വചനപരിച്ഛേദം-69.
69-കുടുംബജീവിത സൗഭഗം
സങ്കീ ഃ123;1 യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്നവന്‍ ഭാഗ്യവാന്‍ നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും. നീ ഭാഗ്യവാന്‍ , നിനക്കു നന്മ വരും.
ഈ സങ്കീര്‍ത്തനവും ആരോഹണഗീതങ്ങളില്‍ ഉള്‍പ്പെടുന്ന ഒന്നാണു. അജ്ഞാതകത്തൃകമായ ഒരു സങ്കീര്‍ത്തനം എന്നു ഇതിനെ വിശേഷിപ്പിക്കാം. ഇതു ആരാണു എഴുതിയതു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ആരാധനാഗീതമായി ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഈ സങ്കീര്‍ത്തനം സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ കുടുംബജീവിതം യഹോവാഭക്തനായ മനുഷ്യനു ലഭിക്കുന്ന ഒരു വലിയ അനുഗ്രഹമാണെന്നു വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ഇതു വിവാഹ ശുശ്രൂഷയില്‍ ഉപയോഗിച്ചിരുന്നതായി ചില വേദപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഭൂമിയിലെ സ്വര്‍ഗ്ഗത്തിന്റെ പതിപ്പാണു കുടുംബം എന്നു പറയാറുണ്ടു.പറുദീസായുടെ അനുഭവമാണു കുടുംബജീവിതത്തിലൂടെ ലഭിക്കേണ്ടതു. ആദ്യ മാതാപിതാക്കന്മാരായ ആദമിനേയും ഹവ്വയേയും സൃഷ്ടിച്ചു യഹോവ പറുദീസായുടെ അവകാശിയായി പാര്‍പ്പിക്കുകയാണല്ലോ ചെയ്തതു. അവിടെ അവര്‍ ദൈവത്തിന്റെ കാലൊച്ച കേള്‍ക്കുകയും ദൈവത്തോടൊപ്പം നടക്കുകയും ചെയ്തിരുന്നതായി നാം വായിക്കുന്നു. ദൈവസാന്നിദ്ധ്യം അനുഭവിച്ചിരുന്നതിനാല്‍ സന്തോഷപരിപൂര്‍ണ്ണതയും പ്രമോദങ്ങളും അവിടെ ഉണ്ടായിരുന്നു. ഇമ്പം നല്‍കുന്ന ഇടമാണു കുടുംബം എന്നു ചിലര്‍ കരുതുന്നു. അതിനാല്‍ കൂടുമ്പോള്‍ ഇമ്പം നല്‍കുന്നതാണു കുടുംബം എന്നു അവര്‍ അതിനെ നിര്‍വ്വചിക്കുകയും ചെയ്യുന്നു. ഭാഷാപരമായി അങ്ങനെ ഒരു നിര്‍വ്വചനം നല്‍കുവാന്‍ കഴിയുമോ എന്നു സംശയിക്കണം. ഭാഷാപണ്ഡിതന്മാര്‍ അതു തീരുമാനിക്കട്ടെ. ദൈവസാന്നദ്ധ്യമാണു ഇമ്പങ്ങള്‍ക്കു കാരണം എന്ന സത്യം അവര്‍ വിസ്മരിക്കുന്നോ എന്നു സംശയിക്കണം. സ്വാര്‍ത്ഥത കലര്‍ന്ന ഒരു സ്നേഹം ഈ നിര്‍വ്വചനത്തില്‍ നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നു.അതുകൊണ്ടുതന്നെ ആ ഇമ്പത്തില്‍ കയ്പുരസം കലരുകയും ചെയ്യുന്നു. ദൈവസാന്നദ്ധ്യം അനുഭവിക്കുന്നതിനാല്‍ സ്വാര്‍ത്ഥരഹിതവും പ്രതിഫലേച്ഛയില്ലാത്തതുമായ സ്നേഹത്തില്‍ നിന്നു ഉത്ഭൂതമാകുന്ന ആനന്ദാതിരേകമാണു കുടുബജീവിതത്തെ സ്വര്‍ഗ്ഗ തുല്യമാക്കുന്നതു. ആ സ്വര്‍ഗ്ഗീയ അനുഭവം കുടുംബത്തില്‍ എങ്ങനെ പങ്കിട്ടു അനുഭവിക്കാമെന്നും അതിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നും അതിനു ആവശ്യമായിരിക്കുന്നതു എന്തെല്ലാമാണെന്നും ഈ സങ്കീര്‍ത്തനത്തില്‍ നിന്നു നമുക്കു വായിച്ചെടുക്കുവാന്‍ കഴിയും.
നന്മയും പൂര്‍ണ്ണപ്രസാദവുമുള്ള ദൈവഹിതം എന്തെന്നു തിരിച്ചറിഞ്ഞു ഭക്തിയോടെ ദൈവവഴികളില്‍ സഞ്ചരിക്കുന്ന മനുഷ്യനെ ഭാഗ്യവാന്‍ എന്നാണു ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നതു. ആദ്യവാക്യത്തില്‍ തന്നെ രണ്ടുപ്രാവശ്യം ഈ വാക്കു ഉപയോഗിച്ചിരിക്കുന്നു. .വി.വേദപുസ്തകത്തില്‍ ഈ പദം അനേകം ഭാഗത്തു കാണാന്‍ കഴിയും. വി.വേദപുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ചിരിക്കുന്ന പദവും ഇതുതന്നെയാണു.സങ്കീര്‍ത്തനത്തില്‍ മാത്രം അനേകം ഭാഗത്തു ഈ പദം ഉപയോഗിച്ചിട്ടുണ്ടു. ഒന്നാം സങ്കീര്‍ത്തനം തന്നെ ഭാഗ്യവാനെ കുറിച്ചു പറഞ്ഞു കൊണ്ടാണല്ലോ ആരംഭിക്കുന്നതു. എന്നാല്‍ ഇതെല്ലാം ഭാഗ്യാവസ്ഥയുടെ ഓരോ തലങ്ങളെ മാത്രമേ പ്രകടമാക്കുന്നുള്ളു. ഇതെല്ലാം കൂടെ ചേര്‍ത്തു വച്ചാലും ദൈവം നമുക്കു നല്‍കുന്ന ഭാഗ്യാതിരേകം പൂര്‍ണ്ണമാകയില്ല എന്നതാണു സത്യം. ഭാഗ്യവാന്‍ എന്നു വി.വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനെ കുറിച്ചു തന്നെ ഒരു ഗൗരവമായ വിശകലനം ആവശ്യമാണു. മലയാള വേദപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഗ്യവാന്‍ എന്ന പദത്തിന്റെ സ്ഥാനത്തു ഇംഗ്ളീഷില്‍ Blessed എന്ന പദമാണു കാണുന്നതു. Blessed എന്ന പദത്തിന്റെ ശരിയായ അര്‍ത്ഥം അനുഗൃഹീതന്‍ എന്നാണു. അനുഗൃഹീതനും ഭാഗ്യവാനും തമ്മില്‍ സാരമായ വ്യത്യാസമുണ്ടു. എങ്കിലും നാം ഇതു പര്യായപദങ്ങളായിട്ടാണു ഉപയോഗിക്കുന്നതു. ഈ രണ്ടു പദങ്ങളും വെളിവാക്കുന്ന ആശയങ്ങളെ കുറിച്ചു ശരിയായി പഠിക്കുമ്പോള്‍ ഭാഗ്യവാന്‍ എന്ന പദം അനുഗൃഹീതന്‍ എന്ന പദത്തെക്കാള്‍ വളരെ താഴെയാണു നില്ക്കുന്നതു എന്നു മനസ്സിലാകും.' ഭാഗ്യം ' എന്നതിനു സ്വയമേവാഗതമായ നന്മ അഥവാ ഐശ്വര്യം എന്ന അര്‍ത്ഥമാണു ധ്വനിക്കുന്നതു. അതു ലഭിച്ച ആളല്ലാതെ മറ്റാരും അതിനു കാരണമാകുന്നില്ല. അതില്‍ അയാള്‍ക്കു മാത്രമേ പങ്കുള്ളു. സ്വപ്രയത്നം കൊണ്ടോ, സൗഭാഗ്യം കൊണ്ടോ കരഗതമായ ഒന്നായിട്ടാണു അതിനെ കാണുന്നതു. ഇംഗ്ളീഷില്‍ അതിനു Luck ,Lucky , fortunate എന്നീ വാക്കുകളാണു ഉപയോഗിക്കുന്നതു. എന്നാല്‍ അനുഗഹം, അനുഗൃഹീതന്‍ എന്നീ പ്രയോഗങ്ങളില്‍ , അതു പ്രാപിക്കുന്ന ആളിനോടൊപ്പം മറ്റൊരാളുടെ പങ്കു കൂടെ വെളിപ്പെടുന്നു. മാത്രമല്ല, അതു ലഭിക്കുന്ന ആളിനേക്കാള്‍ ഉന്നതമായ ഒരുസ്ഥാനമാണു അതിന്റെ ദാതാവിനു കല്പിക്കുന്നതു.