വചനപരിച്ഛേദം-60.
60-യാഹു നല്ല ഇടയൻ, എന്നുമെന്റെ പാലകൻ...
സങ്കീഃ 23 ; 1.'' യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാകയില്ല.
സങ്കീർത്തനങ്ങളുടെ സങ്കീർത്തനം എന്നു പ്രകീർത്തിതമായ സങ്കീർത്തനമാണു 23-ാം സങ്കീർത്തനം. വി.വേദുസ്തകം വായിച്ചിട്ടുള്ള ഏവരുടേയും ഹൃദയത്തിൽ നിന്നു മാഞ്ഞുപോകാത്ത ഒരു സങ്കീർത്തനമാണിതു. ഇതു കാണാപാഠം പഠിച്ചു നിരന്തരം ഉരുവിട്ടു ധ്യാനിക്കുന്ന ഭക്തന്മാർ അനവധിയാണു.ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിൽ പെട്ടവർ ഈ സങ്കീർത്തനം മനഃപാഠമാക്കിയതു മുത്തശ്ശിമാരും അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്കു അവരുടെ ശൈശവബാല്യകാലങ്ങളിൽ ചൊല്ലി പഠിപ്പിച്ചതു മൂലമാണു. വെറുതെ ഇരിക്കുമ്പോൾ മാത്രമല്ല, ആഹാരം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അവർ മുടങ്ങാതെ തങ്ങളുടെ മക്കൾക്കും കോച്ചുമക്കൾക്കും ഈ സങ്കീർത്തനം ചൊല്ലിക്കൊടുക്കുമായിരുന്നു.ഇന്നത്തെ ന്യൂക്ളിയർ ഫാമലിയിൽ കുട്ടികൾക്കു മുത്തശ്ശിമാർ അന്യമായി തീർന്നിരിക്കുന്നു.ഉദ്യോഗസ്ഥരായ ഇന്നത്തെ അമ്മമാർക്കു ഇതു ചൊല്ലിക്കൊടുക്കുവാൻ സമയവുമില്ല. വീട്ടുകാര്യങ്ങളുടെ ഇടയിൽ കുട്ടികളുടെ ഹോംവർക്കു പോലും നോക്കുവാൻ അവർക്കു കഴിയുന്നുമില്ല.അതിനിടയിൽ പ്രാർത്ഥിക്കുവാൻ പോലൂം സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവർക്കു സങ്കീർത്തനം ചൊല്ലി കൊടുക്കുവാൻ എങ്ങനെയാണു കഴിയുക. ഗൃഹസ്ഥരായി മാത്രം കഴിയുന്ന അമ്മമാർക്കാകട്ടെ സീരിയലുകൾ ഒഴിഞ്ഞിട്ടു സമയം കിട്ടാറുമില്ല. വൈദ്യുതി പോകുമ്പോൾ തത്രപ്പെട്ടു പ്രാർത്ഥിച്ചെങ്കിലും ആയി.അതുകൊണ്ടു തന്നെ വളർന്നു വരുന്ന തലമുറയ്ക്കു ഈ സങ്കീർത്തനം നാവിനു വഴങ്ങാത്തതായി തീർന്നിരിക്കുന്നു.. കുട്ടികളാകട്ടെ അതിരാവിലെ എഴുന്നേറ്റു ദിനചര്യകൾ നടത്തി ഓടി ട്യുഷനു പോയി തിരിച്ചെത്തി അതേ വേഗത്തിൽ ഭരമേറിയ ബാഗും എടുത്തു സ്കൂളിൽ പോയി,വൈകിട്ടു ഓടി കിതച്ചെത്തി എന്തെങ്കിലും കഴിച്ചെന്നു വരുത്തി, വീണ്ടും ട്യൂഷനു പോയി ,സന്ധ്യയോടെ തളർന്നു തിരിച്ചെത്തി ഹോംവർക്കും പൂർത്തിയാക്കി,നിർബ്ബന്ധത്തിനു വഴങ്ങി വല്ലതും കിഴിച്ചു മയക്കത്തിലേക്കു വീഴുന്ന കുട്ടി ഇതൊക്കെ എങ്ങനെ പഠിക്കും. പഠനത്തിന്റേയും ഹോംവർക്കുകളുടേയും ട്യൂഷന്റേയും ഇടയിൽ വീണുകിട്ടുന്ന ഇടവേളകൾ, അവർ നെറ്റിലും വീഡിയോഗയിമുകളിലും മൊബൈൽ ആപ്ളിക്കേഷനിലും കുടുങ്ങി കിടക്കുന്നു.പല മാതാപിതാക്കളും അതൊരു ആശ്വാസമായും, അതിലുപരി അഭിമാനമായും കരുതുകയും ചെയ്യുന്നു.പുത്തൻ പ്രവണതകൾ പഴയ പല നല്ല ശീലങ്ങളേയും കടപുഴക്കി കളയുന്നു.നമ്മുടെ ആദ്ധ്യാത്മികതയുടെ അതിർവരമ്പുകൾ ഇവിടെ ദർശിക്കുവാൻ കഴിയും.പോകട്ടെ, വിഷയത്തിലേക്കു തിരികെ വരാം. ഈ സങ്കീർത്തനം ഇത്രമാത്രം ഭക്തഹൃദയങ്ങളെ ആകർഷിക്കുവാൻ തക്ക എന്തു പ്രത്യേകതയാണു ഉള്ളതു എന്നു ശ്രദ്ധിക്കേണ്ടതുണ്ടു. അനേകം സങ്കീർണ്ണങ്ങളായ ജീവിതപ്രശ്നങ്ങളിൽ പെട്ടു ഉഴലുന്ന മനസ്സിനു ഈ സങ്കീർത്തനം ആശ്വാസം പകർന്നുതരും എന്നതാണു അതിനുള്ള പ്രധാന കാരണം. ആകുലമനസ്സുകൾക്കു സാന്ത്വനവും വ്യാകുലഹൃദയങ്ങൾക്കു ആശ്വാസവുമായി ഈ സങ്കീർത്തനം മാറുന്നു.തപ്തഹൃദയങ്ങളിൽ , സർവ്വശക്തനും മഹാകാരുണ്യവാനുമായ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും കരുതലും പരിപാലനയും പകർന്നു കൊടുത്തു സാന്ത്വനതീരങ്ങളിൽ ഈ സങ്കീർത്തനം കൊണ്ടെത്തിക്കുന്നു. ധ്യാനനിരതമായ മനസ്സുമായി ഈ സങ്കീർത്തനം ഉരുവിട്ടുകഴിയുമ്പോൾ ലഭിക്കുന്ന അനുഭൂതി വർണ്ണനാതീതമാണു.
അനുഭവവേദ്യം മാത്രമാണു.
