Posts

Showing posts from July, 2019

വചനപരിച്ഛേദം- 16.

16. അനുഗ്രഹം നഷ്ടമാകുന്ന നിമിഷങ്ങള്‍. ഉല്പഃ27; 38. ഏശാവു പിതാവിനോടുഃ നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ,എന്നേയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.                    അബ്രഹാമിന്റെ ജീവിതത്തില്‍ നിന്നു നാം പുത്രനായ യിസഹാക്കിന്റെ ജീവിതത്തിലേക്കു കടക്കുന്നു. വാഗ്ദത്തപുത്രനായ യിസഹാക്കിന്റെ ജീവിതത്തിലെ ഒരു ദുരനുഭവമാണു ഇവിടെ നാം കാണുന്നതു.  യിസഹാക്കു ഏറ്റവും പ്രിയപ്പെട്ട മകന്‍ ഏശാവിന്റെ ജീവിതത്തിലുണ്ടായ ഒരു വലിയ നഷ്ടമാണു ഇവിടെ വിവരിച്ചിരിക്കുന്നതു എന്നതു കൊണ്ടു ഏശാവാണു ഇതിലെ പ്രധാന ചിന്താവിഷയം. എങ്കിലും ആ ദുഃഖത്തില്‍ പിതാവിനും പങ്കുള്ളതിനാല്‍ യിസഹാക്കും നമ്മുടെ ചിന്തയ്ക്കു വിഷയമായി തീരുന്നുണ്ടു. ഈ പിതാവും പുത്രനും നമുക്കു നല്‍കുന്ന സന്ദേശം ശ്രദ്ധിക്കാം.                      യിസഹാക്കിന്റെ മൂത്തപുത്രനായ ഏശാവിന്റെ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തില്‍ അവന്‍ വിലപിക്കുന്ന ദയനീയ ശബ്ദമാണു ഈ വാക്യത്തിലൂടെ നാം ശ്രവിക്കുന്നതു. യിസഹാക്കിനു രണ്ട...

വചനപരിച്ഛേദം-15

15- മകനും കുടുംബവും ഒരു പിതാവിന്റെ സങ്കല്പത്തില്‍. ഉല്പഃ 24;6 എന്റെ മകനെ അവിടേക്കു കൂട്ടിക്കൊണ്ടു പോകാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍ക.                       അബ്രഹാം കൈക്കൊണ്ട ഒരു നിര്‍ണ്ണായക തീരുമാനമാണു ഈ വാക്യത്തില്‍ നാം കാണുന്നതു. പിതൃപുത്രബന്ധം എങ്ങനെയായിരിക്കണമെന്നു അവിടെ നമുക്കു വായിച്ചെടുക്കുവാന്‍ സാധിക്കും. അബ്രഹാം വൃദ്ധനായി. പ്രിയപ്പെട്ട ഭാര്യ മരണം വഴിയായി വേര്‍പെട്ടു പോയി.അതിനാല്‍  ആശ്വാസവും ആശ്രയവുമായ ഏക മകന്റെ വിവാഹത്തെ കുറിച്ചു അബ്രഹാം ഗൗരവമായി ചിന്തിക്കുവാന്‍ തുടങ്ങി. ഭാര്യ മരിച്ച ഒരു ഭര്‍ത്താവിന്റെ ഏകാന്തതയും അമ്മയുടെ വാത്സല്യം നാഷ്ടപ്പെട്ട ഒരു മകന്റെ വേദനയും തളം കെട്ടി നില്‍ക്കുന്ന ഭവനാന്തരീക്ഷത്തില്‍ മകന്റെ വിവാഹം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ദീര്‍ഘകാലം സഹധര്‍മ്മിണിയായി, സുഖദുഃഖങ്ങളില്‍ പങ്കാളിയായി, ആശ്വാസമായി, താങ്ങായി, തണലായി, ഇണങ്ങിയും പിണങ്ങിയും തന്റെ പരദേശപ്രയാണ കാലത്തെ ഇതുവരെ സാര്‍ത്ഥകമാക്കിയിരുന്ന സാറാ, ദൈവം വിളിച്ചു വേര്‍പെടുത്തിയതിനാല്‍ അവന്റെ സന്നിധിയിലേക്കു എടുക്കപ്പെട്ടിരിക്കുന്നു.തിരിഞ്ഞു നോക...