അനുഗ്രഹം പ്രാപിക്കുന്ന ആളിന്റെ സ്വഭാവത്തിനും യോഗ്യതയ്ക്കും അതില്‍ സ്ഥാനം ഉണ്ടെങ്കിലും അതിനേക്കാള്‍ അധികമായി ദാതാവിന്റെ സ്നേഹവും കാരുണ്യവും കരുതലുമൊക്കെയാണു ആ വാക്കു പ്രകാശിപ്പിക്കുന്നതു. ഭാഗ്യവാന്‍ എന്നു മലയാള വേദപുസ്തകത്തില്‍ കാണുന്നിടത്തെല്ലാം blessed എന്ന വാക്കാണു ഇംഗ്ളീഷില്‍ ഉപയോഗിച്ചിരിക്കുന്നതു എന്നതു സത്യം വെളിവാക്കുന്നു. ഒരു ഉദാഹരണം. വിശുദ്ധ കന്യകമറിയാമിനെ കുറിച്ചു എലിസബേത്തു പ്രവചിച്ചു പറയുമ്പോള്‍ , '' സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ എന്നും 'വിശ്വസിച്ചവള്‍ ഭാഗ്യവതി എന്നും പറഞ്ഞിരിക്കുന്നിടത്തും , തുടര്‍ന്നു വിശുദ്ധ മറിയാം തന്നെ കുറിച്ചു പറയുമ്പോള്‍ , 'എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും ' എന്നു പറഞ്ഞിരിക്കുന്നിടത്തും ഇംഗ്ളീഷില്‍ blessed എന്ന വാക്കാണു ഉപയോഗിച്ചിരിക്കുന്നതു.( വി. ലൂക്കോഃ 11;42,48) അവിടെ ഭാഗ്യവതി എന്നതിനേക്കാള്‍ അനുഗൃഹീത എന്ന വാക്കാണു ശരി. ഭാഗ്യവാന്‍ എന്ന വാക്കു തികച്ചും തെറ്റാണു എന്നല്ല പറയുന്നതു, അനുഗൃഹീതന്‍ , അനുഗ്രഹിക്കപ്പെട്ടവന്‍ എന്നീ വാക്കുകളാണു ശരിയായ അര്‍ത്ഥം പ്രകാശിപ്പിക്കുന്നതു എന്നതിനാല്‍ അതാണു കൂടുതല്‍ അഭികാമ്യവും ഉചിതവും എന്നു മാത്രമാണു ഉദ്ദേശിക്കുന്നതു. അനുഗ്രഹദാതാവായ ദൈവത്തിനു അവിടെയെല്ലാം ഉന്നതമായ ഒരു സ്ഥാനമാണു കല്പിച്ചിരിക്കുന്നതു; കല്പിക്കേണ്ടതു. ഈ ആശയം മനസ്സില്‍ കരുതിക്കൊണ്ടു വേണം ഈ സങ്കീര്‍ത്തനത്തിലേക്കു കടന്നു ചെല്ലുവാന്‍ എന്നതിനാലാണു ഇത്രയും വിശദമായി പറഞ്ഞതു. അപ്പോള്‍ മാത്രമേ ഈ സങ്കീര്‍ത്തനം ഉദീരണം ചെയ്യുന്ന ആശയങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാന്‍ കഴിയുകയുള്ളു.
സങ്കീര്‍ത്തനത്തിലേക്കു കടക്കാം. നമ്മുടെ ചിന്തയ്ക്കു പ്രധാന വിഷയമായി തീര്‍ന്നിരിക്കുന്ന പ്രഥമ വാക്യത്തില്‍ രണ്ടു കാര്യങ്ങളാണു കാണുന്നതു. ദൈവത്തിന്റെ കരങ്ങളില്‍ നിന്നു അനുഗ്രഹം പ്രാപിച്ചു അനുഗൃഹീതനായി തീരണമെങ്കില്‍ മനുഷ്യന്‍ എന്താണു ചെയ്യേണ്ടതെന്നു ഒന്നാമതായി പറയുന്നു. അനുഗൃഹീതന്‍ ആകുവാന്‍ രണ്ടു കാര്യങ്ങള്‍ അനിവാര്യമായി ചെയ്തേ മതിയാകൂ എന്നു അവിടെ പറയുന്നു. യഹോവയെ ഭയപ്പെടുക, അവന്റെ വഴികളില്‍ നടക്കുക എന്നിവയാണു അവ. അനുഗ്രഹത്തിന്റെ കവാടം നമ്മുടെ മുമ്പില്‍ തുറക്കപ്പെടണമെങ്കില്‍ ആദ്യം വേണ്ടതു യഹോവയെ ഭയപ്പെടുക എന്നതാണു. യഹോവയെ ഭയപ്പെടുക എന്നതുകൊണ്ടു എന്താണു അര്‍ത്ഥമാക്കുന്നതു. ഇംഗ്ളീഷില്‍ അതിനു fear of God എന്നാണു പറഞ്ഞിരിക്കുന്നതു. ഇവിടെ fear എന്നും ഭയം എന്നും പറഞ്ഞിരിക്കുന്നതിനു നാം സാധാരണ കല്പിക്കുന്ന അര്‍ത്ഥമാണോ ഉള്ളതു എന്നു പരിശോധിക്കേണ്ടതുണ്ടു. പേടി , ഭയം എന്നീ പദങ്ങള്‍ കൊണ്ടു നാം അര്‍ത്ഥമാക്കുന്നതു ആപത്തു അനര്‍ത്ഥങ്ങള്‍ തുടങ്ങിയവ വന്നു ഭവിക്കും എന്ന ചിന്തയില്‍ നിന്നു ഉണ്ടാകുന്ന ഒരു വികാരമായിട്ടാണു. മരണഭയം ആപത്ഭയം എന്നിവ ഉദാഹരണങ്ങള്‍. അതിന്റെ അനന്തര ഫലമാകട്ടെ ആകുലവും വ്യാകുലവും ചിന്താഭാരങ്ങളുമാണു. എന്നാല്‍ ഇതിനു വിപരീതമായ ഒരു അര്‍ത്ഥമാണു ദൈവഭയം എന്ന പ്രയോഗം വെളിവാക്കുന്നതു. ദൈവഭയമുള്ളവര്‍ക്കു ആകുലവും വ്യാകുലവും ചിന്താഭാരവും ഉണ്ടാകയില്ലെന്നുമാത്രമല്ല, അവര്‍ ഭയരഹിതരായി ജീവിക്കും എന്നതാണു അതിന്റെ പ്രത്യേകത. ഭയപ്പെടേണ്ട എന്നതു വി.വേദപുസ്തകം മനുഷ്യകുലത്തിനു വലിയ വാഗ്ദത്തമാണു. യെശ്ശയ്യാ പ്രവാചകനിലൂടെ ദൈവം നല്‍കിയ ആ വാഗ്ദത്തം കേള്‍ക്കുകഃ യെശ്ശഃ 41;10 '' ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ടു, ഭ്രമിച്ചു നോക്കേണ്ട ഞാന്‍ നിന്റെ ദൈവമാകുന്നു.'' കര്‍ത്താവിന്റെ ജനനസമയത്തു ദൂതന്മാര്‍ ആട്ടിടയരോടു സുവിശേഷിച്ചതും ഇതുതന്നെ, ''ഭയപ്പെടേണ്ട , സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.'' (വി.ലൂക്കോഃ 2;9) അങ്ങനെ അനേക തെളിവുകള്‍ വി.