ഇത്രമാത്രം മനോഹരവും ഹൃദയാവർജ്ജകവും ദൈവത്തെ വെളിപ്പെടുത്തുന്നതുമായ ഈ സങ്കീർത്തനത്തിനു നമ്മുടെ ആരാധനയിൽ വലിയ സ്ഥാനം കല്പിച്ചിട്ടില്ലായെന്നതു ശ്രദ്ധാർഹമായ ഒരു വസ്തുതയാണു.എന്തുകൊണ്ടു എന്ന ചോദ്യം ഇവിടെ പ്രസക്തമാണു.നമ്മുടെ ആരാധനകൾ പൊതുആരാധനകളാണു.സ്തുതിയും സ്തോത്രവും പ്രാഭവവും പുകഴ്ചയും മാഞ്ഞുപോകാത്ത ഉന്നതിയും എല്ലാവരും ചേർന്നു ദൈവസന്നിധിയിൽ അർപ്പിക്കുന്ന അനർഘനിമിഷങ്ങളാണല്ലോ ആരാധന. അവിടെ വ്യക്തകൾ അനിവാര്യഘടകമാണെങ്കിലും അതു വ്യക്ത്യധിഷ്ഠിതമായ പ്രാർത്ഥനകൾ അല്ലെന്നതാണു സത്യം.ഈ സങ്കീർത്തനമാകട്ടെ വ്യക്ത്യധിഷ്ഠിതമാണു. ഒരു വ്യക്തിയുടെ ദൈവികസംസർഗ്ഗത്തെയാണു അതു പ്രതിഫലിപ്പിക്കുന്നതു.അതുകൊണ്ടാകാം പരിശുദ്ധപിതാക്കന്മാർ പരസ്യാരാധനയിൽ ഈ സങ്കീർത്തനം ഉൾപ്പെടുത്താതിരുന്നതു. ഇവിടെ ഒരു ചോദ്യം ഉണ്ടാകാം. 51-ാം സങ്കീർത്തനം ദാവീദു എന്ന ഒരു വ്യക്തിയുടെ അനുതാപത്തിന്റെ സങ്കീർത്തനം ആയിട്ടും നമ്മുടെ ആരാധനയിലും കൂദാശകളിലും ഇതു നിരന്തരം ഉപയോഗിക്കുന്നില്ലേ. ശരിയാണു.ദൈവസന്നധിയിലേക്കു കടന്നു ചെല്ലുന്ന വ്യക്തിക്കു ആദ്യം ഉണ്ടാകേണ്ടതു അനുതാപത്തിന്റെ ഹൃദയമാണു.അതു ആരാധനയിൽ സംബന്ധിക്കുന്ന വ്യക്തികളിൽ സൃഷ്ടിച്ചെടുക്കുകയാണു അതിന്റെ ലക്ഷ്യം. അതിനാലാണു ഇതു ആരാധനയുടെ ആരംഭത്തിൽ ചൊല്ലുവാനായി ക്രമപ്പെടുത്തിയിരിക്കുന്നതു ഇതു വ്യക്ത്യധിഷ്ഠിതമാണെങ്കിലും വ്യക്തികളിൽ ശക്തമായ അനുതാപം ഉളവാക്കുവാൻ കഴിയും എന്നതാണു അതിന്റെ സവിശേഷത.ഈ സങ്കീർത്തനത്തിനു അങ്ങനെ ഒരു ചിന്ത ഉളവാക്കുവാൻ കഴിയുന്നുമില്ല.വി.കുർബ്ബാന അവസാനിക്കുന്നതു അവസാനം മറയിട്ടു കഴിഞ്ഞു പുരോഹിതനും ശുശ്രൂഷക്കാരും ചേർന്നു നടത്തുന്ന രഹസ്യ പ്രാർത്ഥനകളോടെയാണു.അപ്പോൾ പട്ടക്കാരൻ നടത്തുന്ന രഹസ്യപ്രാർത്ഥനകളിൽ ആദ്യം ഉരുവിടുവാനായി ഒരുക്കിയിരിക്കുന്നതു 23-ാം സങ്കീർത്തനമാണു.അതു ഈ സങ്കീർത്തനത്തിന്റെ വൈയ്യക്തികഭാവത്തെയാണു വെളിവാക്കുന്നതു.എന്നാൽ ഇന്നു പല ദേവാലയങ്ങളിലും വിശുദ്ധ കുർബ്ബാനയുടെ അവസാനം മറയിട്ടു കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാവരും ചേർന്നു പരസ്യമായി ഇതു ചൊല്ലി തുടങ്ങിയിരിക്കുന്നു.അങ്ങനെ അതിന്റെ രഹസ്യസ്വഭാവം നഷ്ടമായി കൊണ്ടിരിക്കുന്നു.രഹസ്യപ്രാർത്ഥനകൾ ഇല്ലാതായി തുടങ്ങിയതിന്റെ അനുരണനങ്ങൾ ഇവിടെ ശ്രവിക്കാം. ഇന്നു എല്ലാം പരസ്യമാണു. പ്രാർത്ഥന തന്നെ പരസ്യത്തിനു വേണ്ടിയുള്ളതായി മാറിയിരിക്കുന്നു. വി.കുർബ്ബാനയിൽ കാർമ്മികൻ രഹസ്യമായി ചൊല്ലേണ്ട അനേകം പ്രാർത്ഥനകൾ ഉണ്ടു.അതു അങ്ങനെ രഹസ്യമായി ചൊല്ലുമ്പോൾ മാത്രമേ ആരാധന പൂർണ്ണമാകുകയുള്ളു.ഇന്നു ചില പുരോഹിതന്മാർ ഈ രഹസ്യപ്രാർത്ഥനകൾ തന്റെ മുമ്പിൽ വച്ചിരിക്കുന്ന മൈക്കിലൂടെ എല്ലാവരും കേൾക്കതക്കവണ്ണം ഉറക്കെ ചൊല്ലി തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ആ സമയത്തു പ്രാർത്ഥിക്കുകയാണു എന്നു ജനത്തെ ബോദ്ധ്യപ്പെടുത്തുകയാണത്രേ അതിന്റെ ലക്ഷ്യം.പ്രാർത്ഥന ദൈവം കേൾക്കാനുള്ളതാണെന്നു സത്യം ഇവർ മറന്നു പോകുന്നു.ജനം കേൾക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന പരീശന്മാരുടെ പ്രാർത്ഥനയായി അതു പരിണമിക്കുന്നു.ദൈവത്തിന്റെ അംഗീകാരത്തേക്കാൾ മനുഷ്യരുടെ അംഗീകാരത്തിനാണു ഇങ്ങനെയുള്ളവർ പ്രാധാന്യം കല്പിക്കുന്നതു.
സങ്കീർത്തനത്തിലേക്കു തിരിച്ചു വരാം.കാനനച്ഛായയിൽ ആടുമേയിച്ചു നടന്നപ്പോൾ നേരിടേണ്ടിവന്ന ഭീദിതമായ പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും നടുവിൽ കവിഹൃദയമുള്ള ഭക്തനായ ഒരു ഇടയബാലന്റെ ഹൃദയം , ഏകാന്തതയിൽ ദൈവാഭിമുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിച്ച അനിർവ്വചനീയമായ അനുഭൂതികളിൽ തരളിതമായ ഹൃദയ തുടിപ്പുകളുടെ അനുരണനമാണു ഈ വരികളിലൂടെ നാം ശ്രവിക്കുന്നതു.ഇടയബാലനായ ദാവീദു സ്നേഹവാനായ യഹോവയെ ഒരു നല്ല ഇടയനായി വിഭാവനം ചെയ്തപ്പോൾ അവന്റെ ചിന്തകളിൽ വെളിപ്പെട്ട ദൈവത്തിന്റെ ചിത്രം ഈ വരികളിൽ അക്ഷരജാലങ്ങളിലൂടെ കോറിയിട്ടതു ഇവിടെ മിഴിവോടെ തെളിയുന്നു.ഒരു ഇടയൻ ആടുകൾക്കു വേണ്ടി എന്തെല്ലാമാണു ചെയ്യുന്നതെന്നും ഇടയനും ആടുകളുമായുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നും ദാവീദു സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടു.അവന്റെ കൈക്കീഴുള്ള ആടുകളുടെ സമസ്ത കാര്യങ്ങളിലും ഒരു ഇടയൻ അതീവ ശ്രദ്ധാലു ആയിരിക്കണം.ഒരു ഇടയൻ എപ്പോഴും ഉണർന്നിരിക്കുന്നവനും ജാഗ്രതയോടെ ഇരിക്കുന്നവനും ആയിരിക്കണം. ഉറക്കമില്ലാത്ത ഉണർവുള്ളവനായ കർത്താവേ എന്നു നാം ദൈവത്തെ വിളിക്കുമ്പോൾ നാം അറിയാതെ ഈ സത്യമാണു വിളിച്ചോതുകയാണു ചെയ്യുന്നതു.
ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഒരു ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിന്റെ തലത്തിലേക്കു ഉയർത്തിയതു ദാവീദാണെന്നു പറയാം.പിന്നീടുള്ള പ്രവാചകന്മാർ എല്ലാവരും ദാവീദിന്റെ ഈ കാഴ്ചപ്പാടു പിന്തുടരുന്നതായി കാണാം. യെശ്ശയ്യാവു, യിരമ്യാവു,യെഹസ്കേൽ, മീഖാ തുടങ്ങിയപ്രവാചകന്മാർ ഈപാത പിന്തുടർന്നിരിക്കുന്നു.എന്തിനു, നമ്മുടെ കർത്താവു പോലും തന്നെ വെളിപ്പെടുത്തുവാൻ ദാവീദിന്റെ ഈ ഇടയസങ്കല്പം എടുത്തു ഉപയോഗിച്ചു എന്നു കാണുമ്പോൾ അതിന്റെ മഹത്വം എത്രമാത്രമെന്നു ഊഹിക്കാവുന്നതാണു.ഞാൻ നല്ല ഇടയനാകുന്നു (യോഹഃ 10; 11)എന്നു പറയുമ്പോൾ ദൈവത്തിന്റെ സ്നേഹവും കരുതലും പരിപാലനയുമാണു ഭംഗ്യന്തരേണ വെളിവാക്കുന്നതു.വി.യോഹന്നാന്റെ സുവിശേഷത്തിൽ കർത്താവ് തന്നെ വെളിപ്പടുത്തുന്ന ഏഴു പ്രസ്താവങ്ങള്‍ നാം വായിക്കുന്നുണ്ടു.'ഞാന്‍ ആകുന്നു. എന്ന ആ ഏഴു പ്രസ്താവങ്ങളില്‍ ദൈവത്തെ ഭംഗിയായി വെളിപ്പെടുത്തുന്നതു ഞാന്‍ നല്ല ഇടയനാകുന്നു എന്ന പ്രസ്താവമാണു.മറ്റുള്ളതെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണെങ്കിലും അവ ഏതെങ്കിലും ഒരു സ്വഭാവത്തെ മാത്രമേ വെളിപ്പെടുത്തുന്നുള്ളു. എന്നാല്‍ ഞാന്‍ നല്ല ഇടയനാകുന്നു എന്നു പറയുമ്പോള്‍ അതില്‍ ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലും ത്യാഗവും പരാപാലനയും രക്ഷയും എല്ലാം പ്രതിഫലിക്കുന്നു.ദൈവത്തെ സ്നേഹനിധിയായ ഒരു പിതാവായി ചിത്രീകരിച്ചതു അവഗണിച്ചു കൊണ്ടല്ല ഇതു പറയുന്നതു. ദൈവത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയതു കര്‍ത്താവാണു എന്നു പറയുമ്പോള്‍ ഈ ഇടയ സങ്കല്പത്തിന്റെ മഹത്വം വര്‍ദ്ധിക്കുന്നു.എന്നാല്‍ ഈ പ്രസ്താവത്തിലൂടെയോ ഞാന്‍ ആകുന്നു എന്ന എല്ലാ പ്രസ്താവങ്ങളിലൂടെയോ, എന്തിനു, വി.വേദപുസ്തകത്തിലെ അക്ഷരജാലങ്ങളിലൂടെയോ ദൈവം പൂര്‍ണ്ണമായി വെളിപ്പെടുന്നില്ലായെന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യം ആണു. കര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ വി.യോഹ. 17 ; 26 ''ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.'' ഇനിയും വെളിപ്പെടുത്തും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അതുവരെയുള്ള വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായിരുന്നില്ലായെന്നു വ്യക്തം. കര്‍ത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ വരുമ്പോള്‍ എന്തെല്ലാം ചെയ്യും എന്നു പറയുന്നു. ''എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.'' എന്നു പറയുമ്പോള്‍ ദൈവത്തെ വെളിപ്പെടുത്തുന്നതു ഏതു വരെ നീണ്ടു പോകും എന്നു വ്യക്തമാകുന്നു.എങ്കിലും ദൈവത്തെ ഒരുപരിധിവരെ വെളിപ്പെടുത്തുവാന്‍ ഈ ഇടയസങ്കല്പത്തിനു കഴിഞ്ഞു എന്നതു നിഷേധിക്കുവാന്‍ കഴിയുകയില്ല. കര്‍ത്താവു പോലും തന്നെ വെളിപ്പെടുത്തുവാന്‍ ദാവീദിന്റെ ഇടയസങ്കല്പം കടമെടുത്തു എന്നു വേണമെങ്കില്‍ പറയാം. പക്ഷെ, കര്‍ത്താവിലൂടെ വെളിപ്പെട്ട ആ ദൈവികരഹസ്യം നൂറ്റാണ്ടുകള്‍ക്കു മുമ്പു പൂര്‍വ്വപിതാവായ ദാവീദിനു ദൈവം വെളിപ്പെടുത്തി കൊടുത്തു എന്നു പറയുന്നതാണു ഉചിതവും സത്യവും.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ദാവീദു തിരിച്ചറിഞ്ഞ ദൈവികസത്യമാണു ഒന്നാം വാക്യം വെളിവാക്കുന്നതു.''യഹോവ എന്റെ ഇടയനാകുന്നു , എനിക്കു മുട്ടുണ്ടാകുകയില്ല.'കാരണം പറഞ്ഞിട്ടു കാര്യം പറയുകയാണു ഇവിടുത്തെ അവതരണരീതി.എനിക്കു മുട്ടുണ്ടാകയില്ലാ എന്നതാണു കാര്യം. യഹോവ എന്റെ ഇടയനാകുന്നു എന്നതാകട്ടെ അതിന്റെ കാരണവുമാണു.കാവ്യഭാഷയില്‍ നിന്നു മാറ്റിയാല്‍ ' യഹോവ എന്റെ ഇടയനായതിനാല്‍ എനിക്കു മുട്ടുണ്ടാകുകയില്ല എന്നാണു പറയുക.കവിതയെ കവിതയാക്കുന്നതും അതു ആസ്വാദ്യകരമാക്കുന്നതും എല്ലാം തുറന്നു പറയാതെ വ്യംഗഭംഗിയില്‍ ചില സൂചനകള്‍ നല്‍കി പറയേണ്ടതു വ്യഞ്ജിപ്പിക്കുമ്പോഴാണു.ഒറ്റ പദം കൊണ്ടുതന്നെ ഒരു വലിയ ആശയപ്രപഞ്ചത്തെ നമ്മുടെ മുമ്പില്‍ തുറന്നു വെയ്ക്കുവാന്‍ ഭാവനാസമ്പന്നനായ ഒരു കവിക്കു കഴിയും.അതുകൊണ്ടുതന്നെ കവിത സംഭവങ്ങളുടെ തനതാവിഷ്ക്കാരമാകുകയുമില്ല. വരികള്‍ക്കിടയിലൂടെ വായിച്ചു പലതും കണ്ടെത്തുമ്പോഴാണു അതു ആസ്വാദ്യകരമായ കവിതയാകുന്നതു. ആവിധത്തില്‍ കവിത പൊട്ടിവിരിയുന്നതു ഈ വരികളില്‍ നമുക്കു കാണാന്‍ കഴിയും. ഇവിടെ ഒന്നു കാരണവും ഒന്നു കാര്യവും ആണെങ്കിലും അവ രണ്ടും തുല്യപ്രാധാന്യമുള്ളവയാണു. എങ്കിലും കാരണത്തിനാണു ഇവിടെ കൂടുതല്‍ പ്രാധാന്യം. കാരണമുള്ളതുകൊണ്ടാണല്ലോ കാര്യം ഉണ്ടായതു.അതുകൊണ്ടു ആ കാരണത്തില്‍നിന്നു നമുക്കു ചിന്ത ആരംഭിക്കാം.ഇടയന്‍ എന്നതു ഒരു പ്രതീകമാണു.വെറും നാലക്ഷരങ്ങളില്‍ വരച്ചു വച്ചിരിക്കുന്ന ഒരു പ്രതീകം. ആ പ്രതീകത്തില്‍ വരച്ചുവച്ചിരിക്കുന്ന ആശയപ്രപഞ്ചം നമ്മേക്കാള്‍ കൂടുതലായി യിസ്രായേല്‍ ജനതയ്ക്കു മനസ്സിലാകും.കാരണം, ഇടയനും ആടുകളും അവരുടെ ജീവിതത്തോടു ഇഴുകി ചേര്‍ന്നു കിടക്കുന്ന സുപരിചിതമായ ഒരു ചിത്രമാണു.ഈ ചെറിയ പ്രതീകം ഉദീരണം ചെയ്യുന്ന ആശയപ്രപഞ്ചത്തെ പിന്നീടു സങ്കീ. 78 ;52 , 80 ; 1, യെശ്ശ. 40 ;11, യെര. 31; 10, യെഹ. 34; 11, 12 , 23, യോഹ. 10;11, എബ്രാ. 13;20, 1.പത്രോ . 2;5,5;4, തുടങ്ങിയ ഭാഗങ്ങളില്‍ നാം വായിക്കുന്നു.ആട്ടിന്‍ കൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ വഹിക്കുകയും, തള്ളകളെ പതുക്കെ നടത്തുകയും ചെയ്യുന്ന, കാണാതെ പോയതിനെ അന്വേഷിച്ചു കണ്ടെത്തി ഗോശാലയില്‍ ചേര്‍ക്കുന്ന, ആടുകളെ പേര്‍ ചൊല്ലി വിളിക്കുന്ന, ചിതറിപ്പോയവയെ കൂട്ടിച്ചേര്‍ക്കുന്ന, ആടുകളുടെ ശബ്ദം തിരിച്ചറിയുന്ന ഇടയനും, ഇടയന്റെ ശബ്ദം അറിയുന്ന ആടുകളും , നല്ല മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെത്തി ആടുകളെ അവിടെ മേയിക്കുന്ന, ഗോശാലയുടെ വാതില്‍ക്കല്‍ രാത്രിയില്‍ ഉറക്കം തൂങ്ങാതെയും ഉറങ്ങാതെയും കാവല്‍ ഇരിക്കുന്ന, ശത്രുക്കള്‍ കടന്നു വരുമ്പോള്‍ കൂലിക്കാരനെപ്പോലെ ആടുകളെ ഉപേക്ഷിച്ചു ഓടി പോകാത്ത, ആടുകള്‍ക്കു വേണ്ടി സ്വജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്ന ഒരു നല്ല ഇടയന്റെ ചിത്രം.അതിന്റെ എല്ലാ വര്‍ണ്ണങ്ങളോടും ചാരുതയോടും കൂടി , അതു ധ്യാനിക്കുന്ന ഭക്തന്റെ ഹൃദയത്തില്‍ തെളിഞ്ഞു വരുന്നു.വീണ്ടും പറയട്ടെ, വി.വേദപുസ്തകത്തിലെ അക്ഷരജാലങ്ങളിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ വിവിധങ്ങളും വ്യത്യസ്ഥങ്ങളുമായ ഭാവങ്ങളെയെല്ലാം സമന്വയിപ്പിക്കുന്ന ഒരു പ്രതീകമായി ഈ ഇടയസങ്കല്പം വിശ്വാസികളുടെ ഹൃദയത്തില്‍ മാഞ്ഞുപോകാതെ നില്ക്കുന്നു എന്നതാണു അതിന്റെ മാഹാത്മ്യം.
