ്ത്രീയുടെ പ്രാധാന്യം പ്രസ്പഷ്ടമാക്കുന്നു.
സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയും എന്നല്ലാതെ എങ്ങനെയാണു പണിയുന്നതു എന്നു ശലോമോന്‍ ഇവിടെ പറയുന്നില്ല. എങ്കിലും സ്ത്രീ ഭാര്യയായി കഴിഞ്ഞാല്‍ എങ്ങനെയായിരിക്കണമെന്നു മറ്റു ചില ഭാഗങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടു. സദൃഃ 31;10 '' സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും, അവളുടെ വില മുത്തുകളിലും ഏറും. ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.'' ഭര്‍ത്താവിന്റെ വിശ്വാസം നേടിയെടുക്കുന്നവളാണു ജ്ഞാനിയായ സ്ത്രീ. സദൃഃ 19;4 '' ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനം.'' എന്നും, സദൃഃ 12;4 ''സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിനു കിരീടം, നാണം കെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.'' സദൃഃ 18;22 '' ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു.യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.'' എന്നിങ്ങനെ പറയുമ്പോള്‍ വീടുപണിയുന്ന ജ്ഞാനിയായ സ്ത്രീ എങ്ങനെയുള്ളവളായിരിക്കണം എന്നു സൂചിപ്പിക്കുന്നു.
സ്ത്രീകളില്‍ ശലോമോന്‍ കാണുന്ന രണ്ടാമത്തെ വിഭാഗം കൂടെ ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ജ്ഞാനിയായ സ്ത്രീയുടെ സവിശേഷതകള്‍ കുറേക്കൂടെ വെളിവാകും. ഭോഷത്വമുള്ളവളോ അതു സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു എന്നാണല്ലോ ശലോമോന്‍ പറഞ്ഞിരിക്കുന്നതു. അവിടെ അതിനു മറ്റു വിശേഷണങ്ങള്‍ ഒന്നും ശലോമോന്‍ നല്‍കുന്നില്ല. എന്നാല്‍ മറ്റു ചില ഭാഗങ്ങളില്‍ സ്ത്രീ എങ്ങനെയാണു വീടു പൊളിച്ചു കളയുന്നതു എന്നു പറയുന്നുണ്ടു. അതിലൂടെ ജ്ഞാനിയായ സ്ത്രീയും ഭോഷത്വമുള്ള സ്ത്രീയും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കുവാന്‍ കഴിയും.
ഒന്നാമതായി നമ്മുടെ ശ്രദ്ധയില്‍ പെടുന്നതു ശണ്ഠയുണ്ടാക്കുന്ന സ്ത്രീയെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണു. സദൃഃ 21; 9, 19, 25;24, 19;13, 27;15 എന്നീ ഭാഗങ്ങളാണു. '' ശണ്ഠ കൂടുന്ന സ്ത്രീയിടു കൂടെ പാര്‍ക്കുന്നതു തീരാത്ത ചോര്‍ച്ച പോലെ (19;13) ആണെന്നും, 'പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാതെ ചോര്‍ച്ച പോലെയാണെന്നും (27;25) അങ്ങനെയുള്ള സ്ത്രീയോടു കൂടി പാര്‍ക്കുന്നതിനേക്കാള്‍ നിര്‍ജ്ജനപ്രദേശത്തു പാര്‍ക്കുന്നതാണു നല്ലതെന്നും (21;5,25;24) പറയുമ്പോള്‍ , സ്ത്രീ കലഹക്കാരിയാണെങ്കില്‍ ആ കുടുംബത്തിന്റെ സ്ഥിതി എത്രമാത്രം പരിതാപകരമായിരിക്കും എന്നു വ്യക്തമാകുന്നു.' അവളെ ഒതുക്കുവാന്‍ ശ്രമിക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു.''(27;16) എന്നു കൂടി പറയുമ്പോള്‍ ഭോഷത്വമുള്ള സ്ത്രീ കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അപരിഹാര്യമാണെന്നു വ്യക്തമാകുന്നു.ഇതില്‍ നിന്നു ഇതരമായ സ്വഭാവത്തോടു കൂടിയവളാണു ജ്ഞാനിയായ സ്ത്രീ. കുടുബത്തിന്റെ സ്വസ്തതയും സന്തോഷവും സമാധാനവുമെല്ലാം ഭാര്യയായ സ്ത്രീയുടെ കൈകളിലാണു എന്നത്രേ ഇതില്‍ നിന്നു നാം മനസ്സിലാക്കുന്നതു; മനസ്സിലാക്കേണ്ടതു. ഉന്നതമായ ബിരുദങ്ങള്‍ നേടിയതു കൊണ്ടോ, വലിയ ഉദ്യോഗം ലഭിച്ചതു കൊണ്ടോ, ധനം സമ്പാദിച്ചതു കൊണ്ടോ മാത്രം കുടുംബം പണിയുവാന്‍ കഴിയുകയില്ല.ഇന്നത്തെ കാലത്തു അതൊക്കെ ആവശ്യമാണു. എന്നാല്‍ അതോടൊപ്പം ദൈവഭക്തിയും വിശ്വാസവും വിവേകവും സമ്മേളിക്കുമ്പോള്‍ കുടുംബം സന്തുഷ്ട കുടുംബമാകും. അപ്പോള്‍ മാത്രമേ അതു കുടുംബം ആകുകയുള്ളു. ഒരു കാര്യം കൂടെ ഇതിനോടു ചേര്‍ത്തു പറഞ്ഞേ മതിയാകൂ. ഇതിനു സ്ത്രീ മാത്രം വിചാരിച്ചാല്‍ മതി എന്നര്‍ത്ഥമില്ല. സ്ത്രീ നന്നായല്‍ പുരുഷനു എങ്ങനെയും ജീവാക്കാമെന്നും ഇവിടെ ഉദ്ദേശിക്കുന്നില്ല. കുടുംബജീവിതത്തില്‍ സത്രീക്കുള്ള പങ്കിനെ കുറിച്ചു മാത്രമാണു ഇവിടെ പറഞ്ഞിരിക്കുന്നതു. കുടുബജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണു ഉള്ളതു. പുരുഷന്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതിരുന്നാല്‍ കുടുംബത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. പിതാവു എന്ന നിലയില്‍ കുടുംബത്തോടും ഭാര്യയോടും മക്കളോടും എങ്ങനെ ആയിരിക്കണമെന്നു ശലോമോന്‍ മറ്റു ഭാഗങ്ങളില്‍ പറയുന്നുണ്ടു. പ്രത്യേകിച്ചു മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകത പലയിടത്തായി അദ്ദേഹം പറയുന്നുണ്ടു. ഇവിടെ ജ്ഞാനിയായ സ്ത്രീയാണു ചിന്താവിഷയമെന്നതിനാല്‍ അവിടേക്കു കടക്കുന്നില്ല. പുരുഷനും സ്ത്രീയും ഒരുമയോടെ കഴിയുമ്പോഴാണു അവിടം കുടുംബമാകുന്നതു.