വേദപുസ്തകത്തില്‍ നിന്നു ഉദ്ധരിക്കുവാന്‍ കഴിയും. യഹോവയെ ഭയപ്പെടുക എന്നു പറയുമ്പോള്‍ ദൈവഭക്തിയും വിശ്വാസവുമാണു അര്‍ത്ഥമാക്കുന്നതു. സദൃഃ1;7 ല്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നു.'' യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അതിന്റെ ഇംഗ്ളീഷു പരിഭാഷ,Fear of God is the begining of wisdom എന്നാണു. അവിടെ ഭയത്തിനു ഭക്തി എന്നുതന്നെയാണല്ലോ പറഞ്ഞിരിക്കുന്നതു. ഭയഭക്തിബഹുമാനാദരവുകളാണു അവിടെ വ്യഞ്ജിക്കുന്നതു. അതില്‍ ഭക്തിയും വിശ്വാസവും ബഹുമാനവും ആദരവും ആരാധനയും ആശ്രയവും സങ്കേതവും ബലവും എല്ലാ അന്തര്‍ലീനമായി കിടക്കുന്നു. അനുഗൃഹീതന്‍ ആകുവാനുള്ള ആദ്യ പടി ഭക്തിയാണു എന്നു സാരം. വിശ്വാസവും ആശ്രയവും സമര്‍പ്പണവും ആദരവും ആരാധനയും പ്രാര്‍ത്ഥനയും എല്ലാം സമഞ്ജസമായി സമ്മേളിക്കുന്നതാണു യഥാര്‍ത്ഥ ഭക്തി. ഭക്തന്റെ മുമ്പില്‍ അനുഗ്രഹത്തിന്റെ കവാടം തുറക്കപ്പെടുന്നു. സങ്കീഃ 128;4 ഇതു വെളിവാക്കുന്നു.'' യഹോവാഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
'അവന്റെ വഴിയില്‍ നടക്കുക' എന്നതാണു അനുഗൃഹീതന്‍ ആകുവാകുവാനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം.' നടപ്പു' എന്ന പദത്തിനു പല അര്‍ത്ഥങ്ങള്‍ ഉണ്ടു.പ്രവൃത്തി എന്നാണു ഒരര്‍ത്ഥം.'പ്രവൃത്തിദോഷം' എന്നു പറയാറുണ്ടല്ലോ. സ്വഭാവം എന്നും അതിനു അര്‍ത്ഥമുണ്ടു. ഇവിടെ യഹോവയുടെ കല്പനകള്‍ ആചരിക്കുക എന്നാണു അര്‍ത്ഥമാക്കുന്നതു. സങ്കിഃ 119;1-5 ''യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍ തന്നെ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചു തന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.'' എന്നിങ്ങനെ ന്യായപ്രമാണം അനുസരിച്ചു ദൈവത്തിന്റെ വഴികളില്‍ നടക്കുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ ' അവന്റെ വഴികളില്‍ നടക്ക എന്നതു കൊണ്ടു സങ്കീര്‍ത്തനക്കാരന്‍ ഉദ്ദേശിക്കുന്നതു എന്താണെന്നു വ്യക്തമാകും. അവിടെ ന്യായപ്രമാണങ്ങള്‍, സാക്ഷ്യങ്ങള്‍, പ്രമാണങ്ങള്‍, വഴികള്‍, ചട്ടങ്ങള്‍ എന്നിങ്ങനെയുള്ള പദങ്ങളാണു ദൈവത്തിന്റെ വഴികളായി പറഞ്ഞിരിക്കുന്നതു. അതെല്ലാം ശരിയായി ആചരിക്കുക എന്നാണു അര്‍ത്ഥമാക്കുന്നതു. ഭക്തിയുടെ കാര്യം പറഞ്ഞിട്ടു അതിനോടു ചേര്‍ത്തു വഴികളില്‍ നടക്കുക എന്നു കൂടി പറയുമ്പോള്‍ മറ്റൊരു സത്യം വെളിവാകുന്നു.വിശ്വാസവും ഭക്തിയും അതോടൊപ്പം അതിനനുസരണമായ ജീവിതവും ഭാഗ്യാവസ്ഥയ്ക്കു അനിവാര്യമാണു . അതാണു പരി.യാക്കോബുശ്ളീഹാ ''പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാകുന്നു.' യാക്കോഃ2;26, പറയുവാന്‍ കാരണം. ഭക്തിയും വിശ്വാസവും പ്രവൃത്തിയും കൂടെ ചേരുമ്പോള്‍ നാം അനുഗൃഹീതന്‍റെ അവസ്ഥയിലേക്കു ഉയര്‍ത്തപ്പെടും.
യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്നവരുടെ ഭാഗ്യാതിരേകത്തെ കുറിച്ചു സങ്കീര്‍ത്തനക്കാരന്‍ തുടര്‍ന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകും. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും എന്നതാണു ഒന്നാമത്തെ ഫലം. യഹോവഭക്തനായ മനുഷ്യനു എല്ലാം സൗജന്യമായി ലഭിക്കും എന്നല്ല ഇവിടെ പറയുന്നതു. പലരും അങ്ങനെയാണു വിശ്വസിക്കുന്നതു.നാം ഒന്നും ചെയ്യേണ്ട കാര്യമില്ല, എല്ലാം ദൈവം നമുക്കു വേണ്ടി ചെയ്തുകൊള്ളും എന്നാണു പലരും കരുതുന്നതു. വിശ്വാസത്തോടും ഭക്തിയോടും കൂടെ നമുക്കു ആവുംവിധം അദ്ധ്വാനിക്കുക, അതിന്റെ ഫലം കുറവുകൂടാതെ ദൈവം തരും എന്നാണു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു.അദ്ധ്വാനത്തിനു ഫലം ലഭിക്കുന്നതും അതു അനുഭവിക്കുവാന്‍ കഴിയുന്നതുമാണു അനുഗ്രഹം. ലോട്ടറി അടിക്കുന്നതും അദ്ധ്വാനിക്കാതെ ലഭിക്കുന്ന സമ്പാദ്യങ്ങളും എല്ലാം ഭാഗ്യമെന്നും അനുഗ്രഹമെന്നും കരുതുന്നവര്‍ സങ്കീര്‍ത്തനക്കാരനോടു യോജിക്കുമെന്നു തോന്നുന്നില്ല. അതു ഭാഗ്യമാകാം; അനുഗ്രഹമാകും എന്നു പറയുവാന്‍ പ്രയാസമാണു. അതു അനുഭവിക്കുവാന്‍ കഴിയുമ്പോഴാണു അനുഗഹമാകുന്നതു. ലോട്ടറിയിലൂടെ ലക്ഷങ്ങള്‍ ലഭിച്ചവരുടെ ചരിത്രം പത്രങ്ങള്‍ വെളിപ്പെടുത്തിയതു വായിക്കുമ്പോള്‍ അതു അനുഗ്രഹമായിരുന്നോ എന്ന സംശയം ബലപ്പെടും.പലരും കാലവിളംബമെന്യേ പഴയതിനേക്കാള്‍ ദാരുണമായ അവസ്ഥയിലേക്കു നിപതിച്ചതായിട്ടാണു പത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതു. ദൈവത്തില്‍ ആശ്രയിച്ചു അദ്ധ്വാനിക്കുക. അവന്‍ തക്ക പ്രതിഫലം തരും. അതു സംതൃപ്തിയോടെ അനുഭവിക്കുവാനും കഴിയും. അവരാണു ഭാഗ്യവാന്മാര്‍. സങ്കീഃ 37;3-5 ''യഹോവയില്‍ ആശ്രയിച്ചു നന്മ ചെയ്യുക, ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്കുക , യഹോവയില്‍ തന്നെ രസിച്ചു കൊള്‍ക, അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക, അവനില്‍ തന്നെ ആശ്രയിക്കുക, അവന്‍ അതു നിര്‍വ്വഹിക്കും.''