വചനപരിച്ഛേദം-14

14.എല്ലാം കാണുന്ന, കരുതുന്ന ദൈവം. ഉല്പഃ 22;14. അബ്രഹാം ആസ്ഥലത്തിനു 'യഹോവ - യിരേ' എന്നു പേരിട്ടു.                             വിശ്വാസികളുടെ പിതാവായ അബ്രഹാമിനു അഭിമുഖീകരിക്കേണ്ടി വന്ന അനേകം പരീക്ഷകളില്‍ ഏറ്റം പ്രധാനപ്പെട്ട ഒന്നാണു ഉല്പത്തിപുസ്തകം 22-ാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു. ഇവിടെ അബ്രഹാം നേരിട്ട പരീക്ഷയെ കുറിച്ചു ഒന്നും രണ്ടും വാക്യങ്ങളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ''അതിന്റെ ശേഷം ദൈവം അബ്രഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാല്‍; 'അബ്രഹാമേ' എന്നു വിളിച്ചതിനു 'ഞാന്‍ ഇതാ' എന്നു അവന്‍ പറഞ്ഞു. അപ്പോള്‍ അവന്‍ 'നിന്റെ മകനെ , നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസഹാക്കിനെ കൂട്ടിക്കൊണ്ടു മോറിയാ ദേശത്തു ചെന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന മലയില്‍ അവനെ ഹോമയാഗം കഴിക്ക' എന്നു അരുളിച്ചെയ്തു.'' ദൈവമാണു അബ്രഹാമിനെ പരീക്ഷിക്കുന്നതു എന്നു ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുന്നു. എന്നാല്‍ പരിശുദ്ധനായ യാക്കോബുശ്ളീഹാ പറയുന്ന യാക്കോഃ1;13 '' പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു...

വചനപരിച്ഛേദം-13

13.നിലവിളി കേള്‍ക്കുന്ന ദൈവം. ഉല്പഃ 21;17. യഹോവയുടെ ദൂതന്‍ ആകാശത്തു നിന്നും ഹാഗാറിനെ വിളിച്ചു അവളോടുഃ ഹാഗാറേ നിനക്കെന്തു? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തു നിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.                        അബ്രഹാമിന്റെ ഭാര്യ സാറായിയുടെ മിസ്രയീമ്യദാസിയായ ഹാഗാറിന്റെ ജീവിതത്തില്‍ ദൈവം ഇടപെട്ട മറ്റൊരു നിര്‍ണ്ണായക നിമിഷമാണു നമ്മുടെ ധ്യാനവിഷയം. അതു പൂര്‍ണ്ണമായി ഗ്രഹിക്കണമെങ്കില്‍ ഹാഗാറിന്റെ മുന്‍കാലജീവിതം ഓര്‍മ്മയില്‍ ഉണ്ടായിരിക്കണം. തേടിവരുന്ന ദൈവസ്നേഹത്തെ കുറിച്ചുള്ള ധ്യാനത്തില്‍ ആ കാര്യങ്ങള്‍ ചിന്തിച്ചിട്ടുള്ളതാകയാല്‍ അതു ഇവിടെ വിവരിക്കുന്നില്ല. ദൈവം ഹാഗാറിന്റെ ജീവിതത്തില്‍ ആദ്യം ഇടപെട്ടതാണു അവിടെ നാം ധ്യാനിച്ചതു. അബ്രഹാമിന്റെ ഭാര്യ സാറായ്ക്കു ലഭിക്കാത്ത ഭാഗ്യം ലഭിച്ച ഹാഗാര്‍, അതു തന്റെ യജമാനത്തിയുടെ ദാനമാണെന്ന സത്യം മറന്നതിനാല്‍ അവിടെ ജീവിക്കുവാന്‍ കഴിയാതെ ഇറങ്ങിപ്പോകുകയും, മരണമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മുമ്പിലില്ലാതെ നിരാശപൂണ്ട ഹാഗാറിന്റെ അടുക്കല്‍ തന്റെ ദൂതനെ അയച്ചു, അവള്‍ ഒരു വലിയ ജാതിയുടെ മാതാവ...