സ്ത്രീ കുടുംബത്തിന്റെ 'ശ്രീ' ആയി ഐശ്വര്യമായി, വിളക്കായി തീരണമെങ്കില്‍ അവള്‍ ദൈവഭക്തിയുള്ളവളും ജ്ഞാനമുള്ളവളും വിവേകമുള്ളവളും ആയിരിക്കണം എന്ന ശലോമോന്റെ ജ്ഞാനോപദേശം സ്ത്രീകള്‍ അതേപടി ഉള്‍ക്കൊള്ളുകയും, സ്ത്രീക്കു കുടുംബഭദ്രതയിലുള്ള ഈ വലിയ പങ്കു കുടുംബാംഗങ്ങള്‍ പ്രത്യേകിച്ചു കുടുംബനാഥനായ ഭര്‍ത്താവു അംഗീകരിക്കുകയും അതിനു അനുസരണമായി അവളോടു വര്‍ത്തിക്കുകയും, കരുതുകയും, അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ചെയ്യുമ്പോള്‍ ആണു കുടുംബം സമാധാനം കുടികൊള്ളുന്നതും സന്തോഷം നിറഞ്ഞതുമായി പരിണമിക്കുന്നതു എന്നാണു ശലോമോന്റെ ഈ പ്രസ്താവം അര്‍ത്ഥമാക്കുന്നതു. ഇവിടെ സ്ത്രീയെ കുറിച്ചു അവള്‍ ജ്ഞാനിയായിരിക്കണമെന്നും ഭോഷത്വമുള്ളവള്‍ ആകരുതു എന്നുമല്ലാതെ, രണ്ടാമത്തെ കാര്യം പറഞ്ഞിട്ടില്ലല്ലോ എന്നു സംശയം തോന്നാം. എന്നല്‍ ശലോമോന്‍ ഇതു പറയുമ്പോള്‍ അതു സ്ത്രീകളുടെ അറിവിനു വേണ്ടി മാത്രമല്ല, മറ്റുള്ളവരും അതു അറിഞ്ഞു അംഗീകരിക്കുകയും അതിനനുസരണമായി വര്‍ത്തിക്കുകയും ചെയ്യണമെന്നു കൂടി ഉദ്ദേശിച്ചിരുന്നു എന്നതില്‍ സംശയമില്ല. ശലോമോന്റെ ഈ സാരോപദേശം ഭദ്രമായ ഒരു കുടുംബജീവിതത്തിലേക്കുള്ള കവാടമായി തീരട്ടെ എന്നു ആശംസിക്കുന്നു.
അന്നത്തെ സമൂഹം ശലോമോന്റെ ഈ കണ്ടെത്തലുകളോടു എങ്ങനെയാണു പ്രതികരിച്ചതു എന്നു അറിയില്ല. എന്നാല്‍ ഇന്നു സ്ത്രീകളില്‍ ഒരു വിഭാഗം ഇതിനോടു യോജിക്കുമെന്നു തോന്നുന്നില്ല. സ്ത്രീകളിലുള്ള നന്മയോടൊപ്പം അവരിലുള്ള ദോഷങ്ങളും കൂടെയാണല്ലോ ശലോമോന്‍ ഇവിടെ വ്യക്തമാക്കിയിരിക്കുന്നതു.സ്ത്രീയാണു കുടുംബത്തിന്റെ ഐശ്വര്യം , കുടുംബത്തിന്റെ വിളക്കാണു എന്നൊക്കെ പറയുന്നതു സന്തോഷമുളവാക്കുമെങ്കിലും വീടു പൊളിച്ചു കളയുന്നവള്‍, കലഹക്കാരി, ഭോഷത്വമുള്ളവള്‍, വിവേകമില്ലാത്തവള്‍ എന്നീ പ്രയോഗങ്ങള്‍ അലോസരമുളവാക്കാവുന്നതാണു. സ്ത്രീപക്ഷവാദികള്‍ ഇവിടെയെല്ലാം പുരുഷ മേധാവിത്വത്തെയാണു കാണുന്നതു. സ്ത്രീസമത്വത്തിനു വേണ്ടി വാദിക്കുന്നവര്‍ , വി.വേദപുസ്തകത്തിലെ സ്ത്രീസങ്കല്പങ്ങളെ പോലും അംഗീകരിക്കുവാന്‍ വിമുഖരാണു. ഇവര്‍ ഇന്നു ഒരു സ്ത്രീപക്ഷ വേദശാസ്ത്രം പോലും രൂപപ്പെടുത്തിയിരിക്കുന്നു. വി.വേദപുസ്തകം പുരുഷന്മാരാല്‍ വിരചിതമായതിനാല്‍ ഒരു സ്ത്രീപക്ഷ പുനഃവയന ആവശ്യമാണെന്നു അവര്‍ വാദിക്കുന്നു. ദൈവാത്മനിശ്വസിതമെന്നു വിശ്വസിക്കുന്ന വി.