വചനപരിച്ഛേദം-56
56_ദുഷ്ടസംസർഗ്ഗം പരിത്യജിക്കേണം ബുധജനം.
--------------------------------------------------------------------
സങ്കീഃ1; 1,2'' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.''
വി.വേദപുസ്തകത്തിലെ 150 സങ്കീർത്തനങ്ങളും വ്യത്യസ്ഥങ്ങളും സങ്കീർണ്ണങ്ങളുമായ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നുപോകുന്ന മനുഷ്യനു ആശ്വാസവും സന്തോഷവും സമാധാനവും ദൈവാശ്രയവും നൽകുവാൻ പര്യാപ്തങ്ങളാണു.അവയെല്ലാം മനോഹരങ്ങളായ ഗാനങ്ങളുമാണു.സന്താപസന്തോഷവേളകളിൽ ഈ ഗാനങ്ങൾ പ്രദാനം ചെയ്യുന്ന അവാച്യങ്ങളായ അനുഭൂതികൾ അനുഭവിച്ചു അറിയുവാനേ കഴിയൂ.ഭക്തനായ കവിയുടെ മനസ്സു ദൈവോന്മുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിക്കുവാൻ കഴിഞ്ഞ അനുഭൂതികളെ കാവ്യാത്മകമായി ഈ വരികളിൽ കോറിയിട്ടിരിക്കുന്നു.കവിതയും കാവ്യങ്ങളുമെല്ലാം ഭാവനാജന്യങ്ങളായതിനാൽ അവ യാഥാർത്ഥ്യങ്ങളിൽ നിന്നു വളരെ വിദൂരമായിട്ടാണു വർത്തിക്കുന്നതു എന്നു ചിലർ ചിന്തിക്കുന്നു.എന്നാൽ കവിയുടെ ഭാവനകൾ മൊട്ടിടുന്നതു തനിക്കു ദർശിക്കുവാനും അനുഭവിക്കുവാനും ഇടയായ ചില യാഥാർത്ഥ്യങ്ങളിൽ നിന്നാണെന്നുള്ളതു അനിഷേധ്യമായ സത്യമാണു.. അവിടെ കവിയുടെ ഹൃദയവും ചിന്തകളും സാധാരണക്കാരിൽ നിന്നു വ്യത്യസ്തമാണു.വെറും സങ്കല്പങ്ങളിൽ നിന്നു മെനഞ്ഞെടുത്ത കൃതികൾക്കൊന്നും അനുവാചകഹൃദയങ്ങളിൽ ദീർഘായുസില്ലായെന്നതാണു സത്യം.കവിതയും സാഹിത്യവുമെല്ലാം അനുവാചകനിൽ യാഥാർത്ഥ്യബോധം ഉളവാക്കുമ്പോൾ മാത്രമാണു അവ ആസ്വാദ്യകരമാകുന്നതു.അതിനു അനുഭവത്തിന്റെ ഗന്ധമുണ്ടായേ മതിയാകൂ. അങ്ങനെയുള്ള കൃതികളാണു കാലദേശങ്ങളെ അതിജീവിച്ചു ആസ്വാദകഹൃദയങ്ങളിൽ നിലനില്ക്കുന്നതു. അവയെല്ലാം ജീവിതഗന്ധിയായതിനാൽ അനുകരണീയങ്ങളായ ജീവിതസത്യങ്ങളെ നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു.
എല്ലാ ഭാഷകളിലും കാവ്യങ്ങൾ ഉളവായതു ഭക്തിയിൽ നിന്നായിരുന്നു എന്നു സാഹിത്യചരിത്രം വ്യക്തമാക്കുന്നു.എല്ലാ പൗരാണിക ഇതിഹാസങ്ങളും ഭക്തിമയങ്ങളാണു. മനുഷ്യഹൃദയങ്ങളിൽ ഈശ്വരചിന്തയും ഈശ്വരനോടുള്ള ഭക്തിയും വിശ്വാസവും പകരുകയായിരുന്നു അവയുടെ പരമമായ ലക്ഷ്യം.അതുകൊണ്ടുതന്നെ കവിഹൃദയം ദൈവത്തിന്റെ ഒരു വരദാനമായി വിശ്വസിച്ചിരുന്നു.കവിതയുടേയൂം സാഹിത്യത്തിന്റേയും ഈറ്റില്ലം മതങ്ങളായിരുന്നുവെങ്കിലും മനുഷ്യന്റെ ചിന്താഗതിയിലുണ്ടായ വൈകല്യങ്ങൾ സാഹിത്യത്തെ മതങ്ങളിൽ നിന്നും അകറ്റിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടു പഴയകവിതകളുടെ ആയുസ്സു ആധുനികകവിതകൾക്കു നഷ്ടമാകുന്നു.ജനഹൃദയങ്ങളിൽ ഇന്നൂം ജീവിക്കുന്ന കവിതകളുടെ ഗണത്തിലാണു സങ്കീർത്തനങ്ങളെല്ലാം.അതിനാൽ സത്യവിശ്വാസിയുടെ മനസ്സിൽ സങ്കീർത്തനങ്ങളുടെ ഈരടികൾ ഈണം പകർന്നു ഇന്നും നിലനില്ക്കുന്നു.23-ാം സങ്കീർത്തനമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കാത്ത വിശ്വാസി ഉണ്ടായിരിക്കയില്ല.
ഒന്നാം സങ്കീർത്തനം ഒരു ദുഷ്ടശിഷ്ട വർണ്ണനയാണു.എന്തു കൊണ്ടു ഇതു ഒന്നാം സങ്കീർത്തനമായി പരിഗണിക്കുന്നു എന്നു വ്യക്തമായി പറയുവാൻ കഴിയുകയില്ല. സങ്കീർത്തനങ്ങൾ ക്രോഡീകരിച്ചപ്പോൾ കാലദേശങ്ങൾ ഒന്നും പരിഗണിക്കാതെ ഇതിവൃത്തത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു പുസ്തകങ്ങളായി വേർതിരിച്ചിരിക്കുന്നു.ഒന്നു മുതൽ നാല്പത്തിയൊന്നു വരെയുള്ള സങ്കീർത്തനങ്ങൾ അങ്ങനെ ഒന്നാം പുസ്തകത്തിൽ ഉൾപ്പെടുന്നു.അവയാകട്ടെ വ്യക്തിപരമായ പ്രാർത്ഥനകളും സ്തുതിപ്പുകളുമാണു.പാരമ്പര്യമായി അവ ദാവീദു രചിച്ചവയാണെന്നു വിശ്വസിക്കുന്നു.പല സങ്കീർത്തനങ്ങളും, അവ രചിക്കുവാൻ ഇടയായ സാഹചര്യങ്ങളോ , രചനയുടെ ഉദ്ദേശങ്ങളോ ആമുഖമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനത്തിനു അങ്ങനെ ഒരു പ്രത്യേകതയും കാണുന്നില്ല.നല്ല മനുഷ്യരുടെ ഭാഗ്യാതിരേകത്തെ കുറിച്ചു ഇതിൽ പ്രതിപാദിക്കുന്നതിനാൽ ഒന്നാം പുസ്തകത്തിന്റെ ആമുഖമായി പരിഗണിക്കുന്നതിൽ തെറ്റില്ലായെന്നാണു പല വേദപണ്ഡിതന്മാരുടേയും അഭിപ്രായം.നല്ലവരുടെ അവസ്ഥയെക്കുറിച്ചു ശരിയായ അവബോധം ഉണ്ടാകണമെങ്കിൽ മറുഭാഗമായ ദുഷ്ടന്മാരുടെ അനുഭവങ്ങൾ കൂടെ മനസ്സിലാക്കിയേ മതിയാകൂ.വെളിച്ചത്തിന്റെ മഹത്വം മനസ്സിലാകുന്നതു ഇരുട്ടുള്ളതു കൊണ്ടാണല്ലോ. അതുകൊണ്ടു നല്ലവരെക്കുറിച്ചു പറഞ്ഞു തുടങ്ങിയ സങ്കീർത്തനം ദുഷ്ടശിഷ്ട താരതമ്യമായി പരിണമിച്ചു.ഓരോ സങ്കീർത്തനവും ധ്യാനപൂർവ്വം വായിച്ചവസാനിപ്പിക്കുമ്പോൾ വിശ്വാസിയുടെ ഹൃദയത്തിൽ അവ ഉളവാക്കുന്ന അനുരണനങ്ങൾ ഭക്തിയിലേക്കും വിശ്വാസത്തിലേക്കും നന്മയിലേക്കും ദൈവാശ്രയത്തിലേക്കും കൈപിടിച്ചു ഉയർത്തുന്നു എന്ന സത്യം ഈ സങ്കീർത്തനത്തിലും നമുക്കു അനുഭവവേദ്യമാകുന്നു.ആ വിധത്തിൽ വായിക്കുമ്പോൾ ഈ സങ്കീർത്തനം നമ്മുടെ ചിന്തകളെ തൊട്ടുണർത്തുന്ന സത്യങ്ങൾ എന്തെല്ലാമെന്നു ധ്യാനിക്കുവാനുള്ള ഒരു ശ്രമമാണു ഇവിടെ ലക്ഷ്യമാക്കുന്നതു.