യഹോവ എന്റെ ഇടയനാക കൊണ്ടു എനിക്കു മുട്ടുണ്ടാകുകയില്ല എന്നു ദാവീദു ഉറപ്പിച്ചു പറയുന്നു. എനിക്കു മുട്ടുണ്ടാകുകയില്ല എന്നു പറയുമ്പോള്‍ അതു ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ആശയങ്ങളേയും പ്രകാശിപ്പിക്കുവാന്‍ 'മുട്ടു' എന്ന മലയാളപദത്തിനു കഴിയുന്നുണ്ടോ എന്നു സംശയിക്കണം.' എല്ലാം എനിക്കു സുലഭമായി ലഭിക്കും, ഒന്നിനും ദൗര്‍ലഭ്യമുണ്ടാകുകയില്ല എന്നിങ്ങനെയാണു ആ പദത്തില്‍ നിന്നു നാം ഗ്രഹിക്കുന്നതു.എന്നാല്‍ ആദ്ധ്യാത്മികവും ലൗകികവുമായ മുട്ടില്ലായ്മയെ അതു വ്യഞ്ജിപ്പിക്കുന്നുണ്ടു എന്നതാണു യാഥാര്‍ത്ഥ്യം.അതിന്റെ ഇംഗ്ളീഷു തര്‍ജ്ജുമ ശ്രദ്ധിക്കുകഃ Lord is my shepherd and I shall not want. എനിക്കു മുട്ടുണ്ടാകുകയില്ല എന്നതിനു I shall not want എന്നാണല്ലോ അവിടെ കാണുന്നതു. Want എന്ന ഇംഗ്ളീഷുപദത്തിന്ററെ അര്‍ത്ഥം, ദൗര്‍ലഭ്യം, ദാരിദ്ര്യം,ഞെരുക്കം, ആകാംഷ, ആവശ്യം, അഭാവം, ഇല്ലായ്മ, കുറവു, ക്ഷാമം, ദുര്‍ഭിക്ഷം, ബുദ്ധിമുട്ടു, ദൈന്യം, ഗതികേടു എന്നിങ്ങനെ നീണ്ടു പോകുന്നു. സുഭിക്ഷത മാത്രമല്ല, ആകുലവും വ്യാകുലവും നാളയെക്കുറിച്ചുള്ള ചിന്താഭാരവും, ഭയവും, അസമാധാനവും അശാന്തിയും ഒന്നും തീണ്ടുക പോലും ഇല്ലായെന്നാണു അതു അര്‍ത്ഥമാക്കുന്നതു.ലൗകിക സമൃദ്ധിയേക്കാള്‍ നിര്‍ഭയത്വമാണു അതു പ്രദാനം ചെയ്യുന്നതു.'ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു എന്ന ദാവീദിന്റെ തന്നെ സങ്കീര്‍ത്തന വാക്യം ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതാണു.
ഇടയന്‍ പരിപാലകനാണു. അവന്‍ എങ്ങനെയാണു പരിപാലിക്കുന്നതു എന്നാണു തുടര്‍ന്നു പറയുന്നതു. ഇടയന്‍ നയിക്കുന്നവനാണു.നന്മയിലേക്കു, സമൃദ്ധിയിലേക്കു, സ്വസ്തതയിലേക്കു, സമാധാനത്തിലേക്കു നയിക്കുന്നവന്‍. പച്ചയായ പുല്‍പുറങ്ങളില്‍ കിടത്തുന്നു. സ്വസ്തതയുള്ള വെള്ളത്തിന്റെ അരികിലേക്കു നടത്തുന്നു. അവന്‍ ആശ്വാസദായകനാണു. അവന്‍ പ്രാണനെ തണുപ്പിക്കുന്നു. അവന്‍ മുന്നില്‍ നിന്നു നയിക്കുന്നു.തിരുനാമം നിമിത്തം നീതിപാതകളില്‍ നടത്തുന്നു. അവന്‍ പരിപാലകന്‍ മാത്രമല്ല. പരിരക്ഷകനുമാണു. കൂരിരുള്‍ താഴ്വരയില്‍ കൂടെ നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ.നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.നിര്‍ഭയനായി വസിക്കുവാന്‍ തക്കവണ്ണം വേര്‍പിരിയാതെ കൂടെ നടക്കുന്നവന്‍. വടിയും കോലും ഇടയന്മാരുടെ ആയുധവും അടയാളവുമാണു. വടി കള്ളന്മാരും കാട്ടുമൃഗങ്ങളും ഉപദ്രവിക്കുവാന്‍ കടന്നു വരുമ്പോള്‍ അവയെ നേരിടുവാനും, ആടുകളെ പരിരക്ഷിക്കുവാനും ഉള്ളതാണു.അവന്‍ പരിചയും പലകയും കോട്ടയുമാണെന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.കോലാകട്ടെ, വടിയേക്കാള്‍ നീളമുള്ളതും വളഞ്ഞിരിക്കുന്നതുമാണു. അതാകട്ടെ, താഴ്വരയിലേക്കു വീണുപോകുന്ന ആടുകളെ കോരിയെടുക്കുവാനും, ഉയര്‍ന്ന മരച്ചില്ലകള്‍ ഒടിച്ചിട്ടു കൊടുക്കുവാനും ഉപയോഗിക്കുന്നു.ഒന്നു ശിക്ഷിക്കുന്നതും ഒന്നു രക്ഷിക്കുന്നതുമാണു എന്നു വേണമെങ്കില്‍ പറയാം. മാത്രമല്ല, സായംകാലത്തു ആടുകള്‍ ശാലയില്‍ പ്രവേശിക്കുമ്പോള്‍ ഇടയന്‍ വാതില്ക്കല്‍ നിന്നു ഈ കോലുകൊണ്ടു നിയന്ത്രിച്ചാണു അവയെ എണ്ണുന്നതു. ആടുകള്‍ മുഴുവന്‍ ശാലയില്‍ പ്രവേശിച്ചു എന്നു ഉറപ്പു വരുത്തിയശേഷമേ ഇടയന്‍ വാതില്‍ അടയ്ക്കുകയുള്ളു. രാജാക്കന്മാരുടെ ചെങ്കോലും, സഭാമേലദ്ധ്യക്ഷന്മാരുടെ അംശവടിയും ഇടയന്റെ വടിയുടേയും കോലിന്റേയും പിന്‍ഗാമികളാണെന്നു മനസ്സിലാക്കുമ്പോള്‍ ഈ ഇടയ സങ്കല്പത്തിനു സഭാന്തരീക്ഷത്തിലുള്ള മാനങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും.
ഇടയനു ഇവിടെ ഒരു ആതിഥേയന്റെ സ്ഥാനവും കൂടെ നല്‍കിയിരിക്കുന്നു. എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു ഒരു വിരുന്നു ഒരുക്കിയിരിക്കുന്നു.എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നു. എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.അതിഥികള്‍ക്കു നല്‍കുന്നതാണു വിരുന്നും തൈലാഭിഷേകവും.വി.ലൂക്കോ. 7; 36-50 ഭാഗത്തില്‍ ശീമോന്റെ പൂമേടയിലെ വിരുന്നിന്റെ വിവരണത്തില്‍ നിന്നു ഇതു നമുക്കു ഗ്രഹിക്കാവുന്നതാണു.കരുത്തുള്ള ആതിഥേയനുള്ളപ്പോള്‍ അതിഥി നിര്‍ഭയനായിരിക്കും.അവന്‍ ഒന്നിനെ കുറിച്ചും ചിന്താഭാരപ്പെടേണ്ടതില്ല.എന്നാല്‍ സര്‍വ്വശക്തനായ ദൈവമാകുന്ന ഇടയന്റെ സവിധത്തില്‍ നാം ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമുള്ള അതിഥികളല്ല.ആയുഷ്ക്കാലം മുഴുവനും അതിഥിയായിരിക്കും.അതുകൊണ്ടാണു ദാവീദു രാജാവു സങ്കീര്‍ത്തനം ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നതു.''നന്മയും കരുണയും എന്റെ ആയുഷ്ക്കാലം മുഴുവന്‍ എന്നെ പിന്‍തുടരും.ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.''ആ യഹോവയുടെ ആതിഥ്യമാകട്ടെ ഈ ആയുസ്സില്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും ലഭിക്കുന്നതുമാണു.പരിചയും പലകയും കോട്ടയും അഭയസ്ഥാനവും സങ്കേതവും പരിപാലകനും പരിരക്ഷകനും ആയ ആ വലിയ ഇടയന്റെ കൈക്കീഴിലെ ആടുകളായി അവന്റെ ആലയത്തില്‍ ഈലോകത്തില്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും സമാധാനത്തോടെ സന്തോഷത്തോടെ വസിക്കുവാനായി നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം.
സങ്കീഃ 23 ; 1.'' യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാകയില്ല.
