Posts

Showing posts from February, 2016

വി.നോമ്പു കാലധ്യനങ്ങൾ - 9

9- രണ്ടാം ഞായറാഴ്ച - ഗർബ്ബോ ഞായർ -  ------------------------------------------------------------                       വി.നോമ്പിൻറെ രണ്ടാം ഞായറാഴ്ച .കർത്താവു കുഷ്ടരോഗിയെ സൗഖ്യമാക്കിയ സംഭവമാണു ഇന്നത്തെ ഏവൻഗേലിയോൻ .സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകളും സൗഖ്യദാന സംഭവങ്ങളാണു.സന്ധ്യയുടെ ഏവൻഗേലിയോനിൽ അനേകം ഭൂതങ്ങളെ പുറത്താക്കിയതായും വിവിധ രോഗബാധിതരെ സുഖപ്പെടുത്തിയതായുംഭൂതഗ്രസ്തനായ മകനെ സൗഖ്യമാക്കിയതായും വായിക്കുന്നു.പ്രഭാതത്തിൽ കുഷ്ടരോഗിയെ സൗഖ്യമാക്കിയതും ശതാധിപദാസനെ സുഖപ്പെടുത്തിയതും ആണു കാണുന്നതു.ഇനിയുമുള്ള ഞായറാഴ്ചകളിൽ 36-ാം ഞായർ വരെ സൗഖ്യദാന സംഭവങ്ങളാണു നമ്മുടെ ചിന്തയ്ക്കും ധ്യാനത്തിനുമായി സഭ ക്രമപ്പെടുത്തിയിരിക്കുന്നതു.                      ഈ വിധ സൗഖ്യദാന സംഭവങ്ങൾ വി.നോമ്പിലെ പ്രധാന ചിന്തകൾക്കും ധ്യാനത്തിനുമായി സഭാപിതാക്കന്മാർ ഉൾപ്പെടുത്തിയതിൻറെ ഉദ്ദേശം എന്താണു എന്നു മ...

വി.നോമ്പു കാലധ്യനങ്ങൾ-8

8-ഒന്നാം ശനി.-              വി.വലിയ നോമ്പിന്റെ ഒന്നാം ശനിയാഴ്ച മാർ അപ്രേമിൻറേയും മാർതേവോദോറോസ് സഹദായുടേയും ഓർമ്മദിനമായിട്ടാണു സഭ ആചരിക്കുന്നതു.ക്രിസ്തുവിനുവേണ്ടിയും ക്രൈസ്തവസഭയ്ക്കു വേണ്ടിയും സ്വജീവിതം സമർപ്പിക്കുകയും കഷ്ടതകളും പീഡകളും മരണത്തോളം സഹിക്കുകയും ജീവിതം കൊണ്ടു മാത്രമല്ല , സഹദാമരണം കൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്ത രണ്ടു പരിശുദ്ധ പിതാക്കന്മാർ ആണു മാർ അപ്രേമും മാർ തേവോദോറോസു സഹദായും.നിഗൂഢങ്ങളായ ദൈവശാസ്ത്രസത്യങ്ങളെ പരിശുദ്ധാത്മ നിറവിൽ തിരിച്ചറിഞ്ഞു,തൻറെ വിലയേറിയ ലേഖനങ്ങളാൽ പാഷണ്ഡതയെ തച്ചുടച്ചു സത്യവിശ്വാസത്തെ ഉറപ്പിക്കുകയും, ശ്രുതിമധുരങ്ങളുംഭക്തിനിർഭരങ്ങളും വിജ്ഞാനപ്രദങ്ങളുമായ  മനോഹരഗാനങ്ങളാൽ ദൈവികാരാധനയെ സ്വർഗ്ഗീയ ആരാധനയിലേക്കു ഉയർത്തുകയും ചെയ്ത, സഭയുടെ ശ്രേഷ്ഠമല്പാനായിരുന്നു മാർ അപ്രം.അത്മനിറവിൽ അദ്ദേഹം രചിച്ച ആ മനോഹര ഗാനങ്ങളിൽ പലതും മാർ അപ്രേമിൻറെ ബോവൂസോ എന്ന തലക്കെട്ടിൽ ഇന്നും നമ്മുടെ ആരാധനയിലും നമസ്കാരങ്ങളിലും നാം ആലപിക്കുമ്പോൾ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ അവ ഉളവാക്കുന്ന ആത്മീയ അനുഭുതി ആ മഹത് വ്യക്തി...