സങ്കീർത്തനം ആരംഭിക്കുന്നതു ഭാഗ്യവാനായ മനുഷ്യനെക്കുറിച്ചു പറഞ്ഞുകൊണ്ടാണു.രണ്ടാംവാക്യം അവസാനിക്കുന്നതു' ധ്യാനിക്കുന്നവൻ ഭാഗ്യവാൻ' എന്നു പറഞ്ഞുകൊണ്ടാണു.മലയാള തർജ്ജുമയിൽ അതിന്റെ മൂലഭാഷയുടെ അർത്ഥം പൂർണ്ണമായി വെളിവാകുന്നില്ല.ഇംഗ്ളീഷിൽ ഒന്നാം സങ്കീർത്തനം ആരംഭിക്കുന്നതു ശ്രദ്ധിക്കുക,''Blessed is the man.'' എന്നാണു ആരംഭം. അവിടെ Man അഥവാ മനുഷ്യൻ എന്നു പ്രയോഗിച്ചിരിക്കുന്നതു വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണു.എബ്രായ ഭാഷയിൽ ഈ 'മനുഷ്യൻ 'എന്ന പ്രയോഗം ദൈവമനുഷ്യന്റെ പ്രതിപുരുഷൻ എന്ന അർത്ഥത്തിലാണു.''The singular Hebrew word for man ( ish ) is used here to portray a representative example of godly person.'' എന്നാണു അതിനെക്കുറിച്ചു വേദപണ്ഡിതന്മാർ പറയുന്നതു.ഭാഗ്യവാനായ ദൈവമനുഷ്യൻ എങ്ങനെയായിരിക്കണമെന്നും എങ്ങനെ ആകരുതു എന്നും ഇവിടെ വ്യക്തമായി പറയുന്നു.
ദൈവമനുഷ്യർ എങ്ങനെ ആയിരിക്കണമെന്നതിനു ഇവിടെ സങ്കീർത്തനക്കാരൻ അഞ്ചുകാര്യങ്ങൾ അക്കമിട്ടു പറയുന്നു. അതിൽ മൂന്നു കാര്യങ്ങൾ അരുതു എന്നു വിലക്കുന്നതും രണ്ടു കാര്യങ്ങൾ ചെയ്യണമെന്നു നിർദ്ദേശിക്കുന്നതുമാണു.യഹോവയായ ദൈവം മനുഷ്യനു നൽകിയ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നവനാണു ഭാഗ്യവാൻ. ന്യായപ്രമാണം ശ്രദ്ധിക്കുമ്പോഴും അരുതുകൾ കൂടുതലും 'ചെയ്യണം.' എന്നു പറയുന്നതു കുറവുമായിട്ടാണു കാണുന്നതു. അരുതുകൾ മാനസ്സികവളർച്ചയെ സാരമായി ബാധിക്കുമെന്നു ആധുനികമനുഷ്യൻ ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ, ഭാഗ്യാവസ്ഥയ്ക്കു ഈ അരുതുകൾ അനിവാര്യമാണെന്നു സങ്കീർത്തനക്കാരൻ പറയുന്നു.മനുഷ്യന്റെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതിൽ ഈ അരുതുക്കൾക്കു ഇത്രമാത്രം പ്രാധാന്യം കല്പിക്കുവാൻ കാരണമെന്തെന്നു ആലോചിക്കേണ്ടതുണ്ടു.ആദ്യമനുഷ്യനെ യഹോവ സൃഷ്ടിച്ചു ഏദനിലാക്കിയപ്പോഴും അവനു ഒരു പ്രമാണം നൽകിയിരുന്നു.അവിടെ അരുതുകൾ കുറച്ചും ചെയ്യണമെന്നതു കൂടുതലമായിരുന്നു.വേല ചെയ്യാനും അതിനെ കാപ്പാനുമായി നിയോഗിച്ച മനുഷ്യനു അതിലെ ഫലങ്ങൾ ഇഷ്ടംപോലെ ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യവും നൽകി. എന്നാൽ അതിനോടൊപ്പം ഒരു വിലക്കും ഏർപ്പെടുത്തി.'' നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.'' തോട്ടത്തിൽ എല്ലാ സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യനു ദൈവം ഏർപ്പെടുത്തിയ ഒരു വിലക്കു ലംഘിച്ചു കഴിഞ്ഞപ്പോഴാണു 'അരുതു 'കളുടെ സംഖ്യ വർദ്ധിച്ചു തുടങ്ങിയതു.ഒപ്പം അദ്ധ്വാനഭാരം കൂടുകയും സ്വാതന്ത്ര്യം കുറയുകയും ചെയ്തു.ന്യായപ്രമാണത്തിന്റെ കാതലായ പത്തു കല്പനകളിലേക്കു എത്തിച്ചേരുമ്പോൾ രണ്ടിൽ ഒന്നു മാത്രമായിരുന്ന വിലക്കുകൾ വർദ്ധിച്ചു.പത്തിൽ എട്ടും അരുതുകളാണു.ചെയ്യണമെന്നതിൽ തന്നെ നാലാം കല്പന ശാബതിനെ ശൂദ്ധീകരിപ്പാൻ ഓർക്ക എന്നാണെങ്കിൽ അതും അവസിനിക്കുന്നതു ഒരു അരുതിൽ ആണു.മനുഷ്യന്റെ പാപം അരുതുകളുടെ സംഖ്യ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.നാലാം കല്പനയിൽ മുകളിൽ പറഞ്ഞതുപോലെ ഒരു അരുതിൽ അവസാനിച്ചു എങ്കിലും പിന്നീടു ഈ കല്പനയിലെ അരുതുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. എന്നു യഹൂദന്യായപ്രമാണം വ്യക്തമാക്കുന്നു.''ശുദ്ധീകരണത്തിനു ചെയ്യുക മാത്രം പോരാ ചെയ്യാതിരിക്കുകയും വേണം.ആയതിനാൽ ശാബതിനെ ശുദ്ധീകരിക്കണമെങ്കിൽ ഏതാണ്ടു 39 കാര്യങ്ങൾ ചെയ്യരുതു എന്നു കാലാന്തരത്തിൽ പറയേണ്ടതായി വന്നു. ഇതു ഒരു സത്യം വെളിവാക്കുന്നു.''അരുതു '' കൾ വർദ്ധിക്കുവാൻ കാരണം പാപം വർദ്ധിച്ചതാണു.അതുകൊണ്ടു ഭാഗ്യവാനായ ദൈവമനുഷ്യനാകണമെങ്കിൽ പാപത്തിൽ നിന്നു ഒഴിഞ്ഞു ജീവിക്കണമെന്നും , പാപത്തിൽ നിന്നു അകന്നു ജീവിക്കണമെങ്കിൽ അരുതുകൾ എന്തെല്ലാമെന്നു അറിഞ്ഞിരിക്കണമെന്നതാണു സങ്കീർത്തനക്കാരൻ ഇങ്ങനെ പറയാൻ കാരണം.
