വചനപരിച്ഛേദം-59.
59-യഹോവയുടെ പർവ്വതത്തിൽ വസിക്കുന്നവർ.
സങ്കീ. 15:1 യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും.
ദാവീദു രാജാവിന്റെ ഒരു ചെറിയ സങ്കീർത്തനമാണു 15-ം സങ്കീർത്തനം. ആറു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനം മഹത്തും വിലയേറിയതുമായ ഒരു ആശയമാണു സംവേദനം ചെയ്യുന്നതു. അതുകൊണ്ടു തന്നെ ഇതു ഒരു വലിയ സങ്കീർത്തനം ആണെന്നു പറയാവുന്നതാണു. ദൈവത്തെ ആരാധിക്കുവാനായി ദൈവസന്നിധിയിലേക്കു കടന്നു വരുന്ന ഒരു വിശ്വാസിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്നു ഈ സങ്കീർത്തനത്തിലൂടെ ദാവീദു പറഞ്ഞു തരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലുവാൻ തക്കവണ്ണം ദൈവം തന്റെ സന്നിധിയിലേക്കുള്ള കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു എന്നതു സത്യമാണെങ്കിലും അവനെ ആരാധിക്കുവാനായി കടന്നു ചെല്ലണമെങ്കിൽ ചില യോഗ്യതകൾ അനുപേക്ഷണീയമാണു. യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നതു കേൾക്കുക, യെശ്ശഃ 1; 15-17 '' നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും.നിങ്ങൾ എത്രതന്നെ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവീൻ , നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിൻ മുമ്പിൽ നിന്നു നീക്കിക്കളവീൻ, തിന്മ ചെയ്യുന്നതു മതിയാക്കുവീൻ, നന്മ ചെയ്വാൻ പഠിപ്പീൻ. ന്യായം അന്വേഷിപ്പീൻ, പിഡിപ്പിക്കുന്നവനെ നേർവഴിക്കാക്കുവീൻ , അനാഥന്നു ന്യായം നടത്തി കൊടുപ്പീൻ വിധവയ്ക്കു വേണ്ടി വ്യവഹരിപ്പീൻ.''ദൈവത്തെ ആരാധിക്കുവാനായി യിസ്രായേല്യർ യഹോവയുടെ ആലയത്തിലേക്കു ആഘോഷമായി പോകുമ്പോൾ ചോദിക്കുന്ന ചോദ്യവും പുരോഹിതൻ അതിനു നൽകുന്ന മറുപടിയും ഗാനപ്രതിഗാനമായി ചൊല്ലത്തക്കവണ്ണം രചിച്ച ഒരു സങ്കീർത്തനമാണു 15-ാം സങ്കീർത്തനം. ദൈവത്തെ ആരാധിക്കുവാനായി കടന്നു ചെല്ലുന്നവർ , ആത്മശോധന നടത്തി തങ്ങളുടെ അയോഗ്യതകൾ തിരിച്ചറിഞ്ഞു ആത്മതപനത്തോടും പശ്ചാത്താപത്തോടും ഒരുക്കത്തോടു കൂടെ വേണം ചെല്ലേണ്ടതു എന്ന വലിയ സത്യം ഈ സങ്കീർത്തനത്തിൽ ദർശിക്കുന്നു.നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും കൂദാശാനുഷ്ഠാനങ്ങളിലും അനുതാപത്തിന്റെ സങ്കീർത്തനങ്ങൾ പ്രത്യേകിച്ചു 51-ാം സങ്കീർത്തനം നമ്മുടെ പൂർവ്വപിതാക്കന്മാർ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ രഹസ്യം ഇവിടെ നമുക്കു കാണാൻ കഴിയും.സ്വർഗ്ഗാരോഹണ പെരുന്നാളിന്റെ ഗീതമായി പരിശുദ്ധ പിതാക്കന്മാർ ഈ സങ്കീർത്തനം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതു ഈ സങ്കീർത്തനത്തിന്റെ പ്രാധാന്യം എത്രമാത്രമാണു എന്നു വെളിവാക്കുന്നു.
പരിശുദ്ധനായ ദൈവത്തെ ആരാധിക്കേണ്ടതു എങ്ങനെയാണെന്നു ദാവീദുരാജാവു അഞ്ചാം സങ്കീർത്തനം നാലുമുതലുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.അവിടെ നാം ഇങ്ങനെ വായിക്കുന്നു. '' നീ ദുഷ്ടതയിൽ പ്രസാധിക്കുന്ന ദൈവമല്ല, ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല, അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല, നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെയ്ക്കുന്നു. ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും, രക്തപാതകവും ചതിയുമുള്ളവർ യഹോവയ്ക്കു അറെപ്പാകുന്നു. ഞാനോ നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധ മന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. '' ഇവിടെ യഹോവ ഭയങ്കരനും ദുഷ്ടന്മാരോടു ഒട്ടും ദയ കാണിക്കാതെ കഠിനമായി ശിക്ഷിക്കുന്ന ദൈവമാണെന്ന പഴയ നിയമ ചിന്തയാണു കാണുന്നതു എന്നു പറയുന്നവർ ചുരക്കമല്ല. എന്നാൽ ദൈവത്തെ ആരാധിക്കുന്ന മനുഷ്യൻ ദുഷ്ടതയിൽ നിന്നു അകന്നു നിഷ്കളങ്കതയോടെ വിശുദ്ധിയോടെ അടുത്തു ചെല്ലുവാൻ പ്രേരണ നൽകുക എന്ന സദുദ്ദേശം ഒരു യഥാർത്ഥ ഭക്തനു ഇവിടെ വായിച്ചെടുക്കുവാൻ കഴിയും.പഴയനിയമ പ്രവാചകന്മാരുടെ പരമമായ ലക്ഷ്യം മനുഷ്യനെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരിക എന്നുള്ളതായിരുന്നു.അവിടെഅല്പം ഭീഷണിയുടെ സ്വരം അനിവാര്യമാണു. മാനസ്സാന്തരം പ്രസംഗിച്ച യോഹന്നാൻസ്നാപകനിൽ ഈ തർജ്ജനത്തിന്റെ ശബ്ദം നമുക്കു കേൾക്കാൻ കഴിയുണ്ടു.ദൈവസ്നേഹം പൂർണ്ണമായി വെളിപ്പെട്ട മശിഹാതമ്പുരാന്റെ മുന്നോടിയായ വി.യോഹന്നാൻ വിളിച്ചു പറയുന്നു. വിഃലൂക്കോഃ 3 ; 8,9 ''മാനസ്സാന്തരത്തിനു യോഗ്യമായ ഫലം കായ്പീൻ് അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളം കൊണ്ടു പറവാൻ തുനിയരുതു. അബ്രഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വച്ചിരിക്കുന്നു.നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടു ചുട്ടു കളയുന്നു.''യെശ്ശ ഃ 33 ; 13-24 ഭാഗങ്ങളിൽ ഈ ആശയം ശക്തമായി അവതരിപ്പിച്ചിരിക്കുന്നതു നാം വായിക്കുന്നു.ദൈവത്തെ ആരാധിക്കുന്നവർ വിശുദ്ധിയോടെ വേണം ദൈവസന്നിധിയിലേക്കു അടുത്തു വരേണ്ടതു എന്നകാര്യം എല്ലാ കാലത്തേയും അനിഷേദ്ധ്യ നിയമമാണു.ലേവ്യ ഃ19 ; 2 ൽ യഹോവ മോശെയോടു അരുളിച്ചെയ്തതു കേൾക്കുകഃ '' നിങ്ങളൂടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പീൻ.'' കത്തുന്ന മുൾപ്പടർപ്പിൽ യഹോവയുടെ ദർശനം ലഭിച്ച മോശെയോടു യഹോവ അരുളിച്ചെയ്തു. ''പുറഃ 3 ; 5 '' അപ്പോൾ അവൻ ഇങ്ങോട്ടു അടുക്കരുതു, നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചു കളക എന്നു കല്പിച്ചു. '' ദൈവസന്നിധിയിലേക്കു അടുത്തു ചെല്ലുമ്പോൾ ഒരുക്കവും വിശുദ്ധിയും അനിവാര്യമാണെന്നു ഈ ഭാഗങ്ങൾ വ്യക്തമാക്കുന്നു.
