വി.നോമ്പുകാലധ്യാനങ്ങൾ
വി.നോമ്പു- ഒരാമുഖം
------------------------- തുടരുന്നു .......
എന്നാൽ പിന്നെ ക്രിസ്ത്യാനികളെ യഹൂദന്മാർ എന്നു വിളിക്കാതിരുന്നതു എന്തുകൊണ്ടു ? എന്തിനു മറ്റൊരു സഭയായി ?എന്നീ ചോദ്യങ്ങൾ പ്രസക്തമാകുന്നു.ക്രിസ്ത്യാനികൾ അങ്ങനെ ഒരു പേരു സ്വീകരിച്ചു പിരിഞ്ഞുപോയതല്ല ,ഇതു ഒരു പുതിയ ഉപദേശമായി കണ്ട യഹൂദപ്രമാണികൾ അതു അംഗീകരിക്കാതെ അവരെ പുറത്താക്കി കളയുകയായിരുന്നു. മാത്രമല്ല ക്രിസ്ത്യാനി എന്ന പേരുതന്നെ സ്വയം സ്വീകരിച്ചതല്ലായെന്നും മറ്റുള്ളവർ പറഞ്ഞു പറഞ്ഞു വന്നു ചേർന്നതാണെന്നും അപ്പോഃ11;26 വ്യക്തമാക്കുന്നു .''ആദ്യം അന്ത്യോക്യയിൽ വച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേരുണ്ടായി .''എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു്.അതാകട്ടെ ഒരു പരിഹാസ പേരുമായിരുന്നു.എന്നാൽ അതു ലോകത്തെ മുഴുവൻ മാറ്റുവാൻ പര്യാപ്തമായ ഒരു പേരായി ദൈവം മാറ്റിയിരിക്കുന്നു.മനുഷ്യരുടെ മുമ്പാകെ നിന്ദ്യമായതു ദൈവമുമ്പാകെ ശ്രേഷ്ടമാണു എന്ന വേദവാക്യം ഇവിടെ സാർത്ഥകമായി.
യഹൂദമതാചാരങ്ങൾ പിൻതുടർന്നും ചില പരിഷ്കാരങ്ങൾ വരുത്തിയും കാലാന്തരത്തിൽ മറ്റൊരു സഭയായി രൂപാന്തരപ്പെടുകയായിരുന്നു.അതുകൊണ്ടു തന്നെ ക്രൈസ്തവസഭ യഹൂദമതത്തിന്റെ ഒരു പിൻതുടർച്ചയാണെന്നു സമ്മതിച്ചേ മതിയാകൂ.കർത്താവു മരിച്ചു ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോണം ചെയ്തതിനുശേഷമാണു ഒരു സഭയായി രൂപാന്തരപ്പെട്ടുതുടങ്ങിയതു എന്നു വേണമെങ്കിൽ പറയാം.പെന്തിക്കോസ്തിനാളിൽ കർത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിന്റെ ആവാസത്തിനുശേഷം ആത്മനടത്തിപ്പിലൂടെയാണു ഇതു സംഭവിച്ചതു എന്നതാണു സത്യം.സഭയുടെ ആരംഭത്തിൽ ,അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിൽ ക്രൈസ്തവസഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും എല്ലാം യഹൂദന്മാരുടെ തന്നെയായിരുന്നു.അപ്പോസ്തോലന്മാരും അനുയായികളും ദൈവത്തെ ആരാധിച്ചിരുന്നതു യഹൂദന്മാരുടെ സുന്നഗോഗുകളിലും ദേവാലയത്തിലും ആയിരുന്നു.അവിടുത്തെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും അവർ പിൻതുടരുകയായിരുന്നുവെന്നു അപ്പോസ്തോലപ്രവൃത്തികൾ വ്യക്തമാക്കുന്നു.അപ്പോഃ21;17-26 അതിനുള്ള വ്യക്തമായ തെളിവാണു .ജാതികളിടയിൽ സുവിശേഷം അറിയിച്ചതിനുശേഷം യറുശലേമിൽ എത്തിയ പൗലോസിനേയും മറ്റും അവർ സ്വീകരിച്ചു.എന്നാൽ ഇന്നു പലരും ധരിച്ചിരിക്കുന്നതുപോലെ പൗലോസു ന്യായപ്രമാണത്തിനു എതിരാണു എന്നു അവർക്കും തോന്നിയതിനാൽ ന്യായപ്രമാണം അനുസരിച്ചുള്ള ശുദ്ധീകരണവുംവഴിപാടും നടത്തുവാൻ നിർദ്ദേശിച്ചു.പൗലോസു അതു ചെയ്തതായി നാം അവിടെ വായിക്കുന്നു.അപ്പോഃ3;1ൽ 'ഒരിക്കൽ പത്രോസും യോഹന്നാനും ഒൻപതാംമണി സമയത്തു ദേവാലയത്തിലേക്കു ചെല്ലുമ്പോൾ ''എന്നുംഅപ്പോഃ19;9 ൽ 'പത്രോസു ആറാം മണി നേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.''എന്നും നാം വായിക്കുന്നു.യഹൂദാചാരപ്രകാരമുള്ള യാമപ്രാർത്ഥനകൾ അവർ മുടക്കം കൂടാതെ ചെയ്തിരുന്നുവെന്നു ഇതുവ്യക്തമാക്കുന്നു.സ്വന്തമായ ആരാധനാലയം ഉണ്ടാകുന്നതു വരെ യഹൂദദേവാലയങ്ങളിലെ ആരാധനയിൽ സംബന്ധിച്ചും,അവിടെ വച്ചു അനുഷ്ഠിക്കുവാൻ കഴിയാത്തവ ,പിന്നീടു തിരുവത്താഴമെന്നും കുർബ്ബാന എന്നുംഅറിയപ്പെട്ട 'അപ്പം നുറുക്കൽ ' ഭവനത്തിൽ വച്ചു അനുഷ്ഠിക്കുകയും ചെയ്തിരുന്നുവെന്നു അപ്പോഃ2;46'47 ൽ കാണുന്നു.''ഒരുമനപ്പെട്ടു ദിനംപ്രതി ദേവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിയുംകൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കുകയും..'' എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.സ്വന്തമായി ദേവാലയങ്ങൾ ഉണ്ടായിതുടങ്ങിയപ്പോൾ അപ്പം നുറുക്കൽ ആരാധനയുടെ ഭാഗമായി മാറുകയും ഇന്നത്തെ വി.കുർബ്ബാനയായി പരിണമിക്കുകയും ചെയ്തു.ആയതിനാൽ ക്രൈസ്തവസഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും എല്ലാം പഴയനിയമ കാലഘട്ടത്തിന്റെ പിൻതുടർച്ച തന്നെയായിരുന്നു എന്നതിൽ സംശയമില്ല.അതുകൊണ്ടു അവ എന്തൊക്കെ ആയിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും ഗ്രഹിക്കണമെങ്കിൽ പഴയനിയമത്തോടൊപ്പം പാരമ്പര്യങ്ങളേയും ആശ്രയിക്കേണ്ടതായി വരും.
സഭ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ കാര്യങ്ങളിൽ വി.വേദപുസ്തകത്തിന്റെ പ്രസക്തി എത്രമാത്രം ഉണ്ടെന്നു ഇതു വെളിവാക്കുന്നു.അതുകൊണ്ടുതന്നെ ഇവകളുടെ തെളിവുകൾ വി.വേദപുസ്തകത്തിൽ മാത്രം അന്വേഷിച്ചു കണ്ടെത്താൻ കഴികയില്ല.ഇവിടെ അലിഖിതപാരമ്പര്യങ്ങളെ ലിഖിത പാരമ്പര്യമായ വി.വേദപുസ്തകം പോലെതന്നെ അംഗീകരിക്കേണ്ടതായി വരുന്നു.വേദപുസ്തകേതര പാരമ്പര്യങ്ങൾ സഭയിൽ ഉണ്ടായിരുന്നു എന്നതിനു മതിയായ തെളിവുകൾ വി.വേദപുസ്തകത്തിൽ തന്നെ നമുക്കു കാണാൻ കഴിയുന്നുമുണ്ടു.കർത്താവു തന്റെ പരസ്യശുശ്രൂഷയിലൂടെ വെളിപ്പടുത്തിതന്ന കാര്യങ്ങൾ നമുക്കു കണ്ടെത്താൻ കഴിയുന്നതു സുവിശേഷങ്ങളിലൂടെയാണു.എന്നാൽ കർത്താവു പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ മുഴുവൻ സുവിശേഷങ്ങൾ പോലും വെളിവാക്കുന്നില്ലായെന്നു വി.യോഹന്നാൻ തന്റെ സുവിശേഷത്തിൽ 20;30, 21;25 എന്നീ വാക്യങ്ങളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.കർത്താവിന്റെ പ്രവൃത്തികളും ഉപദേശങ്ങളും അപ്പോസ്തോലന്മാരുടെ പ്രസംഗങ്ങളിലും ഉപദേശങ്ങളിലും കൂടെ കൈമാറി വരികയായിരുന്നു.''വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു നല്ലതു്.''(അപ്പോഃ20;35) എന്നു കർത്താവു പറഞ്ഞിരിക്കുന്നുവെന്നു വി.പൗലോസുശ്ളീഹാ ഉദ്ധരിച്ചിരിക്കുന്ന വാചകം സുവിശേഷങ്ങളിലൊന്നും കാണുന്നില്ലായെന്നതു ഇതിനു മതിയായ തെളിവാണു.ഇവ സഭയുടെ പാരമ്പര്യങ്ങളിലൂടെ മാത്രമേ നമുക്കു ഗ്രഹിക്കുവാൻ കഴിയുകയുള്ളു.