പാപത്തിൽ നിന്നു അകന്നു ജീവിക്കണമെങ്കിൽ മൂന്നു കാര്യങ്ങൾ അനുപേക്ഷണീയമാണെന്നു സങ്കീർത്തനക്കാരൻ പറയുന്നു.നടക്കരുതു, നില്ക്കരുതു, ഇരിക്കരുതു.പാപം ഒഴിവാക്കുവാൻ ഭാരതീയാചാര്യന്മാരും ഇതുതന്നെയാണു ഉപദേശിച്ചിരിക്കുന്നതു.' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കരുതു.'എന്നു സങ്കീർത്തനക്കാരൻ പറയുമ്പോൾ, ''ദുഷ്ടസംസർഗ്ഗം പരിത്യജിക്കേണം ബുധജനം.എന്നാണു ഭിരതീയാചാര്യന്മാർ ഉപദേശിക്കുന്നതു.''പാപികളുടെ വഴിയിൽ നില്ക്കരുതു, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുതു.'' എന്നു സങ്കുർത്തനക്കാരനും,''സംസർഗ്ഗജാ ദോഷഗുണാ ഭവന്തി ' എന്നു ഭാരതീയാചാര്യനും പറയുന്നു. തിന്മ അഥവാ പാപം പകർച്ചവ്യാധിപോലെ പെട്ടെന്നു പടർന്നു പിടിക്കുന്നു. അതിനു ഒരു അദ്ധ്വാനവും ആവശ്യമില്ല. അശ്രദ്ധ മാത്രം മതി.പാപത്തിനു സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ നടക്കുകയോ നിൽക്കുകയോ ഇരിക്കുകയോ ചെയ്താൽ മതി,പാപത്തിൽ വീണുപോകും.എന്നാൽ നന്മ ആർജ്ജിക്കണമെങ്കിൽ അതിനു ശ്രദ്ധയും പരിശ്രമവും ആവശ്യമാണു. നില്ക്കരുതു നടക്കരുതു, ഇരിക്കരുതു എന്നിങ്ങനെ പറയുമ്പോൾ പാപസാഹചര്യങ്ങളെ ഒഴിവാക്കണമെന്നാണു സങ്കീർത്തനക്കാരൻ ഉപദേശിക്കുന്നതു. ചെയ്യരുതു എന്നു ആഗ്രഹിച്ചാൽ പോലും ചെയ്തുപോകുന്ന ബലഹീനത മനുഷ്യസഹജമായതിനാൽ പാപത്തിൽനിന്നു അകന്നു ജീവിക്കുന്നതിനു പാപ സാഹചര്യങ്ങളെ ഒഴിവാക്കുവാനുള്ള അതീവ ജാഗ്രതയും ശ്രദ്ധയും അനിവാര്യവും അനുപേക്ഷണീയവുമാണു. അതുകൊണ്ടാണു ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ഇങ്ങനെ ഉപദേശിക്കുന്നതു.''ദുഷ്ടന്മാരുടെ പാതയിൽ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കരുതു, അതിനോടു അകന്നു നില്ക്ക, അതിൽ നടക്കരുതു, അതു വിട്ടമാറി നടക്ക.''( സദൃഃ 14; 14, 15)
പാപത്തിന്റെ ആകർഷണീയത അതിശക്തമാണു. അതിനെ അതിജീവിക്കുക ദുഷ്കരവുമാണു.കാണരൂതു, കേൾക്കരുതൂ, പോകരുതു, ചിന്തിക്കരുതു എന്നിങ്ങനെ പാപത്തിൽ നിന്നു അകലുവാൻ വേണ്ടി ഉപദേശിക്കാമെങ്കിലും അതു പ്രായോഗികതലത്തിൽ കൊണ്ടുവരിക വളരെ പ്രയാസമാണു.കാരണം പാപം നിറഞ്ഞ ഒരൂ ലോകത്തിലാണു നാം ജീവിക്കുന്നതു.അതിനാൽ പാപത്തിന്റെ സാഹചര്യങ്ങൾ നമുക്കു ചുറ്റും നിലനില്ക്കുന്നു.കാണരുതു എന്നു വിചാരിച്ചാലും കണ്ടുപോകും, കേൾക്കരുതു എന്നു വിചാരിച്ചാലും കേട്ടുപോകും, പോകരുതു എന്നു വിചാരിച്ചാലും ചെല്ലുന്നിടത്തെല്ലാം പാപസാഹചര്യങ്ങളാണു. ഇവിടെയാണു ദൈവവും ന്യായപ്രമാണങ്ങളും ആവശ്യമായി വരുന്നതു. മനുഷ്യനാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു.അതിനുള്ള മാർഗ്ഗമാണു സങ്കീർത്തനക്കാരൻ ഉപദേശിക്കുന്നതു. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കണം.ദൈവത്തിന്റെ പ്രമാണത്തെ ദുർവ്യാഖ്യാനം ചെയ്തു അതിന്റെ വില നഷ്ടപ്പെടുത്തുകയായിരുന്നുവല്ലോ സാത്താൻ ഹവ്വായെ വീഴ്ത്തുവാൻ പ്രയോഗിച്ച തന്ത്രം.അതു സാരമുള്ളതല്ല, അതു അത്ര ഗൗരവമുള്ളതല്ല. അതിന്റെ ഉദ്ദേശം വേറെയാണു.അവിടെ ഒന്നു പോയതുകൊണ്ടു എന്തു വരാനാണു. അതു കേട്ടതുകൊണ്ടു എന്താണു കുഴപ്പം. അതു കണ്ടാലും അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ പോരെ. എന്നിങ്ങനെ നാം പലപ്പോഴും സമാധാനിക്കുന്നതു സാത്താന്റെ പ്രലോഭനമാണെന്നു നാം അറിയുന്നില്ല. എന്നാൽ സാത്താൻ അവിടെ തന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.നാം പാപത്തിൽ വീണു പോകുകയും ചെയ്യുന്നു. അവിടയൊന്നു പോയതുകൊണ്ടോ, പഴം കണ്ടതുകൊണ്ടോ ഒരു കുഴപ്പവും വരാനില്ല എന്നു ചിന്തിച്ചു അവിടെ പോയതാണല്ലോ ഹവ്വായുടെ വീഴ്ചയ്ക്കു കാരണമായതു. ദൈവപ്രമാണത്തെ മനസ്സിൽ നിന്നു മാറ്റി, ലൗകികചിന്തയിൽ, പാപത്തിന്റെ മോഹനീയതയിൽ വീണുപോയതാണല്ലോ ആദ്യപാപത്തിനു കാരണമായതു. ദൈവചിന്ത, ദൈവവചനധ്യാനം, ആരാധന, പ്രാർത്ഥന, കൂദാശകൾ മറ്റു ആത്മീയചര്യകൾ എല്ലാം പാപത്തിന്റെ പ്രലോഭനത്തിൽ നിന്നു അകറ്റി ഭാഗ്യവാനായ ദൈവമനുഷ്യനായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ മതിയായതാണു. അതു മാത്രമാണു അതിനുള്ള ഏകമാർഗ്ഗം. അതുകൊണ്ടാണു സങ്കീർത്തനക്കാരൻ ഉറപ്പിച്ചു പറയുന്നു. ''യഹോവയെ ഭയപ്പെട്ടു അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.'' (സങ്കീഃ112;1) ''യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. സങ്കീഃ 119;1) എന്നിങ്ങനെ ആവർത്തിച്ചു പറയുമ്പോൾ ഈ സത്യം അരക്കിട്ടു ഉറപ്പിക്കുന്നു.
ന്യായപ്രമാണത്തിൽ സന്തോഷിക്കുക എന്നതു എക്കാലത്തുമുള്ള മനുഷ്യർക്കു അത്ര സന്തോഷപ്രദമായ ഒന്നല്ല.വിലക്കുകൾ അഥവാ ന്യായപ്രമാണം സാധാരണ മനുഷ്യനു തൃപ്തികരവുമല്ല. അതു തന്റെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണു എന്നത്രെ അവരുടെ ചിന്ത. എന്നെ നിയന്ത്രിക്കുന്നതൊന്നും എനിക്കു സന്തോഷം നൽകുകയില്ല.അതുകൊണ്ടുതന്നെ അതു ലംഘിക്കുവാനുള്ള പ്രലോഭനം സ്വാഭാവികവുമാണു. സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ പോകുമ്പോഴാണല്ലോ ബാഹ്യമായ നിയന്ത്രണം ആവശ്യമായി വരുന്നതു. ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർക്കു മാത്രമേ അതിനനുസരണമായി ജീവിക്കുവാൻ കഴിയുകയുള്ളു. ന്യായപ്രമാണം എന്റെ പ്രമോദമാകണമെങ്കിൽ അതു രാപ്പകൽ ധ്യാനിക്കുന്നവനായി ഞാൻ മാറണം.
ഈ ഭാഗ്യാവസ്ഥയിലുള്ള അഭിവാഞ്ഛ മനുഷ്യഹൃദയത്തിൽ ഉളവാക്കുവാനായി പിന്നീടുള്ള നാലു വാക്യങ്ങളിൽ സങ്കീർത്തനക്കാരൻ ദുഷ്ടശിഷ്ടവർണ്ണന നടത്തുന്നു. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിച്ചു ദുഷ്ടസംസർഗ്ഗം പരിത്യജിക്കുന്ന മനുഷ്യനു ലഭിക്കുന്ന നന്മയും അനുഗ്രഹങ്ങളും അതു പിൻതുടരുവാൻ പ്രചോദനം നൽകുന്നതോടൊപ്പം ദുഷ്ടന്മാർക്കു വന്നു ഭവിക്കുന്ന നാശത്തെക്കുറിച്ചുള്ള അറിവു പാപത്തെ ഉപേക്ഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.