ഇവിടെ ഒരു ആത്മശോധന ആവശ്യമായിരിക്കുന്നു.നാം എത്രമാത്രം ഒരുക്കത്തോടെയാണു ആരാധനയ്ക്കായി വിശുദ്ധ ദേവാലയത്തിൽ എത്തിച്ചേരുന്നതു.ആ ഒരുക്കത്തിൽ ഭക്തിക്കു എന്തു സ്ഥാനം നൽകുന്നുണ്ടു. നമ്മുടെ ഒരുക്കം പലപ്പോഴും ബാഹ്യമായ കാര്യത്തിൽ മാത്രം ഒതുങ്ങി പോകുന്നു.ആത്മീയ ഒരുക്കത്തിനു അവിടെ അല്പംപോലും സ്ഥാനമില്ലാതായിരിക്കുന്നു.ദൈവസന്നിധിയിലേക്കാണു കടന്നുചെല്ലുന്നതു എന്ന ബോധവും ഭയവും ഭക്തിയും ആധുനികമനുഷ്യനു നഷ്ടമായോ എന്ന സംശയം ഉളവാകത്തക്കവണ്ണം തരംതാണിരിക്കുന്നു. ഇന്നത്തെ വസ്ത്രധാരണരീതി തന്നെ അതിനുള്ള വ്യക്തമായ തെളിവാണു. ശുഭ്രവസ്ത്രധാരികളായിരിക്കണം എന്നു പറയുമ്പോൾ അതു മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാകരുതു എന്നു കൂടി അർത്ഥമുണ്ടെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.പൗരസ്ത്യ ഓർത്തഡോക്സുസഭയുടെ ആരാധനയുടെ മകുടമായിട്ടാണു വി.കുർബ്ബാനയെ നാം കാണുന്നതു.അതിന്റെ ഒരുക്കമാകട്ടെ സന്ധ്യാനമസ്കാരത്തിൽ ആരംഭിച്ചു ആറാംമണി നമസ്കാരത്തിൽ അവസാനിക്കുന്ന യാമപ്രാർത്ഥനകളോടു കുടിയതാണു.ഇവ പൂർത്തീകരിച്ചിട്ടു വേണം വി.കുർബ്ബാന അർപ്പിക്കുവാനും അതിൽ സംബന്ധിക്കുവാനും.വി.കർബ്ബാനയുടെ മദ്ധ്യത്തിലും അവസാനത്തിലും കടന്നു വരുന്നവരുടെ ഒരുക്കം എങ്ങനെയുള്ളതാണു എന്നു ഊഹിക്കാവുന്നതാണു.പ്രഭാതനമസ്കാരത്തിൽ സംബന്ധിക്കുന്നവരുടെ സംഖ്യ തന്നെ വിരളമായിരിക്കുന്നു.പിന്നെ സന്ധ്യാനമസ്കാരത്തിന്റേയും രാത്രിനമസ്കാരത്തിന്റേയും കാര്യം പറയേണ്ടതുണ്ടോ. എന്തിനു, വി.കുർബ്ബാന അനുഭവിക്കുന്നതു പോലും യാമപ്രാർത്ഥനകൾ പൂർത്തീകരിക്കാതെയും ശരിയായ കുമ്പസാരമോ, ഹൂസോയോ പോലുമോ സ്വീകരിക്കാതെയുമാണെന്നു കാണുമ്പോൾ നമ്മുടെ ആത്മീയ ഒരുക്കത്തിന്റെ നിലവാരം എവിടെ എത്തിയിരിക്കുന്നു എന്നു ഊഹിക്കാവുന്നതാണു. ഈ സ്വർഗ്ഗീയ ആരാധനയിലൂടെ പ്രാപിക്കേണ്ട കൃപാവരങ്ങൾ ലഭിക്കാതെ പോകുന്നതു നമ്മുടെ ആരാധനയുടെ തകരാറല്ല, നമ്മുടെ ഒരുക്കമില്ലായ്മയാണു എന്നു നാം തിരിച്ചറിയേണ്ടതാണു.
സങ്കീർത്തനക്കാരൻ ആരംഭത്തിൽ ചോദിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങളും ഇവിടെ പ്രസക്തമാണു.' യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധമന്ദിരത്തിൽ ആർ വസിക്കും? മരൂഭൂപ്രയാണകാലം മുതൽ ശലോമോൻ യെുശലേം ദേവാലയം പണിതതു വരെ ദൈവസാന്നിധ്യം യിസ്രായേൽ ജനത പൂർണ്ണമായി ദർശിച്ചതും അനുഭവിച്ചതും യഹോവയുടെ കൂടാരത്തിലായിരുന്നു. സമാഗമനകൂടാരത്തെ കുറിച്ചു യഹോവ മോശെയോടു വ്യക്തമായി അരുളിച്ചെയ്തതു നാം ന്യാായപ്രമാണപുസ്തകങ്ങളിൽ വായിക്കുന്നണ്ടു.അതു എത്രമാത്രം വിശുദ്ധമായിരിക്കണം, എങ്ങനെ വിശുദ്ധമായി അതു പരിപാലിക്കണം, എത്രമാത്രം വിശുദ്ധിയോടെ അതിനെ സമീപിക്കണം എന്നിവയെക്കുറിച്ഛുള്ള വ്യക്തമായ നിർദ്ദേശങ്ങൾ യഹോവ നൽകിയിട്ടുണ്ടു.ദാവുദിന്റെ കാലത്തു ശത്രുക്കൾ കൈവശമാക്കിയ യഹോവയുടെ നിയമപെട്ടകം തിരികെ കൊണ്ടുവരുമ്പോൾ അതു വഹിച്ചിരുന്ന വണ്ടി വലിക്കുന്ന കാളകൾ വിരണ്ടതിനാൽ ,പെട്ടകം നിലത്തു വീഴാതിരിപ്പാനായി അതിനെ കയറി പിടിച്ച ഉസ്സിയാ തൽക്ഷണം മരിച്ച സംഭവം 2. ശമുഃ 6 ; 6,7 ഭാഗത്തു വായിക്കുമ്പോൾ അതിന്റെ വിശുദ്ധിയും മഹത്വവും എത്ര വലുതായിരുന്നു എന്നു ബോദ്ധ്യമാകുന്നു.' യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും?' എന്നു ദാവീദു ചോദിക്കുമ്പോൾ ഈ സത്യങ്ങളെല്ലാം അതിൽ മുഴങ്ങി കേൾക്കാം. കേൾക്കണം.
നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? എന്നതാണല്ലോ അടുത്ത ചോദ്യം.പർവ്വതം യഹോവയുടെ അധിവാസസ്ഥലമായിട്ടാണു സങ്കല്പിച്ചിരിക്കുന്നതു. എല്ലാ മതങ്ങളും പ്രത്യേകിച്ചു ഹൈന്ദവമതം ക്രൈസ്തവചിന്തയെക്കാൾ ഉപരി പർവ്വതത്തിനു ഈശ്വരപദവി പോലും നൽകിയിരിക്കുന്നു.പൗരാണിക കാലത്തു മഹർഷിമാർ തപസ്സനുഷ്ഠിച്ചിരുന്നതു പർവ്വതങ്ങളിലായിരുന്നു.ഹിമവൽപർവ്വതത്തിനു പുരാണങ്ങളിൽ അതുല്യമായ സ്ഥാനമാണു കല്പിച്ചിരിക്കുന്നതു.ക്രൈസ്തവചിന്തയിലും പർവ്വതം ദൈവസാന്നിദ്ധ്യമുള്ള സ്ഥലമായിട്ടു തന്നെയാണു കരുതുന്നതു.പഴയനിയമത്തിലും പുതിയനിയമത്തിലും ഇതു ഒരുപോലെ ദർശിക്കാം. മോശെയ്ക്കു യഹോവ പത്തു കല്പനകൾ നൽകിയതു പർവ്വതത്തിനു മുകളിൽ വച്ചായിരുന്നുവല്ലോ. താഴ്വരയിലെ ജനം പർവ്വതത്തോടു സമീപിക്കുവാൻ പാടില്ലായിരുന്നു. മൃഗങ്ങൾപോലും അതിനെ ശ്പർശിക്കരുതു എന്നു പറയുമ്പോൾ പർവ്വതത്തിനു നൾകിയിരുന്ന വിശുദ്ധിയുടെ പരിവേഷം എത്ര വലുതായിരുന്നു നമുക്കു മനസ്സാലാക്കാം.യിസ്രായേലിൽ ഈ ചിന്ത പ്രബലമായിരുന്നു എന്നു അനേകം സങ്കീർത്തനഭാഗങ്ങൾ വ്യക്തമാക്കുന്നു. ചില ഉദാഹരണങ്ങൾ. സങ്കീഃ 3 ;4'' ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവൻ തന്റെ വിശുദ്ധപർവ്വതത്തിങ്കൽ നിന്നു ഉത്തരം അരുളുകയും ചെയ്യും.'' സങ്കീഃ 43; 3'' നിന്റെ വിശുദ്ധപർവ്വതത്തിങ്കലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.'' സങ്കീഃ 99; 9 '' അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പീൻ.'' ദൈവത്തിങ്കലേക്കു സഹായത്തിനായി ഹൃദയം ഉയർത്തുന്നതിനെ കുറിച്ചു സങ്കീർത്തനക്കാരൻ പറഞ്ഞിരിക്കുന്നതു നാം എന്നും പ്രാർത്ഥിക്കുന്നതാണല്ലോ.സങ്കീഃ 121; 1 ''' ഞാൻ എന്റെ കണ്ണു പർവ്വതത്തിലേക്കു ഉയർത്തുന്നു.''
യഹോവയുടെ സജീവസാന്നിധ്യം പർവ്വതത്തിൽ ഉണ്ടെന്നു അവർ പരിപൂർണ്ണമായി വിശ്വസിച്ചിരുന്നു എന്നതിനു ഇതെല്ലാം മതിയായ തെളിവാണു.
പുതിയനിയമത്തിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ ശ്രദ്ധയിൽ ഓടിയെത്തുന്നതു വി.മത്തായിയുടെ സുവിശേഷം അഞ്ചാമദ്ധ്യായമാണു. പർവ്വതപ്രസംഗം എന്നു സാധാരണ വിശേഷിപ്പിക്കുന്ന കർത്താവിന്റെ സാരോപദേശങ്ങളാണു അവിടെ വായിക്കുന്നതു. വി.മത്താഃ5;1 ''അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽകയറി......'' എന്നിങ്ങനെയാണു ആ ഭാഗംആരംഭിച്ചിരിക്കുന്നതു. യഹോവയായ ദൈവം മോശെയിലൂടെ യിസ്രായേലിനു ന്യായപ്രമാണം നൽകിയതു പോലെ ഇതും ദൈവത്തിന്റെ അതുല്യവചനങ്ങൾ തന്നെയാണു എന്നു വെളിവാക്കുവാനാണു കർത്താവു മലമുകളിൽ കയറിയതു. പർവ്വതത്തിൽ നിന്നാകുമ്പോൾ അതു ദൈവവചനമായി തന്നെ അവർ അംഗീകരിക്കും. കർത്താവു തേജസ്കരിക്കപ്പെട്ടതും മലയിൽ വെച്ചായിരുന്നു എന്നതും ഇവിടെ ശ്രദ്ധാർഹമായിരിക്കുന്നു.(വി് മത്താഃ 17;1, വി. മർക്കോഃ 9 ;2, വി. ലൂക്കോഃ 9; 28 ) പല സന്ദർഭങ്ങളിലും കർത്താവു പ്രാർത്ഥിപ്പാനായി മലയിലേക്കു കയറിപ്പോയതായിട്ടും വി.വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ടു.വി.മത്താഃ 14; 23, വി.മർക്കോഃ 6; 46) നമ്മുടെ കർത്താവിന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുന്നതു കാൽവറിയിൽ ഉയർത്തപ്പെട്ട കുരിശിലാണല്ലോ. ഇതെല്ലാം പർവ്വതം ദൈവസാന്നിദ്ധ്യമുള്ള ഇടമാണു എന്നു വ്യക്തമാക്കുന്നു.അതാകട്ടെ മറ്റൊരു വലിയ ആത്മീയ യാഥാർത്ഥ്യത്തിലേക്കു നമ്മുടെ ചിന്തകളേയും ധ്യാനത്തേയും കൊണ്ടെത്തിക്കുന്നു. ലൗകികജീവിത ചിന്തകളിൽ നിന്നു ഉയർന്നെങ്കിൽ മാത്രമേ ദൈവസാന്നിദ്ധ്യം പൂർണ്ണമായി അനുഭവിക്കുവാൻ കഴിയുകയുള്ളു എന്ന സത്യത്തിലേക്കാണു അതു വിരൽ ചൂണ്ടുന്നതു. വി. കുർബ്ബാനയുടെ ആരംഭത്തിൽ '' ഈ സമയത്തു നാമെല്ലാവരുടേയും മനസ്സുകളും ചിന്തകളും ഹൃദയങ്ങളും ഉയരങ്ങളിൽ പിതാവാം ദൈവത്തിന്റെ വലത്തു ഭാഗത്തു മശിഹാതമ്പുരാൻ എഴുന്നെള്ളിയിരിക്കുന്ന ആ മഹോന്നതങ്ങളിൽ ആയിരിക്കണം.'' പ്രാർത്ഥനാഹ്വാനം ഈ സത്യം വെളിവാക്കുന്നു.വി. ആരാധനയിൽ ,ശരീരത്തിലുംആത്മാവിലും സംസാരത്തിലും പ്രവൃത്തിയിലും ചിന്തകളിലും വിചാരത്തിലും ലോകത്തിൽ നിന്നു ഉയർന്നു നിൽക്കുമ്പോൾ മാത്രമേ ദൈവസാന്നിദ്ധ്യം പൂർണ്ണമായി അവിടെ അനുഭവവേദ്യമാകുകയുള്ളു. ദൈവസന്നിധിയിൽ നിന്നു പ്രവഹിക്കുന്ന സമാധാനവും സന്തോഷവും ഉൾക്കൊള്ളുവാനും സാധിക്കുകയുള്ളു. എന്നാൽ ഇന്നു നാം ദൈവാഭിമുഖമായി നിൽക്കേണ്ട ആരാധനയിൽ ലോകാഭിമുഖരായി മാറിപ്പോകുന്നു എന്നതിനാൽ അവിടെനിന്നു പ്രാപിക്കേണ്ട ദൈവകാനുഗ്രഹങ്ങൾ നഷ്ടമാകുന്നു.അനുഗ്രഹങ്ങൾ തേടി മറ്റു പലയിടങ്ങളിലേക്കും മാറിപ്പോകുവാനുള്ള പ്രധാനകാരണവും ഇതാണു.ഇവിടെ അനുഗ്രഹങ്ങൾ വർഷിക്കുന്നുണ്ടെങ്കിലും നാം മഴയത്തു കമഴ്ത്തിവെച്ച കുടം പോലെ ശൂന്യമായി തീരുന്നു.