വി.നോമ്പു കാലധ്യനങ്ങൾ-6

6-ഒന്നാംവ്യാഴം.-  ------------------------               വി.നോമ്പിലൂടെ നാം സമ്പാദിക്കേണ്ട ചില സവിശേഷ ഗുണങ്ങളാണു ഇന്നത്തെ വി.വേദവായനയിൽ ദർശിക്കുവാൻ കഴിയുന്നതു.മശിഹാതമ്പുരാൻറെ പർവ്വത പ്രസംഗത്തിലെ ചില ശ്രേഷ്ഠമായ ഉപദേശങ്ങൾ അടങ്ങിയ വി.മത്താഃ7;1-27 ആണു  ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയുംഏവൻഗേലിയോനായി നാം വായിക്കുന്നതു.ഉപദേശങ്ങൾ ചില കാര്യങ്ങൾ ചെയ്യണമെന്നും ചിലകാര്യങ്ങൾ ചെയ്യരുതെന്നും പറയുന്നതാണല്ലോ.ഈ ഭാഗത്തുംആവിധ ഉപദേശങ്ങൾ നമുക്കു കാണാം.ഇവിടെ ആദ്യം പറയുന്നതു ചെയ്യരുതു എന്നാണു .'വിധിക്കരുതു.'എന്നു പറയുമ്പോൾ അവിടെ ഒരു വർജ്ജനത്തിന്റെ സൂചനയുണ്ടു.വി.നോമ്പു വർജ്ജനങ്ങളുടെ ദിനങ്ങൾ ആണല്ലോ.ചില വസ്തുക്കൾ ഉപേക്ഷിക്കുന്നതോടൊപ്പം അരുതാത്ത ചില സ്വഭാവങ്ങളും ഉപേക്ഷിക്കുമ്പോൾ മാത്രമേ നോമ്പു പൂർണ്ണമാകുകയുള്ളു.എല്ലാവരിലും ഒരുപോലെ വ്യാപിച്ചുകിടക്കുന്ന ഒരു ദുസ്വഭാവം ഉപേക്ഷിക്കുവാനാണു കർത്താവു ഇവിടെ ഉപദേശിക്കുന്നതു.സ്വഭാവത്തിൽ മാറ്റം വരുത്താൻ ഉപകരിക്കാത്ത ഉപേക്ഷണംകൊണ്ടു പ്രയോജനമില്ല. ഇന്നത്തെ ലേഖനങ്ങളിയി വായിക്കുന്ന റോമഃ2;28- 3;8, യാക...

വി.നോമ്പു കാലധ്യാനങ്ങൾ- 5

5- ഒന്നാം-ബുധൻ.--  -------------------------                   ആത്മീയ ലൗകിക ജീവിതവ്യാപാരങ്ങൾ ദൈവോചിതമായി നാം എങ്ങനെ ക്രമപ്പെടുത്തണം എന്ന വലിയ സന്ദേശമാണു ഇന്നത്തെ വി.വേദവായനകളിലൂടെ വി.സഭ നമ്മെ  ഉദ്ബോധിപ്പിക്കുന്നതു.ഇന്നത്തെ സന്ധ്യയുടേയും പ്രഭാതത്തിൻറേയും ഏവൻഗേലിയോനുകൾ തുടച്ചയായുള്ള ഭാഗങ്ങൾ ആകയാൽ അവ ഒന്നിച്ചു ചിന്തിക്കുന്നതിനും മറ്റു വേദഭാഗങ്ങൾ അതിനോടു എങ്ങനെ പൊരുത്തപ്പെടുന്നു എന്നു ധ്യാനിക്കുവാനുമാണു ഇവിടെ ഉദ്ദേശിക്കുന്നതു.വി.മത്താഃ6;19-34 ആണു പ്രധാന ചിന്താവിഷയം.സന്ധ്യയുടെ വായനയായ വി.ലൂക്കോഃ16;14-18 ഇതിനോടു ബന്ധപ്പെട്ട ഭാഗവുമാണു.ദൈവോന്മുഖമായി ജീവിച്ചിക്കുന്നവർ എങ്ങനെ ആയിരിക്കണം എന്നു കർത്താവു ഇവിടെ ഉപദേശക്കുന്നു.നശിച്ചു പോകുന്ന ,നഷ്ടപ്പെടുവാൻ സാദ്ധ്യതയുള്ള, നശ്വരമായ ലൗകിക സമ്പാദ്യങ്ങൾക്കായിട്ടല്ല, അനശ്വരമായ സ്വർഗ്ഗരാജ്യത്തിലെ സമ്പാദ്യങ്ങൾക്കായിട്ടാണു ചിന്തിക്കേണ്ടതു.നശ്വരവും ക്ഷണികവുമായ ഈ ജീവിതം അനശ്വരവും അനന്തവുമായ സ്വർഗ്ഗരാജ്യജീവിതത്തിനു വേണ്ടിയുള്ള ഒരുക്ക കാലമാണു.ഇവിടെ നാം പ്രവാസികളും അന്...

