Posts

Showing posts from January, 2019

വചനപരിച്ഛേദം-67.

67-തിരുവചനം, പാതകള്‍ക്കു വിളക്കും ഊടുവഴികള്‍ക്കു പ്രകാശവും. സങ്കീഃ 119;108. നിന്റെ വചനം എന്റെ കാലുകള്‍ക്കു ദീപവും എന്റെ പാതകള്‍ക്കു പ്രകാശവുമാകുന്നു.                    സങ്കീര്‍ത്തനങ്ങളില്‍ ഏറ്റം വലിയ സങ്കീര്‍ത്തനമാണല്ലോ 119-ാം സങ്കീര്‍ത്തനം.  176 വാക്യങ്ങള്‍ ഉള്ള ഈ സങ്കീര്‍ത്തനം എട്ടു വാക്യങ്ങള്‍ വീതമുള്ള 22 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സുറായാനി അക്ഷരമാലാക്രമത്തിലാണു അതു വിരചിതമായിരിക്കുന്നതു.ആലേഫ്, ബേത്ത് എന്നിവ വാക്കുകളാണെന്നു നമുക്കു തോന്നുമെങ്കിലും അവ സുറിയാനിഭാഷയിലെ അക്ഷരങ്ങളാണു.തര്‍ജ്ജുമയില്‍ പ്രകടമാക്കാന്‍ കഴിയാത്ത ഒരു സവിശേഷത ഈ സങ്കീര്‍ത്തനത്തിനു ഉണ്ടു. ഓരോ ഭാഗത്തിലേയും എട്ടു വാക്യങ്ങളും ആരംഭിക്കുന്നതു ആ അക്ഷരത്തിലാണു. അതുകൊണ്ടുതന്നെ  ഈ സുദീര്‍ഘമായ സങ്കീര്‍ത്തനം സുറിയാനി ഭാഷയില്‍ ഹൃദിസ്ഥമാക്കുക നിഷ്പ്രയാസമാണു. ഇത്രയും വലിയ ഒരു സങ്കീര്‍ത്തനം ആയതുകൊണ്ടു സുറിയനിയേതരഭാഷകളില്‍ അതു ഹൃദിസ്ഥമാക്കുക അല്പം പ്രയാസമാണു. മാത്രമല്ല, ഒറ്റ വായനയില്‍ അതു പൂര്‍ത്തിയാക്കുവാന്‍ പോലും പലരും തയ്യാറാകുകയുമില്ല. ഈ സങ്കീര്‍ത്തനം വായിക്...

വചനപരിച്ഛേദം-66.

66-മൗനം മൃതിയാല്‍ ഞാന്‍ പൂകും. സങ്കീഃ 115;17,18 മരിച്ചവരും മൗനതയില്‍ഇറങ്ങിയവരും ആരും യഹോവയെ സ്തുതിക്കുന്നില്ല. നാമോ ഇന്നു മുതല്‍ എന്നേക്കും ദൈവത്തെ വാഴ്ത്തും.                         സങ്കീര്‍ത്തനങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ അവയെ അഞ്ചു പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു. അതിലെ പ്രതിപാദ്യവിഷയമാണു അതിനു അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നതു എന്നു പറയാം. ആ വിധത്തില്‍ അഞ്ചാം പുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആരാധനാഗീതങ്ങളായിട്ടാണു കാണുന്നതു. 107 മുതല്‍ 150 വരെയുള്ള സങ്കീര്‍ത്തനങ്ങള്‍ ഈ പുസ്തകത്തില്‍ പെടുന്നു. അതിനാല്‍ 115-ാം സങ്കീര്‍ത്തനം ആരാധനാഗീതത്തില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ കര്‍ത്താവാരാണു എന്നു അവിടെ രേഖപ്പെടുത്തിയിട്ടില്ല. ഗാനപ്രതിഗാനമായിട്ടാണു ഈ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നതു. ആരാധനയില്‍ വിശ്വാസികളുടെ സജീവ പങ്കാളിത്തം അനിവാര്യമായതിനാല്‍ ഇങ്ങനെയുള്ള ഗാനങ്ങള്‍ വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നു മാഞ്ഞു പോകാതെ എന്നാളും നിലകൊള്ളും എന്നതാണു ഈവിധ ഗാനങ്ങളുടെ സവിശേഷത. ആരാധനയില്‍ സംബന്ധിക്കുന്നവര്‍ വെറും കേഴ്വിക്കാരാകാതെ വാക്യപ്രതിവ...