നാം ദൈവാഭിമുഖമായി പരിണമിച്ചു ദൈവത്തോടുള്ള ബന്ധം ദൈവം ആഗ്രഹിക്കുന്നതു പോലെയാകണമെങ്കിൽ നമ്മിൽ ഉണ്ടാകേണ്ട ഗൗരവമായ മാറ്റങ്ങൾ എന്തെല്ലാമാണെന്നു തുടർന്നുള്ള വാക്യങ്ങളിൽ ദാവീദു വ്യക്തമാക്കുന്നു. നിഷ്കളങ്കനായി നടന്നു നീതിപ്രവർത്തിക്കുന്നവരായി നാം മാറണം. നിഷ്കളങ്കത എന്നു പറയുന്നതു പ്രവൃത്തിയിൽ മാത്രം ഒതുങ്ങുന്നതല്ല.മനസ്സും ഹൃദയവും നിഷ്കളങ്കമായിരിക്കണം.മനസ്സാണല്ലോ പ്രവൃത്തിക്കുനിദാനം. നമ്മുടെ കർത്തവു പർവ്വതപസംഗത്തിൽ പറഞ്ഞുഃ മത്താഃ 5; 8 ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.'' ജ്ഞാനിയായ ശലോമോൻ പറയുന്നുഃ സദൃഃ 28; 18 '' നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും.'' മനസ്സും പ്രവൃത്തിയും ഒരുപോലെ വക്രതയില്ലാത്തവരാണു നിഷ്കളങ്കർ. പറയുന്നതു ഒന്നു പ്രവർത്തിക്കുന്നതു മറ്റൊന്നും ആയിരിക്കരുതു. നീതിപ്രവർത്തക്കണമെന്നു സങ്കീർത്തനക്കാരൻ പറയുവാൻ കാരണമിതാണു.ഹൃദയപൂർവ്വം സത്യം സംസാരിക്കണമെന്നു തുടർന്നു പറയുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകുന്നു.
അന്യനോടുള്ള നമ്മുടെ സംസാരങ്ങളും പ്രവൃത്തികളും പെരുമാറ്റങ്ങളും എങ്ങനെ ആയിരിക്കണമെന്നാണു സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നതു.'നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദ്രോഹം ചെയ്യാതെയും കൂട്ടുകാരനു അപമാനം വരുത്താതെയും ഇരിക്കുന്നവനാണു യഹോവയുടെ കൂടാരത്തിൽ പാർക്കുവാനും അവന്റെ മന്ദിരത്തിൽ വസിപ്പാനും അർഹതയുള്ളവൻ. സങ്കീഃ 34; 2, 3 '' ദോഷം ചെയ്യാതെ നിന്റെ നാവിനേയും വ്യാജം പറയാതെ നിന്റെ അധരത്തേയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക, സമാധാനം അന്വേഷിച്ചു പിൻ തുടരുക.'' നാവിനെ നിയന്ത്രിക്കണം, മനസ്സിനെ നിയന്ത്രിക്കണം ,പ്രവൃത്തികളെ നിയന്ത്രിക്കണം. അപ്പോൾ കൂട്ടുകാരനോടു സ്നേഹപൂർവ്വം വർത്തിക്കുവാൻ കഴിയും.കൂട്ടുകാരനെ നിന്നെപോലെ സ്നേഹിക്കേണം എന്ന കല്പനയിലേക്കു അതു എത്തിച്ചേരും.വി. യോഹന്നാൻ പറയുന്നു.1. യോഹഃ 4; 20 ''ഞാൻ ദൈവത്തെ സ്നേഹിക്കുന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പനകൾ നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.''
വഷളനെ നിന്ദ്യനായി എണ്ണണം, യഹോവഭക്തനെ ബഹുമാനിക്കണം. വഷളത്തം ഉപേക്ഷിക്കുക മാത്രമല്ല, അതിനു കൂട്ടു നിൽക്കുകയും അരുതു.വഷളനെ നിന്ദ്യനായി എണ്ണണം എന്നു പറയുമ്പോൾ അവനെ വെറുക്കണമെന്നും ശത്രുവായി കരുതണം എന്നും അല്ല അർത്ഥമാക്കുന്നതു.അവന്റെ പക്ഷം ചേരരുതു്.അവൻ ചെയ്യുന്നതു വഷളത്തമാണെന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാവണം എന്നൊക്കെ അതിനു അർത്ഥം കല്പിക്കാം.അവൻ വഷളത്തം ചെയ്തെങ്കിൽ അവൻ അനുഭവിക്കും,അനുഭവിക്കട്ടെ; എനിക്കെന്തു ? എന്ന നിസ്സംഗഭാവം പാടില്ലായെന്നു സാരം.യഹോവഭക്തനെ ബഹുമാനിക്കണം.അന്യനെ ബഹുമാനിക്കുവാൻ നമുക്കു കഴിയണമെങ്കിൽ നാം അവരേക്കാൾ ഉയർന്നവരാണെന്ന ഭാവം ഇല്ലാതിരിക്കണം.താഴ്മയുള്ളവനു മാത്രമേ അന്യനെ ബഹുമാനിക്കുവാൻ കഴിയൂ.മനസ്സിൽ നന്മയുള്ളവർക്കു മാത്രമേഅന്യനിലെ നന്മ കാണാൻ കഴിയൂ.സത്യം പാലിക്കുന്നവനായിരിക്കണം.വാക്കു മാറാത്തവനായിരിക്കണം. കൈക്കൂലി വാങ്ങരുതു. ഇതെല്ലാം പാടില്ലാത്തതാണെന്നു നമുക്കു അറിയാം.എന്നാൽ അറിഞ്ഞതുകൊണ്ടു മാത്രമായില്ല, അതു പാലിക്കുക കൂടി ചെയ്യുമ്പോഴാണു നാം കുലുങ്ങിപ്പോകാതിരിക്കൂന്നതു.
ചുരുക്കത്തിൽ , യഹോവയുടെ കൂടാരത്തിൽ പാർക്കുകയും അവന്റെ മന്ദിരത്തിൽ വസിക്കുകയും ചെയ്തു കുലുങ്ങാത്തവരായി തീരണമെങ്കിൽ ; നിഷ്കളങ്കനായി നടക്കണം, നീതി പ്രവർത്തിക്കണം, ഹൃദയപൂർവ്വം സത്യം സംസാരിക്കണം, കുരള പറയരുതു, , കൂട്ടുകാരനോടു ദോഷം ചെയ്യരുതു, കൂട്ടുകാരനു അപമാനം വരുത്തരുതു
വഷളനെ നിന്ദ്യനായി എണ്ണണം, യഹോവഭക്തനെ ബഹുമാനിക്കണം,സത്യത്തിൽ നിന്നു വ്യതിചലിക്കരുതു, ദ്രവ്യം പലിശയ്ക്കു കൊടുക്കരുതു, കൈക്കൂലി വാങ്ങുകയും അരുതു. അരുതുകൾ പലതും പാലിച്ചേ മതിയാകൂ. മനുഷ്യനോടു നിരപ്പായതിനു ശേഷമേ ദൈവസന്നിധിയിലേക്കു കടന്നുവരാവു എന്നു സാരം. നമ്മുടെ കർത്താവും പറഞ്ഞുഃ ''നിങ്ങൾ വഴിപാടു അർപ്പിക്കുവാൻ ചെല്ലുമ്പോൾ നിന്റെ സഹോദരനു നിന്നോടു വല്ല വിരോധവും ഉണ്ടെന്നു തോന്നിയാൽ വഴിപാടു അവിടെ വെച്ചിട്ടു പോയി നിരപ്പാകുക, പിന്നെ വന്നു വഴിപാടു അർപ്പിക്ക.മനുഷ്യനോടു അടുത്തെങ്കിൽ മാത്രമേ ദൈവത്തോടു അടുക്കുവാൻ കഴിയൂ.ദൈവത്തിൽ നിന്നു അകന്നതു കൊണ്ടാണു മനുഷ്യനോടു അകന്നു പോകുന്നതു. തിരിച്ചു ദൈവത്തോടു അടുക്കുവാനുള്ള വഴി മനുഷ്യനോടു അടുക്കുന്നതിലൂടെ ആണു.മനുഷ്യനോടു അടുത്തിട്ടു ദൈവത്തോടു അടുത്തുചെന്നു സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം സ്വന്തമാക്കുവാൻ ഈ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു.അതിനു ഈ സങ്കീർത്തന ധ്യാനം ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
സങ്കീ. 15:1 യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും.
