Posts

Showing posts from 2018

വചനപരിച്ഛേദം-60.

60-യാഹു നല്ല ഇടയൻ, എന്നുമെന്റെ പാലകൻ... സങ്കീഃ 23 ; 1.'' യഹോവ എന്റെ ഇടയനാകുന്നു, എനിക്കു മുട്ടുണ്ടാകയില്ല.                        സങ്കീർത്തനങ്ങളുടെ സങ്കീർത്തനം എന്നു പ്രകീർത്തിതമായ സങ്കീർത്തനമാണു 23-ാം സങ്കീർത്തനം. വി.വേദുസ്തകം വായിച്ചിട്ടുള്ള ഏവരുടേയും ഹൃദയത്തിൽ നിന്നു മാഞ്ഞുപോകാത്ത ഒരു സങ്കീർത്തനമാണിതു. ഇതു കാണാപാഠം പഠിച്ചു നിരന്തരം ഉരുവിട്ടു ധ്യാനിക്കുന്ന ഭക്തന്മാർ അനവധിയാണു.ഇന്നു ജീവിച്ചിരിക്കുന്ന മുതിർന്ന തലമുറയിൽ പെട്ടവർ ഈ സങ്കീർത്തനം മനഃപാഠമാക്കിയതു മുത്തശ്ശിമാരും അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങൾക്കു അവരുടെ ശൈശവബാല്യകാലങ്ങളിൽ ചൊല്ലി പഠിപ്പിച്ചതു മൂലമാണു. വെറുതെ ഇരിക്കുമ്പോൾ മാത്രമല്ല, ആഹാരം കഴിക്കുമ്പോഴും  ഉറങ്ങാൻ കിടക്കുമ്പോഴും അവർ മുടങ്ങാതെ തങ്ങളുടെ മക്കൾക്കും കോച്ചുമക്കൾക്കും ഈ സങ്കീർത്തനം ചൊല്ലിക്കൊടുക്കുമായിരുന്നു.ഇന്നത്തെ ന്യൂക്ളിയർ ഫാമലിയിൽ  കുട്ടികൾക്കു മുത്തശ്ശിമാർ അന്യമായി തീർന്നിരിക്കുന്നു.ഉദ്യോഗസ്ഥരായ ഇന്നത്തെ അമ്മമാർക്കു ഇതു ചൊല്ലിക്കൊടുക്കുവാൻ സമയവുമില്ല. വീട്ടുകാര്യങ്ങളുടെ ഇടയിൽ കുട്ടികളുടെ ഹോംവ...

വചനപരിച്ഛേദം-59.

59-യഹോവയുടെ പർവ്വതത്തിൽ വസിക്കുന്നവർ. സങ്കീ. 15:1 യഹോവേ നിന്റെ കൂടാരത്തിൽ ആർ പാർക്കും നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും.                                      ദാവീദു രാജാവിന്റെ ഒരു ചെറിയ സങ്കീർത്തനമാണു 15-ം സങ്കീർത്തനം. ആറു വാക്യങ്ങൾ മാത്രമുള്ള ഈ സങ്കീർത്തനം മഹത്തും വിലയേറിയതുമായ ഒരു ആശയമാണു സംവേദനം ചെയ്യുന്നതു. അതുകൊണ്ടു തന്നെ ഇതു ഒരു വലിയ സങ്കീർത്തനം ആണെന്നു പറയാവുന്നതാണു. ദൈവത്തെ ആരാധിക്കുവാനായി ദൈവസന്നിധിയിലേക്കു കടന്നു വരുന്ന ഒരു വിശ്വാസിക്കു ഉണ്ടായിരിക്കേണ്ട യോഗ്യതകൾ എന്തെല്ലാമാണെന്നു ഈ സങ്കീർത്തനത്തിലൂടെ ദാവീദു പറഞ്ഞു തരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലുവാൻ തക്കവണ്ണം ദൈവം തന്റെ സന്നിധിയിലേക്കുള്ള കവാടം മലർക്കെ തുറന്നിട്ടിരിക്കുന്നു എന്നതു സത്യമാണെങ്കിലും അവനെ ആരാധിക്കുവാനായി കടന്നു ചെല്ലണമെങ്കിൽ ചില യോഗ്യതകൾ അനുപേക്ഷണീയമാണു. യെശ്ശയ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്തിരിക്കുന്നതു കേൾക്കുക, യെശ്ശഃ 1; 15-17 '' നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറച്ചുകളയും.നിങ്ങൾ എത്ര...