ദൈവമനുഷ്യന്റെ ഭാഗ്യാതിരേകം എന്താണെന്നു മൂന്നാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു.''അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം പോലെയിരിക്കും. അവൻ ചെയ്യുന്നതൊക്കൊയും സാധിക്കും..'' ദൈവമനുഷ്യനെ ഒരു വൃക്ഷത്തോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു.92-ാം സങ്കീർത്തനം 12-14 വാക്യങ്ങൾ ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.ഇതു യഹൂദ ആരാധനയിൽ ശബത്തുനാളിൽ ചൊല്ലുന്ന ഒരു ഗീതമാണെന്നു ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.നമ്മുടെ ആരാധനയിലും പരിശുദ്ധന്മാരുടെ കുക്കുലിയോനായി ചൊല്ലുവാൻ ഇതു ഒരുക്കിയിട്ടുണ്ടു.അതാകട്ടെ ആരാധനയിൽ സംബന്ധിക്കുന്നവർക്കു ഹൃദിസ്ഥവുമാണു.'' നീതിമാൻ പനപോലെ തഴെയ്ക്കും ലബാനോനിലെ ദേവദാരുപോലെ വളരും, യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും, വാർദ്ധക്യത്തിലും അവൻ ഫലം കായ്ച്ചുകൊണ്ടിരിക്കും,അവൻ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.'' ഇവിടെ സങ്കീർത്തനക്കാരൻ പറയുന്ന വൃക്ഷത്തിനു ചില പ്രത്യേകതകളുണ്ടു. അതു ആറ്റരികത്തു നട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതു തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായിരിക്കും.യിരമ്യാപ്രവാചകനും യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയമാക്കിരിക്കുകയും ചെയ്യുന്ന മനുഷ്യനെ വൃക്ഷത്തോടാണു ഉപമിച്ചിരിക്കുന്നതു. യിരഃ 17; 7,8 '' 'യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും. ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല, അതിന്റെ ഇല പച്ചയായിരിക്കും, വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.''്
ആറ്റരികത്തു നിൽക്കുന്ന വൃക്ഷത്തിന്റെ ഇല വാടാതിരിക്കുന്നതിനും ഫലം കായ്ക്കുന്നതിനും കാരണം അതിന്റെ വേരുകൾ നദിയിലേക്കു ഇറങ്ങി ആവശ്യത്തിനു ജലം വലിച്ചെടുക്കുന്നതു കൊണ്ടാണു. അതുകൊണ്ടു ഫലം കായ്ക്കുക മാത്രമല്ല ഇല വാടുകയുമില്ല. യിരമ്യാവിന്റെ ഭാഷയിൽ ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല.പ്രതിസന്ധികളിലും പ്രതികൂലതകളിലും വിശ്വാസി വാടി തളർന്നു പോകാതിരിക്കുവാൻ കാരണം യഹോവയുടെ വചനമാകുന്ന നീരുറവയിൽ നിന്നു ജീവജലം പാനം ചെയ്യുന്നതിനാലാണു. മറ്റുള്ളവർ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിൽ കുലുങ്ങിയും തളർന്നും തകർന്നു നിലംപരിചായി നിലംപതിക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നവൻ വീഴാതെ ഉറച്ചു നില്ക്കുന്ന ദേവദാരു പോലെയായിരിക്കും. ദാഹം ശമിപ്പിക്കുന്നതും ദാഹം ഉളവാക്കാത്തതുമായ ജീവജലം ലഭിക്കുന്നതു ദൈവവചനത്തിൽ നിന്നു മാത്രമാണെന്നു ശമർയ്യാക്കാരി സ്ത്രീയോടു കർത്താവു പറഞ്ഞു.''ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല. ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനിലേക്കു പൊങ്ങിവരുന്ന നീരുറവയായി തീരും.' യോഹഃ 4;13,14.മറ്റൊരു സന്ദർഭത്തിൽ കർത്താവു പറഞ്ഞുഃ '' എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതു പോലെ ജീവജലത്തിന്റെ നദികൾ ഒഴുകും.''യോഹഃ 7;38. യശ്ശഃ12;3, 44; 3 എന്നീ വാക്യങ്ങളും ഇതിനോടു ചേർത്തു ധ്യാനിക്കുക. വി.യോഹന്നാൻ ദർശിച്ച വെളിപാടിൽ കണ്ട ജീവജലനദിയേയും അതിന്റെ ഇരുകരകളിലും നില്ക്കുന്ന വൃക്ഷങ്ങളേയും കുറിച്ചു വായിക്കുമ്പോൾ ഈ ഉപമയുടെ അർത്ഥം കുറേക്കൂടെ വ്യക്തമാകും.വെളിഃ22;1,2 '' വീഥിയുടെ നടുവിൽ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കു പോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.നദിക്കു അക്കരയും ഇക്കരയും ജീവവൃക്ഷം ഉണ്ടു. അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചും മാസം തോറും അതതുഫലം കൊടുക്കുന്നു. വൃക്ഷത്തിന്റെ ഇല രോഗശാന്തിക്കു ഉതകുന്നു.
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അതിനെ രാപ്പകൽ ധ്യാനിക്കുന്ന ഭാഗ്യവാനായ മനുഷ്യൻ ചെയ്യുന്നതൊക്കെയും സാധിക്കും.അതിനു കാരണം യഹോവ അവന്റെ വഴി അറിയുന്നു.121-ാ സങ്കീർത്തനം 8-ാം വാക്യം.''അവൻ നിന്റെ ഗമനത്തേയും ആഗമനത്തേയും ഇന്നു മുതൽ എന്നുമെന്നേക്കും പരിപാലിക്കും.''ദാവീദു 37ാം സങ്കീർത്തനത്തിൽ പാടുന്നു. സങ്കീഃ 37;5 '' നിന്റെ വഴി യഹോവയെ ഭരമേല്പിക്ക, അവനിൽ തന്നെ ആശ്രയിക്ക, അവൻ അതു നിർവ്വഹിക്കും.'' അങ്ങനെയുള്ളവർക്കു ജീവിതത്തിൽ ഭയവും ആകുലവും വാകുലവും ചിന്താഭാരവും ഉണ്ടാകയില്ല 55-ാ സങ്കീർത്തനത്തിൽ പറയുന്നു.സങ്കീഃ55;22 '' നിന്റെ ഭാരം യഹോവയിൽ ഇട്ടുകൊൾക അവൻ നിന്നെ പുലർത്തും.''അവൻ നമ്മെ കാണുന്നവനും കരുതുന്നവനും കാക്കുന്നവനും പരിപാലിക്കുന്നവനും ആണെന്നുള്ള ഉറപ്പും സ്ഥൈര്യവും വിശ്വാസവും ഉള്ളവർ അവന്റെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിച്ചു ഭാഗ്യാതിരേകത്തിലേക്കു കടക്കുന്നു.
ദുഷ്ടന്മാരെ കുറിച്ചു സങ്കീർത്തനക്കാരൻ പറയുന്നു.ദുഷ്ടന്മാർ അങ്ങനെയല്ല. അവർ കാറ്റുപാറ്റുന്ന കതിർ പോലെയത്രേ. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നില്ക്കയില്ല. ദുഷ്ടന്മാരുടെ വഴി നാശകരമാകുന്നു. ദുഷ്ടന്മാരെ കുറിച്ചു രണ്ടുമൂന്നു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു..അവർ കാറ്റു പാറ്റുന്ന കതിർ പോലെയത്രേ.കിഴ്ചയ്ക്കു നല്ല കനമുള്ളതായി തോന്നും. എന്നാൽ കാറ്റിന്റെ മുമ്പിൽ സത്യം വെളിവാകുന്നു.. പ്രതികൂലതകൾ ശക്തിയായി വീശുമ്പോൾ നീതിമാൻ കുലുങ്ങാത്ത പർവ്വതം പോലെ ഉറച്ചു നില്ക്കൂം.ദുഷ്ടന്മാർ താളടിയായി വീണു പോകും. അവരെ കുറിച്ചു 73-ാം സങ്കീർത്തനത്തിൽ പറയുന്നു. സങ്കീഃ73;18,19 '' നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു. നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായി പോയി, അവർ മെരുൾ ചകളാൽ അശേഷം മുടിഞ്ഞു പോയിരിക്കുന്നു.''ദുഷ്ടന്മാർ ന്യായവിസ്താരത്തിൽ പെടുകയും നീതിമാന്മാരുടെ മുമ്പില്‍ നിവർന്നു നില്ക്കാൻ കഴിയാതെ വരികയും ചെയ്യുന്നതോടൊപ്പം അവരുടെ വഴി നാശകരവുമായി തീരുന്നു. സദൃശവാക്യങ്ങളിൽ ശലോമോൻ പറയുന്നു. സദൃഃ16;3. ''മനുഷ്യനു തന്റെ വഴി ഒക്കേയും വെടിപ്പായി തോന്നുന്നു.''ദൈവത്തിന്റെ വഴിയും മനുഷ്യന്റെ വഴിയും വ്യത്യസ്തങ്ങളാണു.ദൈവത്തിന്റെ വഴി വിട്ടു സ്വന്ത വഴി തെരഞ്ഞെടുക്കുന്നവർ നാശത്തിലേക്കാണു പോകുന്നതു.അബ്രഹാമിന്റെ സഹോദരപുത്രൻ ലോത്തു അതിന്റെ ഉത്തമ ഉദാഹരണമാണു.അവർ പച്ചപിടിച്ചും പുഷ്ടിവച്ചും നില്ക്കുന്നു എന്നു തോന്നുമെങ്കിലും അതു ശാശ്വതമല്ല.,സങ്കീഃ37;35 മുതലുള്ള വാക്യം ശ്രദ്ധിക്കുക.ദുഷ്ടൻ പ്രബലനായിരിക്കുന്നതും സ്വദേശികമായ പച്ചവൃക്ഷം പോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.ഞാൻ പിന്നെ അതുവഴി പോയപ്പോൾ അവൻ ഇല്ല. ഞാൻ അന്വേഷിച്ചു അവനെ കണ്ടതുമില്ല. നിഷ്കളങ്കനെ കുറിക്കൊൾക, നേരുള്ളവനെ നോക്കി കൊൾക.''
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കുന്ന ഭാഗ്യവാനായ മനുഷ്യനായി തീരുവാനായിട്ടാണു നാം വിളിക്കപ്പെട്ടിരിക്കുന്നതു.ആ വിളിക്കു അനുസരണമായി ജീവിച്ചു സന്തോഷവും സമാധാനവുമുള്ള ജീവിതത്തിന്റെ ഉടമയായി തീരുവാൻ ഈ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു. ഈ ധ്യാന ചിന്തികൾ അതിലേക്കു നയിക്കുവാൻ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു.
--------------------------------------------------------------------
സങ്കീഃ1; 1,2'' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.''