ദാവീദു രാജാവിന്റെ ഒരു ചെറിയ സങ്കീർത്തനമാണു 15-ം സങ്കീർത്തനം. ആറു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനം മഹത്തും വിലയേറിയതുമായ ഒരു ആശയമാണു സംവേദനം ചെയ്യുന്നതു. അതുകൊണ്ടു തന്നെ ഇതു ഒരു വലിയ സങ്കീർത്തനം ആണെന്നു പറയാവുന്നതാണു. ദൈവത്തെ ആരാധിക്കുവാനായി ദൈവസന്നിധിയിലേക്കു കടന്നു വരുന്ന ഒരു വിശ്വാസിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്നു ഈ സങ്കീർത്തനത്തിലൂടെ ദാവീദു പറഞ്ഞു തരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലുവാൻ തക്കവണ്ണം ദൈവം തന്റെ സന്നിധിയിലേക്കുള്ള കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു എന്നതു സത്യമാണെങ്കിലും അവനെ ആരാധിക്കുവാനായി കടന്നു ചെല്ലണമെങ്കിൽ ചില യോഗ്യതകൾ അനുപേക്ഷണീയമാണു. യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നതു കേൾക്കുക, യെശ്ശഃ 1; 15-17 '' നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും.നിങ്ങൾ എത്രതന്നെ പ്രാർത്ഥന കഴിച്ചാലും ഞാൻ കേൾക്കുകയില്ല. നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവീൻ , നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിൻ മുമ്പിൽ നിന്നു നീക്കിക്കളവീൻ, തിന്മ ചെയ്യുന്നതു മതിയാക്കുവീൻ, നന്മ ചെയ്വാൻ പഠിപ്പീൻ. ന്യായം അന്വേഷിപ്പീൻ, പിഡിപ്പിക്കുന്നവനെ നേർവഴിക്കാക്കുവീൻ , അനാഥന്നു ന്യായം നടത്തി കൊടുപ്പീൻ വിധവയ്ക്കു വേണ്ടി വ്യവഹരിപ്പീൻ.''ദൈവത്തെ ആരാധിക്കുവാനായി യിസ്രായേല്യർ യഹോവയുടെ ആലയത്തിലേക്കു ആഘോഷമായി പോകുമ്പോൾ ചോദിക്കുന്ന ചോദ്യവും പുരോഹിതൻ അതിനു നൽകുന്ന മറുപടിയും ഗാനപ്രതിഗാനമായി ചൊല്ലത്തക്കവണ്ണം രചിച്ച ഒരു സങ്കീർത്തനമാണു 15-ാം സങ്കീർത്തനം. ദൈവത്തെ ആരാധിക്കുവാനായി കടന്നു ചെല്ലുന്നവർ , ആത്മശോധന നടത്തി തങ്ങളുടെ അയോഗ്യതകൾ തിരിച്ചറിഞ്ഞു ആത്മതപനത്തോടും പശ്ചാത്താപത്തോടും ഒരുക്കത്തോടു കൂടെ വേണം ചെല്ലേണ്ടതു എന്ന വലിയ സത്യം ഈ സങ്കീർത്തനത്തിൽ ദർശിക്കുന്നു.നമ്മുടെ ആരാധനകളിലും നമസ്കാരങ്ങളിലും കൂദാശാനുഷ്ഠാനങ്ങളിലും അനുതാപത്തിന്റെ സങ്കീർത്തനങ്ങൾ പ്രത്യേകിച്ചു 51-ാം സങ്കീർത്തനം നമ്മുടെ പൂർവ്വപിതാക്കന്മാർ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ രഹസ്യം ഇവിടെ നമുക്കു കാണാൻ കഴിയും.സ്വർഗ്ഗാരോഹണ പെരുന്നാളിന്റെ ഗീതമായി പരിശുദ്ധ പിതാക്കന്മാർ ഈ സങ്കീർത്തനം ഉൾപ്പെടുത്തിയിരിക്കുന്നു എന്നതു ഈ സങ്കീർത്തനത്തിന്റെ പ്രാധാന്യം എത്രമാത്രമാണു എന്നു വെളിവാക്കുന്നു.
പരിശുദ്ധനായ ദൈവത്തെ ആരാധിക്കേണ്ടതു എങ്ങനെയാണെന്നു ദാവീദുരാജാവു അഞ്ചാം സങ്കീർത്തനം നാലുമുതലുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നതു ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.അവിടെ നാം ഇങ്ങനെ വായിക്കുന്നു. '' നീ ദുഷ്ടതയിൽ പ്രസാധിക്കുന്ന ദൈവമല്ല, ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല, അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല, നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെയ്ക്കുന്നു. ഭോഷ്ക്കു പറയുന്നവരെ നീ നശിപ്പിക്കും, രക്തപാതകവും ചതിയുമുള്ളവർ യഹോവയ്ക്കു അറെപ്പാകുന്നു. ഞാനോ നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധ മന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. '' ഇവിടെ യഹോവ ഭയങ്കരനും ദുഷ്ടന്മാരോടു ഒട്ടും ദയ കാണിക്കാതെ കഠിനമായി ശിക്ഷിക്കുന്ന ദൈവമാണെന്ന പഴയ നിയമ ചിന്തയാണു കാണുന്നതു എന്നു പറയുന്നവർ ചുരക്കമല്ല. എന്നാൽ ദൈവത്തെ ആരാധിക്കുന്ന മനുഷ്യൻ ദുഷ്ടതയിൽ നിന്നു അകന്നു നിഷ്കളങ്കതയോടെ വിശുദ്ധിയോടെ അടുത്തു ചെല്ലുവാൻ പ്രേരണ നൽകുക എന്ന സദുദ്ദേശം ഒരു യഥാർത്ഥ ഭക്തനു ഇവിടെ വായിച്ചെടുക്കുവാൻ കഴിയും.പഴയനിയമ പ്രവാചകന്മാരുടെ പരമമായ ലക്ഷ്യം മനുഷ്യനെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരിക എന്നുള്ളതായിരുന്നു.അവിടെഅല്പം ഭീഷണിയുടെ സ്വരം അനിവാര്യമാണു. മാനസ്സാന്തരം പ്രസംഗിച്ച യോഹന്നാൻസ്നാപകനിൽ ഈ തർജ്ജനത്തിന്റെ ശബ്ദം നമുക്കു കേൾക്കാൻ കഴിയുണ്ടു.ദൈവസ്നേഹം പൂർണ്ണമായി വെളിപ്പെട്ട മശിഹാതമ്പുരാന്റെ മുന്നോടിയായ വി.യോഹന്നാൻ വിളിച്ചു പറയുന്നു. വിഃലൂക്കോഃ 3 ; 8,9 ''മാനസ്സാന്തരത്തിനു യോഗ്യമായ ഫലം കായ്പീൻ് അബ്രഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളം കൊണ്ടു പറവാൻ തുനിയരുതു. അബ്രഹാമിനു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിനു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വച്ചിരിക്കുന്നു.നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടു ചുട്ടു കളയുന്നു.''യെശ്ശ ഃ 33 ; 13-24 ഭാഗങ്ങളിൽ ഈ ആശയം ശക്തമായി അവതരിപ്പിച്ചിരിക്കുന്നതു നാം വായിക്കുന്നു.ദൈവത്തെ ആരാധിക്കുന്നവർ വിശുദ്ധിയോടെ വേണം ദൈവസന്നിധിയിലേക്കു അടുത്തു വരേണ്ടതു എന്നകാര്യം എല്ലാ കാലത്തേയും അനിഷേദ്ധ്യ നിയമമാണു.ലേവ്യ ഃ19 ; 2 ൽ യഹോവ മോശെയോടു അരുളിച്ചെയ്തതു കേൾക്കുകഃ '' നിങ്ങളൂടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പീൻ.'' കത്തുന്ന മുൾപ്പടർപ്പിൽ യഹോവയുടെ ദർശനം ലഭിച്ച മോശെയോടു യഹോവ അരുളിച്ചെയ്തു. ''പുറഃ 3 ; 5 '' അപ്പോൾ അവൻ ഇങ്ങോട്ടു അടുക്കരുതു, നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചു കളക എന്നു കല്പിച്ചു. '' ദൈവസന്നിധിയിലേക്കു അടുത്തു ചെല്ലുമ്പോൾ ഒരുക്കവും വിശുദ്ധിയും അനിവാര്യമാണെന്നു ഈ ഭാഗങ്ങൾ വ്യക്തമാക്കുന്നു.