അദ്ധ്വാനഫലം അനുഭവിക്കുവാന്‍ ഇടയാകണമെങ്കില്‍ എങ്ങനെയാണു അദ്ധ്വാനിക്കേണ്ടതു എന്നു 127ാം സങ്കീര്‍ത്തനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.'' യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാര്‍ വൃഥാ ജാഗരിക്കുന്നു.നിങ്ങള്‍ അതികാലത്തു എഴുനേല്‍ക്കുന്നതും താമസിച്ചു കിടക്കാന്‍ പോകുന്നതും കഠിന പ്രയത്നം ചെയ്തു ജീവിക്കുന്നതും വ്യര്‍ത്ഥമത്രേ.തന്റെ പ്രിയന്നോ അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.(സങ്കീഃ127;1,2) എന്നിങ്ങനെ ജ്ഞാനിയായ ശലോമോന്‍ പറയുന്നു.അദ്ധ്വാനിച്ചിട്ടു കാര്യമില്ല, യഹോവ തനിക്കു ഇഷ്ടമുള്ളവര്‍ക്കു എല്ലാം ദാനമായി നല്‍കും എന്നു ചിന്തിക്കുവാന്‍ ഈ വാക്യം ഇടയാക്കിയെന്നു വരാം. യഹോവയെ കൂടാതെ ചെയ്യുന്ന അദ്ധ്വാനങ്ങളെ കുറിച്ചാണു ഇവിടെ പറഞ്ഞിരിക്കുന്നതു. തന്റെ പ്രിയന്നോ അതു ഉറക്കത്തില്‍ കൊടുക്കുന്ന എന്നു പറഞ്ഞതിനു അദ്ധ്വാനം കൂടാതെ ലഭിക്കും എന്നു അര്‍ത്ഥം കല്പിക്കുവാന്‍ കഴിയുകയില്ല. വി.മര്‍ക്കോഃ 4;26'27 ല്‍ കര്‍ത്താവു ദൈവരാജ്യത്തെ കുറിച്ചു പറഞ്ഞ ഉപമ ശ്രദ്ധിക്കുകഃ ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതു പോലെ ആകുന്നു.' യഹോവയില്‍ ആശ്രയിച്ചു അദ്ധ്വാനിക്കുന്നവര്‍ ഫലത്തെ കുറിച്ചു ആകുലപ്പെടേണ്ട എന്നത്രെ അര്‍ത്ഥമാക്കുന്നതു. നിനക്കു നന്മ വരും എന്ന സങ്കീര്‍ത്തന വാക്യത്തിനു അത്രയും അര്‍ത്ഥം കല്പിക്കേണ്ടതുണ്ടു.
യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്ന അനുഗൃഹീതനായ മനുഷ്യനു ലഭിക്കുന്ന നന്മ എന്തെല്ലാമാണെന്നു തുടര്‍ന്നു പറയുന്നു. അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തെ കുറിച്ചാണു അവിടെ പറയുന്നതു്. കെട്ടുറപ്പുള്ള സുസ്ഥിരമായ സന്തോഷവും സമാധാനവും സംതൃപ്തിയുമുള്ള ഒരു കുടുംബജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണു ഭാര്യാഭത്തൃബന്ധവും പിതൃപുത്രബന്ധവും. ഇവ രണ്ടും പരസ്പര പൂരകങ്ങളാകയാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിനു സംഭവിക്കുന്ന അപചയങ്ങള്‍ കുടുംബജീവിതത്തിന്റെ എല്ലാ സമാധാനവും സ്വസ്തതയും നഷ്ടപ്പെടുത്തുന്നു. ഈ രണ്ടു ബന്ധങ്ങളും അഭംഗുരം കാത്തു പരിപാലിക്കുമ്പോള്‍ മാത്രമേ കുടുംബജീവിതം അനുഗ്രഹകരമാകുകയുള്ളു. ദൈവത്താല്‍ അനുഗഹിക്കപ്പെട്ട ഒരു മനുഷ്യന്റെ ഈ ബന്ധങ്ങള്‍ എങ്ങനെയുള്ളതായിരിക്കും എന്നാണു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു. ഫലപ്രദമായ മുന്തിരിവള്ളിപോലെയുള്ള ഭാര്യയും മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍ പോലെയുള്ള മക്കളുമാണു യഹോവാഭക്തനായ മനുഷ്യനു ദൈവം നല്‍കുന്ന വലിയ അനുഗഹം. ഭാര്യാഭര്‍ത്തൃബന്ധം കുടുംബജീവിതത്തിന്റെ അടിത്തറയാണെങ്കില്‍ മക്കള്‍ സൗഭാഗ്യകരമായ കുടുംബജീവിതത്തിന്റെ പൂര്‍ണ്ണതയാണു.
ദൈവത്താല്‍ അനുഗൃഹീതനായ യഹോവാഭക്തനായ മനുഷ്യന്റെ ഭാര്യാഭര്‍ത്തൃബന്ധം എങ്ങനെയുള്ളതാണു എന്നത്രേ ആദ്യം പറയുന്നതു. അവിടെയാണല്ലോ കുടുംബം ആരംഭിക്കുന്നതു.ഭാര്യ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിയാണു.മുന്തിരിവള്ളിയെക്കുറിച്ചു വി.വേദപുസ്തകത്തില്‍ ഉടനീളം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. അതെല്ലാം വിശകലനം ചെയ്യുക ഇവിടെ സുസാദ്ധ്യമല്ല. ഫലപ്രദമായ മുന്തിരിവള്ളി എന്ന പ്രയോഗം അനേകം ചിന്തകള്‍ പകര്‍ന്നു തരുന്നു. ഭാര്യയാണു കുടുംബജീവിതത്തിന്റെ സന്തോഷവും ഐശ്വര്യവും ഭദ്രതയുമെല്ലാം നിലനിര്‍ത്തുന്ന പ്രധാന ഘടകം. മുന്തിരി ലഹരി പകരുന്നതോടൊപ്പം മുന്തിരിത്തോട്ടം ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സത്രീ കുടുംബത്തിന്റെ വിളക്കാണെന്നു പറയാറുണ്ടല്ലോ. കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടാതെ നിലനില്ക്കുന്നതു സ്ത്രീയിലൂടെയാണു. ''ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു, യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.''(സദൃഃ18;22) എന്നാണല്ലോ ജ്ഞാനിയായ ശലോമോന്‍ പറഞ്ഞിരിക്കുന്നതു.സ്ത്രീ തെറ്റിപ്പോയാല്‍ കുടുംബം തകരുന്നു.പുരുഷനു തക്കതുണയായി സ്ത്രീയെ സൃഷ്ടിച്ചു എന്നു ആദ്യപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതില്‍ ഈ സത്യം നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നു.സ്ത്രീ വീട്ടിനകത്തെ ഫലപ്രദമായ മുന്തിരിവള്ളിയായി, സന്തോഷം പകരുന്നതായി എന്നാളും നിലനില്ക്കണമെങ്കില്‍ അതിനു ആവശ്യമായ പരിചരണവും പരിരക്ഷയും പുരുഷനില്‍ നിന്നു ഉണ്ടാകേണ്ടതുണ്ടു.എന്നാല്‍ ഇന്നു പലപ്പോഴും മുന്തിരിവള്ളിയായി മാറേണ്ട സ്ത്രീ സമൂഹമദ്ധ്യത്തില്‍ ഒരു പ്രദര്‍ശനവസ്തുവായി പരിണമിച്ചു അന്യര്‍ക്കു ലഹരിയായി തീരുന്നു എന്നതാണു കുടുബശൈഥില്യത്തിനു ഒരു കാരണമെന്നതു ഇവിടെ നാം അറിയേണ്ടതുണ്ടു.