വി.നോമ്പു കാലധ്യാനങ്ങൾ-4

4.  ഒന്നാം ചൊവ്വാ.- ---------------------------                  ഇന്നത്തെ വായനകളിലൂടെ നമ്മുടെ ചിന്തിക്കും ധ്യാനത്തിനുംവിഷയമാകുന്നതു  പാപത്തെ കുറിച്ചും പാപത്തിൽ നിന്നു വിടുതൽ പ്രാപിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചും നിരന്തരമായ ദൈവികസംസർഗ്ഗത്തിൻറെ അനുപേക്ഷണീയതയെ കുറിച്ചുമാണു.വി.നോമ്പിൽ ചിലതെല്ലാം ഉപേക്ഷിച്ചു ദൈവത്തോടു അടുക്കുന്നതിനാൽ പാപബോധം ഉണ്ടാകുന്നു.ആ പാപബോധം സത്യ അനുതാപത്തിലേ ക്കുംസത്യകുമ്പസാരത്തിലേക്കും നമ്മെ നയിക്കുന്നു.അങ്ങനെ പുതുക്കംപ്രാപിച്ച ഒരു ജീവിതത്തിൻറെ പാത വി.നോമ്പു നമ്മുടെ മുൻപിൽ തുറന്നു തരുന്നു.                    സന്ധ്യയുടെ ഏവൻഗേലിയോനിൽ നിന്നു ഇന്നത്തെ ധ്യാനചിന്തകൾ ആരംഭിക്കാം.വി.ലൂക്കോഃ4;1-15-നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസമാണു അവിടെ വിവരിച്ചിരിക്കുന്നതു.തിങ്കളാഴ്ച ധ്യാനത്തിൽ,വി.മത്തായിയുടെ സുവിശേഷത്തെ അധികരിച്ചു ചില കാര്യങ്ങൾ നാംചിന്തിക്കുകയുണ്ടായി.ചില ഗൗരവമായ ചിന്തകൾ നാല്പതാംവെള...