ഇവിടെ ഒരു ആത്മശോധന ആവശ്യമായിരിക്കുന്നു.നാം എത്രമാത്രം ഒരുക്കത്തോടെയാണു ആരാധനയ്ക്കായി വിശുദ്ധ ദേവാലയത്തിൽ എത്തിച്ചേരുന്നതു.ആ ഒരുക്കത്തിൽ ഭക്തിക്കു എന്തു സ്ഥാനം നൽകുന്നുണ്ടു. നമ്മുടെ ഒരുക്കം പലപ്പോഴും ബാഹ്യമായ കാര്യത്തിൽ മാത്രം ഒതുങ്ങി പോകുന്നു.ആത്മീയ ഒരുക്കത്തിനു അവിടെ അല്പംപോലും സ്ഥാനമില്ലാതായിരിക്കുന്നു.ദൈവസന്നിധിയിലേക്കാണു കടന്നുചെല്ലുന്നതു എന്ന ബോധവും ഭയവും ഭക്തിയും ആധുനികമനുഷ്യനു നഷ്ടമായോ എന്ന സംശയം ഉളവാകത്തക്കവണ്ണം തരംതാണിരിക്കുന്നു. ഇന്നത്തെ വസ്ത്രധാരണരീതി തന്നെ അതിനുള്ള വ്യക്തമായ തെളിവാണു. ശുഭ്രവസ്ത്രധാരികളായിരിക്കണം എന്നു പറയുമ്പോൾ അതു മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാകരുതു എന്നു കൂടി അർത്ഥമുണ്ടെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.പൗരസ്ത്യ ഓർത്തഡോക്സുസഭയുടെ ആരാധനയുടെ മകുടമായിട്ടാണു വി.കുർബ്ബാനയെ നാം കാണുന്നതു.അതിന്റെ ഒരുക്കമാകട്ടെ സന്ധ്യാനമസ്കാരത്തിൽ ആരംഭിച്ചു ആറാംമണി നമസ്കാരത്തിൽ അവസാനിക്കുന്ന യാമപ്രാർത്ഥനകളോടു കുടിയതാണു.ഇവ പൂർത്തീകരിച്ചിട്ടു വേണം വി.കുർബ്ബാന അർപ്പിക്കുവാനും അതിൽ സംബന്ധിക്കുവാനും.വി.കർബ്ബാനയുടെ മദ്ധ്യത്തിലും അവസാനത്തിലും കടന്നു വരുന്നവരുടെ ഒരുക്കം എങ്ങനെയുള്ളതാണു എന്നു ഊഹിക്കാവുന്നതാണു.പ്രഭാതനമസ്കാരത്തിൽ സംബന്ധിക്കുന്നവരുടെ സംഖ്യ തന്നെ വിരളമായിരിക്കുന്നു.പിന്നെ സന്ധ്യാനമസ്കാരത്തിന്റേയും രാത്രിനമസ്കാരത്തിന്റേയും കാര്യം പറയേണ്ടതുണ്ടോ. എന്തിനു, വി.കുർബ്ബാന അനുഭവിക്കുന്നതു പോലും യാമപ്രാർത്ഥനകൾ പൂർത്തീകരിക്കാതെയും ശരിയായ കുമ്പസാരമോ, ഹൂസോയോ പോലുമോ സ്വീകരിക്കാതെയുമാണെന്നു കാണുമ്പോൾ നമ്മുടെ ആത്മീയ ഒരുക്കത്തിന്റെ നിലവാരം എവിടെ എത്തിയിരിക്കുന്നു എന്നു ഊഹിക്കാവുന്നതാണു. ഈ സ്വർഗ്ഗീയ ആരാധനയിലൂടെ പ്രാപിക്കേണ്ട കൃപാവരങ്ങൾ ലഭിക്കാതെ പോകുന്നതു നമ്മുടെ ആരാധനയുടെ തകരാറല്ല, നമ്മുടെ ഒരുക്കമില്ലായ്മയാണു എന്നു നാം തിരിച്ചറിയേണ്ടതാണു.
സങ്കീർത്തനക്കാരൻ ആരംഭത്തിൽ ചോദിച്ചിരിക്കുന്ന രണ്ടു ചോദ്യങ്ങളും ഇവിടെ പ്രസക്തമാണു.' യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധമന്ദിരത്തിൽ ആർ വസിക്കും? മരൂഭൂപ്രയാണകാലം മുതൽ ശലോമോൻ യെുശലേം ദേവാലയം പണിതതു വരെ ദൈവസാന്നിധ്യം യിസ്രായേൽ ജനത പൂർണ്ണമായി ദർശിച്ചതും അനുഭവിച്ചതും യഹോവയുടെ കൂടാരത്തിലായിരുന്നു. സമാഗമനകൂടാരത്തെ കുറിച്ചു യഹോവ മോശെയോടു വ്യക്തമായി അരുളിച്ചെയ്തതു നാം ന്യാായപ്രമാണപുസ്തകങ്ങളിൽ വായിക്കുന്നണ്ടു.അതു എത്രമാത്രം വിശുദ്ധമായിരിക്കണം, എങ്ങനെ വിശുദ്ധമായി അതു പരിപാലിക്കണം, എത്രമാത്രം വിശുദ്ധിയോടെ അതിനെ സമീപിക്കണം എന്നിവയെക്കുറിച്ഛുള്ള വ്യക്തമായ നിർദ്ദേശങ്ങൾ യഹോവ നൽകിയിട്ടുണ്ടു.ദാവുദിന്റെ കാലത്തു ശത്രുക്കൾ കൈവശമാക്കിയ യഹോവയുടെ നിയമപെട്ടകം തിരികെ കൊണ്ടുവരുമ്പോൾ അതു വഹിച്ചിരുന്ന വണ്ടി വലിക്കുന്ന കാളകൾ വിരണ്ടതിനാൽ ,പെട്ടകം നിലത്തു വീഴാതിരിപ്പാനായി അതിനെ കയറി പിടിച്ച ഉസ്സിയാ തൽക്ഷണം മരിച്ച സംഭവം 2. ശമുഃ 6 ; 6,7 ഭാഗത്തു വായിക്കുമ്പോൾ അതിന്റെ വിശുദ്ധിയും മഹത്വവും എത്ര വലുതായിരുന്നു എന്നു ബോദ്ധ്യമാകുന്നു.' യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും?' എന്നു ദാവീദു ചോദിക്കുമ്പോൾ ഈ സത്യങ്ങളെല്ലാം അതിൽ മുഴങ്ങി കേൾക്കാം. കേൾക്കണം.
നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും? എന്നതാണല്ലോ അടുത്ത ചോദ്യം.പർവ്വതം യഹോവയുടെ അധിവാസസ്ഥലമായിട്ടാണു സങ്കല്പിച്ചിരിക്കുന്നതു. എല്ലാ മതങ്ങളും പ്രത്യേകിച്ചു ഹൈന്ദവമതം ക്രൈസ്തവചിന്തയെക്കാൾ ഉപരി പർവ്വതത്തിനു ഈശ്വരപദവി പോലും നൽകിയിരിക്കുന്നു.പൗരാണിക കാലത്തു മഹർഷിമാർ തപസ്സനുഷ്ഠിച്ചിരുന്നതു പർവ്വതങ്ങളിലായിരുന്നു.ഹിമവൽപർവ്വതത്തിനു പുരാണങ്ങളിൽ അതുല്യമായ സ്ഥാനമാണു കല്പിച്ചിരിക്കുന്നതു.ക്രൈസ്തവചിന്തയിലും പർവ്വതം ദൈവസാന്നിദ്ധ്യമുള്ള സ്ഥലമായിട്ടു തന്നെയാണു കരുതുന്നതു.പഴയനിയമത്തിലും പുതിയനിയമത്തിലും ഇതു ഒരുപോലെ ദർശിക്കാം. മോശെയ്ക്കു യഹോവ പത്തു കല്പനകൾ നൽകിയതു പർവ്വതത്തിനു മുകളിൽ വച്ചായിരുന്നുവല്ലോ. താഴ്വരയിലെ ജനം പർവ്വതത്തോടു സമീപിക്കുവാൻ പാടില്ലായിരുന്നു. മൃഗങ്ങൾപോലും അതിനെ ശ്പർശിക്കരുതു എന്നു പറയുമ്പോൾ പർവ്വതത്തിനു നൾകിയിരുന്ന വിശുദ്ധിയുടെ പരിവേഷം എത്ര വലുതായിരുന്നു നമുക്കു മനസ്സാലാക്കാം.യിസ്രായേലിൽ ഈ ചിന്ത പ്രബലമായിരുന്നു എന്നു അനേകം സങ്കീർത്തനഭാഗങ്ങൾ വ്യക്തമാക്കുന്നു. ചില ഉദാഹരണങ്ങൾ. സങ്കീഃ 3 ;4'' ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവൻ തന്റെ വിശുദ്ധപർവ്വതത്തിങ്കൽ നിന്നു ഉത്തരം അരുളുകയും ചെയ്യും.'' സങ്കീഃ 43; 3'' നിന്റെ വിശുദ്ധപർവ്വതത്തിങ്കലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.'' സങ്കീഃ 99; 9 '' അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പീൻ.'' ദൈവത്തിങ്കലേക്കു സഹായത്തിനായി ഹൃദയം ഉയർത്തുന്നതിനെ കുറിച്ചു സങ്കീർത്തനക്കാരൻ പറഞ്ഞിരിക്കുന്നതു നാം എന്നും പ്രാർത്ഥിക്കുന്നതാണല്ലോ.സങ്കീഃ 121; 1 ''' ഞാൻ എന്റെ കണ്ണു പർവ്വതത്തിലേക്കു ഉയർത്തുന്നു.''