ഒരു കാര്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. മനുഷ്യജീവിതത്തില്‍ ഏറ്റം വിലമതിക്കേണ്ടതും ശ്രദ്ധാപൂര്‍വ്വം പരിപാലിക്കേണ്ടതുമായ ഒന്നാണു ഭാര്യാഭര്‍ത്തൃബന്ധം. കുടുംബത്തിന്റെ അടിത്തറ ഭാര്യാഭര്‍ത്തൃബന്ധം ആണെന്നു പറയുവാന്‍ കാരണമതാണു.മറ്റുള്ള ബന്ധങ്ങളെല്ലാം അതിനു താഴെയാണെന്നോ, അവയൊന്നും കാര്യമായി പരിഗണിക്കേണ്ടതില്ലെന്നോ അതിനു അര്‍ത്ഥമില്ല. മറ്റെല്ലാ ബന്ധങ്ങളും ജീവിതത്തിലേക്കു കടന്നു വന്നതിന്റെ പിന്നില്‍ ആ വ്യക്തിയുടെ ഉദ്ദേശത്തിനോ ആഗ്രഹത്തിനോ തീരുമാനത്തിനോ വലിയ സ്ഥാനമില്ല. മാതാപിതാക്കളെ ലഭിച്ചതില്‍ എന്റെ ആഗ്രഹത്തിനോ തീരുമാനത്തിനോ എന്തു സ്ഥാനമാണുള്ളതു.മക്കളെ ലഭിക്കുന്നതില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥാനമുണ്ടെങ്കിലും അതിനു അനുസരണമായിട്ടാണു ലഭിക്കുന്നതു എന്നു പറയുവാന്‍ കഴിയുകയില്ലല്ലോ. ആഗ്രഹിച്ചിട്ടും തീരുമാനിച്ചിട്ടും മക്കളെ ലഭിക്കാത്ത ഭാര്യാഭര്‍ത്താക്കന്മാരുടെ അനുഭവം അതിനു ഒരു തെളിവാണു. മകനെ ആഗ്രഹിച്ചിട്ടു മകളെ ലഭിക്കുകയും മകളെ പ്രതീക്ഷിച്ചിട്ടു മകനെ കിട്ടുകയും ചെയ്യുക സാധാരണമാണല്ലോ. മക്കള്‍ പോലും നാം ആഗ്രഹിക്കുന്ന വിധത്തില്‍ ആകുന്നുമില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇവിടെയെല്ലാം നമ്മുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥാനമുണ്ടെങ്കിലും അതിന്റെ പിന്നില്‍ ശക്തമായ ഒന്നു പ്രവര്‍ത്തിക്കുന്നുണ്ടു. അതാകട്ടെ നമ്മെ ഇവിടെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ ഇച്ഛയും തീരുമാനവുമാണു. ഭാര്യാഭര്‍ത്തൃബന്ധത്തിലും ദൈവത്തിന്റെ ഇഷ്ടം ഒരു പ്രധാന ഘടകമാണെങ്കിലും നമ്മുടെ ആഗ്രഹത്തിനും തീരുമാനത്തിനും സ്ഥാനമുണ്ടെന്നതാണു സത്യം. നമ്മുടെ ആഗ്രഹവും ദൈവത്തിന്റെ ഇഷ്ടവും പൊരുത്തപ്പെടുമ്പോഴാണു അതു സംഭവിക്കുന്നതു. അതുകൊണ്ടുതന്നെ അതു കാത്തു പരിപാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധയും ഒരുക്കവും ആവശ്യമാണു.കാരണം,നമ്മുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും ശിഥിലമാകുവാന്‍ സാദ്ധ്യത കൂടുതലാണു. ഭാര്യാഭര്‍ത്താക്കന്മാരെ കൂട്ടി യോജിപ്പിക്കുന്നതു ദൈവമാണെങ്കിലും വേര്‍പിരിയാന്‍ സാദ്ധ്യതയുണ്ടു.'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു.' എന്നു പറയാന്‍ കാരണമതാണു. പിതൃപുത്രബന്ധത്തിലും സാഹോദര്യബന്ധത്തിലും എല്ലാം ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നണ്ടല്ലോ. എന്നാല്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനു വ്യക്തിപരമായ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണു കാരണമെന്നു പറയുമ്പോള്‍ ദൈവത്തിനു അവിടെ ഒരു പങ്കുമില്ല എന്നാണു പറയുന്നതു എന്നു തോന്നാം.ദൈവഭക്തനായ മനുഷ്യന്റെ ആഗ്രഹവും തീരുമാനങ്ങളും ദൈവഹിതാനുസരണമായിരിക്കും എന്നതാണു അതിനുള്ള മറുപടി. ദൈവഭക്തനായ മനുഷ്യന്‍ ദൈവപാതയില്‍ സഞ്ചരിച്ചു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ദൈവഹിതാനുസരണമായതിനാല്‍ ആ ബന്ധങ്ങള്‍ സുസ്ഥിരമായിരിക്കും.അല്ലാത്തവ ശിഥിലവും തകര്‍ന്നതുമായി തീരുന്നു. ദൈവഭക്തനായ മനുഷ്യന്റെ ബന്ധങ്ങള്‍ മാത്രമേ സന്തോഷവും സമാധാനവും നല്‍കുന്ന കെട്ടുറപ്പുള്ള ബന്ധമാകുകയുള്ളു.
കുടുബജീവിതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനു വളരെ പ്രാധാന്യമുള്ളതു കൊണ്ടാണു കര്‍ത്താവു '' മനുഷ്യന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും, ഇരുവരും ഒരു ദേഹമായി തീരും ''(വി.മത്താഃ19;5) എന്നു പറഞ്ഞതു. പരി.പൗലോസുശ്ളീഹായാകട്ടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തോടാണു സാദൃശ്യപ്പെടുത്തിയിരിക്കുന്നു.(എഫേഃ5;20-6;3) ഭാര്യ എങ്ങനെ ആയിരിക്കണം ഭര്‍ത്താവു എങ്ങനെ വര്‍ത്തിക്കണം എന്നൊക്കെ പരി.പൗലോസുശ്ളീഹാ അതിനോടു ചേര്‍ത്തു പറയുന്നതു കൂടെ ശ്രദ്ധിക്കുമ്പോഴാണു ,ഭാര്യ വീട്ടിനകത്തെ ഫലപ്രദമായ മുന്തിരിവള്ളിയെന്ന സങ്കീര്‍ത്തനക്കാരന്റെ വാക്കുകളുടെ അര്‍ത്ഥം വ്യക്തമാകുന്നതു.
ദൈവാശ്രയത്തോടെയും ദൈവ ഭക്തിയോടെയും ദൈവത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്ന ഭാര്‍യ്യാഭര്‍ത്താക്കന്മാര്‍ക്കു ലഭിക്കുന്ന മറ്റൊരു അനുഗഹമാണു മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍പോലെയുള്ള മക്കള്‍. സങ്കീഃ127;3 '' മക്കള്‍ യഹോവ നല്‍കുന്ന അവകാശവും ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ.' 128;4ല്‍ പറയുന്നു. ''യഹോവാഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവാനാകും.' ഒലിവുവൃക്ഷത്തെ കുറിച്ചും ഒലിവുഫലത്തെ കുറിച്ചും ഒലിവു എണ്ണയെ കുറിച്ചും വി.വേദപുസ്തകത്തില്‍ അനേകം പരാമര്‍ശങ്ങള്‍ കാണുന്നുണ്ടു.അവയോടു ഇതു ചേര്‍ത്തു വയ്ക്കുമ്പോള്‍ മക്കളില്‍ കൂടെ ജീവിതത്തില്‍ അനുഭവിക്കുവാന്‍ കഴിയുന്ന സന്തോഷവും സ്നേഹവും പങ്കിടലുമൊക്കെയാണു വെളിവാകുന്നതു. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹവും സന്തോഷവും പൂര്‍ണ്ണമാകുന്നതും പക്വമാകുന്നതും മക്കളിലൂടെയാണു. പക്ഷെ മക്കള്‍ ഒലിവു തൈകള്‍ പോലെയാകണമെങ്കില്‍ അതിനു അനുസരണമായി അവരെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടു. ആദ്ധ്യാത്മികവും ലൗകികവുമായ എല്ലാ കാര്യങ്ങളിലും മാതാപിതാക്കള്‍ മക്കള്‍ക്കു ഉത്തമ മാതൃകയായിരിക്കണം. സ്നേഹവാനായ ദൈവത്തെ സ്വജീവിതത്തിലൂടെ അവര്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ കഴിയണം.മക്കളെ കുറിച്ചു ആവലാതിപെടുകയും പരിഭവിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്നു ചെറുതല്ല. എന്തുകൊണ്ടു അങ്ങനെയായി എന്നതിനുള്ള ഉത്തരം ' യഹോവാഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെടും എന്ന സങ്കീര്‍ത്തനവാക്യത്തില്‍ കണ്ടെത്താന്‍ കഴിയും.ആറാം വാക്യത്തില്‍ പറയുന്നു. 'നിന്റെ മക്കളുടെ മക്കളേയും കാണും.' ഈ വലിയ അനുഗഹത്തെ ,അദ്ധ്വാനഫലം നീ തിന്നും, നിനക്കു നന്മ വരും ' എന്നീ അനുഗഹങ്ങളോടു ചേര്‍ത്തു വായിക്കണം. മക്കളേയും കൊച്ചുമക്കളേയും കാണുക മാത്രമല്ല , അവരുടെ നന്മ കാണുവാനും അനുഭവിക്കുവാനും ഇടവരുമ്പോഴാണു യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവാനായി തീരുന്നതു.യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടന്നു അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതത്തിനാണു ദൈവം വിളിച്ചു ചേര്‍ത്തിരിക്കുന്നതു എന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി ജീവിതം ക്രമപ്പെടുത്തുവാന്‍ ഈ സങ്കീര്‍ത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
'അവന്റെ വഴിയില്‍ നടക്കുക' എന്നതാണു അനുഗൃഹീതന്‍ ആകുവാകുവാനുള്ള രണ്ടാമത്തെ മാര്‍ഗ്ഗം.' നടപ്പു' എന്ന പദത്തിനു പല അര്‍ത്ഥങ്ങള്‍ ഉണ്ടു.പ്രവൃത്തി എന്നാണു ഒരര്‍ത്ഥം.'പ്രവൃത്തിദോഷം' എന്നു പറയാറുണ്ടല്ലോ. സ്വഭാവം എന്നും അതിനു അര്‍ത്ഥമുണ്ടു. ഇവിടെ യഹോവയുടെ കല്പനകള്‍ ആചരിക്കുക എന്നാണു അര്‍ത്ഥമാക്കുന്നതു. സങ്കിഃ 119;1-5 ''യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവന്‍ ഭാഗ്യവാന്‍. അവന്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍ തന്നെ നടക്കുന്നു. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചു തന്നിരിക്കുന്നു. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.'' എന്നിങ്ങനെ ന്യായപ്രമാണം അനുസരിച്ചു ദൈവത്തിന്റെ വഴികളില്‍ നടക്കുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ ' അവന്റെ വഴികളില്‍ നടക്ക എന്നതു കൊണ്ടു സങ്കീര്‍ത്തനക്കാരന്‍ ഉദ്ദേശിക്കുന്നതു എന്താണെന്നു വ്യക്തമാകും. അവിടെ ന്യായപ്രമാണങ്ങള്‍, സാക്ഷ്യങ്ങള്‍, പ്രമാണങ്ങള്‍, വഴികള്‍, ചട്ടങ്ങള്‍ എന്നിങ്ങനെയുള്ള പദങ്ങളാണു ദൈവത്തിന്റെ വഴികളായി പറഞ്ഞിരിക്കുന്നതു. അതെല്ലാം ശരിയായി ആചരിക്കുക എന്നാണു അര്‍ത്ഥമാക്കുന്നതു. ഭക്തിയുടെ കാര്യം പറഞ്ഞിട്ടു അതിനോടു ചേര്‍ത്തു വഴികളില്‍ നടക്കുക എന്നു കൂടി പറയുമ്പോള്‍ മറ്റൊരു സത്യം വെളിവാകുന്നു.വിശ്വാസവും ഭക്തിയും അതോടൊപ്പം അതിനനുസരണമായ ജീവിതവും ഭാഗ്യാവസ്ഥയ്ക്കു അനിവാര്യമാണു . അതാണു പരി.യാക്കോബുശ്ളീഹാ ''പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാകുന്നു.' യാക്കോഃ2;26, പറയുവാന്‍ കാരണം. ഭക്തിയും വിശ്വാസവും പ്രവൃത്തിയും കൂടെ ചേരുമ്പോള്‍ നാം അനുഗൃഹീതന്‍റെ അവസ്ഥയിലേക്കു ഉയര്‍ത്തപ്പെടും.
യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്നവരുടെ ഭാഗ്യാതിരേകത്തെ കുറിച്ചു സങ്കീര്‍ത്തനക്കാരന്‍ തുടര്‍ന്നു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുമ്പോള്‍ അതു കുറേക്കൂടെ വ്യക്തമാകും. നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും എന്നതാണു ഒന്നാമത്തെ ഫലം. യഹോവഭക്തനായ മനുഷ്യനു എല്ലാം സൗജന്യമായി ലഭിക്കും എന്നല്ല ഇവിടെ പറയുന്നതു. പലരും അങ്ങനെയാണു വിശ്വസിക്കുന്നതു.നാം ഒന്നും ചെയ്യേണ്ട കാര്യമില്ല, എല്ലാം ദൈവം നമുക്കു വേണ്ടി ചെയ്തുകൊള്ളും എന്നാണു പലരും കരുതുന്നതു. വിശ്വാസത്തോടും ഭക്തിയോടും കൂടെ നമുക്കു ആവുംവിധം അദ്ധ്വാനിക്കുക, അതിന്റെ ഫലം കുറവുകൂടാതെ ദൈവം തരും എന്നാണു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു.അദ്ധ്വാനത്തിനു ഫലം ലഭിക്കുന്നതും അതു അനുഭവിക്കുവാന്‍ കഴിയുന്നതുമാണു അനുഗ്രഹം. ലോട്ടറി അടിക്കുന്നതും അദ്ധ്വാനിക്കാതെ ലഭിക്കുന്ന സമ്പാദ്യങ്ങളും എല്ലാം ഭാഗ്യമെന്നും അനുഗ്രഹമെന്നും കരുതുന്നവര്‍ സങ്കീര്‍ത്തനക്കാരനോടു യോജിക്കുമെന്നു തോന്നുന്നില്ല. അതു ഭാഗ്യമാകാം; അനുഗ്രഹമാകും എന്നു പറയുവാന്‍ പ്രയാസമാണു. അതു അനുഭവിക്കുവാന്‍ കഴിയുമ്പോഴാണു അനുഗഹമാകുന്നതു. ലോട്ടറിയിലൂടെ ലക്ഷങ്ങള്‍ ലഭിച്ചവരുടെ ചരിത്രം പത്രങ്ങള്‍ വെളിപ്പെടുത്തിയതു വായിക്കുമ്പോള്‍ അതു അനുഗ്രഹമായിരുന്നോ എന്ന സംശയം ബലപ്പെടും.പലരും കാലവിളംബമെന്യേ പഴയതിനേക്കാള്‍ ദാരുണമായ അവസ്ഥയിലേക്കു നിപതിച്ചതായിട്ടാണു പത്രങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നതു. ദൈവത്തില്‍ ആശ്രയിച്ചു അദ്ധ്വാനിക്കുക. അവന്‍ തക്ക പ്രതിഫലം തരും. അതു സംതൃപ്തിയോടെ അനുഭവിക്കുവാനും കഴിയും. അവരാണു ഭാഗ്യവാന്മാര്‍. സങ്കീഃ 37;3-5 ''യഹോവയില്‍ ആശ്രയിച്ചു നന്മ ചെയ്യുക, ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്കുക , യഹോവയില്‍ തന്നെ രസിച്ചു കൊള്‍ക, അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും. നിന്റെ വഴി യഹോവയെ ഭരമേല്പിക്കുക, അവനില്‍ തന്നെ ആശ്രയിക്കുക, അവന്‍ അതു നിര്‍വ്വഹിക്കും.''
അദ്ധ്വാനഫലം അനുഭവിക്കുവാന്‍ ഇടയാകണമെങ്കില്‍ എങ്ങനെയാണു അദ്ധ്വാനിക്കേണ്ടതു എന്നു 127ാം സങ്കീര്‍ത്തനത്തില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു.'' യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു. യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാര്‍ വൃഥാ ജാഗരിക്കുന്നു.നിങ്ങള്‍ അതികാലത്തു എഴുനേല്‍ക്കുന്നതും താമസിച്ചു കിടക്കാന്‍ പോകുന്നതും കഠിന പ്രയത്നം ചെയ്തു ജീവിക്കുന്നതും വ്യര്‍ത്ഥമത്രേ.തന്റെ പ്രിയന്നോ അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.(സങ്കീഃ127;1,2) എന്നിങ്ങനെ ജ്ഞാനിയായ ശലോമോന്‍ പറയുന്നു.അദ്ധ്വാനിച്ചിട്ടു കാര്യമില്ല, യഹോവ തനിക്കു ഇഷ്ടമുള്ളവര്‍ക്കു എല്ലാം ദാനമായി നല്‍കും എന്നു ചിന്തിക്കുവാന്‍ ഈ വാക്യം ഇടയാക്കിയെന്നു വരാം. യഹോവയെ കൂടാതെ ചെയ്യുന്ന അദ്ധ്വാനങ്ങളെ കുറിച്ചാണു ഇവിടെ പറഞ്ഞിരിക്കുന്നതു. തന്റെ പ്രിയന്നോ അതു ഉറക്കത്തില്‍ കൊടുക്കുന്ന എന്നു പറഞ്ഞതിനു അദ്ധ്വാനം കൂടാതെ ലഭിക്കും എന്നു അര്‍ത്ഥം കല്പിക്കുവാന്‍ കഴിയുകയില്ല. വി.മര്‍ക്കോഃ 4;26'27 ല്‍ കര്‍ത്താവു ദൈവരാജ്യത്തെ കുറിച്ചു പറഞ്ഞ ഉപമ ശ്രദ്ധിക്കുകഃ ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതു പോലെ ആകുന്നു.' യഹോവയില്‍ ആശ്രയിച്ചു അദ്ധ്വാനിക്കുന്നവര്‍ ഫലത്തെ കുറിച്ചു ആകുലപ്പെടേണ്ട എന്നത്രെ അര്‍ത്ഥമാക്കുന്നതു. നിനക്കു നന്മ വരും എന്ന സങ്കീര്‍ത്തന വാക്യത്തിനു അത്രയും അര്‍ത്ഥം കല്പിക്കേണ്ടതുണ്ടു.
യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടക്കുന്ന അനുഗൃഹീതനായ മനുഷ്യനു ലഭിക്കുന്ന നന്മ എന്തെല്ലാമാണെന്നു തുടര്‍ന്നു പറയുന്നു. അനുഗ്രഹകരമായ ഒരു കുടുംബജീവിതത്തെ കുറിച്ചാണു അവിടെ പറയുന്നതു്. കെട്ടുറപ്പുള്ള സുസ്ഥിരമായ സന്തോഷവും സമാധാനവും സംതൃപ്തിയുമുള്ള ഒരു കുടുംബജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാണു ഭാര്യാഭത്തൃബന്ധവും പിതൃപുത്രബന്ധവും. ഇവ രണ്ടും പരസ്പര പൂരകങ്ങളാകയാല്‍ ഇതില്‍ ഏതെങ്കിലും ഒന്നിനു സംഭവിക്കുന്ന അപചയങ്ങള്‍ കുടുംബജീവിതത്തിന്റെ എല്ലാ സമാധാനവും സ്വസ്തതയും നഷ്ടപ്പെടുത്തുന്നു. ഈ രണ്ടു ബന്ധങ്ങളും അഭംഗുരം കാത്തു പരിപാലിക്കുമ്പോള്‍ മാത്രമേ കുടുംബജീവിതം അനുഗ്രഹകരമാകുകയുള്ളു. ദൈവത്താല്‍ അനുഗഹിക്കപ്പെട്ട ഒരു മനുഷ്യന്റെ ഈ ബന്ധങ്ങള്‍ എങ്ങനെയുള്ളതായിരിക്കും എന്നാണു സങ്കീര്‍ത്തനക്കാരന്‍ പറയുന്നതു. ഫലപ്രദമായ മുന്തിരിവള്ളിപോലെയുള്ള ഭാര്യയും മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍ പോലെയുള്ള മക്കളുമാണു യഹോവാഭക്തനായ മനുഷ്യനു ദൈവം നല്‍കുന്ന വലിയ അനുഗഹം. ഭാര്യാഭര്‍ത്തൃബന്ധം കുടുംബജീവിതത്തിന്റെ അടിത്തറയാണെങ്കില്‍ മക്കള്‍ സൗഭാഗ്യകരമായ കുടുംബജീവിതത്തിന്റെ പൂര്‍ണ്ണതയാണു.
ദൈവത്താല്‍ അനുഗൃഹീതനായ യഹോവാഭക്തനായ മനുഷ്യന്റെ ഭാര്യാഭര്‍ത്തൃബന്ധം എങ്ങനെയുള്ളതാണു എന്നത്രേ ആദ്യം പറയുന്നതു. അവിടെയാണല്ലോ കുടുംബം ആരംഭിക്കുന്നതു.ഭാര്യ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിയാണു.മുന്തിരിവള്ളിയെക്കുറിച്ചു വി.വേദപുസ്തകത്തില്‍ ഉടനീളം പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. അതെല്ലാം വിശകലനം ചെയ്യുക ഇവിടെ സുസാദ്ധ്യമല്ല. ഫലപ്രദമായ മുന്തിരിവള്ളി എന്ന പ്രയോഗം അനേകം ചിന്തകള്‍ പകര്‍ന്നു തരുന്നു. ഭാര്യയാണു കുടുംബജീവിതത്തിന്റെ സന്തോഷവും ഐശ്വര്യവും ഭദ്രതയുമെല്ലാം നിലനിര്‍ത്തുന്ന പ്രധാന ഘടകം. മുന്തിരി ലഹരി പകരുന്നതോടൊപ്പം മുന്തിരിത്തോട്ടം ഐശ്വര്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സത്രീ കുടുംബത്തിന്റെ വിളക്കാണെന്നു പറയാറുണ്ടല്ലോ. കുടുംബത്തിന്റെ സന്തോഷം നഷ്ടപ്പെടാതെ നിലനില്ക്കുന്നതു സ്ത്രീയിലൂടെയാണു. ''ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു, യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.''(സദൃഃ18;22) എന്നാണല്ലോ ജ്ഞാനിയായ ശലോമോന്‍ പറഞ്ഞിരിക്കുന്നതു.സ്ത്രീ തെറ്റിപ്പോയാല്‍ കുടുംബം തകരുന്നു.പുരുഷനു തക്കതുണയായി സ്ത്രീയെ സൃഷ്ടിച്ചു എന്നു ആദ്യപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതില്‍ ഈ സത്യം നമുക്കു വായിച്ചെടുക്കുവാന്‍ കഴിയുന്നു.സ്ത്രീ വീട്ടിനകത്തെ ഫലപ്രദമായ മുന്തിരിവള്ളിയായി, സന്തോഷം പകരുന്നതായി എന്നാളും നിലനില്ക്കണമെങ്കില്‍ അതിനു ആവശ്യമായ പരിചരണവും പരിരക്ഷയും പുരുഷനില്‍ നിന്നു ഉണ്ടാകേണ്ടതുണ്ടു.എന്നാല്‍ ഇന്നു പലപ്പോഴും മുന്തിരിവള്ളിയായി മാറേണ്ട സ്ത്രീ സമൂഹമദ്ധ്യത്തില്‍ ഒരു പ്രദര്‍ശനവസ്തുവായി പരിണമിച്ചു അന്യര്‍ക്കു ലഹരിയായി തീരുന്നു എന്നതാണു കുടുബശൈഥില്യത്തിനു ഒരു കാരണമെന്നതു ഇവിടെ നാം അറിയേണ്ടതുണ്ടു.
ഒരു കാര്യം നാം തിരിച്ചറിഞ്ഞേ മതിയാകൂ. മനുഷ്യജീവിതത്തില്‍ ഏറ്റം വിലമതിക്കേണ്ടതും ശ്രദ്ധാപൂര്‍വ്വം പരിപാലിക്കേണ്ടതുമായ ഒന്നാണു ഭാര്യാഭര്‍ത്തൃബന്ധം. കുടുംബത്തിന്റെ അടിത്തറ ഭാര്യാഭര്‍ത്തൃബന്ധം ആണെന്നു പറയുവാന്‍ കാരണമതാണു.മറ്റുള്ള ബന്ധങ്ങളെല്ലാം അതിനു താഴെയാണെന്നോ, അവയൊന്നും കാര്യമായി പരിഗണിക്കേണ്ടതില്ലെന്നോ അതിനു അര്‍ത്ഥമില്ല. മറ്റെല്ലാ ബന്ധങ്ങളും ജീവിതത്തിലേക്കു കടന്നു വന്നതിന്റെ പിന്നില്‍ ആ വ്യക്തിയുടെ ഉദ്ദേശത്തിനോ ആഗ്രഹത്തിനോ തീരുമാനത്തിനോ വലിയ സ്ഥാനമില്ല. മാതാപിതാക്കളെ ലഭിച്ചതില്‍ എന്റെ ആഗ്രഹത്തിനോ തീരുമാനത്തിനോ എന്തു സ്ഥാനമാണുള്ളതു.മക്കളെ ലഭിക്കുന്നതില്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥാനമുണ്ടെങ്കിലും അതിനു അനുസരണമായിട്ടാണു ലഭിക്കുന്നതു എന്നു പറയുവാന്‍ കഴിയുകയില്ലല്ലോ. ആഗ്രഹിച്ചിട്ടും തീരുമാനിച്ചിട്ടും മക്കളെ ലഭിക്കാത്ത ഭാര്യാഭര്‍ത്താക്കന്മാരുടെ അനുഭവം അതിനു ഒരു തെളിവാണു. മകനെ ആഗ്രഹിച്ചിട്ടു മകളെ ലഭിക്കുകയും മകളെ പ്രതീക്ഷിച്ചിട്ടു മകനെ കിട്ടുകയും ചെയ്യുക സാധാരണമാണല്ലോ. മക്കള്‍ പോലും നാം ആഗ്രഹിക്കുന്ന വിധത്തില്‍ ആകുന്നുമില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഇവിടെയെല്ലാം നമ്മുടെ ആഗ്രഹങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്ഥാനമുണ്ടെങ്കിലും അതിന്റെ പിന്നില്‍ ശക്തമായ ഒന്നു പ്രവര്‍ത്തിക്കുന്നുണ്ടു. അതാകട്ടെ നമ്മെ ഇവിടെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തിന്റെ ഇച്ഛയും തീരുമാനവുമാണു. ഭാര്യാഭര്‍ത്തൃബന്ധത്തിലും ദൈവത്തിന്റെ ഇഷ്ടം ഒരു പ്രധാന ഘടകമാണെങ്കിലും നമ്മുടെ ആഗ്രഹത്തിനും തീരുമാനത്തിനും സ്ഥാനമുണ്ടെന്നതാണു സത്യം. നമ്മുടെ ആഗ്രഹവും ദൈവത്തിന്റെ ഇഷ്ടവും പൊരുത്തപ്പെടുമ്പോഴാണു അതു സംഭവിക്കുന്നതു. അതുകൊണ്ടുതന്നെ അതു കാത്തു പരിപാലിക്കുവാന്‍ കൂടുതല്‍ ശ്രദ്ധയും ഒരുക്കവും ആവശ്യമാണു.