വി.വേദപുസ്തകത്തിലെ 150 സങ്കീർത്തനങ്ങളും വ്യത്യസ്ഥങ്ങളും സങ്കീർണ്ണങ്ങളുമായ ജീവിതാനുഭവങ്ങളിൽ കൂടെ കടന്നുപോകുന്ന മനുഷ്യനു ആശ്വാസവും സന്തോഷവും സമാധാനവും ദൈവാശ്രയവും നൽകുവാൻ പര്യാപ്തങ്ങളാണു.അവയെല്ലാം മനോഹരങ്ങളായ ഗാനങ്ങളുമാണു.സന്താപസന്തോഷവേളകളിൽ ഈ ഗാനങ്ങൾ പ്രദാനം ചെയ്യുന്ന അവാച്യങ്ങളായ അനുഭൂതികൾ അനുഭവിച്ചു അറിയുവാനേ കഴിയൂ.ഭക്തനായ കവിയുടെ മനസ്സു ദൈവോന്മുഖമായി സഞ്ചരിച്ചപ്പോൾ അനുഭവിക്കുവാൻ കഴിഞ്ഞ അനുഭൂതികളെ കാവ്യാത്മകമായി ഈ വരികളിൽ കോറിയിട്ടിരിക്കുന്നു.കവിതയും കാവ്യങ്ങളുമെല്ലാം ഭാവനാജന്യങ്ങളായതിനാൽ അവ യാഥാർത്ഥ്യങ്ങളിൽ നിന്നു വളരെ വിദൂരമായിട്ടാണു വർത്തിക്കുന്നതു എന്നു ചിലർ ചിന്തിക്കുന്നു.എന്നാൽ കവിയുടെ ഭാവനകൾ മൊട്ടിടുന്നതു തനിക്കു ദർശിക്കുവാനും അനുഭവിക്കുവാനും ഇടയായ ചില യാഥാർത്ഥ്യങ്ങളിൽ നിന്നാണെന്നുള്ളതു അനിഷേധ്യമായ സത്യമാണു.. അവിടെ കവിയുടെ ഹൃദയവും ചിന്തകളും സാധാരണക്കാരിൽ നിന്നു വ്യത്യസ്തമാണു.വെറും സങ്കല്പങ്ങളിൽ നിന്നു മെനഞ്ഞെടുത്ത കൃതികൾക്കൊന്നും അനുവാചകഹൃദയങ്ങളിൽ ദീർഘായുസില്ലായെന്നതാണു സത്യം.കവിതയും സാഹിത്യവുമെല്ലാം അനുവാചകനിൽ യാഥാർത്ഥ്യബോധം ഉളവാക്കുമ്പോൾ മാത്രമാണു അവ ആസ്വാദ്യകരമാകുന്നതു.അതിനു അനുഭവത്തിന്റെ ഗന്ധമുണ്ടായേ മതിയാകൂ. അങ്ങനെയുള്ള കൃതികളാണു കാലദേശങ്ങളെ അതിജീവിച്ചു ആസ്വാദകഹൃദയങ്ങളിൽ നിലനില്ക്കുന്നതു. അവയെല്ലാം ജീവിതഗന്ധിയായതിനാൽ അനുകരണീയങ്ങളായ ജീവിതസത്യങ്ങളെ നമ്മുടെ മുമ്പിൽ വരച്ചു കാണിക്കുന്നു.
എല്ലാ ഭാഷകളിലും കാവ്യങ്ങൾ ഉളവായതു ഭക്തിയിൽ നിന്നായിരുന്നു എന്നു സാഹിത്യചരിത്രം വ്യക്തമാക്കുന്നു.എല്ലാ പൗരാണിക ഇതിഹാസങ്ങളും ഭക്തിമയങ്ങളാണു. മനുഷ്യഹൃദയങ്ങളിൽ ഈശ്വരചിന്തയും ഈശ്വരനോടുള്ള ഭക്തിയും വിശ്വാസവും പകരുകയായിരുന്നു അവയുടെ പരമമായ ലക്ഷ്യം.അതുകൊണ്ടുതന്നെ കവിഹൃദയം ദൈവത്തിന്റെ ഒരു വരദാനമായി വിശ്വസിച്ചിരുന്നു.കവിതയുടേയൂം സാഹിത്യത്തിന്റേയും ഈറ്റില്ലം മതങ്ങളായിരുന്നുവെങ്കിലും മനുഷ്യന്റെ ചിന്താഗതിയിലുണ്ടായ വൈകല്യങ്ങൾ സാഹിത്യത്തെ മതങ്ങളിൽ നിന്നും അകറ്റിക്കളഞ്ഞിരിക്കുന്നു. അതുകൊണ്ടു പഴയകവിതകളുടെ ആയുസ്സു ആധുനികകവിതകൾക്കു നഷ്ടമാകുന്നു.ജനഹൃദയങ്ങളിൽ ഇന്നൂം ജീവിക്കുന്ന കവിതകളുടെ ഗണത്തിലാണു സങ്കീർത്തനങ്ങളെല്ലാം.അതിനാൽ സത്യവിശ്വാസിയുടെ മനസ്സിൽ സങ്കീർത്തനങ്ങളുടെ ഈരടികൾ ഈണം പകർന്നു ഇന്നും നിലനില്ക്കുന്നു.23-ാം സങ്കീർത്തനമെങ്കിലും ഓർമ്മയിൽ സൂക്ഷിക്കാത്ത വിശ്വാസി ഉണ്ടായിരിക്കയില്ല.
ഒന്നാം സങ്കീർത്തനം ഒരു ദുഷ്ടശിഷ്ട വർണ്ണനയാണു.എന്തു കൊണ്ടു ഇതു ഒന്നാം സങ്കീർത്തനമായി പരിഗണിക്കുന്നു എന്നു വ്യക്തമായി പറയുവാൻ കഴിയുകയില്ല. സങ്കീർത്തനങ്ങൾ ക്രോഡീകരിച്ചപ്പോൾ കാലദേശങ്ങൾ ഒന്നും പരിഗണിക്കാതെ ഇതിവൃത്തത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു പുസ്തകങ്ങളായി വേർതിരിച്ചിരിക്കുന്നു.ഒന്നു മുതൽ നാല്പത്തിയൊന്നു വരെയുള്ള സങ്കീർത്തനങ്ങൾ അങ്ങനെ ഒന്നാം പുസ്തകത്തിൽ ഉൾപ്പെടുന്നു.അവയാകട്ടെ വ്യക്തിപരമായ പ്രാർത്ഥനകളും സ്തുതിപ്പുകളുമാണു.പാരമ്പര്യമായി അവ ദാവീദു രചിച്ചവയാണെന്നു വിശ്വസിക്കുന്നു.പല സങ്കീർത്തനങ്ങളും, അവ രചിക്കുവാൻ ഇടയായ സാഹചര്യങ്ങളോ , രചനയുടെ ഉദ്ദേശങ്ങളോ ആമുഖമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ സങ്കീർത്തനത്തിനു അങ്ങനെ ഒരു പ്രത്യേകതയും കാണുന്നില്ല.നല്ല മനുഷ്യരുടെ ഭാഗ്യാതിരേകത്തെ കുറിച്ചു ഇതിൽ പ്രതിപാദിക്കുന്നതിനാൽ ഒന്നാം പുസ്തകത്തിന്റെ ആമുഖമായി പരിഗണിക്കുന്നതിൽ തെറ്റില്ലായെന്നാണു പല വേദപണ്ഡിതന്മാരുടേയും അഭിപ്രായം.നല്ലവരുടെ അവസ്ഥയെക്കുറിച്ചു ശരിയായ അവബോധം ഉണ്ടാകണമെങ്കിൽ മറുഭാഗമായ ദുഷ്ടന്മാരുടെ അനുഭവങ്ങൾ കൂടെ മനസ്സിലാക്കിയേ മതിയാകൂ.വെളിച്ചത്തിന്റെ മഹത്വം മനസ്സിലാകുന്നതു ഇരുട്ടുള്ളതു കൊണ്ടാണല്ലോ. അതുകൊണ്ടു നല്ലവരെക്കുറിച്ചു പറഞ്ഞു തുടങ്ങിയ സങ്കീർത്തനം ദുഷ്ടശിഷ്ട താരതമ്യമായി പരിണമിച്ചു.ഓരോ സങ്കീർത്തനവും ധ്യാനപൂർവ്വം വായിച്ചവസാനിപ്പിക്കുമ്പോൾ വിശ്വാസിയുടെ ഹൃദയത്തിൽ അവ ഉളവാക്കുന്ന അനുരണനങ്ങൾ ഭക്തിയിലേക്കും വിശ്വാസത്തിലേക്കും നന്മയിലേക്കും ദൈവാശ്രയത്തിലേക്കും കൈപിടിച്ചു ഉയർത്തുന്നു എന്ന സത്യം ഈ സങ്കീർത്തനത്തിലും നമുക്കു അനുഭവവേദ്യമാകുന്നു.ആ വിധത്തിൽ വായിക്കുമ്പോൾ ഈ സങ്കീർത്തനം നമ്മുടെ ചിന്തകളെ തൊട്ടുണർത്തുന്ന സത്യങ്ങൾ എന്തെല്ലാമെന്നു ധ്യാനിക്കുവാനുള്ള ഒരു ശ്രമമാണു ഇവിടെ ലക്ഷ്യമാക്കുന്നതു.