പാരമ്പര്യമെന്നതു വി.വേദപുസ്തകം പോലെതന്നെ പ്രാധാന്യമുള്ളതാണെന്നതിനു പരി.പൗലോസുശ്ളീഹായുടെ ലേഖനങ്ങളിൽ തെളിവു കണ്ടെത്താൻ കഴിയും.പാരമ്പര്യം എന്ന വാക്കിനു വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം 'പാരഡോസിസ് 'എന്നാണു.അതിന്റെ അർത്ഥം കൈമാറി തന്നതു എന്നാണു.മലയാളത്തിൽ 'പ്രമാണം 'എന്നും ഇംഗ്ളീഷിൽ 'tradition ' എന്നുമാണു തർജ്ജുമ ചെയ്തിരിക്കുന്നതു.ഉദാഹരണങ്ങൾ ശ്രദ്ധിക്കുക ഃ2.തെസ്സഃ2;15 ''നിങ്ങൾ ഉറച്ചു നിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊൾവീൻ ''എന്നും,2.തെസ്സഃ3;6 ൽ ''ഞങ്ങളോടു പ്രാപിച്ച പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊൾവീൻ ''എന്നും പറഞ്ഞിരിക്കുന്നിടത്തു 'പാരഡോസിസ് 'എന്ന വാക്കാണു ഉപയോഗിച്ചിരിക്കുന്നതു.വാക്കാൽ പറഞ്ഞുകൊടുത്ത പ്രമാണങ്ങൾ ആ സഭയുടെ പാരമ്പര്യത്തിലല്ലേ കാണുകയുള്ളു.1. കൊരിഃ11;34 ൽ ''ശേഷം കാര്യങ്ങൾ ഞാൻ വന്നു ക്രമപ്പെടുത്തിക്കൊള്ളാം ''എന്നു പരി.പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്നു.പിന്നീടു കൊരിന്തിൽ വന്നു ക്രമപ്പെടുത്തിയിരിക്കുന്നതു ആ സഭയുടെ പാരമ്പര്യത്തിലല്ലേ കാണുകയുള്ളു.ഫിലിഃ4;9 ൽ ''എന്നോടു പഠിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പീൻ.''എന്നും 2.തിമൊഃ2 ൽ ''എന്നോടു കേട്ടതു .........സമർത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്പിക്ക.''എന്നും2.തിമൊഃ1;13 ൽ ''എന്നോടു കേട്ട പഥ്യവചനം നീ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കി കൊൾക ''എന്നും എബ്രാഃ2;1 ൽ ''അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവീൻ.''എന്നുമുള്ള വാക്യങ്ങൾ ,രേഖപ്പെടുത്തിയിട്ടില്ലാത്ത അനേകം കാര്യങ്ങൾ വിവിധ സഭകൾക്കു വാക്കിനാൽ ഉപദേശിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.അവ എന്തൊക്കെ ആയിരുന്നുവെന്നു മനസ്സിലാക്കുവാൻ കഴിയുന്നതു ആ സഭയുടെ പാരമ്പര്യങ്ങളിലൂടെ മാത്രമാണു.അപ്പോസ്തോലന്മാരുടെ കാലം മുതൽ സഭ ആചരിച്ചുവന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾക്കു തെളിവുകൾ വി.വേദപുസ്തകം മാത്രമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.
ഒരുകാര്യം കൂടെ പറഞ്ഞുആ ഭാഗം അവസാനിപ്പിക്കുന്നു.ക്രൈസ്തവസഭയുടെ ആചാരാനുഷ്ഠാനങ്ങൾ യഹൂദമതത്തിന്റെ പിൻതുടർച്ചയാണെന്നു പറയുമ്പോൾ മറ്റൊരു ചോദ്യം ഉയർന്നു വരാവുന്നതാണു.പഴയനിയമ കാലത്തു കാണാത്ത ചില ആചാരങ്ങൾ,വി.കുർബ്ബാന ,മാമോദീസാ ,തുടങ്ങിയവ സഭയിൽ ഉണ്ടല്ലോ.ഇവ കർത്താവു സ്ഥാപിച്ചതാണെന്നു പറഞ്ഞാലും ഇന്നു ചെയ്യുന്നതു പോലെ ആചരിക്കുവാൻ കർത്താവു പറഞ്ഞിട്ടില്ലല്ലോ എന്നുചോദിക്കാവുന്നതാണു.ഉത്തരം ഒന്നു മാത്രമേയുള്ളു. വി.യോഹഃ16;13 ''അവൻ വന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും ''എന്നു കർത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിന്റെ വ്യാപാരത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു തന്നെയാണു അതിനുള്ള ഉത്തരം.കർത്താവു പഠിപ്പിച്ചതും ഉപദേശിച്ചതും കൂടാതെയുള്ള സത്യങ്ങളിലൂടെ സഭയെ നയിക്കുവാനായിട്ടാണു കർത്താവു പരിശുദ്ധാത്മാവിനെ നൽകിയതു എന്നു ഈവാക്യം വ്യക്തമാക്കുന്നു.വി.യോഹഃ14;26 ''എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും ഓർമ്മപ്പെടുത്തുകയും ചെയ്യും.''എന്ന വാഗ്ദത്തം കൂടെ ഇതിനോടു ചേർത്തു വായിക്കുമ്പോൾ കുറേക്കൂടെ സുവ്യക്തമാകുന്നു.എന്നാൽ ആവിധത്തിലുള്ള പരിശുദ്ധാത്മ നടത്തിപ്പു സഭയ്ക്കു ലഭിക്കുന്നതു പ്രത്യേക കൈവയ്പിലൂടെ ഈ അധികാരം ലഭിച്ച പരി. ശ്ളീഹന്മാരിലൂടെയും അവർ അധികാരപ്പെടുത്തിയ സഭാസ്ഥാനികളിലൂടെയും മാത്രമാണു.എല്ലാവർക്കും ലഭിക്കുന്ന ആത്മനൽവരമായിട്ടല്ല അതു നൽകിയിരിക്കുന്നതു.ഇന്നു അതു പരിശുദ്ധ സുന്നഹദോസിൽ നിക്ഷിപ്തമാണെന്നു സാരം.അപ്പോസ്തോലന്മാരുടെ കാലത്തു ഉണ്ടായ അഭിപ്രായഭിന്നത ,യഹൂദ ക്രിസ്ത്യാനികളും പുറജാതിക്രിസ്ത്യാനികളും തമ്മിലുണ്ടായ വിശ്വാസപരമായ ചേർച്ചയില്ലായ്മ പരിഹരിച്ചതു അപ്പോസ്തോലന്മാരുടെ യോഗമായിരുന്നു എന്നു അപ്പോഃ15-ാം അദ്ധ്യയത്തിൽ കാണുന്നു.സഭാംഗങ്ങൾ എല്ലാവരും കൂടിയോ,ആരെങ്കിലും ഒരാൾ മാത്രമോ എടുത്ത തീരുമാനമായിരുന്നല്ല അതു.അവരുടെ തീരുമാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.അപ്പോഃ 15;28.''വിഗ്രഹാർപ്പിതം ,രക്തം ,ശ്വാസംമുട്ടിചത്തതു ,പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു് എന്നു് പരിശുദ്ധാത്മാവിനും ഞങ്ങൾക്കുംതോന്നിയിരിക്കുന്നു .''പരിശുദ്ധാത്മാവിനും തോന്നിയിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നതിനാൽ ആ തീരുമാനം തങ്ങളുടേതല്ല,പരിശുദ്ധാത്മാവിന്റേതാണെന്നു വെളിവാകുന്നു.വി.വേദപുസ്തക വാക്യങ്ങൾ തെളിവായി കാണിക്കുവാനില്ലാത്ത ആചാരാനുഷ്ഠാനങ്ങളെല്ലാം വേദവിപരീതമാണെന്നു പറഞ്ഞു പരിത്യജിക്കുന്നതു പരിശുദ്ധാത്മാവിന്റെ വ്യാപാരശക്തിയെ പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്തതു കൊണ്ടാണു.വി.സഭ ആചരിക്കുന്ന അഞ്ചുനോമ്പുകളും ബുധൻ,വെള്ളി നോമ്പുകളും ഞായറാഴ്ച ആചരണവുമെല്ലാം സഭയിൽ ഈവിധത്തിൽ കടന്നു വന്നതാകയാൽ അവയ്ക്കൊന്നും വേദപുസ്തക തെളിവുകൾ തേടേണ്ടതില്ല എന്നതാണു സത്യം.