യഹോവയുടെ സജീവസാന്നിധ്യം പർവ്വതത്തിൽ ഉണ്ടെന്നു അവർ പരിപൂർണ്ണമായി വിശ്വസിച്ചിരുന്നു എന്നതിനു ഇതെല്ലാം മതിയായ തെളിവാണു.
പുതിയനിയമത്തിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ ശ്രദ്ധയിൽ ഓടിയെത്തുന്നതു വി.മത്തായിയുടെ സുവിശേഷം അഞ്ചാമദ്ധ്യായമാണു. പർവ്വതപ്രസംഗം എന്നു സാധാരണ വിശേഷിപ്പിക്കുന്ന കർത്താവിന്റെ സാരോപദേശങ്ങളാണു അവിടെ വായിക്കുന്നതു. വി.മത്താഃ5;1 ''അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽകയറി......'' എന്നിങ്ങനെയാണു ആ ഭാഗംആരംഭിച്ചിരിക്കുന്നതു. യഹോവയായ ദൈവം മോശെയിലൂടെ യിസ്രായേലിനു ന്യായപ്രമാണം നൽകിയതു പോലെ ഇതും ദൈവത്തിന്റെ അതുല്യവചനങ്ങൾ തന്നെയാണു എന്നു വെളിവാക്കുവാനാണു കർത്താവു മലമുകളിൽ കയറിയതു. പർവ്വതത്തിൽ നിന്നാകുമ്പോൾ അതു ദൈവവചനമായി തന്നെ അവർ അംഗീകരിക്കും. കർത്താവു തേജസ്കരിക്കപ്പെട്ടതും മലയിൽ വെച്ചായിരുന്നു എന്നതും ഇവിടെ ശ്രദ്ധാർഹമായിരിക്കുന്നു.(വി് മത്താഃ 17;1, വി. മർക്കോഃ 9 ;2, വി. ലൂക്കോഃ 9; 28 ) പല സന്ദർഭങ്ങളിലും കർത്താവു പ്രാർത്ഥിപ്പാനായി മലയിലേക്കു കയറിപ്പോയതായിട്ടും വി.വേദപുസ്തകം രേഖപ്പെടുത്തിയിട്ടുണ്ടു.വി.മത്താഃ 14; 23, വി.മർക്കോഃ 6; 46) നമ്മുടെ കർത്താവിന്റെ മഹത്വം പൂർണ്ണമായി വെളിപ്പെടുന്നതു കാൽവറിയിൽ ഉയർത്തപ്പെട്ട കുരിശിലാണല്ലോ. ഇതെല്ലാം പർവ്വതം ദൈവസാന്നിദ്ധ്യമുള്ള ഇടമാണു എന്നു വ്യക്തമാക്കുന്നു.അതാകട്ടെ മറ്റൊരു വലിയ ആത്മീയ യാഥാർത്ഥ്യത്തിലേക്കു നമ്മുടെ ചിന്തകളേയും ധ്യാനത്തേയും കൊണ്ടെത്തിക്കുന്നു. ലൗകികജീവിത ചിന്തകളിൽ നിന്നു ഉയർന്നെങ്കിൽ മാത്രമേ ദൈവസാന്നിദ്ധ്യം പൂർണ്ണമായി അനുഭവിക്കുവാൻ കഴിയുകയുള്ളു എന്ന സത്യത്തിലേക്കാണു അതു വിരൽ ചൂണ്ടുന്നതു. വി. കുർബ്ബാനയുടെ ആരംഭത്തിൽ '' ഈ സമയത്തു നാമെല്ലാവരുടേയും മനസ്സുകളും ചിന്തകളും ഹൃദയങ്ങളും ഉയരങ്ങളിൽ പിതാവാം ദൈവത്തിന്റെ വലത്തു ഭാഗത്തു മശിഹാതമ്പുരാൻ എഴുന്നെള്ളിയിരിക്കുന്ന ആ മഹോന്നതങ്ങളിൽ ആയിരിക്കണം.'' പ്രാർത്ഥനാഹ്വാനം ഈ സത്യം വെളിവാക്കുന്നു.വി. ആരാധനയിൽ ,ശരീരത്തിലുംആത്മാവിലും സംസാരത്തിലും പ്രവൃത്തിയിലും ചിന്തകളിലും വിചാരത്തിലും ലോകത്തിൽ നിന്നു ഉയർന്നു നിൽക്കുമ്പോൾ മാത്രമേ ദൈവസാന്നിദ്ധ്യം പൂർണ്ണമായി അവിടെ അനുഭവവേദ്യമാകുകയുള്ളു. ദൈവസന്നിധിയിൽ നിന്നു പ്രവഹിക്കുന്ന സമാധാനവും സന്തോഷവും ഉൾക്കൊള്ളുവാനും സാധിക്കുകയുള്ളു. എന്നാൽ ഇന്നു നാം ദൈവാഭിമുഖമായി നിൽക്കേണ്ട ആരാധനയിൽ ലോകാഭിമുഖരായി മാറിപ്പോകുന്നു എന്നതിനാൽ അവിടെനിന്നു പ്രാപിക്കേണ്ട ദൈവകാനുഗ്രഹങ്ങൾ നഷ്ടമാകുന്നു.അനുഗ്രഹങ്ങൾ തേടി മറ്റു പലയിടങ്ങളിലേക്കും മാറിപ്പോകുവാനുള്ള പ്രധാനകാരണവും ഇതാണു.ഇവിടെ അനുഗ്രഹങ്ങൾ വർഷിക്കുന്നുണ്ടെങ്കിലും നാം മഴയത്തു കമഴ്ത്തിവെച്ച കുടം പോലെ ശൂന്യമായി തീരുന്നു.