സങ്കീർത്തനം ആരംഭിക്കുന്നതു ഭാഗ്യവാനായ മനുഷ്യനെക്കുറിച്ചു പറഞ്ഞുകൊണ്ടാണു.രണ്ടാംവാക്യം അവസാനിക്കുന്നതു' ധ്യാനിക്കുന്നവൻ ഭാഗ്യവാൻ' എന്നു പറഞ്ഞുകൊണ്ടാണു.മലയാള തർജ്ജുമയിൽ അതിന്റെ മൂലഭാഷയുടെ അർത്ഥം പൂർണ്ണമായി വെളിവാകുന്നില്ല.ഇംഗ്ളീഷിൽ ഒന്നാം സങ്കീർത്തനം ആരംഭിക്കുന്നതു ശ്രദ്ധിക്കുക,''Blessed is the man.'' എന്നാണു ആരംഭം. അവിടെ Man അഥവാ മനുഷ്യൻ എന്നു പ്രയോഗിച്ചിരിക്കുന്നതു വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണു.എബ്രായ ഭാഷയിൽ ഈ 'മനുഷ്യൻ 'എന്ന പ്രയോഗം ദൈവമനുഷ്യന്റെ പ്രതിപുരുഷൻ എന്ന അർത്ഥത്തിലാണു.''The singular Hebrew word for man ( ish ) is used here to portray a representative example of godly person.'' എന്നാണു അതിനെക്കുറിച്ചു വേദപണ്ഡിതന്മാർ പറയുന്നതു.ഭാഗ്യവാനായ ദൈവമനുഷ്യൻ എങ്ങനെയായിരിക്കണമെന്നും എങ്ങനെ ആകരുതു എന്നും ഇവിടെ വ്യക്തമായി പറയുന്നു.
ദൈവമനുഷ്യർ എങ്ങനെ ആയിരിക്കണമെന്നതിനു ഇവിടെ സങ്കീർത്തനക്കാരൻ അഞ്ചുകാര്യങ്ങൾ അക്കമിട്ടു പറയുന്നു. അതിൽ മൂന്നു കാര്യങ്ങൾ അരുതു എന്നു വിലക്കുന്നതും രണ്ടു കാര്യങ്ങൾ ചെയ്യണമെന്നു നിർദ്ദേശിക്കുന്നതുമാണു.യഹോവയായ ദൈവം മനുഷ്യനു നൽകിയ ന്യായപ്രമാണം അനുസരിച്ചു ജീവിക്കുന്നവനാണു ഭാഗ്യവാൻ. ന്യായപ്രമാണം ശ്രദ്ധിക്കുമ്പോഴും അരുതുകൾ കൂടുതലും 'ചെയ്യണം.' എന്നു പറയുന്നതു കുറവുമായിട്ടാണു കാണുന്നതു. അരുതുകൾ മാനസ്സികവളർച്ചയെ സാരമായി ബാധിക്കുമെന്നു ആധുനികമനുഷ്യൻ ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോൾ, ഭാഗ്യാവസ്ഥയ്ക്കു ഈ അരുതുകൾ അനിവാര്യമാണെന്നു സങ്കീർത്തനക്കാരൻ പറയുന്നു.മനുഷ്യന്റെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതിൽ ഈ അരുതുക്കൾക്കു ഇത്രമാത്രം പ്രാധാന്യം കല്പിക്കുവാൻ കാരണമെന്തെന്നു ആലോചിക്കേണ്ടതുണ്ടു.ആദ്യമനുഷ്യനെ യഹോവ സൃഷ്ടിച്ചു ഏദനിലാക്കിയപ്പോഴും അവനു ഒരു പ്രമാണം നൽകിയിരുന്നു.അവിടെ അരുതുകൾ കുറച്ചും ചെയ്യണമെന്നതു കൂടുതലമായിരുന്നു.വേല ചെയ്യാനും അതിനെ കാപ്പാനുമായി നിയോഗിച്ച മനുഷ്യനു അതിലെ ഫലങ്ങൾ ഇഷ്ടംപോലെ ഭക്ഷിക്കുവാനുള്ള സ്വാതന്ത്ര്യവും നൽകി. എന്നാൽ അതിനോടൊപ്പം ഒരു വിലക്കും ഏർപ്പെടുത്തി.'' നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.'' തോട്ടത്തിൽ എല്ലാ സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യനു ദൈവം ഏർപ്പെടുത്തിയ ഒരു വിലക്കു ലംഘിച്ചു കഴിഞ്ഞപ്പോഴാണു 'അരുതു 'കളുടെ സംഖ്യ വർദ്ധിച്ചു തുടങ്ങിയതു.ഒപ്പം അദ്ധ്വാനഭാരം കൂടുകയും സ്വാതന്ത്ര്യം കുറയുകയും ചെയ്തു.ന്യായപ്രമാണത്തിന്റെ കാതലായ പത്തു കല്പനകളിലേക്കു എത്തിച്ചേരുമ്പോൾ രണ്ടിൽ ഒന്നു മാത്രമായിരുന്ന വിലക്കുകൾ വർദ്ധിച്ചു.പത്തിൽ എട്ടും അരുതുകളാണു.ചെയ്യണമെന്നതിൽ തന്നെ നാലാം കല്പന ശാബതിനെ ശൂദ്ധീകരിപ്പാൻ ഓർക്ക എന്നാണെങ്കിൽ അതും അവസിനിക്കുന്നതു ഒരു അരുതിൽ ആണു.മനുഷ്യന്റെ പാപം അരുതുകളുടെ സംഖ്യ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.നാലാം കല്പനയിൽ മുകളിൽ പറഞ്ഞതുപോലെ ഒരു അരുതിൽ അവസാനിച്ചു എങ്കിലും പിന്നീടു ഈ കല്പനയിലെ അരുതുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. എന്നു യഹൂദന്യായപ്രമാണം വ്യക്തമാക്കുന്നു.''ശുദ്ധീകരണത്തിനു ചെയ്യുക മാത്രം പോരാ ചെയ്യാതിരിക്കുകയും വേണം.ആയതിനാൽ ശാബതിനെ ശുദ്ധീകരിക്കണമെങ്കിൽ ഏതാണ്ടു 39 കാര്യങ്ങൾ ചെയ്യരുതു എന്നു കാലാന്തരത്തിൽ പറയേണ്ടതായി വന്നു. ഇതു ഒരു സത്യം വെളിവാക്കുന്നു.''അരുതു '' കൾ വർദ്ധിക്കുവാൻ കാരണം പാപം വർദ്ധിച്ചതാണു.അതുകൊണ്ടു ഭാഗ്യവാനായ ദൈവമനുഷ്യനാകണമെങ്കിൽ പാപത്തിൽ നിന്നു ഒഴിഞ്ഞു ജീവിക്കണമെന്നും , പാപത്തിൽ നിന്നു അകന്നു ജീവിക്കണമെങ്കിൽ അരുതുകൾ എന്തെല്ലാമെന്നു അറിഞ്ഞിരിക്കണമെന്നതാണു സങ്കീർത്തനക്കാരൻ ഇങ്ങനെ പറയാൻ കാരണം.
പാപത്തിൽ നിന്നു അകന്നു ജീവിക്കണമെങ്കിൽ മൂന്നു കാര്യങ്ങൾ അനുപേക്ഷണീയമാണെന്നു സങ്കീർത്തനക്കാരൻ പറയുന്നു.നടക്കരുതു, നില്ക്കരുതു, ഇരിക്കരുതു.പാപം ഒഴിവാക്കുവാൻ ഭാരതീയാചാര്യന്മാരും ഇതുതന്നെയാണു ഉപദേശിച്ചിരിക്കുന്നതു.' ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കരുതു.'എന്നു സങ്കീർത്തനക്കാരൻ പറയുമ്പോൾ, ''ദുഷ്ടസംസർഗ്ഗം പരിത്യജിക്കേണം ബുധജനം.എന്നാണു ഭിരതീയാചാര്യന്മാർ ഉപദേശിക്കുന്നതു.''പാപികളുടെ വഴിയിൽ നില്ക്കരുതു, പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കരുതു.'' എന്നു സങ്കുർത്തനക്കാരനും,''സംസർഗ്ഗജാ ദോഷഗുണാ ഭവന്തി ' എന്നു ഭാരതീയാചാര്യനും പറയുന്നു. തിന്മ അഥവാ പാപം പകർച്ചവ്യാധിപോലെ പെട്ടെന്നു പടർന്നു പിടിക്കുന്നു. അതിനു ഒരു അദ്ധ്വാനവും ആവശ്യമില്ല. അശ്രദ്ധ മാത്രം മതി.പാപത്തിനു സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ നടക്കുകയോ നിൽക്കുകയോ ഇരിക്കുകയോ ചെയ്താൽ മതി,പാപത്തിൽ വീണുപോകും.