സങ്കീർത്തനങ്ങളുടെ സങ്കീർത്തനം എന്നു പ്രകീർത്തിതമായ സങ്കീർത്തനമാണു 23-ാം സങ്കീർത്തനം. വി.വേദുസ്തകം വായിച്ചിട്ടുള്ള ഏവരുടേയും ഹൃദയത്തിൽ നിന്നു മാഞ്ഞുപോകാത്ത ഒരു സങ്കീർത്തനമാണിതു. ഇതു കാണാപാഠം പഠിച്ചു നിരന്തരം ഉരുവിട്ടു ധ്യാനിക്കുന്ന ഭക്തന്മാർ അനവധിയാണു.ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിൽ പെട്ടവർ ഈ സങ്കീർത്തനം മനഃപാഠമാക്കിയതു മുത്തശ്ശിമാരും അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്കു അവരുടെ ശൈശവബാല്യകാലങ്ങളിൽ ചൊല്ലി പഠിപ്പിച്ചതു മൂലമാണു. വെറുതെ ഇരിക്കുമ്പോൾ മാത്രമല്ല, ആഹാരം കഴിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും അവർ മുടങ്ങാതെ തങ്ങളുടെ മക്കൾക്കും കോച്ചുമക്കൾക്കും ഈ സങ്കീർത്തനം ചൊല്ലിക്കൊടുക്കുമായിരുന്നു.ഇന്നത്തെ ന്യൂക്ളിയർ ഫാമലിയിൽ കുട്ടികൾക്കു മുത്തശ്ശിമാർ അന്യമായി തീർന്നിരിക്കുന്നു.ഉദ്യോഗസ്ഥരായ ഇന്നത്തെ അമ്മമാർക്കു ഇതു ചൊല്ലിക്കൊടുക്കുവാൻ സമയവുമില്ല. വീട്ടുകാര്യങ്ങളുടെ ഇടയിൽ കുട്ടികളുടെ ഹോംവർക്കു പോലും നോക്കുവാൻ അവർക്കു കഴിയുന്നുമില്ല.അതിനിടയിൽ പ്രാർത്ഥിക്കുവാൻ പോലൂം സമയം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവർക്കു സങ്കീർത്തനം ചൊല്ലി കൊടുക്കുവാൻ എങ്ങനെയാണു കഴിയുക. ഗൃഹസ്ഥരായി മാത്രം കഴിയുന്ന അമ്മമാർക്കാകട്ടെ സീരിയലുകൾ ഒഴിഞ്ഞിട്ടു സമയം കിട്ടാറുമില്ല. വൈദ്യുതി പോകുമ്പോൾ തത്രപ്പെട്ടു പ്രാർത്ഥിച്ചെങ്കിലും ആയി.അതുകൊണ്ടു തന്നെ വളർന്നു വരുന്ന തലമുറയ്ക്കു ഈ സങ്കീർത്തനം നാവിനു വഴങ്ങാത്തതായി തീർന്നിരിക്കുന്നു.. കുട്ടികളാകട്ടെ അതിരാവിലെ എഴുന്നേറ്റു ദിനചര്യകൾ നടത്തി ഓടി ട്യുഷനു പോയി തിരിച്ചെത്തി അതേ വേഗത്തിൽ ഭരമേറിയ ബാഗും എടുത്തു സ്കൂളിൽ പോയി,വൈകിട്ടു ഓടി കിതച്ചെത്തി എന്തെങ്കിലും കഴിച്ചെന്നു വരുത്തി, വീണ്ടും ട്യൂഷനു പോയി ,സന്ധ്യയോടെ തളർന്നു തിരിച്ചെത്തി ഹോംവർക്കും പൂർത്തിയാക്കി,നിർബ്ബന്ധത്തിനു വഴങ്ങി വല്ലതും കിഴിച്ചു മയക്കത്തിലേക്കു വീഴുന്ന കുട്ടി ഇതൊക്കെ എങ്ങനെ പഠിക്കും. പഠനത്തിന്റേയും ഹോംവർക്കുകളുടേയും ട്യൂഷന്റേയും ഇടയിൽ വീണുകിട്ടുന്ന ഇടവേളകൾ, അവർ നെറ്റിലും വീഡിയോഗയിമുകളിലും മൊബൈൽ ആപ്ളിക്കേഷനിലും കുടുങ്ങി കിടക്കുന്നു.പല മാതാപിതാക്കളും അതൊരു ആശ്വാസമായും, അതിലുപരി അഭിമാനമായും കരുതുകയും ചെയ്യുന്നു.പുത്തൻ പ്രവണതകൾ പഴയ പല നല്ല ശീലങ്ങളേയും കടപുഴക്കി കളയുന്നു.നമ്മുടെ ആദ്ധ്യാത്മികതയുടെ അതിർവരമ്പുകൾ ഇവിടെ ദർശിക്കുവാൻ കഴിയും.പോകട്ടെ, വിഷയത്തിലേക്കു തിരികെ വരാം. ഈ സങ്കീർത്തനം ഇത്രമാത്രം ഭക്തഹൃദയങ്ങളെ ആകർഷിക്കുവാൻ തക്ക എന്തു പ്രത്യേകതയാണു ഉള്ളതു എന്നു ശ്രദ്ധിക്കേണ്ടതുണ്ടു. അനേകം സങ്കീർണ്ണങ്ങളായ ജീവിതപ്രശ്നങ്ങളിൽ പെട്ടു ഉഴലുന്ന മനസ്സിനു ഈ സങ്കീർത്തനം ആശ്വാസം പകർന്നുതരും എന്നതാണു അതിനുള്ള പ്രധാന കാരണം. ആകുലമനസ്സുകൾക്കു സാന്ത്വനവും വ്യാകുലഹൃദയങ്ങൾക്കു ആശ്വാസവുമായി ഈ സങ്കീർത്തനം മാറുന്നു.തപ്തഹൃദയങ്ങളിൽ , സർവ്വശക്തനും മഹാകാരുണ്യവാനുമായ ദൈവത്തിന്റെ സ്നേഹവും കാരുണ്യവും കരുതലും പരിപാലനയും പകർന്നു കൊടുത്തു സാന്ത്വനതീരങ്ങളിൽ ഈ സങ്കീർത്തനം കൊണ്ടെത്തിക്കുന്നു. ധ്യാനനിരതമായ മനസ്സുമായി ഈ സങ്കീർത്തനം ഉരുവിട്ടുകഴിയുമ്പോൾ ലഭിക്കുന്ന അനുഭൂതി വർണ്ണനാതീതമാണു.
അനുഭവവേദ്യം മാത്രമാണു.
ഇത്രമാത്രം മനോഹരവും ഹൃദയാവർജ്ജകവും ദൈവത്തെ വെളിപ്പെടുത്തുന്നതുമായ ഈ സങ്കീർത്തനത്തിനു നമ്മുടെ ആരാധനയിൽ വലിയ സ്ഥാനം കല്പിച്ചിട്ടില്ലായെന്നതു ശ്രദ്ധാർഹമായ ഒരു വസ്തുതയാണു.എന്തുകൊണ്ടു എന്ന ചോദ്യം ഇവിടെ പ്രസക്തമാണു.നമ്മുടെ ആരാധനകൾ പൊതുആരാധനകളാണു.സ്തുതിയും സ്തോത്രവും പ്രാഭവവും പുകഴ്ചയും മാഞ്ഞുപോകാത്ത ഉന്നതിയും എല്ലാവരും ചേർന്നു ദൈവസന്നിധിയിൽ അർപ്പിക്കുന്ന അനർഘനിമിഷങ്ങളാണല്ലോ ആരാധന. അവിടെ വ്യക്തകൾ അനിവാര്യഘടകമാണെങ്കിലും അതു വ്യക്ത്യധിഷ്ഠിതമായ പ്രാർത്ഥനകൾ അല്ലെന്നതാണു സത്യം.ഈ സങ്കീർത്തനമാകട്ടെ വ്യക്ത്യധിഷ്ഠിതമാണു. ഒരു വ്യക്തിയുടെ ദൈവികസംസർഗ്ഗത്തെയാണു അതു പ്രതിഫലിപ്പിക്കുന്നതു.അതുകൊണ്ടാകാം പരിശുദ്ധപിതാക്കന്മാർ പരസ്യാരാധനയിൽ ഈ സങ്കീർത്തനം ഉൾപ്പെടുത്താതിരുന്നതു. ഇവിടെ ഒരു ചോദ്യം ഉണ്ടാകാം. 51-ാം സങ്കീർത്തനം ദാവീദു എന്ന ഒരു വ്യക്തിയുടെ അനുതാപത്തിന്റെ സങ്കീർത്തനം ആയിട്ടും നമ്മുടെ ആരാധനയിലും കൂദാശകളിലും ഇതു നിരന്തരം ഉപയോഗിക്കുന്നില്ലേ. ശരിയാണു.ദൈവസന്നധിയിലേക്കു കടന്നു ചെല്ലുന്ന വ്യക്തിക്കു ആദ്യം ഉണ്ടാകേണ്ടതു അനുതാപത്തിന്റെ ഹൃദയമാണു.അതു ആരാധനയിൽ സംബന്ധിക്കുന്ന വ്യക്തികളിൽ സൃഷ്ടിച്ചെടുക്കുകയാണു അതിന്റെ ലക്ഷ്യം. അതിനാലാണു ഇതു ആരാധനയുടെ ആരംഭത്തിൽ ചൊല്ലുവാനായി ക്രമപ്പെടുത്തിയിരിക്കുന്നതു ഇതു വ്യക്ത്യധിഷ്ഠിതമാണെങ്കിലും വ്യക്തികളിൽ ശക്തമായ അനുതാപം ഉളവാക്കുവാൻ കഴിയും എന്നതാണു അതിന്റെ സവിശേഷത.ഈ സങ്കീർത്തനത്തിനു അങ്ങനെ ഒരു ചിന്ത ഉളവാക്കുവാൻ കഴിയുന്നുമില്ല.വി.കുർബ്ബാന അവസാനിക്കുന്നതു അവസാനം മറയിട്ടു കഴിഞ്ഞു പുരോഹിതനും ശുശ്രൂഷക്കാരും ചേർന്നു നടത്തുന്ന രഹസ്യ പ്രാർത്ഥനകളോടെയാണു.അപ്പോൾ പട്ടക്കാരൻ നടത്തുന്ന രഹസ്യപ്രാർത്ഥനകളിൽ ആദ്യം ഉരുവിടുവാനായി ഒരുക്കിയിരിക്കുന്നതു 23-ാം സങ്കീർത്തനമാണു.അതു ഈ സങ്കീർത്തനത്തിന്റെ വൈയ്യക്തികഭാവത്തെയാണു വെളിവാക്കുന്നതു.എന്നാൽ ഇന്നു പല ദേവാലയങ്ങളിലും വിശുദ്ധ കുർബ്ബാനയുടെ അവസാനം മറയിട്ടു കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാവരും ചേർന്നു പരസ്യമായി ഇതു ചൊല്ലി തുടങ്ങിയിരിക്കുന്നു.