വേദപുസ്തകം, മനുഷ്യന്‍ എന്ന നിലയിലല്ലാതെ വിഭാഗീയ ചിന്തയോടെ അതിനെ സമീപിച്ചതാണു അവര്‍ക്കു പറ്റിയ തെറ്റു. ദൈവത്തെ പോലും പുരുഷനായി ചിത്രീകരിച്ചതു വി.വേദപുസ്തകവും വേദശാസ്ത്രങ്ങളും പുരുഷന്മാര്‍ സൃഷ്ടച്ചതു കൊണ്ടാണു എന്നത്രേ അവരുടെ വാദം. മനുഷ്യ രക്ഷയ്ക്കായി മനുഷ്യാവതാരം ചെയ്ത ക്രിസ്തു ഒരു പുരുഷനായി ജനിച്ചതിനെ ഇവര്‍ എങ്ങനെ കാണുമെന്നു അറിയില്ല. വിദേശത്തുള്ള ഒരു സഭ ദൈവത്തിന്റെ പുല്ലിംഗനാമങ്ങള്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചതായി ഈ അടുത്ത കാലത്തു വായിക്കുകയുണ്ടായി. ദൈവത്തിന്റെ ശരിയായ സ്വത്വം വെളിപ്പെടുത്തുവാന്‍ മനുഷ്യന്റെ പരിമിതമായ ഭാഷയ്ക്കു കഴിയുകയില്ലായെന്നും, അവിടെ വെളിപ്പെടുന്ന ദൈവസ്നേഹത്തെയാണു ഉള്‍ക്കൊള്ളേണ്ടതു എന്നും ബോധമുണ്ടായാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.
സ്ത്രീകളെ ശലോമോന്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു; ജ്ഞാനമുള്ളവളും, ഭോഷത്വമുള്ളവളും. ജ്ഞാനിയായവള്‍ തന്റെ വീടു പണിയുമ്പോള്‍ ഭോഷത്വമുള്ളവള്‍ അതു സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു.സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ എന്നതുകൊണ്ടു ശലോമോന്‍ ഉദ്ദേശിക്കുന്നതു എന്താണെന്നും, അവള്‍ വീടു പണിയും എന്നതുകൊണ്ടു എന്താണു അര്‍ത്ഥമാക്കുന്നതു എന്നും ആദ്യം ചിന്തിക്കാം. ജ്ഞാനം എന്നാല്‍ എന്താണു? അതു ലൗകിക അറിവില്‍ നിന്നു ഉയര്‍ന്നതാണു. അതു ലോകത്തില്‍ നിന്നു ലഭിക്കുന്നതല്ല. ദൈവഭക്തിയില്‍ നിന്നു ലഭിക്കുന്ന പരിജ്ഞാനത്തിനാണു ഇവിടെ ജ്ഞാനം എന്നു പറയുന്നതു. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു എന്നു ശലോമോന്‍ തന്നെ മറ്റൊരിടത്തു പറഞ്ഞിരിക്കുന്നു. അതാകട്ടെ പഞ്ചേന്ദ്രിയങ്ങളില്‍ കൂടെ ലഭിക്കുന്ന അറിവിനും അപ്പുറത്തു ഉള്ള ഒന്നാണു. ഇംഗ്ളീഷില്‍ Wisdom എന്നാണു പറഞ്ഞിരിക്കുന്നതു. Wisdom വും Knowledge വും രണ്ടാണു. ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും വിഭജിച്ചും കൂട്ടിക്കലര്‍ത്തിയും വേര്‍തിരിച്ചും വായിച്ചും കേട്ടും സ്പര്‍ശിച്ചും അനുഭവിച്ചും ഒക്കെ നേടിയെടുക്കുന്ന അറിവാണു knowledge. പഞ്ചേന്ദ്രിയക്ഷമമല്ലാത്ത മനസ്സു ഹൃദയം തുടങ്ങിയ അന്തരിന്ദ്രിയങ്ങളില്‍ വെളിപ്പെടുന്ന അറിവിനെയാണു ജ്ഞാനം അഥവാ wisdom എന്നു വിളിക്കുന്നതു. അതു ചിലപ്പോള്‍ ബുദ്ധിക്കു നിരക്കാത്തതായി തോന്നിയെന്നും വരാം. അതാകട്ടെ നിധിധ്യാനങ്ങളിലൂടെയും ദൈവഭക്തിയിലൂടെയും മാത്രം ലഭിക്കുന്നതുമാണു.