എന്നാൽ നന്മ ആർജ്ജിക്കണമെങ്കിൽ അതിനു ശ്രദ്ധയും പരിശ്രമവും ആവശ്യമാണു. നില്ക്കരുതു നടക്കരുതു, ഇരിക്കരുതു എന്നിങ്ങനെ പറയുമ്പോൾ പാപസാഹചര്യങ്ങളെ ഒഴിവാക്കണമെന്നാണു സങ്കീർത്തനക്കാരൻ ഉപദേശിക്കുന്നതു. ചെയ്യരുതു എന്നു ആഗ്രഹിച്ചാൽ പോലും ചെയ്തുപോകുന്ന ബലഹീനത മനുഷ്യസഹജമായതിനാൽ പാപത്തിൽനിന്നു അകന്നു ജീവിക്കുന്നതിനു പാപ സാഹചര്യങ്ങളെ ഒഴിവാക്കുവാനുള്ള അതീവ ജാഗ്രതയും ശ്രദ്ധയും അനിവാര്യവും അനുപേക്ഷണീയവുമാണു. അതുകൊണ്ടാണു ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ ഇങ്ങനെ ഉപദേശിക്കുന്നതു.''ദുഷ്ടന്മാരുടെ പാതയിൽ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കരുതു, അതിനോടു അകന്നു നില്ക്ക, അതിൽ നടക്കരുതു, അതു വിട്ടമാറി നടക്ക.''( സദൃഃ 14; 14, 15)
പാപത്തിന്റെ ആകർഷണീയത അതിശക്തമാണു. അതിനെ അതിജീവിക്കുക ദുഷ്കരവുമാണു.കാണരൂതു, കേൾക്കരുതൂ, പോകരുതു, ചിന്തിക്കരുതു എന്നിങ്ങനെ പാപത്തിൽ നിന്നു അകലുവാൻ വേണ്ടി ഉപദേശിക്കാമെങ്കിലും അതു പ്രായോഗികതലത്തിൽ കൊണ്ടുവരിക വളരെ പ്രയാസമാണു.കാരണം പാപം നിറഞ്ഞ ഒരൂ ലോകത്തിലാണു നാം ജീവിക്കുന്നതു.അതിനാൽ പാപത്തിന്റെ സാഹചര്യങ്ങൾ നമുക്കു ചുറ്റും നിലനില്ക്കുന്നു.കാണരുതു എന്നു വിചാരിച്ചാലും കണ്ടുപോകും, കേൾക്കരുതു എന്നു വിചാരിച്ചാലും കേട്ടുപോകും, പോകരുതു എന്നു വിചാരിച്ചാലും ചെല്ലുന്നിടത്തെല്ലാം പാപസാഹചര്യങ്ങളാണു. ഇവിടെയാണു ദൈവവും ന്യായപ്രമാണങ്ങളും ആവശ്യമായി വരുന്നതു. മനുഷ്യനാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു.അതിനുള്ള മാർഗ്ഗമാണു സങ്കീർത്തനക്കാരൻ ഉപദേശിക്കുന്നതു. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കണം.ദൈവത്തിന്റെ പ്രമാണത്തെ ദുർവ്യാഖ്യാനം ചെയ്തു അതിന്റെ വില നഷ്ടപ്പെടുത്തുകയായിരുന്നുവല്ലോ സാത്താൻ ഹവ്വായെ വീഴ്ത്തുവാൻ പ്രയോഗിച്ച തന്ത്രം.അതു സാരമുള്ളതല്ല, അതു അത്ര ഗൗരവമുള്ളതല്ല. അതിന്റെ ഉദ്ദേശം വേറെയാണു.അവിടെ ഒന്നു പോയതുകൊണ്ടു എന്തു വരാനാണു. അതു കേട്ടതുകൊണ്ടു എന്താണു കുഴപ്പം. അതു കണ്ടാലും അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ പോരെ. എന്നിങ്ങനെ നാം പലപ്പോഴും സമാധാനിക്കുന്നതു സാത്താന്റെ പ്രലോഭനമാണെന്നു നാം അറിയുന്നില്ല. എന്നാൽ സാത്താൻ അവിടെ തന്റെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.നാം പാപത്തിൽ വീണു പോകുകയും ചെയ്യുന്നു. അവിടയൊന്നു പോയതുകൊണ്ടോ, പഴം കണ്ടതുകൊണ്ടോ ഒരു കുഴപ്പവും വരാനില്ല എന്നു ചിന്തിച്ചു അവിടെ പോയതാണല്ലോ ഹവ്വായുടെ വീഴ്ചയ്ക്കു കാരണമായതു. ദൈവപ്രമാണത്തെ മനസ്സിൽ നിന്നു മാറ്റി, ലൗകികചിന്തയിൽ, പാപത്തിന്റെ മോഹനീയതയിൽ വീണുപോയതാണല്ലോ ആദ്യപാപത്തിനു കാരണമായതു. ദൈവചിന്ത, ദൈവവചനധ്യാനം, ആരാധന, പ്രാർത്ഥന, കൂദാശകൾ മറ്റു ആത്മീയചര്യകൾ എല്ലാം പാപത്തിന്റെ പ്രലോഭനത്തിൽ നിന്നു അകറ്റി ഭാഗ്യവാനായ ദൈവമനുഷ്യനായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ മതിയായതാണു. അതു മാത്രമാണു അതിനുള്ള ഏകമാർഗ്ഗം. അതുകൊണ്ടാണു സങ്കീർത്തനക്കാരൻ ഉറപ്പിച്ചു പറയുന്നു. ''യഹോവയെ ഭയപ്പെട്ടു അവന്റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.'' (സങ്കീഃ112;1) ''യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ. സങ്കീഃ 119;1) എന്നിങ്ങനെ ആവർത്തിച്ചു പറയുമ്പോൾ ഈ സത്യം അരക്കിട്ടു ഉറപ്പിക്കുന്നു.
ന്യായപ്രമാണത്തിൽ സന്തോഷിക്കുക എന്നതു എക്കാലത്തുമുള്ള മനുഷ്യർക്കു അത്ര സന്തോഷപ്രദമായ ഒന്നല്ല.വിലക്കുകൾ അഥവാ ന്യായപ്രമാണം സാധാരണ മനുഷ്യനു തൃപ്തികരവുമല്ല. അതു തന്റെ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണു എന്നത്രെ അവരുടെ ചിന്ത. എന്നെ നിയന്ത്രിക്കുന്നതൊന്നും എനിക്കു സന്തോഷം നൽകുകയില്ല.അതുകൊണ്ടുതന്നെ അതു ലംഘിക്കുവാനുള്ള പ്രലോഭനം സ്വാഭാവികവുമാണു. സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ പോകുമ്പോഴാണല്ലോ ബാഹ്യമായ നിയന്ത്രണം ആവശ്യമായി വരുന്നതു. ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നവർക്കു മാത്രമേ അതിനനുസരണമായി ജീവിക്കുവാൻ കഴിയുകയുള്ളു. ന്യായപ്രമാണം എന്റെ പ്രമോദമാകണമെങ്കിൽ അതു രാപ്പകൽ ധ്യാനിക്കുന്നവനായി ഞാൻ മാറണം.
ഈ ഭാഗ്യാവസ്ഥയിലുള്ള അഭിവാഞ്ഛ മനുഷ്യഹൃദയത്തിൽ ഉളവാക്കുവാനായി പിന്നീടുള്ള നാലു വാക്യങ്ങളിൽ സങ്കീർത്തനക്കാരൻ ദുഷ്ടശിഷ്ടവർണ്ണന നടത്തുന്നു. യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിച്ചു ദുഷ്ടസംസർഗ്ഗം പരിത്യജിക്കുന്ന മനുഷ്യനു ലഭിക്കുന്ന നന്മയും അനുഗ്രഹങ്ങളും അതു പിൻതുടരുവാൻ പ്രചോദനം നൽകുന്നതോടൊപ്പം ദുഷ്ടന്മാർക്കു വന്നു ഭവിക്കുന്ന നാശത്തെക്കുറിച്ചുള്ള അറിവു പാപത്തെ ഉപേക്ഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും.