എങ്കിലും വി.നോമ്പിനെക്കുറിച്ചു വി.വേദപുസ്തകത്തിൽ എന്തെങ്കിലും പരാമർശങ്ങളുണ്ടോ,ഉണ്ടെങ്കിൽ അതിന്റെ അർത്ഥവും പ്രസക്തിയും എന്തു? എന്നു അന്വേഷിക്കുന്നതു ഉചിതമായിരിക്കും.ഭക്ഷണം വെടിയാൽ നിഷ്കർഷിക്കുന്ന നോമ്പിനു എതിരായി ചിലർ ചൂണ്ടിക്കാണിക്കുന്ന വേദത്തെളിവുകൾ ആദ്യം നമുക്കു പരിശോധിക്കാം.അവർ ചൂണ്ടിക്കാണിക്കുന്ന ഒന്നു നമ്മുടെ കർത്താവു പറഞ്ഞ വാക്കുകൾ തന്നെയാണു .വി.മത്താഃ15;11, വി.മർക്കോഃ7;15 എന്നീ വാക്യങ്ങളാണു.''മനുഷ്യനു അശുദ്ധിവരുത്തുന്നതു വായ്ക്കകത്തു ചെല്ലുന്നതല്ല ,വായിൽനിന്നു പുറപ്പെടുന്നതത്രേ.അതു മനുഷ്യനെ അശുദ്ധമാക്കുന്നു.''എന്ന കർത്താവിന്റെ വാക്കുകൾ എന്തും ഭക്ഷിക്കുവാനുള്ള ലൈസൻസായിട്ടാണു അവർ കാണുന്നതു.ഒരുകാര്യം ഇവിടെ ആദ്യമേ അറിയേണ്ടതുണ്ടു.സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി ഒരുവാക്യം മാത്രമെടുത്തു വ്യാഖ്യാനിക്കുന്നതുകൊണ്ടു വന്നു ഭവിക്കുന്ന തെറ്റായ ധാരണയാണു ഇങ്ങനെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതു.ഈ വാക്യം എന്തിനു പറഞ്ഞു? എപ്പോൾ പറഞ്ഞു? എന്നുകൂടി ശ്രദ്ധിക്കുമ്പോൾ മാത്രമേ അതിന്റെ ശരിയായ അർത്ഥം മനസ്സിലാകുകയുള്ളു.കർത്താവിന്റെ വാക്കുകൾക്കു വാച്യാർത്ഥത്തിനു അപ്പുറത്തു ചില അർത്ഥതലങ്ങൾ കൂടെയുണ്ടു.ദൈവരാജ്യത്തിൻറെ മർമ്മങ്ങളെ ഗ്രഹിക്കുവാൻ വരം ലഭിച്ച (വി.ലൂക്കോഃ8;10) ശിഷ്യന്മാർക്കു പോലും പലതും ഗ്രഹിക്കാൻ കഴിഞ്ഞില്ല എന്നു കാണുന്നു.ഇവിടെയും കർത്താവു പറഞ്ഞതു ശിഷ്യന്മാർക്കു ശരിക്കു മനസ്സിലായില്ലായെന്നു നാം കാണുന്നുമുണ്ടു.ഇതിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ രണ്ടുമൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.വി.മത്താഃ15;1-20,വി.മർക്കോഃ7; 1-23 എന്നീഭാഗങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം എന്നതാണു ഒന്നാമത്തെ കാര്യം.സന്ദർഭം മനസ്സിലാക്കണമെന്നു സാരം.ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിച്ചു കൈകഴുകാതെ ഭക്ഷിക്കുന്നതു കണ്ട പരീശന്മാരും ശാസ്ത്രിമാരും പരാതിപ്പെട്ടപ്പോൾ കർത്താവു നൽകിയ മറുപടി ആണു ഇതു.ഒരു ഭക്ഷണവും വർജ്ജിക്കേണ്ടതില്ല എന്ന അർത്ഥത്തിലല്ല കർത്താവു ഇങ്ങനെ പറഞ്ഞതു്.ഭക്ഷണകാര്യത്തിലുള്ള അവരുടെ സമ്പ്രദായത്തെയാണു കർത്താവു ഇവിടെ വിമർശിച്ചതു.ന്യായപ്രമാണങ്ങളെ അല്ല,ന്യായപ്രമാണം ആചരണങ്ങളിൽ വന്ന പിഴവുകളെയാണു കർത്താവു വിമർശിച്ചിട്ടുള്ളതു.നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പനകളെ ലംഘിക്കുന്നതു എന്തുകൊണ്ടു എന്നു ചോദിച്ചിട്ടു നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്ക എന്ന ദൈവകല്പനയോടു കൂട്ടിച്ചേർത്ത മാനുഷിക കല്പന ചൂണ്ടിക്കാട്ടി കർത്താവു പറയുന്നുഃ ''ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കുന്നു.''(മത്താഃ15; 6)ഭക്ഷണത്തെക്കുറിച്ചല്ല അതു ഭക്ഷിക്കുന്നതിൽ കൂട്ടിച്ചേർത്ത മാനുഷിക കല്പനയെയാണു കർത്താവു ഇവിടെ വിമർശിച്ചതു.
മനുഷ്യനു് അശുദ്ധിവരുത്തുന്നതു വായ്ക്കകത്തു ചെല്ലുന്നതല്ല എന്നു തുടങ്ങുന്ന വാക്യം ഒരു ഉപമയാണു എന്നതാണു രണ്ടാമത്തെ കാര്യം.ഈ ഭാഗം വായിച്ചിട്ടുള്ളവർ,പ്രത്യേകിച്ചു ഇതിനെ ദുർവ്വ്യാഖ്യാനം ചെയ്തിട്ടുള്ളവർ ഇതു ഒരു ഉപമയാണു എന്ന സത്യം മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയിക്കണം.ശിഷ്യന്മാർ ഇതു ഒരു ഉപമയായിട്ടാണു മനസ്സിലാക്കിയതെന്നു വി.മത്താഃ15;15, വി.മർക്കോഃ7;17 എന്നീ വാക്യങ്ങൾ വെളിവാക്കുന്നു.ഉപമയാണെന്നു തിരിച്ചറിഞ്ഞ ശിഷ്യന്മാർക്കുപോലും അതിന്റെ അർത്ഥം മനസ്സിലായില്ല.അതുകൊണ്ടാണല്ലോ പത്രോസു ആ ഉപമ ഞങ്ങൾക്കു തെളിയിച്ചു തരണം എന്നു് ആവശ്യപ്പെട്ടതു.ഇതു ഒരു ഉപമയാണെന്നു പോലും തിരിച്ചറിയാത്തവർ ഇതിന്റെ അർത്ഥം എങ്ങനെ ഗ്രഹിക്കും.അതുകൊണ്ടുതന്നെ കർത്താവു ശിഷ്യന്മാർക്കു വേണ്ടി മാത്രമല്ല നമുക്കുവേണ്ടിയും കൂടെ അതിന്റെ അർത്ഥം വിശദമാക്കുന്നു.സംസാരത്തിനുംപ്രവൃത്തിക്കുമെല്ലാം അടിസ്ഥാനം ഹൃദയമാണു. ഹൃദയത്തിൽ നിന്നാണു അതു പുറപ്പെടുന്നതു.അതുകൊണ്ടു ഹൃദയം നന്നാവണമെന്നു പഠിപ്പിക്കുകയായിരുന്നു ഈ ഉപമയിലൂടെ കർത്താവു ചെയ്തതു .വി.മത്താഃ15;18 ൽ ഇങ്ങനെ വായിക്കുന്നു.''വായിൽനിന്നു പുറപ്പടുന്നതോ ഹൃദയത്തിൽ നിന്നു വരുന്നു.അതു മനുഷ്യനെ അശുദ്ധമാക്കുന്നു.വി.മത്താഃ12;34 ൽ കർത്താവു പറഞ്ഞിരിക്കുന്നതു കൂടെ ഇതിനോടു ചേർത്തു വായിക്കണം . ''ഹൃദയം നിറഞ്ഞുകവിയുന്നതല്ലോ വായ് സംസാരിക്കുന്നതു.' മനുഷ്യനെ അശുദ്ധമാക്കുന്ന പാപം പ്രവൃത്തികളിൽ മാത്രമല്ല ,നോട്ടത്തിലും ചിന്തയിലും വിചാരത്തിലും സംസാരത്തിലുമെല്ലാം വ്യാപിച്ചു കിടക്കുന്നു എന്നു ന്യായപ്രമാണം വ്യാഖ്യാനിച്ചു പഠിപ്പിച്ചപ്പോൾ കർത്താവു വ്യക്തമാക്കിയതു വി.മത്താഃ5;11-18ൽ നമുക്കു കാണാം.