കാരണം,നമ്മുടെ ആഗ്രഹങ്ങളും തീരുമാനങ്ങളും ശിഥിലമാകുവാന്‍ സാദ്ധ്യത കൂടുതലാണു. ഭാര്യാഭര്‍ത്താക്കന്മാരെ കൂട്ടി യോജിപ്പിക്കുന്നതു ദൈവമാണെങ്കിലും വേര്‍പിരിയാന്‍ സാദ്ധ്യതയുണ്ടു.'ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുതു.' എന്നു പറയാന്‍ കാരണമതാണു. പിതൃപുത്രബന്ധത്തിലും സാഹോദര്യബന്ധത്തിലും എല്ലാം ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നമുക്കു ദര്‍ശിക്കുവാന്‍ കഴിയുന്നണ്ടല്ലോ. എന്നാല്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനു വ്യക്തിപരമായ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണു കാരണമെന്നു പറയുമ്പോള്‍ ദൈവത്തിനു അവിടെ ഒരു പങ്കുമില്ല എന്നാണു പറയുന്നതു എന്നു തോന്നാം.ദൈവഭക്തനായ മനുഷ്യന്റെ ആഗ്രഹവും തീരുമാനങ്ങളും ദൈവഹിതാനുസരണമായിരിക്കും എന്നതാണു അതിനുള്ള മറുപടി. ദൈവഭക്തനായ മനുഷ്യന്‍ ദൈവപാതയില്‍ സഞ്ചരിച്ചു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ദൈവഹിതാനുസരണമായതിനാല്‍ ആ ബന്ധങ്ങള്‍ സുസ്ഥിരമായിരിക്കും.അല്ലാത്തവ ശിഥിലവും തകര്‍ന്നതുമായി തീരുന്നു. ദൈവഭക്തനായ മനുഷ്യന്റെ ബന്ധങ്ങള്‍ മാത്രമേ സന്തോഷവും സമാധാനവും നല്‍കുന്ന കെട്ടുറപ്പുള്ള ബന്ധമാകുകയുള്ളു.
കുടുബജീവിതത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തിനു വളരെ പ്രാധാന്യമുള്ളതു കൊണ്ടാണു കര്‍ത്താവു '' മനുഷ്യന്‍ അപ്പനേയും അമ്മയേയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും, ഇരുവരും ഒരു ദേഹമായി തീരും ''(വി.മത്താഃ19;5) എന്നു പറഞ്ഞതു. പരി.പൗലോസുശ്ളീഹായാകട്ടെ ഭാര്യാഭര്‍ത്തൃബന്ധത്തെ ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തോടാണു സാദൃശ്യപ്പെടുത്തിയിരിക്കുന്നു.(എഫേഃ5;20-6;3) ഭാര്യ എങ്ങനെ ആയിരിക്കണം ഭര്‍ത്താവു എങ്ങനെ വര്‍ത്തിക്കണം എന്നൊക്കെ പരി.പൗലോസുശ്ളീഹാ അതിനോടു ചേര്‍ത്തു പറയുന്നതു കൂടെ ശ്രദ്ധിക്കുമ്പോഴാണു ,ഭാര്യ വീട്ടിനകത്തെ ഫലപ്രദമായ മുന്തിരിവള്ളിയെന്ന സങ്കീര്‍ത്തനക്കാരന്റെ വാക്കുകളുടെ അര്‍ത്ഥം വ്യക്തമാകുന്നതു.
ദൈവാശ്രയത്തോടെയും ദൈവ ഭക്തിയോടെയും ദൈവത്തിന്റെ വഴികളില്‍ സഞ്ചരിക്കുന്ന ഭാര്‍യ്യാഭര്‍ത്താക്കന്മാര്‍ക്കു ലഭിക്കുന്ന മറ്റൊരു അനുഗഹമാണു മേശയ്ക്കു ചുറ്റും ഒലിവു തൈകള്‍പോലെയുള്ള മക്കള്‍. സങ്കീഃ127;3 '' മക്കള്‍ യഹോവ നല്‍കുന്ന അവകാശവും ഉദരഫലം അവന്‍ തരുന്ന പ്രതിഫലവും തന്നെ.' 128;4ല്‍ പറയുന്നു. ''യഹോവാഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവാനാകും.' ഒലിവുവൃക്ഷത്തെ കുറിച്ചും ഒലിവുഫലത്തെ കുറിച്ചും ഒലിവു എണ്ണയെ കുറിച്ചും വി.വേദപുസ്തകത്തില്‍ അനേകം പരാമര്‍ശങ്ങള്‍ കാണുന്നുണ്ടു.അവയോടു ഇതു ചേര്‍ത്തു വയ്ക്കുമ്പോള്‍ മക്കളില്‍ കൂടെ ജീവിതത്തില്‍ അനുഭവിക്കുവാന്‍ കഴിയുന്ന സന്തോഷവും സ്നേഹവും പങ്കിടലുമൊക്കെയാണു വെളിവാകുന്നതു. ഭാര്യാഭര്‍ത്താക്കന്മാരുടെ സ്നേഹവും സന്തോഷവും പൂര്‍ണ്ണമാകുന്നതും പക്വമാകുന്നതും മക്കളിലൂടെയാണു. പക്ഷെ മക്കള്‍ ഒലിവു തൈകള്‍ പോലെയാകണമെങ്കില്‍ അതിനു അനുസരണമായി അവരെ വളര്‍ത്തുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടു. ആദ്ധ്യാത്മികവും ലൗകികവുമായ എല്ലാ കാര്യങ്ങളിലും മാതാപിതാക്കള്‍ മക്കള്‍ക്കു ഉത്തമ മാതൃകയായിരിക്കണം. സ്നേഹവാനായ ദൈവത്തെ സ്വജീവിതത്തിലൂടെ അവര്‍ക്കു പകര്‍ന്നു കൊടുക്കുവാന്‍ കഴിയണം.മക്കളെ കുറിച്ചു ആവലാതിപെടുകയും പരിഭവിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ സംഖ്യ ഇന്നു ചെറുതല്ല. എന്തുകൊണ്ടു അങ്ങനെയായി എന്നതിനുള്ള ഉത്തരം ' യഹോവാഭക്തനായ മനുഷ്യന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെടും എന്ന സങ്കീര്‍ത്തനവാക്യത്തില്‍ കണ്ടെത്താന്‍ കഴിയും.ആറാം വാക്യത്തില്‍ പറയുന്നു. 'നിന്റെ മക്കളുടെ മക്കളേയും കാണും.' ഈ വലിയ അനുഗഹത്തെ ,അദ്ധ്വാനഫലം നീ തിന്നും, നിനക്കു നന്മ വരും ' എന്നീ അനുഗഹങ്ങളോടു ചേര്‍ത്തു വായിക്കണം. മക്കളേയും കൊച്ചുമക്കളേയും കാണുക മാത്രമല്ല , അവരുടെ നന്മ കാണുവാനും അനുഭവിക്കുവാനും ഇടവരുമ്പോഴാണു യഹോവയാല്‍ അനുഗ്രഹിക്കപ്പെട്ടവാനായി തീരുന്നതു.യഹോവയെ ഭയപ്പെട്ടു അവന്റെ വഴികളില്‍ നടന്നു അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബജീവിതത്തിനാണു ദൈവം വിളിച്ചു ചേര്‍ത്തിരിക്കുന്നതു എന്നു തിരിച്ചറിഞ്ഞു അതിനു അനുസരണമായി ജീവിതം ക്രമപ്പെടുത്തുവാന്‍ ഈ സങ്കീര്‍ത്തനം നമ്മെ ഉദ്ബോധിപ്പിക്കുന്നു.
Comments
Post a Comment