ദൈവമനുഷ്യന്റെ ഭാഗ്യാതിരേകം എന്താണെന്നു മൂന്നാം വാക്യത്തിൽ പറഞ്ഞിരിക്കുന്നു.''അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷം പോലെയിരിക്കും. അവൻ ചെയ്യുന്നതൊക്കൊയും സാധിക്കും..'' ദൈവമനുഷ്യനെ ഒരു വൃക്ഷത്തോടു സാദൃശ്യപ്പെടുത്തിയിരിക്കുന്നു.92-ാം സങ്കീർത്തനം 12-14 വാക്യങ്ങൾ ഇതിനോടു ചേർത്തു ധ്യാനിക്കേണ്ടതാണു.ഇതു യഹൂദ ആരാധനയിൽ ശബത്തുനാളിൽ ചൊല്ലുന്ന ഒരു ഗീതമാണെന്നു ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.നമ്മുടെ ആരാധനയിലും പരിശുദ്ധന്മാരുടെ കുക്കുലിയോനായി ചൊല്ലുവാൻ ഇതു ഒരുക്കിയിട്ടുണ്ടു.അതാകട്ടെ ആരാധനയിൽ സംബന്ധിക്കുന്നവർക്കു ഹൃദിസ്ഥവുമാണു.'' നീതിമാൻ പനപോലെ തഴെയ്ക്കും ലബാനോനിലെ ദേവദാരുപോലെ വളരും, യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും, വാർദ്ധക്യത്തിലും അവൻ ഫലം കായ്ച്ചുകൊണ്ടിരിക്കും,അവൻ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.'' ഇവിടെ സങ്കീർത്തനക്കാരൻ പറയുന്ന വൃക്ഷത്തിനു ചില പ്രത്യേകതകളുണ്ടു. അതു ആറ്റരികത്തു നട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതു തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായിരിക്കും.യിരമ്യാപ്രവാചകനും യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയമാക്കിരിക്കുകയും ചെയ്യുന്ന മനുഷ്യനെ വൃക്ഷത്തോടാണു ഉപമിച്ചിരിക്കുന്നതു. യിരഃ 17; 7,8 '' 'യഹോവയിൽ ആശ്രയിക്കുകയും യഹോവതന്നെ ആശ്രയമായിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ അവൻ ആറ്റരികത്തു നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷം പോലെയാകും. ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല, അതിന്റെ ഇല പച്ചയായിരിക്കും, വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.''്
ആറ്റരികത്തു നിൽക്കുന്ന വൃക്ഷത്തിന്റെ ഇല വാടാതിരിക്കുന്നതിനും ഫലം കായ്ക്കുന്നതിനും കാരണം അതിന്റെ വേരുകൾ നദിയിലേക്കു ഇറങ്ങി ആവശ്യത്തിനു ജലം വലിച്ചെടുക്കുന്നതു കൊണ്ടാണു. അതുകൊണ്ടു ഫലം കായ്ക്കുക മാത്രമല്ല ഇല വാടുകയുമില്ല. യിരമ്യാവിന്റെ ഭാഷയിൽ ഉഷ്ണം തട്ടുമ്പോൾ അതു പേടിക്കയില്ല.പ്രതിസന്ധികളിലും പ്രതികൂലതകളിലും വിശ്വാസി വാടി തളർന്നു പോകാതിരിക്കുവാൻ കാരണം യഹോവയുടെ വചനമാകുന്ന നീരുറവയിൽ നിന്നു ജീവജലം പാനം ചെയ്യുന്നതിനാലാണു. മറ്റുള്ളവർ പ്രതീക്ഷിക്കാത്ത പ്രതിസന്ധികളിൽ കുലുങ്ങിയും തളർന്നും തകർന്നു നിലംപരിചായി നിലംപതിക്കുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്നവൻ വീഴാതെ ഉറച്ചു നില്ക്കുന്ന ദേവദാരു പോലെയായിരിക്കും. ദാഹം ശമിപ്പിക്കുന്നതും ദാഹം ഉളവാക്കാത്തതുമായ ജീവജലം ലഭിക്കുന്നതു ദൈവവചനത്തിൽ നിന്നു മാത്രമാണെന്നു ശമർയ്യാക്കാരി സ്ത്രീയോടു കർത്താവു പറഞ്ഞു.''ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല. ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവനിലേക്കു പൊങ്ങിവരുന്ന നീരുറവയായി തീരും.' യോഹഃ 4;13,14.മറ്റൊരു സന്ദർഭത്തിൽ കർത്താവു പറഞ്ഞുഃ '' എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതു പോലെ ജീവജലത്തിന്റെ നദികൾ ഒഴുകും.''യോഹഃ 7;38. യശ്ശഃ12;3, 44; 3 എന്നീ വാക്യങ്ങളും ഇതിനോടു ചേർത്തു ധ്യാനിക്കുക. വി.യോഹന്നാൻ ദർശിച്ച വെളിപാടിൽ കണ്ട ജീവജലനദിയേയും അതിന്റെ ഇരുകരകളിലും നില്ക്കുന്ന വൃക്ഷങ്ങളേയും കുറിച്ചു വായിക്കുമ്പോൾ ഈ ഉപമയുടെ അർത്ഥം കുറേക്കൂടെ വ്യക്തമാകും.വെളിഃ22;1,2 '' വീഥിയുടെ നടുവിൽ ദൈവത്തിന്റേയും കുഞ്ഞാടിന്റേയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കു പോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.നദിക്കു അക്കരയും ഇക്കരയും ജീവവൃക്ഷം ഉണ്ടു. അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചും മാസം തോറും അതതുഫലം കൊടുക്കുന്നു. വൃക്ഷത്തിന്റെ ഇല രോഗശാന്തിക്കു ഉതകുന്നു.
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അതിനെ രാപ്പകൽ ധ്യാനിക്കുന്ന ഭാഗ്യവാനായ മനുഷ്യൻ ചെയ്യുന്നതൊക്കെയും സാധിക്കും.അതിനു കാരണം യഹോവ അവന്റെ വഴി അറിയുന്നു.121-ാ സങ്കീർത്തനം 8-ാം വാക്യം.''അവൻ നിന്റെ ഗമനത്തേയും ആഗമനത്തേയും ഇന്നു മുതൽ എന്നുമെന്നേക്കും പരിപാലിക്കും.''ദാവീദു 37ാം സങ്കീർത്തനത്തിൽ പാടുന്നു. സങ്കീഃ 37;5 '' നിന്റെ വഴി യഹോവയെ ഭരമേല്പിക്ക, അവനിൽ തന്നെ ആശ്രയിക്ക, അവൻ അതു നിർവ്വഹിക്കും.'' അങ്ങനെയുള്ളവർക്കു ജീവിതത്തിൽ ഭയവും ആകുലവും വാകുലവും ചിന്താഭാരവും ഉണ്ടാകയില്ല 55-ാ സങ്കീർത്തനത്തിൽ പറയുന്നു.സങ്കീഃ55;22 '' നിന്റെ ഭാരം യഹോവയിൽ ഇട്ടുകൊൾക അവൻ നിന്നെ പുലർത്തും.''അവൻ നമ്മെ കാണുന്നവനും കരുതുന്നവനും കാക്കുന്നവനും പരിപാലിക്കുന്നവനും ആണെന്നുള്ള ഉറപ്പും സ്ഥൈര്യവും വിശ്വാസവും ഉള്ളവർ അവന്റെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിച്ചു ഭാഗ്യാതിരേകത്തിലേക്കു കടക്കുന്നു.
ദുഷ്ടന്മാരെ കുറിച്ചു സങ്കീർത്തനക്കാരൻ പറയുന്നു.ദുഷ്ടന്മാർ അങ്ങനെയല്ല. അവർ കാറ്റുപാറ്റുന്ന കതിർ പോലെയത്രേ. ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നില്ക്കയില്ല. ദുഷ്ടന്മാരുടെ വഴി നാശകരമാകുന്നു. ദുഷ്ടന്മാരെ കുറിച്ചു രണ്ടുമൂന്നു കാര്യങ്ങൾ പറഞ്ഞിരിക്കുന്നു..അവർ കാറ്റു പാറ്റുന്ന കതിർ പോലെയത്രേ.കിഴ്ചയ്ക്കു നല്ല കനമുള്ളതായി തോന്നും. എന്നാൽ കാറ്റിന്റെ മുമ്പിൽ സത്യം വെളിവാകുന്നു.. പ്രതികൂലതകൾ ശക്തിയായി വീശുമ്പോൾ നീതിമാൻ കുലുങ്ങാത്ത പർവ്വതം പോലെ ഉറച്ചു നില്ക്കൂം.ദുഷ്ടന്മാർ താളടിയായി വീണു പോകും. അവരെ കുറിച്ചു 73-ാം സങ്കീർത്തനത്തിൽ പറയുന്നു. സങ്കീഃ73;18,19 '' നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു. നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായി പോയി, അവർ മെരുൾ ചകളാൽ അശേഷം മുടിഞ്ഞു പോയിരിക്കുന്നു.''ദുഷ്ടന്മാർ ന്യായവിസ്താരത്തിൽ പെടുകയും നീതിമാന്മാരുടെ മുമ്പില്‍ നിവർന്നു നില്ക്കാൻ കഴിയാതെ വരികയും ചെയ്യുന്നതോടൊപ്പം അവരുടെ വഴി നാശകരവുമായി തീരുന്നു. സദൃശവാക്യങ്ങളിൽ ശലോമോൻ പറയുന്നു. സദൃഃ16;3. ''മനുഷ്യനു തന്റെ വഴി ഒക്കേയും വെടിപ്പായി തോന്നുന്നു.''ദൈവത്തിന്റെ വഴിയും മനുഷ്യന്റെ വഴിയും വ്യത്യസ്തങ്ങളാണു.ദൈവത്തിന്റെ വഴി വിട്ടു സ്വന്ത വഴി തെരഞ്ഞെടുക്കുന്നവർ നാശത്തിലേക്കാണു പോകുന്നതു.അബ്രഹാമിന്റെ സഹോദരപുത്രൻ ലോത്തു അതിന്റെ ഉത്തമ ഉദാഹരണമാണു.അവർ പച്ചപിടിച്ചും പുഷ്ടിവച്ചും നില്ക്കുന്നു എന്നു തോന്നുമെങ്കിലും അതു ശാശ്വതമല്ല.,സങ്കീഃ37;35 മുതലുള്ള വാക്യം ശ്രദ്ധിക്കുക.ദുഷ്ടൻ പ്രബലനായിരിക്കുന്നതും സ്വദേശികമായ പച്ചവൃക്ഷം പോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.ഞാൻ പിന്നെ അതുവഴി പോയപ്പോൾ അവൻ ഇല്ല. ഞാൻ അന്വേഷിച്ചു അവനെ കണ്ടതുമില്ല. നിഷ്കളങ്കനെ കുറിക്കൊൾക, നേരുള്ളവനെ നോക്കി കൊൾക.''
ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണം രാപ്പകൽ ധ്യാനിക്കുന്ന ഭാഗ്യവാനായ മനുഷ്യനായി തീരുവാനായിട്ടാണു നാം വിളിക്കപ്പെട്ടിരിക്കുന്നതു.ആ വിളിക്കു അനുസരണമായി ജീവിച്ചു സന്തോഷവും സമാധാനവുമുള്ള ജീവിതത്തിന്റെ ഉടമയായി തീരുവാൻ ഈ സങ്കീർത്തനം നമ്മെ ആഹ്വാനം ചെയ്യുന്നു. ഈ ധ്യാന ചിന്തികൾ അതിലേക്കു നയിക്കുവാൻ ഉപകരിക്കട്ടെ എന്നു ആശംസിക്കുന്നു.
Comments
Post a Comment