വചനപരിച്ഛേദം-64.

64-യേശുവോടു ചേര്‍ന്നിരിപ്പതെത്ര മോദമേ       സങ്കീഃ73;28 എന്നാല്‍ എന്റെ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു.                                        എഴുപത്തിമൂന്നാം സങ്കീര്‍ത്തനം  വിരചിച്ചതു ആസാഫാണു എന്നു ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആസാഫിന്റെ പേരില്‍ 12 സങ്കീര്‍ത്തനങ്ങള്‍ കാണുന്നുണ്ടു.50,73- 83 എന്നിവയാണു അവ. ഏറ്റവും കൂടുതല്‍ സങ്കീര്‍ത്തനങ്ങളുടെ ഉടമയായ ദാവീദു രാജാവുമായുള്ള ബന്ധമായിരിക്കാം ഇതിനു പ്രേരണ നല്‍കിയതു എന്നു ഊഹിക്കാവുന്നതാണു.ആസാഫു ഒരു ലേവ്യനായിരുന്നു എന്നും ബെരഖ്യാവായിരുന്നു ഇദ്ദേഹത്തിന്റെ പിതാവെന്നും , സമാഗമന കൂടാരത്തിലെ ആരാധനയില്‍ ദാവീദിന്റെ ഗായകസംഘത്തിലെ മൂന്നു പ്രധാനികളില്‍ ഒരാളായിരുന്നു എന്നും, സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു എന്നും, പ്രാര്‍ത്ഥനാഗാനങ്ങള്‍ രചിച്ചിരുന്നു എന്നും , ഇദ്ദേഹത്തിന്റെ പിന്‍തലമുറക്കാര്‍ ഇദ്ദേഹത്തിന്റെ പാത പിന്‍തുടര്‍ന്നിരുന്നുവെന്നും ദിനവൃത്താന്തപുസ്തകങ്ങളില്‍ കാണുന്നുണ്ടു.1.ദിനഃ...

വചനപരിച്ഛേദം-63.

63-നിര്‍മ്മലമാമൊരു ഹൃദയമെന്നില്‍... സങ്കീഃ 51;10 ''ദൈവമേ, നിര്‍മ്മലമായൊരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.''                                           ദാവീദുരാജാവിന്റെ ഹൃദയാവര്‍ജ്ജകവും മനോഹരവും അനുവാചകന്റെ മനസ്സിനെ അനുതാപത്തിലേക്കു നയിക്കുന്നതും അതിശ്രേഷ്ഠവുമായ ഒരു സങ്കീര്‍ത്തനമാണു 51-ാം സങ്കീര്‍ത്തനം.ഏഴു അനുതാപ സങ്കീര്‍ത്തനങ്ങളില്‍ (6,32,38,51,102,129,149)ഈ സങ്കീര്‍ത്തനത്തോടു തുലനം ചെയ്യാവുന്ന ഒരു സങ്കീര്‍ത്തനവും ഇല്ലായെന്നതു ഒരു സത്യമാണു. ആരാധനാജീവിതവും കൂദാശാനുഭവമുള്ള ഏതൊരു സത്യവാശ്വാസിക്കും സുപരിചിതമായ ഒരു സങ്കീര്‍ത്തനമാണു ഇതു. ഈ സങ്കീര്‍ത്തനം ഇല്ലാത്ത ആരാധനയും കൂദാശാനുഷ്ടാനങ്ങളും ഓര്‍ത്തഡോക്സു സഭയില്‍ ഇല്ല.അത്രമാത്രം ഈ സങ്കീര്‍ത്തനം ഒരു ഓര്‍ത്തഡോക്സു വിശ്വാസയുടെ ജീവിതത്തോടു ചേര്‍ന്നു കിടക്കുന്നു. ഈ സങ്കീര്‍ത്തനം ആലപിച്ചു കൊണ്ടു മാത്രമേ ആരാധനയും കൂദാശാനുഷ്ഠാനങ്ങളും ആരംഭിക്കുകയുള്ളു. സത്യഅനുതാപത്തോടു കൂടി മാത്രമേ വിശ്വാസികള്‍ ഈ ആത്മീയചര്യകള...