അങ്ങനെ അതിന്റെ രഹസ്യസ്വഭാവം നഷ്ടമായി കൊണ്ടിരിക്കുന്നു.രഹസ്യപ്രാർത്ഥനകൾ ഇല്ലാതായി തുടങ്ങിയതിന്റെ അനുരണനങ്ങൾ ഇവിടെ ശ്രവിക്കാം. ഇന്നു എല്ലാം പരസ്യമാണു. പ്രാർത്ഥന തന്നെ പരസ്യത്തിനു വേണ്ടിയുള്ളതായി മാറിയിരിക്കുന്നു. വി.കുർബ്ബാനയിൽ കാർമ്മികൻ രഹസ്യമായി ചൊല്ലേണ്ട അനേകം പ്രാർത്ഥനകൾ ഉണ്ടു.അതു അങ്ങനെ രഹസ്യമായി ചൊല്ലുമ്പോൾ മാത്രമേ ആരാധന പൂർണ്ണമാകുകയുള്ളു.ഇന്നു ചില പുരോഹിതന്മാർ ഈ രഹസ്യപ്രാർത്ഥനകൾ തന്റെ മുമ്പിൽ വച്ചിരിക്കുന്ന മൈക്കിലൂടെ എല്ലാവരും കേൾക്കതക്കവണ്ണം ഉറക്കെ ചൊല്ലി തുടങ്ങിയിരിക്കുന്നു. ഞങ്ങൾ ആ സമയത്തു പ്രാർത്ഥിക്കുകയാണു എന്നു ജനത്തെ ബോദ്ധ്യപ്പെടുത്തുകയാണത്രേ അതിന്റെ ലക്ഷ്യം.പ്രാർത്ഥന ദൈവം കേൾക്കാനുള്ളതാണെന്നു സത്യം ഇവർ മറന്നു പോകുന്നു.ജനം കേൾക്കാൻ വേണ്ടി പ്രാർത്ഥിക്കുന്ന പരീശന്മാരുടെ പ്രാർത്ഥനയായി അതു പരിണമിക്കുന്നു.ദൈവത്തിന്റെ അംഗീകാരത്തേക്കാൾ മനുഷ്യരുടെ അംഗീകാരത്തിനാണു ഇങ്ങനെയുള്ളവർ പ്രാധാന്യം കല്പിക്കുന്നതു.
സങ്കീർത്തനത്തിലേക്കു തിരിച്ചു വരാം.കാനനച്ഛായയിൽ ആടുമേയിച്ചു നടന്നപ്പോൾ നേരിടേണ്ടിവന്ന ഭീദിതമായ പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും നടുവിൽ കവിഹൃദയമുള്ള ഭക്തനായ ഒരു ഇടയബാലന്റെ ഹൃദയം , ഏകാന്തതയിൽ ദൈവാഭിമുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിച്ച അനിർവ്വചനീയമായ അനുഭൂതികളിൽ തരളിതമായ ഹൃദയ തുടിപ്പുകളുടെ അനുരണനമാണു ഈ വരികളിലൂടെ നാം ശ്രവിക്കുന്നതു.ഇടയബാലനായ ദാവീദു സ്നേഹവാനായ യഹോവയെ ഒരു നല്ല ഇടയനായി വിഭാവനം ചെയ്തപ്പോൾ അവന്റെ ചിന്തകളിൽ വെളിപ്പെട്ട ദൈവത്തിന്റെ ചിത്രം ഈ വരികളിൽ അക്ഷരജാലങ്ങളിലൂടെ കോറിയിട്ടതു ഇവിടെ മിഴിവോടെ തെളിയുന്നു.ഒരു ഇടയൻ ആടുകൾക്കു വേണ്ടി എന്തെല്ലാമാണു ചെയ്യുന്നതെന്നും ഇടയനും ആടുകളുമായുള്ള ബന്ധം എങ്ങനെ ആയിരിക്കണമെന്നും ദാവീദു സ്വാനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടു.അവന്റെ കൈക്കീഴുള്ള ആടുകളുടെ സമസ്ത കാര്യങ്ങളിലും ഒരു ഇടയൻ അതീവ ശ്രദ്ധാലു ആയിരിക്കണം.ഒരു ഇടയൻ എപ്പോഴും ഉണർന്നിരിക്കുന്നവനും ജാഗ്രതയോടെ ഇരിക്കുന്നവനും ആയിരിക്കണം. ഉറക്കമില്ലാത്ത ഉണർവുള്ളവനായ കർത്താവേ എന്നു നാം ദൈവത്തെ വിളിക്കുമ്പോൾ നാം അറിയാതെ ഈ സത്യമാണു വിളിച്ചോതുകയാണു ചെയ്യുന്നതു.
ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഒരു ഇടയനും ആടുകളും തമ്മിലുള്ള ബന്ധത്തിന്റെ തലത്തിലേക്കു ഉയർത്തിയതു ദാവീദാണെന്നു പറയാം.പിന്നീടുള്ള പ്രവാചകന്മാർ എല്ലാവരും ദാവീദിന്റെ ഈ കാഴ്ചപ്പാടു പിന്തുടരുന്നതായി കാണാം. യെശ്ശയ്യാവു, യിരമ്യാവു,യെഹസ്കേൽ, മീഖാ തുടങ്ങിയപ്രവാചകന്മാർ ഈപാത പിന്തുടർന്നിരിക്കുന്നു.എന്തിനു, നമ്മുടെ കർത്താവു പോലും തന്നെ വെളിപ്പെടുത്തുവാൻ ദാവീദിന്റെ ഈ ഇടയസങ്കല്പം എടുത്തു ഉപയോഗിച്ചു എന്നു കാണുമ്പോൾ അതിന്റെ മഹത്വം എത്രമാത്രമെന്നു ഊഹിക്കാവുന്നതാണു.ഞാൻ നല്ല ഇടയനാകുന്നു (യോഹഃ 10; 11)എന്നു പറയുമ്പോൾ ദൈവത്തിന്റെ സ്നേഹവും കരുതലും പരിപാലനയുമാണു ഭംഗ്യന്തരേണ വെളിവാക്കുന്നതു.വി.യോഹന്നാന്റെ സുവിശേഷത്തിൽ കർത്താവ് തന്നെ വെളിപ്പടുത്തുന്ന ഏഴു പ്രസ്താവങ്ങള്‍ നാം വായിക്കുന്നുണ്ടു.'ഞാന്‍ ആകുന്നു. എന്ന ആ ഏഴു പ്രസ്താവങ്ങളില്‍ ദൈവത്തെ ഭംഗിയായി വെളിപ്പെടുത്തുന്നതു ഞാന്‍ നല്ല ഇടയനാകുന്നു എന്ന പ്രസ്താവമാണു.മറ്റുള്ളതെല്ലാം പ്രാധാന്യമര്‍ഹിക്കുന്നവയാണെങ്കിലും അവ ഏതെങ്കിലും ഒരു സ്വഭാവത്തെ മാത്രമേ വെളിപ്പെടുത്തുന്നുള്ളു. എന്നാല്‍ ഞാന്‍ നല്ല ഇടയനാകുന്നു എന്നു പറയുമ്പോള്‍ അതില്‍ ദൈവത്തിന്റെ സ്നേഹവും കരുണയും കരുതലും ത്യാഗവും പരാപാലനയും രക്ഷയും എല്ലാം പ്രതിഫലിക്കുന്നു.ദൈവത്തെ സ്നേഹനിധിയായ ഒരു പിതാവായി ചിത്രീകരിച്ചതു അവഗണിച്ചു കൊണ്ടല്ല ഇതു പറയുന്നതു. ദൈവത്തെ പൂര്‍ണ്ണമായി വെളിപ്പെടുത്തിയതു കര്‍ത്താവാണു എന്നു പറയുമ്പോള്‍ ഈ ഇടയ സങ്കല്പത്തിന്റെ മഹത്വം വര്‍ദ്ധിക്കുന്നു.എന്നാല്‍ ഈ പ്രസ്താവത്തിലൂടെയോ ഞാന്‍ ആകുന്നു എന്ന എല്ലാ പ്രസ്താവങ്ങളിലൂടെയോ, എന്തിനു, വി.വേദപുസ്തകത്തിലെ അക്ഷരജാലങ്ങളിലൂടെയോ ദൈവം പൂര്‍ണ്ണമായി വെളിപ്പെടുന്നില്ലായെന്നതു നിഷേധിക്കുവാന്‍ കഴിയാത്ത ഒരു സത്യം ആണു. കര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുകഃ വി.യോഹ. 17 ; 26 ''ഞാന്‍ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.'' ഇനിയും വെളിപ്പെടുത്തും എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അതുവരെയുള്ള വെളിപ്പെടുത്തലുകള്‍ പൂര്‍ണ്ണമായിരുന്നില്ലായെന്നു വ്യക്തം. കര്‍ത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ വരുമ്പോള്‍ എന്തെല്ലാം ചെയ്യും എന്നു പറയുന്നു. ''എന്റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.'' എന്നു പറയുമ്പോള്‍ ദൈവത്തെ വെളിപ്പെടുത്തുന്നതു ഏതു വരെ നീണ്ടു പോകും എന്നു വ്യക്തമാകുന്നു.എങ്കിലും ദൈവത്തെ ഒരുപരിധിവരെ വെളിപ്പെടുത്തുവാന്‍ ഈ ഇടയസങ്കല്പത്തിനു കഴിഞ്ഞു എന്നതു നിഷേധിക്കുവാന്‍ കഴിയുകയില്ല. കര്‍ത്താവു പോലും തന്നെ വെളിപ്പെടുത്തുവാന്‍ ദാവീദിന്റെ ഇടയസങ്കല്പം കടമെടുത്തു എന്നു വേണമെങ്കില്‍ പറയാം. പക്ഷെ, കര്‍ത്താവിലൂടെ വെളിപ്പെട്ട ആ ദൈവികരഹസ്യം നൂറ്റാണ്ടുകള്‍ക്കു മുമ്പു പൂര്‍വ്വപിതാവായ ദാവീദിനു ദൈവം വെളിപ്പെടുത്തി കൊടുത്തു എന്നു പറയുന്നതാണു ഉചിതവും സത്യവും.
സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ദാവീദു തിരിച്ചറിഞ്ഞ ദൈവികസത്യമാണു ഒന്നാം വാക്യം വെളിവാക്കുന്നതു.''യഹോവ എന്റെ ഇടയനാകുന്നു , എനിക്കു മുട്ടുണ്ടാകുകയില്ല.'കാരണം പറഞ്ഞിട്ടു കാര്യം പറയുകയാണു ഇവിടുത്തെ അവതരണരീതി.എനിക്കു മുട്ടുണ്ടാകയില്ലാ എന്നതാണു കാര്യം. യഹോവ എന്റെ ഇടയനാകുന്നു എന്നതാകട്ടെ അതിന്റെ കാരണവുമാണു.കാവ്യഭാഷയില്‍ നിന്നു മാറ്റിയാല്‍ ' യഹോവ എന്റെ ഇടയനായതിനാല്‍ എനിക്കു മുട്ടുണ്ടാകുകയില്ല എന്നാണു പറയുക.കവിതയെ കവിതയാക്കുന്നതും അതു ആസ്വാദ്യകരമാക്കുന്നതും എല്ലാം തുറന്നു പറയാതെ വ്യംഗഭംഗിയില്‍ ചില സൂചനകള്‍ നല്‍കി പറയേണ്ടതു വ്യഞ്ജിപ്പിക്കുമ്പോഴാണു.ഒറ്റ പദം കൊണ്ടുതന്നെ ഒരു വലിയ ആശയപ്രപഞ്ചത്തെ നമ്മുടെ മുമ്പില്‍ തുറന്നു വെയ്ക്കുവാന്‍ ഭാവനാസമ്പന്നനായ ഒരു കവിക്കു കഴിയും.അതുകൊണ്ടുതന്നെ കവിത സംഭവങ്ങളുടെ തനതാവിഷ്ക്കാരമാകുകയുമില്ല. വരികള്‍ക്കിടയിലൂടെ വായിച്ചു പലതും കണ്ടെത്തുമ്പോഴാണു അതു ആസ്വാദ്യകരമായ കവിതയാകുന്നതു. ആവിധത്തില്‍ കവിത പൊട്ടിവിരിയുന്നതു ഈ വരികളില്‍ നമുക്കു കാണാന്‍ കഴിയും. ഇവിടെ ഒന്നു കാരണവും ഒന്നു കാര്യവും ആണെങ്കിലും അവ രണ്ടും തുല്യപ്രാധാന്യമുള്ളവയാണു. എങ്കിലും കാരണത്തിനാണു ഇവിടെ കൂടുതല്‍ പ്രാധാന്യം. കാരണമുള്ളതുകൊണ്ടാണല്ലോ കാര്യം ഉണ്ടായതു.അതുകൊണ്ടു ആ കാരണത്തില്‍നിന്നു നമുക്കു ചിന്ത ആരംഭിക്കാം.ഇടയന്‍ എന്നതു ഒരു പ്രതീകമാണു.വെറും നാലക്ഷരങ്ങളില്‍ വരച്ചു വച്ചിരിക്കുന്ന ഒരു പ്രതീകം. ആ പ്രതീകത്തില്‍ വരച്ചുവച്ചിരിക്കുന്ന ആശയപ്രപഞ്ചം നമ്മേക്കാള്‍ കൂടുതലായി യിസ്രായേല്‍ ജനതയ്ക്കു മനസ്സിലാകും.കാരണം, ഇടയനും ആടുകളും അവരുടെ ജീവിതത്തോടു ഇഴുകി ചേര്‍ന്നു കിടക്കുന്ന സുപരിചിതമായ ഒരു ചിത്രമാണു.ഈ ചെറിയ പ്രതീകം ഉദീരണം ചെയ്യുന്ന ആശയപ്രപഞ്ചത്തെ പിന്നീടു സങ്കീ. 78 ;52 , 80 ; 1, യെശ്ശ. 40 ;11, യെര. 31; 10, യെഹ. 34; 11, 12 , 23, യോഹ. 10;11, എബ്രാ. 13;20, 1.പത്രോ . 2;5,5;4, തുടങ്ങിയ ഭാഗങ്ങളില്‍ നാം വായിക്കുന്നു.ആട്ടിന്‍ കൂട്ടത്തെ മേയിക്കുകയും കുഞ്ഞാടുകളെ ഭുജത്തില്‍ എടുത്തു മാര്‍വ്വിടത്തില്‍ വഹിക്കുകയും, തള്ളകളെ പതുക്കെ നടത്തുകയും ചെയ്യുന്ന, കാണാതെ പോയതിനെ അന്വേഷിച്ചു കണ്ടെത്തി ഗോശാലയില്‍ ചേര്‍ക്കുന്ന, ആടുകളെ പേര്‍ ചൊല്ലി വിളിക്കുന്ന, ചിതറിപ്പോയവയെ കൂട്ടിച്ചേര്‍ക്കുന്ന, ആടുകളുടെ ശബ്ദം തിരിച്ചറിയുന്ന ഇടയനും, ഇടയന്റെ ശബ്ദം അറിയുന്ന ആടുകളും , നല്ല മേച്ചില്‍ സ്ഥലങ്ങള്‍ കണ്ടെത്തി ആടുകളെ അവിടെ മേയിക്കുന്ന, ഗോശാലയുടെ വാതില്‍ക്കല്‍ രാത്രിയില്‍ ഉറക്കം തൂങ്ങാതെയും ഉറങ്ങാതെയും കാവല്‍ ഇരിക്കുന്ന, ശത്രുക്കള്‍ കടന്നു വരുമ്പോള്‍ കൂലിക്കാരനെപ്പോലെ ആടുകളെ ഉപേക്ഷിച്ചു ഓടി പോകാത്ത, ആടുകള്‍ക്കു വേണ്ടി സ്വജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്ന ഒരു നല്ല ഇടയന്റെ ചിത്രം.അതിന്റെ എല്ലാ വര്‍ണ്ണങ്ങളോടും ചാരുതയോടും കൂടി , അതു ധ്യാനിക്കുന്ന ഭക്തന്റെ ഹൃദയത്തില്‍ തെളിഞ്ഞു വരുന്നു.വീണ്ടും പറയട്ടെ, വി.വേദപുസ്തകത്തിലെ അക്ഷരജാലങ്ങളിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ വിവിധങ്ങളും വ്യത്യസ്ഥങ്ങളുമായ ഭാവങ്ങളെയെല്ലാം സമന്വയിപ്പിക്കുന്ന ഒരു പ്രതീകമായി ഈ ഇടയസങ്കല്പം വിശ്വാസികളുടെ ഹൃദയത്തില്‍ മാഞ്ഞുപോകാതെ നില്ക്കുന്നു എന്നതാണു അതിന്റെ മാഹാത്മ്യം.