വചനപരിച്ഛേദം-12.

12. രക്ഷ അഗണ്യമാക്കി കളഞ്ഞാല്‍... ഉല്പഃ19;19. നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഓടിപ്പോക.                         അബ്രഹാമിന്റെ സഹോദരപുത്രനായ ലോത്തിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു സംഭവമാണു ഉല്പത്തിപുസ്തകം 19-ാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു. അബ്രഹാമില്‍ നിന്നു പിരിഞ്ഞു ലോത്തു കുടുംബസമേതം പോയി പാര്‍ത്തിരുന്ന സോദോം, ഗൊമോറ പ്രദേശങ്ങള്‍, അവിടെയുള്ള ജനത്തിന്റെ അതിക്രമവും വഷളത്വവും നിമിത്തം  യഹോവ നശിപ്പിക്കുന്നു. എന്നാല്‍ ലോത്തിനേയും കുടുംബത്തേയും മാത്രം യഹോവ രക്ഷിക്കുന്നു. ലോത്തും രണ്ടു പെണ്‍മക്കളും നാശത്തില്‍ നിന്നു രക്ഷപെട്ടെങ്കിലും ലോത്തിന്റെ ഭാര്യ യാത്രാവേളയില്‍ നഷ്ടപ്പെടുന്നു; ഒപ്പം സമ്പാദ്യങ്ങളും. സോദോമിന്റെ നാശത്തില്‍ ലോത്തിനു എന്തെങ്കിലും പങ്കുണ്ടു എന്നു പറയുവാന്‍ കഴിയുകയില്ല. സോദോമിനെ നശിപ്പിക്കാതിരിക്കുവാന്‍ വേണ്ടി അബ്രഹാം യഹോവയുടെ മുമ്പില്‍ മദ്ധ്യസ്ഥത അണയ്ക്കുമ്പോള്‍ പത്തു നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ അവിടം നശിപ്പിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നുണ്ടു. ദുഷ്ടന്മാര...

വചനപരിച്ഛേദം- 11

11. തേടി വരുന്ന ദൈവസ്നേഹം ഉല്പഃ16;8 സാറായിയുടെ ദാസിയായ ഹാഗാറെ നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നുവെന്നു ചോദിച്ചു അതിന്നു അവള്‍ഃ ഞാന്‍ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകുകയാണു എന്നു  പറഞ്ഞു.                    ദൈവം തന്റെ രക്ഷാപദ്ധതിയിലേക്കു വിളിച്ചു ചേര്‍ക്കുകയും, നിന്നെ ഒരു വലിയ ജാതിയാക്കുമെന്നും നീ മൂലം ഭൂമിയിലെ സകലവംശംങ്ങളും അനുഗ്രഹിക്കപ്പെടുമെന്നും വാഗ്ദത്തം ലഭിക്കുകയും ചെയ്ത  വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണു 16-ാാം അദ്ധ്യായത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു. അബ്രഹാമിന്റെ ജീവചരിത്രത്തില്‍ മാത്രമല്ല, അബ്രഹാമിലൂടെ ആരംഭിച്ച യിസ്രായേല്‍ ജനതയുടെ ചരിത്രത്തിലും ഈ സംഭവം നിര്‍ണ്ണായകമായി  ഭവിച്ചു എന്നു യിസ്രായേലിന്റെ പില്‍ക്കാല ചരിത്രം വെളിവാക്കുന്നു. അബ്രഹാമിന്റെ ജീവിതത്തിന്റെ ഏടുകളില്‍ പ്രത്യക്ഷപ്പെടുന്നു ചുരുക്കം ചില വ്യക്തികളില്‍ സുപ്രധാനമായ ഒരു പങ്കു, ഈ സംഭവത്തില്‍ നാം കണ്ടുമുട്ടുന്ന, സാറായിയുടെ ദാസിയായ ഹാഗാറു വഹിക്കുന്നുണ്ടു. യിസ്രായേലിന്റെ ചരിത്രത്തില്‍ മാത്രമല്ല ലോകചരി...