വായിക്കകത്തു ചെല്ലുന്നതൊന്നും മനുഷ്യനെ അശുദ്ധമാക്കുന്നില്ലായെന്നതിനാൽ എന്തും ഭക്ഷിക്കാം എന്നുപറയുന്നവർ വിവേചനം കൂടാതെ കിട്ടുന്നതെല്ലാം ഭക്ഷിക്കുമോ? ഭക്ഷിക്കുവാൻ പാടില്ലാത്തതു പലതും ഭക്ഷിക്കുന്നതു് ജീവനു ആപത്തു വരുമെന്നു ഭയന്നിട്ടല്ലേ.?പല രോഗങ്ങൾക്കും കാരണമായി തീരുന്ന ചില ഭക്ഷണങ്ങൾ വർജ്ജിക്കണമെന്നു ഡോക്ടർ നിർദ്ദേശിക്കുമ്പോൾ അകത്തു ചെല്ലുന്നതൊന്നും അശുദ്ധമാക്കുകയില്ലായെന്നു പറഞ്ഞു ആ നിർദ്ദേശങ്ങൾ അവഗണിക്കുമോ?ആരോഗ്യം നിലനിർത്താനും ജീവഹാനി ഒഴിവാക്കുവാനും നാം ചില വർജ്ജനങ്ങൾക്കു തയ്യാറാകുന്നു.എന്നാൽ അതിനേക്കാൾ വിലയേറിയ ആത്മാവിന്റെ വളർച്ചയ്ക്കും ബലത്തിനും വേണ്ടിയുള്ള ഈ വർജ്ജനങ്ങൾ നിരാകരിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന്റെ വർജ്ജനം ആവശ്യമില്ലാത്തതാണെന്നു വാദിക്കുന്നവർ അതിനു തെളിവായി 1.തിമോഃ4;2-4 ചൂണ്ടിക്കാണിക്കുന്നു.അവിടെ നാം ഇങ്ങനെ കാണുന്നുഃ ''അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിക്കാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കണമെന്നു കല്പിക്കുകയും ചെയ്യുന്നു.എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്ത്രോത്തത്തോടെ അനുഭവിക്കുമെങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല .''യഥാർത്ഥത്തിൽ നോമ്പിലെ വർജ്ജനത്തെക്കുറിച്ചല്ല പൗലോസുശ്ളീഹാ ഇവിടെ പറയുന്നതു.വിവാഹം വിലക്കുന്നതിനെ എതിർക്കുന്ന പൗലോസുശ്ളീഹാ അവിവാഹിതനായിട്ടാണല്ലോ ജീവിച്ചതു.സ്തോത്രത്തോടെ അനുഭവിക്കുമെങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല എന്നതിനാണു അവർ പ്രാധാന്യം കല്പിക്കുന്നതു.ഇവിടെ ഒരു ചോദ്യം പ്രസക്തമാണു.മദ്യപാനിയായ ഒരു മനുഷ്യൻ സ്തോത്രത്തോടെയാണു ഞാൻ മദ്യം കഴിക്കുന്നതു എന്നു പറഞ്ഞാൽ അതു സമ്മതിക്കുമോ? പരിശുദ്ധനായ പൗലോസുശ്ളീഹാ പോലും സമ്മതിക്കുക ഇല്ല.കാരണം മദ്യപാനി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടു.മദ്യപാനി സ്തോത്രത്തോടെ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോൾ ഒരാൾ പ്രതികരിച്ചതു ഇങ്ങനെ ആണു.ദൈവം സൃഷ്ടിച്ചതു എല്ലാം നല്ലതു എന്നു പറഞ്ഞിട്ടാണല്ലോ അങ്ങനെ പറഞ്ഞിരിക്കുന്നതു.മദ്യംദൈവം സൃഷ്ടിച്ചതല്ല,മനുഷ്യൻ ഉണ്ടാക്കിയതാണു.ഇവിടെയും ഒരു ചോദ്യത്തിനു ഉത്തരം പറയേണ്ടതായി വരും.ദൈവം സൃഷ്ടിച്ചതെല്ലാം അതേപടി ആണോ നാം ഭക്ഷിക്കുന്നതു?അതിനു എന്തെല്ലാം മാറ്റം വരുത്തിയും കൂട്ടിക്കലർത്തിയുമാണു നാം ഭക്ഷണമാക്കി തീർക്കുന്നതു.എന്നാൽ റോമഃ14;21 ൽ ''മാംസം തിന്നാതെയും വീഞ്ഞുകുടിക്കാതെയും ഇരിക്കുന്നതു നല്ലതു ''എന്നു പറഞ്ഞതു എന്തുകൊണ്ടാണു എന്നു കൂടി വിശദീകരിക്കണം.
അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവീൻ ''എന്നു 1. കൊരിഃ10;25 ൽ പറഞ്ഞിരിക്കന്നതും നോമ്പിനു എതിരായി ചിലർ ചൂണ്ടിക്കാണിക്കുന്നു.വിഗ്രഹാർപ്പിതം തിന്നുന്നതിനെ കുറിച്ചാണു പരി.പൗലോസുശ്ളീഹാ ഇവിടെ പറയുന്നതു.നോമ്പിനെക്കുറിച്ചല്ല.അന്നു കൊരിന്തിൽ മാംസവും മറ്റു ഭക്ഷണസാധനങ്ങളും വിഗ്രഹത്തിനു അർപ്പിച്ചതിനു ശേഷമാണു വില്ക്കുകയും മറ്റുള്ളവർക്കു നൽകുകയും ചെയ്തിരുന്നതു.അതു ഭക്ഷിക്കുന്നതിനെ കുറിച്ചാണു ഇവിടെ പറഞ്ഞിരിക്കുന്നതു്.അതു ഭക്ഷിക്കുന്ന കാര്യത്തിൽ ഒരു നിബന്ധന പൗലോസുശ്ളീഹാ വച്ചിരിക്കുന്നു.മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവീൻ ''അവിടെ തന്നെ 27,28,29 എന്നീ വാക്യങ്ങൾ കൂടെ വായിക്കുമ്പോൾ അതു തിന്നുവാൻ കഴിയുമോ എന്നു ചിന്തിക്കുക.അവിടെ നാം ഇങ്ങനെ കൂടെ വായിക്കുന്നു.''അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ ,നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും ഒന്നും അന്വേഷിക്കാതെ തിന്നുവീൻ .''ഇന്നു നോമ്പില്ലാത്തവരുടെ സദ്യയ്ക്കു പോയിട്ടു നോമ്പിൽ മാംസവും മറ്റും ഭക്ഷിക്കുമ്പോൾ പലരും സമാധാനിക്കുന്നതു ഈ വാക്യത്തിലാണു.എന്നാൽ ഉടനെ അതിനോടു ചേർന്നു പറയുന്നതു കൂടെ ശ്രദ്ധിക്കൂ.''എന്നാൽ ഒരുവൻ നിങ്ങളോടു വിഗ്രഹാർപ്പിതം എന്നു പറഞ്ഞാൽ അതു അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു .'' ആദ്യം മനസ്സാക്ഷിനിമിത്തം തിന്നാമെന്നു പറഞ്ഞിട്ടു ഉടനെ തന്നെ മനസ്സാക്ഷിനിമിത്തം തന്നെ തിന്നരുതു എന്നു പറയുന്നു.അടുത്ത വാക്യത്തിൽ മനസ്സാക്ഷിക്കു നൽകുന്ന വിശദീകരണം മറ്റൊരു വലിയ സത്യം വെളിവാക്കുന്നു.''മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല ,മറ്റവന്റേതത്രേ.എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു. എന്തിനു ? മനസ്സാക്ഷി തന്റേതല്ല അന്യന്റേതാണു എന്നു പറയുമ്പോൾ തിന്നുവാൻ കഴിയുമോ എന്നു ചിന്തിക്കുക.
തുടരും .....................
------------------------- തുടരുന്നു .......