യഹോവ എന്റെ ഇടയനാക കൊണ്ടു എനിക്കു മുട്ടുണ്ടാകുകയില്ല എന്നു ദാവീദു ഉറപ്പിച്ചു പറയുന്നു. എനിക്കു മുട്ടുണ്ടാകുകയില്ല എന്നു പറയുമ്പോള്‍ അതു ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ആശയങ്ങളേയും പ്രകാശിപ്പിക്കുവാന്‍ 'മുട്ടു' എന്ന മലയാളപദത്തിനു കഴിയുന്നുണ്ടോ എന്നു സംശയിക്കണം.' എല്ലാം എനിക്കു സുലഭമായി ലഭിക്കും, ഒന്നിനും ദൗര്‍ലഭ്യമുണ്ടാകുകയില്ല എന്നിങ്ങനെയാണു ആ പദത്തില്‍ നിന്നു നാം ഗ്രഹിക്കുന്നതു.എന്നാല്‍ ആദ്ധ്യാത്മികവും ലൗകികവുമായ മുട്ടില്ലായ്മയെ അതു വ്യഞ്ജിപ്പിക്കുന്നുണ്ടു എന്നതാണു യാഥാര്‍ത്ഥ്യം.അതിന്റെ ഇംഗ്ളീഷു തര്‍ജ്ജുമ ശ്രദ്ധിക്കുകഃ Lord is my shepherd and I shall not want. എനിക്കു മുട്ടുണ്ടാകുകയില്ല എന്നതിനു I shall not want എന്നാണല്ലോ അവിടെ കാണുന്നതു. Want എന്ന ഇംഗ്ളീഷുപദത്തിന്ററെ അര്‍ത്ഥം, ദൗര്‍ലഭ്യം, ദാരിദ്ര്യം,ഞെരുക്കം, ആകാംഷ, ആവശ്യം, അഭാവം, ഇല്ലായ്മ, കുറവു, ക്ഷാമം, ദുര്‍ഭിക്ഷം, ബുദ്ധിമുട്ടു, ദൈന്യം, ഗതികേടു എന്നിങ്ങനെ നീണ്ടു പോകുന്നു. സുഭിക്ഷത മാത്രമല്ല, ആകുലവും വ്യാകുലവും നാളയെക്കുറിച്ചുള്ള ചിന്താഭാരവും, ഭയവും, അസമാധാനവും അശാന്തിയും ഒന്നും തീണ്ടുക പോലും ഇല്ലായെന്നാണു അതു അര്‍ത്ഥമാക്കുന്നതു.ലൗകിക സമൃദ്ധിയേക്കാള്‍ നിര്‍ഭയത്വമാണു അതു പ്രദാനം ചെയ്യുന്നതു.'ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു എന്ന ദാവീദിന്റെ തന്നെ സങ്കീര്‍ത്തന വാക്യം ഇതിനോടു ചേര്‍ത്തു ധ്യാനിക്കേണ്ടതാണു.
ഇടയന്‍ പരിപാലകനാണു. അവന്‍ എങ്ങനെയാണു പരിപാലിക്കുന്നതു എന്നാണു തുടര്‍ന്നു പറയുന്നതു. ഇടയന്‍ നയിക്കുന്നവനാണു.നന്മയിലേക്കു, സമൃദ്ധിയിലേക്കു, സ്വസ്തതയിലേക്കു, സമാധാനത്തിലേക്കു നയിക്കുന്നവന്‍. പച്ചയായ പുല്‍പുറങ്ങളില്‍ കിടത്തുന്നു. സ്വസ്തതയുള്ള വെള്ളത്തിന്റെ അരികിലേക്കു നടത്തുന്നു. അവന്‍ ആശ്വാസദായകനാണു. അവന്‍ പ്രാണനെ തണുപ്പിക്കുന്നു. അവന്‍ മുന്നില്‍ നിന്നു നയിക്കുന്നു.തിരുനാമം നിമിത്തം നീതിപാതകളില്‍ നടത്തുന്നു. അവന്‍ പരിപാലകന്‍ മാത്രമല്ല. പരിരക്ഷകനുമാണു. കൂരിരുള്‍ താഴ്വരയില്‍ കൂടെ നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ.നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.നിര്‍ഭയനായി വസിക്കുവാന്‍ തക്കവണ്ണം വേര്‍പിരിയാതെ കൂടെ നടക്കുന്നവന്‍. വടിയും കോലും ഇടയന്മാരുടെ ആയുധവും അടയാളവുമാണു. വടി കള്ളന്മാരും കാട്ടുമൃഗങ്ങളും ഉപദ്രവിക്കുവാന്‍ കടന്നു വരുമ്പോള്‍ അവയെ നേരിടുവാനും, ആടുകളെ പരിരക്ഷിക്കുവാനും ഉള്ളതാണു.അവന്‍ പരിചയും പലകയും കോട്ടയുമാണെന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു.കോലാകട്ടെ, വടിയേക്കാള്‍ നീളമുള്ളതും വളഞ്ഞിരിക്കുന്നതുമാണു. അതാകട്ടെ, താഴ്വരയിലേക്കു വീണുപോകുന്ന ആടുകളെ കോരിയെടുക്കുവാനും, ഉയര്‍ന്ന മരച്ചില്ലകള്‍ ഒടിച്ചിട്ടു കൊടുക്കുവാനും ഉപയോഗിക്കുന്നു.ഒന്നു ശിക്ഷിക്കുന്നതും ഒന്നു രക്ഷിക്കുന്നതുമാണു എന്നു വേണമെങ്കില്‍ പറയാം. മാത്രമല്ല, സായംകാലത്തു ആടുകള്‍ ശാലയില്‍ പ്രവേശിക്കുമ്പോള്‍ ഇടയന്‍ വാതില്ക്കല്‍ നിന്നു ഈ കോലുകൊണ്ടു നിയന്ത്രിച്ചാണു അവയെ എണ്ണുന്നതു. ആടുകള്‍ മുഴുവന്‍ ശാലയില്‍ പ്രവേശിച്ചു എന്നു ഉറപ്പു വരുത്തിയശേഷമേ ഇടയന്‍ വാതില്‍ അടയ്ക്കുകയുള്ളു. രാജാക്കന്മാരുടെ ചെങ്കോലും, സഭാമേലദ്ധ്യക്ഷന്മാരുടെ അംശവടിയും ഇടയന്റെ വടിയുടേയും കോലിന്റേയും പിന്‍ഗാമികളാണെന്നു മനസ്സിലാക്കുമ്പോള്‍ ഈ ഇടയ സങ്കല്പത്തിനു സഭാന്തരീക്ഷത്തിലുള്ള മാനങ്ങള്‍ ഗ്രഹിക്കുവാന്‍ കഴിയും.
ഇടയനു ഇവിടെ ഒരു ആതിഥേയന്റെ സ്ഥാനവും കൂടെ നല്‍കിയിരിക്കുന്നു. എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു ഒരു വിരുന്നു ഒരുക്കിയിരിക്കുന്നു.എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകം ചെയ്യുന്നു. എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.അതിഥികള്‍ക്കു നല്‍കുന്നതാണു വിരുന്നും തൈലാഭിഷേകവും.വി.ലൂക്കോ. 7; 36-50 ഭാഗത്തില്‍ ശീമോന്റെ പൂമേടയിലെ വിരുന്നിന്റെ വിവരണത്തില്‍ നിന്നു ഇതു നമുക്കു ഗ്രഹിക്കാവുന്നതാണു.കരുത്തുള്ള ആതിഥേയനുള്ളപ്പോള്‍ അതിഥി നിര്‍ഭയനായിരിക്കും.അവന്‍ ഒന്നിനെ കുറിച്ചും ചിന്താഭാരപ്പെടേണ്ടതില്ല.എന്നാല്‍ സര്‍വ്വശക്തനായ ദൈവമാകുന്ന ഇടയന്റെ സവിധത്തില്‍ നാം ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമുള്ള അതിഥികളല്ല.ആയുഷ്ക്കാലം മുഴുവനും അതിഥിയായിരിക്കും.അതുകൊണ്ടാണു ദാവീദു രാജാവു സങ്കീര്‍ത്തനം ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നതു.''നന്മയും കരുണയും എന്റെ ആയുഷ്ക്കാലം മുഴുവന്‍ എന്നെ പിന്‍തുടരും.ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.''ആ യഹോവയുടെ ആതിഥ്യമാകട്ടെ ഈ ആയുസ്സില്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും ലഭിക്കുന്നതുമാണു.പരിചയും പലകയും കോട്ടയും അഭയസ്ഥാനവും സങ്കേതവും പരിപാലകനും പരിരക്ഷകനും ആയ ആ വലിയ ഇടയന്റെ കൈക്കീഴിലെ ആടുകളായി അവന്റെ ആലയത്തില്‍ ഈലോകത്തില്‍ മാത്രമല്ല വരുവാനുള്ള ലോകത്തിലും സമാധാനത്തോടെ സന്തോഷത്തോടെ വസിക്കുവാനായി നമ്മെ പൂര്‍ണ്ണമായി സമര്‍പ്പിക്കാം.
Comments
Post a Comment