വചനപരിച്ഛേദം.-62.

62-വേഗേന പോകുമീ ആയുസ്സും ഓര്‍ക്കനീ. സങ്കീ .39;4. ''യഹോവേ, എന്റെ അവസാനത്തേയും എന്റെ ആയുസ്സു എത്ര എന്നതിനേയും എന്നെ അറിയിക്കേണമേ.''                                ഈ ലോകജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ചും ക്ഷണികതയെക്കുറിച്ചും നമുക്കു ബോധമുളവാക്കുന്ന ഒരു സങ്കീര്‍ത്തനമാണു 39-ാം സങ്കീര്‍ത്തനം.ദാവീദു യെദുവേല്‍ എന്ന സംഗീതപ്രമാണിക്കു എഴുതിയ ഒരു സങ്കീര്‍ത്തനമായിട്ടിണു ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു.ഈ സങ്കീര്‍ത്തനത്തിന്റെ പ്രധാന ആശയം നാലു മുതല്‍ ആറു വരെയുള്ള വാക്യങ്ങളാണു.അവിടെ  മനുഷ്യായുസ്സിനെ കുറിച്ചാണല്ലോ പറഞ്ഞിരിക്കുന്നതു. ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നു. എന്നിങ്ങനെ ആ ആശയത്തെ  ബലപ്പെടുത്തുന്ന ചില വാക്യങ്ങളും നമുക്കു ഇതിൽ വായിക്കുവാൻ കഴിയുന്നു.ധ്യാനനിരതമായ മനസ്സുമായി ഈ സങ്കീര്‍ത്തനം വായിക്കുമ്പോള മനുഷ്യജീവിതത്തെ അര്‍ത്ഥ സമ്പൂര്‍ണ്ണവും ദൈവോചിതവും ആക്കുവാന്‍ ഉതകുന്ന ആദ്ധ്യാത്മിക ചിന്തകള്‍ നമ്മുടെ മനസ്സിലേക്കു കടന്നു വരും. ആ വിധത്തിലുള്ള ഒരു വ...

വചനപരിച്ഛേദം-61.

61-എന്റെ യേശു എനിക്കു നല്ലവൻ. സങ്കീ. 34; 8 യഹോവ നല്ലവൻ എന്നു രുചിച്ചറിവീൻ ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.                           ദാവീദുരാജാവു സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ദൈവസ്നേഹത്തെ വെളിപ്പടുത്തുന്ന മറ്റൊരു സങ്കീര്‍ത്തനമാണു 34-ാാം സങ്കീര്‍ത്തനം. കഷ്ടങ്ങളില്‍ ഏറ്റം അടുത്ത തുണയായ ദൈവത്തിന്റെ പരിപാലനയെയാണു ഈ സങ്കീര്‍ത്തനത്തില്‍ പ്രതിപാദിക്കുന്നതു.ആമുഖകുറിപ്പില്‍ ഈ സങ്കീര്‍ത്തനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ  'ദാവീദു അബീമേലേക്കിന്റെ മുമ്പില്‍ വച്ചു ബുദ്ധിഭ്രമം നടിക്കുകയും അവിടെ നിന്നു അവനെ ആട്ടിക്കളകയും ചെയ്തിട്ടു അവന്‍ പോകുമ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം. ഈ ആമുഖകുറിപ്പിന്റെ യാഥാര്‍ത്ഥ്യത്തെ സംശയിക്കുന്ന വേദപണ്ഡിതന്മാര്‍ ഉണ്ടു. അതിനു അവര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പലതാണു. ഈ സംഭവത്തെ കുറിച്ചു ഒരു പരാമര്‍ശവും ഈ സങ്കീര്‍ത്തനത്തില്‍ കാണുന്നില്ലായെന്നതാണു ഒന്നു.അങ്ങനെ ഒരു പരാമര്‍ശവും അവിടെ കാണുന്നില്ലായെന്നതു കൊണ്ടു മാത്രം ആ സത്യത്തെ നിഷേധിക്കുവാന്‍ കഴിയുകയില്ല. ദാവീദിന്റെ തന്നെ മൂന്നാം...