ജ്ഞാനിയായ ശലോമോനു ലഭിച്ച ജ്ഞാനം ലൗകിക അറിവു മാത്രമായിരുന്നില്ല, ദൈവദത്തവുമായിരുന്നു. ഇവിടെ അത്രയും ഉന്നതമായ അറിവിലേക്കു സ്ത്രീ ഉയരണമെന്നല്ല ഉദ്ദേശിക്കുന്നതു. അതിനു വേണമെങ്കില്‍ വിവേകം എന്നു പറയാം. അറിവും വിവേകവും രണ്ടാണല്ലോ. അറിവുണ്ടായതുകൊണ്ടു വിവേകം ഉണ്ടാകണമെന്നില്ല. ആ വിവേകമാകട്ടെ ദൈവഭക്തിയില്‍ നിന്നു ലഭിക്കുന്നതാണു. ദൈവഭക്തിയും ദൈവഭയവും ദൈവവിശ്വാസവുമുള്ള സ്ത്രീയെന്നാണു ജ്ഞാനിയായ സ്ത്രീ എന്നതിന്റെ അര്‍ത്ഥം. അതാകട്ടെ ഏതു സ്ത്രീക്കും ആര്‍ജ്ജിക്കാവുന്നതുമാണു. ശരിയും തെറ്റും, നന്മയും തിന്മയും, ന്യായാന്യായങ്ങളും, ചെയ്യേണ്ടതും ചെയ്യരുതാത്തതും, ചിന്തിക്കേണ്ടതും ചിന്തിക്കരുതാത്തതും എല്ലാം തിരിച്ചറിയുന്ന, വിവേകമുള്ളവളായിരിക്കണം സ്ത്രീ അഥവാ ഭാര്യ എന്നാണു അതിന്റെ അര്‍ത്ഥം. അതുകൊണ്ടാണു, ''യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.'' (സദൃഃ30;31) എന്നു ശലോമോന്‍ പറയുന്നതു.
ജ്ഞാനിയായ സ്ത്രീ തന്റെ വീടു പണിയുന്നതു കല്ലും മണലും സിമിന്റും തടിയും കൊണ്ടു നിര്‍മ്മിക്കുന്ന കെട്ടിടത്തെ കുറിച്ചല്ല. സ്ത്രീയുടെ അദ്ധ്വാനം കൊണ്ടു അങ്ങനെ ഒരു കാര്യം സാധിക്കും. എന്നാല്‍ അതാകട്ടെ , മറ്റു കെട്ടിടങ്ങളെ പോലെ പഴകിപ്പോകാനും ഇടിഞ്ഞു തകര്‍ന്നു പോകാനും സാദ്ധ്യതയുള്ളതാണു. കെട്ടുറപ്പുള്ളതും ഏതു പ്രതികൂലതകളെയും അതിജീവിക്കുവാന്‍ ശക്തിയുള്ളതുമായ ഒരു കുടുംബം പണിയുന്നതിനു ആണു ദൈവഭക്തിയില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ജ്ഞാനം ആവശ്യമായി വരുന്നതു. കല്ലും മണ്ണും മരവും കൊണ്ടു നിര്‍മ്മിച്ച തകര്‍ന്നു പോകുവാന്‍ സാദ്ധ്യതയുള്ള ഭവനത്തിനുള്ളില്‍, അതു തകര്‍ന്നാലും തകര്‍ന്നു പോകാത്ത കെട്ടുറപ്പുള്ള ഒരും കുടുംബം പണിയുവാന്‍ ജ്ഞാനിയായ സ്ത്രീക്കു കഴിയും; അവര്‍ക്കു മാത്രമേ കഴിയുകയുള്ളു. ഭദ്രമായ കുടുംബത്തിന്റെ അടിസ്ഥാന ശിലയാണു ജ്ഞാനിയായ സ്ത്രീ എന്നാണു അതിന്റെ അര്‍ത്ഥം. ഭര്‍ത്താവു വ്യതിചലിച്ചു പോയാലും ആ കുടുംബം തകര്‍ന്നു പോകാതെ നിലനിര്‍ത്തുവാന്‍ ജ്ഞാനിയായ , ഭക്തയായ സ്ത്രീക്കു കഴിയും. എന്നാല്‍ സ്ത്രീ തെറ്റിപ്പോയാല്‍ ആ കുടുംബം മാത്രമല്ല, ആ സമൂഹവും നാശത്തിലേക്കു നിപതിക്കും. സ്ത്രീക്കു പറ്റിയ പിഴവാണു ലോകം മുഴുവന്‍ പാപത്തിലായി തീരാന്‍ കാരണമെന്നു ആദ്യ മാതാപിതാക്കളായ ആദാമിന്റേയും ഹവ്വായുടേയും ചരിത്രം വ്യക്തമാക്കുന്നു. ദൈവഭക്തയും വിവേകമതിയും ആയ കന്യകമറിയാമിലൂടെ ആണു മനുഷ്യകുലത്തിന്റെ മുഴുവന്‍ രക്ഷയിലേക്കുള്ള കവാടം തുറക്കപ്പെടുന്നതു എന്നതു ജ്ഞാനിയായ സ്ത്രീയുടെ പ്രാധാന്യം പ്രസ്പഷ്ടമാക്കുന്നു.
സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയും എന്നല്ലാതെ എങ്ങനെയാണു പണിയുന്നതു എന്നു ശലോമോന്‍ ഇവിടെ പറയുന്നില്ല. എങ്കിലും സ്ത്രീ ഭാര്യയായി കഴിഞ്ഞാല്‍ എങ്ങനെയായിരിക്കണമെന്നു മറ്റു ചില ഭാഗങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടു. സദൃഃ 31;10 '' സാമര്‍ത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും, അവളുടെ വില മുത്തുകളിലും ഏറും. ഭര്‍ത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.'' ഭര്‍ത്താവിന്റെ വിശ്വാസം നേടിയെടുക്കുന്നവളാണു ജ്ഞാനിയായ സ്ത്രീ. സദൃഃ 19;4 '' ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനം.'' എന്നും, സദൃഃ 12;4 ''സാമര്‍ത്ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിനു കിരീടം, നാണം കെട്ടവളോ അവന്റെ അസ്ഥികള്‍ക്കു ദ്രവത്വം.'' സദൃഃ 18;22 '' ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു.യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.'' എന്നിങ്ങനെ പറയുമ്പോള്‍ വീടുപണിയുന്ന ജ്ഞാനിയായ സ്ത്രീ എങ്ങനെയുള്ളവളായിരിക്കണം എന്നു സൂചിപ്പിക്കുന്നു.
സ്ത്രീകളില്‍ ശലോമോന്‍ കാണുന്ന രണ്ടാമത്തെ വിഭാഗം കൂടെ ഇതിനോടു ചേര്‍ത്തു ചിന്തിക്കുമ്പോള്‍ ജ്ഞാനിയായ സ്ത്രീയുടെ സവിശേഷതകള്‍ കുറേക്കൂടെ വെളിവാകും. ഭോഷത്വമുള്ളവളോ അതു സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു എന്നാണല്ലോ ശലോമോന്‍ പറഞ്ഞിരിക്കുന്നതു. അവിടെ അതിനു മറ്റു വിശേഷണങ്ങള്‍ ഒന്നും ശലോമോന്‍ നല്‍കുന്നില്ല. എന്നാല്‍ മറ്റു ചില ഭാഗങ്ങളില്‍ സ്ത്രീ എങ്ങനെയാണു വീടു പൊളിച്ചു കളയുന്നതു എന്നു പറയുന്നുണ്ടു. അതിലൂടെ ജ്ഞാനിയായ സ്ത്രീയും ഭോഷത്വമുള്ള സ്ത്രീയും തമ്മിലുള്ള വ്യത്യാസം ഗ്രഹിക്കുവാന്‍ കഴിയും.