എന്നാൽ പിന്നെ ക്രിസ്ത്യാനികളെ യഹൂദന്മാർ എന്നു വിളിക്കാതിരുന്നതു എന്തുകൊണ്ടു ? എന്തിനു മറ്റൊരു സഭയായി ?എന്നീ ചോദ്യങ്ങൾ പ്രസക്തമാകുന്നു.ക്രിസ്ത്യാനികൾ അങ്ങനെ ഒരു പേരു സ്വീകരിച്ചു പിരിഞ്ഞുപോയതല്ല ,ഇതു ഒരു പുതിയ ഉപദേശമായി കണ്ട യഹൂദപ്രമാണികൾ അതു അംഗീകരിക്കാതെ അവരെ പുറത്താക്കി കളയുകയായിരുന്നു. മാത്രമല്ല ക്രിസ്ത്യാനി എന്ന പേരുതന്നെ സ്വയം സ്വീകരിച്ചതല്ലായെന്നും മറ്റുള്ളവർ പറഞ്ഞു പറഞ്ഞു വന്നു ചേർന്നതാണെന്നും അപ്പോഃ11;26 വ്യക്തമാക്കുന്നു .''ആദ്യം അന്ത്യോക്യയിൽ വച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേരുണ്ടായി .''എന്നാണു അവിടെ രേഖപ്പെടുത്തിയിരിക്കുന്നതു്.അതാകട്ടെ ഒരു പരിഹാസ പേരുമായിരുന്നു.എന്നാൽ അതു ലോകത്തെ മുഴുവൻ മാറ്റുവാൻ പര്യാപ്തമായ ഒരു പേരായി ദൈവം മാറ്റിയിരിക്കുന്നു.മനുഷ്യരുടെ മുമ്പാകെ നിന്ദ്യമായതു ദൈവമുമ്പാകെ ശ്രേഷ്ടമാണു എന്ന വേദവാക്യം ഇവിടെ സാർത്ഥകമായി.
യഹൂദമതാചാരങ്ങൾ പിൻതുടർന്നും ചില പരിഷ്കാരങ്ങൾ വരുത്തിയും കാലാന്തരത്തിൽ മറ്റൊരു സഭയായി രൂപാന്തരപ്പെടുകയായിരുന്നു.അതുകൊണ്ടു തന്നെ ക്രൈസ്തവസഭ യഹൂദമതത്തിന്റെ ഒരു പിൻതുടർച്ചയാണെന്നു സമ്മതിച്ചേ മതിയാകൂ.കർത്താവു മരിച്ചു ഉയർത്തെഴുന്നേറ്റു സ്വർഗ്ഗാരോണം ചെയ്തതിനുശേഷമാണു ഒരു സഭയായി രൂപാന്തരപ്പെട്ടുതുടങ്ങിയതു എന്നു വേണമെങ്കിൽ പറയാം.പെന്തിക്കോസ്തിനാളിൽ കർത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിന്റെ ആവാസത്തിനുശേഷം ആത്മനടത്തിപ്പിലൂടെയാണു ഇതു സംഭവിച്ചതു എന്നതാണു സത്യം.സഭയുടെ ആരംഭത്തിൽ ,അപ്പോസ്തോലന്മാരുടെ കാലഘട്ടത്തിൽ ക്രൈസ്തവസഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും എല്ലാം യഹൂദന്മാരുടെ തന്നെയായിരുന്നു.അപ്പോസ്തോലന്മാരും അനുയായികളും ദൈവത്തെ ആരാധിച്ചിരുന്നതു യഹൂദന്മാരുടെ സുന്നഗോഗുകളിലും ദേവാലയത്തിലും ആയിരുന്നു.അവിടുത്തെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും അവർ പിൻതുടരുകയായിരുന്നുവെന്നു അപ്പോസ്തോലപ്രവൃത്തികൾ വ്യക്തമാക്കുന്നു.അപ്പോഃ21;17-26 അതിനുള്ള വ്യക്തമായ തെളിവാണു .ജാതികളിടയിൽ സുവിശേഷം അറിയിച്ചതിനുശേഷം യറുശലേമിൽ എത്തിയ പൗലോസിനേയും മറ്റും അവർ സ്വീകരിച്ചു.എന്നാൽ ഇന്നു പലരും ധരിച്ചിരിക്കുന്നതുപോലെ പൗലോസു ന്യായപ്രമാണത്തിനു എതിരാണു എന്നു അവർക്കും തോന്നിയതിനാൽ ന്യായപ്രമാണം അനുസരിച്ചുള്ള ശുദ്ധീകരണവുംവഴിപാടും നടത്തുവാൻ നിർദ്ദേശിച്ചു.പൗലോസു അതു ചെയ്തതായി നാം അവിടെ വായിക്കുന്നു.അപ്പോഃ3;1ൽ 'ഒരിക്കൽ പത്രോസും യോഹന്നാനും ഒൻപതാംമണി സമയത്തു ദേവാലയത്തിലേക്കു ചെല്ലുമ്പോൾ ''എന്നുംഅപ്പോഃ19;9 ൽ 'പത്രോസു ആറാം മണി നേരത്തു പ്രാർത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.''എന്നും നാം വായിക്കുന്നു.യഹൂദാചാരപ്രകാരമുള്ള യാമപ്രാർത്ഥനകൾ അവർ മുടക്കം കൂടാതെ ചെയ്തിരുന്നുവെന്നു ഇതുവ്യക്തമാക്കുന്നു.സ്വന്തമായ ആരാധനാലയം ഉണ്ടാകുന്നതു വരെ യഹൂദദേവാലയങ്ങളിലെ ആരാധനയിൽ സംബന്ധിച്ചും,അവിടെ വച്ചു അനുഷ്ഠിക്കുവാൻ കഴിയാത്തവ ,പിന്നീടു തിരുവത്താഴമെന്നും കുർബ്ബാന എന്നുംഅറിയപ്പെട്ട 'അപ്പം നുറുക്കൽ ' ഭവനത്തിൽ വച്ചു അനുഷ്ഠിക്കുകയും ചെയ്തിരുന്നുവെന്നു അപ്പോഃ2;46'47 ൽ കാണുന്നു.''ഒരുമനപ്പെട്ടു ദിനംപ്രതി ദേവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിയുംകൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും ദൈവത്തെ സ്തുതിക്കുകയും..'' എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.സ്വന്തമായി ദേവാലയങ്ങൾ ഉണ്ടായിതുടങ്ങിയപ്പോൾ അപ്പം നുറുക്കൽ ആരാധനയുടെ ഭാഗമായി മാറുകയും ഇന്നത്തെ വി.കുർബ്ബാനയായി പരിണമിക്കുകയും ചെയ്തു.ആയതിനാൽ ക്രൈസ്തവസഭയുടെ ആരാധനയും ആചാരാനുഷ്ഠാനങ്ങളും എല്ലാം പഴയനിയമ കാലഘട്ടത്തിന്റെ പിൻതുടർച്ച തന്നെയായിരുന്നു എന്നതിൽ സംശയമില്ല.അതുകൊണ്ടു അവ എന്തൊക്കെ ആയിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നും ഗ്രഹിക്കണമെങ്കിൽ പഴയനിയമത്തോടൊപ്പം പാരമ്പര്യങ്ങളേയും ആശ്രയിക്കേണ്ടതായി വരും.
സഭ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടെ കാര്യങ്ങളിൽ വി.വേദപുസ്തകത്തിന്റെ പ്രസക്തി എത്രമാത്രം ഉണ്ടെന്നു ഇതു വെളിവാക്കുന്നു.അതുകൊണ്ടുതന്നെ ഇവകളുടെ തെളിവുകൾ വി.വേദപുസ്തകത്തിൽ മാത്രം അന്വേഷിച്ചു കണ്ടെത്താൻ കഴികയില്ല.ഇവിടെ അലിഖിതപാരമ്പര്യങ്ങളെ ലിഖിത പാരമ്പര്യമായ വി.വേദപുസ്തകം പോലെതന്നെ അംഗീകരിക്കേണ്ടതായി വരുന്നു.വേദപുസ്തകേതര പാരമ്പര്യങ്ങൾ സഭയിൽ ഉണ്ടായിരുന്നു എന്നതിനു മതിയായ തെളിവുകൾ വി.വേദപുസ്തകത്തിൽ തന്നെ നമുക്കു കാണാൻ കഴിയുന്നുമുണ്ടു.കർത്താവു തന്റെ പരസ്യശുശ്രൂഷയിലൂടെ വെളിപ്പടുത്തിതന്ന കാര്യങ്ങൾ നമുക്കു കണ്ടെത്താൻ കഴിയുന്നതു സുവിശേഷങ്ങളിലൂടെയാണു.എന്നാൽ കർത്താവു പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ മുഴുവൻ സുവിശേഷങ്ങൾ പോലും വെളിവാക്കുന്നില്ലായെന്നു വി.യോഹന്നാൻ തന്റെ സുവിശേഷത്തിൽ 20;30, 21;25 എന്നീ വാക്യങ്ങളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നു.കർത്താവിന്റെ പ്രവൃത്തികളും ഉപദേശങ്ങളും അപ്പോസ്തോലന്മാരുടെ പ്രസംഗങ്ങളിലും ഉപദേശങ്ങളിലും കൂടെ കൈമാറി വരികയായിരുന്നു.''വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു നല്ലതു്.''(അപ്പോഃ20;35) എന്നു കർത്താവു പറഞ്ഞിരിക്കുന്നുവെന്നു വി.പൗലോസുശ്ളീഹാ ഉദ്ധരിച്ചിരിക്കുന്ന വാചകം സുവിശേഷങ്ങളിലൊന്നും കാണുന്നില്ലായെന്നതു ഇതിനു മതിയായ തെളിവാണു.ഇവ സഭയുടെ പാരമ്പര്യങ്ങളിലൂടെ മാത്രമേ നമുക്കു ഗ്രഹിക്കുവാൻ കഴിയുകയുള്ളു.