വചനപരിച്ഛേദം.-58.

58-രക്ഷയ്ക്കായി കാംക്ഷിക്കുന്നവർ സങ്കീഃ 12:1 യഹോവേ രക്ഷിക്കേണമേ  ഭക്തന്മാർ ഇല്ലാതെ പോകുന്നു. വിശ്വസ്തന്മാർ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു .                       ദാവീദിന്റെ മറ്റൊരു സങ്കീർത്തനമാണു നമ്മുടെ ധ്യാനചിന്തയ്ക്കു വിഷയമാക്കുന്നതു.കാലത്തിനു പരുക്കേല്പിക്കുവാൻ കഴിയാത്ത, കാലാതിവർത്തിയായി നിലനില്ക്കുന്ന ഒരു പ്രാർത്ഥനാമന്ത്രത്തോടെയാണു സങ്കീർത്തനം ആരംഭിക്കുന്നതു,'യഹോവേ രക്ഷിക്കേണമേ.'ദൈവഭയമുള്ള ഏതൊരാളുടേയും മനസ്സിൽ നിന്നു നിരന്തരം ഉയരുന്ന, ഉയരേണ്ട ഒരു പ്രാർത്ഥനയാണു ഇതു.എന്നാൽ അതുമാത്രമല്ല ഈ സങ്കീർത്തനത്തിന്റെ സവിശേഷത. എല്ലാ കാലത്തും,പ്രത്യേകിച്ചു ആധുനികകാലത്തു കാലദേശ ഭേദമെന്യേ മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നത്തെയാണു  ഈ പ്രാർത്ഥന ഉരുവിടുവാൻ ദാവീദിനെ പ്രേരിപ്പിച്ചതു എന്നു പിന്നീടുള്ള വാക്യങ്ങൾ വ്യക്തമാക്കുന്നു. ദാവീദും താൻ ജീവിക്കുന്ന ദേശവും ദേശനിവാസികളും നേരിടുന്ന ഗുരുതരവും അത്യധികം ഗൗരവമേറിയതുമായ പ്രശ്നം കണ്ടു നുറുങ്ങിയഹൃദയത്തോടെ ദൈവത്തോടു അപേക്ഷിക്കുന്നു.'യഹോവ...

വചനപരിച്ഛേദം_57.

57-നല്ല ഉറക്കം എനിക്കു നീ താ. സങ്കീഃ 4;7 , 8  '' ധാനൃവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നൽകിയിരിക്കുന്നു ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും നീയല്ലോ യഹോവേ എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.                                  ദാവീദു രാജാവിന്റെ ഒരു മനോഹരമായ ഒരു സങ്കീർത്തനമാണു നാലാം സങ്കീർത്തനം. ഒരു സന്ധ്യാഗാനമായിട്ടാണു ഇതു അറിയപ്പെടുന്നതു.മയലാളത്തിൽ ഇതു ഗദ്യരുപത്തിലായതു കൊണ്ടു,,ഇന്നു പകൽമുഴുവൻ..'എന്നിങ്ങനെയുള്ള ക്രിസ്തീയ ഗാനങ്ങൾ നാം സന്ധ്യയ്ക്കു ആലപിക്കുമെങ്കിലും നാലാം സങ്കീർത്തനം നാമാരും അങ്ങനെ പാടാറില്ല. 23-ാം സങ്കീർത്തനം പോലെയുള്ളവ പലരും ഗാനങ്ങളാക്കിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനം പാട്ടു രൂപത്തിൽ ആക്കുവാൻ ആരും ശ്രമിച്ചിട്ടുമില്ല. യഹൂദന്മാർ തങ്ങളുടെ ആരാധനയിൽ ഉപയോഗിച്ചിരുന്നവയാണു ഈ സങ്കീർത്തനങ്ങൾ അധികവും. യഹൂദ ആരാധന പിന്തുടർന്ന പരിശുദ്ധ സഭയുടെ  ആരാധനയിലും സങ്കീർത്തനങ്ങൾക്കു അതുല്യമായ ഒരു സ്ഥാനമാണു പരിശുദ്ധ പിതാക്കന്മാർ നൽകിയിരിക്കുന്നതു. സങ്കീർത്തനങ്ങൾ ഉൾ...

