Posts

Showing posts from September, 2020

19. നല്ല പാത തെരഞ്ഞെടുക്കുവാന്‍....

 19. നല്ല പാത തെരഞ്ഞെടുക്കുവാന്‍.....  ------------------------------------------------------                പ്രഭാതഭക്ഷണം കഴിഞ്ഞു മറ്റു അത്യാവശ്യ പരിപാടികള്‍ ഒന്നുമില്ലാത്തതിനാല്‍ അന്നത്തെ പത്രം വിശദമായി വായിക്കുവാന്‍ എടുത്തതാണു. അപ്പോഴാണു ഒരു ഫോണ്‍ വിളി വന്നതു. ഫോണെടുത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ബഹുമാനപ്പെട്ട കോരുതച്ചനായിരുന്നു സംസാരിച്ചതു.അച്ചന്‍ സുഖാന്വേഷണത്തിനു ശേഷം ഞാനിവിടെ വീട്ടില്‍ ഉണ്ടാകുമോ എന്നു ആരാഞ്ഞു. ഇന്നു ഇവിടെ ഉണ്ടാകുമെന്നുഅറിയിച്ചപ്പോള്‍ എന്നെ കണ്ടു ചില കാര്യങ്ങള്‍ സംസാരിക്കുവാനായി ഇങ്ങോട്ടു വരികയാണെന്നും അറിയിച്ചു.               അച്ചന്റെ വരവും പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു. എന്താണാവോ അത്യാവശ്യ കാര്യം? ഏതായാലും ഉടനെ വരുമല്ലോ എന്നു ആശ്വസിച്ചു. അധികം താമസിക്കാതെ അച്ചന്‍ എത്തി. കൂടെ പത്തിരുപത്തിയെട്ടു വയസ്സു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.                രണ്ടു പേരേയും സ്വീകരണമുറിയില്‍ സ്വീകരിച്ചു ഇര...

18. വഴിവിളക്കു.

 18. വഴിവിളക്കു.   -----------------------                പുതിയ ഇടവകയിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോള്‍ സന്തോഷവും അതിലധികം ആശ്വാസവും തോന്നി. ഭദ്രാസനത്തിലെ നല്ല ചുരുക്കം ചില ഇടവകകളില്‍ ഒന്നാണു ഇതു. 200 ഓളം ഭവനങ്ങള്‍ ഉണ്ടു. വലിയ സമ്പന്നരോ തീരെ ദരിദ്യരോ ഇല്ലാത്തതും, അതുകൊണ്ടു തന്നെ തികച്ചും പ്രശ്നരഹിതമെന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു ഇടവക.               ഇതിനു മുമ്പു സേവനം അനുഷ്ഠിച്ച രണ്ടു ഇടവകകളും പ്രശ്ന സങ്കുലമായിരുന്നു. അതുകൊണ്ടു അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്താ എന്നോടു കാട്ടിയ ഔദാര്യമാണു ഈ സ്ഥലം മാറ്റം.                ശനിയാഴ്ച ഉച്ചകഴിഞ്ഞു അവിടെ എത്തി പള്ളിയുടെ ചുമതല ഏറ്റെടുത്തു. പലരും വന്നു പരിചയപ്പെട്ടു. ട്രസ്റ്റിയോടും സെക്രട്ടറിയോടും ഇടവകയെ സംബന്ധിച്ചും അവിടുത്തെ ആദ്ധ്യാത്മിക സംഘടനകളെ കുറിച്ചും ചോദിച്ചു മനസ്സിലാക്കി.                ആ ഇടവകാംഗമായ തോമസുകുട്ടിസാറു എന്റെ ഒരു സുഹൃത്തും എന്നോടൊപ്പം അവിടെ അദ്ധ്യാപകനായി സേവനം അ...

17. എല്ലാം നന്മയ്ക്കായി...

 17. എല്ലാം നന്മയ്ക്കായി.....         --------------------------------                      പോസ്റ്റുമാന്‍ കൊണ്ടു തന്ന കവറു കണ്ടപ്പോള്‍ തന്നെ അതു ഭദ്രാസനത്തില്‍ നിന്നുള്ളതാണെന്നു മനസ്സിലായി. എന്താണാവോ! ആവേഗത്തോടെ കവറു തുറന്നു നോക്കി. ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയുടെ കല്പനയാണു. തത്രപ്പാടോടെയാണു വായിച്ചതു. അല്പം വായിച്ചപ്പോള്‍ തന്നെ അതൊരു സ്ഥലം മാറ്റ കല്പനയാണെന്നു മനസ്സിലായി. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന്റെ ഭാവം എന്താണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അത്ഭുതവും ഭയവും ആശങ്കയും ദുഃഖവും എല്ലാം ഇട കലര്‍ന്നു കിടക്കുകയാണു മനസ്സില്‍.                  ഇപ്പോള്‍ ഇങ്ങനെ ഒരു മാറ്റത്തിന്റെ കാരണം മനസ്സിലായില്ല. ജനറല്‍ ട്രാന്‍സ്ഫറിനു ഇനിയും ഒരു വര്‍ഷം കൂടെ കഴിയണം. ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോള്‍ ഇരിക്കുന്ന ഇടവകയില്‍ പ്രശ്നങ്ങളൊന്നും ഇല്ല. അവരും തന്നെ മാറ്റണമെന്നു ആവശ്യപ്പെടുവാന്‍ സാദ്ധ്യതയില്ല.  പിന്നെ എന്താണു കാരണം?               ...