പാരമ്പര്യമെന്നതു വി.വേദപുസ്തകം പോലെതന്നെ പ്രാധാന്യമുള്ളതാണെന്നതിനു പരി.പൗലോസുശ്ളീഹായുടെ ലേഖനങ്ങളിൽ തെളിവു കണ്ടെത്താൻ കഴിയും.പാരമ്പര്യം എന്ന വാക്കിനു വി.വേദപുസ്തകത്തിന്റെ മൂലഭാഷയായ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന പദം 'പാരഡോസിസ് 'എന്നാണു.അതിന്റെ അർത്ഥം കൈമാറി തന്നതു എന്നാണു.മലയാളത്തിൽ 'പ്രമാണം 'എന്നും ഇംഗ്ളീഷിൽ 'tradition ' എന്നുമാണു തർജ്ജുമ ചെയ്തിരിക്കുന്നതു.ഉദാഹരണങ്ങൾ ശ്രദ്ധിക്കുക ഃ2.തെസ്സഃ2;15 ''നിങ്ങൾ ഉറച്ചു നിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊൾവീൻ ''എന്നും,2.തെസ്സഃ3;6 ൽ ''ഞങ്ങളോടു പ്രാപിച്ച പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊൾവീൻ ''എന്നും പറഞ്ഞിരിക്കുന്നിടത്തു 'പാരഡോസിസ് 'എന്ന വാക്കാണു ഉപയോഗിച്ചിരിക്കുന്നതു.വാക്കാൽ പറഞ്ഞുകൊടുത്ത പ്രമാണങ്ങൾ ആ സഭയുടെ പാരമ്പര്യത്തിലല്ലേ കാണുകയുള്ളു.1. കൊരിഃ11;34 ൽ ''ശേഷം കാര്യങ്ങൾ ഞാൻ വന്നു ക്രമപ്പെടുത്തിക്കൊള്ളാം ''എന്നു പരി.പൗലോസുശ്ളീഹാ പറഞ്ഞിരിക്കുന്നു.പിന്നീടു കൊരിന്തിൽ വന്നു ക്രമപ്പെടുത്തിയിരിക്കുന്നതു ആ സഭയുടെ പാരമ്പര്യത്തിലല്ലേ കാണുകയുള്ളു.ഫിലിഃ4;9 ൽ ''എന്നോടു പഠിച്ചും കേട്ടും കണ്ടുമുള്ളതു പ്രവർത്തിപ്പീൻ.''എന്നും 2.തിമൊഃ2 ൽ ''എന്നോടു കേട്ടതു .........സമർത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്പിക്ക.''എന്നും2.തിമൊഃ1;13 ൽ ''എന്നോടു കേട്ട പഥ്യവചനം നീ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കി കൊൾക ''എന്നും എബ്രാഃ2;1 ൽ ''അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവീൻ.''എന്നുമുള്ള വാക്യങ്ങൾ ,രേഖപ്പെടുത്തിയിട്ടില്ലാത്ത അനേകം കാര്യങ്ങൾ വിവിധ സഭകൾക്കു വാക്കിനാൽ ഉപദേശിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു.അവ എന്തൊക്കെ ആയിരുന്നുവെന്നു മനസ്സിലാക്കുവാൻ കഴിയുന്നതു ആ സഭയുടെ പാരമ്പര്യങ്ങളിലൂടെ മാത്രമാണു.അപ്പോസ്തോലന്മാരുടെ കാലം മുതൽ സഭ ആചരിച്ചുവന്നിരുന്ന ആചാരാനുഷ്ഠാനങ്ങൾക്കു തെളിവുകൾ വി.വേദപുസ്തകം മാത്രമല്ലെന്ന സത്യം ഇവിടെ വെളിവാകുന്നു.
ഒരുകാര്യം കൂടെ പറഞ്ഞുആ ഭാഗം അവസാനിപ്പിക്കുന്നു.ക്രൈസ്തവസഭയുടെ ആചാരാനുഷ്ഠാനങ്ങൾ യഹൂദമതത്തിന്റെ പിൻതുടർച്ചയാണെന്നു പറയുമ്പോൾ മറ്റൊരു ചോദ്യം ഉയർന്നു വരാവുന്നതാണു.പഴയനിയമ കാലത്തു കാണാത്ത ചില ആചാരങ്ങൾ,വി.കുർബ്ബാന ,മാമോദീസാ ,തുടങ്ങിയവ സഭയിൽ ഉണ്ടല്ലോ.ഇവ കർത്താവു സ്ഥാപിച്ചതാണെന്നു പറഞ്ഞാലും ഇന്നു ചെയ്യുന്നതു പോലെ ആചരിക്കുവാൻ കർത്താവു പറഞ്ഞിട്ടില്ലല്ലോ എന്നുചോദിക്കാവുന്നതാണു.ഉത്തരം ഒന്നു മാത്രമേയുള്ളു. വി.യോഹഃ16;13 ''അവൻ വന്നു നിങ്ങളെ സകല സത്യത്തിലും വഴിനടത്തും ''എന്നു കർത്താവു വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിന്റെ വ്യാപാരത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു തന്നെയാണു അതിനുള്ള ഉത്തരം.കർത്താവു പഠിപ്പിച്ചതും ഉപദേശിച്ചതും കൂടാതെയുള്ള സത്യങ്ങളിലൂടെ സഭയെ നയിക്കുവാനായിട്ടാണു കർത്താവു പരിശുദ്ധാത്മാവിനെ നൽകിയതു എന്നു ഈവാക്യം വ്യക്തമാക്കുന്നു.വി.യോഹഃ14;26 ''എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചു തരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും ഓർമ്മപ്പെടുത്തുകയും ചെയ്യും.''എന്ന വാഗ്ദത്തം കൂടെ ഇതിനോടു ചേർത്തു വായിക്കുമ്പോൾ കുറേക്കൂടെ സുവ്യക്തമാകുന്നു.എന്നാൽ ആവിധത്തിലുള്ള പരിശുദ്ധാത്മ നടത്തിപ്പു സഭയ്ക്കു ലഭിക്കുന്നതു പ്രത്യേക കൈവയ്പിലൂടെ ഈ അധികാരം ലഭിച്ച പരി. ശ്ളീഹന്മാരിലൂടെയും അവർ അധികാരപ്പെടുത്തിയ സഭാസ്ഥാനികളിലൂടെയും മാത്രമാണു.എല്ലാവർക്കും ലഭിക്കുന്ന ആത്മനൽവരമായിട്ടല്ല അതു നൽകിയിരിക്കുന്നതു.ഇന്നു അതു പരിശുദ്ധ സുന്നഹദോസിൽ നിക്ഷിപ്തമാണെന്നു സാരം.അപ്പോസ്തോലന്മാരുടെ കാലത്തു ഉണ്ടായ അഭിപ്രായഭിന്നത ,യഹൂദ ക്രിസ്ത്യാനികളും പുറജാതിക്രിസ്ത്യാനികളും തമ്മിലുണ്ടായ വിശ്വാസപരമായ ചേർച്ചയില്ലായ്മ പരിഹരിച്ചതു അപ്പോസ്തോലന്മാരുടെ യോഗമായിരുന്നു എന്നു അപ്പോഃ15-ാം അദ്ധ്യയത്തിൽ കാണുന്നു.സഭാംഗങ്ങൾ എല്ലാവരും കൂടിയോ,ആരെങ്കിലും ഒരാൾ മാത്രമോ എടുത്ത തീരുമാനമായിരുന്നല്ല അതു.അവരുടെ തീരുമാനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക.അപ്പോഃ 15;28.''വിഗ്രഹാർപ്പിതം ,രക്തം ,ശ്വാസംമുട്ടിചത്തതു ,പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു് എന്നു് പരിശുദ്ധാത്മാവിനും ഞങ്ങൾക്കുംതോന്നിയിരിക്കുന്നു .''പരിശുദ്ധാത്മാവിനും തോന്നിയിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നതിനാൽ ആ തീരുമാനം തങ്ങളുടേതല്ല,പരിശുദ്ധാത്മാവിന്റേതാണെന്നു വെളിവാകുന്നു.വി.വേദപുസ്തക വാക്യങ്ങൾ തെളിവായി കാണിക്കുവാനില്ലാത്ത ആചാരാനുഷ്ഠാനങ്ങളെല്ലാം വേദവിപരീതമാണെന്നു പറഞ്ഞു പരിത്യജിക്കുന്നതു പരിശുദ്ധാത്മാവിന്റെ വ്യാപാരശക്തിയെ പൂർണ്ണമായി ഗ്രഹിക്കാൻ കഴിയാത്തതു കൊണ്ടാണു.വി.സഭ ആചരിക്കുന്ന അഞ്ചുനോമ്പുകളും ബുധൻ,വെള്ളി നോമ്പുകളും ഞായറാഴ്ച ആചരണവുമെല്ലാം സഭയിൽ ഈവിധത്തിൽ കടന്നു വന്നതാകയാൽ അവയ്ക്കൊന്നും വേദപുസ്തക തെളിവുകൾ തേടേണ്ടതില്ല എന്നതാണു സത്യം.
എങ്കിലും വി.നോമ്പിനെക്കുറിച്ചു വി.വേദപുസ്തകത്തിൽ എന്തെങ്കിലും പരാമർശങ്ങളുണ്ടോ,ഉണ്ടെങ്കിൽ അതിന്റെ അർത്ഥവും പ്രസക്തിയും എന്തു? എന്നു അന്വേഷിക്കുന്നതു ഉചിതമായിരിക്കും.ഭക്ഷണം വെടിയാൽ നിഷ്കർഷിക്കുന്ന നോമ്പിനു എതിരായി ചിലർ ചൂണ്ടിക്കാണിക്കുന്ന വേദത്തെളിവുകൾ ആദ്യം നമുക്കു പരിശോധിക്കാം.അവർ ചൂണ്ടിക്കാണിക്കുന്ന ഒന്നു നമ്മുടെ കർത്താവു പറഞ്ഞ വാക്കുകൾ തന്നെയാണു .വി.മത്താഃ15;11, വി.മർക്കോഃ7;15 എന്നീ വാക്യങ്ങളാണു.''മനുഷ്യനു അശുദ്ധിവരുത്തുന്നതു വായ്ക്കകത്തു ചെല്ലുന്നതല്ല ,വായിൽനിന്നു പുറപ്പെടുന്നതത്രേ.അതു മനുഷ്യനെ അശുദ്ധമാക്കുന്നു.''എന്ന കർത്താവിന്റെ വാക്കുകൾ എന്തും ഭക്ഷിക്കുവാനുള്ള ലൈസൻസായിട്ടാണു അവർ കാണുന്നതു.ഒരുകാര്യം ഇവിടെ ആദ്യമേ അറിയേണ്ടതുണ്ടു.സന്ദർഭത്തിൽ നിന്നു അടർത്തി മാറ്റി ഒരുവാക്യം മാത്രമെടുത്തു വ്യാഖ്യാനിക്കുന്നതുകൊണ്ടു വന്നു ഭവിക്കുന്ന തെറ്റായ ധാരണയാണു ഇങ്ങനെ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നതു.ഈ വാക്യം എന്തിനു പറഞ്ഞു? എപ്പോൾ പറഞ്ഞു? എന്നുകൂടി ശ്രദ്ധിക്കുമ്പോൾ മാത്രമേ അതിന്റെ ശരിയായ അർത്ഥം മനസ്സിലാകുകയുള്ളു.കർത്താവിന്റെ വാക്കുകൾക്കു വാച്യാർത്ഥത്തിനു അപ്പുറത്തു ചില അർത്ഥതലങ്ങൾ കൂടെയുണ്ടു.ദൈവരാജ്യത്തിൻറെ മർമ്മങ്ങളെ ഗ്രഹിക്കുവാൻ വരം ലഭിച്ച (വി.ലൂക്കോഃ8;10) ശിഷ്യന്മാർക്കു പോലും പലതും ഗ്രഹിക്കാൻ കഴിഞ്ഞില്ല എന്നു കാണുന്നു.ഇവിടെയും കർത്താവു പറഞ്ഞതു ശിഷ്യന്മാർക്കു ശരിക്കു മനസ്സിലായില്ലായെന്നു നാം കാണുന്നുമുണ്ടു.ഇതിന്റെ അർത്ഥം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ രണ്ടുമൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ.വി.മത്താഃ15;1-20,വി.മർക്കോഃ7; 1-23 എന്നീഭാഗങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം എന്നതാണു ഒന്നാമത്തെ കാര്യം.സന്ദർഭം മനസ്സിലാക്കണമെന്നു സാരം.ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിച്ചു കൈകഴുകാതെ ഭക്ഷിക്കുന്നതു കണ്ട പരീശന്മാരും ശാസ്ത്രിമാരും പരാതിപ്പെട്ടപ്പോൾ കർത്താവു നൽകിയ മറുപടി ആണു ഇതു.ഒരു ഭക്ഷണവും വർജ്ജിക്കേണ്ടതില്ല എന്ന അർത്ഥത്തിലല്ല കർത്താവു ഇങ്ങനെ പറഞ്ഞതു്.ഭക്ഷണകാര്യത്തിലുള്ള അവരുടെ സമ്പ്രദായത്തെയാണു കർത്താവു ഇവിടെ വിമർശിച്ചതു.ന്യായപ്രമാണങ്ങളെ അല്ല,ന്യായപ്രമാണം ആചരണങ്ങളിൽ വന്ന പിഴവുകളെയാണു കർത്താവു വിമർശിച്ചിട്ടുള്ളതു.നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പനകളെ ലംഘിക്കുന്നതു എന്തുകൊണ്ടു എന്നു ചോദിച്ചിട്ടു നിന്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്ക എന്ന ദൈവകല്പനയോടു കൂട്ടിച്ചേർത്ത മാനുഷിക കല്പന ചൂണ്ടിക്കാട്ടി കർത്താവു പറയുന്നുഃ ''ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കുന്നു.''(മത്താഃ15; 6)ഭക്ഷണത്തെക്കുറിച്ചല്ല അതു ഭക്ഷിക്കുന്നതിൽ കൂട്ടിച്ചേർത്ത മാനുഷിക കല്പനയെയാണു കർത്താവു ഇവിടെ വിമർശിച്ചതു.
മനുഷ്യനു് അശുദ്ധിവരുത്തുന്നതു വായ്ക്കകത്തു ചെല്ലുന്നതല്ല എന്നു തുടങ്ങുന്ന വാക്യം ഒരു ഉപമയാണു എന്നതാണു രണ്ടാമത്തെ കാര്യം.ഈ ഭാഗം വായിച്ചിട്ടുള്ളവർ,പ്രത്യേകിച്ചു ഇതിനെ ദുർവ്വ്യാഖ്യാനം ചെയ്തിട്ടുള്ളവർ ഇതു ഒരു ഉപമയാണു എന്ന സത്യം മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയിക്കണം.ശിഷ്യന്മാർ ഇതു ഒരു ഉപമയായിട്ടാണു മനസ്സിലാക്കിയതെന്നു വി.മത്താഃ15;15, വി.മർക്കോഃ7;17 എന്നീ വാക്യങ്ങൾ വെളിവാക്കുന്നു.ഉപമയാണെന്നു തിരിച്ചറിഞ്ഞ ശിഷ്യന്മാർക്കുപോലും അതിന്റെ അർത്ഥം മനസ്സിലായില്ല.അതുകൊണ്ടാണല്ലോ പത്രോസു ആ ഉപമ ഞങ്ങൾക്കു തെളിയിച്ചു തരണം എന്നു് ആവശ്യപ്പെട്ടതു.ഇതു ഒരു ഉപമയാണെന്നു പോലും തിരിച്ചറിയാത്തവർ ഇതിന്റെ അർത്ഥം എങ്ങനെ ഗ്രഹിക്കും.അതുകൊണ്ടുതന്നെ കർത്താവു ശിഷ്യന്മാർക്കു വേണ്ടി മാത്രമല്ല നമുക്കുവേണ്ടിയും കൂടെ അതിന്റെ അർത്ഥം വിശദമാക്കുന്നു.സംസാരത്തിനുംപ്രവൃത്തിക്കുമെല്ലാം അടിസ്ഥാനം ഹൃദയമാണു. ഹൃദയത്തിൽ നിന്നാണു അതു പുറപ്പെടുന്നതു.അതുകൊണ്ടു ഹൃദയം നന്നാവണമെന്നു പഠിപ്പിക്കുകയായിരുന്നു ഈ ഉപമയിലൂടെ കർത്താവു ചെയ്തതു .വി.മത്താഃ15;18 ൽ ഇങ്ങനെ വായിക്കുന്നു.''വായിൽനിന്നു പുറപ്പടുന്നതോ ഹൃദയത്തിൽ നിന്നു വരുന്നു.അതു മനുഷ്യനെ അശുദ്ധമാക്കുന്നു.വി.മത്താഃ12;34 ൽ കർത്താവു പറഞ്ഞിരിക്കുന്നതു കൂടെ ഇതിനോടു ചേർത്തു വായിക്കണം . ''ഹൃദയം നിറഞ്ഞുകവിയുന്നതല്ലോ വായ് സംസാരിക്കുന്നതു.' മനുഷ്യനെ അശുദ്ധമാക്കുന്ന പാപം പ്രവൃത്തികളിൽ മാത്രമല്ല ,നോട്ടത്തിലും ചിന്തയിലും വിചാരത്തിലും സംസാരത്തിലുമെല്ലാം വ്യാപിച്ചു കിടക്കുന്നു എന്നു ന്യായപ്രമാണം വ്യാഖ്യാനിച്ചു പഠിപ്പിച്ചപ്പോൾ കർത്താവു വ്യക്തമാക്കിയതു വി.മത്താഃ5;11-18ൽ നമുക്കു കാണാം.
വായിക്കകത്തു ചെല്ലുന്നതൊന്നും മനുഷ്യനെ അശുദ്ധമാക്കുന്നില്ലായെന്നതിനാൽ എന്തും ഭക്ഷിക്കാം എന്നുപറയുന്നവർ വിവേചനം കൂടാതെ കിട്ടുന്നതെല്ലാം ഭക്ഷിക്കുമോ? ഭക്ഷിക്കുവാൻ പാടില്ലാത്തതു പലതും ഭക്ഷിക്കുന്നതു് ജീവനു ആപത്തു വരുമെന്നു ഭയന്നിട്ടല്ലേ.?പല രോഗങ്ങൾക്കും കാരണമായി തീരുന്ന ചില ഭക്ഷണങ്ങൾ വർജ്ജിക്കണമെന്നു ഡോക്ടർ നിർദ്ദേശിക്കുമ്പോൾ അകത്തു ചെല്ലുന്നതൊന്നും അശുദ്ധമാക്കുകയില്ലായെന്നു പറഞ്ഞു ആ നിർദ്ദേശങ്ങൾ അവഗണിക്കുമോ?ആരോഗ്യം നിലനിർത്താനും ജീവഹാനി ഒഴിവാക്കുവാനും നാം ചില വർജ്ജനങ്ങൾക്കു തയ്യാറാകുന്നു.എന്നാൽ അതിനേക്കാൾ വിലയേറിയ ആത്മാവിന്റെ വളർച്ചയ്ക്കും ബലത്തിനും വേണ്ടിയുള്ള ഈ വർജ്ജനങ്ങൾ നിരാകരിക്കുകയും ചെയ്യുന്നു.
ഭക്ഷണത്തിന്റെ വർജ്ജനം ആവശ്യമില്ലാത്തതാണെന്നു വാദിക്കുന്നവർ അതിനു തെളിവായി 1.തിമോഃ4;2-4 ചൂണ്ടിക്കാണിക്കുന്നു.അവിടെ നാം ഇങ്ങനെ കാണുന്നുഃ ''അവർ സ്വന്തമനസ്സാക്ഷിയിൽ ചൂടുവച്ചവരായി വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികൾ സ്തോത്രത്തോടെ അനുഭവിക്കാൻ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വർജ്ജിക്കണമെന്നു കല്പിക്കുകയും ചെയ്യുന്നു.എന്നാൽ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്ത്രോത്തത്തോടെ അനുഭവിക്കുമെങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല .''യഥാർത്ഥത്തിൽ നോമ്പിലെ വർജ്ജനത്തെക്കുറിച്ചല്ല പൗലോസുശ്ളീഹാ ഇവിടെ പറയുന്നതു.വിവാഹം വിലക്കുന്നതിനെ എതിർക്കുന്ന പൗലോസുശ്ളീഹാ അവിവാഹിതനായിട്ടാണല്ലോ ജീവിച്ചതു.സ്തോത്രത്തോടെ അനുഭവിക്കുമെങ്കിൽ ഒന്നും വർജ്ജിക്കേണ്ടതില്ല എന്നതിനാണു അവർ പ്രാധാന്യം കല്പിക്കുന്നതു.ഇവിടെ ഒരു ചോദ്യം പ്രസക്തമാണു.മദ്യപാനിയായ ഒരു മനുഷ്യൻ സ്തോത്രത്തോടെയാണു ഞാൻ മദ്യം കഴിക്കുന്നതു എന്നു പറഞ്ഞാൽ അതു സമ്മതിക്കുമോ? പരിശുദ്ധനായ പൗലോസുശ്ളീഹാ പോലും സമ്മതിക്കുക ഇല്ല.കാരണം മദ്യപാനി സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്നു അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടു.മദ്യപാനി സ്തോത്രത്തോടെ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോൾ ഒരാൾ പ്രതികരിച്ചതു ഇങ്ങനെ ആണു.ദൈവം സൃഷ്ടിച്ചതു എല്ലാം നല്ലതു എന്നു പറഞ്ഞിട്ടാണല്ലോ അങ്ങനെ പറഞ്ഞിരിക്കുന്നതു.മദ്യംദൈവം സൃഷ്ടിച്ചതല്ല,മനുഷ്യൻ ഉണ്ടാക്കിയതാണു.ഇവിടെയും ഒരു ചോദ്യത്തിനു ഉത്തരം പറയേണ്ടതായി വരും.ദൈവം സൃഷ്ടിച്ചതെല്ലാം അതേപടി ആണോ നാം ഭക്ഷിക്കുന്നതു?അതിനു എന്തെല്ലാം മാറ്റം വരുത്തിയും കൂട്ടിക്കലർത്തിയുമാണു നാം ഭക്ഷണമാക്കി തീർക്കുന്നതു.എന്നാൽ റോമഃ14;21 ൽ ''മാംസം തിന്നാതെയും വീഞ്ഞുകുടിക്കാതെയും ഇരിക്കുന്നതു നല്ലതു ''എന്നു പറഞ്ഞതു എന്തുകൊണ്ടാണു എന്നു കൂടി വിശദീകരിക്കണം.
അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവീൻ ''എന്നു 1. കൊരിഃ10;25 ൽ പറഞ്ഞിരിക്കന്നതും നോമ്പിനു എതിരായി ചിലർ ചൂണ്ടിക്കാണിക്കുന്നു.വിഗ്രഹാർപ്പിതം തിന്നുന്നതിനെ കുറിച്ചാണു പരി.പൗലോസുശ്ളീഹാ ഇവിടെ പറയുന്നതു.നോമ്പിനെക്കുറിച്ചല്ല.അന്നു കൊരിന്തിൽ മാംസവും മറ്റു ഭക്ഷണസാധനങ്ങളും വിഗ്രഹത്തിനു അർപ്പിച്ചതിനു ശേഷമാണു വില്ക്കുകയും മറ്റുള്ളവർക്കു നൽകുകയും ചെയ്തിരുന്നതു.അതു ഭക്ഷിക്കുന്നതിനെ കുറിച്ചാണു ഇവിടെ പറഞ്ഞിരിക്കുന്നതു്.അതു ഭക്ഷിക്കുന്ന കാര്യത്തിൽ ഒരു നിബന്ധന പൗലോസുശ്ളീഹാ വച്ചിരിക്കുന്നു.മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവീൻ ''അവിടെ തന്നെ 27,28,29 എന്നീ വാക്യങ്ങൾ കൂടെ വായിക്കുമ്പോൾ അതു തിന്നുവാൻ കഴിയുമോ എന്നു ചിന്തിക്കുക.അവിടെ നാം ഇങ്ങനെ കൂടെ വായിക്കുന്നു.''അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ ,നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും ഒന്നും അന്വേഷിക്കാതെ തിന്നുവീൻ .''ഇന്നു നോമ്പില്ലാത്തവരുടെ സദ്യയ്ക്കു പോയിട്ടു നോമ്പിൽ മാംസവും മറ്റും ഭക്ഷിക്കുമ്പോൾ പലരും സമാധാനിക്കുന്നതു ഈ വാക്യത്തിലാണു.എന്നാൽ ഉടനെ അതിനോടു ചേർന്നു പറയുന്നതു കൂടെ ശ്രദ്ധിക്കൂ.''എന്നാൽ ഒരുവൻ നിങ്ങളോടു വിഗ്രഹാർപ്പിതം എന്നു പറഞ്ഞാൽ അതു അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു .'' ആദ്യം മനസ്സാക്ഷിനിമിത്തം തിന്നാമെന്നു പറഞ്ഞിട്ടു ഉടനെ തന്നെ മനസ്സാക്ഷിനിമിത്തം തന്നെ തിന്നരുതു എന്നു പറയുന്നു.അടുത്ത വാക്യത്തിൽ മനസ്സാക്ഷിക്കു നൽകുന്ന വിശദീകരണം മറ്റൊരു വലിയ സത്യം വെളിവാക്കുന്നു.''മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല ,മറ്റവന്റേതത്രേ.എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു. എന്തിനു ? മനസ്സാക്ഷി തന്റേതല്ല അന്യന്റേതാണു എന്നു പറയുമ്പോൾ തിന്നുവാൻ കഴിയുമോ എന്നു ചിന്തിക്കുക.
തുടരും .....................
Comments
Post a Comment