വചനപരിച്ഛേദം-56

56_ദുഷ്ടസംസർഗ്ഗം പരിത്യജിക്കേണം ബുധജനം. -------------------------------------------------------------------- സങ്കീഃ1; 1,2'' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും  പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്‌രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.''                          വി.വേദപുസ്തകത്തിലെ 150 സങ്കീർത്തനങ്ങളും വ്യത്യസ്ഥങ്ങളും സങ്കീർണ്ണങ്ങളുമായ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നുപോകുന്ന മനുഷ്യനു ആശ്വാസവും സന്തോഷവും സമാധാനവും ദൈവാശ്രയവും നൽകുവാൻ പര്യാപ്തങ്ങളാണു.അവയെല്ലാം മനോഹരങ്ങളായ ഗാനങ്ങളുമാണു.സന്താപസന്തോഷവേളകളിൽ ഈ ഗാനങ്ങൾ പ്രദാനം ചെയ്യുന്ന അവാച്യങ്ങളായ അനുഭൂതികൾ അനുഭവിച്ചു അറിയുവാനേ കഴിയൂ.ഭക്തനായ കവിയുടെ മനസ്സു ദൈവോന്മുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിക്കുവാൻ കഴിഞ്ഞ അനുഭൂതികളെ കാവ്യാത്മകമായി ഈ വരികളിൽ കോറിയിട്ടിരിക്കുന്നു.കവിതയും കാവ്യങ്ങളുമെല്ലാം ഭാവനാജന്യങ്ങളായതിനാൽ അവ യാഥാർത്ഥ്യങ്ങളിൽ...

കൗടുംബികം12

12- ഇയ്യോബിന്റെ കുടുംബം. --------------------------------                                          ഇയ്യോബിന്റെ പുസ്തകം വി.വേദപുസ്തകത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണു. വി.വേദപുസ്തകത്തിലെ  ഗ്രന്ഥങ്ങളെ വേദപണ്ഡിതന്മാർ മൂന്നു ഗണങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചരിത്രപുസ്തകങ്ങൾ, പ്രവചനങ്ങൾ, എഴുത്തുകൾ എന്നിങ്ങനെയാണു  തിരിച്ചിട്ടുള്ളതു.ഇയ്യോബിന്റെ പുസ്തകം എഴുത്തുകളിൽ ഉൾപ്പെടുന്നു.എന്നാൽ ഈ പുസ്തകം ആ ഗണത്തിലും വേറിട്ടു നിൽക്കുന്ന ഒന്നാണു. ഈ ഗണത്തിൽ പെടുന്ന പുസ്തകങ്ങളെല്ലാം യഹൂദചരിത്രത്തോടു ബന്ധപ്പെട്ടതോ, യഹൂദ ചരിത്രത്തിൽ അറിയപ്പെടുന്ന വ്യക്തികളാൽ വിരചിതമോ ആണു.' രൂത്തു ' എന്ന പുസ്തകത്തിനു യഹൂദ ചരിത്രത്തോടു നേരിട്ടുബന്ധമൊന്നും ഇല്ലെങ്കിലും ദാവീദിന്റെ മുത്തശ്ശിയുടെ സ്ഥാനം രൂത്തിനു അവകാശപ്പെട്ടതാണു എന്നതിനാൽ  ആ പുസ്തകം വി.വേദപുസ്തകത്തിൽ  ഉൾപ്പെടുത്തിയിരിക്കുന്നു.ദാവീദു , ശലോമോൻ തുടങ്ങിയവരുടെ രചനകളാണു മറ്റുള്ളവ. മാത്രമല്ല, അവരെല്ലാം കർത്താവിന്റെ രക്ഷാകരപദ്ധതിയിലെ കണ്...