16. കൈവിടാത്ത ദൈവം.

 16. കൈവിടാത്ത ദൈവം.  ---------------------------------------                           ആ മാസത്തെ ശമ്പളം വാങ്ങിക്കുവാനാണു അന്നു ഭദ്രാസന ഓഫീസില്‍ ചെന്നതു. സാധാരണ പോലെ ക്ളാര്‍ക്കു അലക്സാണ്ടര്‍ എന്റെ പേരില്‍ ചെക്കു എഴുതി തിരുമേനിയെ കൊണ്ടു ഒപ്പിടുവിക്കുവാനായി മുകളിലത്തെ നിലയിലേക്കു പോയി. അല്പം കഴിഞ്ഞു അലക്സാണ്ടര്‍ ഇറങ്ങി വന്നിട്ടു അച്ചനെ തിരുമേനി വിളിക്കുന്നു എന്നു പറഞ്ഞു. ഞാന്‍ പെട്ടെന്നു പടികള്‍ കയറി തിരുമേനിയുടെ അടുക്കല്‍ ചെന്നു കൈമുത്തി ഒതുങ്ങി നിന്നു. തിരുമേനി ഒരു ചെറു പുഞ്ചിരിയോടെ എന്തുണ്ടു വിശേഷം? സുഖമായിരിക്കുന്നുവോ? പള്ളി ഒക്കെ എങ്ങനെ പോകുന്നു? എന്നിങ്ങനെ രണ്ടുമൂന്നു ചോദ്യങ്ങള്‍ ഒരുമിച്ചു ചോദിച്ചു.               സുഖമായിരിക്കുന്നു . വിശേഷം ഒന്നുമില്ല. പള്ളിയും കുഴപ്പമില്ലാതെ പോകുന്നു. എന്നു ഞാന്‍ മറുപടി പറഞ്ഞു.              അല്പം കൂടെ കാര്യമായിട്ടു പ്രവര്‍ത്തിക്കണം. പോകട്ടെ അതു പറയാനല്ല വിളിച്ചതു. അച്ചന്‍ അറിഞ്ഞു കാണുമല്ലോ?  നമ്മു...

15. സമാധാനത്തിനും ലോഡ്ഷെഡിംഗു.

 15. സമാധാനത്തിനും ലോഡ്ഷെഡിംഗു. -----------------------------------------------------------                   പെന്‍ഷന്‍ ആകുവാന്‍ ഇനിയും ഒരു വര്‍ഷം കൂടെ ഉള്ളു എന്നതിനാല്‍ എനിക്കു ഇനിയും പള്ളിയുടെ ചുമതല തരുതെന്നും, ഏതെങ്കിലും പള്ളിയില്‍ ഞായറാഴ്ച പോയി വി.കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അവസരം തന്നാല്‍ മതിയെന്നും ഭദ്രാസന മെത്രാപ്പോലീത്താ തിരുമേനിയോടും ഭദ്രാസന സെക്രട്ടറിയോടും അപേക്ഷിച്ചതു കൊണ്ടാണു ഈ പള്ളിയിലേക്കു എന്നെ വിട്ടതു. കുറെ വര്‍ഷങ്ങളായി അവിടെയും വഴക്കാണു. പ്രബലമായ രണ്ടു ഗ്രൂപ്പുണ്ടു. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളാണു അധികവും. പള്ളി ‍ ഭരണസമിതിയിൽ; പ്രത്യേകിച്ചു ട്രസ്റ്റി സ്ഥാനത്തിനും സെക്രട്ടറി സ്ഥാനത്തിനും വേണ്ടിയുള്ള മത്സരമാണു രണ്ടു ഗ്രൂപ്പുകളാകാനുള്ള കാരണം. അവിടെയുള്ള രണ്ടു പ്രധാന കുടുംബങ്ങളാണു ആ ഗ്രൂപ്പുകള്‍ക്കു നേതൃത്വം വഹിക്കുന്നതു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പു ഇടവക ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന പൊതുയോഗം തീരുമാനമാകാതെ ബഹളം മൂലം പിരിഞ്ഞു. വികാരി ആ വിവരം രേഖാമൂലം ഭദ്രാസനമെത്രാപ്പോലീത്താ തിരുമേനിയെ അറിയിക്കുകയും ചെയ്തു. വികാരിയുടെ ...