വി.നോമ്പു കാലധ്യാനങ്ങൾ- 3

3.ശുബുക്കോനോ.   ------------------------                 വി.നോമ്പു അനുഗ്രഹകരമാകുവാനുംഅതിൽനിന്നു ലഭിക്കേണ്ട കൃപകൾ പൂർണ്ണമായി പ്രാപിച്ചു ആത്മീയമായി വളരുവാനുമായി വി.സഭ  ക്രമപ്പെടുത്തിയിരിക്കുന്ന അതിശ്രേഷ്ഠമായ ഒരു ശുശ്രൂഷയാണു ശുബുക്കോനോ .വി.വലിയ നോമ്പിന്റെ പ്രഥമതിങ്കളാഴ്ച ഉച്ചനമസ്കാരത്തോടു  ചേർന്നു നടത്തേണ്ട ഒരു ശുശ്രൂഷയാണിതു.പണ്ടൊക്കെ ഇതു ദയറാകളിലും വൈദികസെമ്മിനാരയിലും മാത്രംനടത്തിയിരുന്നു.എന്നാൽ ഇന്നു ഓർത്തഡോക്സുസഭയിലെ അനേകം പള്ളികളിലുംഇതു ഭക്തിപൂർവ്വം ആചരിക്കുന്നു എന്നതു നമ്മുടെ ആത്മീയ നവോത്ഥാനത്തിൻറെ നാന്ദിയായി ദർശിക്കാം.വി.നോമ്പിന്റെ ആരംഭത്തിൽ തിങ്കളാഴ്ചയുടെ ഉച്ചനമസ്കാരത്തോടു ചേർന്നാണു ഇതു നടത്തേണ്ടതു എങ്കിലും,ഇന്നു വിശ്വാസികളുടെ സൗകര്യാർത്ഥംകൊത്തിനെ ഞായറാഴ്ച വി.കുർബ്ബാനയ്ക്കു ശേഷവുംസന്ധ്യാനമസ്കാരത്തോടു ചേർന്നുംആണു ആചരിക്കുന്നതു.ഈ സമയ മാറ്റം അതിൽ പങ്കെടുക്കുന്നവരുടെ സംഖ്യ വർദ്ധിക്കുവാൻ ഉപകരിക്കുന്നുണ്ടെങ്കിലുംഅതിൽനിന്നു ലഭിക്കേണ്ട ആത്മീയാനുഭവം ആർജ്ജിക്കുന്നുണ്ടോ എന്നതു ഗൗരവമായി ചിന്തിക്കേണ്ടതാണ...

വി.നോമ്പു കാലധ്യാനങ്ങൾ -2

2.ഒന്നാംതിങ്കൾ. ---------------------         വി.നോമ്പു ആരംഭിക്കുന്നു ഇന്നു സന്ധ്യാനമസ്കാരത്തോടു കൂടെ. സഭയുടെ പാരമ്പര്യമനുസരിച്ചു ദിവസം ആരംഭിക്കുന്നതു സന്ധ്യയോടുകൂടിയാണു.അതിനാൽ ഞായറാഴ്ച അസ്തമിക്കുമ്പോൾ തിങ്കളാഴ്ച ആരംഭിക്കുന്നു.അതു തിങ്കൾ സന്ധ്യയായതിനാൽ വി.നോമ്പിന്റെ പ്രത്യേക നമസ്കാരം ഇവിടെ ആരംഭിക്കുന്നു.എല്ലാ ദിവസത്തേയും പ്രധാന ധ്യാനവിഷയം അന്നത്തെ ഏവൻഗേലിയോൻ ആണു .അതിനാൽ ഇന്നത്തെ ഏവൻഗേലിയോനായ വി.മത്താഃ4;1-11ൽ നമ്മുടെ ധ്യാനംആരംഭിക്കാം.നമ്മുടെ കർത്താവിന്റെ നാല്പതുദിവസത്തെ ഉപവാസമാണു ഇവിടെ നാം വായിക്കുന്നതു.വി.നോമ്പിനെ കുറിച്ചുള്ള പല ഗൗരവ ചിന്തകളും ഇതിൽ അന്തർലീനമിയി കിടപ്പുണ്ടു എന്നതിനാൽ വി.നോമ്പിലെ പ്രഥമ വായനയായി ഒരുക്കിയതു അന്വർത്ഥമായി.എന്നാൽ നോമ്പിന്റ ഉത്തമമാതൃകയായി കർത്താവിന്റെ ഉപവാസത്തെ കാണുന്നതു കൊണ്ടു നാല്പതുനോമ്പു അവസാനിക്കുന്ന നാല്പതാംവെള്ളിയാഴ്ചയുടേയും പ്രധാന ധ്യാനവിഷയം ഇതുതന്നെയായി ഒരുക്കിയിരിക്കുന്നു.അവിടെ ഇതുകുറേക്കൂടെ ഗൗരവമായ ചിന്തയ്ക്കും ധ്യാനത്തിനും വിഷയമാക്കുവാൻആഗ്രഹിക്കുന്നതിനാൽ നോമ്പിനോടു ബന്ധമുള്ള ചില ആമുഖചിന്തകളാണു നമ്മുടെ ചിന്തയ്ക്ക...