ഒന്നാമതായി നമ്മുടെ ശ്രദ്ധയില്‍ പെടുന്നതു ശണ്ഠയുണ്ടാക്കുന്ന സ്ത്രീയെ കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണു. സദൃഃ 21; 9, 19, 25;24, 19;13, 27;15 എന്നീ ഭാഗങ്ങളാണു. '' ശണ്ഠ കൂടുന്ന സ്ത്രീയിടു കൂടെ പാര്‍ക്കുന്നതു തീരാത്ത ചോര്‍ച്ച പോലെ (19;13) ആണെന്നും, 'പെരുമഴയുള്ള ദിവസത്തില്‍ ഇടവിടാതെ ചോര്‍ച്ച പോലെയാണെന്നും (27;25) അങ്ങനെയുള്ള സ്ത്രീയോടു കൂടി പാര്‍ക്കുന്നതിനേക്കാള്‍ നിര്‍ജ്ജനപ്രദേശത്തു പാര്‍ക്കുന്നതാണു നല്ലതെന്നും (21;5,25;24) പറയുമ്പോള്‍ , സ്ത്രീ കലഹക്കാരിയാണെങ്കില്‍ ആ കുടുംബത്തിന്റെ സ്ഥിതി എത്രമാത്രം പരിതാപകരമായിരിക്കും എന്നു വ്യക്തമാകുന്നു.' അവളെ ഒതുക്കുവാന്‍ ശ്രമിക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു.''(27;16) എന്നു കൂടി പറയുമ്പോള്‍ ഭോഷത്വമുള്ള സ്ത്രീ കുടുംബത്തില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അപരിഹാര്യമാണെന്നു വ്യക്തമാകുന്നു.ഇതില്‍ നിന്നു ഇതരമായ സ്വഭാവത്തോടു കൂടിയവളാണു ജ്ഞാനിയായ സ്ത്രീ. കുടുബത്തിന്റെ സ്വസ്തതയും സന്തോഷവും സമാധാനവുമെല്ലാം ഭാര്യയായ സ്ത്രീയുടെ കൈകളിലാണു എന്നത്രേ ഇതില്‍ നിന്നു നാം മനസ്സിലാക്കുന്നതു; മനസ്സിലാക്കേണ്ടതു. ഉന്നതമായ ബിരുദങ്ങള്‍ നേടിയതു കൊണ്ടോ, വലിയ ഉദ്യോഗം ലഭിച്ചതു കൊണ്ടോ, ധനം സമ്പാദിച്ചതു കൊണ്ടോ മാത്രം കുടുംബം പണിയുവാന്‍ കഴിയുകയില്ല.ഇന്നത്തെ കാലത്തു അതൊക്കെ ആവശ്യമാണു. എന്നാല്‍ അതോടൊപ്പം ദൈവഭക്തിയും വിശ്വാസവും വിവേകവും സമ്മേളിക്കുമ്പോള്‍ കുടുംബം സന്തുഷ്ട കുടുംബമാകും. അപ്പോള്‍ മാത്രമേ അതു കുടുംബം ആകുകയുള്ളു. ഒരു കാര്യം കൂടെ ഇതിനോടു ചേര്‍ത്തു പറഞ്ഞേ മതിയാകൂ. ഇതിനു സ്ത്രീ മാത്രം വിചാരിച്ചാല്‍ മതി എന്നര്‍ത്ഥമില്ല. സ്ത്രീ നന്നായല്‍ പുരുഷനു എങ്ങനെയും ജീവാക്കാമെന്നും ഇവിടെ ഉദ്ദേശിക്കുന്നില്ല. കുടുംബജീവിതത്തില്‍ സത്രീക്കുള്ള പങ്കിനെ കുറിച്ചു മാത്രമാണു ഇവിടെ പറഞ്ഞിരിക്കുന്നതു. കുടുബജീവിതത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമാണു ഉള്ളതു. പുരുഷന്‍ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാതിരുന്നാല്‍ കുടുംബത്തിന്റെ ഭാവി ഇരുളടഞ്ഞതാകും. പിതാവു എന്ന നിലയില്‍ കുടുംബത്തോടും ഭാര്യയോടും മക്കളോടും എങ്ങനെ ആയിരിക്കണമെന്നു ശലോമോന്‍ മറ്റു ഭാഗങ്ങളില്‍ പറയുന്നുണ്ടു. പ്രത്യേകിച്ചു മക്കളെ ശിക്ഷണത്തില്‍ വളര്‍ത്തേണ്ടതിന്റെ ആവശ്യകത പലയിടത്തായി അദ്ദേഹം പറയുന്നുണ്ടു. ഇവിടെ ജ്ഞാനിയായ സ്ത്രീയാണു ചിന്താവിഷയമെന്നതിനാല്‍ അവിടേക്കു കടക്കുന്നില്ല. പുരുഷനും സ്ത്രീയും ഒരുമയോടെ കഴിയുമ്പോഴാണു അവിടം കുടുംബമാകുന്നതു.
സ്ത്രീ കുടുംബത്തിന്റെ 'ശ്രീ' ആയി ഐശ്വര്യമായി, വിളക്കായി തീരണമെങ്കില്‍ അവള്‍ ദൈവഭക്തിയുള്ളവളും ജ്ഞാനമുള്ളവളും വിവേകമുള്ളവളും ആയിരിക്കണം എന്ന ശലോമോന്റെ ജ്ഞാനോപദേശം സ്ത്രീകള്‍ അതേപടി ഉള്‍ക്കൊള്ളുകയും, സ്ത്രീക്കു കുടുംബഭദ്രതയിലുള്ള ഈ വലിയ പങ്കു കുടുംബാംഗങ്ങള്‍ പ്രത്യേകിച്ചു കുടുംബനാഥനായ ഭര്‍ത്താവു അംഗീകരിക്കുകയും അതിനു അനുസരണമായി അവളോടു വര്‍ത്തിക്കുകയും, കരുതുകയും, അവര്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ചെയ്യുമ്പോള്‍ ആണു കുടുംബം സമാധാനം കുടികൊള്ളുന്നതും സന്തോഷം നിറഞ്ഞതുമായി പരിണമിക്കുന്നതു എന്നാണു ശലോമോന്റെ ഈ പ്രസ്താവം അര്‍ത്ഥമാക്കുന്നതു. ഇവിടെ സ്ത്രീയെ കുറിച്ചു അവള്‍ ജ്ഞാനിയായിരിക്കണമെന്നും ഭോഷത്വമുള്ളവള്‍ ആകരുതു എന്നുമല്ലാതെ, രണ്ടാമത്തെ കാര്യം പറഞ്ഞിട്ടില്ലല്ലോ എന്നു സംശയം തോന്നാം. എന്നല്‍ ശലോമോന്‍ ഇതു പറയുമ്പോള്‍ അതു സ്ത്രീകളുടെ അറിവിനു വേണ്ടി മാത്രമല്ല, മറ്റുള്ളവരും അതു അറിഞ്ഞു അംഗീകരിക്കുകയും അതിനനുസരണമായി വര്‍ത്തിക്കുകയും ചെയ്യണമെന്നു കൂടി ഉദ്ദേശിച്ചിരുന്നു എന്നതില്‍ സംശയമില്ല. ശലോമോന്റെ ഈ സാരോപദേശം ഭദ്രമായ ഒരു കുടുംബജീവിതത്തിലേക്കുള്ള കവാടമായി തീരട്ടെ എന്നു ആശംസിക്കുന്നു.
Comments
Post a Comment