നാം ദൈവാഭിമുഖമായി പരിണമിച്ചു ദൈവത്തോടുള്ള ബന്ധം ദൈവം ആഗ്രഹിക്കുന്നതു പോലെയാകണമെങ്കിൽ നമ്മിൽ ഉണ്ടാകേണ്ട ഗൗരവമായ മാറ്റങ്ങൾ എന്തെല്ലാമാണെന്നു തുടർന്നുള്ള വാക്യങ്ങളിൽ ദാവീദു വ്യക്തമാക്കുന്നു. നിഷ്കളങ്കനായി നടന്നു നീതിപ്രവർത്തിക്കുന്നവരായി നാം മാറണം. നിഷ്കളങ്കത എന്നു പറയുന്നതു പ്രവൃത്തിയിൽ മാത്രം ഒതുങ്ങുന്നതല്ല.മനസ്സും ഹൃദയവും നിഷ്കളങ്കമായിരിക്കണം.മനസ്സാണല്ലോ പ്രവൃത്തിക്കുനിദാനം. നമ്മുടെ കർത്തവു പർവ്വതപസംഗത്തിൽ പറഞ്ഞുഃ മത്താഃ 5; 8 ''ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും.'' ജ്ഞാനിയായ ശലോമോൻ പറയുന്നുഃ സദൃഃ 28; 18 '' നിഷ്കളങ്കനായി നടക്കുന്നവൻ രക്ഷിക്കപ്പെടും.'' മനസ്സും പ്രവൃത്തിയും ഒരുപോലെ വക്രതയില്ലാത്തവരാണു നിഷ്കളങ്കർ. പറയുന്നതു ഒന്നു പ്രവർത്തിക്കുന്നതു മറ്റൊന്നും ആയിരിക്കരുതു. നീതിപ്രവർത്തക്കണമെന്നു സങ്കീർത്തനക്കാരൻ പറയുവാൻ കാരണമിതാണു.ഹൃദയപൂർവ്വം സത്യം സംസാരിക്കണമെന്നു തുടർന്നു പറയുമ്പോൾ അതു കുറേക്കൂടെ വ്യക്തമാകുന്നു.
അന്യനോടുള്ള നമ്മുടെ സംസാരങ്ങളും പ്രവൃത്തികളും പെരുമാറ്റങ്ങളും എങ്ങനെ ആയിരിക്കണമെന്നാണു സങ്കീർത്തനക്കാരൻ തുടർന്നു പറയുന്നതു.'നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദ്രോഹം ചെയ്യാതെയും കൂട്ടുകാരനു അപമാനം വരുത്താതെയും ഇരിക്കുന്നവനാണു യഹോവയുടെ കൂടാരത്തിൽ പാർക്കുവാനും അവന്റെ മന്ദിരത്തിൽ വസിപ്പാനും അർഹതയുള്ളവൻ. സങ്കീഃ 34; 2, 3 '' ദോഷം ചെയ്യാതെ നിന്റെ നാവിനേയും വ്യാജം പറയാതെ നിന്റെ അധരത്തേയും കാത്തുകൊൾക; ദോഷം വിട്ടകന്നു ഗുണം ചെയ്ക, സമാധാനം അന്വേഷിച്ചു പിൻ തുടരുക.'' നാവിനെ നിയന്ത്രിക്കണം, മനസ്സിനെ നിയന്ത്രിക്കണം ,പ്രവൃത്തികളെ നിയന്ത്രിക്കണം. അപ്പോൾ കൂട്ടുകാരനോടു സ്നേഹപൂർവ്വം വർത്തിക്കുവാൻ കഴിയും.കൂട്ടുകാരനെ നിന്നെപോലെ സ്നേഹിക്കേണം എന്ന കല്പനയിലേക്കു അതു എത്തിച്ചേരും.വി. യോഹന്നാൻ പറയുന്നു.1. യോഹഃ 4; 20 ''ഞാൻ ദൈവത്തെ സ്നേഹിക്കുന്നു പറയുകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല. ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനേയും സ്നേഹിക്കേണം എന്നീ കല്പനകൾ നമുക്കു അവങ്കൽ നിന്നു ലഭിച്ചിരിക്കുന്നു.''
വഷളനെ നിന്ദ്യനായി എണ്ണണം, യഹോവഭക്തനെ ബഹുമാനിക്കണം. വഷളത്തം ഉപേക്ഷിക്കുക മാത്രമല്ല, അതിനു കൂട്ടു നിൽക്കുകയും അരുതു.വഷളനെ നിന്ദ്യനായി എണ്ണണം എന്നു പറയുമ്പോൾ അവനെ വെറുക്കണമെന്നും ശത്രുവായി കരുതണം എന്നും അല്ല അർത്ഥമാക്കുന്നതു.അവന്റെ പക്ഷം ചേരരുതു്.അവൻ ചെയ്യുന്നതു വഷളത്തമാണെന്നു പറയുവാനുള്ള ആർജ്ജവം ഉണ്ടാവണം എന്നൊക്കെ അതിനു അർത്ഥം കല്പിക്കാം.അവൻ വഷളത്തം ചെയ്തെങ്കിൽ അവൻ അനുഭവിക്കും,അനുഭവിക്കട്ടെ; എനിക്കെന്തു ? എന്ന നിസ്സംഗഭാവം പാടില്ലായെന്നു സാരം.യഹോവഭക്തനെ ബഹുമാനിക്കണം.അന്യനെ ബഹുമാനിക്കുവാൻ നമുക്കു കഴിയണമെങ്കിൽ നാം അവരേക്കാൾ ഉയർന്നവരാണെന്ന ഭാവം ഇല്ലാതിരിക്കണം.താഴ്മയുള്ളവനു മാത്രമേ അന്യനെ ബഹുമാനിക്കുവാൻ കഴിയൂ.മനസ്സിൽ നന്മയുള്ളവർക്കു മാത്രമേഅന്യനിലെ നന്മ കാണാൻ കഴിയൂ.സത്യം പാലിക്കുന്നവനായിരിക്കണം.വാക്കു മാറാത്തവനായിരിക്കണം. കൈക്കൂലി വാങ്ങരുതു. ഇതെല്ലാം പാടില്ലാത്തതാണെന്നു നമുക്കു അറിയാം.എന്നാൽ അറിഞ്ഞതുകൊണ്ടു മാത്രമായില്ല, അതു പാലിക്കുക കൂടി ചെയ്യുമ്പോഴാണു നാം കുലുങ്ങിപ്പോകാതിരിക്കൂന്നതു.
ചുരുക്കത്തിൽ , യഹോവയുടെ കൂടാരത്തിൽ പാർക്കുകയും അവന്റെ മന്ദിരത്തിൽ വസിക്കുകയും ചെയ്തു കുലുങ്ങാത്തവരായി തീരണമെങ്കിൽ ; നിഷ്കളങ്കനായി നടക്കണം, നീതി പ്രവർത്തിക്കണം, ഹൃദയപൂർവ്വം സത്യം സംസാരിക്കണം, കുരള പറയരുതു, , കൂട്ടുകാരനോടു ദോഷം ചെയ്യരുതു, കൂട്ടുകാരനു അപമാനം വരുത്തരുതു
വഷളനെ നിന്ദ്യനായി എണ്ണണം, യഹോവഭക്തനെ ബഹുമാനിക്കണം,സത്യത്തിൽ നിന്നു വ്യതിചലിക്കരുതു, ദ്രവ്യം പലിശയ്ക്കു കൊടുക്കരുതു, കൈക്കൂലി വാങ്ങുകയും അരുതു. അരുതുകൾ പലതും പാലിച്ചേ മതിയാകൂ. മനുഷ്യനോടു നിരപ്പായതിനു ശേഷമേ ദൈവസന്നിധിയിലേക്കു കടന്നുവരാവു എന്നു സാരം. നമ്മുടെ കർത്താവും പറഞ്ഞുഃ ''നിങ്ങൾ വഴിപാടു അർപ്പിക്കുവാൻ ചെല്ലുമ്പോൾ നിന്റെ സഹോദരനു നിന്നോടു വല്ല വിരോധവും ഉണ്ടെന്നു തോന്നിയാൽ വഴിപാടു അവിടെ വെച്ചിട്ടു പോയി നിരപ്പാകുക, പിന്നെ വന്നു വഴിപാടു അർപ്പിക്ക.മനുഷ്യനോടു അടുത്തെങ്കിൽ മാത്രമേ ദൈവത്തോടു അടുക്കുവാൻ കഴിയൂ.ദൈവത്തിൽ നിന്നു അകന്നതു കൊണ്ടാണു മനുഷ്യനോടു അകന്നു പോകുന്നതു. തിരിച്ചു ദൈവത്തോടു അടുക്കുവാനുള്ള വഴി മനുഷ്യനോടു അടുക്കുന്നതിലൂടെ ആണു.മനുഷ്യനോടു അടുത്തിട്ടു ദൈവത്തോടു അടുത്തുചെന്നു സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം സ്വന്തമാക്കുവാൻ ഈ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു.അതിനു ഈ സങ്കീർത്തന ധ്യാനം ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.
Comments
Post a Comment